<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#EAhamed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/eahamed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 26 Feb 2017 19:02:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#EAhamed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഹമ്മദിന്റെ മരണം: സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം: മുസ്‌ലിംലീഗ്</title>
		<link>https://www.chandrikadaily.com/parliament-e-ahamed-death.html</link>
					<comments>https://www.chandrikadaily.com/parliament-e-ahamed-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Feb 2017 19:01:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[e ahamed]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[parliament panel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21197</guid>

					<description><![CDATA[ലുഖ്മാന്‍ മമ്പാട് ചെന്നൈ: രാജ്യത്തെ വര്‍ത്തമാനകാല വെല്ലുവിളികളെ അതിജയിക്കാന്‍ ദലിത്-പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ വിശാല ഐക്യം രൂപപ്പെടുത്തണമെന്ന് മുസ്്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഹിംസാത്മകമായ സംഘ്പരിവാര്‍ ശക്തികള്‍ ശക്തിയാര്‍ജ്ജിക്കുന്നത് തടയിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇക്കാര്യത്തില്‍ ക്രിയാത്മക നേതൃത്വം നല്‍കുമെന്നും മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , ഭാരവാഹികളായ അഡ്വ.ഇഖ്ബാല്‍ അഹമ്മദ്, [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>ചെന്നൈ: രാജ്യത്തെ വര്&#x200d;ത്തമാനകാല വെല്ലുവിളികളെ അതിജയിക്കാന്&#x200d; ദലിത്-പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ വിശാല ഐക്യം രൂപപ്പെടുത്തണമെന്ന് മുസ്്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.<br />
ഹിംസാത്മകമായ സംഘ്പരിവാര്&#x200d; ശക്തികള്&#x200d; ശക്തിയാര്&#x200d;ജ്ജിക്കുന്നത് തടയിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇക്കാര്യത്തില്&#x200d; ക്രിയാത്മക നേതൃത്വം നല്&#x200d;കുമെന്നും മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്&#x200d; മൊയ്തീന്&#x200d;, ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d;വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; , ഭാരവാഹികളായ അഡ്വ.ഇഖ്ബാല്&#x200d; അഹമ്മദ്, എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ് ഒമര്&#x200d;, സിറാജ് ഇബ്രാഹീം സേട്ട് എന്നിവര്&#x200d; വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു. മുസ്്‌ലിംലീഗ് അധ്യക്ഷനും മുന്&#x200d; കേന്ദ്രമന്ത്രിയും ഐക്യരാഷ്ട്ര സഭയിലുള്&#x200d;പ്പെടെ നിരവധി തവണ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ഇ അഹമ്മദിനോട് മരണാനന്തരം ചെയ്ത അനാദരവിനെ കുറിച്ച് സംയുക്ത പാര്&#x200d;ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ദേശീയ പ്രവര്&#x200d;ത്തക സമിതി പ്രമേയത്തില്&#x200d; ആവശ്യപ്പെട്ടു.<br />
ഇക്കാര്യത്തില്&#x200d; നിയമപരമായ എല്ലാ വഴികളും തേടും. കേന്ദ്ര സര്&#x200d;ക്കാറും ആര്&#x200d;.എം.എച്ചും കടുംപിടുത്തം ഒഴിവാക്കി അന്വേഷണത്തിന് തയ്യാറാവണം. ദീര്&#x200d;ഘകാലം പാര്&#x200d;ലമെന്റംഗമായിരുന്ന ഇ അഹമ്മദ് സഭയുടെ സംയുക്ത യോഗത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുമ്പോള്&#x200d; കുഴ ഞ്ഞുവീണതും വിടപറഞ്ഞതും അന്വേഷിക്കേണ്ടത് അനിവാര്യമാണ്. അറബി-ഉര്&#x200d;ദു ഭാഷകള്&#x200d;ക്ക് എതിരായ നീക്കങ്ങള്&#x200d; ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം സങ്കുചിതത്വത്തില്&#x200d; നിന്ന് ഭരണകൂടങ്ങള്&#x200d; പിന്&#x200d;മാറണമെന്നും യോഗം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ സെറ്റ് പരീക്ഷയില്&#x200d; സംസ്‌കൃതവും തെലുങ്കും നിലനിര്&#x200d;ത്തിയപ്പോള്&#x200d; ഒട്ടേറെ ന്യൂനപക്ഷ വിഭാഗങ്ങള്&#x200d; ആശ്രയിക്കുന്ന അറബിയെയും ഉര്&#x200d;ദുവിനെയും ഒഴിവാക്കിയത് കടുത്ത അനീതിയാണ്. ഭരണഘടനാപരമായ അവകാശങ്ങള്&#x200d; കവരുന്ന ഇത്തരം നീക്കങ്ങള്&#x200d;ക്കെതിരെ പോരാട്ടത്തിന്റെ എല്ലാ വഴികളും തേടും. യു.എ.പി.എ ഉള്&#x200d;പ്പെടെയുള്ള കരിനിയമങ്ങള്&#x200d; ന്യൂനപക്ഷ വേട്ടക്ക് ഭരണകൂടവും എന്&#x200d;.ഐ.എയും ഉപയോഗിക്കുന്നതിനെതിരെ പാര്&#x200d;ലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കും.<br />
യോഗയുടെ മറവില്&#x200d; ഹിന്ദുത്വ അജണ്ട അടിച്ചേല്&#x200d;പിക്കാനുള്ള നീക്കങ്ങള്&#x200d; അംഗീകരിക്കാനാവില്ല. 64 വിധം യോഗകളില്&#x200d; 24ഉം മുസ്്‌ലിംകളിലെ നിസ്‌കാരത്തിലുണ്ടെന്നാണ് നരേന്ദ്രമോദി ന്യായം പറയുന്നത്. ദൈവത്തില്&#x200d; പങ്കു ചേര്&#x200d;ക്കുന്ന ഒന്നിനെയും ബഹുസ്വരതയില്&#x200d; കെട്ടിപ്പടുത്ത ഇന്ത്യയില്&#x200d; അടിച്ചേല്&#x200d;പ്പിക്കരുത്.<br />
ഏകസിവില്&#x200d;കോഡ് അടിച്ചേല്&#x200d;പ്പിക്കാന്&#x200d; നടക്കുന്നതുള്&#x200d;പ്പെടെ മൗലികാവകാശം കവര്&#x200d;ന്നെടുക്കാനുള്ള നീക്കങ്ങളെ മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ഒറ്റക്കെട്ടായി ചെറുത്ത് തോല്&#x200d;പ്പിക്കണമെന്നും നേതാക്കള്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parliament-e-ahamed-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു മകളുടെ പ്രാണസങ്കടം</title>
		<link>https://www.chandrikadaily.com/editorial-page-article-24-february-2017-2.html</link>
					<comments>https://www.chandrikadaily.com/editorial-page-article-24-february-2017-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Feb 2017 18:12:00 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[e ahamed]]></category>
		<category><![CDATA[e ahammed]]></category>
		<category><![CDATA[e ahmed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21057</guid>

					<description><![CDATA[ഡോ. ഫൗസിയ ഷെര്‍സാദ് ഭൂമിക്കുത്തരമില്ല, വിലപിക്കുന്ന കടലുകള്‍ക്കും-ഉമര്‍ ഖയ്യാം. ജനുവരി 31 ശാന്തമായ, തണുത്ത ദിവസമായിരുന്നു ഞങ്ങള്‍ക്ക്. മന്ദഗതിയിലുള്ള തുടക്കത്തോടെ ഞങ്ങള്‍ പതിവ് ദിനചര്യയിലേക്ക് നീങ്ങി. എന്നിരുന്നാലും എല്ലാ പ്രവാസികളും ഉത്കണ്ഠാകുലരാകുന്നപോലെ ആ ടെലിഫോണ്‍ ബെല്ലടി ഞങ്ങളെയും ഞെട്ടിച്ചു. &#8216;നിങ്ങളുടെ പിതാവ്, അല്ലെങ്കില്‍ മാതാവ്, സഹോദരന്‍ അല്ലെങ്കില്‍ സഹോദരി വളരെ ഗുരുതരാവസ്ഥയിലാണ് ഉടന്‍ പുറപ്പെടുക&#8217; ഇത്തരത്തിലുള്ള ഫോണ്‍ വിളി വരുമെന്ന ഉള്‍ഭയത്തോടെയാണ് മിക്ക പ്രവാസികളും കഴിയുന്നത്. ഫോണ്‍ ബെല്ലടിക്കുമ്പോഴുണ്ടാകുന്ന ഇത്തരത്തിലുള്ള അന്ധാളിപ്പ് ഇന്ത്യന്‍ മണ്ണില്‍ നിന്ന് പറിച്ചുനടപ്പെട്ടതുമുതല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഡോ. ഫൗസിയ ഷെര്&#x200d;സാദ്</strong></p>
<p>ഭൂമിക്കുത്തരമില്ല, വിലപിക്കുന്ന കടലുകള്&#x200d;ക്കും-ഉമര്&#x200d; ഖയ്യാം.<br />
ജനുവരി 31 ശാന്തമായ, തണുത്ത ദിവസമായിരുന്നു ഞങ്ങള്&#x200d;ക്ക്. മന്ദഗതിയിലുള്ള തുടക്കത്തോടെ ഞങ്ങള്&#x200d; പതിവ് ദിനചര്യയിലേക്ക് നീങ്ങി. എന്നിരുന്നാലും എല്ലാ പ്രവാസികളും ഉത്കണ്ഠാകുലരാകുന്നപോലെ ആ ടെലിഫോണ്&#x200d; ബെല്ലടി ഞങ്ങളെയും ഞെട്ടിച്ചു. &#8216;നിങ്ങളുടെ പിതാവ്, അല്ലെങ്കില്&#x200d; മാതാവ്, സഹോദരന്&#x200d; അല്ലെങ്കില്&#x200d; സഹോദരി വളരെ ഗുരുതരാവസ്ഥയിലാണ് ഉടന്&#x200d; പുറപ്പെടുക&#8217; ഇത്തരത്തിലുള്ള ഫോണ്&#x200d; വിളി വരുമെന്ന ഉള്&#x200d;ഭയത്തോടെയാണ് മിക്ക പ്രവാസികളും കഴിയുന്നത്. ഫോണ്&#x200d; ബെല്ലടിക്കുമ്പോഴുണ്ടാകുന്ന ഇത്തരത്തിലുള്ള അന്ധാളിപ്പ് ഇന്ത്യന്&#x200d; മണ്ണില്&#x200d; നിന്ന് പറിച്ചുനടപ്പെട്ടതുമുതല്&#x200d; അനുഭവപ്പെടുന്നതാണ്.<br />
ഏതാണ്ട് 10:40 നോടടുത്ത സമയത്താണ് ഭര്&#x200d;ത്താവ് ഫോണെടുത്തത്. &#8216;രാഷ്ട്രപതി സഭയെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുമ്പോള്&#x200d; ഉപ്പ ബോധരഹിതനായി പാര്&#x200d;ലമെന്റിന്റെ സെന്&#x200d;ട്രല്&#x200d; ഹാളില്&#x200d; കുഴഞ്ഞു വീഴുകയും അദ്ദേഹത്തെ ആസ്പത്രിയിലാക്കുകയും ചെയ്തിരിക്കുന്നു&#8217; എന്ന തരത്തിലുള്ള സംക്ഷിപ്ത രൂപമാണ് അദ്ദേഹത്തിന്റെ സഹായിയായി പ്രവര്&#x200d;ത്തിക്കുന്ന വ്യക്തി വികാരനിര്&#x200d;ഭരനായി ഫോണില്&#x200d; അറിയിച്ചത്. ആ ഫോണ്&#x200d; വിളി ഞങ്ങളുടെ ജീവിതം മാറ്റുകയും മനസ്സില്&#x200d; ആഴത്തില്&#x200d; മുറിവേല്&#x200d;പ്പിക്കുകയും ചെയ്തു. വികാരങ്ങള്&#x200d; മിന്നിമറഞ്ഞു, ചോദ്യങ്ങളും ദേഷ്യവും സങ്കടവും ഒപ്പം നിറഞ്ഞു. അതേസമയം, തങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും സ്ഥിരപ്രതിഷ്ഠ നേടിയ വിവിധ തലത്തില്&#x200d; നിന്നുള്ള ആളുകളുടെ പിന്തുണ ആശ്വാസമായി.<br />
ഞാനപ്പോള്&#x200d; ജോലി സ്ഥലത്തായിരുന്നു, സഹപ്രവര്&#x200d;ത്തകര്&#x200d; എന്നെ വീട്ടിലേക്കും പിന്നീട് എയര്&#x200d;പോര്&#x200d;ട്ടിലേക്കും കൂട്ടിക്കൊണ്ടുപോയി. എന്റെ മാനസികാവസ്ഥ വായിച്ചെടുത്ത അവരെന്നെ ഡ്രൈവ് ചെയ്യാന്&#x200d; അനുവദിച്ചില്ല. ഉപ്പയുടെ അരികിലെത്താനുള്ള വ്യഗ്രതയില്&#x200d; ആദ്യം ലഭ്യമായ വിമാനത്തില്&#x200d; ഡല്&#x200d;ഹിയിലേക്ക് തിരിച്ചു. യാത്രയിലുടനീളം ഖുര്&#x200d;ആന്&#x200d; ഓതുകയും ഉപ്പയുടെ ദീര്&#x200d;ഘായുസിനായി പ്രാര്&#x200d;ത്ഥിക്കുകയുമായിരുന്നു.<br />
ഫോണ്&#x200d; നിര്&#x200d;ത്താതെ ശബ്ദിച്ചുകൊണ്ടിരിക്കുകയാണ്. ചെറിയ ചെറിയ വിവരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ നെഫ്രോളജിസ്റ്റായ ഭര്&#x200d;ത്താവിന് ഒരു ഡോക്ടറുമായി സംസാരിക്കാനായി. ബോധം വീഴാന്&#x200d; തങ്ങള്&#x200d; കഠിന ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രക്ത ചംക്രമണവും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലല്ലെന്നും യാതൊരു പ്രതികരണവുമില്ലെന്നും ഡോക്ടര്&#x200d; തുടര്&#x200d;ന്നു പറഞ്ഞു. ഹാര്&#x200d;ട്ട് ബ്ലോക്ക് അനുഭവപ്പെട്ടതു മുതല്&#x200d; അദ്ദേഹത്തിന് ഇ.എം.ഡി (Eletcro Mechanical Dissociation) യുടെ സഹായത്തോടെ താല്&#x200d;ക്കാലിക ചലനം നല്&#x200d;കി വരികയായിരുന്നു. ഈ നിമിഷങ്ങള്&#x200d; വളരെ നിര്&#x200d;ണായകമാണ്.<br />
ദുബൈയില്&#x200d; നിന്നും ഞങ്ങള്&#x200d; വിമാനം കയറിയത് വളരെ ആശങ്കയോടെയാണ്. ഉപ്പയെക്കുറിച്ചുള്ള വളരെ നല്ല ഓര്&#x200d;മ്മകള്&#x200d; എന്റെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. ഒരാഴ്ച മുമ്പ് ഞങ്ങള്&#x200d;ക്കൊപ്പം അദ്ദേഹം ചെലവഴിച്ച നിമിഷങ്ങള്&#x200d; ഓര്&#x200d;ത്തെടുത്തു. ഈ ഓടിപ്പാച്ചില്&#x200d; നിര്&#x200d;ത്തി ഇനി അല്&#x200d;പം വിശ്രമമെടുക്കണമെന്ന് ഞങ്ങള്&#x200d; പറഞ്ഞിരുന്നു. എന്നാല്&#x200d; പാര്&#x200d;ലമെന്റിന്റെ ബജറ്റ് സമ്മേളനമായതിനാല്&#x200d; തന്നെ ആദ്യ ദിവസം മുതല്&#x200d; സഭയിലുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാര്&#x200d;ലമെന്റിനെക്കുറിച്ചു പറയുമ്പോഴൊക്കെ ചെറിയ കുട്ടികള്&#x200d;ക്ക് ആദ്യമായി സമ്മാനം ലഭിച്ചാലുണ്ടാകുന്ന സന്തോഷത്തോടെയാണ് അദ്ദേഹം സംസാരിക്കുക.<br />
ഡല്&#x200d;ഹിയിലെത്തിയ ഉടന്&#x200d; ഞങ്ങള്&#x200d; ആര്&#x200d;.എം.എല്&#x200d; ആസ്പത്രിയിലെത്തി. ആസ്പത്രിയിലേക്കുള്ള യാത്രയില്&#x200d; ആര്&#x200d;.എം.എല്&#x200d; ആസ്പത്രിയിലെ ട്രോമ കെയര്&#x200d; ഐ.സിയുവിനു പുറത്തു കാത്തുനില്&#x200d;ക്കുന്നവരുമായി ഞങ്ങള്&#x200d; ഫോണില്&#x200d; സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണെന്നായിരുന്നു അവരുടെ മറുപടി. കഴിയുന്നത്രയും വേഗം ഞങ്ങള്&#x200d; ആസ്പത്രിയിലെത്തി. പുറത്ത് കാത്തിരിക്കാന്&#x200d; പറഞ്ഞപ്പോള്&#x200d; ഞങ്ങളുടെ ആശങ്കയും പ്രതീക്ഷയും അവര്&#x200d;ക്ക് കാണാമായിരുന്നു.<br />
അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്&#x200d;മാരുമായി സംസാരിക്കാന്&#x200d; ട്രോമ ഐ.സി.യുവിന് പുറത്ത് ഞങ്ങള്&#x200d; കാത്തിരുന്നു. ഉപ്പയെ കാണാന്&#x200d; അനുവദിക്കാമെന്ന് നേരത്തെ മെഡിക്കല്&#x200d; സൂപ്രണ്ട് ഉറപ്പു തന്നിരുന്നു. അകത്തേക്കു കടക്കാന്&#x200d; സെക്യൂരിറ്റി സ്റ്റാഫിനോട് പലവട്ടം അഭ്യര്&#x200d;ത്ഥിച്ചു. അവസാനം ഒരു മണിക്കൂറിനു ശേഷം രണ്ടു പേര്&#x200d; എന്നെയും ഭര്&#x200d;ത്താവിനെയും ഒരു മുറിയിലേക്കു കൊണ്ടുപോയി. ഡ്യൂട്ടി ഡോക്ടര്&#x200d;മാരായിരുന്നു അത്. ആ മുറിയിലെ ചുമരില്&#x200d; ഒരു ടെലിമെന്ററി മോണിറ്ററുണ്ടായിരുന്നു. അതില്&#x200d; നിരവധി രോഗികളുടെ ജീവതാളം കാണുന്നുണ്ടായിരുന്നു. അതിലൊന്നു ചൂണ്ടിക്കാട്ടി ഡോകടര്&#x200d; പറഞ്ഞു: &#8216;ഇതാണ് മിസ്റ്റര്&#x200d; അഹമ്മദിന്റെത്&#8217;. കൃത്രിമമായി ഹൃദയമിടിപ്പ് നല്&#x200d;കുന്നതാണ് കാണാനായത്. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലായിരുന്നു. ഇക്കാര്യം ഭര്&#x200d;ത്താവ് ചൂണ്ടിക്കാട്ടിയപ്പോള്&#x200d; ഡോക്ടര്&#x200d; പെട്ടെന്ന് ഞങ്ങളെ പുറത്താക്കുകയും കാത്തിരിക്കാന്&#x200d; ആവശ്യപ്പെടുകയുമായിരുന്നു. ക്ഷമക്കും പ്രതീക്ഷക്കും പകരം ദേഷ്യവും നിരാശയും സങ്കടവുമെല്ലാം കടന്നുവന്നു. മനസിനെ നിയന്ത്രിക്കാനാവാത്ത അവസ്ഥ.<br />
സമയം ഇഴഞ്ഞു നീങ്ങുകയാണ്. ട്രോമ കെയര്&#x200d; ഐ.സി.യുവിനു പുറത്ത് ആളുകളുടെ എണ്ണം കൂടുകയാണ്. ഞങ്ങളുടെ കൂടെ പാര്&#x200d;ലമെന്റംഗങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ മക്കളെയെങ്കിലും അകത്തേക്ക് കടത്തിവിടണമെന്ന് അവര്&#x200d; അപേക്ഷിക്കുകയാണ്. അതിനിടെ രണ്ടു പേര്&#x200d; പുറത്തുവന്ന് അവരുടെ വ്യക്തിപരമായ ഉത്തരവാദിത്വത്തില്&#x200d; ഒരു നോക്ക് കാണാമെന്നും അദ്ദേഹത്തെ ആന്റി ചേംബറിലേക്ക് മാറ്റുകയാണെന്നും അറിയിച്ചു. ഐ.സി.യുവിലെ മൂലയില്&#x200d; കര്&#x200d;ട്ടണിട്ട താല്&#x200d;ക്കാലിക സ്ഥലത്തേക്ക് ഞങ്ങളെ ആനയിച്ചു. മേലാസകലം വിവിധ യന്ത്രങ്ങള്&#x200d; ഘടിപ്പിച്ച ഉപ്പയെ ഒരു നോക്കു കണ്ടതും ഞാന്&#x200d; ഉപ്പായെന്ന് വിളിച്ചലറി. ഞാനാദ്യം കരുതിയത് കാല്&#x200d;പാദ ഭാഗമായിരിക്കുമെന്നാണ്. പിന്നീടാണ് മുകള്&#x200d; ഭാഗമാണെന്ന സത്യം തിരിച്ചറിഞ്ഞത്. മുഖം ചെരിഞ്ഞാണ് കിടന്നിരുന്നത്. നിരവധി പ്ലാസ്റ്ററുകളാല്&#x200d; പൊതിഞ്ഞിരുന്നു. തല മുകളിലേക്ക് ഉയര്&#x200d;ത്തിവെച്ച നിലയിലും നെഞ്ച് ദ്രുതഗതിയില്&#x200d; ചലിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. ഐ.സി.യുവിനകത്ത് കടക്കാന്&#x200d; അനുവാദമില്ലെന്നു പറഞ്ഞ് സെക്കന്റുകള്&#x200d;ക്കം തങ്ങളോട് പുറത്തുപോകാന്&#x200d; ആവശ്യപ്പെട്ടു. തങ്ങളത് അനുസരിച്ചു. അതേസമയം, ധാര്&#x200d;മ്മിത രോഷവും വിനയവും നിരാശയും ദേഷ്യവുമെല്ലാം ഞങ്ങളെ പിടികൂടിയിരുന്നു. ഉപ്പയുടെ മുഖവും നെഞ്ചും സാധാരണയേക്കാള്&#x200d; മൂന്നിരട്ടിയോളം തടിച്ചിരുന്നു. ഉപ്പയുടെ നെഞ്ചില്&#x200d; സ്വയം പ്രവര്&#x200d;ത്തിക്കുന്ന യന്ത്രം ശക്തമായി ഇടിച്ചുകൊണ്ടിരിക്കുകയാണെന്ന ആ യാഥാര്&#x200d;ത്ഥ്യം പെട്ടെന്ന് ഞാന്&#x200d; തിരിച്ചറിഞ്ഞു. ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയതു മുതല്&#x200d; അതായത് രണ്ടു മണി മുതല്&#x200d; ഈ യന്ത്രം പ്രവര്&#x200d;ത്തിച്ചുകൊണ്ടിരിക്കുന്നതായി അവിടെയുണ്ടായിരുന്ന സഹായി കാണുന്നുണ്ടായിരുന്നു. യന്ത്രത്തിന്റെ നിരന്തരമായ ബീപ് ശബ്ദം എന്റെ ശരീരത്തെ വിറകൊള്ളിച്ചു. വളരെ അടിയന്തര ഘട്ടത്തില്&#x200d; അബോധാവസ്ഥയില്&#x200d; നിന്ന് ഉണര്&#x200d;ത്താന്&#x200d; യന്ത്ര സഹായത്തോടെ നെഞ്ചില്&#x200d; ഇടിക്കുന്ന ഈ സംവിധാനം (Lucas, Autopulse) നാല്&#x200d;പതു മിനിറ്റു വരെ മാത്രമേ ഉപയോഗിക്കാന്&#x200d; പാടുള്ളൂ. ഉള്ളിലുള്ള അവയവങ്ങള്&#x200d;ക്ക് പൊട്ടല്&#x200d; പോലുള്ള അവസരത്തില്&#x200d; മാത്രമേ യന്ത്രം ഇതില്&#x200d; കൂടുതല്&#x200d; സമയം ഉപയോഗിക്കാന്&#x200d; കഴിയുകയുള്ളു.<br />
ഉപ്പയെ കാണണമെന്ന് ഞങ്ങള്&#x200d; ആവശ്യപ്പെട്ടപ്പോഴൊക്കെ ആരെയും അകത്തേക്ക് വിടരുതെന്ന് &#8216;മുകളില്&#x200d;&#8217; നിന്ന് ഉത്തരവുണ്ടെന്നാണ് ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞുകൊണ്ടിരുന്നത്. ഈ നിലപാടു തന്നെയാണ് സഹോദരന്&#x200d; വന്നപ്പോഴും ഡോക്ടര്&#x200d;മാര്&#x200d; കൈക്കൊണ്ടത്. ശക്തമായ പിന്തുണയുമായാണ് സോണിയാജി വന്നത്. വന്നപാടെ അവരെന്നെ കെട്ടിപ്പിടിച്ചു. ഉച്ച മുതല്&#x200d; തന്നെ നിരവധി എം.പിമാര്&#x200d; ആസ്പത്രിയില്&#x200d; കാത്തിരിക്കുന്നുണ്ട്. എല്ലാവരുടെയും അവസ്ഥ ഇതു തന്നെയായിരുന്നു. ആര്&#x200d;ക്കും പ്രശ്‌നത്തില്&#x200d; ഇടപെടാനോ അകത്തേക്ക് കടക്കാനോ കഴിഞ്ഞിരുന്നില്ല. ബൗണ്&#x200d;സര്&#x200d;മാരായിരുന്നു എണ്ണത്തില്&#x200d; കൂടുതല്&#x200d;. ഐ.സി.യു വിലെ വര്&#x200d;ക്കിങ് ഏരിയയില്&#x200d; ഏതാനും ഡോക്ടര്&#x200d;മാര്&#x200d; ഇരിക്കുന്നുണ്ടായിരുന്നു. അവിടത്തെ ശാന്തത നിറഞ്ഞ അന്തരീക്ഷം ഞങ്ങള്&#x200d;ക്ക് കാണാമായിരുന്നു. അപ്പോഴും ഓട്ടോപ്ലസ് യന്ത്രത്തിന്റെ ബീപ് ശബ്ദം വേദനയോടെ ഞങ്ങളുടെ ചെവിയിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നു. ഓരോ ശബ്ദത്തിലും ഉപ്പയുടെ ശരീരം ഉയരുകയും താഴുകയും ചെയ്യുന്ന അവസ്ഥ എനിക്ക് അനുഭവപ്പെട്ടു. രാത്രി പന്ത്രണ്ടു മണി, പെട്ടെന്ന് സഹോദരന്&#x200d; ഉപ്പയെ കാണണമെന്ന് ആവശ്യപ്പെട്ടു. ECMO എടുക്കാനായി പുറത്തേക്ക് കൊണ്ടുപോകുകയാണെന്നും അപ്പോള്&#x200d; ഉപ്പയെ കാണാമെന്നുമാണ് അധികൃതര്&#x200d; അറിയിച്ചത്. രക്തത്തില്&#x200d; കൃത്രിമമായി ഓക്‌സിജന്&#x200d; കലര്&#x200d;ത്തി പ്രവഹിപ്പിക്കുന്നതിനെയാണ് ഋഇങഛ എന്നു പറയുന്നത്. ശ്വാസകോശം പ്രവര്&#x200d;ത്തനക്ഷമമല്ലാത്തപ്പോഴോ ശസ്ത്രക്രിയാ വേളയിലോ ആണ് ഇത്തരം സംവിധാനമുപയോഗിക്കുക. അതിനാല്&#x200d; ഉപ്പയുടെ അവസ്ഥ എങ്ങനെയാണെന്ന് തിരിച്ചറിയാനായില്ല. പൊതുവില്&#x200d; ഹൃദയമോ ശ്വാസകോശമോ തകരാറിലായാല്&#x200d; ജീവന്&#x200d; നിലനിര്&#x200d;ത്താന്&#x200d; മാത്രമാണ് ഇത്തരം യന്ത്രങ്ങള്&#x200d; പ്രയോജനപ്പെടുത്തുക. ഭര്&#x200d;ത്താവാണ് ഡോക്ടര്&#x200d;മാരോട് സംസാരിച്ചിരുന്നത്. ഞാനുമായി ഒന്നും ചര്&#x200d;ച്ച ചെയ്തിരുന്നില്ല. ഓട്ടോപ്ലസ് പോലുള്ള യന്ത്രങ്ങള്&#x200d; ഉപയോഗിക്കുമ്പോള്&#x200d; എന്തുകൊണ്ട് തങ്ങളോട് ആരാഞ്ഞില്ലെന്ന് ഡോക്ടര്&#x200d;മാരോട് ചോദിച്ചപ്പോള്&#x200d; അവര്&#x200d;ക്ക് ഒരുത്തരവും ഉണ്ടായിരുന്നില്ല. ആദ്യം ബ്രെയിന്&#x200d; സ്റ്റെം ടെസ്റ്റ് നടത്താതെ ഋഇങഛ എടുക്കുന്നതെന്തിനാണെന്ന ചോദ്യത്തിനു ശേഷമാണ് ഡോക്ടര്&#x200d;മാര്&#x200d; അല്&#x200d;പം അയഞ്ഞതും ഋഇങഛ താമസിപ്പിക്കാന്&#x200d; തീരുമാനിച്ചതും. തലച്ചോറിന്റെ പ്രവര്&#x200d;ത്തനവും കുഴപ്പങ്ങളും ബ്രെയിന്&#x200d; സ്റ്റെം ടെസ്റ്റിലൂടെ മനസിലാക്കാനാകും. കാത്തിരിപ്പ് നീണ്ടതല്ലാതെ രണ്ടു മണിക്കൂര്&#x200d; നേരത്തേക്ക് ഒന്നും സംഭവിച്ചില്ല.<br />
എം.പിമാര്&#x200d;ക്കും ക്ഷമ നശിച്ചു വരികയാണ്. അഹമ്മദ് സാഹിബിന്റെ മക്കളെയെങ്കിലും അകത്തു കടക്കാന്&#x200d; അനുവദിക്കണമെന്ന് ചില എം.പിമാര്&#x200d; സെക്യൂരിറ്റിക്കാരോടും ബൗന്&#x200d;സര്&#x200d;മാരോടും ആവശ്യപ്പെടുന്നത് കേള്&#x200d;ക്കാമായിരുന്നു. അതെല്ലാം അവര്&#x200d; നിരസിച്ചു. നിങ്ങള്&#x200d; വേണമെങ്കില്&#x200d; എന്നെ അറസ്റ്റ് ചെയ്‌തോളൂവെന്ന് എം.കെ രാഘവന്&#x200d; എം.പി ദേഷ്യത്തോടെ പറയുന്നത് കേട്ടു. അഞ്ച് മിനിറ്റുകൂടി കാത്തിരിക്കാന്&#x200d; ഒരു പൊലീസ് ഓഫീസര്&#x200d; ഞങ്ങളോട് ആവശ്യപ്പെട്ടു. പക്ഷേ അത് രണ്ടു മണി വരെ തുടര്&#x200d;ന്നു. കാര്യങ്ങള്&#x200d; കൈവിട്ടുപോകുകയാണ്. അവസാനം ഞങ്ങള്&#x200d; ഡോക്ടര്&#x200d;മാരോട് സംസാരിക്കാന്&#x200d; തീരുമാനിച്ചു. അങ്ങനെ 2017 ഫെബ്രുവരി ഒന്ന് സമയം പുലര്&#x200d;ച്ചെ 2: 15. ഉപ്പക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. പിന്നെ എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്&#x200d; വാക്കുകള്&#x200d; കിട്ടുന്നില്ല.<br />
വൈദ്യശാസ്ത്ര അവഗണന വീഴ്ചയാകുമ്പോള്&#x200d; ഗുരുതരമായ പരിക്കോ അല്ലെങ്കില്&#x200d; മരണം തന്നെയോ ആയിരിക്കും അതിന്റെ ഫലം. ആതുര സേവന രംഗത്തെ അലംഭാവം മാത്രമാണ് അദ്ദേഹത്തെ മരണത്തിലെത്തിച്ചത്. ശരിയായ ചികിത്സ പോലും നല്&#x200d;കാന്&#x200d; ഡോക്ടര്&#x200d;മാര്&#x200d; ശ്രമിച്ചില്ല. ജീവിതത്തിലുടനീളം അനീതിക്കെതിര പോരാടുകയും ശബ്ദിക്കുകയും ചെയ്ത റാം മനോഹര്&#x200d; ലോഹ്യയുടെ നാമത്തിലുള്ള ആസ്പത്രിയിലാണ് ഈ അനീതി നടന്നത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്&#x200d; ഈ നീതി നിഷേധത്തിനെതിരെ ഞങ്ങള്&#x200d;ക്കൊപ്പം നിന്ന് ശബ്ദിക്കുമായിരുന്നുവെന്നതില്&#x200d; എനിക്ക് യാതൊരു സംശയവുമില്ല.<br />
ചില ഹൃദയശൂന്യമായ വിരോധാഭാസമല്ലാതെ ഇപ്പോള്&#x200d; ഒരുത്തരവും ബാക്കിയാവുന്നില്ല. ആരോഗ്യ സംരക്ഷണത്തിലെ ലീഡര്&#x200d;ഷിപ്പ് എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ആര്&#x200d;.എം.എല്&#x200d; ആസ്പത്രിയിലെ വെബ്‌സൈറ്റില്&#x200d; അഭിമാനത്തോടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്&#x200d; എന്തു തരത്തിലുള്ള നേതൃത്വമാണ് നിങ്ങള്&#x200d; പറയുന്നത്? വിരട്ടലിന്റെയോ സത്യം മറച്ചുവെക്കലിന്റെയോ? ഭാവി ഡോക്ടര്&#x200d;മാരുടെ മനസും ആത്മാവും നശിപ്പിക്കുന്നതാണോ നിങ്ങളുടെ സാരഥ്യം? മരിച്ചവരോടുള്ള ആക്രമണമാണോ നിങ്ങളുടെ പ്രാമാണിത്വം?<br />
24 ഡോക്ടര്&#x200d;മാര്&#x200d; ഇ അഹമ്മദിനെ ചികിത്സിക്കാനുണ്ടായിരുന്നുവെന്നാണ് ആര്&#x200d;.എം.എല്&#x200d; ആസ്പത്രി മെഡിക്കല്&#x200d; സൂപ്രണ്ട് പറഞ്ഞത്. ആരില്&#x200d; നിന്നും ഞങ്ങള്&#x200d;ക്ക് ഒരു മറുപടിയും ലഭിച്ചിട്ടില്ല, ആരും ഒന്നും വിശദമാക്കുകയോ ഞങ്ങളുടെ അനുമതി തേടുകയോ ചെയ്തിട്ടില്ല. എന്നാലിപ്പോഴും ഞാന്&#x200d; വിശ്വസിക്കുന്നത് മെഡിക്കല്&#x200d; സൂപ്രണ്ട് ആദരണീയ വ്യക്തിത്വം തന്നെയാണെന്നാണ്. സഹാനുഭൂതിയുടെയും ബഹുമാനത്തിന്റെയും മാന്യതയുടെയും മൂല്യങ്ങള്&#x200d; നിങ്ങളുടെ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നുണ്ട്. ഞാന്&#x200d; ചോദിക്കട്ടെ, 2017 ജനുവരി 31 ന് ഇതൊക്കെ എവിടെയായിരുന്നു ?. ഞാനും ഒരു ഡോക്ടറാണ്, ഞങ്ങള്&#x200d;ക്കും ഒരു കുടുംബമുണ്ട്. ഇര എന്ന നിലയില്&#x200d; ഇതിനെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്.<br />
എന്റെ പിതാവ് ജനപ്രതിനിധിയാണെന്നത് മറന്നേക്കാം. അദ്ദേഹമൊരു മുന്&#x200d; മന്ത്രിയാണെന്നതും അവഗണിക്കാം. എന്നാല്&#x200d; അദ്ദേഹം രാജ്യത്തെ പ്രായമായൊരു രാജ്യതന്ത്രജ്ഞനായിരുന്നുവെന്ന കാര്യം മറക്കരുതായിരുന്നു. അദ്ദേഹത്തിന്റെ കുട്ടികള്&#x200d;ക്ക് പിതാവായിരുന്നുവെന്ന കാര്യം ഓര്&#x200d;ക്കണമായിരുന്നു. ഇത്തരം ചോദ്യങ്ങള്&#x200d; ചോദിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആളുകളില്&#x200d; അദ്ദേഹത്തിന്റെ ശബ്ദം അലയടിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം വിസ്മരിക്കരുതായിരുന്നു. ഈ ശബ്ദത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ല. ഉപ്പയുടെ ശബ്ദം നിലയ്ക്കില്ലെന്നാണ് എന്റെ പ്രതീക്ഷ. അവസാന ശ്വാസം വരെ അദ്ദേഹം എല്ലാവര്&#x200d;ക്കും ഒരു സന്ദേശമായിരുന്നു. ഏതാനും ചില ഡോക്ടര്&#x200d;മാര്&#x200d;ക്കെങ്കിലും മനസ്സാക്ഷിയുണ്ടെന്ന് എനിക്ക് ഉറപ്പാണ്. ദയവായി അവര്&#x200d; കാര്യങ്ങള്&#x200d; വിശദീകരിക്കണം.<br />
ഈ വര്&#x200d;ഷം പേഷ്യന്റ് ബില്&#x200d; ഓഫ് റൈറ്റ്‌സ് (രോഗികളുടെ അവകാശ സംരക്ഷണ ബില്ല്) ലോക്‌സഭയില്&#x200d; അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു. രോഗികളുടെ അവകാശങ്ങള്&#x200d; സംരക്ഷിക്കുകയും സമയമാകുമ്പോള്&#x200d; സമാധാനത്തോടെയും അന്തസോടെയും മരിക്കുകയും ചെയ്യാന്&#x200d; എല്ലാ രോഗികള്&#x200d;ക്കും സാധ്യമാകുന്ന വിധം അത്തരമൊരു ബില്&#x200d; പാര്&#x200d;ലമെന്റ് പാസാക്കുന്ന ദിവസത്തിനായി ഞാന്&#x200d; കാത്തിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-24-february-2017-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.അഹമ്മദിന്റെ മരണം:  കേന്ദ്ര പ്രതികരണത്തിനു  കാത്തിരിക്കുന്നു: കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/e-ahammad-death-issue-waiting-for-central-gov-reply-kunhalikutty.html</link>
					<comments>https://www.chandrikadaily.com/e-ahammad-death-issue-waiting-for-central-gov-reply-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Feb 2017 19:53:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19665</guid>

					<description><![CDATA[കോഴിക്കോട്: മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുതിര്‍ന്ന ലോക്‌സഭാംഗവുമായിരുന്ന ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷം എന്തു നടപടി വേണമെന്ന് തീരുമാനിക്കുമെന്നും മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു. അഹമ്മദിന്റെ കുടുംബാംഗങ്ങളോട് ആലോചിച്ച ശേഷമായിരിക്കും നിയമ നടപടികളെക്കുറിച്ച് തീരുമാനിക്കുകയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോ അക്കാദമി സമരത്തിന്റെ വിജയത്തില്‍ രാഷ്ട്ട്രീയ പാര്‍ട്ടികള്‍ അവകാശവാദമുന്നയിക്കേണ്ടത്്. കെ മുരളീധരന്റെ വരവോടെയാണ് സമരത്തില്‍ വഴിത്തിരിവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമി ഭൂമി വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുതിര്&#x200d;ന്ന ലോക്‌സഭാംഗവുമായിരുന്ന ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്&#x200d;ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷം എന്തു നടപടി വേണമെന്ന് തീരുമാനിക്കുമെന്നും മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്&#x200d; പികെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു.<br />
അഹമ്മദിന്റെ കുടുംബാംഗങ്ങളോട് ആലോചിച്ച ശേഷമായിരിക്കും നിയമ നടപടികളെക്കുറിച്ച് തീരുമാനിക്കുകയെന്നു അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.<br />
ലോ അക്കാദമി സമരത്തിന്റെ വിജയത്തില്&#x200d; രാഷ്ട്ട്രീയ പാര്&#x200d;ട്ടികള്&#x200d; അവകാശവാദമുന്നയിക്കേണ്ടത്്. കെ മുരളീധരന്റെ വരവോടെയാണ് സമരത്തില്&#x200d; വഴിത്തിരിവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമി ഭൂമി വിഷയം യുഡിഎഫ് ചര്&#x200d;ച്ച ചെയ്തിട്ടില്ലെന്നും ഈ വിഷയം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-ahammad-death-issue-waiting-for-central-gov-reply-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദ്രോഹ ഭരണത്തിനെതിരെ ജനം ഒന്നിക്കണം: ഹൈദരലി തങ്ങള്‍</title>
		<link>https://www.chandrikadaily.com/e-ahmed-issue-hydarali-thangal.html</link>
					<comments>https://www.chandrikadaily.com/e-ahmed-issue-hydarali-thangal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Feb 2017 20:16:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[hydarali shihab thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19319</guid>

					<description><![CDATA[തിരുവനന്തപുരം: കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാറും കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറും ജനവിരുദ്ധ നടപടികളില്‍ മത്സരിക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വ നിലപാടുകള്‍ക്കും കേന്ദ്രസര്‍ക്കാറിന്റെ തലതിരിഞ്ഞ നയങ്ങള്‍ക്കുമെതിരെ വന്‍ ജനമുന്നേറ്റത്തിനുള്ള സമയമായിരിക്കുകയാണെന്ന് തങ്ങള്‍ പറഞ്ഞു. ഇരുകൂട്ടരില്‍നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് യു.ഡി.എഫിലെ എല്ലാ കക്ഷികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. മതവിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് സംഘ്പരിവാര്‍. എന്ത് കഴിക്കണമെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേന്ദ്രത്തില്&#x200d; ബി.ജെ.പി സര്&#x200d;ക്കാറും കേരളത്തില്&#x200d; എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറും ജനവിരുദ്ധ നടപടികളില്&#x200d; മത്സരിക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;. കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറുകളുടെ ദുര്&#x200d;ഭരണത്തിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്&#x200d;വെന്&#x200d;ഷനില്&#x200d; മുഖ്യപ്രഭാഷണം നിര്&#x200d;വഹിക്കുകയായിരുന്നു അദ്ദേഹം. എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന്റെ നിഷ്‌ക്രിയത്വ നിലപാടുകള്&#x200d;ക്കും കേന്ദ്രസര്&#x200d;ക്കാറിന്റെ തലതിരിഞ്ഞ നയങ്ങള്&#x200d;ക്കുമെതിരെ വന്&#x200d; ജനമുന്നേറ്റത്തിനുള്ള സമയമായിരിക്കുകയാണെന്ന് തങ്ങള്&#x200d; പറഞ്ഞു.<br />
ഇരുകൂട്ടരില്&#x200d;നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് യു.ഡി.എഫിലെ എല്ലാ കക്ഷികളും ഒത്തൊരുമിച്ച് പ്രവര്&#x200d;ത്തിക്കണം. മതവിശ്വാസത്തിന്റെ പേരില്&#x200d; ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് സംഘ്പരിവാര്&#x200d;. എന്ത് കഴിക്കണമെന്നും എങ്ങനെ വിശ്വസിക്കണമെന്നും വരെ അവരാണ് നിശ്ചയിക്കുന്നത്. ദലിത്, പിന്നോക്ക വിഭാഗങ്ങള്&#x200d;ക്കൊന്നും മോദി സര്&#x200d;ക്കാറിന്റെ ഭരണത്തില്&#x200d; രക്ഷയില്ലെന്നും തങ്ങള്&#x200d; ചൂണ്ടിക്കാട്ടി.<br />
നോട്ടുപിന്&#x200d;വലിച്ചതിനെ തുടര്&#x200d;ന്നുള്ള ദുരിതത്തിന് പരിഹാരം കാണാന്&#x200d; കേന്ദ്രസര്&#x200d;ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സാധാരണക്കാരെയാണ് ഈ നടപടി ഏറ്റവുമധികം ബാധിച്ചത്. ഗ്രാമീണ-സഹകരണ മേഖലയെ നോട്ടു പ്രതിസന്ധി ദോഷകരമായി ബാധിച്ചു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്&#x200d;ന്നു. വന്&#x200d;കിടക്കാര്&#x200d;ക്കും കുത്തക വ്യവസായികള്&#x200d;ക്കും സാമ്പത്തിക നയങ്ങള്&#x200d; അടിയറ വെച്ചിരിക്കുകയാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d;. സംസ്ഥാനത്ത് എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തില്&#x200d; വന്നവര്&#x200d;ക്ക് ഒന്നും ശരിയാക്കാന്&#x200d; കഴിയുന്നില്ലെന്നും തങ്ങള്&#x200d; കുറ്റപ്പെടുത്തി.<br />
ഐ.എ.എസ് ഉദ്യോഗസ്ഥരും സര്&#x200d;ക്കാറും തമ്മിലുള്ള തര്&#x200d;ക്കം കാരണം സംസ്ഥാന ഭരണം നിശ്ചലമാണ്. ഫയലുകള്&#x200d; കെട്ടിക്കിടക്കുന്നു. അരി കിട്ടാനില്ല. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി. വിദ്യാഭ്യാസ മേഖല കലുഷിതമാണ്. സ്‌കൂള്&#x200d; കലോല്&#x200d;സവത്തില്&#x200d; പോലും ഭീതിയുടെ അന്തരീക്ഷമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്&#x200d;ക്ക് നിലമൊരുക്കിയും ക്ഷേമപെന്&#x200d;ഷന്&#x200d; വെട്ടിക്കുറച്ചും എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; ജനദ്രോഹ നിലപാട് തുടരുകയാണ്. ഇതില്&#x200d; നിന്നെല്ലാം കേരള ജനതയെ രക്ഷിക്കാനുള്ള കടമയാണ് യു.ഡി.എഫ് ഏറ്റെടുക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറുകളുടെ തെറ്റായ നിലപാടുകള്&#x200d;ക്കെതിരെ ജനാധിപത്യ-മതേതര വിശ്വാസികളുടെ ഐക്യം കെട്ടിപ്പടുക്കാന്&#x200d; യു.ഡി.എഫ് നടത്തുന്ന ശ്രമങ്ങളെ മുസ്‌ലിംലീഗ് അകമഴിഞ്ഞ് പിന്തുണക്കുമെന്നും തങ്ങള്&#x200d; പറഞ്ഞു.<br />
കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകസമിതി അംഗം എ.കെ ആന്റണി കണ്&#x200d;വെന്&#x200d;ഷന്&#x200d; ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങില്&#x200d; മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്&#x200d;, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്, ഘടകകക്ഷി നേതാക്കളായ എ.എ അസീസ്, വര്&#x200d;ഗീസ് ജോര്&#x200d;ജ്, ജോണി നെല്ലൂര്&#x200d;, ഫോര്&#x200d;വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്&#x200d; സംസാരിച്ചു. അബ്ദുസ്സമദ് സമദാനി, എ.ഐ.സി.സി പ്രതിനിധി തങ്കബാലു, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്&#x200d;, സയ്യിദ് മുനവറലി ശിഹാബ് തങ്ങള്&#x200d;, അനൂപ് ജേക്കബ്, പി.പി തങ്കച്ചന്&#x200d; തുടങ്ങിയവരും യു.ഡി.എഫ് എം.എല്&#x200d;.എമാരും കക്ഷിനേതാക്കളും സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-ahmed-issue-hydarali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തുല്യതയില്ലാത്ത ക്രൂരത: ഇ.ടി</title>
		<link>https://www.chandrikadaily.com/e-ahammed-death-issue-et-mohammad-basheer.html</link>
					<comments>https://www.chandrikadaily.com/e-ahammed-death-issue-et-mohammad-basheer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Feb 2017 20:03:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[et mohammad basheer]]></category>
		<category><![CDATA[parliament]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19316</guid>

					<description><![CDATA[ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ.അഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറും റാംമനോഹര്‍ ലോഹ്യ ആശുപത്രി അധികൃതരും ഗൂഢാലോചന നടത്തിയ കാര്യം രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിഷയം പാര്‍ലമെന്ററി സമിതിയെ നിയോഗിച്ച്് അന്വേഷിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചാ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. &#8221;വേദനിക്കുന്ന മനസ്സോടും കനം തൂങ്ങുന്ന ഹൃദയത്തോടും കൂടിയാണ് ഞാനീ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. രാഷ്ട്രപതി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; കേന്ദ്രമന്ത്രിയും ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ.അഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്&#x200d;ക്കാറും റാംമനോഹര്&#x200d; ലോഹ്യ ആശുപത്രി അധികൃതരും ഗൂഢാലോചന നടത്തിയ കാര്യം രാജ്യത്തിനകത്തും പുറത്തും ചര്&#x200d;ച്ചചെയ്യപ്പെടുന്ന സാഹചര്യത്തില്&#x200d; വിഷയം പാര്&#x200d;ലമെന്ററി സമിതിയെ നിയോഗിച്ച്് അന്വേഷിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്&#x200d; എം.പി ആവശ്യപ്പെട്ടു. ലോക്‌സഭയില്&#x200d; രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചര്&#x200d;ച്ചാ വേളയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.<br />
&#8221;വേദനിക്കുന്ന മനസ്സോടും കനം തൂങ്ങുന്ന ഹൃദയത്തോടും കൂടിയാണ് ഞാനീ ചര്&#x200d;ച്ചയില്&#x200d; പങ്കെടുക്കുന്നത്. രാഷ്ട്രപതി പാര്&#x200d;ലമെന്റിലെ സെന്&#x200d;ട്രല്&#x200d; ഹാളില്&#x200d; സംസാരിച്ചു കൊണ്ടിരിക്കെ, ഏതാണ്ട് 11.40ന് എന്റെ നേതാവ് കുഴഞ്ഞുവീഴുകയും അദ്ദേഹത്തെ ആര്&#x200d;.എം.എല്&#x200d; ആസ്പത്രിയില്&#x200d; കൊണ്ടുപോവുകയും ചെയ്തു. സഭയിലെ തലമുതിര്&#x200d;ന്ന നേതാവും 25 വര്&#x200d;ഷം അംഗവുമായിരുന്ന വ്യക്തിയും അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച പ്രഗത്ഭ നേതാവുമായിരുന്നു അദ്ദേഹം. ആസ്പത്രിയിലെത്തി ഉടനെത്തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു. എനിക്കതില്&#x200d; യാതൊരു സംശയവുമില്ല. അവിടെ നടന്ന മുഴുവന്&#x200d; കാര്യങ്ങള്&#x200d;ക്കും ഞാന്&#x200d; ദൃക്‌സാക്ഷിയായിരുന്നു. അദ്ദേഹത്തിന് മരണം സംഭവിച്ച ഉടനെത്തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്&#x200d; നിന്നുള്ള പ്രത്യേക ദൂതന്&#x200d; ആര്&#x200d;എംഎല്&#x200d; ആസ്പത്രിയിലെത്തി. കൂടെയുണ്ടായിരുന്ന എല്ലാവരേയും പുറത്താക്കി ഡോക്ടര്&#x200d;മാരുമായി രഹസ്യ സംഭാഷണം നടത്തി. അദ്ദേഹം പുറത്ത് പോയതോട് കൂടി മരണവിവരം തൊട്ടടുത്ത ദിവസം ബജറ്റ് അവതരിപ്പിച്ച ശേഷം മാത്രം പുറത്തുവിട്ടാല്&#x200d; മതിയെന്ന ധാരണ വ്യക്തമായി. ഇത് ഗവണ്&#x200d;മെന്റും ആര്&#x200d;.എം.എല്&#x200d; അധികൃതരും തമ്മിലുണ്ടാക്കിയ ഗൂഢാലോചനയുടെ ഫലമാണെന്നതില്&#x200d; തര്&#x200d;ക്കിക്കേണ്ട കാര്യമില്ല. ഞാനിത് വെറുതെ പറയുന്നതല്ല. ഇതൊരു സത്യം മാത്രമാണ്. അദ്ദേഹത്തെ മെഡിക്കല്&#x200d; ഐ.സി.യുവില്&#x200d; നിന്ന് ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയത് അത്ഭുതകരവും നാടകീയവുമായിരുന്നു-ഇ.ടി പ്രസംഗം തുടരവെ ബി.ജെ.പി അംഗങ്ങള്&#x200d; സംഘടിതമായി പ്രസംഗം തടസ്സപ്പെടുത്തി. ഉടന്&#x200d; തന്നെ ഇ.ടിയും മറ്റ് പ്രതിപക്ഷ അംഗങ്ങളും സ്പീക്കറുടെ അരികിലേക്കോടിയെത്തി. പ്രസഗം പൂര്&#x200d;ത്തീകരിക്കാന്&#x200d; അവസരം നല്&#x200d;കുമെന്ന് സ്പീക്കര്&#x200d; പറഞ്ഞതോടെയാണ് ഇ.ടിയും പ്രതിപക്ഷവും സീറ്റിലേക്ക് തിരികെ പോയത്.<br />
ബഹളത്തിന ശേഷം സ്പീക്കര്&#x200d; വീണ്ടും ഇ.ടിക്ക് അവസര നല്&#x200d;കി. അദ്ദേഹം തുടര്&#x200d;ന്നു-ഏതാണ്ട് 15 മണിക്കൂറോളം അഹമ്മദിന്റെ ശരീരം ഐ.സി.യുവില്&#x200d; തന്നെ കിടക്കുകയായിരുന്നു. ഈ സമയമൊന്നും അദ്ദേഹത്തിന്റെ മക്കളെ അകത്ത് കയറി കാണാന്&#x200d; സമ്മതിച്ചില്ല. ഞാനിത് പറയുന്നത് ആരെയും വിമര്&#x200d;ശിക്കാനല്ല. മറ്റൊരാള്&#x200d;ക്കും ഈ ഗതി വരരുത്. അതിനാല്&#x200d; സംഭവത്തില്&#x200d; പാര്&#x200d;ലമെന്ററി അന്വേഷണം നിര്&#x200d;ബന്ധമാണ്-ഇ.ടി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-ahammed-death-issue-et-mohammad-basheer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ. അഹമ്മദിന്  യു.ഡി.എഫിന്റെ  ആദരാഞ്ജലി</title>
		<link>https://www.chandrikadaily.com/udf-tribute-to-e-ahammed-mp.html</link>
					<comments>https://www.chandrikadaily.com/udf-tribute-to-e-ahammed-mp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Feb 2017 18:34:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19299</guid>

					<description><![CDATA[തിരുവനന്തപുരം: മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റും എം.പിയുമായിരുന്ന അന്തരിച്ച ഇ.അഹമ്മദിന് യു.ഡി.എഫിന്റെ ആദരാഞ്ജലി. തലസ്ഥാനത്ത് യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ കെ.സി ജോസഫാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുളള അനുശോചന പ്രമേയം അവതരിപ്പിച്ചത്. യോഗത്തില്‍ സംസാരിച്ച നേതാക്കളെല്ലാം അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. എ.കെ ആന്റണി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഹമ്മദിന്റെ സംഭാവനകള്‍ അനുസ്മരിക്കുകയും അദ്ദേഹത്തോട് കേന്ദ്രസര്‍ക്കാര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റും എം.പിയുമായിരുന്ന അന്തരിച്ച ഇ.അഹമ്മദിന് യു.ഡി.എഫിന്റെ ആദരാഞ്ജലി. തലസ്ഥാനത്ത് യു.ഡി.എഫ് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്&#x200d;വെന്&#x200d;ഷനില്&#x200d; കെ.സി ജോസഫാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്&#x200d;പ്പിച്ചുകൊണ്ടുളള അനുശോചന പ്രമേയം അവതരിപ്പിച്ചത്. യോഗത്തില്&#x200d; സംസാരിച്ച നേതാക്കളെല്ലാം അഹമ്മദിന്റെ നിര്യാണത്തില്&#x200d; അനുശോചനം രേഖപ്പെടുത്തി.<br />
എ.കെ ആന്റണി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്&#x200d;, മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി ഉള്&#x200d;പ്പെടെയുള്ള നേതാക്കള്&#x200d; അഹമ്മദിന്റെ സംഭാവനകള്&#x200d; അനുസ്മരിക്കുകയും അദ്ദേഹത്തോട് കേന്ദ്രസര്&#x200d;ക്കാര്&#x200d; കാണിച്ച അനാദരവിനെ അതിനിശിതം വിമര്&#x200d;ശിക്കുകയും ചെയ്തു. ഇന്ത്യക്ക് കേരളം സംഭാവന ചെയ്ത മഹാനായ നേതാവിനെയാണ് അഹമ്മദിന്റെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കണ്&#x200d;വെന്&#x200d;ഷന്&#x200d; അംഗീകരിച്ച പ്രമേയത്തില്&#x200d; പറയുന്നു.</p>
<p>അഞ്ച് പതിറ്റാണ്ടിലധികം കാലം നീണ്ടു നിന്ന പൊതുപ്രവര്&#x200d;ത്തന സപര്യയിലൂടെ ഇ.അഹമ്മദ് നാടിന് നല്&#x200d;കിയ സംഭാവനകള്&#x200d; വിലമതിക്കാനാകാത്തതാണ്. ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്&#x200d; വളര്&#x200d;ത്തിയ നേതാവായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യ മതേതര ചേരിക്ക് എന്നും കരുത്തു പകര്&#x200d;ന്ന നേതൃസാന്നിധ്യവുമായിരുന്നു. പിന്നോക്ക മത-ന്യുനപക്ഷങ്ങളുടെ അവകാശപ്പോരാട്ടങ്ങള്&#x200d;ക്ക് പിന്നിലെചാലക ചൈതന്യമായിരുന്നു എന്നും ഇ അഹമ്മദ്. ആധുനിക കേരളത്തിന്റെ വളര്&#x200d;ച്ചക്ക് വലിയ പങ്കു വഹിക്കാന്&#x200d; അദ്ദേഹത്തിന് കഴിഞ്ഞു. അന്താരാഷ്ട്ര വേദികളില്&#x200d;, ഐക്യ രാഷ്ട്രസഭയിലുള്&#x200d;പ്പെടെ ഇന്ത്യയുടെ മുഴങ്ങുന്ന ശബ്ദമായിരുന്നു അദ്ദേഹം. വിദേശ കാര്യമന്ത്രിയെന്ന നിലയില്&#x200d; മറ്റു രാജ്യങ്ങളിലെ ഇന്ത്യക്കാര്&#x200d;ക്ക് പ്രത്യേകിച്ച് ഗള്&#x200d;ഫ് മലയാളികള്&#x200d;ക്ക് എന്നും താങ്ങും തണലുമായിരുന്നു അദ്ദേഹമെന്നും പ്രമേയത്തില്&#x200d; ചൂണ്ടിക്കാട്ടിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-tribute-to-e-ahammed-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.അഹമ്മദിനോട് അനാദരവ്; പാര്‍ലമെന്റില്‍ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/ls-adjourned-till-noon-over-e-ahamed-death-row.html</link>
					<comments>https://www.chandrikadaily.com/ls-adjourned-till-noon-over-e-ahamed-death-row.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Feb 2017 09:31:26 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[e ahammed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18923</guid>

					<description><![CDATA[ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുസ്്‌ലിംലീഗ് ദേശീയ അധ്യക്ഷനുമായ ഇ.അഹമ്മദിന്റെ മരണത്തെ കുറിച്ചുള്ള സത്യം സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. സംഭവം പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അഹമ്മദിനെപ്പോലുള്ള മുതിര്‍ന്ന അംഗത്തെ ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സഭ പിരിഞ്ഞ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയയായിരുന്നു ഖാര്‍ഗെ. രാവിലെ പതിനൊന്നിന് ലോക്‌സഭ ചേര്‍ന്നയുടന്‍ തന്നെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നു. ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; കേന്ദ്രമന്ത്രിയും മുസ്്‌ലിംലീഗ് ദേശീയ അധ്യക്ഷനുമായ ഇ.അഹമ്മദിന്റെ മരണത്തെ കുറിച്ചുള്ള സത്യം സര്&#x200d;ക്കാര്&#x200d; വെളിപ്പെടുത്തണമെന്ന് കോണ്&#x200d;ഗ്രസ്. സംഭവം പാര്&#x200d;ലമെന്ററി സമിതി അന്വേഷിക്കണമെന്നും കോണ്&#x200d;ഗ്രസ് കക്ഷി നേതാവ് മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ ആവശ്യപ്പെട്ടു. അഹമ്മദിനെപ്പോലുള്ള മുതിര്&#x200d;ന്ന അംഗത്തെ ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. വിഷയത്തില്&#x200d; പ്രതിപക്ഷം ഉയര്&#x200d;ത്തിയ പ്രതിഷേധത്തെ തുടര്&#x200d;ന്ന് സഭ പിരിഞ്ഞ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയയായിരുന്നു ഖാര്&#x200d;ഗെ.</p>
<p>രാവിലെ പതിനൊന്നിന് ലോക്‌സഭ ചേര്&#x200d;ന്നയുടന്&#x200d; തന്നെ മരണത്തില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് രംഗത്തുവന്നു. ആര്&#x200d;.എസ്.പി അംഗം എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d; വിഷയം ചര്&#x200d;ച്ച ചെയ്യാനായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചിരുന്നു. എന്നാല്&#x200d; സ്പീക്കര്&#x200d; സുമിത്ര മഹാജന്&#x200d; അനുകൂല നിലപാട് എടുത്തില്ല. ചോദ്യോത്തര വേള മാറ്റിവെച്ച് വിഷയം ചര്&#x200d;ച്ച ചെയ്യണമെന്ന് കോണ്&#x200d;ഗ്രസ് ഉപനേതാവ് കെ.സി വേണുഗോപാല്&#x200d; എം.പിയും നോട്ടീസ് നല്&#x200d;കിയിരുന്നെങ്കിലും ഇതും പരിഗണിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.</p>
<p>കേരളത്തില്&#x200d; നിന്നുള്ള എം.പിമാര്&#x200d; പ്രതിഷേധത്തിന്റെ മുന്&#x200d;നിരയില്&#x200d; തന്നെ നിലയുറപ്പിച്ചു. ബഹളം ഉച്ചസ്ഥായിലായതോടെ, ചെയറിലുണ്ടായിരുന്ന സ്പീക്കര്&#x200d; സുമിത്ര മഹാജന്&#x200d; 11.09ന് സഭ പന്ത്രണ്ടു മണിവരെ നിര്&#x200d;ത്തിവെച്ചു. വിഷയം ചര്&#x200d;ച്ച ചെയ്യണമെന്ന് രാജ്യസഭയിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. സി.പി.എം നേതാവ് സീതാറാം യെച്ചൂരിയാണ് വിഷയം ഉന്നയിച്ചത്. മരണം മറച്ചുവെക്കാന്&#x200d; പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്&#x200d; ഇടപെട്ടു എന്നാണ് കേള്&#x200d;ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. &#8221;ഇത് നാണക്കേടാണ്.</p>
<p>വിഷയത്തില്&#x200d; സമ്പൂര്&#x200d;ണ അന്വേഷണം വേണമെന്ന് താന്&#x200d; ആവശ്യപ്പെടുന്നു. കുറ്റക്കാര്&#x200d;ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുകയും വേണം&#8221;- അദ്ദേഹം ആവശ്യപ്പെട്ടു. യെച്ചൂരിയുടെ ആവശ്യത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പിന്തുണച്ചു. വിഷയത്തില്&#x200d; സമഗ്രമായ ചര്&#x200d;ച്ച ആവശ്യമുണ്ടെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയര്&#x200d;മാന്&#x200d; പി.ജെ കുര്യന്&#x200d; പറഞ്ഞു. റാംമനോഹര്&#x200d; ലോഹ്യ ആസ്പത്രി അധികൃതര്&#x200d; മോശമായി പെരുമാറി, ബന്ധുക്കളെ അകറ്റി നിര്&#x200d;ത്താന്&#x200d; ഗുണ്ടകളെ വിളിച്ചു, സോണിയാഗാന്ധിക്കും രാഹുല്&#x200d; ഗാന്ധിക്കും വരെ ഇടപെടാന്&#x200d; അവസരം നിഷേധിച്ചു, കുടുംബാംങ്ങള്&#x200d;ക്ക് അഹമ്മദിനെ കാണാന്&#x200d; അനുമതി നിഷേധിച്ചു എന്നീ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.</p>
<p>ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാന്&#x200d; മരണ വിവരം കേന്ദ്രസര്&#x200d;ക്കാര്&#x200d; മനപ്പൂര്&#x200d;വ്വം മറച്ചുവെക്കുകയായിരുന്നുവെന്നാണ് ആരോപണം. അഹമ്മദിനെ കാണാന്&#x200d; കുടുംബാംഗങ്ങളെ പോലും അനുവദിച്ചിരുന്നില്ല. ചൊവ്വാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് ഇ. അഹമ്മദ് പാര്&#x200d;മലമെന്റില്&#x200d; കുഴഞ്ഞുവീണത്. ഉടന്&#x200d; തന്നെ റാം മനോഹര്&#x200d; ലോഹ്യ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. നിരന്തര സമ്മര്&#x200d;ദ്ദങ്ങള്&#x200d;ക്കൊടുവില്&#x200d; രാത്രി വൈകിയാണ് മക്കളെ അഹമ്മദിനെ കാണാന്&#x200d; അനുവദിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ls-adjourned-till-noon-over-e-ahamed-death-row.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ അഹമ്മദിന്റെ മരണം: ഇരുസഭകളിലും പ്രതിപക്ഷ ബഹളം; ലോകസഭ നിര്‍ത്തിവെച്ചു</title>
		<link>https://www.chandrikadaily.com/lok-sabha-adjourned-due-to-former-minister-e-ahamed-dies.html</link>
					<comments>https://www.chandrikadaily.com/lok-sabha-adjourned-due-to-former-minister-e-ahamed-dies.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Feb 2017 06:21:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[parliament]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18918</guid>

					<description><![CDATA[ന്യൂഡല്‍ഹി: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്‍.എം.എല്‍. ആസ്പത്രി അധികൃതരുടെ നടപടിയിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ലോകസഭയിയിലും രാജ്യസഭയിലും ബഹളം. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സഭയില്‍ പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോകസഭ ഉച്ചവരെ നിര്‍ത്തിവെച്ചു. ലോകസഭാ ചട്ട പ്രകാരം ആര്‍എസ്പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മരണത്തിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്&#x200d; കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്&#x200d;.എം.എല്&#x200d;. ആസ്പത്രി അധികൃതരുടെ നടപടിയിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ലോകസഭയിയിലും രാജ്യസഭയിലും ബഹളം. സഭ നിര്&#x200d;ത്തിവെച്ച് ചര്&#x200d;ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്&#x200d; അടിയന്തര പ്രമേയത്തിന് നോട്ടീസ് നിഷേധിച്ചതിനെ തുടര്&#x200d;ന്നാണ് സഭയില്&#x200d; പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്&#x200d;ന്ന് ലോകസഭ ഉച്ചവരെ നിര്&#x200d;ത്തിവെച്ചു. ലോകസഭാ ചട്ട പ്രകാരം ആര്&#x200d;എസ്പി അംഗം എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d; എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്&#x200d;കിയത്.</p>
<p>മരണത്തിലെ ദുരൂഹത നീക്കണമെന്നും ആസ്പത്രി അധികൃതരുടെ വീഴ്ച അന്വേഷിക്കണമെന്നുമാണ് നോട്ടീസില്&#x200d; ആവശ്യപ്പെടുന്നത്.<br />
ഇ അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്&#x200d; കൂട്ടാക്കിയില്ലെന്നും ഇത് ചര്&#x200d;ച്ച ചെയ്യണമെന്നുമാണ് ആവശ്യം.</p>
<p>ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി ഇ. അഹമ്മദിന്റെ മരണവിവരം കേന്ദ്രസര്&#x200d;ക്കാര്&#x200d; മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയര്&#x200d;ന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാര്&#x200d;ലമെന്റില്&#x200d; കുഴഞ്ഞുവീണ അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കുമ്പോള്&#x200d; തന്നെ മരണം സംഭവിച്ചിരുന്നുവെന്നും ഇക്കാര്യം മനപ്പൂര്&#x200d;വം മറച്ചുവെച്ചതാണെന്നാണ് ആരോപണം. ചൊവ്വാഴ്ച മസ്‌കറ്റില്&#x200d; നിന്നും ദുബായില്&#x200d; നിന്നും എത്തിയ അഹമ്മദിന്റെ മക്കളെയും മരുമകനെയും അദ്ദേഹത്തെ കാണാന്&#x200d; സമ്മതിച്ചില്ല. ഒടുവില്&#x200d; സംഭവം നടന്ന പാതിരാത്രിയില്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്&#x200d; പ്രതിഷേധത്തെ തുടര്&#x200d;ന്നാണ് മരണത്തിലെ ദുരൂഹതനീങ്ങിയത്. സോണിയയും രാഹുല്&#x200d; ഗാന്ധിയുമടക്കമുള്ള നേതാക്കള്&#x200d; ആസ്പത്രിയിലെത്തി ഡോക്ടര്&#x200d;മാരുമായി സംസാരിച്ച ശേഷം പുലര്&#x200d;ച്ച 2.15നാണ് മക്കള്&#x200d;ക്ക് പാതാവിനെ കാണാന്&#x200d; സാധിച്ചത്.</p>
<p>ഇ. അഹമ്മദിനും കുടുംബത്തിനും ആര്&#x200d;.എം.എല്&#x200d;. ആശുപത്രിയില്&#x200d; നേരിടേണ്ടിവന്ന സാഹചര്യം സംബന്ധിച്ച് രാജ്യത്തോടും ജനങ്ങളോടും വിശദീകരിക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; തയ്യാറാകണമെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് എ.കെ. ആന്റണിയും സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lok-sabha-adjourned-due-to-former-minister-e-ahamed-dies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രിയോട് നേരിട്ട് പ്രതിഷേധം പ്രകടിപ്പിച്ച്  ഇ അഹമ്മദിന്റെ മകള്‍</title>
		<link>https://www.chandrikadaily.com/pm-modi-condoles-e-ahameds-death.html</link>
					<comments>https://www.chandrikadaily.com/pm-modi-condoles-e-ahameds-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Feb 2017 05:50:07 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[e ahammed]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18914</guid>

					<description><![CDATA[ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍മന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ മരണവിവരം മറച്ചുവെച്ചതിലുള്ള പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് പ്രകടിപ്പിച്ച് മകള്‍ ഫൗസിയ. അഹമ്മദിന്റെ ജനാസ ബുധനാഴ്ച രാവിലെ ഡല്‍ഹില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയോട് മകളുടെ വികാരപ്രകടനം. &#8216;ആ മുഖത്തേക്കൊന്നു നോക്കൂ, ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കണമെന്നായിരുന്നു&#8217;, ഡോ. ഫൗസിയ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. മുപ്പതുവര്‍ഷം പാര്‍ലമെന്റിലുണ്ടായിരുന്ന വ്യക്തിയാണ് ഈ കിടക്കുന്നതെന്നും, രോഷവും ദുഃഖവും കലര്‍ന്ന വാക്കുകളോടെ അഹമ്മദിനെ മകള്‍ മോദിയോടു പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്&#x200d;മന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ മരണവിവരം മറച്ചുവെച്ചതിലുള്ള പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് പ്രകടിപ്പിച്ച് മകള്&#x200d; ഫൗസിയ. അഹമ്മദിന്റെ ജനാസ ബുധനാഴ്ച രാവിലെ ഡല്&#x200d;ഹില്&#x200d; പൊതുദര്&#x200d;ശനത്തിനു വെച്ചപ്പോള്&#x200d; അന്ത്യാഞ്ജലിയര്&#x200d;പ്പിക്കാന്&#x200d; എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയോട് മകളുടെ വികാരപ്രകടനം.</p>
<p>&#8216;ആ മുഖത്തേക്കൊന്നു നോക്കൂ, ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കണമെന്നായിരുന്നു&#8217;, ഡോ. ഫൗസിയ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.</p>
<p>മുപ്പതുവര്&#x200d;ഷം പാര്&#x200d;ലമെന്റിലുണ്ടായിരുന്ന വ്യക്തിയാണ് ഈ കിടക്കുന്നതെന്നും, രോഷവും ദുഃഖവും കലര്&#x200d;ന്ന വാക്കുകളോടെ അഹമ്മദിനെ മകള്&#x200d; മോദിയോടു പറഞ്ഞു. ആറുമണിക്കൂര്&#x200d; പുറത്തു കാത്തുനിന്ന ശേഷമാണ് പിതാവിനെ ഒരുനോക്കു കാണാനായതെന്ന് മറ്റു മക്കളും ചൂണ്ടിക്കാട്ടി. അതേസമയം വിഷയത്തില്&#x200d; അന്വേഷനം നടത്താം എന്ന മറുപടി നല്&#x200d;കിയാണ് പ്രധാനമന്ത്രി മടങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-modi-condoles-e-ahameds-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ അഹമ്മദിന്റെ മരണം: അടിയന്തര പ്രമേയത്തിന് നോട്ടീസ്</title>
		<link>https://www.chandrikadaily.com/former-minister-e-ahamed-dies-after-suffering-cardiac-arrest.html</link>
					<comments>https://www.chandrikadaily.com/former-minister-e-ahamed-dies-after-suffering-cardiac-arrest.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Feb 2017 04:51:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#EAhamed]]></category>
		<category><![CDATA[e ahammed]]></category>
		<category><![CDATA[parliament]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18909</guid>

					<description><![CDATA[ന്യൂഡല്‍ഹി: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്‍.എം.എല്‍. ആസ്പത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ലോകസഭാ ചട്ട പ്രകാരം ആര്‍എസ്പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ എംപിയാണ് നോട്ടീസ് നല്‍കിയത്. മരണത്തിലെ ദുരൂഹത നീക്കണമെന്നും ആസ്പത്രി അധികൃതരുടെ വീഴ്ച അന്വേഷിക്കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. 12 മണി ശൂന്യ വേളയിലാണ് നോട്ടീസിന് മേലിലുള്ള നടപടി വ്യക്തമാക്കുക. എന്നാല്‍ സഭ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്&#x200d; കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്&#x200d;.എം.എല്&#x200d;. ആസ്പത്രി അധികൃതരുടെ നടപടി സഭ നിര്&#x200d;ത്തിവെച്ച് ചര്&#x200d;ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്&#x200d; അടിയന്തര പ്രമേയത്തിന് നോട്ടീസ്.<br />
ലോകസഭാ ചട്ട പ്രകാരം ആര്&#x200d;എസ്പി അംഗം എന്&#x200d;.കെ പ്രേമചന്ദ്രന്&#x200d; എംപിയാണ് നോട്ടീസ് നല്&#x200d;കിയത്.</p>
<p>മരണത്തിലെ ദുരൂഹത നീക്കണമെന്നും ആസ്പത്രി അധികൃതരുടെ വീഴ്ച അന്വേഷിക്കണമെന്നുമാണ് നോട്ടീസില്&#x200d; ആവശ്യപ്പെടുന്നത്. 12 മണി ശൂന്യ വേളയിലാണ് നോട്ടീസിന് മേലിലുള്ള നടപടി വ്യക്തമാക്കുക. എന്നാല്&#x200d; സഭ ആരംഭിക്കുമുന്നേ നോട്ടീസ് നല്&#x200d;കാനാണ് പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ നീക്കം.<br />
ഇ അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്&#x200d; കൂട്ടാക്കിയില്ലെന്നും ഇത് ചര്&#x200d;ച്ച ചെയ്യണമെന്നുമാണ് ആവശ്യം.</p>
<p>ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി ഇ. അഹമ്മദിന്റെ മരണവിവരം കേന്ദ്രസര്&#x200d;ക്കാര്&#x200d; മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയര്&#x200d;ന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാര്&#x200d;ലമെന്റില്&#x200d; കുഴഞ്ഞുവീണ അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കുമ്പോള്&#x200d; തന്നെ മരണം സംഭവിച്ചിരുന്നുവെന്നും ഇക്കാര്യം മനപ്പൂര്&#x200d;വം മറച്ചുവെച്ചതാണെന്നാണ് ആരോപണം. ചൊവ്വാഴ്ച മസ്‌കറ്റില്&#x200d; നിന്നും ദുബായില്&#x200d; നിന്നും എത്തിയ അഹമ്മദിന്റെ മക്കളെയും മരുമകനെയും അദ്ദേഹത്തെ കാണാന്&#x200d; സമ്മതിച്ചില്ല. ഒടുവില്&#x200d; സംഭവം നടന്ന പാതിരാത്രിയില്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്&#x200d; പ്രതിഷേധത്തെ തുടര്&#x200d;ന്നാണ് മരണത്തിലെ ദുരൂഹതനീങ്ങിയത്. സോണിയയും രാഹുല്&#x200d; ഗാന്ധിയുമടക്കമുള്ള നേതാക്കള്&#x200d; ആസ്പത്രിയിലെത്തി ഡോക്ടര്&#x200d;മാരുമായി സംസാരിച്ച ശേഷം പുലര്&#x200d;ച്ച 2.15നാണ് മക്കള്&#x200d;ക്ക് പാതാവിനെ കാണാന്&#x200d; സാധിച്ചത്.</p>
<p>ഇ. അഹമ്മദിനും കുടുംബത്തിനും ആര്&#x200d;.എം.എല്&#x200d;. ആശുപത്രിയില്&#x200d; നേരിടേണ്ടിവന്ന സാഹചര്യം സംബന്ധിച്ച് രാജ്യത്തോടും ജനങ്ങളോടും വിശദീകരിക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; തയ്യാറാകണമെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് എ.കെ. ആന്റണിയും സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-minister-e-ahamed-dies-after-suffering-cardiac-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
