dismissed – Chandrika Daily https://www.chandrikadaily.com Tue, 27 Aug 2024 09:08:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg dismissed – Chandrika Daily https://www.chandrikadaily.com 32 32 ‘പ്രതികരിക്കാന്‍ സൗകര്യമില്ല’; മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി https://www.chandrikadaily.com/unable-to-respond-suresh-gopi-dismissed-the-journalists.html https://www.chandrikadaily.com/unable-to-respond-suresh-gopi-dismissed-the-journalists.html#respond Tue, 27 Aug 2024 09:08:12 +0000 https://www.chandrikadaily.com/?p=307533 സഹതാരങ്ങള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ, അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് താന്‍ മനസിലാക്കുന്നത്. സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ് മാധ്യമങ്ങള്‍. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ കോടതിയാണോയെന്നും സുരേഷ് ഗോപി ചോദിച്ചു.

‘ഞാന്‍ അമ്മയില്‍ എപ്പോഴുണ്ട്. അമ്മയുടെ യോഗത്തില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ചോദിക്കുക. ഞാനൊരു വിശുദ്ധ കര്‍മത്തിനായാണ് ഇവിടെ എത്തിയത്. നിങ്ങള്‍ക്ക് ഇതിന്റെ വിശുദ്ധി അറിയില്ലേ?. ഞാന്‍ അവിടെ നിന്നാണ് ഇറങ്ങി വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും അറിയാനുണ്ടോ?. ചോദിക്കൂ’- സുരേഷ് ഗോപി പറഞ്ഞു.

‘ഞാന്‍ എന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ എന്റെ ഓഫീസിനെ സംബന്ധിച്ച കാര്യം ചോദിക്കണം. എന്റെ വീട്ടില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ വീട്ടിലെ കാര്യം ചോദിക്കണം. അമ്മ അസോസിയേഷനില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കണം. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മീഡിയയ്ക്കുള്ള ഒരു തീറ്റയാണത്. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കൊള്ളു, ഒരു കുഴപ്പവുമില്ല. പക്ഷെ ഒരു വലിയ സംവിധാനത്തിനെ തകിടം മറിക്കുകയാണ് നിങ്ങള്‍’- സുരേഷ് ഗോപി പറഞ്ഞു.

‘ഈ വിഷയങ്ങള്‍ എല്ലാം കോടതിയിലുണ്ടെങ്കില്‍ കോടതിക്ക് ബുദ്ധിയുണ്ട്, കോടതിക്ക് യുക്തിയുണ്ട്. കോടതി തീരുമാനമെടുക്കും. സര്‍ക്കാര്‍ അത് കോടതിയില്‍ കൊണ്ടുചെന്നാല്‍ അവര് എടുത്തോളും. എടുത്തോട്ടെ?. നിങ്ങള്‍ ഇത് ആടിനെ തമ്മില്‍ തല്ലിച്ചിട്ട് ചോര കുടി മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്?. നിങ്ങള്‍ ജനങ്ങളോട് എന്താണ് പറയുന്നത്?. നിങ്ങള്‍ കോടതിയാണോ? അലല്ലോ?. കോടതി തീരുമാനിക്കും’- സുരേഷ് ഗോപി പറഞ്ഞു.

]]>
https://www.chandrikadaily.com/unable-to-respond-suresh-gopi-dismissed-the-journalists.html/feed 0
ഇസ്രാഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് വിശേഷിപ്പിച്ച യു.എസിലെ മുസ്‌ലിം നഴ്‌സിനെ ജോലിയില്‍ നിന്നും പുറത്താക്കി https://www.chandrikadaily.com/us-muslim-nurse-fired-after-calling-israel-genocide.html https://www.chandrikadaily.com/us-muslim-nurse-fired-after-calling-israel-genocide.html#respond Fri, 31 May 2024 08:08:59 +0000 https://www.chandrikadaily.com/?p=299064 ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിച്ച നഴ്‌സിനെ ജോലിയില്‍ നിന്നും പുറത്താക്കി. ഫലസ്തീന്‍-അമേരിക്കന്‍ വംശജയായ ഹെസന്‍ ജാബറിനെയാണ് ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റല്‍ പിരിച്ചുവിട്ടത്. ഗര്‍ഭാവസ്ഥയിലും പ്രസവ സമയത്തും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഹെസന് അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് ദാന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് ഗസ്സയിലേത് വംശഹത്യയാണെന്ന് ഹെസന്‍ വിശേഷിപ്പിച്ചത്.

ഗസ്സ വിഷയത്തിലുള്ള സ്വന്തം കാഴ്ചപ്പാടുകള്‍ ജോലി സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് ലേബര്‍ ആന്‍ഡ് ഡെലിവറി നഴ്‌സ് ഹെസെന്‍ ജാബറിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി എന്‍യുയു ലാംഗോണ്‍ ഹെല്‍ത്ത് വക്താവ് വ്യക്തമാക്കി. മേയ് 7നായിരുന്നു അവാര്‍ഡ് ദാനച്ചടങ്ങ് നടന്നത്. തുടര്‍ന്ന് കുറച്ചു ആഴ്ചകള്‍ക്ക് ശേഷം തന്നെ പിരിച്ചുവിട്ടുവെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചതായി ഹെസന്‍ പറഞ്ഞു.

പ്രസംഗത്തില്‍ യുദ്ധത്തിനിടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഗസ്സയിലെ അമ്മമാരെക്കുറിച്ചും ഹെസന്‍ പരാമര്‍ശിച്ചു. ഗസ്സയില്‍ നടക്കുന്ന വംശഹത്യയില്‍ തന്റെ രാജ്യത്തെ സ്ത്രീകള്‍ സങ്കല്‍പ്പിക്കാനാവാത്ത വിധത്തിലുള്ള നഷ്ടങ്ങളിലൂടെ കടന്നുപോകുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നും നഴ്‌സ് പറഞ്ഞു.’അവരുടെ ഗര്‍ഭസ്ഥ ശിശുക്കളെയും ഈ വംശഹത്യയില്‍ അവര്‍ക്ക് നഷ്ടപ്പെട്ട കുട്ടികളെയും ഓര്‍ത്ത് സങ്കടപ്പെടുമ്പോള്‍ എനിക്ക് അവരെ കൈകള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും, ഞാന്‍ അവരെ ഇവിടെ NYU യില്‍ പ്രതിനിധീകരിക്കുന്നത് തുടരുമ്പോള്‍ അതവരെ അഭിമാനം കൊള്ളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ എന്നും ഹെസന്‍ തന്റെ പ്രസംഗത്തില്‍ പറയുന്നു. ചടങ്ങിന് ശേഷം ജോലിയില്‍ തിരിച്ചെത്തിയെങ്കിലും ഈ പരാമര്‍ശങ്ങളാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിലേക്ക് നയിച്ചതെന്ന് ജാബര്‍ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/us-muslim-nurse-fired-after-calling-israel-genocide.html/feed 0
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തിരിച്ചടി; അതിജീവിതയ്ക്ക് സാക്ഷിമൊഴി നല്‍കുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി https://www.chandrikadaily.com/dileep-hit-back-in-actress-attack-case-the-high-court-dismissed-the-plea-against-the-testimony-of-atijeevta.html https://www.chandrikadaily.com/dileep-hit-back-in-actress-attack-case-the-high-court-dismissed-the-plea-against-the-testimony-of-atijeevta.html#respond Tue, 16 Apr 2024 12:24:14 +0000 https://www.chandrikadaily.com/?p=295376 നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന് തിരിച്ചടി. അതിജീവിതയ്ക്ക് മൊഴിപ്പകര്‍പ്പ് നല്‍കരുതെന്ന ഹര്‍ജി തള്ളി. അതിജീവിതയ്ക്ക് വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് നല്‍കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴിയാണ് അതിജീവിത ആവശ്യപ്പെട്ടത്. തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്നായിരുന്നു ദിലീപിന്റെ വാദം. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിക്കുകയുണ്ടായി. കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകന്റെ മറുവാദം.

ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിലെ മൊഴികളുടെ പകര്‍പ്പ് നടിക്ക് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. നടിയുടെ ഉപഹര്‍ജിയിലായിരുന്നു നടപടി. എന്നാല്‍ അതിജീവിതയുടെ ഹര്‍ജി തീരുമാനമെടുത്ത് തീര്‍പ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ സിംഗിള്‍ ബെഞ്ചിന് ആകില്ലെന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നത്. ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചു. ഈ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും തീര്‍പ്പാക്കിയ ഹര്‍ജിയില്‍ ഉത്തരവിറക്കിയത് തെറ്റെന്നും ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. മെമ്മറി കാര്‍ഡ് അന്വേഷണ ഹര്‍ജിയിലെ എതിര്‍കക്ഷിയായ ദിലീപിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് അതിജീവിതയും ആവശ്യപ്പെട്ടു.

മെമ്മറി കാര്‍ഡ് കേസില്‍ ദിലീപിന്റെ താല്‍പര്യമെന്തെന്നും അന്വേഷണത്തെയും മൊഴിപ്പകര്‍പ്പ് നല്‍കുന്നതിനെയും എട്ടാം പ്രതി എതിര്‍ക്കുന്നതെന്തിനെന്നുമായിരുന്നു അതിജീവിതയുടെ വാദം.

]]>
https://www.chandrikadaily.com/dileep-hit-back-in-actress-attack-case-the-high-court-dismissed-the-plea-against-the-testimony-of-atijeevta.html/feed 0
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം: ഹര്‍ജി സുപ്രീം കോടതി തള്ളി, ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ https://www.chandrikadaily.com/rahul-gandhis-lok-sabha-membership-petition-dismissed-by-supreme-court-petitioner-fined-rs.html https://www.chandrikadaily.com/rahul-gandhis-lok-sabha-membership-petition-dismissed-by-supreme-court-petitioner-fined-rs.html#respond Fri, 19 Jan 2024 10:23:48 +0000 https://www.chandrikadaily.com/?p=288413 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ കോടതിയുടെ സമയം പാഴാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

അഭിഭാഷകന്‍ അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ ചുമത്തിയത്. ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തനായതിന് ശേഷമേ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നായിരുന്നു റിട്ട് ഹര്‍ജിയിലെ വാദം. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഇത്തരം നിസ്സാര ഹര്‍ജികള്‍ കോടതിയുടെ സമയം പാഴാക്കുകയേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അശോക് പാണ്ഡെയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. മുമ്പ്, ഇതേ ഹരജിക്കാരന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്തിരുന്നു. അന്നും ഹര്‍ജി തള്ളിയ കോടതി അശോകിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/rahul-gandhis-lok-sabha-membership-petition-dismissed-by-supreme-court-petitioner-fined-rs.html/feed 0
സമയം നീട്ടിനല്‍കണമെന്ന ഹരജി തള്ളി; ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ തിരികെ ജയിലിലേക്ക്‌ https://www.chandrikadaily.com/petition-for-extension-of-time-dismissed-accused-in-bilkis-banu-case-returned-to-jail.html https://www.chandrikadaily.com/petition-for-extension-of-time-dismissed-accused-in-bilkis-banu-case-returned-to-jail.html#respond Fri, 19 Jan 2024 08:45:03 +0000 https://www.chandrikadaily.com/?p=288397 ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ ജയിലിലേക്ക്. സമയം നീട്ടി നല്‍കണമെന്ന ഹരജി സുപ്രിംകോടതി തളളി. ജയിലില്‍ കീഴടങ്ങാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഹരജി സുപ്രിംകോടതിയുടെ മുന്നിലെത്തിയത്.

ബില്‍ക്കീസ് ബാനുവിനെയും മാതാവിനെയും കൂട്ടബലാത്സംഗം ചെയ്യുകയും 3 വയസുകാരിയായ മകള്‍ ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം കോടതിയുടെ നിര്‍ണായക വിധി വന്നത്.

തിമിരശസ്ത്രക്രിയ, മാതാപിതാക്കളുടെ വാര്‍ധക്യസഹജമായ അസുഖം, കാര്‍ഷികോല്‍പന്നങ്ങളുടെ വിളവെടുപ്പ് എന്നിങ്ങനെ വ്യത്യസ്തമായ കാരങ്ങളാണ് ജയിലില്‍ മടങ്ങിയെത്താതിരിക്കാന്‍ പ്രതികള്‍ ന്യായീകരണമായി നിരത്തിയിരിക്കുന്നത്. പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് ജനുവരി എട്ടിനാണ് സുപ്രിംകോടതി റദ്ദാക്കിയത്.

]]>
https://www.chandrikadaily.com/petition-for-extension-of-time-dismissed-accused-in-bilkis-banu-case-returned-to-jail.html/feed 0
കെഎസ്ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരനും ഭാര്യയും വീടിനകത്ത് മരിച്ച നിലയില്‍ https://www.chandrikadaily.com/employeeempanal-employee-dismissed-from-ksrtc-and-his-wife-found-dead-inside-their-house.html https://www.chandrikadaily.com/employeeempanal-employee-dismissed-from-ksrtc-and-his-wife-found-dead-inside-their-house.html#respond Mon, 14 Aug 2023 17:45:29 +0000 https://www.chandrikadaily.com/?p=269853 വൈക്കത്ത് ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന്‍ (48), ഭാര്യ സിനിമോള്‍ (43) എന്നിവരെ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് വര്‍ഷം മുമ്പ് കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ ജീവനക്കാരനായിരുന്നു നടേശന്‍. ജോലിയില്‍നിന്നു പിരിച്ചുവിടപ്പെട്ടശേഷം കക്ക വാരലായിരുന്നു തൊഴില്‍. ഇവര്‍ക്കു വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളുണ്ട്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

]]>
https://www.chandrikadaily.com/employeeempanal-employee-dismissed-from-ksrtc-and-his-wife-found-dead-inside-their-house.html/feed 0
മാങ്ങ മോഷണക്കേസില്‍ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിട്ടു https://www.chandrikadaily.com/policeman-shihab-in-mango-theft-case.html https://www.chandrikadaily.com/policeman-shihab-in-mango-theft-case.html#respond Wed, 26 Apr 2023 12:26:07 +0000 https://www.chandrikadaily.com/?p=250182 കാഞ്ഞിരപ്പള്ളിയിലെ മാങ മോഷണക്കേസില്‍ പ്രതിയായ പൊലീസുകാരന്‍ പി.വി ഷിഹാബിനെ പിരിച്ചുവിട്ടു. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്നു ഷിഹാബ്. ഇടുക്കി എസ്.പിയാണ് പിരിച്ചുവിട്ടത്. സര്‍വിസില്‍ ഉള്ളപ്പോഴും ഇയാള്‍ മൂന്നുകേസില്‍ പ്രതിയാണെന്നും മാങ്ങ മോഷണവുമായി ബന്ധപ്പെട്ട് ഷിഹാബിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും എസ്.പി പറഞ്ഞു.

പിരിച്ചുവിടാനുള്ള പൊലീസുകാരുടെ പട്ടികയില്‍ ഷിഹാബിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. പിന്നീട് പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എസ്പി ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറിക്കടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച കേസില്‍ ഷിഹാബ് പിടിയിലാവുന്നത്.

]]>
https://www.chandrikadaily.com/policeman-shihab-in-mango-theft-case.html/feed 0
67 ഹയര്‍ സെക്കന്ററി ഇംഗ്ലീഷ് അധ്യാപകരെ പിരിച്ചുവിട്ടു https://www.chandrikadaily.com/dismiss-techers.html https://www.chandrikadaily.com/dismiss-techers.html#respond Sat, 01 Apr 2023 01:09:01 +0000 https://www.chandrikadaily.com/?p=245616 67 ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് ജൂനിയര്‍അധ്യാപകരെ പുറത്താക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. തസ്തികയില്ലെന്ന കാരണം പറഞ്ഞു പി.എസ്.സി മുഖേന സര്‍വീസില്‍ പ്രവേശിച്ച അധ്യാപകരെയാണ് പിരിച്ചുവിട്ടത്. ഇവരെ സര്‍വീസില്‍ നിലനിര്‍ത്തുന്നതിന് പകരം ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കിടയില്‍ രണ്ടുദിവസത്തേക്ക് സ്ഥലംമാറ്റം നല്‍കുകയും പുതിയ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ച രണ്ടുദിവസത്തിനുള്ളില്‍ പുറത്താക്കി ഉത്തരവിടുകയുമായിരുന്നു. വിവിധ ജോലികള്‍ ഉപേക്ഷിച്ച് ഈ തസ്തികയില്‍ ചേര്‍ന്ന ധാരാളം പേര്‍ കൂട്ടത്തിലുണ്ട്. ഇതിനുപുറമേ 47 അധ്യാപകര്‍ നിയമന ഉപദേശം ലഭിച്ച് നിയമനം കാത്ത് കിടക്കുന്നുണ്ട്. കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് സി.ടി.പി ഉണ്ണി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ പാണക്കാട്, ട്രഷറര്‍ എ കെ അജീബ്, കെടി അബ്ദുല്ലത്തീഫ്, ഒ ഷൗക്കത്തലി, നിസാര്‍ ചേലേരി, ഡോ.സന്തോഷ് കുമാര്‍, കൃഷ്ണന്‍ നമ്പൂതിരി,വി.കെ അബ്ദുറഹ്മാന്‍, കെ.കെ ആലിക്കുട്ടി, കെ.ബി ലതീബ് കുമാര്‍, എം.എ സലാം, പി.എ ഗഫൂര്‍, പി.കെ സലാം, യു സാബു, പി ഷമീര്‍, വി.പി സലീം, എ അബൂബക്കര്‍, നുഹ്മാന്‍ ഷിബിലി, ഷമീം അഹമ്മദ്, പി.സി സിറാജ്, വി ഫൈസല്‍, ഷബീര്‍ അലി, ജോസ് ജോസഫ്, ഡോ.പി.പി സാജിത, പി സാദിഖ്, പി.കെ ഷംസുദ്ദീന്‍, സി.വി.എന്‍ യാസറ, സാബിര്‍ ആലപ്പുഴ, പി സാലിഹ് പ്രസംഗിച്ചു.

]]>
https://www.chandrikadaily.com/dismiss-techers.html/feed 0
ക്രിമിനല്‍ പോലീസിന് പടിയിറങ്ങാം: വീണ്ടും പിരിച്ചുവിടല്‍; െ്രെകം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് നോട്ടീസ് https://www.chandrikadaily.com/criminal-police-can-resign-re-dismissal-notice-to-any-branch-inspector.html https://www.chandrikadaily.com/criminal-police-can-resign-re-dismissal-notice-to-any-branch-inspector.html#respond Thu, 23 Feb 2023 14:25:27 +0000 https://www.chandrikadaily.com/?p=239577 തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ക്രിമിനല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വീണ്ടും. െ്രെകം ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശിവശങ്കറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൂന്ന് എസ്‌ഐമാരെ പിരിച്ചുവിടാനും റെയ്ഞ്ച് ഡിഐജിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.

ശിവശങ്കറിനെതിരായ ഗുരുതരമായ വകുപ്പുതല നടപടികള്‍ പുനഃപരിശോധിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ അറിയിക്കാന്‍ ശിവശങ്കറിന് നോട്ടീസില്‍ പറയുന്നു. മെയ് മാസത്തില്‍ വിരമിക്കുന്നതിനാല്‍ പിരിച്ചുവിടല്‍ ഒഴിവാക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷ തള്ളിയാണ് നടപടി.

ബലാത്സംഗത്തിനും വധ ശ്രമത്തിനുമടക്കം മൂന്ന് ക്രിമിനല്‍ കേസ് ഉള്‍പ്പടെ 21 തവണ വകുപ്പതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കര്‍. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് സൂചന ലഭിച്ചപ്പോള്‍ ഓഫീസില്‍ നിന്നു മുങ്ങിയിരുന്നു. പാലക്കാട്ടെ വീട്ടില്‍ പോയാണ് നോട്ടീസ് നല്‍കിയത്.

രണ്ട് ഇന്‍സ്‌പെക്ടര്‍മാരെ കൂടി പിരിച്ചുവിടാനുള്ള നടപടികള്‍ പൊലിസ് ആസ്ഥാനത്ത് തുടരുകയാണ്. മൂന്ന് ഡിവൈഎസ്പിമാരെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ട് അടുത്തയാഴ്ച ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ക്രിമിനല്‍ കേസില്‍ പ്രതികളായ 59 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്.

]]>
https://www.chandrikadaily.com/criminal-police-can-resign-re-dismissal-notice-to-any-branch-inspector.html/feed 0
രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ഡ്രൈവറെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു https://www.chandrikadaily.com/ksrtc-sacks-driver-who-killed-two-people.html https://www.chandrikadaily.com/ksrtc-sacks-driver-who-killed-two-people.html#respond Wed, 11 Jan 2023 17:59:30 +0000 https://www.chandrikadaily.com/?p=232164 തിരുവനന്തപുരം: കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ്സിടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഡ്രൈവറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കെഎസ്ആര്‍ടിസി വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ െ്രെഡവറായ സി.എല്‍. ഔസേപ്പിനെയാണ് പിരിച്ചുവിട്ടത്. 2022 ഫെബ്രുവരി ഏഴിന് അപകടമുണ്ടായതിന് പിന്നാലെ 2022 ഫെബ്രുവരി 10ന് ഔസേപ്പിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഔസേപ്പ് മുന്‍പും പലതവണ ബസ് അപകടത്തില്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ ഇനിയും തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യജീവനുകള്‍ക്ക് ഹാനികരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2022 ഫെബ്രുവരി ഏഴിന് പാലക്കാട്ടുനിന്ന് വടക്കാഞ്ചേരിയിലേക്ക് സര്‍വീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായിരിക്കേ കുഴല്‍മന്ദത്തുവെച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി നടപടി സ്വീകരിച്ചത്.

]]>
https://www.chandrikadaily.com/ksrtc-sacks-driver-who-killed-two-people.html/feed 0