<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>e pass &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/e-pass/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 Oct 2025 08:50:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>e pass &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നവംബര്‍ ഒന്നുമുതല്‍ വാല്‍പ്പാറ സന്ദര്‍ശനത്തിന് ഇ-പാസ് നിര്‍ബന്ധം</title>
		<link>https://www.chandrikadaily.com/e-pass-mandatory-for-visiting-valparai-from-november-1.html</link>
					<comments>https://www.chandrikadaily.com/e-pass-mandatory-for-visiting-valparai-from-november-1.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Oct 2025 08:50:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[e pass]]></category>
		<category><![CDATA[Tourism]]></category>
		<category><![CDATA[valparai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361100</guid>

					<description><![CDATA[കോയമ്പത്തൂര്‍: നവംബര്‍ ഒുന്നുമുതല്‍ വാല്‍പ്പാറയില്‍ സന്ദര്‍ശനത്തിനായി ഇ-പാസ് നിര്‍ബന്ധമെന്ന് കോയമ്പത്തൂര്‍ ജില്ലാകലക്ടര്‍ ഉത്തരവിറക്കി. വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാനുള്ള നടപടിയാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു. നീലഗിരിയും കൊടൈക്കനാലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് അവിടെ പാസ് നിര്‍ബന്ധമാക്കിയിരുന്നു, അതിനു ശേഷമാണ് സഞ്ചാരികളുടെ വന്‍ തിരക്ക് വാല്‍പ്പാറയില്‍ അനുഭവപ്പെട്ടത്. ഇതോടെ പ്രദേശത്ത് ഗതാഗത തടസ്സവും തിരക്കും പതിവായ സാഹചര്യമായി. ഇതിനെ തുടര്‍ന്നാണ് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഇ-പാസ് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വാല്‍പ്പാറയില്‍ ഇ-പാസ് സംവിധാനം [&#8230;]]]></description>
										<content:encoded><![CDATA[<p>കോയമ്പത്തൂര്&#x200d;: നവംബര്&#x200d; ഒുന്നുമുതല്&#x200d; വാല്&#x200d;പ്പാറയില്&#x200d; സന്ദര്&#x200d;ശനത്തിനായി ഇ-പാസ് നിര്&#x200d;ബന്ധമെന്ന് കോയമ്പത്തൂര്&#x200d; ജില്ലാകലക്ടര്&#x200d; ഉത്തരവിറക്കി. വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാനുള്ള നടപടിയാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.</p>
<p>നീലഗിരിയും കൊടൈക്കനാലും വിനോദസഞ്ചാരികളുടെ തിരക്ക് വര്&#x200d;ധിച്ചതിനെ തുടര്&#x200d;ന്ന് അവിടെ പാസ് നിര്&#x200d;ബന്ധമാക്കിയിരുന്നു, അതിനു ശേഷമാണ് സഞ്ചാരികളുടെ വന്&#x200d; തിരക്ക് വാല്&#x200d;പ്പാറയില്&#x200d; അനുഭവപ്പെട്ടത്. ഇതോടെ പ്രദേശത്ത് ഗതാഗത തടസ്സവും തിരക്കും പതിവായ സാഹചര്യമായി. ഇതിനെ തുടര്&#x200d;ന്നാണ് കോയമ്പത്തൂര്&#x200d; ജില്ലാ കലക്ടര്&#x200d; ഇ-പാസ് നിര്&#x200d;ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.</p>
<p>മദ്രാസ് ഹൈക്കോടതിയുടെ നിര്&#x200d;ദേശപ്രകാരം വാല്&#x200d;പ്പാറയില്&#x200d; ഇ-പാസ് സംവിധാനം നടപ്പാക്കണമെന്ന് നേരത്തെ തന്നെ നിര്&#x200d;ദേശിച്ചിരുന്നു. അതനുസരിച്ചാണ് ഇപ്പോഴത്തെ നടപടി. തേയിലത്തോട്ടങ്ങളും പച്ചമയമുള്ള പ്രകൃതി ദൃശ്യങ്ങളും കൊണ്ടു പ്രശസ്തമായ വാല്&#x200d;പ്പാറ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയാണ്. പരിസ്ഥിതി സംരക്ഷണമാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. വിനോദ സഞ്ചാരികളുടെ അമിത സാന്നിധ്യം മൂലം മലനിരകളുടെ സമതുലിതാവസ്ഥയ്ക്ക് ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്&#x200d; ആണ് ഈ നീക്കം. നവംബര്&#x200d; ഒന്നുമുതല്&#x200d; വാല്&#x200d;പ്പാറ സന്ദര്&#x200d;ശിക്കാന്&#x200d; ആഗ്രഹിക്കുന്നവര്&#x200d; മുന്&#x200d;കൂട്ടി ഇ-പാസ് എടുക്കണം എന്നതാണ് നിര്&#x200d;ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-pass-mandatory-for-visiting-valparai-from-november-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊട്ടി മോഡല്&#x200d; ഇ-പാസ് കര്&#x200d;ണാടകയിലേക്കും;അമിത ടൂറിസം നിയന്ത്രിക്കാനൊരുങ്ങി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/ooty-model-e-pass-to-karnataka-government-is-ready-to-control-excessive-tourism-restrictions-may-come-in-kodak.html</link>
					<comments>https://www.chandrikadaily.com/ooty-model-e-pass-to-karnataka-government-is-ready-to-control-excessive-tourism-restrictions-may-come-in-kodak.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 15 Jun 2024 08:41:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[e pass]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[passengers]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300255</guid>

					<description><![CDATA[കര്&#x200d;ണാടകയില്&#x200d; ഏറ്റവും കൂടുതല്&#x200d; സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്&#x200d; വന്നേക്കും]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടക: അമിത വിനോദസഞ്ചാരത്തെ നിയന്ത്രിക്കാന്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃക കര്&#x200d;ണാടകയിലും വന്നേക്കും. കര്&#x200d;ണാടകത്തിലെ വനങ്ങളിലും പര്&#x200d;വതപ്രദേശങ്ങളിലുമാണ് കര്&#x200d;ണാടക സര്&#x200d;ക്കാര്&#x200d; സഞ്ചാരികളെ നിയന്ത്രിക്കാന്&#x200d; പദ്ധതികള്&#x200d; ആവിഷ്‌കരിക്കുന്നത്. കര്&#x200d;ണാടകയില്&#x200d; ഏറ്റവും കൂടുതല്&#x200d; സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്&#x200d; വന്നേക്കും.</p>
<p>ഇതിനായി ടൂറിസം നയങ്ങളില്&#x200d; മാറ്റംവരുത്താനും കര്&#x200d;ണാടക സര്&#x200d;ക്കാര്&#x200d; ഒരുങ്ങുന്നതായാണ്‌ റിപ്പോര്&#x200d;ട്ടുകള്&#x200d;. കൂടുതല്&#x200d; പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം മാതൃകകളെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഒപ്പം പശ്ചിമഘട്ട പ്രദേശങ്ങളെയും വന്യമൃഗ സമ്പത്തിനെയും സംരക്ഷിക്കാനും ഇത്തരം നടപടികള്&#x200d; ആവശ്യമാണെന്നാണ് കര്&#x200d;ണാടക വനം വകുപ്പിലെയും ടൂറിസം വകുപ്പിലെയും ഒരു വിഭാഗത്തിന്റെ വാദം. നിലവിലുള്ള സഞ്ചാരി പ്രവാഹങ്ങള്&#x200d; തുടര്&#x200d;ന്നാല്&#x200d; അത് വലിയ ദുരന്തങ്ങള്&#x200d;ക്ക് കാരണമാവുമെന്നും അത് സംസ്ഥാനത്തിന് കളങ്കമാവുമെന്നും ഇവര്&#x200d; പറയുന്നു.</p>
<p>സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്&#x200d; ഇ-പാസ് നടപ്പിലാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് കര്&#x200d;ണാടക ടൂറിസം മന്ത്രി എച്ച്.കെ പാട്ടീല്&#x200d; വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്&#x200d;ക്കാര്&#x200d; തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ചര്&#x200d;ച്ചകള്&#x200d; പുരോഗമിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണംകഴിഞ്ഞ സീസണില്&#x200d; കര്&#x200d;ണാടകയിലെ ചില ട്രക്കിങ് സ്‌പോട്ടുകളിലേക്ക് സഞ്ചാരികള്&#x200d; പ്രവഹിച്ചിരുന്നു. കര്&#x200d;ണാടകയിലൂടെ കടന്നു പോകുന്ന പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കുമാര പര്&#x200d;വതം ഉള്&#x200d;പ്പടെയുള്ള അതീവ പരിസ്ഥിതി ലോല മേഖലകളിലാണ് വലിയ തിരക്കനുഭവപ്പെട്ടത്. ഇതിനെ തുടര്&#x200d;ന്ന് സംസ്ഥാനത്തെ വനങ്ങളില്&#x200d; ട്രക്കിങ് നടത്തുന്നതിന് സര്&#x200d;ക്കാര്&#x200d; ഓണ്&#x200d;ലൈന്&#x200d; രജിസ്‌ട്രേഷന്&#x200d; ഏര്&#x200d;പ്പെടുത്തിയിരുന്നു.</p>
<p>പ്രധാന ടൂറിസം കേന്ദ്രമായ കുടകില്&#x200d; വലിയ ട്രാഫിക് ബ്ലോക്കുകള്&#x200d; രൂപപ്പെട്ടതും വാര്&#x200d;ത്തയായി.കഴിഞ്ഞ മാസമാണ് ഊട്ടിയിലും കൊടൈക്കനാലിലും തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; ഇ-പാസ് നടപ്പിലാക്കിയത്. വേനല്&#x200d;ക്കാലത്ത് ഊട്ടിയിലും കൊടൈക്കനാലിലും വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്, പ്രവേശിക്കുന്ന സ്വകാര്യവാഹനയാത്രികര്&#x200d;ക്ക് ഇ-പാസ് ഉണ്ടായിരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്&#x200d;ന്നാണിത്. ഇതിനെ തുടര്&#x200d;ന്ന് സന്ദര്&#x200d;ശകര്&#x200d;ക്കായി തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്&#x200d; ടി.എന്&#x200d;. ഇ-പാസ് ഓണ്&#x200d;ലൈന്&#x200d; അപേക്ഷാപ്രക്രിയ തുടങ്ങിയിരുന്നു. മെയ് മാസം നടപ്പിലാക്കിയ ഈ നിയന്ത്രണം പിന്നീട് ജൂണ്&#x200d; 30 വരെ നീട്ടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ooty-model-e-pass-to-karnataka-government-is-ready-to-control-excessive-tourism-restrictions-may-come-in-kodak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊട്ടിയിലേക്ക്  ഇ–പാസ്; വിനോദ സഞ്ചാരികള്&#x200d; കുറഞ്ഞു</title>
		<link>https://www.chandrikadaily.com/e-pass-to-ooty-tourists-have-decreased.html</link>
					<comments>https://www.chandrikadaily.com/e-pass-to-ooty-tourists-have-decreased.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 19 May 2024 08:31:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[decreased]]></category>
		<category><![CDATA[e pass]]></category>
		<category><![CDATA[ootty]]></category>
		<category><![CDATA[Tourists]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298122</guid>

					<description><![CDATA[തിരിച്ചടി നേരിട്ട്  വ്യാപാരികൾ]]></description>
										<content:encoded><![CDATA[<p>ഊട്ടി സന്ദർശനത്തിന് ഇ–പാസ് നിർബന്ധമാക്കിയതോടെ, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ കടുത്ത പ്രതിസന്ധിയിലായി. സീസൺ മുന്നിൽകണ്ടു ലക്ഷങ്ങൾ ചെലവഴിച്ചു സാധനങ്ങൾ സ്റ്റോക് ചെയ്ത കടകളിൽ ദിവസം 5,000 രൂപയുടെ കച്ചവടം പോലും നടക്കുന്നില്ലെന്നു വ്യാപാരികൾ. മുൻവർഷങ്ങളിൽ 25,000 മുതൽ 50,000 രൂപയുടെ വരെ കച്ചവടം നടന്നിരുന്ന സ്ഥാപനങ്ങളിലാണ് ഈയവസ്ഥ.</p>
<p>ഊട്ടി തേയില, ഊട്ടി വർക്കി, ഡ്രൈ ഫ്രൂട്സ് തുടങ്ങിയവ വിൽക്കുന്ന 28 കടകളാണു താഴെ നാടുകാണി മുതൽ നാടുകാണി ജംക്‌ഷൻ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലുള്ളത്. ഇതേ അവസ്ഥയാണ് വഴിക്കടവിനും.</p>
<p>നീലഗിരിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന ഭൂരിഭാഗം പേരും ചുരമിറങ്ങും മുൻപ് ഈ കടകളും സന്ദർശിക്കാറുണ്ട്. സീസണിൽ എല്ലാ കടകളിലും പകലും രാത്രിയിലും ഒരേപോലെ തിരക്കായിരിക്കും. ഈ സാഹചര്യത്തിനാണിപ്പോൾ ഇ–പാസ് തടസ്സമായത്.</p>
<p>പ്രധാന സീസണായ പുഷ്പമേളക്കാലത്ത് ഇ–പാസ് ഏർപ്പെടുത്തിയതോടെ, നഗരത്തിൽ മുറികൾ ബുക്ക് ചെയ്തിരുന്നവർ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കിയതു റിസോർട്ടുകൾ ലീസിനെടുത്തു നടത്തുന്നവർക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. പ്രതിദിനം 30,000 സന്ദർശകരെ പ്രതീക്ഷിച്ചിരുന്ന പുഷ്പമേളയ്ക്ക് ഇതിന്റെ പകുതി സന്ദർശകർ പോലും എത്തുന്നില്ലെന്നാണു കണക്കുകൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-pass-to-ooty-tourists-have-decreased.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ</title>
		<link>https://www.chandrikadaily.com/e-pass-is-a-huge-setback-there-is-a-sharp-decrease-in-the-number-of-tourists-to-ooty-and-ooty-is-in-crisis-as-it-prepares-for-the-spring-festival.html</link>
					<comments>https://www.chandrikadaily.com/e-pass-is-a-huge-setback-there-is-a-sharp-decrease-in-the-number-of-tourists-to-ooty-and-ooty-is-in-crisis-as-it-prepares-for-the-spring-festival.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 10 May 2024 11:06:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[e pass]]></category>
		<category><![CDATA[ootty]]></category>
		<category><![CDATA[Tourists]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297317</guid>

					<description><![CDATA[ശരാശരി 20,000ത്തോളം സഞ്ചാരികള്&#x200d; ആയിരുന്നു മെയ് മാസങ്ങളില്&#x200d; എത്താറുണ്ടായിരുന്നത്. എന്നാല്&#x200d; ഇ-പാസ് നിര്&#x200d;ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്&#x200d; ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്&#x200d; വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്&#x200d; കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്&#x200d; ആയിരുന്നു മെയ് മാസങ്ങളില്&#x200d; എത്താറുണ്ടായിരുന്നത്. എന്നാല്&#x200d; ഇ-പാസ് നിര്&#x200d;ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.</p>
<p>ഹോട്ടല്&#x200d;, കോട്ടേജ് ഉടമകള്&#x200d; വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്&#x200d; വിഷമിക്കുകയാണ്. ഏപ്രില്&#x200d;, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.</p>
<p>അതിനിടെ സഞ്ചാരികളെ സഹായിക്കാന്&#x200d; ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്&#x200d; കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്&#x200d;ക്ക് വിതരണം ചെയ്തു. ഇതില്&#x200d; ക്യു.ആര്&#x200d;. കോഡും ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്&#x200d; ലൗഡേല്&#x200d; ജങ്ഷനില്&#x200d; തുടങ്ങിവെച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-pass-is-a-huge-setback-there-is-a-sharp-decrease-in-the-number-of-tourists-to-ooty-and-ooty-is-in-crisis-as-it-prepares-for-the-spring-festival.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി</title>
		<link>https://www.chandrikadaily.com/ooty-kodaikanal-e-pass-as-website-information.html</link>
					<comments>https://www.chandrikadaily.com/ooty-kodaikanal-e-pass-as-website-information.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 05 May 2024 09:31:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[e pass]]></category>
		<category><![CDATA[kodaikanal]]></category>
		<category><![CDATA[ootty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296879</guid>

					<description><![CDATA[പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.]]></description>
										<content:encoded><![CDATA[<p>ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.</p>
<p>പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.</p>
<p>മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ooty-kodaikanal-e-pass-as-website-information.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊട്ടി സഞ്ചാരികൾക്ക് ഇ-പാസ്; കേരളത്തിനടക്കം തിരിച്ചടിയാകും</title>
		<link>https://www.chandrikadaily.com/epasse-pass-for-ooty-tourists-even-kerala-will-suffer.html</link>
					<comments>https://www.chandrikadaily.com/epasse-pass-for-ooty-tourists-even-kerala-will-suffer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 May 2024 11:04:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[e pass]]></category>
		<category><![CDATA[ootty]]></category>
		<category><![CDATA[Tourists]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296658</guid>

					<description><![CDATA[നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.]]></description>
										<content:encoded><![CDATA[<p>ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തിൽ നിന്ന് അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് തിരിച്ചടിയാകും. ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ പ്രധാന മേഖലയിൽ സഞ്ചാരികളുടെ തിരക്കുകാരണം നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ചെന്നൈ ഹൈക്കോടതി പരിഗണിച്ചത്. നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.</p>
<p>മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് സഞ്ചാരികളെ ഇ-പാസ് വഴി നിയന്ത്രിക്കുക. ഊട്ടിയിൽ പ്രതിദിനം രണ്ടായിരം വാഹനങ്ങൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്. ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് പഠനം നടത്താൻ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി. എന്നിവയെ ചുമതലപ്പെടുത്താനും സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.</p>
<p>കൊച്ചി മുതൽ മലബാർ മേഖലയിൽ നിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽതന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസൺ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് ടൂർ ഓപ്പറേറ്റർമാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.</p>
<p>നിയന്ത്രണം വരുന്നതിനെ ഊട്ടിയിലെ വ്യാപാരികൾ അടക്കമുള്ളവർ പൊതുവെ സ്വാഗതം ചെയ്യുകയാണ്. അമിതമായ തിരക്ക് അൽപ്പമൊന്നു കുറയ്ക്കാനും വ്യാപാരം സുഗമമാക്കാനും നിയന്ത്രണം സഹായിക്കുമെന്ന് ബൊട്ടാണിക്കൽ ഗാർഡനു സമീപം തെരുവിൽ കച്ചവടം ചെയ്യുന്ന കോയമ്പത്തൂർ സ്വദേശി മുരുഗൻ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി മുരുഗൻ ഊട്ടിയിൽ വ്യാപാരിയാണ്. താരതമ്യേന ചൂട്‌ കൂടുതലായിട്ടും ഈ വർഷം ഇപ്പോൾ ത്തന്നെ നല്ല തിരക്കാണനുഭവപ്പെടുന്നതെന്നും മുരുഗൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/epasse-pass-for-ooty-tourists-even-kerala-will-suffer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
