<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>E-waste &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/e-waste/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 05 Mar 2017 16:56:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>E-waste &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതി അട്ടിമറിച്ചു ഇ- മാലിന്യ സംസ്‌കരണം പാളുന്നു</title>
		<link>https://www.chandrikadaily.com/e-waste-plant-udfgoverntment.html</link>
					<comments>https://www.chandrikadaily.com/e-waste-plant-udfgoverntment.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Mar 2017 16:56:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[E-waste]]></category>
		<category><![CDATA[UDF Government]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21728</guid>

					<description><![CDATA[യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ച ഇ- മാലിന്യ ശേഖരണവും സംസ്‌കരണവും താളം തെറ്റുന്നു. മന്ത്രിയായിരുന്നപ്പോള്‍ മഞ്ഞളാംകുഴി അലി പ്രത്യേക താല്‍പര്യമെടുത്ത് തദ്ദേശവകുപ്പിനുകീഴില്‍ രൂപീകരിച്ച ക്ലീന്‍ കേരള കമ്പനിയുമായി ഉണ്ടാക്കിയ ധാരണ, പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ മരവിച്ച അവസ്ഥയിലാണ്. തുടക്കത്തില്‍ സര്‍ക്കാര്‍- സ്വകാര്യസ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇ- മാലിന്യം നല്‍കിയെങ്കിലും സര്‍ക്കാര്‍ മാറിയതോടെ കാര്യങ്ങളുടെ വേഗംകുറഞ്ഞു. വൃത്തിയാക്കി നല്‍കുന്ന ഇ- മാലിന്യങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന കമ്പനിയുടെ അറിയിപ്പും തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി. തദ്ദേശസ്ഥാപനങ്ങള്‍ വഴി ഇ- [&#8230;]]]></description>
										<content:encoded><![CDATA[<p>യു.ഡി.എഫ് സര്&#x200d;ക്കാറിന്റെ കാലത്ത് നല്ല നിലയില്&#x200d; പ്രവര്&#x200d;ത്തിച്ച ഇ- മാലിന്യ ശേഖരണവും സംസ്‌കരണവും താളം തെറ്റുന്നു. മന്ത്രിയായിരുന്നപ്പോള്&#x200d; മഞ്ഞളാംകുഴി അലി പ്രത്യേക താല്&#x200d;പര്യമെടുത്ത് തദ്ദേശവകുപ്പിനുകീഴില്&#x200d; രൂപീകരിച്ച ക്ലീന്&#x200d; കേരള കമ്പനിയുമായി ഉണ്ടാക്കിയ ധാരണ, പുതിയ സര്&#x200d;ക്കാര്&#x200d; വന്നപ്പോള്&#x200d; മരവിച്ച അവസ്ഥയിലാണ്. തുടക്കത്തില്&#x200d; സര്&#x200d;ക്കാര്&#x200d;- സ്വകാര്യസ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇ- മാലിന്യം നല്&#x200d;കിയെങ്കിലും സര്&#x200d;ക്കാര്&#x200d; മാറിയതോടെ കാര്യങ്ങളുടെ വേഗംകുറഞ്ഞു. വൃത്തിയാക്കി നല്&#x200d;കുന്ന ഇ- മാലിന്യങ്ങള്&#x200d; മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന കമ്പനിയുടെ അറിയിപ്പും തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി. തദ്ദേശസ്ഥാപനങ്ങള്&#x200d; വഴി ഇ- വേസ്റ്റ് നല്&#x200d;കിയിരുന്നത് നിലച്ചു.<br />
തദ്ദേശസ്ഥാപനങ്ങള്&#x200d; പ്ലാസ്റ്റിക്കും ഇ- വേസ്റ്റും ഇപ്പോള്&#x200d; സ്വന്തമായാണ് ശേഖരിക്കുന്നത് ഇത് വിവിധ ഇടങ്ങളില്&#x200d; കൂട്ടിയിട്ടിരിക്കുകയാണ്. സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളിലും പൊതു- സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ഇ- മാലിന്യങ്ങള്&#x200d; അഞ്ചുരൂപ നിരക്കില്&#x200d; ക്ലീന്&#x200d; കേരള കമ്പനി ശേഖരിക്കാനായിരുന്നു. ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഈ മേഖലയില്&#x200d; പ്രാവീണ്യമുള്ള കമ്പനിയുമായി ധാരണയിലെത്തുകയായിരുന്നു. അപ്രകാരം കമ്പനിയുമായി ധാരണയിലെത്തിയ തദ്ദേശഭരണ സ്ഥാപനങ്ങള്&#x200d; മുന്&#x200d;കൂറായി കമ്പനിക്ക് പണവും നല്&#x200d;കിയിട്ടുണ്ട്. എര്&#x200d;ത്ത് സെന്&#x200d;സ് റീ- സൈക്കിള്&#x200d; പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായാണ് ധാരണയിലെത്തിയിരുന്നത്.<br />
കമ്പ്യൂട്ടര്&#x200d;, ലാപ്‌ടോപ്, ടി.വി, ഫോട്ടോകോപ്പി മെഷീന്&#x200d;, സ്‌കാനര്&#x200d;, റേഡിയോ, ടേപ്പ് റെക്കോര്&#x200d;ഡര്&#x200d;, വാഷിങ് മെഷീന്&#x200d;, റഫ്രിജറേറ്റര്&#x200d;, ഗ്രെയിന്റര്&#x200d;, മിക്‌സി, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളെല്ലാം ശേഖരിക്കാനായിരുന്നു ധാരണ. കിലോഗ്രാമിന് അഞ്ചുരൂപ നിരക്കിലാണ് കമ്പനി വാങ്ങുക. സി.എഫ്.എല്&#x200d; ഉള്&#x200d;പ്പടെ ബള്&#x200d;ബുകളും സി.ഡികളും ഇ- മാലിന്യങ്ങള്&#x200d;ക്കൊപ്പം കൊണ്ടുവന്നാല്&#x200d; കമ്പനി സൗജന്യമായി ശേഖരിക്കുമെന്നും ധാരണ ഉണ്ടായിരുന്നു. സര്&#x200d;ക്കാര്&#x200d; ഓഫീസുകളിലെയും സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്&#x200d; അതത് കേന്ദ്രങ്ങളില്&#x200d; സൂക്ഷിച്ച് കമ്പനിയെ അറിയിച്ചാല്&#x200d; വന്ന് ശേഖരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. നഗരസഭ പരിധിയിലെ മാലിന്യങ്ങള്&#x200d; ഒരു കേന്ദ്രത്തില്&#x200d; സൂക്ഷിക്കാനും ധാരണയായിരുന്നു. കുടുംബശ്രീ ഉള്&#x200d;പ്പടെയുള്ളവരെ മാലിന്യശേഖരണത്തിന് ഉപയോഗപ്പെടുത്താനായിരുന്നു നിര്&#x200d;ദേശം. വീടുകളില്&#x200d; നിന്നുള്ള ഇ- മാലിന്യങ്ങള്&#x200d; ശേഖരിക്കാന്&#x200d; മൂന്നുമാസത്തിലൊരിക്കല്&#x200d; ഓരോ തദ്ദേശ സ്ഥാപനത്തിലെയും വിവിധ കേന്ദ്രങ്ങളില്&#x200d; കമ്പനിയുടെ വാഹനമെത്തുമെന്നും മാലിന്യങ്ങള്&#x200d; കൊണ്ടുവരുന്നവരില്&#x200d;നിന്ന് തൂക്കമനുസരിച്ച് പണം നല്&#x200d;കി ശേഖരിക്കുമെന്നും പറഞ്ഞിരുന്നു.<br />
ഇതിന് പുറമെ എഞ്ചിനീയറിംഗ് കോളജുകളിലും മറ്റ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആറുമാസത്തിലൊരിക്കല്&#x200d; വാഹനം മൊബൈല്&#x200d; വാഹനം എത്തിക്കുമെന്നും പറഞ്ഞിരുന്നു. ഇതുപ്രകാരം സര്&#x200d;ക്കാര്&#x200d; പദ്ധതി പ്രകാരം സമ്പൂര്&#x200d;ണമായി ഇ- മാലിന്യങ്ങള്&#x200d; ശേഖരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കുമെന്ന ഘട്ടത്തിലാണ് ഭരണമാറ്റമുണ്ടായത്. ഇതോടെ തുടര്&#x200d; നടപടികള്&#x200d; സ്വീകരിക്കുന്നതില്&#x200d; കാര്യക്ഷമമായ ഇടപെടല്&#x200d; പുതിയ സര്&#x200d;ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതോടെയാണ് സംസ്ഥാനത്തെ ഇ- മാലിന്യശേഖരണം പാളുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-waste-plant-udfgoverntment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
