<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Dr Kt Jaleel &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dr-kt-jaleel/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 21 Aug 2023 14:04:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Dr Kt Jaleel &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബന്ധുനിയമന പ്രതിഷേധം; മുന്&#x200d; എം.എസ്.എഫ് നേതാക്കളെ വെറുതെ വിട്ടു</title>
		<link>https://www.chandrikadaily.com/relative-appointment-protest-the-former-msf-leaders-were-acquitted.html</link>
					<comments>https://www.chandrikadaily.com/relative-appointment-protest-the-former-msf-leaders-were-acquitted.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 21 Aug 2023 14:04:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[MSF]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270799</guid>

					<description><![CDATA[ബന്ധുനിയമനം നടത്തിയ മുന്&#x200d; ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധിച്ച എം.എസ്എഫ് നേതാക്കളെ കോടതി വെറുതെ വിട്ടു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : ബന്ധുനിയമനം നടത്തിയ മുന്&#x200d; ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധിച്ച എം.എസ്എഫ് നേതാക്കളെ കോടതി വെറുതെ വിട്ടു. മുന്&#x200d; എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്&#x200d;, മുന്&#x200d; ജനറല്&#x200d; സെക്രട്ടറി എം.പി നവാസ് ഉള്&#x200d;പ്പെടെ ഇരുപത് എം.എസ്.എഫ് നേതാക്കളെയാണ് മാറാട് സെഷന്&#x200d;സ് കോടതി കുറ്റവിമുക്തരാക്കിയത്.</p>
<p>ഉന്നത വിദ്യഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കെ.ടി ജലീല്&#x200d; നടത്തിയ ബന്ധുനിയമനത്തിനെ തുടര്&#x200d;ന്ന് എം.എസ്എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് കലക്ട്രേറ്റിലെ പ്രതിഷേധത്തിനിടെയാണ് എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തത്. പൊലീസിനെ മാരാകായുധങ്ങള്&#x200d; ഉപയോഗിച്ച് അക്രമിച്ചു, പൊലീസിനെ കൃത്യനിര്&#x200d;വഹണത്തില്&#x200d; നിന്ന് തടഞ്ഞു തുടങ്ങിയ വകുപ്പുകള്&#x200d; ചേര്&#x200d;ത്ത് അറസ്റ്റ് ചെയ്ത നേതാക്കളെ പത്ത് ദിവസം ജയിലിലടക്കുകയും ചെയ്തു. 2018 നവംബര്&#x200d; 15 നായിരുന്നു കേസിന്നാസ്പദമായ സംഭവം. ബന്ധുനിയമന സംഭവത്തെ തുടര്&#x200d;ന്ന് ഉയര്&#x200d;ന്ന വ്യാപകമായ പ്രതിഷേധത്തെ തുടര്&#x200d;ന്ന് കെ.ടി ജലീല്&#x200d; മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. എം.എസ്.എഫ് നേതാക്കള്&#x200d;ക്ക് വേണ്ടി അഡ്വ കെ.ടി ജാസിം ഹാജരായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/relative-appointment-protest-the-former-msf-leaders-were-acquitted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമയപരിധി കടന്നു; കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്&#x200d;</title>
		<link>https://www.chandrikadaily.com/kt-jalils-mic-off-and-speaker.html</link>
					<comments>https://www.chandrikadaily.com/kt-jalils-mic-off-and-speaker.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 13 Dec 2022 09:30:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[an shamseer]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[kt jaleel]]></category>
		<category><![CDATA[speaker chair]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=226480</guid>

					<description><![CDATA[ആവര്&#x200d;ത്തിച്ച് പറഞ്ഞിട്ടും ജലീല്&#x200d; പ്രസംഗം തുടരുകയായിരുന്നു.തുടര്&#x200d;ന്നാണ് സ്പീക്കര്&#x200d; മൈക്ക് ഓഫ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>കെ ടി ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്&#x200d; എ എന്&#x200d; ഷംസീര്&#x200d;. ആവര്&#x200d;ത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയമസഭയില്&#x200d; പ്രസംഗം നിര്&#x200d;ത്താതെ ആയതോടെയാണ് ജലീലിന്റെ മൈക്ക് സ്പീക്കര്&#x200d; ഓഫ് ചെയ്തത്. സര്&#x200d;വകലാശാല ഭേദഗതിയുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു എംഎല്&#x200d;എ.</p>
<p>ഇനി അവസാനിപ്പിക്കണം, ചെയറുമായി സഹകരിക്കണം, ബലംപ്രയോഗിച്ച് മൈക്ക് അടുത്തയാള്&#x200d;ക്ക് കൊടുക്കേണ്ടി വരും. ഒരു അണ്ടര്&#x200d; സ്റ്റാന്&#x200d;ഡിങ്ങില്&#x200d; പോകുമ്പോള്&#x200d; സഹകരിക്കാത്തത് ശരിയല്ല സ്പീക്കര്&#x200d; പറഞ്ഞു.</p>
<p>ആവര്&#x200d;ത്തിച്ച് പറഞ്ഞിട്ടും ജലീല്&#x200d; പ്രസംഗം തുടരുകയായിരുന്നു.തുടര്&#x200d;ന്നാണ് സ്പീക്കര്&#x200d; മൈക്ക് ഓഫ് ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kt-jalils-mic-off-and-speaker.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ധുനിയമനം: മന്ത്രി കെ.ടി ജലീല്&#x200d; രാജിവെച്ചു</title>
		<link>https://www.chandrikadaily.com/kt-jaleel-resigned-news.html</link>
					<comments>https://www.chandrikadaily.com/kt-jaleel-resigned-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Apr 2021 07:41:42 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=184449</guid>

					<description><![CDATA[യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് ആണ് കെ.ടി ജലീലിന്റെ ബന്ധുനിയമനം പുറത്തുകൊണ്ടുവന്നത്. തുടക്കത്തില്&#x200d; ജലീലിനെ സിപിഎം സംരക്ഷിച്ചെങ്കിലും ലോകായുക്ത വിധിയോടെ പാര്&#x200d;ട്ടി രാജിയാവശ്യപ്പെടുകയായിരുന്നു.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്&#x200d; ലോകായുക്ത വിധിയെ തുടര്&#x200d;ന്ന് മന്ത്രി കെ.ടി ജലീല്&#x200d; രാജിവെച്ചു. രാജിക്കത്ത് ഗവര്&#x200d;ണര്&#x200d;ക്ക് കൈമാറി. ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസില്&#x200d; മന്ത്രിസ്ഥാനത്ത് തുടരാന്&#x200d; ജലീല്&#x200d; യോഗ്യനല്ലെന്നു ലോകായുക്ത ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പിടിച്ചുനില്&#x200d;ക്കാനാവാതെ ജലീലിന് രാജിവെക്കേണ്ടി വന്നത്.</p>
<p>സംസ്ഥാന ന്യൂനപക്ഷ വികസന കോര്&#x200d;പറേഷന്&#x200d; ജനറല്&#x200d; മാനേജരായി മന്ത്രി കെ.ടി. ജലീല്&#x200d; ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്&#x200d; ജലീല്&#x200d; യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അദീബിന്റെ നിയമനത്തിനായി ജനറല്&#x200d; മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്&#x200d; മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു.</p>
<p>മന്ത്രി പദവി സ്വകാര്യ താല്&#x200d;പര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്. യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ പരാതിയിലായിരുന്നു നടപടി. സൗത്ത് ഇന്ത്യന്&#x200d; ബാങ്കിലെ മാനേജര്&#x200d; പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡപ്യൂട്ടേഷനില്&#x200d; ന്യൂനപക്ഷ വികസന കോര്&#x200d;പറേഷനില്&#x200d; നിയമിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kt-jaleel-resigned-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.ടി ജലീലിന്റെ വിദേശയാത്രകളുടെ രേഖകള്&#x200d; കസ്റ്റംസ ആവശ്യപ്പെട്ടു</title>
		<link>https://www.chandrikadaily.com/customs-asks-foreign-tour-details-from-minister-kt-jalee-news.html</link>
					<comments>https://www.chandrikadaily.com/customs-asks-foreign-tour-details-from-minister-kt-jalee-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 10 Nov 2020 12:22:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=166951</guid>

					<description><![CDATA[അതേസമയം മന്ത്രിയുടെ മറുപടികളില്&#x200d; കസ്റ്റംസ് വൃത്തങ്ങള്&#x200d; തൃപ്തരല്ലെന്നാണ് വിവരം. മന്ത്രിയുടെ പല മറുപടികളും വൈരുദ്ധ്യങ്ങള്&#x200d; നിറഞ്ഞതാണ്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: രണ്ടു വിദേശയാത്രകളുടെ രേഖകള്&#x200d; ഹാജരാക്കാന്&#x200d; മന്ത്രി കെ.ടി. ജലീലിന് കസ്റ്റംസിന്റെ നിര്&#x200d;ദേശം. വിവിധ ചടങ്ങുകളില്&#x200d; പങ്കെടുക്കാനായി ഷാര്&#x200d;ജയിലേക്കും ദുബായിലേക്കും നടത്തിയ യാത്രകളുടെ രേഖകള്&#x200d; ഹാജരാക്കാനാണ് നിര്&#x200d;ദേശം. ഷാര്&#x200d;ജയില്&#x200d; നടന്ന പുസ്തകമേളയിലും ദുബായില്&#x200d; നടന്ന തിരൂരങ്ങാടി പിഎസ്എംഒ കോളജ് പൂര്&#x200d;വവിദ്യാര്&#x200d;ഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ, അനുമതി പത്രമടക്കമുള്ള രേഖകളാണ് ചോദിച്ചിരിക്കുന്നത്.</p>
<p>യുഎഇ കോണ്&#x200d;സുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്ത് വിതരണം ചെയ്ത കേസില്&#x200d; ജലീലിനെ കസ്റ്റംസ് ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് മന്ത്രിയുടെ യാത്ര രേഖകള്&#x200d; ഹാജരാക്കാന്&#x200d; നിര്&#x200d;ദേശിച്ചത്. മതഗ്രന്ഥം വിതരണം ചെയ്യാന്&#x200d; സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം മാത്രമാണ് തനിക്കെന്നും സിആപ്റ്റിലെത്തിച്ച മതഗ്രന്ഥം വിതരണം ചെയ്തിട്ടില്ലെന്നും മന്ത്രി കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്&#x200d; വ്യക്തമാക്കി.</p>
<p>അതേസമയം മന്ത്രിയുടെ മറുപടികളില്&#x200d; കസ്റ്റംസ് വൃത്തങ്ങള്&#x200d; തൃപ്തരല്ലെന്നാണ് വിവരം. മന്ത്രിയുടെ പല മറുപടികളും വൈരുദ്ധ്യങ്ങള്&#x200d; നിറഞ്ഞതാണ്. അതുകൊണ്ടാണ് വിദേശയാത്രയുടെ വിവരങ്ങള്&#x200d; ശേഖരിക്കുന്നത്. കൂടുതല്&#x200d; വിവരങ്ങള്&#x200d; ശേഖരിച്ച ശേഷം മന്ത്രിയെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/customs-asks-foreign-tour-details-from-minister-kt-jalee-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.ടി ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം മുഴുവന്&#x200d; തെറ്റുകള്&#x200d;; നടപടിയെടുക്കാന്&#x200d; ഗവര്&#x200d;ണറുടെ നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/kt-jaleel-phd-desertation-news.html</link>
					<comments>https://www.chandrikadaily.com/kt-jaleel-phd-desertation-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 09 Nov 2020 10:10:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=166712</guid>

					<description><![CDATA[സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് ജലീലിന്റെ പിഎച്ച്ഡി പ്രബന്ധത്തിനെതിരെ പരാതി നല്&#x200d;കിയിരുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ പിഎച്ച്ഡി പ്രബന്ധ വിവാദത്തില്&#x200d; നടപടിയെടുക്കാന്&#x200d; കേരള സര്&#x200d;വകലാശാല വിസിക്ക് ഗവര്&#x200d;ണറുടെ നിര്&#x200d;ദേശം. സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് ജലീലിന്റെ പിഎച്ച്ഡി പ്രബന്ധത്തിനെതിരെ പരാതി നല്&#x200d;കിയിരുന്നത്. നൂറുകണക്കിന് ഉദ്ധരണികള്&#x200d; അക്ഷരത്തെറ്റുകളോടെ പകര്&#x200d;ത്തിയെഴുതി പ്രബന്ധമായി സമര്&#x200d;പ്പിച്ചാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്&#x200d; കേരള സര്&#x200d;വകലാശാലയില്&#x200d;നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയതെന്നും അദ്ദേഹത്തിന്റെ പ്രബന്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നും പരാതിയില്&#x200d; പറയുന്നു. ഗവേഷകനായ മന്ത്രിയുടെ സ്വന്തം കുറിപ്പുകളില്&#x200d; വ്യാകരണ പിശകുകളുടെ കൂമ്പാരമാണെന്നും പരാതിക്കാര്&#x200d; ആരോപിക്കുന്നു.</p>
<p>സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്&#x200d; കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകള്&#x200d; കണ്ടെത്തിയിരുന്നു. പ്രബന്ധങ്ങള്&#x200d; അപ്ലോഡ് ചെയ്യേണ്ട യുജിസിയുടെ പൊതുസൈറ്റില്&#x200d; ജലീലിന്റെ പ്രബന്ധം ലഭ്യമാകാത്തതുകൊണ്ട് വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്‌സിറ്റിയില്&#x200d; നിന്ന് പ്രബന്ധത്തിന്റെ പകര്&#x200d;പ്പ് ലഭ്യമാക്കുകയായിരുന്നു.</p>
<p>മലബാര്&#x200d; ലഹളയില്&#x200d; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ അധികരിച്ചു തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീല്&#x200d; കേരള സര്&#x200d;വകലാശാലയില്&#x200d;നിന്ന് 2006ല്&#x200d; ഡോക്ടറേറ്റ് സ്വന്തമാക്കിയത്. സിന്&#x200d;ഡിക്കേറ്റ് നിലവിലില്ലാതിരുന്ന പ്രത്യേക കാലയളവില്&#x200d; വൈസ് ചാന്&#x200d;സലര്&#x200d; ആയിരുന്ന ഡോ. എം.കെ.രാമചന്ദ്രന്&#x200d; നായര്&#x200d; ഇടപെട്ട് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജലീലിനു ഡോക്ടറേറ്റ് നല്&#x200d;കിയതെന്നു പരാതിയില്&#x200d; പറയുന്നു.</p>
<p>തന്റെ ഗവേഷണഫലം സാധൂകരിക്കാന്&#x200d; ജലീല്&#x200d; ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികള്&#x200d; പലതും വിഷയവുമായി ബന്ധമില്ലാത്തതാണ്. ഇവയ്ക്ക് വേണ്ട സൂചികകള്&#x200d; ഉപയോഗിച്ചിട്ടില്ല. പ്രബന്ധം പകര്&#x200d;ത്തിയെഴുതിയതാണെന്ന ആരോപണം ഒഴിവാക്കാനായി ഉദ്ധരണികള്&#x200d; വളച്ചൊടിച്ചാണ് കാണിച്ചിരിക്കുന്നത്. മൂലഗ്രന്ഥത്തില്&#x200d;നിന്നുള്ള ഉദ്ധരണികള്&#x200d;ക്കു പകരം പലതവണ പകര്&#x200d;പ്പിനു വിധേയമായവയാണ് ഉപയോഗിച്ചിരിക്കുന്നത് . അതുകൊണ്ടുതന്നെ പ്രബന്ധം അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണ്. വാരിയംകുന്നത്തു ഹാജിയുടെ പേര് അടുത്ത കാലത്ത് ചര്&#x200d;ച്ചാ വിഷയമായതിനെ തുടര്&#x200d;ന്നു മലബാര്&#x200d; ലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചപ്പോഴാണ് മന്ത്രിയുടെ പ്രബന്ധവും ശ്രദ്ധയില്&#x200d;പെട്ടതെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപയ്ന്&#x200d; കമ്മിറ്റി ഭാരവാഹികള്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kt-jaleel-phd-desertation-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തന്റെ ബന്ധുവടക്കം 13 പേരെ അനധികൃതമായി നിയമിക്കാനുള്ള നീക്കവുമായി കെ.ടി ജലീല്&#x200d;</title>
		<link>https://www.chandrikadaily.com/kt-jaleel-nepotism-news-again.html</link>
					<comments>https://www.chandrikadaily.com/kt-jaleel-nepotism-news-again.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 08 Nov 2020 02:52:14 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=166488</guid>

					<description><![CDATA[കോവിഡിന്റെ മറവില്&#x200d; നടത്തുന്ന അനധികൃത സ്ഥിരപ്പെടുത്തലിന് ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിര്&#x200d;പ്പ് ശക്തമാണ്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ ഡയരക്ടറേറ്റില്&#x200d; തന്റെ ബന്ധുവടക്കം 13 പേരെ ചട്ടങ്ങള്&#x200d; മറികടന്ന് സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി മന്ത്രി കെ.ടി ജലീല്&#x200d;. മന്ത്രിയുടെ നിര്&#x200d;ദേശപ്രകാരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയരക്ടര്&#x200d; എ.ബി മൊയ്തീന്&#x200d; കുട്ടിയാണ് ഇത് സംബന്ധിച്ച ഫയല്&#x200d; പൊതുഭരണവകുപ്പിന് സമര്&#x200d;പ്പിച്ചത്. ഫയല്&#x200d; തുടര്&#x200d; നടപടികള്&#x200d;ക്കായി മന്ത്രി ഒപ്പിട്ട് നല്&#x200d;കിയിട്ടുണ്ട്. മന്ത്രിയുടെ കൂടെ ഔദ്യോഗിക വസതിയില്&#x200d; താമസിക്കുന്ന ബന്ധുവടക്കമുള്ളവരെയാണ് സ്ഥിരപ്പെടുത്താന്&#x200d; അനധികൃത നീക്കം നടക്കുന്നത്.</p>
<p>2018ല്&#x200d; ഇവരെ സ്ഥിരപ്പെടുത്താന്&#x200d; നീക്കം നടത്തിയപ്പോള്&#x200d; ധനവകുപ്പ് ഫയല്&#x200d; മടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ധനവകുപ്പോ നിയമവകുപ്പോ അറിയാതെയാണ് ഇപ്പോള്&#x200d; സ്ഥിരപ്പെടുത്താന്&#x200d; നീക്കങ്ങള്&#x200d; നടക്കുന്നത്. മന്ത്രി ജലീല്&#x200d; നേരിട്ടാണ് ഇപ്പോള്&#x200d; സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുന്നത്.</p>
<p>യുഡിഎഫ് കാലത്ത് നിയമിച്ചവരെ പിരിച്ചുവിട്ടാണ് സിപിഎം പ്രവര്&#x200d;ത്തകരെയും മന്ത്രിയുടെ ബന്ധുക്കളെയും ന്യൂനപക്ഷ വകുപ്പില്&#x200d; കുത്തിനിറച്ചത്. യോഗ്യതയില്ലാത്തവരെ മാനദണ്ഡങ്ങള്&#x200d; മറികടന്ന് നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ഇത് സംബന്ധിച്ച് വിജിലന്&#x200d;സില്&#x200d; പരാതി പോവുകയും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളില്&#x200d; വിജിലന്&#x200d;സ് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഈ അന്വേഷണം പിന്നീട് അട്ടിമറിക്കപ്പെട്ടു.</p>
<p>കോവിഡിന്റെ മറവില്&#x200d; നടത്തുന്ന അനധികൃത സ്ഥിരപ്പെടുത്തലിന് ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിര്&#x200d;പ്പ് ശക്തമാണ്. വളരെ രഹസ്യമാക്കിയാണ് ഫയല്&#x200d; നടപടികള്&#x200d; നീക്കുന്നത്. ആദ്യം പേപ്പര്&#x200d; ഫയലായി നീങ്ങിയെങ്കിലും പിന്നീട് സെക്രട്ടറിയുടെ നിര്&#x200d;ബന്ധപ്രകാരം ഇ-ഫയല്&#x200d; ആക്കുകയായിരുന്നു. ഫയല്&#x200d; രഹസ്യമാക്കി നീക്കാനായിരുന്നു ഇ-ഫയല്&#x200d; ആക്കാതിരുന്നത്. അനധികൃതമായ സ്ഥിരപ്പെടുത്തലിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്&#x200d; ഒരുങ്ങുകയാണ് വകുപ്പിലെ മറ്റുജീവനക്കാര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kt-jaleel-nepotism-news-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.ടി ജലീലിന്റെ വിശ്വസ്തനായ സി.ആപ്റ്റ് മുന്&#x200d; എംഡിയെ എല്&#x200d;ബിഎസ് ഡയരക്ടറാക്കാന്&#x200d; നീക്കം</title>
		<link>https://www.chandrikadaily.com/c-apt-former-md-moved-to-permanent-appointment-as-lbs-director-news.html</link>
					<comments>https://www.chandrikadaily.com/c-apt-former-md-moved-to-permanent-appointment-as-lbs-director-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 26 Oct 2020 09:42:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164285</guid>

					<description><![CDATA[സി-ആപ്റ്റ്‌ വഴി പാഴ്സൽ കടത്തിയതുമായി ബന്ധപ്പെട്ട്  എന്&#x200d;ഐഎ സംഘം ചോദ്യം ചെയ്ത വ്യക്തികൂടിയാണ് എം.അബ്ദുൾ റഹ്‌മാൻ.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ വിശ്വസ്തനായ സി.ആപ്റ്റ് മുന്&#x200d; എംഡിയെ എല്&#x200d;ബിഎസ് ഡയരക്ടറാക്കാന്&#x200d; നീക്കം. നിയമനത്തിനായി സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാനും എൽബിഎസ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. മന്ത്രി കെ.ടി ജലീലിന്&#x200d;റെ നിര്&#x200d;ദേശാനുസരണം ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസിന്&#x200d;റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഭേദഗതി അംഗീകരിച്ചത്.</p>
<p>നിലവിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലിനു തുല്യമാണ് എൽബിഎസ് ഡയറക്ടറുടെ ശമ്പളം. എക്സിക്യൂട്ടീവ് കമ്മറ്റി  ഭേദഗതി അംഗീകരിച്ചതിന് പിന്നാലെ സർക്കാർ ഉത്തരവിറക്കിയേക്കുമെന്നാണ് സൂചന. എൽബിഎസ് ഡയറക്ടർക്ക് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശമ്പളഘടന നൽകാനും ചട്ടത്തിൽ പുതുതായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1976 ൽ കേരള സർക്കാർ സ്ഥാപിച്ച എൽ.ബി.എസ് സെന്&#x200d;ററില്&#x200d; നാളിതു വരെ നിലനിന്നിരുന്ന ചട്ടങ്ങളാണ് വ്യക്തിഗത താത്പര്യങ്ങൾക്കായി ഭേദഗതി ചെയ്തത്.</p>
<p>സി-ആപ്റ്റ്‌ വഴി പാഴ്സൽ കടത്തിയതുമായി ബന്ധപ്പെട്ട്  എന്&#x200d;ഐഎ സംഘം ചോദ്യം ചെയ്ത വ്യക്തികൂടിയാണ് എം.അബ്ദുൾ റഹ്‌മാൻ. സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽമാർ, സാങ്കേതിക വിദ്യാഭ്യാസ ജോയിന്&#x200d;റ് ഡയറക്ടർമാർ എന്നിവരിൽനിന്ന് നിയമനം നടത്തണമെന്ന നിലവിലെ ചട്ടത്തിന് പകരം എൽ. ബി എസിനു കീഴിലുള്ള രണ്ട് സ്വാശ്രയ കോളേജുകളിലെ പ്രിൻസിപ്പൽമാരിൽ നിന്ന് നിയമിക്കാനാണ് ഭേദഗതിയിൽ നിര്&#x200d;ദേശിച്ചിട്ടുള്ളത്. എൽ.ബി.എസ് സെന്&#x200d;ററിന്&#x200d;റെ തലപ്പത്ത് സർക്കാർ എഞ്ചിനീയറിംഗ് കോളേജ് സീനിയർ പ്രിൻസിപ്പൽമാരെയോ ഐഎഎസ് ഉദ്യോഗസ്ഥന്മാരെയോ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്നും ഡയറക്ടറുടെ യോഗ്യതകളിൽ ഇളവുവരുത്താനും ഭേദഗതി വരുത്താനുമുള്ള തീരുമാനം നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/c-apt-former-md-moved-to-permanent-appointment-as-lbs-director-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എടപ്പാള്&#x200d; സ്വദേശിയെ യുഎഇയില്&#x200d; നിന്ന് നാടുകടത്താന്&#x200d; കെ.ടി ജലീല്&#x200d; യുഎഇ കോണ്&#x200d;സുലേറ്റിന്റെ സഹായം തേടിയെന്ന് സ്വപ്‌നയുടെ മൊഴി</title>
		<link>https://www.chandrikadaily.com/swapna-suresh-against-kt-jaleel.html</link>
					<comments>https://www.chandrikadaily.com/swapna-suresh-against-kt-jaleel.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 21 Oct 2020 11:16:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163220</guid>

					<description><![CDATA[കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിന് നേതൃത്വം നല്&#x200d;കുന്ന യാസറിനെ അപകീര്&#x200d;ത്തി കേസുമായി ബന്ധപ്പെട്ട് പൊലീസ് വേട്ടയാടിയെന്നും രണ്ടുതവണ വീട്ടില്&#x200d; റെയിഡ് നടത്തിയെന്നും യാസറിന്റെ പിതാവ് എംകെഎം അലി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സ്വര്&#x200d;ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയില്&#x200d; വീണ്ടും വെട്ടിലായി കെ.ടി ജലീല്&#x200d;. ദുബൈയില്&#x200d; ജോലി ചെയ്യുന്ന എടപ്പാള്&#x200d; സ്വദേശിയെ യുഎഇയില്&#x200d;നിന്ന് നാടുകടത്താന്&#x200d; മന്ത്രി യുഎഇ കോണ്&#x200d;സുലേറ്റിന്റെ സഹായം തേടി എന്നാണ് വെളിപ്പെടുത്തല്&#x200d;. ഫേസ്ബുക്കില്&#x200d; തനിക്കെതിരെ പോസ്റ്റിട്ടതിനാണ് പ്രവാസി മലയാളിയോട് നാണംകെട്ട പ്രതികാര നടപടിക്ക് മന്ത്രി തുനിഞ്ഞിറങ്ങിയത്.</p>
<p>ദുബൈയില്&#x200d; ജോലി ചെയ്യുന്ന എടപ്പാള്&#x200d; സ്വദേശി യാസറിനെ നാടുകടത്തി കേരളത്തിലെത്തിക്കാന്&#x200d; സഹായം തേടിയെന്നാണ് സ്വപ്നയുടെ മൊഴി. കേന്ദ്ര സര്&#x200d;ക്കാറിനെ പോലും അറിയിക്കാതെ ഒരു ഇന്ത്യന്&#x200d; പൗരനെതിരെ പ്രതികാര നടപടി സ്വീകരിക്കാന്&#x200d; ജലീല്&#x200d; ഒരുങ്ങിയെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്&#x200d;സികള്&#x200d; അന്വേഷണം നടത്തും.</p>
<p>കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിന് നേതൃത്വം നല്&#x200d;കുന്ന യാസറിനെ അപകീര്&#x200d;ത്തി കേസുമായി ബന്ധപ്പെട്ട് പൊലീസ് വേട്ടയാടിയെന്നും രണ്ടുതവണ വീട്ടില്&#x200d; റെയിഡ് നടത്തിയെന്നും യാസറിന്റെ പിതാവ് എംകെഎം അലി പറഞ്ഞു. കോടതി ഉത്തരവോ കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അറിവോ ഇല്ലാതെയാണ് മന്ത്രി ജലീല്&#x200d; ഈ ഇടപെടല്&#x200d; നടത്തിയത്. അലാവുദ്ദീന്&#x200d; എന്നൊരാള്&#x200d;ക്ക് കോണ്&#x200d;സുലേറ്റില്&#x200d; ജോലി ലഭിക്കുന്നതിനും ജലീല്&#x200d; ഇടപെട്ടതായി സ്വപ്ന മൊഴി നല്&#x200d;കിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swapna-suresh-against-kt-jaleel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്ത്രി ജലീലിന്റെ ഗണ്&#x200d;മാന്റെ ഫോണ്&#x200d; കസ്റ്റംസ് കസ്റ്റഡിയിലെടുത്തു</title>
		<link>https://www.chandrikadaily.com/customs-found-kt-jaleel-gun-man-phone.html</link>
					<comments>https://www.chandrikadaily.com/customs-found-kt-jaleel-gun-man-phone.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 17 Oct 2020 05:37:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162194</guid>

					<description><![CDATA[ഗണ്&#x200d;മാന്&#x200d; പ്രജീഷിന്റെ ഫോണാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടില്&#x200d; കസ്റ്റംസ് ഉദ്യോഗസ്ഥര്&#x200d; റെയ്ഡ് നടത്തിയിരുന്നു]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മന്ത്രി കെടി ജലീലിന്റെ ഗണ്&#x200d;മാന്റെ മൊബൈല്&#x200d; ഫോണ്&#x200d; കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്&#x200d;മാന്&#x200d; പ്രജീഷിന്റെ ഫോണാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടില്&#x200d; കസ്റ്റംസ് ഉദ്യോഗസ്ഥര്&#x200d; റെയ്ഡ് നടത്തിയിരുന്നു. ഇതേ തുടര്&#x200d;ന്നാണ് ഗണ്&#x200d;മാന്റെ ഫോണ്&#x200d; പിടിച്ചെടുത്തത്. രണ്ട് സുഹൃത്തുക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്.</p>
<p>സ്വര്&#x200d;ണക്കടത്ത് കേസ് പ്രതി സരിത്തിനെ മന്ത്രിയുടെ ഗണ്&#x200d;മാന്റെ ഫോണില്&#x200d; നിന്ന് വിളിച്ചതടക്കം ഉള്ള വിവരങ്ങള്&#x200d; നേരത്തെ പുറത്ത് വന്നിരുന്നു. റംസാന്&#x200d; കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാടു സംബന്ധിച്ച ഫോണ്&#x200d;വിളി വിവാദങ്ങള്&#x200d; അടക്കം നിലനില്&#x200d;ക്കെയാണ് കസ്റ്റംസ് ഫോണ്&#x200d; കസ്റ്റഡിയിലെടുത്തത്.</p>
<p>വിവിധ കേന്ദ്ര അന്വേഷണ ഏജന്&#x200d;സികള്&#x200d; സ്വര്&#x200d;ണക്കടത്തുമായി ബന്ധപ്പെട്ട കേസില്&#x200d; മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഒളിച്ചുകടന്നാണ് മന്ത്രി അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്കു മുമ്പാകെ ഹാജരായിരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/customs-found-kt-jaleel-gun-man-phone.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെടി ജലീലിന്റെ ഗണ്&#x200d;മാന്റെ മൊബൈല്&#x200d; കസ്റ്റഡിയിലെടുത്തു; നിര്&#x200d;ണായക നീക്കം</title>
		<link>https://www.chandrikadaily.com/kt-jaleel-gunman-mobile-phone.html</link>
					<comments>https://www.chandrikadaily.com/kt-jaleel-gunman-mobile-phone.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 17 Oct 2020 05:29:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<category><![CDATA[kt jaleel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162193</guid>

					<description><![CDATA[നേരത്തെ, കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ അന്വേഷണ ഏജന്&#x200d;സികള്&#x200d; രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സ്വര്&#x200d;ണക്കടത്ത് കേസില്&#x200d; സംശയനിഴലിലുള്ള മന്ത്രി കെടി ജലീലിന്റെ ഗണ്&#x200d;മാന്റെ മൊബൈല്&#x200d; ഫോണ്&#x200d; കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്&#x200d;മാന്&#x200d; പ്രജീഷിന്റെ മൊബൈല്&#x200d;ഫോണാണ് കസ്റ്റഡിയിലെടുത്തത്. എടപ്പാളിലെ വീട്ടില്&#x200d; നിന്നാണ് ഫോണ്&#x200d; പിടിച്ചെടുത്തത്. കേസില്&#x200d; ഗണ്&#x200d;മാന്റെ സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു.</p>
<p>നേരത്തെ, കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ അന്വേഷണ ഏജന്&#x200d;സികള്&#x200d; രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. മന്ത്രിക്ക് ക്ലീന്&#x200d; ചിറ്റ് നല്&#x200d;കിയിട്ടില്ലെന്ന് ഏജന്&#x200d;സികള്&#x200d; വ്യക്തമാക്കിയിരുന്നു. ഖുര്&#x200d;ആന്റെ മറവില്&#x200d; സ്വര്&#x200d;ണ്ണം കടത്തിയെന്ന ആരോപണത്തിലായിരുന്നു ജലീലിനെ ചോദ്യം ചെയ്തത്.</p>
<p>മന്ത്രി രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും രാജിവയ്ക്കാന്&#x200d; ജലീല്&#x200d; തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മന്ത്രിക്കു പിന്നില്&#x200d; അടിയുറച്ചു നില്&#x200d;ക്കുകയാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kt-jaleel-gunman-mobile-phone.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
