<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>E.Sreedharan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/e-sreedharan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 28 Aug 2024 14:52:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>E.Sreedharan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുല്ലപ്പെരിയാറിൽ പുതിയ ഡാം 50 വർഷം കഴിഞ്ഞ് മതിയെന്ന് ഇ.ശ്രീധരൻ</title>
		<link>https://www.chandrikadaily.com/e-sreedharan-said-that-a-new-dam-in-mullaperiyar-is-enough-after-50-years.html</link>
					<comments>https://www.chandrikadaily.com/e-sreedharan-said-that-a-new-dam-in-mullaperiyar-is-enough-after-50-years.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Aug 2024 14:52:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[E.Sreedharan]]></category>
		<category><![CDATA[mullaperiyar dam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307771</guid>

					<description><![CDATA[തുരങ്കം നിര്&#x200d;മിച്ചാല്&#x200d; മുല്ലപ്പെരിയാര്&#x200d; ഭീഷണിയുണ്ടാവില്ല.]]></description>
										<content:encoded><![CDATA[<p>മുല്ലപ്പെരിയാറില്&#x200d; പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ. ശ്രീധരന്&#x200d;. പകരം മുല്ലപ്പെരിയാര്&#x200d; റിസര്&#x200d;വോയറില്&#x200d; നിന്ന് തമിഴ്‌നാട്ടിലേക്ക് തുരങ്കം നിര്&#x200d;മിക്കണമെന്ന് ശ്രീധരന്&#x200d; പറഞ്ഞു. തമിഴ്‌നാട്ടില്&#x200d; വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകള്&#x200d; നിര്&#x200d;മിക്കണമെന്നും ഇ ശ്രീധരന്&#x200d; നിര്&#x200d;ദേശിച്ചു. തുരങ്കം നിര്&#x200d;മിച്ചാല്&#x200d; മുല്ലപ്പെരിയാര്&#x200d; ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാല്&#x200d; 50 വര്&#x200d;ഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>നാല് കിലോമീറ്റര്&#x200d; നീളത്തിലും ആറ് മീറ്റര്&#x200d; വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിര്&#x200d;മിക്കാമെന്ന് ഇ ശ്രീധരന്&#x200d; പറഞ്ഞു. ഡാം നിര്&#x200d;മാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയില്&#x200d; നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഈ നിര്&#x200d;ദ്ദേശം തമിഴ്‌നാടും കേന്ദ്രവും ഉടന്&#x200d; അംഗീകരിക്കുമെന്നും സുപ്രീംകോടതിക്കും എതിര്&#x200d;പ്പ് ഉണ്ടാകില്ലെന്നും ഇ ശ്രീധരന്&#x200d; പറഞ്ഞു.</p>
<p>വയനാട് ഉരുള്&#x200d;പൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപക ചര്&#x200d;ച്ചകള്&#x200d; നടക്കുകയും ഡാം ഡികമ്മിഷന്&#x200d; ചെയ്യണമെന്നാവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാര്&#x200d; ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ല്&#x200d; സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എഎസ് ആനന്ദ് കമ്മിറ്റിയുടെ നിര്&#x200d;ദേശപ്രകാരമാണ് 2014ല്&#x200d; അണക്കെട്ടിലെ ജലനിരപ്പ് 136ല്&#x200d; നിന്ന് 142 അടിയാക്കി ഉയര്&#x200d;ത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-sreedharan-said-that-a-new-dam-in-mullaperiyar-is-enough-after-50-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിൽ വന്ദേഭാരത് ട്രെയിനുകൾ പ്രായോഗികമല്ലെന്ന് ഇ.ശ്രീധരൻ</title>
		<link>https://www.chandrikadaily.com/vandebharathtrainkeralaesreedharan.html</link>
					<comments>https://www.chandrikadaily.com/vandebharathtrainkeralaesreedharan.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 16 Apr 2023 10:36:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[E.Sreedharan]]></category>
		<category><![CDATA[vandebharathtrain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248270</guid>

					<description><![CDATA[കേരളത്തിൽ നിലവിലുള്ള ട്രാക്കുകൾ വെച്ച് ശരാശരി 90 കിലോമീറ്റർ വേഗതയേ വന്ദേഭാരതിന് ലഭിക്കുകയുള്ളൂവെന്നും ഇത് വിഢിത്തമാണെന്നും ശ്രീധരൻ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>വന്ദേഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമല്ലെന്ന് മെട്രോ റെയിൽ കോർപറേഷൻ മുൻ എംഡിയും പാലക്കാട് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചു പരാജയപ്പെടുകയും ചെയ്ത ഇ ശ്രീധരൻ പറഞ്ഞു.ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.<br />
160 കിലോമീറ്റർ വേഗതയിൽ പോകാൻ ശേഷിയുള്ളതാണ് വന്ദേഭാരത് ട്രെയിനുകൾ. കേരളത്തിൽ നിലവിലുള്ള ട്രാക്കുകൾ വെച്ച് ശരാശരി 90 കിലോമീറ്റർ വേഗതയേ വന്ദേഭാരതിന് ലഭിക്കുകയുള്ളൂവെന്നും ഇത് വിഢിത്തമാണെന്നും ശ്രീധരൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vandebharathtrainkeralaesreedharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാത അട്ടിമറിച്ച ഇടതുസർക്കാരിനെതിരെ സമരവുമായി ആക്ഷൻ കമ്മറ്റി</title>
		<link>https://www.chandrikadaily.com/action-committee-to-protest-against-left-government-sabotaging-nanjangud-nilambur-railway-line.html</link>
					<comments>https://www.chandrikadaily.com/action-committee-to-protest-against-left-government-sabotaging-nanjangud-nilambur-railway-line.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Sat, 16 Jan 2021 13:45:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[e]]></category>
		<category><![CDATA[E.Sreedharan]]></category>
		<category><![CDATA[Railway]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=176729</guid>

					<description><![CDATA[റയിൽപാത വയനാടിന്റെ അവകാശമാണ്, അട്ടിമറിക്കരുത് എന്ന മുദ്രാവാക്യവുമായാണ് സമരം]]></description>
										<content:encoded><![CDATA[<p>ഇടതു സർക്കാർ പാതിയിലുപേക്ഷിച്ച നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാത അട്ടിമറിക്കെതിരെ നീലഗിരി-വയനാട് എൻ.എച്ച് ആന്റ് റെയിൽവേ ആക്ഷൻ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക്. നഞ്ചൻഗോഡ്-വയനാട്-നിലമ്പൂർ റയിൽപാതയുടെ പ്രവൃത്തികൾ മുഖ്യമന്ത്രി ഇ. ശ്രീധരനുമായി ചർച്ച നടത്തി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതിന്റെ തുടക്കമായി ജനുവരി 20ന് കൽപ്പറ്റ സിവിൽ സ്റ്റേഷനു മുൻപിൽ ആക്ഷൻ കമ്മറ്റി വയനാട്ടിലെ പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ധർണ്ണ നടത്തും.<br />
എൻ.എസ്.എസ്, എസ്.എൻ.ഡി.പി, വിവിധ കൃസ്ത്യൻ സഭകൾ, മുസ്ലീം സമുദായ സംഘടനകൾ, ആദിവാസി സംഘടനകൾ, വ്യാപാരി വ്യവസായികൾ, ചേംബർ ഓഫ് കോമേഴ്‌സ്, മലബാർ ഡവലപ്‌മെന്റ് ഫോറം, വിവിധ കർഷക സംഘടനകൾ, ക്ലബ്ബുകൾ, തൊഴിലാളി സംഘടനകൾ മുതലായവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരി ബിഷപ്പ് ഡോ:ജോസഫ് മാർ തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്യും.<br />
100 വർഷത്തിലധികം നീണ്ടുനിന്ന നിരവധി സംഘടനകളുടെ പ്രവർത്തനങ്ങളേയും സമരങ്ങളേയും തുടർന്നാണ് 2016 ഫെബ്രുവരി 25 ലെ റെയിൽവേ ബഡ്ജറ്റിൽ നഞ്ചൻഗോഡ്-സുൽത്താൻ ബത്തേരി-നിലമ്പൂർ റയിൽപാതക്ക് അനുമതി ലഭിക്കുന്നതും നിർമ്മാണം തുടങ്ങാനായി പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുന്നതും. ഈ പാത നിർമ്മിക്കാൻ കേന്ദ്രവും കേരളവും തമ്മിൽ സംയുക്ത കരാർ ഒപ്പിട്ടതിനെത്തുടർന്ന് 6-5-2016 ന് കേന്ദ്ര സർക്കാർ 30 സംയുക്ത സംരഭ പദ്ധതികളിൽ ഉൾപ്പെടുത്തി 3000 കോടി രൂപയുടെ കേന്ദ്ര വിഹിതം പ്രഖ്യാപിച്ചു. 24-6-2016 ന് പാതയുടെ ഡി.പി.ആറും അന്തിമ സ്ഥലനിർണ്ണയ സർവ്വേയും നടത്താനായി കേരള സർക്കാർ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കി. 10-8-2016 ന് റയിൽവേ ബോർഡ് ഈ നടപടികൾക്ക് അംഗീകാരം നൽകി. 9-1-2017 ന് ഇ.ശ്രീധരൻ കൽപ്പറ്റയിൽ എത്തി ജനപ്രതിനിധികളുടെ കൺവൻഷൻ വിളിച്ചുചേർത്ത് പാതയുടെ നിർമ്മാണം സംബന്ധിച്ച വിശദീകരണം നൽകി.<br />
5 വർഷം കൊണ്ട് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാത പൂർത്തിയാക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്. കൊച്ചി മെട്രോ മാതൃകയിൽ പാതക്ക് ഫണ്ട് കണ്ടെത്താമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വയനാട് എം.പിയും എം.എൽ.എമാരുമടങ്ങിയ കോർഡിനേഷൻ കമ്മറ്റിയും രൂപീകരിച്ചു.<br />
തുടർന്ന് 6-2-2017ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ കൽപ്പറ്റ ടൗൺഹാളിൽ ജനകീയ കൺവൻഷൻ വിളിച്ചുചേർത്ത് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാതയുടെ ലോഞ്ചിംഗ് പ്രഖ്യാപിച്ചു. ഡി.പി.ആർ തയ്യാറാക്കാൻ ഡി.എം.ആർ.സിക്ക് നൽകേണ്ട 8 കോടി രൂപയിൽ 2 കോടി രൂപ ഡി.എം.ആർ.സിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചുകൊണ്ട് 11-2-2017 ന് കേരള സർക്കാർ ഉത്തരവുമിറക്കി. എന്നാൽ അന്ന് രാവിലെ 11 മണിക്കിറങ്ങിയ ഉത്തരവ് ഉന്നതങ്ങളിലെ നിർദ്ദേശത്തെത്തുടർന്ന് 3 മണിയോടെ മരവിപ്പിച്ചു നിർത്തുകയായിരുന്നു ഇടതുസർക്കാർ. ഇ. ശ്രീധരൻ പറഞ്ഞത് പ്രകാരം നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാതയുടെ പണി ഏറെക്കുറെ പൂർത്തിയാവുകയും വയനാട്ടിലൂടെ തീവണ്ടികൾ ഓടുകയും ചെയ്യേണ്ട സമയമാണിത്. എന്നാൽ ചില ലോബികൾ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഉന്നതങ്ങളിലെ സ്വാധീനം ചൂണ്ടിക്കാട്ടി ഉദേ്യാഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാതയുടെ പ്രവൃത്തികൾ മുടങ്ങിപ്പോയതെന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ:ടി.എം.റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.വൈ.മത്തായി, മോഹൻ നവരംഗ് എന്നിവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുമ്പാകെ ആർജവത്തോടെ ഈ വിഷയങ്ങൾ അവതരിപ്പിക്കാൻ വയനാട്ടിലെ ബന്ധപ്പെട്ടവർക്ക് സാധിക്കുന്നുമില്ല. ഈയൊരു സാഹചര്യത്തിലാണ് നഞ്ചൻഗോഡ്-നിലമ്പൂർ റയിൽപാത വയനാടിന്റെ അവകാശമാണ്, അട്ടിമറിക്കരുത് എന്ന മുദ്രാവാക്യവുമായി ആക്ഷൻ കമ്മറ്റി വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/action-committee-to-protest-against-left-government-sabotaging-nanjangud-nilambur-railway-line.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലാരിവട്ടം മേല്&#x200d;പ്പാലം പൊളിക്കരുത്: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/palarivattam-bridge-high-court-news.html</link>
					<comments>https://www.chandrikadaily.com/palarivattam-bridge-high-court-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Oct 2019 08:38:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[E.Sreedharan]]></category>
		<category><![CDATA[kerala high court]]></category>
		<category><![CDATA[palarivattom bridge]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141329</guid>

					<description><![CDATA[കൊച്ചി: പാലാരിവട്ടം പാലം ഇപ്പോള്&#x200d; പൊളിക്കരുതെന്ന നിര്&#x200d;ദ്ദേശവുമായി കേരള ഹൈക്കോടതി. നിലവില്&#x200d; പാലം പൊളിക്കാന്&#x200d; പാടില്ലെന്നും കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അത് പാടുള്ളൂ എന്നുമാണ് ഹൈക്കോടതി നിര്&#x200d;ദ്ദേശിച്ചിരിക്കുന്നത്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എന്&#x200d;ജിനീയര്&#x200d;മാര്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് കോടതി ഉത്തരവ്. പാലാരിവട്ടം പാലം പൊളിച്ച് പണിയാന്&#x200d; സര്&#x200d;ക്കാര്&#x200d; നീക്കങ്ങള്&#x200d; ആരംഭിക്കുന്നതിനിടെയാണ് കോടതിയുടെ നിര്&#x200d;ദ്ദേശം വരുന്നത്. ഇ.ശ്രീധരന്റെ നിര്&#x200d;ദ്ദേശം അനുസരിച്ചാണ് സര്&#x200d;ക്കാര്&#x200d; പാലം പൊളിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോയത്. എന്നാല്&#x200d; ഇതിനുമുന്&#x200d;പ് സര്&#x200d;ക്കാര്&#x200d; പാലത്തിന്റെ ഭാരപരിശോധന നടത്തണമായിരുന്നുവെന്നും [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: പാലാരിവട്ടം പാലം ഇപ്പോള്&#x200d; പൊളിക്കരുതെന്ന നിര്&#x200d;ദ്ദേശവുമായി കേരള ഹൈക്കോടതി. നിലവില്&#x200d; പാലം പൊളിക്കാന്&#x200d; പാടില്ലെന്നും കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അത് പാടുള്ളൂ എന്നുമാണ് ഹൈക്കോടതി നിര്&#x200d;ദ്ദേശിച്ചിരിക്കുന്നത്. പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എന്&#x200d;ജിനീയര്&#x200d;മാര്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് കോടതി ഉത്തരവ്. </p>



<p>പാലാരിവട്ടം പാലം പൊളിച്ച് പണിയാന്&#x200d; സര്&#x200d;ക്കാര്&#x200d; നീക്കങ്ങള്&#x200d; ആരംഭിക്കുന്നതിനിടെയാണ് കോടതിയുടെ നിര്&#x200d;ദ്ദേശം വരുന്നത്. ഇ.ശ്രീധരന്റെ നിര്&#x200d;ദ്ദേശം അനുസരിച്ചാണ് സര്&#x200d;ക്കാര്&#x200d; പാലം പൊളിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോയത്. എന്നാല്&#x200d; ഇതിനുമുന്&#x200d;പ് സര്&#x200d;ക്കാര്&#x200d; പാലത്തിന്റെ ഭാരപരിശോധന നടത്തണമായിരുന്നുവെന്നും പാലത്തിന് ബലക്ഷയം ഉണ്ടെന്ന് തെളിയിക്കണമായിരുന്നുവെന്നും എന്&#x200d;ജിനീയര്&#x200d;മാര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; പറയുന്നു.</p>



<p>പാലം പൊളിക്കുംമുന്&#x200d;പ് കൃത്യമായ പരിശോധന നടത്തേണമെന്നും ഹര്&#x200d;ജിയില്&#x200d; എന്&#x200d;ജിനീയര്&#x200d;മാര്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരപരിശോധന നടത്തണമെന്ന് നിര്&#x200d;ദ്ദേശിച്ച കോടതി മറുപടി നല്&#x200d;കുന്നതിനായി സര്&#x200d;ക്കാരിന് 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palarivattam-bridge-high-court-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡാം മാനേജ്‌മെന്റില്&#x200d; വലിയ പാളിച്ച പറ്റി: ഇ.ശ്രീധരന്&#x200d;</title>
		<link>https://www.chandrikadaily.com/e-sreedharan-on-dam-management-issue-news.html</link>
					<comments>https://www.chandrikadaily.com/e-sreedharan-on-dam-management-issue-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 28 Aug 2018 09:15:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[E.Sreedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100530</guid>

					<description><![CDATA[മലപ്പുറം: പ്രളയക്കെടുതിയില്&#x200d; വലയുന്ന കേരളത്തില്&#x200d; ഡാം മാനേജ്‌മെന്റില്&#x200d; വലിലയ പാളിച്ച സംഭവിച്ചതായി ഡി.എം.ആര്&#x200d;.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്&#x200d;. ആദ്യഘട്ടത്തില്&#x200d; കനത്ത മഴ പെയ്തപ്പോള്&#x200d; ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിര്&#x200d;ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നവകേരള നിര്&#x200d;മിതിക്ക് പൂര്&#x200d;ണ അധികാരമുള്ള സമിതി സര്&#x200d;ക്കാര്&#x200d; രൂപീകരിക്കണം. സമിതി രൂപീകരിച്ചാല്&#x200d; എട്ട് വര്&#x200d;ഷം കൊണ്ട് പുതിയ കേരളം പടുത്തുയര്&#x200d;ത്താന്&#x200d; സാധിക്കും. സര്&#x200d;ക്കാര്&#x200d; ആവശ്യപ്പെട്ടാല്&#x200d; വേണ്ട ഉപദേശങ്ങള്&#x200d; നല്&#x200d;കാന്&#x200d; താന്&#x200d; തയാറാണെന്നും ഇ.ശ്രീധരന്&#x200d; പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: പ്രളയക്കെടുതിയില്&#x200d; വലയുന്ന കേരളത്തില്&#x200d; ഡാം മാനേജ്‌മെന്റില്&#x200d; വലിലയ പാളിച്ച സംഭവിച്ചതായി ഡി.എം.ആര്&#x200d;.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്&#x200d;. ആദ്യഘട്ടത്തില്&#x200d; കനത്ത മഴ പെയ്തപ്പോള്&#x200d; ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിര്&#x200d;ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>നവകേരള നിര്&#x200d;മിതിക്ക് പൂര്&#x200d;ണ അധികാരമുള്ള സമിതി സര്&#x200d;ക്കാര്&#x200d; രൂപീകരിക്കണം. സമിതി രൂപീകരിച്ചാല്&#x200d; എട്ട് വര്&#x200d;ഷം കൊണ്ട് പുതിയ കേരളം പടുത്തുയര്&#x200d;ത്താന്&#x200d; സാധിക്കും. സര്&#x200d;ക്കാര്&#x200d; ആവശ്യപ്പെട്ടാല്&#x200d; വേണ്ട ഉപദേശങ്ങള്&#x200d; നല്&#x200d;കാന്&#x200d; താന്&#x200d; തയാറാണെന്നും ഇ.ശ്രീധരന്&#x200d; പറഞ്ഞു.</p>
<p>അതേസമയം, വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം പങ്കുവെചത്. പന്ത്രണ്ട് ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയും അതിനാല്&#x200d; വിദേശ സഹായമില്ലാതെ തന്നെ കേരളത്തെ പുനര്&#x200d;നിര്&#x200d;മിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-sreedharan-on-dam-management-issue-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട്- തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്&#x200d; നിന്ന് പൂര്&#x200d;ണമായും പിന്&#x200d;മാറിയതായി ഇ.ശ്രീധരന്&#x200d;</title>
		<link>https://www.chandrikadaily.com/e-sreedharan-about-light-metro-project-news.html</link>
					<comments>https://www.chandrikadaily.com/e-sreedharan-about-light-metro-project-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Mar 2018 08:04:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[E.Sreedharan]]></category>
		<category><![CDATA[KOchi Metro]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73642</guid>

					<description><![CDATA[കൊച്ചി: കോഴിക്കോട്- തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്&#x200d; നിന്ന് പൂര്&#x200d;ണമായും പിന്&#x200d;മാറിയതായി ഡി.എം.ആര്&#x200d;.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്&#x200d;. രണ്ടിടങ്ങളിലെയും ഓഫീസ് പ്രവര്&#x200d;ത്തനങ്ങള്&#x200d; മാര്&#x200d;ച്ച് 15 നകം അവസാനിപ്പിക്കും.15 മാസമായിട്ടും സര്&#x200d;ക്കാര്&#x200d; കരാറില്&#x200d; ഒപ്പു വച്ചിട്ടില്ല. അനുമതി തേടി മൂന്നു മാസം കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി കൂടിക്കാഴ്ച്ചക്ക് തയ്യാറായില്ല. പദ്ധതി വൈകുന്തോറും ചെലവ് വര്&#x200d;ദ്ധിക്കുകയാണ്. ഇക്കാര്യം സര്&#x200d;ക്കാര്&#x200d; ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോടാണ് ലൈറ്റ് മെട്രോ പദ്ധതിയില്&#x200d; നിന്ന് പൂര്&#x200d;ണമായും പിന്&#x200d;മാറിയതായി അദ്ദേഹം അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: കോഴിക്കോട്- തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്&#x200d; നിന്ന് പൂര്&#x200d;ണമായും പിന്&#x200d;മാറിയതായി ഡി.എം.ആര്&#x200d;.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്&#x200d;. രണ്ടിടങ്ങളിലെയും ഓഫീസ് പ്രവര്&#x200d;ത്തനങ്ങള്&#x200d; മാര്&#x200d;ച്ച് 15 നകം അവസാനിപ്പിക്കും.15 മാസമായിട്ടും സര്&#x200d;ക്കാര്&#x200d; കരാറില്&#x200d; ഒപ്പു വച്ചിട്ടില്ല. അനുമതി തേടി മൂന്നു മാസം കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി കൂടിക്കാഴ്ച്ചക്ക് തയ്യാറായില്ല. പദ്ധതി വൈകുന്തോറും ചെലവ് വര്&#x200d;ദ്ധിക്കുകയാണ്. ഇക്കാര്യം സര്&#x200d;ക്കാര്&#x200d; ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോടാണ് ലൈറ്റ് മെട്രോ പദ്ധതിയില്&#x200d; നിന്ന് പൂര്&#x200d;ണമായും പിന്&#x200d;മാറിയതായി അദ്ദേഹം അറിയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-sreedharan-about-light-metro-project-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഞ്ചിനീയറിംഗ്  വിദ്യാഭ്യാസത്തിന്  ഗുണനിലവാരമില്ല;  ഇ. ശ്രീധരന്റെ ഹര്&#x200d;ജി</title>
		<link>https://www.chandrikadaily.com/engineering-education-e-sreedharan.html</link>
					<comments>https://www.chandrikadaily.com/engineering-education-e-sreedharan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Feb 2018 16:09:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[E.Sreedharan]]></category>
		<category><![CDATA[engineering]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72183</guid>

					<description><![CDATA[കൊച്ചി: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇ. ശ്രീധരന്&#x200d; ഹൈക്കോടതിയെ സമീപിച്ചു. പാഠ്യപദ്ധതി നിലവാരമില്ലാത്തതാണെന്നും പഠനം കഴിഞ്ഞിറങ്ങുന്നവര്&#x200d; മല്&#x200d;സര ക്ഷമതയുള്ളവരല്ലെന്നും ബഹു ഭൂരിപക്ഷവും തൊഴില്&#x200d; രഹിതരാണെന്നും ഹര്&#x200d;ജിയില്&#x200d; പറയുന്നു. കേസില്&#x200d; കോടതി സംസ്ഥാന സര്&#x200d;ക്കാരിന്റെയും ഐ.ഐ.സി.റ്റി.യുടെയും സാങ്കേതിക സര്&#x200d;വകലാശാലയുടെയും വിശദീകരണം തേടി. കേസ് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റിവച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇ. ശ്രീധരന്&#x200d; ഹൈക്കോടതിയെ സമീപിച്ചു. പാഠ്യപദ്ധതി നിലവാരമില്ലാത്തതാണെന്നും പഠനം കഴിഞ്ഞിറങ്ങുന്നവര്&#x200d; മല്&#x200d;സര ക്ഷമതയുള്ളവരല്ലെന്നും ബഹു ഭൂരിപക്ഷവും തൊഴില്&#x200d; രഹിതരാണെന്നും ഹര്&#x200d;ജിയില്&#x200d; പറയുന്നു.<br />
കേസില്&#x200d; കോടതി സംസ്ഥാന സര്&#x200d;ക്കാരിന്റെയും ഐ.ഐ.സി.റ്റി.യുടെയും സാങ്കേതിക സര്&#x200d;വകലാശാലയുടെയും വിശദീകരണം തേടി. കേസ് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റിവച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/engineering-education-e-sreedharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈറ്റ് മെട്രോ: സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കും സാങ്കേതികവിദ്യ തെരഞ്ഞെടുക്കാന്‍ ഇ.ശ്രീധരനെ ചുമതലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/light-metro.html</link>
					<comments>https://www.chandrikadaily.com/light-metro.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 19 Jul 2017 16:08:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[E.Sreedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36347</guid>

					<description><![CDATA[&#160; തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്‌മെട്രോ പദ്ധതികള്‍ക്ക് ആവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ലൈറ്റ് മെട്രോക്ക് ഏതു സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് ശിപാര്‍ശ നല്‍കാന്‍ ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ യോഗം ചുമതലപ്പെടുത്തി. തിരുവനന്തപുരം ലൈറ്റ് മെട്രോ ടെക്‌നോസിറ്റി മുതല്‍ കരമന വരെ 21.8 കിലോ മീറ്ററിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. കരമനയില്‍ നിന്ന് പാപ്പനംകോട് വരെ നീട്ടുന്ന കാര്യത്തില്‍ പഠനം നടത്താന്‍ യോഗം തീരുമാനിച്ചു. പദ്ധതിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്‌മെട്രോ പദ്ധതികള്&#x200d;ക്ക് ആവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാന്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ലൈറ്റ് മെട്രോക്ക് ഏതു സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് ശിപാര്&#x200d;ശ നല്&#x200d;കാന്&#x200d; ഡി.എം.ആര്&#x200d;.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ യോഗം ചുമതലപ്പെടുത്തി.<br />
തിരുവനന്തപുരം ലൈറ്റ് മെട്രോ ടെക്‌നോസിറ്റി മുതല്&#x200d; കരമന വരെ 21.8 കിലോ മീറ്ററിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. കരമനയില്&#x200d; നിന്ന് പാപ്പനംകോട് വരെ നീട്ടുന്ന കാര്യത്തില്&#x200d; പഠനം നടത്താന്&#x200d; യോഗം തീരുമാനിച്ചു. പദ്ധതിയില്&#x200d; വരുന്ന ഉള്ളൂര്&#x200d; ഫ്‌ളൈ ഓവര്&#x200d; മെഡിക്കല്&#x200d; കോളജ് വരെ നീട്ടുന്ന കാര്യത്തിലും പഠനം വേണമെന്ന് നിശ്ചയിച്ചു.രണ്ട് നഗരങ്ങളിലെയും ലൈറ്റ് മെട്രോ പദ്ധതികള്&#x200d;ക്ക് 2015ല്&#x200d; യു.ഡി.എഫ് സര്&#x200d;ക്കാറാണ് ഭരണാനുമതി നല്&#x200d;കിയത്. അന്നത്തെ എസ്റ്റിമേറ്റ് അനുസരിച്ച് ചെലവ് 6728 കോടി രൂപയാണ്. തിരുവനന്തപുരം-4219 കോടി രൂപയും കോഴിക്കോട് 2509 കോടിയും. കോഴിക്കോട്ടെ ലൈറ്റ് മെട്രോ മെഡിക്കല്&#x200d; കോളജ് മുതല്&#x200d; മീഞ്ചന്ത വരെയാണ്. ഇരുപദ്ധതികളിലും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും മുതല്&#x200d; മുടക്ക് 20 ശതമാനം വീതമാണ്. ബാക്കി 60 ശതമാനം വായ്പ.തിരുവനന്തപുരത്ത് 1.98 ഹെക്ടര്&#x200d; ഭൂമിയും കോഴിക്കോട് 1.44 ഹെക്ടര്&#x200d; ഭൂമിയും ഏറ്റെടുക്കുന്നതിന് ഇതിനകം അനുമതി നല്&#x200d;കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാന്&#x200d; കിഫ്ബിയില്&#x200d; നിന്ന് പണം അനുവദിക്കും. പദ്ധതിക്ക് കേന്ദ്രാനുമതിയും കേന്ദ്രത്തിന്റെ പങ്കാളിത്തവും പ്രതീക്ഷിച്ചാണ് സര്&#x200d;ക്കാര്&#x200d; മുന്നോട്ടുപോകുന്നത്.<br />
കേന്ദ്രസര്&#x200d;ക്കാര്&#x200d; പങ്കാളിത്തത്തോടെയാണ് കൊച്ചി മെട്രോ നടപ്പാക്കിയത്. യോഗത്തില്&#x200d; പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്&#x200d;, ഇ. ശ്രീധരന്&#x200d;, അഡീഷണല്&#x200d; ചീഫ് സെക്രട്ടറിമാരായ ഡോ.കെ.എം. എബ്രഹാം, പി.എച്ച് കുര്യന്&#x200d;, വി.എസ് സെന്തില്&#x200d; തുടങ്ങിയവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/light-metro.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: പ്രതികരണവുമായി ഇ.ശ്രീധരന്‍</title>
		<link>https://www.chandrikadaily.com/e-sreedharan-president-election.html</link>
					<comments>https://www.chandrikadaily.com/e-sreedharan-president-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Jun 2017 05:05:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[E.Sreedharan]]></category>
		<category><![CDATA[KOchi Metro]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32524</guid>

					<description><![CDATA[കൊച്ചി: വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതികരണവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ മത്സരാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ശ്രീധരന്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച വാര്‍ത്ത ചിലരുടെ ഭാവന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമമാണ് ഇ.ശ്രീധരന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും എന്നതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് ശ്രീധരനെ പ്രധാനമന്ത്രി നേരിട്ട് ഒഴിവാക്കുകയായിരുന്നുവെന്നും വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉദ്ദേശിക്കുന്നതിനാലാണ് ഇതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥിത്വം സംബന്ധിച്ച് പ്രതികരണവുമായി മെട്രോമാന്&#x200d; ഇ.ശ്രീധരന്&#x200d;. രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; താന്&#x200d; മത്സരാര്&#x200d;ത്ഥിയാകുമെന്ന വാര്&#x200d;ത്ത അടിസ്ഥാനരഹിതമാണെന്ന് ശ്രീധരന്&#x200d; പ്രതികരിച്ചു. ഇത് സംബന്ധിച്ച വാര്&#x200d;ത്ത ചിലരുടെ ഭാവന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.<br />
കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമമാണ് ഇ.ശ്രീധരന്&#x200d; രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയാകും എന്നതു സംബന്ധിച്ച് വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്തത്. മെട്രോയുടെ ഉദ്ഘാടന വേദിയില്&#x200d; നിന്ന് ശ്രീധരനെ പ്രധാനമന്ത്രി നേരിട്ട് ഒഴിവാക്കുകയായിരുന്നുവെന്നും വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; സ്ഥാനാര്&#x200d;ത്ഥിയാക്കാന്&#x200d; ഉദ്ദേശിക്കുന്നതിനാലാണ് ഇതെന്നുമാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറഞ്ഞിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിയില്&#x200d; ഇരിപ്പിടമില്ലാഞ്ഞിട്ടും ശ്രീധരന്&#x200d; കാര്യമായ പ്രതികരണം നടത്താതിരുന്നത് ഇതുകൊണ്ടാണെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറഞ്ഞിരുന്നു. എന്നാല്&#x200d; ഈ വാര്&#x200d;ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ശ്രീധരന്&#x200d; പ്രതികരിച്ചത്.<br />
കൊച്ചി മെട്രോയുടെ നിര്&#x200d;മാണം ഡിഎംആര്&#x200d;സി ഏറ്റെടുത്തത് കൊണ്ടു മാത്രമാണ് വിവാദങ്ങള്&#x200d; ഉണ്ടാകാത്തതെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യ വിവാദങ്ങളുണ്ടാക്കി മെട്രോയുടെ അഭിമാനമുഹൂര്&#x200d;ത്തത്തെ തകര്&#x200d;ക്കാന്&#x200d; ആഗ്രഹിക്കുന്നില്ല. ആദ്യഘട്ടത്തില്&#x200d; കൊച്ചി മെട്രോക്ക് സാമ്പത്തിക വിജയം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാരിവട്ടം മുതല്&#x200d; മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടത്തിന്റെ നിര്&#x200d;മാണം ഓഗസ്റ്റ് അവസാനത്തോടെ പൂര്&#x200d;ത്തിയാകുമെന്നു ശ്രീധരന്&#x200d; പറഞ്ഞു. പേട്ടവരെയുള്ള നിര്&#x200d;മാണത്തില്&#x200d; താന്&#x200d; ഉണ്ടാകുമെന്നും എന്നാല്&#x200d; പേട്ടയില്&#x200d; നിന്ന് മെട്രോ നീട്ടുന്നുണ്ടെങ്കില്&#x200d; അതിന്റെ പ്രവര്&#x200d;ത്തനങ്ങളില്&#x200d; തന്റെ സേവനമുണ്ടാകില്ലെന്നും ശ്രീധരന്&#x200d; കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.<br />
മെട്രോ ഉദ്ഘാടനവേദിയില്&#x200d; നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കിയത് സംസ്ഥാനത്ത് വന്&#x200d; ചര്&#x200d;ച്ചാവിഷയമായിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്&#x200d;ന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ച് വിവാദം ഒഴിവാക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-sreedharan-president-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ഇ.ശ്രീധരന്‍?</title>
		<link>https://www.chandrikadaily.com/e-sreedharan-nda-president-nominee.html</link>
					<comments>https://www.chandrikadaily.com/e-sreedharan-nda-president-nominee.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Jun 2017 05:09:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[E.Sreedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32424</guid>

					<description><![CDATA[കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് ഇ. ശ്രീധരനുായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത കൂടി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ഇ.ശ്രീധരനെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് ജനകീയനായ ഒരാളെ കണ്ടെത്തുന്നതിന് അമിത്ഷാ നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇ. ശ്രീധരന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ഇന്ന് സമിതി കൂടിക്കാഴ്ച്ച നടത്തും. അതേസമയം, രാഷ്ട്രപതിയാകാന്‍ യോഗ്യനല്ലെന്ന് ശ്രീധരന്‍ പ്രതികരിച്ചു. അത്തരമൊരു [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്&#x200d;ന്ന വിവാദങ്ങള്&#x200d; കെട്ടടങ്ങുന്നതിന് മുമ്പ് ഇ. ശ്രീധരനുായി ബന്ധപ്പെട്ട മറ്റൊരു വാര്&#x200d;ത്ത കൂടി. രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥി ചര്&#x200d;ച്ചകള്&#x200d; കൊഴുക്കുമ്പോള്&#x200d; എന്&#x200d;.ഡി.എയുടെ സ്ഥാനാര്&#x200d;ത്ഥിയാകാന്&#x200d; ഇ.ശ്രീധരനെത്തുന്നുവെന്നാണ് റിപ്പോര്&#x200d;ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>രാഷ്ട്രപതി സ്ഥാനത്തേക്ക് ജനകീയനായ ഒരാളെ കണ്ടെത്തുന്നതിന് അമിത്ഷാ നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇ. ശ്രീധരന്റെ പേര് നിര്&#x200d;ദ്ദേശിച്ചിരിക്കുന്നത്. കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ഇന്ന് സമിതി കൂടിക്കാഴ്ച്ച നടത്തും. അതേസമയം, രാഷ്ട്രപതിയാകാന്&#x200d; യോഗ്യനല്ലെന്ന് ശ്രീധരന്&#x200d; പ്രതികരിച്ചു. അത്തരമൊരു മോഹമില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്&#x200d; ഇ.ശ്രീധരനും പ്രതിപക്ഷ നേതാവിനും സ്ഥാനമില്ലാതിരുന്നത് വളരെ വലിയ വിവാദങ്ങള്&#x200d;ക്കാണ് വഴിവെച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയക്കുകയും അതിന്റെ അടിസ്ഥാനത്തിലായിരുന്നു വേദിയില്&#x200d; ഇരുവര്&#x200d;ക്കും സ്ഥാനമുണ്ടായതും. രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയാകാന്&#x200d; ഇ.ശ്രീധരന് സാധ്യത നിലനില്&#x200d;ക്കേ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനുമൊപ്പം വേദിപങ്കിടുന്നതിലെ അനൗചിത്യം പരിഗണിച്ചാണ് പേരുവെട്ടിയതെന്നാണ് വിശദീകരണം. എന്നാല്&#x200d; രാഷ്ട്രീയേതരനായ ശ്രീധരനെ ബി.ജെ.പി അവതരിപ്പിക്കുമോ എന്നും രാഷ്ട്രീയവൃത്തങ്ങളില്&#x200d; ചര്&#x200d;ച്ചയുണ്ട്. രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥി പട്ടികയില്&#x200d; വിദേശകാര്യ മന്ത്രി സുഷമാസ്വരാജും ഇടംപിടിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-sreedharan-nda-president-nominee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
