E.P Jayarajan – Chandrika Daily https://www.chandrikadaily.com Sun, 17 Nov 2024 13:09:43 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg E.P Jayarajan – Chandrika Daily https://www.chandrikadaily.com 32 32 കട്ടന്‍ചായക്ക് വീര്യം കൂടുമ്പോള്‍ https://www.chandrikadaily.com/when-the-black-tea-gets-stronger.html https://www.chandrikadaily.com/when-the-black-tea-gets-stronger.html#respond Sun, 17 Nov 2024 13:09:43 +0000 https://www.chandrikadaily.com/?p=317837 കട്ടന്‍ ചായയും പരിപ്പ് വടയും പൊതുവേ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ തോണ്ടാനായി മറ്റു പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന ഒരു വിഭവമാണ്. ശ്രീനിവാസന്റെ സന്ദേശം എന്ന സിനിമയില്‍നിന്നും ആണ് ഈ ബ്രാന്‍ഡ് കമ്മ്യൂണിസ്റ്റുകാരുടെ തലയില്‍ വന്ന് വീഴുന്നത്. പരിപ്പുവട എവിടെ ടോ ?’ ‘പരിപ്പുവട ഇന്ന് ഉണ്ടാക്കിയില്ല സര്‍’ ഏ പരിപ്പുവട ഉണ്ടാക്കിയില്ലേ ? ഡോ, പരിപ്പുവടയും ബീഡിയും ചായയുമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന ഭക്ഷണം എന്ന് തനിക്ക് അറിഞ്ഞുകൂടേ? എട്ക്ക എട്ക്ക, ഒ. എട്ക്ക, പോ പോയി പരിപ്പുവട ഉണ്ടാക്കി കൊണ്ടുവരിക’ സിനിമയില്‍ ഇടത് പാര്‍ട്ടിയുടെ താത്വികാചാര്യന്‍ കുമാരപിള്ളസാര്‍ (ശങ്കരാ ടി ) ഏതാണ്ട് സി.പി.എമ്മിന്റെ പാര്‍ട്ടി സെക്രട്ടറിമാരുടെ രീതിയില്‍ തിരഞ്ഞെടുപ്പ് തോല്‍വി അവലോകന കമ്മറ്റിയുടെ ഒടുവില്‍ ചുവപ്പ് കൊടികള്‍ നിറഞ്ഞ മുറിയിലേക്ക് ചായയും പഴവുമായി എത്തുന്ന ചായക്കടക്കാരനോട് പറയുന്ന സംഭാഷണമാണിത്. ഈ സീന്‍ പലവുരു പലരും കണ്ട് ചിരിച്ച് സി.പി.എമ്മുകാരായ പാര്‍ട്ടി സെക്രട്ടറിമാരുമായി താരതമ്യം ചെയ്യാറുണ്ട്.

സിനിമ ഇറങ്ങി 16 വര്‍ഷം കഴിഞ്ഞാണ് സിപിഎം നേതാവ് ഇ പി ജയരാജന്റെ ചായയും പരിപ്പുവടയും പരാമര്‍ശം ആദ്യം വിവാദമാകുന്നത്. ഒരു ക ട്ടന്‍ ചായയും കുടിച്ച് ഒരു പരിപ്പുവടയും തിന്ന് ദിനേശ് ബീഡിയും വലിച്ച് താടി നീട്ടി വളര്‍ത്തിയാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആളുണ്ടാവില്ല’ എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹം 2007ല്‍ പറഞ്ഞത് അന്ന് വന്‍ വിവാദം സ്യഷ്ടിച്ചിരുന്നു. പറയുന്നത് ഇപിയായതിനാല്‍ പലപ്പോഴും കോമഡിയാവാറും ഉണ്ട്. അതൊക്കെ പഴയ സീനെങ്കില്‍ ഇപ്പോള്‍ കാലം മാറി കഥ മാറി ഇപിയുടെ രീതിയും പാര്‍ട്ടിയില്‍ ഏതാണ്ട് ഒതുക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പ്് കാലത്ത് വിവാദങ്ങളുണ്ടാക്കി പാര്‍ട്ടിയെ അത്യാവശ്യം പ്രപതിരോധത്തിലാക്കുക എന്ന പ്രതിപക്ഷത്തിന് സമാനമായ റോള്‍ ഇ.പി എടുക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് തന്റെ ആത്മകഥ മറ്റൊരു കട്ടന്‍ചായയുടെ രീതിയില്‍ പുറത്ത് വന്നത്. സംഗതി പുലിവാലായതോടെ എന്റെ ആത്മകഥ ഇങ്ങനല്ലെന്ന പതിവ് രീതി തന്നെ പയറ്റി. ചുവപ്പ് നരച്ച് കാവിയാവുക എന്നതാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നത്. ഇവിടേയും ഏതാണ്ട് അതുണ്ടാകുമെന്ന് ആത്മകഥകളൊക്കെ സൂചന നല്‍കിത്തുടങ്ങിയിട്ടുണ്ട്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമായിരുന്നു മുന്‍ എല്‍ഡിഎഫ് കണ്‍വിനറിനെതിരെ ഉയര്‍ന്നത്. മാസങ്ങള്‍ക്കിപ്പുറം വയനാട് ലോക്‌സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും പോളിങ് ബൂത്തിലേക്ക് എത്തിയപ്പോള്‍ വീണ്ടും പാര്‍ട്ടിക്ക് തല വേദനയായി ഇ.പി എത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ദല്ലാള്‍ നന്ദകുമാറായിരുരുന്നു ഇ.പിയെ വെച്ച് ആദ്യ വെടിപൊട്ടിച്ചത്. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വെച്ച് ഇ.പി. ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം സിപിഎമ്മിന് സാരമായ പരിക്കുണ്ടാക്കി. ഒപ്പം ബിജെപിയിലേക്ക് വരാന്‍ ഇ.പി. ജയരാജന്‍ തന്നോട് ചര്‍ച്ച നടത്തിയെന്ന ബിജെപി വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലും കൂടിയാ യതോടെ പാര്‍ട്ടി കഴുത്തോളം വെള്ളത്തിലായി. ഇ.പി.യുടെ ആത്മകഥയുടെ ഭാഗമെന്ന പേരില്‍ പുറത്തുവന്ന ഭാഗങ്ങളില്‍ പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍, ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം, പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി. സരിനെതിരായ പരാമര്‍ങ്ങള്‍, തുടങ്ങി സിപിഎം പ്രതിക്കൂട്ടിലാകുന്ന നിരവധി കാര്യങ്ങളാണുള്ളത്. പുസ്തകത്തിന് ഇട്ട പേരാണ് അതിലും കേമം. കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്നും.

കള്ള് സംസ്ഥാന പാനിയമാക്കണമെന്നും അതിന് ഔഷധ ഗുണമുണ്ടെന്നുമൊക്കെ മുമ്പ് പ്രസംഗിച്ചയാളാണ് ഇ.പി. പക്ഷേ ഇത്തവണത്തെ കട്ടന്‍ചായക്ക് അതിനേക്കാളും വീര്യം കൂടിയപ്പോള്‍ പാര്‍ട്ടി ശരിക്കും കിറുങ്ങി എന്നതാണ് സത്യം. പണ്ട് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ മുഖ്യമന്ത്രിയെ ഏറ്റവും വലിയ കൊള്ളക്കാരനും ഗബ്ബര്‍ സിങുമൊക്കെയാക്കിയിരുന്ന പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ സ്വന്തം പാര്‍ട്ടി അണികള്‍ തന്നെ സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കു ന്നതിനിടെയാണ് കുനിന്‍മേല്‍ കുരു പോലെ സഖാവിന്റെ കട്ടന്‍ചായയും പരിപ്പ് വടയും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നത്. സ്വതന്ത്രര്‍ വയ്യാവേലിയാണെന്ന് സരിന്റെ പേര് പറയാതെ തിരഞ്ഞെടുപ്പ് കാലത്ത് തീ കോരിയിട്ടതോടെ പാര്‍ട്ടിക്കാര്‍ ശരിക്കും പെട്ടു. ഇ.പിയായതിനാല്‍ ആദ്യം എല്ലാം പുറത്ത് വരും. പിന്നാലെ നിഷേധിക്കും. ഒടുവില്‍ ആദ്യം പറഞ്ഞത് ശരിയാകും എന്നതാണ് മുമ്പേയുള്ള രീതി. പാലക്കാട്ടെ നീല ട്രോളി ബാഗില്‍ നടുവടിച്ച് തെന്നി വീണ പാര്‍ട്ടിയെ ഒരു വിധം പിടിച്ചെഴുന്നേല്‍പിക്കുന്നതിനിടെയാണ് ഇ.പിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. പണ്ട് ദേശാഭിമാനിയുടെ ജനറല്‍ മാനേജറായിരിക്കെ 2007ല്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ട് കോടി നിക്ഷേപം സ്വീകരിച്ചതായിരുന്നുന്നു ഇപിക്കെതിരെ മുന്‍പുയര്‍ന്ന ആരോപണം. പിന്നീട് 2007 ല്‍ നായനാര്‍ ഫുട്ബോള്‍ സംഘാടക സമിതിയുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി ഫാരിസ് അബൂബക്കറില്‍ നിന്ന് 60 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണവും ഉയര്‍ന്നു. 2013ല്‍ പാലക്കാട് പാര്‍ട്ടി പ്ലീനം നടക്കുന്ന സമയത്ത് ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ വിവാദ വ്യവസായി രാധാകൃഷ്ണന്റെ അഭിവാദ്യങ്ങള്‍ അച്ചടിച്ചു വന്നിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രി ആയിരിക്കെ ബന്ധു നിയമന വിവാദം പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ചത് ഇപിയെ പ്രതിരോധത്തിലാക്കി. ഗോവിന്ദന്‍ നയിച്ച കേരള യാത്രയില്‍ നിന്ന് ജയരാജന്‍ മാറി നിന്ന് ദല്ലാളിനെ കാണാന്‍ എത്തിയതും വാര്‍ത്തയായി. ഇ.പിയായതിനാല്‍ ഇനിയും ഇതുപോലെ പലതും പ്രതീക്ഷിക്കാം. ഒപ്പം നിഷേധക്കുറിപ്പുകളും.

 

]]>
https://www.chandrikadaily.com/when-the-black-tea-gets-stronger.html/feed 0
വെള്ളക്കരം മിനിമം പത്തുരൂപ കൂടും; ആയിരം ലിറ്ററിന് മുകളില്‍ സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ധന https://www.chandrikadaily.com/news-kerala-water-tax-increasing.html https://www.chandrikadaily.com/news-kerala-water-tax-increasing.html#respond Fri, 13 Jan 2023 15:06:17 +0000 https://www.chandrikadaily.com/?p=232471 സംസ്ഥാനത്ത് വെള്ളക്കരം കൂട്ടണമെന്ന എല്‍ഡിഎഫ് നിര്‍ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയാല്‍ മിനിമം പത്തുരൂപ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ആയിരം ലിറ്ററിന് മുകളില്‍ സ്ലാബ് അടിസ്ഥാനത്തിലായിരിക്കും വര്‍ധന ഉണ്ടാവുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വെള്ളക്കരം കൂട്ടാനുള്ള തീരുമാനം ഉണ്ടായേക്കും.

വെള്ളക്കരം കൂട്ടണമെന്ന ജലവിഭവവകുപ്പിന്റെ ശുപാര്‍ശയ്ക്ക് ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് അംഗീകാരം നല്‍കിയത്. ഒരു ലിറ്ററിന് ഒരു പൈസ നിരക്കില്‍ വെള്ളക്കരം വര്‍ധിപ്പിക്കണമെന്നാണ് ജലവിഭവ വകുപ്പ് ശുപാര്‍ശ നല്‍കിയതെന്ന് ഇടതുമുന്നണി യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേ, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

]]>
https://www.chandrikadaily.com/news-kerala-water-tax-increasing.html/feed 0
തള്ളാനാവില്ല ജയരാജന്റെ ആരോപണം- എഡിറ്റോറിയല്‍ https://www.chandrikadaily.com/jayarajans-allegation-cannot-be-denied-editorial.html https://www.chandrikadaily.com/jayarajans-allegation-cannot-be-denied-editorial.html#respond Tue, 27 Dec 2022 12:14:57 +0000 https://www.chandrikadaily.com/?p=229122 എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിമരെ മുതിര്‍ന്ന സി.പി.എം നേതാവ് പി. ജയരാജന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണം ലാഘവത്തോടെ കാണാന്‍ കഴിയുന്നതല്ല. ആയുര്‍വേദ ഗ്രാമമെന്ന നിലയില്‍ വിഭാവനം ചെയ്ത പദ്ധതിയുടെ പേരിലാണ് ഇ.പി ജയരാജനെതിരെ പാര്‍ട്ടി യോഗത്തില്‍ പി. ജയരാജന്‍ ആരോപണമുന്നയിച്ചത്. ഇ.പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിക്ക് കീഴില്‍ തുടക്കം കുറിച്ച റിസോര്‍ട്ടും അനുബന്ധ പദ്ധതികളും ചൂണ്ടിക്കാട്ടി ജയരാജന്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന ഗുരുതര ആരോപണമാണ് പി. ജയരാജന്‍ ഉന്നയിച്ചത്. പാര്‍ട്ടി ശക്തികേന്ദ്രമായ മൊറാഴയില്‍ വെള്ളിക്കീലിലെ പാലോകുന്നിന് മുകളില്‍ കുന്നിടിച്ച് നിരത്തിയാണ് റിസോര്‍ട്ട് നിര്‍മാണം. ഏറെ നാളായി സി.പി.എം അണികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവമാണിത്. വലിയ കര്‍ഷക പോരാട്ടം നടന്ന സ്ഥലമാണിവിടം. ആന്തൂര്‍ നഗരസഭയില്‍നിന്ന് അനധികൃതമായി അനുമതി നേടിയെന്ന് ആരോപണം ഉണ്ടായിരുന്നു. ധര്‍മശാലയില്‍ ഇവര്‍ക്ക് നേരത്തെ ഓഫീസുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഇവിടെ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആയിട്ടില്ല.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് രണ്ട് വര്‍ഷം മുമ്പ്, 2014ലാണ് കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് സ്ഥാപിതമാകുന്നത്. തുടക്കത്തില്‍ ഏഴ് ഡയറക്ടര്‍മാര്‍ ഉണ്ടായിരുന്ന കമ്പനിയില്‍ 2500 ഓഹരികളുള്ള പുതുശേരി കോറോത്ത് ജെയ്‌സണ്‍ ആണ് പ്രധാന ഡയറക്ടര്‍. പി.കെ ജെയ്‌സണ്‍ ഇ.പി ജയരാജന്റെ മകനാണ്. പിന്നീട് ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയും ഈ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് വന്നു. പ്രാദേശിക തലത്തില്‍ പാര്‍ട്ടിക്ക് അനഭിമതരായവരുമായി ഇ.പി ജയരാജന്‍ സ്വത്ത് സമ്പാദനം നടത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെ, പി. ജയരാജന്റെ ആരോപണം ഇ.പി ജയരാജനും സി.പി.എമ്മും കുറേ നാളായി തുടര്‍ന്നുവരുന്ന സാമ്പത്തിക ക്രമക്കേടിന്റെ ഒരു വശം മാത്രമാണ്.

കമ്യൂണിസ്റ്റ് നേതാക്കള്‍ തൊഴിലാളികളെ വിട്ട് മുതലാളിമാരെ പുല്‍കുന്ന കാഴ്ചയാണ് കുറച്ച് വര്‍ഷങ്ങളായി കണ്ടുവരുന്നത്. പാവങ്ങളെ വഴിയാധാരമാക്കി മുതലാളിമാര്‍ക്ക് കുഴലൂത്ത് നടത്തുന്ന സി.പി.എം മന്ത്രിമാരും സഞ്ചരിക്കുന്നത് മറ്റൊരു വഴിയിലല്ല. മുതലാളിമാരില്‍നിന്ന് ലഭിക്കുന്ന കമ്മീഷനും മറ്റ് സൗകര്യങ്ങളും ആസ്വദിക്കുന്നതില്‍ കമ്യൂണിസ്റ്റ് നേതാക്കളിപ്പോള്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. മുതലാളിമാര്‍ക്കൊപ്പം ബിസിനസ് ചെയ്യുന്നതിലും അവര്‍ക്കിപ്പോള്‍ കുഴപ്പമില്ല. ബൂര്‍ഷ്വ, പെറ്റി ബൂര്‍ഷ്വ എന്നീ വാക്കുകളൊക്കെ അവരിപ്പോള്‍ മറന്നുകഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ വേണം പുതിയ ആരോപണത്തെ സമീപിക്കേണ്ടത്.

സി.പി.എം പാര്‍ട്ടിക്കകത്തെ വെറും വിഭാഗീയത മാത്രമായി ഇതിനെ കാണാനാവില്ല. സാമ്പത്തിക ആരോപണങ്ങള്‍ക്കൊപ്പം വെള്ളിക്കീലിലെ സ്ഥാപനത്തെ കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും ഉത്തമ ബോധ്യത്തോടെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു പി. ജയരാജന്റെ പരാമര്‍ശം. ഈ ആരോപണത്തിന്റെ മുന മുഖ്യമന്ത്രി പിണറായി വിജയനിലേക്കും ചെന്നെത്തുന്നുണ്ടെന്നു വേണം കരുതാന്‍. ഇത്തരത്തിലുള്ള സാമ്പത്തിക ആരോപണം മുഖ്യമന്ത്രിയുടെ മകളും നേരിടുന്നുണ്ട്. ജയരാജന്‍ തെറ്റുകാരന്‍ ആണെങ്കില്‍ പിണറായിയും തെറ്റുകാരന്‍ തന്നെയെന്ന് കരുതേണ്ടിവരും. ജയരാജന് എതിരെ അന്വേഷണം ആകാമെങ്കില്‍ പിണറായിക്കെതിരെയും അന്വേഷണം വേണം എന്ന് സാരം. തന്നെ പാര്‍ട്ടിയില്‍ നിശബ്ദരാക്കിയവര്‍ക്കെതിരെ കുറച്ചു കാലമായി രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ് പി ജയരാജന്‍. ഇതാദ്യമായാല്ല ഇ.പി ജയരാജനെതിരെ പി. ജയരാജന്‍ പരാതി ഉന്നയിക്കുന്നത്. 2019ല്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഈ വിഷയം ഉയര്‍ത്തിരുന്നു. സി. പി.എം കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തോടൊപ്പം മറ്റ് ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ പി. ജയരാജന്‍ ഉന്നയിച്ചിരുന്നു.

പാര്‍ട്ടിയിലെ സര്‍വ ശക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ മൗനം പാലിക്കുന്നതും ശ്രദ്ധേയമാണ്. സ്വന്തമായി അന്വേഷണ കമ്മീഷനും കോടതിയും ശിക്ഷാവിധിയുമൊക്കെയുള്ള സി.പി.എമ്മിന് ഇതും അത്ര കാര്യമായ വിഷയമായിരിക്കില്ല. എന്നാല്‍ സി.പി.എം പോലുള്ള തൊഴിലാളി വര്‍ഗത്തിന്റെ വിയര്‍പ്പു തുള്ളികളില്‍നിന്ന് വളര്‍ന്ന ഒരു പ്രസ്ഥാനത്തിന് ഇത്തരം ആരോപണങ്ങള്‍ നാണക്കേട് തന്നെയാണ്. പ്രത്യേകിച്ചും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സമുന്നത നേതാവിനെക്കുറിച്ച്. അതിനാല്‍ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് സി.പി.എമ്മിന്റെ കടമയാണ്.

]]>
https://www.chandrikadaily.com/jayarajans-allegation-cannot-be-denied-editorial.html/feed 0
ഇടവേളക്ക് ശേഷം സി.പി.എമ്മില്‍ വീണ്ടും തുറന്ന പോര് https://www.chandrikadaily.com/after-the-hiatus-the-war-has-reopened-in-the-cpm.html https://www.chandrikadaily.com/after-the-hiatus-the-war-has-reopened-in-the-cpm.html#respond Sun, 25 Dec 2022 01:39:53 +0000 https://www.chandrikadaily.com/?p=228566 തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണമുയര്‍ത്തി പി. ജയരാജന്‍ രംഗത്തെത്തിയതോടെ ഒരിടവേളക്ക് ശേഷം സി.പി.എം രാഷ്ട്രീയം കലുഷിതമാകുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ ഇ.പി പണമുണ്ടാക്കിയെന്നാണ് പി.ജയരാജന്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടത്. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കാനാവില്ലെന്ന് അറിയിച്ചതല്ലാതെ പി. ജയരാജന്‍ വാര്‍ത്ത നിഷേധിക്കാന്‍ തയാറായിട്ടില്ല. ആരോപണത്തില്‍ ഇ.പി ജയരാജന്‍ ഇനിയും പ്രതികരിച്ചിട്ടുമില്ല. പ്രത്യക്ഷത്തില്‍ സി.പി.എമ്മിന്റെ കരുത്തെന്ന് കരുതപ്പെടുന്ന ജയരാജന്മാര്‍ കൊമ്പുകോര്‍ത്താല്‍ അത് പാര്‍ട്ടിക്ക് താങ്ങാവുന്നതിനപ്പുറമുള്ള പ്രഹരമായി മാറും.

സി.പി.എമ്മിലെ രൂക്ഷവിഭാഗിയതയുടെ കാലത്ത് വി.എസ് അച്യുതാനന്ദന്‍ ചില നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന സാമ്പത്തിക ആരോപണങ്ങള്‍ വളരെക്കാലം പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ഫാരിസ് അബൂബക്കര്‍, സാന്റിയാഗോ മാര്‍ട്ടിന്‍ തുടങ്ങിയവരുമായി പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും പാര്‍ട്ടിസ്ഥാപനങ്ങള്‍ക്കുമുള്ള പങ്ക് തുറന്നുപറഞ്ഞതിലൂടെ അന്ന് വലിയ വിവാദമാണ് സി.പി.എമ്മിന് അഭിമുഖീകരിക്കേണ്ടിവന്നത്.

എന്നാല്‍ സമീപകാലത്തൊന്നും ഇത്തരമൊരു ആരോപണം സി.പി.എമ്മില്‍ ഉയര്‍ന്നുവന്നിട്ടില്ല. പരാതി എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നാണ് സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട്. ഇ.പി ജയരാജന് സാമ്പത്തിക ക്രമക്കേടില്‍ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കേന്ദ്രക്കമ്മിറ്റി അംഗത്തിനെതിരായി റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആരോപണം ഉയരുന്നതും അത് അന്വേഷണത്തിന് വിധേയമാക്കുന്നതും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കണ്ണൂര്‍ നേതാക്കള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാകുന്നത് പാര്‍ട്ടിക്ക് വലിയ തോതില്‍ ദോഷണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്. എതിര്‍വാക്കില്ലാതെ പിണറായിക്കൊപ്പം പാര്‍ട്ടിയെ ഉറപ്പിച്ചുനിര്‍ത്തിയ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ പലതും പുകയുന്നുണ്ട്.

ഈ സാഹചര്യത്തില്‍ എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ പിണറായിക്കെതിരെ പാര്‍ട്ടിയില്‍ പുതിയൊരു ചേരി രൂപപ്പെടുന്നെന്ന റിപ്പോര്‍ട്ടുകളുമായി പി. ജയരാജന്റെ ആരോപണത്തിന് ബന്ധമുണ്ടെന്ന് കരുതുന്നവരുമുണ്ട്. ഏറെക്കാലമായി പാര്‍ട്ടിയുടെ മുഖ്യധാരയില്‍ സജീവമല്ലാത്ത നേതാവാണ് പി. ജയരാജന്‍. പിണറായിക്കെതിരെ പരോക്ഷനിലപാട് സ്വീകരിച്ച് ചെറുത്തുനില്‍ക്കുകയാണ് അദ്ദേഹം. സമൂഹത്തിലെ ചില തെറ്റായ പ്രവണതകള്‍ സി.പി.എം നേതാക്കളിലേക്കും ബാധിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖയുടെ ചര്‍ച്ചക്കിടയിലാണ് പി.ജയരാജന്‍ ആരോപണം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്. ഇ.പിക്കെതിരെ ആയുധമെടുക്കാന്‍ അദ്ദേഹം കാത്തിരിക്കുകയായിരുന്നെന്നും അവസമുണ്ടായപ്പോള്‍ പരാതി ഉന്നയിച്ചെന്നുമാണ് മനസിലാക്കേണ്ടത്.

]]>
https://www.chandrikadaily.com/after-the-hiatus-the-war-has-reopened-in-the-cpm.html/feed 0
ആയുര്‍വേദ റിസോര്‍ട്ട് : ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി.ജയരാജന്‍ https://www.chandrikadaily.com/news-kerala-ep-jayarajan-p-jayarajan.html https://www.chandrikadaily.com/news-kerala-ep-jayarajan-p-jayarajan.html#respond Sat, 24 Dec 2022 08:16:15 +0000 https://www.chandrikadaily.com/?p=228444 സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. സി.പി.എം സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത്. ആരോപണം രേഖാമൂലം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്ബനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ എന്ന് ആരോപണം.ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജന്‍ പറഞ്ഞു. റിസോര്‍ട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോള്‍ ഡയറക്ടര്‍ ബോര്‍!ഡില്‍ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തില്‍ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജന്‍ ആവശ്യപ്പെട്ടു. അരോപണം ഉയര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി പങ്കെടുത്തിരുന്നില്ല.

 

]]>
https://www.chandrikadaily.com/news-kerala-ep-jayarajan-p-jayarajan.html/feed 0
ആലപ്പാട് സമരത്തിന് എതിരെ വീണ്ടും മന്ത്രി ജയരാജന്‍ https://www.chandrikadaily.com/jayarajan-against-alappad.html https://www.chandrikadaily.com/jayarajan-against-alappad.html#respond Fri, 18 Jan 2019 16:02:38 +0000 http://www.chandrikadaily.com/?p=116689 തിരുവനന്തപുരം: ആലപ്പാട് സമരം നടത്തുന്നവര്‍ പുറത്തു നിന്നുള്ളവരെന്ന് ആവര്‍ത്തിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്നും സമര സമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്നും ജയരാജന്‍ പറഞ്ഞു.
ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും സമരത്തെ എതിര്‍ത്ത് ജയരാജന്‍ രംഗത്തെത്തിയത്. വ്യവസായം പൂട്ടിയാല്‍ എന്തെന്നാണ് സമരക്കാരുടെ ചോദ്യം. ഇതെങ്ങനെ ശരിയാകുമെന്നു ജയരാജന്‍ ചോദിച്ചു. അതിനാല്‍ തന്നെ ഖനനം നിര്‍ത്തിവയ്ക്കില്ല. പുറത്തു നിന്നുള്ളവരാണ് സമരക്കാര്‍ എന്ന സര്‍ക്കാര്‍ വാദം ശരിയാണെന്നു അവിടെ ചെന്ന് നോക്കിയാല്‍ മനസിലാകുമെന്ന് ജയരാജന്‍ പറഞ്ഞു.
സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു കഴിഞ്ഞു. ഉടന്‍ തന്നെ ആലപ്പാട് സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പാട്ടെ ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ ആലപ്പാട്ടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. ടി.എന്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള സമിതി പഠനം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

]]>
https://www.chandrikadaily.com/jayarajan-against-alappad.html/feed 0
ക്ഷേത്രങ്ങളിലെ ഹോമങ്ങളും പൂജകളും മനുഷ്യര്‍ക്കും പ്രകൃതിക്കും സംരക്ഷണം പ്രദാനം ചെയ്യുന്നു: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ https://www.chandrikadaily.com/temple-pooja-and-deeds-help-to-protect-humans-and-nature-says-cpm-leader-ep-jayarajan.html https://www.chandrikadaily.com/temple-pooja-and-deeds-help-to-protect-humans-and-nature-says-cpm-leader-ep-jayarajan.html#respond Wed, 10 Jan 2018 15:35:54 +0000 http://www.chandrikadaily.com/?p=64321  

ചെറുവത്തൂര്‍: ക്ഷേത്രങ്ങളിലെ ഹോമങങളും പൂജകളും മനുഷ്യര്‍ക്കും പ്രകൃതിക്കും സംരക്ഷണം പ്രദാനം ചെയ്യുമെന്ന് മുന്‍ മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി.ജയരാജന്‍.ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യനില്‍ ഉണര്‍വുണ്ടാക്കുമെന്നും ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രീയ വശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശനം ഉദ്ഘാടനംചെയ്്തു സംസാരിക്കുകയായിരുന്നു ഇ.പി ജയരാജന്‍.

1400 വര്‍ഷങ്ങള്‍ക്കു മുന്‍പുളള ക്ഷേത്ര അനുഷ്ഠാനങ്ങളിലൂന്നി ശാസ്ത്രലോകം ഇന്ന് പല നിരീക്ഷണങ്ങളും നടത്തുന്നു.ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യുന്നുണ്ട്. ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്‍ മനുഷ്യന്റെ കര്‍മശേഷി കൂട്ടും.ഇത് മനുഷ്യരില്‍ നന്മയുണ്ടാക്കും. നാടിന് ചലനാത്മകതയും വളര്‍ച്ചയും ഉണ്ടാക്കുന്നതിന് സഹായകരമാകും ഇ.പി ജയരാജന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/temple-pooja-and-deeds-help-to-protect-humans-and-nature-says-cpm-leader-ep-jayarajan.html/feed 0
കോടിയേരിക്കും ജയരാജന്മാര്‍ക്കും ആര്‍.എസ്.എസ് ഭീഷണിയെന്ന് ഇന്റലിജന്‍സ് https://www.chandrikadaily.com/intelligence-report-on-kodiyeri-and-jayarajan-security.html https://www.chandrikadaily.com/intelligence-report-on-kodiyeri-and-jayarajan-security.html#respond Wed, 20 Sep 2017 08:36:51 +0000 http://www.chandrikadaily.com/?p=44664 തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ.പി ജയരാജന്‍ എം.എല്‍.എ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എന്നിവര്‍ക്ക് ആര്‍.എസ്.എസ് ഭീഷണിയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തില്‍ കോടിയേരിക്ക് നല്‍കുന്ന ഇസഡ് കാറ്റഗറി സുരക്ഷയും ജയരാജന് നല്‍കുന്ന എക്‌സ് കാറ്റഗറി സുരക്ഷയും തുടരണമെന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പി മുഹമ്മദ് യാസിന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പി.ജയരാജന് നിലവിലുള്ള വൈ പ്ലസ് സുരക്ഷ തുടരണമെന്നും ശുപാര്‍ശയുണ്ട്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷാഭീഷണിയുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികളില്‍ നിന്ന് ഭീഷണി ഉള്ളതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

]]>
https://www.chandrikadaily.com/intelligence-report-on-kodiyeri-and-jayarajan-security.html/feed 0