<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>donald trumb &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/donald-trumb/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 21 Oct 2025 02:45:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>donald trumb &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വെടിനിര്‍ത്തല്‍ ലംഘനത്തിന് ഹമാസിനെ കുറ്റപ്പെടുത്തി അമേരിക്ക; &#8216;നല്ലപോലെ പെരുമാറൂ, അല്ലെങ്കില്‍ തുടച്ചുനീക്കും&#8221;: മുന്നറിയിപ്പുമായി ട്രംപ്</title>
		<link>https://www.chandrikadaily.com/us-blames-hamas-for-ceasefire-violations-behave-well-or-youll-be-wiped-out-trump-warned.html</link>
					<comments>https://www.chandrikadaily.com/us-blames-hamas-for-ceasefire-violations-behave-well-or-youll-be-wiped-out-trump-warned.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 21 Oct 2025 02:45:25 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[donald trumb]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[hamas]]></category>
		<category><![CDATA[israeel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359439</guid>

					<description><![CDATA[ഇസ്രഈല്‍ വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 158 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; ലംഘനത്തിന്റെ ഉത്തരവാദിത്തം ഹമാസിന്റെ തലയില്&#x200d; കെട്ടിവെക്കാനുള്ള നീക്കവുമായി യു.എസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്. &#8221;നല്ലപോലെ പെരുമാറൂ, അല്ലെങ്കില്&#x200d; തുടച്ചുനീക്കും&#8221; എന്നായിരുന്നു ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്.</p>
<p>&#8221;ഞങ്ങള്&#x200d; ഹമാസുമായി കരാറില്&#x200d; ഏര്&#x200d;പ്പെട്ടിട്ടുണ്ട്. അവര്&#x200d; ആക്രമണം തുടര്&#x200d;ന്നാല്&#x200d; കനത്ത തിരിച്ചടിയുണ്ടാകും. ഇസ്രഈലിനോട് പറഞ്ഞാല്&#x200d; രണ്ട് മിനിറ്റിനുള്ളില്&#x200d; തന്നെ ആക്രമണം നടത്തും. പക്ഷേ, ഇപ്പോള്&#x200d; അവര്&#x200d;ക്കൊരു അവസരം നല്&#x200d;കുകയാണ്,&#8221; എന്ന് ട്രംപ് വ്യക്തമാക്കി.</p>
<p>അതേസമയം, ഗസ്സയില്&#x200d; വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പൂര്&#x200d;ണമായും തളര്&#x200d;ന്നിരിക്കുകയാണ്. ഇസ്രഈല്&#x200d; വ്യോമാക്രമണങ്ങളില്&#x200d; കഴിഞ്ഞ 24 മണിക്കൂറിനിടെ 57 ഫലസ്തീനികള്&#x200d; കൊല്ലപ്പെടുകയും 158 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. കരാര്&#x200d; നിലവില്&#x200d; വന്നതിനു ശേഷം ആകെ 100ഓളം പേര്&#x200d; കൊല്ലപ്പെട്ടതായി ഗസ്സ സര്&#x200d;ക്കാര്&#x200d; ഓഫീസ് അറിയിച്ചു.</p>
<p>യുദ്ധവിരാമത്തിന്റെ പശ്ചാത്തലത്തില്&#x200d; വീടുകളിലേക്കു മടങ്ങിയ ഫലസ്തീനികള്&#x200d;, വീണ്ടും വ്യോമാക്രമണങ്ങള്&#x200d;ക്ക് ഇരയാവുകയാണ്. അഭയാര്&#x200d;ഥി ക്യാമ്പുകള്&#x200d; ഉള്&#x200d;പ്പെടെയുള്ള പ്രദേശങ്ങള്&#x200d; ലക്ഷ്യമിട്ട് ഇസ്രഈല്&#x200d; യുദ്ധവിമാനങ്ങള്&#x200d; തുടര്&#x200d;ച്ചയായി ആക്രമണം നടത്തുന്നു.</p>
<p>അമേരിക്ക, ഖത്തര്&#x200d;, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയില്&#x200d; നടക്കുന്ന സമാധാന കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ശക്തമായി.</p>
<p>ഇസ്രഈല്&#x200d; സൈന്യം സ്ഥിരീകരിച്ചതനുസരിച്ച്, റഫ അതിര്&#x200d;ത്തിക്ക് സമീപം ഹമാസ് നടത്തിയ ആക്രമണത്തില്&#x200d; രണ്ട് സൈനികര്&#x200d; കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു. എന്നാല്&#x200d;, സംഘര്&#x200d;ഷം നടന്ന പ്രദേശം ഇസ്രഈല്&#x200d; സൈനിക നിയന്ത്രണത്തിലാണെന്നും ഹമാസ് ഈ ആരോപണം നിഷേധിച്ചു.</p>
<p>ഹമാസ് നേതാവ് ഖലീല്&#x200d; അല്&#x200d; ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഖത്തര്&#x200d;, ഈജിപ്ത് പ്രതിനിധികളെ കാണും. ഗസ്സയുടെ ഭരണം അടുത്ത ഘട്ടത്തില്&#x200d; ആര്&#x200d;ക്കാണ് കൈമാറുക എന്നതാണ് പ്രധാന ചര്&#x200d;ച്ചാവിഷയം.</p>
<p>ഹമാസ് വ്യക്തമാക്കിയതനുസരിച്ച്, ട്രംപും ടോണി ബ്ലെയറും നയിക്കുന്ന വിദേശ സംഘത്തിന് ഗസ്സ ഭരണം കൈമാറാനില്ല. അതേസമയം, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ഇസ്രഈലിലെത്തി നെതന്യാഹുവുമായി ചര്&#x200d;ച്ച നടത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്&#x200d;സ് ഇന്ന് ഇസ്രഈലില്&#x200d; എത്തും.</p>
<p>റഫ അതിര്&#x200d;ത്തി തുറക്കുന്നതില്&#x200d; ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. &#8221;പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ അതിര്&#x200d;ത്തി അടച്ചതായിരിക്കും,&#8221; എന്ന് ഇസ്രഈല്&#x200d; പ്രധാനമന്ത്രി ബിന്യാമിന്&#x200d; നെതന്യാഹു വ്യക്തമാക്കി.</p>
<p>വെസ്റ്റ് ബാങ്കിലെ നാബുലുസില്&#x200d; 70,000 ചതുരശ്ര മീറ്ററിലേറെ ഭൂമി ഇസ്രഈല്&#x200d; പിടിച്ചെടുത്തതായും, ഈ വര്&#x200d;ഷം 53 പ്രദേശങ്ങളില്&#x200d; ഇസ്രഈല്&#x200d; അധിനിവേശം നടന്നതായും ഫലസ്തീന്&#x200d; അധികാരികള്&#x200d; ആരോപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-blames-hamas-for-ceasefire-violations-behave-well-or-youll-be-wiped-out-trump-warned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസിന്റെ 20 ഇന പദ്ധതി</title>
		<link>https://www.chandrikadaily.com/1uss-20-point-plan-to-end-gaza-war.html</link>
					<comments>https://www.chandrikadaily.com/1uss-20-point-plan-to-end-gaza-war.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 30 Sep 2025 05:59:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Attack in Gazza]]></category>
		<category><![CDATA[donald trumb]]></category>
		<category><![CDATA[israeel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356208</guid>

					<description><![CDATA[ഈ പദ്ധതി ഗസ്സയില്‍ ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ഇസ്രാഈലിന്റെ വംശഹത്യ യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുന്നു]]></description>
										<content:encoded><![CDATA[<p>വാഷിംഗ്ടണ്&#x200d;: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഫലസ്തീന്&#x200d; രാഷ്ട്രത്തിനുമുള്ള നിര്&#x200d;ദേശങ്ങള്&#x200d; അടങ്ങിയ 20 ഇന പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് മുന്നോട്ട് വെച്ചു. തിങ്കളാഴ്ച വൈറ്റ് ഹൗസില്&#x200d; ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു പദ്ധതിയെ പിന്തുണക്കുന്നതായി പറഞ്ഞു. എന്നാല്&#x200d; പദ്ധതി അംഗീകരിക്കുന്നതുമായി ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.</p>
<p>ഈ പദ്ധതി ഗസ്സയില്&#x200d; ഏകദേശം രണ്ട് വര്&#x200d;ഷമായി തുടരുന്ന ഇസ്രാഈലിന്റെ വംശഹത്യ യുദ്ധം ഉടനടി അവസാനിപ്പിക്കാന്&#x200d; നിര്&#x200d;ദേശിക്കുന്നു. അതേസമയം, ഭാവിയിലെ ഭരണപരമായ പങ്കില്&#x200d; നിന്ന് ഹമാസിനെ പൂര്&#x200d;ണമായും ഒഴിവാക്കാനും നിര്&#x200d;ദേശിക്കുന്നു.</p>
<p>ട്രംപ് മുന്നോട്ട് വെച്ച 20 ഇന പദ്ധതി</p>
<p>1. ഗസ്സ ആകമാനം നിരായുധീകരണം. അയല്&#x200d;പക്കത്തിന് (ഇസ്രഈല്&#x200d;) ഭീഷണിയാകാത്ത ടെറര്&#x200d; ഫ്രീ സോണ്&#x200d;.</p>
<p>2. ഗസ്സ നിവാസികള്&#x200d;ക്ക് ഉപകരിക്കും വിധത്തില്&#x200d; പ്രദേശത്തിന്റെ പുനര്&#x200d;നിര്&#x200d;മാണം.</p>
<p>3. ഇരുപക്ഷവും ഈ പദ്ധതി അംഗീകരിക്കാന്&#x200d; ധാരണയിലെത്തിയാല്&#x200d; യുദ്ധം ഉടനടി അവസാനിപ്പിക്കും. ഇസ്രഈലി സൈന്യം നടപടികള്&#x200d; നിര്&#x200d;ത്തിവെക്കും ക്രമേണ ഗസ്സയില്&#x200d; നിന്ന് പിന്&#x200d;വാങ്ങും.</p>
<p>4. ഡീല്&#x200d; അംഗീകരിക്കുന്ന കാര്യം ഇസ്രഈല്&#x200d; പ്രഖ്യാപിച്ച് 72 മണിക്കൂറിനുള്ളില്&#x200d; ജീവിച്ചിരിക്കുന്ന മുഴുവന്&#x200d; ബന്ദികളെയും ഹമാസ് വിട്ടയക്കും. മരിച്ചവരുടെ മൃതദേഹവും കൈമാറും.</p>
<p>5. ബന്ദികള്&#x200d; തിരിച്ചെത്തിയാലുടന്&#x200d; ഇസ്രഈല്&#x200d; നൂറുകണക്കിന് ഫലസ്തീന്&#x200d; തടവുകാരെ മോചിപ്പിക്കും. മരിച്ച ഫലസ്തീനികളുടെ മൃതദേഹവും വിട്ടുകൊടുക്കും. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 250 തടവുകാരെയും ഒക്‌ടോബര്&#x200d; 7ന് ശേഷം അറസ്റ്റിലായ സ്ത്രീകളും കുട്ടികളും ഉള്&#x200d;പ്പെടെ 1700പേരെയും ഇസ്രാഈല്&#x200d; വിട്ടയക്കും.</p>
<p>6. ബന്ദികള്&#x200d; മോചിപ്പിക്കപ്പെട്ടുകഴിഞ്ഞാല്&#x200d; സമാധാനത്തിലേക്ക് മടങ്ങാന്&#x200d; ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്&#x200d;ക്ക് പൊതുമാപ്പ് നല്&#x200d;കും. ഗസ്സ വിടാന്&#x200d; ആഗ്രഹിക്കുന്നവര്&#x200d;ക്ക് അവരെ സ്വീകരിക്കാന്&#x200d; തയാറുള്ള രാജ്യത്തേക്ക് സുരക്ഷിത പാത അനുവദിക്കും.</p>
<p>7. കരാറില്&#x200d; തീരുമാനമായാല്&#x200d; ഭക്ഷ്യ, ആരോഗ്യ സഹായ വിതരണം ഗസ്സയിലേക്ക് ആരംഭിക്കും. പ്രതിദിനം 600 ട്രക്കുകള്&#x200d; അനുവദിക്കും. വൈദ്യുതി, കുടിവെള്ള, മാലിന്യനിര്&#x200d;മാര്&#x200d;ജന സംവിധാനങ്ങള്&#x200d; പുന:സ്ഥാപിക്കും.</p>
<p>8. ഇരുവിഭാഗത്തിന്റെയും ഇടപെടലില്ലാതെ സഹായങ്ങള്&#x200d; കൃത്യമായി വിതരണം ചെയ്യും. യുഎന്നും റെഡ് ക്രസന്റും അതിന് നേതൃത്വം വഹിക്കും. റഫ അതിര്&#x200d;ത്തി ഇരു ഭാത്തേക്കും തുറക്കും.</p>
<p>9. ഗസ്സ ഭരണത്തിന് ഫലസ്തീനി ടെക്നോക്രാറ്റുകള്&#x200d; അടങ്ങുന്ന താല്&#x200d;കാലിക ഇടക്കാല ഭരണ സംവിധാനം. അറബ്, യൂറോപ്യന്&#x200d; സഖ്യകക്ഷികളുടെ അഭിപ്രായം തേടി യുഎസ് സ്ഥാപിക്കുന്ന പുതിയ അന്താരാഷ്ട്ര ഭരണസംവിധാനം ഇത് നിരീക്ഷിക്കും. യുഎസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് ആയിരിക്കും ഇതിന് നേതൃത്വം വഹിക്കുക. മുന്&#x200d; ബ്രിട്ടീഷ് പ്രധാനന്ത്രി ടോണി ബ്ലെയറും സമിതിയില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ട്. ഫലസ്തീന്&#x200d; അതോറിറ്റി തങ്ങളുടെ പരിഷ്‌കരണം പൂര്&#x200d;ത്തീകരിക്കും വരെ അന്താരഷ്ട്ര ഭരണ സംവിധാനം തുടരും.</p>
<p>10. ആധുനിക മിഡിലീസ്റ്റ് നഗരങ്ങള്&#x200d; നിര്&#x200d;മിച്ചു പരിചയമുള്ള വിദഗ്ധരുടെ നേതൃത്വത്തില്&#x200d; ഗസ്സ പുനര്&#x200d;നിര്&#x200d;മിക്കാന്&#x200d; ഒരു സാമ്പത്തിക പ്ലാന്&#x200d; തയാറാക്കും. നിക്ഷേപവും തൊഴിലും ഉറപ്പാക്കുന്ന തരത്തിലാകുമിത്.</p>
<p>11. കുറഞ്ഞ താരിഫും നിരക്കുമുള്ള പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.</p>
<p>12. ആരെയും ഗസ്സയില്&#x200d; നിന്ന് നിര്&#x200d;ബന്ധിച്ചു പുറത്താക്കില്ല. ആര്&#x200d;ക്കെങ്കിലും പുറത്തുപോകാന്&#x200d; താല്&#x200d;പര്യമുണ്ടെങ്കില്&#x200d; മടങ്ങിവരാനും അനുവദിക്കും. ഗസ്സയില്&#x200d; തന്നെ തുടരാന്&#x200d; ഗസ്സക്കാരെ പ്രോത്സാഹിപ്പിക്കും.</p>
<p>13. ഗസ്സ ഭരണത്തില്&#x200d; ഹമാസിന് ഒരു റോളുമുണ്ടാകില്ല. ടണലുകള്&#x200d; ഉള്&#x200d;പ്പെടെ പുതിയ സായുധ സംവിധാനങ്ങള്&#x200d; സൃഷ്ടിക്കാനും അനുവദിക്കില്ല. നിരായുധീകരണ പ്രക്രിയ ഉറപ്പാക്കാന്&#x200d; സ്വതന്ത്ര നിരീക്ഷകരെ നിയോഗിക്കും</p>
<p>14. ഹമാസും മറ്റ് ഗസ്സ ഗ്രൂപ്പുകളും ഉറപ്പുകള്&#x200d; പാലിക്കുന്നുവെന്നും ഇസ്രഈലിന് ഭീഷണിയാകില്ലെന്നും വിലയിരുത്താന്&#x200d; മേഖലയിലെ സഖ്യരാഷ്ട്രങ്ങളുടെ സുരക്ഷ ഗ്യാരന്റി.</p>
<p>15. അറബ്, മറ്റ് രാജ്യാന്തര സംവിധാനങ്ങള്&#x200d; എന്നിവയുമായി സഹകരിച്ച് യുഎസ് ഒരു ഇന്റര്&#x200d;നാഷനല്&#x200d; സ്റ്റബിലൈസേഷന്&#x200d; ഫോഴ്സ് വികസിപ്പിക്കും. ഉടനടി തന്നെ ഈ സേനയെ ഗസ്സയില്&#x200d; വിന്യസിക്കും. സേന ദീര്&#x200d;ഘകാല ആഭ്യന്തര സുരക്ഷക്കായി ഫലസ്തീന്&#x200d; പൊലീസ് സേനയെ പരിശീലിപ്പിക്കും.</p>
<p>16. ഇസ്രഈല്&#x200d; ഗസ്സ കൈയേറുകയോ അനക്സ് ചെയ്യുകയോ ചെയ്യില്ല. ക്രമേണ മറ്റ് സുരക്ഷ സേനകള്&#x200d;ക്ക് പ്രദേശം കൈമാറി ഐഡിഎഫ് പിന്&#x200d;വാങ്ങും. അയല്&#x200d; രാജ്യങ്ങള്&#x200d;ക്കും പ്രദേശങ്ങള്&#x200d;ക്കും ഗസ്സ ഒരു വെല്ലുവിളിയും ഉയര്&#x200d;ത്തില്ല.</p>
<p>17. ഈ നിര്&#x200d;ദേശങ്ങള്&#x200d; ഹമാസ് നിരസിക്കുകയോ താമസിപ്പിക്കുകയോ ചെയ്താല്&#x200d; മേല്&#x200d;പറഞ്ഞ പോയിന്റുകള്&#x200d; ടെറര്&#x200d; ഫ്രീ മേഖലകളില്&#x200d; നടപ്പാക്കും. അവിടം ഇന്റര്&#x200d;നാഷണല്&#x200d; സ്റ്റബിലൈസേഷന്&#x200d; ഫോഴ്സിന് ക്രമേണ ഐ.ഡി.എഫ് കൈമാറും. (ഹമാസ് അംഗീകരിച്ചില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചന കൂടിയാണിത്)</p>
<p>18.ഗസ്സ ജനതയെ &#8216;തീവ്രവാദ മനോഭാവ മുക്തമാക്കാനുള്ള&#8217; പദ്ധതി തുടങ്ങും. ഇതിനായി വിവിധ മത സംവാദവും മറ്റും സംഘടിപ്പിക്കും.</p>
<p>19 ഗസ്സ പുനര്&#x200d;നിര്&#x200d;മാണം പുരോഗമിക്കുമ്പോള്&#x200d; ഫലസ്തീന്&#x200d; അതോറിറ്റിയുടെ നവീകരണ പ്രവര്&#x200d;ത്തനങ്ങളും നടക്കും. ഇതിനൊപ്പം ഫലസ്തീന്&#x200d; രാഷ്ട്ര സ്ഥാപനത്തിനുള്ള വിശ്വാസ യോഗ്യമായ മാര്&#x200d;ഗരേഖ നിലവില്&#x200d; വരും.</p>
<p>20. സമാധാനപരമായ സഹവര്&#x200d;ത്തിത്വത്തിന് ഇസ്രഈലിനെയും ഫലസ്തീനികളെയും പ്രാപ്തരാക്കുന്നതിന് യു.എസിന്റെ നേതൃത്വത്തില്&#x200d; സംഭാഷണം.</p>
<p>എന്നാല്&#x200d; ഒരു ഫലസ്തീന്&#x200d; രാഷ്ട്രം എന്നത് ഒരു അവ്യക്തമായ സാധ്യതയായി മാത്രമേ ഉയര്&#x200d;ത്തിക്കാട്ടപ്പെടുന്നുള്ളൂ എന്ന് ദി ഗാര്&#x200d;ഡിയന്&#x200d; നിരീക്ഷിക്കുന്നു. ഗസ്സയിലെ ചര്&#x200d;ച്ചകളില്&#x200d; ഖത്തര്&#x200d; ഒരു നിര്&#x200d;ണായക പങ്കാളിയായി തുടരും. ഏറ്റവും പുതിയ സമാധാന പദ്ധതി അംഗീകരിക്കാന്&#x200d; ഹമാസിനെ പ്രേരിപ്പിക്കാന്&#x200d; ഇത് സഹായിക്കുമെന്ന് വാഷിംഗ്ടണ്&#x200d; പ്രതീക്ഷിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1uss-20-point-plan-to-end-gaza-war.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു ലക്ഷം ഡോളർ നൽകേണ്ടത് പുതിയ വീസകൾക്ക്; എച്ച് വൺ ബി വീസയിൽ വ്യക്തത വരുത്തി അമേരിക്ക</title>
		<link>https://www.chandrikadaily.com/new-visas-require-100000-us-clarifies-h-1b-visas.html</link>
					<comments>https://www.chandrikadaily.com/new-visas-require-100000-us-clarifies-h-1b-visas.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 21 Sep 2025 04:42:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[donald trumb]]></category>
		<category><![CDATA[visa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355072</guid>

					<description><![CDATA[എച്ച് വൺ ബി വീസയിൽ വ്യക്തത വരുത്തി അമേരിക്ക. ഒരു ലക്ഷം ഡോളർ എന്ന ഉയർന്ന നിരക്ക് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. വീസ പുതുക്കുന്നതിനോ നിലവിൽ വീസയുള്ളവർക്കോ അധിക ഫീസ് നൽകേണ്ടതില്ല. അതേസമയം, എച്ച് വൺ ബി വീസാ നിരക്ക് വർധന സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളുടെയും വ്യാപാര – വ്യവസായ പങ്കാളിത്തം ചൂണ്ടിക്കാട്ടി കൂടിയാലോചനകൾ അനിവാര്യം എന്നാണ് ഇന്ത്യയുടെ നിലപാട്.തടസ്സങ്ങൾ യുഎസ് അധികാരികൾക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>എച്ച് വൺ ബി വീസയിൽ വ്യക്തത വരുത്തി അമേരിക്ക. ഒരു ലക്ഷം ഡോളർ എന്ന ഉയർന്ന നിരക്ക് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. വീസ പുതുക്കുന്നതിനോ നിലവിൽ വീസയുള്ളവർക്കോ അധിക ഫീസ് നൽകേണ്ടതില്ല.</p>
<p>അതേസമയം, എച്ച് വൺ ബി വീസാ നിരക്ക് വർധന സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. ഇരു രാജ്യങ്ങളുടെയും വ്യാപാര – വ്യവസായ പങ്കാളിത്തം ചൂണ്ടിക്കാട്ടി കൂടിയാലോചനകൾ അനിവാര്യം എന്നാണ് ഇന്ത്യയുടെ നിലപാട്.തടസ്സങ്ങൾ യുഎസ് അധികാരികൾക്ക് പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിനിടെ ട്രംപിന്റെ നടപടിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൗർബല്യം എന്ന വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്.</p>
<p>എച്ച് 1-ബി വീസയ്ക്ക് വാർഷിക ഫീസ് ഒരു ലക്ഷം ഡോളർ ആയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉയർത്തിയത്. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് നടപടിയിൽ ട്രംപ് ഒപ്പുവച്ചു.എച്ച് 1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായതിനാൽ, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്.</p>
<p>കുടിയേറ്റം തടയുന്നതിനും രാജ്യത്തേക്ക് വരുന്ന വിദേശികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അമേരിക്കൻ സർക്കാർ നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടികൾ. എച്ച് വൺ ബി വീസയെ ആശ്രയിക്കുന്ന വ്യവസായങ്ങളെ പുതിയ നയം സാരമായി ബാധിക്കും. മൂന്നു വർഷത്തേക്ക് സാധുതയുള്ളതും മൂന്നു വർഷത്തേക്ക് കൂടി പുതുക്കാനാകുന്നതുമായ വർക്ക് വീസയായ എച്ച് 1 ബി വീസയ്ക്ക് ഇനി മുതൽ 88 ലക്ഷം രൂപയിലേറെ ചെലവേറും.</p>
<p>71 ശതമാനത്തോളം എച്ച് 1 ബി വീസ ഉടമകൾ ഇന്ത്യക്കാരായതിനാൽ ഇന്ത്യക്കാരെയാണ് നയം സാരമായി ബാധിക്കുക. ഐടി മേഖലയിലടക്കം അമേരിക്കയിലേക്ക് പോകാനിരിക്കുന്ന ഇന്ത്യക്കാർക്ക് തീരുമാനം തിരിച്ചടിയാകും. വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്ന കമ്പനികളിലെ നിയമനത്തിനുള്ള എച്ച് വൺ ബി വിസകൾക്ക് ചെലവേറുന്നത് തൊഴിൽദാതാക്കൾക്ക് തലവേദയാകും. വലിയ മുതൽ മുടക്കിൽ വിദേശികളെ കൊണ്ടുവരുന്നതിൽ നിന്ന് കമ്പനികൾ വിട്ടുനിന്നേക്കും. ട്രംപിന്റെ നിർദേശം വന്നതോടെ നാളെ തിരികെയെത്തണമെന്ന് വിദേശ ജീവനക്കാർക്ക് ടെക് ഭീമൻ മൈക്രോസോഫ്റ്റ് നിർദേശം നൽകി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-visas-require-100000-us-clarifies-h-1b-visas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇന്ത്യക്കുള്ളത് ദുർബലനായ പ്രധാനമന്ത്രി&#8217;: കോൺഗ്രസ്</title>
		<link>https://www.chandrikadaily.com/india-needs-a-weak-prime-minister-congress.html</link>
					<comments>https://www.chandrikadaily.com/india-needs-a-weak-prime-minister-congress.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Sep 2025 12:55:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Congres]]></category>
		<category><![CDATA[donald trumb]]></category>
		<category><![CDATA[India]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355048</guid>

					<description><![CDATA[ന്യൂഡൽഹി: എച്ച്1ബി വിസകളുടെ ഫീസ് വർധിപ്പിച്ച ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. ഇന്ത്യക്കുള്ളത് ദുർബലനായ പ്രധാനമന്ത്രിയാണെന്ന് ആവർത്തിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. 2017ലെ എക്‌സ് പോസ്റ്റ് വീണ്ടും ഉയർത്തിയാണ് രാഹുലിന്റെ പ്രതികരണം. ഡൊണാൾഡ് ട്രംപ് ആദ്യമായി അധികാരമേറ്റതിന് പിന്നാലെ മോദിയുമായി നടത്തിയ ചർച്ചയിൽ എച്ച്1ബി വിസയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചില്ലെന്നതിനെ വിമർശിക്കുന്നതായിരുന്നു പോസ്റ്റ്. അമേരിക്കൻ തീരുമാനം ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്നും പ്രധാനമന്ത്രി വീമ്പിളക്കൽ നിർത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: എച്ച്1ബി വിസകളുടെ ഫീസ് വർധിപ്പിച്ച ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. ഇന്ത്യക്കുള്ളത് ദുർബലനായ പ്രധാനമന്ത്രിയാണെന്ന് ആവർത്തിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.</p>
<p>2017ലെ എക്‌സ് പോസ്റ്റ് വീണ്ടും ഉയർത്തിയാണ് രാഹുലിന്റെ പ്രതികരണം. ഡൊണാൾഡ് ട്രംപ് ആദ്യമായി അധികാരമേറ്റതിന് പിന്നാലെ മോദിയുമായി നടത്തിയ ചർച്ചയിൽ എച്ച്1ബി വിസയുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചില്ലെന്നതിനെ വിമർശിക്കുന്നതായിരുന്നു പോസ്റ്റ്. അമേരിക്കൻ തീരുമാനം ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്നും പ്രധാനമന്ത്രി വീമ്പിളക്കൽ നിർത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പരിഹസിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I repeat, India has a weak PM. <a href="https://t.co/N0EuIxQ1XG">https://t.co/N0EuIxQ1XG</a> <a href="https://t.co/AEu6QzPfYH">pic.twitter.com/AEu6QzPfYH</a></p>
<p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1969306416813945292?ref_src=twsrc%5Etfw">September 20, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അമേരിക്ക ഇന്ത്യയോട് മനഃപൂർവ്വം ശത്രുത തീർക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും കുറ്റപ്പെടുത്തി. 2017ൽ രാഹുൽ ഗാന്ധി പറഞ്ഞത് ശരിയെന്ന് തെളിഞ്ഞുവെന്ന് കോൺഗ്രസ് വാക്താവ് പവൻ ഖേരയും പ്രതികരിച്ചു.</p>
<p>വിസാ ഫീസ് ഒരു ലക്ഷം ഡോളറാക്കിയ നടപടി ഇന്ത്യൻ ടെക്കികൾക്ക് കനത്ത തിരിച്ചടിയാണ്. ഒരു ലക്ഷം ഡോളറാക്കിയാണ് എച്ച്1ബി വിസാ ഫീസ് വർധിപ്പിച്ചത്. അപേക്ഷകരെ സ്‌പോൺസർ ചെയ്യുന്നതിന് കമ്പനികൾ 88 ലക്ഷത്തോളം രൂപയാണ് ഇനി നൽകേണ്ടത്. അമേരിക്കയുടെ ജോലി തട്ടിയെടുക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നാണ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-needs-a-weak-prime-minister-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഫലസ്തീനികള്&#x200d; പോകുന്നുണ്ടെങ്കില്&#x200d; അത് ഇസ്രാഈല്&#x200d; കയ്യേറിയ ഇടങ്ങളിലേക്ക് മാത്രം&#8217;; ട്രംപിനെതിരെ വീണ്ടും ഹമാസ്</title>
		<link>https://www.chandrikadaily.com/if-palestinians-go-it-is-only-to-areas-occupied-by-israel-hamas-again-against-trump.html</link>
					<comments>https://www.chandrikadaily.com/if-palestinians-go-it-is-only-to-areas-occupied-by-israel-hamas-again-against-trump.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Feb 2025 11:15:46 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[world]]></category>
		<category><![CDATA[donald trumb]]></category>
		<category><![CDATA[hamas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329246</guid>

					<description><![CDATA[ഗസ്സ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ആവര്&#x200d;ത്തിച്ചുള്ള പ്രസ്താവനകള്&#x200d;ക്ക് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.]]></description>
										<content:encoded><![CDATA[<p>ഗസ്സ സ്വന്തമാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ നീക്കത്തിനെതിരെ വീണ്ടും ഹമാസ്. ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ച ട്രംപിന്റെ പ്രസ്താവന അസംബന്ധമെന്ന് ഹമാസ് പറഞ്ഞു. ഗസ്സ ഫലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നും വാങ്ങാനും വില്&#x200d;ക്കാനും കഴിയുന്ന റിയല്&#x200d; എസ്റ്റേറ്റ് ഭൂമിയില്ല ഗസ്സയെന്നും ഹമാസ് പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗസ്സയെ യു.എസ് ഏറ്റെടുക്കുമെന്നും റിയല്&#x200d; എസ്റ്റേറ്റ് ഭൂമിയായി കണക്കാക്കി വികസനം സാധ്യമാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.</p>
<p>ഗസ്സ പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ആവര്&#x200d;ത്തിച്ചുള്ള പ്രസ്താവനകള്&#x200d;ക്ക് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. ഗസ്സയിലെ ഫലസ്തീനികള്&#x200d; ഏതെങ്കിലും സ്ഥലത്തേക്ക് പോകുന്നുണ്ടെങ്കില്&#x200d; അത് ഇസ്രാഈല്&#x200d; കൈമാറിയ ഇടങ്ങളിലേക്കായിരിക്കുമെന്നും ഹമാസ് പറഞ്ഞു. ഹമാസ് പി.ബി. അംഗം ഇസ്സത്തുല്&#x200d; റിഷ്ഖ് ടെലഗ്രാമില്&#x200d; പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹമാസ് പ്രതികരിച്ചത്.</p>
<p>ഗസ്സയിലെ വെടിനിര്&#x200d;ത്തല്&#x200d; കരാറിന്റെ രണ്ടാംഘട്ട ചര്&#x200d;ച്ചകള്&#x200d; നടക്കാനിരിക്കെയാണ് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയത്. ഫലസ്തീനികളെ അയല്&#x200d; രാജ്യങ്ങള്&#x200d; ഏറ്റെടുക്കണമെന്നും ഗസ്സ വാസയോഗ്യമായ ഇടമല്ലെന്നും ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.</p>
<p>അമേരിക്ക ഗസ്സ പിടിച്ചെടുത്ത് പുനര്&#x200d;നിര്&#x200d;മിക്കുമെന്നും ഗസയിലുള്ള ഫലസ്തീനികള്&#x200d; ജോര്&#x200d;ദാന്&#x200d;, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകണമെന്നുമൊണ് ഡൊണാള്&#x200d;ഡ് ട്രംപ് പറഞ്ഞത്. പശ്ചിമേഷ്യയില്&#x200d; കഴിഞ്ഞ 4 വര്&#x200d;ഷങ്ങളായി അമേരിക്കക്ക് ഒന്നും ചെയ്യാന്&#x200d; കഴിഞ്ഞിട്ടില്ലെന്നും മുന്&#x200d; പ്രസിഡന്റ് ജോ ബെഡനെ വിമര്&#x200d;ശിച്ച് കൊണ്ട് ട്രംപ് പറഞ്ഞിരുന്നു. എന്നാല്&#x200d; സഊദിയും ഖത്തറും യു.എ.ഇയും ഉള്&#x200d;പ്പടെയുള്ള രാജ്യങ്ങള്&#x200d; ട്രംപിന്റെ ഈ ആവശ്യത്തെ പിന്തുണക്കില്ലെന്ന് അറിയിച്ചിരുന്നു. അതേസമയം ട്രംപിന്റെ നിര്&#x200d;ദേശം പരിഗണിക്കാവുന്നതാണെന്നാണ് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്.</p>
<p>ട്രംപിന്റെ നിലപാടിനെതിരെ വൈറ്റ് ഹൗസിന് പുറത്ത് ഗസ്സ വില്&#x200d;പനക്കുള്ളതല്ല എന്ന പ്ലക്കാര്&#x200d;ഡുകളുയര്&#x200d;ത്തിയുള്ള പ്രതിഷേധങ്ങളും നടന്നിരുന്നു. നെതന്യാഹുവും ട്രംപും കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുമ്പോളാണ് ഫലസ്തീന്&#x200d; അനുകൂലികള്&#x200d; വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധ റാലി നടത്തിയത്. ജനുവരി 19നാണ് ഗസ വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പ്രാബല്യത്തില്&#x200d; വന്നത്. ബന്ദികൈമാറ്റത്തില്&#x200d; ഇതുവരെ 733 ഫലസ്തീന്&#x200d; തടവുകാരും 21 ഇസ്രാഈലി തടവുകാരും മോചിതരായി. 42 ദിവസം നീണ്ടുനില്&#x200d;ക്കുന്ന വെടിനിര്&#x200d;ത്തല്&#x200d; കരാറാണ് നടപ്പിലായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-palestinians-go-it-is-only-to-areas-occupied-by-israel-hamas-again-against-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിന്റെ രണ്ടാം വരവില്&#x200d; ആഘാതം തുടങ്ങുന്നു; 18,000 ഇന്ത്യക്കാരെ നാടുകടത്തും; മതിയായ രേഖകളില്ലാത്ത 7.2 ലക്ഷം ഇന്ത്യക്കാരും ആശങ്കയില്&#x200d;</title>
		<link>https://www.chandrikadaily.com/impact-begins-with-trumps-second-coming-18000-indians-to-be-deported-7-2-lakh-indians-who-do-not-have-sufficient-documents-are-also-worried.html</link>
					<comments>https://www.chandrikadaily.com/impact-begins-with-trumps-second-coming-18000-indians-to-be-deported-7-2-lakh-indians-who-do-not-have-sufficient-documents-are-also-worried.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Jan 2025 17:47:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[donald trumb]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326935</guid>

					<description><![CDATA[ത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ അനധികൃത കുടിയേറ്റത്തെ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച ട്രംപ്, അതിര്&#x200d;ത്തികളില്&#x200d; മതില്&#x200d; നിര്&#x200d;മിക്കാനും തടങ്കല്&#x200d; പാളയങ്ങള്&#x200d; ഒരുക്കാനും പെന്റഗണിനോട് ഉത്തരവിട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>അനധികൃതമായി യു.എസില്&#x200d; കഴിയുന്ന കുടിയേറ്റക്കാരെ പുറത്താക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്&#x200d;ന്ന് കുടിയിറക്കപ്പെടുന്ന ഇന്ത്യക്കാരെ സ്വീകരിക്കാന്&#x200d; തയ്യാറെടുപ്പുകള്&#x200d; ആരംഭിച്ച് ഇന്ത്യന്&#x200d; സര്&#x200d;ക്കാര്&#x200d;.</p>
<p>മതിയായ രേഖകള്&#x200d; ഇല്ലാതെ ഏകദേശം 18000ത്തോളം ഇന്ത്യക്കാരാണ് യു.എസില്&#x200d; കഴിയുന്നത്. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്&#x200d; ഇരുരാജ്യങ്ങളും സംയുക്തമായി ശ്രമിക്കും എന്നാണ് റിപ്പോര്&#x200d;ട്ടുകളില്&#x200d; പറയുന്നത്.</p>
<p>എന്നാല്&#x200d; അനധികൃത ഇന്ത്യന്&#x200d; കുടിയേറ്റക്കാരുടെ എണ്ണം 18000ത്തിലധികം ആവാനാണ് സാധ്യത. സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ അനധികൃത കുടിയേറ്റത്തെ ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച ട്രംപ്, അതിര്&#x200d;ത്തികളില്&#x200d; മതില്&#x200d; നിര്&#x200d;മിക്കാനും തടങ്കല്&#x200d; പാളയങ്ങള്&#x200d; ഒരുക്കാനും പെന്റഗണിനോട് ഉത്തരവിട്ടിരുന്നു. കൂടാതെ ആവശ്യാനുസരണം അതിര്&#x200d;ത്തിയിലേക്ക് സൈനികരെ അയയ്ക്കാന്&#x200d; പ്രതിരോധ സെക്രട്ടറിക്ക് അധികാരവും നല്&#x200d;കിയിരുന്നു.</p>
<p>‘എന്റെ ഏറ്റവും പ്രധാനപ്പെട്ട കടമകളിലൊന്ന്, നിയമവിരുദ്ധമായ കുടിയേറ്റങ്ങളില്&#x200d; നിന്നും പുനരധിവാസങ്ങളില്&#x200d; നിന്നും അമേരിക്കന്&#x200d; ജനതയെ സംരക്ഷിക്കുക എന്നതാണ്. അമേരിക്കയിലേക്കുള്ള വിദേശികളുടെ അനധികൃത കുടിയേറ്റം തടയാന്&#x200d; എന്റെ ഭരണകൂടം ലഭ്യമായ എല്ലാ വഴികളും ഉപയോഗിക്കും,’ ട്രംപ് പറഞ്ഞു.</p>
<p>അതേസമയം യു.എസിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റം പരിഹരിക്കുന്നതില്&#x200d; പരാജയപ്പെടുന്നത് മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തൊഴില്&#x200d;, മൊബിലിറ്റി കരാറുകളെ പ്രതികൂലമായി ബാധിക്കുമെന്ന് ബ്ലൂംബെര്&#x200d;ഗ് റിപ്പോര്&#x200d;ട്ട് ചെയ്തു. ഇന്ത്യയില്&#x200d; തൊഴിലില്ലായ്മ വര്&#x200d;ധിക്കുന്നതിനാല്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപ വര്&#x200d;ഷങ്ങളില്&#x200d; തായ്വാന്&#x200d;, സൗദി അറേബ്യ, ജപ്പാന്&#x200d;, ഇസ്രഈല്&#x200d; തുടങ്ങിയ രാജ്യങ്ങളുമായി മൈഗ്രേഷന്&#x200d; കരാറുകളില്&#x200d; ഒപ്പുവെച്ചിരുന്നു.</p>
<p>2024ലെ പ്യൂ റിസര്&#x200d;ച്ച് റിപ്പോര്&#x200d;ട്ട് അനുസരിച്ച് മെക്‌സിക്കോയ്ക്കും എല്&#x200d; സാല്&#x200d;വഡോറിനും ശേഷം യു.എസിലെ ഏറ്റവും വലിയ മൂന്നാമത്തെ അനധികൃത കുടിയേറ്റക്കാര്&#x200d; ഇന്ത്യക്കാരാണ്, 725,000 പേര്&#x200d;. അനധികൃത ഇന്ത്യന്&#x200d; കുടിയേറ്റക്കാരുടെ എണ്ണം രാജ്യത്ത് വര്&#x200d;ധിക്കുന്നതായി യു.എസ് കസ്റ്റംസ് ആന്&#x200d;ഡ് ബോര്&#x200d;ഡര്&#x200d; പ്രൊട്ടക്ഷനിന്റെ ഡാറ്റകളില്&#x200d; പറയുന്നുണ്ട്.</p>
<p>കുടിയേറ്റം കുറവായ യുഎസിന്റെ വടക്കന്&#x200d; അതിര്&#x200d;ത്തിയില്&#x200d; നിയമവിരുദ്ധമായ ക്രോസിങ്ങുകള്&#x200d; വര്&#x200d;ധിച്ചു വരുന്നതും യു.എസിന്റെ ശ്രദ്ധയില്&#x200d;പ്പെട്ടിട്ടുണ്ട്. വടക്കന്&#x200d; ഭാഗത്തിലൂടെ കുടിയേറ്റം ചെയ്യുന്നവരില്&#x200d; നാലിലൊന്ന് ഇന്ത്യക്കാരാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/impact-begins-with-trumps-second-coming-18000-indians-to-be-deported-7-2-lakh-indians-who-do-not-have-sufficient-documents-are-also-worried.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ഡൊണാള്&#x200d;ഡ് ട്രംപ് കീഴടങ്ങി, അറസ്റ്റ് ചെയ്ത് വിട്ടയച്ചു</title>
		<link>https://www.chandrikadaily.com/onam-feast-at-government-expense-after-waiting-for-20-minutes-the-speaker-and-500-people-returned-without-getting-it-2.html</link>
					<comments>https://www.chandrikadaily.com/onam-feast-at-government-expense-after-waiting-for-20-minutes-the-speaker-and-500-people-returned-without-getting-it-2.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 25 Aug 2023 02:45:24 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[donald trumb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271356</guid>

					<description><![CDATA[തനിക്കെതിരായ ആരോപണങ്ങള്&#x200d; രാഷ്ട്രീയ പ്രേരിതമാണ് ഇത്തവണയും ട്രംപ് ആവര്&#x200d;ത്തിച്ചു]]></description>
										<content:encoded><![CDATA[<p>മുന്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് കീഴടങ്ങി. ജോര്&#x200d;ജിയ ജയിലില്&#x200d; കീഴടങ്ങിയ ട്രംപിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്&#x200d; വിട്ടയച്ചു. 2020 പൊതുതിരഞ്ഞെടുപ്പില്&#x200d; നിയമവിരുദ്ധ പ്രവര്&#x200d;ത്തനവും കൃത്രിമത്വവും കാണിച്ചതിനെതിരെയാണ് അറസ്റ്റ്. ജോ ബൈഡനെ തോല്&#x200d;പ്പിക്കാന്&#x200d; നടത്തിയ ശ്രമത്തിന് രണ്ട് വര്&#x200d;ഷത്തെ അന്വേഷണത്തിനൊടുവിലാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്.</p>
<p>കേസിലെ മറ്റ് പ്രതികളും നേരത്തെ കീഴടങ്ങിയിരുന്നു. തനിക്കെതിരായ ആരോപണങ്ങള്&#x200d; രാഷ്ട്രീയ പ്രേരിതമാണ് ഇത്തവണയും ട്രംപ് ആവര്&#x200d;ത്തിച്ചു. നേരത്തെ ഏപ്രില്&#x200d; മാസത്തില്&#x200d; കൈക്കൂലിയുമായി ബന്ധപ്പെട്ടും ട്രംപിനെതിരെ കേസെടുത്തിരുന്നു.</p>
<p>ജൂണില്&#x200d; പ്രതിരോധ രഹസ്യങ്ങള്&#x200d; കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളില്&#x200d; ട്രംപിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതി നിര്&#x200d;ദേശപ്രകാരം മയാമി ഫെഡറല്&#x200d; കോടതിയില്&#x200d; എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. പിന്നാലെ അദ്ദേഹത്തെ ജാമ്യത്തില്&#x200d; വിട്ടു. കുറ്റക്കാരനല്ലെന്ന് അന്നും ട്രംപ് കോടതിയില്&#x200d; ആവര്&#x200d;ത്തിച്ചു.</p>
<p>41 കുറ്റങ്ങളാണ് ട്രംപിനെതിരെയും മറ്റു 18 പ്രതികള്&#x200d;ക്കെതിരെയുമായി ചുമത്തിയത്. രാജ്യത്തെ കബളിപ്പിക്കല്&#x200d;, ഔദ്യോഗിക നടപടികള്&#x200d; തടസ്സപ്പെടുത്തല്&#x200d; ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. വിവിധ അധികാര പരിധികളിലായാണ് ട്രംപിന് കേസുകളുള്ളത്. അടുത്ത പൊതു തിരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; ട്രംപിന് കേസ് തിരിച്ചടിയായേക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/onam-feast-at-government-expense-after-waiting-for-20-minutes-the-speaker-and-500-people-returned-without-getting-it-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡൊണാൾഡ് ട്രംപ് ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി അമേരിക്കൻ എഴുത്തുകാരി കോടതിയിൽ</title>
		<link>https://www.chandrikadaily.com/donaldtrumpsexualharrasementcase.html</link>
					<comments>https://www.chandrikadaily.com/donaldtrumpsexualharrasementcase.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 28 Apr 2023 05:13:01 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[donald trumb]]></category>
		<category><![CDATA[sexual harassement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250415</guid>

					<description><![CDATA[ട്രംപിനെതിരെ നിരവധി സ്ത്രീകള്&#x200d; ഇതിനോടകം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മുന്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി അമേരിക്കൻ എഴുത്തുകാരി കോടതിയെ സമീപിച്ചു.അമേരിക്കന്&#x200d; എഴുത്തുകാരി ഇ. ജീന്&#x200d; കാരോളാണ് ഇതുസംബന്ധിച്ച് യുഎസ് സിവില്&#x200d; കോടതി മുമ്പാകെമൊഴി നൽകിയത്.വരാനിരിക്കുന്ന അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്&#x200d; ട്രംപ് ഒരുങ്ങുന്നതിനിടെയാണ് ട്രംപിനെതിരെ ലൈംഗികാതിക്രമ പരാതി ഉയരുന്നത്.മുപ്പത് വർഷം മുമ്പാണ് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് ഇവര്&#x200d; പറഞ്ഞത്. മാന്&#x200d;ഹട്ടനിലെ ബെര്&#x200d;ഗ്‌ഡോര്&#x200d;ഫ് ഗുഡ്മാന്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റ് സ്റ്റോറിലെ ചേയ്ഞ്ചിംഗ് റൂമില്&#x200d; വെച്ചായിരുന്നു തന്നെ ട്രംപ് ലൈംഗികമായി ആക്രമിച്ചത് എന്നാണ് കാരോളിന്റെ മൊഴി. ട്രംപിനെതിരെ നിരവധി സ്ത്രീകള്&#x200d; ഇതിനോടകം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്&#x200d; ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിക്കുകയായിരുന്നു. ഈ കേസുകളിലൊന്നും ട്രംപിനെ കുറ്റക്കാരനായി വിധിച്ചിട്ടില്ല</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donaldtrumpsexualharrasementcase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിന്റെ സോഷ്യല്&#x200d;മീഡിയ വിലക്ക് നീക്കി മെറ്റ; ഫെയ്‌സ്ബുക്കിലേക്കും ഇന്&#x200d;സ്റ്റഗ്രാമിലേക്കും തിരിച്ചെത്തും</title>
		<link>https://www.chandrikadaily.com/donald-trump-social-media-bann.html</link>
					<comments>https://www.chandrikadaily.com/donald-trump-social-media-bann.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 26 Jan 2023 03:18:22 +0000</pubDate>
				<category><![CDATA[Career]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[bann]]></category>
		<category><![CDATA[donald trumb]]></category>
		<category><![CDATA[meta]]></category>
		<category><![CDATA[social media]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234524</guid>

					<description><![CDATA[അക്കൗണ്ടിന് മുകളില്&#x200d; കടുത്ത നിരീക്ഷണവും നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് മെറ്റയുടെ ഗ്ലോബല്&#x200d; അഫയേഴ്‌സിന്റെ പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>അമേരിക്കന്&#x200d; മുന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ ഇന്&#x200d;സ്റ്റഗ്രാം ഫെയ്‌സ്ബുക്ക് നീക്കിയതായി പുതിയ റിപ്പോര്&#x200d;ട്ട്. രണ്ട് വര്&#x200d;ഷം മുന്&#x200d;പ് ട്രംപിന് ഏര്&#x200d;പ്പെടുത്തിയ വിലക്കാണ് ഫെയ്‌സ്ബുക്ക് മേധാവികളായ മെറ്റ നീക്കിയത്. മെറ്റ തന്നെയാണ് ഈ വിവരം പുറത്തുവിട്ടതും.</p>
<p>ഏതാനും ദിവസങ്ങള്&#x200d;ക്കുള്ളില്&#x200d; ട്രംപിന്റെ അക്കൗണ്ടുകള്&#x200d; പ്രവര്&#x200d;ത്തനക്ഷമമാകും. എന്നാല്&#x200d; അദ്ദേഹത്തിന്റെ അക്കൗണ്ടിന് മുകളില്&#x200d; കടുത്ത നിരീക്ഷണവും നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് മെറ്റയുടെ ഗ്ലോബല്&#x200d; അഫയേഴ്‌സിന്റെ പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു. യുഎസ് കാപിറ്റോള്&#x200d; കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിനാണ് ട്രംപിനെ ഫെയ്‌സ്ബുക്കില്&#x200d; നിന്നും ഇന്&#x200d;സ്റ്റഗ്രാമില്&#x200d; നിന്നും വിലക്കേര്&#x200d;പ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donald-trump-social-media-bann.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യ യു.എസ് പ്രസിഡന്റായി ട്രംപ്; അനുകൂലിച്ച് 10 റിപ്പബ്ലിക്കന്&#x200d; അംഗങ്ങളും</title>
		<link>https://www.chandrikadaily.com/donaldtrump-impeached-capitol-riot-first-president-in-us.html</link>
					<comments>https://www.chandrikadaily.com/donaldtrump-impeached-capitol-riot-first-president-in-us.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 14 Jan 2021 02:44:52 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[donald trumb]]></category>
		<category><![CDATA[impeachment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176291</guid>

					<description><![CDATA[വോട്ടെടുപ്പില്&#x200d; 197നെതിരെ 232 വോട്ടുകള്&#x200d;ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: കാപ്പിറ്റോള്&#x200d; അക്രമത്തിന്റെ പശ്ചാത്തലത്തില്&#x200d; യു.എസ് പ്രസിഡന്റ് ഡൊണള്&#x200d;ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. യു.എസ് ജനപ്രതിനിധി സഭയില്&#x200d; നടന്ന വോട്ടെടുപ്പില്&#x200d; ഡെമോക്രാറ്റുകള്&#x200d;ക്ക് ഭൂരിപക്ഷമുള്ള യു.എസ് ജനപ്രതിനിധി സഭ(223-205)പാസാക്കി. വോട്ടെടുപ്പില്&#x200d; 197നെതിരെ 232 വോട്ടുകള്&#x200d;ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.</p>
<p>ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെന്&#x200d;സ് തള്ളിയതോടെയാണ് യു.എസ് ജനപ്രതിനിധി സഭ ഇംപീച്ച് നടപടികളിലേക്ക് കടന്നത്. യു.എസ് ചരിത്രത്തില്&#x200d; രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്റായി ഇതോടെ ട്രംപ് മാറി. ട്രംപിനെ പിന്താങ്ങാതെ വോട്ട് രേഖപ്പെടുത്തി 10 റിപ്പബ്ലിക്കന്&#x200d; അംഗങ്ങളുടെ നടപടി പാര്&#x200d;ട്ടിയ്ക്ക് തിരിച്ചടിയായി. 2019ല്&#x200d; പ്രമേയം കൊണ്ടുവന്നെങ്കിലും റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല.</p>
<p>ജനപ്രതിനിധി സഭയുടെ അംഗീകാരം നേടിയെങ്കിലും റിപ്പബ്ലിക്കന്&#x200d; നിയന്ത്രണത്തിലുള്ള സെനറ്റില്&#x200d; വിചാരണയില്&#x200d; മൂന്നില്&#x200d; രണ്ട് ഭൂരിപക്ഷമുണ്ടായാലേ ഇംപീച്ച്‌മെന്റ് നടപടി പൂര്&#x200d;ണമാകൂ. 20ന് നടക്കുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞചടങ്ങ് ഈ സാഹചര്യത്തില്&#x200d; കൂടുതല്&#x200d; സങ്കീര്&#x200d;ണ്ണമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donaldtrump-impeached-capitol-riot-first-president-in-us.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
