<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>dream project &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dream-project/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 11 Jul 2024 09:31:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>dream project &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിഴിഞ്ഞം യുഡിഎഫിന്റെ സ്വപ്ന പദ്ധതി, യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടി; വി ഡി സതീശൻ</title>
		<link>https://www.chandrikadaily.com/1vizhinjam-udfs-dream-project-realized-by-oommen-chandy-vd-satheesan.html</link>
					<comments>https://www.chandrikadaily.com/1vizhinjam-udfs-dream-project-realized-by-oommen-chandy-vd-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 11 Jul 2024 08:42:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dream project]]></category>
		<category><![CDATA[oommen chandy]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vd satheesan]]></category>
		<category><![CDATA[Vizhinjam port]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302426</guid>

					<description><![CDATA[കടള്&#x200d;ക്കൊള്ളയെന്നാണ് സിപിഎം മുഖപത്രം വിശേഷിപ്പിച്ചത്. ഓര്&#x200d;മ്മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ടെന്നും വി ഡി സതീശന്&#x200d; പരിഹസിച്ചു.]]></description>
										<content:encoded><![CDATA[<p>വിഴിഞ്ഞം പദ്ധതി യാഥാര്&#x200d;ത്ഥ്യമാകുന്നതില്&#x200d; സന്തോഷവും അഭിമാനവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d;. യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം. യുഡിഎഫിന്റെ കുഞ്ഞാണ്. പദ്ധതി യാഥാര്&#x200d;ത്ഥ്യമാക്കിയത് ഉമ്മന്&#x200d; ചാണ്ടിയാണ്. അന്ന് പദ്ധതിയെ 6000 കോടിയുടെ റിയല്&#x200d; എസ്റ്റേറ്റ് അഴിമതിയെന്ന് പറഞ്ഞയാളാണ് പിണറായി വിജയന്&#x200d;. കടള്&#x200d;ക്കൊള്ളയെന്നാണ് സിപിഎം മുഖപത്രം വിശേഷിപ്പിച്ചത്. ഓര്&#x200d;മ്മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ടെന്നും വി ഡി സതീശന്&#x200d; പരിഹസിച്ചു.</p>
<p>&nbsp;</p>
<p><strong>പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്</strong></p>
<p>വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല്&#x200d; എത്തി.</p>
<p>പുതുചരിത്രം പിറന്നു.</p>
<p>2015 ഡിസംബര്&#x200d; 5 ന് തറക്കല്ലിട്ട പദ്ധതി.</p>
<p>പൂര്&#x200d;ണ തോതില്&#x200d; ചരക്കു നീക്കം നടക്കുന്ന തരത്തില്&#x200d; ട്രയല്&#x200d; റണ്ണും നാളെ തുടങ്ങും.</p>
<p>നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. കാരണം വിഴിഞ്ഞം UDF സര്&#x200d;ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഉമ്മന്&#x200d;ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം.</p>
<p>വിഴിഞ്ഞം 6000 കോടിയുടെ റിയല്&#x200d; എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. &#8216;കടല്&#x200d;ക്കൊള്ള&#8217; എന്ന് എഴുതിയത് CPM മുഖപത്രമായ ദേശാഭിമാനി. അന്ന് ഉമ്മന്&#x200d; ചാണ്ടിയേയും UDF നേയും അപഹസിച്ചവര്&#x200d; ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണ്.</p>
<p>വിഴിഞ്ഞം UDF ന്റെ കുഞ്ഞാണ്. അത് യാഥാര്&#x200d;ഥ്യമാക്കിയത് ഉമ്മന്&#x200d; ചാണ്ടിയാണ്. ഓര്&#x200d;മ്മകളെ ആട്ടിപായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്&#x200d;ക്ക് വേണ്ടി ഇത് ഇവിടെകിടന്നോട്ടെ.</p>
<p>കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് ഇന്ന് വിജയകരമായ ട്രയല്&#x200d; റണ്&#x200d; നവടന്നു. ഇതോടെ വിഴിഞ്ഞം തുറമുഖം ലോകത്തെ ചരക്ക് നീക്കങ്ങളുടെ ഭൂപടത്തില്&#x200d; പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ടു. ചൈനയില്&#x200d; നിന്നുള്ള സാന്&#x200d; ഫെര്&#x200d;ണാന്&#x200d;ഡോ തീരം തൊട്ടതോടെയാണ് വിഴിഞ്ഞം കേരളത്തിന്റെയും രാജ്യത്തിന്റെയും സ്വപ്നതീരമായത്. രാജ്യത്തെ ആദ്യ ട്രാന്&#x200d;സ്ഷിപ്‌മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. വിഴിഞ്ഞത്തെത്തുന്ന മദര്&#x200d;ഷിപ്പുകളില്&#x200d; നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താന്&#x200d; കഴിയുന്ന തുറമുഖങ്ങളാണ് ട്രാന്&#x200d;സ്ഷിപ്‌മെന്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വര്&#x200d;ദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വിഴിഞ്ഞം വഴിയുള്ള ചരക്ക് നീക്കത്തിന് കൂടുതല്&#x200d; അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്&#x200d;.</p>
<p>നേരത്തെ കരയടുക്കുന്നതിന് മുമ്പായി തന്നെ സാന്&#x200d; ഫെര്&#x200d;ണാന്&#x200d;ഡോയുടെ നിയന്ത്രണം വിഴിഞ്ഞം തുറമുഖം ഏറ്റെടുത്തിരുന്നു. പൈലറ്റ് തുഷാര്&#x200d; നിത്കറും സഹപൈലറ്റ് സിബി ജോര്&#x200d;ജ്ജുമായിരുന്നു കപ്പലിന്റെ നിയന്ത്രണമേറ്റെടുത്തത്. റഷ്യന്&#x200d; സ്വദേശി ക്യാപ്റ്റന്&#x200d; വോള്&#x200d;ഡിമര്&#x200d;ബോണ്ട് ആരെങ്കോയില്&#x200d; നിന്നായിരുന്നു കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഓഷ്യന്&#x200d; പ്രസ്റ്റീജ് എന്ന ടഗ്ഗിലൂടെയാണ് പൈലറ്റ് കപ്പലില്&#x200d; കയറിയത്. കരയോട് അടുപ്പിക്കാനുള്ള മൂറിങ് 9.30നായിരുന്നു. കൂറ്റന്&#x200d; വടം ഉപയോഗിച്ച് കപ്പലിനെ ബര്&#x200d;ത്തില്&#x200d; ബന്ധിപ്പിക്കുന്ന പ്രവര്&#x200d;ത്തനമാണ് മൂറിങ്. കപ്പല്&#x200d; തീരംതൊടുമ്പോള്&#x200d; മന്ത്രിമാരായ വി എന്&#x200d; വാസവനും സജി ചെറിയാനും വിഴിഞ്ഞത്ത് സന്നിഹിതരായിരിന്നു.</p>
<p>7700 കോടി രൂപയുടെ പദ്ധതിയായാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്. മൂന്നുമാസക്കാലം ഈ വിധം ട്രയല്&#x200d;റണ്&#x200d; തുടരും. ജൂലൈയില്&#x200d; തന്നെ മെഡിറ്ററേനിയന്&#x200d; ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോര്&#x200d;ട്‌സ് അറിയിച്ചു. പ്രകൃതി ഒരുക്കിയ സ്വഭാവികമായ അനുകൂല ഘടകങ്ങളാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്താരാഷ്ട്ര കപ്പല്&#x200d;പ്പാതയില്&#x200d; നിന്നും 10 നോട്ടിക്കല്&#x200d; മൈല്&#x200d; മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം. കിലോമീറ്റര്&#x200d; ദൂരം കണക്കാക്കിയാല്&#x200d; ഏതാണ്ട് 19 കിലോമീറ്റര്&#x200d; മാത്രം ദൂരം. ഡ്രെഡ്ജിങ് നടത്താതെ തന്നെ ഏതാണ്ട് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ള ഇന്ത്യയിലെ ഏകതുറമുഖവും വിഴിഞ്ഞമാണ്. ഈ സ്വഭാവികമായ സാധ്യത ഉപയോഗിച്ച് കൂറ്റന്&#x200d; കപ്പലുകള്&#x200d;ക്ക് ഇവിടെ അടുക്കാന്&#x200d; സാധിക്കും. ഏതാണ്ട് 24,000 ടിഇയുവിനു മുകളില്&#x200d; ഭാരം കയറ്റാവുന്ന കപ്പലുകള്&#x200d;ക്ക് വിഴിഞ്ഞം തീരത്ത് അടുക്കാനാവും.</p>
<p>യൂറോപ്പ്, പേര്&#x200d;ഷ്യന്&#x200d; ഗള്&#x200d;ഫ്, തെക്ക് കിഴക്കന്&#x200d; ഏഷ്യ, ചൈന, ജപ്പാന്&#x200d; അടക്കമുള്ള കിഴക്കനേഷ്യന്&#x200d; രാജ്യങ്ങള്&#x200d; തുടങ്ങിയ വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കപ്പല്&#x200d;പാതയുടെ രാജ്യത്തെ ഏറ്റവും പ്രധാന നങ്കൂരമായി വിഴിഞ്ഞം തുറമുഖം മാറും. തിരുവനന്തപുരത്തെ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് വിഴിഞ്ഞം തുറമുഖത്ത് നിന്നും 16 കിലോമീറ്റര്&#x200d; മാത്രമാണ് ദൂരമുള്ളത്. വിഴിഞ്ഞത്തേയ്ക്ക് റെയില്&#x200d; ഗതാഗതത്തിനുള്ള സൗകര്യങ്ങളും വിഴിഞ്ഞത്ത് ഒരുങ്ങുന്നുണ്ട്. ഇതോടെ ചരക്ക് നീക്കത്തിന്റെ കര-വ്യോമ-കടല്&#x200d; മാര്&#x200d;ഗ്ഗമുള്ള അനുകൂല സാഹചര്യമുള്ള തുറമുഖമെന്ന ഖ്യാതിയും വിഴിഞ്ഞത്തിന് കൈവരും.</p>
<p>വിഴിഞ്ഞം പൂര്&#x200d;ണ്ണമായും പ്രവര്&#x200d;ത്തന സജ്ജമാകുന്നതോടെ രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്ക് നീക്കത്തിന്റെ 50 ശതമാനത്തിലേയറെയും ഇവിടേയ്ക്ക് മാറുമെന്നാണ് കണക്കാക്കുന്നത്. നിലവില്&#x200d; സിംഗപ്പൂര്&#x200d;, ദുബായ്, കൊളംബോ തുറമുഖങ്ങളെയാണ് ചരക്ക് നീക്കത്തിനുള്ള ട്രാന്&#x200d;സ്ഷിപ്പ്‌മെന്റ് തുറമുഖമായി ഇന്ത്യ ആശ്രയിക്കുന്നത്. വിഴിഞ്ഞം പ്രവര്&#x200d;ത്തന സജ്ജമാകുന്നതോടെ രാജ്യത്തേയ്ക്കുള്ള ചരക്ക് നീക്കത്തിന്റെ പ്രധാനപ്പെട്ട ട്രാന്&#x200d;സ്ഷിപ്പ്‌മെന്റ് കേന്ദ്രമായി ഈ തുറമുഖം മാറും. ഇതുവഴി കോടിക്കണക്കിന് രൂപ രാജ്യത്തിന് വിദേശനികുതി ഇനത്തില്&#x200d; ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഴിഞ്ഞം തുറമുഖം പൂര്&#x200d;ണരൂപത്തിലായാല്&#x200d; നിരവധി മദര്&#x200d;ഷിപ്പുകള്&#x200d;ക്ക് ഒരേസമയം നങ്കൂരമിടാനാകും.</p>
<p>സര്&#x200d;ക്കാര്&#x200d; സ്വകാര്യസംയുക്ത സംരംഭമായാണ് വിഴിഞ്ഞം തുറമുഖം പ്രാവര്&#x200d;ത്തികമാക്കുക. കേരളത്തിന്റെ നിയന്ത്രണത്തിലുള്ള തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തിനുണ്ട്. വിഴിഞ്ഞം ഇന്റര്&#x200d;നാഷണല്&#x200d; സീപോര്&#x200d;ട്ട് ലിമിറ്റഡിനും അദാനി വിഴിഞ്ഞം പോര്&#x200d;ട്ട് പ്രൈവറ്റ് ലിമിറ്റഡിനുമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുചുമതല. 40 വര്&#x200d;ഷമാണ് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്&#x200d;കിയിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1vizhinjam-udfs-dream-project-realized-by-oommen-chandy-vd-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
