<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>dismissed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dismissed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 27 Aug 2024 09:08:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>dismissed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>‘പ്രതികരിക്കാന്&#x200d; സൗകര്യമില്ല’; മാധ്യമപ്രവര്&#x200d;ത്തകരെ തള്ളി മാറ്റി സുരേഷ് ഗോപി</title>
		<link>https://www.chandrikadaily.com/unable-to-respond-suresh-gopi-dismissed-the-journalists.html</link>
					<comments>https://www.chandrikadaily.com/unable-to-respond-suresh-gopi-dismissed-the-journalists.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 27 Aug 2024 09:08:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dismissed]]></category>
		<category><![CDATA[Journalists]]></category>
		<category><![CDATA[suresh gopi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307533</guid>

					<description><![CDATA[ഞാനൊരു വിശുദ്ധ കര്&#x200d;മത്തിനായാണ് ഇവിടെ എത്തിയത്. നിങ്ങള്&#x200d;ക്ക് ഇതിന്റെ വിശുദ്ധി അറിയില്ലേ?. ഞാന്&#x200d; അവിടെ നിന്നാണ് ഇറങ്ങി വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും അറിയാനുണ്ടോ?. ചോദിക്കൂ'- സുരേഷ് ഗോപി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സഹതാരങ്ങള്&#x200d;ക്കെതിരെ ലൈംഗികാരോപണം ഉയര്&#x200d;ന്നതിന് പിന്നാലെ, അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്&#x200d;ത്തകരോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് താന്&#x200d; മനസിലാക്കുന്നത്. സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ് മാധ്യമങ്ങള്&#x200d;. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്&#x200d;ക്കുന്നത്. നിങ്ങള്&#x200d; കോടതിയാണോയെന്നും സുരേഷ് ഗോപി ചോദിച്ചു.</p>
<p>&#8216;ഞാന്&#x200d; അമ്മയില്&#x200d; എപ്പോഴുണ്ട്. അമ്മയുടെ യോഗത്തില്&#x200d; നിന്ന് ഇറങ്ങിവരുമ്പോള്&#x200d; ചോദിക്കുക. ഞാനൊരു വിശുദ്ധ കര്&#x200d;മത്തിനായാണ് ഇവിടെ എത്തിയത്. നിങ്ങള്&#x200d;ക്ക് ഇതിന്റെ വിശുദ്ധി അറിയില്ലേ?. ഞാന്&#x200d; അവിടെ നിന്നാണ് ഇറങ്ങി വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്തെങ്കിലും അറിയാനുണ്ടോ?. ചോദിക്കൂ&#8217;- സുരേഷ് ഗോപി പറഞ്ഞു.</p>
<p>&#8216;ഞാന്&#x200d; എന്റെ ഓഫീസില്&#x200d; നിന്ന് ഇറങ്ങിവരുമ്പോള്&#x200d; എന്റെ ഓഫീസിനെ സംബന്ധിച്ച കാര്യം ചോദിക്കണം. എന്റെ വീട്ടില്&#x200d; നിന്ന് ഇറങ്ങിവരുമ്പോള്&#x200d; വീട്ടിലെ കാര്യം ചോദിക്കണം. അമ്മ അസോസിയേഷനില്&#x200d; നിന്ന് ഇറങ്ങിവരുമ്പോള്&#x200d; അതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കണം. ഇത് നിങ്ങളുടെ തീറ്റയാണെന്നാണ് ഞാന്&#x200d; മനസിലാക്കുന്നത്. മീഡിയയ്ക്കുള്ള ഒരു തീറ്റയാണത്. നിങ്ങള്&#x200d; അതുവച്ച് കാശുണ്ടാക്കിക്കൊള്ളു, ഒരു കുഴപ്പവുമില്ല. പക്ഷെ ഒരു വലിയ സംവിധാനത്തിനെ തകിടം മറിക്കുകയാണ് നിങ്ങള്&#x200d;&#8217;- സുരേഷ് ഗോപി പറഞ്ഞു.</p>
<p>&#8216;ഈ വിഷയങ്ങള്&#x200d; എല്ലാം കോടതിയിലുണ്ടെങ്കില്&#x200d; കോടതിക്ക് ബുദ്ധിയുണ്ട്, കോടതിക്ക് യുക്തിയുണ്ട്. കോടതി തീരുമാനമെടുക്കും. സര്&#x200d;ക്കാര്&#x200d; അത് കോടതിയില്&#x200d; കൊണ്ടുചെന്നാല്&#x200d; അവര് എടുത്തോളും. എടുത്തോട്ടെ?. നിങ്ങള്&#x200d; ഇത് ആടിനെ തമ്മില്&#x200d; തല്ലിച്ചിട്ട് ചോര കുടി മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ച് വിടുകയാണ്. പരാതി ആരോപണത്തിന്റെ രൂപത്തിലാണ് നില്&#x200d;ക്കുന്നത്. നിങ്ങള്&#x200d; ആരോടാണ് സംസാരിക്കുന്നത്?. നിങ്ങള്&#x200d; ജനങ്ങളോട് എന്താണ് പറയുന്നത്?. നിങ്ങള്&#x200d; കോടതിയാണോ? അലല്ലോ?. കോടതി തീരുമാനിക്കും&#8217;- സുരേഷ് ഗോപി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unable-to-respond-suresh-gopi-dismissed-the-journalists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈല്&#x200d; നടത്തുന്നത് വംശഹത്യയാണെന്ന് വിശേഷിപ്പിച്ച യു.എസിലെ മുസ്‌ലിം നഴ്‌സിനെ ജോലിയില്&#x200d; നിന്നും പുറത്താക്കി</title>
		<link>https://www.chandrikadaily.com/us-muslim-nurse-fired-after-calling-israel-genocide.html</link>
					<comments>https://www.chandrikadaily.com/us-muslim-nurse-fired-after-calling-israel-genocide.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 31 May 2024 08:08:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[dismissed]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[Nurse]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299064</guid>

					<description><![CDATA[ഗര്&#x200d;ഭാവസ്ഥയിലും പ്രസവ സമയത്തും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഇടയില്&#x200d; നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; പരിഗണിച്ച് ഹെസന് അവാര്&#x200d;ഡ് ലഭിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; നടത്തുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിച്ച നഴ്‌സിനെ ജോലിയില്&#x200d; നിന്നും പുറത്താക്കി. ഫലസ്തീന്&#x200d;-അമേരിക്കന്&#x200d; വംശജയായ ഹെസന്&#x200d; ജാബറിനെയാണ് ന്യൂയോര്&#x200d;ക്ക് സിറ്റി ഹോസ്പിറ്റല്&#x200d; പിരിച്ചുവിട്ടത്. ഗര്&#x200d;ഭാവസ്ഥയിലും പ്രസവ സമയത്തും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഇടയില്&#x200d; നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; പരിഗണിച്ച് ഹെസന് അവാര്&#x200d;ഡ് ലഭിച്ചിരുന്നു. അവാര്&#x200d;ഡ് ദാന ചടങ്ങില്&#x200d; നടത്തിയ പ്രസംഗത്തിലാണ് ഗസ്സയിലേത് വംശഹത്യയാണെന്ന് ഹെസന്&#x200d; വിശേഷിപ്പിച്ചത്.</p>
<p>ഗസ്സ വിഷയത്തിലുള്ള സ്വന്തം കാഴ്ചപ്പാടുകള്&#x200d; ജോലി സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് ലേബര്&#x200d; ആന്&#x200d;ഡ് ഡെലിവറി നഴ്‌സ് ഹെസെന്&#x200d; ജാബറിന് മുമ്പ് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നതായി എന്&#x200d;യുയു ലാംഗോണ്&#x200d; ഹെല്&#x200d;ത്ത് വക്താവ് വ്യക്തമാക്കി. മേയ് 7നായിരുന്നു അവാര്&#x200d;ഡ് ദാനച്ചടങ്ങ് നടന്നത്. തുടര്&#x200d;ന്ന് കുറച്ചു ആഴ്ചകള്&#x200d;ക്ക് ശേഷം തന്നെ പിരിച്ചുവിട്ടുവെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചതായി ഹെസന്&#x200d; പറഞ്ഞു.</p>
<p>പ്രസംഗത്തില്&#x200d; യുദ്ധത്തിനിടെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഗസ്സയിലെ അമ്മമാരെക്കുറിച്ചും ഹെസന്&#x200d; പരാമര്&#x200d;ശിച്ചു. ഗസ്സയില്&#x200d; നടക്കുന്ന വംശഹത്യയില്&#x200d; തന്റെ രാജ്യത്തെ സ്ത്രീകള്&#x200d; സങ്കല്&#x200d;പ്പിക്കാനാവാത്ത വിധത്തിലുള്ള നഷ്ടങ്ങളിലൂടെ കടന്നുപോകുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നും നഴ്‌സ് പറഞ്ഞു.&#8217;അവരുടെ ഗര്&#x200d;ഭസ്ഥ ശിശുക്കളെയും ഈ വംശഹത്യയില്&#x200d; അവര്&#x200d;ക്ക് നഷ്ടപ്പെട്ട കുട്ടികളെയും ഓര്&#x200d;ത്ത് സങ്കടപ്പെടുമ്പോള്&#x200d; എനിക്ക് അവരെ കൈകള്&#x200d; ചേര്&#x200d;ത്തുപിടിച്ച് ആശ്വസിപ്പിക്കാന്&#x200d; കഴിയുന്നില്ലെങ്കിലും, ഞാന്&#x200d; അവരെ ഇവിടെ NYU യില്&#x200d; പ്രതിനിധീകരിക്കുന്നത് തുടരുമ്പോള്&#x200d; അതവരെ അഭിമാനം കൊള്ളിക്കുമെന്ന് ഞാന്&#x200d; പ്രതീക്ഷിക്കുന്നു.&#8217; എന്നും ഹെസന്&#x200d; തന്റെ പ്രസംഗത്തില്&#x200d; പറയുന്നു. ചടങ്ങിന് ശേഷം ജോലിയില്&#x200d; തിരിച്ചെത്തിയെങ്കിലും ഈ പരാമര്&#x200d;ശങ്ങളാണ് തന്നെ ജോലിയില്&#x200d; നിന്ന് പിരിച്ചുവിടുന്നതിലേക്ക് നയിച്ചതെന്ന് ജാബര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-muslim-nurse-fired-after-calling-israel-genocide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടിയെ ആക്രമിച്ച കേസില്&#x200d; ദിലീപിനെ തിരിച്ചടി; അതിജീവിതയ്ക്ക് സാക്ഷിമൊഴി നല്&#x200d;കുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി</title>
		<link>https://www.chandrikadaily.com/dileep-hit-back-in-actress-attack-case-the-high-court-dismissed-the-plea-against-the-testimony-of-atijeevta.html</link>
					<comments>https://www.chandrikadaily.com/dileep-hit-back-in-actress-attack-case-the-high-court-dismissed-the-plea-against-the-testimony-of-atijeevta.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Apr 2024 12:24:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress attack case]]></category>
		<category><![CDATA[dileep]]></category>
		<category><![CDATA[dismissed]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[plea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295376</guid>

					<description><![CDATA[മെമ്മറി കാര്&#x200d;ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്&#x200d;ട്ടിലെ സാക്ഷി മൊഴിയാണ് അതിജീവിത ആവശ്യപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>നടിയെ ആക്രമിച്ച കേസില്&#x200d; എട്ടാം പ്രതി ദിലീപിന് തിരിച്ചടി. അതിജീവിതയ്ക്ക് മൊഴിപ്പകര്&#x200d;പ്പ് നല്&#x200d;കരുതെന്ന ഹര്&#x200d;ജി തള്ളി. അതിജീവിതയ്ക്ക് വസ്തുതാന്വേഷണ റിപ്പോര്&#x200d;ട്ടിന്റെ മൊഴിപ്പകര്&#x200d;പ്പ് നല്&#x200d;കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.</p>
<p>മെമ്മറി കാര്&#x200d;ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്&#x200d;ട്ടിലെ സാക്ഷി മൊഴിയാണ് അതിജീവിത ആവശ്യപ്പെട്ടത്. തന്റെ എതിര്&#x200d;പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്&#x200d; ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകര്&#x200d;പ്പ് നല്&#x200d;കാന്&#x200d; ഉത്തരവിട്ടതെന്നായിരുന്നു ദിലീപിന്റെ വാദം. സിംഗിള്&#x200d; ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകന്&#x200d; ആരോപിക്കുകയുണ്ടായി. കോടതി ഉത്തരവിനെ എതിര്&#x200d;ക്കാന്&#x200d; പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകന്റെ മറുവാദം.</p>
<p>ജില്ലാ ജഡ്ജിയുടെ റിപ്പോര്&#x200d;ട്ടിലെ മൊഴികളുടെ പകര്&#x200d;പ്പ് നടിക്ക് നല്&#x200d;കാന്&#x200d; സിംഗിള്&#x200d; ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. നടിയുടെ ഉപഹര്&#x200d;ജിയിലായിരുന്നു നടപടി. എന്നാല്&#x200d; അതിജീവിതയുടെ ഹര്&#x200d;ജി തീരുമാനമെടുത്ത് തീര്&#x200d;പ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാന്&#x200d; സിംഗിള്&#x200d; ബെഞ്ചിന് ആകില്ലെന്നാണ് ദിലീപിന്റെ ഹര്&#x200d;ജിയില്&#x200d; പറയുന്നത്. ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹര്&#x200d;ജിയില്&#x200d; ആരോപിച്ചു. ഈ ഹര്&#x200d;ജിയാണ് ഹൈക്കോടതി തള്ളിയത്.</p>
<p>മൊഴിപ്പകര്&#x200d;പ്പ് അതിജീവിതയ്ക്ക് നല്&#x200d;കുന്നത് നിയമ വിരുദ്ധമാണെന്നും തീര്&#x200d;പ്പാക്കിയ ഹര്&#x200d;ജിയില്&#x200d; ഉത്തരവിറക്കിയത് തെറ്റെന്നും ഹര്&#x200d;ജിയില്&#x200d; ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. മെമ്മറി കാര്&#x200d;ഡ് അന്വേഷണ ഹര്&#x200d;ജിയിലെ എതിര്&#x200d;കക്ഷിയായ ദിലീപിനെ പട്ടികയില്&#x200d; നിന്ന് ഒഴിവാക്കണമെന്ന് അതിജീവിതയും ആവശ്യപ്പെട്ടു.</p>
<p>മെമ്മറി കാര്&#x200d;ഡ് കേസില്&#x200d; ദിലീപിന്റെ താല്&#x200d;പര്യമെന്തെന്നും അന്വേഷണത്തെയും മൊഴിപ്പകര്&#x200d;പ്പ് നല്&#x200d;കുന്നതിനെയും എട്ടാം പ്രതി എതിര്&#x200d;ക്കുന്നതെന്തിനെന്നുമായിരുന്നു അതിജീവിതയുടെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dileep-hit-back-in-actress-attack-case-the-high-court-dismissed-the-plea-against-the-testimony-of-atijeevta.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം: ഹര്&#x200d;ജി സുപ്രീം കോടതി തള്ളി, ഹര്&#x200d;ജിക്കാരന് ഒരു ലക്ഷം രൂപ പിഴ</title>
		<link>https://www.chandrikadaily.com/rahul-gandhis-lok-sabha-membership-petition-dismissed-by-supreme-court-petitioner-fined-rs.html</link>
					<comments>https://www.chandrikadaily.com/rahul-gandhis-lok-sabha-membership-petition-dismissed-by-supreme-court-petitioner-fined-rs.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jan 2024 10:23:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dismissed]]></category>
		<category><![CDATA[LOK SABHA]]></category>
		<category><![CDATA[membership]]></category>
		<category><![CDATA[Petition]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288413</guid>

					<description><![CDATA[അഭിഭാഷകന്&#x200d; അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ ചുമത്തിയത്.]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് സമര്&#x200d;പ്പിച്ച ഹര്&#x200d;ജി സുപ്രീം കോടതി തള്ളി. ഇത്തരം ഹര്&#x200d;ജികള്&#x200d; കോടതിയുടെ സമയം പാഴാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹര്&#x200d;ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.</p>
<p>അഭിഭാഷകന്&#x200d; അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ ചുമത്തിയത്. ക്രിമിനല്&#x200d; കേസില്&#x200d; കുറ്റവിമുക്തനായതിന് ശേഷമേ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കാന്&#x200d; കഴിയൂ എന്നായിരുന്നു റിട്ട് ഹര്&#x200d;ജിയിലെ വാദം. ജസ്റ്റിസുമാരായ ബി.ആര്&#x200d; ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്&#x200d;ജി പരിഗണിച്ചത്.</p>
<p>ഇത്തരം നിസ്സാര ഹര്&#x200d;ജികള്&#x200d; കോടതിയുടെ സമയം പാഴാക്കുകയേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അശോക് പാണ്ഡെയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. മുമ്പ്, ഇതേ ഹരജിക്കാരന്&#x200d; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്തിരുന്നു. അന്നും ഹര്&#x200d;ജി തള്ളിയ കോടതി അശോകിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhis-lok-sabha-membership-petition-dismissed-by-supreme-court-petitioner-fined-rs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമയം നീട്ടിനല്&#x200d;കണമെന്ന ഹരജി തള്ളി; ബില്&#x200d;ക്കീസ് ബാനു കേസിലെ പ്രതികള്&#x200d; തിരികെ ജയിലിലേക്ക്‌</title>
		<link>https://www.chandrikadaily.com/petition-for-extension-of-time-dismissed-accused-in-bilkis-banu-case-returned-to-jail.html</link>
					<comments>https://www.chandrikadaily.com/petition-for-extension-of-time-dismissed-accused-in-bilkis-banu-case-returned-to-jail.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jan 2024 08:45:03 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[Bilkis Banu]]></category>
		<category><![CDATA[dismissed]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Petition]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288397</guid>

					<description><![CDATA[പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്&#x200d;ക്കാരിന്റെ ഉത്തരവ് ജനുവരി എട്ടിനാണ് സുപ്രിംകോടതി റദ്ദാക്കിയത്.]]></description>
										<content:encoded><![CDATA[<p>ബില്&#x200d;ക്കീസ് ബാനു കേസിലെ പ്രതികള്&#x200d; ജയിലിലേക്ക്. സമയം നീട്ടി നല്&#x200d;കണമെന്ന ഹരജി സുപ്രിംകോടതി തളളി. ജയിലില്&#x200d; കീഴടങ്ങാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഹരജി സുപ്രിംകോടതിയുടെ മുന്നിലെത്തിയത്.</p>
<p>ബില്&#x200d;ക്കീസ് ബാനുവിനെയും മാതാവിനെയും കൂട്ടബലാത്സംഗം ചെയ്യുകയും 3 വയസുകാരിയായ മകള്&#x200d; ഉള്&#x200d;പ്പെടെയുള്ളവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം കോടതിയുടെ നിര്&#x200d;ണായക വിധി വന്നത്.</p>
<p>തിമിരശസ്ത്രക്രിയ, മാതാപിതാക്കളുടെ വാര്&#x200d;ധക്യസഹജമായ അസുഖം, കാര്&#x200d;ഷികോല്&#x200d;പന്നങ്ങളുടെ വിളവെടുപ്പ് എന്നിങ്ങനെ വ്യത്യസ്തമായ കാരങ്ങളാണ് ജയിലില്&#x200d; മടങ്ങിയെത്താതിരിക്കാന്&#x200d; പ്രതികള്&#x200d; ന്യായീകരണമായി നിരത്തിയിരിക്കുന്നത്. പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്&#x200d;ക്കാരിന്റെ ഉത്തരവ് ജനുവരി എട്ടിനാണ് സുപ്രിംകോടതി റദ്ദാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/petition-for-extension-of-time-dismissed-accused-in-bilkis-banu-case-returned-to-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെഎസ്ആര്&#x200d;ടിസിയില്&#x200d;നിന്ന് പിരിച്ചുവിട്ട എംപാനല്&#x200d; ജീവനക്കാരനും ഭാര്യയും വീടിനകത്ത് മരിച്ച നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/employeeempanal-employee-dismissed-from-ksrtc-and-his-wife-found-dead-inside-their-house.html</link>
					<comments>https://www.chandrikadaily.com/employeeempanal-employee-dismissed-from-ksrtc-and-his-wife-found-dead-inside-their-house.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 14 Aug 2023 17:45:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[dismissed]]></category>
		<category><![CDATA[Empanal]]></category>
		<category><![CDATA[employee]]></category>
		<category><![CDATA[ksrtc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269853</guid>

					<description><![CDATA[വൈക്കത്ത് ദമ്പതികളെ വീടിനുള്ളില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തി. മറവന്&#x200d;തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്&#x200d; നടേശന്&#x200d; (48), ഭാര്യ സിനിമോള്&#x200d; (43) എന്നിവരെ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വീടിനുള്ളില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് വര്&#x200d;ഷം മുമ്പ് കെഎസ്ആര്&#x200d;ടിസിയില്&#x200d; എം പാനല്&#x200d; ജീവനക്കാരനായിരുന്നു നടേശന്&#x200d;. ജോലിയില്&#x200d;നിന്നു പിരിച്ചുവിടപ്പെട്ടശേഷം കക്ക വാരലായിരുന്നു തൊഴില്&#x200d;. ഇവര്&#x200d;ക്കു വിദ്യാര്&#x200d;ഥികളായ രണ്ട് പെണ്&#x200d;മക്കളുണ്ട്. മൃതദേഹങ്ങള്&#x200d; ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്&#x200d;ട്ടം നടപടികള്&#x200d;ക്കുശേഷം ബന്ധുക്കള്&#x200d;ക്ക് വിട്ടുകൊടുക്കും.]]></description>
										<content:encoded><![CDATA[<p>വൈക്കത്ത് ദമ്പതികളെ വീടിനുള്ളില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തി. മറവന്&#x200d;തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്&#x200d; നടേശന്&#x200d; (48), ഭാര്യ സിനിമോള്&#x200d; (43) എന്നിവരെ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വീടിനുള്ളില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് വര്&#x200d;ഷം മുമ്പ് കെഎസ്ആര്&#x200d;ടിസിയില്&#x200d; എം പാനല്&#x200d; ജീവനക്കാരനായിരുന്നു നടേശന്&#x200d;. ജോലിയില്&#x200d;നിന്നു പിരിച്ചുവിടപ്പെട്ടശേഷം കക്ക വാരലായിരുന്നു തൊഴില്&#x200d;. ഇവര്&#x200d;ക്കു വിദ്യാര്&#x200d;ഥികളായ രണ്ട് പെണ്&#x200d;മക്കളുണ്ട്. മൃതദേഹങ്ങള്&#x200d; ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്&#x200d;ട്ടം നടപടികള്&#x200d;ക്കുശേഷം ബന്ധുക്കള്&#x200d;ക്ക് വിട്ടുകൊടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/employeeempanal-employee-dismissed-from-ksrtc-and-his-wife-found-dead-inside-their-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാങ്ങ മോഷണക്കേസില്&#x200d; പ്രതിയായ പൊലീസുകാരനെ പിരിച്ചുവിട്ടു</title>
		<link>https://www.chandrikadaily.com/policeman-shihab-in-mango-theft-case.html</link>
					<comments>https://www.chandrikadaily.com/policeman-shihab-in-mango-theft-case.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 26 Apr 2023 12:26:07 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[dismissed]]></category>
		<category><![CDATA[police officer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250182</guid>

					<description><![CDATA[സര്&#x200d;വിസില്&#x200d; ഉള്ളപ്പോഴും ഇയാള്&#x200d; മൂന്നുകേസില്&#x200d; പ്രതിയാണെന്നും മാങ്ങ മോഷണവുമായി ബന്ധപ്പെട്ട് ഷിഹാബിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും എസ്.പി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളിയിലെ മാങ മോഷണക്കേസില്&#x200d; പ്രതിയായ പൊലീസുകാരന്&#x200d; പി.വി ഷിഹാബിനെ പിരിച്ചുവിട്ടു. ഇടുക്കി എആര്&#x200d; ക്യാമ്പിലെ സിവില്&#x200d; പൊലീസ് ഓഫിസറായിരുന്നു ഷിഹാബ്. ഇടുക്കി എസ്.പിയാണ് പിരിച്ചുവിട്ടത്. സര്&#x200d;വിസില്&#x200d; ഉള്ളപ്പോഴും ഇയാള്&#x200d; മൂന്നുകേസില്&#x200d; പ്രതിയാണെന്നും മാങ്ങ മോഷണവുമായി ബന്ധപ്പെട്ട് ഷിഹാബിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും എസ്.പി പറഞ്ഞു.</p>
<p>പിരിച്ചുവിടാനുള്ള പൊലീസുകാരുടെ പട്ടികയില്&#x200d; ഷിഹാബിന്റെ പേരും ഉള്&#x200d;പ്പെട്ടിട്ടുണ്ടായിരുന്നു. പിന്നീട് പിരിച്ചുവിടാതിരിക്കാന്&#x200d; കാരണമുണ്ടെങ്കില്&#x200d; ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എസ്പി ഇയാള്&#x200d;ക്ക് നോട്ടീസ് നല്&#x200d;കിയിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് കോട്ടയം കാഞ്ഞിരപ്പള്ളിയില്&#x200d; പച്ചക്കറിക്കടയില്&#x200d; നിന്ന് മാങ്ങ മോഷ്ടിച്ച കേസില്&#x200d; ഷിഹാബ് പിടിയിലാവുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/policeman-shihab-in-mango-theft-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>67 ഹയര്&#x200d; സെക്കന്ററി ഇംഗ്ലീഷ് അധ്യാപകരെ പിരിച്ചുവിട്ടു</title>
		<link>https://www.chandrikadaily.com/dismiss-techers.html</link>
					<comments>https://www.chandrikadaily.com/dismiss-techers.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 01 Apr 2023 01:09:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dismissed]]></category>
		<category><![CDATA[teachers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245616</guid>

					<description><![CDATA[തസ്തികയില്ലെന്ന കാരണം പറഞ്ഞു പി.എസ്.സി മുഖേന സര്&#x200d;വീസില്&#x200d; പ്രവേശിച്ച 67 ഇംഗ്ലീഷ് ജൂനിയര്&#x200d; ഹയര്&#x200d; സെക്കന്&#x200d;ഡറി അധ്യാപകരെയാണ് പിരിച്ചുവിട്ടത്.]]></description>
										<content:encoded><![CDATA[<p>67 ഹയര്&#x200d;സെക്കന്&#x200d;ഡറി ഇംഗ്ലീഷ് ജൂനിയര്&#x200d;അധ്യാപകരെ പുറത്താക്കിക്കൊണ്ട് സര്&#x200d;ക്കാര്&#x200d; ഉത്തരവ് പുറപ്പെടുവിച്ചു. തസ്തികയില്ലെന്ന കാരണം പറഞ്ഞു പി.എസ്.സി മുഖേന സര്&#x200d;വീസില്&#x200d; പ്രവേശിച്ച അധ്യാപകരെയാണ് പിരിച്ചുവിട്ടത്. ഇവരെ സര്&#x200d;വീസില്&#x200d; നിലനിര്&#x200d;ത്തുന്നതിന് പകരം ഹയര്&#x200d;സെക്കന്&#x200d;ഡറി പരീക്ഷയ്ക്കിടയില്&#x200d; രണ്ടുദിവസത്തേക്ക് സ്ഥലംമാറ്റം നല്&#x200d;കുകയും പുതിയ സ്‌കൂളില്&#x200d; ജോലിയില്&#x200d; പ്രവേശിച്ച രണ്ടുദിവസത്തിനുള്ളില്&#x200d; പുറത്താക്കി ഉത്തരവിടുകയുമായിരുന്നു. വിവിധ ജോലികള്&#x200d; ഉപേക്ഷിച്ച് ഈ തസ്തികയില്&#x200d; ചേര്&#x200d;ന്ന ധാരാളം പേര്&#x200d; കൂട്ടത്തിലുണ്ട്. ഇതിനുപുറമേ 47 അധ്യാപകര്&#x200d; നിയമന ഉപദേശം ലഭിച്ച് നിയമനം കാത്ത് കിടക്കുന്നുണ്ട്. കേട്ടുകേള്&#x200d;വിയില്ലാത്ത നടപടിയാണ് സര്&#x200d;ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്.<br />
സര്&#x200d;ക്കാര്&#x200d; തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. യോഗത്തില്&#x200d; സംസ്ഥാന പ്രസിഡണ്ട് സി.ടി.പി ഉണ്ണി മൊയ്തീന്&#x200d; അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അബ്ദുല്&#x200d; ജലീല്&#x200d; പാണക്കാട്, ട്രഷറര്&#x200d; എ കെ അജീബ്, കെടി അബ്ദുല്ലത്തീഫ്, ഒ ഷൗക്കത്തലി, നിസാര്&#x200d; ചേലേരി, ഡോ.സന്തോഷ് കുമാര്&#x200d;, കൃഷ്ണന്&#x200d; നമ്പൂതിരി,വി.കെ അബ്ദുറഹ്മാന്&#x200d;, കെ.കെ ആലിക്കുട്ടി, കെ.ബി ലതീബ് കുമാര്&#x200d;, എം.എ സലാം, പി.എ ഗഫൂര്&#x200d;, പി.കെ സലാം, യു സാബു, പി ഷമീര്&#x200d;, വി.പി സലീം, എ അബൂബക്കര്&#x200d;, നുഹ്മാന്&#x200d; ഷിബിലി, ഷമീം അഹമ്മദ്, പി.സി സിറാജ്, വി ഫൈസല്&#x200d;, ഷബീര്&#x200d; അലി, ജോസ് ജോസഫ്, ഡോ.പി.പി സാജിത, പി സാദിഖ്, പി.കെ ഷംസുദ്ദീന്&#x200d;, സി.വി.എന്&#x200d; യാസറ, സാബിര്&#x200d; ആലപ്പുഴ, പി സാലിഹ് പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dismiss-techers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിമിനല്&#x200d; പോലീസിന് പടിയിറങ്ങാം: വീണ്ടും പിരിച്ചുവിടല്&#x200d;; െ്രെകം ബ്രാഞ്ച് ഇന്&#x200d;സ്‌പെക്ടര്&#x200d;ക്ക് നോട്ടീസ്</title>
		<link>https://www.chandrikadaily.com/criminal-police-can-resign-re-dismissal-notice-to-any-branch-inspector.html</link>
					<comments>https://www.chandrikadaily.com/criminal-police-can-resign-re-dismissal-notice-to-any-branch-inspector.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Feb 2023 14:25:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[dismissed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239577</guid>

					<description><![CDATA[ക്രിമിനല്&#x200d; കേസില്&#x200d; പ്രതികളായ 59 പേരുടെ പട്ടിക തയ്യാറാക്കി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ക്രിമിനല്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടി വീണ്ടും. െ്രെകം ബ്രാഞ്ച് ഇന്&#x200d;സ്‌പെക്ടര്&#x200d; ശിവശങ്കറിന് കാരണം കാണിക്കല്&#x200d; നോട്ടീസ് നല്&#x200d;കി. മൂന്ന് എസ്‌ഐമാരെ പിരിച്ചുവിടാനും റെയ്ഞ്ച് ഡിഐജിമാര്&#x200d;ക്ക് ഡിജിപി നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
<p>ശിവശങ്കറിനെതിരായ ഗുരുതരമായ വകുപ്പുതല നടപടികള്&#x200d; പുനഃപരിശോധിച്ചാണ് നോട്ടീസ് നല്&#x200d;കിയിരിക്കുന്നത്. പിരിച്ചുവിടാതിരിക്കാന്&#x200d; കാരണമുണ്ടെങ്കില്&#x200d; അഞ്ച് ദിവസത്തിനുള്ളില്&#x200d; അറിയിക്കാന്&#x200d; ശിവശങ്കറിന് നോട്ടീസില്&#x200d; പറയുന്നു. മെയ് മാസത്തില്&#x200d; വിരമിക്കുന്നതിനാല്&#x200d; പിരിച്ചുവിടല്&#x200d; ഒഴിവാക്കണമെന്ന ശിവശങ്കറിന്റെ അപേക്ഷ തള്ളിയാണ് നടപടി.</p>
<p>ബലാത്സംഗത്തിനും വധ ശ്രമത്തിനുമടക്കം മൂന്ന് ക്രിമിനല്&#x200d; കേസ് ഉള്&#x200d;പ്പടെ 21 തവണ വകുപ്പതല നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കര്&#x200d;. കാരണം കാണിക്കല്&#x200d; നോട്ടീസ് നല്&#x200d;കുമെന്ന് സൂചന ലഭിച്ചപ്പോള്&#x200d; ഓഫീസില്&#x200d; നിന്നു മുങ്ങിയിരുന്നു. പാലക്കാട്ടെ വീട്ടില്&#x200d; പോയാണ് നോട്ടീസ് നല്&#x200d;കിയത്.</p>
<p>രണ്ട് ഇന്&#x200d;സ്‌പെക്ടര്&#x200d;മാരെ കൂടി പിരിച്ചുവിടാനുള്ള നടപടികള്&#x200d; പൊലിസ് ആസ്ഥാനത്ത് തുടരുകയാണ്. മൂന്ന് ഡിവൈഎസ്പിമാരെ പിരിച്ചുവിടാനുള്ള റിപ്പോര്&#x200d;ട്ട് അടുത്തയാഴ്ച ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ക്രിമിനല്&#x200d; കേസില്&#x200d; പ്രതികളായ 59 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criminal-police-can-resign-re-dismissal-notice-to-any-branch-inspector.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ഡ്രൈവറെ കെഎസ്ആര്&#x200d;ടിസി പിരിച്ചുവിട്ടു</title>
		<link>https://www.chandrikadaily.com/ksrtc-sacks-driver-who-killed-two-people.html</link>
					<comments>https://www.chandrikadaily.com/ksrtc-sacks-driver-who-killed-two-people.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 11 Jan 2023 17:59:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dismissed]]></category>
		<category><![CDATA[driver]]></category>
		<category><![CDATA[ksrtc accident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232164</guid>

					<description><![CDATA[കെഎസ്ആര്&#x200d;ടിസിയില്&#x200d; ഇനിയും തുടര്&#x200d;ന്നാല്&#x200d; കൂടുതല്&#x200d; മനുഷ്യജീവനുകള്&#x200d;ക്ക് ഹാനികരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കുഴല്&#x200d;മന്ദത്ത് കെഎസ്ആര്&#x200d;ടിസി ബസ്സിടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്&#x200d; ഡ്രൈവറെ സര്&#x200d;വീസില്&#x200d; നിന്ന് പിരിച്ചുവിട്ടു. കെഎസ്ആര്&#x200d;ടിസി വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ െ്രെഡവറായ സി.എല്&#x200d;. ഔസേപ്പിനെയാണ് പിരിച്ചുവിട്ടത്. 2022 ഫെബ്രുവരി ഏഴിന് അപകടമുണ്ടായതിന് പിന്നാലെ 2022 ഫെബ്രുവരി 10ന് ഔസേപ്പിനെ സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു.</p>
<p>ഔസേപ്പ് മുന്&#x200d;പും പലതവണ ബസ് അപകടത്തില്&#x200d;പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്&#x200d;ടിസിയില്&#x200d; ഇനിയും തുടര്&#x200d;ന്നാല്&#x200d; കൂടുതല്&#x200d; മനുഷ്യജീവനുകള്&#x200d;ക്ക് ഹാനികരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.</p>
<p>2022 ഫെബ്രുവരി ഏഴിന് പാലക്കാട്ടുനിന്ന് വടക്കാഞ്ചേരിയിലേക്ക് സര്&#x200d;വീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചര്&#x200d; ബസിന്റെ ഡ്രൈവറായിരിക്കേ കുഴല്&#x200d;മന്ദത്തുവെച്ചുണ്ടായ അപകടത്തില്&#x200d; ബൈക്ക് യാത്രക്കാരായ രണ്ടുപേര്&#x200d; മരിച്ചിരുന്നു. സംഭവത്തില്&#x200d; ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്&#x200d;ന്നാണ് കെഎസ്ആര്&#x200d;ടിസി നടപടി സ്വീകരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ksrtc-sacks-driver-who-killed-two-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
