<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>DISEASE &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/disease/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 22 Aug 2025 01:04:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>DISEASE &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമീബിക് മസ്തിഷ്‌കജ്വരം ജാഗ്രത വേണം</title>
		<link>https://www.chandrikadaily.com/amoebic-encephalitis-requires-caution.html</link>
					<comments>https://www.chandrikadaily.com/amoebic-encephalitis-requires-caution.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 22 Aug 2025 01:04:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ameobic]]></category>
		<category><![CDATA[DISEASE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351227</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>അമീബിക് മസ്തിഷ്‌ക ജ്വരം കേരളത്തില്&#x200d; ആരോഗ്യത്തിന് ഭീഷണിയാവുകയാണ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില്&#x200d; അടുത്തിടെ വലിയ വര്&#x200d;ധനവ് രേഖപ്പെടുത്തിയത് ആശങ്കയുയര്&#x200d;ത്തുന്നതാണ്. 2025 ആഗസ്ത് വരെയുള്ള കണക്കുകള്&#x200d; പ്രകാരം, സംസ്ഥാനത്ത് 20-ഓളം രോഗബാധ സംശയ കേസുകളും ആറ് മരണങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്&#x200d; കോഴിക്കോട് ജില്ലയിലാണ് കൂടുതല്&#x200d; കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. 2016-2022 കാലഘട്ടത്തില്&#x200d; കേരളത്തില്&#x200d; ആകെ എട്ട് കേസുകള്&#x200d; മാത്രമാണ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. എന്നാല്&#x200d; 2023-ല്&#x200d; മാത്രം 36 രോഗ ബാധകളും 9 മരണങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തു. ഈ വര്&#x200d;ഷം കോഴിക്കോട് ജില്ലയില്&#x200d; മാത്രം നിരവധി പേര്&#x200d;ക്ക് രോഗം സ്ഥി രീകരിക്കുകയും മരണങ്ങള്&#x200d; സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മാസത്തിനിടെ ജില്ലയില്&#x200d; മാത്രം മൂന്നു പേര്&#x200d;ക്കാണ് രോഗമുണ്ടായത്. ഒരു കുട്ടി മരിച്ചു. മൂന്നുമാസം പ്രായമായ കുഞ്ഞ് ചികിത്സയിലാണ്. ഒരു വയസ്സില്&#x200d; താഴെയുള്ള കുഞ്ഞുങ്ങള്&#x200d;ക്ക് അസുഖം വരുന്നത് ആദ്യമായാണ് എന്നതും വളരെ ഗൗരവമര്&#x200d;ഹിക്കുന്നതാണ്.</p>
<p>രോഗം തിരിച്ചറിയുന്നതില്&#x200d; വര്&#x200d;ധനവുണ്ടായതാണ് കേസുകളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. കൂടാതെ, കാലാവസ്ഥാ മാറ്റങ്ങളും പരിസ്ഥിതി മലിനീകരണവും രോഗം പടരുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നു. രോഗത്തിന് മരണ നിരക്ക് വളരെ കൂടുതലാണ്. അതിനാല്&#x200d;, പൊതുജനങ്ങള്&#x200d;ക്ക് രോഗത്തെക്കുറിച്ചും പ്രതിരോധ മാര്&#x200d;ഗങ്ങളെക്കുറിച്ചും അവബോധം നല്&#x200d;കേണ്ടത് അത്യാവശ്യമാണ്.<br />
തലച്ചോറിനെ ബാധിക്കുന്ന അപൂര്&#x200d;വവും എന്നാല്&#x200d; അതീവ ഗുരുതരവുമായ രോഗമാണിത്. നഗ്ലേറിയ ഫൗളേറി എന്നയിനം അമീബയാണ് രോഗത്തിന് കാരണം. ഈ അമീബയെ &#8216;മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ&#8217; (Braineating amoeba) എന്നും വിളിക്കാറുണ്ട്. കെട്ടിക്കിടക്കുന്നതും വൃത്തിയില്ലാത്തതുമായ ജലാശയങ്ങളിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്&#x200d; മുങ്ങിക്കുളിക്കുകയോ, നീന്തുകയോ ചെയ്യുമ്പോള്&#x200d; അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ തലച്ചോറിലെത്തുന്നതാണ് രോഗകാരണം. ശുദ്ധീകരിക്കാത്ത കുളങ്ങള്&#x200d;, തടാകങ്ങള്&#x200d;, നദികള്&#x200d;, ചുടുനീരുറവകള്&#x200d; തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളത്തിലൂടെയാണ് അമീബ പ്രധാനമായും മനുഷ്യശരീരത്തില്&#x200d; പ്രവേശിക്കുന്നത്. മൂക്കിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെ സഞ്ചരിച്ച് മസ്തിഷ്‌കത്തിലെത്തുന്ന അമീബ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാന്&#x200d; തുടങ്ങുന്നു. ഇത് മാരകമായ അണു ബാധയ്ക്ക് കാരണമാകുന്നു. രോഗാണു ശരീരത്തില്&#x200d; പ്രവേശിച്ച് സാധാരണയായി ഒന്നു മുതല്&#x200d; 9 ദിവസത്തിനുള്ളില്&#x200d; രോഗലക്ഷണങ്ങള്&#x200d; പ്രകടമാകും.</p>
<p>തുടക്കത്തില്&#x200d; സാധാരണ പനി പോലെ തോന്നാമെങ്കിലും പിന്നീട് ഗുരുതരമായ ലക്ഷണങ്ങളിലേക്ക് മാറും. കടുത്ത തലവേദനയാണ് പ്രധാന ലക്ഷണങ്ങള്&#x200d;. ഉയര്&#x200d;ന്ന പനി, ഓക്കാനം, ഛര്&#x200d;ദ്ദി, കഴുത്ത് വേദന, സംവേദനക്ഷമത നഷ്ടപ്പെടുക, വെളിച്ചത്തിലേക്ക് നോക്കാന്&#x200d; ബുദ്ധിമുട്ട് അനുഭവപ്പെടുക, ശരീരത്തിന് ബാലന്&#x200d;സ് നഷ്ടപ്പെടുക, അപസ്മാരം, ബോധക്ഷയം എന്നിവയും സംഭവിക്കുന്നു. രോഗം അതിവേഗം മൂര്&#x200d;ച്ഛിക്കുന്നു. ചികിത്സയില്ലാത്തപക്ഷം ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; മരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കിണര്&#x200d; വെള്ളത്തില്&#x200d; മാത്രം കുളിപ്പിച്ച ചെറിയ കുട്ടിക്ക് രോഗം വന്നതു സംബന്ധിച്ച് ആശങ്ക നിലനില്&#x200d;ക്കുന്നുണ്ട്. കുട്ടിയുടെ വീട്ടിലെ കിണര്&#x200d; വെള്ളത്തില്&#x200d; നടത്തിയ പരിശോധനയില്&#x200d; അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് മാസം പ്രായമായ കുട്ടിക്കാണ് രോഗ ലക്ഷണങ്ങള്&#x200d; ക ണ്ടത്. കുളിപ്പിക്കുന്നതിനിടെ വെള്ളം മൂക്കിലൂടെയോ മറ്റോ അകത്ത് പ്രവേശിച്ചതാവാനാണ് സാധ്യത. മെഡിക്കല്&#x200d; കോളജിലെ മൈക്രോബയോളജി ലാബില്&#x200d; നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഏത് തരം അമീബയാണ് ബാധിച്ചത് എന്നറിയാന്&#x200d; സ്രവം ചണ്ഡീഗഢിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. കിണറുകളിലെ വെള്ളം തണുപ്പുള്ളതും ഒഴുക്കുള്ളതുമായതിനാല്&#x200d;, ഈ അമീബയ്ക്ക് അവിടെ വളരാന്&#x200d; അനുയോജ്യമായ സാഹചര്യമില്ല.</p>
<p>എ ന്നാല്&#x200d;, കിണറിനടുത്തുള്ള മലിനജലം കിണറിലേക്ക് കലരുകയോ, കിണര്&#x200d; വളരെക്കാലം ഉപയോഗിക്കാതെ കിടന്ന് വെള്ളം കെട്ടിക്കിടക്കുകയോ ചെയ്താല്&#x200d; അമീബയുടെ സാന്നിധ്യമുണ്ടാകാന്&#x200d; സാധ്യതയുണ്ട്.<br />
രോഗത്തിന് പ്രത്യേക ചികിത്സ ലഭ്യമല്ലാത്തതിനാല്&#x200d; പ്രതിരോധമാണ് ഏറ്റവും പ്രധാനം. കെട്ടിക്കിടക്കുന്നതും വൃത്തിഹീനവുമായ വെള്ളത്തില്&#x200d; കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക, മലിനജലവുമായി സമ്പര്&#x200d;ക്കത്തില്&#x200d; വരുമ്പോള്&#x200d; മൂക്ക്, ചെവി, കണ്ണ് തുടങ്ങിയ ഭാഗങ്ങളില്&#x200d; വെള്ളം കയറാതെ ശ്രദ്ധിക്കുക, ശുദ്ധീകരിക്കാത്ത ജലസ്രോതസ്സുകളില്&#x200d;നിന്ന് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്&#x200d; ജാഗ്രത പുലര്&#x200d;ത്തുക മാത്രമാണ് രക്ഷ. കേരളത്തില്&#x200d; അടുത്തിടെ രോഗം വ്യാപകമായി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്&#x200d;, ആരോഗ്യവകുപ്പ് കര്&#x200d;ശന ജാഗ്രതാ നിര്&#x200d;ദേശങ്ങള്&#x200d; പുറത്തിറക്കിയിട്ടുണ്ട്. പൊതു ജനങ്ങള്&#x200d; വ്യക്തിപരമായ ശുചിത്വത്തിലും ചുറ്റുമുള്ള ജല സ്രോതസ്സുകളുടെ വൃത്തിയിലും അതീവ ശ്രദ്ധ പുലര്&#x200d;ത്തേണ്ടത് അത്യാവശ്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amoebic-encephalitis-requires-caution.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജമ്മുകാശ്മീരിലെ അഞ്ജാത രോഗം; രോഗം ബാധിച്ചവരില്&#x200d; നടത്തിയ പരിശോധനയില്&#x200d; കീടനാശിനിയുടെ അംശം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/anjata-disease-in-jammu-and-kashmir-tests-found-traces-of-pesticides-in-infected-people.html</link>
					<comments>https://www.chandrikadaily.com/anjata-disease-in-jammu-and-kashmir-tests-found-traces-of-pesticides-in-infected-people.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 25 Jan 2025 08:09:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DISEASE]]></category>
		<category><![CDATA[JammuKashmir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327312</guid>

					<description><![CDATA[ആഹാരത്തിലൂടെയാണ് കീടനാശിനിയായ ആല്&#x200d;ഡികാര്&#x200d;ബിന്റെയും കാഡ്മിയത്തിന്റെയും അംശം ഉള്ളില്&#x200d; എത്തിയതെന്നാണ് നിഗമനം]]></description>
										<content:encoded><![CDATA[<p>ജമ്മുകാശ്മീരിലെ അഞ്ജാത രോഗം ബാധിച്ചവരില്&#x200d; നടത്തിയ പരിശോധനയില്&#x200d; കീടനാശിനിയുടെ അംശം കണ്ടെത്തി. ആഹാരത്തിലൂടെയാണ് കീടനാശിനിയായ ആല്&#x200d;ഡികാര്&#x200d;ബിന്റെയും കാഡ്മിയത്തിന്റെയും അംശം ഉള്ളില്&#x200d; എത്തിയതെന്നാണ് നിഗമനം. സംഭവത്തില്&#x200d; പ്രദേശത്തെ ആഹാരരീതികളെ കൂറിച്ച് പരിശോധന നടത്തുമെന്ന് സര്&#x200d;ക്കാര്&#x200d;നിയോഗിച്ച സമിതി വ്യക്തമാക്കി.</p>
<p>അതേസമയം, ഇന്നലെ പതിനാറുകാരിയെ രോഗം ബാധിച്ച് ആശുപതിയില്&#x200d; പ്രവേശിപ്പിച്ചു. ഡിസംബര്&#x200d; ഏഴിനാണ് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചത്. 3,800 താമസക്കാരുള്ള ബദാല്&#x200d; ഗ്രാമത്തിലാണ് സംഭവം. 13 കുട്ടികളും ഒരു ഗര്&#x200d;ഭിണിയുമടക്കം 17 പേരാണ് അജ്ഞാത രോഗം ബാധിച്ച് മരിച്ചത്. പനിയും ശരീര വേദനയും അമിതമായ വിയര്&#x200d;പ്പും ബോധം മറയലും അടക്കമുള്ള ലക്ഷണങ്ങളാണ് ഇവര്&#x200d; മരണത്തിന് മുമ്പ് ആശുപത്രിയില്&#x200d;വെച്ച് പ്രകടിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anjata-disease-in-jammu-and-kashmir-tests-found-traces-of-pesticides-in-infected-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരില്&#x200d; അഞ്ചുപേര്&#x200d;ക്ക് കൂടി അജ്ഞാത രോഗബാധ: ഗ്രാമത്തിലെ 500 ഓളം പേരെ ക്വാറന്റൈന്&#x200d; കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു</title>
		<link>https://www.chandrikadaily.com/five-more-people-infected-with-unknown-disease-in-kashmir-around-500-people-in-the-village-are-shifted-to-quarantine-centers.html</link>
					<comments>https://www.chandrikadaily.com/five-more-people-infected-with-unknown-disease-in-kashmir-around-500-people-in-the-village-are-shifted-to-quarantine-centers.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 24 Jan 2025 06:56:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DISEASE]]></category>
		<category><![CDATA[health]]></category>
		<category><![CDATA[jammu and kashmir]]></category>
		<category><![CDATA[quarantine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327169</guid>

					<description><![CDATA[സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ശ്രീനഗര്&#x200d;: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബാദല്&#x200d; ഗ്രാമത്തിലെ ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തില്&#x200d; പ്രദേശവാസികളെ ക്വാറന്റൈന്&#x200d; കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. ഏതാണ്ട് 400-500 ഓളം തദ്ദേശവാസികളെയാണ് സര്&#x200d;ക്കാര്&#x200d; ക്യാമ്പുകളിലേക്ക് മാറ്റി പാര്&#x200d;പ്പിക്കുന്നത്. കഴിഞ്ഞ ഡിസംബര്&#x200d; മുതല്&#x200d; പ്രദേശത്ത് 17 ദുരൂഹമരങ്ങളാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്. 11 പേര്&#x200d; ചികിത്സയിലുമാണ്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-inreads_1x1-20a18d13-8021-489e-9ffc-052610facb3c" class="app-ad app-ad--story-horizontal" data-test-id="widget">കഴിഞ്ഞ രണ്ടുദിവസത്തിനിടെ അഞ്ചുപേര്&#x200d;ക്ക് കൂടി അജ്ഞാത രോഗബാധകണ്ടെത്തിയിരുന്നു. ഇതേത്തുടര്&#x200d;ന്നാണ് ഇവിടുത്തെ കുടുംബങ്ങളെയും അവരുടെ ബന്ധുക്കളെയും മാറ്റാന്&#x200d; തീരുമാനിച്ചത്. പുതിയ കേസുകളെ തുടര്&#x200d;ന്ന് രജൗരി ജില്ലാ കലക്ടര്&#x200d; ഗ്രാമത്തെ കണ്ടെയ്ന്&#x200d;മെന്റ് സോണ്&#x200d; ആയി പ്രഖ്യാപിച്ചിരുന്നു.</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മുഴുവന്&#x200d; ഗ്രാമവാസികളെയും മാറ്റുന്നില്ലെന്നും, അസുഖ ബാധിത കുടുംബങ്ങളെയും അവരുടെ കുടുംബങ്ങളെയും അടുത്ത ബന്ധുക്കളെയും സുരക്ഷയ്ക്കായി മാറ്റിപ്പാര്&#x200d;പ്പിക്കുകയാണ് ചെയ്യുന്നതെന്ന് എംഎല്&#x200d;എ ജാവേദ് ഇഖ്ബാല്&#x200d; പറഞ്ഞു. ഗ്രാമവാസികളെ ജിഎംസി രജൗരി, പഴയ ആശുപത്രി രജൗരി, നഴ്‌സിംഗ് കോളജ് രജൗരി, ബോയ്സ് ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂള്&#x200d; എന്നിവിടങ്ങളിലെ ക്വാറന്റൈന്&#x200d; കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. പരിശോധനകള്&#x200d;, ഭക്ഷണം, ഉള്&#x200d;പ്പെടെ താമസത്തിനുള്ള ക്രമീകരണങ്ങള്&#x200d; അടക്കം സര്&#x200d;ക്കാര്&#x200d; ഉറപ്പാക്കിയിട്ടുണ്ട്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഡിസംബര്&#x200d; 2 ന് ഫസല്&#x200d; ഹുസൈന്റെ വീട്ടില്&#x200d; വിവാഹ വിരുന്ന് നടത്തിയിരുന്നു. ഇതിനുശേഷം ഡിസംബര്&#x200d; ഏഴിനാണ് അജ്ഞാത രോഗബാധ റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നത്. ഫസലും നാല് പെണ്&#x200d;മക്കളും അഞ്ച് ദിവസത്തിനുള്ളില്&#x200d; രോഗബാധിതരായി മരിച്ചു. പിന്നാലെ മറ്റ് രണ്ട് കുടുംബങ്ങളില്&#x200d; കൂടി രോഗബാധയുണ്ടായി. മുഹമ്മദ് റഫീഖിന് ഭാര്യയെയും മൂന്ന് കുട്ടികളെയും നഷ്ടപ്പെട്ടു. മുഹമ്മദ് അസ്ലമിന്റെ കുടുംബത്തിലെ ആറ് കുട്ടികളും അമ്മാവനും അമ്മായിയും മരിച്ചു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/five-more-people-infected-with-unknown-disease-in-kashmir-around-500-people-in-the-village-are-shifted-to-quarantine-centers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുണെയില്&#x200d; ഗില്ലന്&#x200d; ബാ സിന്&#x200d;ഡ്രോം പടരുന്നതായി ആശങ്ക; സാമ്പിളുകള്&#x200d; പരിശോധനക്കയച്ചു</title>
		<link>https://www.chandrikadaily.com/guillain-ba-syndrome-is-spreading-in-pune-the-samples-were-sent-for-testing.html</link>
					<comments>https://www.chandrikadaily.com/guillain-ba-syndrome-is-spreading-in-pune-the-samples-were-sent-for-testing.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 22 Jan 2025 07:18:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DISEASE]]></category>
		<category><![CDATA[gillan ba syndrome]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326792</guid>

					<description><![CDATA[ഒരാഴ്ചയ്ക്കിടെ കുട്ടികളടക്കം 24 പേരാണ് രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.]]></description>
										<content:encoded><![CDATA[<p>പുണെയില്&#x200d; ഗില്ലന്&#x200d; ബാ സിന്&#x200d;ഡ്രോം പടരുന്നതായി ആശങ്ക. സംഭവം അന്വേഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. ഒരാഴ്ചയ്ക്കിടെ കുട്ടികളടക്കം 24 പേരാണ് രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. രോഗികളുടെ സാംപിളുകള്&#x200d; പുണെ വൈറോളജി ഇന്&#x200d;സ്റ്റിറ്റ്യൂട്ടില്&#x200d; പരിശോധനയ്ക്ക് അയച്ചു.</p>
<p>ഗില്ലന്&#x200d; ബാ സിന്&#x200d;ഡ്രോം നാഡീകോശങ്ങളെ ബാധിക്കുന്ന അപൂര്&#x200d;വ രോഗമാണ്. ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തില്&#x200d; പ്രദേശത്തെ വീടുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. വയറിളക്കവും ഛര്&#x200d;ദിയും വയറുവേദനയുമാണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങള്&#x200d;. രോഗം മൂര്&#x200d;ച്ഛിക്കുന്നതോടെ രോഗിയ്ക്ക് കൈകാലുകള്&#x200d;ക്ക് ബലക്ഷയവും പക്ഷാഘാതം വരെയുണ്ടാകാം.</p>
<p>രോഗലക്ഷണങ്ങള്&#x200d; കണ്ട എല്ലാവരുടേയും രക്തം, മലം, തൊണ്ടയിലെ സ്രവങ്ങള്&#x200d;, ഉമിനീര്&#x200d;, മൂത്രം, സെറിബ്രോസ്പൈനല്&#x200d; ഫ്ലൂയിഡ് എന്നിവയുടെ സാമ്പികളുകള്&#x200d; പുനെയിലെ വൈറോളജി ഇന്&#x200d;സ്റ്റിറ്റ്യൂട്ടില്&#x200d; പരിശോധനയ്ക്ക് വിധേയമാക്കി. മലിനമായ ജലവും ഭക്ഷണവും ഉപയോഗിക്കുന്നതാണ് രോഗബാധയ്ക്ക് കാരണമാകുന്നത്.</p>
<p>തലച്ചോറില്&#x200d; നിന്നും സുഷുമ്നാ നാഡിയില്&#x200d; നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സിഗ്നലുകള്&#x200d; എത്തിക്കുന്ന ഞരമ്പുകളുടെ ശൃംഖലയെ തന്നെ ഒരാളുടെ രോഗപ്രതിരോധ സംവിധാനം തെറ്റായി ആക്രമിക്കുന്നതുമൂലമാണ് ഗില്ലന്&#x200d; ബാ സിന്&#x200d;ഡ്രോം ഉണ്ടാകുന്നത്.</p>
<p>കൈകളും കാലുകളും വിടര്&#x200d;ത്താനുള്ള ബുദ്ധിമുട്ട്, തൊണ്ടയില്&#x200d; നിന്ന് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഗില്ലന്&#x200d; ബാ സിന്&#x200d;ഡ്രോമിന്റെ ലക്ഷണങ്ങളാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/guillain-ba-syndrome-is-spreading-in-pune-the-samples-were-sent-for-testing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജമ്മു കശ്മീരില്&#x200d; അജ്ഞാതരോഗം; എട്ടുപേര്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/unknown-disease-in-jammu-and-kashmir-eight-people-died.html</link>
					<comments>https://www.chandrikadaily.com/unknown-disease-in-jammu-and-kashmir-eight-people-died.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 19 Dec 2024 08:56:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DISEASE]]></category>
		<category><![CDATA[health]]></category>
		<category><![CDATA[jammu kashmir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322417</guid>

					<description><![CDATA[മരിച്ചവരില്&#x200d; ഏഴുപേരും പതിനാലു വയസ്സിന് താഴെയുള്ളവരാണ്]]></description>
										<content:encoded><![CDATA[<p>ജമ്മു കശ്മീരിലെ രജോരി ജില്ലയെ ഭീതിയിലാഴ്ത്തി അജ്ഞാതരോഗം. കോട്രംക താലൂക്കിലെ ബാഥല്&#x200d; ഗ്രാമത്തില്&#x200d;, ഒന്&#x200d;പതു ദിവസത്തിനിടെ രണ്ട് കുടുംബത്തിലെ എട്ടുപേര്&#x200d;ക്ക് അജ്ഞാതരോഗം പിടിപെട്ട് ജീവന്&#x200d; നഷ്ടമായി. മരിച്ചവരില്&#x200d; ഏഴുപേരും പതിനാലു വയസ്സിന് താഴെയുള്ളവരാണ്.</p>
<p>ബുധനാഴ്ച 12 വയസ്സുകാരന്&#x200d; കൂടി മരണത്തിന് കീഴടങ്ങി.ഇതോടെ രോഗത്തെയും അതിന്റെ കാരണത്തെയും കുറിച്ച് അന്വേഷിക്കാന്&#x200d; കേന്ദ്രത്തില്&#x200d;നിന്നുള്ള വിദഗ്ധസംഘത്തിന് രൂപീകരിച്ചു. പരിശോധനകള്&#x200d;ക്കായി ബി.എസ്.എല്&#x200d; മൊബൈല്&#x200d; ലാബോറട്ടറി രജോരിയിലേക്ക് അയച്ചതായി വാര്&#x200d;ത്താ ഏജന്&#x200d;സിയായ പി.ടി.ഐ. റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ജമ്മുവിലെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളേജില്&#x200d; ആറുദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് അഷ്ഫാഖ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച അഷ്ഫാഖിന്റെ സഹോദരങ്ങളായ ഇഷ്തിയാഖ് (7), നസിയ(5) എന്നിവരും അജ്ഞാതരോഗബാധയെ തുടര്&#x200d;ന്ന് മരിച്ചിരുന്നു. ഇവരെ കൂടാതെ ഒരു പുരുഷനും അദ്ദേഹത്തിന്റെ അഞ്ച് മക്കള്&#x200d;ക്കുമാണ് അജ്ഞാതരോഗത്തെ തുടര്&#x200d;ന്ന് ജീവന്&#x200d; നഷ്ടമായത്.</p>
<p>മരണങ്ങളുടെ പശ്ചാത്തലത്തില്&#x200d; രജോരി ഡെപ്യൂട്ടി കമ്മിഷണര്&#x200d; അഭിഷേക് ശര്&#x200d;മ ബഥാല്&#x200d; തിങ്കളാഴ്ച ഗ്രാമത്തില്&#x200d; സന്ദര്&#x200d;ശനം നടത്തിയിരുന്നു. മരണങ്ങള്&#x200d; സംഭവിച്ച രണ്ട് കുടുംബങ്ങളിലെ മറ്റ് ചില അംഗങ്ങളെയും ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്&#x200d;, ഇവരുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഇന്ത്യന്&#x200d; കൗണ്&#x200d;സില്&#x200d; ഓഫ് മെഡിക്കല്&#x200d; റിസര്&#x200d;ച്ച്, നാഷണല്&#x200d; സെന്റര്&#x200d; ഫോര്&#x200d; ഡിസീസ് കണ്&#x200d;ട്രോള്&#x200d;, പി.ജി.ഐ. ചണ്ഡീഗഢ്, നാഷണല്&#x200d; സെന്റര്&#x200d; ഫോര്&#x200d; വൈറോളജി എന്നിവര്&#x200d; പ്രദേശത്ത് ക്യാമ്പ് ചെയ്യ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unknown-disease-in-jammu-and-kashmir-eight-people-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തില്&#x200d; അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരം ;  മരിച്ച 13 കാരിക്ക് രോഗം സ്ഥിരീകരിച്ചു</title>
		<link>https://www.chandrikadaily.com/a-rare-amoebic-encephalitis-in-kerala-the-disease-was-confirmed-for-the-deceased-13-year-old.html</link>
					<comments>https://www.chandrikadaily.com/a-rare-amoebic-encephalitis-in-kerala-the-disease-was-confirmed-for-the-deceased-13-year-old.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jun 2024 09:08:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Amoebic encephalitis]]></category>
		<category><![CDATA[DISEASE]]></category>
		<category><![CDATA[encephalitis]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300996</guid>

					<description><![CDATA[കണ്ണൂര്&#x200d; തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്&#x200d; ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>കേരളത്തില്&#x200d; വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; ഇരിക്കെ മരിച്ച പെണ്&#x200d;കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്&#x200d; തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്&#x200d; ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്&#x200d; 12-ന് ആണ് കുട്ടി മരിച്ചത്. മരണ കാരണം അത്യപൂര്&#x200d;വ്വ അമീബയെന്നാണ് പരിശോധനാ ഫലം.</p>
<p>തലവേദനയും ചര്&#x200d;ദ്ദിയും ബാധിച്ച് കണ്ണൂര്&#x200d; ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളില്&#x200d;നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്&#x200d; കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.</p>
<p>സാധാരണ അമീബ ശരീരത്തില്&#x200d; പ്രവേശിച്ചാൽ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്&#x200d; കാണുകകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവെങ്കിൽ, ഈ കുട്ടിയ്ക്ക് പൂളില്&#x200d; കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്&#x200d; കണ്ടുതുടങ്ങിയത്. ജനുവരി 28-ന് യാത്രപോയ കുട്ടിക്ക് മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്.</p>
<p>നട്ടെല്ലില്&#x200d; നിന്നുള്ള നീരിന്റെ പരിശോധനയില്&#x200d; അമീബിക് ട്രോഫോ സോയിഡ്‌സ് കാണപ്പെടുകയും അമീബിക് മെനിന്&#x200d;ഞ്ചോ എന്&#x200d;സെഫലൈറ്റസിന് ഉള്ള ആറ് മരുന്നുകള്&#x200d; കുട്ടിക്ക് നല്&#x200d;കുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഇത് മുന്&#x200d;പ് റിപ്പോര്&#x200d;ട്ട് ചെയ്ത അമീബിക് മെനിഞ്ചൈറ്റിസില്&#x200d; നിന്ന് വ്യത്യസ്തമായതിനാല്&#x200d; അമീബിക് സ്പീഷീസ് ഏതെന്ന് കണ്ടെത്താനുളള പരിശോധനകള്&#x200d; നടത്തിയിരുന്നുവെന്ന് കുട്ടിയെ ചികിത്സിച്ച കോഴിക്കോട് ബേബി മെമ്മോറിയല്&#x200d; ആശുപത്രിയിലെ കണ്&#x200d;സള്&#x200d;ട്ടന്റ് പീഡിയാട്രിക് ഇന്റന്&#x200d;സിവിസ്റ്റ് ഡോക്ടര്&#x200d; അബ്ദുള്&#x200d; റൗഫ് പറഞ്ഞു.</p>
<p>വെര്&#x200d;മമീബ വെര്&#x200d;മിഫോമിസ് എന്ന അപൂര്&#x200d;വ അമീബയുടെ സാന്നിധ്യമാണ് ഈ പരിശോധനയില്&#x200d; കണ്ടെത്തിയത്. ഈ കേസ് ലോകത്തുതന്നെ അപൂര്&#x200d;വമായതിനാല്&#x200d; രോഗാണുവിന്&#x200d;റെ ഇന്&#x200d;ക്യൂബേഷന്&#x200d; പിരീഡ് ഉള്&#x200d;പ്പടെയുളള കാര്യങ്ങള്&#x200d; കണ്ടെത്താന്&#x200d; വിദഗ്ദപഠനം ആവശ്യമാണെന്നും ഡോക്ടര്&#x200d; അറിയിച്ചു.</p>
<p>അമീബിക് മസ്തിഷ്‌ക ജ്വരം രണ്ടുരീതിയില്&#x200d; കാണപ്പെടാമെന്നാണ് പഠനങ്ങള്&#x200d; വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂര്&#x200d;ച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിന്&#x200d;കോ എന്&#x200d;സെഫലൈറ്റിസ്, പതിയെ രോഗം മൂര്&#x200d;ച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എന്&#x200d;സെഫലൈറ്റിസ് എന്നിവയാണവ. 95 ശതമാനം മുതല്&#x200d; 100 ശതമാനം വരെയാണ് മോര്&#x200d;ട്ടാലിറ്റി റേറ്റ്.</p>
<p>അമീബിക് മസ്തിഷ്‌ക ജ്വരം ഒരാളില്&#x200d;നിന്ന് മറ്റൊരാളിലേക്ക് പടരില്ലെങ്കിലും സമീപകാലത്ത് ഇത്തരം കേസുകള്&#x200d; അടുപ്പിച്ച് റിപ്പോര്&#x200d;ട്ട് ചെയ്തതിനാല്&#x200d; പൊതുജനങ്ങളും ഡോക്ടര്&#x200d;മാരും ഇതേക്കുറിച്ച് അവബോധം പുലര്&#x200d;ത്തണമെന്നും ഡോക്ടര്&#x200d; റൗഫ് പറയുന്നു. സ്വിമിങ് പൂള്&#x200d; ഉള്&#x200d;പ്പടെ കൃത്രിമമായി വെള്ളം കെട്ടിനിര്&#x200d;ത്തുന്ന എല്ലാ ജല സ്‌ത്രോസ്സുകളിലും ഇത്തരം അമീബ കാണപ്പെടാം. അതിനാല്&#x200d; പൊതുജനങ്ങള്&#x200d; ഉപയോഗിക്കുന്ന വെള്ളം കെട്ടിനില്&#x200d;ക്കുന്ന എല്ലാ ജല സ്രോതസ്സുകളും പ്രോട്ടോക്കോള്&#x200d; പ്രകാരം കൃത്യമായി ക്ലോറിനേഷന്&#x200d; നടത്തി ശുചീകരിക്കേണ്ടതും അനിവാര്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-rare-amoebic-encephalitis-in-kerala-the-disease-was-confirmed-for-the-deceased-13-year-old.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രോഗമുക്തമായ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കണം: സാദിഖലി തങ്ങൾ</title>
		<link>https://www.chandrikadaily.com/must-work-for-a-disease-free-society-sadikhali-thangal.html</link>
					<comments>https://www.chandrikadaily.com/must-work-for-a-disease-free-society-sadikhali-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Oct 2023 13:14:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[DISEASE]]></category>
		<category><![CDATA[sadiqali thangal]]]></category>
		<category><![CDATA[Society]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277947</guid>

					<description><![CDATA[സി.എച്ച് സെന്റർ പി.എ ഇബ്രാഹിം ഹാജി മെമ്മോറിയൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് ലോഞ്ചിങ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: രോഗമുക്തമായ സമൂഹത്തിന് വേണ്ടിയായിരിക്കണം ഇനിയുള്ള കാലത്ത് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതെന്നും രാജ്യത്തിന്റെ ലക്ഷ്യമായി അത് മാറേണ്ടതുണ്ടെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സി.എച്ച് സെന്റർ പി.എ ഇബ്രാഹിം ഹാജി മെമ്മോറിയൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് ലോഞ്ചിങ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ജനങ്ങൾക്ക് ഏറെ സഹായകരമായ പ്രവർത്തനവുമായാണ് സി.എച്ച് സെന്റർ മുന്നോട്ട് പോകുന്നത്. മാതൃകാപരമായ ഈ സംരംഭം ലക്ഷ്യം കാണുന്നതിന് സഹായം നൽകിയ മലബാർ ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുന്ന സ്ഥാപനമാണെന്നും തങ്ങൾ പറഞ്ഞു. നൂതനമായ ഇത്തരം ആശയങ്ങൾ സമൂഹത്തെ ജാഗ്രതയുള്ളവരാക്കുമെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.</p>
<p>മലബാർ ഗ്രൂപ്പ് സ്പോൺസർ ചെയ്ത മെഡിക്കൽ യൂണിറ്റ് ക്യാൻസർ, കിഡ്നി രോഗ നിർണയത്തിന് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവർത്തനം ആരംഭിച്ചത്. പാലാഴി നോവ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി.എച്ച് സെന്റർ പ്രസിഡന്റ് കെ.പി കോയ അധ്യക്ഷത വഹിച്ചു.</p>
<p>ജനറൽ സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. എം.എ റസാഖ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് മുഖ്യാതിഥിയായിരുന്നു. പി.എ അബ്ദുള്ള (മലബാർ ഗ്രൂപ്പ്), എം.സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, സി.പി ചെറിയ മുഹമ്മദ്, യു.സി രാമൻ, ടി.ടി ഇസ്മായിൽ, ഡോ. കെ. ജയകുമാർ, ഡോ. കെ.വി. ഗംഗാധരൻ, പി.എ അബൂബക്കർ ഹാജി, ഡോ. രവീന്ദ്രൻ, വി.പി ഇബ്രാഹിം കുട്ടി, ടി.പി.എം ജിഷാൻ, കെ.കെ കോയ, സഫറി വെള്ളയിൽ, എൻ.പി ഹംസ മാസ്റ്റർ, കെ. കെ ആലിക്കുട്ടി മാസ്റ്റർ, പി.പി ഇബ്രാഹിം കുട്ടി, ഹമീദ് മൗലവി, സി.എച്ച് സെന്റർ ഭാരവാഹികളായ ഇ. മാമുക്കോയ മാസ്റ്റർ, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മരക്കാർ ഹാജി, കെ. മൂസ മൗലവി, ഒ. ഉസൈയിൻ, ബപ്പൻ കുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി, ജനറൽ മാനേജർ അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു. സി.എച്ച് സെന്റർ ട്രഷറർ ടി.പി മുഹമ്മദ് നന്ദി പറഞ്ഞു. നഴ്സിങ് കോഴ്സിന് പഠിക്കുന്ന നിർധന വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും സാദിഖലി തങ്ങൾ നിർവ്വഹിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/must-work-for-a-disease-free-society-sadikhali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഫ്രിക്കയില്&#x200d; വന്&#x200d;തോതില്&#x200d; പടര്&#x200d;ന്ന് മാര്&#x200d;ബര്&#x200d;ഗ് വൈറസ്</title>
		<link>https://www.chandrikadaily.com/widely-spready-africa.html</link>
					<comments>https://www.chandrikadaily.com/widely-spready-africa.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 02 Apr 2023 09:36:04 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DISEASE]]></category>
		<category><![CDATA[illness]]></category>
		<category><![CDATA[marburg virus]]></category>
		<category><![CDATA[Virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245884</guid>

					<description><![CDATA[എബോളക്ക് കാരണമാകുന്ന മാര്&#x200d;ബര്&#x200d;ഗ് വൈറസ് ആഫ്രിക്കയില്&#x200d; വന്&#x200d; തോതില്&#x200d; പടരുകയാണ്]]></description>
										<content:encoded><![CDATA[<p>എബോളക്ക് കാരണമാകുന്ന മാര്&#x200d;ബര്&#x200d;ഗ് വൈറസ് ആഫ്രിക്കയില്&#x200d; വന്&#x200d; തോതില്&#x200d; പടരുകയാണ്. ഗിനിയയിലേക്കും ടാന്&#x200d;സാനിയയിലേക്കും പോകുന്ന എല്ലാ യാത്രക്കാരോടും വൈറസ് പിടിപെടാതിരിക്കാനുള്ള മുന്&#x200d;കരുതല്&#x200d; എടുക്കാന്&#x200d; യു.എസ് സെന്റര്&#x200d;സ് ഫോര്&#x200d; ഡിസീസ് കണ്&#x200d;ട്രോള്&#x200d; ആന്&#x200d;ഡ് പ്രിവന്&#x200d;ഷന്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ വൈറസിന്റെ വ്യാപനം തടയാനും സഹായിക്കാനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്.</p>
<p>ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്&#x200d; 88 ശതമാനം വരെ മരണനിരക്ക് ഉള്ള ഹെമറോജിക് പനിക്ക് കാരണമാകുന്ന വൈറല്&#x200d; രോഗമാണ് മാര്&#x200d;ബര്&#x200d;ഗ് വൈറസ്. എബോള വൈറസ് ഉള്&#x200d;പ്പെടുന്ന ഫിലോവൈറസിന്റെയും ഭാഗമാണ് മാര്&#x200d;ബര്&#x200d;ഗ് വൈറസ്. ഇക്വറ്റോറിയല്&#x200d; ഗിനിയയിലാണ് മാര്&#x200d;ബര്&#x200d;ഗ് വൈറസ് ആദ്യമായി റിപ്പോര്&#x200d;ട്ട് ചെയ്തത്. പിന്നീട് നിരവധി കേസുകള്&#x200d; ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.</p>
<p>ആഫ്രിക്കന്&#x200d; ഫ്രൂട്ട് വവ്വാലാണ് മാര്&#x200d;ബര്&#x200d;ഗ് വൈറസിന്റെ വാഹകര്&#x200d;. കടുത്ത പനി, രക്തസ്രാവം, കടുത്ത തലവേദന എന്നിവ വൈറല്&#x200d; രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്. രോഗബാധിതനായ വ്യക്തിയുടെ രക്തം, ശരീരസ്രവങ്ങള്&#x200d; എന്നിവയുമായി നേരിട്ട് സമ്പര്&#x200d;ക്കം പുലര്&#x200d;ത്തുന്നതിലൂടെ മാര്&#x200d;ബാര്&#x200d;ഗ് വൈറസ് മറ്റൊരാളിലേക്ക് പകരാം. മാര്&#x200d;ബാര്&#x200d;ഗ് വൈറസിന് നിലവില്&#x200d; പ്രതിരോധ മാര്&#x200d;ഗങ്ങളൊന്നും കണ്ടെത്തിയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/widely-spready-africa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്&#x200d; മന്ത് രോഗം പടരുന്നു</title>
		<link>https://www.chandrikadaily.com/filariasis-disease-in-other-state-workers-camp-12-admitted.html</link>
					<comments>https://www.chandrikadaily.com/filariasis-disease-in-other-state-workers-camp-12-admitted.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 22 Jan 2018 12:43:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DENGI FEVER]]></category>
		<category><![CDATA[DISEASE]]></category>
		<category><![CDATA[fever]]></category>
		<category><![CDATA[filariasis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=66253</guid>

					<description><![CDATA[കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്&#x200d; കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്&#x200d;ക്കിടയില്&#x200d; മന്ത് രോഗം വ്യാപിക്കുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്&#x200d; 12 ഇതര സംസ്ഥാന തൊഴിലാളികള്&#x200d;ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 45 ആയി. തൊഴിലാളികളുടെ താമസ സ്ഥലത്ത് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാന്&#x200d; ആരോഗ്യവകുപ്പ് ശ്രമങ്ങള്&#x200d; തുടങ്ങി. കായക്കൊടി പഞ്ചായത്തില്&#x200d;നിന്ന് രക്തസാമ്പിളുകള്&#x200d; ശേഖരിച്ച 12 പേര്&#x200d;ക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇതേ മേഖലയില്&#x200d; 33 പേര്&#x200d;ക്ക് രോഗം [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്&#x200d; കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്&#x200d;ക്കിടയില്&#x200d; മന്ത് രോഗം വ്യാപിക്കുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്&#x200d; 12 ഇതര സംസ്ഥാന തൊഴിലാളികള്&#x200d;ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 45 ആയി. തൊഴിലാളികളുടെ താമസ സ്ഥലത്ത് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാന്&#x200d; ആരോഗ്യവകുപ്പ് ശ്രമങ്ങള്&#x200d; തുടങ്ങി. കായക്കൊടി പഞ്ചായത്തില്&#x200d;നിന്ന് രക്തസാമ്പിളുകള്&#x200d; ശേഖരിച്ച 12 പേര്&#x200d;ക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്.<br />
കഴിഞ്ഞ ദിവസം ഇതേ മേഖലയില്&#x200d; 33 പേര്&#x200d;ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം കണ്ടെത്തിയവരില്&#x200d; 43 പേര്&#x200d; ജാര്&#x200d;ഖണ്ഡ് സ്വദേശികളും രണ്ട് പേര്&#x200d; ബീഹാര്&#x200d; സ്വദേശികളുമാണ്. ഇവരെല്ലാം അതത് സംസ്ഥാനങ്ങളില്&#x200d;നിന്ന് രോഗം ബാധിച്ചെത്തിയതാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. അതേസമയം മന്ത് രോഗത്തിന് കാരണമാകുന്ന ക്യൂലക്‌സ് കൊതുകുകളെ കായക്കൊടി പഞ്ചായത്തില്&#x200d; കണ്ടെത്തിയിട്ടുമുണ്ട്. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ എല്ലാ താമസ കേന്ദ്രങ്ങളിലും ക്യാമ്പുകള്&#x200d; നടത്തി രോഗനിര്&#x200d;ണ്ണയം നടത്താനാണ് തീരുമാനം.<br />
ഇതര സംസ്ഥാന തൊഴിലാളികള്&#x200d; താമസിക്കുന്ന കേന്ദ്രങ്ങള്&#x200d;ക്ക് ഗ്രേഡിങ് ഏര്&#x200d;പ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്&#x200d; തൊഴിലാളികള്&#x200d; താമസിക്കുന്നത്. ഇത്്് രോഗം പടര്&#x200d;ന്നുപിടിക്കാന്&#x200d; കാരണമാകുന്നുവെന്നാണ് വിലയിരുത്തുന്നത്. മാര്&#x200d;ച്ച് മാസത്തോടെ നിലവാരമില്ലാത്ത എല്ലാ താമസ കേന്ദ്രങ്ങളും അടച്ചു പൂട്ടാനാണ് തീരുമാനം.<br />
അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്&#x200d; ശുചിത്വം ഉറപ്പാക്കാന്&#x200d; കാര്യമായ ശ്രമങ്ങള്&#x200d; ഉണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്. തൊഴിലുടമകള്&#x200d; ഇക്കാര്യത്തില്&#x200d; ശ്രദ്ധിക്കാറില്ല. തൊഴിലാളികളുടെ എണ്ണം, ആരോഗ്യസ്ഥിതി, ജീവിത പശ്ചാത്തലം തുടങ്ങിയ കാര്യങ്ങള്&#x200d; വിശദമായി രേഖപ്പെടുത്തുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/filariasis-disease-in-other-state-workers-camp-12-admitted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
