<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>e ahmed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/e-ahmed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 08 Feb 2025 05:51:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>e ahmed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇ അഹമദ് ഇന്റര്&#x200d;നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് ഇന്നും നാളെയും</title>
		<link>https://www.chandrikadaily.com/e-ahmed-international-conference-today-and-tomorrow.html</link>
					<comments>https://www.chandrikadaily.com/e-ahmed-international-conference-today-and-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Feb 2025 05:51:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[e ahmed]]></category>
		<category><![CDATA[International Conference]]></category>
		<category><![CDATA[kannur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329078</guid>

					<description><![CDATA[ചരിത്ര ശേഷിപ്പുകളെയറിഞ്ഞ് പൈതൃക നടത്തം
]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: മുന്&#x200d; കേന്ദ്ര മന്ത്രിയും മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റുമായിരുന്ന ഇ അഹമദിെന്റ ചിന്തകള്&#x200d;ക്ക് നിറവേകി ഇന്റര്&#x200d;നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സിന് ഇന്ന് കണ്ണൂരില്&#x200d; തുടക്കം. ചരിത്രത്തിനൊപ്പം കണ്ണൂര്&#x200d; സിറ്റിയുടെ പാരമ്പര്യത്തെയും അടുത്തറിഞ്ഞ് മുന്നൊരുക്കത്തിന്&#x200d; പൈതൃക നടത്തം.</p>
<p>&#8216;ഇ അഹമദ്; കാലം, ചിന്ത&#8217; ശീര്&#x200d;ഷകത്തില്&#x200d; രണ്ട് ദിനങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായാണ് കണ്ണൂര്&#x200d; സിറ്റിയില്&#x200d; പൈതൃക നടത്തം സംഘടിപ്പിച്ചത്. വിശ്വപൗരന്&#x200d; ഇ അഹമദിന്റെ തട്ടകമായ സിറ്റിയില്&#x200d; അദ്ദേഹത്തിന്റെ സ്മരണകളു റങ്ങുന്ന ദേശത്തിന്റെ ചരിത്രവും പൈതൃകവും അടുത്തറി യുന്നതായിരുന്നു പ്രഭാത സവാരി. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്&#x200d;കരീം ചേലേരിക്ക് പതാക കൈമാറി മേയര്&#x200d; മുസലിഹ് മഠത്തില്&#x200d; പൈതൃക യാത്ര ഉദ്ഘാടനം ചെയ്തു. പ്രമുഖ പൈതൃക ഗവേഷകനും കണ്ണൂര്&#x200d; സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്&#x200d; ഡയറക് ടറുമായ മുഹമ്മദ് ശിഹാദ് നേതൃത്വം നല്&#x200d;കി.</p>
<p>ഇ അഹമദ് ഫൗണ്ടേഷന്&#x200d; സം ഘടിപ്പിക്കുന്ന പ്രഥമ എഡി ഷനിലെ സമ്മേളനം നാളെ വൈകുന്നേരം നാലിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ദേശീയ പൊളിറ്റിക്കല്&#x200d; അഡ്വൈസറി കമ്മിറ്റി ചെയര്&#x200d; മാനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്യും.</p>
<p>സമ്മേളനത്തിന്റെ ഭാഗമായി ചിത്രപ്രദര്&#x200d;ശനം, ബുക് പ്ലസ് പുസ്തകോത്സവ ഉദ്ഘാടനം ശിഹാബുദ്ദീന്&#x200d; പൊയ് ത്തുംകടവ്, ഡോ.അസീസ് തരുവണ എന്നിവര്&#x200d; നിര്&#x200d;വഹിച്ചു. ഇന്നും നാളെയുമായി വി വിധ സെഷനുകളില്&#x200d; മുസ് ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്&#x200d; മൊയ്തീന്&#x200d;, ജ നറല്&#x200d; സെക്രട്ടറി പി.കെ കു ഞ്ഞാലിക്കുട്ടി, കെ സുധാകരന്&#x200d; എംപി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;, എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്&#x200d;, പി.വി അബ്ദുല്&#x200d; വഹാബ്, ഡോ.എം.പി അബ്ദുസമദ് സമദാനി, അഡ്വ.ഹാരിസ് ബീരാന്&#x200d;, ഷാഫി പറമ്പില്&#x200d;, അക്കാദമിക് വിദഗ്ധരും ചരിത്രകാരന്മാരുമായ ഡോ. രാം പുനിയാനി, ശബ്‌നം ഹാഷ്മി, ടി.പി. സീതാറാം, ഡോ. ഇര്&#x200d;ഫാനുല്ല ഫാറൂഖി, ഡോ.യാസര്&#x200d; അറഫാത്ത്, ഡോ. കെ.എസ് മാധവന്&#x200d;, ഡോ.പി.ജെ വിന്&#x200d;സെന്റ്, ഡോ. മാളവിക ബിന്നി, അഡ്വ. നജ്മ തബ്ഷീറ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ മേഖലകളിലെ പ്രമുഖരായ അഡ്വ.പി.എം.എ സലാം, ഡോ.എം.കെ. മുനീര്&#x200d; എംഎല്&#x200d;എ, കെ മുരളീധരന്&#x200d;, കെ.എം. ഷാജി, എന്&#x200d; ശംസുദ്ദീന്&#x200d; എംഎല്&#x200d;എ, പ്രൊഫ.ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d;, കെ എന്&#x200d;.എ ഖാദര്&#x200d;, പി.കെ ഫിറോസ്, വി.ടി ബല്&#x200d;റാം, സി.പി. ജോണ്&#x200d;, ജ്യോതികുമാര്&#x200d; ചാമക്കാല, കെ.ഇ.എന്&#x200d; കുഞ്ഞ മ്മദ്, എന്&#x200d;.പി. ചെക്കൂട്ടി, വെ ങ്കിടേഷ് രാമകൃഷ്ണന്&#x200d;, പ്രമോദ് രാമന്&#x200d;, കമാല്&#x200d; വരദൂര്&#x200d; പങ്കെടുക്കും. നാല് പുസ്തകങ്ങളുടെ പ്രകാശനവും പ്രമുഖ വ്യക്തികളെ ഇ അഹമദ് മെമ്മോറിയല്&#x200d; എക്‌സലന്&#x200d;സ് അവാര്&#x200d;ഡുകളും നല്&#x200d;കി ആദരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-ahmed-international-conference-today-and-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനനായകന്റെ നിത്യഹരിതസ്മരണയില്&#x200d;; ഇന്ന് ഇ.അഹമ്മദിന്റെ ആറാം വിയോഗദിനവാര്&#x200d;ഷികം</title>
		<link>https://www.chandrikadaily.com/e-hamed-demise.html</link>
					<comments>https://www.chandrikadaily.com/e-hamed-demise.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 01 Feb 2023 04:07:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DMISE]]></category>
		<category><![CDATA[e ahmed]]></category>
		<category><![CDATA[SIXTHYEAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235391</guid>

					<description><![CDATA[
ഹൃദയം തൊടുന്ന ആത്മബന്ധത്തിന്റെ പേരായിരുന്നു ഇ. അഹമ്മദ് സാഹിബ്. കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ നേതാവ്. രാഷ്ട്രീയ പ്രവര്&#x200d;ത്തനം തുടങ്ങിയ കാലംതൊട്ടേ ഞങ്ങള്&#x200d;ക്കെല്ലാം വിസ്മയമായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബജറ്റിന് മുമ്പ് ഇ.അഹമ്മദ് സാഹിബിനെ ഓര്&#x200d;ത്ത്<strong> ഇ.ടി മുഹമ്മദ് ബഷീര്&#x200d;</strong></p>
<p>കേന്ദ്രമന്ത്രിയും മുസ്്‌ലിംലീഗ് നേതാവും പാര്&#x200d;ലമെന്റേറിയനും അന്താരാഷ്ട്രരംഗങ്ങളില്&#x200d; ഇന്ത്യയുടെ യശസ്സുയര്&#x200d;ത്തിയ വ്യക്തിത്വവുമായ ഇ.അഹമ്മദിന്റെ ആറാം ചരമവാര്&#x200d;ഷികദിനമാണിന്ന്. ഇന്ന് പാര്&#x200d;ലിമെന്റില്&#x200d; രാഷ്ട്രപതിയുടെ പ്രസംഗത്തിനിടയില്&#x200d; ഇതുപോലുള്ള ഒരു ദിനത്തില്&#x200d; അഹമ്മദ് സാഹിബ് പാര്&#x200d;ലമെന്റിന്റെ അകത്ത് നിന്ന് ലോകത്തോട് വിടവാങ്ങിയ രംഗം ഞാന്&#x200d; ഓര്&#x200d;ക്കുകയായിരുന്നു.അഹമ്മദ് സാഹിബ് നന്നേ ചെറിയ കുട്ടിയായിരുന്ന കാലം തൊട്ട് അവസാന ശ്വാസം വരെ മുസ്ലിം ലീഗിന് വേണ്ടി ത്യാഗം ചെയ്തു. അസുഖങ്ങള്&#x200d; വന്നതിന് ശേഷം പാര്&#x200d;ലമെന്റിലേക്ക് വരുമ്പോഴും പോകുമ്പോഴും അഹമ്മദ് സാഹിബിനെ പലപ്പോഴും ഞാന്&#x200d; അനുഗമിക്കാറുണ്ടായിരുന്നു. എന്നാല്&#x200d; കൈ പിടിച്ചു കൊണ്ട് പോകുന്നതൊന്നും അദ്ദേഹത്തിന് ഇഷ്ടമുണ്ടായിരുന്നില്ല. കേരളം ലോകത്തിന് സമര്&#x200d;പ്പിച്ച വിശ്വ പൗരന്മാരുടെ പട്ടികയില്&#x200d; അഹമ്മദ് സാഹിബ് മരണപ്പെട്ടുപോയെങ്കിലും ഇപ്പോഴും ജീവിക്കുന്നു. അഹമ്മദ് സാഹിബിന്റെ ഓര്&#x200d;മ്മകള്&#x200d;ക്ക് മരണമില്ല ; പ്രാര്&#x200d;ത്ഥനകള്&#x200d; .&#8221; ഇ.ടി ഫെയ്‌സ് ബുക്കില്&#x200d; കുറിച്ചു. പാര്&#x200d;ലമെന്റില്&#x200d; രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെയായിരുന്നു 2017 ഫെബ്രുവരി ഒന്നിന് ഇ.അഹമ്മദിന്റെ അന്ത്യം.</p>
<p><strong>കെ.പി.എ മജീദ് </strong></p>
<p>ഹൃദയം തൊടുന്ന ആത്മബന്ധത്തിന്റെ പേരായിരുന്നു ഇ. അഹമ്മദ് സാഹിബ്. കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ നേതാവ്. രാഷ്ട്രീയ പ്രവര്&#x200d;ത്തനം തുടങ്ങിയ കാലംതൊട്ടേ ഞങ്ങള്&#x200d;ക്കെല്ലാം വിസ്മയമായിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി. പാര്&#x200d;ലമെന്റിലെ സിംഹ ഗര്&#x200d;ജ്ജനം. ലോകം കാതോര്&#x200d;ത്ത രാജ്യത്തിന്റെ ശബ്ദം. മുസ്ലിംലീഗുകാരുടെ അഭിമാനം. കാലമെത്ര കഴിഞ്ഞാലും ആ ഓര്&#x200d;മകള്&#x200d; നമുക്ക് മുന്നോട്ടു നടക്കാനുള്ള ഊര്&#x200d;ജ്ജമാണ്. ഇന്ത്യയിലെ മതന്യൂനപക്ഷപിന്നാക്ക ജനവിഭാഗങ്ങളുടെയും മതേതരജനാധിപത്യപ്രസ്ഥാനങ്ങളുടെയും മുന്നണിപ്പോരാളിയും മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാഅധ്യക്ഷനുമായ ഇ.അഹമ്മദ്‌സാഹിബിന്റെ ജീവിതത്തിലെ അതുല്യമായ സംഭാവനകകളെക്കുറിച്ചുമുള്ള സ്മരണകള്&#x200d; അത്യന്തം പ്രസക്തമാകുന്ന കാലഘട്ടമാണിത്. നീണ്ട ആറുപതിറ്റാണ്ടിലധികം കാലം ജനിച്ചനാടിനും സമൂഹത്തിനും സമുദായത്തിനും വേണ്ടി അഹോരാത്രം സേവിച്ച ജനനേതാവെന്ന നിലക്ക് അഹമ്മദ്‌സാഹിബ് എന്ന വിശ്വപൗരന്റെ വിയോഗം നമ്മെയെല്ലാം സംബന്ധിച്ച് തീരാനഷ്ടം തന്നെയാണ്. പൊതുസേവനരംഗത്തും പാര്&#x200d;ലമെന്ററിരംഗത്തും രാഷ്ട്രത്തിനും ജനങ്ങള്&#x200d;ക്കുംവേണ്ടി അഹമ്മദ്‌സാഹിബ് അര്&#x200d;പ്പിച്ച സേവനപരത ഏത് മുഴക്കോല്&#x200d;കൊണ്ടും അളക്കാനാവാത്തത്ര വിപുലവും അഗാധവുമാണ്. ദീര്&#x200d;ഘകാലം കേരളത്തിലും ദേശീയതലത്തിലും മനസ്സും ശരീരവും അര്&#x200d;പ്പിച്ചുകൊണ്ട് നീതിയും സമ്പത്തും അധികാരവും നിഷേധിക്കപ്പെട്ട സമൂഹത്തിലെ അരികുവല്&#x200d;കരിക്കപ്പെട്ടവര്&#x200d;ക്കുവേണ്ടി വിയര്&#x200d;പ്പൊഴുക്കിയ അദ്ദേഹത്തിന് മറ്റെന്തിനേക്കാളും മുഖ്യമായത് പാവപ്പെട്ടവന്റെ ക്ഷേമമായിരുന്നു. എഴുത്തുകാരന്&#x200d;, പത്രപ്രവര്&#x200d;ത്തകന്&#x200d;, സംഘാടകന്&#x200d;, പാര്&#x200d;ലമെന്റേറിയന്&#x200d;, ഭരണാധികാരി തുടങ്ങിയ നിലകളില്&#x200d; അരനൂറ്റാണ്ടുകാലം തിളങ്ങിനിന്ന അഹമ്മദ്‌സാഹിബ് തന്റെ ലക്ഷ്യം രാജ്യത്തിന്റെയും പിന്നാക്കന്യൂനപക്ഷദലിത് സമൂഹത്തിന്റെയും ഉന്നമനം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് അഹോരാത്രം അതിനുവേണ്ടി പ്രവര്&#x200d;ത്തിച്ച നേതാവായിരുന്നു. സമ്പത്തിനേക്കാള്&#x200d; കറകളഞ്ഞ മനുഷ്യസ്‌നേഹമായിരുന്നു ആ ജനനായകന്റെ കൈമുതല്&#x200d;. ജനങ്ങളുടെ ക്ഷേമത്തിനുള്ള ഡസന്&#x200d;കണക്കിന് നിയമനിര്&#x200d;മാണങ്ങളില്&#x200d; അഹമ്മദ്‌സാഹിബിന്റെ നീതി- നിയമബോധം മുതല്&#x200d;കൂട്ടായി. രാജ്യത്തിന്റെ മഹത്തരമായ ഭരണഘടനയും വിശുദ്ധഖുര്&#x200d;ആനും മാത്രംമതി ഇന്ത്യന്&#x200d; മുസ്‌ലിംകളുടെ അസ്തിത്വസംരക്ഷണത്തിനെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹത്തിന്റെ മുദ്രാവാക്യം രാജ്യത്തിന്റെ ബഹുസ്വരതയുടെ സംരക്ഷണമായിരുന്നു .<br />
ഇന്ത്യാരാജ്യം ഇന്ന് കേവലം സാമുഹികവിരുദ്ധരുടെയും കള്ളപ്പണക്കാരുടെയും തട്ടിപ്പുവീരന്മാരുടെയും വര്&#x200d;ഗീയക്കോമരങ്ങളുടെയും കൈകളിലമരുമ്പോള്&#x200d; പാര്&#x200d;ട്ടിയുടെ പൂര്&#x200d;വസൂരികളുടെ പാതയില്&#x200d; ഉറച്ചുനിന്നുകൊണ്ടുതന്നെ രാജ്യത്തിന്റെ സകലവിഭാഗം ജനങ്ങള്&#x200d;ക്കുംവേണ്ടി വാദിക്കുകയും, ഗുജറാത്തിലും മുംബൈയിലും കോയമ്പത്തൂരുമടക്കമുള്ള വര്&#x200d;ഗീയകലാപങ്ങളുടെ അഗ്നിച്ചൂളകളിലേക്ക് അഹമ്മദ് സാഹിബ് സമാശ്വാസദൂതുമായി എത്തിയതും മലയാളിക്കുമാത്രമല്ല, ഒരു ജനാധിപത്യവിശ്വാസിക്കും മറക്കാനാവുന്നതല്ല. ഐക്യരാഷ്ട്രസഭയില്&#x200d; അദ്ദേഹം ഉയര്&#x200d;ത്തിപ്പിടിച്ച ഇന്ത്യന്&#x200d; മതേതരജനാധിപത്യത്തിന്റെ തേജസ്സുറ്റ ശബ്ദം ശരാശരി ഇന്ത്യന്&#x200d; പൗരന്റെ മനസ്സാക്ഷിക്കനുസൃതമായിരുന്നു. ശത്രുക്കള്&#x200d;ക്കുപോലും മനസ്സാ അംഗീകരിക്കേണ്ടിവന്ന പ്രവര്&#x200d;ത്തന-വാക്ചാതുരിയായിരുന്നു ആപാദചൂഢം ജനകീയനായ ആ നേതാവിന്റേത്. വിദേശത്ത് കഷ്ടത അനുഭവിക്കുന്നവര്&#x200d;ക്കുവേണ്ടി അദ്ദേഹം സ്വകുടുംബാംഗങ്ങളോടെന്നപോലെ പ്രവര്&#x200d;ത്തിച്ചു. നാടിന്റെ പൊതുക്ഷേമത്തോടൊപ്പം ജനതയുടെ വിദ്യാഭ്യാസപുരോഗതിക്കും പിന്നാക്കക്ഷേമത്തിനും വിദേശരാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ലക്ഷ്യബോധം ഒരിക്കലും വിലമതിക്കാനാവാത്തതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-hamed-demise.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ഞുതുള്ളികള്&#x200d;ക്കിടയില്&#x200d; ഒരു മഴവില്ല്- &#8216;ഇ. അഹമ്മദ് &#8216;ഗ്രന്ഥത്തെക്കുറിച്ച് എം.സി വടകര</title>
		<link>https://www.chandrikadaily.com/3e-ahmed-book-review.html</link>
					<comments>https://www.chandrikadaily.com/3e-ahmed-book-review.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 26 Dec 2022 09:06:49 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[e ahmed]]></category>
		<category><![CDATA[SOUVENEIR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228828</guid>

					<description><![CDATA[ആയിരം പേജുകളില്&#x200d; ഇടയ്ക്കിടെ ആകര്&#x200d;ഷകമായ അനേകം ഫോട്ടോകള്&#x200d; ഉള്&#x200d;ക്കൊള്ളിച്ചിട്ടുള്ള, മനോഹരമായി രൂപകല്&#x200d;പ്പന ചെയ്ത ഈ ഗ്രന്ഥശില്&#x200d;പം മലയാളത്തിലെ രാഷ്ട്രീയ സാഹിത്യ ശാഖയ്ക്ക് 'ചന്ദ്രിക' നല്&#x200d;കിയ അനര്&#x200d;ഘമായ ഒരു മുതല്&#x200d;ക്കൂട്ടാണ്]]></description>
										<content:encoded><![CDATA[<p>പാലാഴി മഥനം വളരെ പ്രസിദ്ധമാണ്. പണ്ട് ദേവന്മാരും അസുരന്മാരും ചേര്&#x200d;ന്ന് മന്ഥര പര്&#x200d;വതത്തെ കടയോലാക്കി വാസുകി സര്&#x200d;പ്പത്തെ കയറാക്കി പാലാഴി കടഞ്ഞുകടഞ്ഞെടുത്ത അമൃതിന്റെ കഥ ഭാഗവതത്തില്&#x200d; ഉണ്ട്. എന്നാല്&#x200d; ഇവിടെ നിശ്ചയദാര്&#x200d;ഢ്യത്തിന്റെ പരംപൊരുളായ പത്രപ്രവര്&#x200d;ത്തകന്&#x200d; സി.പി സൈതലവി സ്വയം കടയോലായി കടഞ്ഞുകടഞ്ഞുണ്ടാക്കിയ അമൃതകുംഭമാണ് &#8216;ഇ അഹമ്മദ് സ്മാരക ഗ്രന്ഥം&#8217;.</p>
<p>കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്&#x200d;ധത്തില്&#x200d; ചരിത്രം പുതഞ്ഞുറങ്ങുന്ന കണ്ണൂര്&#x200d; സിറ്റിയിലെ അറക്കല്&#x200d; സിംഹാസനവുമായി അകന്ന ബാന്ധവം പുലര്&#x200d;ത്തുന്ന മക്കാടത്ത് ഭവനത്തില്&#x200d; നിന്ന് ആരംഭിച്ച് ഈ നൂറ്റാണ്ടിന്റെ പൂര്&#x200d;വാര്&#x200d;ധത്തില്&#x200d; ന്യൂഡല്&#x200d;ഹിയിലെ പാര്&#x200d;ലമെന്റ് മന്ദിരത്തിന്റെ അകത്തളങ്ങളില്&#x200d; അവസാനിച്ച ഇ അഹമ്മദിന്റെ ധന്യമായ ജീവിതം സംഭവബഹുലവും സംഘര്&#x200d;ഷനിര്&#x200d;ഭരവുമാണ്. ഈ സുദീര്&#x200d;ഘമായ ജീവിതയാത്രക്കിടയില്&#x200d; അദ്ദേഹം നേര്&#x200d;സാക്ഷ്യം വഹിച്ചതും കേരളത്തിന്റെ ജാതകം തിരുത്തിക്കുറിച്ചതുമായ പ്രതിസന്ധികളും വഴിയോരക്കാഴ്ചകളില്&#x200d; അദ്ദേഹം നേരില്&#x200d; കണ്ട നേതാക്കളും നിരവധിയാണ്. അത്തരം ചില സമസ്യകളില്&#x200d; അദ്ദേഹം ഭാഗഭാക്കുമാണ്. വിദ്യാര്&#x200d;ത്ഥി നേതാവ്, അഭിഭാഷകന്&#x200d;, നിയമസഭാ സാമാജികന്&#x200d;, മന്ത്രി, നയതന്ത്രജ്ഞന്&#x200d; എന്നീ നിലകളിലെല്ലാം അതുല്യ പ്രഭ തൂകിയ ഒരു റിക്കാര്&#x200d;ഡ് ആണ് അദ്ദേഹം കാഴ്ച വെച്ചിട്ടുള്ളത്.</p>
<p><img loading="lazy" class="alignnone size-medium wp-image-228842" src="https://www.chandrikadaily.com/wp-content/uploads/2022/12/IMG_20221226_143410-229x300.jpg" alt="" width="229" height="300" srcset="https://www.chandrikadaily.com/wp-content/uploads/2022/12/IMG_20221226_143410-229x300.jpg 229w, https://www.chandrikadaily.com/wp-content/uploads/2022/12/IMG_20221226_143410-780x1024.jpg 780w, https://www.chandrikadaily.com/wp-content/uploads/2022/12/IMG_20221226_143410-768x1008.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/IMG_20221226_143410-1170x1536.jpg 1170w, https://www.chandrikadaily.com/wp-content/uploads/2022/12/IMG_20221226_143410-1560x2048.jpg 1560w, https://www.chandrikadaily.com/wp-content/uploads/2022/12/IMG_20221226_143410-scaled.jpg 1950w" sizes="(max-width: 229px) 100vw, 229px" /></p>
<p>2004ലെ പൊതുതിരഞ്ഞെടുപ്പു കാലം ഓര്&#x200d;ത്തു നോക്കൂ. കേരളത്തില്&#x200d; ഐക്യ ജനാധിപത്യ മുന്നണി നിര്&#x200d;ത്തിയ 20 സ്ഥാനാര്&#x200d;ത്ഥികളില്&#x200d; 19 പേരും തോറ്റുപോയി. വിജയപീഠത്തില്&#x200d; എത്തിയത് ഒരേ ഒരാള്&#x200d; മാത്രം. ആ ആള്&#x200d; ഇ.അഹമ്മദ് ആയിരുന്നു. അതും ഒരപൂര്&#x200d;വറിക്കാര്&#x200d;ഡ് ആയി. ആ അപൂര്&#x200d;വതയുടെ ചിറകിലേറി അദ്ദേഹം ഡല്&#x200d;ഹിയില്&#x200d; എത്തിയപ്പോള്&#x200d; അവിടെ അദ്ദേഹത്തെ കാത്തുനിന്നത് ഒരു മന്ത്രിക്കസേര. അത് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് ചരിത്രപ്രസിദ്ധമായ ഉജ്ജ്വല നേട്ടവുമായി. ഇ.അഹമ്മദുമായി ഇടപെട്ടവരും അനുഭവങ്ങള്&#x200d; പങ്കിട്ടവരുമായ പല പ്രശസ്തരും അപ്രശസ്തരുമായ നേതാക്കള്&#x200d; തങ്ങളുടെ ഓര്&#x200d;മച്ചെപ്പുകള്&#x200d; തുറന്നുവെക്കുന്നതാണ് ഈ ഉപഹാര ഗ്രന്ഥത്തിന്റെ ഉത്തമ ഭാഗം. &#8216;സമുദായത്തിനും രാജ്യത്തിനും സമര്&#x200d;പ്പിച്ച ജീവിതം&#8217; എന്ന ശീര്&#x200d;ഷകത്തില്&#x200d; തന്റെ അനുഭവക്കുറിപ്പുകള്&#x200d; രേഖപ്പെടുത്തിക്കൊണ്ട് പരേതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; എഴുതിയതാണ് ഇതിലെ ആദ്യ ലേഖനം. &#8216;ഒരുപക്ഷേ ദേശീയ- സാര്&#x200d;വദേശീയ നേതാക്കളെ ഇത്രയേറെ പരിചയമുള്ള മറ്റൊരു നേതാവ് കേരളത്തില്&#x200d; എന്നല്ല ഇന്ത്യയില്&#x200d; തന്നെ കുറവാകാം&#8217; എന്ന് ജനാബ് തങ്ങള്&#x200d; ഈ ലേഖനത്തില്&#x200d; നിരീക്ഷിക്കുന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-228835" src="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-3-copy-17-300x285.jpg" alt="" width="300" height="285" srcset="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-3-copy-17-300x285.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/Untitled-3-copy-17.jpg 599w" sizes="(max-width: 300px) 100vw, 300px" /></p>
<p>&#8221;യുപിഎ ഗവണ്&#x200d;മെന്റിലെ കേന്ദ്രമന്ത്രി എന്ന നിലയില്&#x200d; അദ്ദേഹത്തിന്റെ പര്യാലോചനാ പരിശ്രമങ്ങള്&#x200d; അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ ബന്ധം അഭിവൃദ്ധി പ്പെടുത്തി&#8221; എന്ന് രാഹുല്&#x200d;ഗാന്ധി അദ്ദേഹത്തിന്റെ ലേഖനത്തില്&#x200d; വിലയിരുത്തുന്നു. അഹമ്മദ് സാഹിബിന്റെ അന്ത്യനിമിഷങ്ങളെ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്&#x200d; സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. &#8221;പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായും കോഴിക്കോട്ട് ലീഗ് ഹൗസിലെത്തി നേതാക്കളുമായുമൊക്ക സ്ഥിതിയുടെ ഗൗരവം ചര്&#x200d;ച്ച ചെയ്തു. ആശ്വാസത്തിന്നുള്ള വകയൊന്നും ഡല്&#x200d;ഹിയില്&#x200d; നിന്ന് ലഭിക്കുന്നില്ല. ആശുപത്രി അധികൃതരുടെ നീക്കങ്ങള്&#x200d; സംശയം ജനിപ്പിക്കുന്നതാണെന്ന സംശയമുണര്&#x200d;ന്നെങ്കിലും ഡോക്ടര്&#x200d;മാരില്&#x200d; നിന്ന് കേള്&#x200d;ക്കാന്&#x200d; കൊതിക്കുന്ന നല്ല വര്&#x200d;ത്തമാനത്തിനായി തന്നെ കാത്തു. പക്ഷെ നാഥന്റെ വിളിക്കുത്തരം നല്&#x200d;കിയതായി പുലര്&#x200d;ച്ചെ സ്ഥിരീകരിച്ചു. ജീവിതം പോലെ മരണവും ഐതിഹാസികമാക്കിയാണ് നമ്മുടെ നേതാവ് ഇ. അഹമ്മദ് സാഹിബ് കടന്നുപോകുന്നത്.&#8221;<br />
നെഹ്‌റു കുടുംബവുമായി അഹമ്മദ് സാഹിബിനുള്ള ഉലയാത്ത ബന്ധത്തെക്കുറിച്ചാണ് ഉന്നത കോണ്&#x200d;ഗ്രസ് നേതാവ് എ. കെ. ആന്റണി ഓര്&#x200d;ക്കുന്നത്. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ &#8216;നെഹ്‌റു കുടുംബത്തിന്റെ തോഴന്&#x200d;&#8217; എന്നാണ്. അഖിലേന്ത്യാ കോണ്&#x200d;ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയും എഴുതിയിട്ടുണ്ട് ഹൃദ്യമായ ഒരു ലേഖനം. &#8221;തന്റെ ജനത ഏല്&#x200d;പ്പിച്ച ജോലിയില്&#x200d; സദാ വ്യാപൃതനായിരുന്നു അദ്ദേഹം. ലോകമൊട്ടുക്കും അദ്ദേഹം അതിനായി ഓടി നടന്നു. ഒരു ജന്മത്തില്&#x200d; ചെയ്തുതീര്&#x200d;ക്കാന്&#x200d; കഴിയുന്നതിലുമെത്രയോ അധികം അഹമ്മദ് സാഹിബ് ചെയ്തുതീര്&#x200d;ത്തു.&#8221;- ഇതാണ് ഖാര്&#x200d;ഗെയുടെ വിലയിരുത്തല്&#x200d;. കോണ്&#x200d;ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്&#x200d; ഖാര്&#x200d;ഗെക്ക് എതിരായി മത്സരിച്ച ഡോ. ശശി തരൂരും അഹമ്മദ് സാഹിബിനെ ദീര്&#x200d;ഘമായി അനുസ്മരിക്കുന്നുണ്ട്. ഇംഗ്ലീഷിലാണ് തരൂരിന്റെ ലേഖനം.തലക്കെട്ട്-&#8216;The beliefs of E. Ahamed- A tribute&#8217; സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയുടെ ഉറ്റ ബന്ധുവായിരുന്നു ഇ.അഹമ്മദ് സാഹിബ് എന്ന് ആ സംഘടനയുടെ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d; അനുസ്മരിക്കുന്നു.<br />
മക്കയിലെ ഉമ്മുല്&#x200d; ഖുറാ യൂണിവേഴ്സിറ്റിയില്&#x200d; നിന്ന് അഹമ്മദ് സാഹിബിന്റെ പ്രസംഗം അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ തന്റെ വിദ്യാര്&#x200d;ത്ഥി ജീവിതത്തിലെ അവിസ്മരണീയ സംഭവത്തെയാണ് ഡോ. ഹുസൈന്&#x200d; മടവൂര്&#x200d; ഓര്&#x200d;ത്തെടുക്കുന്നത്.</p>
<p><img loading="lazy" class="alignnone size-medium wp-image-228846" src="https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-26-at-2.37.30-PM-225x300.jpeg" alt="" width="225" height="300" srcset="https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-26-at-2.37.30-PM-225x300.jpeg 225w, https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-26-at-2.37.30-PM-768x1024.jpeg 768w, https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-26-at-2.37.30-PM.jpeg 960w" sizes="(max-width: 225px) 100vw, 225px" /></p>
<p>&#8221;അഹമ്മദിന്റെ വിയോഗത്തിലൂടെ രാഷ്ട്രത്തിന് വളരെ പ്രഗല്&#x200d;ഭനായ ഒരു രാഷ്ട്രീയ നേതാവിനെയാണ് നഷ്ടപ്പെട്ടതെങ്കില്&#x200d; എന്നെ സംബന്ധിച്ചിടത്തോളം നീണ്ടകാലത്തെ ഹൃദയബന്ധമുള്ള അടുത്ത ഒരു സഹോദരനെയോ സുഹൃത്തിനെയോ ആണ്&#8221; എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; &#8216;മറക്കാനാവാത്ത സ്നേഹവായ്പ്പോടെ&#8217; ഓര്&#x200d;ക്കുന്നത്.അതിപ്രശസ്തരായ ഏതാനും രാഷ്ട്രീയ നേതാക്കളുടെ ദീര്&#x200d;ഘമായ സന്ദേശകുറിപ്പുകളോടെയാണ് ഈ സ്മാരകഗ്രന്ഥം ആരംഭിക്കുന്നത്. മുന്&#x200d;ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി, മുന്&#x200d; പ്രധാനമന്ത്രി ഡോ.മന്&#x200d;മോഹന്&#x200d; സിങ്, കോണ്&#x200d;ഗ്രസ് പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി ലീഡര്&#x200d; സോണിയ ഗാന്ധി, മുന്&#x200d; ലോക്സഭ സ്പീക്കര്&#x200d; സുമിത്ര മഹാജന്&#x200d;, കേരള ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാന്&#x200d;, റിട്ടയേര്&#x200d;ഡ് ചീഫ് ജസ്റ്റിസ് പി. സദാശിവന്&#x200d; മുതലായ പ്രഗത്ഭരാണ് ഇ.അഹമ്മദ് സാഹിബുമായുള്ള ഉറ്റബന്ധത്തെ അനുസ്മരിച്ചുകൊണ്ട് ആശംസാ സന്ദേശങ്ങള്&#x200d; അയച്ചിട്ടുള്ളത്. അവയില്&#x200d; മുന്&#x200d; രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജിയുടെ സന്ദേശം വികാരഭരിതമാണ്. അദ്ദേഹം നയപ്രഖ്യാപനം നടത്തുമ്പോഴാണല്ലോ ഇ.അഹമ്മദ് പാര്&#x200d;ലമെന്റ് ഹൗസില്&#x200d; കുഴഞ്ഞുവീണത്. മുഖര്&#x200d;ജി ഇങ്ങനെ അനുസ്മരിക്കുന്നു.</p>
<p>&#8221;&#8230; I was shocked to learn that he had a heart ttaack while ltsiening to my address to the joint session of the Parliament on January 31,2017 and later passed away in the hospital. With the death of shri . Ahammed, the Indian union muslim league ltos a senior competent leader and the Parliament ltos an effectiv&#8211;e member repretnsing his people from thets ate of Kerala&#8221;.</p>
<p><img loading="lazy" class="alignnone size-medium wp-image-228837" src="https://www.chandrikadaily.com/wp-content/uploads/2022/12/EAHMED-300x169.jpg" alt="" width="300" height="169" srcset="https://www.chandrikadaily.com/wp-content/uploads/2022/12/EAHMED-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2022/12/EAHMED.jpg 630w" sizes="(max-width: 300px) 100vw, 300px" /></p>
<p>തുടര്&#x200d;ന്നങ്ങോട്ട് ലേഖനങ്ങളുടെ പെരുമഴ പെയ്ത്താണ്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, അഹമ്മദ് പട്ടേല്&#x200d;, കാനം രാജേന്ദ്രന്&#x200d;, ഉമ്മന്&#x200d;ചാണ്ടി, രമേശ് ചെന്നിത്തല, പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്&#x200d;, ടി.പി അബ്ദുല്ലക്കോയ മദനി, മുല്ലപ്പള്ളി രാമചന്ദ്രന്&#x200d;, കാന്തപുരം എ.പി അബൂബക്കര്&#x200d; മുസ്ലിയാര്&#x200d;, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഒ.രാജഗോപാല്&#x200d;, തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്&#x200d;, പി.ജെ ജോസഫ്, എം.എം ഹസ്സന്&#x200d;, ജസ്റ്റിസ് വി. ഖാലിദ്, ജസ്റ്റിസ് പി.കെ ഷംസുദ്ദീന്&#x200d;, പന്ന്യന്&#x200d; രവീന്ദ്രന്&#x200d;, മുന്&#x200d; ചീഫ് സെക്രട്ടരിമാരായ ആര്&#x200d; രാമചന്ദ്രന്&#x200d; നായര്&#x200d;, ഡോ.എം വിജയനുണ്ണി, ഡോ.ഡി ബാബു പോള്&#x200d;, നയതന്ത്ര വിദഗ്ധരായ ടി.പി ശ്രീനിവാസന്&#x200d;, പി. ഡി.ടി ആചാരി, മുന്&#x200d; സര്&#x200d;വകലാശാല വൈസ് ചാന്&#x200d;സലര്&#x200d;മാരായ ഡോ. എ.എന്&#x200d;.പി ഉമ്മര്&#x200d; കുട്ടി, പ്രൊഫ. സയ്യിദ് ഇഖ്ബാല്&#x200d; ഹസ്നൈന്&#x200d;, മാധ്യമ പ്രവര്&#x200d;ത്തകരും എഴുത്തുകാരുമായ കെ.എം റോയ്, റഹീം മേച്ചേരി, കെ. അബൂബക്കര്&#x200d;, എന്&#x200d;. മുരളീധരന്&#x200d;, സി. ഗൗരി ദാസന്&#x200d; നായര്&#x200d;, എന്&#x200d;. അശോകന്&#x200d;, കെ. മോഹനന്&#x200d;, ഒ. അബ്ദുല്ല, ജോര്&#x200d;ജ്ജ് കള്ളിവയലില്&#x200d;, ടി.പി ചെറൂപ്പ, ഡോ.പുത്തൂര്&#x200d; റഹ്മാന്&#x200d;, ശിഹാബുദ്ദീന്&#x200d; പൊയ്ത്തുംകടവ്, ഡോ.ഖമറുന്നിസ അന്&#x200d;വര്&#x200d;, ടി.സി മുഹമ്മദ്, കെ.പി കുഞ്ഞിമ്മൂസ തുടങ്ങി 141 പ്രമുഖ ലേഖകര്&#x200d; ഇ അഹമ്മദിന്റെ വ്യക്തിത്വത്തെ വിവിധ കോണുകളില്&#x200d; നിന്ന് നോക്കിക്കാണുന്ന ലേഖനങ്ങള്&#x200d; ആണ് ഇതില്&#x200d; ഉള്&#x200d;ക്കൊള്ളിച്ചിട്ടുള്ളത്.<br />
&#8221;മത ന്യൂനപക്ഷങ്ങളുടെ അസ്തിത്വ സംരക്ഷണത്തിനുള്ള കക്ഷി എന്ന നിലയില്&#x200d; മുസ്ലിം ലീഗിനെ രാജ്യത്തിനകത്തും പുറത്തും സ്വീകാര്യമാക്കിയതില്&#x200d; അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്സീമമാണ്&#8221; എന്ന് ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിംലീഗിന്റെ ദേശീയാധ്യക്ഷന്&#x200d; പ്രൊഫസര്&#x200d; ഖാദര്&#x200d; മൊയ്തീന്&#x200d; സാഹിബ് കൃത്യമായി വിലയിരുത്തുന്നുണ്ട് തന്റെ ലേഖനത്തില്&#x200d;. 630 മുതല്&#x200d; 652 വരെ പേജുകളിലുള്ളത് അഹമ്മദ് സാഹിബിന്റെ മക്കളായ ഡോ. ഫൗസിയ ഷെര്&#x200d;ഷാദ്, റയീസ് അഹമ്മദ്, നസീര്&#x200d; അഹമ്മദ് എന്നിവരുടെ മൂന്ന് ലേഖനങ്ങളാണ്. ലോകപ്രശസ്തനായ ഒരു പിതാവിനെ അദ്ദേഹത്തിന്റെ മക്കള്&#x200d; അഭിമാനപൂര്&#x200d;വം അനുസ്മരിക്കുന്നത് നനഞ്ഞ കണ്ണുകളോടെ അല്ലാതെ കണ്ടുനില്&#x200d;ക്കാനാവില്ല.</p>
<p><img loading="lazy" class="alignnone size-medium wp-image-228836" src="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-4-copy-14-228x300.jpg" alt="" width="228" height="300" srcset="https://www.chandrikadaily.com/wp-content/uploads/2022/12/Untitled-4-copy-14-228x300.jpg 228w, https://www.chandrikadaily.com/wp-content/uploads/2022/12/Untitled-4-copy-14-768x1011.jpg 768w, https://www.chandrikadaily.com/wp-content/uploads/2022/12/Untitled-4-copy-14.jpg 778w" sizes="(max-width: 228px) 100vw, 228px" /><br />
684 മുതല്&#x200d; 828 വരെയുള്ള &#8216;ജീവിതപാത&#8217; എന്ന ഖണ്ഡത്തില്&#x200d; അഹമ്മദ് സാഹിബിന്റെ ജീവിതയാത്രയും സംഭാവനകളും വിലയിരുത്തുന്ന 12 ലേഖകരുടെ പഠന പ്രബന്ധങ്ങളാണ്. ഈ ബൃഹദ്ഗ്രന്ഥത്തിന്റെ ഉത്തരഭാഗത്തെ 830 മുതല്&#x200d; 859 വരെ പുറങ്ങള്&#x200d; ഇ. അഹമ്മദിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രഭാഷണങ്ങളാണ്. മികച്ച പ്രഭാഷകന്&#x200d; കൂടിയായ അഹമ്മദ് സാഹിബിന്റെ നിയമസഭയിലെയും പാര്&#x200d;ലമെന്ററിലെയും ഐക്യരാഷ്ട്രസഭയിലെയും പ്രസംഗങ്ങള്&#x200d; ഏതൊരു രാഷ്ട്രീയ വിദ്യാര്&#x200d;ത്ഥിക്കും വിഭവ സമൃദ്ധമായ സദ്യ പോലെ ആസ്വദിക്കാനാവും.<br />
862 മുതല്&#x200d; 893 വരെ പേജുകളില്&#x200d; ഇ അഹമ്മദിന്റെ രചനകളാണുള്ളത്. അദ്ദേഹം വിവിധ ആനുകാലികങ്ങളില്&#x200d; എഴുതിയ രാഷ്ട്രീയ- സാഹിത്യ ലേഖനങ്ങളാണ് ഇതില്&#x200d; പുനരാഖ്യാനം ചെയ്തിട്ടുള്ളത്.<br />
ചരിത്രപ്രസിദ്ധമാകാന്&#x200d; ഇടയുള്ള അനേകം ഫോട്ടോഗ്രാഫുകള്&#x200d; ഈ ഗ്രന്ഥത്തെ അലങ്കരിക്കുന്നുണ്ട്. 969 മുതല്&#x200d; 995 വരെയുള്ള പേജുകള്&#x200d; വിശദമായ അടിക്കുറിപ്പ് സഹിതമുള്ള ഫോട്ടോ ആല്&#x200d;ബമായി വിന്യസിപ്പിച്ചിരിക്കുന്നു. പക്ഷേ ലേഖനങ്ങള്&#x200d;ക്കിടയിലെ ഫോട്ടോകള്&#x200d;ക്കൊന്നും അടിക്കുറിപ്പ് നല്&#x200d;കാത്തത് അബദ്ധമായിപ്പോയി. വേണമെങ്കില്&#x200d; രണ്ടുമൂന്ന് കവിതകള്&#x200d; കൂടി കൊടുത്തിരുന്നുവെങ്കില്&#x200d; സംഗതി കുശാലായേനേ. അഹമ്മദ് സാഹിബിന്റെ ആത്മകഥയുടെ അധ്യായവും ഇതില്&#x200d; ചേര്&#x200d;ത്തിട്ടുണ്ട്. അഹമ്മദ് സാഹിബ് പറഞ്ഞു കൊടുത്തതനുസരിച്ച് പി.എ റഷീദ് കേട്ടെഴുതി തയ്യാറാക്കിയതാണ് ഈ ആത്മകഥ. അവസാന ഭാഗങ്ങളില്&#x200d; മലയാള മനോരമ, മാതൃഭൂമി, ജനയുഗം, മാധ്യമം, സുപ്രഭാതം, വീക്ഷണം, മംഗളം, കേരളകൗമുദി, ചന്ദ്രിക മുതലായ പത്രങ്ങള്&#x200d; അഹമ്മദ് സാഹിബിനെ പറ്റി എഴുതിയ മുഖപ്രസംഗങ്ങളാണ്.<br />
ആയിരം പേജുകളില്&#x200d; ഇടയ്ക്കിടെ ആകര്&#x200d;ഷകമായ അനേകം ഫോട്ടോകള്&#x200d; ഉള്&#x200d;ക്കൊള്ളിച്ചിട്ടുള്ള, മനോഹരമായി രൂപകല്&#x200d;പ്പന ചെയ്ത ഈ ഗ്രന്ഥശില്&#x200d;പം മലയാളത്തിലെ രാഷ്ട്രീയ സാഹിത്യ ശാഖയ്ക്ക് &#8216;ചന്ദ്രിക&#8217; നല്&#x200d;കിയ അനര്&#x200d;ഘമായ ഒരു മുതല്&#x200d;ക്കൂട്ടാണ്. സാഹസികനായ പത്രാധിപര്&#x200d; സി.പി സൈതലവി എന്ന മനുഷ്യന്റെ കഠിനമായ പരിശ്രമങ്ങളുടെ പരിസമാപ്തിയാണ് ഈ ഗ്രന്ഥം. അദ്ദേഹം ഒരു തപസ്യ പോലെ ഏറ്റെടുത്തില്ലായിരുന്നുവെങ്കില്&#x200d; ഈ ഗ്രന്ഥം ഇവ്വിധം പുറത്തുവരുമായിരുന്നില്ല. അദ്ദേഹത്തെ അഭിനന്ദിക്കാന്&#x200d; &#8216;ഇന്നു ഭാഷയതപൂര്&#x200d;ണമിങ്ങഹോ&#8217;&#8230; പത്രാധിപസമിതി അംഗങ്ങളായ പി.വി.എ പ്രിംറോസ്, ഡോ.പി റഷീദ് അഹമ്മദ്, ഇ സാദിഖലി, മുസ്തഫ മണ്ടായപ്പുറം എന്നിവര്&#x200d;ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/3e-ahmed-book-review.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ അവകാശവാദം വായിച്ചപ്പോള്&#x200d; അഹമ്മദ് സാഹിബിന്റെ വലുപ്പം ഓര്&#x200d;ത്തു: ഉമ്മന്&#x200d;ചാണ്ടി</title>
		<link>https://www.chandrikadaily.com/narendra-modi-e-ahmed-oommenchandy.html</link>
					<comments>https://www.chandrikadaily.com/narendra-modi-e-ahmed-oommenchandy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Feb 2018 08:07:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[e ahmed]]></category>
		<category><![CDATA[oommenchandy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71780</guid>

					<description><![CDATA[കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘാലയയിലെ തെരഞ്ഞെടുപ്പ് പ്രസംഗം വായിച്ചപ്പോള്&#x200d; ഇ അഹമ്മദ് ചെയ്ത സേവനങ്ങളാണ് മനസ്സിലേക്ക് എത്തിയതെന്ന് മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി. കേരളത്തിലെ 44 ക്രിസ്ത്യാനികളായ നഴ്‌സുമാരെ മോചിപ്പിച്ചതാണ് മോദി വലിയ സംഭവമായി സംസാരിച്ചത്. മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; യോജിച്ച് നടത്തിയ നീക്കത്തില്&#x200d; കേരളത്തിലെ 44 നഴ്‌സുമാരെ മോചിപ്പിക്കാനായെന്നത് സത്യമാണ്. എന്നാല്&#x200d;, ഇറാക്കിലും മറ്റും എത്രയോ ബന്ദികളെ മോചിപ്പിച്ച് കൊണ്ടുവന്ന ഇ അഹമ്മദ് അതിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കോഴിക്കോട്:</strong> പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേഘാലയയിലെ തെരഞ്ഞെടുപ്പ് പ്രസംഗം വായിച്ചപ്പോള്&#x200d; ഇ അഹമ്മദ് ചെയ്ത സേവനങ്ങളാണ് മനസ്സിലേക്ക് എത്തിയതെന്ന് മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി. കേരളത്തിലെ 44 ക്രിസ്ത്യാനികളായ നഴ്‌സുമാരെ മോചിപ്പിച്ചതാണ് മോദി വലിയ സംഭവമായി സംസാരിച്ചത്. മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; യോജിച്ച് നടത്തിയ നീക്കത്തില്&#x200d; കേരളത്തിലെ 44 നഴ്‌സുമാരെ മോചിപ്പിക്കാനായെന്നത് സത്യമാണ്. എന്നാല്&#x200d;, ഇറാക്കിലും മറ്റും എത്രയോ ബന്ദികളെ മോചിപ്പിച്ച് കൊണ്ടുവന്ന ഇ അഹമ്മദ് അതിന്റെ വീമ്പ് പറഞ്ഞ് നടക്കാറില്ലായിരുന്നു. എല്ലാം ജനം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടാവാം. പക്ഷെ, എല്ലാത്തിനെയും മതവും ജാതിയും മതവും പറഞ്ഞ് വിലകുറഞ്ഞ പ്രചാരണം നടത്തുന്നവര്&#x200d;ക്ക് ഇ അഹമ്മദ് തിരുത്തല്&#x200d; ശക്തിയും പാഠവുമാണ്.</p>
<p>ബീഹാറില്&#x200d; ഹിന്ദുത്വ ഫാഷിസത്തിനെതിരെ മതേതര വോട്ടുകള്&#x200d; വാങ്ങി വിജയിച്ച നീതീഷ്‌കുമാറിന്റെ എന്&#x200d;ഡിഎ യിലേക്കുള്ള ചുവടുമാറ്റം ജനാധിപത്യവിശ്വാസികളുടെ മനസുകളില്&#x200d; വേദനയുണ്ടാക്കിയിട്ടുണ്ട്. ഇ അഹമ്മദിനെപ്പോലുള്ള നേതാക്കളുടെ രാഷ്ട്രീയ ജീവിതം തന്നെ മതേതര ജനാധിപത്യ സംരക്ഷണത്തിനായിരുന്നു. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്ന രീതിയില്&#x200d; ബന്ധമില്ലാതെ പ്രവര്&#x200d;ത്തിച്ചാല്&#x200d; ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ഉമ്മന്&#x200d;ചാണ്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/narendra-modi-e-ahmed-oommenchandy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രൗഢോജ്ജ്വലമായി ഇ അഹമ്മദ് അനുസ്മരണ സമ്മേളനം</title>
		<link>https://www.chandrikadaily.com/news-kerala-e-ahmed-muslim-leag.html</link>
					<comments>https://www.chandrikadaily.com/news-kerala-e-ahmed-muslim-leag.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Feb 2018 17:30:09 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[e ahmed]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71689</guid>

					<description><![CDATA[മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഗുജറാത്തി ഹാളില്&#x200d; സംഘടിപ്പിച്ച ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് അനുസ്മരണ സമ്മേളനം പ്രൗഢവും രാഷ്ട്രീയ കേരളം ആഗ്രഹിച്ചതും ഉറ്റുനോക്കിയതുമായി. മുന്നണി രാഷ്ട്രീയ മാറ്റത്തെ കുറിച്ചോ നിലപാടുകളെക്കുറിച്ചോ കെ.എം മാണി സമ്മേളനത്തില്&#x200d; പരാമര്&#x200d;ശമൊന്നും നടത്തിയില്ല. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വേദിയാണ് ഇതെന്നും എല്ലാവരും ആഗ്രഹിക്കുന്നതാണിതെന്നും മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി, കെ.എം മാണിയെ സാക്ഷിയാക്കി വ്യക്തമാക്കുമ്പോള്&#x200d; വേദിയും സദസ്സും ഇളകി. എന്നാല്&#x200d;, ട്രെയിന്&#x200d; വൈകി ഉമ്മന്&#x200d;ചാണ്ടി സമ്മേളനത്തിന്റെ അവസാനത്തിലെത്തിയപ്പോഴും അദ്ദേഹത്തെ കാത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഗുജറാത്തി ഹാളില്&#x200d; സംഘടിപ്പിച്ച ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് അനുസ്മരണ സമ്മേളനം പ്രൗഢവും രാഷ്ട്രീയ കേരളം ആഗ്രഹിച്ചതും ഉറ്റുനോക്കിയതുമായി. മുന്നണി രാഷ്ട്രീയ മാറ്റത്തെ കുറിച്ചോ നിലപാടുകളെക്കുറിച്ചോ കെ.എം മാണി സമ്മേളനത്തില്&#x200d; പരാമര്&#x200d;ശമൊന്നും നടത്തിയില്ല.</p>
<p>രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വേദിയാണ് ഇതെന്നും എല്ലാവരും ആഗ്രഹിക്കുന്നതാണിതെന്നും മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി, കെ.എം മാണിയെ സാക്ഷിയാക്കി വ്യക്തമാക്കുമ്പോള്&#x200d; വേദിയും സദസ്സും ഇളകി.</p>
<p>എന്നാല്&#x200d;, ട്രെയിന്&#x200d; വൈകി ഉമ്മന്&#x200d;ചാണ്ടി സമ്മേളനത്തിന്റെ അവസാനത്തിലെത്തിയപ്പോഴും അദ്ദേഹത്തെ കാത്ത് കെ. എം മാണി വേദിയില്&#x200d; ഇരുന്നതും പ്രസംഗം ശ്രദ്ധാപൂര്&#x200d;വ്വം കേട്ടതും ജനാധിപത്യ മുന്നണിയുടെ ശുഭസൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; കാണുന്നത്.<br />
ശാരീരിക അവശതകള്&#x200d; മാറ്റിവെച്ച് ലീഗ് ഹൗസിലെത്തി കണ്ടതിനും സമ്മേളനത്തിന് എത്തിയതിനും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; കെ.എം മാണിക്ക് പ്രത്യേകം നന്ദിയറിയിച്ചാണ് പ്രസംഗം തുടങ്ങിയത്. മുസ്‌ലിംലീഗ് നേതാക്കളുടെ സേ വനങ്ങ ള്&#x200d; എടു ത്തുപറഞ്ഞ ാ ണ് കെ. എം മാണി ഇ അഹമ്മദ് അ നുസ്മരണ പ്രഭാഷണം നിര്&#x200d;വ്വഹിച്ചത്.<br />
ഇ അഹമ്മദ് ഉള്&#x200d;പ്പെടെയുള്ള മുന്&#x200d;കാല നേതാക്കള്&#x200d; അസ്ഥിവാരമിട്ട യു.ഡി.എഫിന്റെ ശക്തിക്കും ഓജസിനും മുതല്&#x200d;കൂട്ടായി അനുസ്മരണ സമ്മേളനം മാറിയത് ജനാധിപത്യ പോരാട്ടത്തിന് കരുത്തായി ജ്വലിച്ചു.</p>
<p>ആയിരങ്ങള്&#x200d; ഒഴുകിയെത്തിയ അനുസ്മരണ സമ്മേളനം ഇ അഹമ്മദിനെ സ്‌നേഹിച്ച അദ്ദേഹം സ്‌നേഹിച്ചവരുടെ പ്രാത്ഥനാഞ്ജലിയായി. മുസ്്‌ലിംലീഗ് ദേശീയ കാര്യ സമിതി അധ്യക്ഷന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-e-ahmed-muslim-leag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ. അഹമ്മദ് സാഹിബില്ലാത്ത ഒരാണ്ട്</title>
		<link>https://www.chandrikadaily.com/one-year-goes-tribute-to-kerala-mp-e-ahamed.html</link>
					<comments>https://www.chandrikadaily.com/one-year-goes-tribute-to-kerala-mp-e-ahamed.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Feb 2018 10:08:31 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[e ahamed]]></category>
		<category><![CDATA[e ahmed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68652</guid>

					<description><![CDATA[ലുഖ്മാന്&#x200d; മമ്പാട് ലോകത്തിന്റെ ഏതൊക്കെയോ ദിക്കുകളില്&#x200d;, ദുരിതത്തിന്റെ കനല്&#x200d; പഥങ്ങളില്&#x200d; ആശ്വാസത്തിന്റെ കുളിര്&#x200d;തെന്നലായി ഉറപ്പായും വരുമെന്ന് അവര്&#x200d; പ്രതീക്ഷിച്ചിരുന്ന ഒരാളുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളില്&#x200d; വെളിച്ചമായി എത്താതിരിക്കുമ്പോള്&#x200d; അവരില്&#x200d; എത്ര പേര്&#x200d; അറിയുന്നുണ്ടാവും, നാഥന്റെ വിളിക്കുത്തരം തേടി അദ്ദേഹം പോയിരിക്കുന്നുവെന്ന്. വഴിക്കണ്ണുമായി കാത്തിരുന്ന് നെടുവീര്&#x200d;പ്പായി നൂറു നൂറു ദേശങ്ങളെ നൊമ്പരപ്പെടുത്തുന്ന ഒരിന്ത്യക്കാരനെയൊള്ളൂ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ത്യയില്&#x200d;; ഇ അഹമ്മദ് സാഹിബ്. വിയോഗത്തിന്റെ നാലാം നാള്&#x200d; ഫലസ്തീന്&#x200d; അമ്പാസിഡര്&#x200d; അദ്‌നാന്&#x200d; അബൂ ഹൈജയുടെ കണ്ണുനീര്&#x200d; വീണ് കണ്ണൂര്&#x200d; സിറ്റിയിലെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>ലോകത്തിന്റെ ഏതൊക്കെയോ ദിക്കുകളില്&#x200d;, ദുരിതത്തിന്റെ കനല്&#x200d; പഥങ്ങളില്&#x200d; ആശ്വാസത്തിന്റെ കുളിര്&#x200d;തെന്നലായി ഉറപ്പായും വരുമെന്ന് അവര്&#x200d; പ്രതീക്ഷിച്ചിരുന്ന ഒരാളുണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളില്&#x200d; വെളിച്ചമായി എത്താതിരിക്കുമ്പോള്&#x200d; അവരില്&#x200d; എത്ര പേര്&#x200d; അറിയുന്നുണ്ടാവും, നാഥന്റെ വിളിക്കുത്തരം തേടി അദ്ദേഹം പോയിരിക്കുന്നുവെന്ന്. വഴിക്കണ്ണുമായി കാത്തിരുന്ന് നെടുവീര്&#x200d;പ്പായി നൂറു നൂറു ദേശങ്ങളെ നൊമ്പരപ്പെടുത്തുന്ന ഒരിന്ത്യക്കാരനെയൊള്ളൂ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ത്യയില്&#x200d;; ഇ അഹമ്മദ് സാഹിബ്.<br />
വിയോഗത്തിന്റെ നാലാം നാള്&#x200d; ഫലസ്തീന്&#x200d; അമ്പാസിഡര്&#x200d; അദ്‌നാന്&#x200d; അബൂ ഹൈജയുടെ കണ്ണുനീര്&#x200d; വീണ് കണ്ണൂര്&#x200d; സിറ്റിയിലെ മീസാന്&#x200d; കല്ലുകളിലെ മൈലാഞ്ചി ചെടി നനഞ്ഞു. കൂടെപ്പിറപ്പിനെ പോലെ അദ്ദേഹം വിങ്ങിപ്പൊട്ടി; ഇനി ആരാണ് ഞങ്ങള്&#x200d;ക്കുള്ളത്. ഫലസ്തീനിലെ ഓരോ കുട്ടിയും അഭിമാനത്തോടെ ഓര്&#x200d;ക്കുന്ന യാസര്&#x200d; അറഫാത്തിനൊപ്പം ഇ അഹമ്മദും സ്ഥാനം നേടിയത് ആകസ്മികമല്ല. മാസം പത്തു കഴിഞ്ഞ ശേഷം, യു.എസ്ഇസ്രാഈല്&#x200d; ജറൂസലേം ആസ്ഥാന നീക്കത്തിനെതിരെ കോഴിക്കോട്ടു നടന്ന മുസ്്‌ലിം യൂത്ത്‌ലീഗിന്റെ ഫലസ്തീന്&#x200d; ഐക്യദാര്&#x200d;ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യാന്&#x200d; എണീറ്റപ്പോഴും അദ്‌നാന്&#x200d; അബൂ ഹൈജയുടെ കണ്ഠം ഇടറി.<br />
ഫലസ്തീന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനം ഞങ്ങളുടെ സഹോദരന്&#x200d; ഇ അഹമ്മദ് സാഹിബിനായി പ്രാര്&#x200d;ത്ഥിക്കാതെ എങ്ങിനെ തുടങ്ങും; അല്&#x200d; ഫാത്തിഹ. മാതാപിതാക്കള്&#x200d;ക്കും ഭാര്യക്കും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;ക്കുമായി പ്രതിദിനം മൂന്ന് യാസീന്&#x200d; ഓതി ഹദ്‌യ ചെയ്തിരുന്ന അഹമ്മദ് സഹിബിനായി അറബിക്കടലും യൂഫ്രട്ടീസ് നദിയും കടന്ന് നയാഗ്രനദിപോലെ പുണ്ണ്യം തേടിയെത്തുന്നു എന്നതാണ് ഒരു പുരുഷായുസ്സ് കൊണ്ട് നേടിയ ഭാഗ്യം.<br />
ഫലസ്തീന്റെ തലസ്ഥാനം യു.എസ് പ്രസിഡന്റ് ട്രംപ്് ജറൂസലേമിലേക്ക് മാറ്റിയതായി പ്രഖ്യാപിച്ചപ്പോള്&#x200d; അറബ് ലോകം ആശ്വാസത്തിന്റെ തലോടല്&#x200d; പ്രതീക്ഷിച്ചൊരു ലോക നേതാവ് ആരാവും. ഫലസ്തീനെ തുറന്ന ജയിലാക്കി യസര്&#x200d; അറഫാത്തിനെ വീട്ടു തടങ്കലിലിട്ട് പോര്&#x200d; വിമാനങ്ങളുടെ മുരള്&#x200d;ച്ച ഉറക്കം നഷ്ടപ്പെടുത്തിയ നാളുകളില്&#x200d; തലയെടുപ്പോടെ ചെന്ന് ചേര്&#x200d;ത്തു പിടിച്ച് നൂറു കോടി പിന്തുണ അറിയിച്ചത് മറ്റാരുമായിരുന്നില്ലല്ലോ. ഇന്ത്യയും അഹമ്മദ് സാഹിബും അന്നങ്ങിനെയൊരു കരുത്ത് പ്രകടിപ്പിച്ചില്ലായിരുന്നെങ്കില്&#x200d; ഒരു പക്ഷെ, ഫലസ്തീന്&#x200d; ഭൂഗോളത്തിന്റെ മാപ്പില്&#x200d; ഇന്നത്തെപ്പോലെ കാണുമായിരുന്നോ. ഫലസ്തീന്&#x200d; ജനത ഓരോ പ്രതിസന്ധിയുടെ മുഖത്തും ഓര്&#x200d;ക്കുന്ന നാമം ഒരു ഇന്ത്യക്കാരന്റേതാണ്, ഒരു മലയാളിയുടേതാണ്, നമ്മെ സ്‌നേഹിച്ച നാം സ്‌നേഹിച്ച് കൂടെ നിന്ന ഇ അഹമ്മദ് എന്ന ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗിന്റെ അമരക്കാരന്റേതാണ്.<br />
വിശ്വപൗരനായി രാജ്യം അദ്ദേഹത്തെ വരിച്ചതോടെ നിയോഗം പോലെ കഅബയുടെയുടെ ഉള്ളില്&#x200d; പലതവണ മുസല്ലയിട്ട് പ്രാര്&#x200d;ത്ഥിച്ചപ്പോഴും ഐക്യരാഷ്ട്ര സഭയുടെ അകത്തളങ്ങളില്&#x200d; അജഞ്ചലനായി പ്രസംഗിച്ചപ്പോഴും സഹജീവികളുടെ കാര്യമാണ് ഹൃദയം കൊണ്ട് അദ്ദേഹം പറഞ്ഞത്. രണ്ടു മഹാദൗത്യങ്ങളിലും ഇത്രയധികം ഇന്ത്യയെ പ്രതിനിധീകരിക്കാന്&#x200d; അവസരം ലഭിച്ചതും ലോകത്തിന്റെ ആയിരമായിരം ഭാഷകളിലുള്ള പ്രാര്&#x200d;ത്ഥനാ വചസ്സുകളാലാവും. ഒരിക്കലും പരിഹാരമില്ലെന്ന് പലരും കരുന്നിടത്തു നിന്നായിരുന്നല്ലോ അഹമ്മദ് സാഹിബ് കുരുക്കഴിച്ച് തുടങ്ങുക. ഐ.എസ്.ഐ.എസ് ഭീകരര്&#x200d; സിറിയയില്&#x200d; ബന്ദിയാക്കിയ ടോം ഉഴുന്നലാലിന്റെ മോചനത്തിനായി എന്തു ചെയ്യണമെന്നറിയാതെ പകച്ച കഴിഞ്ഞ മാസങ്ങളില്&#x200d; ഒരു ഇ അഹമ്മദിനെ രാജ്യം എത്രമേലാണ് മിസ്സ് ചെയ്തത്.<br />
നമ്മള്&#x200d; ഓര്&#x200d;ക്കുകയാണ്. കേന്ദ്ര മന്ത്രി പദത്തിന്റെ ആദ്യ ദിനങ്ങളില്&#x200d; അഹമ്മദ് സാഹിബിനെ പ്രധാനമന്ത്രി ഡോ.മന്&#x200d;മോഹന്&#x200d; സിംഗും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും ഇറാഖിലെ ബന്ദികളുടെ മോചന ദൗത്യത്തിന്റെ തലപ്പത്തേക്ക് നിയമിക്കുമ്പോള്&#x200d; പ്രതീക്ഷ എത്രയോ അകലെയായിരുന്നു. ഇന്ത്യയുമായി നയതന്ത്ര ബന്ധമില്ലാത്ത വിമതരുടെ പിടിയില്&#x200d; അമര്&#x200d;ന്ന ഇറാഖില്&#x200d; നിന്ന് ഇന്ത്യക്കാരെ ഒരു തുള്ളി ചോര പൊടിയാതെ ഒരു ചില്ലിക്കാശ് മോചന ദ്രവ്യം നല്&#x200d;കാതെ പിറന്ന മണ്ണിലെ ഉറ്റവരുടെ സ്‌നേഹത്തിലേക്ക് തിരികെയെടുത്തു അദ്ദേഹം. ഖുര്&#x200d;ആനും സ്വലാത്തും ഉരുവിട്ട് അറബിയില്&#x200d; സംസാരിച്ചു ആറാഴ്ച നീണ്ട നയതന്ത്ര നീക്കങ്ങള്&#x200d;ക്കൊടുവിലാണ് അസാധ്യമായത് നേടിയെടുത്തത്.<br />
അഹമ്മദ് സാഹിബ് പരാജയപ്പെടുമെന്ന് ഉറപ്പിച്ച് വിമര്&#x200d;ശനത്തിന്റെ കുന്തം കൂര്&#x200d;പ്പിച്ച് ചങ്കില്&#x200d; കുത്താനിരുന്നവരും ഖണ്ഡഹാര്&#x200d; കളങ്കിതരും ഒരുപോലെ നമിച്ചുപോയി. ഊണും ഉറക്കവുമില്ലാതെ രാപകല്&#x200d; കഠിനാധ്വാനം ചെയ്ത് നേടിയ അഹമ്മദ് സാഹിബ് മോഡലിന്റെ പോരിശ ഇന്ത്യന്&#x200d; നയതന്ത്ര ചരിത്രത്തിലെ സുവര്&#x200d;ണ്ണ ഏടാണിന്ന്. സഊദിയില്&#x200d; കണ്ണു ചൂഴ്‌ന്നെടുക്കാന്&#x200d; വിധിക്കപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശി നൗഷാദിനെയും സൗദിയില്&#x200d; നിന്നും മത്സ്യബന്ധനത്തിന് പോയി ഇറാന്&#x200d; പൊലീസ് പിടിയിലായ പരപ്പനങ്ങാടി, താനൂര്&#x200d; സ്വദേശികളെയും നാട്ടിലെത്തിച്ചതും അഹമ്മദ് സാഹിബ് മോഡലിന്റെ അനുബന്ധമാണ്.<br />
സര്&#x200d;വ്വ ശക്തന്റെ കരുണയെന്നാണ് അഹമ്മദ് സാഹിബ് ഇതിനെയൊക്കെ ചുരുക്കി പറഞ്ഞിരുന്നത്. ഒരിക്കല്&#x200d; അദ്ദേഹം വിശദീകരിച്ചു: പ്രത്യാശയുടെ ചെറു തരിപോലുമില്ലാത്തപ്പോഴാണ് പലതും തുടങ്ങുക. അല്ലാഹുവില്&#x200d; തവക്കുലാക്കും. പാണക്കാട് വിളിച്ച് പ്രാര്&#x200d;ത്ഥിക്കാന്&#x200d; പറയും. രാപകല്&#x200d; അതിന്റെ പിന്നാലെ എല്ലാ വഴികളും തേടും. ഒന്നടയുമ്പോള്&#x200d; മറ്റൊന്ന് തുറന്നു വരും. പിന്നെ എങ്ങിനെയോ വിജയം തെളിയും.<br />
ഖത്തറിലെ പ്രതിസന്ധിയോ സഊദിയിലെ നിതാഖാത്തോ അഫ്ഗാനിലോ ഉഗാണ്ടയിലോ കാണാതായ വിവരമോ എത്തുമ്പോള്&#x200d; അഹമ്മദ് സാഹിബുണ്ടായിരുന്നെങ്കില്&#x200d; എന്ന് ചിന്തിച്ചത് അദ്ദേഹത്തെ വോട്ടു ചെയ്ത് ഇന്ദ്ര പ്രസ്ഥത്തിലേക്കു വിട്ടവര്&#x200d; മാത്രമായിരുന്നില്ല.<br />
ഫലസ്തീനില്&#x200d; മാത്രമല്ല, കുവൈത്ത് യുദ്ധാനന്തരം ആദ്യമായി അവിടെയെത്തിയതും അഹമ്മദ് സാഹിബായിരുന്നു. ആ പ്രതിസന്ധിക്കാലത്ത് ലോക രാജ്യങ്ങളില്&#x200d; നിന്നുള്ള കുവൈത്ത് നാഷണല്&#x200d; അസംബ്ലി സന്ദര്&#x200d;ശിച്ച രണ്ടാമത്തെ പ്രതിനിധിയായിരുന്നു കന്നി എം.പിമാത്രമായിരുന്ന അദ്ദേഹം. അന്നത്തെ കുവൈത്ത് അമീര്&#x200d; ശൈഖ് ജാബിര്&#x200d; അല്&#x200d; സബാഹ് നല്&#x200d;കിയ വരവേല്&#x200d;പ്പിനെ കുറിച്ച് പലവുരു അദ്ദേഹം അഭിമാനം കൊണ്ടിരുന്നു. &#8216;രാജ്യം നഷ്ടപ്പെട്ട് അലഞ്ഞ ഞങ്ങള്&#x200d;ക്ക് ഐക്യദര്&#x200d;ഢ്യം പ്രകടിപ്പിച്ച മഹാനായ താങ്കളെ ഒരിക്കലും മറക്കില്ലെന്നാണ്&#8217; കുവൈത്ത് അമീര്&#x200d; പറയുമ്പോള്&#x200d; പില്&#x200d;ക്കാലത്ത് ഗള്&#x200d;ഫിലെ ഏതു രാജ്യത്തെ അധികാര വാതിലുകളും തുറക്കാനുള്ള താക്കോല്&#x200d; ആ കൈകളിലുണ്ടാരുന്നുവെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.<br />
പത്തു തവണ ഐക്യരാഷ്ട്ര സഭയിലും നാല് തവണ അറബ് ലീഗിലും ജി7 സമ്മേളനത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു പൗരനെ മാത്രമെ ഇന്ത്യ പ്രസവിച്ചിട്ടുള്ളൂ. ഗള്&#x200d;ഫ്, പശ്ചിമേഷ്യ, വടക്കന്&#x200d; ആഫ്രിക്ക, മധേഷ്യ, തെക്കു കിഴക്കന്&#x200d; ഏഷ്യന്&#x200d; രാജ്യങ്ങളുമായെല്ലാം ബന്ധം ശക്തമാക്കാന്&#x200d; രാജ്യം നിയോഗിച്ചത് മറ്റാരെയുമായിരുന്നില്ല. അങ്ങിനെയൊരു അമ്പാസിഡര്&#x200d; പിന്നെ ഉണ്ടായില്ല. ഗള്&#x200d;ഫ് ഭരണകൂടങ്ങളുടെ ഏതു വാതിലും ഏതു സമയത്തും മുട്ടിത്തുറക്കാന്&#x200d; കഴിയുന്ന ഒരേയൊരാള്&#x200d; എന്ന് പ്രശസ്ത മാധ്യമപ്രവര്&#x200d;ത്തകന്&#x200d; രാജീപ് സര്&#x200d;ദേശി വിശേഷിപ്പിച്ച അഹമ്മദ് സാഹിബിന്റെ വിടവ് നികത്താന്&#x200d; ഒരാണ്ടുകൊണ്ട് സാധിച്ചിട്ടില്ലെന്ന് ഉറപ്പാണ്. ഇനി സാധിക്കുമോ എന്നതും നശ്ചയമില്ല. പരിഹരിക്കാനാവാത്ത വിടവെന്ന ആലങ്കാരിക പ്രയോഗം അക്ഷരത്തിലും അര്&#x200d;ത്ഥത്തിലും ഒരാണ്ടുകൊണ്ട് ബോധ്യപ്പെടുത്തി അഹമ്മദ് സാഹിബിന്റെ പ്രതിഭ.<br />
ഹജ്ജ് ക്വാട്ട 72,000 ല്&#x200d; നിന്ന് 1,70,000 ആയി വര്&#x200d;ധിപ്പിച്ച അദ്ദേഹത്തെ ഹജ്ജ് സബ്‌സിഡി ഒറ്റയടിക്ക് എടുത്തു കളഞ്ഞപ്പോള്&#x200d; നമ്മള്&#x200d; ഓര്&#x200d;ത്തു. കരിപ്പൂര്&#x200d; ഹജ്ജ് ഹൗസിന്റെ ശില്&#x200d;പിയായ അദ്ദേഹത്തെ എമ്പാര്&#x200d;ക്കേഷന്&#x200d; പോയിന്റിന്റെ അനിശ്ചിതത്വത്തിലും കൊതിച്ചു. അദ്ദേഹത്തിന്റെ പിന്&#x200d;കാമികള്&#x200d; അവിടെയെല്ലാം ഫലപ്രദമായി ഇടപെടുമ്പോഴും ഒരു കാരണവരായി അഹമ്മദ് സാഹിബും മുമ്പില്&#x200d; ഉണ്ടായിരുന്നെങ്കിലെന്ന് പലരും ആശിച്ചു.<br />
ആദ്യമായി ഗള്&#x200d;ഫില്&#x200d; പോകുന്നവരുടെ സര്&#x200d;ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന് ഡല്&#x200d;ഹില്&#x200d; പോയിരുന്നതിന് പകരം സംസ്ഥാനത്തു സൗകര്യമെത്തിച്ചതും സഊദിയിലെ ഇന്ത്യന്&#x200d; എംബസിയില്&#x200d; നമ്മുടെ പ്രശ്‌നങ്ങള്&#x200d; കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും ഓണ്&#x200d;ലൈന്&#x200d; സംവിധാനം ഏര്&#x200d;പ്പെടുത്തിയതും മറ്റു ഗള്&#x200d;ഫ് എംബസികളില്&#x200d; മാസത്തിലൊരിക്കല്&#x200d; ഓപ്പണ്&#x200d; ഹൗസ് സംവിധാനമുണ്ടാക്കിയതും പ്രവാസികളുടെ മൃതദേഹം വേഗത്തില്&#x200d; നാട്ടില്&#x200d; എത്തിക്കാനുള്ള സൗകര്യം എളുപ്പമാക്കിയതുമെല്ലാം അദ്ദേഹത്തിന്റെ നിശ്ശബ്ദവിപ്ലവും ഓര്&#x200d;മ്മകളുടെ നിലക്കാത്ത പ്രവാഹവുമാണ്.<br />
വൈകിയോടുന്ന തീവണ്ടിയോ അടിസ്ഥാന സൗകര്യം വികസിക്കാത്ത റെയില്&#x200d;വെ സ്‌റ്റേഷനോ കാണുമ്പോള്&#x200d; മലയാളി അഹമ്മദ് സാഹിബിനെ തൊട്ടറിയുന്നു. ആ വകുപ്പ് ഭരിച്ച 19 മാസത്തില്&#x200d; 19 തീവണ്ടികള്&#x200d; കേരളത്തിന് ലഭ്യമാക്കിയത് ഉന്നതോ ഉദ്യോഗസ്ഥര്&#x200d;ക്കും പിടികിട്ടാത്ത ഉത്തരമാണ്. മലപ്പുറത്ത് അഹമ്മദ് സാഹിബ് യാഥാര്&#x200d;ത്ഥ്യമാക്കിയ പാസ്‌പോര്&#x200d;ട്ട് ഓഫീസിന്റെ നിലനില്&#x200d;പ്പ് ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് രാജ്യത്തൊരിടത്തുമില്ലാത്ത ദൂര പരിധിയില്&#x200d; തന്റെ ജനതക്ക് അദ്ദേഹം ആ സൗകര്യം ഒരുക്കിയതെന്ന് പലരും തിരിച്ചറിഞ്ഞത്. ആ സാനിധ്യം ഇല്ലെന്ന ധൈര്യത്തില്&#x200d; അതിനെ റാഞ്ചിപറക്കാന്&#x200d; ശ്രമിച്ചവര്&#x200d;ക്ക് അഹമ്മദ് സാഹിബിന്റെ പിന്&#x200d;ഗാമിയുടെ ചടുലനീക്കങ്ങളില്&#x200d; പിന്തിരിയേണ്ടി വന്നെങ്കിലും എതിരാളികള്&#x200d; പോലും പലവട്ടം ആ പേര് അതുമായി ചേര്&#x200d;ത്തു പറഞ്ഞു.<br />
ന്യൂനപക്ഷത്തിനു നേരെ കലാപത്തിന്റെയോ സംഘര്&#x200d;ഷത്തിന്റെയോ വാര്&#x200d;ത്ത കേള്&#x200d;ക്കുമ്പോള്&#x200d; കനലെരിയുന്ന ദേശങ്ങളില്&#x200d; ആദ്യം ഓടിയെത്തിയിരുന്ന അഹമ്മദ് സാഹിബാണ് മനസ്സിലെത്തുക. വ്യാജ ഏറ്റുമുട്ടല്&#x200d; കൊലകള്&#x200d;ക്കു നേരെ നിരന്തരം ശബ്ദിച്ചൊരാള്&#x200d; സുപ്രീം കോടതി ജഡ്ജിമാരുടെ അസാധാരണ ഏറ്റു പറച്ചിലിന്റെ നാളുകളില്&#x200d; പ്രതിധ്വനിക്കുന്നു. മീററ്റിലും ഭഗത്പൂരിലും ഗുജറാത്തിലും കോയമ്പത്തൂരിലും മുംബൈയിലുമെല്ലാം ജീവന്&#x200d; പണയം വെച്ച് പോയി തീകെടുത്തി ആശ്വാസം പകര്&#x200d;ന്നൊരാള്&#x200d; ഓരോ ആള്&#x200d;കൂട്ട കൊലകലാപ വാര്&#x200d;ത്തകളുടെയും അനുബന്ധമായി നിറയാതിരിക്കുന്നതെങ്ങിനെ. ഗുജറാത്ത് വംശഹത്യക്കാലത്ത് രാഷ്ട്രീയ നേതാക്കള്&#x200d; സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കിയ കേന്ദ്രസംസ്ഥാന ബി.ജെ.പി ഭരണകൂടങ്ങളെ വെല്ലുവിളിച്ചാണ് അഹമ്മദ് സാഹിബ് അവിടെയെത്തിയത്. മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുടെ മുഖത്തുനോക്കി പ്രതിഷേധത്തിന്റെ കനമുള്ള സ്വരം അറിയിച്ചപ്പോള്&#x200d;, മരിച്ചവരെല്ലാം മുസ്‌ലിംകളല്ല എന്നായിരുന്നു മോദിയുടെ വാദം. ഞാന്&#x200d; മനുഷ്യരെ കുറിച്ചാണ് പറയുന്നതെന്ന മറുപടിയില്&#x200d; 54 ഇഞ്ച് നെഞ്ചകവും തരിച്ചു. ഇതെന്റെ ആളുകളാണെന്ന് നെഞ്ചുപൊട്ടി പറഞ്ഞ് മനുഷ്യഗന്ധം അലയടിക്കുന്ന ദേശങ്ങളില്&#x200d; ശാന്തിദൂതുമായി കടന്നു ചെല്ലാന്&#x200d; അഹമ്മദ് സാഹിബില്ല. പക്ഷെ, ആ ഓര്&#x200d;മ്മകള്&#x200d; പിന്&#x200d;ഗാമികളെ നയിക്കുന്നതും ഒരാണ്ടിന്റെ ബാക്കി പത്രം.<br />
ഡല്&#x200d;ഹി പാര്&#x200d;ലമെന്റ് ഹൗസ് മസ്ജിദിന് തൊട്ടുള്ള ഗല്ലിയില്&#x200d; വെള്ളിയാഴ്ചയിലെ അന്നമായി തുടരുന്ന സുകൃതം ഉള്&#x200d;പ്പെടെ പലതും മുടങ്ങാതെ നോക്കുന്ന മക്കളും സംഘടനയും ഓര്&#x200d;മ്മകളുടെ സ്‌നേഹമാല്ല്യമാണ് ഒരാണ്ടായി കോര്&#x200d;ക്കുന്നത്. രാജ്യവും സമൂഹവും സമുദായവും സംഘടനയും നാടും ദീനും ഇസ്‌ലാം സഭയുള്&#x200d;പ്പെടെയുള്ള സ്ഥാപനങ്ങളും പിന്നെ ദേശമോ പേരോ അറിയാത്ത പതിനായിരങ്ങളും ഹൃദ്യമായ ഓര്&#x200d;മ്മകളെ മാത്രമെ മാടിവിളിക്കാന്&#x200d; കൊതിക്കൂ. മരണാനന്തരം ഭരണകൂടം ചെയ്ത നെറികേടിന്റെയും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച മരുമകന്&#x200d; ബാബു ഷഹ്‌സാദിന്റെ അകാല വിയോഗത്തിന്റെയും നൊമ്പരങ്ങളും വിയോഗത്തിന്റെ ഒന്നാം ആണ്ടില്&#x200d; കണ്ണു നിറക്കും.<br />
മരണാനന്തരം ഓര്&#x200d;ക്കാന്&#x200d; ആരെങ്കിലുമൊക്കെ ഉണ്ടാവുകയെന്നത് ഭാഗ്യമാണ്. സ്വന്തക്കാരും ഇഷ്ടക്കാരുമായി ചിലരെങ്കിലും അങ്ങിനെ ഉണ്ടാവുകയെന്നത് അപൂര്&#x200d;വ്വവുമല്ല. പക്ഷെ, ഭൂഖണ്ഡങ്ങളും സാഗര മതിലുകളുമില്ലാതെ ഒരാണ്ടായി പ്രതിദിനം ഇ അഹമ്മദ് എന്ന നാമം ഓര്&#x200d;ക്കുന്നുവെന്ന് പറയുന്നത് അതിശയോക്തിയല്ല. അദ്ദേഹം ഉണ്ടായിരുന്നെങ്കില്&#x200d; എന്ന് ആഗ്രഹിച്ചവരുടെ കൂട്ടത്തില്&#x200d; ജാതിയും മതവും വര്&#x200d;ഗവും ഭാഷയും രാഷ്ട്രവും അപ്രസക്തമാണ്. അര നൂറ്റാണ്ടിലേറെ നീണ്ട പൊതു ജീവിതത്തില്&#x200d; ഒറ്റപ്പെട്ടുപോയവര്&#x200d;ക്കും പ്രാന്തവല്&#x200d;ക്കരിക്കരിക്കപ്പെട്ടവര്&#x200d;ക്കും ഇരയാക്കപ്പെട്ടവര്&#x200d;ക്കും കൂടെ കരുത്തായി നിന്ന ആ സാനിധ്യം കൊതിക്കാതെ കഴിഞ്ഞ ഒരാണ്ടായി ലോകം ഉറങ്ങുകയോ ഉണരുകയോ ചെയ്തിട്ടില്ല.<br />
(ചന്ദ്രിക ഓര്&#x200d;മ്മ പതിപ്പ്: 2018, ഫെബ്രുവരി 1)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-year-goes-tribute-to-kerala-mp-e-ahamed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓര്&#x200d;മ്മകളില്&#x200d; കറുത്ത ആ രാപകല്&#x200d;</title>
		<link>https://www.chandrikadaily.com/e-ahmed-parliament-passed-away-at-ram-manohar-lohia-hospital-in-new-delhi.html</link>
					<comments>https://www.chandrikadaily.com/e-ahmed-parliament-passed-away-at-ram-manohar-lohia-hospital-in-new-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 28 Jan 2018 15:01:30 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[e ahmed]]></category>
		<category><![CDATA[muslim league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67150</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച്ച  പാര്&#x200d;ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോള്&#x200d;, ഓര്&#x200d;മ്മകളില്&#x200d; തെളിയുന്നത് ഒരു വര്&#x200d;ഷം മുമ്പത്തെ, ഇരുട്ട് മാത്രം ബാക്കിനില്&#x200d;ക്കുന്ന ആ പകലിരവാണ്. മുസ്്ലിംലീഗ് രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്ന ഇ അഹമ്മദ് എന്ന മഹാമനീഷിയുടെ വിയോഗത്തിലേക്ക് നയിച്ച ദാരുണ നിമിഷങ്ങളുടെ തുടക്കം അന്നായിരുന്നു. 2017 ജനുവരി 31. ബജറ്റിന് മുന്നോടിയായി രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി പാര്&#x200d;ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, ഇ അഹമ്മദ് പാര്&#x200d;ലമെന്റിന്റെ സെന്&#x200d;ട്രല്&#x200d; ഹാളില്&#x200d; കുഴഞ്ഞുവീണുവെന്ന വാര്&#x200d;ത്തകളാണ് ആദ്യം പുറത്തുവന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ന്യൂഡല്&#x200d;ഹി:</strong> രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച്ച  പാര്&#x200d;ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോള്&#x200d;, ഓര്&#x200d;മ്മകളില്&#x200d; തെളിയുന്നത് ഒരു വര്&#x200d;ഷം മുമ്പത്തെ, ഇരുട്ട് മാത്രം ബാക്കിനില്&#x200d;ക്കുന്ന ആ പകലിരവാണ്. മുസ്്ലിംലീഗ് രാഷ്ട്രീയത്തിന്റെ അമരക്കാരനായിരുന്ന ഇ അഹമ്മദ് എന്ന മഹാമനീഷിയുടെ വിയോഗത്തിലേക്ക് നയിച്ച ദാരുണ നിമിഷങ്ങളുടെ തുടക്കം അന്നായിരുന്നു.</p>
<p>2017 ജനുവരി 31. ബജറ്റിന് മുന്നോടിയായി രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി പാര്&#x200d;ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, ഇ അഹമ്മദ് പാര്&#x200d;ലമെന്റിന്റെ സെന്&#x200d;ട്രല്&#x200d; ഹാളില്&#x200d; കുഴഞ്ഞുവീണുവെന്ന വാര്&#x200d;ത്തകളാണ് ആദ്യം പുറത്തുവന്നത്. പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷങ്ങളും മലയാളിയുടെ, മുസ്്‌ലിംലീഗ് രാഷ്ട്രീയത്തെ നെഞ്ചോടു ചേര്&#x200d;ത്തവരുടെ ഹൃദയമിടിപ്പിന് വല്ലാത്തൊരു ഭീതിയുടെ കനമുണ്ടായിരുന്നു.</p>
<p>ഡല്&#x200d;ഹിയിലെ റാം മനോഹര്&#x200d; ലോഹ്യ ആസ്പത്രിയിലേക്കാണ് അഹമ്മദിനെ നേരെ എത്തിച്ചത്. ആരോഗ്യ സ്ഥിതി സംബന്ധിച്ച് പുറത്തുവന്ന വാര്&#x200d;ത്തകള്&#x200d; ഒട്ടും ആശാവഹമായിരുന്നില്ല. എങ്ങും ശോകമൂകമായ അന്തരീക്ഷം. മുസ്്‌ലിംലീഗിന്റെ സമുന്നത നേതാക്കളും കേരളത്തില്&#x200d;നിന്നുള്ള എം.പിമാരും ആര്&#x200d;.എം.എല്&#x200d; ആസ്പത്രിയില്&#x200d; തന്നെ തമ്പടിച്ചു. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവിന്റെ നീറ്റലോടെയല്ലാതെ ഓര്&#x200d;ക്കാന്&#x200d; കഴിയാത്ത സംഭവങ്ങളായിരുന്നു പിന്നീട് നടന്നതെല്ലാം.</p>
<p>ഫാസിസത്തിന്റെ കരാളഹസ്തങ്ങള്&#x200d; ആസ്പത്രിക്കിടയിലേക്കും കടന്നുചെല്ലുന്നതിന് രാജ്യം സാക്ഷിയായി. രാജ്യം അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ, പാര്&#x200d;ലമെന്റേറിയന്റെ, ഐക്യരാഷ്ട്രസഭയില്&#x200d; പോലും ഇന്ത്യയുടെ ശബ്ദമായി മുഴങ്ങിയ രാഷ്ട്ര തന്ത്രജ്ഞന്റെ, സര്&#x200d;വോപരി ലക്ഷക്കണക്കിന് മനുഷ്യര്&#x200d; ഹൃദയംകൊണ്ട് വാരിപ്പുണര്&#x200d;ന്ന ഒരു ജനനായകന്റെ അന്ത്യ നിമിഷങ്ങള്&#x200d;ക്കു മേല്&#x200d; നിഗൂഢതയുടെ കരമ്പടം പുതച്ച് ഭരണകൂടം കാവല്&#x200d; നിന്ന ഭീതിതമായ നിമിഷങ്ങള്&#x200d;.</p>
<p>ഇ അഹമ്മദിന്റെ മക്കള്&#x200d; ഉള്&#x200d;പ്പെടെ പലരും ആസ്പത്രിയില്&#x200d; എത്തിയിട്ടും ഒരു നോക്ക് കാണാന്&#x200d; പോലും അനുവദിക്കാതെ, ആതുര സേവനത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ച് തീവ്രപരിചരണ വിഭാഗത്തിനു മുന്നില്&#x200d; ബൗണ്&#x200d;സര്&#x200d;മാരെ കാവല്&#x200d;നിര്&#x200d;ത്തിയതുകണ്ട് വിറങ്ങലിച്ച് നിന്ന നിമിഷങ്ങള്&#x200d;. കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്&#x200d;പ്പെടെയുള്ളവര്&#x200d; ആസ്പത്രിയില്&#x200d; നേരിട്ടെത്തി പ്രതിഷേധിച്ചിട്ടും, പിറ്റേന്ന് നടക്കേണ്ട ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാന്&#x200d; ഫാസിസത്തിന്റെ എല്ലാ ഉരുക്കുമുഷ്ടികളും പ്രയോഗിക്കപ്പെട്ട മണിക്കൂറുകള്&#x200d;&#8230;, എല്ലാറ്റിനുമൊടുവില്&#x200d; ഫെബ്രുവരി ഒന്നിന്റെ പുലര്&#x200d;ച്ചെയോടെ ഗത്യന്തരമില്ലാതെ മരണ വാര്&#x200d;ത്ത സ്ഥിരീകരിക്കുമ്പോഴേക്കും തുല്യതയില്ലാത്ത വേദനയാണ് ഒരു ജനതക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-ahmed-parliament-passed-away-at-ram-manohar-lohia-hospital-in-new-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ അഹമ്മദിന്റെ മരുമകന്&#x200d; ഡോക്ടര്&#x200d; ബാബു ഷര്&#x200d;സാദ് അന്തരിച്ചു</title>
		<link>https://www.chandrikadaily.com/e-ahmeds-doctor-babu-shersad-death.html</link>
					<comments>https://www.chandrikadaily.com/e-ahmeds-doctor-babu-shersad-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 28 Nov 2017 04:24:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[doctor babu shersad]]></category>
		<category><![CDATA[e ahamed]]></category>
		<category><![CDATA[e ahmed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56594</guid>

					<description><![CDATA[ദുബൈ: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്&#x200d; കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ മരുമകന്&#x200d; ഡോക്ടര്&#x200d; ബാബു ഷര്&#x200d;സാദ്(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് ദുബായ് റാഷിദ് ഹോസ്പിറ്റലില്&#x200d; വെച്ചായിരുന്നു അന്ത്യം. ഇ അഹമ്മദിന്റെ മകള്&#x200d; ഡോക്ടര്&#x200d; ഫൗസിയയുടെ ഭര്&#x200d;ത്താവായ ബാബു ഷര്&#x200d;സാദ് കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ്. എഞ്ചിനീയര്&#x200d; പി.കെ അബൂബക്കറിന്റെ മകനായ ഷര്&#x200d;സാദ്, ദുബായ് മെഡികെയര്&#x200d; സിറ്റിയില്&#x200d; നെഫ്രോളജിസ്റ്റാണ്. സുഹൈല്&#x200d; (അമേരിക്ക), സഫീര്&#x200d; (ലണ്ടന്&#x200d;), ഡോക്ടര്&#x200d; സുമയ്യ എന്നിവരാണ് മക്കള്&#x200d;. പാര്&#x200d;ലമെന്റില്&#x200d; കുഴഞ്ഞുവീണ ഇ അഹമ്മദിനെ രാം മനോഹര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബൈ: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്&#x200d; കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ മരുമകന്&#x200d; ഡോക്ടര്&#x200d; ബാബു ഷര്&#x200d;സാദ്(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് ദുബായ് റാഷിദ് ഹോസ്പിറ്റലില്&#x200d; വെച്ചായിരുന്നു അന്ത്യം.</p>
<p>ഇ അഹമ്മദിന്റെ മകള്&#x200d; ഡോക്ടര്&#x200d; ഫൗസിയയുടെ ഭര്&#x200d;ത്താവായ ബാബു ഷര്&#x200d;സാദ് കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ്. എഞ്ചിനീയര്&#x200d; പി.കെ അബൂബക്കറിന്റെ മകനായ ഷര്&#x200d;സാദ്, ദുബായ് മെഡികെയര്&#x200d; സിറ്റിയില്&#x200d; നെഫ്രോളജിസ്റ്റാണ്.<br />
സുഹൈല്&#x200d; (അമേരിക്ക), സഫീര്&#x200d; (ലണ്ടന്&#x200d;), ഡോക്ടര്&#x200d; സുമയ്യ എന്നിവരാണ് മക്കള്&#x200d;.</p>
<div id="attachment_56602" style="width: 989px" class="wp-caption alignnone"><img aria-describedby="caption-attachment-56602" loading="lazy" class="size-full wp-image-56602" src="https://www.chandrikadaily.com/wp-content/uploads/2017/11/death.jpg" alt="" width="979" height="515" srcset="https://www.chandrikadaily.com/wp-content/uploads/2017/11/death.jpg 979w, https://www.chandrikadaily.com/wp-content/uploads/2017/11/death-300x158.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/11/death-768x404.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/11/death-696x366.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/11/death-798x420.jpg 798w" sizes="(max-width: 979px) 100vw, 979px" /><p id="caption-attachment-56602" class="wp-caption-text">ഇ അഹമ്മദിന്റെ മരണത്തെ തുടര്&#x200d;ന്ന് മാധ്യമപ്രവര്&#x200d;ത്തകരെ കാണുന്ന മകള്&#x200d; ഡോക്ടര്&#x200d; ഫൗസിയയും ഭര്&#x200d;ത്താവ് ഡോ. ബാബു ഷെര്&#x200d;ഷാദും</p></div>
<p>പാര്&#x200d;ലമെന്റില്&#x200d; കുഴഞ്ഞുവീണ ഇ അഹമ്മദിനെ രാം മനോഹര്&#x200d; ലോഹ്യ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ച് വൈകിപ്പിച്ച വിവാദ സമയത്ത് മക്കളായ നസീര്&#x200d; അഹമ്മദ്, റഈസ്, ഡോ. ഫൗസിയ എന്നിവര്&#x200d;ക്കൊപ്പം ഡോ. ബാബു ഷെര്&#x200d;ഷാദും സമീപത്തുണ്ടായിരുന്നു. ബാബു ഷെര്&#x200d;ഷാദാണ് ഇ അഹമ്മദിന്റെ മരണ വിവരം മാധ്യമപ്രവര്&#x200d;ത്തകരെ അറിയിച്ചിരുന്നത്. 12 മണിക്കൂറോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്&#x200d; നിലനിര്&#x200d;ത്തിയ അഹമ്മദിനെ ബ്രെയിന്&#x200d; വേവ് ടെസ്റ്റ് നടത്തിയതും പ്രമുഖ നെഫ്രോളജിസ്റ്റായ മരുമകന്റെ അറിവോടെയായിരുന്നു.</p>
<p><iframe loading="lazy" src="https://www.youtube.com/embed/7cWANvq1DjM" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-ahmeds-doctor-babu-shersad-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രോഗികളുടെ അവകാശം ഉറപ്പാക്കാന്‍ മെഡിക്കല്‍ ബില്ല് കൊണ്ടുവരണം; ഇ. അഹമ്മദിന്റെ മക്കള്‍ പ്രധാനമന്ത്രിയെ കണ്ടു</title>
		<link>https://www.chandrikadaily.com/e-ahmed-hb-hbhighv-hvhv-modi-delhi.html</link>
					<comments>https://www.chandrikadaily.com/e-ahmed-hb-hbhighv-hvhv-modi-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 15 Jul 2017 16:06:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[dr fousiya]]></category>
		<category><![CDATA[e ahmed]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[karippur]]></category>
		<category><![CDATA[medical bill]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35897</guid>

					<description><![CDATA[ന്യൂഡല്‍ഹി: രോഗികളുടെ അവകാശം ഉറപ്പാക്കുന്നവിധത്തില്‍ മെഡിക്കല്‍ ബില്ല് കൊണ്ടുവരണമെന്ന് മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അന്തരിച്ച മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ മക്കളായ ഡോ. ഫൗസിയയും നസീര്‍ അഹമ്മദും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കണ്ടാണ് ആവശ്യം അറിയിച്ചത്. ഇത്തരത്തിലൊരു നിയമനിര്‍മാണം കൊണ്ടുവരുന്നത് രാജ്യത്തെ മെഡിക്കല്‍ സംവിധാനത്തില്‍ വന്‍ പുരോഗതിക്കു കാരണമാവും. ഇത്തരമൊരു നിയമത്തിനു രോഗികളുടെയും ഡോക്ടര്‍മാരുടെയും മറ്റു പാരാമെഡിക്കല്‍ ജീവനക്കാരുടെയും അവകാശങ്ങളും ഉറപ്പാക്കാന്‍ കഴിയും. നിരവധി രാജ്യങ്ങളിലുള്ള ഇതുസംബന്ധിച്ച നിയമം ഇന്ത്യന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രോഗികളുടെ അവകാശം ഉറപ്പാക്കുന്നവിധത്തില്&#x200d; മെഡിക്കല്&#x200d; ബില്ല് കൊണ്ടുവരണമെന്ന് മകള്&#x200d; ഡോ. ഫൗസിയ ഷെര്&#x200d;സാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അന്തരിച്ച മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്&#x200d; ഇ. അഹമ്മദിന്റെ മക്കളായ ഡോ. ഫൗസിയയും നസീര്&#x200d; അഹമ്മദും പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്&#x200d; കണ്ടാണ് ആവശ്യം അറിയിച്ചത്.</p>
<p>ഇത്തരത്തിലൊരു നിയമനിര്&#x200d;മാണം കൊണ്ടുവരുന്നത് രാജ്യത്തെ മെഡിക്കല്&#x200d; സംവിധാനത്തില്&#x200d; വന്&#x200d; പുരോഗതിക്കു കാരണമാവും. ഇത്തരമൊരു നിയമത്തിനു രോഗികളുടെയും ഡോക്ടര്&#x200d;മാരുടെയും മറ്റു പാരാമെഡിക്കല്&#x200d; ജീവനക്കാരുടെയും അവകാശങ്ങളും ഉറപ്പാക്കാന്&#x200d; കഴിയും. നിരവധി രാജ്യങ്ങളിലുള്ള ഇതുസംബന്ധിച്ച നിയമം ഇന്ത്യന്&#x200d; ഭരണഘടനയില്&#x200d; ഇല്ല. മിക്ക രാജ്യങ്ങളിലൂം രോഗികളുടെ അവകാശം ആശുപത്രികളില്&#x200d; രേഖപ്പെടുത്തിവച്ചിട്ടുണ്ടാവും. എന്നാല്&#x200d; ഇന്ത്യയില്&#x200d; ആ സംവിധാനം ഇല്ല.</p>
<p>ഇന്ത്യയില്&#x200d; രോഗികളുടെ അവകാശം സംബന്ധിച്ച പരാതി ഉപഭോക്തൃ സംരക്ഷണ നിയമത്തിനു കീഴിലാണ് നല്&#x200d;കാനാവുക. ഇതു മാറ്റി രോഗികള്&#x200d;ക്കുള്ള അവകാശങ്ങള്&#x200d; കൃത്യമായി വിശദമാക്കുന്ന ബില്ല് പാര്&#x200d;ലമെന്റ് പാസ്സാക്കണമെന്നും ഫൗസിയ ആവശ്യപ്പെട്ടു. ഇതോടെ, ഇത്തരത്തിലൊരു ബില്ല് കൊണ്ടുവരുന്നതിന് ഫൗസിയയുടെ അടുത്തുനിന്ന് പ്രധാനമന്ത്രി വിവരങ്ങള്&#x200d; തേടി.</p>
<p>കരിപ്പൂര്&#x200d; വിമാനത്താവളത്തിന് ഇ. അഹമ്മദിന്റെ പേര് നല്&#x200d;കണമെന്ന് നസീറും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചര്&#x200d;ച്ചചെയ്യാമെന്ന് പ്രധാനമന്ത്രി മറുപടി നല്&#x200d;കി. ബന്ധപ്പെട്ടവരുമായി ചര്&#x200d;ച്ചചെയ്ത ശേഷമേ തീരുമാനമെടുക്കാന്&#x200d; കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനുവരി 31ന് രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ പാര്&#x200d;ലമെന്റില്&#x200d; കുഴഞ്ഞുവീണതിനെ തുടര്&#x200d;ന്ന് രാംമനോഹര്&#x200d; ലോഹ്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കപ്പെട്ട ഇ. അഹമ്മദിനോട് അധികൃതറുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വിവേചനം വിവാദത്തിനിരയായിരുന്നു.</p>
<p>സംഭവത്തില്&#x200d; അഹമ്മദിന്റെ മക്കള്&#x200d; നല്&#x200d;കിയ പരാതി മനുഷ്യാവകാശ കമ്മിഷന്റെ പരിഗണനയിലാണ്. ഇതിനു ശേഷം രോഗികളുടെ അവകാശം സംരക്ഷിക്കുന്നതിനായി പ്രത്യേക ബില്ല് കൊണ്ടുവരണമെന്ന് അഹമ്മദിന്റെ മക്കള്&#x200d; ആവശ്യപ്പെട്ടുവരികയാണ്. മരണശേഷം ആദ്യമായാണ് അഹമ്മദിന്റെ മക്കള്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്&#x200d;കാണുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-ahmed-hb-hbhighv-hvhv-modi-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു മകളുടെ പ്രാണസങ്കടം</title>
		<link>https://www.chandrikadaily.com/editorial-page-article-24-february-2017-2.html</link>
					<comments>https://www.chandrikadaily.com/editorial-page-article-24-february-2017-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Feb 2017 18:12:00 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[e ahamed]]></category>
		<category><![CDATA[e ahammed]]></category>
		<category><![CDATA[e ahmed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21057</guid>

					<description><![CDATA[ഡോ. ഫൗസിയ ഷെര്‍സാദ് ഭൂമിക്കുത്തരമില്ല, വിലപിക്കുന്ന കടലുകള്‍ക്കും-ഉമര്‍ ഖയ്യാം. ജനുവരി 31 ശാന്തമായ, തണുത്ത ദിവസമായിരുന്നു ഞങ്ങള്‍ക്ക്. മന്ദഗതിയിലുള്ള തുടക്കത്തോടെ ഞങ്ങള്‍ പതിവ് ദിനചര്യയിലേക്ക് നീങ്ങി. എന്നിരുന്നാലും എല്ലാ പ്രവാസികളും ഉത്കണ്ഠാകുലരാകുന്നപോലെ ആ ടെലിഫോണ്‍ ബെല്ലടി ഞങ്ങളെയും ഞെട്ടിച്ചു. &#8216;നിങ്ങളുടെ പിതാവ്, അല്ലെങ്കില്‍ മാതാവ്, സഹോദരന്‍ അല്ലെങ്കില്‍ സഹോദരി വളരെ ഗുരുതരാവസ്ഥയിലാണ് ഉടന്‍ പുറപ്പെടുക&#8217; ഇത്തരത്തിലുള്ള ഫോണ്‍ വിളി വരുമെന്ന ഉള്‍ഭയത്തോടെയാണ് മിക്ക പ്രവാസികളും കഴിയുന്നത്. ഫോണ്‍ ബെല്ലടിക്കുമ്പോഴുണ്ടാകുന്ന ഇത്തരത്തിലുള്ള അന്ധാളിപ്പ് ഇന്ത്യന്‍ മണ്ണില്‍ നിന്ന് പറിച്ചുനടപ്പെട്ടതുമുതല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഡോ. ഫൗസിയ ഷെര്&#x200d;സാദ്</strong></p>
<p>ഭൂമിക്കുത്തരമില്ല, വിലപിക്കുന്ന കടലുകള്&#x200d;ക്കും-ഉമര്&#x200d; ഖയ്യാം.<br />
ജനുവരി 31 ശാന്തമായ, തണുത്ത ദിവസമായിരുന്നു ഞങ്ങള്&#x200d;ക്ക്. മന്ദഗതിയിലുള്ള തുടക്കത്തോടെ ഞങ്ങള്&#x200d; പതിവ് ദിനചര്യയിലേക്ക് നീങ്ങി. എന്നിരുന്നാലും എല്ലാ പ്രവാസികളും ഉത്കണ്ഠാകുലരാകുന്നപോലെ ആ ടെലിഫോണ്&#x200d; ബെല്ലടി ഞങ്ങളെയും ഞെട്ടിച്ചു. &#8216;നിങ്ങളുടെ പിതാവ്, അല്ലെങ്കില്&#x200d; മാതാവ്, സഹോദരന്&#x200d; അല്ലെങ്കില്&#x200d; സഹോദരി വളരെ ഗുരുതരാവസ്ഥയിലാണ് ഉടന്&#x200d; പുറപ്പെടുക&#8217; ഇത്തരത്തിലുള്ള ഫോണ്&#x200d; വിളി വരുമെന്ന ഉള്&#x200d;ഭയത്തോടെയാണ് മിക്ക പ്രവാസികളും കഴിയുന്നത്. ഫോണ്&#x200d; ബെല്ലടിക്കുമ്പോഴുണ്ടാകുന്ന ഇത്തരത്തിലുള്ള അന്ധാളിപ്പ് ഇന്ത്യന്&#x200d; മണ്ണില്&#x200d; നിന്ന് പറിച്ചുനടപ്പെട്ടതുമുതല്&#x200d; അനുഭവപ്പെടുന്നതാണ്.<br />
ഏതാണ്ട് 10:40 നോടടുത്ത സമയത്താണ് ഭര്&#x200d;ത്താവ് ഫോണെടുത്തത്. &#8216;രാഷ്ട്രപതി സഭയെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുമ്പോള്&#x200d; ഉപ്പ ബോധരഹിതനായി പാര്&#x200d;ലമെന്റിന്റെ സെന്&#x200d;ട്രല്&#x200d; ഹാളില്&#x200d; കുഴഞ്ഞു വീഴുകയും അദ്ദേഹത്തെ ആസ്പത്രിയിലാക്കുകയും ചെയ്തിരിക്കുന്നു&#8217; എന്ന തരത്തിലുള്ള സംക്ഷിപ്ത രൂപമാണ് അദ്ദേഹത്തിന്റെ സഹായിയായി പ്രവര്&#x200d;ത്തിക്കുന്ന വ്യക്തി വികാരനിര്&#x200d;ഭരനായി ഫോണില്&#x200d; അറിയിച്ചത്. ആ ഫോണ്&#x200d; വിളി ഞങ്ങളുടെ ജീവിതം മാറ്റുകയും മനസ്സില്&#x200d; ആഴത്തില്&#x200d; മുറിവേല്&#x200d;പ്പിക്കുകയും ചെയ്തു. വികാരങ്ങള്&#x200d; മിന്നിമറഞ്ഞു, ചോദ്യങ്ങളും ദേഷ്യവും സങ്കടവും ഒപ്പം നിറഞ്ഞു. അതേസമയം, തങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും സ്ഥിരപ്രതിഷ്ഠ നേടിയ വിവിധ തലത്തില്&#x200d; നിന്നുള്ള ആളുകളുടെ പിന്തുണ ആശ്വാസമായി.<br />
ഞാനപ്പോള്&#x200d; ജോലി സ്ഥലത്തായിരുന്നു, സഹപ്രവര്&#x200d;ത്തകര്&#x200d; എന്നെ വീട്ടിലേക്കും പിന്നീട് എയര്&#x200d;പോര്&#x200d;ട്ടിലേക്കും കൂട്ടിക്കൊണ്ടുപോയി. എന്റെ മാനസികാവസ്ഥ വായിച്ചെടുത്ത അവരെന്നെ ഡ്രൈവ് ചെയ്യാന്&#x200d; അനുവദിച്ചില്ല. ഉപ്പയുടെ അരികിലെത്താനുള്ള വ്യഗ്രതയില്&#x200d; ആദ്യം ലഭ്യമായ വിമാനത്തില്&#x200d; ഡല്&#x200d;ഹിയിലേക്ക് തിരിച്ചു. യാത്രയിലുടനീളം ഖുര്&#x200d;ആന്&#x200d; ഓതുകയും ഉപ്പയുടെ ദീര്&#x200d;ഘായുസിനായി പ്രാര്&#x200d;ത്ഥിക്കുകയുമായിരുന്നു.<br />
ഫോണ്&#x200d; നിര്&#x200d;ത്താതെ ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ ചെറിയ വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ നെഫ്രോളജിസ്റ്റായ ഭര്&#x200d;ത്താവിന് ഒരു ഡോക്ടറുമായി സംസാരിക്കാനായി. ബോധം വീഴാന്&#x200d; തങ്ങള്&#x200d; കഠിന ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രക്ത ചംക്രമണവും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലല്ലെന്നും യാതൊരു പ്രതികരണവുമില്ലെന്നും ഡോക്ടര്&#x200d; തുടര്&#x200d;ന്നു പറഞ്ഞു. ഹാര്&#x200d;ട്ട് ബ്ലോക്ക് അനുഭവപ്പെട്ടതു മുതല്&#x200d; അദ്ദേഹത്തിന് ഇ.എം.ഡി (Eletcro Mechanical Dissociation) യുടെ സഹായത്തോടെ താല്&#x200d;ക്കാലിക ചലനം നല്&#x200d;കി വരികയായിരുന്നു. ഈ നിമിഷങ്ങള്&#x200d; വളരെ നിര്&#x200d;ണായകമാണ്.<br />
ദുബൈയില്&#x200d; നിന്നും ഞങ്ങള്&#x200d; വിമാനം കയറിയത് വളരെ ആശങ്കയോടെയാണ്. ഉപ്പയെക്കുറിച്ചുള്ള വളരെ നല്ല ഓര്&#x200d;മ്മകള്&#x200d; എന്റെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. ഒരാഴ്ച മുമ്പ് ഞങ്ങള്&#x200d;ക്കൊപ്പം അദ്ദേഹം ചെലവഴിച്ച നിമിഷങ്ങള്&#x200d; ഓര്&#x200d;ത്തെടുത്തു. ഈ ഓടിപ്പാച്ചില്&#x200d; നിര്&#x200d;ത്തി ഇനി അല്&#x200d;പം വിശ്രമമെടുക്കണമെന്ന് ഞങ്ങള്&#x200d; പറഞ്ഞിരുന്നു. എന്നാല്&#x200d; പാര്&#x200d;ലമെന്റിന്റെ ബജറ്റ് സമ്മേളനമായതിനാല്&#x200d; തന്നെ ആദ്യ ദിവസം മുതല്&#x200d; സഭയിലുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാര്&#x200d;ലമെന്റിനെക്കുറിച്ചു പറയുമ്പോഴൊക്കെ ചെറിയ കുട്ടികള്&#x200d;ക്ക് ആദ്യമായി സമ്മാനം ലഭിച്ചാലുണ്ടാകുന്ന സന്തോഷത്തോടെയാണ് അദ്ദേഹം സംസാരിക്കുക.<br />
ഡല്&#x200d;ഹിയിലെത്തിയ ഉടന്&#x200d; ഞങ്ങള്&#x200d; ആര്&#x200d;.എം.എല്&#x200d; ആസ്പത്രിയിലെത്തി. ആസ്പത്രിയിലേക്കുള്ള യാത്രയില്&#x200d; ആര്&#x200d;.എം.എല്&#x200d; ആസ്പത്രിയിലെ ട്രോമ കെയര്&#x200d; ഐ.സിയുവിനു പുറത്തു കാത്തുനില്&#x200d;ക്കുന്നവരുമായി ഞങ്ങള്&#x200d; ഫോണില്&#x200d; സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണെന്നായിരുന്നു അവരുടെ മറുപടി. കഴിയുന്നത്രയും വേഗം ഞങ്ങള്&#x200d; ആസ്പത്രിയിലെത്തി. പുറത്ത് കാത്തിരിക്കാന്&#x200d; പറഞ്ഞപ്പോള്&#x200d; ഞങ്ങളുടെ ആശങ്കയും പ്രതീക്ഷയും അവര്&#x200d;ക്ക് കാണാമായിരുന്നു.<br />
അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്&#x200d;മാരുമായി സംസാരിക്കാന്&#x200d; ട്രോമ ഐ.സി.യുവിന് പുറത്ത് ഞങ്ങള്&#x200d; കാത്തിരുന്നു. ഉപ്പയെ കാണാന്&#x200d; അനുവദിക്കാമെന്ന് നേരത്തെ മെഡിക്കല്&#x200d; സൂപ്രണ്ട് ഉറപ്പു തന്നിരുന്നു. അകത്തേക്കു കടക്കാന്&#x200d; സെക്യൂരിറ്റി സ്റ്റാഫിനോട് പലവട്ടം അഭ്യര്&#x200d;ത്ഥിച്ചു. അവസാനം ഒരു മണിക്കൂറിനു ശേഷം രണ്ടു പേര്&#x200d; എന്നെയും ഭര്&#x200d;ത്താവിനെയും ഒരു മുറിയിലേക്കു കൊണ്ടുപോയി. ഡ്യൂട്ടി ഡോക്ടര്&#x200d;മാരായിരുന്നു അത്. ആ മുറിയിലെ ചുമരില്&#x200d; ഒരു ടെലിമെന്ററി മോണിറ്ററുണ്ടായിരുന്നു. അതില്&#x200d; നിരവധി രോഗികളുടെ ജീവതാളം കാണുന്നുണ്ടായിരുന്നു. അതിലൊന്നു ചൂണ്ടിക്കാട്ടി ഡോകടര്&#x200d; പറഞ്ഞു: &#8216;ഇതാണ് മിസ്റ്റര്&#x200d; അഹമ്മദിന്റെത്&#8217;. കൃത്രിമമായി ഹൃദയമിടിപ്പ് നല്&#x200d;കുന്നതാണ് കാണാനായത്. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലായിരുന്നു. ഇക്കാര്യം ഭര്&#x200d;ത്താവ് ചൂണ്ടിക്കാട്ടിയപ്പോള്&#x200d; ഡോക്ടര്&#x200d; പെട്ടെന്ന് ഞങ്ങളെ പുറത്താക്കുകയും കാത്തിരിക്കാന്&#x200d; ആവശ്യപ്പെടുകയുമായിരുന്നു. ക്ഷമക്കും പ്രതീക്ഷക്കും പകരം ദേഷ്യവും നിരാശയും സങ്കടവുമെല്ലാം കടന്നുവന്നു. മനസിനെ നിയന്ത്രിക്കാനാവാത്ത അവസ്ഥ.<br />
സമയം ഇഴഞ്ഞു നീങ്ങുകയാണ്. ട്രോമ കെയര്&#x200d; ഐ.സി.യുവിനു പുറത്ത് ആളുകളുടെ എണ്ണം കൂടുകയാണ്. ഞങ്ങളുടെ കൂടെ പാര്&#x200d;ലമെന്റംഗങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ മക്കളെയെങ്കിലും അകത്തേക്ക് കടത്തിവിടണമെന്ന് അവര്&#x200d; അപേക്ഷിക്കുകയാണ്. അതിനിടെ രണ്ടു പേര്&#x200d; പുറത്തുവന്ന് അവരുടെ വ്യക്തിപരമായ ഉത്തരവാദിത്വത്തില്&#x200d; ഒരു നോക്ക് കാണാമെന്നും അദ്ദേഹത്തെ ആന്റി ചേംബറിലേക്ക് മാറ്റുകയാണെന്നും അറിയിച്ചു. ഐ.സി.യുവിലെ മൂലയില്&#x200d; കര്&#x200d;ട്ടണിട്ട താല്&#x200d;ക്കാലിക സ്ഥലത്തേക്ക് ഞങ്ങളെ ആനയിച്ചു. മേലാസകലം വിവിധ യന്ത്രങ്ങള്&#x200d; ഘടിപ്പിച്ച ഉപ്പയെ ഒരു നോക്കു കണ്ടതും ഞാന്&#x200d; ഉപ്പായെന്ന് വിളിച്ചലറി. ഞാനാദ്യം കരുതിയത് കാല്&#x200d;പാദ ഭാഗമായിരിക്കുമെന്നാണ്. പിന്നീടാണ് മുകള്&#x200d; ഭാഗമാണെന്ന സത്യം തിരിച്ചറിഞ്ഞത്. മുഖം ചെരിഞ്ഞാണ് കിടന്നിരുന്നത്. നിരവധി പ്ലാസ്റ്ററുകളാല്&#x200d; പൊതിഞ്ഞിരുന്നു. തല മുകളിലേക്ക് ഉയര്&#x200d;ത്തിവെച്ച നിലയിലും നെഞ്ച് ദ്രുതഗതിയില്&#x200d; ചലിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. ഐ.സി.യുവിനകത്ത് കടക്കാന്&#x200d; അനുവാദമില്ലെന്നു പറഞ്ഞ് സെക്കന്റുകള്&#x200d;ക്കം തങ്ങളോട് പുറത്തുപോകാന്&#x200d; ആവശ്യപ്പെട്ടു. തങ്ങളത് അനുസരിച്ചു. അതേസമയം, ധാര്&#x200d;മ്മിത രോഷവും വിനയവും നിരാശയും ദേഷ്യവുമെല്ലാം ഞങ്ങളെ പിടികൂടിയിരുന്നു. ഉപ്പയുടെ മുഖവും നെഞ്ചും സാധാരണയേക്കാള്&#x200d; മൂന്നിരട്ടിയോളം തടിച്ചിരുന്നു. ഉപ്പയുടെ നെഞ്ചില്&#x200d; സ്വയം പ്രവര്&#x200d;ത്തിക്കുന്ന യന്ത്രം ശക്തമായി ഇടിച്ചുകൊണ്ടിരിക്കുകയാണെന്ന ആ യാഥാര്&#x200d;ത്ഥ്യം പെട്ടെന്ന് ഞാന്&#x200d; തിരിച്ചറിഞ്ഞു. ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയതു മുതല്&#x200d; അതായത് രണ്ടു മണി മുതല്&#x200d; ഈ യന്ത്രം പ്രവര്&#x200d;ത്തിച്ചുകൊണ്ടിരിക്കുന്നതായി അവിടെയുണ്ടായിരുന്ന സഹായി കാണുന്നുണ്ടായിരുന്നു. യന്ത്രത്തിന്റെ നിരന്തരമായ ബീപ് ശബ്ദം എന്റെ ശരീരത്തെ വിറകൊള്ളിച്ചു. വളരെ അടിയന്തര ഘട്ടത്തില്&#x200d; അബോധാവസ്ഥയില്&#x200d; നിന്ന് ഉണര്&#x200d;ത്താന്&#x200d; യന്ത്ര സഹായത്തോടെ നെഞ്ചില്&#x200d; ഇടിക്കുന്ന ഈ സംവിധാനം (Lucas, Autopulse) നാല്&#x200d;പതു മിനിറ്റു വരെ മാത്രമേ ഉപയോഗിക്കാന്&#x200d; പാടുള്ളൂ. ഉള്ളിലുള്ള അവയവങ്ങള്&#x200d;ക്ക് പൊട്ടല്&#x200d; പോലുള്ള അവസരത്തില്&#x200d; മാത്രമേ യന്ത്രം ഇതില്&#x200d; കൂടുതല്&#x200d; സമയം ഉപയോഗിക്കാന്&#x200d; കഴിയുകയുള്ളു.<br />
ഉപ്പയെ കാണണമെന്ന് ഞങ്ങള്&#x200d; ആവശ്യപ്പെട്ടപ്പോഴൊക്കെ ആരെയും അകത്തേക്ക് വിടരുതെന്ന് &#8216;മുകളില്&#x200d;&#8217; നിന്ന് ഉത്തരവുണ്ടെന്നാണ് ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞുകൊണ്ടിരുന്നത്. ഈ നിലപാടു തന്നെയാണ് സഹോദരന്&#x200d; വന്നപ്പോഴും ഡോക്ടര്&#x200d;മാര്&#x200d; കൈക്കൊണ്ടത്. ശക്തമായ പിന്തുണയുമായാണ് സോണിയാജി വന്നത്. വന്നപാടെ അവരെന്നെ കെട്ടിപ്പിടിച്ചു. ഉച്ച മുതല്&#x200d; തന്നെ നിരവധി എം.പിമാര്&#x200d; ആസ്പത്രിയില്&#x200d; കാത്തിരിക്കുന്നുണ്ട്. എല്ലാവരുടെയും അവസ്ഥ ഇതു തന്നെയായിരുന്നു. ആര്&#x200d;ക്കും പ്രശ്‌നത്തില്&#x200d; ഇടപെടാനോ അകത്തേക്ക് കടക്കാനോ കഴിഞ്ഞിരുന്നില്ല. ബൗണ്&#x200d;സര്&#x200d;മാരായിരുന്നു എണ്ണത്തില്&#x200d; കൂടുതല്&#x200d;. ഐ.സി.യു വിലെ വര്&#x200d;ക്കിങ് ഏരിയയില്&#x200d; ഏതാനും ഡോക്ടര്&#x200d;മാര്&#x200d; ഇരിക്കുന്നുണ്ടായിരുന്നു. അവിടത്തെ ശാന്തത നിറഞ്ഞ അന്തരീക്ഷം ഞങ്ങള്&#x200d;ക്ക് കാണാമായിരുന്നു. അപ്പോഴും ഓട്ടോപ്ലസ് യന്ത്രത്തിന്റെ ബീപ് ശബ്ദം വേദനയോടെ ഞങ്ങളുടെ ചെവിയിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നു. ഓരോ ശബ്ദത്തിലും ഉപ്പയുടെ ശരീരം ഉയരുകയും താഴുകയും ചെയ്യുന്ന അവസ്ഥ എനിക്ക് അനുഭവപ്പെട്ടു. രാത്രി പന്ത്രണ്ടു മണി, പെട്ടെന്ന് സഹോദരന്&#x200d; ഉപ്പയെ കാണണമെന്ന് ആവശ്യപ്പെട്ടു. ECMO എടുക്കാനായി പുറത്തേക്ക് കൊണ്ടുപോകുകയാണെന്നും അപ്പോള്&#x200d; ഉപ്പയെ കാണാമെന്നുമാണ് അധികൃതര്&#x200d; അറിയിച്ചത്. രക്തത്തില്&#x200d; കൃത്രിമമായി ഓക്‌സിജന്&#x200d; കലര്&#x200d;ത്തി പ്രവഹിപ്പിക്കുന്നതിനെയാണ് ഋഇങഛ എന്നു പറയുന്നത്. ശ്വാസകോശം പ്രവര്&#x200d;ത്തനക്ഷമമല്ലാത്തപ്പോഴോ ശസ്ത്രക്രിയാ വേളയിലോ ആണ് ഇത്തരം സംവിധാനമുപയോഗിക്കുക. അതിനാല്&#x200d; ഉപ്പയുടെ അവസ്ഥ എങ്ങനെയാണെന്ന് തിരിച്ചറിയാനായില്ല. പൊതുവില്&#x200d; ഹൃദയമോ ശ്വാസകോശമോ തകരാറിലായാല്&#x200d; ജീവന്&#x200d; നിലനിര്&#x200d;ത്താന്&#x200d; മാത്രമാണ് ഇത്തരം യന്ത്രങ്ങള്&#x200d; പ്രയോജനപ്പെടുത്തുക. ഭര്&#x200d;ത്താവാണ് ഡോക്ടര്&#x200d;മാരോട് സംസാരിച്ചിരുന്നത്. ഞാനുമായി ഒന്നും ചര്&#x200d;ച്ച ചെയ്തിരുന്നില്ല. ഓട്ടോപ്ലസ് പോലുള്ള യന്ത്രങ്ങള്&#x200d; ഉപയോഗിക്കുമ്പോള്&#x200d; എന്തുകൊണ്ട് തങ്ങളോട് ആരാഞ്ഞില്ലെന്ന് ഡോക്ടര്&#x200d;മാരോട് ചോദിച്ചപ്പോള്&#x200d; അവര്&#x200d;ക്ക് ഒരുത്തരവും ഉണ്ടായിരുന്നില്ല. ആദ്യം ബ്രെയിന്&#x200d; സ്റ്റെം ടെസ്റ്റ് നടത്താതെ ഋഇങഛ എടുക്കുന്നതെന്തിനാണെന്ന ചോദ്യത്തിനു ശേഷമാണ് ഡോക്ടര്&#x200d;മാര്&#x200d; അല്&#x200d;പം അയഞ്ഞതും ഋഇങഛ താമസിപ്പിക്കാന്&#x200d; തീരുമാനിച്ചതും. തലച്ചോറിന്റെ പ്രവര്&#x200d;ത്തനവും കുഴപ്പങ്ങളും ബ്രെയിന്&#x200d; സ്റ്റെം ടെസ്റ്റിലൂടെ മനസിലാക്കാനാകും. കാത്തിരിപ്പ് നീണ്ടതല്ലാതെ രണ്ടു മണിക്കൂര്&#x200d; നേരത്തേക്ക് ഒന്നും സംഭവിച്ചില്ല.<br />
എം.പിമാര്&#x200d;ക്കും ക്ഷമ നശിച്ചു വരികയാണ്. അഹമ്മദ് സാഹിബിന്റെ മക്കളെയെങ്കിലും അകത്തു കടക്കാന്&#x200d; അനുവദിക്കണമെന്ന് ചില എം.പിമാര്&#x200d; സെക്യൂരിറ്റിക്കാരോടും ബൗന്&#x200d;സര്&#x200d;മാരോടും ആവശ്യപ്പെടുന്നത് കേള്&#x200d;ക്കാമായിരുന്നു. അതെല്ലാം അവര്&#x200d; നിരസിച്ചു. നിങ്ങള്&#x200d; വേണമെങ്കില്&#x200d; എന്നെ അറസ്റ്റ് ചെയ്‌തോളൂവെന്ന് എം.കെ രാഘവന്&#x200d; എം.പി ദേഷ്യത്തോടെ പറയുന്നത് കേട്ടു. അഞ്ച് മിനിറ്റുകൂടി കാത്തിരിക്കാന്&#x200d; ഒരു പൊലീസ് ഓഫീസര്&#x200d; ഞങ്ങളോട് ആവശ്യപ്പെട്ടു. പക്ഷേ അത് രണ്ടു മണി വരെ തുടര്&#x200d;ന്നു. കാര്യങ്ങള്&#x200d; കൈവിട്ടുപോകുകയാണ്. അവസാനം ഞങ്ങള്&#x200d; ഡോക്ടര്&#x200d;മാരോട് സംസാരിക്കാന്&#x200d; തീരുമാനിച്ചു. അങ്ങനെ 2017 ഫെബ്രുവരി ഒന്ന് സമയം പുലര്&#x200d;ച്ചെ 2: 15. ഉപ്പക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. പിന്നെ എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്&#x200d; വാക്കുകള്&#x200d; കിട്ടുന്നില്ല.<br />
വൈദ്യശാസ്ത്ര അവഗണന വീഴ്ചയാകുമ്പോള്&#x200d; ഗുരുതരമായ പരിക്കോ അല്ലെങ്കില്&#x200d; മരണം തന്നെയോ ആയിരിക്കും അതിന്റെ ഫലം. ആതുര സേവന രംഗത്തെ അലംഭാവം മാത്രമാണ് അദ്ദേഹത്തെ മരണത്തിലെത്തിച്ചത്. ശരിയായ ചികിത്സ പോലും നല്&#x200d;കാന്&#x200d; ഡോക്ടര്&#x200d;മാര്&#x200d; ശ്രമിച്ചില്ല. ജീവിതത്തിലുടനീളം അനീതിക്കെതിര പോരാടുകയും ശബ്ദിക്കുകയും ചെയ്ത റാം മനോഹര്&#x200d; ലോഹ്യയുടെ നാമത്തിലുള്ള ആസ്പത്രിയിലാണ് ഈ അനീതി നടന്നത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്&#x200d; ഈ നീതി നിഷേധത്തിനെതിരെ ഞങ്ങള്&#x200d;ക്കൊപ്പം നിന്ന് ശബ്ദിക്കുമായിരുന്നുവെന്നതില്&#x200d; എനിക്ക് യാതൊരു സംശയവുമില്ല.<br />
ചില ഹൃദയശൂന്യമായ വിരോധാഭാസമല്ലാതെ ഇപ്പോള്&#x200d; ഒരുത്തരവും ബാക്കിയാവുന്നില്ല. ആരോഗ്യ സംരക്ഷണത്തിലെ ലീഡര്&#x200d;ഷിപ്പ് എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ആര്&#x200d;.എം.എല്&#x200d; ആസ്പത്രിയിലെ വെബ്‌സൈറ്റില്&#x200d; അഭിമാനത്തോടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്&#x200d; എന്തു തരത്തിലുള്ള നേതൃത്വമാണ് നിങ്ങള്&#x200d; പറയുന്നത്? വിരട്ടലിന്റെയോ സത്യം മറച്ചുവെക്കലിന്റെയോ? ഭാവി ഡോക്ടര്&#x200d;മാരുടെ മനസും ആത്മാവും നശിപ്പിക്കുന്നതാണോ നിങ്ങളുടെ സാരഥ്യം? മരിച്ചവരോടുള്ള ആക്രമണമാണോ നിങ്ങളുടെ പ്രാമാണിത്വം?<br />
24 ഡോക്ടര്&#x200d;മാര്&#x200d; ഇ അഹമ്മദിനെ ചികിത്സിക്കാനുണ്ടായിരുന്നുവെന്നാണ് ആര്&#x200d;.എം.എല്&#x200d; ആസ്പത്രി മെഡിക്കല്&#x200d; സൂപ്രണ്ട് പറഞ്ഞത്. ആരില്&#x200d; നിന്നും ഞങ്ങള്&#x200d;ക്ക് ഒരു മറുപടിയും ലഭിച്ചിട്ടില്ല, ആരും ഒന്നും വിശദമാക്കുകയോ ഞങ്ങളുടെ അനുമതി തേടുകയോ ചെയ്തിട്ടില്ല. എന്നാലിപ്പോഴും ഞാന്&#x200d; വിശ്വസിക്കുന്നത് മെഡിക്കല്&#x200d; സൂപ്രണ്ട് ആദരണീയ വ്യക്തിത്വം തന്നെയാണെന്നാണ്. സഹാനുഭൂതിയുടെയും ബഹുമാനത്തിന്റെയും മാന്യതയുടെയും മൂല്യങ്ങള്&#x200d; നിങ്ങളുടെ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നുണ്ട്. ഞാന്&#x200d; ചോദിക്കട്ടെ, 2017 ജനുവരി 31 ന് ഇതൊക്കെ എവിടെയായിരുന്നു ?. ഞാനും ഒരു ഡോക്ടറാണ്, ഞങ്ങള്&#x200d;ക്കും ഒരു കുടുംബമുണ്ട്. ഇര എന്ന നിലയില്&#x200d; ഇതിനെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്.<br />
എന്റെ പിതാവ് ജനപ്രതിനിധിയാണെന്നത് മറന്നേക്കാം. അദ്ദേഹമൊരു മുന്&#x200d; മന്ത്രിയാണെന്നതും അവഗണിക്കാം. എന്നാല്&#x200d; അദ്ദേഹം രാജ്യത്തെ പ്രായമായൊരു രാജ്യതന്ത്രജ്ഞനായിരുന്നുവെന്ന കാര്യം മറക്കരുതായിരുന്നു. അദ്ദേഹത്തിന്റെ കുട്ടികള്&#x200d;ക്ക് പിതാവായിരുന്നുവെന്ന കാര്യം ഓര്&#x200d;ക്കണമായിരുന്നു. ഇത്തരം ചോദ്യങ്ങള്&#x200d; ചോദിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആളുകളില്&#x200d; അദ്ദേഹത്തിന്റെ ശബ്ദം അലയടിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം വിസ്മരിക്കരുതായിരുന്നു. ഈ ശബ്ദത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ല. ഉപ്പയുടെ ശബ്ദം നിലയ്ക്കില്ലെന്നാണ് എന്റെ പ്രതീക്ഷ. അവസാന ശ്വാസം വരെ അദ്ദേഹം എല്ലാവര്&#x200d;ക്കും ഒരു സന്ദേശമായിരുന്നു. ഏതാനും ചില ഡോക്ടര്&#x200d;മാര്&#x200d;ക്കെങ്കിലും മനസ്സാക്ഷിയുണ്ടെന്ന് എനിക്ക് ഉറപ്പാണ്. ദയവായി അവര്&#x200d; കാര്യങ്ങള്&#x200d; വിശദീകരിക്കണം.<br />
ഈ വര്&#x200d;ഷം പേഷ്യന്റ് ബില്&#x200d; ഓഫ് റൈറ്റ്‌സ് (രോഗികളുടെ അവകാശ സംരക്ഷണ ബില്ല്) ലോക്‌സഭയില്&#x200d; അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു. രോഗികളുടെ അവകാശങ്ങള്&#x200d; സംരക്ഷിക്കുകയും സമയമാകുമ്പോള്&#x200d; സമാധാനത്തോടെയും അന്തസോടെയും മരിക്കുകയും ചെയ്യാന്&#x200d; എല്ലാ രോഗികള്&#x200d;ക്കും സാധ്യമാകുന്ന വിധം അത്തരമൊരു ബില്&#x200d; പാര്&#x200d;ലമെന്റ് പാസാക്കുന്ന ദിവസത്തിനായി ഞാന്&#x200d; കാത്തിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-24-february-2017-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
