<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>divorce &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/divorce/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Dec 2025 11:00:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>divorce &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/murder-refusal-divorce-his-wife-and-three-others-were-arrested.html</link>
					<comments>https://www.chandrikadaily.com/murder-refusal-divorce-his-wife-and-three-others-were-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 10:57:25 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[divorce]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[wife]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367011</guid>

					<description><![CDATA[ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..]]></description>
										<content:encoded><![CDATA[<p>മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്&#x200d; വിവാഹമോചനം നിഷേധിച്ചതിനെ തുടര്&#x200d;ന്ന് ഭര്&#x200d;ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്&#x200d;. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്&#x200d; ഫയാസ് സാക്കിര്&#x200d; ഹുസൈന്&#x200d; ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്&#x200d;ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.</p>
<p>ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്&#x200d;ക്കങ്ങള്&#x200d; കാരണം വേര്&#x200d;പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്&#x200d; വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്&#x200d; പൊലീസ് സ്റ്റേഷനിലെ ഇന്&#x200d;സ്‌പെക്ടര്&#x200d; മുകേഷ് ധാഗെ പറഞ്ഞു.</p>
<p>ഹസീനയുടെ നിര്&#x200d;ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്&#x200d; 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്&#x200d; ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്&#x200d;, സഹോദരി ഹസീനയുടെ നിര്&#x200d;ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/murder-refusal-divorce-his-wife-and-three-others-were-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോവയിലേക്കെന്ന് പറഞ്ഞ് ഹണിമൂണിന് കൊണ്ടുപോയത് അയോധ്യയിലേക്ക്; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി</title>
		<link>https://www.chandrikadaily.com/he-was-taken-to-ayodhya-for-honeymoon-saying-he-was-going-to-goa-the-young-woman-asked-for-a-divorce.html</link>
					<comments>https://www.chandrikadaily.com/he-was-taken-to-ayodhya-for-honeymoon-saying-he-was-going-to-goa-the-young-woman-asked-for-a-divorce.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 25 Jan 2024 15:13:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[divorce]]></category>
		<category><![CDATA[goa]]></category>
		<category><![CDATA[honeymoon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288874</guid>

					<description><![CDATA[യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷം യുവതി ഭോപ്പാല്&#x200d; കുടുംബ കോടതിയില്&#x200d; വിവാഹമോചനം ഫയല്&#x200d; ചെയ്തു]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശില്&#x200d; വിവാഹശേഷം ഹണിമൂണിന് ഗോവയില്&#x200d; കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്&#x200d;കിയ യുവാവ് ഭാര്യയെ അയോധ്യയില്&#x200d; കൊണ്ടുപോയി. യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷം യുവതി ഭോപ്പാല്&#x200d; കുടുംബ കോടതിയില്&#x200d; വിവാഹമോചനം ഫയല്&#x200d; ചെയ്തുവെന്ന് ഫ്രീ പ്രസ് ജേണല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>2023 ഓഗസ്റ്റില്&#x200d; വിവാഹം കഴിഞ്ഞ് 5 മാസങ്ങള്&#x200d;ക്ക് ശേഷമാണ് ഇരുവരും ഹണിമൂണിന് പോയത്. നേരത്തെ ഗോവയില്&#x200d; കൊണ്ടുപോകാമെന്ന് വാക്ക് നല്&#x200d;കിയ ഭര്&#x200d;ത്താവ് യാത്ര തിരിക്കുന്നതിന്റെ തലേദിവസമായിരുന്നു അയോധ്യയിലും കാശിയിലുമാണ് പോകുന്നത് എന്ന കാര്യം പറഞ്ഞത്.</p>
<p>ഭര്&#x200d;ത്താവിനും തനിക്കും ഉയര്&#x200d;ന്ന ശമ്പളമുള്ള ജോലിയുണ്ടെന്നും ഹണിമൂണിന് വിദേശത്ത് പോകാന്&#x200d; പ്രയാസമില്ലെന്നും വിവാഹ മോചന ഹരജിയില്&#x200d; യുവതി പറയുന്നു. എന്നാല്&#x200d; തനിക്ക് മാതാപിതാക്കളുടെ കാര്യങ്ങള്&#x200d; നോക്കേണ്ടതുണ്ട് എന്ന് പറഞ്ഞ് വിദേശയാത്രയ്ക്ക് ഭര്&#x200d;ത്താവ് വിസമ്മതിച്ചു.</p>
<p>തുടര്&#x200d;ന്ന് ഗോവയിലോ ദക്ഷിണേന്ത്യയിലെവിടെയെങ്കിലുമോ യാത്ര പോകുവാന്&#x200d; ഇരുവരും തീരുമാനിച്ചു. ഭാര്യ അറിയാതെ ഇയാള്&#x200d; അയോധ്യയിലേക്കും വാരണാസിയിലേക്കും ഫ്‌ലൈറ്റ് ടിക്കറ്റുകള്&#x200d; ബുക്ക് ചെയ്തു.</p>
<p>തങ്ങള്&#x200d; അയോധ്യയിലേക്കാണ് പോകുന്നതെന്നും തന്റെ അമ്മയ്ക്ക് രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകള്&#x200d;ക്ക് മുമ്പ് അവിടെ സന്ദര്&#x200d;ശിക്കണം എന്ന് ആഗ്രഹമുണ്ടെന്നും ഇയാള്&#x200d; യാത്രയുടെ തലേ ദിവസം യുവതിയോട് പറഞ്ഞു. ഭര്&#x200d;ത്താവുമായി തര്&#x200d;ക്കിക്കാതെ യാത്ര പോയ യുവതി തിരികെ വന്നതിനുശേഷം കുടുംബ കോടതിയെ സമീപിക്കാന്&#x200d; തീരുമാനിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-was-taken-to-ayodhya-for-honeymoon-saying-he-was-going-to-goa-the-young-woman-asked-for-a-divorce.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റെയ്മണ്ട് മേധാവി ഗൗതം സിംഘാനിയയും ഭാര്യയും വേര്&#x200d;പിരിഞ്ഞു</title>
		<link>https://www.chandrikadaily.com/raymond-chief-gautam-singhania-and-his-wife-have-separated.html</link>
					<comments>https://www.chandrikadaily.com/raymond-chief-gautam-singhania-and-his-wife-have-separated.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 14 Nov 2023 02:37:18 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[divorce]]></category>
		<category><![CDATA[raymond owner]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282939</guid>

					<description><![CDATA[തിങ്കളാഴ്ച എക്‌സില്&#x200d; പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്]]></description>
										<content:encoded><![CDATA[<p>32 വര്&#x200d;ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഭാര്യ നവാസ് മോദിയുമായി പിരിയുകയാണെന്ന് അറിയിച്ച് റെയ്മണ്ട് ലിമിറ്റഡിന്റെ ചെയര്&#x200d;മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയ. തിങ്കളാഴ്ച എക്‌സില്&#x200d; പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.</p>
<p>സോളിസിറ്ററായ നാടാര്&#x200d; മോഡിയുടെ മകള്&#x200d; നവാസ് മോഡിയെ 1999ലാണ് ഗൗതം വിവാഹം കഴിക്കുന്നത്. എട്ടുവര്&#x200d;ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു 29 കാരിയായ നവാസിനെ ഗൗതം സിംഘാനിയ വിവാഹം കഴിക്കുന്നത്. ഇരുവര്&#x200d;ക്കും രണ്ടുകുട്ടികളുണ്ട്.</p>
<p>&#8216; ഈ ദീപാവലി പഴയതുപോലെ ആയിരിക്കില്ല. 32 വര്&#x200d;ഷം ദമ്പതികളായി ഒരുമിച്ച് ജീവിക്കുകയും മാതാപിതാക്കളായി വളരുകയും പരസ്പരം ശക്തിയുടെ ഉറവിടമായി മുന്നോട്ടുപോവുകയും ചെയ്തു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ട് ഒത്തുചേരലിലൂടെ പ്രതിബദ്ധതയോടെയും ദൃഢനിശ്ചയത്തോടെയും വിശ്വാസത്തോടെയും ഞങ്ങള്&#x200d; കടന്നുപോയി&#8217; എന്ന് സിംഘാനിയ പോസ്റ്റില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/raymond-chief-gautam-singhania-and-his-wife-have-separated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭര്&#x200d;ത്താവ് കറുത്ത നിറമായതിനാല്&#x200d; ഭാര്യക്ക് പരിഹാസം; 44കാരന് വിവാഹ മോചനം കോടതി അനുവദിച്ചു</title>
		<link>https://www.chandrikadaily.com/wife-mocked-because-her-husband-is-black-the-court-granted-divorce-to-the-44-year-old.html</link>
					<comments>https://www.chandrikadaily.com/wife-mocked-because-her-husband-is-black-the-court-granted-divorce-to-the-44-year-old.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 08 Aug 2023 11:09:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[colour descrimination]]></category>
		<category><![CDATA[COURT ORDER]]></category>
		<category><![CDATA[divorce]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268825</guid>

					<description><![CDATA[പതിനാറ് വര്&#x200d;ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈക്കോടതി നിരീക്ഷണത്തോടെ അവസാനമായത്.]]></description>
										<content:encoded><![CDATA[<p>ഭര്&#x200d;ത്താവിനെ കറുമ്പന്&#x200d; എന്ന് വിളിച്ച പരിഹസിച്ച ഭാര്യയില്&#x200d; നിന്ന് വിവാഹമോചനം അനുവദിച്ച് കോടതി. കറുത്ത നിറത്തിന്റെ പേരില്&#x200d; അപമാനിക്കുന്നത് ക്രൂരതയാണെന്ന് വിശദമാക്കിയാണ് കര്&#x200d;ണാടക ഹൈക്കോടതിയുടെ തീരുമാനം. നിറത്തിന്റെ പേരില്&#x200d; പരിഹസിക്കുന്നത് വിവാഹ മോചനത്തിനുള്ള ശക്തമായ കാരണമാകുമെന്ന നിരീക്ഷണത്തോടെയാണ് തീരുമാനം. 44 കാരന് 41കാരിയില്&#x200d; നിന്നുള്ള വിവാഹമോചന കേസിലാണ് കോടതിയുടെ നിര്&#x200d;ണായക ഉത്തരവ്.</p>
<p>പതിനാറ് വര്&#x200d;ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈക്കോടതി നിരീക്ഷണത്തോടെ അവസാനമായത്. സൂക്ഷ്മമായ വിശകലനത്തില്&#x200d; ഭാര്യ നിറത്തിന്റെ പേരില്&#x200d; ഭര്&#x200d;ത്താവിനെ നിരന്തരം പരിഹസിച്ചിരുന്നതായും ഭര്&#x200d;ത്താവിന്റെ അടുത്ത് നിന്ന് കാരണമില്ലാതെ മാറി താമസിച്ചതായും കോടതി കണ്ടെത്തി. ഇതിന് ന്യായീകരിക്കാനായി അവിഹിതം അടക്കമുള്ള ആരോപണങ്ങളാണ് 41കാരി 44 കാരനെതിരെ ഉയര്&#x200d;ത്തിയത്. ഇതെല്ലാം ക്രൂരതയുടെ തെളിവാണെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമത്തിലെ 13 ഐ.എ വകുപ്പ് അനുസരിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്. 2007ല്&#x200d; വിവാഹിതരായ ദമ്പതികള്&#x200d;ക്ക് ഒരു പെണ്&#x200d;കുട്ടിയാണ് ഉള്ളത്. 2012ല്&#x200d; ഭര്&#x200d;ത്താവ് ബെംഗളുരു കോടതിയെ വിവാഹ മോചനത്തിനായി സമീപിച്ചിരുന്നു. എന്നാല്&#x200d; കോടതി അനുവിദിച്ചിരുന്നില്ല. ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.</p>
<p>ജസ്റ്റിസ് അലോക് ആരാദേയും ജസ്റ്റിസ് ആനന്ദ് രാമാനന്ദ് ഹെഗ്‌ഡേയും അടങ്ങുന്ന ഡിവിഷന്&#x200d; ബെഞ്ചാണ് പരാതി പരിഗണിച്ചത്. നിറത്തിന്റെ പേരിലുള്ള ഭാര്യയുടെ പരിഹാസം കുഞ്ഞിനെ കരുതി വലിയ രീതിയില്&#x200d; ഭര്&#x200d;ത്താവ് സഹിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം വിവാഹ ബന്ധത്തിലെ ക്രൂരത എന്ന വകുപ്പ് അനുസരിച്ചും ഗാര്&#x200d;ഹിക പീഡനത്തിനും ഭാര്യ ഭര്&#x200d;ത്താവിനെയും ഭര്&#x200d;ത്താവിന്റെ മാതാപിതാക്കള്&#x200d;ക്കെതിരെയും കേസ് നല്&#x200d;കിയിരുന്നു. ഭര്&#x200d;ത്താവിന്റെ ആരോപണങ്ങള്&#x200d; നിഷേധിച്ച യുവതി ഭര്&#x200d;ത്താവും വീട്ടുകാരുമാണ് തന്നെ പീഡിപ്പിക്കുന്നതെന്നായിരുന്നു കുടുംബ കോടതിയില്&#x200d; വാദിച്ചത്. സ്ത്രീധനം ആവശ്യപ്പെടുകയും കുട്ടിയുമായി പുറത്ത് പോകാന്&#x200d; പോലും അനുവദിക്കാത്ത സാഹചര്യത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നുമാണ് യുവതി കോടതിയെ അറിയിച്ചത്.</p>
<p>മറ്റൊരു യുവതിയുമായുള്ള ബന്ധത്തില്&#x200d; ഭര്&#x200d;ത്താവിന് കുട്ടിയുണ്ടെന്നും കുടുംബ കോടതിയില്&#x200d; വാദം വന്നതോടെയാണ് നേരത്തെ വിവാഹ മോചനം അനുവദിക്കാതിരുന്നത്. യുവതിയുടെ ആരോപണങ്ങള്&#x200d; പരിഗണിച്ച കുടുംബ കോടതി 2017ലാണ് ഭര്&#x200d;ത്താവിന്റെ ഹര്&#x200d;ജി തള്ളിയത്. ഭര്&#x200d;ത്താവിന്റെ സ്ഥാപനത്തില്&#x200d; ചേരാനുള്ള ഒരു ശ്രമം പോലും ഭാര്യ നടത്താതിരുന്നത് വിവാഹ ബന്ധത്തിലെ താല്&#x200d;പര്യക്കുറവ് വെളിപ്പെടുത്തുന്നതാണെന്നും ഇതിന് കാരണമായി ഭാര്യ കണ്ടത് ഭര്&#x200d;ത്താവിന്റെ ഇരുട്ട നിറമാണെന്നും കര്&#x200d;ണാടക ഹൈക്കോടതി വിശദമാക്കി. ഹൈക്കോടതി നിരീക്ഷണം പരിഗണിച്ച് വിവാഹ മോചനം അനുവദിക്കാന്&#x200d; ഹൈക്കോടതി കുടുംബ കോടതിക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wife-mocked-because-her-husband-is-black-the-court-granted-divorce-to-the-44-year-old.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനേഡിയന്&#x200d; പ്രധാനമന്ത്രി ജസ്റ്റിന്&#x200d; ട്രൂഡോയും സോഫിയും വേര്&#x200d;പിരിഞ്ഞു</title>
		<link>https://www.chandrikadaily.com/canadian-prime-minister-justin-trudeau-and-sophie-have-split.html</link>
					<comments>https://www.chandrikadaily.com/canadian-prime-minister-justin-trudeau-and-sophie-have-split.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 03 Aug 2023 04:36:12 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[canada president]]></category>
		<category><![CDATA[divorce]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267937</guid>

					<description><![CDATA[18 വര്&#x200d;ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനിയും അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നുമാണ് ഇവര്&#x200d; അറിയിച്ചിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>കാനഡ പ്രധാനമന്ത്രി ജസ്റ്റിന്&#x200d; ട്രൂഡോയും ഭാര്യ സോഫിയും വേര്&#x200d;പിരിഞ്ഞു. ഇന്&#x200d;സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്&#x200d; പിരിയാന്&#x200d; തീരുമാനിച്ചതായി ഇരുവരും അറിയിച്ചിരിക്കുന്നത്. 18 വര്&#x200d;ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനിയും അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരുമെന്നുമാണ് ഇവര്&#x200d; അറിയിച്ചിരിക്കുന്നത്.</p>
<p>&#8216;അര്&#x200d;ഥവത്തായതും ബുദ്ധിമുട്ടുള്ളതുമായ നിരവധി സംഭാഷണങ്ങള്&#x200d;ക്ക് ശേഷം ഞങ്ങള്&#x200d; വേര്&#x200d;പിരിയാനുള്ള തീരുമാനമെടുത്തിരിക്കുന്നു. എല്ലായ്‌പ്പോഴും എന്നപോലെ, ഞങ്ങള്&#x200d; അഗാധമായ സ്‌നേഹവും ബഹുമാനവുമുള്ള അടുപ്പമുള്ള കുടുംബമായി തുടരും. ഞങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായി, ഞങ്ങളുടെയും അവരുടെയും സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്&#x200d;ഥിക്കുന്നു&#8217; എന്നാണ് ട്രൂഡോയും സോഫിയും അറിയിച്ചത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/canadian-prime-minister-justin-trudeau-and-sophie-have-split.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹരീഷ് സാല്&#x200d;വേ വീണ്ടും വിവാഹിതനാകുന്നു; വധു ബ്രിട്ടീഷ് കലാകാരി</title>
		<link>https://www.chandrikadaily.com/new-beginnings-65-year-old-advocate-harish-salve-all-set-for-second-marriage.html</link>
					<comments>https://www.chandrikadaily.com/new-beginnings-65-year-old-advocate-harish-salve-all-set-for-second-marriage.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 27 Oct 2020 06:30:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[divorce]]></category>
		<category><![CDATA[HARISH SALVE]]></category>
		<category><![CDATA[harish salwe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164464</guid>

					<description><![CDATA[ലാവ്‌ലിന്&#x200d; കേസില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സുപ്രിംകോടതിയില്&#x200d; ഹാജരായത് ഹരീഷ് സാല്&#x200d;വേ ആയിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്തെ മുതിര്&#x200d;ന്ന അഭിഭാഷകരില്&#x200d; ഒരാളായ ഹരീഷ് സാല്&#x200d;വേ രണ്ടാമതും വിവാഹിതനാകുന്നു. ലണ്ടന്&#x200d; സ്വദേശിനിയായ കലാകാരി കരോലിന്&#x200d; ബ്രൊസാര്&#x200d;ഡ് ആണ് വധു. ഒക്ടോബര്&#x200d; 28നാണ് വിവാഹം. ഈ വര്&#x200d;ഷം ജൂണിലാണ് ആദ്യ ഭാര്യ മീനാക്ഷി സാല്&#x200d;വേയുമായുള്ള വിവാഹ ബന്ധം 65കാരന്&#x200d; വേര്&#x200d;പ്പെടുത്തിയത്.</p>
<p>ഇന്ത്യയുടെ മുന്&#x200d; സോളിസിറ്റര്&#x200d; ജനറലായിരുന്ന സാല്&#x200d;വേ ഇംഗ്ലണ്ടില്&#x200d; ക്വീന്&#x200d;സ് കൗണ്&#x200d;സലില്&#x200d; അംഗമാണ്. സുപ്രിംകോടതിയിലെ ഏറ്റവും തിരക്കേറിയ അഭിഭാഷകരില്&#x200d; ഒരാളുമാണ് സാല്&#x200d;വേ. ഈയിടെ ഫേസ്ബുക്കിന് വേണ്ടിയും ഇന്ത്യന്&#x200d; ബാങ്ക് അസോസിയേഷനു വേണ്ടിയും സാല്&#x200d;വേ കോടതിയില്&#x200d; വീഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴി ഹാജരായിരുന്നു.</p>
<p>ലാവ്‌ലിന്&#x200d; കേസില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി സുപ്രിംകോടതിയില്&#x200d; ഹാജരായത് ഹരീഷ് സാല്&#x200d;വേ ആയിരുന്നു. ഒരു സിറ്റിങിന് മുപ്പത് ലക്ഷത്തിലേറെ രൂപയാണ് ഇദ്ദേഹത്തിന്റെ വേതനം. മുകേഷ് അംബാനിയും അനില്&#x200d; അംബാനിയും തമ്മിലുള്ള കൃഷ്ണ ഗോദാവരി തടാകത്തിലെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്&#x200d; മുകേഷിന് വേണ്ടി ഹാജരായത് സാല്&#x200d;വേ ആയിരുന്നു. ആ കേസില്&#x200d; മാത്രം 15 കോടി രൂപയാണ് സാല്&#x200d;വേ വാങ്ങിയത് എന്നാണ് റിപ്പോര്&#x200d;ട്ട്. കുല്&#x200d;ഭൂഷണ്&#x200d; ജാദവ് കേസില്&#x200d; ഇന്ത്യയ്ക്കു വേണ്ടി അന്താരാഷ്ട്ര കോടതിയില്&#x200d; ഹാജരായതും സാല്&#x200d;വേയാണ്. പ്രതിഫലം വാങ്ങാതെയാണ് സാല്&#x200d;വേ ഇന്ത്യയ്ക്കായി വാദിച്ചിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-beginnings-65-year-old-advocate-harish-salve-all-set-for-second-marriage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഴിക്കാന്&#x200d; ലഡ്ഡു മാത്രം നല്&#x200d;കുന്നു; വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/man-get-overdoose-to-ladoose-divorce.html</link>
					<comments>https://www.chandrikadaily.com/man-get-overdoose-to-ladoose-divorce.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 20 Aug 2019 11:18:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[couples]]></category>
		<category><![CDATA[divorce]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136624</guid>

					<description><![CDATA[കഴിക്കാനായി ഭാര്യ ലഡ്ഡു മാത്രം നല്&#x200d;കുന്നതിനാല്&#x200d; വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. രാവിലെയും രാത്രിയും നാല് ലഡ്ഡു വീതമാണ് യുവാവിന്റെ ഭാര്യ കഴിക്കാനായി നല്&#x200d;കിയിരുന്നത്. മറ്റ് ഭക്ഷണം നല്&#x200d;കുകയോ കഴിക്കാന്&#x200d; അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് യുവാവ് പറഞ്ഞു. ഒരു സിദ്ധന്റെ ഉപദേശപ്രകാരമാണ് ഭാര്യ തനിക്ക് ലഡ്ഡു മാത്രം നല്&#x200d;കുന്നതെന്ന പരാതിയുമായി ഉത്തര്&#x200d;പ്രദേശിലെ മീററ്റ് സ്വദേശിയാണ് സഹായം തേടി കുടുംബ കോടതിയിലെത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് കൊല്ലമായി. ദമ്പതിമാര്&#x200d;ക്ക് മൂന്ന് കുട്ടികളുണ്ട്. കുറച്ചുകാലമായി അസുഖബാധിതനാണ് യുവാവ്. ഭര്&#x200d;ത്താവിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കഴിക്കാനായി ഭാര്യ ലഡ്ഡു മാത്രം നല്&#x200d;കുന്നതിനാല്&#x200d; വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. രാവിലെയും രാത്രിയും നാല് ലഡ്ഡു വീതമാണ് യുവാവിന്റെ ഭാര്യ കഴിക്കാനായി നല്&#x200d;കിയിരുന്നത്. മറ്റ് ഭക്ഷണം നല്&#x200d;കുകയോ കഴിക്കാന്&#x200d; അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് യുവാവ് പറഞ്ഞു.</p>



<p>ഒരു സിദ്ധന്റെ ഉപദേശപ്രകാരമാണ് ഭാര്യ തനിക്ക് ലഡ്ഡു മാത്രം നല്&#x200d;കുന്നതെന്ന പരാതിയുമായി ഉത്തര്&#x200d;പ്രദേശിലെ മീററ്റ് സ്വദേശിയാണ് സഹായം തേടി കുടുംബ കോടതിയിലെത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് കൊല്ലമായി. ദമ്പതിമാര്&#x200d;ക്ക് മൂന്ന് കുട്ടികളുണ്ട്. </p>



<p>കുറച്ചുകാലമായി അസുഖബാധിതനാണ് യുവാവ്. ഭര്&#x200d;ത്താവിന്റെ രോഗം മാറാനുള്ള മാര്&#x200d;ഗം തേടി സമീപിച്ച യുവതിയോട് ഭര്&#x200d;ത്താവിന് ദിവസേന രണ്ടുനേരം ലഡ്ഡു മാത്രം നല്&#x200d;കാന്&#x200d; സിദ്ധന്&#x200d; ഉപദേശിക്കുകയായിരുന്നുവെന്നാണ് വിവരം.എന്തായാലും കോടതിയുടെ കൗണ്&#x200d;സിലിങ് പാനല്&#x200d; ആകെ കുഴങ്ങിയ അവസ്ഥയിലാണ്. ദമ്പതിമാരെ കൗണ്&#x200d;സിലിങ്ങിന് വിധേയരാക്കാമെങ്കിലും യുവതിയെ അന്ധവിശ്വാസത്തില്&#x200d; നിന്ന് മോചിപ്പിക്കാനാവില്ലെന്ന് പാനല്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/man-get-overdoose-to-ladoose-divorce.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിമിടോമിയുടെ വിവാഹ മോചന ഹര്&#x200d;ജിയില്&#x200d; ചൊവ്വാഴ്ച്ച വിധി</title>
		<link>https://www.chandrikadaily.com/rimitomy-divorce-court-filed-in-tuesday.html</link>
					<comments>https://www.chandrikadaily.com/rimitomy-divorce-court-filed-in-tuesday.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 03 May 2019 07:14:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[divorce]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[Rimi tomi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126006</guid>

					<description><![CDATA[കൊച്ചി: വിവാഹ മോചനം ആവശ്യപ്പെട്ട് ഗായിക റിമി ടോമിയും ഭര്&#x200d;ത്താവ് റോയ്‌സ് കിഴക്കൂടനും സംയുക്തമായി നല്&#x200d;കിയ വിവാഹ മോചന ഹര്&#x200d;ജിയില്&#x200d; ചൊവ്വാഴ്ച്ച കുടുംബ കോടതി വിധി പറയും. ഭര്&#x200d;ത്താവ് റോയ്‌സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി കഴിഞ്ഞ ഏപ്രില്&#x200d; 16നാണ് എറണാകുളം കുടുംബ കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. ഉഭയ സമ്മത പ്രകാരമായിരുന്നു ഹര്&#x200d;ജി. ഒന്നിച്ച് മുന്നോട്ട് പോകാന്&#x200d; കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്&#x200d;ജിയിലെ ആവശ്യം. നേരത്തെ റിമിയോടും ഭര്&#x200d;ത്താവിനോടും വ്യാഴാഴ്ച്ച ഹാജരാകാന്&#x200d; കോടതി [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: വിവാഹ മോചനം ആവശ്യപ്പെട്ട് ഗായിക റിമി ടോമിയും ഭര്&#x200d;ത്താവ് റോയ്‌സ് കിഴക്കൂടനും സംയുക്തമായി നല്&#x200d;കിയ വിവാഹ മോചന ഹര്&#x200d;ജിയില്&#x200d; ചൊവ്വാഴ്ച്ച കുടുംബ കോടതി വിധി പറയും. ഭര്&#x200d;ത്താവ് റോയ്‌സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി കഴിഞ്ഞ ഏപ്രില്&#x200d; 16നാണ് എറണാകുളം കുടുംബ കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. ഉഭയ സമ്മത പ്രകാരമായിരുന്നു ഹര്&#x200d;ജി. ഒന്നിച്ച് മുന്നോട്ട് പോകാന്&#x200d; കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്&#x200d;ജിയിലെ ആവശ്യം. നേരത്തെ റിമിയോടും ഭര്&#x200d;ത്താവിനോടും വ്യാഴാഴ്ച്ച ഹാജരാകാന്&#x200d; കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും ഇന്നലെ കോടതിയില്&#x200d; ഹാജരാവുകയും ചെയ്തു. ഇരുവര്&#x200d;ക്കും കൗണ്&#x200d;സിലിങ് നിര്&#x200d;ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. 2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. 11 വര്&#x200d;ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് പരസ്പര സമ്മതത്തോടെ പിരിയാന്&#x200d; ഹര്&#x200d;ജി നല്&#x200d;കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rimitomy-divorce-court-filed-in-tuesday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
