<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>EAHMED &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/eahmed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 01 Feb 2023 08:57:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>EAHMED &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അണഞ്ഞത് ഞങ്ങളുടെ സൂര്യന്&#x200d; &#8211; 2017 ഫെബ്രുവരി 2ന്‌ പ്രസിദ്ധപ്പെടുത്തിയ ചന്ദ്രിക മുഖപ്രസംഗം</title>
		<link>https://www.chandrikadaily.com/schandrika-eahmed.html</link>
					<comments>https://www.chandrikadaily.com/schandrika-eahmed.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 01 Feb 2023 08:53:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[EAHMED]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235469</guid>

					<description><![CDATA[കാല്&#x200d; നൂറ്റാണ്ടുകാലം ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റിന്റെ  അകത്തളങ്ങളില്&#x200d; അലയടിച്ച ഇന്ത്യന്&#x200d; മുസല്&#x200d;മാന്റെ ആ അഭിമാന ശബ്ദം . പൊരുതിജയിച്ചുമുന്നേറിയ പടയാളിയുടെ പോര്&#x200d;ക്കളത്തിലെ  വിടവാങ്ങല്&#x200d;. സമാനതകളില്ലാത്ത ജീവിതം, കര്&#x200d;മം, അന്ത്യം.]]></description>
										<content:encoded><![CDATA[<div dir="auto"></div>
<div dir="auto">ഇനിയില്ല ഇ.അഹമ്മദ് സാഹിബ്. ചരിത്രത്തിന്റെ അടരുകളിലേക്ക് മറയുകയാണദ്ദേഹം. ജനലക്ഷങ്ങളുടെ വീരപുളകമായ, അധഃസ്ഥിത ജനതയുടെ അന്തസ്സായ, രാഷ്ട്രത്തിന്റെ അഭിമാനപുത്രന്&#x200d;. വിവേചനത്തിന്റെ പുറമ്പോക്കുകളില്&#x200d; എരിഞ്ഞൊടുങ്ങുമായിരുന്ന ഒരു ജനതതിയെ ദേശീയ മുഖ്യധാരയിലേക്കു കൈപിടിച്ച്, രാജ്യാധികാരത്തില്&#x200d; പങ്കാളിയാക്കിയ പടനായകനാണ് വിടവാങ്ങുന്നത്.</div>
<div dir="auto">മലബാറിന്റെ നാട്ടിടവഴികളില്&#x200d; നിന്ന് ഇന്ദ്രപ്രസ്ഥത്തോളം അലയടിക്കുന്ന ആരവങ്ങള്&#x200d;ക്കു മധ്യേ മുഖവും മനസ്സും നിറഞ്ഞു വിടര്&#x200d;ന്ന മന്ദഹാസവുമായി വന്നിറങ്ങുന്ന അഹമ്മദ് സാഹിബ് എന്ന കാഴ്ച ഇനി ഓര്&#x200d;മയില്&#x200d; മാത്രം. ഒരു യുഗം തിരശ്ശീല താഴ്ത്തുകയാണ്.</div>
<div dir="auto">എണ്ണമറ്റ ഭാഷകളും സംസ്‌കാരങ്ങളും പൂത്തുലഞ്ഞുനില്&#x200d;ക്കുന്ന അനന്തവിസ്തൃതമായ ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ മുനമ്പിലൊരു തദ്ദേശസഭയില്&#x200d; നിന്ന് ലോകരാഷ്ട്രസഭയോളം ജ്വലിച്ചുയര്&#x200d;ന്ന വിശ്വപൗരന്&#x200d;. ഗ്രാമ ജനപ്രതിനിധിയില്&#x200d; നിന്ന് രാഷ്ട്ര മന്ത്രിസഭാ പ്രാതിനിധ്യത്തോളം വളര്&#x200d;ന്ന പൊതുപ്രവര്&#x200d;ത്തകന്&#x200d;.</div>
<div dir="auto">രാജ്യത്തെ ദരിദ്ര ജനകോടികളുടെ ജീവിതപ്പാതയില്&#x200d; വെളിച്ചം പകരാന്&#x200d; തന്റെ പ്രതിഭയും പ്രയത്‌നവും ആയുസ്സും അര്&#x200d;പ്പിച്ച സാമൂഹിക പരിഷ്‌കര്&#x200d;ത്താവ്. മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്&#x200d; എന്ന അടിവേരില്&#x200d; നിന്ന് മുസ്‌ലിംലീഗിന്റെ ദേശീയ അധ്യക്ഷപദവിയോളം വളര്&#x200d;ന്നുപന്തലിച്ച ഇന്ത്യന്&#x200d; മുസ്‌ലിം സാരഥി.  സംഘടനാ സ്ഥാപക നേതാക്കളിലേക്ക് പുതിയ നൂറ്റാണ്ടിനെ കോര്&#x200d;ത്തുവെച്ച കണ്ണി. നയതന്ത്രജ്ഞന്&#x200d;, നിയമ പണ്ഡിതന്&#x200d;, പാര്&#x200d;ലമെന്റേറിയന്&#x200d;, ഭരണാധികാരി, പത്രപ്രവര്&#x200d;ത്തകന്&#x200d;, എഴുത്തുകാരന്&#x200d;, ഗ്രന്ഥകാരന്&#x200d;, പ്രഭാഷകന്&#x200d; തുടങ്ങിയ കീര്&#x200d;ത്തിമുദ്രകള്&#x200d;. നഗരസഭാ ചെയര്&#x200d;മാന്&#x200d;, എം.എല്&#x200d;.എ, വിവിധ പാര്&#x200d;ലമെന്റ് സമിതികളുടെ തലവന്&#x200d; തുടങ്ങിയ സേവനമണ്ഡലങ്ങള്&#x200d;. കേരളത്തില്&#x200d; വ്യവസായ വികസനത്തിന് അടിക്കല്ല് പാകിയ വകുപ്പ് മന്ത്രി. രാജ്യാന്തര നയതന്ത്രരംഗത്ത് ഇന്ത്യന്&#x200d; അന്തസ്സിന്റെ പതാക ഉയരെ പറത്തിയ വിദേശകാര്യ സഹമന്ത്രി. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിയുടെ ജാലകം തുറന്ന മാനവ വിഭവശേഷി മന്ത്രി. അവഗണനയുടെ പാളത്തില്&#x200d; നിന്നു ഗതിതിരിച്ചുവിട്ട് കേരളത്തെ  ഇന്ത്യന്&#x200d; റെയില്&#x200d;വെ ഭൂപടത്തില്&#x200d;  അടയാളപ്പെടുത്തിയ കേന്ദ്രമന്ത്രി. ഹജ്ജ്, ന്യൂനപക്ഷ വിഷയങ്ങളില്&#x200d; സംതൃപ്തമായ നടപടികള്&#x200d;കൊണ്ട് മാതൃകയായ ഭരണാധികാരി. പഴയ എന്&#x200d;.ഡി.എ ഭരണകാലം സൃഷ്ടിച്ച അകല്&#x200d;ച്ചയുടെ മതില്&#x200d; പൊളിച്ച് അറബ് രാഷ്ട്രങ്ങളെയഖിലവും ഇന്ത്യയുടെ ആത്മമിത്രങ്ങളാക്കിയ നയതന്ത്രജ്ഞന്&#x200d;.</div>
<div dir="auto">അന്താരാഷ്ട്ര വേദികളില്&#x200d; ഇന്ത്യയെ ചെറുതാക്കാന്&#x200d; ശ്രമിക്കുന്ന ഏത് ശക്തിയെയും തീക്ഷ്ണവിമര്&#x200d;ശനത്താല്&#x200d;  നിശ്ശബ്ദമാക്കുന്ന രാജ്യാഭിമാനി. ഐക്യരാഷ്ട്രസഭയില്&#x200d; ഏറ്റവുമധികം തവണ ഇന്ത്യയുടെ ശബ്ദമുയര്&#x200d;ത്തിയ പ്രതിനിധി. തുടര്&#x200d;ച്ചയായി ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ റിക്കാര്&#x200d;ഡുള്ള മലയാളി. യു.ഡി.എഫിന്റെ ഇരുപതില്&#x200d; പത്തൊമ്പത് സീറ്റും നഷ്ടമായപ്പോഴും ലക്ഷത്തില്&#x200d;പ്പരം ഭൂരിപക്ഷവുമായി ലോക്‌സഭയിലെത്തിയ കേരളത്തിന്റെ സൗഭാഗ്യം. മലയാളനാടിന്റെ  ജീവല്&#x200d;സ്പന്ദമായ  പ്രവാസികളുടെ പ്രശ്‌നപരിഹാരങ്ങള്&#x200d;ക്കായി അവിശ്രാന്തം യത്‌നിച്ച ഭരണാധികാരി.</div>
<div dir="auto">വര്&#x200d;ഗീയ, ഭീകരവാദ ഭീഷണികളുടെ മുള്&#x200d;മുനയില്&#x200d; രാജ്യം വിറങ്ങലിച്ചുനില്&#x200d;ക്കുമ്പോള്&#x200d; നിര്&#x200d;ഭയം ഓടിച്ചെല്ലാറുള്ള ഭാരതപുത്രന്&#x200d;. ഇറാഖില്&#x200d; തീവ്രവാദികളാല്&#x200d; ബന്ദികളാക്കപ്പെട്ട ഇന്ത്യയുടെ മക്കളെ ഒരു പോറലുമേല്&#x200d;ക്കാതെ, ഒരുതുള്ളി ചോരപൊടിയാതെ, രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതംപറ്റാതെ മോചിപ്പിച്ചുകൊണ്ടുവന്ന ഇ.അഹമ്മദിന്റെ നയതന്ത്രജ്ഞതക്ക് പകരംവെക്കാന്&#x200d; ഇന്ത്യാ ചരിത്രത്തില്&#x200d; ഇന്നോളമില്ല മറ്റൊന്നും. ഫലസ്തീനില്&#x200d; തീബോംബുകളുമായി താണുപറക്കുന്ന ഇസ്രായീല്&#x200d; മിസൈലുകള്&#x200d;ക്ക് കീഴെ രാമല്ലയിലെ വസതിയില്&#x200d; ചെന്ന് യാസര്&#x200d; അറഫാത്തിനെ ആശ്ലേഷിച്ച് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച ഇ.അഹമ്മദ് എന്ന ധീരനായ ലോകനേതാവ് ഇന്ത്യയുടെ അഭിമാനമാണ്. യുദ്ധം പെയ്യുന്ന വിദേശനാടുകളില്&#x200d; മരണമുഖത്ത് നില്&#x200d;ക്കുന്ന ഇന്ത്യാക്കാര്&#x200d; കാത്തിരിക്കാറുള്ളത് രക്ഷാദൗത്യവുമായി പറന്നെത്തുന്ന അഹമ്മദിനെയാണ്. രാജ്യാന്തര വേദികളില്&#x200d;, ലോകരാഷ്ട്രത്തലവന്&#x200d;മാരില്&#x200d; സ്വാധീനവും വ്യക്തിപ്രഭാവവുംകൊണ്ട് അഹമ്മദ് നേടിയതെല്ലാം ഇന്ത്യക്ക് വേണ്ടിയായിരുന്നു. വര്&#x200d;ഗീയ വേട്ടയുടെ വാള്&#x200d;മുനയാല്&#x200d; നരഹത്യകള്&#x200d; തീര്&#x200d;ത്ത കോയമ്പത്തൂരിലെയും ഗുജറാത്തിലെയും യു.പിയിലെയും കലാപഭൂമികളില്&#x200d; സധൈര്യം കടന്നുചെന്ന് ആശ്വാസത്തണലേകിയ അഹമ്മദിനെയോര്&#x200d;ത്ത് ഒരു രാജ്യവും ജനതയും പ്രാര്&#x200d;ത്ഥനാപൂര്&#x200d;വം നില്&#x200d;ക്കുകയാണ്. മതേതരത്വത്തിനും മതമൈത്രിക്കും സ്വജീവിതംകൊണ്ട് തലക്കെട്ട് നല്&#x200d;കിയ മഹാപുരുഷന്&#x200d;.</div>
<div dir="auto">ഇന്ദിരാഗാന്ധി മുതല്&#x200d; പുതുതലമുറ വരെ നെഹ്‌റു കുടുംബത്തിന്റെ സ്‌നേഹവായ്പുകള്&#x200d; നേടിയ പൊതുപ്രവര്&#x200d;ത്തകന്&#x200d;. സീതി സാഹിബിന്റെ അരുമശിഷ്യന്&#x200d;. ഖാഇദേമില്ലത്തിന്റെയും ബാഫഖിതങ്ങളുടെയും പിന്&#x200d;ഗാമി. സി.എച്ചിന്റെ സ്‌നേഹഭാജനം. പൂക്കോയതങ്ങളുടെയും ശിഹാബ് തങ്ങളുടെയും പാണക്കാട് കുടുംബത്തിന്റെയും കണ്ണിലുണ്ണി. സംഘടനാ പ്രവര്&#x200d;ത്തന വീഥിയില്&#x200d; എല്ലാ തലമുറകള്&#x200d;ക്കും കൂട്ടുകാരന്&#x200d;. ഏത് വേദിയിലും തന്റെ രാജ്യാഭിമാനവും സാമുദായാഭിമാനവും വാക്കിലും പ്രവൃത്തിയിലും വിളംബരപ്പെടുത്തിയ,  രാജ്യത്തിന്റെയും സമുദായത്തിന്റെയും മുസ്‌ലിംലീഗിന്റെയും അന്തസ്സ് വിശ്വത്തോളമുയര്&#x200d;ത്തിയ നേതാവ്.</div>
<div dir="auto">ഇസ്‌ലാമും ഇന്ത്യയും മുസ്‌ലിംലീഗും ചന്ദ്രികയും അദ്ദേഹത്തിന് പ്രാണവായുവായിരുന്നു. &#8216;ചന്ദ്രിക&#8217;യെപ്പറ്റി പറയാതെ ഒരു സംഭാഷണവും അദ്ദേഹം അവസാനിപ്പിച്ചില്ല. പത്രാധിപ സമിതിയംഗമായി, എക്‌സിക്യൂട്ടീവ് ഡയരക്ടറായി ചന്ദ്രികാ കുടുംബത്തിന്റെ കാരണവരായി, പത്രത്തിന്റെ സര്&#x200d;വസ്വവുമായി അദ്ദേഹം. മതേതരത്വം കാത്തുസൂക്ഷിക്കാന്&#x200d;, അടിച്ചമര്&#x200d;ത്തപ്പെട്ട ജനകോടികള്&#x200d;ക്ക് നീതിയും അവകാശവും നേടിക്കൊടുക്കാന്&#x200d; പൊരുതിക്കൊണ്ടേയിരുന്ന ആ യോദ്ധാവ് ജീവിതത്തില്&#x200d; വിശ്രമമറിഞ്ഞില്ല.  ഒടുവില്&#x200d; ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റിന്റെ ഇരുസഭകളും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ശ്രവിച്ചുകൊണ്ടിരിക്കെയാണ് സഭാ മധ്യത്തില്&#x200d; നിന്ന് അഹമ്മദ് സാഹിബ് യാത്രയാവുന്നത്. കാല്&#x200d; നൂറ്റാണ്ടുകാലം ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റിന്റെ  അകത്തളങ്ങളില്&#x200d; അലയടിച്ച ഇന്ത്യന്&#x200d; മുസല്&#x200d;മാന്റെ ആ അഭിമാന ശബ്ദം നിലയ്ക്കുന്നത്. പൊരുതിജയിച്ചുമുന്നേറിയ പടയാളിയുടെ പോര്&#x200d;ക്കളത്തിലെ  വിടവാങ്ങല്&#x200d;. സമാനതകളില്ലാത്ത ജീവിതം, കര്&#x200d;മം, അന്ത്യം.</div>
<div dir="auto">ഞങ്ങളുടെ സൂര്യനാണ് അണഞ്ഞത്. അഭിമാനഗോപുരമാണ് കാഴ്ചയില്&#x200d; മറഞ്ഞത്. സര്&#x200d;വ്വശക്തനായ അല്ലാഹു  മഗ്ഫിറത്തും മര്&#x200d;ഹമത്തും നല്&#x200d;കട്ടെയെന്ന പ്രാര്&#x200d;ത്ഥനയോടെ.</div>
<div dir="auto"> -സി.പി സൈതലവി (എഡിറ്റര്&#x200d;)</div>
<div dir="auto">(2017 ഫെബ്രുവരി 2ന്‌ ചന്ദ്രിക ദിനപത്രം ഒന്നാം പേജിൽ പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗം)</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/schandrika-eahmed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാര്&#x200d;ക്‌സിസം വിയോജിക്കുന്നവരുടെ വായടപ്പിക്കുന്നു: കെ.എം ഷാജി ;ഇ.അഹമ്മദ് അനുസ്മരണത്തില്&#x200d; </title>
		<link>https://www.chandrikadaily.com/marxists-kmshaji.html</link>
					<comments>https://www.chandrikadaily.com/marxists-kmshaji.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sun, 15 Jan 2023 05:31:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[EAHMED]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[KMSHAJI MARXISM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232702</guid>

					<description><![CDATA[ഇന്ത്യയില്&#x200d; കാലങ്ങളായി നിലനില്&#x200d;ക്കുന്ന മതേതര ചേരിയെ തകര്&#x200d;ക്കാനുള്ള ശ്രമങ്ങളാണ് കുറെ വര്&#x200d;ഷങ്ങളായി ഇടത് പാര്&#x200d;ട്ടികള്&#x200d; നടത്തുന്നത്. മതവിശ്വാസത്തെ എതിര്&#x200d;ക്കുന്ന ഇടത് പാര്&#x200d;ട്ടികള്&#x200d; എന്തിനാണ് വിശ്വാസി സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളില്&#x200d; ഇടപെടുന്നതെന്നും ഷാജി ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: ആര്&#x200d;.എസ്.എസ് മുന്നോട്ടുവക്കുന്ന ഫാഷിസം ഭൗതികമായ അക്രമമാണെങ്കില്&#x200d; മാര്&#x200d;ക്‌സിസം നടത്തുന്നത് വിശ്വാസങ്ങള്&#x200d;ക്ക് മേലെ ബൗദ്ധികമായ ആക്രമമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. വിയോജിക്കുന്നവരുടെ വായടപ്പിക്കുന്ന രീതിയാണിതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് കണ്ണൂര്&#x200d;മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണസമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു ഷാജി. മുസ്‌ലിം ലീഗ് എന്നും ഉയര്&#x200d;ത്തിപ്പിടിച്ച സ്വത്വരാഷ്ട്രീയത്തിന്റെ എക്കാലവും ഓര്&#x200d;ക്കുന്ന അഭിമാനസ്തംഭങ്ങളാണ് സി.എച്ച് മുഹമ്മദ് കോയയും ഇ അഹമ്മദും. മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തക സമിതിയില്&#x200d; ഉള്&#x200d;പ്പെടെ ലോക രാഷ്ട്രീയത്തെക്കുറിച്ചും അതില്&#x200d; ന്യൂനപക്ഷസമുദായം എന്ന നിലയിലും പാര്&#x200d;ട്ടി എന്ന നിലയിലും സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും അദ്ദേഹം ഉത്തരവാദിത്തത്തോടെ സംസാരിച്ചിരുന്നു.<br />
അഭിമാനകരമായ ആ അസ്തിത്വം എന്നും കാത്തുസൂക്ഷിക്കണമെന്ന നിരന്തര പ്രഖ്യാപനമാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും. ദേശീയ പാര്&#x200d;ട്ടി എന്ന നിലയില്&#x200d; കോണ്&#x200d;ഗ്രസുമായി വര്&#x200d;ഷങ്ങളായി തുടരുന്ന ഐക്യത്തില്&#x200d; ഇ അഹമ്മദിന്റെ നിലപാടുകള്&#x200d; എന്നും സുതാര്യമായിരുന്നു. വിശ്വസിക്കാവുന്ന നേതാവ് എന്ന ബോധ്യം കോണ്&#x200d;ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും ഉണ്ടായിരുന്നു. ഇന്ത്യയില്&#x200d; കാലങ്ങളായി നിലനില്&#x200d;ക്കുന്ന മതേതര ചേരിയെ തകര്&#x200d;ക്കാനുള്ള ശ്രമങ്ങളാണ് കുറെ വര്&#x200d;ഷങ്ങളായി ഇടത് പാര്&#x200d;ട്ടികള്&#x200d; നടത്തുന്നത്. മതവിശ്വാസത്തെ എതിര്&#x200d;ക്കുന്ന ഇടത് പാര്&#x200d;ട്ടികള്&#x200d; എന്തിനാണ് വിശ്വാസി സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളില്&#x200d; ഇടപെടുന്നതെന്നും ഷാജി ചോദിച്ചു.<br />
മണ്ഡലം പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയില്&#x200d; അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്ടി.എ തങ്ങള്&#x200d; പ്രാര്&#x200d;ഥന നടത്തി. ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്&#x200d; സെക്രട്ടറി അബ്ദുല്&#x200d; കരീം ചേലേരി, ട്രഷറര്&#x200d; വി.പി വമ്പന്&#x200d;, ഡിസിസി പ്രസിഡന്റ് മാര്&#x200d;ട്ടിന്&#x200d; ജോര്&#x200d;ജ്, കെ.എ ലത്തീഫ്,സി.സമീര്&#x200d;, കെ ഷബീന, പി ഷമീമ, പി മഹമൂദ്, സി എറമുള്ളാന്&#x200d;, എം.എ കരീം, കെ സൈനുദ്ദീന്&#x200d;, ടി.കെ. നൗഷാദ്, കോളേക്കര മുസ്തഫ, പി.സി അമീനുല്ല, പി.കെ റിയാസ്, എം.പി മുഹമ്മദലി, മുസ്‌ലിഹ് മഠത്തില്&#x200d;, സിയാദ് തങ്ങള്&#x200d;, സി.സീനത്ത്, റഷീദ മഹലില്&#x200d;, പി.കൗലത്ത്, അല്&#x200d;ത്താഫ് മാങ്ങാടന്&#x200d;, സി.എം ഇസുദ്ദീന്&#x200d;, അസ്ലം പറേത്ത്, ടി.പി അബ്ദുല്&#x200d; ഖാദര്&#x200d;, കെ.പി ഇസ്മായില്&#x200d; ഹാജി, യൂനുസ് പടന്നോട്ട്, അഹമ്മദ് തളയങ്കണ്ടി, കെ.പി മുനാസ്, പി.സി അഹമ്മദ്കുട്ടി പങ്കെടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marxists-kmshaji.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
