<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>discrimination &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/discrimination/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Mar 2025 04:18:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>discrimination &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അവസാനിക്കാത്ത വിവേചനം</title>
		<link>https://www.chandrikadaily.com/endless-discriminationkerala.html</link>
					<comments>https://www.chandrikadaily.com/endless-discriminationkerala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Mar 2025 04:18:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[discrimination]]></category>
		<category><![CDATA[sharada muralidaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336346</guid>

					<description><![CDATA[ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കേരളത്തിലെ ഏറ്റവും  മുതിര്&#x200d;ന്ന ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്&#x200d;.]]></description>
										<content:encoded><![CDATA[<p>കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്. ആ പ്രയോഗത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരുന്ന എന്ന ചോദ്യത്തിന് നൂറ്റാണ്ടുകള്&#x200d;ക്കിപ്പുറത്തുനിന്നും നാം ഉത്തരം നല്&#x200d;കിക്കൊണ്ടേയിരിക്കുകയാണ്. നിറത്തിന്റെ പേരില്&#x200d; അപമാനിക്കപ്പെട്ടുവെന്ന സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ വെളിപ്പെടുത്തല്&#x200d; ഇനിയും സംസ്‌കരിക്കപ്പെടാത്ത നമ്മുടെ മനസ്സുകളിലേക്കുള്ള വിരല്&#x200d;ചൂണ്ടലാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കേരളത്തിലെ ഏറ്റവും  മുതിര്&#x200d;ന്ന ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്&#x200d;. വര്&#x200d;ണ്ണ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട് ശാരദ മുരളീധരന്&#x200d; ആദ്യം ചെറിയൊരു കുറിപ്പ് ഫേസ്ബുക്കില്&#x200d; പങ്കുവെച്ചെങ്കിലും പിന്നീട് പിന്&#x200d;വലിക്കുകയും പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്യുകയുമായിരുന്നു. തന്റേയും ഭര്&#x200d;ത്താവും മുന്&#x200d; ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്&#x200d; നടത്തിയ മോശം പരാമര്&#x200d;ശത്തെ കുറിച്ചായിരുന്നു കുറിപ്പ്. തന്റെ നിറം കറുപ്പാണെന്നും ഭര്&#x200d;ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്&#x200d; ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റില്&#x200d; പറഞ്ഞിരുന്നത്. എന്നാല്&#x200d; ഇതിന് താഴെ വന്ന കമന്റുകളില്&#x200d; അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇത് ചര്&#x200d;ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്&#x200d; പറഞ്ഞതോടെയാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയാണ് ഫേസ്ബുക്കില്&#x200d; കുറിപ്പിട്ടത്. &#8216;നിറത്തിന്റെ പേരില്&#x200d; കഴിഞ്ഞ ഏഴ് മാസം മുഴുവന്&#x200d; എന്റെ മുന്&#x200d; ഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു. നിറമെന്ന നിലയില്&#x200d; മാത്രമല്ലിത്. നല്ലതൊന്നും ചെയ്യാത്ത, എല്ലാം മോശവുമായ, ഉഗ്രമായ സ്വാച്ഛാധി പത്യത്തിന്റെ പ്രതീകമായ കറുപ്പന്നെ മുദ്ര ചാര്&#x200d;ത്തല്&#x200d;. നാലുവയസുള്ളപ്പോള്&#x200d; ഞാന്&#x200d; അമ്മയോട് ചോദിച്ചിട്ടുണ്ട്. ഗര്&#x200d;ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള കുട്ടിയായി എന്നെ ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്.</p>
<p>എനിക്ക് നല്ല നിറമൊന്നുമില്ല എന്ന ആഖ്യാനത്തില്&#x200d; 50 വര്&#x200d;ഷത്തിലേറെയായി ഞാന്&#x200d; ജീവിച്ചു. ആ ആഖ്യാനത്തില്&#x200d; സ്വാധീനിക്കപ്പെട്ടും പോയിരുന്നു. കറുപ്പില്&#x200d; ഞാന്&#x200d; കണ്ടത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. കറുപ്പിന്റെ പാരമ്പര്യത്തോട് അവര്&#x200d;ക്ക് ആരാധനയായിരുന്നു. ഞാന്&#x200d; കാണാതിരുന്ന ഭംഗി അവരതില്&#x200d; കണ്ടത്തിക്കൊണ്ടേയിരുന്നു&#8217;. ഇതായിരുന്നു ആ കുറിപ്പിന്റെ രത്‌നച്ചുരുക്കം. ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി സാമൂഹ്യമാധ്യമങ്ങളില്&#x200d; ആളുകള്&#x200d; നിറഞ്ഞാടുന്നുണ്ടെങ്കിലും ഇത്രയും ഉന്നതയായ ഉദ്യോഗസ്ഥക്ക് ഇക്കാലത്ത് കേവലം നിറത്തിന്റെ പേരില്&#x200d; അധിക്ഷേപം ഏറ്റുവാങ്ങേണ്ടിവരുന്നു എന്നത് നല്&#x200d;കുന്ന സന്ദേശമെന്താണ് എന്ന ചോദ്യമാണ് നമ്മു ടെ മസ്തിഷ്‌കത്തെ അസ്വസ്തമാക്കേണ്ടത്.</p>
<p>ജാതിയുടെയും നിറത്തിന്റെയുമൊന്നും പേരിലുള്ള വിവേചനങ്ങള്&#x200d; ഇപ്പോഴും നമ്മെ വിട്ടുപോയിട്ടില്ലെന്ന് സമ്മതിക്കുന്ന നിരവധി സംഭവവികാസങ്ങള്&#x200d;ക്ക് കേരളം വര്&#x200d;ത്തമാന കാലത്ത് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കറുത്ത നിറമുള്ളയാള്&#x200d; മോഹിനിയാട്ടം പഠിപ്പിക്കുന്നതിനെക്കുറിച്ച് ഒരു നര്&#x200d;ത്തകിതന്നെ നടത്തിയ വിഷലിപ്തമായ പരാമര്&#x200d;ശങ്ങള്&#x200d; സാംസ്‌കാരിക കേരളം ചര്&#x200d;ച്ച ചെയ്തികഴിഞ്ഞത് ഏതാനും മാസങ്ങള്&#x200d;ക്കുമുമ്പാണ്. പുതിയ തലമുറ ഇത്തരത്തിലുള്ള വിവേചനങ്ങള്&#x200d;ക്കെതിരാണെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നവര്&#x200d; ധാരാളമുണ്ടെങ്കിലും സമ്പത്തിന്റയും സൗന്ദര്യത്തിന്റെയും പേരിലുള്ള അധിക്ഷേപങ്ങളും ആക്രമണങ്ങളും സഹിക്കാന്&#x200d; കഴിയാതെ യുവതികള്&#x200d;ക്ക് ആത്മഹത്യ ചെയ്യേണ്ടിവരുന്നതും നമ്മുടെ നാട്ടില്&#x200d; തന്നെയാണെന്നത് വിസ്മരിക്കാന്&#x200d; കഴിയില്ല. കറുപ്പിനെ മഹത്വവല്&#x200d;ക്കരിച്ചും വെളുപ്പിനെ ഇകഴ്ത്തിക്കാട്ടിയുമുള്ള സോഷ്യല്&#x200d; മീഡിയാ വിപ്ലവങ്ങളുടെയെല്ലാം അപ്പുറത്താണ് യാഥാര്&#x200d;ത്ഥ്യങ്ങളെന്നത് പലരുടെയും ജീവിതാനു ഭവങ്ങള്&#x200d; വിളിച്ചുപറയുന്നുണ്ട്. അത്രയും ഉന്നതമായ പദ വിയിലിരിക്കുന്നതുകൊണ്ടും കുടുംബത്തിന്റെ പൂര്&#x200d;ണ പിന്തുണകൊണ്ടുമാണ് ശാരദാ മുരളീധരന് ഇങ്ങനെ മനസ്സ് തുറക്കാന്&#x200d; സാധിച്ചത്. എന്നാല്&#x200d; ഇത്തരം വിവേചനങ്ങളുടെ പേരില്&#x200d; പീഡന പര്&#x200d;വങ്ങള്&#x200d; ഏറ്റുവാങ്ങേണ്ടി വരുമ്പോഴും ഒന്നുറക്കെ കരയാന്&#x200d;പോലും കഴിയാത്ത ഒറുപാട് മനുഷ്യര്&#x200d; വേറെയുമുണ്ട്. ഈ പ്രാകൃതമായ മനോഭാവത്തിന് ഇന്നും വളരാനും വികസിക്കാനമുള്ള സാഹചര്യങ്ങള്&#x200d; എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. അധികാര കേന്ദ്രങ്ങള്&#x200d;ക്കും നീതിപീഠങ്ങള്&#x200d;ക്കുമെല്ലാം നിരന്തരമായി ഈ വിവേചനത്തിനെതിരായി സംസാരിക്കേണ്ടിവരുന്നതിന് അറുതിയാകാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്.</p>
<p>ഇങ്ങനെയുള്ള ഓരോ വെളിപ്പെടുത്തലുകളും ഓരോ ഓര്&#x200d;മപ്പെടുത്തലാണ്. നാം അഭിമാനംകൊള്ളുന്ന നമ്മുടെ സാമുഹ്യ ജീവിതത്തില്&#x200d; ഇന്നും നിലനില്&#x200d;ക്കുന്ന പുഴുക്കുത്തുകളെ കുറിച്ചുള്ള ഓര്&#x200d;മപ്പെടുത്തല്&#x200d;. സമൂഹത്തിന്റെ ഉന്നത മേഖലകളില്&#x200d; വിരാചിക്കുന്നവരായിട്ടുപോലും വിവധ മേഖല കളില്&#x200d; തങ്ങള്&#x200d;ക്കുണ്ടായ ദുരനുഭവങ്ങള്&#x200d; പലരും പങ്കുവെക്കുമ്പോള്&#x200d; നമുക്ക് മുക്കത്തുവിരല്&#x200d; വെക്കേണ്ടിവരികയാണ്. ഈ മനോഭാവം തിരുത്താന്&#x200d; ഇനിയെന്താണ് നമ്മള്&#x200d; നേടേണ്ടത് എന്ന ആലോചനയാണ് ഇവിടെ പ്രസക്തമാകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/endless-discriminationkerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ്ടുവിന് പകരമായുള്ള കോഴ്സുകളിലും മലബാറിനോട് വിവേചനം</title>
		<link>https://www.chandrikadaily.com/discrimination-against-malabar-in-alternative-courses-for-plus-two.html</link>
					<comments>https://www.chandrikadaily.com/discrimination-against-malabar-in-alternative-courses-for-plus-two.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 10 May 2024 08:43:02 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alternative courses]]></category>
		<category><![CDATA[discrimination]]></category>
		<category><![CDATA[malabar]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[plus two]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297291</guid>

					<description><![CDATA[പോളിടെക്‌നിക്ക്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ കോഴ്‌സുകള്&#x200d;ക്കും വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ആനുപാതികമായി സീറ്റില്ല.]]></description>
										<content:encoded><![CDATA[<p>പ്ലസ്ടുവിന് പകരമായുള്ള കോഴ്‌സുകളിലും മലബാറിനോട് വിവേചനം കാണിച്ച് സര്&#x200d;ക്കാര്&#x200d;. പോളിടെക്‌നിക്ക്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ കോഴ്‌സുകള്&#x200d;ക്കും വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ആനുപാതികമായി സീറ്റില്ല. വിദ്യാര്&#x200d;ഥികള്&#x200d; കൂടുതലും മലബാര്&#x200d; ജില്ലകളില്&#x200d; നിന്നാണെങ്കിലും കൂടുതല്&#x200d; സീറ്റുകള്&#x200d; തെക്കന്&#x200d; കേരളത്തിലാണ്.</p>
<p>വി.എച്ച്.എസ്.ഇ,ഐ.ടി.ഐ, പോളിടെക്‌നിക് കോഴ്‌സുകളിലായി 72641 സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്&#x200d; 47491 സീറ്റും തൃശൂര്&#x200d; മുതല്&#x200d; തിരുവനന്തപുരം ജില്ലകളിലാണ്. 79730 വിദ്യാര്&#x200d;ഥികള്&#x200d; ഉന്നത വിദ്യാഭ്യാസത്തിന് അര്&#x200d;ഹത നേടിയ മലപ്പുറത്ത് വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് കോഴ്‌സുകളിലായി 4800 സീറ്റുകളാണ് ഉള്ളത്. മലപ്പുറത്തെ കുട്ടികളുടെ പകുതി എണ്ണം പോലും ഇല്ലാത്ത തിരുവനന്തപുരത്തും കൊല്ലത്തും സീറ്റുകള്&#x200d; മലപ്പുറത്തിന്റെ ഇരട്ടിയുണ്ട്.</p>
<p>എസ്.എസ്.എല്&#x200d;.സി പരീക്ഷ എഴുതിയ 424772 വിദ്യാര്&#x200d;ഥികളാണ് സംസ്ഥാനത്ത് നിന്നും ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് അര്&#x200d;ഹത നേടിയത്. ഇതില്&#x200d; 231000 വിദ്യാര്&#x200d;ഥികളും മലബാറില്&#x200d; നിന്നാണ് 72641 വി.എച്ച്.എസ്.ഇ , ഐ.ടി.ഐ , പോളിടെക്‌നിക് കോഴ്‌സുകളില്&#x200d; 25150 മാത്രമാണ് മലബാറിലുള്ളത്.</p>
<p>അതേസമയം മലപ്പുറം ജില്ലയിലെ പ്ലസ് വണ്&#x200d; സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്&#x200d; സമരത്തിലേക്ക് .എസ്. കെ. എസ് എസ് എഫ് സംസ്ഥാന കമ്മറ്റി മലപ്പുറം നഗത്തില്&#x200d; ഇന്ന് നൈറ്റ് മാര്&#x200d;ച്ച് സംഘടിപ്പിക്കും .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/discrimination-against-malabar-in-alternative-courses-for-plus-two.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കലാരംഗത്തെ ജാതി-വർണ വിവേചനം എത്ര ശക്തവും ലജ്ജാഹീനവുമാണ്&#8217; കെ സച്ചിദാനന്ദൻ</title>
		<link>https://www.chandrikadaily.com/kalaarangathe-jaathi-varna-vivechanam-ethra-shakthavum-lajjaaheenavumaanu-ke-sachidaanandan-73-5000-translation-results-translation-result-how-strong-and-shameless-is-caste-and-color-discrim.html</link>
					<comments>https://www.chandrikadaily.com/kalaarangathe-jaathi-varna-vivechanam-ethra-shakthavum-lajjaaheenavumaanu-ke-sachidaanandan-73-5000-translation-results-translation-result-how-strong-and-shameless-is-caste-and-color-discrim.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 21 Mar 2024 08:30:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caste and colour]]></category>
		<category><![CDATA[discrimination]]></category>
		<category><![CDATA[K Satchidanandan]]></category>
		<category><![CDATA[shameless]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293288</guid>

					<description><![CDATA[കർണ്ണാട്ടിക് സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം നൽകുന്നതിനെ എതിർത്തവർക്കെതിരെയും അദ്ദേഹം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ രൂക്ഷ വിമർശനവുമായി കവി കെ സച്ചിദാനന്ദൻ. &#8216;ജാതി-വർണ വിവേചനം കേരളത്തിലെ കലാരംഗത്ത് എത്ര ശക്തവും ലജ്ജാഹീനവുമായി നിലനിൽക്കുന്നു എന്ന് കാണിക്കുന്നതാണ് സത്യഭാമയുടെ പരാമർശമെന്നാണ് ആദ്ദേഹം പറഞ്ഞിരിക്കുന്നത്. കർണ്ണാട്ടിക് സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം നൽകുന്നതിനെ എതിർത്തവർക്കെതിരെയും അദ്ദേഹം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>&#8216;ഇപ്പോൾത്തന്നെ നടന്ന രണ്ടു സംഭവങ്ങൾ നമ്മുടെ സമൂഹം എവിടെ നിൽക്കുന്നു എന്ന് തുറന്നു കാണിക്കുന്നുണ്ട്. ഒന്ന്, പ്രശസ്ത മോഹിനിയാട്ടം കലാകാരൻ ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയമായ, നിറവും തൊഴിലും പറഞ്ഞുളള അധിക്ഷേപം, മറ്റൊന്ന് പ്രസിദ്ധ കർണ്ണാട്ടിക് സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം നൽകുന്നതിനെ എതിർത്ത് രഞ്ജനി, ഗായത്രി എന്നീ പ്രസിദ്ധ ഗായികമാർ ഉൾപ്പെടെ പലരും മദ്രാസ് മ്യൂസിക് അക്കാദമിയുടെ ചടങ്ങിൽ നിന്ന് വിട്ടു നില്ക്കുന്നത്.</p>
<p>ആദ്യത്തേത് ജാതി-വർണ വിവേചനം കേരളത്തിൽ കലാരംഗത്ത് പോലും എത്ര ശക്തവും ലജ്ജാഹീനവുമായി നിലനിൽക്കുന്നു എന്ന് കാണിക്കുന്നു. രണ്ടാമത്തേത് ക്ലാസ്സിക്കൽ സംഗീതത്തെ തമിഴ് ബ്രാഹ്മണരുടെ കുത്തകയിൽ നിന്നു മോചിപ്പിച്ച് ജനകീയമാക്കാനുള്ള ശ്രമങ്ങളെയും ഒപ്പം ജാതിവിരുദ്ധമായിരുന്ന പെരിയോർ പ്രസ്ഥാനത്തോടുള്ള കൃഷ്ണയുടെ ആഭിമുഖ്യത്തെയും എടുത്തു കാട്ടി കൃഷ്ണയെയും സംഗീതത്തിൻ്റെ സാർവ്വ ലൗകികതയെയും ഒന്നിച്ച് റദ്ദാക്കാൻ ശ്രമിക്കുന്നു . ഈ സന്ദർഭത്തിൽ ആർ എൽ വി രാമകൃഷ്ണൻ്റെയും ടി എം കൃഷ്ണയുടെയും കൂടെനിൽക്കുവാൻ കലാലോകം ബാദ്ധ്യസ്ഥമാണ്&#8217; എന്നാണ് സച്ചിദാനന്ദൻ പറഞ്ഞിരിക്കുന്നത്.</p>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalaarangathe-jaathi-varna-vivechanam-ethra-shakthavum-lajjaaheenavumaanu-ke-sachidaanandan-73-5000-translation-results-translation-result-how-strong-and-shameless-is-caste-and-color-discrim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ക്രൈസ്തവരോട് കടുത്ത വിവേചനം&#8217;; സര്&#x200d;ക്കാര്&#x200d; നിലപാടില്&#x200d; വേദനയെന്ന് അതിരൂപത</title>
		<link>https://www.chandrikadaily.com/severe-discrimination-against-christians-the-archdiocese-said-that-the-governments-position-is-painful.html</link>
					<comments>https://www.chandrikadaily.com/severe-discrimination-against-christians-the-archdiocese-said-that-the-governments-position-is-painful.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 25 Feb 2024 09:50:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Archdiocese of Thrissur]]></category>
		<category><![CDATA[christians]]></category>
		<category><![CDATA[discrimination]]></category>
		<category><![CDATA[Government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291390</guid>

					<description><![CDATA[ഹൈക്കോടതി വിധി നടപ്പാക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാരും  തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ന്യൂനപക്ഷ ക്ഷേമപദ്ധതികളില്&#x200d; ക്രൈസ്തവരോടുള്ളത്  നിതീകരിക്കാനാകാത്ത വിവേചനമെന്ന് തൃശൂര്&#x200d; അതിരൂപത. ഭരണഘടന ഉറപ്പുനല്&#x200d;കുന്ന അവകാശങ്ങള്&#x200d; ഉറപ്പാക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാരും ഹൈക്കോടതി വിധി നടപ്പാക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാരും  തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.</p>
<p>സര്&#x200d;ക്കാരിന്&#x200d;റെ നിലപാടില്&#x200d; വേദനയും ഉത്കണ്ഠയും അമര്&#x200d;ഷവുമുണ്ടെന്നും അതിരൂപത വ്യക്തമാക്കി. അതിരൂപത സമുദായ ജാഗ്രതാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/severe-discrimination-against-christians-the-archdiocese-said-that-the-governments-position-is-painful.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോടുള്ള വിവേചനം അവസാനിപ്പിക്കണം : മുനവ്വറലി ശിഹാബ് തങ്ങൾ</title>
		<link>https://www.chandrikadaily.com/discrimination-against-haj-pilgrims-from-karipur-should-end-munavvarali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/discrimination-against-haj-pilgrims-from-karipur-should-end-munavvarali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 30 Jan 2024 14:18:08 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[discrimination]]></category>
		<category><![CDATA[Haj pilgrims]]></category>
		<category><![CDATA[karipur airport]]></category>
		<category><![CDATA[Munavvarali Shihab Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289243</guid>

					<description><![CDATA[കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയൻ്റുകളിലെ ടിക്കറ്റ് നിരക്കിൻ്റെ ഇരട്ടി തുകയാക്കി കരിപ്പൂരിൽ ക്വാട്ട് ചെയ്ത എയർ ഇന്ത്യ നടപടി പുനപരിശോധിക്കണം.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : കേരളത്തിൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ ഉപയോഗിക്കുന്ന കരിപ്പൂർ വിമാനത്താവളം വഴിയുള്ള ഹജജ് യാത്ര നിരക്ക് വർദ്ദിപ്പിച്ച നടപടി തീർത്തും വിവേചനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റും എയർപോർട്ട് അഡ്വൈസറി ബോർഡ് മെംബറുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.</p>
<p>കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയൻ്റുകളിലെ ടിക്കറ്റ് നിരക്കിൻ്റെ ഇരട്ടി തുകയാക്കി കരിപ്പൂരിൽ ക്വാട്ട് ചെയ്ത എയർ ഇന്ത്യ നടപടി പുനപരിശോധിക്കണം. കേന്ദ്ര വ്യാമയാന വകുപ്പ് ചേർന്നുള്ള ഒത്ത് കളിയാണ് ഇതെന്ന് സംശയിക്കുന്നു. ഈ വിഷയത്തിലെ കേന്ദ്ര ഹജ്ജ് കമ്മറ്റി മൗനം വെടിഞ്ഞ് പരിഹാര നടപടി സ്വീകരിക്കണം. സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ആസ്ഥാന കേന്ദ്രത്തിൽ തന്നെ സംസ്ഥാന ഹജ്ജ് കമ്മറ്റിയെ നോക്കുകുത്തി യാക്കുന്ന കേന്ദ്രത്തിൻ്റെ ഇത്തരം നടപടി വിശ്വാസികളോടുള്ള വെല്ലുവിളിയാണ്.</p>
<p>വൈഡ് ബോഡീഡ് (വലിയ വിമാനം ) ഇറങ്ങാനുള്ള അനുമതി നൽകാത്തത് തന്നെ കരിപ്പൂരിനോട് കാണിക്കുന്ന അവഗണന യാണ്. എയർ ഇന്ത്യ എക്സ്പ്രസ്സ് ഹജ് തീർത്ഥാടനത്തുനുള്ള അമിത ചാർജ് കുറക്കണം. കേന്ദ്ര,കേരള സർക്കാരുകൾ വിഷയത്തിൽ ഉടൻ പരിഹാരം കാണേണ്ടിയിരിക്കുന്നു. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള, ഹജ്ജ് ഹൗസ് ഉൾപ്പെട സൗകര്യമുള്ള കരിപ്പൂരിനെ അവഗണിക്കാൻ അനുവദിക്കരുത്.</p>
<p>ഹജ്ജ് അപേക്ഷകർ ഏറ്റവും കൂടുതൽ ഉള്ള  മലബാർ മേഖലയിൽ നിന്നുള്ളവർ ആണെന്നിരിക്കെ ഏറ്റവും കൂടുതൽ വിവേചനം നേരിടുന്നതും കരിപ്പൂരിനോടാണ് എന്നതാണ് നഗ്നസത്യം. കേരളത്തിൽ ആദ്യ ഹജ്ജ് എംബാർക്കേഷൻ പോയൻ്റാണ് കരിപ്പൂർ. ഏറെ ത്യാഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ഇവിടെ നിന്ന് ഹജ്ജ് സർവീസ് ആരംഭിച്ചത് എന്നാൽ കോർപ്പറേറ്റുകൾക്ക് വേണ്ടി കരിപ്പൂരിനെ കറവ പശു മാത്രമാക്കാനാണ് നീക്കമെങ്കിൽ മുസ്‌ലിം യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് തങ്ങൾ സൂചിപ്പിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/discrimination-against-haj-pilgrims-from-karipur-should-end-munavvarali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷേത്രത്തില്&#x200d; തന്നോട് ജാതി വിവേചനം കാട്ടിയെന്ന് മന്ത്രി രാധാകൃഷ്ണന്&#x200d;</title>
		<link>https://www.chandrikadaily.com/minister-radhakrishnan-said-caste-discrimination-was-shown-against-him-in-the-temple.html</link>
					<comments>https://www.chandrikadaily.com/minister-radhakrishnan-said-caste-discrimination-was-shown-against-him-in-the-temple.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Sep 2023 14:18:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Caste]]></category>
		<category><![CDATA[discrimination]]></category>
		<category><![CDATA[k radhakrishnan]]></category>
		<category><![CDATA[temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275173</guid>

					<description><![CDATA[ഇന്ന് കോട്ടയത്ത് നടന്ന കേരള വേലന്&#x200d;സ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി രാധാകൃഷ്ണന്&#x200d; ഇക്കാര്യം തുറന്നു പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ ഒരു ക്ഷേത്രത്തില്&#x200d; വച്ച് പ്രധാന പൂജാരി തനിക്ക് നിലവിളക്ക് തരാതെ ജാതി വിവേചനം കാണിച്ചെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്&#x200d; .ഇന്ന് കോട്ടയത്ത് നടന്ന കേരള വേലന്&#x200d;സ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി രാധാകൃഷ്ണന്&#x200d; ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിലെത്തിയത്. അവിടെവെച്ച് നിലവിളക്ക് കൊളുത്തിയ ശേഷം പ്രധാനപൂജാരി തനിക്ക് തരാതെ നിലത്തുവയ്ക്കുകയായിരുന്നു എന്ന് മന്ത്രി പറഞ്ഞു.</p>
<p>ഇതില്&#x200d; താന്&#x200d; അന്നുതന്നെ പ്രതിഷേധിക്കുകയും ചെയ്തു. താന്&#x200d; തരുന്ന പണം സ്വീകരിക്കാം, എന്നാല്&#x200d; തന്നോട് അയിത്തം കാട്ടുകയാണെന്ന് താന്&#x200d; പറഞ്ഞതായി മന്ത്രി വെളിപ്പെടുത്തി. കേരളത്തില്&#x200d; ഇന്നും ജാതി വിവേചനം നിലനില്&#x200d;ക്കുന്നു എന്നതിന്റെ സൂചനയായി അദ്ദേഹം കാര്യം എടുത്തുപറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-radhakrishnan-said-caste-discrimination-was-shown-against-him-in-the-temple.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
