<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>drug mafia &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/drug-mafia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 08 Apr 2025 17:02:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>drug mafia &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മയക്കുമരുന്ന് മാഫിയയും ഭരണകൂടങ്ങളും തമ്മിലുള്ള ബാന്ധവം തുറന്നുകാണിക്കണം: കെ.എം ഷാജി</title>
		<link>https://www.chandrikadaily.com/links-between-drug-mafia-and-governments-should-be-exposed-km-shaji.html</link>
					<comments>https://www.chandrikadaily.com/links-between-drug-mafia-and-governments-should-be-exposed-km-shaji.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 08 Apr 2025 17:02:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[drug mafia]]></category>
		<category><![CDATA[km shaji]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337426</guid>

					<description><![CDATA[പണം, അധികാരം, ഇ.ഡി തുടങ്ങിയവ കൊണ്ട് രാഷ്ട്രീയത്തെ മാറ്റുന്നു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കൂടുതല്&#x200d; പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയയും ഭരണകൂടങ്ങളും തമ്മിലുള്ള ബാന്ധവം തുറന്നുകാണിക്കാതെ ലഹരിക്കെതിരായ പ്രതിരോധം ഫലപ്രാപ്തിയിലെത്തില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മയക്കുമരുന്ന് വരുന്നത് ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഭാഗത്തുനിന്നാണ് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറയുന്നത്. നാര്&#x200d;ക്കോട്ടിക് ജിഹാദ് എന്ന വിഷയം വരുമ്പോള്&#x200d; അതിന്റെ രാഷ്ട്രീയം നോക്കാതെ ഉത്തരവാദിത്തം ഏറ്റെടുക്കാന്&#x200d; സമുദായത്തെ മുന്നോട്ടുവെക്കുകയാണ്. ലഹരി വ്യാപിക്കുന്നതില്&#x200d; ഒരു രാഷ്ട്രീയമുണ്ട്. ആഭ്യന്തരമന്ത്രിക്കാണ് അതില്&#x200d; ഉത്തരവാദിത്തം. ചോദ്യം ചെയ്യപ്പെടേണ്ടത് പിണറായി വിജയനാണ്. ലഹരി കിട്ടാനുള്ള സാഹചര്യം ഉണ്ടാകുന്നതാണ് പ്രശ്നം. ഭരണകൂടത്തിന്റെ വീഴ്ച കൊണ്ടുള്ള പ്രശ്നങ്ങള്&#x200d; ചര്&#x200d;ച്ചയാകുന്നില്ല.</p>
<p>ഡി.സി.സി ഓഫീസ് ഉദ്ഘാടന സമ്മേളന മുന്നോടിയായി ബീച്ചില്&#x200d; നടക്കുന്ന ത്രിവര്&#x200d;ണോത്സവത്തില്&#x200d; കേരളം എങ്ങോട്ട് സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്&#x200d; കഴിഞ്ഞ പതിറ്റാണ്ടില്&#x200d; വന്ന മാറ്റം വലുതാണ്. പണം, അധികാരം, ഇ.ഡി തുടങ്ങിയവ കൊണ്ട് രാഷ്ട്രീയത്തെ മാറ്റുന്നു. രാഷ്ട്രീയത്തെ ശക്തമായി വിലയിരുത്തുന്ന ഒരു വിഭാഗം സമൂഹത്തില്&#x200d; വളര്&#x200d;ന്നുവരുന്നുണ്ട്. നിഷ്പക്ഷമായി നല്&#x200d;ക്കുന്നവരോട് സംസാരിക്കാന്&#x200d; നമുക്ക് കഴിയുന്നില്ല. ജനങ്ങള്&#x200d; ജീവിക്കുന്ന ചുറ്റുപാടിനെ കുറിച്ചുള്ള ബോധ്യം എല്ലാവര്&#x200d;ക്കും വേണം. കോണ്&#x200d;ഗ്രസ് വഖഫ് ബില്ലിന്&#x200d;മേല്&#x200d; എടുത്ത ചങ്കൂറ്റം വലുതാണ്. അത് അഭിനന്ദിക്കപ്പെടേണ്ടതാണ്. ട്രംപ്മോദിപിണറായി ഇക്വേഷനാണ് ഇപ്പോള്&#x200d; ഓടുന്നത്. വലതുപക്ഷ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ പേരില്&#x200d; കേരളത്തില്&#x200d; ഓടുന്നത്. പിണറായി വിജയന്&#x200d; സംസ്ഥാനത്ത് വീണ്ടും അധികാരത്തില്&#x200d; വന്നത് കോവിഡ് മറവിലാണ്. വയനാട്ടില്&#x200d; ഒരു ദുരന്തമുണ്ടായിട്ട് എത്രയും വലിയ വെട്ടിപ്പാണ് പിണറായി നടത്തിയത്. വയനാട്ടിലെ പാവങ്ങളുടെ പേരില്&#x200d; പിരിച്ച പണം കൊണ്ട് ഊരാളുങ്കലിന്റെ പിണറായി വിജയന്&#x200d; അടക്കമുള്ള ബിനാമിമാര്&#x200d; അടിച്ചുമാറ്റുകയാണ്. കോണ്&#x200d;ഗ്രസിലെ ജനാധിപത്യം വലുതാണ്. പറയാനുള്ള സ്വാതന്ത്ര്യമാണ് ഏറ്റവും വലുതെന്നും കെ.എം ഷാജി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/links-between-drug-mafia-and-governments-should-be-exposed-km-shaji.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളം ഭരിക്കുന്ന സി.പി.എമ്മിനും രക്ഷയില്ല; മുന്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകനും രാഷ്ട്രീയ കൊലപാതക കേസിലെ പ്രതിയുള്&#x200d;പ്പെടുന്ന ലഹരി സംഘത്തിന്റെ ഭീഷണി</title>
		<link>https://www.chandrikadaily.com/1home-ministry-is-a-nosy-drug-mafia-threatens-cpm.html</link>
					<comments>https://www.chandrikadaily.com/1home-ministry-is-a-nosy-drug-mafia-threatens-cpm.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Mar 2025 08:17:53 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[drug mafia]]></category>
		<category><![CDATA[kannur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335277</guid>

					<description><![CDATA[മുന്&#x200d; സിപിഎം പ്രവര്&#x200d;ത്തകനും രാഷ്ട്രീയ കൊലപാതക കേസില്&#x200d; ഉള്&#x200d;പ്പടെ പ്രതിയായ ജന്മീന്റ വിട ബിജുവിന്റെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; പാനൂരില്&#x200d; സിപിഎം നേതാക്കളെ ലഹരി ക്വട്ടേഷന്&#x200d; സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. മുന്&#x200d; സിപിഎം പ്രവര്&#x200d;ത്തകനും രാഷ്ട്രീയ കൊലപാതക കേസില്&#x200d; ഉള്&#x200d;പ്പടെ പ്രതിയായ ജന്മീന്റ വിട ബിജുവിന്റെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തിയത്. സിപിഎം ചമ്പാട് ലോക്കല്&#x200d; കമ്മറ്റി ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്&#x200d;കി.</p>
<p>സിപിഎം ചമ്പാട് ലോക്കല്&#x200d; കമ്മറ്റിയുടെ നേതൃത്വത്തില്&#x200d; നടന്ന ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെയാണ് ഭീഷണി ഉണ്ടായത്. ജന്മീന്റവിട ബിജു ഉള്&#x200d;പ്പടെയുള്ള ക്വട്ടേഷന്&#x200d; സംഘങ്ങളെ നേരത്തെ പാര്&#x200d;ട്ടി തള്ളിപ്പറഞ്ഞതായി സിപിഎം പ്രാദേശിക നേതാക്കള്&#x200d; പറഞ്ഞു.</p>
<p>പന്ന്യന്നൂര്&#x200d; പഞ്ചായത്തിലെ ചമ്പാട് ലോക്കലിലെ അരയാക്കൂലില്&#x200d; ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെ ലഹരി മാഫിയ സംഘം നേതാക്കളെ ഉള്&#x200d;പ്പടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ലോക്കല്&#x200d; കമ്മിറ്റി സെക്രട്ടറി ഉള്&#x200d;പ്പെടുന്നവര്&#x200d;ക്ക് എതിരെ കൊലവിളി നടത്തിയെന്നാണ് പരാതിയില്&#x200d; പറയുന്നത്. ചമ്പാട് ലോക്കല്&#x200d; കമ്മിറ്റിയാണ് ഇത് സംബന്ധിച്ച പരാതി നല്&#x200d;കിയത്. ജന്മീന്റ വിട ബിജുവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്&#x200d; സംഘം പാര്&#x200d;ട്ടി നേതാക്കളെയും, പഞ്ചായത്ത് മെമ്പര്&#x200d; ഉള്&#x200d;പ്പടെയുള്ളവരെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി.</p>
<p>അരയാക്കൂല്&#x200d; മേഖലയിലെ നാല് പേരെ കഞ്ചാവുമായി കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം സിപിഎം പ്രവര്&#x200d;ത്തകര്&#x200d; പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു. ഈ പൊതുയോഗം കഴിഞ്ഞു പോയ സിപിഎം പ്രവര്&#x200d;ത്തകര്&#x200d;ക്കും നേതാക്കള്&#x200d;ക്കും എതിരെയാണ് ലഹരി സംഘങ്ങളുടെ ഭീഷണി. സിപിഎം ലോക്കല്&#x200d; സെക്രട്ടറി ഉള്&#x200d;പ്പടെയുള്ള നേതാക്കളെ പരസ്യമായി കൊന്നുകളയുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്&#x200d; പറയുന്നു.</p>
<p>വിഷയത്തില്&#x200d; പൊലീസിന് വിവരം നല്&#x200d;കിയത് സിപിഎം നേതാക്കളാണെന്ന് ആരോപിച്ചായിരുന്നു ഭീഷണി. ജന്മിന്റവിട ബിജുവിന്റെ നേതൃത്വത്തില്&#x200d; ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബിജെപി പ്രവര്&#x200d;ത്തകനായ കുന്നോത്ത്പറമ്പിലെ കെ.സി.രാജേഷ് വധ കേസിലും, പാനൂരിലെ ചുമട്ട് തൊഴിലാളിയും ബി.എം.എസ് പ്രവര്&#x200d;ത്തകനുമായ കുറിച്ചിക്കരയിലെ വിനയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും പ്രധാന പ്രതിയാണ് ജന്മീന്റവിട ബിജു. നേരത്തെ സി പി എമ്മിന്റെ സജീവ പ്രവര്&#x200d;ത്തകനായ ബിജു പാര്&#x200d;ട്ടിക്ക് വേണ്ടി നിരവധി രാഷ്ട്രിയ അക്രമ കേസുകളില്&#x200d; പ്രതിയായിട്ടുണ്ട്. പാര്&#x200d;ട്ടി ജന്മീന്റവിട ബിജു ഉള്&#x200d;പ്പടെയുള്ള ക്വട്ടേഷന്&#x200d; സംഘങ്ങളെ നേരത്തെ തള്ളിപ്പറഞ്ഞതായാണ് സിപിഎം നേതാക്കള്&#x200d; പറയുന്നത്.</p>
<p>മുന്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരായ ക്വട്ടേഷന്&#x200d; സംഘങ്ങളെ നിയന്ത്രിക്കാന്&#x200d; കഴിയാത്ത അവസ്ഥ സി പി എം നേതൃത്വത്തിന് വന്നതോടെയാണ് ക്വട്ടേഷന്&#x200d; സംഘങ്ങള്&#x200d;ക്ക് എതിരെ പാര്&#x200d;ട്ടി നേതൃത്വം തിരിയാനുള്ള പ്രധാന കാരണം. സി പി എം പ്രവര്&#x200d;ത്തകരായ ക്വട്ടേഷന്&#x200d; സംഘത്തിന് എതിരെ പൊതുവികാരം ഉയര്&#x200d;ന്നു വന്നതോടുകൂടിയാണ് പാര്&#x200d;ട്ടിനേതൃത്വവും ഇവരെ തള്ളി പറഞ്ഞത്. സി പി എമ്മിന് വേണ്ടി രാഷ്ട്രിയ എതിരാളികളെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്&#x200d; പ്രതികള്&#x200d; ആയവര്&#x200d;ക്ക് എതിരെയാണ് പാര്&#x200d;ട്ടി നേതൃത്വം പൊലീസില്&#x200d; മയക്കുമരുന്ന് ക്വട്ടേഷന്&#x200d; പരാതി നല്&#x200d;കിയിരിക്കുന്നത്. ഇവരും സി പി എം പ്രവര്&#x200d;ത്തകരും തമ്മിലുള്ള അഭിപ്രായ ഭിന്നത വരും ദിവസങ്ങളില്&#x200d; മറനീക്കി പുറത്ത് വരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1home-ministry-is-a-nosy-drug-mafia-threatens-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരി വിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടപ്പിലാക്കി; കണ്ണൂരില്&#x200d; പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി</title>
		<link>https://www.chandrikadaily.com/implemented-anti-drug-operations-panchayat-president-threatened-with-amnesty-in-kannur.html</link>
					<comments>https://www.chandrikadaily.com/implemented-anti-drug-operations-panchayat-president-threatened-with-amnesty-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 23 Mar 2025 02:12:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[drug mafia]]></category>
		<category><![CDATA[kannur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335224</guid>

					<description><![CDATA[പഞ്ചായത്ത് പരിധിയില്&#x200d; നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവര്&#x200d;ത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്]]></description>
										<content:encoded><![CDATA[<p>കണ്ണൂരിലെ മട്ടൂല്&#x200d; പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി. പഞ്ചായത്ത് പരിധിയില്&#x200d; നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവര്&#x200d;ത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്. സംഭവത്തില്&#x200d; പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദിന്റെ പരാതിയില്&#x200d; പഴയങ്ങാടി പൊലീസ് കേസെടുത്തു.</p>
<p>ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീര്&#x200d;ക്കുക എന്നതായിരുന്നു ഫാരിഷ സ്വീകരിച്ച ആദ്യ പടി. മാടായി മാട്ടൂല്&#x200d; പഞ്ചായത്തുകളിലെ 800ലധികം യുവജനങ്ങളെ സംഘടിപ്പിച്ച് &#8216;ധീര&#8217; എന്ന പേരില്&#x200d; ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ കൂട്ടായ്മയും പൊലീസും ചേര്&#x200d;ന്നു നടത്തിയ സംയുക്ത നീക്കത്തില്&#x200d; പിടിയിലായത് 15ലധികം ആളുകളാണ്. ലഹരി സംഘങ്ങള്&#x200d; തമ്പടിക്കുന്ന പഴകിയ കെട്ടിടങ്ങള്&#x200d; പലതും ധീരയുടെ പ്രവര്&#x200d;ത്തകര്&#x200d; ഇടിച്ചു നിരത്തി. ഇതാണ് ലഹരി മാഫിയയെ പ്രകോപിപ്പിച്ചത്.</p>
<p>പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചര്&#x200d;ക്കെതിരെ ലഹരി സംഘം ആദ്യം സൈബര്&#x200d; ആക്രമണം നടത്തി. പിന്നാലെ ഫോണിലൂടെയും സോഷ്യല്&#x200d; മീഡിയ വഴിയും ഭീഷണിയും മുഴക്കി. നിങ്ങടെ വീട്ടിലുള്ളവര്&#x200d;ക്ക് പണിതരാം, നിങ്ങളെ മക്കള്&#x200d;ക്ക് കാണിച്ചുതരാം എന്നൊക്കെയാണ് ഫോണിലൂടെയുള്ള ഭീഷണി. പ്രസിഡണ്ടിന്റെ പരാതിയില്&#x200d; പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/implemented-anti-drug-operations-panchayat-president-threatened-with-amnesty-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരി മാഫിയ ഉറക്കം നടിക്കുന്ന സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് അലർട്ട്</title>
		<link>https://www.chandrikadaily.com/drug-mafia-muslim-youth-league-night-alert-against-government-pretending-to-sleep.html</link>
					<comments>https://www.chandrikadaily.com/drug-mafia-muslim-youth-league-night-alert-against-government-pretending-to-sleep.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Feb 2025 11:40:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[drug mafia]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[protest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331888</guid>

					<description><![CDATA[കോഴിക്കോട് : വർധിച്ച് വരുന്ന ലഹരി മാഫിയയുടെ അതിക്രമങ്ങൾക്ക് പ്രതിരോധം തീർക്കേണ്ട സംസ്ഥാന സർക്കാർ ഉറക്കം നടിക്കുന്നതിനെതിരെ മാർച്ച് 8 ന് ശനിയാഴ്ച്ച ജില്ലാ കേന്ദ്രങ്ങളിൽ നൈറ്റ് അലർട്ട് സംഘടിപ്പിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ രാത്രി 10മണിക്ക് ആരംഭിച്ച് പുലർച്ചെ 3മണി വരെ നടക്കുന്ന നൈറ്റ് അലെർട്ടിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധം ഉയർത്തുന്നതോടൊപ്പം ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണങ്ങളും സംഘടിപ്പിക്കും. സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ലഹരി മാഫിയ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : വർധിച്ച് വരുന്ന ലഹരി മാഫിയയുടെ അതിക്രമങ്ങൾക്ക് പ്രതിരോധം തീർക്കേണ്ട സംസ്ഥാന സർക്കാർ ഉറക്കം നടിക്കുന്നതിനെതിരെ മാർച്ച് 8 ന് ശനിയാഴ്ച്ച ജില്ലാ കേന്ദ്രങ്ങളിൽ നൈറ്റ് അലർട്ട് സംഘടിപ്പിക്കാൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ രാത്രി 10മണിക്ക് ആരംഭിച്ച് പുലർച്ചെ 3മണി വരെ നടക്കുന്ന നൈറ്റ് അലെർട്ടിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധം ഉയർത്തുന്നതോടൊപ്പം ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണങ്ങളും സംഘടിപ്പിക്കും.</p>
<p>സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ലഹരി മാഫിയ വിലസുകയാണ്. ക്യാമ്പസുകളെ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് ലഹരി മാഫിയ പ്രധാനമായും പ്രവർത്തിക്കുന്നത്. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രിമിനൽ കേസുകളിലെല്ലാം ലഹരി ഒരു പ്രധാന ഘടകമാണ്. വീട്ടിലുള്ളവരെ പോലും കൊലപ്പെടുത്തുന്ന ഭീകരമായ വാർത്തകളാണ് ഓരോ ദിനവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെ ക്രിയാത്മകമായി തടയിടേണ്ട സംസ്ഥാന സർക്കാർ നിഷ്ക്രിയരായി മാറിയിരിക്കുന്നു. ലഹരി മാഫിയ വിലസുന്ന പ്രദേശങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിന് പൊലീസ് തയ്യാറാവുന്നില്ല എന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സമരവുമായി മുന്നോട്ട് വരുന്നത്. അതോടൊപ്പം മാർച്ച് 10മുതൽ 25 വരെയുള്ള ദിവസങ്ങളിലായി പഞ്ചായത്ത് തലങ്ങളിൽ ലഹരി വിരുദ്ധ കൂട്ടായ്മയും നടത്തും. യുവജന സംഘടനകളെയും ക്ലബ്ബുകളെയും ഏകോപിപ്പിച്ച് ജാഗ്രതാ സമിതി രൂപീകരിക്കൽ, വിപുലമായ ഹൗസ് ക്യാമ്പയിൻ തുടങ്ങിയവ ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിക്കാനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.</p>
<p>യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, സെക്രട്ടറിമാരായ അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ ചർച്ചയിൽ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drug-mafia-muslim-youth-league-night-alert-against-government-pretending-to-sleep.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു; അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്ക്</title>
		<link>https://www.chandrikadaily.com/1young-man-shot-dead-in-malappuram-investigation-into-gold-smuggling-drug-mafia-gangs.html</link>
					<comments>https://www.chandrikadaily.com/1young-man-shot-dead-in-malappuram-investigation-into-gold-smuggling-drug-mafia-gangs.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Apr 2023 16:20:20 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[drug mafia]]></category>
		<category><![CDATA[shot]]></category>
		<category><![CDATA[young man]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249616</guid>

					<description><![CDATA[മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ചു പൊലീസ്. സംഭവത്തിൽ കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ രണ്ട് സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. റിദാൻ മൂന്ന് ആഴ്ച്ച മുന്പാണ് മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയത്. എടവണ്ണ മുണ്ടേങ്ങര, തിരുവാലി സ്വദേശികളായ രണ്ട് പേർ ആണ് ഇന്നലെ മുതൽ പൊലിസ് കസ്റ്റഡിയിൽ തുടരുന്നത്. തിരുവാലി സ്വദേശിയെ ഇന്ന് പുലർച്ചെ നാലുമണിക്ക് വിട്ടയച്ചിരുന്നു എങ്കിലും വീണ്ടും ചോദ്യം ചെയ്യലിന് [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ചു പൊലീസ്. സംഭവത്തിൽ കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ രണ്ട് സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. റിദാൻ മൂന്ന് ആഴ്ച്ച മുന്പാണ് മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയത്. എടവണ്ണ മുണ്ടേങ്ങര, തിരുവാലി സ്വദേശികളായ രണ്ട് പേർ ആണ് ഇന്നലെ മുതൽ പൊലിസ് കസ്റ്റഡിയിൽ തുടരുന്നത്.<br />
തിരുവാലി സ്വദേശിയെ ഇന്ന് പുലർച്ചെ നാലുമണിക്ക് വിട്ടയച്ചിരുന്നു എങ്കിലും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. സ്വർണക്കടത്തു ബന്ധമുള്ള റിദാന്റെ സുഹൃത്തുക്കൾ കേന്ദ്രീകരിച്ചും റിദാൻ നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതി ആയതിനാൽ മയക്കുമരുന്ന് മാഫിയ സംഘങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. സ്വർണ കടത്തുമായി റിദാന് ബന്ധം ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു. സംശയം ഉള്ള ചിലരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പൊലീസ് കസ്റ്റഡിയിൽ തുടരുന്ന തിരുവാലി സ്വദേശി പരസ്പര വിരുദ്ധമായ മറുപടി നൽകുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1young-man-shot-dead-in-malappuram-investigation-into-gold-smuggling-drug-mafia-gangs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മയക്കുമരുന്ന് കേസ്: പ്രമുഖ മലയാള നടിയുടെ സഹോദരിയെ ചോദ്യം ചെയ്യുന്നു</title>
		<link>https://www.chandrikadaily.com/bengaluru-drug-case-news.html</link>
					<comments>https://www.chandrikadaily.com/bengaluru-drug-case-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 05 Sep 2020 11:06:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[drug mafia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150580</guid>

					<description><![CDATA[കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്&#x200d; അറസ്റ്റുണ്ടാവുമെന്നാണ് റിപ്പോര്&#x200d;ട്ട്. രാഗിണി ദ്വിവേദിയേയും അറസ്റ്റിലായ മറ്റു പ്രതികളേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്&#x200d; നടി നിക്കി ഗല്&#x200d;റാണിയുടെ സഹോദരിയും കന്നഡ സിനിമാതാരവുമായി സഞ്ജന ഗല്&#x200d;റാണിയെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്&#x200d; ഷെട്ടിയുമായി സഞ്ജനക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. ഇരുവരും ഒരുമിച്ച് പാര്&#x200d;ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone size-full wp-image-150584" src="https://www.chandrikadaily.com/wp-content/uploads/2020/09/sanjana-galrani.jpg" alt="" width="845" height="440" /></p>
<p>കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്&#x200d; അറസ്റ്റുണ്ടാവുമെന്നാണ് റിപ്പോര്&#x200d;ട്ട്. രാഗിണി ദ്വിവേദിയേയും അറസ്റ്റിലായ മറ്റു പ്രതികളേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ലഹരിമരുന്നുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്&#x200d; പ്രമുഖരിലേക്ക് നീളുന്നതിന്റെ സൂചനയാണ് ഇപ്പോള്&#x200d; പുറത്തുവരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bengaluru-drug-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും; സര്&#x200d;ക്കാറിനെതിരെ രൂക്ഷ വിമര്&#x200d;ശവുമായി ചെന്നിത്തല</title>
		<link>https://www.chandrikadaily.com/ramesh-chennithala-slams-failure-of-police-in-kerala.html</link>
					<comments>https://www.chandrikadaily.com/ramesh-chennithala-slams-failure-of-police-in-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 15 Mar 2019 09:33:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[drug mafia]]></category>
		<category><![CDATA[land mafiya]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121241</guid>

					<description><![CDATA[സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും നിത്യസംഭവങ്ങളായത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തില്&#x200d; നിയമവാഴ്ച തകര്&#x200d;ന്ന അവസ്ഥയിലാണ് കാര്യങ്ങള്&#x200d; എത്തി നില്&#x200d;ക്കുന്നതെന്നും അക്രമ സംഭവങ്ങളുടെ പരമ്പര തന്നെയാണ് സംസ്ഥാനത്ത് റിപ്പോര്&#x200d;ട്ട് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്ന അക്രമ സംഭവങ്ങള്&#x200d; ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുളളില്&#x200d; യുവാക്കളെ അടിച്ചു കൊല്ലുകയും പെണ്&#x200d;കുട്ടികളെ തീവച്ച് കൊല്ലാന്&#x200d; ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ പരമ്പര തന്നെയാണ് ഉണ്ടായിട്ടുണ്ട്. പൊലീസ് കൃത്യസമയത്ത് ഉണര്&#x200d;ന്ന് പ്രവര്&#x200d;ത്തിച്ചിരുന്നെങ്കില്&#x200d; ഈ കൊലപാതകം തടയാന്&#x200d; കഴിയുമായിരുന്നെന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p>സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും നിത്യസംഭവങ്ങളായത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തില്&#x200d; നിയമവാഴ്ച തകര്&#x200d;ന്ന അവസ്ഥയിലാണ് കാര്യങ്ങള്&#x200d; എത്തി നില്&#x200d;ക്കുന്നതെന്നും അക്രമ സംഭവങ്ങളുടെ പരമ്പര തന്നെയാണ് സംസ്ഥാനത്ത് റിപ്പോര്&#x200d;ട്ട് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.</p>



<p>സംസ്ഥാനത്ത് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്ന അക്രമ സംഭവങ്ങള്&#x200d; ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുളളില്&#x200d; യുവാക്കളെ അടിച്ചു കൊല്ലുകയും പെണ്&#x200d;കുട്ടികളെ തീവച്ച് കൊല്ലാന്&#x200d; ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ പരമ്പര തന്നെയാണ്  ഉണ്ടായിട്ടുണ്ട്.  പൊലീസ് കൃത്യസമയത്ത് ഉണര്&#x200d;ന്ന് പ്രവര്&#x200d;ത്തിച്ചിരുന്നെങ്കില്&#x200d; ഈ കൊലപാതകം തടയാന്&#x200d; കഴിയുമായിരുന്നെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. <br>
തലസ്ഥാനത്തെ നഗര മദ്ധ്യത്തില്&#x200d; തന്നെ അക്രമി സംഘം ഒളിത്താവളം ഒരുക്കി ലഹരിസേവയും മറ്റു അത്രികമങ്ങളും നടത്തിയിട്ടും പൊലീസ് അറിയാതെ പോയി എന്നത് ആഭ്യന്തര വകുപ്പിന്റെ പൂര്&#x200d;ണ്ണമായ പരാജയമാണ് കാണിക്കുന്നത്.</p>



<p>പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുകയും നിര്&#x200d;ജീവമാക്കുകയും ചെയ്തതിന്റെ ഫലമാണ് അടിക്കടി ഇത്തരം ക്രൂര സംഭവങ്ങള്&#x200d; ആവര്&#x200d;ത്തിച്ചു കൊണ്ടിരിക്കുന്നത്. ലഹരി കടത്ത് സംഘങ്ങളും ഗുണ്ടാ മാഫിയാ സംഘങ്ങളും എല്ലാ നിയന്ത്രണങ്ങളും വിട്ട് അഴിഞ്ഞാടുകയാണ്. ഇവരെ അമര്&#x200d;ച്ച ചെയ്യുന്നതില്&#x200d; പൊലീസ് പൂര്&#x200d;ണ്ണമായും പരാജയപ്പെട്ടിരിക്കുകാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramesh-chennithala-slams-failure-of-police-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കഞ്ചാവ് വേട്ട: കുന്ദമംഗലത്ത് നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/arrested-one-with-four-kg-weed-in-kunnamangalam.html</link>
					<comments>https://www.chandrikadaily.com/arrested-one-with-four-kg-weed-in-kunnamangalam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Sep 2018 07:21:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[drug mafia]]></category>
		<category><![CDATA[Drugs]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[kunnamangalam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=103160</guid>

					<description><![CDATA[കോഴിക്കോട്: നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്&#x200d;. കല്ലായി എരഞ്ഞിക്കല്&#x200d; സ്വദേശി വഴിപോക്ക് പറമ്പില്&#x200d; മൊയ്തീന്&#x200d; കോയയുടെ മകന്&#x200d; രജീസ് (35) നെയാണ് കുന്ദമംഗലം റെയിഞ്ച് എക്‌സൈസ് ഇന്&#x200d;സ്‌പെക്ടര്&#x200d; ജുനൈദും സംഘവും പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെ കുന്ദമംഗലം ടൗണില്&#x200d; വെച്ചാണ് ഇയാള്&#x200d; പിടിയിലായത്. ഇയാളില്&#x200d; നിന്ന് 4.2 കിലോ കഞ്ചാവും പിടികൂടി. കോഴിക്കോട്, മലപ്പുറം ജില്ലകളില്&#x200d; കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇയാള്&#x200d; ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്&#x200d; നിന്നാണ് കഞ്ചാവ് കേളത്തില്&#x200d; എത്തിക്കുന്നത്. ഇയാളില്&#x200d; നിന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്&#x200d;. കല്ലായി എരഞ്ഞിക്കല്&#x200d; സ്വദേശി വഴിപോക്ക് പറമ്പില്&#x200d; മൊയ്തീന്&#x200d; കോയയുടെ മകന്&#x200d; രജീസ് (35) നെയാണ് കുന്ദമംഗലം റെയിഞ്ച് എക്‌സൈസ് ഇന്&#x200d;സ്‌പെക്ടര്&#x200d; ജുനൈദും സംഘവും പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെ കുന്ദമംഗലം ടൗണില്&#x200d; വെച്ചാണ് ഇയാള്&#x200d; പിടിയിലായത്. ഇയാളില്&#x200d; നിന്ന് 4.2 കിലോ കഞ്ചാവും പിടികൂടി. കോഴിക്കോട്, മലപ്പുറം ജില്ലകളില്&#x200d; കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇയാള്&#x200d; ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്&#x200d; നിന്നാണ് കഞ്ചാവ് കേളത്തില്&#x200d; എത്തിക്കുന്നത്.</p>
<p>ഇയാളില്&#x200d; നിന്ന് കഞ്ചാവ് വാങ്ങി വില്&#x200d;പ്പന നടത്തുന്ന ഒരാളെ നേരത്തെ എക്‌സൈസ് പിടികൂടിയിരുന്നു. ഇയാളില്&#x200d; നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; കഴിഞ്ഞ നാലു ദിവസമായി ഇയാളെ നിരീക്ഷിച്ച് വരുന്ന എക്‌സൈസ് സംഘം ഇയാള്&#x200d; കഞ്ചാവുമായി വയനാട്ടില്&#x200d; നിന്ന് കുന്ദമംഗലം എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്&#x200d;ന്ന് ഇയാള്&#x200d; സഞ്ചരിച്ച ബൈക്ക് കുന്ദമംഗലത്ത് വെച്ച് തടഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു.</p>
<p>സമാന കേസില്&#x200d; എക്‌സൈസ് സര്&#x200d;ക്കിള്&#x200d; സംഘം ഇയാളെ പിടികൂടിയിരുന്നെങ്കിലും അന്ന് ഇയാളില്&#x200d; നിന്ന് സാധനം കണ്ടെത്താന്&#x200d; സാധിക്കാത്തത് കാരണം രക്ഷപ്പെടുകയായിരുന്നു. അന്ന് മുതല്&#x200d; എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്&#x200d;.</p>
<p>മലപ്പുറം,കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്&#x200d; കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്&#x200d;പ്പന നടത്തുന്നവര്&#x200d;ക്കാണ് ഇയാള്&#x200d; കഞ്ചാവ് എത്തിച്ച് നല്&#x200d;കിയിരുന്നത്. ജില്ലയിലെ കോളേജുകള്&#x200d; കേന്ദ്രീകരിച്ച് കഞ്ചാവ് വില്&#x200d;പ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; പോലീസും എക്‌സൈസും പരിശോധന ശക്തമാക്കിയിരുന്നു.</p>
<p>കഴിഞ്ഞ ദിവസം കാറില്&#x200d; കടത്തുകയായിരുന്ന അന്&#x200d;പത് കിലോ കഞ്ചാവുമായി രണ്ടുപേരെ മുക്കം പോലീസ് പിടികൂടിയിരുന്നു. ഇടുക്കി അടിമാലി സ്വദേശി മൈലാടിയില്&#x200d; അഫ്‌സല്&#x200d; എം ഷരീഫ്(25), വാളറ കുപ്പശ്ശേരി പവിത്രന്&#x200d; (30) എന്നിവരാണ് അറസ്റ്റിലായിരുന്നത്. കഴിഞ്ഞ ദിവസം അര കിലോ ബ്രൌണ്&#x200d; ഷുഗറുമായി ഒരാളെ കുന്ദമംഗലം പോലീസ് എന്&#x200d;ഐടി പരിസരത്ത് വെച്ചും പിടികൂടിയിരുന്നു.</p>
<p>ഈ മാസം മാത്രം മൂന്നാമത്തെ കഞ്ചാവ് വേട്ടയാണ് കുന്ദമംഗലം എക്‌സൈസ് റെയിഞ്ചിന്റെ പരിധിയില്&#x200d; നടക്കുന്നത്. കുന്ദമംഗലം റെയിഞ്ച് എക്‌സൈസ് ഇന്&#x200d;സ്‌പെക്ടര്&#x200d; ജുനൈദ്, അസി ഇന്&#x200d;സ്‌പെക്ടര്&#x200d; രമേശ് ടി, പ്രിവന്റീവ് ഓഫീസര്&#x200d;മാരായ ഹരീഷ്, പ്രിയരഞ്ജന്&#x200d; ദാസ്, സിവില്&#x200d; എക്‌സൈസ് ഓഫീസര്&#x200d;മാരായ റെജി എം, ജിനീഷ് എഎം, സുരേഷ് ബാബു, സന്തോഷ് ചെറുവോട്ട്, ഡ്രൈവര്&#x200d; സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arrested-one-with-four-kg-weed-in-kunnamangalam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>27 കോടിയുടെ മയക്കുമരുന്നുമായി  ബി.ജെ.പി നേതാവ് പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/manipur-bjp-leader-held-with-drugs-worth-27-crore.html</link>
					<comments>https://www.chandrikadaily.com/manipur-bjp-leader-held-with-drugs-worth-27-crore.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Jun 2018 08:49:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[drug mafia]]></category>
		<category><![CDATA[Drugs]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[NARCOTIC]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91028</guid>

					<description><![CDATA[ഇംഫാല്&#x200d;: 21 കോടി വിലമതിക്കുന്ന ലഹരി വസ്തുകളുമായി മണിപ്പൂരിലെ ബി.ജെ.പി നേതാവ് പിടിയില്&#x200d;. ബി.ജെ.പി നേതാവും മണിപ്പൂരിലെ ജില്ലാ കൗണ്&#x200d;സില്&#x200d; ചെയര്&#x200d;മാനുമായ ലട്ട്‌ഖോസി സുവിനെയാണ് നര്&#x200d;ക്കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്തത്. സുവുള്&#x200d;പ്പടെ ഏഴു പേരാണ് മണിപ്പൂര്&#x200d; പൊലീസിന്റെ പിടിയിലായത്. 27 കോടി രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുകളായ 4.59 കിലോഗ്രാം തൂക്കമുളള ഹെറോയിന്&#x200d;, 28 കിലോഗ്രാം മയക്കുമരുന്നു ഗുളികളുമാണ് പിടികൂടിയത്. ഇതിനുപുറമെ 95,000 രൂപ വിലമതിക്കുന്ന നിരോധിച്ച നോട്ടുകള്&#x200d;, 57.18 ലക്ഷം രൂപ, രണ്ട് തോക്കുകള്&#x200d;, എട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇംഫാല്&#x200d;: 21 കോടി വിലമതിക്കുന്ന ലഹരി വസ്തുകളുമായി മണിപ്പൂരിലെ ബി.ജെ.പി നേതാവ് പിടിയില്&#x200d;. ബി.ജെ.പി നേതാവും മണിപ്പൂരിലെ ജില്ലാ കൗണ്&#x200d;സില്&#x200d; ചെയര്&#x200d;മാനുമായ ലട്ട്‌ഖോസി സുവിനെയാണ് നര്&#x200d;ക്കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്തത്. സുവുള്&#x200d;പ്പടെ ഏഴു പേരാണ് മണിപ്പൂര്&#x200d; പൊലീസിന്റെ പിടിയിലായത്.<br />
27 കോടി രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുകളായ 4.59 കിലോഗ്രാം തൂക്കമുളള ഹെറോയിന്&#x200d;, 28 കിലോഗ്രാം മയക്കുമരുന്നു ഗുളികളുമാണ് പിടികൂടിയത്. ഇതിനുപുറമെ 95,000 രൂപ വിലമതിക്കുന്ന നിരോധിച്ച നോട്ടുകള്&#x200d;, 57.18 ലക്ഷം രൂപ, രണ്ട് തോക്കുകള്&#x200d;, എട്ട് ബാങ്ക് പാസ്ബുക്ക്, രണ്ട് തോക്ക് ലൈസന്&#x200d;സ് ബുക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തതായി നര്&#x200d;ക്കോട്ടിക്‌സ് വിഭാഗം അറിയിച്ചു.</p>
<p>ചണ്ടേല്&#x200d; ജില്ലാ കൗണ്&#x200d;സിലിലേക്ക് കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ലട്ട്‌ഖോസി സു കഴിഞ്ഞ വര്&#x200d;ഷമാണ് ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നത്. തുടര്&#x200d;ന്ന് ബിജെപിയുടെ നേതൃത്വത്തില്&#x200d; കൗണ്&#x200d;സില്&#x200d; രൂപീകരിക്കുന്നതിലും അദ്ദേഹം നിര്&#x200d;ണായക പങ്കു വഹിച്ചിരുന്നു. പൊലീസിനു രഹസ്യ വിവരം ലഭിച്ചതിനെ തുടര്&#x200d;ന്നാണ് ലങ്കോള്&#x200d; ഗെയിം ഗ്രാമത്തിലുള്ള ബിജെപി നേതാവിന്റെ വീട്ടില്&#x200d; തെരച്ചില്&#x200d; നടത്തിയത്. രണ്ട് സ്യൂട്ട് കേസുകളിലായാണ് നിരോധിത മയക്കുമരുന്നുകള്&#x200d; ബിജെപി നേതാവ് സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. വിവിധ സമയങ്ങളില്&#x200d; പലയിടങ്ങളിലായി നടത്തിയ റെയ്ഡിലാണ് ലഹരി ഉല്&#x200d;പ്പന്നങ്ങള്&#x200d; പിടിച്ചെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipur-bjp-leader-held-with-drugs-worth-27-crore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരികടത്ത് കെണിയില്&#x200d;പെട്ട് ഖത്തര്&#x200d; ജയിലില്&#x200d; മൂന്ന് യുവാക്കള്&#x200d; : നാട്ടിലെ സംഘത്തിന്റെ വിവരം കൈമാറിയിട്ടും നടപടിയെടുക്കാതെ കേരളാ പൊലീസ്</title>
		<link>https://www.chandrikadaily.com/malayalee-young-and-innocent-trap-by-drug-mafiya-in-qatar-and-kerala-police-not-ready-to-necessary-action-to-save-them.html</link>
					<comments>https://www.chandrikadaily.com/malayalee-young-and-innocent-trap-by-drug-mafiya-in-qatar-and-kerala-police-not-ready-to-necessary-action-to-save-them.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 18 Jun 2018 11:02:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[drug mafia]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90427</guid>

					<description><![CDATA[കൊച്ചി: ലഹരികടത്ത് സംഘത്തിന്റെ കെണിയില്&#x200d;പെട്ട് വിദേശത്ത് തടവിലായ യുവാക്കളുടെ കേസില്&#x200d; കേരളാ പൊലീസിന്റെ ഗുരുതരവീഴ്ച. ലഹരികടത്ത് സംഘത്തിലെ പ്രതികളുടെ വിവരങ്ങള്&#x200d; കെണിയില്&#x200d;പെട്ട് അകത്തായവരുടെ കുടുംബങ്ങള്&#x200d; നല്&#x200d;കിയിട്ടും കേസില്&#x200d; ഇതുവരെ ഒരാളെ പോലും പൊലീസ് പിടികൂടിയിട്ടില്ല. മാത്രവുമല്ല, പിടിയിലായവരെ വിട്ടയക്കുകയും ചെയ്തു.ഖത്തര്&#x200d; ജയിലില്&#x200d; കഴിയുന്ന യുവാക്കളുടെ മോചനം സാധ്യമാകാണമെങ്കില്&#x200d; ലഹരികടത്തിന്റെ നാട്ടിലെ കണ്ണികളെ പിടികൂടിയാലേ സാധ്യമാകൂ എന്നിരിക്കെയാണ് പൊലീസിന്റെ കടുത്ത അനാസ്ഥ. ലഹരികടത്തിന്റെ പേരില്&#x200d; ചതിയില്&#x200d;പ്പെട്ട് ഖത്തര്&#x200d; ജയിലില്&#x200d; കഴിയുന്നവരുടെ ശബ്ദരേഖ മലയാളത്തിലെ ഒരു പ്രമുഖ വാര്&#x200d;ത്താ ചാനല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ലഹരികടത്ത് സംഘത്തിന്റെ കെണിയില്&#x200d;പെട്ട് വിദേശത്ത് തടവിലായ യുവാക്കളുടെ കേസില്&#x200d; കേരളാ പൊലീസിന്റെ ഗുരുതരവീഴ്ച. ലഹരികടത്ത് സംഘത്തിലെ പ്രതികളുടെ വിവരങ്ങള്&#x200d; കെണിയില്&#x200d;പെട്ട് അകത്തായവരുടെ കുടുംബങ്ങള്&#x200d; നല്&#x200d;കിയിട്ടും കേസില്&#x200d; ഇതുവരെ ഒരാളെ പോലും പൊലീസ് പിടികൂടിയിട്ടില്ല. മാത്രവുമല്ല, പിടിയിലായവരെ വിട്ടയക്കുകയും ചെയ്തു.ഖത്തര്&#x200d; ജയിലില്&#x200d; കഴിയുന്ന യുവാക്കളുടെ മോചനം സാധ്യമാകാണമെങ്കില്&#x200d; ലഹരികടത്തിന്റെ നാട്ടിലെ കണ്ണികളെ പിടികൂടിയാലേ സാധ്യമാകൂ എന്നിരിക്കെയാണ് പൊലീസിന്റെ കടുത്ത അനാസ്ഥ. ലഹരികടത്തിന്റെ പേരില്&#x200d; ചതിയില്&#x200d;പ്പെട്ട് ഖത്തര്&#x200d; ജയിലില്&#x200d; കഴിയുന്നവരുടെ ശബ്ദരേഖ മലയാളത്തിലെ ഒരു പ്രമുഖ വാര്&#x200d;ത്താ ചാനല്&#x200d; പുറത്തു വിട്ടു.</p>
<p>ലഹരി ഏല്&#x200d;പിച്ചുവിട്ടവരെ ഇവിടെ പിടികൂടിയാലേ അവിടെ ജയിലില്&#x200d; കഴിയുന്ന മക്കളുടെ കാര്യത്തില്&#x200d; അനുകൂല തീരുമാനം ഉണ്ടാകൂയെന്ന് ഔദ്യോഗികമായി അധികൃതര്&#x200d; യുവാക്കളുടെ കുടുംബങ്ങളെ അറിയിച്ചിരുന്നു. ഈ വിവരം ഡിജിപി അടക്കം പൊലീസ് ഉന്നതരെ അറിയിച്ചിട്ടും പൊലീസ് അനാസ്ഥ തുടര്&#x200d;രുകയായിരുന്നു. എന്നാല്&#x200d; പൊലീസില്&#x200d; പ്രതീക്ഷയര്&#x200d;പ്പിച്ച കുടുംബങ്ങള്&#x200d;ക്ക് തിരിച്ചടി നേരിടുകയായിരുന്നു. രണ്ട് മാസത്തിലേറെ കാത്തിരുന്ന ശേഷം പിടിയിലായവരുടെ മൂന്ന് അമ്മമാരും ചേര്&#x200d;ന്ന് മക്കള്&#x200d;ക്ക്് നീതി ലഭിക്കാനായി സി.ബി.ഐ അന്വേഷണത്തിനണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇടപെട്ട ശേഷം സംഭവത്തില്&#x200d; പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണത്തിന് നടപടിയുണ്ടാവുകയായിരുന്നു.</p>
<p>സംഭവത്തെ കുറിച്ച് ചാനല്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്യുന്നത് ഇങ്ങനെ:</p>
<p>അങ്കമാലിക്കാരന്&#x200d; ആഷിഖ് ആഷ്‌ലിയുടെ ബാഗില്&#x200d; ലഹരിമരുന്ന് വച്ചുകൊടുത്തത് വീസയെടുത്ത് കൊടുത്ത് തൊഴില്&#x200d; അന്വേഷിക്കാമെന്ന് വിശ്വസിപ്പിച്ച് ഖത്തറിലേക്ക് അയച്ച സംഘം തന്നെയാണ്. കാസര്&#x200d;കോട്ട് ഒരു മലയുടെ മുകളിലെ ഫാമില്&#x200d; നിന്നാണ് അവര്&#x200d; ബാഗ് എടുത്തുതന്നതെന്നും കാറില്&#x200d; പോയതിനാല്&#x200d; അവിടേക്കുള്ള വഴി അറിയില്ലായെന്നും ഖത്തര്&#x200d; വിമാനത്താവളത്തില്&#x200d; പിടിയിലായ ശേഷം ജയിലില്&#x200d; നിന്ന് ആഷിഖ് അമ്മയെ വിളിച്ച് പറഞ്ഞിരുന്നു.</p>
<p>തന്റെ മകന്&#x200d; കെണിയില്&#x200d;പ്പെട്ടതറിഞ്ഞ ആഷ്‌ലിയുടെ അമ്മ ഉഷാകുമാരി മകന്&#x200d; പറഞ്ഞ വ്യക്തമായ വിവരവും സംഘത്തിലുള്ളവരുടെ പേരും സഹിതം അങ്കമാലി പൊലീസില്&#x200d; പരാതി നല്&#x200d;കി. എന്നാല്&#x200d; പേരിന് ഒരു കേസെടുത്ത പൊലീസിന്റെ ഭാഗത്തു നിന്ന് പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. പരാതിയില്&#x200d; പേര് പറഞ്ഞ് പരാമര്&#x200d;ശിച്ച ലഹരികടത്ത് സംഘത്തെ വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥര്&#x200d; അവര്&#x200d;ക്ക് ക്ലിന്&#x200d;ചിറ്റ് നല്&#x200d;കി വിട്ടയച്ചു എന്നാണ് ഉഷാകുമാരി പിന്നീട് അറിഞ്ഞത്.</p>
<p>ചെങ്ങന്നൂരില്&#x200d; നിന്നുള്ള ആദിത്യ മോഹന് വീസയെടുത്ത് കൊടുത്ത സംഘം അച്ചാര്&#x200d; എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലഹരി ബാഗില്&#x200d; ഒളിപ്പിച്ചത്.<br />
ആദിത്യ ഖത്തറില്&#x200d; ജയിലിലായ ശേഷം അമ്മ ഇന്ദിരാ ദേവി നല്&#x200d;കിയ പരാതിയില്&#x200d; കേസെടുത്തു, പക്ഷെ ഒരു നടപടിയുമില്ല. അതേസമയം എരുമേലിക്കാരന്&#x200d; കെവിന്&#x200d; മാത്യുവിന് വീസയെടുത്ത് കൊടുത്ത സംഘം ഭക്ഷ്യവസ്തുക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലഹരി ബാഗേജില്&#x200d; വച്ചുകൊടുത്തത്. മകന്&#x200d; ഖത്തറില്&#x200d; പിടിയിലായ ശേഷം അമ്മ റോസമ്മ മാത്യു നല്&#x200d;കിയ പരാതിയില്&#x200d; കേസെടുക്കാന്&#x200d; പോലും പൊലീസ് തയ്യാറായില്ലെന്നും ഒരുമാസം മുന്&#x200d;പ് കോട്ടയം എസ്പിയെ നേരില്&#x200d;കണ്ടപ്പോള്&#x200d; അപമാനിച്ച് ഇറക്കിവിട്ടു എന്നുമാണ് റോസമ്മ മാത്യുവിന്റെ പരാതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayalee-young-and-innocent-trap-by-drug-mafiya-in-qatar-and-kerala-police-not-ready-to-necessary-action-to-save-them.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
