<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>economic crisis &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/economic-crisis/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 26 Jan 2023 10:31:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>economic crisis &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചിന്തയുടെ ശമ്പളവും സര്&#x200d;ക്കാര്&#x200d; ധൂര്&#x200d;ത്തും &#8211; എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/salaries-and-government-waste-with-chinta.html</link>
					<comments>https://www.chandrikadaily.com/salaries-and-government-waste-with-chinta.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Jan 2023 10:31:34 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[chinta jerom]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[economic crisis]]></category>
		<category><![CDATA[editorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234583</guid>

					<description><![CDATA[ചരിത്രത്തിലിന്നേവരെയില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴാണ് കപട നാടകങ്ങളിലൂടെ സി.പി.എം നേതാക്കന്&#x200d;മാര്&#x200d; ഖജനാവ് കാലിയാക്കിക്കൊണ്ടിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന യുവജന കമ്മീഷന്&#x200d; അധ്യക്ഷ ചിന്താജെറോമിന്റെ ശമ്പള വിവാദം രണ്ടാം പിണറായി സര്&#x200d;ക്കാറിന്റെ ധൂര്&#x200d;ത്തിന്റെയും സ്വജനപക്ഷ പാതത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ്. കായിക യുവജനകാര്യ പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി എം. ശിവശങ്കര്&#x200d; ഇറക്കിയ ഉത്തരവു പ്രകാരം 6.1.17 മുതല്&#x200d; 26.5.18 വരെയുള്ള മുന്&#x200d;കാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപയായാണ് ചിന്തയുടെ ശമ്പളം വര്&#x200d;ധിപ്പിച്ചിരിക്കുന്നത്. കുടിശ്ശിക കാലയളവില്&#x200d; 50,000 രൂപയാണ് അവര്&#x200d;ക്ക് ശമ്പളമായി ലഭിച്ചിരുന്നത്. 26.5.18 മുതലാണ് ഇത് ഒരു ലക്ഷം രൂപയാക്കി വര്&#x200d;ധിപ്പിച്ചിരുന്നത്. ഇതോടെ കുടിശ്ശിയിക ഇനത്തില്&#x200d; മാത്രം എട്ടര ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവില്&#x200d; നിന്ന് അവര്&#x200d;ക്ക് എടുത്തുകൊടുക്കുന്നത്.</p>
<p>സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം നട്ടംതിരിയുമ്പോഴുള്ള മുന്&#x200d;കാല പ്രാബല്യത്തോടെയുള്ള ഈ ശമ്പള വര്&#x200d;ധനവിനോട് ധനവകുപ്പിന് പോലും യോജിക്കാന്&#x200d; കഴിഞ്ഞിരുന്നില്ല. കായിക വകുപ്പിന്റെ ആവശ്യം പലവട്ടം ധനവകുപ്പ് തിരിച്ചയച്ചതാണ്. എന്നാല്&#x200d; കടുത്ത സമ്മര്&#x200d;ദ്ദത്തിന് വഴങ്ങി ഈ കടുംവെട്ട് തീരുമാനത്തിന് അവസാനം മന്ത്രി കെ.എന്&#x200d; വേണുഗോപാല്&#x200d; പച്ചക്കൊടി കാണിക്കുകയായിരുന്നു. സ്‌പോര്&#x200d;ട്‌സ് യുവജനകാര്യ വകുപ്പിന്റെ ചുമതല സജി ചെറിയാനില്&#x200d; നിന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വഹിക്കുമ്പോഴാണ് സര്&#x200d;ക്കാര്&#x200d; ഈ തീരുമാനമെടുത്തരിക്കുന്നതെന്നതും വകുപ്പ് സെക്രട്ടറിയുടെ ചുമതലയില്&#x200d; മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്&#x200d; എസ്. ശിവശങ്കറാണെന്നതും ഇവിടെ ചേര്&#x200d;ത്തു വായിക്കേണ്ടതാണ്. സ്വാഭാവികമായും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്&#x200d; വിഷയത്തിലുണ്ടായിരിക്കുമെന്നതുറപ്പാണ്.</p>
<p>ശമ്പള വര്&#x200d;ധനവിലും അത് മുന്&#x200d;കാല പ്രാബല്യത്തോടെ തന്നെ അനുവദിക്കുന്നതിലും പല തരത്തിലുള്ള ഒളിച്ചുകളികളും നടന്നിട്ടുണ്ട്. അതിന്റെ തെളിവാണ് ഇക്കാര്യത്തില്&#x200d; ചിന്താ ജെറോം മാധ്യമങ്ങള്&#x200d;ക്ക് മുന്നില്&#x200d; പറഞ്ഞ പച്ചക്കള്ളം. ശമ്പള വര്&#x200d;ധന ആവശ്യപ്പെട്ട് താന്&#x200d; ധനവകുപ്പിന് കത്തെഴുതിയിട്ടില്ലെന്നും അങ്ങനെയൊരു കത്ത് ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്&#x200d; അതു പുറത്തുവിടണമെന്നുമായിരുന്നു അവരുടെ വെല്ലുവിളി. ഇത്രയും വലിയ തുക കുടിശ്ശികയായി ലഭിച്ചാല്&#x200d; അത് മുഴുവന്&#x200d; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്&#x200d;കുമെന്നും അവര്&#x200d; പ്രഖ്യാപിച്ചിരുന്നു. എന്നാല്&#x200d; കുടിശ്ശിക ഉള്&#x200d;പ്പെടെയുള്ള ശമ്പള വര്&#x200d;ധന ചിന്താജെറോമിന്റെ അഭ്യര്&#x200d;ത്ഥന പ്രകാരമാണെന്ന് സര്&#x200d;ക്കാര്&#x200d; ഉത്തരവില്&#x200d; തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.</p>
<p>ചരിത്രത്തിലിന്നേവരെയില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴാണ് കപട നാടകങ്ങളിലൂടെ സി.പി.എം നേതാക്കന്&#x200d;മാര്&#x200d; ഖജനാവ് കാലിയാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ അന്തര്&#x200d;നാടകങ്ങള്&#x200d;ക്കും കുടപിടിക്കുകയും അവസാനം വിവാദമാകുമ്പോള്&#x200d; ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടില്&#x200d; തെളിഞ്ഞവെള്ളത്തിലിരിക്കുന്ന മുഖ്യമന്ത്രിയുടെ കാപട്യവും ഇവിടെ തുറന്നു കാട്ടപ്പെടുകയാണ്.</p>
<p>ശമ്പളവും പെന്&#x200d;ഷനും മാത്രമല്ല ക്ഷേമ പെന്&#x200d;ഷനുകളുടെ വിതരണവും താളംതെറ്റിയ ഒരു നാട്ടിലാണ് ഇത്തരത്തിലുള്ള ധൂര്&#x200d;ത്തെന്നതാണ് ഏറ്റവും സങ്കടകരം. രണ്ടാം പിണറായി സര്&#x200d;ക്കാര്&#x200d; സംസ്ഥാനത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഓരോ ദിവസം പിന്നിടുംതോറും നാട്ടിലെ ജനങ്ങള്&#x200d; ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്&#x200d; എത്തിച്ചേര്&#x200d;ന്നിരിക്കുന്നു. സര്&#x200d;ക്കാറിനു കീഴിലുള്ള വിവിധ കമ്മീഷനുകളുടെ പ്രവര്&#x200d;ത്തനം പാര്&#x200d;ട്ടിയുടെ പോഷക സംഘടനകളെപോലും വെല്ലുന്ന തരത്തിലാണെന്ന് ഓരോ വിഷയത്തിലും ഇവര്&#x200d; നടത്തിയ ഇടപെടലുകള്&#x200d; പലതവണ തെളിയിച്ചതാണ്. യുവജന ,ബാലാവകാശ , വനിതാ കമ്മീഷന്&#x200d; എന്നൊന്നുമുള്ള വ്യത്യാസം ഇക്കാര്യത്തിലില്ല. നിര്&#x200d;ണായക ഘട്ടങ്ങളില്&#x200d; ഇതിന്റെയൊക്കെ അധ്യക്ഷന്&#x200d;മാര്&#x200d; അര്&#x200d;ത്ഥഗര്&#x200d;ഭമായ മൗനത്തിലാണുണ്ടാവാറുള്ളത്. ഇങ്ങനെയുള്ള സ്ഥാപനങ്ങള്&#x200d; ഇത്രത്തോളം രാഷ്ട്രീയവല്&#x200d;ക്കരിക്കപ്പെട്ട ഒരു കാലം ഇതിനുമുമ്പ് കേരളത്തിലുണ്ടായിട്ടില്ല.</p>
<p>ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ വല്&#x200d;ക്കരിക്കുന്നതിന്റെ പേരില്&#x200d; കേന്ദ്രത്തിനെതിരെ വലിയ വായില്&#x200d; സംസാരിക്കുന്ന സി.പി.എമ്മും ഇടതുപക്ഷവും മോദി സര്&#x200d;ക്കാറിനെ വെല്ലുന്ന തരത്തിലാണ് സംസ്ഥാനത്ത് കാര്യങ്ങള്&#x200d; മുന്നോട്ട് നീക്കുന്നത്. ഈ വിധേയത്വത്തിനുള്ള സമ്മാനം എന്ന കണക്കെ ഇത്തരം കമ്മീഷനുകളുടെ തലപ്പത്തുള്ളവര്&#x200d;ക്കെല്ലാം ശമ്പളവും ആനുകൂല്യവുമൊക്കെ വാരിക്കോരി നല്&#x200d;കുകയുമാണ്. ഭരണത്തുടര്&#x200d;ച്ച എന്തും ചെയ്യാനുള്ള ലൈസന്&#x200d;സാക്കിമാറ്റിയ ഈ ഭരണകൂടത്തിന്റെ ആത്മവിശ്വാസം വൈകാരിക പ്രകടനങ്ങളിലൂടെ ജനങ്ങളെ മയക്കിക്കിടത്താം എന്നതാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേടുകൊണ്ട് ദുരിത പര്&#x200d;വങ്ങള്&#x200d; പേറേണ്ടിവരുന്ന നാട്ടിലെ ജനങ്ങള്&#x200d; ഈ കുതന്ത്രങ്ങളെല്ലാം തിരിച്ചറിഞ്ഞുകഴിഞ്ഞു എന്ന് ബോധ്യപ്പെടാന്&#x200d; സര്&#x200d;ക്കാറിന് അധിക കാലം കാത്തിരിക്കേണ്ടി വരില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/salaries-and-government-waste-with-chinta.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രത്തില്&#x200d; ആദ്യമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക്; തുറന്നു സമ്മതിച്ച് ആര്&#x200d;ബിഐ</title>
		<link>https://www.chandrikadaily.com/india-in-historic-technical-recession-signals-rbi-in-its-first.html</link>
					<comments>https://www.chandrikadaily.com/india-in-historic-technical-recession-signals-rbi-in-its-first.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 12 Nov 2020 06:30:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[economic crisis]]></category>
		<category><![CDATA[Financial Crisis]]></category>
		<category><![CDATA[INDIAN ECONOMY]]></category>
		<category><![CDATA[RBI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=167152</guid>

					<description><![CDATA['2020-21ലെ ആദ്യ പാദത്തില്&#x200d; ചരിത്രത്തില്&#x200d; ആദ്യമായി ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു' - എന്നാണ് ആര്&#x200d;ബിഐ സംഘം എഴുതിയിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ആര്&#x200d;ബിഐ റിപ്പോര്&#x200d;ട്ട്. സാമ്പത്തിക വര്&#x200d;ഷത്തിന്റെ രണ്ടാം പാദത്തിലും തുടര്&#x200d;ച്ചയായ ഇടിവ് രേഖപ്പെടുത്തിയെന്നാണ് ആര്&#x200d;ബിഐ ഡപ്യൂട്ടി ഗവര്&#x200d;ണര്&#x200d; മൈക്കല്&#x200d; പത്ര സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്. സെപ്തംബറില്&#x200d; അവസാനിച്ച പാദത്തില്&#x200d; ജിഡിപി വളര്&#x200d;ച്ച 8.6 ശതമാനം ആയാണ് ചുരുങ്ങിയത്. ഏപ്രില്&#x200d;-ജൂണ്&#x200d; വരെയുള്ള ഒന്നാം പാദത്തില്&#x200d; 24 ശതമാനമാണ് ജിഡിപി ഇടിഞ്ഞിരുന്നത്.</p>
<p>&#8216;2020-21ലെ ആദ്യ പാദത്തില്&#x200d; ചരിത്രത്തില്&#x200d; ആദ്യമായി ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചു&#8217; &#8211; എന്നാണ് ആര്&#x200d;ബിഐ സംഘം എഴുതിയിട്ടുള്ളത്. നവംബര്&#x200d; 27ന് ഇതുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകള്&#x200d; സര്&#x200d;ക്കാര്&#x200d; പ്രസിദ്ധീകരിക്കും. ജൂലൈ-സെപ്തംബര്&#x200d; പാദത്തില്&#x200d; ജിഡിപി വളര്&#x200d;ച്ച 10.4 ശതമാനത്തിന്റെ കുറവുണ്ടാകും എന്നാണ് ബ്ലൂംബര്&#x200d;ഗ് പ്രവചിച്ചിരുന്നത്.</p>
<p>വാഹന നില്&#x200d;പ്പന മുതല്&#x200d; ബാങ്കിങ് മേഖലയിലെ പണ ലഭ്യത വരെയുള്ള കാര്യങ്ങള്&#x200d; കണക്കാക്കിയാണ് ആര്&#x200d;ബിഐ സംഘം പഠനം തയ്യാറാക്കിയത്. ഈ സാമ്പത്തിക വര്&#x200d;ഷം 9.5 ശതമാനത്തിന്റെ സാമ്പത്തിക വളര്&#x200d;ച്ചാ കുറവാണ് ആര്&#x200d;ബിഐ കണക്കാക്കിയിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-in-historic-technical-recession-signals-rbi-in-its-first.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജവാര്&#x200d;ത്തകള്&#x200d; കൊണ്ട് യുവാക്കളെ പ്രക്ഷോഭത്തില്&#x200d; നിന്നും അധികകാലം പിടിച്ചുനിര്&#x200d;ത്താനാവില്ലെന്ന് രഘുറാം രാജന്&#x200d;</title>
		<link>https://www.chandrikadaily.com/social-media-fake-news-cant-divert-for-long-jobless-youth-will-hit-the-streets-raghuram-rajan.html</link>
					<comments>https://www.chandrikadaily.com/social-media-fake-news-cant-divert-for-long-jobless-youth-will-hit-the-streets-raghuram-rajan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Oct 2020 13:07:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[economic crisis]]></category>
		<category><![CDATA[Indias-GDP]]></category>
		<category><![CDATA[Nirmala SItharaman]]></category>
		<category><![CDATA[raghuram rajan]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[RBI RULE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163714</guid>

					<description><![CDATA[''തൊഴിലില്ലായ്​മയിൽ നിന്നും കുറച്ചുകാലത്തേക്ക്​ യുവാക്കളുടെ ശ്രദ്ധ തിരിക്കാം. ​തൊഴിലവസരങ്ങൾ സൃഷ്​ടിച്ചില്ലെങ്കിൽ അവർ തെരുവിലേക്കിറങ്ങുകതന്നെ ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച്​ വിഷയം മാറ്റാൻ ശ്രമിക്കാം, പക്ഷേ അത്​ പരാജയപ്പെടും'', രഘുറാം രാജൻ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ഇന്ത്യയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ രാജ്യത്തെ യുവാക്കൾ തെരുവിലേക്ക് ഇറങ്ങുമെന്ന് മുൻ ആര്&#x200d;ബിഐ ഗവര്&#x200d;ണര്&#x200d; രഘുറാം രാജൻ. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്&#x200d;ത്തകള്&#x200d; നൽകി അധിക നാൾ ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ ആകില്ലെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു. ഭവൻസ് എസ്പി ജയിൻ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വെബിനാറിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8221;തൊഴിലില്ലായ്​മയിൽ നിന്നും കുറച്ചുകാലത്തേക്ക്​ യുവാക്കളുടെ ശ്രദ്ധ തിരിക്കാം. ​തൊഴിലവസരങ്ങൾ സൃഷ്​ടിച്ചില്ലെങ്കിൽ അവർ തെരുവിലേക്കിറങ്ങുകതന്നെ ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച്​ വിഷയം മാറ്റാൻ ശ്രമിക്കാം, പക്ഷേ അത്​ പരാജയപ്പെടും&#8221;, രഘുറാം രാജൻ പറഞ്ഞു.</p>
<p>കേന്ദ്ര സര്&#x200d;ക്കാറിന്റെ നിര്&#x200d;ഭര്&#x200d; ഭാരത് പദ്ധതിയ്ക്ക് കീഴില്&#x200d; ഉള്ള ഇറക്കുമതി നയത്തേയും രഘുറാം രാജന്&#x200d; വിമര്&#x200d;ശിച്ചു. നേരത്തെ നടപ്പാക്കി പരാജയപ്പെട്ട ഇറക്കുമതി നയമാണിത്. ഇറക്കുമതിത്തീരുവ ഉയര്&#x200d;ത്തി ഇറക്കുമതി കുറയ്ക്കാന്&#x200d; ഉള്ള ശ്രമം കഴിഞ്ഞ കുറേ വര്&#x200d;ഷമായി നമ്മള്&#x200d; ചെയ്യുന്ന വിജയം കാണാത്ത പ്രവര്&#x200d;ത്തനമാണ്. ഇറക്കുമതിത്തീരുവ കുത്തനെ ഉയര്&#x200d;ത്തുന്നതിന് പകരം ഇന്ത്യയില്&#x200d; ഉത്പാദനം ഉയര്&#x200d;ത്തുകയാണ് വേണ്ടതെന്നും രഘുറാം രാജന്&#x200d; വ്യക്തമാക്കി.</p>
<p>വിദ്യാഭ്യാസ ചെലവ് ഉയര്&#x200d;ന്നതുമൂലം കുട്ടികളെ സ്‌കൂളില്&#x200d; അയക്കാന്&#x200d; സാധാരണക്കാര്&#x200d;ക്ക് കഴിയാത്ത സ്ഥിതിവരെയുണ്ടാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.<br />
രാജ്യത്ത് ഉപഭോഗം ഉയര്&#x200d;ത്താന്&#x200d; ഉള്ള സര്&#x200d;ക്കാര്&#x200d; നടപടികള്&#x200d; കരുതലോടെയും ശ്രദ്ധയോടെയും നടപ്പാക്കിയാലേ ഫലം കാണൂ. സൗജന്യമായി ചെക്ക് ബുക്ക് നല്&#x200d;കാനുള്ള സമയം അല്ലിതെന്നും അദ്ദേഹം വിമര്&#x200d;ശിച്ചു. പ്രതിസന്ധി മൂലം രാജ്യത്തെ കമ്പനികള്&#x200d; തുറക്കാന്&#x200d; ആകാതെ അടച്ചുപൂട്ടിയാല്&#x200d; സാമ്പത്തിക സ്ഥിതി വീണ്ടും മോശമാകുമെന്നും സാമ്പത്തിക വിദഗ്ധര്&#x200d; മുന്നറിയിപ്പു നല്&#x200d;കി. രാജ്യത്തെ ജിഡിപിയുടെ 50 ശതമാനവും കടം എത്തുന്ന നിലവിലെ സ്ഥിതി ശോചനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാ്ട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/social-media-fake-news-cant-divert-for-long-jobless-youth-will-hit-the-streets-raghuram-rajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; ഗാന്ധിയുടെ മുന്നറിയിപ്പുകള്&#x200d; യാഥാര്&#x200d;ത്ഥ്യമായെന്ന് സച്ചിന്&#x200d; പൈലറ്റ്</title>
		<link>https://www.chandrikadaily.com/sachin-pilot-backs-rahul-gandhi-as-he-slams-modi-government-over-economy.html</link>
					<comments>https://www.chandrikadaily.com/sachin-pilot-backs-rahul-gandhi-as-he-slams-modi-government-over-economy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 Sep 2020 13:46:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid crisis]]></category>
		<category><![CDATA[economic crisis]]></category>
		<category><![CDATA[Indias-GDP]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[rahul 2.0]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[Sachin Pilot]]></category>
		<category><![CDATA[tsunami]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152593</guid>

					<description><![CDATA['രാഹുല്&#x200d; ഗാന്ധി ഉന്നയിച്ച പ്രശ്‌നങ്ങള്&#x200d; ന്യായമാണ്. രാജ്യം ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വ്യവസായങ്ങള്&#x200d; അടച്ചുപൂട്ടുന്നു, 2.10 കോടി ആളുകള്&#x200d;ക്ക് തൊഴില്&#x200d; നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ പ്രദേശം കൈയ്യടക്കുകയാണ്,']]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: രാജ്യത്ത് വ്യവസായങ്ങള്&#x200d; അടച്ചുപൂട്ടുകയും സാമ്പത്തിക സ്ഥിതി ഭയാനകരമായ അവസ്ഥയിലെത്തുമെന്നും ജനങ്ങള്&#x200d;ക്ക് തൊഴില്&#x200d; നഷ്ടപ്പെടുകയും ചെയ്യുമെന്ന രാഹുല്&#x200d; ഗാന്ധിയുടെ മുന്നറിയിപ്പുകള്&#x200d; യാഥാര്&#x200d;ത്ഥ്യമായെന്ന് കോണ്&#x200d;ഗ്രസ് നേതാവ് സച്ചിന്&#x200d; പൈലറ്റ്.</p>
<p>&#8216;രാഹുല്&#x200d; ഗാന്ധി ഉന്നയിച്ച പ്രശ്‌നങ്ങള്&#x200d; ന്യായമാണ്. രാജ്യം ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വ്യവസായങ്ങള്&#x200d; അടച്ചുപൂട്ടുന്നു, 2.10 കോടി ആളുകള്&#x200d;ക്ക് തൊഴില്&#x200d; നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ പ്രദേശം കൈയ്യടക്കുകയാണ്,&#8217; സച്ചിന്&#x200d; പൈലറ്റ് ജയ്പൂരിലെ മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്&#x200d;ത്തി സംഘര്&#x200d;ഷത്തില്&#x200d; നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മറ്റ് വിഷയങ്ങളിലേക്ക് ചര്&#x200d;ച്ചകൊണ്ടുപോകുന്നതെന്നും മുന്&#x200d; രാജസ്ഥാന്&#x200d; ഉപമുഖ്യമന്ത്രിയും ആരോപിച്ചു. ഈ വിഷയത്തില്&#x200d; എന്തെങ്കിലും നടപടിയെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാണെങ്കില്&#x200d; രാജ്യം മുഴുവന്&#x200d; ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇന്ത്യ-ചൈന അതിര്&#x200d;ത്തി സംഘര്&#x200d;ഷം, തൊഴിലില്ലായ്മ, തൊഴില്&#x200d; നഷ്ടം, ജിഡിപിയിലെ ഭീമന്&#x200d; ഇടിവ് തുടങ്ങിയ വിഷയങ്ങളില്&#x200d; മോദി സര്&#x200d;ക്കാറിനെതിരെ രാഹുല്&#x200d;ഗാന്ധി തുടര്&#x200d;ച്ചയായി വിമര്&#x200d;ശനങ്ങള്&#x200d; ഉന്നയിച്ചിരുന്നു. രാജ്യം നേരിടാന്&#x200d; പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് കോവിഡിന് മുമ്പ് തന്നെ രാഹുല്&#x200d; ഗാന്ധി മുന്നറിയിപ്പു നല്&#x200d;കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് പതിക്കുന്ന സുനാമിയാണ് കോവിഡെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. ഇക്കാര്യങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ പ്രതികരണം.</p>
<p>രാജസ്ഥാനിലെ പാര്&#x200d;ട്ടിയുടെ അവസ്ഥയെക്കുറിച്ചും സച്ചിന്&#x200d; സംസാരിച്ചു. പാര്&#x200d;ട്ടി ദേശീയ ജനറല്&#x200d; സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കന്റെ കീഴില്&#x200d; ഹൈക്കമാന്&#x200d;ഡ് നിയോഗിച്ച സമിതി വിവിധ വിഷയങ്ങളില്&#x200d; ആളുകളില്&#x200d; നിന്ന് പ്രതികരണം തേടുന്നത് നല്ല നീക്കമാമെണെന്നും സച്ചിന്&#x200d; പൈലറ്റ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Modi Govt’s ‘well-planned fight’ against Covid has put India in an abyss of:</p>
<p>1. Historic GDP reduction of 24%<br />2. 12 crore jobs lost<br />3. 15.5 lac crores additional stressed loans<br />4. Globally highest daily Covid cases &amp; deaths.</p>
<p>But for GOI &amp; media ‘sab changa si’.</p>
<p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1304613787060719617?ref_src=twsrc%5Etfw">September 12, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ജി.ഡി.പി. നിരക്ക് കുറഞ്ഞുവെന്ന റിപ്പോര്&#x200d;ട്ടിന്മേല്&#x200d; കേന്ദ്രത്തിന്റെ നയങ്ങള്&#x200d; കോടിക്കണക്കിന് തൊഴിലവസരങ്ങള്&#x200d; നഷ്ടപ്പെടുത്തിയെന്ന കടുത്ത ആരോപണവുമായി ഇന്നും കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി രംഗത്തെത്തിയിരുന്നു. ജിഡിപിയില്&#x200d; 28% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, 12 കോടി ആളുകള്&#x200d;ക്ക് ജോലി നഷ്ടമായി, 15.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്&#x200d; പ്രതിദിന മരണനിരക്ക് റിപ്പോര്&#x200d;ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി തുടങ്ങിയ വിമര്&#x200d;ശനങ്ങളാണ് സര്&#x200d;ക്കാറിനെതിരെ രാഹുല്&#x200d; ഉന്നയിച്ചത്.</p>
<p>&#8216;കോവിഡിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടിയുള്ള മികച്ച ആസൂത്രണത്തിലൂടെ ഇന്ത്യ ജി.ഡി.പി. കുറവിന്റേയും ജോലിനഷ്ടത്തിന്റേയും സാമ്പത്തിക ബാധ്യതകളുടേയും കൂടിയ കോവിഡ് മരണനിരക്കിന്റേയും അഗാധമായ കുഴിയിലേക്ക് വീണിരിക്കുന്നു. എന്നാല്&#x200d; കേന്ദ്രസര്&#x200d;ക്കാരിനും മാധ്യമങ്ങള്&#x200d;ക്കും എല്ലാം നല്ലതാണ്&#8217;.- രാഹുല്&#x200d; ട്വീറ്റ് ചെയ്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sachin-pilot-backs-rahul-gandhi-as-he-slams-modi-government-over-economy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയുടെ വളര്&#x200d;ച്ചാനിരക്ക് ആറ് ശതമാനമായി കുറയുമെന്ന് ലോകബാങ്ക് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/india-economic-growth-slowdown-world-bank-report.html</link>
					<comments>https://www.chandrikadaily.com/india-economic-growth-slowdown-world-bank-report.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 14 Oct 2019 02:52:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[economic crisis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141580</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇന്ത്യയില്&#x200d; ഈ വര്&#x200d;ഷം സാമ്പത്തിക വളര്&#x200d;ച്ചാ നിരക്ക് ആറ് ശതമാനമായി ഇടിയുമെന്നു ലോകബാങ്ക് റിപ്പോര്&#x200d;ട്ട്. ഇതു നേപ്പാള്&#x200d;, ബംഗ്ലദേശ്, ഭൂട്ടാന്&#x200d; എന്നീ രാജ്യങ്ങളുടേതിനെക്കാള്&#x200d; കുറവായിരിക്കുമെന്നും ലോകബാങ്കിന്റെ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ബംഗ്ലദേശ് 8.1 %, ഭൂട്ടാന്&#x200d; 7.4 %, നേപ്പാള്&#x200d; 6.5 % എന്നിങ്ങനെയാകും വളര്&#x200d;ച്ച. എന്നാല്&#x200d; ഇവ മൂന്നും ചെറിയ സമ്പദ്‌വ്യവസ്ഥകളാണെന്നതു കണക്കിലെടുക്കണം. ഇന്ത്യക്ക് നേരത്തേ ലോകബാങ്ക് അനുമാനിച്ചിരുന്നത് 6.9 % വളര്&#x200d;ച്ചയാണ്. ദക്ഷിണേഷ്യയിലാകെ മാന്ദ്യം ബാധിച്ചിട്ടുണ്ട്. ആഭ്യന്തര ഉപഭോഗത്തിലെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയില്&#x200d; ഈ വര്&#x200d;ഷം സാമ്പത്തിക വളര്&#x200d;ച്ചാ നിരക്ക് ആറ് ശതമാനമായി ഇടിയുമെന്നു ലോകബാങ്ക് റിപ്പോര്&#x200d;ട്ട്. ഇതു നേപ്പാള്&#x200d;, ബംഗ്ലദേശ്, ഭൂട്ടാന്&#x200d; എന്നീ രാജ്യങ്ങളുടേതിനെക്കാള്&#x200d; കുറവായിരിക്കുമെന്നും ലോകബാങ്കിന്റെ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ബംഗ്ലദേശ് 8.1 %, ഭൂട്ടാന്&#x200d; 7.4 %, നേപ്പാള്&#x200d; 6.5 % എന്നിങ്ങനെയാകും വളര്&#x200d;ച്ച. എന്നാല്&#x200d; ഇവ മൂന്നും ചെറിയ സമ്പദ്‌വ്യവസ്ഥകളാണെന്നതു കണക്കിലെടുക്കണം. ഇന്ത്യക്ക് നേരത്തേ ലോകബാങ്ക് അനുമാനിച്ചിരുന്നത് 6.9 % വളര്&#x200d;ച്ചയാണ്. </p>



<p>ദക്ഷിണേഷ്യയിലാകെ മാന്ദ്യം ബാധിച്ചിട്ടുണ്ട്. ആഭ്യന്തര ഉപഭോഗത്തിലെ കുറവാണ് ഇന്ത്യയുടെ തളര്&#x200d;ച്ചയ്ക്കു മുഖ്യകാരണം. അവസാന പാദത്തില്&#x200d; സ്വകാര്യ ഉപഭോഗത്തില്&#x200d; 3.1% വര്&#x200d;ധനയാണുണ്ടായത്. കഴിഞ്ഞ വര്&#x200d;ഷം ഈ സമയം 7.3% ആയിരുന്നു. ഉല്&#x200d;പാദനമേഖലയില്&#x200d; കഴിഞ്ഞ വര്&#x200d;ഷം ഈ സമയം 10% ആയിരുന്ന വളര്&#x200d;ച്ച ഈ വര്&#x200d;ഷം രണ്ടാംപാദത്തില്&#x200d; ഒരു ശതമാനത്തിനും താഴേക്കു പോയി. വ്യവസായ ഉല്&#x200d;പാദനത്തിലെയും ഇറക്കുമതിയിലെയും ഇടിവും വിപണിയിലെ അസ്വസ്ഥതകളും കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളാണെന്നു റിപ്പോര്&#x200d;ട്ട് പുറത്തിറക്കിയ ലോക ബാങ്ക് വൈസ് പ്രസിഡന്റ് (സൗത്ത് ഏഷ്യ) ഹാര്&#x200d;വിഗ് ഷാഫര്&#x200d; പറഞ്ഞു.</p>



<p>ഇന്ത്യയില്&#x200d; എല്ലാ മേഖലകളിലെയും വിപണികളില്&#x200d; മാന്ദ്യം പ്രകടമാണ്. കൃത്യമായ നടപടികളുണ്ടായാല്&#x200d; പടിപടിയായ ഉയര്&#x200d;ച്ച സാധ്യമാണ്.യുഎസ് &#8211; ചൈന വ്യാപാരത്തര്&#x200d;ക്കം മുതലെടുത്തതാണു ബംഗ്ലദേശിന്റെ വളര്&#x200d;ച്ചക്ക് അടിസ്ഥാനം. ബംഗ്ലദേശിലെ തുണി വ്യവസായ മേഖല ഈ തര്&#x200d;ക്കത്തില്&#x200d; നിന്ന് ഏറെ നേട്ടമുണ്ടാക്കി.</p>



<p>ടൂറിസം മേഖലയിലെ കുതിപ്പു മൂലമുണ്ടായ നിര്&#x200d;മാണങ്ങളും ജനങ്ങളുടെ വിനിയോഗ ശേഷിയിലെ വര്&#x200d;ധനയുമാണു നേപ്പാളിനെ 6.5% വളര്&#x200d;ച്ച കൈവരിക്കാന്&#x200d; സഹായിച്ചത്. ഭൂട്ടാനില്&#x200d; ടൂറിസം വളര്&#x200d;ച്ചയും ആഭ്യന്തര ഉപഭോഗത്തിലെ വര്&#x200d;ധനയുമാണു വളര്&#x200d;ച്ചയ്ക്കു കാരണം. മാലദ്വീപില്&#x200d; 5.2%, പാക്കിസ്ഥാനില്&#x200d; 2.4%, ശ്രീലങ്കയില്&#x200d; 2.7% എന്നിങ്ങനെയാണു പ്രതീക്ഷിക്കുന്ന വളര്&#x200d;ച്ചനിരക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-economic-growth-slowdown-world-bank-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിനിമകള്&#x200d; കോടികള്&#x200d; വാരുന്നന്നത് സാമ്പത്തിക മാന്ദ്യമില്ലെന്നതിന്റെ തെളിവ്; വിചിത്രമായ കണ്ടെത്തലുമായി കേന്ദ്രമന്ത്രി</title>
		<link>https://www.chandrikadaily.com/ravishankar-prasad-statement.html</link>
					<comments>https://www.chandrikadaily.com/ravishankar-prasad-statement.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 13 Oct 2019 03:17:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[economic crisis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141500</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ചോദ്യത്തിന് സിനിമകളുടെ വരുമാനം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയുടെ മറുപടി. കേന്ദ്രമന്ത്രി രവിശങ്കര്&#x200d; പ്രസാദാണ് സാമ്പത്തിക വളര്&#x200d;ച്ചാ മുരടിപ്പിന് വിചിത്രമാണ് മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒക്ടോബര്&#x200d; രണ്ടിന് പുറത്തിറങ്ങിയ മൂന്ന് ചലച്ചിത്രങ്ങളുടെ വരുമാനം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ മറുപടി. 120 കോടി രൂപയുടെ വരുമാനമാണ് ഈ സിനിമകള്&#x200d; ഉണ്ടാക്കിയത്. സുശക്തമായ സാമ്പത്തിക സ്ഥിതിയുള്ളതുകൊണ്ടാണ് സിനിമകള്&#x200d; ലാഭമുണ്ടാക്കുന്നത്. രാജ്യത്ത് സാമ്പത്തിക മുരടിപ്പ് ഇല്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള ചോദ്യത്തിന് സിനിമകളുടെ വരുമാനം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയുടെ മറുപടി. കേന്ദ്രമന്ത്രി രവിശങ്കര്&#x200d; പ്രസാദാണ് സാമ്പത്തിക വളര്&#x200d;ച്ചാ മുരടിപ്പിന് വിചിത്രമാണ് മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. </p>



<p>ഒക്ടോബര്&#x200d; രണ്ടിന് പുറത്തിറങ്ങിയ മൂന്ന് ചലച്ചിത്രങ്ങളുടെ വരുമാനം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ മറുപടി. 120 കോടി രൂപയുടെ വരുമാനമാണ് ഈ സിനിമകള്&#x200d; ഉണ്ടാക്കിയത്. സുശക്തമായ സാമ്പത്തിക സ്ഥിതിയുള്ളതുകൊണ്ടാണ് സിനിമകള്&#x200d; ലാഭമുണ്ടാക്കുന്നത്. രാജ്യത്ത് സാമ്പത്തിക മുരടിപ്പ് ഇല്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ravishankar-prasad-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;ബിഐയുടെ നിര്&#x200d;ദേശം; വന്&#x200d;കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി ബാങ്കുകള്&#x200d;; മുന്നില്&#x200d; എസ്.ബി.ഐ</title>
		<link>https://www.chandrikadaily.com/sbi-writes-off-rs-76600-crore-of-220-defaulters-rti-query-reveals.html</link>
					<comments>https://www.chandrikadaily.com/sbi-writes-off-rs-76600-crore-of-220-defaulters-rti-query-reveals.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Oct 2019 15:05:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[demonetization]]></category>
		<category><![CDATA[demonitisation]]></category>
		<category><![CDATA[economic crisis]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[sbi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141344</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കേന്ദ്ര സര്&#x200d;ക്കാര്&#x200d; നോട്ട് നിരോധനം നടപ്പിലാക്കിയതിന് രാജ്യം സാമ്പത്തിക തകര്&#x200d;ച്ചയിലേക്ക് വീഴുന്നതിന് പിന്നാലെ വന്&#x200d;കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി ബാങ്കുകള്&#x200d;. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്&#x200d;ന്ന് കഴിഞ്ഞ മൂന്ന് വര്&#x200d;ഷത്തിനിടെ 416 വന്&#x200d;കിട വായ്പകളാണ് തിരിച്ചടവ് മുടങ്ങിയതിനെ തുടര്&#x200d;ന്ന് എഴുതിത്തള്ളിയത്. റിസര്&#x200d;വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്&#x200d;ദേശാനുസരണം ന്ടത്തി എഴുതിത്തള്ളലില്&#x200d; 1.76 ലക്ഷം കോടി രൂപയാണ് ബാങ്കിങ് മേഖലക്ക് നഷ്ടമായത്. കിട്ടകടങ്ങളുടെ തോതില്&#x200d; 72 ശതമാനത്തിന്റെ വര്&#x200d;ധനവും ഈ കാലയളവില്&#x200d; രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: കേന്ദ്ര സര്&#x200d;ക്കാര്&#x200d; നോട്ട് നിരോധനം നടപ്പിലാക്കിയതിന് രാജ്യം സാമ്പത്തിക തകര്&#x200d;ച്ചയിലേക്ക് വീഴുന്നതിന് പിന്നാലെ വന്&#x200d;കിടക്കാരുടെ കിട്ടാക്കടം എഴുതിത്തള്ളി ബാങ്കുകള്&#x200d;. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്&#x200d;ന്ന് കഴിഞ്ഞ മൂന്ന് വര്&#x200d;ഷത്തിനിടെ 416 വന്&#x200d;കിട വായ്പകളാണ് തിരിച്ചടവ് മുടങ്ങിയതിനെ തുടര്&#x200d;ന്ന് എഴുതിത്തള്ളിയത്. റിസര്&#x200d;വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്&#x200d;ദേശാനുസരണം ന്ടത്തി എഴുതിത്തള്ളലില്&#x200d; 1.76 ലക്ഷം കോടി രൂപയാണ്  ബാങ്കിങ് മേഖലക്ക് നഷ്ടമായത്. കിട്ടകടങ്ങളുടെ തോതില്&#x200d; 72 ശതമാനത്തിന്റെ വര്&#x200d;ധനവും ഈ കാലയളവില്&#x200d; രേഖപ്പെടുത്തിയിട്ടുണ്ട്. </p>



<p>രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ കിട്ടാകടങ്ങള്&#x200d; എഴുതിത്തള്ളിയ കാര്യത്തിലും ഒന്നാം സ്ഥാനത്ത് തന്നെ. 100 കോടിയോ അതിലധികമോ വായ്പ എടുത്ത് തിരിച്ചടവ് മുടക്കിയ 220 വന്&#x200d;കിടക്കാരുടെ 76,600 കോടി രൂപയുടെ വായ്പകളാണ് എസ്.ബി.ഐ എഴുതിത്തള്ളിയത്. പഞ്ചാബ് നാഷണല്&#x200d; ബാങ്കാണ് കിട്ടാക്കടം എഴുതിത്തള്ളിയ കാര്യത്തില്&#x200d; രണ്ടാമത്. </p>



<p>വിവരാവകാശം വഴി ലഭിച്ച വിവരം അനുസരിച്ച് 2014ന് ശേഷം വാണിജ്യ ബാങ്കുകള്&#x200d; 100 കോടിയിലധികം വായ്പ എടുത്ത വന്&#x200d;കിടക്കാരുടെ കിട്ടാകടം എഴുതിത്തള്ളിയത് 2.75 ലക്ഷം കോടി രൂപയുടേതാണ്. 63 വായ്പകളിലായി കനറാ ബാങ്ക് എഴുതിത്തള്ളിയത് 27,382 കോടി രൂപയാണ്. ബാങ്ക് ഓഫ് ഇന്ത്യ 56 വന്&#x200d;കിട കിട്ടാക്കടങ്ങളിലായി 11,653.92 കോടി രൂപയും കോര്&#x200d;പറേഷന്&#x200d; ബാങ്ക് 50 വന്&#x200d;കിടക്കാരുടെ 11,083.66 കോടി രൂപയും തള്ളി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sbi-writes-off-rs-76600-crore-of-220-defaulters-rti-query-reveals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു തുറന്നു പറഞ്ഞ ഉപദേഷ്ടാക്കളെ ജോലിയില്&#x200d; നിന്ന് നീക്കി മോദി</title>
		<link>https://www.chandrikadaily.com/economic-issue-of-india.html</link>
					<comments>https://www.chandrikadaily.com/economic-issue-of-india.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 26 Sep 2019 08:13:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[economic crisis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140185</guid>

					<description><![CDATA[രാജ്യം അനുഭവിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ തുറന്നു പറഞ്ഞ ഉപദേഷ്ടാക്കളെ ജോലിയില്&#x200d; നിന്ന് ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും അത് കരകയറാന്&#x200d; പറ്റാത്ത വിധം രൂക്ഷമാണെന്നും വെളിപ്പെടുത്തിയ രതിന്&#x200d; റോയിയെയും ഘടനാപരമായ പ്രതിസന്ധിയെയാണ് രാജ്യം നേരിടുന്നതെന്നു പറഞ്ഞ ഷമിക രവിയെയുമാണ് സാമ്പത്തിക ഉപദേഷ്ടാവ് പദവിയില്&#x200d; നിന്നും നീക്കിയത്. ഇരുവരും ഇനി മുതല്&#x200d; പാര്&#x200d;ട് ടൈം ഉപദേഷ്ടാക്കളായിരിക്കും. സജ്ജിദ് ചെനോയിയെയാണ് പകരം പുതിയതായി സമിതിയില്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. രണ്ടു വര്&#x200d;ഷ കാലയളവില്&#x200d; ഉപദേശക സമിതി [&#8230;]]]></description>
										<content:encoded><![CDATA[
<p>രാജ്യം അനുഭവിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ തുറന്നു പറഞ്ഞ ഉപദേഷ്ടാക്കളെ ജോലിയില്&#x200d; നിന്ന് ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും അത് കരകയറാന്&#x200d; പറ്റാത്ത വിധം രൂക്ഷമാണെന്നും വെളിപ്പെടുത്തിയ രതിന്&#x200d; റോയിയെയും ഘടനാപരമായ പ്രതിസന്ധിയെയാണ് രാജ്യം നേരിടുന്നതെന്നു പറഞ്ഞ ഷമിക രവിയെയുമാണ് സാമ്പത്തിക ഉപദേഷ്ടാവ് പദവിയില്&#x200d; നിന്നും നീക്കിയത്. ഇരുവരും ഇനി മുതല്&#x200d; പാര്&#x200d;ട് ടൈം ഉപദേഷ്ടാക്കളായിരിക്കും. സജ്ജിദ് ചെനോയിയെയാണ് പകരം പുതിയതായി സമിതിയില്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്.</p>



<p>രണ്ടു വര്&#x200d;ഷ കാലയളവില്&#x200d; ഉപദേശക സമിതി പുന:സംഘടിപ്പിക്കുകയായിരുന്നു. അതേ സമയം പാര്&#x200d;ട് ടൈം അംഗമായ അഷിമ ഗോയലിന്റെയും മുഴുസമയ അംഗമായ ബിബേക് ഒബ്രോയിയുടെയും സ്ഥാനത്തില്&#x200d; മാറ്റമില്ല. ദെബ്രോയ് ചെയര്&#x200d;മാന്&#x200d; സ്ഥാനത്തു തന്നെ തുടരും. </p>



<p>നാഷണല്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്&#x200d;സ് ആന്റ് പോളിസിയില്&#x200d; നിന്നുള്ള വിദഗ്ധനായിരുന്നു രതിന്&#x200d; റോയി. ഈ വര്&#x200d;ഷം ആദ്യം പുതുക്കിയ നികുതി ഘടന വരുമാനത്തില്&#x200d; കുറവ് വരുത്തിയെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. വിദേശ സോവറിന്&#x200d; ബോണ്ടുകള്&#x200d; പുറത്തിറക്കാനുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനത്തെയും അദ്ദേഹം പരസ്യമായി വിമര്&#x200d;ശിച്ചിരുന്നു. സമ്പദ്ഘടന നേരിടുന്ന ഗുരുതര പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ ഷമിക രവി ഘടനാപരമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ സമ്പദ്ഘടനയെ ധനമന്ത്രാലയത്തെ മാത്രം ഏല്&#x200d;പ്പിക്കുന്നത് ഒരു സ്ഥാപനം അതിന്റെ നടത്തിപ്പ് കണക്കപ്പിള്ളയെ ഏല്&#x200d;പ്പിക്കുന്നതിന് തുല്യമാണെന്ന പരിഹാസവും ഷമികയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/economic-issue-of-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളിയാക്കുന്നത് നിര്&#x200d;ത്തു; മന്&#x200d;മോഹന്&#x200d; സിങ് പറയുന്നത് കേള്&#x200d;ക്കണമെന്ന് മോദി സര്&#x200d;ക്കാരിനോട് ശിവസേന</title>
		<link>https://www.chandrikadaily.com/instead-of-mocking-manmohan-singh-heed-his-advice-on-economy-ally-shiv-sena-tells-bjp.html</link>
					<comments>https://www.chandrikadaily.com/instead-of-mocking-manmohan-singh-heed-his-advice-on-economy-ally-shiv-sena-tells-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 05 Sep 2019 05:59:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[disaster]]></category>
		<category><![CDATA[economic crisis]]></category>
		<category><![CDATA[ManMohan Singh]]></category>
		<category><![CDATA[SHIVSENA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138226</guid>

					<description><![CDATA[രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; രാഷ്ട്രീയം മാറ്റിവെച്ച്, രാജ്യതാല്&#x200d;പര്യം മുന്&#x200d;നിര്&#x200d;ത്തി മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ് പറയുന്നത് കേള്&#x200d;ക്കണമെന്ന ആവശ്യവുമായി എന്&#x200d;ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. പരിഹാസം ഒഴിവാക്കി രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രശ്‌നത്തില്&#x200d; മുന്&#x200d; റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണറും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോക്ടര്&#x200d; മന്&#x200d;മോഹന്&#x200d; സിങിന്റെ ഉപദേശം കേള്&#x200d;ക്കണമെന്നാണ് കേന്ദ്രസര്&#x200d;ക്കാരിനോട് ്ശിവസേന ആവശ്യപ്പെട്ടത്. കശ്മീരും സാമ്പത്തിക തിരിച്ചടിയും വ്യത്യസ്ത വിഷയങ്ങളാണെന്നും സാമ്പത്തിക രംഗം സ്തംഭിച്ച നിലയിലാണെന്നും മുഖപത്രമായ സാംമ്‌നയുടെ മുഖപ്രസംഗം പറയുന്നു. ഇന്ത്യന്&#x200d; സമ്പദ് [&#8230;]]]></description>
										<content:encoded><![CDATA[
<p>രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; രാഷ്ട്രീയം മാറ്റിവെച്ച്, രാജ്യതാല്&#x200d;പര്യം മുന്&#x200d;നിര്&#x200d;ത്തി മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ് പറയുന്നത് കേള്&#x200d;ക്കണമെന്ന ആവശ്യവുമായി എന്&#x200d;ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. പരിഹാസം ഒഴിവാക്കി രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രശ്‌നത്തില്&#x200d; മുന്&#x200d; റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണറും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോക്ടര്&#x200d; മന്&#x200d;മോഹന്&#x200d; സിങിന്റെ ഉപദേശം കേള്&#x200d;ക്കണമെന്നാണ് കേന്ദ്രസര്&#x200d;ക്കാരിനോട് ്ശിവസേന ആവശ്യപ്പെട്ടത്.  കശ്മീരും സാമ്പത്തിക തിരിച്ചടിയും വ്യത്യസ്ത വിഷയങ്ങളാണെന്നും സാമ്പത്തിക രംഗം സ്തംഭിച്ച നിലയിലാണെന്നും മുഖപത്രമായ സാംമ്‌നയുടെ മുഖപ്രസംഗം പറയുന്നു.</p>



<p>ഇന്ത്യന്&#x200d; സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ ആശങ്കാജനകമെന്ന് മന്&#x200d;മോഹന്&#x200d; സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് അതിവേഗം വളരാനാവുമെന്നും മോദി സര്&#x200d;ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഇത് സാധിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജി.ഡി.പി വളര്&#x200d;ച്ചാ നിരക്ക് അഞ്ച് ശതമാനമായത് വരാനിരിക്കുന്ന വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനം ഉള്&#x200d;പ്പെടെയുള്ള നടപടികള്&#x200d; വന്&#x200d; തിരിച്ചടിയായെന്നും ജി.എസ്.ടി വികലമായി നടപ്പിലാക്കിയതും സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, കേന്ദ്രസര്&#x200d;ക്കാര്&#x200d; രാഷ്ട്രീയ കുടിപ്പക മാറ്റിവച്ച് പ്രതിസന്ധിയില്&#x200d; നിന്ന് പുറത്തുകടക്കാന്&#x200d; വിദഗ്ധരുടെ വാക്കുകള്&#x200d; കേള്&#x200d;ക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.</p>



<p>ഇതോടെയാണ് രാഷ്ട്രീയവും കളിയാക്കലും മാറ്റിവെച്ച് മന്&#x200d;മോഹന്&#x200d; സിങ് കേള്&#x200d;ക്കാന്&#x200d; ബിജെപി തയ്യാറാവണമെന്ന് ശിവസേന ആവശ്യപ്പെട്ടത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/instead-of-mocking-manmohan-singh-heed-his-advice-on-economy-ally-shiv-sena-tells-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാന്ദ്യമില്ലെന്ന് മറുപടി; മന്&#x200d;മോഹന്&#x200d; സിങിന്റെ വിമര്&#x200d;ശനങ്ങള്&#x200d;ക്ക് മുന്നില്&#x200d; ഉത്തരമില്ലാതെ നിര്&#x200d;മല സീതാരാമന്&#x200d;</title>
		<link>https://www.chandrikadaily.com/nirmala-sitharaman-dismisses-manmohan-singhs-comments.html</link>
					<comments>https://www.chandrikadaily.com/nirmala-sitharaman-dismisses-manmohan-singhs-comments.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 01 Sep 2019 14:17:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[economic crisis]]></category>
		<category><![CDATA[manmohansingh]]></category>
		<category><![CDATA[Nirmala Sitaraman]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137812</guid>

					<description><![CDATA[രാജ്യത്തിന്റെ ഞെരുക്കുമുറുക്കുന്ന സാമ്പത്തിക മാന്ദ്യത്തെ സംബന്ധിച്ച് ഡോ. മന്&#x200d;മോഹന്&#x200d; സിങിന്റെ വിമര്&#x200d;ശനങ്ങള്&#x200d;ക്ക് മുന്നില്&#x200d; ഉത്തരമില്ലാതെ കേന്ദ്ര ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d;. രാജ്യത്തിന്റെ സാമ്പത്തിക നിലയെ സംബന്ധിച്ചും പ്രധാനമന്ത്രി മോദിക്കെതിരേയും ഡോക്ടര്&#x200d; സിങ് ഉയര്&#x200d;ത്തിയ വിമര്&#x200d;ശത്തിന് മറുപടി നല്&#x200d;കാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കൂടാതെ രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നും ധനമന്ത്രി അവകാശപ്പെട്ടു. ബാങ്കുകളുടെ ലയനത്തെ തുടര്&#x200d;ന്ന് ജീവനക്കാര്&#x200d;ക്ക് തൊഴില്&#x200d; നഷ്ടമാകുമോ എന്ന ആശങ്ക തള്ളിക്കളഞ്ഞ ധനമന്ത്രി രാജ്യത്തെ എല്ലാ മേഖലകളും സര്&#x200d;ക്കാര്&#x200d; നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് ഏതെങ്കിലും [&#8230;]]]></description>
										<content:encoded><![CDATA[
<p>രാജ്യത്തിന്റെ ഞെരുക്കുമുറുക്കുന്ന സാമ്പത്തിക മാന്ദ്യത്തെ സംബന്ധിച്ച് ഡോ. മന്&#x200d;മോഹന്&#x200d; സിങിന്റെ വിമര്&#x200d;ശനങ്ങള്&#x200d;ക്ക് മുന്നില്&#x200d; ഉത്തരമില്ലാതെ കേന്ദ്ര ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d;. രാജ്യത്തിന്റെ സാമ്പത്തിക നിലയെ സംബന്ധിച്ചും പ്രധാനമന്ത്രി മോദിക്കെതിരേയും ഡോക്ടര്&#x200d; സിങ് ഉയര്&#x200d;ത്തിയ വിമര്&#x200d;ശത്തിന് മറുപടി നല്&#x200d;കാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കൂടാതെ രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നും ധനമന്ത്രി അവകാശപ്പെട്ടു.</p>



<p>ബാങ്കുകളുടെ ലയനത്തെ തുടര്&#x200d;ന്ന് ജീവനക്കാര്&#x200d;ക്ക് തൊഴില്&#x200d; നഷ്ടമാകുമോ എന്ന ആശങ്ക തള്ളിക്കളഞ്ഞ ധനമന്ത്രി രാജ്യത്തെ എല്ലാ മേഖലകളും സര്&#x200d;ക്കാര്&#x200d; നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് ഏതെങ്കിലും മേഖലയില്&#x200d;നിന്ന് ആവശ്യമുയര്&#x200d;ന്നാല്&#x200d; അവിടെ ഇടപെടാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാണ്. സര്&#x200d;ക്കാരുമായി ആശയവിനിമയം നടത്താന്&#x200d; ഏതെങ്കിലും മേഖലയിലുള്ളതര്&#x200d; താത്പര്യം പ്രകടിപ്പിച്ചാല്&#x200d; അവരെ സ്വാഗതം ചെയ്യും.ജി.എസ്.ടി നിരക്ക് കുറയ്ക്കല്&#x200d; തന്റെ മാത്രം നിയന്ത്രണത്തിലുള്ള കാര്യമല്ല. സംസ്ഥാന ധനമന്ത്രിമാര്&#x200d; ഉള്&#x200d;പ്പെട്ട ജി.എസ്.ടി കൗണ്&#x200d;സിലാണ് തീരുമാനമെടുക്കേണ്ടതെന്നും അവര്&#x200d; പറഞ്ഞു. ബാങ്ക് ലയനത്തിലൂടെ ജോലി നഷ്ടമാകുമെന്ന ആധി വേണ്ട. ലയനത്തിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള പിങ്ക് സ്ലിപ്പ് നല്&#x200d;കുമെന്ന പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും അടിസ്ഥാനരഹിതവുമാണ്- മന്ത്രി പറഞ്ഞു. </p>



<p>രാജ്യത്തെ സാമ്പത്തിക വളര്&#x200d;ച്ച കുറയുകയാണെന്ന റിപ്പോര്&#x200d;ട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് വിദഗ്ധരുമായി ചര്&#x200d;ച്ച ചെയ്യുകയാണെന്നായിരുന്നു അവരുടെ മറുപടി. എല്ലാ മേഖലയിലെ വിദഗ്ധരുമായി ചര്&#x200d;ച്ച നടത്തുന്നുണ്ടെന്നും വേണ്ട നടപടി സ്വീകരിക്കുന്നുണ്ടെന്നും അവര്&#x200d; പറഞ്ഞു.</p>



<p>കഴിഞ്ഞദിവസമാണ് രാജ്യത്തെ പത്ത് ബാങ്കുകളെ കൂടി ലയിപ്പിച്ച് നാല് ബാങ്കുകളാക്കി മാറ്റുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ നിരവധി ശാഖകള്&#x200d; പൂട്ടിപോകുമെന്നും നിരവധി ജീവനക്കാര്&#x200d;ക്ക് തൊഴില്&#x200d; നഷ്ടമാകുമെന്നും ജീവനക്കാരുടെ സംഘടനകള്&#x200d; ആശങ്ക പ്രകടിപ്പിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nirmala-sitharaman-dismisses-manmohan-singhs-comments.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
