<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>e ahamed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/e-ahamed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 22 Mar 2019 05:56:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>e ahamed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇ.അഹമ്മദ് ഇല്ലാത്ത പൊതുതെരഞ്ഞെടുപ്പ്;  മറക്കാനാവില്ല, നികത്താനും</title>
		<link>https://www.chandrikadaily.com/e-ahmed-the-great-parliamentarian-of-india.html</link>
					<comments>https://www.chandrikadaily.com/e-ahmed-the-great-parliamentarian-of-india.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Mar 2019 05:48:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[2019 Loksabha]]></category>
		<category><![CDATA[e ahamed]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[Loksabha election]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[muslim league articles]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121917</guid>

					<description><![CDATA[ഇഖ്ബാല്&#x200d; കല്ലുങ്ങല്&#x200d; മലപ്പുറം:മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ.അഹമ്മദ് ഇല്ലാത്ത ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പാണിത്. പതിറ്റാണ്ടുകള്&#x200d; നീണ്ട പൊതുജീവിതത്തിനൊടുവില്&#x200d; 2017 ഫെബ്രുവരി 1നായിരുന്നു ഇ.അഹമ്മദിന്റെ വേര്&#x200d;പാട്. ഡല്&#x200d;ഹിയില്&#x200d; ലോക്‌സഭാനടപടികള്&#x200d;ക്കിടെയായിരുന്നു അന്ത്യ നിമിഷങ്ങള്&#x200d;. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം കേട്ടുകൊണ്ടിരിക്കേ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്&#x200d;ന്ന് ഡല്&#x200d;ഹിയിലെ രാംമനോഹര്&#x200d; ലോഹ്യ ആസ്പത്രിയില്&#x200d; പ്രവേശിപ്പിക്കുകയും ഒന്നിന് പുലര്&#x200d;ച്ചെ രണ്ടേകാലോടെ ഡോക്ടര്&#x200d;മാര്&#x200d; മരണം സ്ഥിരീകരിക്കുകയായിരുന്നു. ഐക്യജനാധിപത്യമുന്നണിയുടെ ഉരുക്കുകോട്ടയില്&#x200d; അഹമ്മദിനോടുള്ള ആദരവ് വോട്ടര്&#x200d;മാര്&#x200d; ഏറ്റുചൊല്ലുന്നതാകും തെരഞ്ഞെടുപ്പ്. മലപ്പുറത്തും പൊന്നാനിയിലും മത്സരിച്ച് ലോക്‌സഭയില്&#x200d; തിളക്കമാര്&#x200d;ന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ഇഖ്ബാല്&#x200d; കല്ലുങ്ങല്&#x200d;</strong><br> മലപ്പുറം:മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായിരുന്ന  ഇ.അഹമ്മദ്  ഇല്ലാത്ത ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പാണിത്. പതിറ്റാണ്ടുകള്&#x200d; നീണ്ട പൊതുജീവിതത്തിനൊടുവില്&#x200d; 2017 ഫെബ്രുവരി 1നായിരുന്നു ഇ.അഹമ്മദിന്റെ വേര്&#x200d;പാട്. ഡല്&#x200d;ഹിയില്&#x200d; ലോക്‌സഭാനടപടികള്&#x200d;ക്കിടെയായിരുന്നു അന്ത്യ നിമിഷങ്ങള്&#x200d;. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം കേട്ടുകൊണ്ടിരിക്കേ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.  തുടര്&#x200d;ന്ന് ഡല്&#x200d;ഹിയിലെ രാംമനോഹര്&#x200d; ലോഹ്യ ആസ്പത്രിയില്&#x200d; പ്രവേശിപ്പിക്കുകയും  ഒന്നിന് പുലര്&#x200d;ച്ചെ രണ്ടേകാലോടെ ഡോക്ടര്&#x200d;മാര്&#x200d; മരണം സ്ഥിരീകരിക്കുകയായിരുന്നു. <br></p>



<p> ഐക്യജനാധിപത്യമുന്നണിയുടെ ഉരുക്കുകോട്ടയില്&#x200d; അഹമ്മദിനോടുള്ള ആദരവ് വോട്ടര്&#x200d;മാര്&#x200d; ഏറ്റുചൊല്ലുന്നതാകും  തെരഞ്ഞെടുപ്പ്. മലപ്പുറത്തും പൊന്നാനിയിലും മത്സരിച്ച് ലോക്‌സഭയില്&#x200d; തിളക്കമാര്&#x200d;ന്ന അധ്യായം സൃഷ്ടിച്ചാണ് ഇ.അഹമ്മദ് വിട പറഞ്ഞത്. മലപ്പുറം ലോക്‌സഭാ മണ്ഡലം എം.പിയായിരിക്കെയാണ് മരണം. അഹമ്മദ് കൊണ്ടു വന്ന വികസനങ്ങള്&#x200d; ജില്ലക്കകത്തും പുറത്തും  ധാരാളമുണ്ട്. തങ്ങള്&#x200d; എന്നും മനസ്സില്&#x200d; കാത്തുസൂക്ഷിച്ച ജനപ്രിയനായകന്റെ  അന്ത്യനിമിഷങ്ങളോട്  കേന്ദ്രസര്&#x200d;ക്കാര്&#x200d; കാട്ടിയെ അനാദരവിന് അതേ നാണയത്തില്&#x200d; ബാലറ്റിലൂടെ മറുപടി നല്&#x200d;കും. <br> </p>



<p>മലപ്പുറത്തു നിന്നും ചിരിത്രത്തിലെ ഏറ്റവും ഉയര്&#x200d;ന്ന ഭൂരിപക്ഷം സമ്മാനിച്ചാണ് ഇ. അഹമ്മദ് ഇവിടെ നിന്നും അവസാനമായി വിജയത്തിളക്കമണിഞ്ഞത്. 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പില്&#x200d; മലപ്പുറത്ത് നിന്നും  194739 വോട്ടുകള്&#x200d;  കൂടുതലായി സ്വന്തമാക്കി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. ഏഴ് മണ്ഡലങ്ങളിലും അഹമ്മദിന്റെ ഭൂരിപക്ഷം റെക്കോര്&#x200d;ഡ് ആയിരുന്നു.  മണ്ഡലത്തിന്റെ ചരിത്രത്തിലും ആദ്യമായാണ് ഇത്രയും വലിയ വിജയം. ആകെ വോട്ടിന്റെ പകുതിയിലേറെയും അഹമ്മദ് സ്വന്തമാക്കിയപ്പോള്&#x200d; ചരിത്രരേഖയില്&#x200d; ഹരിതതിളക്കത്തിന്റെ മലപ്പുറം മോഡല്&#x200d; തുന്നിച്ചേര്&#x200d;ക്കുകയായിരുന്നു. വേങ്ങര 42632, മലപ്പുറം 36324, കൊണ്ടോട്ടി 31717, മഞ്ചേരി 26062, മങ്കട 23461, വള്ളിക്കുന്ന് 23935, പെരിന്തല്&#x200d;മണ്ണ 10614, എന്നീ ക്രമത്തിലാണ് അഹമ്മദ് ലീഡ് ഉയര്&#x200d;ത്തിയത്.  2009ല്&#x200d;  തെരഞ്ഞെടുപ്പില്&#x200d; 115597 ആയിരുന്നു അഹമ്മദിന്റെ ലീഡ്. അന്ന് ഓരോ മണ്ഡലത്തിലും ഭൂരിപക്ഷം ഇപ്രകാരം. വേങ്ങര 23856, മലപ്പുറം 23875, കൊണ്ടോട്ടി 19330, മഞ്ചേരി 15417,  മങ്കട 14899, വള്ളിക്കുന്ന് 12946,  പെരിന്തല്&#x200d;മണ്ണ 5246. അന്നത്തേക്കാളും 68 ശതമാനമാണ് 2014ല്&#x200d; ഭൂരിപക്ഷത്തില്&#x200d; വര്&#x200d;ധനയുണ്ടായത്.  ചില മണ്ഡലങ്ങളില്&#x200d; ഈ വര്&#x200d;ധന നൂറു ശതമാനമായി. ഭൂരിപക്ഷങ്ങളുടെ കണക്കില്&#x200d; ദേശീയ ശരാശരിയെടുക്കുമ്പോഴും അഹമ്മദ്  മികച്ച് നിന്നു. അഹമ്മദിന്റെ പാര്&#x200d;ലമെന്റ് ജീവിതത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്.  ലോക്‌സഭാംഗമായും കേന്ദ്രമന്ത്രിയായും അഹമ്മദ് നടത്തിയ വികസനജൈത്രയാത്രക്കുള്ള നിറമുള്ള അംഗീകാരമായി ഈ വിജയം. <br> </p>



<p>യു.പി.എയുടെ രണ്ട് സര്&#x200d;ക്കാറിലും  സഹമന്ത്രിയെന്ന നിലയില്&#x200d; അഹമ്മദ് നടത്തിയ സേവനങ്ങള്&#x200d; വോട്ടര്&#x200d;മാര്&#x200d; എന്നും സ്മരിക്കും. അഹമ്മദിന്റെ മിടുക്ക് ദര്&#x200d;ശിച്ചാണ് ഓരോ ഘട്ടത്തിലും വിദേശരാജ്യസമ്മേളനങ്ങളിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്&#x200d;  രാജ്യം ചുമതല ഏല്&#x200d;പ്പിച്ചതെന്നതില്&#x200d; എന്നും അഭിമാനം കൊള്ളുന്നവരാണ് മലപ്പുറത്തുകാര്&#x200d;. <br> 1991-ല്&#x200d; മഞ്ചേരിയില്&#x200d; നിന്നാണ് ലോക്‌സഭയിലേക്ക് അഹമ്മദ്  ആദ്യമായി മല്&#x200d;സരിച്ചത്. 1996, 1998, 1999  വര്&#x200d;ഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്&#x200d; മഞ്ചേരിയില്&#x200d; നിന്ന് തുടര്&#x200d;ച്ചയായും  2004 -ല്&#x200d;  പൊന്നാനിയില്&#x200d; നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1967 മുതല്&#x200d; പല തവണകളിലായി  മലപ്പുറം ജില്ലയില്&#x200d; നിന്നും കേരള നിയമസഭയില്&#x200d;  അംഗമായിരുന്ന അഹമ്മദ്  മികച്ച വ്യവസായ മന്ത്രിയായും വിശേഷിപ്പിക്കപ്പെട്ടു.  <br> </p>



<p>മലപ്പുറത്തും  പൊന്നാനിയിലും വികസനമുന്നേറ്റമുണ്ടാക്കാന്&#x200d; അഹമ്മദിന് കഴിഞ്ഞു.  ഇരു മണ്ഡലങ്ങളുടെയും ആധുനിക പുരോഗതിയില്&#x200d; അഹമ്മദിന്റെ കയ്യൊപ്പ് മറക്കാനാവില്ല.   <br> കരിപ്പൂര്&#x200d; വിമാനത്താവളം  വികസിപ്പിച്ചു. മഞ്ചേരി എഫ്.എം സ്റ്റേഷന്&#x200d; സ്ഥാപിച്ചു.  ഹജ്ജ് ക്വാട്ട വര്&#x200d;ധിപ്പിച്ചു. ഒന്നാം യു.പി.എ  സര്&#x200d;ക്കാറില്&#x200d; അഹമ്മദ് വിദേശകാര്യ സഹമന്ത്രിയായ ഉടന്&#x200d; മലപ്പുറത്ത് പാസ്‌പോര്&#x200d;ട്ട് ഓഫീസ് അനുവദിച്ചു. പാസ്‌പോര്&#x200d;ട്ട് സേവാകേന്ദ്രം തുടങ്ങി. അലീഗഡ് സര്&#x200d;വകലാശാലയുടെ മലപ്പുറം ഓഫ് കാമ്പസ് ചേലാമലയില്&#x200d; യാഥാര്&#x200d;ത്ഥ്യമാക്കി. മലപ്പുറത്ത് ഇഫ്‌ളു കാമ്പസ് കൊണ്ടു വന്നു.  കേന്ദ്രസര്&#x200d;ക്കാറിന്റെ മോഡല്&#x200d;കോളജ് സ്ഥാപിക്കാന്&#x200d; മലപ്പുറത്തെ തെരഞ്ഞെടുത്തു.   കരിപ്പൂര്&#x200d; ഹജ്ജ് ഹൗസ് യാഥാര്&#x200d;ത്ഥ്യമാക്കുന്നതിന് കേന്ദ്രത്തില്&#x200d; നിന്ന് രണ്ട് കോടി രൂപ അനുവദിച്ചു.  റെയില്&#x200d;വെ സഹമന്ത്രിയായപ്പോള്&#x200d; 19 മാസം കൊണ്ട് കേരളത്തിന് 19 ട്രെയിനുകള്&#x200d; അനുവദിച്ചു. ജില്ലയിലെ എല്ലാ റെയില്&#x200d;വേ സ്റ്റേഷനുകളും വികസിപ്പിക്കാന്&#x200d; അഹമ്മദിന് കഴിഞ്ഞു. നിരവധി ട്രെയിനുകള്&#x200d;ക്ക് ജില്ലയില്&#x200d; സ്‌റ്റോപ്പ് അനുവദിച്ചു. കോട്ടയം വഴിക്കും ആലപ്പുഴ വഴിക്കും കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടു ജനശതാബ്ദി എക്‌സ്പ്രസ്സുകള്&#x200d;, നിലമ്പൂരിലേക്ക് രാജ്യറാണി എക്‌സ്പ്രസ്സ്, നാഗര്&#x200d;കോവില്&#x200d; നിന്ന് മംഗലാപുരത്തേക്ക് ഏറനാട് എക്‌സ്പ്രസ്സ് തുടങ്ങിയവ പൂവണിഞ്ഞ ചിരകാല സ്വപ്‌നങ്ങളാണ്.  കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റെയില്&#x200d;വേ സ്റ്റേഷനുകള്&#x200d;  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്&#x200d;ത്തി. വിദേശ രാജ്യങ്ങളില്&#x200d; പ്രത്യേകിച്ച് ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; പല കാരണങ്ങള്&#x200d; കൊണ്ട് ജയിലിലും മറ്റും കുടുങ്ങിക്കിടന്നിരുന്ന നൂറുകണക്കിനു പേരെ മോചിപ്പിക്കാന്&#x200d; അടിയന്തര നടപടികള്&#x200d; സ്വീകരിച്ചു. ഇറാഖില്&#x200d; ബന്ധികളായിരുന്ന നാലു ഇന്ത്യാക്കാരെയും സൗദി അറേബ്യയില്&#x200d; കണ്ണു ചൂഴ്‌ന്നെടുക്കാന്&#x200d; വിധിക്കപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശി നൗഷാദിനെയും മോചിപ്പിച്ചത് ഇ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. സഊദിയില്&#x200d; നിന്നും മത്സ്യബന്ധനത്തിന് പോയി  അതിര്&#x200d;ത്തി ലംഘിച്ചെന്ന് പറഞ്ഞ് ഇറാന്&#x200d; പൊലീസ് പിടികൂടിയ പരപ്പനങ്ങാടി, താനൂര്&#x200d; സ്വദേശികളെയും നാട്ടിലെത്തിക്കാനായി. അഹമ്മദ് ഇത്തരത്തില്&#x200d; നടത്തിയ മനുഷ്യനന്&#x200d;മയുടെ മാതൃകകളും മതേതര മനസ്സുകള്&#x200d; ശക്തിപ്പെടേണ്ടതിന്റെ അനിവാര്യതയും ഇടതു മുന്നണിയുടെ ഭരണ പരാജയവും ഏറെ ചര്&#x200d;ച്ചയാകുന്ന ദിനങ്ങളാണിവിടെ. <br> </p>



<p>ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്&#x200d;ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്&#x200d; 2017 ഏപ്രില്&#x200d; 12ന്  നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി 171023 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് വിജയിച്ചത്. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്&#x200d; ഇതാദ്യമായി ഒരു സ്ഥാനാര്&#x200d;ഥിക്ക് അഞ്ച് ലക്ഷത്തിലേറെ വോട്ട് സമ്മാനിച്ചെന്ന പ്രത്യേകത കൂടി മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് സ്വന്തമായിരുന്നു.  യു.ഡി.എഫ് സ്ഥാനാര്&#x200d;ഥി സ്വന്തമാക്കിയ 5,15,330 വോട്ട് കേരള ചരിത്രത്തില്&#x200d; ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഒരു സ്ഥാനാര്&#x200d;ഥി സ്വന്തമാക്കുന്ന ഏറ്റവും അധികം വലിയ വോട്ടായി മാറി. ഇ. അഹമ്മദിന്റെ സ്മരണ തുടിച്ചായിരുന്നു മലപ്പുറം ഉപതെരഞ്ഞെടുപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-ahmed-the-great-parliamentarian-of-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ. അഹമ്മദ് സാഹിബില്ലാത്ത ഒരാണ്ട്</title>
		<link>https://www.chandrikadaily.com/one-year-goes-tribute-to-kerala-mp-e-ahamed.html</link>
					<comments>https://www.chandrikadaily.com/one-year-goes-tribute-to-kerala-mp-e-ahamed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Feb 2018 10:08:31 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[e ahamed]]></category>
		<category><![CDATA[e ahmed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68652</guid>

					<description><![CDATA[ലുഖ്മാന്&#x200d; മമ്പാട് ലോകത്തിന്റെ ഏതൊക്കെയോ ദിക്കുകളില്&#x200d;, ദുരിതത്തിന്റെ കനല്&#x200d; പഥങ്ങളില്&#x200d; ആശ്വാസത്തിന്റെ കുളിര്&#x200d;തെന്നലായി ഉറപ്പായും വരുമെന്ന് അവര്&#x200d; പ്രതീക്ഷിച്ചിരുന്ന ഒരാളുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളില്&#x200d; വെളിച്ചമായി എത്താതിരിക്കുമ്പോള്&#x200d; അവരില്&#x200d; എത്ര പേര്&#x200d; അറിയുന്നുണ്ടാവും, നാഥന്റെ വിളിക്കുത്തരം തേടി അദ്ദേഹം പോയിരിക്കുന്നുവെന്ന്. വഴിക്കണ്ണുമായി കാത്തിരുന്ന് നെടുവീര്&#x200d;പ്പായി നൂറു നൂറു ദേശങ്ങളെ നൊമ്പരപ്പെടുത്തുന്ന ഒരിന്ത്യക്കാരനെയൊള്ളൂ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ത്യയില്&#x200d;; ഇ അഹമ്മദ് സാഹിബ്. വിയോഗത്തിന്റെ നാലാം നാള്&#x200d; ഫലസ്തീന്&#x200d; അമ്പാസിഡര്&#x200d; അദ്‌നാന്&#x200d; അബൂ ഹൈജയുടെ കണ്ണുനീര്&#x200d; വീണ് കണ്ണൂര്&#x200d; സിറ്റിയിലെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>ലോകത്തിന്റെ ഏതൊക്കെയോ ദിക്കുകളില്&#x200d;, ദുരിതത്തിന്റെ കനല്&#x200d; പഥങ്ങളില്&#x200d; ആശ്വാസത്തിന്റെ കുളിര്&#x200d;തെന്നലായി ഉറപ്പായും വരുമെന്ന് അവര്&#x200d; പ്രതീക്ഷിച്ചിരുന്ന ഒരാളുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളില്&#x200d; വെളിച്ചമായി എത്താതിരിക്കുമ്പോള്&#x200d; അവരില്&#x200d; എത്ര പേര്&#x200d; അറിയുന്നുണ്ടാവും, നാഥന്റെ വിളിക്കുത്തരം തേടി അദ്ദേഹം പോയിരിക്കുന്നുവെന്ന്. വഴിക്കണ്ണുമായി കാത്തിരുന്ന് നെടുവീര്&#x200d;പ്പായി നൂറു നൂറു ദേശങ്ങളെ നൊമ്പരപ്പെടുത്തുന്ന ഒരിന്ത്യക്കാരനെയൊള്ളൂ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ത്യയില്&#x200d;; ഇ അഹമ്മദ് സാഹിബ്.<br />
വിയോഗത്തിന്റെ നാലാം നാള്&#x200d; ഫലസ്തീന്&#x200d; അമ്പാസിഡര്&#x200d; അദ്‌നാന്&#x200d; അബൂ ഹൈജയുടെ കണ്ണുനീര്&#x200d; വീണ് കണ്ണൂര്&#x200d; സിറ്റിയിലെ മീസാന്&#x200d; കല്ലുകളിലെ മൈലാഞ്ചി ചെടി നനഞ്ഞു. കൂടെപ്പിറപ്പിനെ പോലെ അദ്ദേഹം വിങ്ങിപ്പൊട്ടി; ഇനി ആരാണ് ഞങ്ങള്&#x200d;ക്കുള്ളത്. ഫലസ്തീനിലെ ഓരോ കുട്ടിയും അഭിമാനത്തോടെ ഓര്&#x200d;ക്കുന്ന യാസര്&#x200d; അറഫാത്തിനൊപ്പം ഇ അഹമ്മദും സ്ഥാനം നേടിയത് ആകസ്മികമല്ല. മാസം പത്തു കഴിഞ്ഞ ശേഷം, യു.എസ്ഇസ്രാഈല്&#x200d; ജറൂസലേം ആസ്ഥാന നീക്കത്തിനെതിരെ കോഴിക്കോട്ടു നടന്ന മുസ്്‌ലിം യൂത്ത്‌ലീഗിന്റെ ഫലസ്തീന്&#x200d; ഐക്യദാര്&#x200d;ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യാന്&#x200d; എണീറ്റപ്പോഴും അദ്‌നാന്&#x200d; അബൂ ഹൈജയുടെ കണ്ഠം ഇടറി.<br />
ഫലസ്തീന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനം ഞങ്ങളുടെ സഹോദരന്&#x200d; ഇ അഹമ്മദ് സാഹിബിനായി പ്രാര്&#x200d;ത്ഥിക്കാതെ എങ്ങിനെ തുടങ്ങും; അല്&#x200d; ഫാത്തിഹ. മാതാപിതാക്കള്&#x200d;ക്കും ഭാര്യക്കും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;ക്കുമായി പ്രതിദിനം മൂന്ന് യാസീന്&#x200d; ഓതി ഹദ്‌യ ചെയ്തിരുന്ന അഹമ്മദ് സഹിബിനായി അറബിക്കടലും യൂഫ്രട്ടീസ് നദിയും കടന്ന് നയാഗ്രനദിപോലെ പുണ്ണ്യം തേടിയെത്തുന്നു എന്നതാണ് ഒരു പുരുഷായുസ്സ് കൊണ്ട് നേടിയ ഭാഗ്യം.<br />
ഫലസ്തീന്റെ തലസ്ഥാനം യു.എസ് പ്രസിഡന്റ് ട്രംപ്് ജറൂസലേമിലേക്ക് മാറ്റിയതായി പ്രഖ്യാപിച്ചപ്പോള്&#x200d; അറബ് ലോകം ആശ്വാസത്തിന്റെ തലോടല്&#x200d; പ്രതീക്ഷിച്ചൊരു ലോക നേതാവ് ആരാവും. ഫലസ്തീനെ തുറന്ന ജയിലാക്കി യസര്&#x200d; അറഫാത്തിനെ വീട്ടു തടങ്കലിലിട്ട് പോര്&#x200d; വിമാനങ്ങളുടെ മുരള്&#x200d;ച്ച ഉറക്കം നഷ്ടപ്പെടുത്തിയ നാളുകളില്&#x200d; തലയെടുപ്പോടെ ചെന്ന് ചേര്&#x200d;ത്തു പിടിച്ച് നൂറു കോടി പിന്തുണ അറിയിച്ചത് മറ്റാരുമായിരുന്നില്ലല്ലോ. ഇന്ത്യയും അഹമ്മദ് സാഹിബും അന്നങ്ങിനെയൊരു കരുത്ത് പ്രകടിപ്പിച്ചില്ലായിരുന്നെങ്കില്&#x200d; ഒരു പക്ഷെ, ഫലസ്തീന്&#x200d; ഭൂഗോളത്തിന്റെ മാപ്പില്&#x200d; ഇന്നത്തെപ്പോലെ കാണുമായിരുന്നോ. ഫലസ്തീന്&#x200d; ജനത ഓരോ പ്രതിസന്ധിയുടെ മുഖത്തും ഓര്&#x200d;ക്കുന്ന നാമം ഒരു ഇന്ത്യക്കാരന്റേതാണ്, ഒരു മലയാളിയുടേതാണ്, നമ്മെ സ്‌നേഹിച്ച നാം സ്‌നേഹിച്ച് കൂടെ നിന്ന ഇ അഹമ്മദ് എന്ന ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗിന്റെ അമരക്കാരന്റേതാണ്.<br />
വിശ്വപൗരനായി രാജ്യം അദ്ദേഹത്തെ വരിച്ചതോടെ നിയോഗം പോലെ കഅബയുടെയുടെ ഉള്ളില്&#x200d; പലതവണ മുസല്ലയിട്ട് പ്രാര്&#x200d;ത്ഥിച്ചപ്പോഴും ഐക്യരാഷ്ട്ര സഭയുടെ അകത്തളങ്ങളില്&#x200d; അജഞ്ചലനായി പ്രസംഗിച്ചപ്പോഴും സഹജീവികളുടെ കാര്യമാണ് ഹൃദയം കൊണ്ട് അദ്ദേഹം പറഞ്ഞത്. രണ്ടു മഹാദൗത്യങ്ങളിലും ഇത്രയധികം ഇന്ത്യയെ പ്രതിനിധീകരിക്കാന്&#x200d; അവസരം ലഭിച്ചതും ലോകത്തിന്റെ ആയിരമായിരം ഭാഷകളിലുള്ള പ്രാര്&#x200d;ത്ഥനാ വചസ്സുകളാലാവും. ഒരിക്കലും പരിഹാരമില്ലെന്ന് പലരും കരുന്നിടത്തു നിന്നായിരുന്നല്ലോ അഹമ്മദ് സാഹിബ് കുരുക്കഴിച്ച് തുടങ്ങുക. ഐ.എസ്.ഐ.എസ് ഭീകരര്&#x200d; സിറിയയില്&#x200d; ബന്ദിയാക്കിയ ടോം ഉഴുന്നലാലിന്റെ മോചനത്തിനായി എന്തു ചെയ്യണമെന്നറിയാതെ പകച്ച കഴിഞ്ഞ മാസങ്ങളില്&#x200d; ഒരു ഇ അഹമ്മദിനെ രാജ്യം എത്രമേലാണ് മിസ്സ് ചെയ്തത്.<br />
നമ്മള്&#x200d; ഓര്&#x200d;ക്കുകയാണ്. കേന്ദ്ര മന്ത്രി പദത്തിന്റെ ആദ്യ ദിനങ്ങളില്&#x200d; അഹമ്മദ് സാഹിബിനെ പ്രധാനമന്ത്രി ഡോ.മന്&#x200d;മോഹന്&#x200d; സിംഗും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും ഇറാഖിലെ ബന്ദികളുടെ മോചന ദൗത്യത്തിന്റെ തലപ്പത്തേക്ക് നിയമിക്കുമ്പോള്&#x200d; പ്രതീക്ഷ എത്രയോ അകലെയായിരുന്നു. ഇന്ത്യയുമായി നയതന്ത്ര ബന്ധമില്ലാത്ത വിമതരുടെ പിടിയില്&#x200d; അമര്&#x200d;ന്ന ഇറാഖില്&#x200d; നിന്ന് ഇന്ത്യക്കാരെ ഒരു തുള്ളി ചോര പൊടിയാതെ ഒരു ചില്ലിക്കാശ് മോചന ദ്രവ്യം നല്&#x200d;കാതെ പിറന്ന മണ്ണിലെ ഉറ്റവരുടെ സ്‌നേഹത്തിലേക്ക് തിരികെയെടുത്തു അദ്ദേഹം. ഖുര്&#x200d;ആനും സ്വലാത്തും ഉരുവിട്ട് അറബിയില്&#x200d; സംസാരിച്ചു ആറാഴ്ച നീണ്ട നയതന്ത്ര നീക്കങ്ങള്&#x200d;ക്കൊടുവിലാണ് അസാധ്യമായത് നേടിയെടുത്തത്.<br />
അഹമ്മദ് സാഹിബ് പരാജയപ്പെടുമെന്ന് ഉറപ്പിച്ച് വിമര്&#x200d;ശനത്തിന്റെ കുന്തം കൂര്&#x200d;പ്പിച്ച് ചങ്കില്&#x200d; കുത്താനിരുന്നവരും ഖണ്ഡഹാര്&#x200d; കളങ്കിതരും ഒരുപോലെ നമിച്ചുപോയി. ഊണും ഉറക്കവുമില്ലാതെ രാപകല്&#x200d; കഠിനാധ്വാനം ചെയ്ത് നേടിയ അഹമ്മദ് സാഹിബ് മോഡലിന്റെ പോരിശ ഇന്ത്യന്&#x200d; നയതന്ത്ര ചരിത്രത്തിലെ സുവര്&#x200d;ണ്ണ ഏടാണിന്ന്. സഊദിയില്&#x200d; കണ്ണു ചൂഴ്‌ന്നെടുക്കാന്&#x200d; വിധിക്കപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശി നൗഷാദിനെയും സൗദിയില്&#x200d; നിന്നും മത്സ്യബന്ധനത്തിന് പോയി ഇറാന്&#x200d; പൊലീസ് പിടിയിലായ പരപ്പനങ്ങാടി, താനൂര്&#x200d; സ്വദേശികളെയും നാട്ടിലെത്തിച്ചതും അഹമ്മദ് സാഹിബ് മോഡലിന്റെ അനുബന്ധമാണ്.<br />
സര്&#x200d;വ്വ ശക്തന്റെ കരുണയെന്നാണ് അഹമ്മദ് സാഹിബ് ഇതിനെയൊക്കെ ചുരുക്കി പറഞ്ഞിരുന്നത്. ഒരിക്കല്&#x200d; അദ്ദേഹം വിശദീകരിച്ചു: പ്രത്യാശയുടെ ചെറു തരിപോലുമില്ലാത്തപ്പോഴാണ് പലതും തുടങ്ങുക. അല്ലാഹുവില്&#x200d; തവക്കുലാക്കും. പാണക്കാട് വിളിച്ച് പ്രാര്&#x200d;ത്ഥിക്കാന്&#x200d; പറയും. രാപകല്&#x200d; അതിന്റെ പിന്നാലെ എല്ലാ വഴികളും തേടും. ഒന്നടയുമ്പോള്&#x200d; മറ്റൊന്ന് തുറന്നു വരും. പിന്നെ എങ്ങിനെയോ വിജയം തെളിയും.<br />
ഖത്തറിലെ പ്രതിസന്ധിയോ സഊദിയിലെ നിതാഖാത്തോ അഫ്ഗാനിലോ ഉഗാണ്ടയിലോ കാണാതായ വിവരമോ എത്തുമ്പോള്&#x200d; അഹമ്മദ് സാഹിബുണ്ടായിരുന്നെങ്കില്&#x200d; എന്ന് ചിന്തിച്ചത് അദ്ദേഹത്തെ വോട്ടു ചെയ്ത് ഇന്ദ്ര പ്രസ്ഥത്തിലേക്കു വിട്ടവര്&#x200d; മാത്രമായിരുന്നില്ല.<br />
ഫലസ്തീനില്&#x200d; മാത്രമല്ല, കുവൈത്ത് യുദ്ധാനന്തരം ആദ്യമായി അവിടെയെത്തിയതും അഹമ്മദ് സാഹിബായിരുന്നു. ആ പ്രതിസന്ധിക്കാലത്ത് ലോക രാജ്യങ്ങളില്&#x200d; നിന്നുള്ള കുവൈത്ത് നാഷണല്&#x200d; അസംബ്ലി സന്ദര്&#x200d;ശിച്ച രണ്ടാമത്തെ പ്രതിനിധിയായിരുന്നു കന്നി എം.പിമാത്രമായിരുന്ന അദ്ദേഹം. അന്നത്തെ കുവൈത്ത് അമീര്&#x200d; ശൈഖ് ജാബിര്&#x200d; അല്&#x200d; സബാഹ് നല്&#x200d;കിയ വരവേല്&#x200d;പ്പിനെ കുറിച്ച് പലവുരു അദ്ദേഹം അഭിമാനം കൊണ്ടിരുന്നു. &#8216;രാജ്യം നഷ്ടപ്പെട്ട് അലഞ്ഞ ഞങ്ങള്&#x200d;ക്ക് ഐക്യദര്&#x200d;ഢ്യം പ്രകടിപ്പിച്ച മഹാനായ താങ്കളെ ഒരിക്കലും മറക്കില്ലെന്നാണ്&#8217; കുവൈത്ത് അമീര്&#x200d; പറയുമ്പോള്&#x200d; പില്&#x200d;ക്കാലത്ത് ഗള്&#x200d;ഫിലെ ഏതു രാജ്യത്തെ അധികാര വാതിലുകളും തുറക്കാനുള്ള താക്കോല്&#x200d; ആ കൈകളിലുണ്ടാരുന്നുവെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.<br />
പത്തു തവണ ഐക്യരാഷ്ട്ര സഭയിലും നാല് തവണ അറബ് ലീഗിലും ജി7 സമ്മേളനത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു പൗരനെ മാത്രമെ ഇന്ത്യ പ്രസവിച്ചിട്ടുള്ളൂ. ഗള്&#x200d;ഫ്, പശ്ചിമേഷ്യ, വടക്കന്&#x200d; ആഫ്രിക്ക, മധേഷ്യ, തെക്കു കിഴക്കന്&#x200d; ഏഷ്യന്&#x200d; രാജ്യങ്ങളുമായെല്ലാം ബന്ധം ശക്തമാക്കാന്&#x200d; രാജ്യം നിയോഗിച്ചത് മറ്റാരെയുമായിരുന്നില്ല. അങ്ങിനെയൊരു അമ്പാസിഡര്&#x200d; പിന്നെ ഉണ്ടായില്ല. ഗള്&#x200d;ഫ് ഭരണകൂടങ്ങളുടെ ഏതു വാതിലും ഏതു സമയത്തും മുട്ടിത്തുറക്കാന്&#x200d; കഴിയുന്ന ഒരേയൊരാള്&#x200d; എന്ന് പ്രശസ്ത മാധ്യമപ്രവര്&#x200d;ത്തകന്&#x200d; രാജീപ് സര്&#x200d;ദേശി വിശേഷിപ്പിച്ച അഹമ്മദ് സാഹിബിന്റെ വിടവ് നികത്താന്&#x200d; ഒരാണ്ടുകൊണ്ട് സാധിച്ചിട്ടില്ലെന്ന് ഉറപ്പാണ്. ഇനി സാധിക്കുമോ എന്നതും നശ്ചയമില്ല. പരിഹരിക്കാനാവാത്ത വിടവെന്ന ആലങ്കാരിക പ്രയോഗം അക്ഷരത്തിലും അര്&#x200d;ത്ഥത്തിലും ഒരാണ്ടുകൊണ്ട് ബോധ്യപ്പെടുത്തി അഹമ്മദ് സാഹിബിന്റെ പ്രതിഭ.<br />
ഹജ്ജ് ക്വാട്ട 72,000 ല്&#x200d; നിന്ന് 1,70,000 ആയി വര്&#x200d;ധിപ്പിച്ച അദ്ദേഹത്തെ ഹജ്ജ് സബ്‌സിഡി ഒറ്റയടിക്ക് എടുത്തു കളഞ്ഞപ്പോള്&#x200d; നമ്മള്&#x200d; ഓര്&#x200d;ത്തു. കരിപ്പൂര്&#x200d; ഹജ്ജ് ഹൗസിന്റെ ശില്&#x200d;പിയായ അദ്ദേഹത്തെ എമ്പാര്&#x200d;ക്കേഷന്&#x200d; പോയിന്റിന്റെ അനിശ്ചിതത്വത്തിലും കൊതിച്ചു. അദ്ദേഹത്തിന്റെ പിന്&#x200d;കാമികള്&#x200d; അവിടെയെല്ലാം ഫലപ്രദമായി ഇടപെടുമ്പോഴും ഒരു കാരണവരായി അഹമ്മദ് സാഹിബും മുമ്പില്&#x200d; ഉണ്ടായിരുന്നെങ്കിലെന്ന് പലരും ആശിച്ചു.<br />
ആദ്യമായി ഗള്&#x200d;ഫില്&#x200d; പോകുന്നവരുടെ സര്&#x200d;ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന് ഡല്&#x200d;ഹില്&#x200d; പോയിരുന്നതിന് പകരം സംസ്ഥാനത്തു സൗകര്യമെത്തിച്ചതും സഊദിയിലെ ഇന്ത്യന്&#x200d; എംബസിയില്&#x200d; നമ്മുടെ പ്രശ്‌നങ്ങള്&#x200d; കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും ഓണ്&#x200d;ലൈന്&#x200d; സംവിധാനം ഏര്&#x200d;പ്പെടുത്തിയതും മറ്റു ഗള്&#x200d;ഫ് എംബസികളില്&#x200d; മാസത്തിലൊരിക്കല്&#x200d; ഓപ്പണ്&#x200d; ഹൗസ് സംവിധാനമുണ്ടാക്കിയതും പ്രവാസികളുടെ മൃതദേഹം വേഗത്തില്&#x200d; നാട്ടില്&#x200d; എത്തിക്കാനുള്ള സൗകര്യം എളുപ്പമാക്കിയതുമെല്ലാം അദ്ദേഹത്തിന്റെ നിശ്ശബ്ദവിപ്ലവും ഓര്&#x200d;മ്മകളുടെ നിലക്കാത്ത പ്രവാഹവുമാണ്.<br />
വൈകിയോടുന്ന തീവണ്ടിയോ അടിസ്ഥാന സൗകര്യം വികസിക്കാത്ത റെയില്&#x200d;വെ സ്‌റ്റേഷനോ കാണുമ്പോള്&#x200d; മലയാളി അഹമ്മദ് സാഹിബിനെ തൊട്ടറിയുന്നു. ആ വകുപ്പ് ഭരിച്ച 19 മാസത്തില്&#x200d; 19 തീവണ്ടികള്&#x200d; കേരളത്തിന് ലഭ്യമാക്കിയത് ഉന്നതോ ഉദ്യോഗസ്ഥര്&#x200d;ക്കും പിടികിട്ടാത്ത ഉത്തരമാണ്. മലപ്പുറത്ത് അഹമ്മദ് സാഹിബ് യാഥാര്&#x200d;ത്ഥ്യമാക്കിയ പാസ്‌പോര്&#x200d;ട്ട് ഓഫീസിന്റെ നിലനില്&#x200d;പ്പ് ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് രാജ്യത്തൊരിടത്തുമില്ലാത്ത ദൂര പരിധിയില്&#x200d; തന്റെ ജനതക്ക് അദ്ദേഹം ആ സൗകര്യം ഒരുക്കിയതെന്ന് പലരും തിരിച്ചറിഞ്ഞത്. ആ സാനിധ്യം ഇല്ലെന്ന ധൈര്യത്തില്&#x200d; അതിനെ റാഞ്ചിപറക്കാന്&#x200d; ശ്രമിച്ചവര്&#x200d;ക്ക് അഹമ്മദ് സാഹിബിന്റെ പിന്&#x200d;ഗാമിയുടെ ചടുലനീക്കങ്ങളില്&#x200d; പിന്തിരിയേണ്ടി വന്നെങ്കിലും എതിരാളികള്&#x200d; പോലും പലവട്ടം ആ പേര് അതുമായി ചേര്&#x200d;ത്തു പറഞ്ഞു.<br />
ന്യൂനപക്ഷത്തിനു നേരെ കലാപത്തിന്റെയോ സംഘര്&#x200d;ഷത്തിന്റെയോ വാര്&#x200d;ത്ത കേള്&#x200d;ക്കുമ്പോള്&#x200d; കനലെരിയുന്ന ദേശങ്ങളില്&#x200d; ആദ്യം ഓടിയെത്തിയിരുന്ന അഹമ്മദ് സാഹിബാണ് മനസ്സിലെത്തുക. വ്യാജ ഏറ്റുമുട്ടല്&#x200d; കൊലകള്&#x200d;ക്കു നേരെ നിരന്തരം ശബ്ദിച്ചൊരാള്&#x200d; സുപ്രീം കോടതി ജഡ്ജിമാരുടെ അസാധാരണ ഏറ്റു പറച്ചിലിന്റെ നാളുകളില്&#x200d; പ്രതിധ്വനിക്കുന്നു. മീററ്റിലും ഭഗത്പൂരിലും ഗുജറാത്തിലും കോയമ്പത്തൂരിലും മുംബൈയിലുമെല്ലാം ജീവന്&#x200d; പണയം വെച്ച് പോയി തീകെടുത്തി ആശ്വാസം പകര്&#x200d;ന്നൊരാള്&#x200d; ഓരോ ആള്&#x200d;കൂട്ട കൊലകലാപ വാര്&#x200d;ത്തകളുടെയും അനുബന്ധമായി നിറയാതിരിക്കുന്നതെങ്ങിനെ. ഗുജറാത്ത് വംശഹത്യക്കാലത്ത് രാഷ്ട്രീയ നേതാക്കള്&#x200d; സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കിയ കേന്ദ്രസംസ്ഥാന ബി.ജെ.പി ഭരണകൂടങ്ങളെ വെല്ലുവിളിച്ചാണ് അഹമ്മദ് സാഹിബ് അവിടെയെത്തിയത്. മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുടെ മുഖത്തുനോക്കി പ്രതിഷേധത്തിന്റെ കനമുള്ള സ്വരം അറിയിച്ചപ്പോള്&#x200d;, മരിച്ചവരെല്ലാം മുസ്‌ലിംകളല്ല എന്നായിരുന്നു മോദിയുടെ വാദം. ഞാന്&#x200d; മനുഷ്യരെ കുറിച്ചാണ് പറയുന്നതെന്ന മറുപടിയില്&#x200d; 54 ഇഞ്ച് നെഞ്ചകവും തരിച്ചു. ഇതെന്റെ ആളുകളാണെന്ന് നെഞ്ചുപൊട്ടി പറഞ്ഞ് മനുഷ്യഗന്ധം അലയടിക്കുന്ന ദേശങ്ങളില്&#x200d; ശാന്തിദൂതുമായി കടന്നു ചെല്ലാന്&#x200d; അഹമ്മദ് സാഹിബില്ല. പക്ഷെ, ആ ഓര്&#x200d;മ്മകള്&#x200d; പിന്&#x200d;ഗാമികളെ നയിക്കുന്നതും ഒരാണ്ടിന്റെ ബാക്കി പത്രം.<br />
ഡല്&#x200d;ഹി പാര്&#x200d;ലമെന്റ് ഹൗസ് മസ്ജിദിന് തൊട്ടുള്ള ഗല്ലിയില്&#x200d; വെള്ളിയാഴ്ചയിലെ അന്നമായി തുടരുന്ന സുകൃതം ഉള്&#x200d;പ്പെടെ പലതും മുടങ്ങാതെ നോക്കുന്ന മക്കളും സംഘടനയും ഓര്&#x200d;മ്മകളുടെ സ്‌നേഹമാല്ല്യമാണ് ഒരാണ്ടായി കോര്&#x200d;ക്കുന്നത്. രാജ്യവും സമൂഹവും സമുദായവും സംഘടനയും നാടും ദീനും ഇസ്‌ലാം സഭയുള്&#x200d;പ്പെടെയുള്ള സ്ഥാപനങ്ങളും പിന്നെ ദേശമോ പേരോ അറിയാത്ത പതിനായിരങ്ങളും ഹൃദ്യമായ ഓര്&#x200d;മ്മകളെ മാത്രമെ മാടിവിളിക്കാന്&#x200d; കൊതിക്കൂ. മരണാനന്തരം ഭരണകൂടം ചെയ്ത നെറികേടിന്റെയും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച മരുമകന്&#x200d; ബാബു ഷഹ്‌സാദിന്റെ അകാല വിയോഗത്തിന്റെയും നൊമ്പരങ്ങളും വിയോഗത്തിന്റെ ഒന്നാം ആണ്ടില്&#x200d; കണ്ണു നിറക്കും.<br />
മരണാനന്തരം ഓര്&#x200d;ക്കാന്&#x200d; ആരെങ്കിലുമൊക്കെ ഉണ്ടാവുകയെന്നത് ഭാഗ്യമാണ്. സ്വന്തക്കാരും ഇഷ്ടക്കാരുമായി ചിലരെങ്കിലും അങ്ങിനെ ഉണ്ടാവുകയെന്നത് അപൂര്&#x200d;വ്വവുമല്ല. പക്ഷെ, ഭൂഖണ്ഡങ്ങളും സാഗര മതിലുകളുമില്ലാതെ ഒരാണ്ടായി പ്രതിദിനം ഇ അഹമ്മദ് എന്ന നാമം ഓര്&#x200d;ക്കുന്നുവെന്ന് പറയുന്നത് അതിശയോക്തിയല്ല. അദ്ദേഹം ഉണ്ടായിരുന്നെങ്കില്&#x200d; എന്ന് ആഗ്രഹിച്ചവരുടെ കൂട്ടത്തില്&#x200d; ജാതിയും മതവും വര്&#x200d;ഗവും ഭാഷയും രാഷ്ട്രവും അപ്രസക്തമാണ്. അര നൂറ്റാണ്ടിലേറെ നീണ്ട പൊതു ജീവിതത്തില്&#x200d; ഒറ്റപ്പെട്ടുപോയവര്&#x200d;ക്കും പ്രാന്തവല്&#x200d;ക്കരിക്കരിക്കപ്പെട്ടവര്&#x200d;ക്കും ഇരയാക്കപ്പെട്ടവര്&#x200d;ക്കും കൂടെ കരുത്തായി നിന്ന ആ സാനിധ്യം കൊതിക്കാതെ കഴിഞ്ഞ ഒരാണ്ടായി ലോകം ഉറങ്ങുകയോ ഉണരുകയോ ചെയ്തിട്ടില്ല.<br />
(ചന്ദ്രിക ഓര്&#x200d;മ്മ പതിപ്പ്: 2018, ഫെബ്രുവരി 1)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-year-goes-tribute-to-kerala-mp-e-ahamed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ അഹമ്മദിന്റെ മരുമകന്&#x200d; ഡോക്ടര്&#x200d; ബാബു ഷര്&#x200d;സാദ് അന്തരിച്ചു</title>
		<link>https://www.chandrikadaily.com/e-ahmeds-doctor-babu-shersad-death.html</link>
					<comments>https://www.chandrikadaily.com/e-ahmeds-doctor-babu-shersad-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 28 Nov 2017 04:24:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[doctor babu shersad]]></category>
		<category><![CDATA[e ahamed]]></category>
		<category><![CDATA[e ahmed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56594</guid>

					<description><![CDATA[ദുബൈ: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്&#x200d; കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ മരുമകന്&#x200d; ഡോക്ടര്&#x200d; ബാബു ഷര്&#x200d;സാദ്(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് ദുബായ് റാഷിദ് ഹോസ്പിറ്റലില്&#x200d; വെച്ചായിരുന്നു അന്ത്യം. ഇ അഹമ്മദിന്റെ മകള്&#x200d; ഡോക്ടര്&#x200d; ഫൗസിയയുടെ ഭര്&#x200d;ത്താവായ ബാബു ഷര്&#x200d;സാദ് കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ്. എഞ്ചിനീയര്&#x200d; പി.കെ അബൂബക്കറിന്റെ മകനായ ഷര്&#x200d;സാദ്, ദുബായ് മെഡികെയര്&#x200d; സിറ്റിയില്&#x200d; നെഫ്രോളജിസ്റ്റാണ്. സുഹൈല്&#x200d; (അമേരിക്ക), സഫീര്&#x200d; (ലണ്ടന്&#x200d;), ഡോക്ടര്&#x200d; സുമയ്യ എന്നിവരാണ് മക്കള്&#x200d;. പാര്&#x200d;ലമെന്റില്&#x200d; കുഴഞ്ഞുവീണ ഇ അഹമ്മദിനെ രാം മനോഹര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബൈ: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്&#x200d; കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ മരുമകന്&#x200d; ഡോക്ടര്&#x200d; ബാബു ഷര്&#x200d;സാദ്(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് ദുബായ് റാഷിദ് ഹോസ്പിറ്റലില്&#x200d; വെച്ചായിരുന്നു അന്ത്യം.</p>
<p>ഇ അഹമ്മദിന്റെ മകള്&#x200d; ഡോക്ടര്&#x200d; ഫൗസിയയുടെ ഭര്&#x200d;ത്താവായ ബാബു ഷര്&#x200d;സാദ് കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ്. എഞ്ചിനീയര്&#x200d; പി.കെ അബൂബക്കറിന്റെ മകനായ ഷര്&#x200d;സാദ്, ദുബായ് മെഡികെയര്&#x200d; സിറ്റിയില്&#x200d; നെഫ്രോളജിസ്റ്റാണ്.<br />
സുഹൈല്&#x200d; (അമേരിക്ക), സഫീര്&#x200d; (ലണ്ടന്&#x200d;), ഡോക്ടര്&#x200d; സുമയ്യ എന്നിവരാണ് മക്കള്&#x200d;.</p>
<p><div id="attachment_56602" style="width: 989px" class="wp-caption alignnone"><img aria-describedby="caption-attachment-56602" loading="lazy" class="size-full wp-image-56602" src="https://www.chandrikadaily.com/wp-content/uploads/2017/11/death.jpg" alt="" width="979" height="515" srcset="https://www.chandrikadaily.com/wp-content/uploads/2017/11/death.jpg 979w, https://www.chandrikadaily.com/wp-content/uploads/2017/11/death-300x158.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/11/death-768x404.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/11/death-696x366.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/11/death-798x420.jpg 798w" sizes="(max-width: 979px) 100vw, 979px" /><p id="caption-attachment-56602" class="wp-caption-text">ഇ അഹമ്മദിന്റെ മരണത്തെ തുടര്&#x200d;ന്ന് മാധ്യമപ്രവര്&#x200d;ത്തകരെ കാണുന്ന മകള്&#x200d; ഡോക്ടര്&#x200d; ഫൗസിയയും ഭര്&#x200d;ത്താവ് ഡോ. ബാബു ഷെര്&#x200d;ഷാദും</p></div></p>
<p>പാര്&#x200d;ലമെന്റില്&#x200d; കുഴഞ്ഞുവീണ ഇ അഹമ്മദിനെ രാം മനോഹര്&#x200d; ലോഹ്യ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ച് വൈകിപ്പിച്ച വിവാദ സമയത്ത് മക്കളായ നസീര്&#x200d; അഹമ്മദ്, റഈസ്, ഡോ. ഫൗസിയ എന്നിവര്&#x200d;ക്കൊപ്പം ഡോ. ബാബു ഷെര്&#x200d;ഷാദും സമീപത്തുണ്ടായിരുന്നു. ബാബു ഷെര്&#x200d;ഷാദാണ് ഇ അഹമ്മദിന്റെ മരണ വിവരം മാധ്യമപ്രവര്&#x200d;ത്തകരെ അറിയിച്ചിരുന്നത്. 12 മണിക്കൂറോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്&#x200d; നിലനിര്&#x200d;ത്തിയ അഹമ്മദിനെ ബ്രെയിന്&#x200d; വേവ് ടെസ്റ്റ് നടത്തിയതും പ്രമുഖ നെഫ്രോളജിസ്റ്റായ മരുമകന്റെ അറിവോടെയായിരുന്നു.</p>
<p><iframe loading="lazy" src="https://www.youtube.com/embed/7cWANvq1DjM" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-ahmeds-doctor-babu-shersad-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഹമ്മദിന്റെ മരണം: സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം: മുസ്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/parliament-e-ahamed-death.html</link>
					<comments>https://www.chandrikadaily.com/parliament-e-ahamed-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Feb 2017 19:01:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[e ahamed]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[parliament panel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21197</guid>

					<description><![CDATA[ലുഖ്മാന്‍ മമ്പാട് ചെന്നൈ: രാജ്യത്തെ വര്‍ത്തമാനകാല വെല്ലുവിളികളെ അതിജയിക്കാന്‍ ദലിത്-പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ വിശാല ഐക്യം രൂപപ്പെടുത്തണമെന്ന് മുസ്്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഹിംസാത്മകമായ സംഘ്പരിവാര്‍ ശക്തികള്‍ ശക്തിയാര്‍ജ്ജിക്കുന്നത് തടയിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇക്കാര്യത്തില്‍ ക്രിയാത്മക നേതൃത്വം നല്‍കുമെന്നും മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , ഭാരവാഹികളായ അഡ്വ.ഇഖ്ബാല്‍ അഹമ്മദ്, [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>ചെന്നൈ: രാജ്യത്തെ വര്&#x200d;ത്തമാനകാല വെല്ലുവിളികളെ അതിജയിക്കാന്&#x200d; ദലിത്-പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ വിശാല ഐക്യം രൂപപ്പെടുത്തണമെന്ന് മുസ്്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.<br />
ഹിംസാത്മകമായ സംഘ്പരിവാര്&#x200d; ശക്തികള്&#x200d; ശക്തിയാര്&#x200d;ജ്ജിക്കുന്നത് തടയിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇക്കാര്യത്തില്&#x200d; ക്രിയാത്മക നേതൃത്വം നല്&#x200d;കുമെന്നും മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്&#x200d; മൊയ്തീന്&#x200d;, ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d;വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; , ഭാരവാഹികളായ അഡ്വ.ഇഖ്ബാല്&#x200d; അഹമ്മദ്, എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ് ഒമര്&#x200d;, സിറാജ് ഇബ്രാഹീം സേട്ട് എന്നിവര്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു. മുസ്്‌ലിംലീഗ് അധ്യക്ഷനും മുന്&#x200d; കേന്ദ്രമന്ത്രിയും ഐക്യരാഷ്ട്ര സഭയിലുള്&#x200d;പ്പെടെ നിരവധി തവണ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ഇ അഹമ്മദിനോട് മരണാനന്തരം ചെയ്ത അനാദരവിനെ കുറിച്ച് സംയുക്ത പാര്&#x200d;ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ദേശീയ പ്രവര്&#x200d;ത്തക സമിതി പ്രമേയത്തില്&#x200d; ആവശ്യപ്പെട്ടു.<br />
ഇക്കാര്യത്തില്&#x200d; നിയമപരമായ എല്ലാ വഴികളും തേടും. കേന്ദ്ര സര്&#x200d;ക്കാറും ആര്&#x200d;.എം.എച്ചും കടുംപിടുത്തം ഒഴിവാക്കി അന്വേഷണത്തിന് തയ്യാറാവണം. ദീര്&#x200d;ഘകാലം പാര്&#x200d;ലമെന്റംഗമായിരുന്ന ഇ അഹമ്മദ് സഭയുടെ സംയുക്ത യോഗത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുമ്പോള്&#x200d; കുഴ ഞ്ഞുവീണതും വിടപറഞ്ഞതും അന്വേഷിക്കേണ്ടത് അനിവാര്യമാണ്. അറബി-ഉര്&#x200d;ദു ഭാഷകള്&#x200d;ക്ക് എതിരായ നീക്കങ്ങള്&#x200d; ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം സങ്കുചിതത്വത്തില്&#x200d; നിന്ന് ഭരണകൂടങ്ങള്&#x200d; പിന്&#x200d;മാറണമെന്നും യോഗം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ സെറ്റ് പരീക്ഷയില്&#x200d; സംസ്‌കൃതവും തെലുങ്കും നിലനിര്&#x200d;ത്തിയപ്പോള്&#x200d; ഒട്ടേറെ ന്യൂനപക്ഷ വിഭാഗങ്ങള്&#x200d; ആശ്രയിക്കുന്ന അറബിയെയും ഉര്&#x200d;ദുവിനെയും ഒഴിവാക്കിയത് കടുത്ത അനീതിയാണ്. ഭരണഘടനാപരമായ അവകാശങ്ങള്&#x200d; കവരുന്ന ഇത്തരം നീക്കങ്ങള്&#x200d;ക്കെതിരെ പോരാട്ടത്തിന്റെ എല്ലാ വഴികളും തേടും. യു.എ.പി.എ ഉള്&#x200d;പ്പെടെയുള്ള കരിനിയമങ്ങള്&#x200d; ന്യൂനപക്ഷ വേട്ടക്ക് ഭരണകൂടവും എന്&#x200d;.ഐ.എയും ഉപയോഗിക്കുന്നതിനെതിരെ പാര്&#x200d;ലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കും.<br />
യോഗയുടെ മറവില്&#x200d; ഹിന്ദുത്വ അജണ്ട അടിച്ചേല്&#x200d;പിക്കാനുള്ള നീക്കങ്ങള്&#x200d; അംഗീകരിക്കാനാവില്ല. 64 വിധം യോഗകളില്&#x200d; 24ഉം മുസ്്‌ലിംകളിലെ നിസ്‌കാരത്തിലുണ്ടെന്നാണ് നരേന്ദ്രമോദി ന്യായം പറയുന്നത്. ദൈവത്തില്&#x200d; പങ്കു ചേര്&#x200d;ക്കുന്ന ഒന്നിനെയും ബഹുസ്വരതയില്&#x200d; കെട്ടിപ്പടുത്ത ഇന്ത്യയില്&#x200d; അടിച്ചേല്&#x200d;പ്പിക്കരുത്.<br />
ഏകസിവില്&#x200d;കോഡ് അടിച്ചേല്&#x200d;പ്പിക്കാന്&#x200d; നടക്കുന്നതുള്&#x200d;പ്പെടെ മൗലികാവകാശം കവര്&#x200d;ന്നെടുക്കാനുള്ള നീക്കങ്ങളെ മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ഒറ്റക്കെട്ടായി ചെറുത്ത് തോല്&#x200d;പ്പിക്കണമെന്നും നേതാക്കള്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parliament-e-ahamed-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു മകളുടെ പ്രാണസങ്കടം</title>
		<link>https://www.chandrikadaily.com/editorial-page-article-24-february-2017-2.html</link>
					<comments>https://www.chandrikadaily.com/editorial-page-article-24-february-2017-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Feb 2017 18:12:00 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[e ahamed]]></category>
		<category><![CDATA[e ahammed]]></category>
		<category><![CDATA[e ahmed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21057</guid>

					<description><![CDATA[ഡോ. ഫൗസിയ ഷെര്‍സാദ് ഭൂമിക്കുത്തരമില്ല, വിലപിക്കുന്ന കടലുകള്‍ക്കും-ഉമര്‍ ഖയ്യാം. ജനുവരി 31 ശാന്തമായ, തണുത്ത ദിവസമായിരുന്നു ഞങ്ങള്‍ക്ക്. മന്ദഗതിയിലുള്ള തുടക്കത്തോടെ ഞങ്ങള്‍ പതിവ് ദിനചര്യയിലേക്ക് നീങ്ങി. എന്നിരുന്നാലും എല്ലാ പ്രവാസികളും ഉത്കണ്ഠാകുലരാകുന്നപോലെ ആ ടെലിഫോണ്‍ ബെല്ലടി ഞങ്ങളെയും ഞെട്ടിച്ചു. &#8216;നിങ്ങളുടെ പിതാവ്, അല്ലെങ്കില്‍ മാതാവ്, സഹോദരന്‍ അല്ലെങ്കില്‍ സഹോദരി വളരെ ഗുരുതരാവസ്ഥയിലാണ് ഉടന്‍ പുറപ്പെടുക&#8217; ഇത്തരത്തിലുള്ള ഫോണ്‍ വിളി വരുമെന്ന ഉള്‍ഭയത്തോടെയാണ് മിക്ക പ്രവാസികളും കഴിയുന്നത്. ഫോണ്‍ ബെല്ലടിക്കുമ്പോഴുണ്ടാകുന്ന ഇത്തരത്തിലുള്ള അന്ധാളിപ്പ് ഇന്ത്യന്‍ മണ്ണില്‍ നിന്ന് പറിച്ചുനടപ്പെട്ടതുമുതല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഡോ. ഫൗസിയ ഷെര്&#x200d;സാദ്</strong></p>
<p>ഭൂമിക്കുത്തരമില്ല, വിലപിക്കുന്ന കടലുകള്&#x200d;ക്കും-ഉമര്&#x200d; ഖയ്യാം.<br />
ജനുവരി 31 ശാന്തമായ, തണുത്ത ദിവസമായിരുന്നു ഞങ്ങള്&#x200d;ക്ക്. മന്ദഗതിയിലുള്ള തുടക്കത്തോടെ ഞങ്ങള്&#x200d; പതിവ് ദിനചര്യയിലേക്ക് നീങ്ങി. എന്നിരുന്നാലും എല്ലാ പ്രവാസികളും ഉത്കണ്ഠാകുലരാകുന്നപോലെ ആ ടെലിഫോണ്&#x200d; ബെല്ലടി ഞങ്ങളെയും ഞെട്ടിച്ചു. &#8216;നിങ്ങളുടെ പിതാവ്, അല്ലെങ്കില്&#x200d; മാതാവ്, സഹോദരന്&#x200d; അല്ലെങ്കില്&#x200d; സഹോദരി വളരെ ഗുരുതരാവസ്ഥയിലാണ് ഉടന്&#x200d; പുറപ്പെടുക&#8217; ഇത്തരത്തിലുള്ള ഫോണ്&#x200d; വിളി വരുമെന്ന ഉള്&#x200d;ഭയത്തോടെയാണ് മിക്ക പ്രവാസികളും കഴിയുന്നത്. ഫോണ്&#x200d; ബെല്ലടിക്കുമ്പോഴുണ്ടാകുന്ന ഇത്തരത്തിലുള്ള അന്ധാളിപ്പ് ഇന്ത്യന്&#x200d; മണ്ണില്&#x200d; നിന്ന് പറിച്ചുനടപ്പെട്ടതുമുതല്&#x200d; അനുഭവപ്പെടുന്നതാണ്.<br />
ഏതാണ്ട് 10:40 നോടടുത്ത സമയത്താണ് ഭര്&#x200d;ത്താവ് ഫോണെടുത്തത്. &#8216;രാഷ്ട്രപതി സഭയെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുമ്പോള്&#x200d; ഉപ്പ ബോധരഹിതനായി പാര്&#x200d;ലമെന്റിന്റെ സെന്&#x200d;ട്രല്&#x200d; ഹാളില്&#x200d; കുഴഞ്ഞു വീഴുകയും അദ്ദേഹത്തെ ആസ്പത്രിയിലാക്കുകയും ചെയ്തിരിക്കുന്നു&#8217; എന്ന തരത്തിലുള്ള സംക്ഷിപ്ത രൂപമാണ് അദ്ദേഹത്തിന്റെ സഹായിയായി പ്രവര്&#x200d;ത്തിക്കുന്ന വ്യക്തി വികാരനിര്&#x200d;ഭരനായി ഫോണില്&#x200d; അറിയിച്ചത്. ആ ഫോണ്&#x200d; വിളി ഞങ്ങളുടെ ജീവിതം മാറ്റുകയും മനസ്സില്&#x200d; ആഴത്തില്&#x200d; മുറിവേല്&#x200d;പ്പിക്കുകയും ചെയ്തു. വികാരങ്ങള്&#x200d; മിന്നിമറഞ്ഞു, ചോദ്യങ്ങളും ദേഷ്യവും സങ്കടവും ഒപ്പം നിറഞ്ഞു. അതേസമയം, തങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും സ്ഥിരപ്രതിഷ്ഠ നേടിയ വിവിധ തലത്തില്&#x200d; നിന്നുള്ള ആളുകളുടെ പിന്തുണ ആശ്വാസമായി.<br />
ഞാനപ്പോള്&#x200d; ജോലി സ്ഥലത്തായിരുന്നു, സഹപ്രവര്&#x200d;ത്തകര്&#x200d; എന്നെ വീട്ടിലേക്കും പിന്നീട് എയര്&#x200d;പോര്&#x200d;ട്ടിലേക്കും കൂട്ടിക്കൊണ്ടുപോയി. എന്റെ മാനസികാവസ്ഥ വായിച്ചെടുത്ത അവരെന്നെ ഡ്രൈവ് ചെയ്യാന്&#x200d; അനുവദിച്ചില്ല. ഉപ്പയുടെ അരികിലെത്താനുള്ള വ്യഗ്രതയില്&#x200d; ആദ്യം ലഭ്യമായ വിമാനത്തില്&#x200d; ഡല്&#x200d;ഹിയിലേക്ക് തിരിച്ചു. യാത്രയിലുടനീളം ഖുര്&#x200d;ആന്&#x200d; ഓതുകയും ഉപ്പയുടെ ദീര്&#x200d;ഘായുസിനായി പ്രാര്&#x200d;ത്ഥിക്കുകയുമായിരുന്നു.<br />
ഫോണ്&#x200d; നിര്&#x200d;ത്താതെ ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ ചെറിയ വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ നെഫ്രോളജിസ്റ്റായ ഭര്&#x200d;ത്താവിന് ഒരു ഡോക്ടറുമായി സംസാരിക്കാനായി. ബോധം വീഴാന്&#x200d; തങ്ങള്&#x200d; കഠിന ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രക്ത ചംക്രമണവും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലല്ലെന്നും യാതൊരു പ്രതികരണവുമില്ലെന്നും ഡോക്ടര്&#x200d; തുടര്&#x200d;ന്നു പറഞ്ഞു. ഹാര്&#x200d;ട്ട് ബ്ലോക്ക് അനുഭവപ്പെട്ടതു മുതല്&#x200d; അദ്ദേഹത്തിന് ഇ.എം.ഡി (Eletcro Mechanical Dissociation) യുടെ സഹായത്തോടെ താല്&#x200d;ക്കാലിക ചലനം നല്&#x200d;കി വരികയായിരുന്നു. ഈ നിമിഷങ്ങള്&#x200d; വളരെ നിര്&#x200d;ണായകമാണ്.<br />
ദുബൈയില്&#x200d; നിന്നും ഞങ്ങള്&#x200d; വിമാനം കയറിയത് വളരെ ആശങ്കയോടെയാണ്. ഉപ്പയെക്കുറിച്ചുള്ള വളരെ നല്ല ഓര്&#x200d;മ്മകള്&#x200d; എന്റെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. ഒരാഴ്ച മുമ്പ് ഞങ്ങള്&#x200d;ക്കൊപ്പം അദ്ദേഹം ചെലവഴിച്ച നിമിഷങ്ങള്&#x200d; ഓര്&#x200d;ത്തെടുത്തു. ഈ ഓടിപ്പാച്ചില്&#x200d; നിര്&#x200d;ത്തി ഇനി അല്&#x200d;പം വിശ്രമമെടുക്കണമെന്ന് ഞങ്ങള്&#x200d; പറഞ്ഞിരുന്നു. എന്നാല്&#x200d; പാര്&#x200d;ലമെന്റിന്റെ ബജറ്റ് സമ്മേളനമായതിനാല്&#x200d; തന്നെ ആദ്യ ദിവസം മുതല്&#x200d; സഭയിലുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാര്&#x200d;ലമെന്റിനെക്കുറിച്ചു പറയുമ്പോഴൊക്കെ ചെറിയ കുട്ടികള്&#x200d;ക്ക് ആദ്യമായി സമ്മാനം ലഭിച്ചാലുണ്ടാകുന്ന സന്തോഷത്തോടെയാണ് അദ്ദേഹം സംസാരിക്കുക.<br />
ഡല്&#x200d;ഹിയിലെത്തിയ ഉടന്&#x200d; ഞങ്ങള്&#x200d; ആര്&#x200d;.എം.എല്&#x200d; ആസ്പത്രിയിലെത്തി. ആസ്പത്രിയിലേക്കുള്ള യാത്രയില്&#x200d; ആര്&#x200d;.എം.എല്&#x200d; ആസ്പത്രിയിലെ ട്രോമ കെയര്&#x200d; ഐ.സിയുവിനു പുറത്തു കാത്തുനില്&#x200d;ക്കുന്നവരുമായി ഞങ്ങള്&#x200d; ഫോണില്&#x200d; സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണെന്നായിരുന്നു അവരുടെ മറുപടി. കഴിയുന്നത്രയും വേഗം ഞങ്ങള്&#x200d; ആസ്പത്രിയിലെത്തി. പുറത്ത് കാത്തിരിക്കാന്&#x200d; പറഞ്ഞപ്പോള്&#x200d; ഞങ്ങളുടെ ആശങ്കയും പ്രതീക്ഷയും അവര്&#x200d;ക്ക് കാണാമായിരുന്നു.<br />
അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്&#x200d;മാരുമായി സംസാരിക്കാന്&#x200d; ട്രോമ ഐ.സി.യുവിന് പുറത്ത് ഞങ്ങള്&#x200d; കാത്തിരുന്നു. ഉപ്പയെ കാണാന്&#x200d; അനുവദിക്കാമെന്ന് നേരത്തെ മെഡിക്കല്&#x200d; സൂപ്രണ്ട് ഉറപ്പു തന്നിരുന്നു. അകത്തേക്കു കടക്കാന്&#x200d; സെക്യൂരിറ്റി സ്റ്റാഫിനോട് പലവട്ടം അഭ്യര്&#x200d;ത്ഥിച്ചു. അവസാനം ഒരു മണിക്കൂറിനു ശേഷം രണ്ടു പേര്&#x200d; എന്നെയും ഭര്&#x200d;ത്താവിനെയും ഒരു മുറിയിലേക്കു കൊണ്ടുപോയി. ഡ്യൂട്ടി ഡോക്ടര്&#x200d;മാരായിരുന്നു അത്. ആ മുറിയിലെ ചുമരില്&#x200d; ഒരു ടെലിമെന്ററി മോണിറ്ററുണ്ടായിരുന്നു. അതില്&#x200d; നിരവധി രോഗികളുടെ ജീവതാളം കാണുന്നുണ്ടായിരുന്നു. അതിലൊന്നു ചൂണ്ടിക്കാട്ടി ഡോകടര്&#x200d; പറഞ്ഞു: &#8216;ഇതാണ് മിസ്റ്റര്&#x200d; അഹമ്മദിന്റെത്&#8217;. കൃത്രിമമായി ഹൃദയമിടിപ്പ് നല്&#x200d;കുന്നതാണ് കാണാനായത്. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലായിരുന്നു. ഇക്കാര്യം ഭര്&#x200d;ത്താവ് ചൂണ്ടിക്കാട്ടിയപ്പോള്&#x200d; ഡോക്ടര്&#x200d; പെട്ടെന്ന് ഞങ്ങളെ പുറത്താക്കുകയും കാത്തിരിക്കാന്&#x200d; ആവശ്യപ്പെടുകയുമായിരുന്നു. ക്ഷമക്കും പ്രതീക്ഷക്കും പകരം ദേഷ്യവും നിരാശയും സങ്കടവുമെല്ലാം കടന്നുവന്നു. മനസിനെ നിയന്ത്രിക്കാനാവാത്ത അവസ്ഥ.<br />
സമയം ഇഴഞ്ഞു നീങ്ങുകയാണ്. ട്രോമ കെയര്&#x200d; ഐ.സി.യുവിനു പുറത്ത് ആളുകളുടെ എണ്ണം കൂടുകയാണ്. ഞങ്ങളുടെ കൂടെ പാര്&#x200d;ലമെന്റംഗങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ മക്കളെയെങ്കിലും അകത്തേക്ക് കടത്തിവിടണമെന്ന് അവര്&#x200d; അപേക്ഷിക്കുകയാണ്. അതിനിടെ രണ്ടു പേര്&#x200d; പുറത്തുവന്ന് അവരുടെ വ്യക്തിപരമായ ഉത്തരവാദിത്വത്തില്&#x200d; ഒരു നോക്ക് കാണാമെന്നും അദ്ദേഹത്തെ ആന്റി ചേംബറിലേക്ക് മാറ്റുകയാണെന്നും അറിയിച്ചു. ഐ.സി.യുവിലെ മൂലയില്&#x200d; കര്&#x200d;ട്ടണിട്ട താല്&#x200d;ക്കാലിക സ്ഥലത്തേക്ക് ഞങ്ങളെ ആനയിച്ചു. മേലാസകലം വിവിധ യന്ത്രങ്ങള്&#x200d; ഘടിപ്പിച്ച ഉപ്പയെ ഒരു നോക്കു കണ്ടതും ഞാന്&#x200d; ഉപ്പായെന്ന് വിളിച്ചലറി. ഞാനാദ്യം കരുതിയത് കാല്&#x200d;പാദ ഭാഗമായിരിക്കുമെന്നാണ്. പിന്നീടാണ് മുകള്&#x200d; ഭാഗമാണെന്ന സത്യം തിരിച്ചറിഞ്ഞത്. മുഖം ചെരിഞ്ഞാണ് കിടന്നിരുന്നത്. നിരവധി പ്ലാസ്റ്ററുകളാല്&#x200d; പൊതിഞ്ഞിരുന്നു. തല മുകളിലേക്ക് ഉയര്&#x200d;ത്തിവെച്ച നിലയിലും നെഞ്ച് ദ്രുതഗതിയില്&#x200d; ചലിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. ഐ.സി.യുവിനകത്ത് കടക്കാന്&#x200d; അനുവാദമില്ലെന്നു പറഞ്ഞ് സെക്കന്റുകള്&#x200d;ക്കം തങ്ങളോട് പുറത്തുപോകാന്&#x200d; ആവശ്യപ്പെട്ടു. തങ്ങളത് അനുസരിച്ചു. അതേസമയം, ധാര്&#x200d;മ്മിത രോഷവും വിനയവും നിരാശയും ദേഷ്യവുമെല്ലാം ഞങ്ങളെ പിടികൂടിയിരുന്നു. ഉപ്പയുടെ മുഖവും നെഞ്ചും സാധാരണയേക്കാള്&#x200d; മൂന്നിരട്ടിയോളം തടിച്ചിരുന്നു. ഉപ്പയുടെ നെഞ്ചില്&#x200d; സ്വയം പ്രവര്&#x200d;ത്തിക്കുന്ന യന്ത്രം ശക്തമായി ഇടിച്ചുകൊണ്ടിരിക്കുകയാണെന്ന ആ യാഥാര്&#x200d;ത്ഥ്യം പെട്ടെന്ന് ഞാന്&#x200d; തിരിച്ചറിഞ്ഞു. ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയതു മുതല്&#x200d; അതായത് രണ്ടു മണി മുതല്&#x200d; ഈ യന്ത്രം പ്രവര്&#x200d;ത്തിച്ചുകൊണ്ടിരിക്കുന്നതായി അവിടെയുണ്ടായിരുന്ന സഹായി കാണുന്നുണ്ടായിരുന്നു. യന്ത്രത്തിന്റെ നിരന്തരമായ ബീപ് ശബ്ദം എന്റെ ശരീരത്തെ വിറകൊള്ളിച്ചു. വളരെ അടിയന്തര ഘട്ടത്തില്&#x200d; അബോധാവസ്ഥയില്&#x200d; നിന്ന് ഉണര്&#x200d;ത്താന്&#x200d; യന്ത്ര സഹായത്തോടെ നെഞ്ചില്&#x200d; ഇടിക്കുന്ന ഈ സംവിധാനം (Lucas, Autopulse) നാല്&#x200d;പതു മിനിറ്റു വരെ മാത്രമേ ഉപയോഗിക്കാന്&#x200d; പാടുള്ളൂ. ഉള്ളിലുള്ള അവയവങ്ങള്&#x200d;ക്ക് പൊട്ടല്&#x200d; പോലുള്ള അവസരത്തില്&#x200d; മാത്രമേ യന്ത്രം ഇതില്&#x200d; കൂടുതല്&#x200d; സമയം ഉപയോഗിക്കാന്&#x200d; കഴിയുകയുള്ളു.<br />
ഉപ്പയെ കാണണമെന്ന് ഞങ്ങള്&#x200d; ആവശ്യപ്പെട്ടപ്പോഴൊക്കെ ആരെയും അകത്തേക്ക് വിടരുതെന്ന് &#8216;മുകളില്&#x200d;&#8217; നിന്ന് ഉത്തരവുണ്ടെന്നാണ് ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞുകൊണ്ടിരുന്നത്. ഈ നിലപാടു തന്നെയാണ് സഹോദരന്&#x200d; വന്നപ്പോഴും ഡോക്ടര്&#x200d;മാര്&#x200d; കൈക്കൊണ്ടത്. ശക്തമായ പിന്തുണയുമായാണ് സോണിയാജി വന്നത്. വന്നപാടെ അവരെന്നെ കെട്ടിപ്പിടിച്ചു. ഉച്ച മുതല്&#x200d; തന്നെ നിരവധി എം.പിമാര്&#x200d; ആസ്പത്രിയില്&#x200d; കാത്തിരിക്കുന്നുണ്ട്. എല്ലാവരുടെയും അവസ്ഥ ഇതു തന്നെയായിരുന്നു. ആര്&#x200d;ക്കും പ്രശ്‌നത്തില്&#x200d; ഇടപെടാനോ അകത്തേക്ക് കടക്കാനോ കഴിഞ്ഞിരുന്നില്ല. ബൗണ്&#x200d;സര്&#x200d;മാരായിരുന്നു എണ്ണത്തില്&#x200d; കൂടുതല്&#x200d;. ഐ.സി.യു വിലെ വര്&#x200d;ക്കിങ് ഏരിയയില്&#x200d; ഏതാനും ഡോക്ടര്&#x200d;മാര്&#x200d; ഇരിക്കുന്നുണ്ടായിരുന്നു. അവിടത്തെ ശാന്തത നിറഞ്ഞ അന്തരീക്ഷം ഞങ്ങള്&#x200d;ക്ക് കാണാമായിരുന്നു. അപ്പോഴും ഓട്ടോപ്ലസ് യന്ത്രത്തിന്റെ ബീപ് ശബ്ദം വേദനയോടെ ഞങ്ങളുടെ ചെവിയിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നു. ഓരോ ശബ്ദത്തിലും ഉപ്പയുടെ ശരീരം ഉയരുകയും താഴുകയും ചെയ്യുന്ന അവസ്ഥ എനിക്ക് അനുഭവപ്പെട്ടു. രാത്രി പന്ത്രണ്ടു മണി, പെട്ടെന്ന് സഹോദരന്&#x200d; ഉപ്പയെ കാണണമെന്ന് ആവശ്യപ്പെട്ടു. ECMO എടുക്കാനായി പുറത്തേക്ക് കൊണ്ടുപോകുകയാണെന്നും അപ്പോള്&#x200d; ഉപ്പയെ കാണാമെന്നുമാണ് അധികൃതര്&#x200d; അറിയിച്ചത്. രക്തത്തില്&#x200d; കൃത്രിമമായി ഓക്‌സിജന്&#x200d; കലര്&#x200d;ത്തി പ്രവഹിപ്പിക്കുന്നതിനെയാണ് ഋഇങഛ എന്നു പറയുന്നത്. ശ്വാസകോശം പ്രവര്&#x200d;ത്തനക്ഷമമല്ലാത്തപ്പോഴോ ശസ്ത്രക്രിയാ വേളയിലോ ആണ് ഇത്തരം സംവിധാനമുപയോഗിക്കുക. അതിനാല്&#x200d; ഉപ്പയുടെ അവസ്ഥ എങ്ങനെയാണെന്ന് തിരിച്ചറിയാനായില്ല. പൊതുവില്&#x200d; ഹൃദയമോ ശ്വാസകോശമോ തകരാറിലായാല്&#x200d; ജീവന്&#x200d; നിലനിര്&#x200d;ത്താന്&#x200d; മാത്രമാണ് ഇത്തരം യന്ത്രങ്ങള്&#x200d; പ്രയോജനപ്പെടുത്തുക. ഭര്&#x200d;ത്താവാണ് ഡോക്ടര്&#x200d;മാരോട് സംസാരിച്ചിരുന്നത്. ഞാനുമായി ഒന്നും ചര്&#x200d;ച്ച ചെയ്തിരുന്നില്ല. ഓട്ടോപ്ലസ് പോലുള്ള യന്ത്രങ്ങള്&#x200d; ഉപയോഗിക്കുമ്പോള്&#x200d; എന്തുകൊണ്ട് തങ്ങളോട് ആരാഞ്ഞില്ലെന്ന് ഡോക്ടര്&#x200d;മാരോട് ചോദിച്ചപ്പോള്&#x200d; അവര്&#x200d;ക്ക് ഒരുത്തരവും ഉണ്ടായിരുന്നില്ല. ആദ്യം ബ്രെയിന്&#x200d; സ്റ്റെം ടെസ്റ്റ് നടത്താതെ ഋഇങഛ എടുക്കുന്നതെന്തിനാണെന്ന ചോദ്യത്തിനു ശേഷമാണ് ഡോക്ടര്&#x200d;മാര്&#x200d; അല്&#x200d;പം അയഞ്ഞതും ഋഇങഛ താമസിപ്പിക്കാന്&#x200d; തീരുമാനിച്ചതും. തലച്ചോറിന്റെ പ്രവര്&#x200d;ത്തനവും കുഴപ്പങ്ങളും ബ്രെയിന്&#x200d; സ്റ്റെം ടെസ്റ്റിലൂടെ മനസിലാക്കാനാകും. കാത്തിരിപ്പ് നീണ്ടതല്ലാതെ രണ്ടു മണിക്കൂര്&#x200d; നേരത്തേക്ക് ഒന്നും സംഭവിച്ചില്ല.<br />
എം.പിമാര്&#x200d;ക്കും ക്ഷമ നശിച്ചു വരികയാണ്. അഹമ്മദ് സാഹിബിന്റെ മക്കളെയെങ്കിലും അകത്തു കടക്കാന്&#x200d; അനുവദിക്കണമെന്ന് ചില എം.പിമാര്&#x200d; സെക്യൂരിറ്റിക്കാരോടും ബൗന്&#x200d;സര്&#x200d;മാരോടും ആവശ്യപ്പെടുന്നത് കേള്&#x200d;ക്കാമായിരുന്നു. അതെല്ലാം അവര്&#x200d; നിരസിച്ചു. നിങ്ങള്&#x200d; വേണമെങ്കില്&#x200d; എന്നെ അറസ്റ്റ് ചെയ്‌തോളൂവെന്ന് എം.കെ രാഘവന്&#x200d; എം.പി ദേഷ്യത്തോടെ പറയുന്നത് കേട്ടു. അഞ്ച് മിനിറ്റുകൂടി കാത്തിരിക്കാന്&#x200d; ഒരു പൊലീസ് ഓഫീസര്&#x200d; ഞങ്ങളോട് ആവശ്യപ്പെട്ടു. പക്ഷേ അത് രണ്ടു മണി വരെ തുടര്&#x200d;ന്നു. കാര്യങ്ങള്&#x200d; കൈവിട്ടുപോകുകയാണ്. അവസാനം ഞങ്ങള്&#x200d; ഡോക്ടര്&#x200d;മാരോട് സംസാരിക്കാന്&#x200d; തീരുമാനിച്ചു. അങ്ങനെ 2017 ഫെബ്രുവരി ഒന്ന് സമയം പുലര്&#x200d;ച്ചെ 2: 15. ഉപ്പക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. പിന്നെ എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്&#x200d; വാക്കുകള്&#x200d; കിട്ടുന്നില്ല.<br />
വൈദ്യശാസ്ത്ര അവഗണന വീഴ്ചയാകുമ്പോള്&#x200d; ഗുരുതരമായ പരിക്കോ അല്ലെങ്കില്&#x200d; മരണം തന്നെയോ ആയിരിക്കും അതിന്റെ ഫലം. ആതുര സേവന രംഗത്തെ അലംഭാവം മാത്രമാണ് അദ്ദേഹത്തെ മരണത്തിലെത്തിച്ചത്. ശരിയായ ചികിത്സ പോലും നല്&#x200d;കാന്&#x200d; ഡോക്ടര്&#x200d;മാര്&#x200d; ശ്രമിച്ചില്ല. ജീവിതത്തിലുടനീളം അനീതിക്കെതിര പോരാടുകയും ശബ്ദിക്കുകയും ചെയ്ത റാം മനോഹര്&#x200d; ലോഹ്യയുടെ നാമത്തിലുള്ള ആസ്പത്രിയിലാണ് ഈ അനീതി നടന്നത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്&#x200d; ഈ നീതി നിഷേധത്തിനെതിരെ ഞങ്ങള്&#x200d;ക്കൊപ്പം നിന്ന് ശബ്ദിക്കുമായിരുന്നുവെന്നതില്&#x200d; എനിക്ക് യാതൊരു സംശയവുമില്ല.<br />
ചില ഹൃദയശൂന്യമായ വിരോധാഭാസമല്ലാതെ ഇപ്പോള്&#x200d; ഒരുത്തരവും ബാക്കിയാവുന്നില്ല. ആരോഗ്യ സംരക്ഷണത്തിലെ ലീഡര്&#x200d;ഷിപ്പ് എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ആര്&#x200d;.എം.എല്&#x200d; ആസ്പത്രിയിലെ വെബ്‌സൈറ്റില്&#x200d; അഭിമാനത്തോടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്&#x200d; എന്തു തരത്തിലുള്ള നേതൃത്വമാണ് നിങ്ങള്&#x200d; പറയുന്നത്? വിരട്ടലിന്റെയോ സത്യം മറച്ചുവെക്കലിന്റെയോ? ഭാവി ഡോക്ടര്&#x200d;മാരുടെ മനസും ആത്മാവും നശിപ്പിക്കുന്നതാണോ നിങ്ങളുടെ സാരഥ്യം? മരിച്ചവരോടുള്ള ആക്രമണമാണോ നിങ്ങളുടെ പ്രാമാണിത്വം?<br />
24 ഡോക്ടര്&#x200d;മാര്&#x200d; ഇ അഹമ്മദിനെ ചികിത്സിക്കാനുണ്ടായിരുന്നുവെന്നാണ് ആര്&#x200d;.എം.എല്&#x200d; ആസ്പത്രി മെഡിക്കല്&#x200d; സൂപ്രണ്ട് പറഞ്ഞത്. ആരില്&#x200d; നിന്നും ഞങ്ങള്&#x200d;ക്ക് ഒരു മറുപടിയും ലഭിച്ചിട്ടില്ല, ആരും ഒന്നും വിശദമാക്കുകയോ ഞങ്ങളുടെ അനുമതി തേടുകയോ ചെയ്തിട്ടില്ല. എന്നാലിപ്പോഴും ഞാന്&#x200d; വിശ്വസിക്കുന്നത് മെഡിക്കല്&#x200d; സൂപ്രണ്ട് ആദരണീയ വ്യക്തിത്വം തന്നെയാണെന്നാണ്. സഹാനുഭൂതിയുടെയും ബഹുമാനത്തിന്റെയും മാന്യതയുടെയും മൂല്യങ്ങള്&#x200d; നിങ്ങളുടെ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നുണ്ട്. ഞാന്&#x200d; ചോദിക്കട്ടെ, 2017 ജനുവരി 31 ന് ഇതൊക്കെ എവിടെയായിരുന്നു ?. ഞാനും ഒരു ഡോക്ടറാണ്, ഞങ്ങള്&#x200d;ക്കും ഒരു കുടുംബമുണ്ട്. ഇര എന്ന നിലയില്&#x200d; ഇതിനെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്.<br />
എന്റെ പിതാവ് ജനപ്രതിനിധിയാണെന്നത് മറന്നേക്കാം. അദ്ദേഹമൊരു മുന്&#x200d; മന്ത്രിയാണെന്നതും അവഗണിക്കാം. എന്നാല്&#x200d; അദ്ദേഹം രാജ്യത്തെ പ്രായമായൊരു രാജ്യതന്ത്രജ്ഞനായിരുന്നുവെന്ന കാര്യം മറക്കരുതായിരുന്നു. അദ്ദേഹത്തിന്റെ കുട്ടികള്&#x200d;ക്ക് പിതാവായിരുന്നുവെന്ന കാര്യം ഓര്&#x200d;ക്കണമായിരുന്നു. ഇത്തരം ചോദ്യങ്ങള്&#x200d; ചോദിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആളുകളില്&#x200d; അദ്ദേഹത്തിന്റെ ശബ്ദം അലയടിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം വിസ്മരിക്കരുതായിരുന്നു. ഈ ശബ്ദത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ല. ഉപ്പയുടെ ശബ്ദം നിലയ്ക്കില്ലെന്നാണ് എന്റെ പ്രതീക്ഷ. അവസാന ശ്വാസം വരെ അദ്ദേഹം എല്ലാവര്&#x200d;ക്കും ഒരു സന്ദേശമായിരുന്നു. ഏതാനും ചില ഡോക്ടര്&#x200d;മാര്&#x200d;ക്കെങ്കിലും മനസ്സാക്ഷിയുണ്ടെന്ന് എനിക്ക് ഉറപ്പാണ്. ദയവായി അവര്&#x200d; കാര്യങ്ങള്&#x200d; വിശദീകരിക്കണം.<br />
ഈ വര്&#x200d;ഷം പേഷ്യന്റ് ബില്&#x200d; ഓഫ് റൈറ്റ്‌സ് (രോഗികളുടെ അവകാശ സംരക്ഷണ ബില്ല്) ലോക്‌സഭയില്&#x200d; അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു. രോഗികളുടെ അവകാശങ്ങള്&#x200d; സംരക്ഷിക്കുകയും സമയമാകുമ്പോള്&#x200d; സമാധാനത്തോടെയും അന്തസോടെയും മരിക്കുകയും ചെയ്യാന്&#x200d; എല്ലാ രോഗികള്&#x200d;ക്കും സാധ്യമാകുന്ന വിധം അത്തരമൊരു ബില്&#x200d; പാര്&#x200d;ലമെന്റ് പാസാക്കുന്ന ദിവസത്തിനായി ഞാന്&#x200d; കാത്തിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-24-february-2017-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ അഹമ്മദിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു</title>
		<link>https://www.chandrikadaily.com/e-ahammed-kerala-news.html</link>
					<comments>https://www.chandrikadaily.com/e-ahammed-kerala-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Feb 2017 18:24:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[e ahamed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19853</guid>

					<description><![CDATA[ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുസ്‌ലിം ലീഗ്‌ ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ അഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന ആവശ്യത്തിന്മേല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. അഹമ്മദിന്റെ മരണം സംബന്ധിച്ച് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രി സൂപ്രണ്ടിനോടും ഡല്‍ഹി പൊലീസ് കമ്മീഷണറോടും മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. ഇ അഹമ്മദിന്റെ മക്കള്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. അഹമ്മദിനെ കാണാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; കേന്ദ്രമന്ത്രിയും മുസ്‌ലിം ലീഗ്‌ ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ അഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന ആവശ്യത്തിന്മേല്&#x200d; ദേശീയ മനുഷ്യാവകാശ കമ്മീഷന്&#x200d; ഇടപെടുന്നു. അഹമ്മദിന്റെ മരണം സംബന്ധിച്ച് ഡല്&#x200d;ഹിയിലെ റാം മനോഹര്&#x200d; ലോഹ്യ ആസ്പത്രി സൂപ്രണ്ടിനോടും ഡല്&#x200d;ഹി പൊലീസ് കമ്മീഷണറോടും മനുഷ്യാവകാശ കമ്മീഷന്&#x200d; വിശദീകരണം തേടി. നാലാഴ്ചക്കകം വിശദീകരണം നല്&#x200d;കണമെന്നാണ് ആവശ്യം. ഇ അഹമ്മദിന്റെ മക്കള്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ഡല്&#x200d;ഹി പൊലീസ് കമ്മീഷണറോട് കമ്മീഷന്&#x200d; ആവശ്യപ്പെട്ടു.</p>
<p>അഹമ്മദിനെ കാണാന്&#x200d; മക്കളെ അനുവദിക്കാത്തതും മരണ വിവരം മറച്ചുവെച്ചതും ഗുരുതര കുറ്റമാണ്. 40 മിനുട്ടു മാത്രം ഘടിപ്പിക്കാവുന്ന ജീവന്&#x200d;രക്ഷാ ഉപകരണം മണിക്കൂറുകളോളം ശരീരത്തില്&#x200d; ഘടിപ്പിച്ചിരുന്നുവെന്ന ആരോപണം സംബന്ധിച്ചും വിശദീകരണം നല്&#x200d;കണമെന്ന് ആസ്പത്രി സൂപ്രണ്ടിനോട് കമ്മീഷന്&#x200d; ആവശ്യപ്പെട്ടു. പാര്&#x200d;ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു നടന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് പാര്&#x200d;ലമെന്റിന്റെ സെന്&#x200d;ട്രല്&#x200d; ഹാളില്&#x200d; ഇ അഹമ്മദ് എം.പി കുഴഞ്ഞുവീണത്.</p>
<p>ഉടന്&#x200d; തന്നെ റാം മനോഹര്&#x200d; ലോഹ്യ ആസ്പത്രിയില്&#x200d; എത്തിക്കുകയായിരുന്നു. ആസ്പത്രിയില്&#x200d; എത്തിക്കുമ്പോള്&#x200d; തന്നെ അഹമ്മദ് മരിച്ചിരുന്നതായി ഐ.സി.യു ജീവനക്കാര്&#x200d; കൂടെയുള്ളവരെ അറിയിച്ചിരുന്നതായാണ് വിരം. എന്നാല്&#x200d; കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ആസ്പത്രിയില്&#x200d; എത്തിയതിനു തൊട്ടു പിന്നാലെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്&#x200d; ആസ്പത്രി അധികൃതര്&#x200d; രഹസ്യമാക്കി വെക്കുകയായിരുന്നു. അടുത്ത ദിവസം നടക്കേണ്ട ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന്റെ നിര്&#x200d;ദേശത്തെതുടര്&#x200d;ന്നാണ് മരണ വിവരം മറച്ചുവെച്ചതെന്നാണ് ആരോപണം. ഇക്കാര്യത്തിലും ആസ്പത്രി അധികൃതര്&#x200d; വിശദീകരണം നല്&#x200d;കേണ്ടി വരും.</p>
<p>കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പെടെയുള്ള പ്രതിപക്ഷ പാര്&#x200d;ട്ടികളും കേരളത്തില്&#x200d;നിന്നുള്ള മുഴുവന്&#x200d; എം.പിമാരും അഹമ്മദിന്റെ മരണം സംബന്ധിച്ച് പാര്&#x200d;ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. പാര്&#x200d;ലമെന്റിന്റെ ഇരു സഭകളിലും കേന്ദ്ര സര്&#x200d;ക്കാറിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തുകയും ചെയ്തു. എം.എല്&#x200d;.എമാരായ പി.കെ ബഷീര്&#x200d;, പാറക്കല്&#x200d; അബ്ദുല്ല, മര്&#x200d;സൂഖ് ബാഫഖി എന്നിവര്&#x200d; കേന്ദ്ര സര്&#x200d;ക്കാറിനെയും ആര്&#x200d;.എം.എല്&#x200d; ആസ്പത്രി മെഡിക്കല്&#x200d; സൂപ്രണ്ടിനെയും എതിര്&#x200d; കക്ഷിയാക്കി സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. ഹാരീസ് ബീരാന്&#x200d; മുഖേന നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-ahammed-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ. അഹമ്മദിനോട് അനാദരവ്; അന്വേഷണം ആവശ്യപ്പെട്ട് എം.പിമാര്‍ പ്രധാനമന്ത്രിയെ കണ്ടു</title>
		<link>https://www.chandrikadaily.com/mps-met-pm-and-asked-enquiry-about-mishandling-in-rml-hospital.html</link>
					<comments>https://www.chandrikadaily.com/mps-met-pm-and-asked-enquiry-about-mishandling-in-rml-hospital.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 08 Feb 2017 08:04:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[e ahamed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19433</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിന് നേരിട്ട അപമാനത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കേരളത്തില്‍ നിന്നും പുറത്തുനിന്നുമുള്ള എം.പിമാര്‍ സംഘത്തിലുണ്ടായിരുന്നു. ഇ. അഹമ്മദിന്റെ മൃതദേഹത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കാണിച്ച അനാദരവിനെപ്പറ്റി അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും എം.പിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. Several MPs(not only from kerala) met @PMOIndia today to call for an enquiry [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹിയിലെ റാം മനോഹര്&#x200d; ലോഹ്യ ആസ്പത്രിയില്&#x200d; മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്&#x200d; ഇ. അഹമ്മദിന് നേരിട്ട അപമാനത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കേരളത്തില്&#x200d; നിന്നും പുറത്തുനിന്നുമുള്ള എം.പിമാര്&#x200d; സംഘത്തിലുണ്ടായിരുന്നു.</p>
<p>ഇ. അഹമ്മദിന്റെ മൃതദേഹത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കാണിച്ച അനാദരവിനെപ്പറ്റി അന്വേഷണം നടത്തണമെന്നും കുറ്റക്കാര്&#x200d;ക്കെതിരെ ശക്തമായ നടപടി വേണമെന്നും എം.പിമാര്&#x200d; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Several MPs(not only from kerala) met <a href="https://twitter.com/PMOIndia">@PMOIndia</a> today to call for an enquiry into the shameful treatment of the dying E.Ahamed &amp;his family</p>
<p>— Shashi Tharoor (@ShashiTharoor) <a href="https://twitter.com/ShashiTharoor/status/829228476314050561">February 8, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mps-met-pm-and-asked-enquiry-about-mishandling-in-rml-hospital.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആ സ്‌നേഹത്തിന് മരണമില്ല</title>
		<link>https://www.chandrikadaily.com/article-36.html</link>
					<comments>https://www.chandrikadaily.com/article-36.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Feb 2017 06:39:19 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[e ahamed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19219</guid>

					<description><![CDATA[എ.പി. താജുദ്ദീന്‍ &#8221;ദൈവം ഹൃദയത്തിലാണെങ്കില്‍ ഹൃദയം വഴി നടത്തുന്നവന്‍ ദൈവം വഴി നടത്തുന്നവനാണ്. ദൈവം സ്‌നേഹമാണെങ്കില്‍ ഹൃദയത്തിന്റെ ഭാഷ സ്‌നേഹത്തിന്റേതു മാത്രമാണ്. അപ്പോള്‍ അയാള്‍ ഹൃദയത്തിന്റെ അടിമയായിത്തീരുന്നു. അയാളുടെ ഉടമ ദൈവം മാത്രമായിത്തീരുന്നു. അപ്പോള്‍ അയാളുടെ ഹിതം ദൈവഹിതം മാത്രമാകുന്നു.&#8221; അങ്ങനെയാവുമ്പോള്‍ ആലപ്പുഴക്കാരന്‍ നൗഷാദിന്റെ കണ്ണു നഷ്ടപ്പെടുമായിരുന്ന വിദേശ കോടതിയുടെ വിധി തിരുത്തിയതും ഇറാഖില്‍ ഭീകരര്‍ ബന്ദിയാക്കിയ ഇന്ത്യക്കാരെ കുടുംബങ്ങള്‍ക്ക് മടക്കിക്കൊടുത്തതും കലാപത്തിന്റെ കനലെരിയുന്ന കോയമ്പത്തൂരിലെയും ഗുജറാത്തിലെയും മുസഫര്‍ നഗറിലെയും തെരുവുകളിലെ ചോരച്ചാലുകളിലൂടെ നടന്നതും ഇ. അഹമ്മദ് [&#8230;]]]></description>
										<content:encoded><![CDATA[<p><span style="text-decoration: underline;">എ.പി. താജുദ്ദീന്&#x200d;</span></p>
<p><span style="color: #000080;"><em>&#8221;ദൈവം ഹൃദയത്തിലാണെങ്കില്&#x200d; </em></span><br />
<span style="color: #000080;"><em>ഹൃദയം വഴി നടത്തുന്നവന്&#x200d;</em></span><br />
<span style="color: #000080;"><em>ദൈവം വഴി നടത്തുന്നവനാണ്. </em></span><br />
<span style="color: #000080;"><em>ദൈവം സ്‌നേഹമാണെങ്കില്&#x200d; </em></span><br />
<span style="color: #000080;"><em>ഹൃദയത്തിന്റെ ഭാഷ</em></span><br />
<span style="color: #000080;"><em>സ്‌നേഹത്തിന്റേതു മാത്രമാണ്.</em></span><br />
<span style="color: #000080;"><em>അപ്പോള്&#x200d; അയാള്&#x200d;</em></span><br />
<span style="color: #000080;"><em>ഹൃദയത്തിന്റെ അടിമയായിത്തീരുന്നു.</em></span><br />
<span style="color: #000080;"><em>അയാളുടെ ഉടമ</em></span><br />
<span style="color: #000080;"><em>ദൈവം മാത്രമായിത്തീരുന്നു.</em></span><br />
<span style="color: #000080;"><em>അപ്പോള്&#x200d; അയാളുടെ ഹിതം</em></span><br />
<span style="color: #000080;"><em>ദൈവഹിതം മാത്രമാകുന്നു.&#8221;</em></span></p>
<p>അങ്ങനെയാവുമ്പോള്&#x200d; ആലപ്പുഴക്കാരന്&#x200d; നൗഷാദിന്റെ കണ്ണു നഷ്ടപ്പെടുമായിരുന്ന വിദേശ കോടതിയുടെ വിധി തിരുത്തിയതും ഇറാഖില്&#x200d; ഭീകരര്&#x200d; ബന്ദിയാക്കിയ ഇന്ത്യക്കാരെ കുടുംബങ്ങള്&#x200d;ക്ക് മടക്കിക്കൊടുത്തതും കലാപത്തിന്റെ കനലെരിയുന്ന കോയമ്പത്തൂരിലെയും ഗുജറാത്തിലെയും മുസഫര്&#x200d; നഗറിലെയും തെരുവുകളിലെ ചോരച്ചാലുകളിലൂടെ നടന്നതും ഇ. അഹമ്മദ് എന്ന വിദേശകാര്യ സഹമന്ത്രിയോ പാര്&#x200d;ലമെന്റ് അംഗമോ ആയിരുന്നില്ല. ഹൃദയത്തില്&#x200d; അല്ലാഹുവിന്റെ അനുഗ്രഹം പതിഞ്ഞ ഇ. അഹമ്മദ് എന്ന മനുഷ്യന്&#x200d; മാത്രമാകുന്നു.</p>
<p>മുക്കാല്&#x200d; നൂറ്റാണ്ടിലേറെ ജ്വലിച്ചുനിന്ന സ്‌നേഹഭാവങ്ങളൊക്കെയും ദൈവാനുഗ്രഹങ്ങളായിരുന്നു.<br />
ഒരോ പുറപ്പാടിന് മുമ്പും മുറിയില്&#x200d; കയറി വാതിലടച്ച് വളരെ പഴയ ആ ഖുര്&#x200d;ആന്&#x200d; പ്രതി നെഞ്ചില്&#x200d; ചേര്&#x200d;ത്ത് താന്&#x200d; എന്നും ശരിയായിരിക്കും എന്ന് സത്യം ചെയ്യുകയും ഉമ്മറച്ചുമരില്&#x200d; ഫ്രെയിം ചെയ്തുവെച്ച &#8216;ദൈവത്തില്&#x200d; നിന്നുള്ള വിജയവും സഹായവും ഏറ്റവും സമീപമാകുന്നു&#8217; (നസ്‌റും മിനള്ളാഹി വ ഫത്ഹും ഖരീബ്) എന്ന ഖുര്&#x200d;ആന്&#x200d; വാക്യം ധ്യാനിച്ചശേഷം മാത്രം വാഹനത്തില്&#x200d; കയറുകയും ചെയ്യുന്ന അദ്ദേഹത്തിന് ഹൃദയത്തിന്റെതല്ലാത്ത ഒരു ഭാഷ എങ്ങനെ സംസാരിക്കാനാവും. വിജയത്തിന്റേതല്ലാത്ത സ്വാദ് എങ്ങനെ രുചിക്കാനാവും&#8230;</p>
<p>&#8230;&#8230;&#8230;&#8230;..</p>
<p>ഷഫീഖ് എന്നാല്&#x200d; സഹചാരി എന്നാണര്&#x200d;ത്ഥം. ചേലേമ്പ്രയിലെ പരേതനായ വി.പി. മൂസ്സയുടെയും ഉണ്ണീമയുടെയും മകനായി ഷഫീഖിനെ ദൈവം ജനിപ്പിച്ചത് ഇ. അഹമ്മദ് എന്ന വിശ്വത്തോളം വളര്&#x200d;ന്ന സ്‌നേഹമരത്തിന് സഹചാരിയാവാനായിരിക്കുമോ&#8230; കഴിഞ്ഞ 17 വര്&#x200d;ഷക്കാലം വസതിയിലും ഓഫീസിലും വിമാനത്തിലും വിദേശത്തും മരുന്നായും ഭക്ഷണമായും ഊന്നുവടിയായും ഒപ്പമുണ്ടായിരുന്ന ഷഫീഖിനേ അറിയൂ ഇ. അഹമ്മദ് എന്ന സ്‌നേഹമരത്തെക്കുറിച്ച്&#8230; നമുക്കൊക്കെ അറിയുന്നത് അധികാരമുള്ള അഹമ്മദിനെ.<br />
1999 അവസാനമാണ് ഷഫീഖ് അഹമ്മദിന്റെ സഹചാരിയാവുന്നത്. കാരണക്കാരന്&#x200d; മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്&#x200d;ഹാജി.</p>
<p><div id="attachment_19223" style="width: 198px" class="wp-caption alignnone"><img aria-describedby="caption-attachment-19223" loading="lazy" class="size-medium wp-image-19223" src="https://www.chandrikadaily.com/wp-content/uploads/2017/02/shafeek-188x300.jpg" alt="ഷഫീഖും അഹമ്മദ് സാഹിബും " width="188" height="300" srcset="https://www.chandrikadaily.com/wp-content/uploads/2017/02/shafeek-188x300.jpg 188w, https://www.chandrikadaily.com/wp-content/uploads/2017/02/shafeek-768x1228.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/02/shafeek-640x1024.jpg 640w, https://www.chandrikadaily.com/wp-content/uploads/2017/02/shafeek-696x1113.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/02/shafeek-1068x1708.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/02/shafeek-263x420.jpg 263w, https://www.chandrikadaily.com/wp-content/uploads/2017/02/shafeek.jpg 1378w" sizes="(max-width: 188px) 100vw, 188px" /><p id="caption-attachment-19223" class="wp-caption-text">ഷഫീഖും അഹമ്മദ് സാഹിബും</p></div></p>
<p>രക്തത്തില്&#x200d; ത്രില്ലുള്ള ഷഫീഖ് ഡ്രൈവറായാണ് മായിന്&#x200d;ഹാജിയുടെ അടുത്തെത്തുന്നത്. രണ്ടുമാസം കഴിയുന്നതേ ഉള്ളൂ. ഒരു ദിവസം മായിന്&#x200d; ഹാജി ഷഫീഖിനോട് പറഞ്ഞു: കോഴിക്കാട് ഹോട്ടല്&#x200d; മലബാര്&#x200d; പാലസില്&#x200d; പോയി അഹമ്മദ് സാഹിബിനെ ഒന്നു കാണണമെന്ന്. കണ്ടപാടേ അഹമ്മദ് ഷഫീഖിനോട് ചോദിച്ചത് മോന്&#x200d; എന്തെങ്കിലും കഴിച്ചോ എന്നായിരുന്നു. ആ ചോദ്യം പിന്നീട് സംഭവിക്കാനിരിക്കുന്നതിന്റെ ഒരു സാമ്പിള്&#x200d; മാത്രമായിരുന്നു.</p>
<p>ഡ്രൈവറായാലും പ്യൂണായാലും തന്നോടൊപ്പമുള്ളവര്&#x200d; താന്&#x200d; കഴിക്കുന്നത് തന്നോടൊപ്പം കഴിക്കണമെന്നും താന്&#x200d; താമസിക്കുന്ന അതേ ഹോട്ടലില്&#x200d; താമസിക്കണമെന്നും അദ്ദേഹത്തിന് നിര്&#x200d;ബന്ധമുണ്ടായിരുന്നു. ഷഫീഖ് ഓര്&#x200d;ക്കുന്നു, ആദ്യ യാത്ര അന്നത്തെ മഞ്ചേരി മണ്ഡലത്തിലെ നിലമ്പൂരിലേക്ക,് അടുത്തയാത്ര മകള്&#x200d; ഫൗസിയയുമായി കണ്ണൂരിലേക്ക്&#8230; അവസാന യാത്ര 2017 ജനുവരി 30-ന് കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; നിന്നും മുംബൈ വഴി ന്യൂഡല്&#x200d;ഹിയിലേക്ക്&#8230;</p>
<p>&#8230;&#8230;&#8230;&#8230;&#8230;&#8230;</p>
<p>ന്യൂഡല്&#x200d;ഹി ജുമാമസ്ജിദ് സ്ട്രീറ്റിലെ മട്ട്യാര മൊഹല്ലയിലെ കുഷ്ഠരോഗികളും യാചകരും കഴിഞ്ഞ വെള്ളിയാഴ്ചയും ഇ. അഹമ്മദിന്റെ മരണവാര്&#x200d;ത്ത അറിഞ്ഞിട്ടില്ല. ഇനിയൊരിക്കലും അതറിയാന്&#x200d; സാധ്യതയുമില്ല. അഥവാ അറിഞ്ഞാല്&#x200d; തന്നെ അതവര്&#x200d; വിശ്വസിക്കില്ല&#8230; കാരണം, ഇനിയുള്ള വെള്ളിയാഴ്ചയും റൊട്ടിയും ഇറച്ചിക്കറിയും ബിരിയാണിയും അവര്&#x200d;ക്ക് ലഭിക്കും. ഇ. അഹമ്മദ് എന്നാല്&#x200d; അവര്&#x200d;ക്ക് വെള്ളിയാഴ്ച ദിവസങ്ങളിലെ ഭക്ഷണമാണ്. 12 വര്&#x200d;ഷം മുമ്പാണ് ഈ പതിവു തുടങ്ങിയത്.</p>
<p>ഏതു രാജ്യത്തായാലും എല്ലാ വ്യാഴാഴ്ചയും ഓര്&#x200d;മ്മയോടെ പറയും ഹനീഫാനെ വിളിച്ച് ഭക്ഷണം ഏര്&#x200d;പ്പാടാക്കണമെന്ന്. ആദ്യം 200 പേര്&#x200d;ക്കായിരുന്നു, പിന്നീട് 500 ആയി. കഴിഞ്ഞ വെള്ളിയാഴ്ച 1000 പേരുണ്ടായിരുന്നു. ഇക്കാര്യം അധികമാര്&#x200d;ക്കും അറിയില്ല. ഷഫീഖിനും റാഫിക്കും ചിലപ്പോള്&#x200d; ഡല്&#x200d;ഹിയിലുള്ള വീട്ടിലെ ഇസ്മായിലിനും ഹനീഫാക്കും മുസഫറിനും സയ്യിദ് ഹോട്ടലുടമ മര്&#x200d;സൂഖ് ഖാനും മാത്രം അറിയുന്ന സ്‌നേഹരഹസ്യം. ആരോടും പറയരുതെന്ന് നിര്&#x200d;ബന്ധമുണ്ടായിരുന്നു. ആദ്യമായാണ് തന്റെ സാഹിബിന് കൊടുത്ത ഒരു വാക്ക് ഷഫീഖ് ലംഘിക്കുന്നത്. ലംഘിച്ചതല്ല. അറിയാതെ വിതുമ്പിപ്പോയതാണ്.</p>
<p>ആ യാത്ര സിറ്റി ജുമാഅത്ത് പള്ളിയിലെ ആറടി മണ്ണില്&#x200d; മറഞ്ഞ വ്യാഴാഴ്ച തന്നെ ഹോട്ടലുടമ വിളിച്ചിരുന്നു നാളെ അതു വേണോ എന്ന് ചോദിക്കാന്&#x200d;. മകന്&#x200d; റയീസ് അഹമ്മദിനോട് ഇക്കാര്യം പറഞ്ഞപ്പോള്&#x200d; മുടക്കണ്ട, നമുക്ക് തുടരാമെന്ന് പറയുകയായിരുന്നു. അതാണ് പറഞ്ഞത് അഹമ്മദ് മരിച്ചതായി അവര്&#x200d; വിശ്വസിക്കില്ലെന്ന്&#8230; ഒരു തരത്തില്&#x200d; അവര്&#x200d; തന്നെയായിരിക്കും ശരി. സ്‌നേഹത്തിന് മരണമില്ലല്ലോ&#8230;</p>
<p>&#8230;&#8230;&#8230;&#8230;&#8230;&#8230;..</p>
<p>ഷഫീഖിന്റെ മനസ്സില്&#x200d; ചുട്ടുപഴുത്ത് നില്&#x200d;ക്കുന്ന ഓര്&#x200d;മ്മകളുടെ അനേകം ചൂളകളുണ്ട്. അതിലൊന്ന് സഊദിയില്&#x200d; ഒരാളുടെ കണ്ണ് പോയ സംഭവത്തിന്റെ പേരില്&#x200d; നിയമപ്രകാരം ശിക്ഷ വിധിക്കപ്പെട്ട് സ്വന്തം കണ്ണുകള്&#x200d; നഷ്ടപ്പെടുെമന്ന ഭീതിയില്&#x200d; കഴിഞ്ഞ നൗഷാദിന്റെ കഥയാണ്. ആ ചെറുപ്പക്കാരന്റെ പിതാവും ഭാര്യയും രണ്ട് കൈക്കുഞ്ഞുങ്ങളും ഡല്&#x200d;ഹിയി തീന്&#x200d;മൂര്&#x200d;ത്തി മാര്&#x200d;ഗിലെ വീട്ടില്&#x200d; അവസാനത്തെ അത്താണി തേടി വന്നതാണ്. അവര്&#x200d; കണ്ണീരുകൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. ഭാര്യയുടെ നിലവിളി ഇപ്പോഴും കാതില്&#x200d; മുഴങ്ങുന്നുണ്ട്. എല്ലാം കേട്ടശേഷം അഹമ്മദ് സാഹിബ് പറഞ്ഞു: കോടതി വിധിയാണ്. കണ്ണിന് പകരം കണ്ണുതന്നെയാണ് ശിക്ഷ. ഒന്നും ചെയ്യാന്&#x200d; സാധിക്കില്ല.</p>
<p>പ്രതീക്ഷയുടെ നേരിയ കിരണം പോലും നല്&#x200d;കാതെയാണ് അദ്ദേഹം അവരെ യാത്രയാക്കിയത്. അവരിറങ്ങിയ ഉടനെ അന്നത്തെ സഊദി അംബാസഡര്&#x200d; ഗാംദിയെ വിളിച്ചു. അദ്ദേഹവുമായി നല്ല ബന്ധമാണ്, കേസ് പഠിച്ചു. സഊദി പ്രോട്ടോക്കോള്&#x200d; പ്രകാരം എന്തെങ്കിലും ചെയ്യാനാവുമോ എന്ന് അന്വേഷിച്ചു. പ്രത്യാശാപരമായിരുന്നില്ല മറുപടി, എങ്കിലും മുന്നോട്ടുപോയി. അഹമ്മദ് സാഹിബിന്റെ താല്പര്യം കണ്ടപ്പോള്&#x200d; ദയാ ഹരജിയില്&#x200d; ഉപയോഗിക്കേണ്ട ചില വാക്കുകളും നടപടി ക്രമങ്ങളും അംബാസഡര്&#x200d; അഹമ്മദ് സാഹിബിനെ പഠിപ്പിച്ചു. അങ്ങനെ നീണ്ടകാലത്തെ പരിശ്രമഫലമായാണ് നൗഷാദ് കണ്ണ് നഷ്ടപ്പെടുന്നതില്&#x200d; നിന്ന് രക്ഷപ്പെട്ടത്.</p>
<p>&#8230;&#8230;&#8230;&#8230;&#8230;..</p>
<p>ഇന്ത്യക്കാരെ ഭീകരര്&#x200d; ഇറാഖില്&#x200d; ബന്ദികളാക്കിയ സാഹചര്യമായിരുന്നു മറ്റൊന്ന്. എന്നും നയതന്ത്ര ചര്&#x200d;ച്ചകള്&#x200d;, യോഗങ്ങള്&#x200d;, വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള നിര്&#x200d;ത്താത്ത ഫോണ്&#x200d;വിളികള്&#x200d;&#8230;ആ ദിവസങ്ങളില്&#x200d; അദ്ദേഹം ഉറങ്ങാറുണ്ടായിരുന്നില്ല. എന്നോടും ഉറങ്ങരുതെന്ന് പറഞ്ഞു. ഒരു ദിവസം രാത്രി ഞാന്&#x200d; കണ്ണുചിമ്മാന്&#x200d; നേരത്ത് വാതിലിന് ഒരു മുട്ട്. ഞാന്&#x200d; എഴുന്നേറ്റു വാതില്&#x200d; തുറന്നപ്പോള്&#x200d; കോപം ജ്വലിപ്പിച്ച് അഹമ്മദ് സാഹിബ്.</p>
<p>മന്&#x200d;മോഹന്&#x200d; സിംഗിന്റെ ഓഫീസില്&#x200d; നിന്ന് വിളിച്ചിട്ട് എന്താണ് ഫോണെടുക്കാതിരുന്നത്. ഒരുപാട് തവണ വിളിച്ചിട്ട് എടുക്കാത്തതുകൊണ്ട് എന്നെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി പരാതി പറഞ്ഞു. യഥാര്&#x200d;ത്ഥത്തില്&#x200d; പ്രധാനമന്ത്രിയുടെ ഓഫീസില്&#x200d; നിന്ന് ആ സമയത്ത് ആരെങ്കിലും വിളിക്കുകയോ മന്&#x200d;മോഹന്&#x200d;സിംഗ് പരാതി പറയുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അങ്ങനെ പറഞ്ഞത് മുന്&#x200d;കരുതലായിരുന്നു. ജാഗ്രതക്കു വേണ്ടി&#8230;</p>
<p>&#8230;&#8230;&#8230;&#8230;&#8230;&#8230;</p>
<p>അഹമ്മദ് സാഹിബിന്റെ സ്‌നേഹത്തെക്കുറിച്ചു തന്നെയാണ് പിന്നെയും ഷഫീഖിന് പറയാനുള്ളത്. ഒരുമാസം മുമ്പൊരു ദിവസം. അനീസ് വിളിച്ചു പറഞ്ഞു പി.എന്&#x200d;.എം. കോയക്ക് സുഖമില്ലെന്ന്. തന്റെ രാഷ്ട്രീയ ഗുരു സി.എച്ച്. മുഹമ്മദ് കോയയുടെ സന്തത സഹചാരിയാണ് രോഗം ബാധിച്ച് കിടപ്പിലായ പി.എന്&#x200d;.എം. കോയ. പുതിയങ്ങാടിയിലാണ് വീട്. നല്ല സുഖമില്ലാത്ത സാഹചര്യത്തിലും പോയേ തീരൂ എന്ന് നിര്&#x200d;ബന്ധം. പോയി കണ്ടു ആശ്വസിപ്പിച്ചു. അതിനുശേഷം ഏറെ നാള്&#x200d; കഴിഞ്ഞാണ് ഒരു യാത്രക്കിടെ വ്യവസായി പി.കെ. അഹമ്മദ് വിളിക്കുന്നത്.</p>
<p>ഓര്&#x200d;മ്മക്കുറവ് അലട്ടിക്കൊണ്ടിരിക്കുമ്പോഴും അദ്ദേഹം പി.കെ. അഹമ്മദിനോട് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി: നമ്മുടെ വേണ്ടപ്പെട്ടവനാണ് പി.എന്&#x200d;.എം. കോയ. പാവമാണ്, സഹായിക്കണം. അവശതയിലും ആ സ്‌നേഹത്തിന് തീരെ ഓര്&#x200d;മ്മക്കുറവുണ്ടായിരുന്നില്ല. നവംബറില്&#x200d; ദുബായിലായിരുന്നു. അവസാനത്തെ ദുബൈ യാത്ര. ഞാന്&#x200d; പോയിരുന്നില്ല.</p>
<p>ദിവസവും വിളിക്കും. മുനവ്വറലി തങ്ങളുടെ ഗൃഹപ്രവേശത്തെക്കുറിച്ചും ഉതുപ്പേട്ടന്റെ മകന്&#x200d; മാനുവലിന്റെ വിവാഹത്തില്&#x200d; പങ്കെടുക്കുന്നതിനെക്കുറിച്ചുമായിരുന്നു പറഞ്ഞിരുന്നത്. കോഴിക്കോട്ടെ മലബാര്&#x200d; പാലസ് ഹോട്ടല്&#x200d; ഉടമയാണ് ഉതുപ്പ്. അഹമ്മദ് സാഹിബ് അവിടത്തെ 502-ാം നമ്പര്&#x200d; മുറി സ്വന്തം വീടാക്കി മാറ്റിയതിന് ശേഷം പിറന്ന മകനാണ് മാനുവല്&#x200d;. വല്ലാത്ത സ്‌നേഹമായിരുന്നു അവരോട്.</p>
<p>&#8230;&#8230;&#8230;&#8230;&#8230;</p>
<p>ദിവസവും മൂന്ന് യാസീന്&#x200d; ഓതുന്നത് അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു. രണ്ടെണ്ണം മാതാപിതാക്കള്&#x200d;ക്ക് വേണ്ടിയും ഒരെണ്ണം ഭാര്യക്കുവേണ്ടിയും. ശിഹാബ് തങ്ങളുടെ അന്ത്യത്തോടെ അത് നാലായി ഉയര്&#x200d;ന്നു.കൊടപ്പനക്കല്&#x200d; തറവാടിനെയും പാണക്കാടിനെയും കുറിച്ച് പറഞ്ഞാല്&#x200d; മതിവരില്ലായിരുന്നു. അദ്ദേഹത്തോടൊപ്പം ഇതുവരെ 56 രാജ്യങ്ങള്&#x200d; സന്ദര്&#x200d;ശിച്ചിട്ടുണ്ട്. പോയിടങ്ങളിലെല്ലാം പാണക്കാടിനെക്കുറിച്ചും തങ്ങളെക്കുറിച്ചും പറയുമായിരുന്നു.</p>
<p>ശിഹാബ് തങ്ങള്&#x200d; ഇഹലോകവാസം വെടിഞ്ഞ ദിവസം ഒരിക്കലും മറക്കാനാവാത്തതാണ്. റെയില്&#x200d;വെ മന്ത്രി എന്ന നിലയില്&#x200d; ആ ദിവസം കപൂര്&#x200d;ത്തല കോച്ച് ഫാക്ടറി സന്ദര്&#x200d;ശനത്തിലായിരുന്നു. സന്ധ്യക്ക് ഉദ്യോഗസ്ഥരുടെ യോഗത്തില്&#x200d; പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് പി.വി. അബ്ദുല്&#x200d; വഹാബ് എം.പി. വിളിക്കുന്നത്. തങ്ങള്&#x200d;ക്ക് സുഖമില്ലെന്നറിഞ്ഞതുമുതല്&#x200d; അഹമ്മദ് സാഹിബ് ദു:ഖിതനായിരുന്നു. അങ്ങനെയുള്ള അദ്ദേഹത്തോട് നേരിട്ട് പറയാന്&#x200d; മനസ്സ് സമ്മതിച്ചില്ല.</p>
<p>വേദിയിലുണ്ടായിരുന്ന റെയില്&#x200d;വെ എക്‌സിക്യൂട്ടീവ് ഡയരക്ടര്&#x200d; ടൈറ്റസ് കോശിക്ക് കുറിപ്പെഴുതി നല്&#x200d;കി. ആ കുറിപ്പ് വായിച്ച ശേഷം ഒരു നിമിഷം എനിക്ക് ഇരിക്കണമെന്ന് അദ്ദേഹം യോഗത്തിനെത്തിയവരോട് പറഞ്ഞു. തളര്&#x200d;ന്ന് ഇരുന്ന അദ്ദേഹം എഴുന്നേറ്റ് എല്ലാവരോടുമായി പറഞ്ഞു: എന്റെ പ്രിയ നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; മരണപ്പെട്ടിരിക്കുന്നു. എത്രയും പെട്ടെന്ന് അവിടെ എത്തേണ്ടിയിരിക്കുന്നു. വിമാനമോ ട്രെയിനോ ആ രാത്രി അവിടെ നിന്ന് ഉണ്ടായിരുന്നില്ല. ഉടന്&#x200d; സ്‌പെഷ്യല്&#x200d; സലൂണില്&#x200d; എഞ്ചിന്&#x200d; ഘടിപ്പിച്ച് ആടിയുലഞ്ഞ് പാളം തെറ്റാതിരിക്കാന്&#x200d; എട്ടു ബോഗികള്&#x200d; കൊളുത്തി ഒരു നോണ്&#x200d; സ്റ്റോപ് യാത്രയായിരുന്നു.</p>
<p>&#8230;&#8230;&#8230;&#8230;.</p>
<p>എല്ലാം നേരത്തെ അറിഞ്ഞതു പോലെയായിരുന്നു അവസാനത്തെ ഉംറ. മുഴുവന്&#x200d; സമയവും ഹറമില്&#x200d; ഖുര്&#x200d;ആന്&#x200d; പാരായണത്തിലായിരുന്നു. ത്വവാഫിലും സഹ്‌യിലും പ്രാര്&#x200d;ത്ഥനയിലും പതിവില്&#x200d; കൂടുതല്&#x200d; സമയം ചെലവഴിച്ചു. അവസാനത്തെ വെള്ളിയാഴ്ച ജുമുഅക്ക് എത്തുമ്പോഴേക്കും അകത്തേക്കുള്ള ഗേറ്റില്&#x200d; റെഡ് സിഗ്നല്&#x200d; പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും ഹറമിന്റെ അകത്തു നിന്നുതന്നെ നമസ്‌ക്കരിക്കണമെന്ന് നിര്&#x200d;ബന്ധം. ഒടുവില്&#x200d; അതിനുള്ള ഏര്&#x200d;പ്പാടായി. എല്ലാവരും ജുമുഅ കഴിഞ്ഞ് പോയിട്ടും അഹമ്മദ് സാഹിബ് പ്രാര്&#x200d;ത്ഥനയിലായിരുന്നു.</p>
<p>&#8230;&#8230;&#8230;&#8230;&#8230;&#8230;</p>
<p>ജനുവരി 30-ന് അവസാന യാത്ര.<br />
വിമാനത്താവളത്തില്&#x200d; പി.വി. അബ്ദുല്&#x200d; വഹാബും ഭാര്യ ജാസ്മിനും&#8230; അഹമ്മദ് സാഹിബിന്റെ മുഖം വായിച്ച് വഹാബ് സാഹിബ് ചോദിച്ചു മടിയുണ്ട് അല്ലേ? ഉണ്ട്. എന്നാലും പോകണം&#8230; ബജറ്റ്&#8230; അതിനുമുമ്പ് ഓള്&#x200d; പാര്&#x200d;ട്ടി മീറ്റിംഗ്. ജനം ഏല്&#x200d;പിച്ച വിശ്വാസം നിറവേറ്റിയേ തീരൂ എന്ന ദൃഢനിശ്ചയം. മരിക്കുമ്പോഴും കുപ്പായക്കീശയിലുണ്ടായിരുന്ന ആ ചെറിയ ഖുര്&#x200d;ആന്&#x200d; പ്രതി&#8230; ഷഫീഖിന്റെ ഓര്&#x200d;മ്മകള്&#x200d; പെയ്തുതീരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-36.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.അഹമ്മദിന്റെ മരണം: ഡല്‍ഹിയിലെ നടപടി  ക്രൂരം, കാടത്തം: മുസ്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/iuml-react-on-ahammed-death-issue.html</link>
					<comments>https://www.chandrikadaily.com/iuml-react-on-ahammed-death-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Feb 2017 18:19:07 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[e ahamed]]></category>
		<category><![CDATA[IUML]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19006</guid>

					<description><![CDATA[മലപ്പുറം: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മിദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഭവം അങ്ങേയറ്റം ദു:ഖകരവും നിര്‍ഭാഗ്യകരവുമായിപ്പോയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു. ഇന്നലെ വൈകുന്നേരം 3.30 ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട്ട് നടന്ന നേതൃയോഗം ഡല്‍ഹിയിലുണ്ടായ സാഹചര്യം വിശദമായി ചര്‍ച്ചചെയ്തു. ഇ അഹമ്മദിനു വേണ്ടി പ്രത്യേക പ്രാര്‍ഥനക്ക് ശേഷമാണ് യോഗം ആരംഭിച്ചത്. മൗലിക-മനുഷ്യാവകാശ ലംഘനത്തിന്റെ മണിക്കൂറുകള്‍ക്കാണ് ആര്‍.എം.എല്‍ ആസ്പത്രി സാക്ഷ്യം വഹിച്ചതെന്നും ഇത് ഇന്ത്യാ മഹാരാജ്യത്തിന് തന്നെ അപമാനമാണെന്നും നേതാക്കള്‍ പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്&#x200d; ഇ അഹമ്മിദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്&#x200d;ഹിയിലുണ്ടായ സംഭവം അങ്ങേയറ്റം ദു:ഖകരവും നിര്&#x200d;ഭാഗ്യകരവുമായിപ്പോയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു. ഇന്നലെ വൈകുന്നേരം 3.30 ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്&#x200d; പാണക്കാട്ട് നടന്ന നേതൃയോഗം ഡല്&#x200d;ഹിയിലുണ്ടായ സാഹചര്യം വിശദമായി ചര്&#x200d;ച്ചചെയ്തു. ഇ അഹമ്മദിനു വേണ്ടി പ്രത്യേക പ്രാര്&#x200d;ഥനക്ക് ശേഷമാണ് യോഗം ആരംഭിച്ചത്.</p>
<p>മൗലിക-മനുഷ്യാവകാശ ലംഘനത്തിന്റെ മണിക്കൂറുകള്&#x200d;ക്കാണ് ആര്&#x200d;.എം.എല്&#x200d; ആസ്പത്രി സാക്ഷ്യം വഹിച്ചതെന്നും ഇത് ഇന്ത്യാ മഹാരാജ്യത്തിന് തന്നെ അപമാനമാണെന്നും നേതാക്കള്&#x200d; പറഞ്ഞു. ലോകം അറിയപ്പെടുന്ന ഇ അഹമ്മദിനെപ്പോലുള്ള മഹാ വ്യക്തികള്&#x200d;ക്ക് മരാണാസന്ന ഘട്ടത്തില്&#x200d; ഇത്തരമൊരു അനുഭവമുണ്ടായത് ഉള്&#x200d;ക്കൊള്ളാനാവില്ല. കേന്ദ്രത്തിന്റെ ക്രൂരമായ കാടത്തമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത്തരമൊരനുഭവം ഇനിയൊരാള്&#x200d;ക്കും ഉണ്ടാവരുത്.</p>
<p>ബജറ്റ് തടസ്സപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നെങ്കില്&#x200d; സര്&#x200d;ക്കാറിന് അത് ബന്ധുക്കളോടും പാര്&#x200d;ട്ടി നേതൃത്വവുമായും തുറന്ന് സംസാരിക്കാമായിരുന്നു. അവസാന സമയത്ത് തങ്ങളുടെ പിതാവിനെ കാണാനുള്ള അവസരം മക്കള്&#x200d;ക്ക് നിഷേധിച്ചതും ചികിത്സ സംബന്ധിച്ച വിവരങ്ങള്&#x200d; ഡോക്ടര്&#x200d;മാരായിട്ടുപോലും ഇവരോട് മറച്ചുവെച്ചതും ദുരൂഹമാണ്. സംഭവ സമയത്തെ കേന്ദ്രമന്ത്രിയുടെ ആസ്പത്രി സന്ദര്&#x200d;ശനം സര്&#x200d;ക്കാര്&#x200d; ഇടപെടല്&#x200d; സാധൂകരിക്കുന്നുണ്ട്.</p>
<p>സോണിയാഗാന്ധി, രാഹുല്&#x200d; ഗാന്ധി എന്നിവരെപ്പോലുള്ള ഉന്നതര്&#x200d; പാതിരാത്രി എത്തി നിര്&#x200d;ദേശം നല്&#x200d;കിയിട്ടും മക്കളെ അകത്തേക്ക് കടത്തിവിടാന്&#x200d; തയ്യാറായില്ല. മക്കള്&#x200d;ക്ക് ഒടുവില്&#x200d; പൊലീസ് സഹായം തേടേണ്ടിവന്നു. പൊലീസ് രജിസ്റ്റര്&#x200d; ചെയ്ത കേസുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് ഇ അഹമ്മദിന്റെ മക്കളുമായി കൂടിയാലോചിക്കും. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള നടപടികള്&#x200d; ആവശ്യപ്പെട്ടിട്ടു പോലും ആസ്പത്രി സൂപ്രണ്ട് അടക്കമുള്ളവര്&#x200d; തയ്യാറായിട്ടില്ല. കേന്ദ്ര സര്&#x200d;ക്കാറിന്റെ ശക്തമായ ഇടപെടല്&#x200d; ഉണ്ടെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.</p>
<p>ഇതുമായി ബന്ധപ്പെട്ട് പാര്&#x200d;ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തുന്നുണ്ട്. മുസ്്‌ലിംലീഗ് ഇത് വീക്ഷിച്ചു വരികയാണ്. കൂടുതല്&#x200d; സമര പരിപാടികളുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് കൂടിയാലോചനകള്&#x200d;ക്ക് ശേഷം തീരുമാനിക്കും.</p>
<p>6ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രവര്&#x200d;ത്തക സമിതിയില്&#x200d; തീരുമാനം കൈക്കൊള്ളുമെന്നും നേതാക്കള്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, ദേശീയ ട്രഷറര്&#x200d; പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ.മജീദ്, പി.കെ.കെ.ബാവ, എം.ഐ.തങ്ങള്&#x200d;, കുട്ടി അഹമ്മദ് കുട്ടി, പി.വി.അബ്ദുല്&#x200d; വഹാബ് എം.പി, അഡ്വ. പി.എം.എ സലാം, എം.സി മായിന്&#x200d; ഹാജി, സി.ടി.അഹമ്മദലി, യു.എ.ലത്വീഫ്, സി.പി.ബാവ ഹാജി, ടി.എം.സലീം, സി.മോയിന്&#x200d;കുട്ടി, പി.എസ് ഹംസ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iuml-react-on-ahammed-death-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ. അഹമ്മദിന്റെ നയതന്ത്ര വൈദഗ്ധ്യത്തില്‍ വാചാലനായി ഖത്തര്‍ പാര്‍ലമെന്റംഗം</title>
		<link>https://www.chandrikadaily.com/e-ahammed-and-qatar-parlimenterian.html</link>
					<comments>https://www.chandrikadaily.com/e-ahammed-and-qatar-parlimenterian.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 Feb 2017 18:28:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[e ahamed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18873</guid>

					<description><![CDATA[കണ്ണൂര്‍: അറബ് സമൂഹത്തിന്റെ മനസറിഞ്ഞ്, ഇന്ത്യയും വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ദൃഡമാക്കിയ ഇ.അഹമ്മദിന്റെ നയതന്ത്ര വൈദഗ്ധ്യത്തില്‍ വാചാലനായി ഖത്തര്‍ പാര്‍ലമെന്റംഗം. ഖബറടക്ക ചടങ്ങിന് ശേഷം നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ ഖത്തര്‍ പാര്‍ലമെന്റംഗമായ ഡോ.അഹ്മദ് മുഹമ്മദ് അല്‍ ഉമൈദാനാണ് അഹമ്മദുമായുള്ള ബന്ധത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ഗള്‍ഫ്-ഇന്ത്യ ബന്ധത്തിന് വേണ്ടി അഹമ്മദ് സാഹിബ് ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്. അവ നന്ദിയോടെ മാത്രമേ ഓര്‍ക്കാനാകൂ. ഇന്ത്യയുടെ മതേതര സ്വഭാവം അറബ് ലോകമറിഞ്ഞത് അഹമ്മദിലൂടെയാണ്. അഹമ്മദ് സാഹിബുമായി പറഞ്ഞു തീരാത്തത്ര ബന്ധമാണുള്ളത്. [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: അറബ് സമൂഹത്തിന്റെ മനസറിഞ്ഞ്, ഇന്ത്യയും വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ദൃഡമാക്കിയ ഇ.അഹമ്മദിന്റെ നയതന്ത്ര വൈദഗ്ധ്യത്തില്&#x200d; വാചാലനായി ഖത്തര്&#x200d; പാര്&#x200d;ലമെന്റംഗം. ഖബറടക്ക ചടങ്ങിന് ശേഷം നടന്ന സര്&#x200d;വകക്ഷി അനുശോചന യോഗത്തില്&#x200d; ഖത്തര്&#x200d; പാര്&#x200d;ലമെന്റംഗമായ ഡോ.അഹ്മദ് മുഹമ്മദ് അല്&#x200d; ഉമൈദാനാണ് അഹമ്മദുമായുള്ള ബന്ധത്തിലെ അനുഭവങ്ങള്&#x200d; പങ്കുവെച്ചത്. ഗള്&#x200d;ഫ്-ഇന്ത്യ ബന്ധത്തിന് വേണ്ടി അഹമ്മദ് സാഹിബ് ചെയ്ത സേവനങ്ങള്&#x200d; മഹത്തരമാണ്.</p>
<p>അവ നന്ദിയോടെ മാത്രമേ ഓര്&#x200d;ക്കാനാകൂ. ഇന്ത്യയുടെ മതേതര സ്വഭാവം അറബ് ലോകമറിഞ്ഞത് അഹമ്മദിലൂടെയാണ്. അഹമ്മദ് സാഹിബുമായി പറഞ്ഞു തീരാത്തത്ര ബന്ധമാണുള്ളത്. ആ പെരുമാറ്റവും ലാളിത്യവും വല്ലാതെ ആകര്&#x200d;ഷിക്കുന്നതാണ്. ഗള്&#x200d;ഫ് രാജ്യങ്ങളെ കൂടി ബന്ധപ്പെടുത്തി വികസനമെത്തിക്കാന്&#x200d; അഹമ്മദ് സാഹിബിന് സാധിച്ചു. അറബ് സുഹൃത്തുക്കളുമായും ഭരണാധികാരികളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്&#x200d; അറേബ്യന്&#x200d; സമൂഹവും ദുഖിക്കുകയാണ്. ലോകത്തെ ന്യൂനപക്ഷ സമൂഹത്തിന്റെ നിലനില്&#x200d;പ്പ് ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്&#x200d; അഹമ്മദ് സാഹിബിന്റെ വിയോഗം വലിയ നഷ്ടമാണെന്നും ഡോക്ടര്&#x200d; പറഞ്ഞു.</p>
<p>വിവിധ മതങ്ങളുടെ ഈറ്റില്ലവും പോറ്റില്ലവുമായ ഇന്ത്യാ മഹാരാജ്യത്തിന്റെ മതേതര സ്വഭാവം അറബ് സമൂഹത്തിന് കാണിച്ച് കൊടുത്തത് അഹമ്മദ് സാഹിബായിരുന്നു. ഇന്ത്യയില്&#x200d; മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നഷ്ടങ്ങള്&#x200d; അധികാരി വര്&#x200d;ഗത്തിന് മുന്നില്&#x200d; അവതരിപ്പിക്കുക വഴി ലോകത്തിന്റെ ശ്രദ്ധയാകര്&#x200d;ഷിച്ച നേതാവാണ് അദ്ദേഹം. അറബ് രാജ്യത്തെ അസ്വസ്ഥകളില്&#x200d; പലപ്പോഴും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി തൊട്ട് ഇന്ത്യന്&#x200d; ഭരണാധികാരികള്&#x200d; അറബ് രാജ്യങ്ങളുമായി ബന്ധങ്ങള്&#x200d; ഊട്ടിയുറപ്പിക്കുന്നതിനും അവ പൂര്&#x200d;ണ്ണതയിലെത്തിക്കുന്നതിനും അഹമ്മദ് സാഹിബിനെയാണ് ഉപയോഗപ്പെടുത്തിയത്.</p>
<p>അദ്ദേഹത്തിന്റെ ഓരോ ഗള്&#x200d;ഫ് യാത്രയിലും ഇന്ത്യയുടെ മഹത്തായ സന്ദേശമുണ്ടായിരുന്നു. അറബ് ജനതയ്ക്ക് അഹമ്മദ് സാഹിബുമായുള്ള മതിപ്പ് ചെറുതല്ല. ഫലസ്തീന്&#x200d; വിമോചന നായകന്&#x200d; യാസര്&#x200d; അറാഫാത്ത് ഒരിക്കല്&#x200d; അഹമ്മദ് സാഹിബിനെ കുറിച്ച് പറഞ്ഞ വാക്കുകള്&#x200d; സ്മരണീയമാണ്. അഹമ്മദ് സാഹിബിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ കുറിച്ചുള്ള സാമീപ്യവും സഹായവും അറിഞ്ഞതെന്നാണ് യാസര്&#x200d; അറാഫത്ത് ഒരിക്കല്&#x200d; പറഞ്ഞത്.</p>
<p>കോഴിക്കോടും കണ്ണൂരും കണ്ട പുരുഷാരം അഹമ്മദ് സാഹിബിന് അര്&#x200d;ഹതപ്പെട്ടത് തന്നെയാണെന്നും ഡോ.അഹ്മദ് മുഹമ്മദ് അല്&#x200d; ഉമൈദാന്&#x200d; പറഞ്ഞു. ജനങ്ങള്&#x200d;ക്ക് വേണ്ടി പ്രവര്&#x200d;ത്തിച്ച് ജനങ്ങള്&#x200d;ക്ക് വേണ്ടി തന്നെ പാര്&#x200d;ലിമെന്റില്&#x200d; ജീവിതം അവസാനിപ്പിച്ച നേതാവായിരുന്നു അഹമ്മദ് സാഹിബെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-ahammed-and-qatar-parlimenterian.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
