dy chandrachood – Chandrika Daily https://www.chandrikadaily.com Sun, 06 Jul 2025 06:40:30 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg dy chandrachood – Chandrika Daily https://www.chandrikadaily.com 32 32 മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റണമെന്ന് സുപ്രീം കോടതി https://www.chandrikadaily.com/supreme-court-to-shift-former-chief-justice-chandrachud-from-his-official-residence.html https://www.chandrikadaily.com/supreme-court-to-shift-former-chief-justice-chandrachud-from-his-official-residence.html#respond Sun, 06 Jul 2025 06:40:30 +0000 https://www.chandrikadaily.com/?p=346831 ഇന്ത്യയിലെ സിറ്റിംഗ് ചീഫ് ജസ്റ്റിസിനുള്ള നിയുക്ത വസതി ഉടന്‍ ഒഴിയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തരമായി ഒഴിപ്പിച്ച് കോടതിയുടെ ഹൗസിങ് പൂളിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണകൂടം കേന്ദ്രസര്‍ക്കാരിന് കത്തെഴുതി.

സുപ്രീം കോടതിയില്‍ നിന്ന് ജൂലൈ 1-ലെ കമ്മ്യൂണിക്കേഷന്‍, HT, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയത്തിന് (MoHUA) അയച്ചത്, ഇന്ത്യയുടെ സിറ്റിംഗ് ചീഫ് ജസ്റ്റിസിനുള്ള നിയുക്ത വസതിയായ ലുട്ടിയന്‍സിന്റെ ഡല്‍ഹിയിലെ കൃഷ്ണമേനോന്‍ മാര്‍ഗിലെ ബംഗ്ലാവ് നമ്പര്‍ 5-ല്‍ ഉടന്‍ തന്നെ ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2022 നവംബറിനും 2024 നവംബറിനുമിടയില്‍ 50-ാമത് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, സ്ഥാനമൊഴിഞ്ഞ് ഏകദേശം എട്ട് മാസത്തിന് ശേഷം ടൈപ്പ് എട്ടാം ബംഗ്ലാവില്‍ താമസിക്കുന്നു. തുടര്‍ച്ചയായി രണ്ട് സിജെഐമാര്‍ – ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും നിലവിലെ ഭൂഷണ്‍ ആര്‍ ഗവായിയും – പരിസരത്തേക്ക് മാറേണ്ടെന്ന് തീരുമാനിച്ചു, പകരം അവര്‍ക്ക് മുമ്പ് അനുവദിച്ച ബംഗ്ലാവുകളില്‍ താമസം തുടരാന്‍ തീരുമാനിച്ചു.

സുപ്രിം കോടതി ഭരണകൂടത്തെ പൂര്‍ണ്ണമായി അറിയിച്ചിട്ടുള്ള നിര്‍ബന്ധിത വ്യക്തിപരമായ സാഹചര്യങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പരിമിതകാലത്തേക്ക് വാടകയ്ക്ക് സര്‍ക്കാര്‍ ബദല്‍ താമസസൗകര്യം തനിക്ക് ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും വര്‍ഷങ്ങളോളം ഉപയോഗശൂന്യമായതിന് ശേഷം അത് താമസയോഗ്യമാക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 1 ലെ കമ്മ്യൂണിക്കേഷന്‍ പ്രകാരം, 2024 ഡിസംബര്‍ 18-ന് — വിരമിച്ച് ഒരു മാസത്തിന് ശേഷം, ജസ്റ്റിസ് ചന്ദ്രചൂഡ് 5 കൃഷ്ണ മേനോന്‍ മാര്‍ഗില്‍ 2025 ഏപ്രില്‍ 30 വരെ താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ സിജെഐ ഖന്നയ്ക്ക് കത്തെഴുതി.

സുപ്രീം കോടതി ജഡ്ജിമാരുടെ (ഭേദഗതി) റൂള്‍സ്, 2022 ലെ റൂള്‍ 3 ബി അനുസരിച്ച് തുഗ്ലക് റോഡിലെ 14-ാം നമ്പര്‍ ബംഗ്ലാവ് തനിക്ക് അനുവദിച്ചിരുന്നെങ്കിലും, GRAP-IV-ന് കീഴില്‍ മലിനീകരണവുമായി ബന്ധപ്പെട്ട നിര്‍മ്മാണ നിയന്ത്രണങ്ങള്‍ കാരണം പുതിയ വസതിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ കത്തില്‍ പറഞ്ഞു.

2025 ഏപ്രില്‍ 30 വരെ കൃഷ്ണ മേനോന്‍ മാര്‍ഗിലെ നിലവിലുള്ള താമസ സൗകര്യം നിലനിര്‍ത്താന്‍ അനുവദിച്ചാല്‍ അത് കൂടുതല്‍ സൗകര്യപ്രദമായിരിക്കും,” തുഗ്ലക് റോഡ് ബംഗ്ലാവ് മറ്റൊരു ജഡ്ജിക്ക് അനുവദിക്കാമെന്ന വാഗ്ദാനത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതി.

]]>
https://www.chandrikadaily.com/supreme-court-to-shift-former-chief-justice-chandrachud-from-his-official-residence.html/feed 0
പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു തരണം; വിടവാങ്ങല്‍ പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് https://www.chandrikadaily.com/if-you-have-hurt-someone-during-your-tenure-you-must-forgive-in-his-farewell-speech-chief-justice-d-y-chandrachud.html https://www.chandrikadaily.com/if-you-have-hurt-someone-during-your-tenure-you-must-forgive-in-his-farewell-speech-chief-justice-d-y-chandrachud.html#respond Fri, 08 Nov 2024 13:38:13 +0000 https://www.chandrikadaily.com/?p=316798 സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിരമിക്കലിന്റെ ഭാഗമായി ഇന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു തരണമെന്ന് ചന്ദ്രചൂഢ് വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

”ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്…ഒരുപാട് അറിയാത്ത ആളുകളെ കണ്ടുമുട്ടി. ഓരോരുത്തരോടും പ്രത്യേകം നന്ദി പറയുകയാണ്. കോടതിയില്‍ വെച്ച് ഞാന്‍ എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. എന്നെ യാത്രയാക്കാന്‍ ഇത്രയധികം ആളുകള്‍ വന്നതിന് ഒരുപാട് നന്ദി…”വിടവാങ്ങല്‍ പ്രസംഗത്തില്‍ ചന്ദ്രചൂഢ് പറഞ്ഞു.

സാധാരണ ഉച്ചക്ക് രണ്ടുമണിയോടെ കോടതി മുറി കാലിയാകുന്നതാണ്. എന്നാല്‍ ഇന്ന് ഞാന്‍ വിരമിക്കുന്നതിന് സാക്ഷിയാകാന്‍ ഒരുപാട് വന്നിട്ടുണ്ട്. തീര്‍ഥാടകരെ പോലെയാണ് നാമിവിടെ ഒത്തുകൂടുന്നത്. കുറച്ചു കാലത്തേക്ക് മാത്രമായുള്ള പക്ഷികളെ പോലെ. ജോലി ചെയ്യുക…പോവുക.-അദ്ദേഹം തുടര്‍ന്നു.

2022 നവംബര്‍ 8 ന് അമ്പതാമത്തെ ചീഫ് ജസ്റ്റിസ് ആയാണ് ചന്ദ്രചൂഢ് ചുമതലയേറ്റത്. 65 വയസ് പൂര്‍ത്തിയാക്കിയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.

 

]]>
https://www.chandrikadaily.com/if-you-have-hurt-someone-during-your-tenure-you-must-forgive-in-his-farewell-speech-chief-justice-d-y-chandrachud.html/feed 0
ചീഫ് ജസ്റ്റിസായി ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേറ്റു https://www.chandrikadaily.com/india-dy-chandrachud-to-be-chief-justice-today.html https://www.chandrikadaily.com/india-dy-chandrachud-to-be-chief-justice-today.html#respond Wed, 09 Nov 2022 05:20:51 +0000 https://www.chandrikadaily.com/?p=221063 ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു.ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു.യു.യു ലളിതിന്റെ പിന്‍ഗാമിയായി വന്ന ഇദ്ദേഹം ചീഫ് ജസ്റ്റിസ് കസേരയില്‍ രണ്ടുവര്‍ഷമുണ്ടാകും.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നതോടെ, നീതിന്യായ സംവിധാനത്തിന്റെ നടത്തിപ്പില്‍ വലിയ പ്രതീക്ഷകളാണുള്ളത്. ജഡ്ജിയായിരിക്കെ അദ്ദേഹം പുറപ്പെടുവിച്ച വിധികളാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധികളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു.

മാനുഷിക മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം പലപ്പോഴും വിധി പ്രസ്താവിച്ചത്. അതില്‍ പലതും കോളിളക്കം സൃഷ്ടിച്ചതുമാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കയറാമെന്ന വിധി ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് പുറപ്പെടുവിച്ചത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ അമ്പലത്തില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ആചാരത്തെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു ആ വിധി. ഇതിനെതിരെ നല്‍കിയ റിവ്യൂ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

ആധാര്‍ ഭരണഘടനാനുസൃതമാണോ എന്ന ഹര്‍ജിയില്‍ ചന്ദ്രചൂഡ് പുറപ്പെടുവിച്ച ഭിന്ന സ്വരം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആധാര്‍ നിയമപ്രകാരമാണെന്ന് വിധിയെഴുതിയ ഭരണഘടനാ ബഞ്ചിലെ നാല് പേരോടും വിയോജിച്ചായിരുന്നു അന്ന് വിയോജനക്കുറിപ്പെഴുതിയത്. സാങ്കേതിക കാര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് ഭരണഘടന നല്‍കുന്ന സംരക്ഷണങ്ങള്‍ ഇല്ലാതാകുന്നില്ലെന്ന് അദ്ദേഹം വിയോജനക്കുറിപ്പില്‍ രേഖപ്പെടുത്തി. ധനബില്ലായി ആധാര്‍ ബില്‍ അവതരിപ്പിക്കാന്‍ അനുവദിച്ച ലോക്സഭാ സ്പീക്കറുടെ തീരുമാനം നീതിന്യായ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ജസ്റ്റിസ് നടത്തിയ മറ്റൈാരു സുപ്രധാന പ്രസ്താവനയായിരുന്നു ഹാദിയ കേസിലേത്. ഹാദിയ -ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര, ജസ്റ്റിസ്.എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ചന്ദ്രചൂഡ്് എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിപ്പിച്ചത്.

ഹാദിയ ഇസ്്ലാം മതം സ്വീകരിച്ചത് ബലപ്രയോഗത്തിലൂടെയാണെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കളുടെ കൂടെ വിടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ സ്വയം തിരഞ്ഞെടുക്കാന്‍ കഴിവുള്ള പ്രായപൂര്‍ത്തിയായ സ്ത്രീയാണ് ഹാദിയ എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും വിവാഹം ഒരോ വ്യക്തിയുടെ തിരഞ്ഞെടുപ്പാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്.

ഭീമാ കൊറേഗാവ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയും നാലാഴ്ച കൂടി വീട്ടുതടങ്കലില്‍ തുടരുമെന്ന് സുപ്രീം കോടതി വിധിക്കുകയും ചെയ്തിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എന്നാല്‍ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് ഇതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സ്വകാര്യത മൗലികാവകാശമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഏകകണ്ഠമായി അംഗീകരിച്ച ന്യായാധിപനാണ് ചന്ദ്രചൂഡ്. അന്തസോടെയുള്ള ജീവിതം നയിക്കണമെങ്കില്‍ ഒരു വ്യക്തിക്ക് അര്‍ഹിച്ച സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ജീവിക്കാനുള്ള അവകാശം പോലെ അന്തസോടെയുള്ള മരണവും മൗലികാവകാശമാണെന്ന നിലപാടാണ് ചന്ദ്രചൂഡ് സ്വീകരിച്ചത്. തല്‍ഫലമായി ദയാവധം അനുവദിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവകാശമുണ്ടെന്ന നിരീക്ഷണവും അ ദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. ഭാര്യ ഭര്‍ത്താവിന്റ സ്വത്തല്ല. ഭര്‍ത്താവ് ഭാര്യയുടെ ലൈംഗിക തിരഞ്ഞെടുപ്പിന്റെ ഉടമയുമല്ല തുടങ്ങി വ്യക്തികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം നടത്തി.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധിയും ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ഏടാണ്. സ്വന്തം പിതാവിന്റെ വിധികള്‍ തിരുത്തിയ ജസ്റ്റിസ് കൂടിയാണ് ഡിവൈ ചന്ദ്രചൂഡ്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്ന് 1985 ല്‍ വിധിച്ചത് പിതാവ് വൈ.വി ചന്ദ്രചൂഡാണ്. എന്നാല്‍ വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശമുണ്ടെന്ന് വിധിച്ചതിലൂടെ ആ നിയമം തിരുത്തപ്പെട്ടു. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചപ്പോള്‍ അടിയന്തരാവസ്ഥക്കാലത്ത് അടിസ്ഥാന അവകാശങ്ങളെല്ലാം റദ്ദാക്കിയ പിതാവിന്റെ വിധി അദ്ദേഹം മാറ്റിയെഴുതുകയായിരുന്നു. പ്രായ പൂര്‍ത്തിയാവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈഗിംക ബന്ധവും നിയമവിധേയമാക്കി 377-ാം വകുപ്പ് റദ്ദാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന്റെ കൈയ്യൊപ്പുണ്ട്.

]]>
https://www.chandrikadaily.com/india-dy-chandrachud-to-be-chief-justice-today.html/feed 0