<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>druggs &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/druggs/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 16 Mar 2025 09:49:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>druggs &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലഹരിക്കെതിരെ ആദ്യമായി ഉയര്&#x200d;ന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്&#x200d;റേത്- ഷാഫി പറമ്പില്&#x200d;</title>
		<link>https://www.chandrikadaily.com/the-first-and-strongest-voice-against-drug-addiction-was-that-of-the-guru-shafi-parambil.html</link>
					<comments>https://www.chandrikadaily.com/the-first-and-strongest-voice-against-drug-addiction-was-that-of-the-guru-shafi-parambil.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Mar 2025 09:49:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Congres]]></category>
		<category><![CDATA[druggs]]></category>
		<category><![CDATA[shafi parambil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334230</guid>

					<description><![CDATA[പിണറായി സര്&#x200d;ക്കാരിന്റെ കുട്ടിസഖാക്കളുടെ എസ്എഫ്‌ഐ പാര്&#x200d;ട്ടി തന്നെയാണ് ലഹരി വേട്ടയില്&#x200d; മുന്നില്&#x200d; നില്&#x200d;ക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മദ്യത്തിനും ലഹരിക്കുമെതിരെ ആദ്യമായി ഉയര്&#x200d;ന്ന ഏറ്റവും ശക്തമായ ശബ്ദം ഗുരുവിന്&#x200d;റേതായിരുന്നുവെന്ന് ഷാഫി പറമ്പില്&#x200d; എം. പി പറഞ്ഞു. മതങ്ങളുടെയും ജാതിയുടെയും പേരില്&#x200d; മനുഷ്യരെ അകറ്റി നിര്&#x200d;ത്താനല്ല, ചേര്&#x200d;ത്ത് നിര്&#x200d;ത്താനാണ് ഗുരുദേവന്&#x200d; നമ്മെ പഠിപ്പിച്ചതെന്നും ഷാഫി പറമ്പില്&#x200d; പറഞ്ഞു. തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്&#x200d; മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്&#x200d; എം. പി.</p>
<p>ക്യാമ്പസുകളിലും മറ്റും കൂടി വരുന്ന ലഹരി ഉപയോഗം തടയാന്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; ശക്തമായ നിലപാടുകള്&#x200d; കഴിഞ്ഞ ദിവസങ്ങളില്&#x200d; എടുത്തിരുന്നു. നിയമസഭ  സമ്മേളനത്തില്&#x200d; ഉള്&#x200d;പ്പെടെ ലഹരി ഉപയോഗം തടയണമെന്ന് പ്രതിപക്ഷം ഉന്നയിച്ചിട്ടും സര്&#x200d;ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു നീക്കുപോക്കും ഉണ്ടായില്ല.</p>
<p>പിണറായി സര്&#x200d;ക്കാരിന്റെ കുട്ടിസഖാക്കളുടെ എസ്എഫ്‌ഐ പാര്&#x200d;ട്ടി തന്നെയാണ് ലഹരി വേട്ടയില്&#x200d; മുന്നില്&#x200d; നില്&#x200d;ക്കുന്നത്. ഓരോ ദിവസവും കേള്&#x200d;ക്കുന്ന വാര്&#x200d;ത്തകള്&#x200d; പേടിപ്പെടുത്തുകയാണ്. ലഹരി ഉപയോഗിക്കുന്ന ഒരു മനുഷ്യന്റെ മാനസിക അവസ്ഥ ചിന്തിക്കുന്നതിലും അപ്പുറമാണ്. ചെയ്തു കൂട്ടുന്ന ക്രൂരതകളില്&#x200d; തെല്ലും ഭാവവ്യത്യാസമില്ലാത്തത് ലഹരിയുടെ കൂട്ടു തേടിയിട്ടാണ് എന്ന് നിസംശയം പറയാന്&#x200d; സാധിക്കും. ഈ അവസരത്തിലാണ് ഗുരുദേവനെ ഓര്&#x200d;മ്മിപ്പിച്ച് ഷാഫി പറമ്പില്&#x200d; എം.പി തന്റെ നിലപാട് വ്യക്തമാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-first-and-strongest-voice-against-drug-addiction-was-that-of-the-guru-shafi-parambil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരിസംഘമായ എസ്.എഫ്.ഐ</title>
		<link>https://www.chandrikadaily.com/sfi-a-drug-gangcampuskerala.html</link>
					<comments>https://www.chandrikadaily.com/sfi-a-drug-gangcampuskerala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Mar 2025 03:43:21 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[druggs]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333974</guid>

					<description><![CDATA[പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്&#x200d;ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്&#x200d;പ്പെടെയായിരുന്നു അറസ്റ്റിലായത്.]]></description>
										<content:encoded><![CDATA[<p>കളമശ്ശേരി പോളി ടെക്‌നിക്ക് മെന്&#x200d;സ് ഹോസ്റ്റലില്&#x200d; പൊലീസ് നടത്തിയ മിന്നല്&#x200d; പരിശോധനയില്&#x200d; രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്&#x200d; എസ്.എഫ്.ഐ നേതാവും യൂണിയന്&#x200d; ജനറല്&#x200d; സെക്രട്ടറിയുമായ അഭിരാജ് ഉള്&#x200d;പ്പെടെയുള്ളവര്&#x200d; അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്&#x200d;ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്&#x200d; ഉയര്&#x200d;ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്&#x200d;ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്&#x200d; ഹോസ്റ്റലില്&#x200d; നാര്&#x200d;ക്കോട്ടിക് സെല്&#x200d;, ഡാന്&#x200d;സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്&#x200d; ഒരുമുറിയില്&#x200d; കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്&#x200d;പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്&#x200d; എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്&#x200d; നിന്ന് മദ്യക്കുപ്പികള്&#x200d;, ഗര്&#x200d;ഭനിരോധന ഉറകള്&#x200d; എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്&#x200d; നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്&#x200d;ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്&#x200d;പ്പടിക്ക് നിര്&#x200d;ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്&#x200d; 3 കാമ്പസുകള്&#x200d; ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്&#x200d;ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്&#x200d; നടന്നുകൊണ്ടിരിക്കുന്നത്.</p>
<p>പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്&#x200d;ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്&#x200d;പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്&#x200d;ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്&#x200d;മെന്റ് നഴ്‌സിങ് കോളജില്&#x200d; റാഗിങിന്റെ പേരില്&#x200d; നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്&#x200d;ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്&#x200d;ത്ഥികള്&#x200d; തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്&#x200d; എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്&#x200d; മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്&#x200d; പുറത്തുവന്നതും വിവാദങ്ങള്&#x200d;ക്ക് വഴിവെച്ചിരുന്നു. വിദ്യാര്&#x200d;ത്ഥി നേതാക്കള്&#x200d; ആള്&#x200d;മാറാട്ട കേസില്&#x200d; ഉള്&#x200d;പ്പെടുന്നതും ജില്ലാ നേതാക്കള്&#x200d; വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്&#x200d; കര്&#x200d;ശനമായ തിരുത്തല്&#x200d; നടപടികള്&#x200d; വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്&#x200d;ട്ടില്&#x200d; തന്നെ വിമര്&#x200d;ശ നമുയരുകയുണ്ടായി. സി.പി.എം പാര്&#x200d;ട്ടികോണ്&#x200d;ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്&#x200d;ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്&#x200d;ന്നിരുന്നത്. ക്രമിനല്&#x200d; പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്&#x200d;ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്&#x200d; വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്&#x200d;പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.</p>
<p>ലഹരിക്കേസുകളും കൊലപാതകങ്ങളുള്&#x200d;പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്&#x200d;പ്പെട്ടാലും നിര്&#x200d;ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്&#x200d;വിനിയോഗത്തിലുടെ ഒരു പോറലുമേല്&#x200d;ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്&#x200d; എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്&#x200d; എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ഈ ക്രമിനല്&#x200d; സംഘം നല്&#x200d;കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്&#x200d; കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്&#x200d;ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്&#x200d; എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്&#x200d; തെളിയിക്കുന്നത്. ഈ ക്രമിനല്&#x200d; സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്&#x200d; പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്&#x200d; മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്&#x200d; നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്&#x200d;ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്&#x200d; പ്രഖ്യാപിച്ച സര്&#x200d;ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്&#x200d; കുതന്ത്രങ്ങള്&#x200d; മെനയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-a-drug-gangcampuskerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുവൈത്തില്&#x200d; 14 കിലോ മയക്കുമരുന്ന് പിടികൂടി; അഞ്ചുപേരെ അറസ്റ്റ് ചെയ്തു</title>
		<link>https://www.chandrikadaily.com/14-kg-of-drugs-seized-in-kuwait-five-arrested.html</link>
					<comments>https://www.chandrikadaily.com/14-kg-of-drugs-seized-in-kuwait-five-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 09 Mar 2025 23:50:30 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[news]]></category>
		<category><![CDATA[druggs]]></category>
		<category><![CDATA[kuwait]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333259</guid>

					<description><![CDATA[9,000 ഗുളിക രൂപത്തിലുള്ള മയക്കുമരുന്നാണ് ഇവരില്&#x200d;നിന്ന് പിടികൂടിയത്.]]></description>
										<content:encoded><![CDATA[<p>കുവൈത്ത്: കുവൈത്തില്&#x200d; 14 കിലോ മയക്കുമരുന്ന് പിടികൂടി. ഇതോടനുബന്ധിച്ചു അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കുവൈത്ത് പൗരന്മാര്&#x200d;, രണ്ടു അനധികൃത കുടിയേറ്റക്കാര്&#x200d;, ഒരു സിറിയന്&#x200d; പൗരന്&#x200d; എന്നിവരെയാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>9,000 ഗുളിക രൂപത്തിലുള്ള മയക്കുമരുന്നാണ് ഇവരില്&#x200d;നിന്ന് പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/14-kg-of-drugs-seized-in-kuwait-five-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസിനും രക്ഷയില്ല</title>
		<link>https://www.chandrikadaily.com/druggskeralathe-police-are-also-helpless.html</link>
					<comments>https://www.chandrikadaily.com/druggskeralathe-police-are-also-helpless.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Feb 2025 04:45:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[druggs]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328744</guid>

					<description><![CDATA[ലഹരിയുടെയും കുടുംബ പ്രശ്‌നങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയുമെല്ലാം പേരില്&#x200d; മനുഷ്യ ജീവനുകള്&#x200d; ഭീകരമായി ഇല്ലാതാക്കപ്പെടുമ്പോള്&#x200d; എത്രമേല്&#x200d; ആസുരവും ആപല്&#x200d;കരവുമായ കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിച്ചുപോവുകയാണ്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തിന്റെ ക്രമസമാധാന രംഗം എവിടെയെത്തിച്ചേര്&#x200d;ന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ അടയാളപ്പെ ടുത്തലാണ് ലഹരിക്ക് അടിമപ്പെട്ട വ്യക്തിയുടെ ചവിട്ടേറ്റ് പൊലീസ് ഉദ്യോഗസ്ഥന്&#x200d; മരണപ്പെട്ട സംഭവം. നാട്ടില്&#x200d; സൈ്വര്യ ജീവിതം ഉറപ്പുവരുത്താന്&#x200d; ചുമതലപ്പെട്ട ക്രമസമാധാന ഉദ്യോഗസ്ഥരുടെ ജീവന്&#x200d; പോലും അപകടത്തിലാകുമ്പോള്&#x200d; സാധാരണക്കാരന്റെ അവസ്ഥ എന്തായിത്തീര്&#x200d;ന്നിരിക്കുന്നുവെന്നത് ഊഹിക്കാവുന്നതേയുള്ളൂ. ലഹരിയുടെയും തട്ടുകടക്കാര്&#x200d; തമ്മിലുള്ള തര്&#x200d;ക്കത്തിനിടയിലേക്ക് എത്തിയ സിവില്&#x200d; പൊലീസ് ഓഫീസറെയാണ് അക്രമി ചവി ട്ടിക്കൊന്നത്. കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഡ്രൈവര്&#x200d; മാഞ്ഞൂര്&#x200d; തട്ടാംപറമ്പില്&#x200d; (ചിറയില്&#x200d;) ശ്യാം പ്രസാദാ(44)ണ് മരിച്ചത്. തിങ്കളാഴ്ച പുലര്&#x200d;ച്ചെ ഒരുമണിയോടെ എം.സി. റോഡില്&#x200d; തെള്ളകത്തെ ബാര്&#x200d; ഹോട്ടലിനു സമീപം സിഗരറ്റും നാരങ്ങാവെള്ളവുമൊക്കെ വില്&#x200d;ക്കുന്ന രണ്ടു തട്ടുകടകള്&#x200d;ക്കു സമീപമായിരുന്നു സംഭവം. കടകളില്&#x200d; ഒന്നിന്റെ ഉടമ സ്ത്രീയാണ്, സമീപത്തെ കടയില്&#x200d; നിന്ന് ജിബിന്&#x200d; ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയത്താണ്, കുട മാളൂര്&#x200d; പള്ളിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന ശ്യാം ഇവിടേയ്‌ക്കെത്തുന്നത്. ശ്യാമിനെ കണ്ടതോടെ, പരിചയമുള്ള കടയുടമയായ സ്ത്രീ പൊലീസ് എത്തിയെന്നും പ്രശ് നമുണ്ടാക്കിയാല്&#x200d; അകത്തുപോകുമെന്നും പറഞ്ഞു. പ്രകോപിതനായ ജിബിന്&#x200d; സ്ത്രീയെയും സഹോദരനെയും മര്&#x200d;ദിച്ചു. തടയാനെത്തിയ ശ്യാം പ്രസാദിനെ തള്ളി വീഴ്ത്തിയ ശേഷം നെഞ്ചില്&#x200d; ആവര്&#x200d;ത്തിച്ചു ച വിട്ടുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുമ്പെ ഇദ്ദേഹം മരണപ്പെടുകയും ചെയ്തു.</p>
<p>എത്രമാത്രം അപകടകരമായ നിലയിലാണ് നമ്മുടെ സാമൂഹികാന്തരീക്ഷം നിലകൊള്ളുന്നതെന്ന് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്&#x200d;ത്തകള്&#x200d; നാമോരോരുത്തരേയും ഇരുത്തിച്ചിന്തിപ്പിക്കുകയാണ്. ലഹരിയുടെയും കുടുംബ പ്രശ്‌നങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയുമെല്ലാം പേരില്&#x200d; മനുഷ്യ ജീവനുകള്&#x200d; ഭീകരമായി ഇല്ലാതാക്കപ്പെടുമ്പോള്&#x200d; എത്രമേല്&#x200d; ആസുരവും ആപല്&#x200d;കരവുമായ കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിച്ചുപോവുകയാണ്.</p>
<p>ജോലിയുടെയും സൗന്ദര്യത്തിന്റെയും പേരില്&#x200d; ഭര്&#x200d;ത്താവില്&#x200d; നിന്നുള്ള പീഡനം സഹിക്കവയ്യാതെ ബിരുദവും ഡിപ്ലോമയും കഴിഞ്ഞ അഭ്യസ്ഥവിദ്യയായ പെണ്&#x200d;കുട്ടി വീടിന്റെ ജനാലക്കമ്പിയില്&#x200d; ജീവനൊടുക്കിയ വാര്&#x200d;ത്ത പുറംലോകമറിഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. താന്&#x200d; ആഗ്രഹിച്ച രീതിയിലുള്ള ജീവിതത്തിന് തടസമാകുമെന്ന് കരുതി രണ്ടുവയസുമാത്രം പ്രായമുള്ള കു ഞ്ഞിനെ സ്വന്തം അമ്മാവന്റെ സഹായത്തോടെ യുവതി എറിഞ്ഞുകൊന്നതും മാതാപിതാക്കളെ വീട്ടിനകത്തിട്ട് മകന്&#x200d; കത്തിച്ചുകളഞ്ഞതും എല്ലാം ഈ ഒരാഴ്ച്ചക്കുള്ളില്&#x200d; കേരളത്തിന് കേള്&#x200d;ക്കേണ്ടി വന്ന സംഭവങ്ങളാണ്. ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയുമൊക്കെ എണ്ണത്തില്&#x200d; കേരളത്തില്&#x200d; ക്രമാതീതമായ വര്&#x200d;ധനവ് രേഖപ്പെടുത്തുന്നതായാണ് കണക്കുകള്&#x200d; വ്യക്തമാക്കുന്നത്.</p>
<p>കഴിഞ്ഞ പത്തു വര്&#x200d;ഷത്തെ സ്‌റ്റേറ്റ് െ്രെകം റെക്കോര്&#x200d;ഡ്‌സ് ബ്യൂറോയുടെ കണക്കുകള്&#x200d; പരിശോധിക്കുമ്പോള്&#x200d; കേരളത്തിലെ ആത്മഹത്യകള്&#x200d; ഞെട്ടിക്കുന്ന തോതിലാണ്. 2013ല്&#x200d; കേരളത്തില്&#x200d; 8646 പേര്&#x200d; ആത്മഹത്യ ചെയ്തപ്പോള്&#x200d; 2023 ല്&#x200d; അത് 10972 ആയാണ് ഉയര്&#x200d;ന്നത്. അതായത് 27 ശതമാനം വര്&#x200d;ധന. തുടരെത്തുടരെയുണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതാക്കിയും ഒതുക്കിത്തീര്&#x200d;ത്തും എത്ര കാലം മുന്നോട്ടുപോകാന്&#x200d; കഴിയുമെന്നത് ഭരണകൂടവും പൊതുസമൂഹവുമെല്ലാം ഒരുപോലെ ആലോചനകള്&#x200d;ക്ക് വിധേയമാക്കേണ്ടതാണ്.</p>
<p>സ്വയം കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്&#x200d; അതെല്ലാം വിധിക്ക് വിട്ടുകൊടുത്ത് കണ്ണുമടച്ചിരുന്നാല്&#x200d; കാര്യങ്ങള്&#x200d; കൈവിട്ടുപോവുമെന്നതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ ദിവസമുണ്ടായ നിയമപാലകന്റെ കൊലപാതകം. ലഹരിയുടെ അടിമത്വത്തില്&#x200d; മനുഷ്യന്&#x200d; മനുഷ്യനല്ലാതായി മാറുമ്പോള്&#x200d; മാതാപിതാക്കളും കൂടപ്പിറപ്പുകളും മാത്രമല്ല, നിയമവും നീതിയുമെല്ലാം അസ്ഥാനത്തായി മാറുകയാണ്. യുവാക്കളില്&#x200d; മാത്രമല്ല സ്‌കൂള്&#x200d; കുട്ടികളിലൂടെ വരെ ലഹരി ഒഴുകിക്കൊണ്ടിരിക്കുകയാണ്. കുടുംബ പ്രശ്‌നങ്ങള്&#x200d;ക്കും സാമൂഹ്യ പ്രശ്‌നങ്ങള്&#x200d;ക്കുമെല്ലാമുള്ള കാരണമായി പ്രത്യക്ഷമായോ പരോക്ഷമായോ ലഹരി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതികൂലമായ സാഹചര്യത്തില്&#x200d; ലഹരിയുടെ ഒഴുക്കിന് തടയിടുകയും അതിന്റെ ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്&#x200d;ക്കരണം നടത്തുകയും ചെയ്യുക എന്നതാണ് ഏക പരിഹാരം. സര്&#x200d;ക്കാറിന്റെ നേതൃത്വത്തില്&#x200d; ബഹുജനപങ്കാളിത്തത്തോടെ നടക്കേണ്ട ഒരു യജ്ഞമായി അത് രൂപപ്പെടേണ്ടതുണ്ട്.</p>
<p>എന്നാല്&#x200d; നമ്മുടെ ഭരണകൂടം അത്തരത്തിലുള്ള എന്തെങ്കി ലും നീക്കങ്ങള്&#x200d; നടത്താന്&#x200d; താലപര്യപ്പെടുന്നില്ലെന്ന് മാത്രമല്ല, ലഹരിയുടെ ഒഴുക്കിന് ശക്തമായ പിന്തുണ നല്&#x200d;കിക്കൊണ്ടിരിക്കുകയുമാണ്. ബൂവറി വിവാദവും സര്&#x200d;ക്കാറിന്റെ മദ്യ നയങ്ങളുമെല്ലാം ഇതിന്റെ തെളിവാണ്. ധൂര്&#x200d;ത്തും അഴിമതിയും കാരണം കാലിയായിപ്പോയ ഖജനാവ് എങ്ങി നെയെങ്കിലും നിറക്കാനുള്ള ശ്രമത്തില്&#x200d; കണ്ണും കൈയുമില്ലാത്ത തീരുമാനങ്ങളുമായി ഭരണകൂടം മുന്നോട്ടുപോവുമ്പോള്&#x200d; അതിന്റെറെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് ഒരു നാട് ഒന്നാകെയാണെന്നത് ഭരണകൂടം മറന്നുപോകരുത്. ലഹരിയുടെ അഴിഞ്ഞാട്ടത്തില്&#x200d; ഒരു പൊലീസ് ഉദ്യോഗസ്ഥനുതന്നെ ജീവന്&#x200d; നഷ്ടമായ സാഹചര്യത്തില്&#x200d; കുത്തഴിഞ്ഞുപോയ ക്രമസമാധാനാന്തരീക്ഷത്തെക്കുറിച്ചും ഭീതിതമായ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ആലോചനകള്&#x200d; സര്&#x200d;ക്കാറിനെ അസ്വസ്ഥമാക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/druggskeralathe-police-are-also-helpless.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരിയോട് യുദ്ധം ചെയ്യാം</title>
		<link>https://www.chandrikadaily.com/1lets-fight-addictionkeraladruggsstop.html</link>
					<comments>https://www.chandrikadaily.com/1lets-fight-addictionkeraladruggsstop.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 Jan 2025 03:51:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[druggs]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328020</guid>

					<description><![CDATA[കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്‌റ് തുടങ്ങാന്&#x200d; അനുമതി നല്&#x200d;കുന്ന പിണറായി സര്&#x200d;ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.]]></description>
										<content:encoded><![CDATA[<p><strong>പി.കെ ഫിറോസ്</strong></p>
<p>നമ്മുടെ കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും ഇന്ത്യയില്&#x200d; മുന്&#x200d; നിരയിലുള്ള സംസ്ഥാനങ്ങളിലൊന്നായിരു ന്നു. എന്നാല്&#x200d; ഇന്ന് ലഹരി ഉപയോഗത്തിലും വിതരണത്തിലുമാണ് മുന്നിലാണെന്നുള്ളത് ഏറെ അപമാനകരവും ഞെട്ടലുളവാ ക്കുന്നതുമാണ്. പതിറ്റാണ്ടുകള്&#x200d;ക്ക് മുമ്പ് ജീ വന്&#x200d; രക്ഷാമരുന്നുകളെ &#8216;ഡ്രഗ് &#8216;എന്ന് വിളിച്ചിരുന്നെങ്കിലും ഇന്ന് ജീവിതം തകര്&#x200d;ക്കുന്ന മയക്ക് മരുന്നുകളെയാണ് ഈ ഓമന പേരിട്ട് വിളിക്കുന്നത്. രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളായ വിദ്യാര്&#x200d;ത്ഥികള്&#x200d; ഉള്&#x200d;പ്പടെ പുതു തലമുറ ലഹരിയുടെ നീരാളിപ്പിടുത്തത്തില്&#x200d; അകപ്പെട്ടു എന്നത് നിസാരമായി കാണാനാവില്ല. പുസ്തക കെട്ടുകളുമായി കലാലയങ്ങളിലേക്ക് പറഞ്ഞയക്കുന്ന മക്കള്&#x200d; ലഹരി ഉപഭോക്താക്കള്&#x200d; മാത്രമല്ല കാലക്രമേണ വിതരണക്കാരുമായി മാറുന്ന വാര്&#x200d;ത്തകളാണ് പുറത്ത് വരുന്നത്.</p>
<p>ലഹരി വസ്തുക്കളെ പ്രധാനമായും പുകയില, മദ്യം, മയക്ക്മരുന്ന് എന്നിങ്ങിനെ തരം തിരിച്ചിരുന്നത്. എന്നാല്&#x200d; ഇന്ന് പുകയി ല, കഞ്ചാവ് എന്നിവയില്&#x200d; നിന്നുള്ള വിവിധ തരം ഉല്&#x200d;പന്നങ്ങളും മയക്ക് ഗുളികകളും കുത്തിവെപ്പ് മരുന്നുകളും സ്റ്റിക്കര്&#x200d; രൂപത്തിലുള്ള എല്&#x200d;.എസ്.ഡി സ്റ്റാമ്പുകളുമായി രൂപാ ന്തരം പ്രാപിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമെ ചില മരുന്ന് ശാലകള്&#x200d; ലഹരിക്കായി ദുരൂപ യോഗപ്പെടുത്താവുന്ന മരുന്നുകള്&#x200d; അനധികൃതമായി വില്&#x200d;പന നടത്തുന്നതായി എക്‌സൈസും ഡ്രഗ് കണ്&#x200d;ട്രോള്&#x200d; വകുപ്പും നടത്തിയ പരിശോധനയില്&#x200d; വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. പതിനാല് മുതല്&#x200d; മുപ്പത് വയസ്സ് വരെയുള്ളവരില്&#x200d; ലഹരി ഉപയോഗം വലിയ രീതിയില്&#x200d; വര്&#x200d;ധിച്ചതായി പഠനങ്ങള്&#x200d; വ്യക്തമാക്കുന്നു. ലഹരി ഉപയോഗം ഒരു സുപ്രഭാതത്തില്&#x200d; ഉണ്ടാകുന്നതല്ല. എന്തെന്നറിയാനുള്ള ആകാംക്ഷ, അതില്&#x200d; ലഭ്യമാകുന്ന ഉന്മാദാവസ്ഥ ആസ്വദിക്കാനുള്ള ത്വര, കൂട്ടുകെട്ടിലൂടെ കിട്ടുന്ന പ്രേരണ, നിരാശയും ക്ഷീണവും അകറ്റാന്&#x200d; ഉത്തമമാണെന്നുള്ള തെറ്റായ ധാരണ, ശിഥിലമായ കുടുംബാന്തരീക്ഷത്തില്&#x200d; വളരുന്ന കുട്ടികള്&#x200d;ക്കുണ്ടാവുന്ന അരക്ഷിതാവസ്ഥ, വിദ്യാര്&#x200d;ത്ഥികളില്&#x200d; അനാവശ്യമായ മത്സരബുദ്ധി വളര്&#x200d;ത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തില്&#x200d; നിന്നും രക്ഷ നേടാനുള്ള മാര്&#x200d;ഗം കണ്ടെത്തല്&#x200d; എന്നിവയാണ് ചെറുപ്രായത്തില്&#x200d; തന്നെ ലഹരിയില്&#x200d; അഭയം കണ്ടെത്തുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നത്.</p>
<p>ഇന്ന് സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ വല വിരിച്ചിരിക്കുന്നത്. പൊലീസില്&#x200d; നിന്നും രക്ഷ നേടാന്&#x200d; വിദ്യാര്&#x200d;ത്ഥികളെ ഇവര്&#x200d; മറയാക്കുന്നു. മയക്കുമരുന്ന് വ്യാപനത്തിനായി കോളജുകളില്&#x200d; പ്രവേശനം നേടാനുള്ള വഴികളും ഇവര്&#x200d; തേടുന്നു. മൊബൈലും ബൈക്കും നല്&#x200d;കി വി ദ്യാര്&#x200d;ത്ഥികളെ വശീകരിച്ചാണ് ഇവര്&#x200d; ഇവിടെ ഇടം നേടുന്നത്.</p>
<p>നിരന്തരമായ ബോധവല്&#x200d;ക്കരണ ത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊ രുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്&#x200d;ത്താനാണ് ലഹരിക്കെ തിരെ വണ്&#x200d; മില്യണ്&#x200d; ഷൂട്ടും പ്രതി ജ്ഞയും ഇന്ന് സംസ്ഥാന വ്യാപക മായി പഞ്ചായത്ത് തലങ്ങളില്&#x200d; മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പി ക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്&#x200d; നമുക്ക് ഒന്നിച്ച് അ ണിചേരാം.</p>
<p>2016 മുതല്&#x200d; കേരളം ഭരിച്ച് കൊണ്ടിരി ക്കുന്ന പിണറായി സര്&#x200d;ക്കാറിന്റെ നിലപാടുകളും മദ്യ മാഫിയക്ക് വലിയ രീതിയില്&#x200d; വളരാന്&#x200d; കേരളത്തില്&#x200d; അവസരം ഒരുക്കിയിട്ടുണ്ട്. ആരാധനാലയങ്ങളില്&#x200d; നിന്നും 200 മീറ്റര്&#x200d; അകലെയായിരുന്നു മദ്യശാലകള്&#x200d; തുടങ്ങാന്&#x200d; യു.ഡി.എഫ് ഭരണകാലത്ത് അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്&#x200d; ഈ ദൂരപരിധി വെറും 50 മീറ്റര്&#x200d; മാത്രമായി പിണറായി സര്&#x200d;ക്കാര്&#x200d; പുനര്&#x200d;നിര്&#x200d;ണ്ണയിച്ചു. ഇതിനാല്&#x200d; യ ഥേഷ്ടം മദ്യമാഫിയക്ക് അഴിഞ്ഞാടാന്&#x200d; വഴിയൊരുങ്ങി. പ്രാദേശിക സര്&#x200d;ക്കാറുകളായ തദ്ദേശസ്ഥാപനങ്ങള്&#x200d;ക്കായിരുന്നു മദ്യശാലകളുടെ ലൈസന്&#x200d;സ് സംബന്ധമായ കാര്യ ങ്ങള്&#x200d; അനുവദിക്കുന്നതിനും പരിശോധിക്കു ന്നതിനും അനുമതി ഉണ്ടായിരുന്നത്. എന്നാല്&#x200d; എല്&#x200d;.ഡി എഫ് സര്&#x200d;ക്കാര്&#x200d; വന്നപ്പോള്&#x200d; ഈ അധികാരം തദ്ദേശസ്ഥാപനങ്ങളില്&#x200d; നിന്നും എടുത്ത് മാറ്റുകയാണുണ്ടായത്. ഇതും മദ്യ മാഫിയകളുടെ പ്രാദേശിക കടന്ന് കയറത്തിനു കാരണമായിത്തീര്&#x200d;ന്നു. കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്‌റ് തുടങ്ങാന്&#x200d; അനുമതി നല്&#x200d;കുന്ന പിണറായി സര്&#x200d;ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.</p>
<p>ഇന്ന് സംസ്ഥാന വ്യാപകമായി ലഹരി ഉപയോഗം കൊണ്ടുള്ള വിപത്തുകള്&#x200d; വര്&#x200d;ധിച്ച് വരികയാണ്. ആഘോഷ പാര്&#x200d;ട്ടികളുടെ പേരില്&#x200d; നടത്തുന്ന ഡി.ജെ പാര്&#x200d;ട്ടികള്&#x200d; പല പ്പോഴും ലഹരി പാര്&#x200d;ട്ടികളായി മാറുന്നു. വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്&#x200d; നിന്നും ദിനംപ്രതി നിരവധി കേസുകളാണ് റി പ്പോര്&#x200d;ട്ട് ചെയ്യുന്നത്. ഡോക്ടര്&#x200d;മാര്&#x200d; ഉള്&#x200d;പ്പടെയുള്ള സമൂഹത്തിന്റെ ഉന്നത തലത്തിലുള്ളവര്&#x200d; വരെ ഈ ശൃംഖലയില്&#x200d; കണ്ണികളാണെന്നുള്ളത് ഇതിന്റെ ആഴം വ്യക്തമാക്കുന്നു. ലഹരി സംഘം സ്ഥിരമായി ഒത്ത് കൂടുന്ന പ്രദേശങ്ങളില്&#x200d; ശക്തമായ രാത്രി നിരീക്ഷണം ഉള്&#x200d;പ്പെടെയുള്ള പ്രതിരോധ നടപടിക ളെടുക്കുന്നതില്&#x200d; പൊലീസ് പരാജയപ്പെടുന്നുവെന്ന പരാതികളും വ്യാപകമായി ഉയര്&#x200d;ന്ന് വരുന്നുണ്ട്.</p>
<p>കോഴിക്കോട് അടിവാരം സ്വദേശിയായ സുബൈദയെ മകന്&#x200d; ആശിഖ് വെട്ടി കൊല പ്പെടുത്തിയ വാര്&#x200d;ത്ത ഏറെ വേദനയോടെയാ ണ് കേരളം കേട്ടത്. ബ്രയിന്&#x200d; ട്യൂമറിന് ചികിത്സയെ തുടര്&#x200d;ന്ന് സഹോദരിയുടെ വീട്ടില്&#x200d; വിശ്രമ ജീവിതത്തിലായിരുന്ന സുബൈദയെ കാണാന്&#x200d; വന്ന മകന്&#x200d; ആശിഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാരകമായ മയക്ക് മരുന്നിന് അടിമയായ ആശിഖ് ബെംഗളുരു വില്&#x200d; ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്താന്&#x200d; നാട്ടിലേക്ക് വന്നത്. എറണാകുളത്ത് പറവൂരില്&#x200d; മയക്ക് മരുന്നിന് അടിമയായ ഋതു എന്ന യുവാവ് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടികൊണ്ട് അക്രമിച്ച് കൊലപ്പെടുത്തി. കാട്ടിപ്പറമ്പില്&#x200d; വേണു, ഭാര്യ ഉഷ, മകള്&#x200d; വിനീഷ എന്നിവരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. നിരവധി മോഷണ കേസിലെ പ്രതിയായ ഋതുവിനെതിരെ പൊലീസില്&#x200d; പരാതി നല്&#x200d;കിയതിന്റെ പ്രതികാരമായാണ് കൊല നടത്തിയത്.</p>
<p>കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകങ്ങള്&#x200d; കഴിഞ്ഞ ആഴ്ച്ചകളിലാണ് നടന്നത്. സമൂഹത്തെ കാര്&#x200d;ന്ന് തിന്നുന്ന ക്യാന്&#x200d;സറായി മാറിയ ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്&#x200d;ന്ന് വരണം. കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ജാഗ്രത സമിതികളുണ്ടാക്കുകയും അവ കടലാസി ലൊതുങ്ങാതെ കര്&#x200d;മ്മപഥത്തില്&#x200d; നിരതരാവുകയും വേണം. പ്രാദേശിക തലത്തില്&#x200d; ഇത്തരം സമിതികള്&#x200d; രൂപപ്പെടുത്താന്&#x200d; യൂത്ത് ലീഗ് പ്രവര്&#x200d;ത്തകരും വൈറ്റ് ഗാര്&#x200d;ഡ് അംഗങ്ങളും രംഗത്തിറങ്ങണം. നിരന്തരമായ ബോധ വല്&#x200d;ക്കരണത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊരുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്&#x200d;ത്താനാണ് ലഹരിക്കെതിരെ വണ്&#x200d; മില്യണ്&#x200d; ഷൂട്ടും പ്രതിജ്ഞയും ഇന്ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്&#x200d; മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്&#x200d; നമുക്ക് ഒന്നിച്ച് അണിചേരാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1lets-fight-addictionkeraladruggsstop.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കയില്&#x200d; പള്ളിക്കുള്ളില്&#x200d; ലഹരിക്കച്ചവടം നടത്തിയ പാസ്റ്റര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/a-pastor-who-sold-drugs-inside-the-church-in-america-was-arrested.html</link>
					<comments>https://www.chandrikadaily.com/a-pastor-who-sold-drugs-inside-the-church-in-america-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 13 Feb 2024 10:56:24 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[druggs]]></category>
		<category><![CDATA[pastor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290259</guid>

					<description><![CDATA[അമേരിക്കയിലെ മെത്തോഡിസ്റ്റ് പള്ളിയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>പള്ളിക്കുള്ളിൽ ലഹരി വസ്തു ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ചെയ്ത പാസ്റ്റർ അറസ്റ്റിൽ. അമേരിക്കയിലെ മെത്തോഡിസ്റ്റ് പള്ളിയിലാണ് സംഭവം. മെത്ത് വിഭാഗത്തിൽപ്പെട്ട ലഹരി വസ്തു കൈവശംവെക്കുകയും കച്ചവടം നടത്തുകയും ചെയ്ത 63-കാരനായ ഹെർബർട്ട് മില്ലർ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്.</p>
<p>പള്ളിയിലെ ലഹരി മരുന്ന് ഉപയോഗത്തെക്കുറിച്ച് ഇടവക അംഗങ്ങളാണ് പൊലീസിന് രഹസ്യവിവരം നൽകിയത്. &#8216;ബ്രേക്കിങ് ബാഡ്&#8217; എന്ന വെബ് സീരീസിനെ ഓർമിപ്പിക്കുന്ന സംഭവങ്ങളാണ് പള്ളിയിൽ നടന്നതെന്നാണ് പൊലീസ് പറയുന്നത്.</p>
<p>ക്രിസ്റ്റൽ രൂപത്തിലുള്ള മെത്തും ദ്രാവക രൂപത്തിലാക്കിയ മെത്തും ഇത് കുത്തിവെക്കാനുള്ള സിറിഞ്ചും അടക്കമുള്ളവയാണ് പൊലീസ് പിടികൂടിയത്.</p>
<p>കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഹെർബർട്ട് മില്ലർ ഈ പള്ളിയുടെ ചുമതലയേൽക്കുന്നത്. അറസ്റ്റിന് പിന്നാലെ ഇയാളെ പള്ളിയുടെ ഔദ്യോഗിക പദവിയിൽനിന്നെല്ലാം നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ ഷെൽട്ടൺ എന്ന സ്ഥലത്തെ മെത്തോഡിസ്റ്റ് പള്ളിയിലെ പാസ്റ്ററായിരുന്നു മില്ലർ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-pastor-who-sold-drugs-inside-the-church-in-america-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
