<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>discussion &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/discussion/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 26 Feb 2023 15:34:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>discussion &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേന്ദ്രപദ്ധതികളില്&#x200d;നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്നില്ലെന്ന് ബി.ജെ.പി വക്താവ്</title>
		<link>https://www.chandrikadaily.com/bjp-minority.html</link>
					<comments>https://www.chandrikadaily.com/bjp-minority.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sun, 26 Feb 2023 15:34:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[discussion]]></category>
		<category><![CDATA[Minority]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240033</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ തീരുമാനങ്ങളെക്കുറിച്ചുളള ചര്&#x200d;ച്ചക്കിടെയായിരുന്നു വാദപ്രതിവാദം.]]></description>
										<content:encoded><![CDATA[<p>കേന്ദ്രസര്&#x200d;ക്കാരിന്റെ പദ്ധതികളില്&#x200d;നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്നില്ലെന്ന് ബി.ജെ.പി വക്താവ്. ന്യൂനപക്ഷ പദ്ധതികള്&#x200d; നിര്&#x200d;ത്തലാക്കുകയും ഫണ്ടുകള്&#x200d; വെട്ടിക്കുറക്കുകയും ചെയ്യുന്നതിനെ സ്വകാര്യചാനല്&#x200d; ചര്&#x200d;ച്ചയില്&#x200d; ചോദ്യമുയര്&#x200d;ന്നപ്പോഴായിരുന്നു ബി.ജെ.പി വക്താവ് കെ.ശ്രീകാന്തിന്റെ ന്യായീകരണം. ന്യൂനപക്ഷങ്ങള്&#x200d;ക്ക് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; നല്&#x200d;കുന്ന ഔദാര്യമാണോഎന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയാന്&#x200d; വക്താവ് തയ്യാറായതുമില്ല.<br />
രാജ്യത്തെ ഒറ്റ നിയമസഭയിലും ബി.ജെ.പിക്ക് മുസ്‌ലിം അംഗങ്ങള്&#x200d; പോലുമില്ലെന്ന് മാധ്യമപ്രവര്&#x200d;ത്തകന്&#x200d; ആനന്ദ് കൊച്ചുകുടി ചോദിച്ചെങ്കിലും അതിനും മറുപടി ഉണ്ടായില്ല. മനോരമന്യൂസിന്റെ ചാനല്&#x200d;ചര്&#x200d;ച്ചയിലായിരുന്നു ചോദ്യോത്തരം.<br />
കോണ്&#x200d;ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ തീരുമാനങ്ങളെക്കുറിച്ചുളള ചര്&#x200d;ച്ചക്കിടെയായിരുന്നു വാദപ്രതിവാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-minority.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.എം .എസ് പോലും ആര്&#x200d;.എസ്.എസുമായി ചര്&#x200d;ച്ച നടത്തിയിട്ടുണ്ട്</title>
		<link>https://www.chandrikadaily.com/news-ems-discussed-with-rss.html</link>
					<comments>https://www.chandrikadaily.com/news-ems-discussed-with-rss.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Feb 2023 13:27:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[discussion]]></category>
		<category><![CDATA[janmabhoomi]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239378</guid>

					<description><![CDATA[ആർ.എസ്. എസ് മുഖപത്രമായ ജന്മഭൂമിയുടെ ഓൺലൈൻ എഡിറ്ററാണ് പി. ശ്രീകുമാർ]]></description>
										<content:encoded><![CDATA[<p>ഇ.എം .എസ് പോലും ആര്&#x200d;.എസ്.എസുമായി ചര്&#x200d;ച്ച നടത്തിയിട്ടുണ്ടെന്ന് ജന്മഭൂമിയിലെ ഓണ്&#x200d;ലൈന്&#x200d; എഡിറ്റര്&#x200d; ശ്രീകുമാര്&#x200d; വെളിപ്പെടുത്തി. ആർ.എസ്. എസ് മുഖപത്രമായ ജന്മഭൂമിയുടെ ഓൺലൈൻ എഡിറ്ററാണ് പി. ശ്രീകുമാർ. ഫെയ്‌സ് ബുക്കിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇ.എം.എസ് അന്തരിച്ചപ്പോള്&#x200d; മാതൃഭൂമി വാരികയില്&#x200d; ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്&#x200d; പി പരമേശ്വരന്&#x200d; എഴുതിയ അനുസ്മരണക്കുറിപ്പ് ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ പ്രതിയോഗിയെ കുലീനനായ എതിരാളി എങ്ങനെയാണ് കാണുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയായ ലേഖനത്തില്&#x200d; പരമേശ്വരന്&#x200d; എഴുതിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ഫെയ്‌സ് ബുക്ക് പോസ്റ്റ് പൂര്&#x200d;ണ്ണരൂപം:</p>
<p>ആര്&#x200d; എസ് എസുമായി ചര്&#x200d;ച്ചയോ?<br />
പാടില്ല&#8230;.., പാടില്ല&#8230;.<br />
മതേതരത്വം ഒഴുകിപോകും<br />
ജനാധിപത്യ മൂല്യങ്ങള്&#x200d; തച്ചുടയും<br />
മതനിരപേക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളി.</p>
<p>പാഠം-1</p>
<p>ഇ.എം.എസ് അന്തരിച്ചപ്പോള്&#x200d; മാതൃഭൂമി വാരികയില്&#x200d; ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്&#x200d; പി പരമേശ്വരന്&#x200d; എഴുതിയ അനുസ്മരണക്കുറിപ്പ് ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ പ്രതിയോഗിയെ കുലീനനായ എതിരാളി എങ്ങനെയാണ് കാണുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയായ ലേഖനത്തില്&#x200d; പരമേശ്വരന്&#x200d; എഴുതി<br />
&#8221;അടിയന്തരാവസ്ഥയ്ക്കുശേഷം ദില്ലിയില്&#x200d;വെച്ചാണ് നമ്പൂതിരിപ്പാടുമായി കൂടുതല്&#x200d; ഇടപഴകാന്&#x200d; സന്ദര്&#x200d;ഭമുണ്ടായത്. അന്ന് അദ്ദേഹം മാര്&#x200d;ക്സിസ്റ്റ് പാര്&#x200d;ട്ടിയുടെ ജനറല്&#x200d;സെക്രട്ടറിയായിരുന്നു. കേരളത്തില്&#x200d; തുടര്&#x200d;ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന മാര്&#x200d;ക്സിസ്റ്റ്ആര്&#x200d;.എസ്.എസ് സംഘട്ടനങ്ങളുടെ പാശ്ചാത്തലത്തിലായിരുന്നു ഞാന്&#x200d; പാര്&#x200d;ട്ടി ആസ്ഥാനത്തുപോയി അദ്ദേഹത്തെക്കണ്ടത്. എങ്ങനെയും സംഘര്&#x200d;ഷത്തിന് അയവുവരുത്താന്&#x200d; വഴികാണണമെന്നതായിരുന്നു എന്റെ ആഗ്രഹം. മറിച്ചായിരുന്നില്ല അദ്ദേഹത്തിന്റെയും ആഗ്രഹം. തുടര്&#x200d;ന്ന് അടുത്തദിവസം ദില്ലിയിലെത്തുന്ന മുഖ്യമന്ത്രി നായനാരുമായി സംഭാഷണം നടത്താന്&#x200d; ഏര്&#x200d;പ്പാടുചെയ്യാമെന്ന് സസന്തോഷം ഉറപ്പുനല്&#x200d;കുകയും ചെയ്തു. പക്ഷേ നിശ്ചിതദിവസം അവിചാരിതമായ ഒരു തടസ്സവുമുണ്ടായി.</p>
<p>നായനാര്&#x200d; താമസിക്കുന്ന കേരളാഹൗസിനുമുന്നില്&#x200d; വിദ്യാര്&#x200d;ത്ഥിപരിഷത്ത് പ്രവര്&#x200d;ത്തകര്&#x200d; തടിച്ചുകൂടി പ്രതിഷേധിക്കുകയും അത് പോലീസ് ബലപ്രയോഗത്തിന് വഴിവെക്കുകയും ചെയ്തു. സംഭവം അറിഞ്ഞയുടനെ ഞാന്&#x200d; നമ്പൂതിരിപ്പാടുമായി ഫോണില്&#x200d; ബന്ധപ്പെട്ടു. ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന അദ്ദേഹം അവിടെനിന്നും എണീറ്റുവന്ന് എന്നോട് ഫോണില്&#x200d; സംസാരിച്ചു. ഞാനറിയാതെ നടന്ന അനിഷ്ടസംഭവം കാരണം മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച അലസിപ്പിരിയുമോ എന്ന് ഞാന്&#x200d; സംശയം പ്രകടിപ്പിച്ചു. അല്പം കഴിഞ്ഞ് തിരിച്ചുവിളിക്കാം എന്ന ഉറപ്പോടെ അദ്ദേഹം സംസാരം നിര്&#x200d;ത്തി. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാവണം, അല്പംകഴിഞ്ഞ് നമ്പൂതിരിപ്പാട് എന്നെ വീണ്ടും വിളിച്ചു. കൂടിക്കാഴ്ച മുന്&#x200d;നിശ്ചയപ്രകാരം നടക്കുകതന്നെ വേണം എന്ന് അദ്ദേഹം പറഞ്ഞു. അന്നുരാത്രി കേരളാഹൗസില്&#x200d; കൂടിക്കാഴ്ച നടക്കുകയും ചെയ്തു. കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരം പിന്നീട് കേരളത്തില്&#x200d;വെച്ചും സംസ്ഥാനതല നേതാക്കള്&#x200d; രണ്ടുമൂന്നാവര്&#x200d;ത്തി സംഭാഷണം നടത്തി. പക്ഷ, അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. എന്നാല്&#x200d; ഈ വിഷയത്തില്&#x200d; നമ്പൂതിരിപ്പാട് കാട്ടിയ സൗമനസ്യവും സഹായകരവുമായ മനോഭാവവും എന്നെ വല്ലാതെ ആകര്&#x200d;ഷിച്ചു&#8217;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-ems-discussed-with-rss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
