<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>dinakaran &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dinakaran/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 11 Jan 2024 05:37:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>dinakaran &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സി.പി.ഐയില്&#x200d; പരസ്യപോര്; ദിനാകരന് പക, ഒറ്റയ്ക്കു കിട്ടിയാല്&#x200d; തട്ടിക്കളയുമെന്ന് പേടിയെന്ന് രാജു</title>
		<link>https://www.chandrikadaily.com/ad-war-in-cpi-raju-says-that-dinakaran-is-angry-and-afraid-that-if-he-gets-alone-he-will-beat-him.html</link>
					<comments>https://www.chandrikadaily.com/ad-war-in-cpi-raju-says-that-dinakaran-is-angry-and-afraid-that-if-he-gets-alone-he-will-beat-him.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 11 Jan 2024 05:37:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[dinakaran]]></category>
		<category><![CDATA[ernakulam]]></category>
		<category><![CDATA[raju]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287613</guid>

					<description><![CDATA[ജില്ലാ സെക്രട്ടറി കെഎം ദിനകരന്&#x200d; സമ്പൂര്&#x200d;ണ പരാജയമാണ്. പാര്&#x200d;ട്ടിക്ക് എറണാകുളത്ത് ഒരിഞ്ച് മുന്നോട്ട് പോകാന്&#x200d; കഴിയുന്നില്ലെന്നും പി രാജു ആരോപിച്ചു. പി രാജു പാര്&#x200d;ട്ടി സ്ഥാനങ്ങള്&#x200d; വഹിച്ചുകൊണ്ട് ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പാര്&#x200d;ട്ടി നേതൃത്വത്തിന്റെ വിശദീകരണം.]]></description>
										<content:encoded><![CDATA[<p>അച്ചടക്ക് നടപടിക്ക് പിന്നാലെ എറണാകുളം സി.പി.ഐ മുന്&#x200d; ജില്ലാ സെക്രട്ടറി പി രാജുവും ജില്ലാ സെക്രട്ടറി കെ.എം ദിനകരനും തമ്മില്&#x200d; തുറന്ന പോര്. സി.പി.ഐ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയതില്&#x200d; പി രാജുവിനെതിരെയും നിക്സണെതിരെയും ഇന്നലെ ചേര്&#x200d;ന്ന സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്&#x200d; തമ്മിലുള്ള വാക്പോര്.</p>
<p>ജില്ലാ സമ്മേളനത്തിലെ കണക്കില്&#x200d; കൃത്രിമം കാണിച്ചതിന് മുന്&#x200d; ജില്ലാ സെക്രട്ടറി പി രാജുവിനെ പാര്&#x200d;ട്ടി മെമ്പര്&#x200d;ഷിപ്പിലേക്ക് തരം താഴ്ത്തിയതായും ട്രഷററായ നിക്സണെ ജില്ലാ എക്സിക്യൂട്ടിവീല്&#x200d; നിന്നും ജില്ലാ കമ്മറ്റിയില്&#x200d; നിന്നും ഒഴിവാക്കിയതായും കെ.എം ദിനകരന്&#x200d; പറഞ്ഞു. സംഘടനാപരമായി പാര്&#x200d;ട്ടിക്കകത്ത് പറയേണ്ട കാര്യങ്ങള്&#x200d; മാധ്യമങ്ങളോട് പറഞ്ഞതില്&#x200d; പ്രയാസമുണ്ട്. ഇതൊക്കെ കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിക്കകത്ത് ഒതുങ്ങിനില്&#x200d;ക്കേണ്ട കാര്യങ്ങളാണ്. അതില്&#x200d; തനിക്ക് സങ്കടമുണ്ട്. ജില്ലാ സമ്മേളനത്തില്&#x200d; കണക്കില്&#x200d; കൃത്രിമം കാണിച്ചതിനാണ് ഇരുവര്&#x200d;ക്കുമെതിരെ നടപടിയെടുത്തത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്നത് അന്വേഷണ കമ്മീഷന് വ്യക്തമായി ബോധ്യപ്പെട്ടു. പി രാജു തനിക്കെതിരെ ആരോപിച്ച വ്യക്തിപരമായ ആരോപണങ്ങള്&#x200d;ക്ക് മറുപടിയില്ലെന്നും കെഎം ദിനകരന്&#x200d; പറഞ്ഞു.</p>
<p>അതേസമയം, പാര്&#x200d;ട്ടി എറണാകുളം ജില്ലാ കമ്മറ്റിയില്&#x200d; കടുത്ത വിഭാഗീയതയാണെന്ന് പി രാജു പറഞ്ഞു. ദിനകരന് തന്നോട് തീര്&#x200d;ത്താല്&#x200d; തീരാത്ത പകയാണെന്നും ഒറ്റക്ക് കിട്ടിയാല്&#x200d; ജില്ലാ സെക്രട്ടറി തന്നെ തട്ടിക്കളയുമെന്ന പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമ കള്ളക്കണക്കുണ്ടാക്കിയാണ് തനിക്കെതിരെ ജില്ലാ സെക്രട്ടറി നടപടിയെടുത്തത്. ജില്ലാ സെക്രട്ടറി ഓരോരുത്തരെയായി തെരഞ്ഞുപിടിച്ച് പുറത്താക്കുകയാണ്. തനിക്കെതിരായ അച്ചടക്ക നടപടി പക്ഷപാതപരമാണ്. പാര്&#x200d;ട്ടിയില്&#x200d; നിന്ന് തനിക്ക് നീതി കിട്ടിയില്ലെന്നും സംസ്ഥാന നേതൃത്വത്തിന് പരാതി നല്&#x200d;കുമെന്നും പി രാജു പറഞ്ഞു.</p>
<p>ഒരു രൂപപോലും അലവന്&#x200d;സ് വാങ്ങാതെയാണ് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തനം നടത്തിയിട്ടുള്ളത്. കൃത്രിമ കള്ളകണക്കുണ്ടാക്കിയാണ് നടപടിയെടുത്തത്. ജില്ലാ സെക്രട്ടറി കെഎം ദിനകരന്&#x200d; സമ്പൂര്&#x200d;ണ പരാജയമാണ്. പാര്&#x200d;ട്ടിക്ക് എറണാകുളത്ത് ഒരിഞ്ച് മുന്നോട്ട് പോകാന്&#x200d; കഴിയുന്നില്ലെന്നും പി രാജു ആരോപിച്ചു. പി രാജു പാര്&#x200d;ട്ടി സ്ഥാനങ്ങള്&#x200d; വഹിച്ചുകൊണ്ട് ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പാര്&#x200d;ട്ടി നേതൃത്വത്തിന്റെ വിശദീകരണം. 73 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. അതേസമയം, ഇത് സംബന്ധിച്ച് കൂടുതല്&#x200d; വിവരങ്ങ</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ad-war-in-cpi-raju-says-that-dinakaran-is-angry-and-afraid-that-if-he-gets-alone-he-will-beat-him.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.ജി.ആറിനും അമ്മയ്ക്കും പകരമാവില്ല: ദിനകരന്&#x200d;</title>
		<link>https://www.chandrikadaily.com/only-one-mgr-one-amma-dinakaran-dismisses-rajinikanth-hype.html</link>
					<comments>https://www.chandrikadaily.com/only-one-mgr-one-amma-dinakaran-dismisses-rajinikanth-hype.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 31 Dec 2017 13:07:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor rajanikanth]]></category>
		<category><![CDATA[dinakaran]]></category>
		<category><![CDATA[rajanikanth]]></category>
		<category><![CDATA[Tamil politics]]></category>
		<category><![CDATA[ttv dinakaran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=62314</guid>

					<description><![CDATA[ചൈന്നൈ: തമിഴ്‌നാട്ടില്&#x200d; എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാന്&#x200d; ആര്&#x200d;ക്കും സാധിക്കില്ലെന്ന് എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി ദിനകരന്&#x200d;. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്&#x200d; അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയ്ക്ക് പകരക്കാരനാവാന്&#x200d; ആര്&#x200d;ക്കുമാവില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടര്&#x200d;മാരെ മറിക്കാനും സാധിക്കില്ല. ആരെ വേണമെങ്കിലും എംജിആറിനോടും അമ്മയോടും താരതമ്യം ചെയ്യാനാകും. എന്നാല്&#x200d;, ഒരു അമ്മയും ഒരു എംജിആര്&#x200d;റും മാത്രമേയുള്ളു എന്നും ദിനകരന്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ചൈന്നൈ: തമിഴ്‌നാട്ടില്&#x200d; എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാന്&#x200d; ആര്&#x200d;ക്കും സാധിക്കില്ലെന്ന് എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി ദിനകരന്&#x200d;. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്&#x200d; അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയ്ക്ക് പകരക്കാരനാവാന്&#x200d; ആര്&#x200d;ക്കുമാവില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടര്&#x200d;മാരെ മറിക്കാനും സാധിക്കില്ല. ആരെ വേണമെങ്കിലും എംജിആറിനോടും അമ്മയോടും താരതമ്യം ചെയ്യാനാകും. എന്നാല്&#x200d;, ഒരു അമ്മയും ഒരു എംജിആര്&#x200d;റും മാത്രമേയുള്ളു എന്നും ദിനകരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/only-one-mgr-one-amma-dinakaran-dismisses-rajinikanth-hype.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ണാഡി.എം.കെയില്&#x200d; പുറത്താക്കല്&#x200d; വീണ്ടും; ദിനകരനെ പിന്തുണച്ച 44 പേരെ കൂടി പുറത്താക്കി</title>
		<link>https://www.chandrikadaily.com/aiadmk-cracks-whip-against-dinakaran-supporters.html</link>
					<comments>https://www.chandrikadaily.com/aiadmk-cracks-whip-against-dinakaran-supporters.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Dec 2017 15:15:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[dinakaran]]></category>
		<category><![CDATA[Tamil politics]]></category>
		<category><![CDATA[ttv dinakaran]]></category>
		<category><![CDATA[vk sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61730</guid>

					<description><![CDATA[ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; ടി.ടി.വി ദിനകരന്&#x200d; നേടിയ ഞെട്ടിക്കുന്ന വിജയത്തെ തുടര്&#x200d;ന്ന് അണ്ണാഡി.എം.കെയില്&#x200d; നടപടികള്&#x200d; തുടരുന്നു. ടി.ടി.വി ദിനകരനെ പിന്തുണച്ചതിന്റെ പേരില്&#x200d; 44 പേരെ പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കി. രണ്ടു പേരെ പാര്&#x200d;ട്ടി സ്ഥാനങ്ങളില്&#x200d; നിന്നും നീക്കം ചെയ്തിട്ടുണ്ട്. 44 പേരുടെ പാര്&#x200d;ട്ടി പ്രാഥമിക അംഗത്വം റദ്ദാക്കിയതായി എ.ഐ.എ.ഡി.എം.കെ കോഓഡിനേറ്റര്&#x200d;മാരായ ഒ പനീര്&#x200d;ശെല്&#x200d;വം, കെ പളനിസാമി എന്നിവര്&#x200d; അറിയിച്ചു. ദിനകരനെ പിന്തുണച്ചതിന് നടപടി നേരിട്ടവരില്&#x200d; മുന്&#x200d; മേലൂര്&#x200d; എം.എല്&#x200d;.എ ആര്&#x200d; സാമിയും ഉള്&#x200d;പ്പെടും. മദുരൈ, വില്ലുപുരം, [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; ടി.ടി.വി ദിനകരന്&#x200d; നേടിയ ഞെട്ടിക്കുന്ന വിജയത്തെ തുടര്&#x200d;ന്ന് അണ്ണാഡി.എം.കെയില്&#x200d; നടപടികള്&#x200d; തുടരുന്നു. ടി.ടി.വി ദിനകരനെ പിന്തുണച്ചതിന്റെ പേരില്&#x200d; 44 പേരെ പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കി. രണ്ടു പേരെ പാര്&#x200d;ട്ടി സ്ഥാനങ്ങളില്&#x200d; നിന്നും നീക്കം ചെയ്തിട്ടുണ്ട്. 44 പേരുടെ പാര്&#x200d;ട്ടി പ്രാഥമിക അംഗത്വം റദ്ദാക്കിയതായി എ.ഐ.എ.ഡി.എം.കെ കോഓഡിനേറ്റര്&#x200d;മാരായ ഒ പനീര്&#x200d;ശെല്&#x200d;വം, കെ പളനിസാമി എന്നിവര്&#x200d; അറിയിച്ചു. ദിനകരനെ പിന്തുണച്ചതിന് നടപടി നേരിട്ടവരില്&#x200d; മുന്&#x200d; മേലൂര്&#x200d; എം.എല്&#x200d;.എ ആര്&#x200d; സാമിയും ഉള്&#x200d;പ്പെടും. മദുരൈ, വില്ലുപുരം, ധര്&#x200d;മപുരി, തിരുച്ചിറപ്പള്ളി, പെരാമ്പല്ലൂര്&#x200d; തുടങ്ങിയ സ്ഥലങ്ങളിലെ ജനറല്&#x200d; കൗണ്&#x200d;സില്&#x200d; അംഗങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ളവരെയാണ് പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കിയത്. പാര്&#x200d;ട്ടി തത്വങ്ങള്&#x200d;ക്കും അച്ചടക്കത്തിനും വിരുദ്ധമായി പ്രവര്&#x200d;ത്തിച്ചതിനാണ് ഇവരെ പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കിയതെന്ന് എ.ഐ.എ.ഡി.എം.കെ പ്രസ്താവനയിലൂടെ അറിയിച്ചു. ടിടിവി ദിനകരനുമായി ഒരു തരത്തിലും ബന്ധപ്പെടരുതെന്ന് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്കും നേതാക്കള്&#x200d;ക്കും നിര്&#x200d;ദേശം നല്&#x200d;കിയതായും മുഖ്യമന്ത്രി പളനിസാമി അറിയിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="et">TTV Dhinakaran reaches Parappana Agrahara Central Jail in <a href="https://twitter.com/hashtag/Bengaluru?src=hash&amp;ref_src=twsrc%5Etfw">#Bengaluru</a> to meet VK Sasikala <a href="https://t.co/1EmREPi4I7">pic.twitter.com/1EmREPi4I7</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/946267069472956417?ref_src=twsrc%5Etfw">December 28, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
അതിനിടെ വികെ ശശികലയെ സന്ദര്&#x200d;ശിക്കാനായി ടി.ടി.വി. ദിനകരന്&#x200d; പരപ്പന അഗ്രഹാര സെന്&#x200d;ട്രല്&#x200d; ജയിലിലെത്തി.</p>
<p>നേരത്തെ പാര്&#x200d;ട്ടി വിപ്പ് ലംഘിച്ചതിന് ഒമ്പത് പാര്&#x200d;ട്ടി നേതാക്കള്&#x200d;ക്കെതിരെ അണ്ണാഡി.എം.കെ നടപടി എടുത്തിരുന്നു. ദിനകരനെ പിന്തുണച്ച് എത്തുന്നവരുടെ എണ്ണത്തില്&#x200d; വര്&#x200d;ധനയുണ്ടായതോടെയാണ് പാര്&#x200d;ട്ടി ശക്തമായ നടപടിയുമായി മുന്നോട്ടു വന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiadmk-cracks-whip-against-dinakaran-supporters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീമമായ ഭൂരിപക്ഷവുമായി ദിനകരന്&#x200d;; സര്&#x200d;ക്കാര്&#x200d; മൂന്ന് മാസത്തിനകം വീഴുമെന്നും വിമത നേതാവ്</title>
		<link>https://www.chandrikadaily.com/rk-nagar-by-election-ttv-dinakaran-about-tamil-polictics.html</link>
					<comments>https://www.chandrikadaily.com/rk-nagar-by-election-ttv-dinakaran-about-tamil-polictics.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Dec 2017 10:46:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsEPS]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[dinakaran]]></category>
		<category><![CDATA[rk nagar]]></category>
		<category><![CDATA[rk nagar bye elelction]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61092</guid>

					<description><![CDATA[ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പു ഫലം അനുകൂലമായതോടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രതികരണവുമായി അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ടി.ടി.വി. ദിനകരന്&#x200d;. ചിഹ്നവും പാര്&#x200d;ട്ടിയുമല്ല. തെരഞ്ഞെടുപ്പില്&#x200d; ജനങ്ങളാണ് പ്രധാനമെന്നും ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നും ആര്&#x200d;.കെ നഗര്&#x200d; ഉജ്ജ്വല വിജയത്തിലേക്ക് അടുക്കുന്ന സ്ഥാനാര്&#x200d;ത്ഥി കൂടിയായാ ടി.ടി.വി ദിനകരന്&#x200d; വ്യക്തമാക്കി. ആര്&#x200d;.കെ നഗറിലെ തെരഞ്ഞെടുപ്പില്&#x200d; ഭീമമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നതിനിടെയാണ് തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന പ്രതികരണവുമായി ദിനകരന്&#x200d; രംഗത്തുവന്നത്. മധുര വിമാനത്താവളത്തില്&#x200d;വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. I firmly believe [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പു ഫലം അനുകൂലമായതോടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രതികരണവുമായി അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ടി.ടി.വി. ദിനകരന്&#x200d;.<br />
ചിഹ്നവും പാര്&#x200d;ട്ടിയുമല്ല. തെരഞ്ഞെടുപ്പില്&#x200d; ജനങ്ങളാണ് പ്രധാനമെന്നും ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നും ആര്&#x200d;.കെ നഗര്&#x200d; ഉജ്ജ്വല വിജയത്തിലേക്ക് അടുക്കുന്ന സ്ഥാനാര്&#x200d;ത്ഥി കൂടിയായാ ടി.ടി.വി ദിനകരന്&#x200d; വ്യക്തമാക്കി.<br />
ആര്&#x200d;.കെ നഗറിലെ തെരഞ്ഞെടുപ്പില്&#x200d; ഭീമമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നതിനിടെയാണ് തമിഴ് രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന പ്രതികരണവുമായി ദിനകരന്&#x200d; രംഗത്തുവന്നത്. മധുര വിമാനത്താവളത്തില്&#x200d;വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">I firmly believe that it is time for this government to go, and in the coming 3 months you will see this government go: TTV Dhinakaran in Madurai <a href="https://twitter.com/hashtag/RKNagarByPoll?src=hash&amp;ref_src=twsrc%5Etfw">#RKNagarByPoll</a> <a href="https://t.co/v5uhgQ6T3J">pic.twitter.com/v5uhgQ6T3J</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/944827766658048001?ref_src=twsrc%5Etfw">December 24, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/RKNagarByPoll?src=hash&amp;ref_src=twsrc%5Etfw">#RKNagarByPoll</a> &#8211; The people of RK Nagar are reflecting the mindset of the people of Tamil Nadu: TTV Dinakaran</p>
<p>LIVE: <a href="https://t.co/TMFD26MDBh">https://t.co/TMFD26MDBh</a> <a href="https://t.co/ed3fJFD7Eg">pic.twitter.com/ed3fJFD7Eg</a></p>
<p>— News18 (@CNNnews18) <a href="https://twitter.com/CNNnews18/status/944799649709166592?ref_src=twsrc%5Etfw">December 24, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നു വ്യക്തമാക്കിയ ദിനകരന്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാറിനെതിരായ ജനവിധിയാണ് ആര്&#x200d;കെ നഗര്&#x200d; തെരഞ്ഞെടുപ്പു ഫലത്തില്&#x200d; പ്രതിഫലിക്കുന്നതെന്നും പറഞ്ഞു</p>
<p>മൂന്നുമാസത്തിനുള്ളില്&#x200d; എടപ്പാടി കെ. പളനിസാമി-ഒ. പനീര്&#x200d;സെല്&#x200d;വം (ഇപിഎസ്-ഒപിഎസ്) സഖ്യത്തിന്റെ സര്&#x200d;ക്കാര്&#x200d; താഴെവീഴുമെന്നും ദിനകരന്&#x200d; മുന്നറിയിപ്പു നല്&#x200d;കി.</p>
<p>ആര്&#x200d;.കെ നഗറില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായാണ് ദിനകരന്&#x200d; മത്സരിച്ചത്. അതിനിടെ ദിനകരന്റെ ഭൂരിപക്ഷം 36000 കടന്നു. എ.ഐ.ഡിഎംകെയുടെ ഇ മധുസാദനന്&#x200d; ആണ് രണ്ടാമത്. ഡിഎംകെ സ്ഥാനാര്&#x200d;ഥി മരുധുഗണേഷ് മൂന്നാം സ്ഥാനത്താണ്. അതേസമയം ബിജെപി നോട്ടെക്കും പിന്നിലായി. അയിരത്തിലധികം വോട്ടുകളാണ് നോട്ട നേടിയത്.</p>
<p>അമ്മയുടെ പിന്&#x200d;ഗാമി ആരാണെന്ന് ഇപ്പോള്&#x200d; ആര്&#x200d;കെ നഗറിലെ ജനങ്ങള്&#x200d; വിധിയെഴുതിയിരിക്കുന്നു. ഞങ്ങളാണു യഥാര്&#x200d;ഥ അണ്ണാഡിഎംകെ, ദിനകരന്&#x200d; വ്യക്തമാക്കി.</p>
<p>അതേസമയം കടുത്ത തോല്&#x200d;വി ഏറ്റുവാങ്ങിയ ഇപിഎസ്-ഒപിഎസ് സഖ്യത്തെ പരിഹസിക്കാനും ദിനകരന്&#x200d; മടിച്ചില്ല. രണ്ടില ചിഹ്നവുമായി മത്സരിച്ചിട്ടും ഇ. മധുസൂദന്&#x200d; ഏറ്റുവാങ്ങിയ കടുത്ത തോല്&#x200d;വി തോല്&#x200d;വി യഥാര്&#x200d;ഥ അണ്ണാഡിഎംകെ ഞങ്ങളാണെന്നാണു വ്യക്തമാക്കുന്നത് . എം.എന്&#x200d;. നമ്പ്യാര്&#x200d;ക്കും പി.എസ്. വീരപ്പയ്ക്കും രണ്ടില ചിഹ്നം കൊടുത്താല്&#x200d; ആരെങ്കിലും വോട്ടുചെയ്യുമോ? എന്നും ദിനകരന്&#x200d; പരിഹസിച്ചു. എംജിആറിനെതിരെ ഒട്ടേറെ സിനിമകളില്&#x200d; വില്ലന്&#x200d; കഥാപാത്രമായിരുന്നു എം.എന്&#x200d;. നമ്പ്യാര്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rk-nagar-by-election-ttv-dinakaran-about-tamil-polictics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;കെ നഗറില്&#x200d; ഇന്ന് വോട്ടെണ്ണല്&#x200d;; ഫലം ദിനകരന് അനുകൂലമെന്ന് എക്‌സിറ്റ് പോളുകള്&#x200d;</title>
		<link>https://www.chandrikadaily.com/in-jayalalithaas-rk-nagar-results-on-sunday-but-everyone-knows-who-won.html</link>
					<comments>https://www.chandrikadaily.com/in-jayalalithaas-rk-nagar-results-on-sunday-but-everyone-knows-who-won.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Dec 2017 15:41:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dinakaran]]></category>
		<category><![CDATA[exit poll]]></category>
		<category><![CDATA[rk nagar]]></category>
		<category><![CDATA[rk nagar bye elelction]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60965</guid>

					<description><![CDATA[ചെന്നൈ: വിവാദങ്ങള്&#x200d; വിട്ടൊഴിയാതെ പിന്തുടര്&#x200d;ന്ന ആര്&#x200d;കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. സ്വതന്ത്രനായി മത്സരിക്കുന്ന വിമത അണ്ണാഡി.എം.കെ നേതാവ് ടിടിവി ദിനകരന്&#x200d; ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; പറയുന്നത്. കാവേരി ടിവി നടത്തിയ എക്‌സിറ്റ് പോളിലാണ് ദിനകരന് വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. 21 നായിരുന്നു രാധാകൃഷ്ണ നഗറില്&#x200d; തെരഞ്ഞെടുപ്പ് നടന്നത്. 37% വോട്ടോടെ ദിനകരന്&#x200d; ഒന്നാമതെത്തുമെന്നാണ് പ്രചവചനം. അണ്ണാഡിഎംകെയുടെ ഇ മധുസൂദനന്&#x200d; 26% വോട്ട് നേടി രണ്ടാമതും, ഡിഎംകെയുടെ മരുത് ഗണേശ് 18% വോട്ടോടെ മൂന്നാമതെത്തുമെന്നും എക്‌സിറ്റ് പോള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: വിവാദങ്ങള്&#x200d; വിട്ടൊഴിയാതെ പിന്തുടര്&#x200d;ന്ന ആര്&#x200d;കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. സ്വതന്ത്രനായി മത്സരിക്കുന്ന വിമത അണ്ണാഡി.എം.കെ നേതാവ് ടിടിവി ദിനകരന്&#x200d; ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; പറയുന്നത്. കാവേരി ടിവി നടത്തിയ എക്‌സിറ്റ് പോളിലാണ് ദിനകരന് വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. 21 നായിരുന്നു രാധാകൃഷ്ണ നഗറില്&#x200d; തെരഞ്ഞെടുപ്പ് നടന്നത്. 37% വോട്ടോടെ ദിനകരന്&#x200d; ഒന്നാമതെത്തുമെന്നാണ് പ്രചവചനം. അണ്ണാഡിഎംകെയുടെ ഇ മധുസൂദനന്&#x200d; 26% വോട്ട് നേടി രണ്ടാമതും, ഡിഎംകെയുടെ മരുത് ഗണേശ് 18% വോട്ടോടെ മൂന്നാമതെത്തുമെന്നും എക്‌സിറ്റ് പോള്&#x200d; പറയുന്നു. മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്&#x200d;ന്നാണ് ആര്&#x200d;കെ നഗറില്&#x200d; ഉപതെരഞ്ഞെടുപ്പ് നടന്നത്. 59 സ്ഥാനാര്&#x200d;ത്ഥികളാണ് മത്സരിച്ചത്. അണ്ണാ ഡിഎംകെയുടെ ഇ മധുസൂദനനും, ഡിഎംകെയുടെ മരുത് ഗണേശും സ്വതന്ത്രനായി രംഗത്തുള്ള അണ്ണാഡിഎംകെ വിമതപക്ഷത്തെ ടിടിവി ദിനകരനും തമ്മിലാണ് പ്രധാന മത്സരം. തമിഴ് രാഷ്ട്രീയത്തില്&#x200d; ഏറെ നിര്&#x200d;ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് നടക്കാന്&#x200d; മണിക്കൂറുകള്&#x200d; ശേഷിക്കെ മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ അവസാനനാളുകളിലെ ആസ്പത്രി ദൃശ്യങ്ങള്&#x200d; കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉപതെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്ന എഐഎഡിഎംകെ ശശികല പക്ഷത്തിന്റെ സ്ഥാനാര്&#x200d;ത്ഥി ടിടിവി ദിനകരന്&#x200d; പക്ഷനേതാവായ പിവി വെട്രിവേല്&#x200d; ആണ് ജയലളിതയുടെ ആസ്പത്രിയിലെ സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്തുവിട്ടത്. ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-jayalalithaas-rk-nagar-results-on-sunday-but-everyone-knows-who-won.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി; പ്രതിയെ കറങ്ങാന്‍ വിട്ട പൊലീസുകാര്‍ക്കെതിരെ നടപടി</title>
		<link>https://www.chandrikadaily.com/police-escort-party-let-sukesh-chandrashekar-shop-do-deals-buy-luxury-cars-in-bengaluru.html</link>
					<comments>https://www.chandrikadaily.com/police-escort-party-let-sukesh-chandrashekar-shop-do-deals-buy-luxury-cars-in-bengaluru.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Oct 2017 14:02:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dinakaran]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[Tamil Nadu]]></category>
		<category><![CDATA[ttv dinakaran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48842</guid>

					<description><![CDATA[ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിലെ പ്രതിയെ സ്വതന്ത്രമായി കറങ്ങാന്‍ വിട്ട ഏഴ് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. അണ്ണാ ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരന്‍ ഉള്‍പ്പെട്ട കേസിലെ ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖറിന് അകമ്പടി പോയ പൊലീസുകാര്‍ക്കെതിരെയാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ബംഗളൂരു കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. മുംബൈ, ബംഗളൂരു, കോയമ്പത്തൂര്‍ ഹാജരാക്കുന്നതിനായി ഈമാസം 9 മുതല്‍ 16 വരെയാണ് ബംഗളൂരു സ്വദേശിയായ സുകേഷ് ചന്ദ്രശേഖറിനെ കസ്റ്റഡിയില്‍ വിട്ടത്. ബംഗളൂരുവിലെത്തിയതോടെ ബിസിനസ് കാര്യങ്ങള്‍ക്കും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിലെ പ്രതിയെ സ്വതന്ത്രമായി കറങ്ങാന്&#x200d; വിട്ട ഏഴ് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു. അണ്ണാ ഡി.എം.കെ (അമ്മ) നേതാവ് ടി.ടി.വി ദിനകരന്&#x200d; ഉള്&#x200d;പ്പെട്ട കേസിലെ ഇടനിലക്കാരന്&#x200d; സുകേഷ് ചന്ദ്രശേഖറിന് അകമ്പടി പോയ പൊലീസുകാര്&#x200d;ക്കെതിരെയാണ് നടപടി. കേസുമായി ബന്ധപ്പെട്ട് ബംഗളൂരു കോടതിയില്&#x200d; ഹാജരാക്കാന്&#x200d; കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. മുംബൈ, ബംഗളൂരു, കോയമ്പത്തൂര്&#x200d; ഹാജരാക്കുന്നതിനായി ഈമാസം 9 മുതല്&#x200d; 16 വരെയാണ് ബംഗളൂരു സ്വദേശിയായ സുകേഷ് ചന്ദ്രശേഖറിനെ കസ്റ്റഡിയില്&#x200d; വിട്ടത്. ബംഗളൂരുവിലെത്തിയതോടെ ബിസിനസ് കാര്യങ്ങള്&#x200d;ക്കും മറ്റുമായി ഇയാളുടെ എസ്‌കോര്&#x200d;ട്ട് പിന്&#x200d;വലിക്കുകയായിരുന്നു. ഡല്&#x200d;ഹി പൊലീസ് കമ്മീഷണര്&#x200d;ക്ക് ആദായനികുതി വകുപ്പ് നല്&#x200d;കിയ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാര്&#x200d;ക്കെതിരായ നടപടി. 28 കാരനായ സുകേഷ് ആള്&#x200d;മാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്ക്കല്&#x200d; തുടങ്ങി 20 കേസുകളില്&#x200d; പ്രതിയാണ്. അണ്ണാ ഡി.എം.കെ.യുടെ &#8216;രണ്ടില&#8217; ചിഹ്നം ലഭിക്കാന്&#x200d; തെരഞ്ഞെടുപ്പു കമ്മിഷനിലെ ഉദ്യോഗസ്ഥര്&#x200d;ക്കു കൈക്കൂലി കൊടുക്കാന്&#x200d; സുകേഷ് വഴി ദിനകരന്&#x200d; ശ്രമിച്ചെന്നായിരുന്നു കേസ്. ഇതിനായി 50 കോടിയുടെ കരാര്&#x200d; സുകേഷുമായി ദിനകരന്&#x200d; ഉറപ്പിച്ചതായി ഡല്&#x200d;ഹി പൊലീസ് വ്യക്തമാക്കിയിയിരുന്നു. 10 കോടി കൊച്ചിയിലെ ഹവാല ഏജന്റുവഴി ലഭിച്ചതായി സുകേഷ് മൊഴി നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-escort-party-let-sukesh-chandrashekar-shop-do-deals-buy-luxury-cars-in-bengaluru.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; ചരിത്രം ആവര്‍ത്തിച്ച് തമിഴ്‌നാട് രാഷ്ട്രീയം</title>
		<link>https://www.chandrikadaily.com/sasikala-4.html</link>
					<comments>https://www.chandrikadaily.com/sasikala-4.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 19 Apr 2017 02:38:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dinakaran]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26456</guid>

					<description><![CDATA[ചെന്നൈ: ജയലളിതയുടെ ഉറ്റതോഴിയും പാര്‍ട്ടി ജനറല്‍സെക്രട്ടറിയുമായ വി.കെ ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെയും എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി. മണ്ണാര്‍കുടി സംഘത്തെ ഒന്നാകെ ഒഴിവാക്കി പാര്‍ട്ടിയില്‍ ഐക്യം പുസ്ഥാപിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്. പാര്‍ട്ടിയിലെ ഒന്നരകോടി പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു. ശശികലയെയും ബന്ധുക്കളെയും പാര്‍ട്ടിയുടെ ഒരു കാര്യത്തിലും ഇടപെടാന്‍ അനുവദിക്കേണ്ടെന്നാണ് പാര്‍ട്ടി നിലപാടെന്ന് ജയകുമാര്‍ വ്യക്തമാക്കി. എംജിആറും [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ജയലളിതയുടെ ഉറ്റതോഴിയും പാര്&#x200d;ട്ടി ജനറല്&#x200d;സെക്രട്ടറിയുമായ വി.കെ ശശികലയെയും ഡെപ്യൂട്ടി ജനറല്&#x200d; സെക്രട്ടറി ടിടിവി ദിനകരനെയും എഐഎഡിഎംകെയില്&#x200d; നിന്ന് പുറത്താക്കി. മണ്ണാര്&#x200d;കുടി സംഘത്തെ ഒന്നാകെ ഒഴിവാക്കി പാര്&#x200d;ട്ടിയില്&#x200d; ഐക്യം പുസ്ഥാപിക്കാന്&#x200d; മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുടെ അധ്യക്ഷയില്&#x200d; ചേര്&#x200d;ന്ന യോഗത്തിലാണ് തീരുമാനിച്ചത്. പാര്&#x200d;ട്ടിയിലെ ഒന്നരകോടി പ്രവര്&#x200d;ത്തകരുടെ അഭിപ്രായം മാനിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യോഗത്തിനു ശേഷം നടത്തിയ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ധനമന്ത്രി ഡി.ജയകുമാര്&#x200d; പറഞ്ഞു. ശശികലയെയും ബന്ധുക്കളെയും പാര്&#x200d;ട്ടിയുടെ ഒരു കാര്യത്തിലും ഇടപെടാന്&#x200d; അനുവദിക്കേണ്ടെന്നാണ് പാര്&#x200d;ട്ടി നിലപാടെന്ന് ജയകുമാര്&#x200d; വ്യക്തമാക്കി. എംജിആറും ജയലളിതയും കാണിച്ച വഴി പിന്തുടരുമെന്നും പാര്&#x200d;ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.<br />
ഒ.പനീര്&#x200d;ശെല്&#x200d;വത്തെ കൂട്ടുപിടിച്ച് പാര്&#x200d;ട്ടിയെ കൂടുതല്&#x200d; ശക്തിപ്പെടുത്താന്&#x200d; ഇന്നലെ ഇരുവിഭാഗങ്ങളും തമ്മില്&#x200d; ചര്&#x200d;ച്ച നടത്തിയിരുന്നു. ഐഎന്&#x200d;എസ് ചെന്നൈ കപ്പലില്&#x200d; ഒപിഎസ്-ഇപിഎസ് ലയനം സംബന്ധിച്ചാണ് ചര്&#x200d;ച്ച ചെയ്തത്. ഇരുവിഭാഗങ്ങളും ഒന്നിച്ചു പ്രവര്&#x200d;ത്തിക്കാന്&#x200d; തീരുമാനിച്ചതായാണ് വിവരം.<br />
ലയന സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്&#x200d; ശശികലയും കുടുംബവും പാര്&#x200d;ട്ടിക്കുള്ളില്&#x200d; ഇടപെടല്&#x200d; നടത്തുന്ന കാലത്തോളം അതിനു സാധ്യതയില്ലെന്നാണ് ഒ.പനീര്&#x200d;ശെല്&#x200d;വം പറഞ്ഞത്. അദ്ദേഹം കടുത്ത നിലപാടെടുത്തതോടെ വൈകിട്ട് പളനിസ്വാമിയുടെ വീട്ടില്&#x200d; അടിയന്തര യോഗം ചേര്&#x200d;ന്ന് നിര്&#x200d;ണായക തീരുമാനമെടുക്കുകയായിരുന്നു. അതേസമയം ലയനചര്&#x200d;ച്ച നടക്കുന്നതിനിടെ മറുതന്ത്രവുമായി ശശികല വിഭാഗവും രംഗത്തുവന്നിരുന്നു. പനീര്&#x200d;ശെല്&#x200d;വത്തിന് ഡെപ്യൂട്ടി ജനറല്&#x200d; സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്താണ് പ്രതിസന്ധി പരിഹരിക്കാന്&#x200d; ശ്രമിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikala-4.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
