<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>dr puthur rahman &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dr-puthur-rahman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 02 Aug 2025 10:05:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>dr puthur rahman &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8220;കുറുക്കോളി മൊയ്തീന്‍ സാഹിബിന്റെ പരാമര്‍ശം എന്നെ വീണ്ടുമൊരു എം.എസ്.എഫുകാരനാക്കി&#8221;; പുത്തൂര്‍ റഹ്മാന്‍</title>
		<link>https://www.chandrikadaily.com/kurukoli-moiteen-sahibs-remarks-made-me-an-msf-man-again-puthur-rahman.html</link>
					<comments>https://www.chandrikadaily.com/kurukoli-moiteen-sahibs-remarks-made-me-an-msf-man-again-puthur-rahman.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 02 Aug 2025 10:05:43 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[dr puthur rahman]]></category>
		<category><![CDATA[features]]></category>
		<category><![CDATA[MSF]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349227</guid>

					<description><![CDATA[ഇന്ന്‌കേരളത്തിലെ ഏറ്റവും അടിത്തറയുള്ള വിദ്യാര്‍ത്ഥി മുന്നേറ്റമായും ദേശീയ രാഷ്ട്രീയയത്തില്‍ നാഷണല്‍ യൂനിവേഴ്സിറ്റി കാമ്പസുകളിലെ നിര്‍ണായക ശക്തിയായും എം.എസ്.എഫ് വിരാചിക്കുന്നു. അടിത്തറ ശക്തമായതിന്റെ ഫലമാണത്.]]></description>
										<content:encoded><![CDATA[<p>എം.എസ്.എഫിന്റെ കഴിഞ്ഞകാലം ഓര്&#x200d;മ്മിപ്പിച്ചുകൊണ്ട് എന്റെ ആത്മസുഹൃത്ത് കുറുക്കോളി മൊയ്തീന്&#x200d; എം.എല്&#x200d;.എ എഴുതിയ ഒരു കുറിപ്പില്&#x200d; &#8216;ആദ്യമായി യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് എം.എസ്.എഫ് മത്സരിക്കുന്നത് ഐക്യജനാധിപത്യമുന്നണി ഭരിക്കുന്ന, എം.എസ്.എഫിന്റെ കേരളത്തിലെ സ്ഥാപക നേതാവായ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായി പ്രവര്&#x200d;ത്തിക്കുന്ന കാലത്താണ്. ഇപ്പോഴത്തെ കെ.എം.സി.സി നേതാവായ പുത്തൂര്&#x200d; റഹ്മാന്&#x200d; (അന്&#x200d;സാര്&#x200d; അറബിക് കോളജ്,വളവന്നൂര്&#x200d;), ഒ. അബ്ദുല്&#x200d; ലത്തീഫ് കല്&#x200d;പ്പകഞ്ചേരി (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി)യുമായിരുന്നു സ്ഥാനാര്&#x200d;ത്ഥികള്&#x200d;. പക്ഷെ വിജയിക്കാനായില്ല. ചെറിയ വോട്ടിന് തോറ്റുപോയി.&#8217; കുറുക്കോളി മൊയ്തീന്&#x200d; സാഹിബിന്റെ ഈ പരാമര്&#x200d;ശം എന്നെ കുട്ടിക്കാലത്തേക്കു കൊണ്ടുപോവുകയും ഞാന്&#x200d; വീണ്ടുമൊരു എം.എസ്.എഫുകാരനാവുകയും ചെയ്യുകയുമുണ്ടായി.</p>
<p>കേരളത്തിലെ വിദ്യാര്&#x200d;ത്ഥി സംഘടനകളില്&#x200d; ചെറുകിട ആയിരുന്നു മുസ്ലിം വിദ്യാര്&#x200d;ത്ഥി ഫെഡറേഷന്&#x200d;, എന്നു കരുതി തരികിടയൊന്നും ആരും കാണിച്ചിട്ടില്ല. എഴുപതുകളില്&#x200d; എം.എസ്.എഫ് എന്ന വിദ്യാര്&#x200d;ത്ഥി സംഘടനക്ക് അക്കാലത്ത് യൂണിവാഴ്സിറ്റി തലത്തില്&#x200d; വലിയ സാന്നിധ്യമില്ല. 1976,1977ഇല്&#x200d; ഹബീബ് റഹ്മാന്&#x200d; സംസ്ഥാന പ്രസിഡണ്ടും കെ എം കൊയാമു മലപ്പുറം ജില്ലാ എം.എസ്.എഫ് പ്രസിഡന്റുമാണ്. ഞാനന്ന് അന്&#x200d;സാര്&#x200d; അറബിക് കോളജിലെ വി്ദ്യാര്&#x200d;ത്ഥിയാണ്. കാലികറ്റ് യൂണിവാഴ്സിറ്റിയില്&#x200d; അന്നത്തെ കൗണ്&#x200d;സിലര്&#x200d;മാരായി വരുന്ന മുസ്ലിം വിദ്യാര്&#x200d;ത്ഥികള്&#x200d; വിവിധ അറബിക് കോളജുകളില്&#x200d; നിന്നുള്ളവരാണ്. മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റാണ് സംഘടന. എം.എസ്.എമിന്റെ പ്രവര്&#x200d;ത്തകനും ഭാരവാഹിയുമായിരുന്നു ഞാനും. തിരൂര്&#x200d; താലൂക്ക് പ്രസിഡണ്ടായി കുഞ്ഞിമുഹമ്മദ് കോക്കൂരും ജനറല്&#x200d; സെക്രട്ടറിയായി ഈയുള്ളവനും പ്രവര്&#x200d;ത്തിക്കുന്നു. അന്&#x200d;സാര്&#x200d; അറബിക് കോളജ് വഴി യൂണിവാഴ്സിറ്റിയില്&#x200d; എം.എസ്.എം പ്രതിനിധിയായി കൗണ്&#x200d;സിലറുമാണ്. അതേസമയം തന്നെ എം.എസ്.എഫുകാരനുമാണ്.</p>
<p>പ്രിയപ്പെട്ട നേതാക്കള്&#x200d; ഹബീബും കോയാമുവാണ് എന്നെ വിളിച്ചു യൂനിവാഴ്സിറ്റിയില്&#x200d; എം.എസ്.എഫിന് പ്രവേശനം കിട്ടണം, അതിനുവേണ്ട പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തണം എന്നാവശ്യപ്പെടുന്നത്. കോയാമുവും സംസ്ഥാന എം എസ് ഫ് പ്രസിഡണ്ട് ഹബീബ് റഹ്മാനും ചേര്&#x200d;ന്നുണ്ടാക്കിയ പ്ലാന്&#x200d; എന്നെ അറിയിക്കുകയും അതു നടപ്പിലാക്കുന്നതിനുവേണ്ട സഹകരണം ആവശ്യപ്പെടുകയും ചെയ്തു. ഏഴോളം അറബിക് കോളജുകളില്&#x200d; നിന്നുള്ള കൗണ്&#x200d;സിലര്&#x200d;മാരാണ് അക്കാലത്ത് എം.എസ്.എമിനുള്ളത്. ഞാന്&#x200d; വിദ്യാര്&#x200d;ത്ഥിയായ അന്&#x200d;സാറിനു പുറമേ, റൗളത്തുല്&#x200d; ഉലൂം, പുളിക്കല്&#x200d;, അരീക്കോട്, മോങ്ങം, വാഴക്കാട്, കുനിയില്&#x200d;, എന്നിങ്ങനെയുള്ള കോളജുകള്&#x200d;. ഏഴ് കൗണ്&#x200d;സിലര്&#x200d;മാര്&#x200d; ഉള്ളത് കൊണ്ട് തന്നെ എം.എസ്.എമിന് ഒരു സെനറ്റ് മെംബര്&#x200d; ഉണ്ടാവും. എം.എസ്.എഫിന് തിരൂരങ്ങാടി കോളജില്&#x200d; നിന്നും മമ്പാട് എം.ഇഎസ്, സര്&#x200d; സയ്യിദ് കോളജില്&#x200d; നിന്നുമായി ഓരോ കൗണ്&#x200d;സിര്&#x200d;മാരുണ്ടാവും. അക്കാലത്തു ചുരുങ്ങിയത് 8 ആദ്യ വോട്ടു കിട്ടിയാലേ സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പു ജയിക്കാനാവൂ. അന്&#x200d;സറില്&#x200d; നിന്നുള്ള കെ. സൈതലവിയെ എം.എസ്.എംനെ പ്രതിനിതീകരിച്ചു സെനറ്റ് മെമ്പറായി തെരഞ്ഞെടുത്തിരുന്നു. അക്കാലം വരേ എം.എസ്.എഫിന് സെനറ്റില്&#x200d; മെംബര്&#x200d;മാര്&#x200d; ഉണ്ടായിട്ടേയില്ല.<br />
കോയാമുവും ഹബീബ് റഹ്മാനും പദ്ധതിയിട്ടത് അറബിക് കോളജുകളിലൂടെ എം.എസ്.എഫിന് അവസരമൊരുക്കുക എന്നതായിരുന്നു. എം.എസ്.എം എം.എസ്.എഫില്&#x200d; ലയിച്ചോ മാറിനിന്നോ എം.എസ്.എഫിനെ മുസ്ലിം വിദ്യാര്&#x200d;ത്ഥികളുടെ രാഷ്ട്രീയ മുഖ്യധാരയിലേക്കു കൊണ്ടുവരണം. എം.എസ്.എം ഒരു മതംസംഘടനയുടെ വിദ്യാര്&#x200d;ത്ഥി പ്രസ്ഥാനമാണ്. എം.എസ്.എഫ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിദ്യാര്&#x200d;ത്ഥി വിഭാഗമാണ്. എം.എസ്.എഫിലൂടെ മുസ്ലിം വിദ്യാര്&#x200d;ത്ഥികളെ സംഘടിപ്പിക്കുന്നതാണ് ഉചിതം എന്ന ചിന്ത അവര്&#x200d; മുന്നോട്ടുവെച്ചു. ഇക്കാര്യം കൂടിയാലോചിക്കാന്&#x200d; മഞ്ചേരി ലീഗ് ഓഫീസിലാണ് അന്നൊരു യോഗം വിളിച്ചുകൂട്ടുന്നത്. 1977 ഓഗസ്തിലാണ് ഈ യോഗം ചേര്&#x200d;ന്നതു എന്നാണ് എന്റെ ഓര്&#x200d;മ്മ. മതസംഘടനയുടെ ഭാഗമായി മുസ്ലിം വിദ്യാര്&#x200d;ത്ഥികളുടെ സംഘടന പ്രവര്&#x200d;ത്തിക്കുന്നതിലും ഉചിതമായ രീതി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു കീഴില്&#x200d; മുസ്ലിം വിദ്യാര്&#x200d;ത്ഥികള്&#x200d; സംഘടിക്കുന്നതാണെന്ന കാര്യത്തില്&#x200d; അന്നു എല്ലാവര്&#x200d;ക്കും അനൂകൂല നിലപാടായിരുന്നു.</p>
<p>കോയാമുവും ഹബീബ് റഹ്മാനും ചേര്&#x200d;ന്നു നടത്തിയ ഈ ശ്രമം ഫലം കാണുകയാണുണ്ടായത്. എം.എസ്.എമിനെ എം.എസ്.എഫില്&#x200d; ലയിപ്പിക്കുക എന്ന തരത്തിലേക്കതു നീങ്ങിയില്ല, വളരെ സ്വാഭാവികമായി എം.എസ്.എഫ് രംഗത്തേക്കു വരികയും എം.എസ്.എം പിന്മാറുകയും ചെയ്തു. അറബിക് കോളജുകള്&#x200d; വഴി ഞങ്ങള്&#x200d; എം.എസ്.എഫിന്റെ കൗണ്&#x200d;സിലര്&#x200d;മാരായി വന്നു. എന്നെയായിരുന്നു കൗണ്&#x200d;സിലര്&#x200d; ലീഡര്&#x200d; ആയി തെരഞ്ഞെടുത്തത്. അങ്ങിനെ ആദ്യമായി യൂണിവാഴ്സിറ്റി യൂണിയനിലേക്ക് കെ.എസ്.യുവുമായി അലയന്&#x200d;സുണ്ടാക്കി എം.എസ്.എഫ് മത്സരിച്ചു. എം.എസ്.എഫിന്റെ യൂണിവേഴ്‌സിറ്റി തലത്തിലെ ആദ്യ സ്ഥാനാര്&#x200d;ത്ഥിയായി മല്&#x200d;സരിച്ചത് ഞാനായിരുന്നു. വൈസ് ചെയര്&#x200d;മാന്&#x200d; സ്ഥാനത്തേക്കായിരുന്നു മല്&#x200d;സരം. മൂന്ന് വോട്ടിനു ഞാന്&#x200d; തോറ്റു. ഒ.കെ മുഹമ്മദലി ആ കൊല്ലം സെനറ്റ് മെംബറായി. എം.എസ്.എഫിന്റെ ആദ്യത്തെ മെംബര്&#x200d;. മുസ്ലിം വിദ്യാര്&#x200d;ത്ഥി രാഷ്ട്രീയത്തിന് നിലമൊരുക്കാന്&#x200d; വളരെ തന്ത്രപരമായി പ്രവര്&#x200d;ത്തിച്ച ആ കാലത്തെ നേതൃത്വത്തോട് ഇപ്പോഴും എപ്പോഴും എം.എസ്.എഫ് കടപ്പെട്ടിരിക്കുന്നു.<br />
പില്&#x200d;ക്കാലത്ത് ഒട്ടേറെ എം.എസ്.എഫ് പ്രവര്&#x200d;ത്തകര്&#x200d; കൗണ്&#x200d;സിലര്&#x200d;മാരും സെനറ്റ് മംബര്&#x200d;മാരും യൂണിയന്&#x200d; ഭാരവാഹികളുമായി. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് പ്രതിഭാശാലികളായ പൊതുപ്രവര്&#x200d;ത്തകരെയും നേതാക്കളെയും സംഭാവന ചെയ്യാനും എം.എസ്.എഫിനായി. കേവലം ആറുകൊല്ലം കൊണ്ട് 1980-81 കാലമായപ്പോള്&#x200d; യൂണിയന്റെ ജനറല്&#x200d; സെക്രട്ടറിയായി പി.എം മഹ്മൂദും (സര്&#x200d; സെയ്യിദ് കോളജ്) വൈസ് ചെയര്&#x200d;മാനായി വി.പി അഹമ്മദ് കുട്ടി (പുളിക്കല്&#x200d; മദീനത്തുല്&#x200d; ഉലൂം അറബിക് കോളജ്) നിര്&#x200d;വ്വാഹണ സമിതി അംഗമായി എം.അഹമ്മദ് (അന്&#x200d;സാര്&#x200d; അറബി കോളജ്, വളവന്നൂര്&#x200d;) തിരഞ്ഞെടുക്കപ്പെട്ടു. പൊടുന്നനെയായിരുന്നു ആ വളര്&#x200d;ച്ച. ഈ ചരിത്രം പിന്നീട് നിരന്തരം ആവര്&#x200d;ത്തിച്ചു. സി. മമ്മുട്ടി, എം.സി ഖമറുദ്ദീന്&#x200d; തുടങ്ങി പലരും യൂണിയന്&#x200d; സാരഥികളായി. ഇവരെപ്പോലെ ഒരുപാട് പേരുടെ പേരുകള്&#x200d; ഓര്&#x200d;മ്മിക്കേണ്ടതായുണ്ട്. രാഷ്ട്രീയത്തിലെന്ന പോലെ വിദ്യാര്&#x200d;ത്ഥി രാഷ്ട്രീയത്തിലും ജയപരാജയങ്ങളുണ്ടാവും. അതുണ്ടായിട്ടുണ്ട്. മുന്നണിമാറ്റവും നീക്കുപോക്കുകളും നടത്തിയിട്ടുണ്ട്. പക്ഷേ, അന്തസ്സ് വിട്ടുള്ള തരികിടകളിലൂടെ എം.എസ്.എഫ് ഒരിക്കലും പ്രവര്&#x200d;ത്തിച്ചിട്ടില്ല. കോഴിക്കോട് മാത്രമല്ല, കേരള യൂണിവാഴ്സിറ്റിയിലും എം.എസ്.എഫ് വിജയക്കൊടി പാറിച്ചു. പില്&#x200d;ക്കാലത്ത് കേരളത്തിന് പുറത്തും എം.എസ്.എഫ് നേട്ടങ്ങളുണ്ടാക്കി. 1974ല്&#x200d;, ഏതാണ്ട് അമ്പത് കൊല്ലം മുമ്പേ, ഹബീബ് റഹ്മാന്റെ ആലോചനയില്&#x200d; ഉദിച്ച ഒരു പദ്ധതിക്കുവേണ്ടി പ്രവര്&#x200d;ത്തിച്ച അന്നത്തെ വിദ്യാര്&#x200d;ത്ഥിക്ക് ഇപ്പോള്&#x200d; നവാസിന്റെയും നജാഫിന്റെയും നേതൃത്വത്തില്&#x200d; സംഘടന കൈവരിക്കുന്ന വിജയകഥകളെല്ലാം ചാരിതാര്&#x200d;ത്ഥ്യം തരുന്നു.</p>
<p>ഏതാനും ആഴ്ചകള്&#x200d; മുമ്പേ വേങ്ങര മണ്ഡലം എം.എസ്.എഫിന്റെ തലമുറ സംഗമത്തില്&#x200d; ഈയുള്ളവനും പങ്കെടുക്കുകയുണ്ടായി. ഹബീബിബിയന്&#x200d; കാലഘട്ടത്തിലെ പ്രമുഖ നേതാക്കളായ കെ.എം. കോയാമു, വല്ലാഞ്ചിറ മുഹമ്മദലി, ടി.വി. ഇബ്രാഹിം എന്നിവര്&#x200d;ക്കൊപ്പം കഴിഞ്ഞകാലം ഓര്&#x200d;ത്തും പറഞ്ഞും മനം നിറഞ്ഞ ഒരു ദിവസമായിരുന്നു അത്. യൂണിവേഴ്‌സിറ്റി ഭരണ തലങ്ങളില്&#x200d; നിന്ന് ഏറെ അകലെ ആയിരുന്ന എം.എസ്.എഫിനെ ആ രംഗത്തേക്ക് ആദ്യമായി പരിചയപ്പെടുത്തിയതും, ഒ.കെ. മുഹമ്മദലിയിലൂടെ ചരിത്രത്തില്&#x200d; ആദ്യമായി സെനറ്റ് അംഗത്വം നേടിയതും എം.എസ്.എഫിന്റെ ജൈത്രയാത്രയിലെ നാഴികക്കല്ലായിരുന്നു. അതൊരു ഗംഭീര തുടക്കം തന്നെ ആയിരുന്നു.<br />
എഴുപതുകളില്&#x200d; എം.എസ്.എഫില്&#x200d; അണിചേരുന്നത് അപമാനമായി പറഞ്ഞു പരത്തിയവര്&#x200d; വിജയിച്ചു നിന്ന ഒരു കാലം കഴിഞ്ഞുപോയിട്ടുണ്ട്. പള്ളിദര്&#x200d;സുകാരുടെ സംഘടന എന്ന ആക്ഷേപം ഉയര്&#x200d;ത്തിയവരുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ISI ഉള്&#x200d;പ്പെടെ ഞങ്ങളെ പരിഹസിച്ചിട്ടുണ്ട്. സമരം ചെയ്യാന്&#x200d; അല്ലേ വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d;, എസ്.എഫ്.ഐയും കെ.എസ്.യുവും പോലെ എം.എസ്.എഫ് എന്തുകൊണ്ട് സമര രംഗത്തില്ല എന്നതും അന്നത്തെ ആക്ഷേപമായിരുന്നു. പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക എന്നു പറഞ്ഞുകൊണ്ടേയിരുന്ന സി.എച്ചിന്റെ മക്കളായ ഞങ്ങള്&#x200d; അന്നതൊന്നും ചെവിക്കൊണ്ടില്ല. ഇന്ന്‌കേരളത്തിലെ ഏറ്റവും അടിത്തറയുള്ള വിദ്യാര്&#x200d;ത്ഥി മുന്നേറ്റമായും ദേശീയ രാഷ്ട്രീയയത്തില്&#x200d; നാഷണല്&#x200d; യൂനിവേഴ്സിറ്റി കാമ്പസുകളിലെ നിര്&#x200d;ണായക ശക്തിയായും എം.എസ്.എഫ് വിരാചിക്കുന്നു. അടിത്തറ ശക്തമായതിന്റെ ഫലമാണത്. ആ ചരിത്രവും അന്നത്തെ സഹനവും ഇന്നത്തെ കാലത്ത് ഓര്&#x200d;മ്മിക്കപ്പെടേണ്ട വസ്തുതകളാണ്. അതിനൊരു ഉപോല്&#x200d;ബലകമായി ഈ സോവനീര്&#x200d; പേജ്. കാലം സാക്ഷ്യപ്പെടുത്തിയ ഒരു നിധിയാണ് എനിക്കിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kurukoli-moiteen-sahibs-remarks-made-me-an-msf-man-again-puthur-rahman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുത്തൂരിന്റെ സ്‌നേഹത്തണലില്&#x200d; മറിയം ഡാനിയേലിന് പുതുജീവന്&#x200d;</title>
		<link>https://www.chandrikadaily.com/1mariam-daniels-new-life-in-the-shadow-of-puthurs-love.html</link>
					<comments>https://www.chandrikadaily.com/1mariam-daniels-new-life-in-the-shadow-of-puthurs-love.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 30 Dec 2024 14:22:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dr puthur rahman]]></category>
		<category><![CDATA[KMCC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324040</guid>

					<description><![CDATA[മാസങ്ങള്&#x200d;ക്ക് മുമ്പാണ് മറിയമിന്റെ പിതാവ് ഡാനിയല്&#x200d; മകളുടെ ചികിത്സക്ക് സഹായം ആവശ്യപ്പെട്ടു പുത്തൂര്&#x200d; റഹ്‌മാനെ സമീപിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ജീവകാരുണ്യ പ്രവര്&#x200d;ത്തകനും വേള്&#x200d;ഡ് കെഎംസിസി ജനറല്&#x200d; സെക്രട്ടറിയുമായ പുത്തൂര്&#x200d; റഹ്‌മാന്റെ ഇടപെടലില്&#x200d; അഞ്ച് വയസ്സുകാരി മറിയം ഡാനിയേലിന്റെ മൂന്നു ലക്ഷത്തോളം ദിര്&#x200d;ഹം ചികിത്സ ചെലവ് വരുന്ന ബോണ്&#x200d;മാരോ ട്രാന്&#x200d;സ്പ്ലാന്റ് വിജയകരമായി പൂര്&#x200d;ത്തിയാക്കി.</p>
<p>മാസങ്ങള്&#x200d;ക്ക് മുമ്പാണ് മറിയമിന്റെ പിതാവ് ഡാനിയല്&#x200d; മകളുടെ ചികിത്സക്ക് സഹായം ആവശ്യപ്പെട്ടു പുത്തൂര്&#x200d; റഹ്‌മാനെ സമീപിക്കുന്നത്. തുടര്&#x200d;ന്ന് അദ്ദേഹം ഫുജൈറ ഭരണാധികാരിയുടെ ഹമദ് ബിന്&#x200d; മുഹമ്മദ് അല്&#x200d; ശര്&#x200d;ഖി ഹ്യുമാനിറ്റേറിയന്&#x200d; ഫൌണ്ടേഷനെ ചികിത്സാ സഹായത്തിനായി സമീപിച്ചു.</p>
<p><img loading="lazy" class="alignnone size-medium wp-image-324043" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/12/WhatsApp-Image-2024-12-30-at-7.47.13-PM-225x300.jpeg" alt="" width="225" height="300" srcset="https://www.chandrikadaily.com/wp-content/uploads/2024/12/WhatsApp-Image-2024-12-30-at-7.47.13-PM-225x300.jpeg 225w, https://www.chandrikadaily.com/wp-content/uploads/2024/12/WhatsApp-Image-2024-12-30-at-7.47.13-PM-768x1024.jpeg 768w, https://www.chandrikadaily.com/wp-content/uploads/2024/12/WhatsApp-Image-2024-12-30-at-7.47.13-PM.jpeg 960w" sizes="(max-width: 225px) 100vw, 225px" /></p>
<p>അത്രയും വലിയ തുക സമാഹരിക്കാനാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും കുട്ടിയെ ബുര്&#x200d;ജീല്&#x200d; ഹോസ്പിറ്റലില്&#x200d; അഡ്മിറ്റ് ചെയ്യുകയും ഹോസ്പിറ്റല്&#x200d; മേധാവി ഡോക്ടര്&#x200d; ഷംസീര്&#x200d; വയലിനോട ചികിത്സ ആരംഭിക്കാന്&#x200d; അഭ്യര്&#x200d;ത്ഥിക്കുകയുമായിരുന്നു പുത്തൂര്&#x200d; റഹ്‌മാന്&#x200d;. ഇതേ തുടര്&#x200d;ന്ന് ചികിത്സ ആരംഭിച്ചു.</p>
<p>ഫ്രണ്ട്സ് ഓഫ് കാന്&#x200d;സര്&#x200d; എന്ന ചാരിറ്റി ഓര്&#x200d;ഗനൈസേഷന്റെ സഹായവും കുട്ടിയുടെ ബന്ധു മിത്രാധികളുടെ സഹായവും ലഭ്യമായെങ്കിലും ചികിത്സക്ക് ഇതൊന്നും മതിയായിരുന്നില്ല. ഈ സമയത്താണ് പുത്തൂര്&#x200d; റഹ്‌മാന്റെ ശ്രമ ഫലമായി നേരത്തെ അപേക്ഷ കൊടുത്തതു പ്രകാരം ഫുജൈറ ഭരണാധികാരിയുടെ ഹ്യുമാനിറ്റേറിയന്&#x200d; ഫൌണ്ടേഷന്&#x200d; ചികിത്സയുടെ ബാക്കി ചെലവുകള്&#x200d; മുഴുവന്&#x200d; കഴിഞ്ഞ ദിവസം ബുര്&#x200d;ജീലില്&#x200d; അടക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1mariam-daniels-new-life-in-the-shadow-of-puthurs-love.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്&#x200d; പിണറായി വിജയന്&#x200d; സാറെ, നിങ്ങള്&#x200d;ക്ക് &#8216;ഒരു ചുക്കുമറിയില്ല&#8217;: ഡോ പുത്തുര്&#x200d; റഹ്‌മാന്&#x200d;</title>
		<link>https://www.chandrikadaily.com/about-the-muslim-community-in-kerala-mr-pinarayi-vijayan-sir-you-dont-have-a-clue-dr-putur-rahman.html</link>
					<comments>https://www.chandrikadaily.com/about-the-muslim-community-in-kerala-mr-pinarayi-vijayan-sir-you-dont-have-a-clue-dr-putur-rahman.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 22 Nov 2024 13:19:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[dr puthur rahman]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318561</guid>

					<description><![CDATA[സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്&#x200d; പ്രാവര്&#x200d;ത്തികമാക്കാന്&#x200d; ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്&#x200d; ഒരു രഹസ്യമല്ലെന്ന് ഡോ പുത്തുര്&#x200d; റഹ്‌മാന്&#x200d;]]></description>
										<content:encoded><![CDATA[<p>സി.പി.എമ്മിനു വേണ്ടി ഭരിക്കുകയും ബി.ജെ.പി അജണ്ടകള്&#x200d; പ്രാവര്&#x200d;ത്തികമാക്കാന്&#x200d; ശ്രമിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യപരിപാടി ഇപ്പോള്&#x200d; ഒരു രഹസ്യമല്ലെന്ന് യൂ എ ഇ കെഎംസിസി പ്രസിഡന്റ് ഡോ പുത്തുര്&#x200d; റഹ്‌മാന്&#x200d;. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;ക്കെതിരെ പിണറായി വിജയന്&#x200d; നടത്തിയ പ്രസ്താവന അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാരെപ്പോലും അസ്വസ്ഥമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്&#x200d; കുറിച്ചു. സമസ്തയുടെ പത്രത്തിലെ തെരെഞ്ഞെടുപ്പ് പരസ്യവും പിണറായി വിജയന്റെ ഉണ്ടയില്ലാ വെടിയും വെറുതെ ഒച്ചപ്പാടുണ്ടാക്കി ആളെ കബളിപ്പിക്കാനുള്ള സൂത്രം മാത്രമാണെന്നും അദ്ദേഹം പറയുന്നു.</p>
<p>ഒരുകാലത്തു ജമാത്തെ ഇസ്ലാമിക്കാരുടെയും പി.ഡി.പിക്കാരുടെയും എസ്.ഡി.പി.ഐയുടെയും വോട്ടുവാങ്ങി ജയിച്ചവരാണ് ഇടതുപക്ഷമെന്നും മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്&#x200d; മേല്പറഞ്ഞ പാര്&#x200d;ട്ടികള്&#x200d;ക്കെല്ലാം ചെല്ലും ചെലവും കൊടുത്തെന്നും പുത്തുര്&#x200d; റഹ്‌മാന്&#x200d; കുറിക്കുന്നു. ഇപ്പോള്&#x200d; അവര്&#x200d;ക്കും പിണറായി വിജയനെ മനസ്സിലായെന്നും ജമാാത്തെ ഇസ്ലാമിയെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തലയില്&#x200d; വെച്ച് കെട്ടിയാല്&#x200d; ലീഗിനെ കേരള ജനത ദൂരെ നിര്&#x200d;ത്തുമെന്നത് പിണറായി വിജയന്റെ ദിവാസ്വപ്നം മാത്രമാണെന്നും പുത്തുര്&#x200d; റഹ്‌മാന്&#x200d; പറയുന്നു.</p>
<p>മുസ്ലിം ലീഗിനും അതിന്റെ സംസ്ഥാന അധ്യക്ഷനും തല്&#x200d;ക്കാലം എ.കെ.ജി സെന്ററില്&#x200d; നിന്നുള്ള സ്വഭാവ സര്&#x200d;ട്ടിഫിക്കറ്റ് വേണ്ടെന്നും കേരളം അനുഭവിച്ചറിഞ്ഞ നന്മയാണ് പാണക്കാട്ടെ തങ്ങന്മാരെന്നും പുത്തൂര്&#x200d; റഹ്‌മാന്&#x200d; പറയുന്നു. ഏതു പ്ലാനിന്റെ ഭാഗമായാലും അവരെ അധിക്ഷേപിച്ചുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാക്കാന്&#x200d; പിണറായി വിജയനെക്കൊണ്ട് പറ്റില്ലെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.</p>
<p>ഒരു തെരഞ്ഞെടുപ്പില്&#x200d; ജയിക്കാന്&#x200d; പിണറായി ഇപ്പോള്&#x200d; ചെയ്തുകൂട്ടുന്ന വങ്കത്തങ്ങള്&#x200d; സി.പി.എമ്മിന്റെ അന്ത്യവിധി എഴുതുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കേരളത്തിലെ മുസ്ലിം സമുദായത്തെപ്പറ്റി മിസ്റ്റര്&#x200d; വിജയന്&#x200d;, നിങ്ങള്&#x200d;ക്ക് &#8216;ഒരു ചുക്കുമറിയില്ല&#8217; എന്നാണ് നിങ്ങളുടെ ഇപ്പോഴത്തെ ചെയ്തികള്&#x200d; വെളിപ്പെടുത്തുന്നതെന്നും<br />
പുത്തുര്&#x200d; റഹ്‌മാന്&#x200d; കുറിക്കുന്നു. ഇന്നാട്ടില്&#x200d; ഇടതുപക്ഷ രാഷ്ട്രീയം ബാക്കിയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഞങ്ങള്&#x200d;ക്കതില്&#x200d; ഖേദമുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/about-the-muslim-community-in-kerala-mr-pinarayi-vijayan-sir-you-dont-have-a-clue-dr-putur-rahman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
