<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>drug use &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/drug-use/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 28 Mar 2025 05:24:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>drug use &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലഹരി വിപത്തിനൊപ്പം എയ്ഡ്സ് കൂടി</title>
		<link>https://www.chandrikadaily.com/along-with-the-drug-epidemic-came-aids.html</link>
					<comments>https://www.chandrikadaily.com/along-with-the-drug-epidemic-came-aids.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 28 Mar 2025 05:24:03 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[drug use]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[hiv]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336130</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>മദ്യ, മയക്കുമരുന്ന്, ലഹരി വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്&#x200d; ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിനവും പുറത്തുവരുന്ന വാര്&#x200d;ത്തകള്&#x200d; ഭയപ്പെടുത്തുന്നതാണ്. ഈ ഭയപ്പാടുകള്&#x200d;ക്കിടയില്&#x200d;തന്നെ മറ്റൊരു ദുരന്തവും കൂടി സംസ്ഥാനത്ത് പതുക്കെ തലപൊക്കുന്നുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് വ്യാപിക്കുന്നുവെന്ന അത്യന്തം ഞെട്ടിക്കുന്ന വാര്&#x200d;ത്തയാണ് ഇന്നലെ അധികൃതര്&#x200d; പങ്കുവെച്ചത്.</p>
<p>മലപ്പുറം വളാഞ്ചേരിയില്&#x200d; ലഹരി സംഘത്തിലെ പത്ത് പേര്&#x200d;ക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കണ്&#x200d;ട്രോള്&#x200d; സൊസൈറ്റി ഒരു സര്&#x200d;വേ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികള്&#x200d;, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങള്&#x200d; എന്നിവര്&#x200d;ക്കിടയിലായിരുന്നു സര്&#x200d;വേ നടത്തിയത്. സര്&#x200d;വേയുടെ വിശദാംശങ്ങളാണ് ഇപ്പോള്&#x200d; പുറത്തുവന്നത്. സര്&#x200d;വേയില്&#x200d; ആദ്യം വളാഞ്ചേരിയില്&#x200d; നിന്നുള്ള ഒരു വ്യക്തിക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്&#x200d; ഈ വ്യക്തിയടക്കം ഉള്&#x200d;പ്പെട്ടിരിക്കുന്ന വലിയൊരു ലഹരി സംഘത്തിലേക്ക് എത്തുകയുമായിരുന്നു.</p>
<p>തുടര്&#x200d;ന്ന് ബാക്കിയുള്ളവര്&#x200d;ക്കും രോഗബാധയുള്ളതായി കണ്ടെത്തി. എച്ച്.ഐ.വി സ്ഥിരീകരിച്ച സംഘത്തിലെ മൂന്ന് പേര്&#x200d; ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കിയുള്ളവര്&#x200d; മലയാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവര്&#x200d; ലഹരി കുത്തി വെച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു. കൂടുതല്&#x200d; പേര്&#x200d;ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.</p>
<p>രോഗം സ്ഥിരീകരിച്ച ഒന്&#x200d;പത് പേരും സുഹൃത്തുക്കളാണ്. ഇവരില്&#x200d; പലരും വിവാഹിതരുമാണ്. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേര്&#x200d;ക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുന്നുണ്ട് എന്ന വാര്&#x200d;ത്ത വളരെ ഗൗരവതരമാണ്. വളാഞ്ചേരിയില്&#x200d; മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായി വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.</p>
<p>കേരളത്തില്&#x200d; 2021ന് ശേഷം യുവാക്കള്&#x200d;ക്കിടയില്&#x200d; എച്ച്.ഐ.വി കൂടുന്നതായാണ് എയ്ഡ്സ് കണ്&#x200d;ട്രോള്&#x200d; സെസൈറ്റിയുടെ കണക്ക്. വര്&#x200d;ഷം ശരാശരി 1200 പേര്&#x200d;ക്ക് രോഗം സ്ഥിരീകരിക്കുമ്പോല്&#x200d; 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവര്&#x200d;ക്കായിരുന്നു രോഗബാധ കൂടുതല്&#x200d; കണ്ടിരുന്നത്. എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.</p>
<p>പ്രായപൂര്&#x200d;ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്&#x200d; 0.22 ആണെങ്കില്&#x200d; കേരളത്തില്&#x200d; 0.06 ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമ ത്തിലാണ് ലോക രാജ്യങ്ങള്&#x200d;. 2025 ആവുന്നതോടെ എച്ച്.ഐ.വി വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ഊര്&#x200d;ജിത പ്രവര്&#x200d;ത്തനങ്ങളായിരുന്നു നടന്നുവന്നിരുന്നത്. എന്നാലിപ്പോള്&#x200d; പുറത്തുവരുന്ന വാര്&#x200d;ത്തകള്&#x200d; ആ പ്രതീക്ഷകളെല്ലാം തകര്&#x200d;ക്കുന്നതാണ്.</p>
<p>മയക്കുമരുന്ന് ഉപയോഗത്തില്&#x200d; നിന്നും ഒരാളെ തിരികെ കൊണ്ടുവരാന്&#x200d; ചികിത്സയുണ്ട്. എന്നാല്&#x200d; എച്ച്.ഐ.വി ബാധിച്ചാല്&#x200d; മരണത്തിലേക്കാണ് നടന്നടുക്കുന്നത്. മാത്രമല്ല, നിരപരാധികള്&#x200d;ക്കും അവര്&#x200d; രോഗം പരത്തുന്നു എന്നതിനാല്&#x200d; വലിയ സാമൂഹ്യ പ്രശ്നമാണ് ഇത് സൃഷ്ടിക്കുക. ഇത്തരത്തില്&#x200d; രോഗ ബാധിതരായവര്&#x200d; അറിയാതെ തന്നെ അവരുടെ ലൈംഗിക പങ്കാളികള്&#x200d;ക്കും സന്തതികള്&#x200d;ക്കും അപകടസാധ്യതകള്&#x200d; സൃഷ്ടിക്കുന്നു. മയക്കുമരുന്നിന്റെ തിക്ത ഫലങ്ങള്&#x200d; നുഭവിക്കേണ്ടിവരുന്നത് പലപ്പോഴും വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ്.</p>
<p>ഇവിടെയും അവര്&#x200d; തന്നെയാണ് ഒന്നുമറിയാതെ ഇരകളാകുന്നത്. മയക്കുമരുന്നു തന്നെ വലിയ സാമൂഹ്യ വിപത്താണ്. അക്കൂട്ടത്തില്&#x200d; എയ്ഡ്സ് വ്യാപനത്തിനുകൂടി മയക്കുമരുന്ന് ഉപയോഗം കാരണമായി തീരുന്നുവെന്നറിയുമ്പോള്&#x200d; വല്ലാത്ത നിരാശയാണ്. ലഹരി വില്&#x200d;പ്പനക്കാര്&#x200d; സിറിഞ്ചില്&#x200d; നിറച്ചാണ് ലഹരി നല്&#x200d;കുന്നത്. ലഹരി ഉപയോഗിക്കുന്ന എല്ലാവര്&#x200d;ക്കും ഇവര്&#x200d; ഒരേ സിറിഞ്ച് തന്നെയാണ് നല്&#x200d;കുന്നത്. പല ആളുകള്&#x200d; ഉപയോഗിച്ച ഇത്തരം സിറിഞ്ചുകളാണ് എയ്ഡ്‌സ് പരത്തുന്നത്.</p>
<p>സമൂഹത്തെ ബാധിച്ച ലഹരി വിപത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടയില്&#x200d; വന്ന വാര്&#x200d;ത്ത നിരാശാജനകമാണ്. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേര്&#x200d;ക്ക് രണ്ട് മാസത്തിനിടെ എച്ച്.ഐ.വി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. എം.ഡി.എം.എക്ക് പണം നല്&#x200d;കാത്തതിനാല്&#x200d; മാതാപിതാക്കളെ യുവാവ് ആക്രമിച്ച വാര്&#x200d;ത്തയും മലപ്പുറത്തു നിന്ന് ഇതേ ദിവസം റിപ്പോര്&#x200d;ട്ട് ചെയ്തു. നേരത്തെ ജോലിക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുകയും അതിന് അടിമയാവുകയും ചെയ്തതോടെ ജോലിക്ക് പോകാതാവുകയും മയക്കുമരുന്ന് വാങ്ങാനായി വീട്ടില്&#x200d; നിന്നും പണം ആവശ്യപ്പെടാനും തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്&#x200d;ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബഹളം വെക്കുകയും വലിയ രീതിയില്&#x200d; ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്&#x200d; ചേര്&#x200d;ന്ന് യുവാവിനെ പിടികൂടിയത്.</p>
<p>ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്. ലഹരിയിലൂടെയും എയ്ഡ്സിലൂടെയും അത് നശിക്കാന്&#x200d; പാടില്ല. നാടിനെ പിടിമുറുക്കിയ വിപത്തിനെതിരെ ശക്തമായ നടപടി ഉണ്ടായോ പറ്റൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/along-with-the-drug-epidemic-came-aids.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരിക്കെതിരെ സമൂഹം ഉണരണം</title>
		<link>https://www.chandrikadaily.com/society-should-wake-up-against-addiction.html</link>
					<comments>https://www.chandrikadaily.com/society-should-wake-up-against-addiction.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 27 Mar 2025 03:17:21 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[article]]></category>
		<category><![CDATA[drug use]]></category>
		<category><![CDATA[p.k muhammadali]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335970</guid>

					<description><![CDATA[വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം]]></description>
										<content:encoded><![CDATA[<p><strong>പി.കെ മുഹമ്മദലി</strong></p>
<p>നമ്മുടെ നാടിനെ കാർന്നു തിന്നുന്ന മഹാവിപത്തായി ലഹരി മാറിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് ലഹരി ഉപയോഗം കൊണ്ടുള്ള ദുരന്തങ്ങൾ തുടർക്കഥയായിരിക്കുകയാണ്. ഒരോ ദിവസവും കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നമ്മുടെ നാടിന്റെ ഭാവിപ്രതീക്ഷയായ യുവാക്കളെയും കുരുന്നുകളെയും ലഹരിയുടെ വലയിൽ കുരുക്കി ഇല്ലായ്മ ചെയ്യുന്ന നാടായി കേരളം മാറിയിരിക്കുകയാണ്.</p>
<p>ലഹരിയുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല ബാധിക്കുന്നത്.അവരുടെ കുടുംബത്തെയും സമൂഹത്തെയും ഒന്നടങ്കമാണ് ബാധിക്കുന്നത്.ഒരു നാടിന്റെ വളർച്ചക്കും വികസനത്തിനും ഉന്നമനത്തിനും നേതൃത്വം നൽകണ്ടേവരാണ് യുവാക്കൾ.കുടുംബത്തിന്റെ താങ്ങും തണലുമാണ് അവർ.രാജ്യത്തിന്റെ സമ്പത്താണ് പുതിയ തലമുറ.ആരോഗ്യവന്മാരായ യുവ തലമുറ ലഹരിയിൽ അടിമപ്പെടുമ്പോൾ അവരെ നിയന്ത്രിക്കേണ്ടതും ഈ മഹാവിപത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണ്.</p>
<p>മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ,മഹല്ല്,ക്ഷേത്ര കമ്മിറ്റികൾ,റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയ മുഴുവൻ സംവിധാനങ്ങളും ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ലഹരി കേസുകളിൽ പിടിക്കപ്പെടുന്നത് മുഴുവനും യുവാക്കളാണ്.ആൺ,പെൺ വിത്യാസമില്ലാതെ ചെറുപ്പത്തെ ലഹരിയെന്ന മാരക വിപത്ത് നശിപ്പിക്കുകയാണ്. ന്യൂജൻ കാലത്ത് നടക്കുന്ന എല്ലാം ആഘോഷ പാർട്ടികൾക്കും ക്യാമ്പസുകളിലെ വിവിധ യൂണിയൻ പരിപാടികൾ,വിവാഹങ്ങൾ,ടൂർ,ക്ലബ് നിശാ പരിപാടികൾക്കെല്ലാം മാറ്റ് കൂട്ടുന്നത് ലഹരിയെന്ന വില്ലനാണ്. ആഘോഷങ്ങളെല്ലാം ലഹരിയിൽ മാത്രം ഒതുങ്ങി പോയിരിക്കുകയാണ്.</p>
<p>പേരുകൾ പോലും പറയാൻ സാധിക്കാത്ത നൂറുകണക്കിന് സിന്തറ്റിക്ക് മയക്ക് മരുന്നുകളാണ് വിവിധ രൂപത്തിലും ഭാവത്തിലും യുവതലമുറയുടെ മനസ്സിലേക്കും അവരുടെ ജീവിതത്തിലേക്കും വിഷ മഴയായി പെയ്തിറങ്ങുന്നത്. പുതിയ കാലത്തെ സിനിമകളും സ്റ്റോറികളും റീലുകളുമെല്ലാം ലഹരിയിലേക്ക് ആകർഷിക്കാൻ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. യുവാക്കളിൽ ഭൂരിഭാഗവും നല്ലഉന്മേഷം ലഭിക്കാനും സുഹൃത്തുക്കൾ ഒന്നിച്ച് കൂടി ആഘോഷങ്ങൾ പൊടിപൊടിക്കാനും വെറുതെ ഒരു നേരം പോക്കിനുമെല്ലാമാണ് ലഹരി ഉപയോഗിച്ച് വരുന്നത്.ചിലർ പിരിമുറുക്കം കുറക്കാനും,മാനസിക സമ്മർദ്ദങ്ങൾ കുറക്കാനും തോവിൽകൾ മറക്കാനും യുവാക്കൾക്കിടയിൽ ആളാകാനുമെല്ലാം ലഹരി ഉപയോഗിച്ച് വരുന്നത്.</p>
<p>പക്ഷെ യഥാർത്ഥ്യം മനസ്സിലാകുമ്പോഴേക്കും ലഹരിയിൽ അടിമകളായി ലഹരി മാഫിയകളുടെ നീരാളി പിടുതത്തിൽ അകപ്പെട്ട് ജീവിത നൈരാശ്യത്തിൽ എത്തിയിട്ടുണ്ടാകും. ഭീതിജനകമായ പുതിയ കാലത്ത് ഭാവി തലമുറയെ സംരക്ഷിക്കേണ്ടതും ലഹരിയെന്ന മഹാവിപത്തിൽ നിന്നും യുവത്വത്തെ രക്ഷപ്പെടുത്തേണ്ടതുമായ പ്രവർത്തനങ്ങൾ നമ്മുടെ വീട്ടിൽ നിന്നാണ് ആദ്യം ആരംഭിക്കേണ്ടത്. ന്യൂജൻ കാലത്ത് യുവാക്കളെ തിരിച്ചറിഞ്ഞ് അവരെ സ്നേഹിക്കാനും സമയം കണ്ടെത്തി അവരോട് സംസാരിക്കാനും അവരുടെ ആവിശ്യങ്ങൾ അറിയാനും അവരുടെ സന്തോഷങ്ങളിൽ പങ്ക് ചേർന്ന് നേട്ടങ്ങളിൽ പ്രോൽസാഹനം കണ്ടെത്താനും അവരുടെ പ്രവർത്തന വഴികൾ അന്വേഷിക്കാനും ദുഖങ്ങളിൽ സാന്ത്വന വാക്കുകളായി മാറാൻ രക്ഷിതാക്കൾക്ക് സാധിക്കണം. പ്രവാചകൻ മുഹമ്മദ് നബി(സ)ഹദീസ് വളരെ പ്രസക്തമാണ്. മക്കൾ രാത്രി വൈകി വീട്ടിലേക്ക് വരുമ്പോൾ അവരുടെ വാഴ മണത്ത് നോക്കണമെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പാതിരാത്രി നമ്മുടെ മക്കൾ വീട്ടിലേക്ക് വരുമ്പോൾ എവിടുന്നാണ് വരുന്നതെന്ന് ചോദിക്കാൻ പോലും രക്ഷിതാക്കൾക്ക് ഭയമാണ്.</p>
<p>സാമൂഹ്യ പൊതു പ്രവർത്തനങ്ങളിൽ മക്കളെ പ്രാപ്തരാക്കാനും രക്ഷിതാക്കൾ പുതിയ കാലത്ത് തയ്യാറാവണം. ലോക ഭൂപടത്തിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കും കേരളത്തിന്റെ സ്ഥാനം ഉയർന്നിരിക്കുകയാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ലഹരി ഉപയോഗത്തിന്റെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃതങ്ങൾ നടക്കുന്നത് കേരളത്തിലാണ്. കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് പോലോത്ത നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജനങ്ങൾ കൂടുതൽ ഇടപെഴകുന്ന സ്ഥലങ്ങളിലും ലഹരിയുടെ പറുദ്ദിസയായി മാറിയിരിക്കുകയാണ്.</p>
<p>എൻപത് ശതമാനവും പതിനഞ്ച് വയസ്സ് ആകുമ്പോഴേക്ക് ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നുവെന്നും ലഹരിയിൽ അഡിഷനാവുന്നുമെന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സിന്തറ്റിക്ക് മയക്ക് മരുന്നുകളുടെ വ്യാപനം വർഷങ്ങൾക്ക് മുമ്പ് വൻ നഗരങ്ങളിൽ മാത്രമായിരുന്നു. ഇന്ന് എല്ലായിടത്തും സുലഭമായി ഇതിന്റെ വ്യാപനം നടക്കുന്നു. നാട്ടിൻ പുറങ്ങളിലെ പെട്ടികടകളിൽ പോലും രഹസ്യ നാമങ്ങളിൽ ലഹരി വിൽപ്പന വ്യാപകമായി നടന്ന് കൊണ്ടിരിക്കുകയാണ്.സർക്കാർ സംവിധാനങ്ങളും എക്സൈസുമെല്ലാം ലഹരി മാഫിയകളുടെ മുന്നിൽ നോക്കുകുത്തിയായി മാറുകയാണ്.</p>
<p>എം.ഡി.എം.എ പോലോത്ത ലഹരി ആദ്യ തവണ തന്നെ ഉപയോഗിച്ചാൽ തന്നെ അഡിഷനാവുകയും ദിവസങ്ങളോളം അമിതമായ ഉൽസാഹവും ആനന്ദവും സന്തോഷവും ഉത്തേജിപ്പിക്കാനാവും. കൂടാതെ ധൈര്യവും അക്രമ വാസനയും ഉണ്ടാകും.കൂടുതലുള്ള ആത്മ വിശ്വാസവും മറ്റു വേദനകളെല്ലാം മറക്കാനും സാധിക്കും.എൽ എസ് ഡി സ്റ്റാമ്പ് തുടങ്ങിയ വിവിധയിനം സ്റ്റിമുലൻസ് കൂടുതൽ വിഭ്രാന്തിയുണ്ടാക്കാനും മാരക ശക്തിയുള്ളതുമാണ്. മാരക രോഗങ്ങൾക്ക് കാരണമാവുകയും ആത്മഹത്യ ചെയ്യാനും പെട്ടന്നുള്ള മരണങ്ങൾ സംഭവിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കർണാടക,ഗോവ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കീലോ കണക്കിന് മയക്ക് മരുന്നുകളാണ് കേരളത്തിൽ എത്തുന്നത്.</p>
<p>ബ്ലാഗൂർ പോലോത്ത നഗരങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്ഥിരമായി പെൺകുട്ടികളടക്കം ലഹരി ഉപയോഗിക്കുന്നവരും കേരളത്തിലേക്ക് വിൽപന നടത്താൻ ലഹരി മാഫിയ സംഘങ്ങൾ ഇവരുടെ പിന്നിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തി കുടുംബം സമൂഹം തുടങ്ങി ഒരു രാഷ്ട്രത്തെ മൊത്തം തകർക്കാൻ ശക്തിയുള്ള ഈ സാമൂഹിക വിപത്തിനെതിരെ പൊതു സമൂഹം ജാഗരൂഗരാകേണ്ടതുണ്ട്.വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/society-should-wake-up-against-addiction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരി ഉപയോഗം മൂലമോ വില്&#x200d;പനയ്ക്കിടെയോ മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കില്ല; തീരുമാനവുമായി അസമിലെ ബബര്&#x200d;സ്ഥാന്&#x200d; കമ്മിറ്റി</title>
		<link>https://www.chandrikadaily.com/dead-bodies-of-those-who-die-from-drug-use-or-sale-will-not-be-cremated-babarstan-committee-of-assam-with-decision.html</link>
					<comments>https://www.chandrikadaily.com/dead-bodies-of-those-who-die-from-drug-use-or-sale-will-not-be-cremated-babarstan-committee-of-assam-with-decision.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 May 2023 12:54:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[asam]]></category>
		<category><![CDATA[deadbodies]]></category>
		<category><![CDATA[drug use]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=254707</guid>

					<description><![CDATA[മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തില്&#x200d; ഏര്&#x200d;പ്പെട്ടോ മരണമടഞ്ഞ ആലുകളുടെ മൃതദേഹം സംസകരിക്കില്ലെന്നും ചടങ്ങില്&#x200d; പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ച് അസമിലെ ഒരു ഖബര്&#x200d;സ്ഥാന്&#x200d; കമ്മിറ്റി. മധ്യ അസമിലെ മോറിഗാവ് ജില്ലയിലെ മൊയ്രാബാരി ഖബര്&#x200d;സ്ഥാന്&#x200d; കമ്മിറ്റിയാണ് മയക്കുമരുന്ന് വിപത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇത്തരമൊരു തീരുമാനമെടുത്തത്. മയക്കുമരുന്ന് ഭീഷണിയെ നേരിടാനുള്ള ശ്രമവുമായി ബന്ധപ്പെട്ടാണ് തീരുമാനം. അടുത്തിടെ നടന്ന ഖബര്&#x200d;സ്ഥാന്&#x200d; കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു തീരുമാനമാമെന്ന് മൊയ്‌രാബാരി ടൗണ്&#x200d; ബബര്&#x200d;സ്ഥാന്&#x200d; കമ്മിറ്റി പ്രസിഡന്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തില്&#x200d; ഏര്&#x200d;പ്പെട്ടോ മരണമടഞ്ഞ ആലുകളുടെ മൃതദേഹം സംസകരിക്കില്ലെന്നും ചടങ്ങില്&#x200d; പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ച് അസമിലെ ഒരു ഖബര്&#x200d;സ്ഥാന്&#x200d; കമ്മിറ്റി. മധ്യ അസമിലെ മോറിഗാവ് ജില്ലയിലെ മൊയ്രാബാരി ഖബര്&#x200d;സ്ഥാന്&#x200d; കമ്മിറ്റിയാണ് മയക്കുമരുന്ന് വിപത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇത്തരമൊരു തീരുമാനമെടുത്തത്.</p>
<p>മയക്കുമരുന്ന് ഭീഷണിയെ നേരിടാനുള്ള ശ്രമവുമായി ബന്ധപ്പെട്ടാണ് തീരുമാനം. അടുത്തിടെ നടന്ന ഖബര്&#x200d;സ്ഥാന്&#x200d; കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനാണ് ഇത്തരമൊരു തീരുമാനമാമെന്ന് മൊയ്‌രാബാരി ടൗണ്&#x200d; ബബര്&#x200d;സ്ഥാന്&#x200d; കമ്മിറ്റി പ്രസിഡന്റ് മെഹബൂബ് മുക്താര്&#x200d; പറഞ്ഞു.</p>
<p>മയക്കുമരുന്ന് കഴിച്ച് മരിക്കുന്നവരുടെയോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തില്&#x200d; ഏര്&#x200d;പ്പെട്ടിരിക്കുന്നവരുടെയോ മൃതദേഹം ഈ ഖബര്&#x200d;സ്ഥാനില്&#x200d; സംസ്‌കരിക്കാന്&#x200d; അനുവദിക്കില്ലെന്ന് മോറിഗോവ് ജില്ലയിലെ മൊയ്‌രാബാരി ടൗണ്&#x200d; ഖബര്&#x200d;സ്ഥാന്&#x200d; കമ്മിറ്റി ധീരമായ തീരുമാനമെടുത്തിരിക്കുകയാണ്. ഞങ്ങളുടെ പ്രദേശത്തെ മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടാനാണ് ഞങ്ങള്&#x200d; ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് മെഹബൂബ് മുക്താര്&#x200d; പറഞ്ഞു.</p>
<p>തന്റെ പ്രദേശത്തെ നിരവധി യുവാക്കള്&#x200d; അനധികൃത മയക്കുമരുന്ന് വ്യാപാരത്തില്&#x200d; ഏര്&#x200d;പ്പെട്ടിട്ടുണ്ടെന്നും നിരവധി കുട്ടികള്&#x200d; മയക്കുമരുന്നിന് അടിമകളായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dead-bodies-of-those-who-die-from-drug-use-or-sale-will-not-be-cremated-babarstan-committee-of-assam-with-decision.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
