<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>doctors strike &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/doctors-strike/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Mar 2025 07:10:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>doctors strike &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫെബ്രുവരിയിലെ സ്‌റ്റൈപ്പന്&#x200d;ഡ് ലഭിച്ചില്ല; കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; പിജി ഡോക്ടര്&#x200d;മാര്&#x200d; അനിശ്ചിതകാല സമരം ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/february-stipend-not-received-pg-doctors-have-started-an-indefinite-strike-at-kozhikode-medical-college.html</link>
					<comments>https://www.chandrikadaily.com/february-stipend-not-received-pg-doctors-have-started-an-indefinite-strike-at-kozhikode-medical-college.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Mar 2025 07:10:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[doctors strike]]></category>
		<category><![CDATA[kozhikode medical college]]></category>
		<category><![CDATA[pg doctors]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334508</guid>

					<description><![CDATA[തീവ്ര പരിചരണ വിഭാഗം, അത്യാഹിത വിഭാഗം, ലേബര്&#x200d; റൂം, ഫോറന്&#x200d;സിക് വിഭാഗം എന്നിവ സമരത്തില്&#x200d; നിന്ന് ഒഴിവാക്കിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് ഗവ. മെഡിക്കല്&#x200d; കോളജില്&#x200d; അനിശ്ചിതകാല സമരം ആരംഭിച്ച് പിജി ഡോക്ടേഴ്‌സ്. ഫെബ്രുവരിയിലെ സ്‌റ്റൈപ്പന്&#x200d;ഡ് ലഭിക്കാത്തതില്&#x200d; പ്രതിഷേധിച്ചാണ് സമരം നടത്താന്&#x200d; തരുമാനിച്ചത്. ഇന്ന് രാവിലെ എട്ടിന് ആണ് സമരം തുടങ്ങിയത്. തീവ്ര പരിചരണ വിഭാഗം, അത്യാഹിത വിഭാഗം, ലേബര്&#x200d; റൂം, ഫോറന്&#x200d;സിക് വിഭാഗം എന്നിവ സമരത്തില്&#x200d; നിന്ന് ഒഴിവാക്കിയിട്ടുണ്ട്.</p>
<p>സംസ്ഥാനത്തെ മറ്റ് മെഡിക്കല്&#x200d; കോളജുകളിലെ പിജി ഡോക്ടേഴ്‌സിന് സ്‌റ്റൈപ്പെന്റ് ലഭിച്ചിരുന്നു. എന്നാല്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;മാര്&#x200d;ക്ക് ലഭിച്ചിരുന്നില്ല. സ്‌റ്റൈപ്പന്&#x200d;ഡ് വൈകിയാല്&#x200d; അത്യാഹിത വിഭാഗത്തിലേക്ക് ഉള്&#x200d;പ്പെടെ സമരം വ്യാപിപ്പിക്കുമെന്ന് പിജി ഡോക്ടേഴ്‌സ് പറഞ്ഞു. എന്നാല്&#x200d; , സ്‌റ്റൈപ്പന്&#x200d;ഡുമായി ബന്ധപ്പെട്ട രേഖകള്&#x200d; നേരത്തെ തന്നെ മെഡിക്കല്&#x200d; വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് പ്രിന്&#x200d;സിപ്പലിന്റെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/february-stipend-not-received-pg-doctors-have-started-an-indefinite-strike-at-kozhikode-medical-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണകക്ഷി  എംഎൽഎ കെ.ശാന്തകുമാരി  അപമര്യാദയായി പെരുമാറിയെന്ന് ഡോക്ട&#x200d;ർമാറുടെ  പരാതി</title>
		<link>https://www.chandrikadaily.com/ksanthakumarumladoctorsissue.html</link>
					<comments>https://www.chandrikadaily.com/ksanthakumarumladoctorsissue.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 12 May 2023 05:49:21 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cpmmla]]></category>
		<category><![CDATA[doctors strike]]></category>
		<category><![CDATA[ksanthakumarimla]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253320</guid>

					<description><![CDATA[ഇന്നലെ ക്യാഷ്യാലിറ്റിയിൽ ഭർത്താവിനെ ചികിത്സക്ക് കൊണ്ടുവന്ന സമയത്താണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്]]></description>
										<content:encoded><![CDATA[<p>ഭർത്താവിന് ചികിത്സ തേടിയെത്തിയ ഭരണകക്ഷി എംഎൽഎ, ആരോഗ്യപ്രവ&#x200d;ര്&#x200d;ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർമാരുടെ പരാതി. കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിക്കെതിരെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരാതി നൽകിയിരിക്കുന്നത്. ഇന്നലെ ക്യാഷ്യാലിറ്റിയിൽ ഭർത്താവിനെ ചികിത്സക്ക് കൊണ്ടുവന്ന സമയത്താണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. പനിയാണെന്ന് പറഞ്ഞപ്പോൾ ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തുവെന്നും നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് ആക്ഷേപിച്ചെന്നുമാണ് ഡോക്ട&#x200d;ര്&#x200d;മാർ പരാതി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ താൻ ഡോക്ടർമാരെ ആക്ഷേപിച്ചിട്ടില്ലെന്ന് എംഎൽഎ പ്രതികരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ksanthakumarumladoctorsissue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സസ്‌പെന്&#x200d;ഷനില്&#x200d; പ്രതിഷേധിച്ച് ഡോക്ടര്&#x200d;മാര്&#x200d;; തിരുവനന്തപുരത്ത് കൂട്ടംകൂടിയ ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെ നടപടി</title>
		<link>https://www.chandrikadaily.com/docs-to-boycott-of-today-tvm.html</link>
					<comments>https://www.chandrikadaily.com/docs-to-boycott-of-today-tvm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Oct 2020 05:12:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[doctors strike]]></category>
		<category><![CDATA[minister kk shylaja]]></category>
		<category><![CDATA[op doctors]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158481</guid>

					<description><![CDATA[അതേസമയം, സമരം പ്രഖ്യാപിച്ച ഡോക്ടര്&#x200d;മാരുമായും നഴ്സുമാരുമായും ആരോഗ്യമന്ത്രി ഇന്നലെ രാത്രി നടത്തിയ ചര്&#x200d;ച്ച പരാജയപ്പെട്ടതോടെയാണ് സമര നീക്കം. ഡോക്ടറുടെയും ഹെഡ് നഴ്‌സുമാരുടേയും സസ്‌പെന്&#x200d;ഷന്&#x200d; പിന്&#x200d;വലിക്കില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയതോടെയാണ് ചര്&#x200d;ച്ച അലസിപ്പിരിയുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവിഡ് രോഗിയെ പുഴുവരിച്ചതില്&#x200d; മൂന്ന് ജീവനക്കാരെ സസ്‌പെന്&#x200d;ഡ് ചെയ്തതില്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജില്&#x200d; ഡോക്ടര്&#x200d;മാര്&#x200d; ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ച്. ഇന്ന് രാവിലെ 8 മുതല്&#x200d; 10 വരെയാണ് സൂചന പണിമുടക്ക് നടക്കിയത്. സസ്‌പെന്&#x200d;ഷന്&#x200d; പിന്&#x200d;വലിച്ചില്ലെങ്കില്&#x200d; തിങ്കളാഴ്ച മുതല്&#x200d; കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു.</p>
<p>അതേസമയം, തിരുവനന്തപുരത്ത് കൂട്ടംകൂടിയ ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെ നടപടിയെടുക്കുമെന്ന് സര്&#x200d;ക്കാര്&#x200d;. കോവിഡ് ജാഗ്രത തെറ്റിച്ച് കൂട്ടംകൂടിയെതിനെതിരായയാണ് നടപടി. നിരോധനാജ്ഞ ലംഘിച്ചതിലാണ് ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെ കേസെടുക്കുക.</p>
<p>അതേസമയം, സമരം പ്രഖ്യാപിച്ച ഡോക്ടര്&#x200d;മാരുമായും നഴ്സുമാരുമായും ആരോഗ്യമന്ത്രി ഇന്നലെ രാത്രി നടത്തിയ ചര്&#x200d;ച്ച പരാജയപ്പെട്ടതോടെയാണ് സമര നീക്കം. ഡോക്ടറുടെയും ഹെഡ് നഴ്‌സുമാരുടേയും സസ്‌പെന്&#x200d;ഷന്&#x200d; പിന്&#x200d;വലിക്കില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയതോടെയാണ് ചര്&#x200d;ച്ച അലസിപ്പിരിയുകയായിരുന്നു. മെഡിക്കല്&#x200d; കോളജ് ഭരണ സംവിധാനത്തിന്റെ പിടിപ്പുകേട് മറയ്ക്കാന്&#x200d; ചില ജീവനക്കാരെ കരുവാക്കിയെന്നാണ് സമരക്കാരുടെ ആക്ഷേപം. കോണ്&#x200d;ഗ്രസ് അനുകൂല സംഘടനയായ നഴ്‌സസ് യൂണിയന്&#x200d; ജില്ലയില്&#x200d; കരിദിനമാചരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/docs-to-boycott-of-today-tvm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ഒരു പരിശോധനയും ഉണ്ടാവില്ല&#8221;; ജൂനിയര്&#x200d; ഡോക്ടറുമാരോടും &#8216;കടക്ക് പുറത്ത്&#8217; പറഞ്ഞ് മുഖ്യമന്ത്രി പിണറായി</title>
		<link>https://www.chandrikadaily.com/covid-salary-challenge-pinarayi-against-junior-doctors.html</link>
					<comments>https://www.chandrikadaily.com/covid-salary-challenge-pinarayi-against-junior-doctors.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Sep 2020 15:19:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[doctors strike]]></category>
		<category><![CDATA[juniour doctors]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150102</guid>

					<description><![CDATA[തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ടിട്ടും ശമ്പളവും തസ്തികയും പ്രഖ്യാപിക്കാത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരോട് രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. കോവിഡ് സാലറി ചലഞ്ചിന്റെ പേരില്&#x200d; ശമ്പളം പിടിക്കുന്നതിനെതിരെ താല്&#x200d;കാലിക ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; കൂട്ടമായി രാജിവെച്ച് പ്രതിഷേധിച്ച സംഭവത്തോടാണ് പതിവ് വാര്&#x200d;ത്താസമ്മേളനത്തിലെ ചോദ്യത്തോട് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. കോവിഡ് രോഗികളുടെ എണ്ണം വരും ദിവസങ്ങളില്&#x200d; കൂടുമെന്ന സാഹചര്യം നിലനില്&#x200d;ക്കെ 868 ജൂനിയര്&#x200d; ഡോക്ടേര്&#x200d;സ് രാജി നല്&#x200d;കിയിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു മാധ്യമപ്രവര്&#x200d;ത്തകന്റെ ഇടപെടല്&#x200d;. ശമ്പളം കട്ടുചെയ്‌തെന്ന് കാണിച്ചാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ടിട്ടും ശമ്പളവും തസ്തികയും പ്രഖ്യാപിക്കാത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരോട് രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. കോവിഡ് സാലറി ചലഞ്ചിന്റെ പേരില്&#x200d; ശമ്പളം പിടിക്കുന്നതിനെതിരെ താല്&#x200d;കാലിക ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; കൂട്ടമായി രാജിവെച്ച് പ്രതിഷേധിച്ച സംഭവത്തോടാണ് പതിവ് വാര്&#x200d;ത്താസമ്മേളനത്തിലെ ചോദ്യത്തോട് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.</p>
<p>കോവിഡ് രോഗികളുടെ എണ്ണം വരും ദിവസങ്ങളില്&#x200d; കൂടുമെന്ന സാഹചര്യം നിലനില്&#x200d;ക്കെ 868 ജൂനിയര്&#x200d; ഡോക്ടേര്&#x200d;സ് രാജി നല്&#x200d;കിയിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു മാധ്യമപ്രവര്&#x200d;ത്തകന്റെ ഇടപെടല്&#x200d;. ശമ്പളം കട്ടുചെയ്‌തെന്ന് കാണിച്ചാണ് അവരുടെ രാജിയും പ്രതിഷേധവുമെന്നും മാധ്യമപ്രവര്&#x200d;ത്തകന്&#x200d; ചൂണ്ടികാണിച്ചു. എന്നാല്&#x200d;, അതവരുടെ താല്&#x200d;പര്യത്തിന് അനുസരിച്ച് ചെയ്യുന്നതാണെന്നും സര്&#x200d;ക്കാറിന് അതില്&#x200d; ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.<br />
ശമ്പള വിഷയത്തില്&#x200d; പുനപരിശോധന ഉണ്ടാകുമോ എന്ന തുടര്&#x200d;ചോദ്യത്തോട് മുഖ്യമന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്. ഒരു പരിശോധനയും ഉണ്ടാകില്ല&#8217; മുഖ്യമന്ത്രി പറഞ്ഞു. തുടര്&#x200d;ന്ന് ജൂനിയര്&#x200d; നേഴ്‌സുമാരും സമരത്തിലാണെന്നും മാധ്യമപ്രവര്&#x200d;ത്തകന്&#x200d; പറഞ്ഞു. അത് ആരോഗ്യ വകുപ്പ് പരിശോധിക്കുമെന്നായിരുന്നു, മുഖ്യമന്ത്രിയുടെ മറുപടി.</p>
<p>കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സിഎഫ്എല്&#x200d;ടിസികളില്&#x200d; നിയമിക്കപ്പെട്ട ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരില്&#x200d; 868 പേര്&#x200d; 10നു രാജിവയ്ക്കുമെന്ന് സര്&#x200d;ക്കാരിനെ അറിയിച്ചു. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തില്&#x200d; നിന്ന് 20% തുക പിടിച്ചതില്&#x200d; പ്രതിഷേധിച്ചാണു രാജി. കോവിഡ് ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട ഇവരുടെ ശമ്പളവും തസ്തികയും പ്രഖ്യാപിക്കാത്തതിനെതിരെ നേരത്തെ ഇവര്&#x200d; ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിഎഫ്എല്&#x200d;ടിസിയില്&#x200d; താല്&#x200d;ക്കാലികാടിസ്ഥാനത്തില്&#x200d; 3 മാസത്തെ ജോലിക്കു ചേര്&#x200d;ന്ന ഡോക്ടര്&#x200d;മാര്&#x200d;ക്കു 42,000 രൂപയാണു ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്&#x200d;, കൃത്യസമയത്തു ശമ്പളം നല്&#x200d;കിയില്ല.</p>
<p>പ്രതിഷേധങ്ങള്&#x200d;ക്കൊടുവില്&#x200d; ശമ്പളം നല്&#x200d;കിയെങ്കിലും 8200 രൂപ സാലറി ചാലഞ്ചിന്റെ ഭാഗമായി പിടിച്ചു. നികുതി ഉള്&#x200d;പ്പെടെ കിഴിവു ചെയ്ത് 27,000 രൂപ മാത്രമാണു ശമ്പളമായി ലഭിച്ചതെന്നാണു ഡോക്ടര്&#x200d;മാരുടെ പരാതി. അതേസമയം, നാഷനല്&#x200d; ഹെല്&#x200d;ത്ത് മിഷന്&#x200d; നിയമിച്ച ഡോക്ടര്&#x200d;മാര്&#x200d;ക്ക് മുഴുവന്&#x200d; ശമ്പളവും നല്&#x200d;കുന്നുണ്ട്. ഇതില്&#x200d; പ്രതിഷേധിച്ചാണു കേരള ജൂനിയര്&#x200d; ഡോക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്&#x200d; സര്&#x200d;ക്കാരിനു രാജിക്കത്ത് നല്&#x200d;കിയത്.</p>
<p><img loading="lazy" class="" src="https://www.chandrikadaily.com/wp-content/uploads/2020/08/117259761_125305369272300_6965260384724009122_o.jpg" alt="à´¶à´®àµà´ªà´³à´®à´¿à´²àµà´², à´µà´¿à´µàµà´à´¨à´µàµà´; à´àµà´µà´¿à´¡àµ à´¡àµà´¯àµà´àµà´à´¿ à´àµà´¯àµà´¤ à´àµà´¨à´¿à´¯à´°àµâ à´¡àµà´àµà´à´°àµâà´®à´¾à´°àµâ à´¹àµà´àµà´àµà´à´¤à´¿à´¯à´¿à´²àµâ" width="952" height="1699" /></p>
<p>കഴിഞ്ഞ ജൂണ്&#x200d;മാസം മുതല്&#x200d; പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കോവിഡ് ആശുപത്രികളിലും ഇവര്&#x200d; ഡ്യൂട്ടിയിലായിരുന്ന ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരുടെ പ്രതിമാസ ശമ്പളത്തില്&#x200d; നിന്ന് 6 ദിവസത്തെ വേതനം വെട്ടികുറയ്ക്കാനാണ് സര്&#x200d;ക്കാര്&#x200d; നീക്കം. കോടതിയെ സമീപച്ചതിന് പിന്നാലെ ഇവരുടെ ശമ്പളും തസ്തികയും പോലും നിശ്ചയിക്കപ്പെട്ടത് കഴിഞ്ഞ ആഴ്ചയിലാണ്,<br />
വൈകി വിതരണം തുടങ്ങിയ ശമ്പളത്തില്&#x200d; നിന്ന് സാലറിചാലഞ്ചിന്റെ വിഹിതം പിടിച്ചുവെച്ചാല്&#x200d; പ്രതിമാസം 27000 രൂപയായിരിക്കും ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരുടെ ശമ്പളം. തുല്യജോലി ചെയ്യുന്ന എന്&#x200d;എച്ച്എം ഡോക്ടര്&#x200d;മാര്&#x200d;ക്ക് കിട്ടുന്ന ശമ്പളം പോലും ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്കില്ലെന്നിരിക്കെ അതില്&#x200d; നിന്നും വിഹിതം പിടിക്കാനുള്ള തീരുമാനത്തില്&#x200d; നിന്ന് സര്&#x200d;ക്കാര്&#x200d; പിന്മാറമെന്നാണ് ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരുടെ സംഘടന ആവശ്യപ്പെടുന്നത്. സാലറി ചാലഞ്ചിന്റെ വിഹിതം പിടിക്കുന്ന കാര്യത്തില്&#x200d; ആശയക്കുഴപ്പമുളളതിനാല്&#x200d; പ്രഖ്യാപിച്ച ശമ്പളം പോലും പലര്&#x200d;ക്കും കിട്ടിയിട്ടില്ലാത്ത അവസ്ഥയുമുണ്ട്. അടുത്തമാസം പത്തിനകം വിടുതല്&#x200d; തരണമെന്നാവശ്യപ്പെട്ടാണ് ജൂനിര്&#x200d;ഡോക്ടര്&#x200d;മാര്&#x200d; രാജിപ്രഖ്യാപിച്ചിരിക്കുന്നത്</p>
<p>അതേസമയം, വ്യാജ ഒപ്പ് വിവാദത്തിലും വ്യക്തമായി മറുപടി നല്&#x200d;കാതെ പിണറായി വിജയന്&#x200d; ഒഴിഞ്ഞുമാറി. മുഖ്യമന്ത്രി അമേരിക്കയില്&#x200d; ചികിത്സയിലായിരിക്കെ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്ന ആരോപണത്തോട് ഒപ്പെല്ലാം താന്&#x200d; തന്നെയാണ് ഇട്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സന്ദീപ് നായരുടെ ആരോപണത്തില്&#x200d; കഴമ്പില്ല. എല്ലാ ഫയലും താന്&#x200d; നോക്കാറുണ്ടെന്നും അന്ന് വന്ന 39 ഫയലുകളിലും താന്&#x200d; തന്നെയാണ് ഒപ്പിട്ടതെന്നും പതിവ് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; മുഖ്യമന്ത്രി പറഞ്ഞു.<br />
ഒപ്പ് എന്റേതാണ്. അന്ന് മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയല്&#x200d; മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്തംബര്&#x200d; ആറിന് 39 ഫയലുകള്&#x200d; ഒപ്പിട്ടിട്ടുണ്ട്. എന്റെ കയ്യിലും യാത്രയുടെ ഘട്ടത്തില്&#x200d; ഐ പാഡ് ഉണ്ടാകാറുണ്ട്&#8217;. എന്നാല്&#x200d; താന്&#x200d; നേരിട്ടല്ല ഒപ്പിടുന്നതെന്നും ഡിജിറ്റല്&#x200d; ഒപ്പാണ് ഇട്ടതെന്നും പിണറായി പറഞ്ഞു.</p>
<p>ഒപ്പിട്ടത് സെപ്തംബര്&#x200d; ആറിന് അല്ലല്ലോ എന്ന് മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; ചൂണ്ടികാണിച്ചപ്പോള്&#x200d; മുഖ്യമന്ത്രി മാറ്റിപ്പറയുകയാണുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസില്&#x200d; നേരത്തെ ഒപ്പു ചെയ്തുവക്കുന്ന രീതിയുണ്ടോ എന്ന ചോദ്യത്തോടും മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്&#x200d;കിയില്ല. ചോദ്യം ചോദിച്ച മാധ്യമപ്രവര്&#x200d;ത്തകവെ വിമര്&#x200d;ശിച്ച മുഖ്യമന്ത്രി ഇത് കുബുദ്ധിയില്&#x200d; നിന്നുള്ള ചോദ്യമാണെന്നും പരിഹസിച്ചു.</p>
<p>ഒപ്പ് വ്യാജമെങ്കില്&#x200d; അത് ഗുരുതരമാണെന്ന മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോടും മുഖ്യമന്ത്രി മറുപടി നല്&#x200d;കിയില്ല. മറിച്ച് പതിവ് രീതിയില്&#x200d; ബിജെപിയെ ചാരി രക്ഷപ്പെടാനാണ് പിണറായി ശ്രമിച്ചത്.</p>
<p>മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്&#x200d; അദ്ദേഹത്തിന്റെ ഓഫീസില്&#x200d; നിന്നും വ്യാജ ഒപ്പിട്ടെന്ന ആരോപണത്തില്&#x200d; മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ഒപ്പ് വ്യാജമെങ്കില്&#x200d; അത് ഗുരുതരമായ കാര്യമാണെന്നുമായിരുന്നു, മാധ്യമപ്രവര്&#x200d;ത്തകനോടുള്ള ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമാണെങ്കില്&#x200d; ഇനി അതില്&#x200d; കൂടുതലൊന്നും സംഭവിക്കാനില്ലെന്നും, മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തോട് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.</p>
<p>സെപ്തംബര്&#x200d; മൂന്നാം തീയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെ് മലയാള ഭാഷയുമായി ബന്ധപ്പെട്ട് വന്ന ഫയലില്&#x200d; സെപ്തംബര്&#x200d; ഒമ്പതാം തീയ്യതി അമേരിക്കയിലുള്ള മുഖ്യമന്ത്രി ഒപ്പുവെച്ചു. ഈ ഫയലില്&#x200d; ഒപ്പ് വെച്ചത് ശിവശങ്കറാണോ സ്വപ്ന സുരേഷാണോ. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടാന്&#x200d; ഓഫീസില്&#x200d; ആളുകളുണ്ടോ?&#8221; എന്നായിരുന്നു സന്ദീപ് വാര്യര്&#x200d; ചോദിച്ചത്. എന്നാല്&#x200d;, ഫയല്&#x200d; ബിജെപി നേതാക്കള്&#x200d;ക്ക് എങ്ങനെ കിട്ടിയെന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/covid-salary-challenge-pinarayi-against-junior-doctors.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പെണ്&#x200d;കുട്ടികള്&#x200d;ക്ക് എന്തിനാണ് ശമ്പളം?&#8217;; ജോലി ചെയ്ത ശമ്പളം ചോദിച്ചപ്പോള്&#x200d; ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരെ അധിക്ഷേപിച്ച് ഡിഎംഒ-പ്രതിഷേധവുമായി ഡോക്ടര്&#x200d;മാര്&#x200d;</title>
		<link>https://www.chandrikadaily.com/ernkm-dmo-against-juniour-doctor-fb-post-about-junior-doctors-salary-crisis.html</link>
					<comments>https://www.chandrikadaily.com/ernkm-dmo-against-juniour-doctor-fb-post-about-junior-doctors-salary-crisis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 19 Aug 2020 09:04:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[COVID KERALA]]></category>
		<category><![CDATA[doctors strike]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[minister kk shylaja]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146006</guid>

					<description><![CDATA[ആയിരം സ്ത്രീ ഡോക്ടര്&#x200d;മാരുടെ പ്രതിനിധിയായ ഒരു പെണ്&#x200d;കുട്ടിയോട് ആരോഗ്യവകുപ്പ് പ്രതികരിച്ച രീതിക്കെതിരെ മനോജിന് പുറമെ നിരവധി പേര്&#x200d; രംഗത്തെത്തിയിട്ടുണ്ട്. യുവ ഡോക്ടര്&#x200d;മാര്&#x200d;ക്ക് പിന്തുണയുമായി ഇതിനകം നിരവധി പേരാണ് രംഗത്തെത്തിയത്. വിവിധ മെഡിക്കല്&#x200d; കോളജുകളുടെ സോഷ്യല്&#x200d;മീഡിയ ഗ്രൂപ്പുകളിലടക്കം സംഭത്തില്&#x200d; പ്രതിഷേധം ഉയരുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സംസ്ഥാന സര്&#x200d;ക്കാരിന്റെ വാഗ്ദാനത്തില്&#x200d; വിശ്വസിച്ച് ആരോഗ്യ വകുപ്പിന്റെ കീഴില്&#x200d; കൊവിഡ് ഡ്യൂട്ടിയില്&#x200d; പ്രവേശിച്ച ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരെ ആരോഗ്യവകുപ്പിലെ ജില്ലാതല മേധാവി അധിക്ഷേപിച്ചതിനെതിരെ ഡോക്ടര്&#x200d;മാരുടെ പ്രതിഷേധം. മാസങ്ങളോളം ഒരു പ്രതിഫലവുമില്ലാതെ ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ച ജൂനിയര്&#x200d; ഡോക്ടറോട്, പെണ്&#x200d;കുട്ടികള്&#x200d;ക്കെന്തിനാണ് ശമ്പളം എന്ന ചോദ്യമാണ് ഡിഎംഒ ചോദിച്ചതെന്ന് വിദ്യാര്&#x200d;ത്ഥികള്&#x200d; കുറ്റപ്പെടുത്തി.</p>
<p>തന്റെ പെണ്&#x200d; സുഹൃത്തായ ഡോക്ടര്&#x200d;ക്കുണ്ടായ അനുഭവം തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലെ ഡോക്ടര്&#x200d; മനോജ് വെള്ളനാണ് സോഷ്യല്&#x200d; മീഡിയകളിലൂടെ പങ്കുവെച്ചത്. കോവിഡ് പോരാട്ടത്തിന് മുന്&#x200d;പന്തിയിലുള്ള ഡോക്ടറോട് സ്ത്രീകളെ അധിഷേപിക്കുന്ന തരത്തിലുള്ള മറുപടി നല്&#x200d;കിയ സംഭവത്തില്&#x200d; സംസ്ഥാന സര്&#x200d;ക്കാറിനും കെകെ ശൈലജ മന്ത്രിയായ ആരോഗ്യ വകുപ്പിനുമെതിരെയും സോഷ്യല്&#x200d; മീഡിയയില്&#x200d; കടുത്ത പ്രതിഷധമാണ് ഉയരുന്നത്.</p>
<p>കൊവിഡ് പ്രതിസന്ധിയുടെ കാലത്തും സംസ്ഥാനത്തെ ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരടക്കം നേരിടേണ്ടി വരുന്ന വിവേചനം തുറന്നുകാട്ടിയുള്ള ഡോക്ടര്&#x200d; മനോജ് വെള്ളനാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനോട് ഇതിനകം രണ്ടായിരത്തോളം പേരാണ് പ്രതികരിച്ചത്. ജോലിക്ക് കയറി മാസങ്ങള്&#x200d; കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്ത ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരുടെ ദുരിതം വിവരിച്ചുകൊണ്ടുള്ള കുറിപ്പ് ഇങ്ങനെയാണ്.</p>
<p><em>&#8221;പെണ്&#x200d;കുട്ടികള്&#x200d;ക്ക് എന്തിനാണ് ശമ്പളം..?&#8221;</em></p>
<p><em>കേരളത്തില്&#x200d; ആരോഗ്യവകുപ്പിലെ ഒരു ജില്ലാതല മേധാവി ഒരു ജൂനിയര്&#x200d; ഡോക്ടറോട് ചോദിച്ച ചോദ്യമാണ്. അതും കഴിഞ്ഞ രണ്ടു-മൂന്നുമാസമായി, കൃത്യമായി ഒരു തസ്തികയില്ലാതെ, ആരു പറയുന്ന എന്തുപണിയും ചെയ്യേണ്ടി വരുന്ന, കൊവിഡിന്റെ പേരില്&#x200d; സര്&#x200d;ക്കാര്&#x200d; നിര്&#x200d;ബന്ധിച്ച് പണിയെടുപ്പിക്കുന്ന ഒരു ജൂനിയര്&#x200d; ഡോക്ടറോട്, അങ്ങനെയുള്ള ആയിരം ഡോക്ടര്&#x200d;മാരുടെ പ്രതിനിധിയായ ഒരു പെണ്&#x200d;കുട്ടിയോട് ഒരു ഡോക്ടര്&#x200d; തന്നെ ചോദിച്ച ചോദ്യമാണ്.</em></p>
<p><em>ആ ആയിരം പേര്&#x200d;ക്കിടയില്&#x200d; എനിക്ക് വളരെ അടുപ്പമുള്ള ഒരു പെണ്&#x200d;കുട്ടിയുടെ കാര്യം പറയാം. തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജില്&#x200d; നിന്ന് ഏപ്രില്&#x200d; മാസത്തില്&#x200d; ഹൗസ് സര്&#x200d;ജന്&#x200d;സി പൂര്&#x200d;ത്തിയാക്കി, സര്&#x200d;ക്കാരിന്റെ വാഗ്ദാനത്തില്&#x200d; വിശ്വസിച്ച് ആരോഗ്യ വകുപ്പിന്റെ കൊവിഡ് ഡ്യൂട്ടിയില്&#x200d; ജോയിന്&#x200d; ചെയ്തതാണ്. അവള്&#x200d; ലോണെടുത്താണ് പഠിച്ചത്. ലോണടയ്ക്കണം. വേറെയും കടങ്ങളുണ്ട്. അച്ഛന്&#x200d; ഡ്രൈവറാണ്. കഴിഞ്ഞ 5 മാസമായി വരുമാനമില്ല. അനിയന്&#x200d; വിദ്യാര്&#x200d;ത്ഥിയാണ്. വീട്ടിലെ ചെലവിനും ലോണടയ്ക്കാനും എല്ലാത്തിനും ഈ കുട്ടിയുടെ വരുമാനത്തിലാണ് നിലവില്&#x200d; പ്രതീക്ഷ.</em></p>
<p><em>അങ്ങനെയുള്ള നിരവധി ആണ്&#x200d;കുട്ടികളും പെണ്&#x200d;കുട്ടികളുമുണ്ട് ആ കൂട്ടത്തില്&#x200d;. അവരോടാണീ മഹനീയ ചോദ്യം.</em></p>
<p><em>ഇനി ജോലിയുടെ സ്വഭാവം: സ്വന്തം ജില്ലയില്&#x200d; തന്നെയാണ് പോസ്റ്റിംഗെങ്കിലും വീട്ടില്&#x200d; പോകാനോ അവരെയൊക്കെ കാണാനോ നിര്&#x200d;വാഹമില്ല. ഏതെങ്കിലും ആശുപത്രിയില്&#x200d; കോവിഡ് ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യും. രണ്ടാഴ്ച കഴിഞ്ഞ്, ഒരാഴ്ച ക്വാറന്റൈന്&#x200d;. പിറ്റേന്ന്, വേറെവിടേലും ആയിരിക്കും ജോലി. ജജഋക്കിറ്റിനകത്തെ ജോലി, ഇീ്ശറ പിടിപെടുമോയെന്ന ആശങ്ക, വേണ്ടപ്പെട്ടവരെ കാണാനാവാത്ത അവസ്ഥ, ഇതിനിടയില്&#x200d; ശമ്പളം കൂടി കൊടുക്കാതിരുന്നാല്&#x200d;&#8230;? ജോലി ചെയ്ത, വാഗ്ദാനം ചെയ്ത, അര്&#x200d;ഹതപ്പെട്ട ശമ്പളം ചോദിക്കുമ്പോള്&#x200d; അധികൃതര്&#x200d; തന്നെ ഇമ്മാതിരി മനുഷ്യത്വരഹിതമായ ഡയലോഗു കൂടി പറഞ്ഞാല്&#x200d;&#8230;?</em></p>
<p><em>ശരിക്കും വെള്ളരിക്കാ പട്ടണം തന്നെ..!</em></p>
<p>അധികാരത്തിന്റെ ചാരുകസേരയിലിരുന്നിട്ട് താഴോട്ട് നോക്കി പെണ്ണുങ്ങള്&#x200d;ക്കെന്തിനാ ശമ്പളമെന്ന് ചോദിക്കുന്നവര്&#x200d; മേലോട്ട് കൂടി നോക്കി ഈ ചോദ്യം ചോദിക്കാന്&#x200d; ധൈര്യം കാണിക്കണം. ആരോഗ്യമന്ത്രി മുതല്&#x200d; DHS ഉം അഡീഷണല്&#x200d; DHS ഉം സഹ-DMO മാരോടും ഒക്കെ ആദ്യം ചോദിക്ക്, നിങ്ങള്&#x200d; സ്ത്രീകള്&#x200d;ക്കെന്തിനാ ശമ്പളമെന്ന്.. എന്നിട്ട് പാവം പിള്ളേരെ വിരട്ടാം..</p>
<p><em>ഈ സര്&#x200d;ക്കാര്&#x200d;, കേവല രാഷ്ട്രീയത്തേക്കാള്&#x200d; മൂല്യം മനുഷ്യത്വത്തിന് കല്&#x200d;പ്പിക്കുന്നുണ്ടെന്ന് ആത്മാര്&#x200d;ത്ഥമായി വിശ്വസിക്കുന്നൊരാളാണ് ഞാന്&#x200d;. അങ്ങനെയെങ്കില്&#x200d; 5 മാസമായി 50% ജോലി പോലും ചെയ്യാതിരിക്കുന്ന സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് ഉത്സവബത്തയും ബോണസും കൊടുക്കുന്നതിന് 1 ദിവസം മുമ്പെങ്കിലും ഈ കുട്ടികളുടെ ശമ്പളം കൊടുക്കണം. എന്റെ മാത്രമല്ല, അല്&#x200d;പ്പം മനുഷ്യത്വമുള്ള സകല മലയാളികളുടെയും അഭ്യര്&#x200d;ത്ഥനയാണിത്. അതാണ് ശരിയും.,</em> മനോജ് വെളളനാട് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>https://m.facebook.com/story.php?story_fbid=3677451478951332&#038;id=100000595474227</p>
<p>https://www.facebook.com/watch/?v=958926007903861&#038;extid=m3wImRGVWgEO5NDX</p>
<p>ആയിരം സ്ത്രീ ഡോക്ടര്&#x200d;മാരുടെ പ്രതിനിധിയായ ഒരു പെണ്&#x200d;കുട്ടിയോട് ആരോഗ്യവകുപ്പ് പ്രതികരിച്ച രീതിക്കെതിരെ മനോജിന് പുറമെ നിരവധി പേര്&#x200d; രംഗത്തെത്തിയിട്ടുണ്ട്. യുവ ഡോക്ടര്&#x200d;മാര്&#x200d;ക്ക് പിന്തുണയുമായി ഇതിനകം നിരവധി പേരാണ് രംഗത്തെത്തിയത്. വിവിധ മെഡിക്കല്&#x200d; കോളജുകളുടെ സോഷ്യല്&#x200d;മീഡിയ ഗ്രൂപ്പുകളിലടക്കം സംഭത്തില്&#x200d; പ്രതിഷേധം ഉയരുന്നുണ്ട്.</p>
<p>കേരളത്തിലെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളേജുകളില്&#x200d; നിന്ന് 2014 ബാച്ചില്&#x200d; പഠനം പൂര്&#x200d;ത്തിയാക്കിയ ജൂനിയര്&#x200d; ഡോക്ടര്&#x200d;മാരാണ് കേരളത്തിലെ വിവിധ ആശുപത്രികളില്&#x200d; ശമ്പളം പോലും ലഭിക്കാതെ ജോലിചെയ്യുന്നത്. ഏത് പോസ്റ്റിലാണ് തങ്ങളെ നിയമിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാനെങ്കിലും സര്&#x200d;ക്കാര്&#x200d; തയ്യാറാകണമെന്നാണ് ഡോക്ടര്&#x200d;മാര്&#x200d; ആവശ്യപ്പെടുന്നത്. 2020 മാര്&#x200d;ച്ചില്&#x200d; ഹൗസ് സര്&#x200d;ജന്&#x200d;സി കഴിയേണ്ട ബാച്ചാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്&#x200d;് 20 ദിവസം കൂടി നീട്ടകയും ഇതിന് പിന്നാലെ പോസ്റ്റിങ് 3 മാസത്തേക്ക് കൂടി നീട്ടയത്. പിന്നീടായിരുന്നു മെഡിക്കല്&#x200d; വിദ്യാഭ്യാസ ഡയറക്ടറേറ്റില്&#x200d; നിന്നും ഓഡറും പെര്&#x200d;മനന്റ് രജിസ്ട്രേഷനും ലഭിച്ചത്. ജൂലൈ മാസത്തോടെ എല്ലാവരും ജോലിക്ക് കയറി. ഒരു മാസം കഴിഞ്ഞിട്ടും ഞങ്ങളുടെ തസ്തിക സംബന്ധിച്ചോ ശമ്പളം സംബന്ധിച്ചോ ഒരു വ്യക്തതയുമില്ലായിരുന്നു. ജോലിക്ക് കയറണമെന്ന് അറിയിച്ച് ലഭിച്ച ഉത്തരവില്&#x200d; തന്നെ വ്യക്തയുണ്ടായിരുന്നില്ലെന്ന് ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; പറയുന്നു. അന്ന് വിഷയത്തില്&#x200d; അധികൃതരോട് പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും എല്ലാം ശരിയാവും എന്ന രീതിയായിരുന്നു സര്&#x200d;ക്കാറിന്റെത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ernkm-dmo-against-juniour-doctor-fb-post-about-junior-doctors-salary-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെഡിക്കല്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; അനിശ്ചിതകാല നിരാഹാരത്തിലേക്ക് ;  നാളെ പഠിപ്പ് മുടക്കും</title>
		<link>https://www.chandrikadaily.com/doctors-strike-on-nmc-bill.html</link>
					<comments>https://www.chandrikadaily.com/doctors-strike-on-nmc-bill.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 31 Jul 2019 09:32:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[doctors strike]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134926</guid>

					<description><![CDATA[ദേശീയ മെഡിക്കല്&#x200d; കമ്മീഷന്&#x200d; ബില്&#x200d; ലോക്‌സഭയില്&#x200d; പാസാക്കിയതില്&#x200d; പ്രതിഷേധിച്ച് മെഡിക്കല്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഐ എം എ അംഗങ്ങളാണ് ഈ കാര്യം അറിയിച്ചത്. വ്യാഴാഴ്ച മെഡിക്കല്&#x200d; ബില്&#x200d; രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. രാജ്യമെമ്പാടുമുള്ള മെഡിക്കല്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; അതത് രാജ്ഭവനു മുന്നില്&#x200d; ഇ്ന്ന് വൈകിട്ടു മുതല്&#x200d; അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയെന്നതിന്റെ ഭാഗമായാണിത്. വിദ്യാര്&#x200d;ത്ഥികളുടെ സമരത്തില്&#x200d; ഡോക്ടര്&#x200d;മാരും പങ്കെടുക്കും.]]></description>
										<content:encoded><![CDATA[
<p>ദേശീയ മെഡിക്കല്&#x200d; കമ്മീഷന്&#x200d; ബില്&#x200d; ലോക്‌സഭയില്&#x200d; പാസാക്കിയതില്&#x200d; പ്രതിഷേധിച്ച് മെഡിക്കല്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; നാളെ രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ഐ എം എ  അംഗങ്ങളാണ് ഈ കാര്യം അറിയിച്ചത്. വ്യാഴാഴ്ച മെഡിക്കല്&#x200d; ബില്&#x200d; രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണിത്. </p>



<p>രാജ്യമെമ്പാടുമുള്ള മെഡിക്കല്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; അതത് രാജ്ഭവനു മുന്നില്&#x200d; ഇ്ന്ന്  വൈകിട്ടു മുതല്&#x200d; അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയെന്നതിന്റെ ഭാഗമായാണിത്. വിദ്യാര്&#x200d;ത്ഥികളുടെ സമരത്തില്&#x200d; ഡോക്ടര്&#x200d;മാരും പങ്കെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/doctors-strike-on-nmc-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാളെ രാജ്യ വ്യാപകമായി ഡോക്ടര്&#x200d;മാര്&#x200d; പണിമുടക്കും</title>
		<link>https://www.chandrikadaily.com/doctors-strike-tommorrow-news.html</link>
					<comments>https://www.chandrikadaily.com/doctors-strike-tommorrow-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Jul 2019 06:53:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[doctors strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134796</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മെഡിക്കല്&#x200d; കമ്മിഷന്&#x200d; ബില്ലിനെതിരെ നാളെ രാജ്യവ്യാപകമായി ഡോക്ടര്&#x200d;മാര്&#x200d; പണിമുടക്കും. സര്&#x200d;ക്കാര്&#x200d;സ്വകാര്യ മേഖലകളിലെ ഡോകടര്&#x200d;മാര്&#x200d; പണിമുടക്കിന്റെ ഭാഗമാകും. അതേസമയം അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം 24 മണിക്കൂര്&#x200d; പണിമുടക്കില്&#x200d; നിന്ന് ഒഴിവാക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്&#x200d; പരിഷ്‌കാരം ലക്ഷ്യമിട്ടുള്ള ദേശീയ മെഡിക്കല്&#x200d; കമ്മിഷന്&#x200d; ബില്&#x200d; കഴിഞ്ഞദിവസമാണ് ലോക്‌സഭ പാസാക്കിയത്. നിലവിലെ മെഡിക്കല്&#x200d; കൗണ്&#x200d;സിലിന് പകരം ദേശീയ മെഡിക്കല്&#x200d; കമ്മിഷന്&#x200d; രൂപീകരിക്കാന്&#x200d; ലക്ഷ്യമിടുന്നതാണ് ബില്&#x200d;.]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: മെഡിക്കല്&#x200d; കമ്മിഷന്&#x200d; ബില്ലിനെതിരെ നാളെ രാജ്യവ്യാപകമായി ഡോക്ടര്&#x200d;മാര്&#x200d; പണിമുടക്കും. സര്&#x200d;ക്കാര്&#x200d;സ്വകാര്യ മേഖലകളിലെ ഡോകടര്&#x200d;മാര്&#x200d; പണിമുടക്കിന്റെ ഭാഗമാകും. അതേസമയം അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും മാത്രം 24 മണിക്കൂര്&#x200d; പണിമുടക്കില്&#x200d; നിന്ന് ഒഴിവാക്കും.</p>



<p>ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്&#x200d; പരിഷ്‌കാരം ലക്ഷ്യമിട്ടുള്ള ദേശീയ മെഡിക്കല്&#x200d; കമ്മിഷന്&#x200d; ബില്&#x200d; കഴിഞ്ഞദിവസമാണ് ലോക്‌സഭ പാസാക്കിയത്. നിലവിലെ മെഡിക്കല്&#x200d; കൗണ്&#x200d;സിലിന് പകരം ദേശീയ മെഡിക്കല്&#x200d; കമ്മിഷന്&#x200d; രൂപീകരിക്കാന്&#x200d; ലക്ഷ്യമിടുന്നതാണ് ബില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/doctors-strike-tommorrow-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡോക്ടര്&#x200d;മാരുടെ സമരം   വലഞ്ഞത് ജനമാണ്</title>
		<link>https://www.chandrikadaily.com/editorial-june-18-doctors.html</link>
					<comments>https://www.chandrikadaily.com/editorial-june-18-doctors.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jun 2019 19:56:48 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[doctors strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130396</guid>

					<description><![CDATA[ആരോഗ്യവശാല്&#x200d; ഏറ്റവുംകഠിനമായതാണ് ഋതുഭേദങ്ങളില്&#x200d; പൊതുവെ വര്&#x200d;ഷകാലം. പകര്&#x200d;ച്ചവ്യാധികള്&#x200d; ഏതുനിമിഷവും എത്രപേരിലേക്കും ഏതിടത്തേക്കുംപടരാവുന്ന കാലാവസ്ഥയില്&#x200d; ആരോഗ്യസംരക്ഷകമേഖല അന്ത:സംഘര്&#x200d;ഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും കരങ്ങളില്&#x200d; അകപ്പെടുന്നത് വിസ്മയകരവും അതീവവേദനാജനകവുമാണെന്നുതന്നെ പറയണം. രാജ്യവ്യാപകമായി ഇന്നലെ ഭിഷഗ്വര•ാര്&#x200d; പണിമുടക്ക് നടത്തിയത് ഈഅവസരത്തില്&#x200d; ചിന്തനീയവും ഭയനിര്&#x200d;ഭരവുമാണ്. രോഗിയുടെ മരണത്തെതുടര്&#x200d;ന്ന് പശ്ചിമബംഗാള്&#x200d; തലസ്ഥാനമായ കൊല്&#x200d;ക്കത്തയില്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്കുനേരെയുണ്ടായ ആക്രമണമാണ് രാജ്യത്തെ അലോപ്പതി ഡോക്ടര്&#x200d;മാരെ ഒന്നടങ്കം പ്രകോപിപ്പിച്ചത്. ഒറ്റപ്പെട്ടസംഭവത്തിന്റെ പേരില്&#x200d; ഇത്രയും ആളുകളെ രാജ്യത്താകമാനം ഇരകളാക്കേണ്ടിയിരുന്നോ എന്ന ചോദ്യം ഉന്നയിക്കപ്പെടുമ്പോള്&#x200d;തന്നെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തില്&#x200d; ഏറ്റവും മുന്&#x200d;പന്തിയില്&#x200d; നില്&#x200d;ക്കുന്ന വിഭാഗമെന്ന നിലക്ക് ഭിഷഗ്വര•ാരുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ആരോഗ്യവശാല്&#x200d; ഏറ്റവുംകഠിനമായതാണ് ഋതുഭേദങ്ങളില്&#x200d; പൊതുവെ വര്&#x200d;ഷകാലം. പകര്&#x200d;ച്ചവ്യാധികള്&#x200d; ഏതുനിമിഷവും എത്രപേരിലേക്കും ഏതിടത്തേക്കുംപടരാവുന്ന കാലാവസ്ഥയില്&#x200d; ആരോഗ്യസംരക്ഷകമേഖല അന്ത:സംഘര്&#x200d;ഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും കരങ്ങളില്&#x200d; അകപ്പെടുന്നത് വിസ്മയകരവും അതീവവേദനാജനകവുമാണെന്നുതന്നെ പറയണം. രാജ്യവ്യാപകമായി ഇന്നലെ ഭിഷഗ്വര•ാര്&#x200d; പണിമുടക്ക് നടത്തിയത് ഈഅവസരത്തില്&#x200d; ചിന്തനീയവും ഭയനിര്&#x200d;ഭരവുമാണ്. രോഗിയുടെ മരണത്തെതുടര്&#x200d;ന്ന് പശ്ചിമബംഗാള്&#x200d; തലസ്ഥാനമായ കൊല്&#x200d;ക്കത്തയില്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്കുനേരെയുണ്ടായ ആക്രമണമാണ് രാജ്യത്തെ അലോപ്പതി ഡോക്ടര്&#x200d;മാരെ ഒന്നടങ്കം പ്രകോപിപ്പിച്ചത്. ഒറ്റപ്പെട്ടസംഭവത്തിന്റെ പേരില്&#x200d; ഇത്രയും ആളുകളെ രാജ്യത്താകമാനം ഇരകളാക്കേണ്ടിയിരുന്നോ എന്ന ചോദ്യം ഉന്നയിക്കപ്പെടുമ്പോള്&#x200d;തന്നെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തില്&#x200d; ഏറ്റവും മുന്&#x200d;പന്തിയില്&#x200d; നില്&#x200d;ക്കുന്ന വിഭാഗമെന്ന നിലക്ക് ഭിഷഗ്വര•ാരുടെ പ്രതിഷേധപണിമുടക്കിനെ അടച്ചങ്ങ് കുറ്റപ്പെടുത്താനും ബുദ്ധിമുട്ടുണ്ട്.<br> ഇന്ത്യന്&#x200d; മെഡിക്കല്&#x200d;അസോസിയേഷന്&#x200d; ആഹ്വാനംചെയ്ത 24 മണിക്കൂര്&#x200d; പണിമുടക്ക് ഇന്നലെ ആറുമണിമുതല്&#x200d; ഇന്നുരാവിലെ ആറുവരെ നീണ്ടുനിന്നു. ഉന്നതമായ &#8216;എയിംസി&#8217; ലെ ഡോക്ടര്&#x200d;മാര്&#x200d;വരെ പണിമുടക്കി. അത്യാവശ്യ സേവനങ്ങളെല്ലാം ഉറപ്പുവരുത്തിയായിരുന്നു സമരം എന്നതുകൊണ്ട് ഡോക്ടര്&#x200d;മാര്&#x200d; തങ്ങളുടെ സമൂഹത്തോടും പൊതുസമൂഹത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റിയെന്ന് സമ്മതിക്കണം. ഇത് എന്തുകൊണ്ടും ആശാവഹംതന്നെ. സമരം കാഷ്വാല്&#x200d;റ്റി, ഐ.സി.യു തുടങ്ങിയ അനിവാര്യസേവനങ്ങളെ  ബാധിച്ചില്ല.  കേരളത്തിലും ഇതിന്റെ പ്രതിഫലനം ദൃശ്യമായി. പ്രത്യേകിച്ച് സമരത്തെക്കുറിച്ചറിയാതെ മെഡിക്കല്&#x200d;കോളജുകളില്&#x200d; ഉള്&#x200d;പെടെ എത്തിയ രോഗികളും ബന്ധുക്കളും നന്നേകഷ്ടപ്പെട്ടു. <br> ചികില്&#x200d;സക്കിടെയുള്ള അപ്രതീക്ഷിതമരണവും മതിയായ ചികില്&#x200d;സാലഭ്യതയുടെ കുറവും കൈപ്പിഴകളുമൊക്കെകാരണമാണ് ഡോക്ടര്&#x200d;മാര്&#x200d; രോഗികളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും ഈര്&#x200d;ഷ്യക്ക് പാത്രമാകുന്നത്. ഡോക്ടര്&#x200d;മാര്&#x200d;ക്കും എല്ലാമനുഷ്യരെയുംപോലെ അവരുടെ ശാസ്ത്രമേഖലക്കപ്പുറത്തേക്ക് രോഗിയുടെ ജീവന്&#x200d; നിശ്്ചയമായും സംരക്ഷിക്കാനുള്ള കഴിവില്ലെന്നതാണ് യാഥാര്&#x200d;ത്ഥ്യം. തങ്ങളുടെകഴിവും ദൈവവിധിയുമാണ് ഒരുജീവന്&#x200d; നിലനില്&#x200d;ക്കണോ ഇല്ലാതാകണോ എന്ന് തീരുമാനിക്കുകയെന്നാണ് ഡോക്ടര്&#x200d;മാര്&#x200d;തന്നെ പറയാറ്. രോഗികളുടെ ബന്ധുക്കളെസംബന്ധിച്ചും ഡോക്ടര്&#x200d;മാരെപോലെതന്നെ അതികഠിനമായ മാനസികസമ്മര്&#x200d;ദങ്ങളിലൂടെ കടന്നുപോകുന്ന സന്ദര്&#x200d;ഭമാണ് ഉറ്റവരുടെ ആസ്പത്രിവാസക്കാലം. അപകടങ്ങളാലും ഗുരുതരരോഗങ്ങളാലും ആസ്പത്രികളിലെത്തുന്നവര്&#x200d; മരണപ്പെടുന്നത് ബന്ധുക്കളിലുണ്ടാകുന്ന മാനസികത്തകര്&#x200d;ച്ച അറിയാത്തവരാവില്ല രോഗിയെ കൈകാര്യംചെയ്യുന്ന ഭിഷഗ്വര•ാരും. നിയമപരമായും ധാര്&#x200d;മികമായും തൊഴില്&#x200d;പരമായും രോഗിയുടെ ജീവന്&#x200d; രക്ഷിക്കേണ്ട ഉത്തരവാദിത്തം ഡോക്ടര്&#x200d;മാര്&#x200d;ക്കുണ്ട്. അവരില്&#x200d; ബഹുഭൂരിപക്ഷംപേരും അത് നിര്&#x200d;വഹിക്കുന്നുണ്ടെന്നുതന്നെയാണ് പൊതുജനത്തിന്റെ വിശ്വാസവും. എന്നാല്&#x200d; അപൂര്&#x200d;വംസന്ദര്&#x200d;ഭങ്ങളില്&#x200d; ആസ്പത്രികള്&#x200d;ക്കുനേരെ ഉണ്ടാകുന്ന ആക്രമണങ്ങളും സംഘര്&#x200d;ഷാവസ്ഥയും ഡോക്ടര്&#x200d;മാരുടെ ആത്മവീര്യത്തെ ചോര്&#x200d;ത്തുന്ന രീതിയിലാകുന്നുവെന്നതാണ് ഐ.എം.എ അടക്കമുള്ള ആരോഗ്യരംഗത്തെ സംഘടനകള്&#x200d; ഉന്നയിക്കുന്ന പരാതി. ഇതിനെ അഭിസംബോധനചെയ്യേണ്ട ഉത്തരവാദിത്തം തീര്&#x200d;ച്ചയായും ജനാധിപത്യസമൂഹത്തില്&#x200d; സര്&#x200d;ക്കാരിന് തന്നെയാണ്.<br> ജൂണ്&#x200d;പത്തിന് കൊല്&#x200d;ക്കത്ത നീല്&#x200d;രത്തന്&#x200d; സര്&#x200d;ക്കാര്&#x200d; മെഡി.കോളജില്&#x200d; രോഗി മരിച്ചതിനെതുടര്&#x200d;ന്ന് ജൂനിയര്&#x200d;ഡ്യൂട്ടിഡോക്ടര്&#x200d;മാര്&#x200d;ക്കുനേരെയുണ്ടായ ആക്രമണം അതുകൊണ്ടുതന്നെ ഒഴിവാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന ഭരണകൂടത്തിന്റേതായിരുന്നു. എന്നാല്&#x200d; അക്രമംനടന്ന ശേഷവും അതിനെതിരെ കര്&#x200d;ശനമായി നടപടിയെടുക്കുകയും ഡോക്ടര്&#x200d;മാരെ സാന്ത്വനപ്പെടുത്തുകയും ചെയ്യേണ്ട മമതബാനര്&#x200d;ജി സര്&#x200d;ക്കാര്&#x200d; അവരെ വിശ്വാസത്തിലെടുക്കുന്ന നിലപാടല്ല സ്വീകരിച്ചത്. ഇതാണ് ഡോക്ടര്&#x200d;മാരുടെ സമരം വ്യാപിക്കുന്നതിനും ദേശീയതലത്തിലെ പണിമുടക്കിലേക്കും എത്തിച്ചത്. മുഖ്യമന്ത്രി മമത വിഷയത്തില്&#x200d; കുറ്റപ്പെടുത്തുന്നത് കേന്ദ്രസര്&#x200d;ക്കാരിനെയാണ്. കേന്ദ്രമാകട്ടെ മമതസര്&#x200d;ക്കാരിനെതിരെയുള്ള രാഷ്ട്രീയായുധമായി ഡോക്ടര്&#x200d;മാരുടെ രോഷത്തെ കാണുന്നു. ഇതുമൂലം പാവപ്പെട്ട രോഗികളുടെ ജീവനാണ് തുലാസിലാടുന്നത്. വിവിധമാരകരോഗങ്ങള്&#x200d; കൊണ്ട് പ്രയാസപ്പെടുന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയും സംബന്ധിച്ച് സര്&#x200d;ക്കാര്&#x200d;ആസ്പത്രികളാണ് ഏകആശ്രയം. നാം കിണഞ്ഞുപരിശ്രമിച്ചിട്ടുകൂടി മാരകപകര്&#x200d;ച്ചവ്യാധികള്&#x200d; പടര്&#x200d;ന്നുപിടിക്കുകയാണ്. നിപ ഭീതി കേരളത്തില്&#x200d;നിന്ന് ഭാഗ്യവശാല്&#x200d; അകന്നെങ്കിലും മറ്റുപല പനികളും പടര്&#x200d;ന്നുപിടിക്കാവുന്ന സമയമാണിത്. ബീഹാറില്&#x200d; മസ്തിഷ്ടകപ്പനി ബാധിച്ച് നൂറിലധികം കൂട്ടികളാണ് ഒരുമാസത്തിനിടെ മരിച്ചത്. ഇതിനിടെയാണ് രാജ്യത്തെ സ്വകാര്യആസ്പത്രികളിലുള്&#x200d;പ്പെടെ രോഗികള്&#x200d; ഡോക്ടര്&#x200d;മാരുടെ മരുന്നുകുറിപ്പടി കാത്ത്് നിരാശരായത്. <br> ഡോക്ടര്&#x200d;മാര്&#x200d;ക്കും ആതുരസേവകര്&#x200d;ക്കും ആസ്പത്രികള്&#x200d;ക്കുമെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്&#x200d;ക്കെതിരെ ഫലപ്രദമായ നിയമംആവശ്യമാണ്. നിലവിലെ നിയമം പ്രതികളെ സഹായിക്കുന്നുവെന്ന പരാതിയാണ് ഐ.എം.എ ഉന്നയിക്കുന്നത്. ഇന്ത്യയിലെ 40 ശതമാനം ഡോക്ടര്&#x200d;മാര്&#x200d; അക്രമത്തിനിരയാകുന്നുവെന്ന് അവര്&#x200d; പറയുന്നു. ആരോഗ്യരംഗം കച്ചവടവല്&#x200d;കരിക്കപ്പെടുന്ന ഇന്നത്തെകാലത്ത് ഇതരമേഖലകളില്&#x200d;നിന്ന് ഭിന്നമായി എല്ലാറ്റിലുംമുകളിലുള്ള തങ്ങളുടെ കടമ രോഗികളുടെ ജീവല്&#x200d;സംരക്ഷണമാണെന്ന ബോധ്യം ഡോക്ടര്&#x200d;സമൂഹത്തിനുണ്ടാകണം. പൊതുജനത്തിന്റെ നികുതിപ്പണത്തില്&#x200d;നിന്ന് ലക്ഷങ്ങള്&#x200d; ചെലവാക്കി സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d;കോളജുകളില്&#x200d;നിന്ന് പഠിച്ചിറങ്ങുന്ന ഡോക്ടര്&#x200d;മാര്&#x200d; സമൂഹത്തോടുള്ള ഉത്തരവാദിത്തം മറക്കുന്ന കാഴ്ചയാണ് സര്&#x200d;ക്കാര്&#x200d;ആസ്പത്രികളിലും ഗ്രാമീണമേഖലയിലും  ഇന്നുകാണുന്ന ഡോക്ടര്&#x200d;മാരുടെ അഭാവത്തിന് കാരണം. പണത്തിനുമീതെ പറക്കാത്ത പരുന്തായി ഡോക്ടര്&#x200d;മാര്&#x200d; മാറരുതെന്നതുപോലെ സമൂഹത്തിന്റെ സംരക്ഷകരെന്ന വലിയ ഉത്തരവാദിത്തമാണ് ഡോക്ടര്&#x200d;-ആതുരസേവകസമൂഹം നിര്&#x200d;വഹിക്കുന്നതെന്ന് തിരിച്ചറിയാന്&#x200d; ജനങ്ങള്&#x200d;ക്കുംകഴിയണം. അധ്യാപകനും വിദ്യാര്&#x200d;ത്ഥിയും തമ്മിലുള്ള  ബന്ധത്തേക്കാള്&#x200d; ഊഷ്മളമാകേണ്ട പാരസ്പര്യമാണ് ഡോക്ടര്&#x200d;-രോഗീബന്ധത്തിലുണ്ടാകേണ്ടതെന്ന ബോധം ബന്ധപ്പെട്ട എല്ലാവരിലും എന്നുമുണ്ടാകട്ടെ. സമരം അവസാനിച്ചത് എന്തായാലും ആശ്വാസമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-june-18-doctors.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളിലെ സമരത്തിന് ഐക്യദാര്&#x200d;ഢ്യവുമായി കേരളത്തിലെ ഡോക്ടര്&#x200d;മാരും; പണിമുടക്ക് രോഗികളെ ബാധിച്ചു</title>
		<link>https://www.chandrikadaily.com/west-bengal-docters-strike-lhigh-in-calicut.html</link>
					<comments>https://www.chandrikadaily.com/west-bengal-docters-strike-lhigh-in-calicut.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jun 2019 16:15:30 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[doctors strike]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[medical strike]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130371</guid>

					<description><![CDATA[ബംഗാളില്&#x200d; ജൂനിയര്&#x200d; ഡോക്ടര്&#x200d; അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഐ.എം.ഒ ദേശീയ തലത്തില്&#x200d; നടത്തുന്ന പണിമുടക്കിന് ഐക്യദാര്&#x200d;ഡ്യം പ്രഖ്യാപിച്ച് കേരളത്തിലും ഡോക്ടര്&#x200d;മാര്&#x200d; സമരം നടത്തി. സമരത്തിന് ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ചായിരുന്നു കേരളത്തിലെ ഡോക്ടര്&#x200d;മാര്&#x200d; ഇന്നലെ മെഡിക്കല്&#x200d; ഒ.പികള്&#x200d; ബഹിഷ്‌കരിച്ചത്. സര്&#x200d;ക്കാര്&#x200d; പ്രാദേശിക ആസ്പത്രികളില്&#x200d; രാവിലെ 8 മുതല്&#x200d; 10 വരേയും മെഡിക്കല്&#x200d; കോളജുകളില്&#x200d; 10 മുതല്&#x200d; 11 വരേയായിരുന്നു ബഹിഷ്‌കരണം. ദേശീയ മെഡിക്കല്&#x200d; സമരത്തിന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; ഡോക്ടര്&#x200d;മാര്&#x200d; കുത്തിയിരുന്നു പ്രതിഷേധിച്ചു. കോളേജ് വിദ്യാര്&#x200d;ത്ഥി യൂണിയനേയും അദ്ധ്യാപകരെയും [&#8230;]]]></description>
										<content:encoded><![CDATA[
<p>ബംഗാളില്&#x200d; ജൂനിയര്&#x200d; ഡോക്ടര്&#x200d; അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഐ.എം.ഒ ദേശീയ തലത്തില്&#x200d; നടത്തുന്ന പണിമുടക്കിന് ഐക്യദാര്&#x200d;ഡ്യം പ്രഖ്യാപിച്ച് കേരളത്തിലും ഡോക്ടര്&#x200d;മാര്&#x200d; സമരം നടത്തി. സമരത്തിന് ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ചായിരുന്നു കേരളത്തിലെ ഡോക്ടര്&#x200d;മാര്&#x200d; ഇന്നലെ മെഡിക്കല്&#x200d; ഒ.പികള്&#x200d; ബഹിഷ്‌കരിച്ചത്. സര്&#x200d;ക്കാര്&#x200d; പ്രാദേശിക ആസ്പത്രികളില്&#x200d; രാവിലെ 8 മുതല്&#x200d; 10 വരേയും മെഡിക്കല്&#x200d; കോളജുകളില്&#x200d; 10 മുതല്&#x200d; 11 വരേയായിരുന്നു ബഹിഷ്‌കരണം. </p>



<figure class="wp-block-image"><img loading="lazy" width="1124" height="750" src="https://www.chandrikadaily.com/wp-content/uploads/2019/06/73e6a807-ec2a-4d52-955d-abaaeb59a5c5.jpg" alt="" class="wp-image-130374"/></figure>



<p>ദേശീയ മെഡിക്കല്&#x200d; സമരത്തിന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; ഡോക്ടര്&#x200d;മാര്&#x200d; കുത്തിയിരുന്നു പ്രതിഷേധിച്ചു. കോളേജ് വിദ്യാര്&#x200d;ത്ഥി യൂണിയനേയും അദ്ധ്യാപകരെയും വിദ്യാര്&#x200d;ത്ഥികളെയും അണിനിരത്തികൊണ്ടായിന്നു പ്രതിഷേധം.  11 മണിക്ക് ശേഷം ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; പ്രതിഷേധ സൂചകമായി തലയില്&#x200d; ബാന്റ് അണിഞ്ഞാണ് ജോലിയില്&#x200d; പ്രവേശിച്ചത്. എന്നാല്&#x200d;, സ്വകാര്യ ആസ്പത്രികളില്&#x200d; അത്യാഹിത സേവനങ്ങള്&#x200d; ഒഴികെ 24 മണിക്കൂര്&#x200d; നീളുന്ന പണിമുടക്കായിരുന്നു. അത്യാഹിത വിഭാഗവും ലേബര്&#x200d; റൂമും പ്രവര്&#x200d;ത്തിച്ചു. </p>



<p>എന്നാല്&#x200d; പണി മുടക്കിയ പലരും ഉച്ചക്കു ശേഷം തങ്ങളുടെ വീടുകളില്&#x200d; സ്വകാര്യ പ്രാക്ടീസ് നടത്തി. ആസ്പത്രികളില്&#x200d; പോകാതെ സമരമായിട്ടും തങ്ങളുടെ വീട്ടിലെത്തിയ രോഗികള്&#x200d;ക്ക് സ്വകാര്യ സേവനം നല്കിയ കാഴ്ച ഇന്നലെ മിക്ക സ്ഥലത്തുമുണ്ടായിരുന്നു. സമരത്തെ കുറിച്ച് അറിയാതെ രാവിലെ തന്നെ കോഴിക്കോട് ബീച്ചാസ്പത്രിയില്&#x200d; എത്തിയ രോഗികള്&#x200d; വലഞ്ഞു. ചികിത്സക്കായി എത്തിയ നൂറുകണക്കിന് രോഗികളാണ് മണിക്കൂറുകളോളം ആസ്പത്രികളില്&#x200d; ചികിത്സക്കായി സമരം കാരണം കാത്തുനിന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/west-bengal-docters-strike-lhigh-in-calicut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളിലെ ഡോക്ടേഴ്‌സിന്റെ സമരം; ഉടന്&#x200d; പരിഹാരം കണ്ടെത്തണമെന്ന് ആര്&#x200d;.ഡി.എ</title>
		<link>https://www.chandrikadaily.com/aims-rda-asks-remedy-in-bengal-doctors-strike.html</link>
					<comments>https://www.chandrikadaily.com/aims-rda-asks-remedy-in-bengal-doctors-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Jun 2019 06:40:43 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[doctors strike]]></category>
		<category><![CDATA[mamata banerjee]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130188</guid>

					<description><![CDATA[പശ്ചിമബംഗാളില്&#x200d; ജൂനിയര്&#x200d; ഡോക്ടര്&#x200d;ക്ക് നേരെയുണ്ടായ ആക്രമണത്തില്&#x200d; പ്രതിഷേധിച്ച് ആറ് ദിവസമായി തുടരുന്ന റസിഡന്റ് ഡോക്ടേഴ്‌സിന്റെ സമരത്തില്&#x200d; ഉടന്&#x200d; പരിഹാരം കണ്ടെത്തണമെന്ന് ഡല്&#x200d;ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്&#x200d;(ആര്&#x200d;ഡിഎ). 48 മണിക്കൂറിനുള്ളില്&#x200d; പ്രശ്‌നം പരിഹരിക്കണമെന്നാണ് അസോസിയേഷന്റെ അന്ത്യശാസനം. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങുമെന്നും എയിംസ് ആര്&#x200d;ഡിഎ അറിയിച്ചു. കൊല്&#x200d;ക്കത്തയിലെ എന്&#x200d;ആര്&#x200d;എസ് മെഡിക്കല്&#x200d; കോളേജില്&#x200d; രോഗി മരിച്ചതിനെ തുടര്&#x200d;ന്ന് ബന്ധുക്കള്&#x200d; ജൂനിയര്&#x200d; ഡോക്ടറെ കൈയ്യേറ്റം ചെയ്തതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്. തിങ്കളാഴ്ച്ച രാജ്യവ്യാപകമായി പണിമുടക്കിന് ആള്&#x200d; ഇന്ത്യ [&#8230;]]]></description>
										<content:encoded><![CDATA[
<p>പശ്ചിമബംഗാളില്&#x200d; ജൂനിയര്&#x200d; ഡോക്ടര്&#x200d;ക്ക് നേരെയുണ്ടായ ആക്രമണത്തില്&#x200d; പ്രതിഷേധിച്ച് ആറ് ദിവസമായി തുടരുന്ന റസിഡന്റ് ഡോക്ടേഴ്‌സിന്റെ സമരത്തില്&#x200d; ഉടന്&#x200d; പരിഹാരം കണ്ടെത്തണമെന്ന് ഡല്&#x200d;ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്&#x200d;(ആര്&#x200d;ഡിഎ). 48 മണിക്കൂറിനുള്ളില്&#x200d; പ്രശ്‌നം പരിഹരിക്കണമെന്നാണ് അസോസിയേഷന്റെ അന്ത്യശാസനം. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങുമെന്നും എയിംസ് ആര്&#x200d;ഡിഎ അറിയിച്ചു. കൊല്&#x200d;ക്കത്തയിലെ എന്&#x200d;ആര്&#x200d;എസ് മെഡിക്കല്&#x200d; കോളേജില്&#x200d; രോഗി മരിച്ചതിനെ തുടര്&#x200d;ന്ന് ബന്ധുക്കള്&#x200d; ജൂനിയര്&#x200d; ഡോക്ടറെ കൈയ്യേറ്റം ചെയ്തതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്. </p>



<p>തിങ്കളാഴ്ച്ച രാജ്യവ്യാപകമായി പണിമുടക്കിന് ആള്&#x200d; ഇന്ത്യ മെഡിക്കല്&#x200d; അസോസിയേഷന്&#x200d;(ഐ.എം.എ) ആഹ്വാനം ചെയ്തു. അടിയന്തര ചികിത്സാ ചുമതലകളില്&#x200d;നിന്നു ഡോക്ടര്&#x200d;മാര്&#x200d; വിട്ടുനില്&#x200d;ക്കില്ലെങ്കിലും ദൈനംദിന ഡ്യൂട്ടിയില്&#x200d; പ്രവേശിക്കില്ലന്നു ഐ.എം.എ അറിയിച്ചു.<br> ശനി, ഞായര്&#x200d; ദിവസങ്ങളില്&#x200d; ധര്&#x200d;ണ്ണകളും മറ്റു പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. തിങ്കളാഴ്ച്ച രാവിലെ 6 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് ചൊവ്വാഴ്ച രാവിലെ 6 മണിവരെ തുടരുമെന്നും സംഘടന വാര്&#x200d;ത്താക്കുറിപ്പില്&#x200d; വ്യക്തമാക്കി. തിങ്കളാഴ്ച്ച  ഒപി  അടക്കമുള്ള സേവനങ്ങളില്&#x200d; നിന്നു ഡോക്ടര്&#x200d;മാര്&#x200d; വിട്ടു     നില്&#x200d;ക്കും.  കൊല്&#x200d;ക്കത്തയിലെ എന്&#x200d;.ആര്&#x200d;.എസ് ആസ്പത്രിയില്&#x200d; ജൂനിയര്&#x200d; ഡോക്ടറായ പരിബാഹ മുഖര്&#x200d;ജിക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പാശ്ചാത്തലത്തിലാണ് ദേശവ്യാപക പണിമുടക്കിന് ഐ.എം.എ മുന്നോട്ട് വന്നത്. അക്രമികള്&#x200d;ക്കെതിരെ പശ്ചിമ ബംഗാള്&#x200d; സര്&#x200d;ക്കാര്&#x200d; ശക്തമായ നടപടി സ്വീകരിക്കണമെന്നും സമരം ചെയ്യുന്ന ഡോക്ടര്&#x200d;മാര്&#x200d; ഉയര്&#x200d;ത്തിയ ആവശ്യങ്ങള്&#x200d; ഉപാധികളൊന്നുമില്ലാതെ അംഗീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആസ്പത്രികളില്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെയുണ്ടാവുന്ന അതിക്രമങ്ങള്&#x200d; അവസാനിപ്പിക്കാന്&#x200d; ദേശീയതലത്തില്&#x200d; നിയമം കൊണ്ടുവരാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയ്യാറാവണമെന്നും ഐഎംഎ ആവശ്യമുന്നയിച്ചിട്ടുണ്ട്.    . <br> </p>



<p>അതിനിടെ ബംഗാളില്&#x200d; ഡോക്ടര്&#x200d;മാരുടെ പണിമുടക്ക് ആരോഗ്യമേഖലയെ പൂര്&#x200d;ണ്ണമായി സ്തംഭിപ്പിച്ചു. പുറത്ത് നിന്നുള്ളവാരാണ് സമരം ചെയ്യുന്നതെന്നും ബി.ജെ.പി- സി.പി.എം ഗൂഢാലോചനയാണ് സമരത്തിന് പിന്നിലെന്നുമുള്ള മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയുടെ പ്രസ്താവന വിഷയം കൂടുതല്&#x200d; വഷളാക്കി. മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കുറ്റവാളികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കണമെന്നും സമരം ചെയ്യുന്ന ഡോക്ടര്&#x200d;മാരുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. കൊല്&#x200d;ക്കത്തയിലെ നില്&#x200d; രത്തന്&#x200d; സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജില്&#x200d; ചികില്&#x200d;സക്കിടെ രോഗി മരിച്ചതിനെ തുടര്&#x200d;ന്നാണ് തിങ്കളാഴ്ച്ച രാത്രി ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെ ഒരു സംഘം ആക്രമണമഴിച്ചുവിട്ടത്. ഇതില്&#x200d; പ്രതിഷേധിച്ച് നാല് ദിവസമായി നടന്നുവരുന്ന ഡോക്ടര്&#x200d;മാരുടെ സമരം ഇന്നലെയും തുടര്&#x200d;ന്നു. സമരത്തില്&#x200d;നിന്ന് പിന്മാറിയില്ലെങ്കില്&#x200d; കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും സ്ഥിതിഗതികള്&#x200d; കൂടുതല്&#x200d; വഷളാക്കിയിരുന്നു. <br> <br>സംസ്ഥാന സര്&#x200d;ക്കാറിന്റെ നിലപാടില്&#x200d; പ്രതിഷേധിച്ച്  എന്&#x200d;ആര്&#x200d;എസ് മെഡിക്കല്&#x200d; കോളജില്&#x200d; നിന്ന് 108 ജൂനിയര്&#x200d; ഡോക്ടര്&#x200d;മാര്&#x200d; രാജിവെച്ചു. ബംഗാളിലെ മറ്റ് ആസ്പത്രകളില്&#x200d; നിന്നും ഡോക്ടര്&#x200d;മാര്&#x200d; കൂട്ടത്തോടെ രാജിവെക്കുന്നതായി റിപ്പോര്&#x200d;ട്ടുകളുണ്ട്. സമരം ചെയ്യുന്ന ഡോക്ടര്&#x200d;മാര്&#x200d;ക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ വിവിധ നഗരങ്ങളിലും പ്രതിഷേധ കൂട്ടായ്മകള്&#x200d; അരങ്ങേറി. <br> ഇതിനിടെ ഡോക്ടമാരുടെ സമരം എത്രയും വേഗം തീര്&#x200d;പ്പാക്കണമെന്ന് കൊല്&#x200d;ക്കത്ത ഹൈക്കോടതി സംസ്ഥാന സര്&#x200d;ക്കാറിനോട് വാക്കാല്&#x200d; ആവശ്യപ്പെട്ടു. സമരം അവസാനിപ്പിക്കുന്നതിന് കോടതി ഇടപെടല്&#x200d; ആവശ്യപ്പെട്ട് സമര്&#x200d;പ്പിച്ച ഹര്&#x200d;ജി പരിഗണക്കിവെയായിരുന്നു ചീഫ് ജസ്റ്റിസ് ടി.ബി.എന്&#x200d; രാധാകൃഷ്ണന്&#x200d; അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ നിര്&#x200d;ദേശം. അതേസമയം ഔദ്യോഗിക ഉത്തരവുകള്&#x200d; കോടതി പുറപ്പെടുവിച്ചില്ല. നഗരത്തിലെ ആസ്പത്രിയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; ഡോക്ടര്&#x200d;മാരുടെ സുരക്ഷ ഉറപ്പാക്കാന്&#x200d; സ്വീകരിച്ച നടപടികള്&#x200d; വിശദീകരിക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാറിനോട് ആവശ്യപ്പെട്ട കോടതി കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി. സ്ഥാനാരോഹണ വേളയില്&#x200d; നടത്തുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ(രോഗിയുടെ നന്മക്കു വേണ്ടി നിലകൊള്ളുമെന്ന) ഓര്&#x200d;മ്മയില്&#x200d; വേണമെന്ന് സമരം ചെയ്യുന്ന ഡോക്ടമാരേയും കോടതി ഓര്&#x200d;മ്മിപ്പിച്ചു. അഭിമാന പ്രശ്‌നമായി വിഷയത്തെ കാണരുതെന്നും എത്രയും വേഗം പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്&#x200d;ഷവര്&#x200d;ധനും പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയോട് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aims-rda-asks-remedy-in-bengal-doctors-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
