<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>DonaldJTrump &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/donaldjtrump/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 14 Oct 2025 01:29:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>DonaldJTrump &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ അവസാനിപ്പിക്കാന്‍ സമാധാനക്കരാറില്‍ ഒപ്പുവെച്ച് രാജ്യങ്ങള്‍</title>
		<link>https://www.chandrikadaily.com/countries-sign-peace-deal-to-end-israeli-genocide-in-gaza.html</link>
					<comments>https://www.chandrikadaily.com/countries-sign-peace-deal-to-end-israeli-genocide-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 14 Oct 2025 01:29:27 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palastine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358301</guid>

					<description><![CDATA[യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.]]></description>
										<content:encoded><![CDATA[<p>ഗസ്സയില്&#x200d; ഇസ്രായേല്&#x200d; വംശഹത്യ അവസാനിപ്പിക്കാന്&#x200d; ഉച്ചകോടിയില്&#x200d; സമാധാനക്കരാര്&#x200d; ഒപ്പിട്ടു. ഈജിപ്തിലെ ശറമുല്&#x200d; ശൈഖില്&#x200d; നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാര്&#x200d; ഒപ്പുവെച്ചത്.</p>
<p>യുഎസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്, ഖത്തര്&#x200d; അമീര്&#x200d; ഷെയ്ഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി, തുര്&#x200d;ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്&#x200d;ദുഗാന്&#x200d;, ഈജിപ്ഷ്യന്&#x200d; പ്രസിഡന്റ് അബ്ദുല്&#x200d; ഫത്താഹ് അല്&#x200d;സിസി എന്നിവരാണ് കരാറില്&#x200d; ഒപ്പുവെച്ചത്.</p>
<p>എന്നാല്&#x200d;, ഉച്ചകോടിയില്&#x200d; ഇസ്രായേല്&#x200d; പ്രധാനമന്ത്രി ബെന്യമിന്&#x200d; നെതന്യാഹു പങ്കെടുത്തില്ല. സമാധാന സമ്മേളനത്തില്&#x200d; ഇരുപതിലധികം ലോകനേതാക്കളാണ് പങ്കെടുത്തത്. ഖത്തര്&#x200d;, തുര്&#x200d;ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ നേതാക്കളെ ട്രംപ് പ്രശംസിച്ചു.</p>
<p>അതേസമയം ഗസ്സയില്&#x200d; ജീവനോടെ ഉണ്ടായിരുന്ന മുഴുവന്&#x200d; ഇസ്രായേലി ബന്ദികളെയും രണ്ട് ഘട്ടങ്ങളായി ഖാന്&#x200d; യൂനിസ്, നെത്സരിം എന്നിവിടങ്ങളില്&#x200d; വെച്ച് ഹമാസ് കൈമാറി. ആദ്യഘട്ടത്തില്&#x200d; 7 പേരെയും രണ്ടാം ഘട്ടത്തില്&#x200d; 13 പേരെയും റെഡ് ക്രോസിന് കൈമാറുകയായിരുന്നു.</p>
<p>മോചിതരായവരെ റെഡ് ക്രോസ് ഇസ്രയേല്&#x200d; സൈനിക ക്യാമ്പില്&#x200d; എത്തിച്ചു. ഇസ്രായേലി ബന്ദികളെ ഹമാസ് കൈമാറിയതോടെ ഇസ്രായേല്&#x200d; ജയിലുകളില്&#x200d; കഴിയുന്ന 250 ഫലസ്തീന്&#x200d; ബന്ദികളെ ഇസ്രായേലും വിട്ടയച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/countries-sign-peace-deal-to-end-israeli-genocide-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്‍ ബന്ദി കൈമാറ്റം ഇന്ന് </title>
		<link>https://www.chandrikadaily.com/hostage-exchange-in-gaza-today.html</link>
					<comments>https://www.chandrikadaily.com/hostage-exchange-in-gaza-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 13 Oct 2025 03:05:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358114</guid>

					<description><![CDATA[യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലായിരിക്കും ഇസ്രാഈല്‍ ബന്ദികളെ സ്വീകരിക്കുക.]]></description>
										<content:encoded><![CDATA[<p>ഹമാസ് പിടിയിലുള്ള 20 ബന്ദികളെ ഇന്ന് വിട്ടയക്കും. ഫലസ്തീന്&#x200d; തടവുകാരുടെ മോചനവും ഗസ്സയിലേക്ക് കൂടുതല്&#x200d; സഹായവിതരണവും ഇന്നുണ്ടാകും. യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ സാന്നിധ്യത്തിലായിരിക്കും ഇസ്രാഈല്&#x200d; ബന്ദികളെ സ്വീകരിക്കുക. അതേസമയം ഈജിപ്തിലെ കെയ്‌റോയില്&#x200d; ഇന്ന് നടക്കുന്ന സമാധാന ഉച്ചകോടിയില്&#x200d; ഇന്ത്യ ഉള്&#x200d;പ്പടെ നിരവധി രാജ്യങ്ങള്&#x200d; സംബന്ധിക്കും.</p>
<p>ഇരുപത് ബന്ദികളുടെ മോചനം പ്രദേശിക സമയം കാലത്ത് എട്ടിനുണ്ടാകും എന്നാണ് റിപ്പോര്&#x200d;ട്ട്. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് റെഡ്‌ക്രോസ് സംഘം മുഖേന ഇസ്രഈലിന് കൈമാറും. ബന്ദിമോചന വേളയില്&#x200d; പ്രദര്&#x200d;ശനപരമായ ചടങ്ങുകളൊന്നും പാടില്ലെന്നാണ് ധാരണ. രാവിലെ യുഎസ് പ്രസിഡന്റ് ഡൊണള്&#x200d;ഡ് ട്രംപ് ഇസ്രായേലില്&#x200d; എത്തും. നാലുമണിക്കൂര്&#x200d; ഇസ്രാഈലില്&#x200d; ചെലവഴിക്കുന്ന അദ്ദേഹം ഇസ്രാഈല്&#x200d; പാര്&#x200d;ലമെന്റില്&#x200d; പ്രസംഗിക്കും. തിരിച്ചെത്തുന്ന ബന്ദികളുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഉച്ചയോടെ ഈജിപ്തിലെ സമാധാന ഉച്ചകോടിയില്&#x200d; പങ്കെടുക്കാന്&#x200d; പോകും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hostage-exchange-in-gaza-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാല് ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിക്കണം; ഹമാസിന് ട്രംപിന്റെ ഭീഷണി</title>
		<link>https://www.chandrikadaily.com/a-ceasefire-plan-must-be-approved-within-four-days-trumps-threat-to-hamas.html</link>
					<comments>https://www.chandrikadaily.com/a-ceasefire-plan-must-be-approved-within-four-days-trumps-threat-to-hamas.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 30 Sep 2025 15:14:07 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[hamas]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[palastine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356297</guid>

					<description><![CDATA[അംഗീകരിച്ചില്ലെങ്കില്‍ ആവശ്യമായത് ഇസ്രാഈല്‍ ചെയ്യുമെന്നും ട്രംപിന്റെ ഭീഷണി.]]></description>
										<content:encoded><![CDATA[<p>മൂന്ന് മുതല്&#x200d; നാല് ദിവസം വരെ വെടിനിര്&#x200d;ത്തല്&#x200d; പദ്ധതി അംഗീകരിക്കാന്&#x200d; ഹമാസിന് സമയം അനുവദിച്ചതായി അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. അംഗീകരിച്ചില്ലെങ്കില്&#x200d; ആവശ്യമായത് ഇസ്രാഈല്&#x200d; ചെയ്യുമെന്നും ട്രംപിന്റെ ഭീഷണി.</p>
<p>എല്ലാ അറബ് രാജ്യങ്ങളും, മുസ്‌ലിം രാജ്യങ്ങളുമെല്ലാം ഒപ്പുവച്ചു, ഇസ്രാഈലും ഒപ്പുവച്ചു. ഞങ്ങള്&#x200d; ഹമാസിനായി കാത്തിരിക്കുകയാണ്. ഹമാസ് അത് ചെയ്യുമോ ഇല്ലയോ. അങ്ങനെയല്ലെങ്കില്&#x200d;, അത് വളരെ ദുഃഖകരമായ ഒരു അന്ത്യമായിരിക്കും- ട്രംപ് പറഞ്ഞു.</p>
<p>ട്രംപിന്റെ ഫലസ്തീന്&#x200d; സമാധാന പദ്ധതിയെ സൗദി, യുഎഇ, ഖത്തര്&#x200d;, ജോര്&#x200d;ദാന്&#x200d;, ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്താന്&#x200d;, തുര്&#x200d;ക്കി എന്നീ രാജ്യങ്ങളാണ് സ്വാഗതം ചെയ്തത്. ഗസ്സ സൈനിക പിന്മാറ്റം, പുനര്&#x200d;നിര്&#x200d;മാണം, വെസ്റ്റ്ബാങ്ക് കയ്യേറില്ല തുടങ്ങിയ പ്രഖ്യാപനങ്ങളെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്തിട്ടുണ്ട്.</p>
<p>ഗസ്സയിലെ അധികാരം ഒഴിയാന്&#x200d; ഒരുക്കമാണെന്നും എന്നാല്&#x200d;, ഫലസ്തീന്&#x200d; രാഷ്ട്രത്തിലേക്ക് വഴിയൊരുങ്ങണമെന്നും നേരത്തെ ഹമാസ് വ്യക്തമാക്കിയിരുന്നു. ഈ ആവശ്യം പല രാജ്യങ്ങളും അവഗണിച്ചതും, ഫലസ്തീന്&#x200d; എന്ന രാഷ്ട്ര സ്വപ്നം ഇല്ലാതാകുന്ന സാഹചര്യത്തിലുമാണ് ഒക്ടോബര്&#x200d; ഏഴിലെ ആക്രമണം നടന്നത്.</p>
<p>ട്രംപിന്റെ പ്ലാനില്&#x200d; ഗസ്സയില്&#x200d; നിന്ന് ഹമാസ് നേതാക്കള്&#x200d; പോകണമെന്നും നിരായുധീകരണത്തിന് സന്നദ്ധമാകണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതില്&#x200d; ഹമാസിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ലോക രാജ്യങ്ങള്&#x200d;. നിബന്ധനകളോടെ പ്ലാന്&#x200d; ഹമാസ് സ്വീകരിച്ചേക്കുമെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-ceasefire-plan-must-be-approved-within-four-days-trumps-threat-to-hamas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പില്‍ നിന്ന് ഇസ്രാഈലിനെ വിലക്കാനുള്ള എല്ലാ നീക്കങ്ങള്‍ തടയും; യു.എസ്</title>
		<link>https://www.chandrikadaily.com/all-moves-to-ban-israel-from-the-world-cup-will-be-blocked-u-s.html</link>
					<comments>https://www.chandrikadaily.com/all-moves-to-ban-israel-from-the-world-cup-will-be-blocked-u-s.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 26 Sep 2025 09:04:40 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[usa]]></category>
		<category><![CDATA[worldcup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355653</guid>

					<description><![CDATA[ഗസ്സയില്‍ നടത്തിയ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരണം.]]></description>
										<content:encoded><![CDATA[<p>ലോകകപ്പില്&#x200d; നിന്ന് ഇസ്രാഈലിനെ വിലക്കാനുള്ള നീക്കങ്ങള്&#x200d; തടയുമെന്നും ഇത്തരത്തിലുള്ള എന്ത് നീക്കം നടന്നാലും അതിനെ ഏത് വിധേനയും തടയുമെന്നും മുന്നറിയിപ്പ് നല്&#x200d;കി യു.എസ്. 2026 ഫുട്ബാള്&#x200d; ലോകകപ്പില്&#x200d; നിന്നാണ് ഇസ്രാഈലിനെ വിലക്കാന്&#x200d; നിര്&#x200d;ദേശമുണ്ടായത്. ഗസ്സയില്&#x200d; നടത്തിയ വംശഹത്യയുടെ പേരില്&#x200d; ഇസ്രാഈലിനെതിരെ വലിയ വിമര്&#x200d;ശനങ്ങള്&#x200d; ഉയരുന്ന പശ്ചാത്തലത്തിലാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റിന്റെ പ്രതികരണം.</p>
<p>2026ലെ ഫുട്ബാള്&#x200d; ലോകകപ്പ് യു.എസ്, കാനഡ, മെകിസ്‌കോ രാജ്യങ്ങളിലായാണ് നടക്കുന്നത്. യുറോപ്യന്&#x200d; ഫുട്ബാള്&#x200d; സംഘടനയായ യുവേഫ ഇസ്രായേലിനെ വിലക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു.</p>
<p>യുവേഫയിലെ 20 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ഇസ്രാഈലിനെ വിലക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോര്&#x200d;ട്ട്. റഷ്യയെ വിലക്കിയതിന് സമാനമായി ഇസ്രാഈലിനേയും മാറ്റിനിര്&#x200d;ത്തണമെന്നാണ് സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെടുന്നത്. ഇതിനായി അടുത്തയാഴ്ച പ്രത്യേക യോഗം ചേരാനിരിക്കുകയാണ് യുവേഫ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-moves-to-ban-israel-from-the-world-cup-will-be-blocked-u-s.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് താല്‍പര്യമില്ല; യു.എന്‍ പൊതുസമ്മേളന യാത്ര റദ്ദാക്കി ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്</title>
		<link>https://www.chandrikadaily.com/1chinese-president-xi-jinping-has-canceled-his-trip-to-the-un-general-assembly.html</link>
					<comments>https://www.chandrikadaily.com/1chinese-president-xi-jinping-has-canceled-his-trip-to-the-un-general-assembly.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 25 Sep 2025 05:56:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[worldnews]]></category>
		<category><![CDATA[Xi Jinping]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355549</guid>

					<description><![CDATA[80ാമത് വാര്‍ഷികം ആഘോഷിക്കുന്ന യു.എന്നില്‍ ഇത്തവണ ഷീക്ക് പകരം പ്രീമിയര്‍ ലി ക്വിയാങ്ങാണ് പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>യു.എന്&#x200d; പൊതുസമ്മേളന യാത്ര റദ്ദാക്കി ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്. അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെയാണ് തീരുമാനം. പൊതുസമ്മേളനത്തില്&#x200d; ട്രംപ് പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ഷീ യാത്ര റദ്ദാക്കിയതെന്നാണ് റിപ്പോര്&#x200d;ട്ട്. 80ാമത് വാര്&#x200d;ഷികം ആഘോഷിക്കുന്ന യു.എന്നില്&#x200d; ഇത്തവണ ഷീക്ക് പകരം പ്രീമിയര്&#x200d; ലി ക്വിയാങ്ങാണ് പൊതുസമ്മേളനത്തില്&#x200d; സംസാരിക്കുന്നത്.</p>
<p>താരിഫ് അടക്കം ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ യു.എസ്‌ചൈന ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഷീയുടെ നടപടി. യുഎനിന്റെ 70ാമത് വാര്&#x200d;ഷികത്തിലും 75ാമത് വാര്&#x200d;ഷികത്തിലും അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. ഒക്ടോബര്&#x200d; അവസാനം ദക്ഷിണ കൊറിയയില്&#x200d; നടക്കുന്ന എഷ്യ പസഫിക് സാമ്പത്തിക ഉച്ചകോടിയില്&#x200d; ഷീയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നെങ്കിലും ചൈന പ്രതികരിച്ചിട്ടില്ല. താരിഫ്, വ്യാപാര ചര്&#x200d;ച്ചകളില്&#x200d; യാതൊരു പുരോഗതിയും കൈവരിക്കാത്ത സാഹചര്യത്തില്&#x200d; ട്രംപുമായി കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നാണ് ചൈനീസ് നേതൃത്വത്തിന്റെ വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1chinese-president-xi-jinping-has-canceled-his-trip-to-the-un-general-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പാരസെറ്റമോള്‍ കഴിക്കുന്നത് ഓട്ടിസത്തിന് കാരണമാകുന്നു&#8217;; ട്രംപിന്റെ വാദം വിവാദമാകുന്നു</title>
		<link>https://www.chandrikadaily.com/taking-paracetamol-causes-autism-trumps-argument-is-controversial.html</link>
					<comments>https://www.chandrikadaily.com/taking-paracetamol-causes-autism-trumps-argument-is-controversial.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Sep 2025 05:30:49 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Autism]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[paracetamol]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355469</guid>

					<description><![CDATA[രാജ്യത്തെ വര്‍ധിച്ചുവരുന്ന ഓട്ടിസം നിരക്കുമായി ബന്ധമുണ്ടാകാമെന്ന് ആരോപിച്ച് ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ വേദന സംഹാരിയായ ടൈലനോള്‍ അതായത് പാരസെറ്റമോള്‍ ഒഴിവാക്കുന്നതാകും നല്ലതെന്നായിരുന്നു ട്രംപിന്റെ വാദം]]></description>
										<content:encoded><![CDATA[<p>ഗര്&#x200d;ഭിണികള്&#x200d; പാരസെറ്റമോള്&#x200d; കഴിക്കുന്നത് കുട്ടികള്&#x200d;ക്ക് ഓട്ടിസത്തിന് കാരണമാകുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ വാദം വിവാദമാകുന്നു. രാജ്യത്തെ വര്&#x200d;ധിച്ചുവരുന്ന ഓട്ടിസം നിരക്കുമായി ബന്ധമുണ്ടാകാമെന്ന് ആരോപിച്ച് ഗര്&#x200d;ഭാവസ്ഥയിലുള്ള സ്ത്രീകള്&#x200d; വേദന സംഹാരിയായ ടൈലനോള്&#x200d; അതായത് പാരസെറ്റമോള്&#x200d; ഒഴിവാക്കുന്നതാകും നല്ലതെന്നായിരുന്നു ട്രംപിന്റെ വാദം.</p>
<p>യുഎസ് ഹെല്&#x200d;ത്ത് ആന്റ് ഹ്യൂമന്&#x200d; സര്&#x200d;വീസസ് സെക്രട്ടറി റോബര്&#x200d;ട്ട് എഫ് കെന്നഡി ജൂനിയറിന്റെ പഠനം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ വാദം. അതേസമയം ട്രംപിന്റെ പ്രസ്താവന തള്ളി ലോകാരോഗ്യ സംഘടനയുള്&#x200d;പ്പെടയുള്ളവര്&#x200d; രംഗത്ത് എത്തിയിരുന്നു.</p>
<p>ഗര്&#x200d;ഭിണിയായ സ്ത്രീകള്&#x200d; പാരസെറ്റമോള്&#x200d; കഴിക്കുന്നതും ഓട്ടിസവും തമ്മില്&#x200d; യാതൊരു ബന്ധവുമില്ല. ഈ വിഷയത്തില്&#x200d; ട്രംപിന്റെ വാദം അംഗീകരിക്കാനാകുന്ന തെളിവുകളോ പഠനങ്ങളോ നിലവില്&#x200d; ലഭ്യമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് വ്യക്തമാക്കി. വാക്‌സിനുകള്&#x200d; ഓട്ടിസത്തിന് കാരണമാകുന്നില്ലെന്ന് നമുക്കറിയാം. അവ എണ്ണമറ്റ ജീവനുകള്&#x200d; രക്ഷിക്കുന്നു. ഇത് ശാസ്ത്രം തെളിയിച്ച കാര്യമാണ്. ഇത്തരം കാര്യങ്ങള്&#x200d; യഥാര്&#x200d;ഥത്തില്&#x200d; ചോദ്യം ചെയ്യപ്പെടാന്&#x200d; പാടില്ല, അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/taking-paracetamol-causes-autism-trumps-argument-is-controversial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുഎസിലേക്കുള്ള പോസ്റ്റല്‍ സര്‍വീസുകള്‍ താല്‍കാലികമായി അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ</title>
		<link>https://www.chandrikadaily.com/india-warns-of-temporary-suspension-of-postal-services-to-us.html</link>
					<comments>https://www.chandrikadaily.com/india-warns-of-temporary-suspension-of-postal-services-to-us.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 23 Aug 2025 12:28:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351429</guid>

					<description><![CDATA[800 ഡോളര്‍ വരെ കുറഞ്ഞ വിലയുള്ള വസ്തുക്കള്‍ യുഎസിലേക്ക് അയയ്ക്കുന്നതിന് അനുവദിച്ചിരുന്ന തീരുവ ഇളവ് ജൂലൈ 30ന് യുഎസ് റദ്ദാക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>യുഎസിലേക്കുള്ള പോസ്റ്റല്&#x200d; സര്&#x200d;വീസുകള്&#x200d; താല്&#x200d;കാലികമായി അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്&#x200d;കി ഇന്ത്യ. യുഎസിന്റെ പുതിയ കസ്റ്റംസ് നയങ്ങളെത്തുടര്&#x200d;ന്നാണ് ഇന്ത്യയുടെ നടപടി. 800 ഡോളര്&#x200d; വരെ കുറഞ്ഞ വിലയുള്ള വസ്തുക്കള്&#x200d; യുഎസിലേക്ക് അയയ്ക്കുന്നതിന് അനുവദിച്ചിരുന്ന തീരുവ ഇളവ് ജൂലൈ 30ന് യുഎസ് റദ്ദാക്കിയിരുന്നു. ഇത് ഓഗസ്റ്റ് 29 ന് പിന്&#x200d;വലിച്ചേക്കും.</p>
<p>പുതിയ ഉത്തരവു പ്രകാരം ഓഗസ്റ്റ് 25 മുതല്&#x200d; യുഎസിലേക്ക് തപാല്&#x200d; മുഖാന്തിരം അയയ്ക്കുന്ന എല്ലാ വസ്തുക്കളുടെയും ബുക്കിങ് റദ്ദാക്കുമെന്ന് പോസ്റ്റല്&#x200d; വിഭാഗം അറിയിച്ചു. എന്നാല്&#x200d; കത്തുകള്&#x200d;, രേഖകള്&#x200d; തുടങ്ങിയവ പതിവുപോലെ തന്നെ തപാലിലൂടെ അയയ്ക്കാനാകുമെന്നും ഉത്തരവില്&#x200d; പറയുന്നു.</p>
<p>ഈ സാഹചര്യത്തില്&#x200d; യുഎസിലേക്ക് ഏതു വസ്തു അയയ്ക്കുന്നതിനും ഇന്റര്&#x200d;നാഷനല്&#x200d; എമര്&#x200d;ജന്&#x200d;സി ഇക്കണോമിക് പവര്&#x200d; ആക്ട് പ്രകാരമുള്ള തീരുവ നല്&#x200d;കേണ്ടി വരുമെന്ന് പോസ്റ്റല്&#x200d; വിഭാഗം ഇന്നു പുറത്തിറക്കിയ ഉത്തരവില്&#x200d; പറഞ്ഞു. അതേസമയം 100 ഡോളര്&#x200d; വരെയുള്ള ഗിഫ്റ്റ് വസ്തുക്കള്&#x200d;ക്കുള്ള ഇളവ് തുടരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-warns-of-temporary-suspension-of-postal-services-to-us.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;സമയം കളയുന്ന പരിപാടി&#8221;; ബിഡെനുമായുള്ള സംവാദത്തിനില്ലെന്ന് ട്രംപ്</title>
		<link>https://www.chandrikadaily.com/trump-pulls-out-of-october-15-presidential-debate-with-biden-calls-it-a-waste-of-time.html</link>
					<comments>https://www.chandrikadaily.com/trump-pulls-out-of-october-15-presidential-debate-with-biden-calls-it-a-waste-of-time.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Oct 2020 14:28:19 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[joe biden]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159946</guid>

					<description><![CDATA[''ഒരു വെര്&#x200d;ച്വല്&#x200d; ചര്&#x200d;ച്ചക്കായി എന്റെ സമയം പാഴാക്കുന്നമെന്നതില്&#x200d; നിങ്ങള്&#x200d;ക്ക് ആശങ്ക വേണ്ടന്നാണ്,'' ട്രംപ് വ്യാഴാഴ്ച ഫോക്‌സ് ബിസിനസ്സിന് നല്&#x200d;കിയ ടെലിഫോണ്&#x200d; അഭിമുഖത്തില്&#x200d; പറഞ്ഞത്. അതേസമയം, ബിഡെനുമായുള്ള ദ്യ സംവാദത്തില്&#x200d; ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് വിലയിരുത്തല്&#x200d;. ഇതിന് പിന്നാലെയാണ് ഇനി സംവാദത്തിനില്ലെന്ന ട്രംപിന്റെ മറുപടി കൂടി.]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: അമേരിക്കയില്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യ എതിരാളി ജോ ബിഡെനുമായുള്ള നേരത്തെ പ്രഖ്യാപിച്ച പ്രസിഡന്&#x200d;ഷ്യല്&#x200d; ഡിബേറ്റില്&#x200d; നിന്നും പിന്മാറി പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. ഒക്ടോബര്&#x200d; 15 ന് ബിഡെനുമായി നടക്കേണ്ടിയിരുന്ന ചര്&#x200d;ച്ചയില്&#x200d; നിന്നാണ് ട്രംപ് പിന്മാറിയത്. ബിഡെനുമായുള്ള വെര്&#x200d;ച്വല്&#x200d; സംവാദത്തെ, സമയം കളയുന്ന പരിപാടിയെന്ന് ട്രംപ് കളിയാക്കുകയും ചെയ്തു.</p>
<p>എന്നാല്&#x200d;, കോവിഡ് സ്ഥീരികരിച്ച ട്രംപുമായി സംവാദത്തില്&#x200d; പങ്കെടുക്കില്ലെന്ന് ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്&#x200d;ഥിയായ ജോ ബിഡന്&#x200d; നേരത്തെ വ്യക്തമാക്കിയിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് ഇപ്പോഴും കോവിഡ് ബാധിതനാണെങ്കില്&#x200d; അടുത്തയാഴ്ച അദ്ദേഹവുമായി നടക്കാനിരിക്കുന്ന സംവാദത്തില്&#x200d; പങ്കെടുക്കില്ലെന്നാണ് ബിഡെന്&#x200d; വ്യക്തമാക്കിയത്.</p>
<p>അതേസമയം, വൈറസ് വ്യാപിക്കുന്നതിനെതിരായ മുന്&#x200d;കരുതലായി വെര്&#x200d;ച്വല്&#x200d; സംവാദമാണ് നടക്കുകയെന്ന് പിന്നീട് കമ്മീഷന്&#x200d; വ്യക്തമാക്കിയിരുന്നു. ഇതാണിപ്പോള്&#x200d; ട്രംപ് നിരസിച്ചത്.</p>
<p>&#8221;ഒരു വെര്&#x200d;ച്വല്&#x200d; ചര്&#x200d;ച്ചക്കായി എന്റെ സമയം പാഴാക്കുന്നമെന്നതില്&#x200d; നിങ്ങള്&#x200d;ക്ക് ആശങ്ക വേണ്ടന്നാണ്,&#8221; ട്രംപ് വ്യാഴാഴ്ച ഫോക്‌സ് ബിസിനസ്സിന് നല്&#x200d;കിയ ടെലിഫോണ്&#x200d; അഭിമുഖത്തില്&#x200d; പറഞ്ഞത്.</p>
<p>ഇപ്പോഴും അദ്ദേഹത്തിന് കോവിഡ് ഉണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് സംവാദം നടക്കാന്&#x200d; പാടില്ലെന്നും ബൈഡന്&#x200d; പറഞ്ഞു. ബൈഡനും ട്രംപും തമ്മില്&#x200d; നടക്കേണ്ട മൂന്ന് സംവാദങ്ങളിലൊന്ന് സെപ്റ്റംബര്&#x200d; 29ന് നടന്നിരുന്നു. ഈമാസം 15 നാണ് മിയാമിയില്&#x200d; രണ്ടാമത്തെ ഡിബേറ്റ് നിശ്ചയിച്ചിരിക്കുന്നത്.</p>
<p>പ്രസിഡന്&#x200d;ഷ്യല്&#x200d; ഡിബേറ്റ്സ് കമ്മീഷന്&#x200d; നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് പ്രാഥമിക സംവാദങ്ങളില്&#x200d; രണ്ടാമത്തേതായ 15ന് മിയാമിയില്&#x200d; കോവിഡ് ജാഗ്രത പാലിച്ച് നടക്കുന്നത്. അവസാനത്തെ ഡിബേറ്റ് ഈ മാസം 22 ന് നാഷ് വില്ലെയിലാണ്.</p>
<p>കോവിഡ് ബാധിതനായിരുന്ന ട്രംപ് ഒക്ടോബര്&#x200d; 6 നാണ് ആശുപത്രി വിട്ടത്. തന്റെ മാസ്‌ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. എന്നാല്&#x200d; പ്രസിഡന്റ് കോവിഡ് മുക്തനായിട്ടില്ലെന്നാണ് ഡോക്ടര്&#x200d; പറയുന്നത്. ഭാര്യ മെലാനിയക്കും കോവിഡ് ബാധിച്ചിരുന്നു.</p>
<p>അതേസമയം, ബിഡെനുമായുള്ള ദ്യ സംവാദത്തില്&#x200d; ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് വിലയിരുത്തല്&#x200d;. ഇതിന് പിന്നാലെയാണ് ഇനി സംവാദത്തിനില്ലെന്ന ട്രംപിന്റെ മറുപടി കൂടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-pulls-out-of-october-15-presidential-debate-with-biden-calls-it-a-waste-of-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിന്റെ ഭീഷണിക്കു പിന്നാലെ ഫലസ്തീനുള്ള സഹായം വെട്ടിക്കുറച്ച് അമേരിക്ക</title>
		<link>https://www.chandrikadaily.com/america-slashed-economic-aided-to-palastine.html</link>
					<comments>https://www.chandrikadaily.com/america-slashed-economic-aided-to-palastine.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 18 Jan 2018 12:09:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[palastine]]></category>
		<category><![CDATA[united nations]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65608</guid>

					<description><![CDATA[&#160; വാഷിങ്ടണ്&#x200d;: ഐക്യരാഷ്ട്ര സഭ ഫലസ്തീനു നല്&#x200d;കി വരുന്ന സാമ്പത്തിക സഹായനിധിയിലേക്കുള്ള വിഹിതം അമേരിക്ക പകുതിയിലധികം വെട്ടിക്കുറച്ചു. 125 മില്യണ്&#x200d; ഡോളര്&#x200d; നല്&#x200d;കിയിരുന്ന സ്ഥാനത്ത് ഇനിമുതല്&#x200d; 60 മില്യണ്&#x200d; ഡോളര്&#x200d; നല്&#x200d;കിയാല്&#x200d; മതിയെന്നാണു തീരുമാനം. ഇതോടെ 65 മില്യണ്&#x200d; ഡോളറാണ് വെട്ടിക്കുറച്ചത്. പുതിയ തീരുമാനം ഐക്യരാഷ്ട്ര സഭയുടെ സഹായനിധിയെ കാര്യമായി ബാധിക്കുമെന്ന് യുഎന്&#x200d; റിലീഫ് ആന്റ് വര്&#x200d;ക്ക് ഏജന്&#x200d;സി അറിയിച്ചു. വെസ്റ്റ് ബാങ്ക്, ഗസ മുനമ്പ്, ലെബ്‌നാന്&#x200d;, ജോര്&#x200d;ദാന്&#x200d;, സിറിയ എന്നിവിടങ്ങളില്&#x200d; കഴിയുന്ന ഫലസ്തീനികളുടെ ഭക്ഷണം, ആരോഗ്യം, [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വാഷിങ്ടണ്&#x200d;: ഐക്യരാഷ്ട്ര സഭ ഫലസ്തീനു നല്&#x200d;കി വരുന്ന സാമ്പത്തിക സഹായനിധിയിലേക്കുള്ള വിഹിതം അമേരിക്ക പകുതിയിലധികം വെട്ടിക്കുറച്ചു. 125 മില്യണ്&#x200d; ഡോളര്&#x200d; നല്&#x200d;കിയിരുന്ന സ്ഥാനത്ത് ഇനിമുതല്&#x200d; 60 മില്യണ്&#x200d; ഡോളര്&#x200d; നല്&#x200d;കിയാല്&#x200d; മതിയെന്നാണു തീരുമാനം. ഇതോടെ 65 മില്യണ്&#x200d; ഡോളറാണ് വെട്ടിക്കുറച്ചത്. പുതിയ തീരുമാനം ഐക്യരാഷ്ട്ര സഭയുടെ സഹായനിധിയെ കാര്യമായി ബാധിക്കുമെന്ന് യുഎന്&#x200d; റിലീഫ് ആന്റ് വര്&#x200d;ക്ക് ഏജന്&#x200d;സി അറിയിച്ചു. വെസ്റ്റ് ബാങ്ക്, ഗസ മുനമ്പ്, ലെബ്‌നാന്&#x200d;, ജോര്&#x200d;ദാന്&#x200d;, സിറിയ എന്നിവിടങ്ങളില്&#x200d; കഴിയുന്ന ഫലസ്തീനികളുടെ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്&#x200d;ക്കുവേണ്ടിയാണ് യു.എന്&#x200d; ആര്&#x200d;.ഡബ്ല്യൂ.എ ഫണ്ട് ചെലവഴിക്കുന്നത്.</p>
<p>രണ്ടാഴ്ച മുമ്പ് അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് യു.എസ് നല്&#x200d;കിവരുന്ന ഇത്തരം സഹായങ്ങളെ വിമര്&#x200d;ശിച്ചിരുന്നു. കഴിഞ്ഞ പതിനൊന്നു വര്&#x200d;ഷമായി യുഎസ് സാമ്പത്തിക സഹായ നല്&#x200d;കിവരുകയാണെന്നും അത്തരം സഹായങ്ങള്&#x200d; നിര്&#x200d;ത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീക്ഷണി. ഇതിനു പിന്നാലെയാണ് സഹായം വെട്ടിച്ചുരുക്കിയതായി അമേരിക്ക അറിയിക്കുന്നത്. യുഎന്നിന്റെ റിലീഫ് ആന്റ് വര്&#x200d;ക്‌സ് ഏജന്&#x200d;സിക്ക് (യുഎന്&#x200d;ആര്&#x200d;ഡബ്ല്യൂഎ) ഫണ്ടിന്റെ 30 ശതമാനം സംഭാവന നല്&#x200d;കിയത് യു.എസ് ആയിരുന്നു. അതേസമയം സാമ്പത്തിക സഹായം വെട്ടികുറച്ച തീരുമാനം ആരെയും ശിക്ഷിക്കാനുള്ള നടപടിയല്ലെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപാര്&#x200d;ട്ട്‌മെന്റ് വക്താവ് ഹീതര്&#x200d; നൗവെര്&#x200d;ട്ട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/america-slashed-economic-aided-to-palastine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പോര്‍വിളിയെ പരിഹസിച്ച് റഷ്യ; &#8216;ട്രംപും കിംജോങ് ഉന്നും നഴ്‌സറി കുട്ടികളെ പോലെ ബഹളംവെക്കുന്നു&#8217;</title>
		<link>https://www.chandrikadaily.com/russia-against-trump-and-kim-jong-un.html</link>
					<comments>https://www.chandrikadaily.com/russia-against-trump-and-kim-jong-un.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Sep 2017 05:56:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[Kim Jong Un]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45016</guid>

					<description><![CDATA[മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള പോര്‍വിളിയെ പരിഹസിച്ച് റഷ്യ. നേഴ്‌സറി കുട്ടികളെ പോലെ ട്രംപും കിം ജോങ് ഉന്നും ബഹളം വെക്കുകയാണെന്ന് റഷ്യന്‍ വിദേശികാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പരിഹസിച്ചു. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തില്‍ നിശബ്ദത പാലിക്കാന്‍ സാധിക്കില്ല. അതേസമയം, കൊറിയന്‍ പ്രദേശത്തേക്ക് യുദ്ധം അഴിച്ചുവിടുന്ന അമേരിക്കന്‍ നടപടിയും അംഗീകരിക്കാനാവില്ലെന്നും സെര്‍ജി പറഞ്ഞു. ചൈനയുമായി ചേര്‍ന്ന് വിവേക പൂര്‍വമായ സമീപനമാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്. അല്ലാതെ കിന്‍ഡര്‍ ഗാര്‍ട്ടനിലെ കുട്ടികളെ [&#8230;]]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപും ഉത്തരകൊറിയന്&#x200d; ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള പോര്&#x200d;വിളിയെ പരിഹസിച്ച് റഷ്യ. നേഴ്‌സറി കുട്ടികളെ പോലെ ട്രംപും കിം ജോങ് ഉന്നും ബഹളം വെക്കുകയാണെന്ന് റഷ്യന്&#x200d; വിദേശികാര്യമന്ത്രി സെര്&#x200d;ജി ലാവ്‌റോവ് പരിഹസിച്ചു. ഉത്തരകൊറിയയുടെ മിസൈല്&#x200d; പരീക്ഷണത്തില്&#x200d; നിശബ്ദത പാലിക്കാന്&#x200d; സാധിക്കില്ല. അതേസമയം, കൊറിയന്&#x200d; പ്രദേശത്തേക്ക് യുദ്ധം അഴിച്ചുവിടുന്ന അമേരിക്കന്&#x200d; നടപടിയും അംഗീകരിക്കാനാവില്ലെന്നും സെര്&#x200d;ജി പറഞ്ഞു. ചൈനയുമായി ചേര്&#x200d;ന്ന് വിവേക പൂര്&#x200d;വമായ സമീപനമാണ് ഒരുക്കാന്&#x200d; ഉദ്ദേശിക്കുന്നത്. അല്ലാതെ കിന്&#x200d;ഡര്&#x200d; ഗാര്&#x200d;ട്ടനിലെ കുട്ടികളെ പോലെ ബഹളം വെക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.<br />
മിസൈല്&#x200d; മനുഷ്യന്&#x200d; ഒരു ആത്മത്യാ മിഷനിലാണ് ഉള്ളതെന്ന് പറഞ്ഞത് ഉത്തരകൊറിയന്&#x200d; ഏകാധിപതിയെ റഷ്യ ആക്ഷേപിച്ചത്. ട്രംപ് ലോകത്തിനു മുന്നില്&#x200d; അമേരിക്കയെ അപമാനിച്ചുവെന്നും റഷ്യന്&#x200d; വിദേശകാര്യമന്ത്രി ആരോപിച്ചു.<br />
ഉത്തരകൊറിയ ഭീഷണി തുടര്&#x200d;ന്നാല്&#x200d; പൂര്&#x200d;ണമായും നശിപ്പിക്കുമെന്ന് യു.എന്&#x200d; പൊതുസഭയില്&#x200d; ട്രംപ് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. ഇതിനു മറുപടിയായി ട്രംപ് വൃദ്ധനായ ഭ്രാന്തനാണെന്ന് വിശേഷിപ്പിച്ച് കിമ്മും രംഗത്തെത്തിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/russia-against-trump-and-kim-jong-un.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
