<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>dy chandrachood &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dy-chandrachood/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 06 Jul 2025 06:40:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>dy chandrachood &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റണമെന്ന് സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/supreme-court-to-shift-former-chief-justice-chandrachud-from-his-official-residence.html</link>
					<comments>https://www.chandrikadaily.com/supreme-court-to-shift-former-chief-justice-chandrachud-from-his-official-residence.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 06 Jul 2025 06:40:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dy chandrachood]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346831</guid>

					<description><![CDATA[ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തരമായി ഒഴിപ്പിച്ച് കോടതിയുടെ ഹൗസിങ് പൂളിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണകൂടം കേന്ദ്രസര്‍ക്കാരിന് കത്തെഴുതി.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയിലെ സിറ്റിംഗ് ചീഫ് ജസ്റ്റിസിനുള്ള നിയുക്ത വസതി ഉടന്&#x200d; ഒഴിയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.</p>
<p>ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തരമായി ഒഴിപ്പിച്ച് കോടതിയുടെ ഹൗസിങ് പൂളിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണകൂടം കേന്ദ്രസര്&#x200d;ക്കാരിന് കത്തെഴുതി.</p>
<p>സുപ്രീം കോടതിയില്&#x200d; നിന്ന് ജൂലൈ 1-ലെ കമ്മ്യൂണിക്കേഷന്&#x200d;, HT, ഹൗസിംഗ് ആന്&#x200d;ഡ് അര്&#x200d;ബന്&#x200d; അഫയേഴ്സ് മന്ത്രാലയത്തിന് (MoHUA) അയച്ചത്, ഇന്ത്യയുടെ സിറ്റിംഗ് ചീഫ് ജസ്റ്റിസിനുള്ള നിയുക്ത വസതിയായ ലുട്ടിയന്&#x200d;സിന്റെ ഡല്&#x200d;ഹിയിലെ കൃഷ്ണമേനോന്&#x200d; മാര്&#x200d;ഗിലെ ബംഗ്ലാവ് നമ്പര്&#x200d; 5-ല്&#x200d; ഉടന്&#x200d; തന്നെ ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.</p>
<p>2022 നവംബറിനും 2024 നവംബറിനുമിടയില്&#x200d; 50-ാമത് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, സ്ഥാനമൊഴിഞ്ഞ് ഏകദേശം എട്ട് മാസത്തിന് ശേഷം ടൈപ്പ് എട്ടാം ബംഗ്ലാവില്&#x200d; താമസിക്കുന്നു. തുടര്&#x200d;ച്ചയായി രണ്ട് സിജെഐമാര്&#x200d; &#8211; ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും നിലവിലെ ഭൂഷണ്&#x200d; ആര്&#x200d; ഗവായിയും &#8211; പരിസരത്തേക്ക് മാറേണ്ടെന്ന് തീരുമാനിച്ചു, പകരം അവര്&#x200d;ക്ക് മുമ്പ് അനുവദിച്ച ബംഗ്ലാവുകളില്&#x200d; താമസം തുടരാന്&#x200d; തീരുമാനിച്ചു.</p>
<p>സുപ്രിം കോടതി ഭരണകൂടത്തെ പൂര്&#x200d;ണ്ണമായി അറിയിച്ചിട്ടുള്ള നിര്&#x200d;ബന്ധിത വ്യക്തിപരമായ സാഹചര്യങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പരിമിതകാലത്തേക്ക് വാടകയ്ക്ക് സര്&#x200d;ക്കാര്&#x200d; ബദല്&#x200d; താമസസൗകര്യം തനിക്ക് ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും വര്&#x200d;ഷങ്ങളോളം ഉപയോഗശൂന്യമായതിന് ശേഷം അത് താമസയോഗ്യമാക്കാന്&#x200d; കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ജൂലൈ 1 ലെ കമ്മ്യൂണിക്കേഷന്&#x200d; പ്രകാരം, 2024 ഡിസംബര്&#x200d; 18-ന് &#8212; വിരമിച്ച് ഒരു മാസത്തിന് ശേഷം, ജസ്റ്റിസ് ചന്ദ്രചൂഡ് 5 കൃഷ്ണ മേനോന്&#x200d; മാര്&#x200d;ഗില്&#x200d; 2025 ഏപ്രില്&#x200d; 30 വരെ താമസിക്കാന്&#x200d; അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ സിജെഐ ഖന്നയ്ക്ക് കത്തെഴുതി.</p>
<p>സുപ്രീം കോടതി ജഡ്ജിമാരുടെ (ഭേദഗതി) റൂള്&#x200d;സ്, 2022 ലെ റൂള്&#x200d; 3 ബി അനുസരിച്ച് തുഗ്ലക് റോഡിലെ 14-ാം നമ്പര്&#x200d; ബംഗ്ലാവ് തനിക്ക് അനുവദിച്ചിരുന്നെങ്കിലും, GRAP-IV-ന് കീഴില്&#x200d; മലിനീകരണവുമായി ബന്ധപ്പെട്ട നിര്&#x200d;മ്മാണ നിയന്ത്രണങ്ങള്&#x200d; കാരണം പുതിയ വസതിയിലെ നവീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; സ്തംഭിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ കത്തില്&#x200d; പറഞ്ഞു.</p>
<p>2025 ഏപ്രില്&#x200d; 30 വരെ കൃഷ്ണ മേനോന്&#x200d; മാര്&#x200d;ഗിലെ നിലവിലുള്ള താമസ സൗകര്യം നിലനിര്&#x200d;ത്താന്&#x200d; അനുവദിച്ചാല്&#x200d; അത് കൂടുതല്&#x200d; സൗകര്യപ്രദമായിരിക്കും,&#8221; തുഗ്ലക് റോഡ് ബംഗ്ലാവ് മറ്റൊരു ജഡ്ജിക്ക് അനുവദിക്കാമെന്ന വാഗ്ദാനത്തില്&#x200d; ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-to-shift-former-chief-justice-chandrachud-from-his-official-residence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്&#x200d; മാപ്പു തരണം; വിടവാങ്ങല്&#x200d; പ്രസംഗത്തില്&#x200d; ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്</title>
		<link>https://www.chandrikadaily.com/if-you-have-hurt-someone-during-your-tenure-you-must-forgive-in-his-farewell-speech-chief-justice-d-y-chandrachud.html</link>
					<comments>https://www.chandrikadaily.com/if-you-have-hurt-someone-during-your-tenure-you-must-forgive-in-his-farewell-speech-chief-justice-d-y-chandrachud.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 08 Nov 2024 13:38:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dy chandrachood]]></category>
		<category><![CDATA[news]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316798</guid>

					<description><![CDATA[സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിരമിക്കലിന്റെ ഭാഗമായി ഇന്ന് അദ്ദേഹത്തിന്റെ സഹപ്രവര്&#x200d;ത്തകര്&#x200d; യാത്രയയപ്പ് നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിരമിക്കലിന്റെ ഭാഗമായി ഇന്ന് അദ്ദേഹത്തിന്റെ സഹപ്രവര്&#x200d;ത്തകര്&#x200d; യാത്രയയപ്പ് നല്&#x200d;കി. പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്&#x200d; മാപ്പു തരണമെന്ന് ചന്ദ്രചൂഢ് വിടവാങ്ങല്&#x200d; പ്രസംഗത്തില്&#x200d; പറഞ്ഞു.</p>
<p>&#8221;ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്&#8230;ഒരുപാട് അറിയാത്ത ആളുകളെ കണ്ടുമുട്ടി. ഓരോരുത്തരോടും പ്രത്യേകം നന്ദി പറയുകയാണ്. കോടതിയില്&#x200d; വെച്ച് ഞാന്&#x200d; എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്&#x200d; ക്ഷമിക്കണമെന്ന് അഭ്യര്&#x200d;ഥിക്കുകയാണ്. എന്നെ യാത്രയാക്കാന്&#x200d; ഇത്രയധികം ആളുകള്&#x200d; വന്നതിന് ഒരുപാട് നന്ദി&#8230;&#8221;വിടവാങ്ങല്&#x200d; പ്രസംഗത്തില്&#x200d; ചന്ദ്രചൂഢ് പറഞ്ഞു.</p>
<p>സാധാരണ ഉച്ചക്ക് രണ്ടുമണിയോടെ കോടതി മുറി കാലിയാകുന്നതാണ്. എന്നാല്&#x200d; ഇന്ന് ഞാന്&#x200d; വിരമിക്കുന്നതിന് സാക്ഷിയാകാന്&#x200d; ഒരുപാട് വന്നിട്ടുണ്ട്. തീര്&#x200d;ഥാടകരെ പോലെയാണ് നാമിവിടെ ഒത്തുകൂടുന്നത്. കുറച്ചു കാലത്തേക്ക് മാത്രമായുള്ള പക്ഷികളെ പോലെ. ജോലി ചെയ്യുക&#8230;പോവുക.-അദ്ദേഹം തുടര്&#x200d;ന്നു.</p>
<p>2022 നവംബര്&#x200d; 8 ന് അമ്പതാമത്തെ ചീഫ് ജസ്റ്റിസ് ആയാണ് ചന്ദ്രചൂഢ് ചുമതലയേറ്റത്. 65 വയസ് പൂര്&#x200d;ത്തിയാക്കിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/if-you-have-hurt-someone-during-your-tenure-you-must-forgive-in-his-farewell-speech-chief-justice-d-y-chandrachud.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേറ്റു</title>
		<link>https://www.chandrikadaily.com/india-dy-chandrachud-to-be-chief-justice-today.html</link>
					<comments>https://www.chandrikadaily.com/india-dy-chandrachud-to-be-chief-justice-today.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Nov 2022 05:20:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cheif justice]]></category>
		<category><![CDATA[dy chandrachood]]></category>
		<category><![CDATA[supreeme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221063</guid>

					<description><![CDATA[യു.യു ലളിതിന്റെ പിന്&#x200d;ഗാമിയായി വന്ന ഇദ്ദേഹം ചീഫ് ജസ്റ്റിസ് കസേരയില്&#x200d; രണ്ടുവര്&#x200d;ഷമുണ്ടാകും.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു.ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്&#x200d; നടന്ന ചടങ്ങില്&#x200d; രാഷ്ട്രപതി ദ്രൗപദി മുര്&#x200d;മു സത്യവാചകം ചൊല്ലികൊടുത്തു.യു.യു ലളിതിന്റെ പിന്&#x200d;ഗാമിയായി വന്ന ഇദ്ദേഹം ചീഫ് ജസ്റ്റിസ് കസേരയില്&#x200d; രണ്ടുവര്&#x200d;ഷമുണ്ടാകും.</p>
<p>ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നതോടെ, നീതിന്യായ സംവിധാനത്തിന്റെ നടത്തിപ്പില്&#x200d; വലിയ പ്രതീക്ഷകളാണുള്ളത്. ജഡ്ജിയായിരിക്കെ അദ്ദേഹം പുറപ്പെടുവിച്ച വിധികളാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധികളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു.</p>
<p>മാനുഷിക മൂല്യങ്ങളെ മുന്&#x200d;നിര്&#x200d;ത്തിയാണ് അദ്ദേഹം പലപ്പോഴും വിധി പ്രസ്താവിച്ചത്. അതില്&#x200d; പലതും കോളിളക്കം സൃഷ്ടിച്ചതുമാണ്. ശബരിമലയില്&#x200d; എല്ലാ പ്രായത്തിലുള്ള സ്ത്രീകള്&#x200d;ക്കും കയറാമെന്ന വിധി ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് പുറപ്പെടുവിച്ചത്. ആര്&#x200d;ത്തവമുള്ള സ്ത്രീകള്&#x200d; അമ്പലത്തില്&#x200d; പ്രവേശിക്കാന്&#x200d; പാടില്ല എന്ന ആചാരത്തെ കീഴ്മേല്&#x200d; മറിക്കുന്നതായിരുന്നു ആ വിധി. ഇതിനെതിരെ നല്&#x200d;കിയ റിവ്യൂ ഹര്&#x200d;ജി കോടതിയുടെ പരിഗണനയിലാണ്.</p>
<p>ആധാര്&#x200d; ഭരണഘടനാനുസൃതമാണോ എന്ന ഹര്&#x200d;ജിയില്&#x200d; ചന്ദ്രചൂഡ് പുറപ്പെടുവിച്ച ഭിന്ന സ്വരം ഏറെ ചര്&#x200d;ച്ച ചെയ്യപ്പെട്ടതാണ്. ആധാര്&#x200d; നിയമപ്രകാരമാണെന്ന് വിധിയെഴുതിയ ഭരണഘടനാ ബഞ്ചിലെ നാല് പേരോടും വിയോജിച്ചായിരുന്നു അന്ന് വിയോജനക്കുറിപ്പെഴുതിയത്. സാങ്കേതിക കാര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് ഭരണഘടന നല്&#x200d;കുന്ന സംരക്ഷണങ്ങള്&#x200d; ഇല്ലാതാകുന്നില്ലെന്ന് അദ്ദേഹം വിയോജനക്കുറിപ്പില്&#x200d; രേഖപ്പെടുത്തി. ധനബില്ലായി ആധാര്&#x200d; ബില്&#x200d; അവതരിപ്പിക്കാന്&#x200d; അനുവദിച്ച ലോക്സഭാ സ്പീക്കറുടെ തീരുമാനം നീതിന്യായ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ജസ്റ്റിസ് നടത്തിയ മറ്റൈാരു സുപ്രധാന പ്രസ്താവനയായിരുന്നു ഹാദിയ കേസിലേത്. ഹാദിയ -ഷെഫിന്&#x200d; ജഹാന്&#x200d; വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര, ജസ്റ്റിസ്.എ.എം ഖാന്&#x200d;വില്&#x200d;ക്കര്&#x200d;, ജസ്റ്റിസ് ചന്ദ്രചൂഡ്് എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിപ്പിച്ചത്.</p>
<p>ഹാദിയ ഇസ്്ലാം മതം സ്വീകരിച്ചത് ബലപ്രയോഗത്തിലൂടെയാണെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കളുടെ കൂടെ വിടാന്&#x200d; ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്&#x200d; സ്വയം തിരഞ്ഞെടുക്കാന്&#x200d; കഴിവുള്ള പ്രായപൂര്&#x200d;ത്തിയായ സ്ത്രീയാണ് ഹാദിയ എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവര്&#x200d;ക്കുണ്ടെന്നും വിവാഹം ഒരോ വ്യക്തിയുടെ തിരഞ്ഞെടുപ്പാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്.</p>
<p>ഭീമാ കൊറേഗാവ് കേസില്&#x200d; ഉള്&#x200d;പ്പെട്ട അഞ്ച് മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ ഉടന്&#x200d; മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീം കോടതി തള്ളുകയും നാലാഴ്ച കൂടി വീട്ടുതടങ്കലില്&#x200d; തുടരുമെന്ന് സുപ്രീം കോടതി വിധിക്കുകയും ചെയ്തിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എന്നാല്&#x200d; ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് ഇതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സ്വകാര്യത മൗലികാവകാശമാണെന്നും ഇന്ത്യന്&#x200d; ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഏകകണ്ഠമായി അംഗീകരിച്ച ന്യായാധിപനാണ് ചന്ദ്രചൂഡ്. അന്തസോടെയുള്ള ജീവിതം നയിക്കണമെങ്കില്&#x200d; ഒരു വ്യക്തിക്ക് അര്&#x200d;ഹിച്ച സ്വാതന്ത്ര്യം നല്&#x200d;കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ജീവിക്കാനുള്ള അവകാശം പോലെ അന്തസോടെയുള്ള മരണവും മൗലികാവകാശമാണെന്ന നിലപാടാണ് ചന്ദ്രചൂഡ് സ്വീകരിച്ചത്. തല്&#x200d;ഫലമായി ദയാവധം അനുവദിക്കാന്&#x200d; സുപ്രീം കോടതി തീരുമാനിച്ചു. വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പുകള്&#x200d; നടത്താനുള്ള അവകാശമുണ്ടെന്ന നിരീക്ഷണവും അ ദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. ഭാര്യ ഭര്&#x200d;ത്താവിന്റ സ്വത്തല്ല. ഭര്&#x200d;ത്താവ് ഭാര്യയുടെ ലൈംഗിക തിരഞ്ഞെടുപ്പിന്റെ ഉടമയുമല്ല തുടങ്ങി വ്യക്തികളുടെ അവകാശങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം നടത്തി.</p>
<p>സ്വവര്&#x200d;ഗരതി ക്രിമിനല്&#x200d; കുറ്റമല്ലാതാക്കിയ വിധിയും ഇന്ത്യന്&#x200d; ചരിത്രത്തിലെ നിര്&#x200d;ണായകമായ ഒരു ഏടാണ്. സ്വന്തം പിതാവിന്റെ വിധികള്&#x200d; തിരുത്തിയ ജസ്റ്റിസ് കൂടിയാണ് ഡിവൈ ചന്ദ്രചൂഡ്. ഭര്&#x200d;ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ മറ്റൊരു ബന്ധത്തില്&#x200d; ഏര്&#x200d;പ്പെടുന്നത് കുറ്റകരമാണെന്ന് 1985 ല്&#x200d; വിധിച്ചത് പിതാവ് വൈ.വി ചന്ദ്രചൂഡാണ്. എന്നാല്&#x200d; വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശമുണ്ടെന്ന് വിധിച്ചതിലൂടെ ആ നിയമം തിരുത്തപ്പെട്ടു. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചപ്പോള്&#x200d; അടിയന്തരാവസ്ഥക്കാലത്ത് അടിസ്ഥാന അവകാശങ്ങളെല്ലാം റദ്ദാക്കിയ പിതാവിന്റെ വിധി അദ്ദേഹം മാറ്റിയെഴുതുകയായിരുന്നു. പ്രായ പൂര്&#x200d;ത്തിയാവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈഗിംക ബന്ധവും നിയമവിധേയമാക്കി 377-ാം വകുപ്പ് റദ്ദാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന്റെ കൈയ്യൊപ്പുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-dy-chandrachud-to-be-chief-justice-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
