<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ecenomic reservation &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ecenomic-reservation/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 15 Jan 2019 18:34:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ecenomic reservation &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തെരഞ്ഞെടുപ്പിന്  നിലമൊരുക്കുന്ന ബി.ജെ.പി</title>
		<link>https://www.chandrikadaily.com/article-about-economic-reservation-and-bjp.html</link>
					<comments>https://www.chandrikadaily.com/article-about-economic-reservation-and-bjp.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 15 Jan 2019 18:34:24 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ecenomic reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116378</guid>

					<description><![CDATA[സലീം പടനിലം രാജ്യത്തെ പിന്നാക്ക, ദലിത്, മത ന്യൂനപക്ഷങ്ങള്&#x200d; സങ്കീര്&#x200d;ണങ്ങളായ ഒട്ടേറെ പ്രശ്‌നങ്ങളാണ് ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്; പ്രത്യേകിച്ച് മുസ്‌ലിംകള്&#x200d;. ജനസംഖ്യയില്&#x200d; രണ്ടാമതും ന്യൂനപക്ഷ വിഭാഗങ്ങളില്&#x200d; പ്രബലവുമാണ് ഇന്ത്യയില്&#x200d; മുസ്‌ലിംകള്&#x200d;. ദേശീയ പ്രസ്ഥാനത്തിന് ഈ വിഭാഗം കനപ്പെട്ട സംഭാവനയേകിയിട്ടുണ്ട്. രാജ്യത്തിന്റെ ഭൂതകാലത്തിലേക്കിറങ്ങിചെല്ലുമ്പോള്&#x200d; നൂറ്റാണ്ടുകളോളം ഭരണ ചെങ്കോലേന്തിയവരെന്ന ഖ്യാതിയുമുണ്ട് അവകാശപ്പെടാന്&#x200d;. മഹത്തായ ഒരു സാംസ്‌കാരിക പൈതൃകവും കെട്ടുറപ്പുള്ള ഭരണ വ്യവസ്ഥയും മെച്ചപ്പെട്ട ജീവിത രീതിയും ഇതര മതസ്ഥര്&#x200d; തമ്മിലുള്ള പരസ്പര സഹവര്&#x200d;ത്തിത്വവും ഇക്കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. എന്നാല്&#x200d; വര്&#x200d;ത്തമാന ഇന്ത്യ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സലീം പടനിലം</strong></p>
<p>രാജ്യത്തെ പിന്നാക്ക, ദലിത്, മത ന്യൂനപക്ഷങ്ങള്&#x200d; സങ്കീര്&#x200d;ണങ്ങളായ ഒട്ടേറെ പ്രശ്‌നങ്ങളാണ് ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്; പ്രത്യേകിച്ച് മുസ്‌ലിംകള്&#x200d;. ജനസംഖ്യയില്&#x200d; രണ്ടാമതും ന്യൂനപക്ഷ വിഭാഗങ്ങളില്&#x200d; പ്രബലവുമാണ് ഇന്ത്യയില്&#x200d; മുസ്‌ലിംകള്&#x200d;. ദേശീയ പ്രസ്ഥാനത്തിന് ഈ വിഭാഗം കനപ്പെട്ട സംഭാവനയേകിയിട്ടുണ്ട്. രാജ്യത്തിന്റെ ഭൂതകാലത്തിലേക്കിറങ്ങിചെല്ലുമ്പോള്&#x200d; നൂറ്റാണ്ടുകളോളം ഭരണ ചെങ്കോലേന്തിയവരെന്ന ഖ്യാതിയുമുണ്ട് അവകാശപ്പെടാന്&#x200d;. മഹത്തായ ഒരു സാംസ്‌കാരിക പൈതൃകവും കെട്ടുറപ്പുള്ള ഭരണ വ്യവസ്ഥയും മെച്ചപ്പെട്ട ജീവിത രീതിയും ഇതര മതസ്ഥര്&#x200d; തമ്മിലുള്ള പരസ്പര സഹവര്&#x200d;ത്തിത്വവും ഇക്കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. എന്നാല്&#x200d; വര്&#x200d;ത്തമാന ഇന്ത്യ തങ്ങള്&#x200d;ക്കുമാത്രം അവകാശപ്പെട്ടതാണെന്ന മനോഭാവമാണ് ചിലര്&#x200d; വെച്ചുപുലര്&#x200d;ത്തുന്നത്. ഇന്ത്യ ആരുടെയും കുത്തകയല്ല; രാജ്യത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും രാജ്യത്തെ നിയമങ്ങള്&#x200d; അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയ പൗരന്റേതുമാണ്. അവിടെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യനെന്നോ സിഖ് എന്നോ പാഴ്‌സിയെന്നോ ബുദ്ധനെന്നോ ജൈനനെന്നോ മതമുള്ളവനെന്നോ ഇല്ലാത്തവനെന്നോയെന്ന യാതൊരു വ്യത്യാസവുമില്ല.<br />
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്&#x200d;ക്കുനേരെയുള്ള അതിക്രമങ്ങള്&#x200d; വര്&#x200d;ധിച്ചുവരികയാണ്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങള്&#x200d;ക്കും സുരക്ഷിതത്വം നഷ്ടപ്പെടുന്നു. അവരുടെ വിശ്വാസാചാരങ്ങളെ പോലും ചോദ്യം ചെയ്യപ്പെടുന്നിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. അതിന്റെ പ്രകടമായ തെളിവാണ് മുത്തലാഖ് ബില്ലും പൗരത്വ ഭേദഗതി ബില്ലും പുതിയ സംവരണ ബില്ലുമൊക്കെ.<br />
കേന്ദ്ര സര്&#x200d;ക്കാര്&#x200d; ലോക്‌സഭയില്&#x200d; പാസാക്കിയെടുത്ത മുത്തലാഖ് ബില്&#x200d; (മുസ്‌ലിം വനിതാ വിവാഹ സംരക്ഷണ നിയമം) ലക്ഷ്യമിടുന്നത് മുസ്‌ലിം സ്ത്രീകളുടെ സുരക്ഷിതത്വത്തേക്കാളുപരി ഇപ്പേരില്&#x200d; മുസ്‌ലിം യുവാക്കളെ എങ്ങിനെ തടങ്കലിലിടാമെന്നതാണെന്ന ധാരണ ശക്തമാണ്. ഒരുമിച്ച് മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നയാള്&#x200d;ക്ക് മൂന്ന് വര്&#x200d;ഷം ജയില്&#x200d;ശിക്ഷ നല്&#x200d;കുന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ. മറ്റൊന്ന് മുത്തലാഖ് ചൊല്ലി തടവ് ശിക്ഷ അനുഭവിക്കുന്നയാള്&#x200d; ഭാര്യക്ക് ജീവനാംശവും നല്&#x200d;കണമെന്നതാണ്. ഇതെങ്ങിനെ സാധ്യമാകും? തൊഴില്&#x200d; ചെയ്തു പണമുണ്ടാക്കാന്&#x200d; അവസരമില്ലാതെ ജയിലില്&#x200d; കഴിയുന്നയാള്&#x200d; എങ്ങിനെയാണ് ജീവനാംശം നല്&#x200d;കുക? മുസ്‌ലിം വനിതകള്&#x200d; അനുഭവിക്കുന്ന വിവേചനവും പീഡനവും അവസാനിപ്പിക്കാനാണ് മുത്തലാഖ് ബില്ലെന്നാണ് സര്&#x200d;ക്കാര്&#x200d; വാദം. എന്നാല്&#x200d; മറ്റു പല മതവിഭാഗങ്ങളിലും സ്ത്രീകള്&#x200d; കൊടിയ പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ടെന്നിരിക്കെ, മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്&#x200d; മാത്രം സര്&#x200d;ക്കാര്&#x200d; എന്തിനിത്ര ആവേശം കാണിക്കുന്നുവെന്ന ചോദ്യം പ്രസക്തമാണ്. രാജ്യത്തെ സ്ത്രീകള്&#x200d; അനുഭവിക്കുന്ന പീഡനവും വിവേചനവും അവസാനിപ്പിക്കാന്&#x200d; ഗാര്&#x200d;ഹിക പീഡന വിരുദ്ധ നിയമം നിലവിലുണ്ട്. ഇത് മുസ്‌ലിംകള്&#x200d;ക്കും ബാധകമാണെന്നിരിക്കെ, പിന്നെന്തിനാണ് മുസ്‌ലിംകള്&#x200d;ക്കു മാത്രമായി പ്രത്യേകമൊരു വനിതാവിവാഹ സംരക്ഷണ നിയമമെന്ന ചോദ്യത്തിന് സര്&#x200d;ക്കാര്&#x200d; ഉത്തരം നല്&#x200d;കേണ്ടതുണ്ട്. മുസ്‌ലിം സ്ത്രീകളോടുള്ള അനുകമ്പയല്ല, മറിച്ച് രാജ്യം മുസ്‌ലിംകള്&#x200d;ക്ക് അനുവദിച്ചതും ഭരണഘടന സംരക്ഷണം ഉറപ്പ് നല്&#x200d;കിയതുമായ &#8216;മുസ്‌ലിം വ്യക്തിനിയമം&#8217; തന്നെ ഇല്ലാതാക്കി മുസ്‌ലിംകളുടെ സാംസ്‌കാരിക അസ്തിത്വത്തെ നിഷ്‌കാസനം ചെയ്യുകയാണ് സര്&#x200d;ക്കാര്&#x200d; ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരെങ്കിലും സന്ദേഹിച്ചാല്&#x200d; അതിനവരെ കുറ്റപ്പെടുത്താനൊക്കുമോ? അതിന്റെ ആദ്യപടിയായി വേണം മുത്തലാഖ് വിരുദ്ധ ബില്ലിനെ കാണാന്&#x200d;. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്&#x200d; സിവില്&#x200d; നിയമത്തിനുകീഴിലുള്ളതാണ്. അതിന് ക്രിമിനല്&#x200d; ശിക്ഷ നല്&#x200d;കുന്നത് ശരിയായ നടപടിയല്ല. സിവില്&#x200d; നിയമപ്രകാരം കാണേണ്ട തെറ്റ് ക്രിമിനല്&#x200d; കുറ്റമാകുമ്പോള്&#x200d; യഥാര്&#x200d;ഥത്തില്&#x200d; വാദിക്കും പ്രതിക്കും നീതി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. തലാഖ് ഒന്നായാലും മൂന്നും ഒന്നിച്ചു ചൊല്ലിയാലും ഫലത്തില്&#x200d; ഭാര്യയെ ഉപേക്ഷിക്കലാണത്. എന്നാല്&#x200d; ഭാര്യയെ ഉപേക്ഷിക്കുന്നത് മറ്റു സമുദായങ്ങളിലെല്ലാം സിവില്&#x200d; കുറ്റമാണ്. എന്തുകൊണ്ട് മുസ്‌ലിം സമുദായത്തില്&#x200d; മാത്രം അത് ക്രിമിനല്&#x200d; കുറ്റമായി മാറുന്നു? ബില്ലിലെ ഇസ്‌ലാമിക വിരുദ്ധത ചൂണ്ടിക്കാട്ടുമ്പോള്&#x200d;, ഇത് മതവിഷയമല്ല ലിംഗ നീതിയുടെ പ്രശ്‌നമാണെന്നാണ് കേന്ദ്ര സര്&#x200d;ക്കാരും ബി.ജെ.പിയും പറയുന്നത്. സ്ത്രീമാന്യത, തുല്യനീതി, ലിംഗനീതി എന്നിങ്ങിനെയുള്ള വിഷയങ്ങളെല്ലാം ഇതില്&#x200d; അടങ്ങിയിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം. അങ്ങിനെയെങ്കില്&#x200d; ശബരിമല യുവതി പ്രവേശന വിഷയത്തില്&#x200d; ബി.ജെ.പിയും കേന്ദ്ര സര്&#x200d;ക്കാരും എന്തുകൊണ്ടാണ് അനുകൂല നിലപാട് സ്വീകരിക്കാതിരിക്കുന്നത്? ശബരിമല വിഷയത്തിലെ കോടതി വിധി നടപ്പാക്കാന്&#x200d; സഹായകമായ നിയമ നിര്&#x200d;മാണത്തിന് എന്തുകൊണ്ട് സര്&#x200d;ക്കാര്&#x200d; തയ്യാറാവുന്നില്ല? സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കിലും മുത്തലാഖ്, ശബരിമല വിഷയങ്ങള്&#x200d; സമാനമല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെടുന്നത്. മുത്തലാഖ് സ്ത്രീ-പുരുഷ സമത്വത്തിന്റേതും ശബരിമലയിലെ യുവതി പ്രവേശന വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. യഥാര്&#x200d;ഥത്തില്&#x200d; ലിംഗനീതിയല്ല; തികഞ്ഞ മുസ്‌ലിം വിരുദ്ധതയാണ് സര്&#x200d;ക്കാര്&#x200d; ഇക്കാര്യത്തില്&#x200d; അനുവര്&#x200d;ത്തിക്കുന്നതെന്ന് ഈ ഇരട്ടത്താപ്പിലൂടെ ബോധ്യപ്പെടും.<br />
ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിലും മുസ്‌ലിം വിരുദ്ധത പ്രകടമാണ്. അസമിലെ പൗരത്വ രജിസ്‌ട്രേഷന്&#x200d; കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോള്&#x200d; 40.07 ലക്ഷം പേര്&#x200d; പട്ടികയില്&#x200d; നിന്ന് പുറത്തായിരുന്നു. 3.29 കോടി ജനങ്ങളുള്ള വടക്കുകിഴക്കന്&#x200d; സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സംസ്ഥാനമായ അസമില്&#x200d; 2.89 കോടി പേര്&#x200d; മാത്രമാണ് അവസാന കരട് പ്രകാരം പൗരന്മാരായിട്ടുള്ളത്. സംസ്ഥാനത്തെ ജനസംഖ്യയില്&#x200d; ക്രമാതീതമായ വര്&#x200d;ധനവ് അനുഭവപ്പെടുന്നതായും ബംഗ്ലാദേശില്&#x200d; നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഇതിന് കാരണമെന്നും ആരോപണം ഉയര്&#x200d;ന്ന സാഹചര്യത്തിലാണ് പൗരന്മാരെ രജിസ്റ്റര്&#x200d; ചെയ്യുന്ന പദ്ധതി നടപ്പാക്കിയതെന്നാണ് സര്&#x200d;ക്കാര്&#x200d; വിശദീകരണമെങ്കിലും സംസ്ഥാനത്തെ മുസ്‌ലിംകളെ ലക്ഷ്യമാക്കിയുള്ള ഗൂഢനീക്കമാണിതെന്നാണ് കരുതപ്പെടുന്നത്. മതിയായ രേഖകള്&#x200d; ഇല്ലെന്ന് ചൂണ്ടിക്കാട്ടി 40 ലക്ഷത്തിലേറെ പേരെയാണ് പൗരത്വത്തില്&#x200d;നിന്ന് മാറ്റിനിര്&#x200d;ത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം നിലനില്&#x200d;ക്കെയാണ് ബംഗ്ലാദേശ്, പാകിസ്താന്&#x200d;, അഫ്ഗാനിസ്ഥാന്&#x200d; എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്&#x200d;, ക്രിസ്ത്യന്&#x200d; തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്&#x200d;ക്ക് ഇന്ത്യന്&#x200d; പൗരത്വം നല്&#x200d;കാന്&#x200d; വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്&#x200d; &#8211; 2019 സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്നിരിക്കുന്നത്. ഇതു പ്രകാരം 2014 ഡിസംബര്&#x200d; 31 ന് മുമ്പ് ഇന്ത്യയിലെത്തിയവര്&#x200d;ക്ക് പൗരത്വം ലഭിക്കും. അതത് രാജ്യങ്ങളില്&#x200d; അടിച്ചമര്&#x200d;ത്തല്&#x200d; നേരിടുന്ന ന്യൂനപക്ഷങ്ങള്&#x200d; എന്ന ന്യായീകരണത്തില്&#x200d; ആയിരങ്ങള്&#x200d;ക്ക് പൗരത്വം അനുവദിക്കുന്നതിലൂടെ അനധികൃത കുടിയേറ്റത്തിന് കൈയ്യൊപ്പ് ചാര്&#x200d;ത്തുകയാണ് യഥാര്&#x200d;ഥത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d;. മ്യാന്&#x200d;മറില്&#x200d; ന്യൂനപക്ഷങ്ങളായ റോഹിംഗ്യകള്&#x200d; കൊടിയ പീഡനങ്ങളെത്തുടര്&#x200d;ന്ന് പ്രാണരക്ഷാര്&#x200d;ഥം അഭയംതേടി ഇന്ത്യയിലെത്തുമ്പോള്&#x200d; അവരെ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ ആട്ടിയോടിക്കുന്നവര്&#x200d;ക്ക് എങ്ങിനെയാണ് മറ്റു രാജ്യങ്ങളില്&#x200d;നിന്ന് ചേക്കേറിയ ന്യൂനപക്ഷങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കാന്&#x200d; കഴിയുക? മുത്തലാഖ് പോലെ പൗരത്വ ഭേദഗതി ബില്ലും ബി. ജെ.പിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന ആക്ഷേപം ശക്തമാണ്. മുസ്‌ലിംകളെ മാറ്റിനിര്&#x200d;ത്തുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നത് സ്പഷ്ടമാണ്. പൗരത്വത്തെ വര്&#x200d;ഗീയമായി വേര്&#x200d;തിരിക്കുന്നതിലൂടെ ഭരണഘടന ഉയര്&#x200d;ത്തിപ്പിടിക്കുന്ന മഹിത മൂല്യങ്ങളെയാണ് യഥാര്&#x200d;ഥത്തില്&#x200d; സര്&#x200d;ക്കാര്&#x200d; നിരാകരിക്കുന്നത്.<br />
ഉയര്&#x200d;ന്ന ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസില്&#x200d; പത്ത് ശതമാനം സംവരണം ഏര്&#x200d;പ്പെത്തിക്കൊണ്ടുള്ള 124ാം ഭരണഘടനാ ഭേദഗതി ബില്&#x200d;-2019 പാര്&#x200d;ലമെന്റിന്റെ ഇരുസഭകളിലും സര്&#x200d;ക്കാര്&#x200d; പാസാക്കിയെടുക്കുകയുണ്ടായി. ഇതും വര്&#x200d;ഗീയ പ്രീണനനയത്തിന്റെ ഭാഗമാണ്. സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനോ ദാരിദ്ര്യ നിര്&#x200d;മ്മാര്&#x200d;ജ്ജനത്തിനോ വേണ്ടിയുള്ള ഒന്നല്ല. മറിച്ച് അത് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്&#x200d; പിന്നാക്കം നില്&#x200d;ക്കുന്ന ജനവിഭാഗങ്ങള്&#x200d;ക്ക് സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്&#x200d; അര്&#x200d;ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള ഒരു സുരക്ഷാപദ്ധതിയാണ്. മുന്നാക്ക വിഭാഗങ്ങളില്&#x200d; സാമ്പത്തിക ക്ലേശം നേരിടുന്നവരുണ്ടെങ്കില്&#x200d; അത് പരിഹരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; മറ്റു മാര്&#x200d;ഗങ്ങള്&#x200d; ആരായുകയാണ് വേണ്ടത്. പിന്നാക്കക്കാരുടെ അവസരം നഷ്ടപ്പെടുത്തികൊണ്ടുള്ള ഒരു സാമ്പത്തിക സംവരണം മുന്നാക്കക്കാരിലെ പിന്നാക്കക്കാര്&#x200d;ക്ക് വേണ്ടി ആവിഷ്‌കരിക്കുന്നത് നീതിയുക്തമല്ല.<br />
എട്ടുലക്ഷം രൂപ വരുമാനപരിധി നിശ്ചയിച്ചുകൊണ്ടുള്ള ക്രീമിലെയര്&#x200d; വ്യവസ്ഥയിലാണ് പിന്നാക്ക വിഭാഗങ്ങളില്&#x200d;പെട്ടവര്&#x200d;ക്ക് ഇപ്പോള്&#x200d; സംവരണ ആനുകൂല്യം ലഭിക്കുന്നത്. കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദ്ദേശിച്ച മാനദണ്ഡങ്ങള്&#x200d; പ്രകാരം മുന്നാക്ക വിഭാഗങ്ങള്&#x200d;ക്കുള്ള വരുമാനപരിധിയും എട്ടുലക്ഷം രൂപ തന്നെയാണ്. ഈ മാനദണ്ഡമനുസരിച്ച് എട്ടുലക്ഷം രൂപയില്&#x200d; താഴെ വരുമാനമുള്ള മുന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്&#x200d;ഥികളും പുതുതായി സംവരണത്തിന് അര്&#x200d;ഹത നേടുന്നു. ഇതോടെ മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക വിഭാഗങ്ങള്&#x200d;ക്കും സംവരണത്തിന് ഒരേ വരുമാന പരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക സംവരണം നടപ്പാക്കുക വഴി യഥാര്&#x200d;ഥത്തില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; സാമുദായിക സംവരണം അട്ടിമറിക്കുകയാണ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കാറായതോടെ വര്&#x200d;ഗീയ പ്രീണനവും മത വിഭജനവും നടത്തി ഹിന്ദു വോട്ട് ബാങ്ക് ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബി.ജെ.പി സര്&#x200d;ക്കാരിന്റെ ധൃതിപ്പെട്ടുള്ള ഈ നിയമ നിര്&#x200d;മാണങ്ങള്&#x200d;. വര്&#x200d;ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചുള്ള ഇത്തരം നീക്കങ്ങള്&#x200d; അവരില്&#x200d; നിന്ന് ഇനിയും പ്രതീക്ഷിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-economic-reservation-and-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലവിലുള്ള സംവരണം ഇല്ലാതാക്കില്ലെന്ന് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/kerala-government-decision-reservation-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/kerala-government-decision-reservation-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 31 Jan 2018 18:16:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ecenomic reservation]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[pinarayi government]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67673</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്&#x200d;ക്കുന്ന സംവരണം ഇല്ലാതാക്കുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്&#x200d; അടിസ്ഥാനമില്ലാത്തതാണെന്നും നന്ദിപ്രമേയ ചര്&#x200d;ച്ചക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം ഏര്&#x200d;പ്പെടുത്താനുള്ള ഒരു നീക്കവും ഈ സര്&#x200d;ക്കാരില്&#x200d; നിന്നുണ്ടാവില്ല. നിലവിലെ സംവരണക്രമം നിലനില്&#x200d;ക്കണമെന്നതാണ് ഇടത് നിലപാട്. അതേസമയം മുന്നാക്കക്കാരിലെ പരമദരിദ്രര്&#x200d;ക്ക് സംവരണം ഏര്&#x200d;പ്പെടുത്തണമെന്നും അതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നതും ഇടതു മുന്നണിയുടെ നേരത്തെ മുതലുള്ള നിലപാടാണ്. ഹിന്ദുവിഭാഗങ്ങള്&#x200d;ക്ക് മാത്രമാണ് ദേവസ്വംബോര്&#x200d;ഡില്&#x200d; നിയമനം. അവിടെ ന്യൂനപക്ഷ സംവരണം ഇല്ലാത്തതിനാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>തിരുവനന്തപുരം:</strong> സംസ്ഥാനത്ത് നിലനില്&#x200d;ക്കുന്ന സംവരണം ഇല്ലാതാക്കുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്&#x200d; അടിസ്ഥാനമില്ലാത്തതാണെന്നും നന്ദിപ്രമേയ ചര്&#x200d;ച്ചക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം ഏര്&#x200d;പ്പെടുത്താനുള്ള ഒരു നീക്കവും ഈ സര്&#x200d;ക്കാരില്&#x200d; നിന്നുണ്ടാവില്ല. നിലവിലെ സംവരണക്രമം നിലനില്&#x200d;ക്കണമെന്നതാണ് ഇടത് നിലപാട്. അതേസമയം മുന്നാക്കക്കാരിലെ പരമദരിദ്രര്&#x200d;ക്ക് സംവരണം ഏര്&#x200d;പ്പെടുത്തണമെന്നും അതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നതും ഇടതു മുന്നണിയുടെ നേരത്തെ മുതലുള്ള നിലപാടാണ്. ഹിന്ദുവിഭാഗങ്ങള്&#x200d;ക്ക് മാത്രമാണ് ദേവസ്വംബോര്&#x200d;ഡില്&#x200d; നിയമനം. അവിടെ ന്യൂനപക്ഷ സംവരണം ഇല്ലാത്തതിനാല്&#x200d; ഒഴിവു വരുന്ന 10 ശതമാനം തസ്തികകള്&#x200d; മുന്നാക്കക്കാരിലെ പാവങ്ങള്&#x200d;ക്ക് നല്&#x200d;കാനാണ് തീരുമാനം. അതിന് ഭരണഘടനാ ഭേദഗതി ആവശ്യമില്ല. നേരത്തെ സംവരണ ആനുകൂല്യം ലഭിക്കുന്ന ആര്&#x200d;ക്കും ഒരു നഷ്ടവും വരില്ല. മാത്രമല്ല ഈ വിഭാഗങ്ങളുടെ സംവരണ ശതമാനത്തില്&#x200d; വര്&#x200d;ധനയും വരുത്തിയിട്ടുണ്ട്.</p>
<p>വഖഫ് ബോര്&#x200d;ഡിലേക്കുള്ള പി.എസ്.സി നിയമനങ്ങള്&#x200d; മുസ്‌ലിം വിഭാഗത്തിന് മാത്രമായി വ്യവസ്ഥ ചെയ്യും. ഇക്കാര്യത്തില്&#x200d; ഒരു ആശങ്കയുടെയും ആവശ്യമില്ലെന്ന് എം.ഉമ്മറിനെ മുഖ്യമന്ത്രി അറിയിച്ചു.ഏതാനും പേര്&#x200d; ചേര്&#x200d;ന്നിരുന്ന് നിയമനം നടത്തുമ്പോള്&#x200d; പരിചയക്കാരോ മറ്റു തരത്തില്&#x200d; ബന്ധമുള്ളവരോ ആകും തെരഞ്ഞെടുക്കപ്പെടുക.എന്നാല്&#x200d; പി.എസ്.സിക്കു വിടുമ്പോള്&#x200d; നിയമനങ്ങള്&#x200d; കൂടുതല്&#x200d; വിശാലവും സുതാര്യവുമാവും. ഇതിന് നിയമപരമായ തടസങ്ങളില്ലെന്ന് പരിശോധനയില്&#x200d; വ്യക്തമായി. ദേവസ്വം നിയമനങ്ങള്&#x200d;ക്ക് നേരത്തെ റിക്രൂട്ട്മെന്റ് ബോര്&#x200d;ഡുണ്ടായിരുന്നു. ഇടക്കാലത്ത് ഇല്ലാതായ ഈ സംവിധാനം പുനഃസംഘടിപ്പിക്കുകയാണ് ചെയ്തത്.</p>
<p>കേരള അഡ്മിനിസ്ട്രേറ്റീവ് സര്&#x200d;വീസ് നടപ്പാക്കുമ്പോള്&#x200d; നേരിട്ടുള്ള നിയമനങ്ങളില്&#x200d; (സ്ട്രീം ഒന്ന്) മാത്രമാണ് സംവരണം ബാധകമാവുക. രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് സര്&#x200d;വീസില്&#x200d; നിന്നുള്ളവരില്&#x200d; നിന്ന് നിയമനം നടത്തുന്നതിനാല്&#x200d; സംവരണം ബാധകമാവുന്നില്ല. കെ.എസ്.ആര്&#x200d;.ടി.സി പെന്&#x200d;ഷന്&#x200d; മുടക്കമില്ലാതെ നല്&#x200d;കാന്&#x200d; നടപടി എടുക്കും. കിഫ്ബിയിലൂടെ 15 വകുപ്പുകളിലായി 18,938.95 കോടിയുടെ പദ്ധതികള്&#x200d;ക്ക് അനുമതി നല്&#x200d;കിയിട്ടുണ്ട്. 331.95 കോടി ഇതിനകം ചെലവഴിക്കുകയും ചെയ്തു.വന്&#x200d;കിട പദ്ധതികള്&#x200d;ക്ക് ഉണ്ടാകാറുള്ള സ്വാഭാവിക കാലതാമസം മാത്രമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. 36 നെതിരെ 81 വോട്ടുകള്&#x200d;ക്ക് നന്ദിപ്രമേയം സഭ പാസാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-government-decision-reservation-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക സംവരണത്തിനെതിരെ പിന്നോക്ക വിഭാഗങ്ങള്‍ യോജിച്ച പ്രക്ഷോഭത്തിന്</title>
		<link>https://www.chandrikadaily.com/collective-protest-against-economic-reservation.html</link>
					<comments>https://www.chandrikadaily.com/collective-protest-against-economic-reservation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 22 Nov 2017 15:10:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[collective protest]]></category>
		<category><![CDATA[ecenomic reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55581</guid>

					<description><![CDATA[&#160; കൊച്ചി: മുന്നോക്ക സമുദായങ്ങള്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ വിരുദ്ധ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംവരണ സമുദായങ്ങളുടെ യോജിച്ച പ്രക്ഷോഭ പരിപാടികള്‍ക്കും നിയമ നടപടികള്‍ക്കും രൂപം നല്‍കുവാന്‍ എറണാകുളത്ത് ചേര്‍ന്ന 27 പിന്നോക്ക വിഭാഗ സംഘടനകളുടെ ആലോചനയോഗം തീരുമാനിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുട്ടി അഹമ്മദ് കുട്ടി, അഡ്വ. സി.കെ വിദ്യാസാഗര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ്, കുട്ടപ്പ ചെട്ടിയാര്‍, പി. രാമഭദ്രന്‍, പി.പി രാജന്‍, അഡ്വ. എന്‍.ഡി പ്രേമചന്ദ്രന്‍, പ്രൊഫ. ടി.ബി വിജയകുമാര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കൊച്ചി: മുന്നോക്ക സമുദായങ്ങള്&#x200d;ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്&#x200d;പ്പെടുത്താനുള്ള ഭരണഘടനാ വിരുദ്ധ സര്&#x200d;ക്കാര്&#x200d; തീരുമാനത്തിനെതിരെ സംവരണ സമുദായങ്ങളുടെ യോജിച്ച പ്രക്ഷോഭ പരിപാടികള്&#x200d;ക്കും നിയമ നടപടികള്&#x200d;ക്കും രൂപം നല്&#x200d;കുവാന്&#x200d; എറണാകുളത്ത് ചേര്&#x200d;ന്ന 27 പിന്നോക്ക വിഭാഗ സംഘടനകളുടെ ആലോചനയോഗം തീരുമാനിച്ചു. ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, കുട്ടി അഹമ്മദ് കുട്ടി, അഡ്വ. സി.കെ വിദ്യാസാഗര്&#x200d;, കടയ്ക്കല്&#x200d; അബ്ദുല്&#x200d; അസീസ്, കുട്ടപ്പ ചെട്ടിയാര്&#x200d;, പി. രാമഭദ്രന്&#x200d;, പി.പി രാജന്&#x200d;, അഡ്വ. എന്&#x200d;.ഡി പ്രേമചന്ദ്രന്&#x200d;, പ്രൊഫ. ടി.ബി വിജയകുമാര്&#x200d; തുടങ്ങിയവര്&#x200d; കൂട്ടായ ഭാവി പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് എല്ലാവിധ സഹകരണവും പിന്തുണയും പ്രഖ്യാപിച്ചു.<br />
മുസ്‌ലിം ലീഗ്, എസ്.എന്&#x200d;.ഡി.പി യോഗം, കെ.ആര്&#x200d;.എല്&#x200d;.സി.സി, മെക്ക, ജമാഅത്തെ ഇസ്‌ലാമി, കേരള മുസ്‌ലിം ജമാഅത്തു കൗണ്&#x200d;സില്&#x200d;, ശ്രീനാരായണ സേവാസംഘം, വിവിധ ദലിത് സംഘടനകള്&#x200d;, ജമാഅത്ത് കൗണ്&#x200d;സില്&#x200d;, കേരള ലാറ്റിന്&#x200d; കാത്തലിക് അസോസിയേഷന്&#x200d;, ജമാഅത്ത് ഫെഡറേഷന്&#x200d;, സംവരണ സമുദായ മുന്നണി, എം.ഇ.എസ്, എം.എസ്.എസ്, ജനതാദള്&#x200d; (നാഷണലിസ്റ്റ്), സോഷ്യല്&#x200d; ഡെമോക്രാറ്റിക് പാര്&#x200d;ട്ടി, സോളിഡാരിറ്റി, വെല്&#x200d;ഫെയര്&#x200d; പാര്&#x200d;ട്ടി, പോപ്പുലര്&#x200d; ഫ്രണ്ട്, എസ്.എന്&#x200d; ട്രസ്റ്റ്, സോഷ്യല്&#x200d; ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്&#x200d;, എഴുത്തച്ഛന്&#x200d; സമാജം, േഫാറം ഫോര്&#x200d; സോഷ്യല്&#x200d; ജസ്റ്റിസ്, ഇമാം കൗണ്&#x200d;സില്&#x200d;, എസ്.എന്&#x200d; യൂത്ത് മൂവ്‌മെന്റ്, ഫ്രെറ്റേണിറ്റി മൂവ്‌മെന്റ്, എസ്.ഐ.ഒ ഇസ്‌ലാമിക് വെല്&#x200d;ഫെയര്&#x200d; ഫോറം, ഇസ്‌റ, എച്ച്.സി.ഐ, ദലിത് പിന്നോക്ക ആക്റ്റിവിസ്റ്റുകളടക്കം പങ്കെടുത്ത സംവരണ സമുദായ നേതൃയോഗം അമ്പത്തിയൊന്നംഗവര്&#x200d;ക്കിങ്ങ് ഗ്രൂപ്പിന് രൂപംനല്&#x200d;കി. സമാന ചിന്താഗതിക്കാരായ മുഴുവന്&#x200d; പ്രസ്ഥാനങ്ങളെയും നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ പ്രത്യക്ഷ സമര പരിപാടികള്&#x200d;ക്കും യോജിച്ച മുന്നേറ്റത്തിനും വര്&#x200d;ക്കിങ്ങ് ഗ്രൂപ്പ് മുന്&#x200d;കൈ എടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/collective-protest-against-economic-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
