<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>dna &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dna/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 08 Nov 2025 03:10:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>dna &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡി.എന്‍.എ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/james-watson-the-scientist-who-discovered-the-structure-of-dna-has-died.html</link>
					<comments>https://www.chandrikadaily.com/james-watson-the-scientist-who-discovered-the-structure-of-dna-has-died.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 08 Nov 2025 03:10:59 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[dna]]></category>
		<category><![CDATA[James Watson]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362478</guid>

					<description><![CDATA[വാട്‌സണ്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയാണ് മരണവിവരം സ്ഥിരീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ഡി.എന്&#x200d;.എയുടെ ഇരട്ട പിരിയന്&#x200d; ഘടന കണ്ടെത്തിയ പ്രശസ്ത അമേരിക്കന്&#x200d; ശാസ്ത്രജ്ഞന്&#x200d; ജയിംസ് വാട്‌സണ്&#x200d; (97) അന്തരിച്ചു. വാട്‌സണ്&#x200d; വര്&#x200d;ഷങ്ങളോളം സേവനമനുഷ്ഠിച്ച കോള്&#x200d;ഡ് സ്പ്രിങ് ഹാര്&#x200d;ബര്&#x200d; ലബോറട്ടറിയാണ് മരണവിവരം സ്ഥിരീകരിച്ചത്.</p>
<p>1953ലാണ് വാട്‌സണ്&#x200d; ഡി.എന്&#x200d;.എയുടെ ഇരട്ട പിരിയന്&#x200d; ഘടന കണ്ടെത്തിയത്. ഈ മഹത്തായ ശാസ്ത്രകണ്ടുപിടിത്തത്തിന് 1962ല്&#x200d; ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ഫ്രാന്&#x200d;സിസ് ക്രിക്ക്, മൗറിസ് വില്&#x200d;ക്കിന്&#x200d;സ് എന്നിവരോടൊപ്പം വാട്‌സണിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്&#x200d; സമ്മാനം ലഭിച്ചു.</p>
<p>ജെയിംസ് വാട്‌സന്റെ ഈ കണ്ടെത്തലാണ് ജെനിറ്റിക് എന്&#x200d;ജിനീയറിങ്, ജീന്&#x200d; തെറാപ്പി, ബയോടെക്‌നോളജി തുടങ്ങിയ ശാസ്ത്രശാഖകളില്&#x200d; വിപ്ലവകരമായ മുന്നേറ്റങ്ങള്&#x200d;ക്ക് വഴി തെളിച്ചത്.</p>
<p>1928ല്&#x200d; അമേരിക്കയിലെ ചിക്കാഗോയില്&#x200d; ജനിച്ച വാട്‌സണ്&#x200d;, ചെറുപ്പത്തില്&#x200d; തന്നെ അതുല്യമായ മികവ് തെളിയിച്ചു. ഒന്നാം ക്ലാസോടെ സ്‌കൂള്&#x200d; വിദ്യാഭ്യാസം പൂര്&#x200d;ത്തിയാക്കി ചിക്കാഗോ സര്&#x200d;വകലാശാലയിലും പിന്നീട് ഇന്&#x200d;ഡ്യാനാ സര്&#x200d;വകലാശാലയിലും വിദ്യാഭ്യാസം തുടര്&#x200d;ന്നു. ഡോ. സാല്&#x200d;വഡോര്&#x200d; ലൂറിയയുടെ കീഴില്&#x200d; നടത്തിയ ഗവേഷണഫലമായി വെറും 22-ാം വയസ്സില്&#x200d; തന്നെ പി.എച്ച്.ഡി. നേടി.</p>
<p>തുടര്&#x200d;ന്ന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ കാവെന്&#x200d;ഡിഷ് ലബോറട്ടറിയില്&#x200d; ഫ്രാന്&#x200d;സിസ് ക്രിക്കിനൊപ്പം ഗവേഷണം ആരംഭിക്കുകയും, അവിടെ നിന്നാണ് ചരിത്രപ്രസിദ്ധമായ ഡി.എന്&#x200d;.എ ഘടനയുടെ കണ്ടെത്തല്&#x200d; ഉണ്ടായത്. പിന്നീട് ഹാര്&#x200d;വാര്&#x200d;ഡ് സര്&#x200d;വകലാശാലയിലും തുടര്&#x200d;ന്ന് കോള്&#x200d;ഡ് സ്പ്രിങ് ഹാര്&#x200d;ബര്&#x200d; ലബോറട്ടറിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.</p>
<p>1968ല്&#x200d; ലബോറട്ടറിയുടെ ഡയറക്ടറായും 1990ല്&#x200d; ഹ്യൂമന്&#x200d; ജീനോം പ്രോജക്ടിന്റെ തലവനുമായും വാട്‌സണ്&#x200d; സേവനമനുഷ്ഠിച്ചു.</p>
<p>അതേസമയം, ജീവിതത്തിന്റെ അവസാനം ഘട്ടങ്ങളില്&#x200d; വാട്‌സണ്&#x200d; നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്&#x200d; വിവാദങ്ങള്&#x200d;ക്കിടയാക്കിയിരുന്നു. ജാതിയും ബൗദ്ധികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്&#x200d; ആഗോളതലത്തില്&#x200d; വിമര്&#x200d;ശനങ്ങള്&#x200d;ക്കിടയാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/james-watson-the-scientist-who-discovered-the-structure-of-dna-has-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷിരൂര്&#x200d; മണ്ണിടിച്ചില്&#x200d;; അര്&#x200d;ജുന്റെ ഡിഎന്&#x200d;എ പരിശോധന ഫലം രണ്ട് ദിവസത്തിനകം</title>
		<link>https://www.chandrikadaily.com/the-dna-test-result-of-arjun-who-went-missing-in-the-shirur-landslide-will-be-available-in-two-days11.html</link>
					<comments>https://www.chandrikadaily.com/the-dna-test-result-of-arjun-who-went-missing-in-the-shirur-landslide-will-be-available-in-two-days11.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Sep 2024 02:00:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun rescue]]></category>
		<category><![CDATA[dna]]></category>
		<category><![CDATA[Shirur landslide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310938</guid>

					<description><![CDATA[അര്&#x200d;ജുന്റെ മൃതദേഹം കാര്&#x200d;വാര്&#x200d; കിംസ് ആശുപത്രി മോര്&#x200d;ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p>ഷിരൂര്&#x200d; മണ്ണിടിച്ചിലില്&#x200d; കാണാതായ അര്&#x200d;ജുന്റെ ഡിഎന്&#x200d;എ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. അര്&#x200d;ജുന്റെ മൃതദേഹം കാര്&#x200d;വാര്&#x200d; കിംസ് ആശുപത്രി മോര്&#x200d;ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹത്തില്&#x200d; നിന്നും സാംപിള്&#x200d; ശേഖരിച്ച് ഹുബ്ലിയിലെ റീജണല്&#x200d; ഫോറന്&#x200d;സിക് സയന്&#x200d;സ് ലാബിലേക്ക് ഡിഎന്&#x200d;എ പരിശോധനയ്ക്കുവേണ്ടി അയക്കും. ഫലം വന്നതിനു ശേഷമേ മൃതദേഹം ബന്ധുക്കള്&#x200d;ക്ക് വിട്ടു നല്&#x200d;കുകയുള്ളൂ.</p>
<p>മൃതദേഹം അര്&#x200d;ജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കാന്&#x200d; ഡിഎന്&#x200d;എ പരിശോധന നടത്തണമെന്ന് കുടുബം ആവശ്യപ്പെട്ടിരുന്നു. അര്&#x200d;ജുനടക്കം മൂന്ന പേര്&#x200d;ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് അര്&#x200d;ജുന്റെ മൃതദേഹം കണ്ടെത്തിയത്. കര്&#x200d;ണ്ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്&#x200d; എന്നിവരാണ് ഷിരൂരിലെ മണ്ണിടിച്ചിലില്&#x200d; കാണാതായ മറ്റ് രണ്ടു പേര്&#x200d;. മണ്ണിടിച്ചിലില്&#x200d; കാണാതായ മറ്റു രണ്ടുപേര്&#x200d;ക്ക് വേണ്ടിയുള്ള തിരച്ചില്&#x200d; തുടരുമെന്ന് കര്&#x200d;ണ്ണാടക സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കി.</p>
<p>പുഴയില്&#x200d; ശക്തമായ കുത്തൊഴുക്കിനെ തുടര്&#x200d;ന്ന് ദൗത്യം പലതവണ നിര്&#x200d;ത്തിവെക്കേണ്ടി വന്നിരുന്നു. ബുധനാഴ്ച ഗംഗാവലിപ്പുഴയില്&#x200d; 12 മീറ്റര്&#x200d; ആഴത്തിലാണ് ലോറി കണ്ടെത്താനായത്. ഉച്ചയോടെ ഇത് പുഴയില്&#x200d; നിന്ന് ഉയര്&#x200d;ത്തിയെങ്കിലും വടം പൊട്ടിയതിനാല്&#x200d; കരയ്ക്കെത്തിക്കാന്&#x200d; കഴിഞ്ഞിട്ടില്ല.</p>
<p>കഴിഞ്ഞ ദിവസങ്ങളില്&#x200d; നടത്തിയ തിരച്ചിലില്&#x200d; കൂടുതല്&#x200d; ലോഹഭാഗങ്ങള്&#x200d; കണ്ടെത്തിയിരുന്നു ലോറിയിലേതെന്ന് സംശയിക്കുന്ന കയറും കണ്ടെത്തിയിരുന്നു.</p>
<p>ജൂലൈ പതിനാറിനാണ് ഷിരൂരില്&#x200d; ഉണ്ടായ മണ്ണിടിച്ചില്&#x200d; അര്&#x200d;ജുനെയും അര്&#x200d;ജുന്റെ ലോറിയും കാണാതാകുന്നത്. അര്&#x200d;ജുനെ കാണാനില്ലെന്ന് കാണിച്ച് അര്&#x200d;ജുന്റെ കുടുംബം പരാതി നല്&#x200d;കെയിരുന്നു. അതിന്റെ അടിസ്ഥാനത്തില്&#x200d; അര്&#x200d;ജുനടക്കം മൂന്ന് പേര്&#x200d;ക്ക് വേണ്ടിയുള്ള തിരച്ചില്&#x200d; പുരോഗമിച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്&#x200d;ന്ന് പല സമയങ്ങളിലായി രക്ഷാദൗത്യം നിര്&#x200d;ത്തിവെക്കേണ്ടി വന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-dna-test-result-of-arjun-who-went-missing-in-the-shirur-landslide-will-be-available-in-two-days11.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുട്ടി ബിഹാര്&#x200d; സ്വദേശികളുടേത് തന്നെ; ഡിഎന്&#x200d;എ ഫലം പുറത്ത്; മാതാപിതാക്കൾക്ക് വിട്ടുനൽകും</title>
		<link>https://www.chandrikadaily.com/the-child-belongs-to-a-native-of-bihar-dna-results-are-out-will-be-left-to-the-parents.html</link>
					<comments>https://www.chandrikadaily.com/the-child-belongs-to-a-native-of-bihar-dna-results-are-out-will-be-left-to-the-parents.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Mar 2024 15:19:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[Child]]></category>
		<category><![CDATA[dna]]></category>
		<category><![CDATA[kidnapping case]]></category>
		<category><![CDATA[PARENTS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292114</guid>

					<description><![CDATA[നിലവിൽ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം ചാക്കയില്&#x200d; നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്. ബിഹാര്&#x200d; സ്വദേശികള്&#x200d;ക്ക് അനുകൂലമായി ഡി.എന്&#x200d;.എ പരിശോധനാഫലം. ഇതോടെ കുട്ടി  ബിഹാര്&#x200d; സ്വദേശികളായ മാതാപിതാക്കളുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. നിലവിൽ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്.</p>
<p>കുട്ടിയെ മാതാപിതാക്കള്&#x200d;ക്ക് നല്&#x200d;കാമെന്ന് കാണിച്ച് പൊലീസ് ശിശുക്ഷേമസമിതിക്ക് കത്തു നല്&#x200d;കി.  കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മാതാപിതാക്കളുടെ മൊഴിയില്&#x200d; ഉള്&#x200d;പ്പെടെയുണ്ടായ വൈരുധ്യത്തെതുടര്&#x200d;ന്നാണ് ഡിഎന്&#x200d;എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിരുന്നത്.</p>
<div class="article-parsys">
<div class="par2 parsys">
<div class="videocomponent section">
<div class="mm-video-wrapper">
<div class="mm-youtube-video">
<div>
<div>കഴിഞ്ഞ മാസം 19നാണ് ചാക്കയില്&#x200d; നിന്നും നാടോടി ദമ്പതികളുടെ 2 വയസുള്ള പെണ്&#x200d;കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വര്&#x200d;ക്കല അയിരൂര്&#x200d; സ്വദേശി ഹസന്&#x200d;കുട്ടി എന്ന കബീറാണ് മാതാപിതാക്കള്&#x200d;ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൊല്ലം ചിന്നക്കടയില്&#x200d; നിന്നും ഇന്നലെ കബീറിനെ അറസ്റ്റ് ചെയ്തു.</div>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-child-belongs-to-a-native-of-bihar-dna-results-are-out-will-be-left-to-the-parents.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
