<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Dravid &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dravid/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 Jun 2023 02:51:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Dravid &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തമിഴന്&#x200d; ആണയിട്ടാല്&#x200d; &#8230;വിരട്ടലല്ലെന്നും മുന്നറിയിപ്പ് കൂടിയാണെന്നും കൂടി സ്റ്റാലിന്&#x200d; വീഡിയോയിലൂടെ പ്രഖ്യാപിക്കുമ്പോള്&#x200d; അതിനെ ലളിതമായി തള്ളിക്കളയാനാകില്ല.</title>
		<link>https://www.chandrikadaily.com/tamilnadu-stalin.html</link>
					<comments>https://www.chandrikadaily.com/tamilnadu-stalin.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 17 Jun 2023 02:51:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Dravid]]></category>
		<category><![CDATA[Tamil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259726</guid>

					<description><![CDATA[ദ്രാവിഡരാഷ്ട്രീയത്തെ ദേശീയമുഖ്യധാരയിലേക്ക് കുടിയിരുത്തിയവരില്&#x200d; പ്രമുഖരായിരുന്നു രാജഗോപാലാചാരിയും കാമരാജും. എങ്കിലും ദ്രാവിഡസ്വത്വം പൂര്&#x200d;ണമായും ഉപേക്ഷിക്കാന്&#x200d; തമിഴകം ഇന്നും തയ്യാറല്ല എന്നതിന് തെളിവാണ് ഡി.എം.കെയുടെ വിജയം.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>നാന്&#x200d; ആണയിട്ടാല്&#x200d; അത് നടന്ത് വിട്ടാര്&#x200d;, നാന്&#x200d; ഒരുതടവ് ശൊന്നാ നൂറുതടവ് ശൊന്ന മാതിരി, നാനടിച്ചാ താങ്കമാട്ടേ, നാലുമാതം തൂങ്കമാട്ടേ.. ഇവയെല്ലാം എം.ജി .ആര്&#x200d; മുതല്&#x200d; രജനികാന്ത് വരെയുള്ള തമിഴ് സിനിമാസൂപ്പര്&#x200d;താരങ്ങളുടെ വെള്ളിത്തിരയിലെ തകര്&#x200d;പ്പന്&#x200d; ഡയലോഗുകളാണ്. എന്നാല്&#x200d; ഇവ വെറുതെ പറയുന്നതൊന്നുമല്ല. നിനത്താല്&#x200d; നടപ്പവന്&#x200d;താന്&#x200d; തമിഴന്&#x200d;. തമിഴരെ പറ്റിയുള്ള കഥകളിലും സിനിമകളിലുമെല്ലാം ഈയൊരു ആത്മവിശ്വാസവും പോരാട്ടവീറും കാണാനാകും. ശ്രീലങ്കയിലെ തമിഴ്പ്രശ്‌നത്തിന് പരിഹാരമായി തമിഴരെടുത്ത ആയുധമാണ് ലോകത്തെ ആദ്യത്തെ ഭീകരപ്രവര്&#x200d;ത്തനമായി എന്നും എണ്ണപ്പെടുന്നത്. തമിഴ് ഈഴത്തിനായി ലങ്കന്&#x200d;തമിഴര്&#x200d; നടത്തിയ&#8217;പുലിപ്പോരാട്ടം&#8217;ചരിത്രത്തിന്റെ അടരുകളില്&#x200d; നിറഞ്ഞുനില്&#x200d;ക്കുന്നു. ഇതുപോലെ എത്രയെത്ര പോരാട്ടങ്ങളാണ് തമിഴ്‌നാട് നടത്തിയിട്ടുള്ളത.് 1956ല്&#x200d; തമിഴ്‌നാട് സംസ്ഥാനം ഭാഷാടിസ്ഥാനത്തില്&#x200d; രൂപപ്പെടുന്നതിനുമുമ്പുതന്നെ നിരവധി പോരാട്ടങ്ങള്&#x200d; തമിഴര്&#x200d; നടത്തിയിട്ടുണ്ട്. രാജഗോപാലാചാരി മുതലുള്ളവര്&#x200d; രാജ്യത്തിന്റെ സ്വാതന്ത്ര്യചരിത്രത്തിലെ ധീരസേനാനികളാണ്. തന്തൈപെരിയോര്&#x200d; ഇ.വി രാമസ്വാമി നായ്ക്കര്&#x200d; നടത്തിയ സവര്&#x200d;ണവിരുദ്ധപോരാട്ടം ചരിത്രത്തിലും തമിഴരുടെ മനോമുകുരത്തിലും സമൂഹ്യാവസ്ഥയിലും ഇന്നും തുളുമ്പിനില്&#x200d;ക്കുന്നു. ഹിന്ദി വിരുദ്ധപ്രക്ഷോഭം മറ്റൊരു ഉദാഹരണം.ഫലത്തില്&#x200d; തമിഴര്&#x200d; നടത്തിയിട്ടുള്ള ഏതാണ്ടെല്ലാ പോരാട്ടങ്ങളും വിജയം കണ്ടിട്ടേയുള്ളൂ. ഇതിന് കാരണം കേരളീയരിലും കന്നഡിഗരിലും യു.പിക്കാരിലുമൊന്നും കാണാത്തതരം വംശീയവികാരം തമിഴന്റെ രക്തത്തിലലിഞ്ഞിട്ടുള്ളതാണ്. നാളിതുവരെയും ദേശീയപാര്&#x200d;ട്ടികള്&#x200d;ക്കോ ദേശീയഭാഷക്കോ വലിയ സ്ഥാനമൊന്നും തമിഴ ്‌നാട് നല്&#x200d;കാത്തതുമതി അവരുടെ വംശീയവ്യതിരിക്തത വെളിപ്പെടാന്&#x200d;.<br />
അടുത്തിടെ മോദിസര്&#x200d;ക്കാര്&#x200d; ബി.ജെ.പി വിരുദ്ധമായ എല്ലാ സംസ്ഥാനഭരണങ്ങള്&#x200d;ക്കുമെതിരെ നടത്തിവരുന്ന യുദ്ധം പുതിയ തലത്തിലേക്ക് കടന്നതാണ് തമിഴനെ ചൊടിപ്പിച്ചുകളഞ്ഞത്. രാജ്യത്തെ ഒരു മുഖ്യമന്ത്രിയും കേന്ദ്രസര്&#x200d;ക്കാരിനെതിരെയും അതിനെ നിയന്ത്രിക്കുന്ന ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെയും പറയാത്ത ഒന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്&#x200d; വ്യാഴാഴ്ച പറഞ്ഞുകളഞ്ഞത്. ഞങ്ങള്&#x200d; തിരിച്ചടിച്ചാല്&#x200d; പിന്നെ നിങ്ങള്&#x200d;ക്കത് താങ്ങാനാവില്ല എന്ന സ്റ്റാലിന്റെ പ്രസ്താവന രാജ്യത്തെ രാഷ്ട്രീയസ്ഥിതികളുടെ ആഴം വ്യക്തമാക്കുന്നു. ഇതൊരു വിരട്ടലല്ലെന്നും മുന്നറിയിപ്പ് കൂടിയാണെന്നും കൂടി സ്റ്റാലിന്&#x200d; വീഡിയോയിലൂടെ പ്രഖ്യാപിക്കുമ്പോള്&#x200d; അതിനെ ലളിതമായി തള്ളിക്കളയാനാകില്ല.<br />
ഫെഡറലിസം രാജ്യത്തിന്റെ അന്തസ്സത്തയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ചേര്&#x200d;ന്നതാണ ്‌രാജ്യം. അതിലെ ജനങ്ങളാണ് ഭരണക്കാര്&#x200d;. അധികാരവും ഭൂരിപക്ഷവും ഉണ്ടെന്ന് വെച്ച് ഏതൊരു സംസ്ഥാനത്തെയും വരുതിയിലാക്കാമെന്ന ധാരണ വേണ്ടെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയാണ് സ്റ്റാലിന്&#x200d; വ്യാഴാഴ്ച ചെയ്തിരിക്കുന്നത്. തന്റെ മന്ത്രിസഭയിലെ സെന്തില്&#x200d; എന്നമന്ത്രിയെ പത്തുവര്&#x200d;ഷം മുമ്പത്തെ ഒരു കേസില്&#x200d; ഇ.ഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തപ്പോള്&#x200d; അതിനെതിരെ മിണ്ടാതിരിക്കാന്&#x200d; തമിഴന് കഴിയാത്തതും അവരുടെ ഇച്ഛാശക്തിയും പോരാട്ടവീര്യവും കൊണ്ടാണ്. ഫെഡറലിസം തകരുക എന്ന വെച്ചാല്&#x200d; രാജ്യം തകരുകയാണെന്നും അതിനുവരെ തങ്ങള്&#x200d; ഒരുക്കമാണെന്നും സ്റ്റാലിന്റെ താങ്ങാനാവില്ലെന്ന പ്രഖ്യാപനത്തിലുണ്ട്. ജാതീയതയും വര്&#x200d;ഗീയതയും കൊണ്ടല്ല ഡി.എം.കെ ജനങ്ങളെ സേവിക്കുന്നതെന്ന് കൂടി സ്റ്റാലിന്&#x200d; പറയുമ്പോള്&#x200d; അത് ബി.ജെ.പിക്കും മോദിക്കും അമിത്ഷാക്കുമുള്ള മറുപടിയാണ്.<br />
1960കളിലെയും 70കളിലെയും ഹിന്ദിവിരുദ്ധപ്രക്ഷോഭം തമിഴ്‌നാട്ടുകാരുടെ പോരാട്ടവീര്യത്തിന് ഉദാഹരണമാണ്. അന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; നടപ്പാക്കിയ ഹിന്ദിഭാഷ ഔദ്യോഗികഭാഷാ നയം തമിഴരുടെ വലിയ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധത്തില്&#x200d; ഹിന്ദിബോര്&#x200d;ഡുകളെല്ലാം നശിപ്പിക്കപ്പെട്ടു. ത്രിഭാഷാ രീതി അന്നുമുതലാണ് രാജ്യം നടപ്പാക്കിത്തുടങ്ങിയത്. ഹിന്ദിക്കും ഇംഗ്ലീഷിനും പ്രാദേശികഭാഷക്കും തുല്യപ്രധാന്യം നല്&#x200d;കുന്നതാണിത്. സവര്&#x200d;ണവിരുദ്ധപ്രക്ഷോഭമാണ് മറ്റൊന്ന്. പെരിയോര്&#x200d; രാമസ്വാമി നായ്ക്കര്&#x200d;, സി.എന്&#x200d; അണ്ണാദുരൈ, ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്&#x200d; സാഹിബ് മുതലായവരുടെ നേതൃത്വത്തില്&#x200d; നടന്ന സവര്&#x200d;ണവിരുദ്ധപ്രക്ഷോഭം തമിഴ്‌നാട്ടിലാകെ അലയടിച്ചു. എവിടെയും സവര്&#x200d;ണര്&#x200d;ക്ക് പ്രധാന്യം നല്&#x200d;കുകയും മറ്റുള്ളവരെ ഏഴയലത്തേക്ക ്മാറ്റിനിര്&#x200d;ത്തുകയും ചെയ്യുന് സമ്പ്രദായത്തിനെതിരായി നടന്ന പ്രക്ഷോഭത്തില്&#x200d; സവര്&#x200d;ണമേലാളന്മാര്&#x200d;ക്ക് പിന്&#x200d;വാങ്ങേണ്ടിവന്നു. രാമസ്വാമി നായ്ക്കര്&#x200d; തികഞ്ഞ മതവിരോധിയായിരുന്നുവെങ്കിലും പിന്നാക്കക്കാരുടെയും ദലിതരുടെയും മുസ്്‌ലിംകളുടെയും മോചനം സവര്&#x200d;ണവിരുദ്ധതയിലൂടെയാണെന്ന് അദ്ദേഹം നിശ്ചയിക്കുകയും ഓടിനടന്ന് പ്രചരിപ്പിക്കുകയും ചെയ്തു. അതിന്റെ സന്തതിയാണ് ഇന്നത്തെ തമിഴ്‌നാട്ടിലെ ദലിത് പിന്നാക്ക മുന്നേറ്റങ്ങള്&#x200d;. അതില്&#x200d; മുസ്്‌ലിംകളും അവരുടേതായ പങ്കുവഹിക്കുന്നു. അണ്ണാദുരൈ സ്ഥാപിച്ച ദ്രാവിഡമുന്നേറ്റകഴകം പിന്നീട് പിളര്&#x200d;ന്നെങ്കിലും രണ്ട് കക്ഷികളുടെയും മുഖ്യഅജണ്ട ദ്രാവിഡരാഷ്ട്രീയം തന്നെ. മതത്തിനും സവര്&#x200d;ണതക്കും ഭരണത്തില്&#x200d; പങ്കില്ലെന്നും എന്നാല്&#x200d; എല്ലാവര്&#x200d;ക്കും നീതിയെന്നതാണ് ദ്രാവിഡരാഷ്ട്രീയമെന്നും നേതാക്കള്&#x200d; അണികളെ പഠിപ്പിച്ചു. ഇന്നും ചില ക്ഷേത്രങ്ങളില്&#x200d; ദലിതുകളെ കയറ്റാത്തതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്&#x200d;ക്ക് സര്&#x200d;ക്കാരിന്റെയും പാര്&#x200d;ട്ടികളുടെയും പിന്തുണ ലഭിക്കുന്നത് അതുകൊണ്ടാണ്. അതില്&#x200d;നിന്ന് വിട്ടുനില്&#x200d;ക്കുന്നതും പഴയ സവര്&#x200d;ണരാഷ്ട്രീയം തിരികെക്കൊണ്ടുവരാനുമാണ് ബി.ജെ.പി തമിഴ്‌നാട്ടില്&#x200d; ശ്രമിക്കുന്നത്. തീരെ ചെറുന്യൂനപക്ഷത്തിന്റെ പിന്തുണ അവര്&#x200d;ക്ക് കിട്ടുന്നുണ്ടെന്നത് ശരിയാണ്. എന്നാലും വലിയൊരു വിഭാഗം ദ്രാവിഡജനത ഇതിനെ പൊറുപ്പിക്കുന്നില്ല.<br />
ഹിന്ദു എന്ന സംജ്ഞ തന്നെ ഉല്&#x200d;ഭവിക്കുന്നത് ഹിന്ദിയുമായി ബന്ധപ്പെട്ടാണ്. സിന്ധുനദിയാണ് അതിനടിസ്ഥാനഘടകം. അതാകട്ടെ ആര്യന്മാരുടെയും ഉത്തരേന്ത്യന്&#x200d; സവര്&#x200d;ണതയുടെയും കുത്തകയാണ്. ദ്രാവിഡരെ അവിടെ നിന്ന് ആട്ടിയോടിച്ചാണ് ഉത്തരേന്ത്യ ഇക്കൂട്ടര്&#x200d; പിടിച്ചടക്കിയതെന്നാണ് ചരിത്രം. സാമാന്യേന കറുത്തവരായ ദ്രാവിഡരെ പുറത്താക്കി ഇന്ത്യയുടെ മഹാഭൂരിപക്ഷം പ്രദേശങ്ങള്&#x200d; പിടിച്ചടക്കുകയായിരുന്നു ആര്യന്മാരെന്ന ്‌വിളിക്കപ്പെടുന്ന സവര്&#x200d;ണഹിന്ദുക്കള്&#x200d;. ഇവര്&#x200d; സത്യത്തില്&#x200d; യൂറോപ്പിന്റെ സന്തതികളാണ്.</p>
<p>ഹിന്ദുമതപുരാണങ്ങളിലെ രാമരാവണ പോരാട്ടം പോലും ഈ രണ്ട് വിഭാഗങ്ങളുടെ ഉപോല്&#x200d;പന്നമാണ്. കേരളത്തിലെ ഓണത്തിന് മാവേലിയെ നാം ആദരിക്കുമ്പോള്&#x200d; ഉത്തരേന്ത്യക്കാരന്&#x200d; ആദരിക്കുന്നത് വാമനനെയാണ്. ഈ വ്യത്യാസമാണ് ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്&#x200d; എല്ലാകാര്യത്തിലുമുള്ളത്. ഗണപതിയെ പൂജിക്കുന്ന ഉത്തരേന്ത്യക്കാരന്&#x200d; തവിട്ടുനിറക്കാരനായിരിക്കുമ്പോള്&#x200d; ദക്ഷിണേന്ത്യക്കാരന് ശിവന്റെ കറുത്ത നിറമാണ്. രാമനെ അല്ലാതെ ശിവനെക്കുറിച്ച് ബി.ജെ.പി അധികം സംസാരിക്കാത്തതും അതുകൊണ്ടുതന്നെ. ഈ അന്തരത്തെ ഇല്ലാതാക്കാനും ഇന്ത്യക്കാരില്&#x200d; ഏകോദരസ്‌നേഹം വളര്&#x200d;ത്താനുമാണ് സ്വാതന്ത്ര്യസമരകാലം സഹായിച്ചത്. നേതാക്കള്&#x200d; പ്രദേശവ്യത്യാസമില്ലാതെ ശ്രമിച്ചതും ഇന്ത്യയെന്ന ഒരൊറ്റ വികാരം അറബിക്കടലിനും ബംഗാള്&#x200d; ഉള്&#x200d;ക്കടലിനുമിടയിലെ ജനതതിയില്&#x200d; ജീവരക്തംപോലെ പടര്&#x200d;ത്താനായിരുന്നു. ഗാന്ധിജിയുടെയും കോണ്&#x200d;ഗ്രസ് അധ്യക്ഷനായിരുന്ന കെ.കാമരാജിന്റെയും ശ്രമവും ഇതിനൊത്തായിരുന്നു. ദ്രാവിഡരാഷ്ട്രീയത്തെ ദേശീയമുഖ്യധാരയിലേക്ക് കുടിയിരുത്തിയവരില്&#x200d; പ്രമുഖരായിരുന്നു രാജഗോപാലാചാരിയും കാമരാജും. എങ്കിലും ദ്രാവിഡസ്വത്വം പൂര്&#x200d;ണമായും ഉപേക്ഷിക്കാന്&#x200d; തമിഴകം ഇന്നും തയ്യാറല്ല എന്നതിന് തെളിവാണ് ഡി.എം.കെയുടെ വിജയം.<br />
സ്റ്റാലിന്റെ മുന്നറിയിപ്പില്&#x200d; ( എച്ചരിക്കൈ) അടങ്ങിയിട്ടുള്ളതും ഏതാണ്ട് ഇതൊക്കെ തന്നെയാണ്. സവര്&#x200d;ണതയുടെയും അയിത്തത്തിന്റെയും ഇതരമതവിരോധത്തിന്റെയും കോലുകൊണ്ട് ദ്രാവിഡ നാട്ടില്&#x200d; വരേണ്ടെന്നാണ് സ്റ്റാലിന്&#x200d; നല്&#x200d;കുന്ന മുന്നറിയിപ്പ്. കേന്ദ്രസര്&#x200d;ക്കാര്&#x200d; സംസ്ഥാനസര്&#x200d;ക്കാരുകളെ വിരട്ടാനും പദ്ധതികള്&#x200d; മുടക്കാനുമായി ഉപയോഗിക്കുന്നത് ഉപകരണമാണ് ഗവര്&#x200d;ണര്&#x200d;പദവി. മുമ്പൊന്നും ഇല്ലാത്ത തരത്തിലാണിത് ഉപയോഗിക്കപ്പെടുന്നതിപ്പോള്&#x200d;. തമിഴ്‌നാട് ഗവര്&#x200d;ണര്&#x200d; ആര്&#x200d;.എന്&#x200d;.രവി പിടിച്ചുവെച്ചിരിക്കുന്നത് അരഡസന്&#x200d; ബില്ലുകളാണ്. ഏറ്റവുമൊടുവില്&#x200d; മുഖ്യമന്ത്രി നല്&#x200d;കിയ ശുപാര്&#x200d;ശപോലും ഗവര്&#x200d;ണര്&#x200d; നിരസിച്ചിരിക്കുന്നു. അറസ്റ്റിലായ മന്ത്രി സെന്തിലിന്റെ വകുപ്പ് വീതംവെക്കുന്നതായി നല്&#x200d;കിയ കത്താണ് ഗവര്&#x200d;ണര്&#x200d; തിരസ്‌കരിച്ചിരിക്കുന്നത്. ഇതാകട്ടെ ഭരണഘടനാവിരുദ്ധമാണ്. മുഖ്യമന്ത്രി മന്ത്രിസഭയുടെ തലവനാണ്. അതാകട്ടെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളാല്&#x200d; രൂപീകരിക്കപ്പെട്ടതും. അപ്പോള്&#x200d; ഗവര്&#x200d;ണര്&#x200d; തിരസ്‌കരിക്കുന്നത്ജനാധിപത്യത്തെയും ജനങ്ങളെയുംതന്നെയാണ്.</p>
<p>കര്&#x200d;ണടകയില്&#x200d; ഇടക്കാലത്തൊഴികെ ദക്ഷിണേന്ത്യയിലൊരിടത്തും കാലുകുത്താനാകാത്ത ബി.ജെ.പിക്ക് തമിഴ്‌നാട്ടില്&#x200d; ഇതുകൊണ്ടൊന്നും വേരോട്ടമുണ്ടാക്കാനാകില്ലെന്ന് തമിഴ്-ദ്രാവിഡ ചരിത്രം അറിയാവുന്നവര്&#x200d;ക്കെല്ലാം അറിയാവുന്ന നഗ്നസത്യമാണ്. എ.ഐ.ഡി.എം.കെയുടെ നേതാവായിരുന്നു മന്ത്രി സെന്തില്&#x200d; എന്നതുകൊണ്ട് അവരെയും പ്രതിക്കൂട്ടില്&#x200d; കയറ്റാനാണ് മോദിയുടെ ശ്രമം. അടുത്തിടെയാണ് എ.ഐ.ഡി.എം.കെയും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്&#x200d; തട്ടിത്തുടങ്ങിയത്. അതിനെ വിപുലീകരിക്കുന്ന ജോലികൂടിയാണ് സെന്തിലിന്റെ അറസ്റ്റിലൂടെ ചെയ്തിരിക്കുന്നത്. ദേശീയതലത്തില്&#x200d; ബി.ജെ.പിക്കെതിരായ കക്ഷികളെയെല്ലാം കൂട്ടി വരുന്ന പൊതുതെരഞ്ഞെടുപ്പില്&#x200d; മോദിസര്&#x200d;ക്കാരിനെ പുറത്താക്കാനാണ് സ്റ്റാലിനും അരവിന്ദ് കെജ്‌രിവാളും നിതീഷ്‌കുമാറും മമതയും മറ്റും ശ്രമിക്കുന്നത്.</p>
<p>ഇതിന് തടയിടുകകൂടിയാണ് മോദി-ഷായുടെ ലക്ഷ്യം. സ്വര്&#x200d;ണക്കടത്തുകേസില്&#x200d; ഇ.ഡിയെയും കസ്റ്റംസിനെയും വെച്ച് വിരട്ടിയതോടെ കേരളത്തിലെ പിണറായിസര്&#x200d;ക്കാര്&#x200d; കീഴടങ്ങിയതുപോലെ സ്റ്റാലിന്&#x200d; മോദിക്ക് കീഴടങ്ങില്ലെന്നതിന്റെ ഉറച്ച ഉദാഹരണമാണ് കരുണാനിധിപുത്രന്റെ വീഡിയോ മുന്നറിയിപ്പ്. അതെ, തമിഴനെ ചൊറിഞ്ഞാല്&#x200d; അവര്&#x200d; തിരിച്ചടിച്ചിരിക്കുകതന്നെ ചെയ്യും. അത് താങ്ങാനുള്ള ശേഷി ഏതായാലും ഇന്നും എന്നും ബി.ജെ.പിക്ക് ഇല്ലെന്നത ്തീര്&#x200d;ച്ച.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamilnadu-stalin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോച്ച് നിയമനം; ശാസ്ത്രിയാണ് രാജാവ്: ദ്രാവിഡും സഹീറും പുറത്തേക്ക്</title>
		<link>https://www.chandrikadaily.com/ravi-shasthri-saheer-dravid-coach-slelection-india-bcci-sachin.html</link>
					<comments>https://www.chandrikadaily.com/ravi-shasthri-saheer-dravid-coach-slelection-india-bcci-sachin.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Jul 2017 18:24:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bcci]]></category>
		<category><![CDATA[coach slelection.india]]></category>
		<category><![CDATA[Dravid]]></category>
		<category><![CDATA[Ravi Shasthri]]></category>
		<category><![CDATA[sachin]]></category>
		<category><![CDATA[saheer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35912</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ്, ബൗളിങ് ഉപദേശകരായി രാഹുല്‍ ദ്രാവിഡിനേയും, സഹീര്‍ ഖാനേയും നിയമിച്ച ബി.സി.സി.ഐ തീരുമാനത്തില്‍ നിന്നും മലക്കം മറിഞ്ഞു. സൗരവ് ഗാംഗുലി അധ്യക്ഷനായ ഉപദേശക സമിതി രവിശാസ്ത്രിയെ ചീഫ് കോച്ചായും ദ്രാവിഡിനേയും സഹീര്‍ഖാനേയും കണ്‍സള്‍ട്ടന്റുമാരായും നിയമിച്ചിരുന്നു. എന്നാല്‍ പരിശീലകനായ ശാസ്ത്രിയുടെ നിയമനത്തിന് ബി.സി.സി.ഐയുടെ ഭരണകാര്യങ്ങള്‍ക്കായി വിനോദ് റായിയുടെ നേതൃത്വത്തില്‍ നിയമിച്ച സി.ഒ.എ പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. 22ന് ചേരുന്ന സി.ഒ.എ യോഗത്തില്‍ കോച്ച് രവി ശാസ്ത്രിയുമായി കൂടിയാലോചിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ്, ബൗളിങ് ഉപദേശകരായി രാഹുല്&#x200d; ദ്രാവിഡിനേയും, സഹീര്&#x200d; ഖാനേയും നിയമിച്ച ബി.സി.സി.ഐ തീരുമാനത്തില്&#x200d; നിന്നും മലക്കം മറിഞ്ഞു. സൗരവ് ഗാംഗുലി അധ്യക്ഷനായ ഉപദേശക സമിതി രവിശാസ്ത്രിയെ ചീഫ് കോച്ചായും ദ്രാവിഡിനേയും സഹീര്&#x200d;ഖാനേയും കണ്&#x200d;സള്&#x200d;ട്ടന്റുമാരായും നിയമിച്ചിരുന്നു. എന്നാല്&#x200d; പരിശീലകനായ ശാസ്ത്രിയുടെ നിയമനത്തിന് ബി.സി.സി.ഐയുടെ ഭരണകാര്യങ്ങള്&#x200d;ക്കായി വിനോദ് റായിയുടെ നേതൃത്വത്തില്&#x200d; നിയമിച്ച സി.ഒ.എ പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.</p>
<p>22ന് ചേരുന്ന സി.ഒ.എ യോഗത്തില്&#x200d; കോച്ച് രവി ശാസ്ത്രിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇരുവരുടേയും നിയമനത്തിന്റെ കാര്യത്തില്&#x200d; അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നാണ് സി.ഒ.എയുടെ തീരുമാനം. ഇരുവരുടേയും കാര്യത്തില്&#x200d; കരാറില്ല, ശിപാര്&#x200d;ശകള്&#x200d; മാത്രമേയുള്ളൂ. ഇത് നിയമനമല്ലെന്നാണ് സി.ഒ.എയുടെ നിലപാട്. ശിപാര്&#x200d;ശ നല്&#x200d;കിയിട്ടുണ്ട് സി.ഒ.എ ശിപാര്&#x200d;ശകള്&#x200d; പരിശോധിക്കും, ഇത് മുഖ്യകോച്ചുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്ന് സി.ഒ.എ തലവന്&#x200d; വിനോദ് റായി പറഞ്ഞു.</p>
<p>ശാസ്ത്രിയെ 2019ലെ ലോകകപ്പ് വരെ കോച്ചായി തെരഞ്ഞെടുത്തപ്പോള്&#x200d; സഹീര്&#x200d; ഖാനും ദ്രാവിഡിനും വര്&#x200d;ഷത്തില്&#x200d; 150 ദിവസത്തെ താല്&#x200d;ക്കാലിക കരാറാണ് നല്&#x200d;കിയിട്ടുള്ളതെന്നായിരുന്നു നേരത്തെ ഉപദേശക സമിതി അറിയിച്ചിരുന്നത്. ഇരുവരുടേയും വേതനവും നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. ഇരുവരുടേയും നിയമനത്തില്&#x200d; തൃപ്തനല്ലാത്ത രവിശാസ്ത്രി എന്ത് നിലപാടെടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. തന്റെ വിശ്വസ്ഥനും സുഹൃത്തുമായ ഭരത് അരുണിനെ ബൗളിങ് കോച്ചായി നിയമിക്കണമന്നായിരുന്നു ശാസ്ത്രിയുടെ ആവശ്യം.</p>
<p>എന്നാല്&#x200d; ശാസ്ത്രിയുമായി ഇടഞ്ഞു നില്&#x200d;ക്കുന്ന ഉപദേശക സമിതി ചെയര്&#x200d;മാന്&#x200d; സൗരവ് ഗാംഗുലിയുടെ കടുംപിടുത്തമാണ് സഹീറിന്റേയും ദ്രാവിഡിന്റേയും തെരഞ്ഞെടുപ്പിന് പിന്നില്&#x200d;. ഇരുവരേയും നിയമിച്ചതു വഴി ശാസ്ത്രിയുടെ അപ്രമാധിത്യത്തിന് തടയിടാനാവുമെന്നും ഗാംഗുലി കണക്ക് കൂട്ടി. ദ്രാവിഡിനേയും സഹീറിനേയും വെട്ടാനായാല്&#x200d; അത് ഗാംഗുലിക്കെതിരായ ശാസ്ത്രിയുടെ വിജയം കൂടിയായി കണക്കാക്കും. അതിനിടെ ഇന്ത്യന്&#x200d; സീനിയര്&#x200d; ടീമിന്റെ മാനേജറെ കണ്ടെത്തുന്നതിനായി ഉടന്&#x200d; പരസ്യം നല്&#x200d;കുമെന്നും സമാന രീതിയില്&#x200d; എ ടീമിന്റേയും അണ്ടര്&#x200d; 19 ടീമിന്റേയും മാനേജര്&#x200d;മാരേയം തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കോച്ച് രവി ശാസ്ത്രിയുടെ വേതനം സംബന്ധിച്ച തീരുമാനമെടുക്കാന്&#x200d; നാലംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.</p>
<p>ബി.സി.സി.ഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, സി.ഇ.ഒ രാഹുല്&#x200d; ജൊഹ്്‌റി എന്നിവരടങ്ങുന്ന നാലംഗ സമിതിയെയാണ് സി.ഒ.എ തെരഞ്ഞെടുത്തത്. സി.ഒ.എ അംഗം ഡയാന എദുല്&#x200d;ജി, ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്&#x200d;. ഇതിനായി നാലംഗ സമിതി 19ന് യോഗം ചേരും. അതേ സമയം സി.ഒ.എയുടെ മലക്കം മറിച്ചിലിനെ തുടര്&#x200d;ന്ന് നിലവിലെ സാഹചര്യത്തില്&#x200d; ശ്രീലങ്കന്&#x200d; പര്യടനത്തിനായി ഇന്ത്യന്&#x200d; ടീം 19ന് പുറപ്പെടാനിരിക്കെ സഹീറും ദ്രാവിഡും സംഘത്തിലുണ്ടാവുമോ എന്ന കാര്യം സംശയമാണ്. ഈ മാസം 26നാണ് ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ravi-shasthri-saheer-dravid-coach-slelection-india-bcci-sachin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദ്രാവിഡിന്റെ ശമ്പളം കേട്ടാല്‍ ഞെട്ടും</title>
		<link>https://www.chandrikadaily.com/dravids-salery-hightened.html</link>
					<comments>https://www.chandrikadaily.com/dravids-salery-hightened.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 02 Jul 2017 07:41:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[Dravid]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34275</guid>

					<description><![CDATA[രണ്ടാഴ്ച നടന്ന ചര്‍ച്ചക്കൊടുവില്‍ ദ്രാവിഡിന്റെ ശമ്പളത്തില്‍ ബി.സി.സി.ഐ ഒത്തു തീര്‍പ്പിലെത്തിയ കരാര്‍ തുക അഞ്ചു കോടി രൂപ. ഇന്ത്യന്‍ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനായുള്ള കരാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊത്തിരുന്നു ബി.സി.സി.ഐ. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിശീലകനായി തുടരാനുള്ള ആഗ്രഹം ദ്രാവിഡ് ബി.സി.സി.ഐ യെഅറിയിച്ചിരുന്നു. മാധ്യമങ്ങളുമായി ചേര്‍ന്ന പ്രവര്‍ത്തിക്കരുതെന്നായിരുന്ന കരാര്‍ പുതുക്കുമ്പോഴത്തെ പ്രധാന വ്യവസ്ഥ. കരാറിലെ രണ്ടാം ഘട്ട തുകയായ 1.3 കോടി രൂപ ഏപ്രില്‍ 2 നായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>രണ്ടാഴ്ച നടന്ന ചര്&#x200d;ച്ചക്കൊടുവില്&#x200d; ദ്രാവിഡിന്റെ ശമ്പളത്തില്&#x200d; ബി.സി.സി.ഐ ഒത്തു തീര്&#x200d;പ്പിലെത്തിയ കരാര്&#x200d; തുക അഞ്ചു കോടി രൂപ. ഇന്ത്യന്&#x200d; എ ടീമിന്റെയും അണ്ടര്&#x200d; 19 ടീമിന്റെയും പരിശീലകനായുള്ള കരാര്&#x200d; രണ്ടു വര്&#x200d;ഷത്തേക്ക് കൂടി നീട്ടിക്കൊത്തിരുന്നു ബി.സി.സി.ഐ. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യ റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്.</p>
<p>പരിശീലകനായി തുടരാനുള്ള ആഗ്രഹം ദ്രാവിഡ് ബി.സി.സി.ഐ യെഅറിയിച്ചിരുന്നു. മാധ്യമങ്ങളുമായി ചേര്&#x200d;ന്ന പ്രവര്&#x200d;ത്തിക്കരുതെന്നായിരുന്ന കരാര്&#x200d; പുതുക്കുമ്പോഴത്തെ പ്രധാന വ്യവസ്ഥ.<br />
കരാറിലെ രണ്ടാം ഘട്ട തുകയായ 1.3 കോടി രൂപ ഏപ്രില്&#x200d; 2 നായിരുന്നു നല്&#x200d;കിയത്. ഇതിന് പിന്നാലെയാണ് ദ്രാവിഡ് പരിശീലകനായി തുടരും എന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇന്ത്യ എ ടീമും അണ്ടര്&#x200d; 19 ടീമും ദക്ഷിണാഫ്രിക്കന്&#x200d; പര്യടനത്തിന് ഒരുഓങ്ങുമ്പോള്&#x200d; എ ടീമിനൊപ്പമാകും ദ്രാവിഡ് പോകുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dravids-salery-hightened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
