<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>districtcollector &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/districtcollector/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 02 Aug 2023 06:17:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>districtcollector &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കയ്യെത്തും ദൂരത്ത് ചായയും കടിയും ; ചായവണ്ടി ഒരുക്കി കൊല്ലം ജില്ലാ കളക്ടർ</title>
		<link>https://www.chandrikadaily.com/kollamdistrictcollector-facebookpost.html</link>
					<comments>https://www.chandrikadaily.com/kollamdistrictcollector-facebookpost.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 02 Aug 2023 06:17:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[districtcollector]]></category>
		<category><![CDATA[kollam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267750</guid>

					<description><![CDATA[ഇതിലൂടെ ഉദ്യോഗസ്ഥർ ചായ കുടിക്കാൻ പുറത്ത് പോകുന്നത് ഒഴിവാക്കാനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനാവുമെന്ന പ്രതീക്ഷയാണ് കളക്ടർ പങ്കുവയ്ക്കുന്നത് .]]></description>
										<content:encoded><![CDATA[<p>ഉദ്യോഗസ്ഥർക്ക് ഇരിക്കുന്നിടത്ത് ചായയും കടിയും എത്തിക്കുന്നതിന് കളക്ടറേറ്റിൽ ചായവണ്ടി സൗകര്യമൊരുക്കി കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ. ഇതിലൂടെ ഉദ്യോഗസ്ഥർ ചായ കുടിക്കാൻ പുറത്ത് പോകുന്നത് ഒഴിവാക്കാനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനാവുമെന്ന പ്രതീക്ഷയാണ് കളക്ടർ പങ്കുവയ്ക്കുന്നത് .ഫേസ്ബുക്കിലൂടെയാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.</p>
<p>ജില്ലാ കളക്ടറുടെ കുറിപ്പിന്റെ പൂർണ്ണരൂപം:</p>
<p>ഉദ്യോഗസ്ഥ സുഹൃത്തുക്കള്&#x200d;ക്കായി പുതിയ സൗകര്യങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തി. സിവില്&#x200d; സ്റ്റേഷനിലെ ജീവനക്കാര്&#x200d;ക്ക് വെയിലും മഴയുമേല്&#x200d;ക്കാതെ ചായയും ചെറുകടികളും ഓഫീസ് പടിക്കലെത്തുന്ന സംവിധാനം ഏര്&#x200d;പ്പെടുത്തി. സ്റ്റാഫ് കാന്റീനില്&#x200d; നിന്ന് ട്രോളിയിലാണ് എല്ലാ നിലകളിലേക്കും ചായ എത്തിക്കുന്നത്. ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കിയാണ് ചായയും പലഹാരങ്ങളും നല്&#x200d;കുന്നത്. ഓഫീസ് സമയം പാഴാകാതെ ഉന്മേഷത്തോടെ ജോലിചെയ്യുന്ന സഹപ്രവര്&#x200d;ത്തകരില്&#x200d; ജോലിക്ഷമത കൂടുമെന്നാണ് പ്രതീക്ഷ. പുതിയ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്&#x200d; ഉദ്യോഗസ്ഥ സുഹൃത്തുക്കളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kollamdistrictcollector-facebookpost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പുഴ ജില്ലാ കളക്ടറായി ഹരിത വി. കുമാര്&#x200d; ചുമതലയേറ്റു</title>
		<link>https://www.chandrikadaily.com/alapuzhadistrictcollector.html</link>
					<comments>https://www.chandrikadaily.com/alapuzhadistrictcollector.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 24 Mar 2023 07:14:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[districtcollector]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244136</guid>

					<description><![CDATA[തൃശ്ശൂര്&#x200d; കളക്ടറായിരിക്കെയാണ് സ്ഥലം മാറ്റം ലഭിച്ച് ജില്ലയില്&#x200d; എത്തുന്നത്]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ ജില്ലയുടെ 56-മത് കളക്ടറായി ഹരിത വി. കുമാര്&#x200d; ചുമതലയേറ്റു. രാവിലെ എത്തിയ കളക്ടറെ എ.ഡി.എം. എസ്. സന്തോഷ് കുമാര്&#x200d;, ഡെപ്യൂട്ടി കളക്ടര്&#x200d; ആശ സി. എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്&#x200d; സ്വീകരിച്ചു. ജില്ലയില്&#x200d; നടന്നു വരുന്ന വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; മുന്നോട്ട് കൊണ്ടുപോകുമെന്ന് കളക്ടറായി ചുമതലയേറ്റശേഷം ഹരിത വി. കുമാര്&#x200d; പറഞ്ഞു.  തൃശ്ശൂര്&#x200d; കളക്ടറായിരിക്കെയാണ് സ്ഥലം മാറ്റം ലഭിച്ച് ജില്ലയില്&#x200d; എത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alapuzhadistrictcollector.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂർ ജില്ലയുടെ 46-ാമത്തെ കലക്ടറായി വി ആര്&#x200d; കൃഷ്ണ തേജ ഐ.എ.എസ് ചുതമലയേറ്റു</title>
		<link>https://www.chandrikadaily.com/trisur-district-collectortakingcharge.html</link>
					<comments>https://www.chandrikadaily.com/trisur-district-collectortakingcharge.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 22 Mar 2023 06:53:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[districtcollector]]></category>
		<category><![CDATA[thrisur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243787</guid>

					<description><![CDATA[ജില്ലയിലെ ജനങ്ങള്&#x200d;ക്കു വേണ്ടി കഴിവിന്റെ പരമാവധി ചെയ്യുമെന്ന് ചാര്&#x200d;ജെടുത്ത ശേഷം ജില്ലാ കലക്ടര്&#x200d; പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തൃശൂർ ജില്ലയുടെ 46-ാമത്തെ കലക്ടറായി വി ആര്&#x200d; കൃഷ്ണ തേജ ഐ.എ.എസ് ചുതമലയേറ്റു. രാവിലെ 9.30ന് കലക്ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലം മാറിപ്പോവുന്ന ഹരിത വി കുമാറില്&#x200d; നിന്നാണ് ചാര്&#x200d;ജ് ഏറ്റെടുത്ത്.</p>
<p>ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്&#x200d; സ്വദേശിയായ കൃഷ്ണ തേജ 2015 ഐഎഎസ് ബാച്ചുകാരനാണ്. ആലപ്പുഴ ജില്ലാ കലക്ടര്&#x200d; പദവിയില്&#x200d; നിന്നാണ് അദ്ദേഹം തൃശൂരിലെത്തിയത്. 2016-17ല്&#x200d; തൃശൂര്&#x200d; അസിസ്റ്റന്റ് കലക്ടറായിരുന്ന കൃഷ്ണ തേജ, കെടിഡിസി മാനേജിംഗ് ഡയറക്ടര്&#x200d;, ടൂറിസം വകുപ്പ് ഡയറക്ടര്&#x200d;, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്&#x200d; തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.</p>
<p>ജില്ലയിലെ ജനങ്ങള്&#x200d;ക്കു വേണ്ടി കഴിവിന്റെ പരമാവധി ചെയ്യുമെന്ന് ചാര്&#x200d;ജെടുത്ത ശേഷം ജില്ലാ കലക്ടര്&#x200d; പറഞ്ഞു. നേരത്തേ തൃശൂരില്&#x200d; അസിസ്റ്റന്റ് കലക്ടറായുള്ള പരിചയം ജില്ലാ കലക്ടറെന്ന നിലയില്&#x200d; ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വികസന കമ്മീഷണര്&#x200d; ശിഖ സുരേന്ദ്രന്&#x200d;, സബ് കലക്ടര്&#x200d; മുഹമ്മദ് ശഫീഖ്, അസിസ്റ്റന്റ് കലക്ടര്&#x200d; വി എം ജയകൃഷ്ണന്&#x200d;, എഡിഎം ടി മുരളി തുടങ്ങിയവര്&#x200d; ചേര്&#x200d;ന്ന് സ്വീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trisur-district-collectortakingcharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രഹ്മപുരം: 90 ശതമാനം പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞുവെന്ന് ജില്ലാ കളക്ടർ</title>
		<link>https://www.chandrikadaily.com/brahamapuramdisrictcollector.html</link>
					<comments>https://www.chandrikadaily.com/brahamapuramdisrictcollector.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 12 Mar 2023 01:25:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[brahamapuram]]></category>
		<category><![CDATA[districtcollector]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242299</guid>

					<description><![CDATA[ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. എറണാകുളം ജില്ലാ കളക്ടർ പറഞ്ഞു. മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്കവേറ്റർ/ മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ [&#8230;]]]></description>
										<content:encoded><![CDATA[<p>ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.<br />
എറണാകുളം ജില്ലാ കളക്ടർ പറഞ്ഞു.</p>
<p>മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്കവേറ്റർ/ മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോൾ അവസാന ഘട്ടത്തിലാണ്.</p>
<p>രാപ്പകൽ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തിൽ നിലവിൽ 170 അഗ്നിശമന സേനാംഗങ്ങളും, 32 എക്സ്കവേറ്റർ ഓപ്പറേറ്റർമാരും, 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബി.പി.സി.എല്ലിലെ 6 പേരും, 71 സിവിൽ ഡിഫൻസ് അംഗങ്ങളും, 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാർഡുകളുമാണ് പങ്കാളികളായിരിക്കുന്നത്.</p>
<p>23 ഫയർ യൂണിറ്റുകളും, 32 എസ്കവേറ്റർ / ജെ.സി.ബികളും മൂന്ന് ഹൈ പ്രഷർ പമ്പുകളുമാണ് നിലവിൽ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നതെന്നും കളക്ടർ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brahamapuramdisrictcollector.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
