<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>DMK &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dmk/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 03 Nov 2025 14:34:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>DMK &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എസ്.ഐ.ആർ പരിഷ്‍കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്, ഹരജി നൽകിയെന്ന് ഡി.എം.കെ നേതൃത്വം</title>
		<link>https://www.chandrikadaily.com/1dmk-leadership-says-tamil-nadu-has-filed-a-petition-in-the-supreme-court-against-the-sir-reform.html</link>
					<comments>https://www.chandrikadaily.com/1dmk-leadership-says-tamil-nadu-has-filed-a-petition-in-the-supreme-court-against-the-sir-reform.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 03 Nov 2025 14:26:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[s i r]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361742</guid>

					<description><![CDATA[ചെന്നൈ: ​പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ (എസ്.ഐ.ആർ) സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്. സംസ്ഥാനത്ത് എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചതായി ദ്രാവിഡ മുന്നേട്ര കഴകം (ഡി.എം.കെ) നേതൃത്വം തിങ്കളാഴ്ച അറിയിച്ചു. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം അഥവാ സ്പെഷൽ ഇന്‍റൻസീവ് റിവിഷൻ (എസ്.ഐ.ആര്‍) നടപ്പാക്കാനുള്ള നടപടികളുമായി​ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുപോകുന്നതിനിടെയാണ് തമിഴ്നാടിന്റെ നീക്കം. വോട്ടർപട്ടിക പരിഷ്കരണം നിറുത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കിയിരുന്നു. 2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്.ഐ.ആര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ​പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്&#x200d;കരണത്തിനെതിരെ (എസ്.ഐ.ആർ) സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്. സംസ്ഥാനത്ത് എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചതായി ദ്രാവിഡ മുന്നേട്ര കഴകം (ഡി.എം.കെ) നേതൃത്വം തിങ്കളാഴ്ച അറിയിച്ചു.</p>
<p>കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടര്&#x200d;പട്ടിക പരിഷ്കരണം അഥവാ സ്പെഷൽ ഇന്&#x200d;റൻസീവ് റിവിഷൻ (എസ്.ഐ.ആര്&#x200d;) നടപ്പാക്കാനുള്ള നടപടികളുമായി​ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുപോകുന്നതിനിടെയാണ് തമിഴ്നാടിന്റെ നീക്കം.</p>
<p>വോട്ടർപട്ടിക പരിഷ്കരണം നിറുത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കിയിരുന്നു. 2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്.ഐ.ആര്&#x200d; നടത്താമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിനായി പ്രവർത്തിക്കുകയാണെന്നും തമിഴ്നാട് ആരോപിക്കുന്നു. ‘ബീഹാറിലെ എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, ഒക്ടോബർ 27ലെ വിജ്ഞാപനം പ്രകാരം തമിഴ്‌നാട്ടിൽ എസ്‌.ഐ.ആറുമായി മുന്നോട്ട് പോകാനുള്ള ഇ.സി.ഐയുടെ തീരുമാനം അടിമുടി ജനാധിപത്യവിരുദ്ധവും തമിഴ്‌നാട്ടിലെ ജനങ്ങളുടെ വോട്ടവകാശത്തിന് മേലുള്ള ആക്രമണവുമാണ്,’ പ്രമേയത്തിൽ പറയുന്നു.</p>
<p>എസ്‌.ഐ.ആർ അസ്വീകാര്യമാണെന്ന് പറഞ്ഞ സർവ്വകക്ഷി യോഗം, ഇപ്പോൾ നടക്കുന്ന എസ്‌.ഐ.ആർ നടപടിക്രമം ഉടൻ പിൻവലിക്കണമെന്നും ഇ.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച ആശങ്കകൾ അംഗീകരിക്കാൻ ഇ.സി.ഐ വിസമ്മതിച്ചതിനാൽ, തമിഴ്‌നാട്ടിലെ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ ​വേറെ മാർഗമില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു പ്രമേയം.</p>
<p>ഇ.സി.ഐ വിജ്ഞാപനത്തിലെ പോരായ്മകൾ പരിഹരിക്കണം, സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായി പാലിക്കണം, പ്രക്രിയക്ക് മതിയായ സമയം അനുവദിക്കണം, 2026 ലെ തിരഞ്ഞെടുപ്പിന് ശേഷം മാത്രം പൂർണ്ണമായും നിഷ്പക്ഷവും സ്വതന്ത്രവുമായ രീതിയിൽ എസ്‌.ഐ.ആർ നടത്തണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1dmk-leadership-says-tamil-nadu-has-filed-a-petition-in-the-supreme-court-against-the-sir-reform.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിജയ് പ്രഖ്യാപിച്ച 20 ലക്ഷം രൂപ ധനസഹായം കൈമാറി</title>
		<link>https://www.chandrikadaily.com/karur-disaster-20-lakhsd-announced-by-vijay-has-been-handed-over-to-the-families-of-the-deceasedd.html</link>
					<comments>https://www.chandrikadaily.com/karur-disaster-20-lakhsd-announced-by-vijay-has-been-handed-over-to-the-families-of-the-deceasedd.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 18 Oct 2025 15:38:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[KARUR]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359113</guid>

					<description><![CDATA[വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. ]]></description>
										<content:encoded><![CDATA[<p>കരൂര്&#x200d; ദുരന്തത്തില്&#x200d; ടിവികെ പ്രഖ്യാപിച്ച 20 ലക്ഷം രൂപ ധനസഹായം കൈമാറി. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമര്&#x200d;ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. </p>
<p>കഴിഞ്ഞ ദിവസം വിജയ് കരൂരിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. സെപ്റ്റംബര്&#x200d; 27നായിരുന്നു ടിവികെയുടെ റാലിയില്&#x200d; പങ്കെടുക്കുന്നതിനായി എത്തിയവര്&#x200d; തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 41 പേരായിരുന്നു മരിച്ചത്.</p>
<p>വിജയ്യെ ആര്&#x200d;എസ്എസ് യൂണിഫോമില്&#x200d; അവതരിപ്പിച്ച് കാര്&#x200d;ട്ടൂണ്&#x200d; പങ്കുവെച്ച് ഡിഎംകെ രംഗത്തെത്തിയിരുന്നു. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്&#x200d; അണിഞ്ഞ് ആര്&#x200d;എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നില്&#x200d;ക്കുന്ന വിജയുടെ ഗ്രാഫിക്‌സ് ചിത്രമാണ് പുറത്തുവിട്ടത്. കരൂര്&#x200d; ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്‌സ് പോസ്റ്റില്&#x200d; ഡിഎംഎകെയുടെ വിമര്&#x200d;ശനം. ഡിഎംകെ ഐടി വിങ് ആണ് എക്‌സ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കരൂര്&#x200d; ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്&#x200d;ത്തുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karur-disaster-20-lakhsd-announced-by-vijay-has-been-handed-over-to-the-families-of-the-deceasedd.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ച് വിജയ്&#8217;; പോസ്റ്റർ പുറത്തിറക്കി ഡിഎംകെ</title>
		<link>https://www.chandrikadaily.com/vijay-bathes-in-blood-in-rss-garb-dmk-releases-poster.html</link>
					<comments>https://www.chandrikadaily.com/vijay-bathes-in-blood-in-rss-garb-dmk-releases-poster.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 18 Oct 2025 06:24:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor vijay]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[poster]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359024</guid>

					<description><![CDATA[വിജയ്‌യെ RSS യൂണിഫോമിൽ അവതരിപ്പിച്ച് കാർട്ടൂൺ പങ്കുവെച്ച് DMK ഐടി വിഭാഗം. ചോരപ്പാടുകൾ ഉള്ള ഷർട്ട് ധരിച്ച പോസ്റ്റർ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. ചിത്രത്തിൽ ചോരയുടെ നിറത്തിൽ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം. സ്ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ എത്താതിരുന്നത് എന്നും പോസ്റ്റിൽ പരിഹാസം. പബ്ലിസിറ്റിക്ക് വേണ്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>വിജയ്‌യെ RSS യൂണിഫോമിൽ അവതരിപ്പിച്ച് കാർട്ടൂൺ പങ്കുവെച്ച് DMK ഐടി വിഭാഗം. ചോരപ്പാടുകൾ ഉള്ള ഷർട്ട് ധരിച്ച പോസ്റ്റർ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്&#x200d; അണിഞ്ഞ് ആര്&#x200d;എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. ചിത്രത്തിൽ ചോരയുടെ നിറത്തിൽ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്&#x200d; ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്&#x200d;ശനം.</p>
<div id="div-ub-twentyfournews.com_1742367407483">സ്ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ എത്താതിരുന്നത് എന്നും പോസ്റ്റിൽ പരിഹാസം. പബ്ലിസിറ്റിക്ക് വേണ്ടി ആളെക്കൂട്ടി അപകടമുണ്ടാക്കി എന്നും വിമർശനം. ഡിഎംകെ ഐടി വിങ് ആണ് എക്സ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കരൂര്&#x200d; ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരിൽ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്&#x200d;ത്തുന്നുണ്ട്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vijay-bathes-in-blood-in-rss-garb-dmk-releases-poster.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടില്‍ ഹിന്ദി നിരോധിക്കാന്‍ സ്റ്റാലിന്‍; നിയമ നിര്‍മാണം പരിഗണനയില്‍</title>
		<link>https://www.chandrikadaily.com/stalin-to-ban-hindi-in-tamil-nadu-legislation-under-consideration.html</link>
					<comments>https://www.chandrikadaily.com/stalin-to-ban-hindi-in-tamil-nadu-legislation-under-consideration.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 15 Oct 2025 08:51:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[hindi language]]></category>
		<category><![CDATA[MK Stalin]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358580</guid>

					<description><![CDATA[ഹിന്ദി ഹോര്‍ഡിംഗുകള്‍, ഹിന്ദി സിനിമകള്‍, പാട്ടുകള്‍ എന്നിവ ഉൾപ്പെടെ നിരോധിക്കുന്ന വിധത്തിലാണ് നീക്കം]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; ഹിന്ദി ഭാഷാ അടിച്ചേല്&#x200d;പ്പിക്കുന്നത് തടയാൻ നിയമ നിർമാണത്തിന് എം കെ സ്റ്റാലിന്&#x200d; സര്&#x200d;ക്കാര്&#x200d; ഒരുങ്ങുന്നതായി റിപ്പോര്&#x200d;ട്ട്. ഹിന്ദി ഹോര്&#x200d;ഡിംഗുകള്&#x200d;, ഹിന്ദി സിനിമകള്&#x200d;, പാട്ടുകള്&#x200d; എന്നിവ ഉൾപ്പെടെ നിരോധിക്കുന്ന വിധത്തിലാണ് നീക്കം. ഇത് സംബന്ധിച്ച ബില്&#x200d; മുഖ്യമന്ത്രി എം കെ സ്റ്റാലിന്&#x200d; നിയമസഭയില്&#x200d; അവതരിപ്പിക്കും. സര്&#x200d;ക്കാര്&#x200d; നീക്കവുമായി ബന്ധപ്പെട്ട് സുപ്രധാന യോഗം കഴിഞ്ഞ ദിവസം രാത്രി നടന്നതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ബിൽ അവതരിപ്പിക്കും.</p>
<p>സര്&#x200d;ക്കാര്&#x200d; നീക്കം ഭരണഘടന വിരുദ്ധമാണെന്ന വാദവും ഉദ്യോഗസ്ഥര്&#x200d;ക്കുണ്ടെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. എന്നാല്&#x200d; ഇത്തരം ഒരു നിയമ നിര്&#x200d;മാണം പരിഗണനയില്&#x200d; ഉണ്ടെന്ന സൂചനയാണ് മുതിര്&#x200d;ന്ന ഡിഎംകെ നേതാവ് ടികെഎസ് എളങ്കോവന്&#x200d; നല്&#x200d;കുന്നത്. &#8216;ഭരണഘടനയ്ക്ക് വിരുദ്ധമായി ഞങ്ങള്&#x200d; ഒന്നും ചെയ്യില്ല, അതിനെ അനുസരിക്കും, എന്നാല്&#x200d; ഹിന്ദി അടിച്ചേല്&#x200d;പ്പിക്കുന്നതിനെ ചെറുക്കും.&#8217;- എളങ്കോവന്&#x200d; പ്രതികരിച്ചു. അടുത്തിടെ തമിഴരുടെ മേല്&#x200d; ഹിന്ദി ഭാഷ അടിച്ചേല്&#x200d;പ്പിക്കരുതെന്നും, തങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിന്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. ഇതിനുപിന്നാലെയാണ് ബില്&#x200d; സംബന്ധിച്ച ചര്&#x200d;ച്ചകള്&#x200d; സജീവമാകുന്നത് എന്നാണ് സൂചന.</p>
<p>ത്രിഭാഷാ ഫോര്&#x200d;മുലയിലൂടെ ഹിന്ദി അടിച്ചേല്&#x200d;പ്പിക്കാന്&#x200d; ബിജെപി നേതൃത്വത്തിലുള്ള എന്&#x200d;ഡിഎ സര്&#x200d;ക്കാര്&#x200d; ശ്രമിക്കുകയാണെന്നാണ് ഡിഎംകെയുടെ പ്രധാന വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/stalin-to-ban-hindi-in-tamil-nadu-legislation-under-consideration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കരൂര്‍ ദുരന്തത്തിന്റെ ഉത്തരവാദി സെന്തില്‍ ബാലാജി&#8217;;  ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/senthil-balaji-responsible-for-karur-disaster-tvk-local-leader-committed-suicide.html</link>
					<comments>https://www.chandrikadaily.com/senthil-balaji-responsible-for-karur-disaster-tvk-local-leader-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 30 Sep 2025 03:39:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[tamilnadu]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[VIJAY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356162</guid>

					<description><![CDATA[കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ മനംനൊന്ത് ടിവികെയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി. ]]></description>
										<content:encoded><![CDATA[<p>കരൂരില്&#x200d; ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്&#x200d; മരിച്ച സംഭവത്തില്&#x200d; മനംനൊന്ത് ടിവികെയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കരൂര്&#x200d; ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തില്&#x200d; ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പില്&#x200d; ആവശ്യപ്പെടുന്നുണ്ട്. ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തില്&#x200d; പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അയപ്പന്&#x200d; ആത്മഹത്യാ കുറിപ്പില്&#x200d; ആരോപിച്ചു.</p>
<p>ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കരൂരില്&#x200d; വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്&#x200d; മരിച്ചത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്&#x200d; വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. വിജയ് പ്രസംഗം ആരംഭിച്ച് അല്&#x200d;പസമയം കഴിഞ്ഞപ്പോള്&#x200d; തന്നെ ആളുകള്&#x200d; തളര്&#x200d;ന്നുതുടങ്ങി. വിജയ് ആളുകള്&#x200d;ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്&#x200d;കിയതോടെ ആളുകള്&#x200d; കുപ്പി പിടിക്കാന്&#x200d; തിരക്ക് കൂട്ടിയതാണ് ദുരന്തിന് ഇടയായത്. പിന്നാലെ പ്രസംഗം അവസാനിപ്പിച്ച് വിജയ് സ്ഥലത്ത് നിന്ന് മടങ്ങുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്&#x200d;ത്തകരും അടക്കമുള്ളവര്&#x200d; ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. </p>
<p>ദുരന്തത്തിന് പിന്നാലെ ഒളിവില്&#x200d; പോയ ടിവികെ നേതാവും കരൂര്&#x200d; വെസ്റ്റ് ജില്ലാ സെക്രട്ടറിയുമായ മതിയഴകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. മനപൂര്&#x200d;വ്വമല്ലാത്ത നരഹത്യയുള്&#x200d;പ്പെടെയുള്ള വകുപ്പുകള്&#x200d; ചുമത്തിയാണ് മതിയഴകനെതിരെ കേസെടുത്തത്.</p>
<p>ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ എഫ്‌ഐആഫില്&#x200d; വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂര്&#x200d;വം വൈകിച്ചെന്നും നിബന്ധനകള്&#x200d; പാലിക്കാതെ സ്വീകരണ പരിപാടികള്&#x200d; നടത്തിയെന്നും എഫ്‌ഐആറിലുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/senthil-balaji-responsible-for-karur-disaster-tvk-local-leader-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വിജയ് കൊലയാളി&#8217;; വിജയ്‌ക്കെതിരെ നാമക്കലില്‍ പോസ്റ്ററുകള്‍</title>
		<link>https://www.chandrikadaily.com/vijay-killer-posters-in-namakkal-against-vijay.html</link>
					<comments>https://www.chandrikadaily.com/vijay-killer-posters-in-namakkal-against-vijay.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 29 Sep 2025 07:56:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[karoor]]></category>
		<category><![CDATA[stampede]]></category>
		<category><![CDATA[tvk]]></category>
		<category><![CDATA[vijat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356049</guid>

					<description><![CDATA[പിന്നില്‍ ഡിഎംകെ എന്ന് ടിവികെ
]]></description>
										<content:encoded><![CDATA[<p>വിജയ്‌ക്കെതിരെ നാമക്കലില്&#x200d; പോസ്റ്ററുകള്&#x200d;. വിജയ് കൊലയാളി എന്നാണ് പോസ്റ്ററില്&#x200d; എഴുതിയിരിക്കുന്നത്. വിദ്യാര്&#x200d;ഥി യൂണിയന്റെ പേരിലാണ് പോസ്റ്റര്&#x200d; പ്രത്യക്ഷപ്പെട്ടത്. അതേസമയം സംഭവത്തിനു പിന്നില്&#x200d; ഡിഎംകെ ആണെന്ന് ടിവികെ ആരോപിക്കുന്നു. റിലിക്കിയെ തിക്കിലും തിരക്കിലും പെട്ട് 41 പേര്&#x200d; മരിച്ച സംഭവത്തില്&#x200d; വിജയ്‌യെ ഉടന്&#x200d; അറസ്റ്റ് ചെയ്യണമെന്ന തരത്തിലുള്ള പോസ്റ്ററുകളും കരൂരില്&#x200d; വ്യാപകമായി പ്രചരിക്കുന്നുണ്ട്.</p>
<p>&#8216;വിജയ്‌യെ ഉടന്&#x200d; അറസ്റ്റ് ചെയ്യണം, ആള്&#x200d;കൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയിയെ ഉടന്&#x200d; അറസ്റ്റ് ചെയ്യണം&#8217;, തുടങ്ങിയ പോസ്റ്ററുകളാണ് കരൂരില്&#x200d; കാണുന്നത്. തമിഴ്‌നാട് സ്റ്റുഡന്റസ് യൂണിയന്റെ പേരിലാണ് പോസ്റ്ററുകള്&#x200d; പതിപ്പിച്ചിരിക്കുന്നത്. അതേസമയം കരൂര്&#x200d; ദുരന്തത്തില്&#x200d; മരിച്ചവര്&#x200d;ക്ക് ആദരമായി ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരികള്&#x200d; കടമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ഇതിനിടെ കരൂരിലേക്ക് പോകാന്&#x200d; വിജയ് അനുമതി തേടിയിരുന്നു. എന്നാല്&#x200d; പൊലീസ് അനുമതി നിഷേധിച്ചു. പൊലീസ് അനുമതി നിഷേധിച്ചതില്&#x200d; ടിവികെ മദ്രാസ് ഹൈകോടതിയെ സമീപിച്ചേക്കും. പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് ടിവികെയുടെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vijay-killer-posters-in-namakkal-against-vijay.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡി.എം.കെയുടെ ഭരണത്തിൽ സംഘികൾ അസ്വസ്ഥർ; നിരവധി പ്രശ്‌നങ്ങൾ ബി.ജെ.പി സർക്കാർ സൃഷ്ടിക്കുന്നു -ഉദയനിധി സ്റ്റാലിൻ</title>
		<link>https://www.chandrikadaily.com/bjp-government-is-creating-many-problems-udayanidhi-stalin.html</link>
					<comments>https://www.chandrikadaily.com/bjp-government-is-creating-many-problems-udayanidhi-stalin.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 24 Sep 2025 10:25:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[news]]></category>
		<category><![CDATA[tamilnadu]]></category>
		<category><![CDATA[Udhayanidhi Stalin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355489</guid>

					<description><![CDATA[ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ചെന്നൈ: സംസ്ഥാന സർക്കാരിനെ തകർക്കാൻ ബി.ജെ.പി അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. നിരവധി പ്രശ്‌നങ്ങളും ഗൂഢാലോചനയും സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെങ്കിലും ഡി.എം.കെ സർക്കാർ ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് സംഘികൾക്കും അവരുടെ അനുയായികൾക്കും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സത്തൂറിൽ വെച്ച് സംസാരിക്കവെയായിരുന്നു ഉദയനിധി സ്റ്റാലിൻ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.</p>
<p>ഡി.എം.കെ ഭരണത്തിൽ അസ്വസ്ഥരായതുകൊണ്ടാണ് സംഘികൾ ഫണ്ട് അവകാശത്തെക്കുറിച്ചും ഭാഷ അവകാശത്തെക്കുറിച്ചും സംസ്ഥാനങ്ങളുടെ അവകാശത്തെക്കുറിച്ചും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിർത്തി നിർണയത്തിലൂടെ നിയോജകമണ്ഡലത്തിലെ എം.പിമാരുടെ എണ്ണം 39 ൽ നിന്ന് 32 ആയി കുറക്കാൻ അവർ ആഗ്രഹിക്കുന്നു.</p>
<p>വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരുടെ പേരുകൾ തിരുത്തുന്നത് പോലുള്ള നിരവധി പ്രശ്‌നങ്ങൾ ബി.ജെ.പി സർക്കാർ സൃഷ്ടിക്കുന്നുണ്ടെന്നും ഉദയനിധി ആരോപിച്ചു. എന്നാൽ ഇത്തരം പ്രശ്നങ്ങളെയെല്ലാം ഇടതു കൈകൊണ്ടാണ് തമിഴ്നാട് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതെന്നും അത് അവരെ കൂടുതൽ പ്രകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന പോലെ തമിഴ്‌നാടിനെ സ്വാധീനിക്കാൻ കഴിയാത്തതാണ് ബി.ജെ.പിക്ക് നിരാശ നൽകുന്നതെന്നും ഉദയനിധി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-government-is-creating-many-problems-udayanidhi-stalin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2026ല്‍ തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്‌നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ</title>
		<link>https://www.chandrikadaily.com/amit-shah-says-bjp-will-come-to-power-in-tamil-nadu-in-2026.html</link>
					<comments>https://www.chandrikadaily.com/amit-shah-says-bjp-will-come-to-power-in-tamil-nadu-in-2026.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 08 Jun 2025 16:32:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[MK Stalin]]></category>
		<category><![CDATA[news]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343967</guid>

					<description><![CDATA[39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.]]></description>
										<content:encoded><![CDATA[<p>2026ല്&#x200d; തമിഴ്‌നാട്ടില്&#x200d; ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ല്&#x200d; തമിഴ്‌നാട്ടില്&#x200d; ബംഗാളിലും ബിജെപി ഭരണം ഉറപ്പാക്കുമെന്നും അഴിമതിക്കാരായ ഡിഎംകെ സര്&#x200d;ക്കാരിനെ പുറത്താക്കാന്&#x200d; തമിഴ്‌നാട്ടിലെ ജനങ്ങള്&#x200d; കാത്തിരിക്കുകയാണെന്നും അമിത് ഷാ മധുരയില്&#x200d; പറഞ്ഞു.</p>
<p>ഡിഎംകെ സര്&#x200d;ക്കാര്&#x200d; തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്&#x200d; 10 ശതമാനംപോലും യാഥാര്&#x200d;ഥ്യമാക്കിയില്ല. വ്യാജ മദ്യദുരന്തള്&#x200d; മൂലമുള്ള മരണങ്ങള്&#x200d; മുതല്&#x200d; &#8216;ടാസ്മാക്കി&#8217;യിലെ 39,000 കോടിയുടെ അഴിമതിവരെ ഡിഎംകെ പൂര്&#x200d;ണമായും പരാജയപ്പെട്ട സര്&#x200d;ക്കാരാണ്. കേന്ദ്ര ഫണ്ടുകള്&#x200d; സ്റ്റാലിന്&#x200d; സര്&#x200d;ക്കാര്&#x200d; വകമാറ്റി ചെലവഴിക്കുന്നു- അമിത് ഷാ ആരോപിച്ചു.</p>
<p>അതേസമയം, അമിത് ഷാക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. യുഎസില്&#x200d; ഭരണംപിടിക്കാന്&#x200d; ബിജെപിക്ക് നേരിയസാധ്യതയുണ്ടാകുമെങ്കിലും തമിഴ്‌നാട്ടില്&#x200d; അത് നടക്കില്ലെന്ന് പാര്&#x200d;ട്ടി വക്താവ് ഡോ. സെയ്ദ് ഹഫീസുല്ല പറഞ്ഞു. എന്നാല്&#x200d;, 39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്&#x200d;, ബിജെപി സാങ്കല്&#x200d;പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amit-shah-says-bjp-will-come-to-power-in-tamil-nadu-in-2026.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം</title>
		<link>https://www.chandrikadaily.com/kamal-haasan-tto-rajya-sabha-mnm-announces-candidature.html</link>
					<comments>https://www.chandrikadaily.com/kamal-haasan-tto-rajya-sabha-mnm-announces-candidature.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 28 May 2025 08:46:34 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[kamal hassan]]></category>
		<category><![CDATA[MNM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342751</guid>

					<description><![CDATA[തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍
]]></description>
										<content:encoded><![CDATA[<p>കമല്&#x200d;ഹാസന്&#x200d; രാജ്യസഭയിലേക്ക്. കമല്&#x200d; ഹാസനെ പാര്&#x200d;ട്ടിയുടെ രാജ്യസഭാ സ്ഥാനാര്&#x200d;ത്ഥിയായി മക്കള്&#x200d; നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്&#x200d; ഹാസന്&#x200d; രാജ്യസഭയിലേക്കെത്തുന്നത്.</p>
<p>രാജ്യസഭയില്&#x200d; ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്&#x200d; 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്&#x200d; നാലെണ്ണം ഡിഎംകെ നേതൃത്വം നല്&#x200d;കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്&#x200d; ഒരു സീറ്റിലേക്കാണ് കമല്&#x200d;ഹാസന്&#x200d; എത്തുക.</p>
<p>2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്&#x200d;ച്ചകള്&#x200d;ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്&#x200d;എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്&#x200d;എം ലോക്സഭാ തിരഞ്ഞെടുപ്പില്&#x200d; മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്&#x200d;കുകയായിരുന്നു.</p>
<p>നിര്&#x200d;വാഹക സമിതി അംഗങ്ങള്&#x200d; ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്&#x200d; ഹാസന് തേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamal-haasan-tto-rajya-sabha-mnm-announces-candidature.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും സുപ്രീംകോടതിയില്‍</title>
		<link>https://www.chandrikadaily.com/dmk-also-in-the-supreme-court-questioning-the-waqf-amendment-act.html</link>
					<comments>https://www.chandrikadaily.com/dmk-also-in-the-supreme-court-questioning-the-waqf-amendment-act.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 07 Apr 2025 15:34:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[Waqf Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337298</guid>

					<description><![CDATA[നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.]]></description>
										<content:encoded><![CDATA[<p>വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും സുപ്രീംകോടതിയില്&#x200d;. ലോക്സഭാംഗവും പാര്&#x200d;ട്ടി ഡെപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയുമായ എ രാജയാണ് വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്&#x200d;ജിയില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>തമിഴ്നാട്ടില്&#x200d; ഏകദേശം 50 ലക്ഷം വരുന്ന മുസ്ലിങ്ങളുടെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ 20 കോടി മുസ്ലിങ്ങളുടെയും മൗലികാവകാശങ്ങള്&#x200d; ലംഘിക്കുന്നതാണ് ഭേദഗതി നിയമം എന്ന് ഹര്&#x200d;ജിയില്&#x200d; പറയുന്നു. ജെപിസിയിലും പാര്&#x200d;ലമെന്ററി ചര്&#x200d;ച്ചയിലും അംഗങ്ങള്&#x200d; ഉന്നയിച്ച ഗുരുതരമായ എതിര്&#x200d;പ്പുകള്&#x200d; പരിഗണിക്കാതെയാണ് നിയമം പാസാക്കിയതെന്നും ഡിഎംകെ വ്യക്തമാക്കുന്നു.</p>
<p>വഖഫ് നിയമഭേദഗതി നിയമത്തിനെതിരെ നേരത്തേ കോണ്&#x200d;ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്&#x200d; ഒവൈസി, ആംആദ്മി പാര്&#x200d;ട്ടി എംഎല്&#x200d;എ അമാനത്തുള്ള ഖാന്&#x200d; എന്നിവര്&#x200d; സുപ്രീംകോടതിയെ സമീപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dmk-also-in-the-supreme-court-questioning-the-waqf-amendment-act.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
