<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>dyfi leader &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dyfi-leader/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 24 Oct 2024 12:45:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>dyfi leader &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡിവൈഎഫ്ഐ മുൻ നേതാവ്‌ തട്ടിയത് 3 കോടിയോളം; 11 കേസുകൾ, സച്ചിത റൈ അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/dyfi-former-leader-cheated-about-3-crores-11-cases-sachitha-rai-arrested.html</link>
					<comments>https://www.chandrikadaily.com/dyfi-former-leader-cheated-about-3-crores-11-cases-sachitha-rai-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 24 Oct 2024 12:45:08 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[dyfi leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314790</guid>

					<description><![CDATA[കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയ കേസിലാണ് അറസ്റ്റ്.]]></description>
										<content:encoded><![CDATA[<p>ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്&#x200d; നിന്ന് ലക്ഷങ്ങള്&#x200d; തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്&#x200d; കാസര്&#x200d;കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതിയെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഇതിനോടകം 11 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ ആളുകളില്&#x200d; നിന്ന് ഇത്തരത്തില്&#x200d; ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം.</p>
<p>കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്&#x200d; അസിസ്റ്റന്&#x200d;റ് മാനേജര്&#x200d;, കര്&#x200d;ണാടക എക്സൈസില്&#x200d; ക്ലര്&#x200d;ക്ക്, എസ്ബിഐ ബാങ്കില്&#x200d; ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്&#x200d; ജോലി എന്നിങ്ങനെയാണ് പലർക്കും വാഗ്ദാനം ചെയ്തത്. മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയായ സച്ചിത റൈ, ഡിവൈഎഫ്ഐ നേതാവെന്ന നിലയിലെ പ്രവർത്തന മികവിലെ വിശ്വാസ്യത നേടിയാണ് പലരെയും പറ്റിച്ചത്. ഒരു ലക്ഷം മുതല്&#x200d; 15 ലക്ഷം രൂപ വരെ പലരില്&#x200d; നിന്നായി വിവിധ ജോലികള്&#x200d; വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതായാണ് പരാതി.</p>
<p>കര്&#x200d;ണാടക എക്സൈസില്&#x200d; ജോലി നല്&#x200d;കാമെന്ന് പറഞ്ഞ് ബാഡൂര്&#x200d; സ്വദേശി മലേഷില്&#x200d; നിന്ന് ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തന്&#x200d;റെ മകന്&#x200d;റെ അധ്യാപിക ആയതിനാലാണ് വിശ്വസിച്ച് കാശ് നല്&#x200d;കിയതെന്ന് യുവാവ്  പറഞ്ഞിരുന്നു.</p>
<p>കേസുകളിൽ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസര്&#x200d;കോട് ജില്ലാ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;&#x200d;സ് കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തത് സ്വാധീനമുള്ളത് കൊണ്ടാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് ഇന്ന് കീഴയങ്ങാനെത്തിയപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dyfi-former-leader-cheated-about-3-crores-11-cases-sachitha-rai-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദ കാഫിര്&#x200d; സ്‌ക്രീന്&#x200d; ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡി.വൈ.എഫ്.ഐ നേതാവ്</title>
		<link>https://www.chandrikadaily.com/the-controversial-kafir-screenshot-was-first-posted-by-a-dyfi-leader.html</link>
					<comments>https://www.chandrikadaily.com/the-controversial-kafir-screenshot-was-first-posted-by-a-dyfi-leader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 14 Aug 2024 07:07:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dyfi leader]]></category>
		<category><![CDATA[kafir screen shot]]></category>
		<category><![CDATA[post]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306199</guid>

					<description><![CDATA[മുസ്‌ലിം ലീഗ് പ്രവര്&#x200d;ത്തകന്&#x200d; മുഹമ്മദ് കാസിമിന്റെ പരാതിയില്&#x200d; ഇതുവരെ കേസ് എടുത്തിട്ടില്ല.]]></description>
										<content:encoded><![CDATA[<p>വടകരയിലെ കാഫിര്&#x200d; സ്‌ക്രീന്&#x200d; ഷോട്ട് ആദ്യം പോസ്റ്റു ചെയ്തത് ഡി.വൈ.എഫ്.ഐ നേതാവ്. വിവാദമായ സ്‌ക്രീന്&#x200d; ഷോട്ട് വടകര ബ്ലോക്ക് പ്രസിഡന്റായ റിബേഷ് രാമകൃഷണ്‌നാണ് ആദ്യം പോസ്റ്റുചെയ്തതെന്ന് കണ്ടെത്തി. റെഡ് എന്&#x200d;കൌണ്ടര്&#x200d; വാട്ട്‌സ് അപ് ഗ്രൂപ്പ് അഡ്മിനുമായ റിബേഷിന്റെ ഫോണ്&#x200d; പൊലീസ് ഫൊറന്&#x200d;സിക് പരിശോധനക്കയച്ചു.</p>
<p>വടകരയിലെ കാഫിര്&#x200d; സ്‌ക്രീന്&#x200d;ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്&#x200d; ഗ്രൂപ്പുകളിലാണെന്നാണ് നേരത്തെ പൊലീസ് ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ റിപ്പോര്&#x200d;ട്ടിലുണ്ട്. വടകര സി.ഐ സുനില്&#x200d;കുമാര്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടിലാണ് ഡി.വൈ.എഫ്.ഐ നേതാവായ റിബേഷിന്റെ പേരുള്ളത്.</p>
<p>&#8216;അമ്പാടിമുക്ക് സഖാക്കള്&#x200d;&#8217; എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീന്&#x200d;ഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയില്&#x200d; പറഞ്ഞിരുന്നത്. 2024 ഏപ്രില്&#x200d; 25ന് വൈകീട്ട് മൂന്നിനാണ് &#8216;അമ്പാടിമുക്ക് സഖാക്കള്&#x200d;&#8217; എന്ന പേജില്&#x200d; സ്‌ക്രീന്&#x200d;ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന്&#x200d; മനീഷിനെ ചോദ്യം ചെയ്തപ്പോള്&#x200d; &#8216;റെഡ് ബറ്റാലിയന്&#x200d;&#8217; എന്ന ഗ്രൂപ്പില്&#x200d;നിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തി.</p>
<p>ഏപ്രില്&#x200d; 25 ഉച്ചക്ക് 2.34നാണ് &#8216;റെഡ് ബറ്റാലിയന്&#x200d;&#8217; ഗ്രൂപ്പില്&#x200d; സ്‌ക്രീന്&#x200d;ഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമല്&#x200d; റാം എന്ന വ്യക്തിയാണ് ഗ്രൂപ്പില്&#x200d; പോസ്റ്റ് ചെയ്തത്. &#8216;റെഡ് എന്&#x200d;കൗണ്ടര്&#x200d;&#8217; എന്ന ഗ്രൂപ്പില്&#x200d;നിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രില്&#x200d; 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്.</p>
<p>രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്&#x200d;ഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീന്&#x200d;ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പറഞ്ഞത്. ഇയാളുടെ ഫോണ്&#x200d; വിശദമായ പരിശോധനക്ക് നല്&#x200d;കിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രമേ കൂടുതല്&#x200d; വിവരങ്ങള്&#x200d; നല്&#x200d;കാന്&#x200d; കഴിയൂ എന്നുമാണ് പൊലീസ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്.</p>
<p>വടകരയിലെ കാഫിര്&#x200d; സ്‌ക്രീന്&#x200d;ഷോട്ട് കേസില്&#x200d; സി.പി.എമ്മിന്റെ ഉന്നതനേതാക്കള്&#x200d;ക്ക് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്&#x200d; കുമാര്&#x200d; പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവര്&#x200d;ത്തകന്&#x200d; മുഹമ്മദ് കാസിമിന്റെ പരാതിയില്&#x200d; ഇതുവരെ കേസ് എടുത്തിട്ടില്ല. കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാന്&#x200d; ഇനിയും ശ്രമിക്കാത്തത് അതുകൊണ്ടാണ്. കേസില്&#x200d; ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റിനും പങ്കുണ്ട്. വടകരയിലെ പൊലീസ് സി.പി.എമ്മിന്റെ പോഷകസംഘടന പോലെയാണ് പെരുമാറുന്നത്. പൊലീസ് സി.പി.എമ്മിനെ പേടിക്കുകയാണെന്നും അഡ്വ. കെ. പ്രവീണ്&#x200d; കുമാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-controversial-kafir-screenshot-was-first-posted-by-a-dyfi-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിവൈഎഫ്‌ഐ നേതാവ് നിധിന്&#x200d; പുല്ലനെതിരെ കാപ്പ ചുമത്തും, നാട് കടത്തും</title>
		<link>https://www.chandrikadaily.com/1dyfi-leader-nidin-pullan-will-be-charged-with-kappa-and-deported.html</link>
					<comments>https://www.chandrikadaily.com/1dyfi-leader-nidin-pullan-will-be-charged-with-kappa-and-deported.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 13 Mar 2024 08:57:41 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[deported]]></category>
		<category><![CDATA[dyfi leader]]></category>
		<category><![CDATA[kappa]]></category>
		<category><![CDATA[nidhin pullan]]></category>
		<category><![CDATA[police jeep]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292800</guid>

					<description><![CDATA[ഡിസംബര്&#x200d; 22ന് ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ
പ്രകടനത്തിനിടെയാണ് നിധിന്&#x200d; പുല്ലന്&#x200d; പൊലീസ് ജീപ്പ് തകര്&#x200d;ത്തത്.]]></description>
										<content:encoded><![CDATA[<p>പൊലീസ് ജീപ്പ് തകര്&#x200d;ത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്&#x200d; ഉത്തരവ്. ചാലക്കുടിയില്&#x200d; പൊലീസ് ജീപ്പ് തകര്&#x200d;ത്ത നിധിന്&#x200d; പുല്ലനെയാണ് നാടുകടത്തുക. 6 മാസത്തേക്കാണ് നാടുകടത്താന്&#x200d; ഉത്തരവിട്ടത്. ഡിഐജി അജിതാ ബീഗത്തിന്റേതാണ് ഉത്തരവ്.</p>
<p>ചാലക്കുടിയില്&#x200d; ജീപ്പ് കത്തിച്ചത് ഉള്&#x200d;പ്പടെ വിവിധ സ്റ്റേഷനുകളില്&#x200d; നാലു കേസുകളില്&#x200d; പ്രതിയായിരുന്നു ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിധിന്&#x200d; പുല്ലന്&#x200d;.</p>
<p>ജീപ്പ് അടിച്ചു തകര്&#x200d;ത്ത കേസില്&#x200d; 54 ദിവസത്തെ ജയില്&#x200d;വാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് ജാമ്യത്തില്&#x200d; ഇറങ്ങിയത്. ഡിസംബര്&#x200d; 22ന് ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ<br />
പ്രകടനത്തിനിടെയാണ് നിധിന്&#x200d; പുല്ലന്&#x200d; പൊലീസ് ജീപ്പ് തകര്&#x200d;ത്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1dyfi-leader-nidin-pullan-will-be-charged-with-kappa-and-deported.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്‌.ഐ നേതാവിനെ പുറത്താക്കി</title>
		<link>https://www.chandrikadaily.com/the-dyfi-leader-was-expelled-in-the-case-of-beating-up-the-student.html</link>
					<comments>https://www.chandrikadaily.com/the-dyfi-leader-was-expelled-in-the-case-of-beating-up-the-student.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 28 Feb 2024 14:27:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[college]]></category>
		<category><![CDATA[dissmissed]]></category>
		<category><![CDATA[dyfi leader]]></category>
		<category><![CDATA[youth congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291708</guid>

					<description><![CDATA[കേസില്&#x200d; സുപ്രീം കോടതി മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ നിരസിച്ചിട്ടും ജെയ്‌സനെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: നിയമ വിദ്യാര്&#x200d;ഥിനിയെ മര്&#x200d;ദിച്ച കേസില്&#x200d; ഒന്നാം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്‌സന്&#x200d; ജോസഫ് സാജനെ മൗണ്ട് സിയോണ്&#x200d; ലോ കോളജില്&#x200d; നിന്നു പുറത്താക്കി. കേസില്&#x200d; സുപ്രീം കോടതി മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ നിരസിച്ചിട്ടും ജെയ്‌സനെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.</p>
<p>സുപ്രീംകോടതി മുൻ‌കൂർ ജാമ്യം തള്ളിയിട്ടും ജയ്സണെ അറസ്റ്റ് ചെയ്യാത്ത ആറന്മുള പോലീസിനെതിരെ സമരം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ്‌ അറിയിച്ചിരുന്നു. വിദ്യാർത്ഥിനിയെ മ&#x200d;ർദ്ദിച്ച കേസിൽ പ്രതിയായിട്ടും ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫിനെ മാനേജ്മെന്&#x200d;റ് പുറത്താക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-dyfi-leader-was-expelled-in-the-case-of-beating-up-the-student.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമ വിദ്യാര്&#x200d;ത്ഥിനിയെ മര്&#x200d;ദ്ദിദ്ധിച്ച കേസ്‌; ഡിവൈഎഫ്‌ഐ നേതാവിനെ മാനേജ്‌മെന്റ് പുറത്താക്കി</title>
		<link>https://www.chandrikadaily.com/law-student-assault-case-dyfi-leader-sacked-by-management.html</link>
					<comments>https://www.chandrikadaily.com/law-student-assault-case-dyfi-leader-sacked-by-management.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Feb 2024 09:08:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[assault case]]></category>
		<category><![CDATA[dyfi leader]]></category>
		<category><![CDATA[Law student]]></category>
		<category><![CDATA[sacked]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291654</guid>

					<description><![CDATA[ജയ്‌സണ്&#x200d; ജോസഫിനെ കോളേജില്&#x200d; നിന്ന് പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് യൂത്ത് കോണ്&#x200d;ഗ്രസ് നേതൃത്വം പോലീസിനെ അറിയിച്ചു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കടമ്മനിട്ട മൗണ്ട് സിയോണ്&#x200d; ലോ കോളജില്&#x200d; വിദ്യാര്&#x200d;ത്ഥിനിയെ മര്&#x200d;ദ്ദിച്ചെന്ന പരാതിയില്&#x200d; ഡിവൈഎഫ്‌ഐ നേതാവ് ജെയ്‌സണ്&#x200d; ജോസഫിനെ കോളേജില്&#x200d; നിന്നും പുറത്താക്കി. യൂത്ത് കോണ്&#x200d;ഗ്രസ് പ്രതിഷേധത്തിന് പിന്നാലെയാണ് മാനേജ്‌മെന്റ് തീരുമാനം. സമരത്തിനിടെ പ്രവര്&#x200d;ത്തകരും പൊലീസും തമ്മില്&#x200d; സംഘര്&#x200d;ഷം ഉണ്ടായി.</p>
<p>യൂത്ത് കോണ്&#x200d;ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിലായിരുന്നു കടമ്മനിട്ട മൗണ്ട് സിയോണ്&#x200d; കോളേജിലേക്ക് യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധവുമായി എത്തിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലെ ഉപകരണങ്ങള്&#x200d; സമരക്കാര്&#x200d; തല്ലിത്തകര്&#x200d;ത്തു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ജയ്‌സണ്&#x200d; ജോസഫിനെ കോളേജില്&#x200d; നിന്ന് പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് യൂത്ത് കോണ്&#x200d;ഗ്രസ് നേതൃത്വം പോലീസിനെ അറിയിച്ചു. ഹൈക്കോടതി മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ തള്ളിയിട്ടും എന്തുകൊണ്ട് ജെയ്‌സന്&#x200d; ജോസഫിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് യൂത്ത് കോണ്&#x200d;ഗ്രസ് നേതൃത്വം ചോദിച്ചു. ഒടുവില്&#x200d; ജെയ്‌സണ്&#x200d; ജോസഫിനെ കോളേജില്&#x200d; നിന്ന് പുറത്താക്കാന്&#x200d; മാനേജ്‌മെന്റ് തീരുമാനമെടുക്കുകയായിരുന്നു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ജെയ്‌സണ്&#x200d; ജോസഫ് ഇടിവള കൊണ്ട് മൂക്കിനിടിച്ച് പരിക്കേല്&#x200d;പ്പിച്ചു എന്നായിരുന്നു വിദ്യാര്&#x200d;ത്ഥിനിയുടെ പരാതി. ജെയ്‌സണ്&#x200d; ജോസഫിനെ പ്രതി ചേര്&#x200d;ത്ത് ആറന്&#x200d;മുള പോലീസ് കേസ് രജിസ്ട്രര്&#x200d; ചെയ്തിരുന്നു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="video-121261bc-188d-4370-9b46-ce16764ca01e" class="content-style">
<div class="video-m_container__MYuWI video-m_wrapper__ZMUJW video-m_dark__2SCo- " data-test-id="video">
<div class="story-element story-element-youtube-video"></div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/law-student-assault-case-dyfi-leader-sacked-by-management.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് ഡിവൈഎഫ്‌ഐ മര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/new-kerala-journey-dyfi-beat-up-journalists-who-filmed-the-protest.html</link>
					<comments>https://www.chandrikadaily.com/new-kerala-journey-dyfi-beat-up-journalists-who-filmed-the-protest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 07 Dec 2023 14:08:31 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beat]]></category>
		<category><![CDATA[dyfi leader]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[navakerala sadass]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285264</guid>

					<description><![CDATA[ദി ഫോര്&#x200d;ത്ത് ടിവി കൊച്ചി റിപ്പോര്&#x200d;ട്ടര്&#x200d; വിഷ്ണു പ്രകാശിനെയും ക്യാമറ മാന്&#x200d; മാഹിന്&#x200d; ജാഫറിനെയുമാണ് ക്രൂരമായി മര്&#x200d;ദിച്ചത്.]]></description>
										<content:encoded><![CDATA[<p>എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്&#x200d; ചിത്രീകരിച്ച മാധ്യമപ്രവര്&#x200d;ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; മര്&#x200d;ദ്ദിച്ചതായി പരാതി. ദി ഫോര്&#x200d;ത്ത് ടിവി കൊച്ചി റിപ്പോര്&#x200d;ട്ടര്&#x200d; വിഷ്ണു പ്രകാശിനെയും ക്യാമറ മാന്&#x200d; മാഹിന്&#x200d; ജാഫറിനെയുമാണ് ക്രൂരമായി മര്&#x200d;ദിച്ചത്.</p>
<p>ബൈക്കില്&#x200d; പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്&#x200d;ത്തി ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; മര്&#x200d;ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്&#x200d;ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്&#x200d; ശ്രമിച്ചു .</p>
<p>ഇത് നല്&#x200d;കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്&#x200d;ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്&#x200d; സംപ്രേഷണം ചെയ്താല്&#x200d; കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്&#x200d;ദ്ദനമേറ്റവര്&#x200d; പറയുന്നു.</p>
<p>പൊലീസ് നോക്കി നില്&#x200d;ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്&#x200d;ത്തകര്&#x200d; മാധ്യമപ്രവര്&#x200d;ത്തകരെ മര്&#x200d;ദ്ദിച്ചത്. ആലുവ പറവൂര്&#x200d; കവലയില്&#x200d; വെച്ചാണ് സംഭവം ഉണ്ടായത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-kerala-journey-dyfi-beat-up-journalists-who-filmed-the-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരാതി പിന്&#x200d;വലിക്കാന്&#x200d; ഡി.വൈ.എഫ്.ഐ നേതാവ് പണം വാഗ്ദാനം ചെയ്തു</title>
		<link>https://www.chandrikadaily.com/the-dyfi-leader-offered-money-to-withdraw-the-complaint.html</link>
					<comments>https://www.chandrikadaily.com/the-dyfi-leader-offered-money-to-withdraw-the-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 10 Oct 2023 12:07:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[dyfi leader]]></category>
		<category><![CDATA[offered money]]></category>
		<category><![CDATA[withdraw]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278668</guid>

					<description><![CDATA[പരാതി പിന്&#x200d;വലിച്ചാല്&#x200d; ക്വാറി ഉടമയില്&#x200d;നിന്ന് പണം വാങ്ങി നല്&#x200d;കാമെന്ന് വൈശാഖന്&#x200d; പറയുന്ന വീഡിയോ പുറത്തുവന്നു.]]></description>
										<content:encoded><![CDATA[<p>ഡി.വൈ.എഫ്.ഐ നേതാവ് എന്&#x200d;വി വൈശാഖനെതിരെ വീണ്ടും ആരോപണം. വെള്ളിക്കുളങ്ങരയില്&#x200d; ക്വാറിക്കെതിരെ പരാതി നല്&#x200d;കിയ ആള്&#x200d;ക്ക് പണം വാഗ്ദാനം ചെയ്ത വീഡിയോ പുറത്തുവന്നു. പരാതി പിന്&#x200d;വലിച്ചാല്&#x200d; ക്വാറി ഉടമയില്&#x200d;നിന്ന് പണം വാങ്ങി നല്&#x200d;കാമെന്ന് വൈശാഖന്&#x200d; പറയുന്ന വീഡിയോ പുറത്തുവന്നു. പരാതിക്കാരന്&#x200d; അജിത് കൊടകരയ്ക്കാണ് പണം വാഗ്ദാനംചെയ്തത്.</p>
<p>ക്വാറിക്കെതിരെ തനിക്കുള്ള പരാതി അജിത് പറയുമ്പോള്&#x200d;, അതൊക്കെ എന്തെങ്കിലുമാവട്ടേയെന്നും നീ എന്താണ് ഉദ്ദേശിക്കുന്നതെന്നും വൈശാഖന്&#x200d; ചോദിക്കുന്നു. താന്&#x200d; ഒന്നും ഉദ്ദേശിക്കുന്നില്ലെന്ന് പരാതിക്കാരന്&#x200d; വ്യക്തമാക്കുമ്പോള്&#x200d;, നീ പൈസയുടെ കാര്യം പറയൂ എന്ന് വൈശാഖന്&#x200d; ആവശ്യപ്പെടുന്നത് വീഡിയോയില്&#x200d; കാണാം.</p>
<p>അതേസമയം, തന്റെ സുഹൃത്തായ ക്വാറി ഉടമയ്ക്കുവേണ്ടി അഭിഭാഷകനെന്ന നിലയില്&#x200d; മധ്യസ്ഥചര്&#x200d;ച്ച നടത്തിയെന്നാണ് വൈശാഖന്റെ വിശദീകരണം. അതിനപ്പുറം സാമ്പത്തിക ഇടപാടിന് താന്&#x200d; ഇടനില നിന്നിട്ടില്ലെന്നും വൈശാഖന്&#x200d; വ്യക്തമാക്കുന്നു. ഒരു വര്&#x200d;ഷം മുമ്പുള്ള വീഡിയോയാണ് പുറത്തുവന്നത്. ഡി.വൈ.എഫ്.ഐയിലെ വനിതാ നേതാവിന്റെ പരാതിയില്&#x200d; സംഘടനാതലത്തില്&#x200d; നടപടി നേരിടുന്നയാളാണ് എന്&#x200d;വി വൈശാഖന്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-dyfi-leader-offered-money-to-withdraw-the-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹെല്&#x200d;മിറ്റില്ലാതെ ബൈക്കോടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴയിട്ട സംഭവം; പൊലീസുകാരെ സ്ഥലം മാറ്റി; സി.പി.എം പ്രവര്&#x200d;ത്തകരെ സംരക്ഷിച്ച് സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/1111dyfi-leader-fined-for-riding-bike-without-helmet-policemen-transferred-govt-protecting-cpm-workers.html</link>
					<comments>https://www.chandrikadaily.com/1111dyfi-leader-fined-for-riding-bike-without-helmet-policemen-transferred-govt-protecting-cpm-workers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 24 Aug 2023 07:05:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dyfi leader]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[healmet]]></category>
		<category><![CDATA[petta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271245</guid>

					<description><![CDATA[പൊലീസുകാരുടെ ആത്മവീര്യം തകര്&#x200d;ക്കരുതെന്ന് നാഴികക്ക് നാല്&#x200d;പ്പത് വട്ടം പറയുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. എന്നാല്&#x200d; കൃത്യമായി ജോലി ചെയ്ത മൂന്ന് പൊലീസുകാര്&#x200d;ക്കെതിരെ മുഖ്യമന്ത്രിയുടെ പാര്&#x200d;ട്ടിയുടെ ഭീഷണി പേടിച്ച് നടപടിയെടുത്തത് പൊലീസ് സേനയിലാകെ അമര്&#x200d;ഷത്തിന് കാരണമായിരിക്കുകയാണ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം പേട്ടയില്&#x200d; ഹെല്&#x200d;മറ്റ് വയ്ക്കാതെ ബൈക്കോടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴയിട്ട പൊലീസുകാരെ സ്ഥലംമാറ്റിയതിന് പിന്നാലെ വകുപ്പുതല അന്വേഷണവും. സി.പി.എം നേതാക്കളുടെ ഭീഷണിക്ക് വഴങ്ങിയാണ് 2 എസ്.ഐ ഉള്&#x200d;പ്പെടെ 3 പേരെ സ്‌റ്റേഷനില്&#x200d; നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്. എന്നാല്&#x200d; പൊലീസുകാര്&#x200d;ക്കെതിരെ നടപടിയില്ലന്നും കൂടുതല്&#x200d; പ്രശ്‌നങ്ങള്&#x200d; ഒഴിവാക്കാന്&#x200d; തല്&#x200d;കാലത്തേക്ക് മാറ്റിനിര്&#x200d;ത്തിയതാണെന്നും കമ്മീഷണര്&#x200d; സി.എച്ച്.നാഗരാജു അറിയിച്ചു.</p>
<p>പൊലീസുകാരുടെ ആത്മവീര്യം തകര്&#x200d;ക്കരുതെന്ന് നാഴികക്ക് നാല്&#x200d;പ്പത് വട്ടം പറയുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. എന്നാല്&#x200d; കൃത്യമായി ജോലി ചെയ്ത മൂന്ന് പൊലീസുകാര്&#x200d;ക്കെതിരെ മുഖ്യമന്ത്രിയുടെ പാര്&#x200d;ട്ടിയുടെ ഭീഷണി പേടിച്ച് നടപടിയെടുത്തത് പൊലീസ് സേനയിലാകെ അമര്&#x200d;ഷത്തിന് കാരണമായിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് ഹെല്&#x200d;മറ്റ് വെക്കാതെ ബൈക്കോടിച്ച ഡിവൈ.എഫ്.ഐ ഏരിയാ സെക്രട്ടറിയെ പേട്ടയില്&#x200d; പൊലീസ് തടഞ്ഞതും പിഴ അടക്കാന്&#x200d; നോട്ടീസ് കൊടുത്തതും. ഇതനുസരിക്കാത്ത ഡി.വൈ.എഫ്.ഐ നേതാവ് പൊലീസിന് നേരെ തട്ടിക്കയറുകയും കൂടുതല്&#x200d; പ്രവര്&#x200d;ത്തകരെ വിളിച്ചുവരുത്തി സ്‌റ്റേഷനിലേക്ക് തള്ളിക്കയറുകയും ചെയ്തു.</p>
<p>ഇതും പൊലീസ് തടഞ്ഞതോടെ സംഘര്&#x200d;ഷാവസ്ഥയായി. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി നേരിട്ടെത്തി പൊലീസിന് നേരെ ഭീഷണി മുഴക്കി. ഡി.വൈ.എഫ്.ഐ നേതാവിനെ തടഞ്ഞ പൊലീസുകാരുടെ പണി കളയും എന്ന് പറഞ്ഞാണ് വി.ജോയിയും കൂട്ടരും മടങ്ങിയത്.</p>
<p>പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ഒരുദിവസം പോലും തികയും മുന്&#x200d;പ് എസ്.ഐമാരായ എം. അഭിലാഷ്, എസ്.അസീം,ഡ്രൈവര്&#x200d; മിഥുന്&#x200d; എന്നിവരെ സ്‌റ്റേഷനില്&#x200d; നിന്ന് മാറ്റി. അതുംപോരാഞ്ഞിട്ട് ഇവര്&#x200d;ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നര്&#x200d;കോട്ടിക് എ.സി.പിയേയും ചുമതലപ്പെടുത്തി. ഈ നടപടിയില്&#x200d; വ്യാപക പ്രതിഷേധം ഉയര്&#x200d;ന്നതോടെ പൊലീസ് വിശദീകരണവുമായെത്തി. രണ്ട് ദിവസത്തിനകം തിരികെ സ്‌റ്റേഷനില്&#x200d; നിയമിക്കുമെന്നും കമ്മീഷണര്&#x200d; ഉറപ്പുപറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111dyfi-leader-fined-for-riding-bike-without-helmet-policemen-transferred-govt-protecting-cpm-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേട്ട പൊലീസ് സ്‌റ്റേഷനിലെ സി.പി.എം ആക്രമണം; ഡി.വൈ.എഫ്.ഐ നേതാവിന് പെറ്റി ചുമത്തിയ എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണം</title>
		<link>https://www.chandrikadaily.com/cpm-attack-on-petta-police-station-departmental-inquiry-against-si-who-filed-a-complaint-against-dyfi-leader.html</link>
					<comments>https://www.chandrikadaily.com/cpm-attack-on-petta-police-station-departmental-inquiry-against-si-who-filed-a-complaint-against-dyfi-leader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 24 Aug 2023 04:49:17 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Departmental inquiry]]></category>
		<category><![CDATA[dyfi leader]]></category>
		<category><![CDATA[petta police station]]></category>
		<category><![CDATA[SI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271217</guid>

					<description><![CDATA[കഴിഞ്ഞ ദിവസമാണ് ഹെല്&#x200d;മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പിഴ ചുമത്തിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം പേട്ടയില്&#x200d; ഹെല്&#x200d;മെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴയിട്ട പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ വകുപ്പ് തല അന്വേഷണവും. സ്‌റ്റേഷന്&#x200d; ചുമതലയില്&#x200d; നിന്നും മാറ്റിയതിന് പിന്നാലെയാണ് എസ്.ഐ അഭിലാഷിനെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്.</p>
<p>ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി നിധിന്റെ പരാതിയിലാണ് വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌റ്റേഷനില്&#x200d; വച്ച് എസ്‌.ഐ അപായപ്പെടുത്താന്&#x200d; ശ്രമിച്ചുവെന്നാണ് ഡി.വൈ.എഫ.്ഐ നേതാവിന്റെ പരാതി.</p>
<p>കഴിഞ്ഞ ദിവസമാണ് ഹെല്&#x200d;മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പിഴ ചുമത്തിയത്. ഇതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്&#x200d; ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; പേട്ട പൊലീസ് സ്‌റ്റേഷന്&#x200d; ഉപരോധിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ സ്‌റ്റേഷന്&#x200d; ചുമതലയില്&#x200d; നിന്നും മാറി നില്&#x200d;ക്കാന്&#x200d; എസ്.ഐ അഭിലാഷിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എസ്.ഐ.മാരായ എസ് അസീം, എം അഭിലാഷ്, ഡ്രൈവര്&#x200d; മിഥുന്&#x200d; എന്നിവരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. എസ് ഐക്കെതിയായ നടപടിയില്&#x200d; സേനയില്&#x200d; വ്യാപക അമര്&#x200d;ഷമാണ് ഉയരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-attack-on-petta-police-station-departmental-inquiry-against-si-who-filed-a-complaint-against-dyfi-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗർഭിണിയായ 19കാരിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/a-dyfi-leader-who-molested-a-pregnant-19-year-old-woman-was-arrested.html</link>
					<comments>https://www.chandrikadaily.com/a-dyfi-leader-who-molested-a-pregnant-19-year-old-woman-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 21 Aug 2023 09:05:45 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[dyfi leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270761</guid>

					<description><![CDATA[പരാതി നല്&#x200d;കിയതറിഞ്ഞ് ഒളിവില്&#x200d; പോയ പ്രതിയെ ഇന്ന് പുലര്&#x200d;ച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>തിരുവല്ലയില്&#x200d; ഗര്&#x200d;ഭിണിയായ 19 കാരിയെ പീഡിപ്പിച്ച കേസില്&#x200d; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്&#x200d;. ഇന്നലെ പുലര്&#x200d;ച്ചെ മൂന്നുമണിയോടെ പ്രതി യുവതിയുടെ വീട്ടില്&#x200d; അതിക്രമിച്ചു കയറുകയായിരുന്നു. ഡി.വൈ.എഫ്.ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പില്&#x200d; വീട്ടില്&#x200d; ശ്യാം കുമാര്&#x200d; (29) ആണ് കേസില്&#x200d; അറസ്റ്റിലായത്.</p>
<p>യുവതിയുടെ ഭര്&#x200d;ത്താവ് ജോലി ആവശ്യത്തിനായി പുറത്തുപോയ സമയത്താണ് പ്രതി ശ്യാം വീട്ടില്&#x200d; കയറി ബലംപ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതിയുടെ പരാതിയില്&#x200d; പറയുന്നു. പരാതി നല്&#x200d;കിയതറിഞ്ഞ് ഒളിവില്&#x200d; പോയ പ്രതിയെ ഇന്ന് പുലര്&#x200d;ച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-dyfi-leader-who-molested-a-pregnant-19-year-old-woman-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
