<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Economic reservation &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/economic-reservation/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 08 May 2021 07:27:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Economic reservation &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുന്നാക്ക സംവരണ ഉത്തരവ് കേരളം റദ്ദാക്കണം: ഇ.ടി മുഹമ്മദ് ബഷീര്&#x200d;</title>
		<link>https://www.chandrikadaily.com/e-t-mohammed-basheer-economic-reservation.html</link>
					<comments>https://www.chandrikadaily.com/e-t-mohammed-basheer-economic-reservation.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 08 May 2021 07:27:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[e-t-mohammed-basheer mp]]></category>
		<category><![CDATA[Economic reservation]]></category>
		<category><![CDATA[SC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186537</guid>

					<description><![CDATA[കേന്ദ്ര സര്&#x200d;ക്കാര്&#x200d; പാസാക്കിയ ഭരണഘടന ഭേദഗതി സംബന്ധിച്ചു സുപ്രീം കോടതി മുമ്പാകെ കേസ് നിലവിലുള്ളപ്പോള്&#x200d; അമിതാവേശം കാണിക്കുകയായിരുന്നു കേരള സര്&#x200d;ക്കാര്&#x200d;. സംവരണ സമുദായങ്ങളുടെ ക്വാട്ട വെട്ടിച്ചുരുക്കി സംവരണേതര വിഭാഗങ്ങളെ സംവരണ പട്ടികയില്&#x200d; മുമ്പിലെത്തിക്കുന്ന വിദ്യയാണ് അവര്&#x200d; എടുത്തത്. ഈ ചതിക്കുഴി മനസ്സിലാക്കി പ്രതികരിക്കാന്&#x200d; സംവരണ സമുദായങ്ങള്&#x200d;ക്ക് കഴിയാതെ പോയി.]]></description>
										<content:encoded><![CDATA[<p>ഇന്ദിരാ സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്&#x200d; മുന്നാക്ക സംവരണം അനുവദിച്ചുകൊണ്ടുള്ള കേരള സര്&#x200d;ക്കാറിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്&#x200d; എം.പി ആവശ്യപ്പെട്ടു. കേന്ദ്ര സര്&#x200d;ക്കാര്&#x200d; പാസാക്കിയ ഭരണഘടന ഭേദഗതി സംബന്ധിച്ചു സുപ്രീം കോടതി മുമ്പാകെ കേസ് നിലവിലുള്ളപ്പോള്&#x200d; അമിതാവേശം കാണിക്കുകയായിരുന്നു കേരള സര്&#x200d;ക്കാര്&#x200d;. സംവരണ സമുദായങ്ങളുടെ ക്വാട്ട വെട്ടിച്ചുരുക്കി സംവരണേതര വിഭാഗങ്ങളെ സംവരണ പട്ടികയില്&#x200d; മുമ്പിലെത്തിക്കുന്ന വിദ്യയാണ് അവര്&#x200d; എടുത്തത്. ഈ ചതിക്കുഴി മനസ്സിലാക്കി പ്രതികരിക്കാന്&#x200d; സംവരണ സമുദായങ്ങള്&#x200d;ക്ക് കഴിയാതെ പോയി. ഭരണഘടനാ ഭേദഗതിയില്&#x200d; നിര്&#x200d;ദേശിച്ചതിനെക്കാള്&#x200d; വലിയ ആനുകൂല്യങ്ങള്&#x200d; നല്&#x200d;കി മുന്നാക്ക വിഭാഗങ്ങളെ പ്രീണിപ്പിച്ചത് തെരഞ്ഞെടുപ്പില്&#x200d; ഇടതുമുന്നമിക്ക് ഗുണമായി. എന്നാല്&#x200d; സുപ്രീം കോടതി വിധി സര്&#x200d;ക്കാരിന്റെ ദുഷ്ടലാക്കിന് തിരിച്ചടിയാണ്. കോടതി എടുത്ത നിലപാട് ഇന്ദിരാ സാഹ്‌നി കേസില്&#x200d; പുനഃപരിശോധന ആവശ്യമില്ല എന്നതാണ്. ഇന്ദിരാ സാഹ്‌നി കേസില്&#x200d; ഏറ്റവും പ്രധാനമായി ചര്&#x200d;ച്ച ചെയ്ത കാര്യമാണ് സംവരണത്തില്&#x200d; സാമ്പത്തികം മാനദണ്ഡം ആകാമോ എന്നത്. സാമ്പത്തിക മാനദണ്ഡ വാദം നിരര്&#x200d;ത്ഥകമാണെന്നും പാടില്ലെന്നും ഈ കേസ് വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധിയുടെ വെളിച്ചത്തില്&#x200d; പുതിയ ഭേദഗതിക്ക് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ശ്രമിക്കുമെന്ന് വാര്&#x200d;ത്തകാണാനിടയായി. ഇത് മറ്റൊരപായ സൂചനയാണ്. മുസ്ലിംലീഗ് ഏത് കാലത്തും സംവരണ സംരക്ഷണത്തിന് മുമ്പില്&#x200d; നിന്നിട്ടുണ്ട്. ഭേദഗതിയുടെ കാര്യത്തിലും ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റില്&#x200d; മുസ്‌ലിംലീഗ് ഒറ്റക്ക് പൊരുതി. മറ്റുപലരും സംവരണ അട്ടിമറിക്ക് കൂട്ടുനില്&#x200d;ക്കുകയായിരുന്നു. കേരളത്തിലായാലും കേന്ദ്രത്തിലായാലും മുസ്‌ലിംലീഗിന്റെ ഈ നിലപാടില്&#x200d; മാറ്റമുണ്ടാകില്ലെന്നും ഇ.ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-t-mohammed-basheer-economic-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സവര്&#x200d;ണ സംവരണം സംഘപരിവാര്&#x200d; അജണ്ട, അത് പിന്&#x200d;വലിക്കണം; മുഖ്യമന്ത്രിയോട് ചന്ദ്രശേഖര്&#x200d; ആസാദ്</title>
		<link>https://www.chandrikadaily.com/chandrashekhar-azad-against-kerala-government-on-reservation.html</link>
					<comments>https://www.chandrikadaily.com/chandrashekhar-azad-against-kerala-government-on-reservation.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 02 Nov 2020 15:33:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Chandrashekhar Azad]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[Economic reservation]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165649</guid>

					<description><![CDATA[മുഖ്യമന്ത്രി പിണറായി വിജയനെ മെന്&#x200d;ഷന്&#x200d; ചെയ്ത് മലയാളത്തിലാണ് ട്വീറ്റ്‌
]]></description>
										<content:encoded><![CDATA[<p>മുംബൈ: സംസ്ഥാനത്ത് നടപ്പാക്കിയ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്&#x200d;ക്കുള്ള സാമ്പത്തിക സംവരണത്തെ വിമര്&#x200d;ശിച്ച് ഭീം ആര്&#x200d;മി പാര്&#x200d;ട്ടി നേതാവ് ചന്ദ്രശേഖര്&#x200d; ആസാദ്. മലയാളത്തിലാണ് അദ്ദേഹം സംവരണത്തെ വിമര്&#x200d;ശിച്ച് ട്വീറ്റ് ചെയ്തത്.</p>
<p>സവര്&#x200d;ണ സംവരണം ഒരു സംഘപരിവാര്&#x200d; അജണ്ടയാണെന്നും സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതത്തെ ഇത് കൂടുതല്&#x200d; ദുഷ്‌കരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം സര്&#x200d;ക്കാര്&#x200d; പിന്&#x200d;വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ ട്വീറ്റില്&#x200d; മെന്&#x200d;ഷന്&#x200d; ചെയ്തിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസം കേരളപ്പിറവി ദിനത്തില്&#x200d; തിരുവനന്തപുരത്ത് ഭീം ആര്&#x200d;മി പാര്&#x200d;ട്ടി കേരളപിറവി മാര്&#x200d;ച്ചും ഉപവാസവും സംഘടിപ്പിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandrashekhar-azad-against-kerala-government-on-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്നോക്ക സംവരണം നടപ്പാക്കാന്&#x200d; പിഎസ്‌സി തീരുമാനം; ഒക്ടോബര്&#x200d; 23 മുതല്&#x200d; പ്രാബല്യം</title>
		<link>https://www.chandrikadaily.com/psc-to-implement-forward-reservation-news.html</link>
					<comments>https://www.chandrikadaily.com/psc-to-implement-forward-reservation-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 02 Nov 2020 10:52:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Economic reservation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165608</guid>

					<description><![CDATA[മുന്നോക്കസംവരണം മുന്&#x200d;കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന എന്&#x200d;എസ്എസിന്റെ ആവശ്യം പിഎസ്‌സി അംഗീകരിച്ചില്ല.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; ജോലികളില്&#x200d; സംവണം ഏര്&#x200d;പ്പെടുത്താനുള്ള സര്&#x200d;ക്കാര്&#x200d; തീരുമാനം പിഎസ്‌സി നടപ്പാക്കുന്നു. ഇതു സംബന്ധിച്ച സര്&#x200d;ക്കാര്&#x200d; വിജ്ഞാപനം പുറത്തുവന്ന ഒക്ടോബര്&#x200d; 23 മുതല്&#x200d; സംവരണം നടപ്പാക്കും. ഇന്നു ചേര്&#x200d;ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം.</p>
<p>ഒക്ടോബര്&#x200d; 23-നോ അതിനു ശേഷമോ അപേക്ഷാ കാലാവധി അവസാനിക്കുന്ന തസ്തികകള്&#x200d;ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്&#x200d; 14 വരെ നീട്ടിയിട്ടുണ്ട്. ഇക്കാലയളവില്&#x200d; അപേക്ഷ നല്&#x200d;കിയിട്ടുള്ള ഉദ്യോഗാര്&#x200d;ഥികളില്&#x200d; അര്&#x200d;ഹരായവര്&#x200d;ക്ക് മുന്നാക്ക സംവരണത്തിനുകൂടി അപേക്ഷിക്കുന്നതിനാണ് അപേക്ഷാ കാലാവധി നീട്ടിയിരിക്കുന്നത്.</p>
<p>അതേസമയം മുന്നോക്കസംവരണം മുന്&#x200d;കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന എന്&#x200d;എസ്എസിന്റെ ആവശ്യം പിഎസ്‌സി അംഗീകരിച്ചില്ല. മുന്നോക്ക സംവരണം നടപ്പാക്കുന്നതിന് ജനുവരി മുതല്&#x200d; മുന്&#x200d;കാല പ്രാബല്യം വേണമെന്നായിരുന്നു എന്&#x200d;എസ്എസിന്റെ ആവശ്യം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/psc-to-implement-forward-reservation-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക സംവരണത്തിലെ അനീതി പുറത്ത്: 500 മാര്&#x200d;ക്കുനേടിയ മുന്നാക്കക്കാരന് ഫീസ്  25,000രൂപ; പിന്നാക്കക്കാരന് ആറുലക്ഷം</title>
		<link>https://www.chandrikadaily.com/the-impact-of-economic-reservation.html</link>
					<comments>https://www.chandrikadaily.com/the-impact-of-economic-reservation.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 04 Aug 2019 03:24:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Economic reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135261</guid>

					<description><![CDATA[കെ.പി ജലീല്&#x200d;പാലക്കാട്: ജനുവരിയില്&#x200d; പാര്&#x200d;ലമെന്റ് പാസാക്കിയ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്കായി സര്&#x200d;ക്കാരിലെ പത്തുശതമാനം സംവരണം സാമൂഹികഅനീതിയുടെ തെളിവായി. കേന്ദ്രത്തിലെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; അവതരിപ്പിച്ച് പാസാക്കിയെടുത്ത നിയമത്തിലെ പഴുതുകളാണ് പിന്നാക്കവിഭാഗങ്ങള്&#x200d;ക്കും മുന്നാക്കക്കാര്&#x200d;ക്കുതന്നെയും പാരയായിരിക്കുന്നത്. ബില്&#x200d; നിയമമായ ശേഷം നടന്ന ആദ്യസര്&#x200d;ക്കാര്&#x200d; സംവരണത്തിലാണ് ഇത് വെളിച്ചത്തായിരിക്കുന്നത്. സാമ്പത്തികസംവരണം മൂലം ഇത്തവണത്തെ എം.ബി.ബി.എസ് സീറ്റുകളില്&#x200d; മുന്നാക്കക്കാര്&#x200d; നേടിയ സംവരണസീറ്റുകളാണ് അനീതി തുറന്നുകാട്ടിയിരിക്കുന്നത്. സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജുകളിലെ 1455 സീറ്റുകളില്&#x200d; 255 എണ്ണമാണ് സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്കായി (ഇ.ഡബ്ലിയു.എ്‌സ്) സംവരണംചെയ്തിട്ടുള്ളത്. ഇതിനായി [&#8230;]]]></description>
										<content:encoded><![CDATA[
<p><br><strong>കെ.പി ജലീല്&#x200d;</strong><br>പാലക്കാട്: ജനുവരിയില്&#x200d; പാര്&#x200d;ലമെന്റ് പാസാക്കിയ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്കായി സര്&#x200d;ക്കാരിലെ പത്തുശതമാനം സംവരണം സാമൂഹികഅനീതിയുടെ തെളിവായി. കേന്ദ്രത്തിലെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d; അവതരിപ്പിച്ച് പാസാക്കിയെടുത്ത നിയമത്തിലെ പഴുതുകളാണ് പിന്നാക്കവിഭാഗങ്ങള്&#x200d;ക്കും മുന്നാക്കക്കാര്&#x200d;ക്കുതന്നെയും പാരയായിരിക്കുന്നത്. ബില്&#x200d; നിയമമായ ശേഷം നടന്ന ആദ്യസര്&#x200d;ക്കാര്&#x200d; സംവരണത്തിലാണ് ഇത് വെളിച്ചത്തായിരിക്കുന്നത്. സാമ്പത്തികസംവരണം മൂലം ഇത്തവണത്തെ എം.ബി.ബി.എസ് സീറ്റുകളില്&#x200d; മുന്നാക്കക്കാര്&#x200d; നേടിയ സംവരണസീറ്റുകളാണ് അനീതി തുറന്നുകാട്ടിയിരിക്കുന്നത്. <br> സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജുകളിലെ 1455 സീറ്റുകളില്&#x200d; 255 എണ്ണമാണ് സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്കായി (ഇ.ഡബ്ലിയു.എ്‌സ്) സംവരണംചെയ്തിട്ടുള്ളത്. ഇതിനായി വിദ്യാര്&#x200d;ത്ഥികള്&#x200d; ഹാജരാക്കിയ സാക്ഷ്യപത്രമാണ് പഴുതുകളുടെ പ്രത്യക്ഷതെളിവ്. കേരളത്തില്&#x200d; 12ശതമാനം മാത്രമുള്ള നായര്&#x200d; തുടങ്ങിയ സമുദായങ്ങള്&#x200d;ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. <br> ഇത്തവണത്തെ സര്&#x200d;ക്കാര്&#x200d; എം.ബി.ബി.എസ് സീറ്റുകളില്&#x200d; പിന്നാക്ക സമുദായത്തില്&#x200d;പെട്ട കുട്ടികളില്&#x200d; നീറ്റ് പരീക്ഷയില്&#x200d; 700ല്&#x200d; 500 മാര്&#x200d;ക്ക് വരെ നേടിയവര്&#x200d;ക്കുപോലും (കേരളമെഡിക്കല്&#x200d;റാങ്ക് 6000ത്തോളം) കുറഞ്ഞ ഫീസുള്ള സര്&#x200d;ക്കാര്&#x200d;സീറ്റ് ലഭിച്ചിട്ടില്ലാത്തപ്പോള്&#x200d; 480 മാര്&#x200d;ക്ക് ലഭിച്ച മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്ന കുട്ടികള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; മെഡി.കോളജില്&#x200d; സീറ്റ് ലഭിച്ചു. സ്വകാര്യ മെഡിക്കല്&#x200d; കോളജുകളില്&#x200d; 3000 ത്തിലധികം സീറ്റുള്ളപ്പോള്&#x200d; സര്&#x200d;ക്കാരില്&#x200d; ഇത് 1455 മാത്രമാണ്. ഇതാണ് പിന്നാക്കവിഭാഗങ്ങള്&#x200d; പിന്തള്ളപ്പെടാന്&#x200d; കാരണം. മുസ്‌ലിം ക്വാട്ടയില്&#x200d; ഇത്തവണ 1417 ആണ് സര്&#x200d;ക്കാര്&#x200d; മെഡി.കോളജിലെ (കൊല്ലം പാരിപ്പള്ളി)അവസാനറാങ്ക് .ഈഴവവിഭാഗത്തിനുള്ള അവസാനറാങ്ക് 1654 ഉം. എന്നാല്&#x200d; ഇ.ഡബ്ലിയു.എസ് ക്വാട്ടയില്&#x200d; 8614 റാങ്ക് ലഭിച്ച കുട്ടിക്ക് സര്&#x200d;ക്കാര്&#x200d; കോളജില്&#x200d; (മഞ്ചേരി ഗവ. മെഡി.കോളജ്)സീറ്റ് ലഭിച്ചു. <br> കുശവവിഭാഗത്തിന് ലഭിച്ചതിന് ഏതാണ്ട് തുല്യമാണ് ഇത്- 8480. അതായത് പിന്നാക്കവിഭാഗത്തിലെ കുട്ടിയുടെ വാര്&#x200d;ഷികകുടുംബവരുമാനം ഒരുലക്ഷമായിരുന്നാലും സര്&#x200d;ക്കാര്&#x200d;സീറ്റ് ലഭിക്കാത്തപ്പോള്&#x200d; മുന്നാക്കക്കാരിലെ കുടുംബത്തിന് 8 ലക്ഷം രൂപ വാര്&#x200d;ഷികവരുമാനമുണ്ടെങ്കില്&#x200d; സര്&#x200d;ക്കാര്&#x200d; സീറ്റ് ലഭിച്ചു എന്നര്&#x200d;ത്ഥം. സ്വന്തമായി 1000 ചതുരശ്രയടി വീടും അഞ്ചേക്കറിന് താഴെ കൃഷിഭൂമിയും വാര്&#x200d;ഷികവരുമാനം എട്ടുലക്ഷത്തില്&#x200d; താഴെയുള്ളവരും നാലുസെന്റുവരെ പുരയിടവുമുള്ളവര്&#x200d;ക്കാണ് ഇ.ഡബ്ലിയു.എസിന് അര്&#x200d;ഹരെന്നാണ് ചട്ടം. ഇത് വ്യാപകമായി ദുരുപയോഗം ചെയ്തതായും പരാതിയുണ്ട്. <br> തഹസില്&#x200d;ദാര്&#x200d;മാരാണ് ഇ.ഡബ്ലിയു.എസ് സാക്ഷ്യപത്രം അനുവദിക്കുന്നത്. ഇനി വരുന്ന സര്&#x200d;ക്കാര്&#x200d;സര്&#x200d;വീസിലെ ഒഴിവുകളില്&#x200d; ഈ ്അനീതി കൂടുതല്&#x200d; പ്രകടമാകും. <br> സീറ്റുകള്&#x200d; വര്&#x200d;ധിപ്പിച്ചാണ് സര്&#x200d;ക്കാര്&#x200d; എം.ബി.ബി.എസ് സീറ്റുകള്&#x200d; ഇവര്&#x200d;ക്കായി അനുവദിച്ചതെങ്കില്&#x200d; സര്&#x200d;ക്കാര്&#x200d; ഒഴിവുകളില്&#x200d; എങ്ങനെയാണ് തസ്തികകള്&#x200d; കൂട്ടാന്&#x200d; കഴിയുക എന്ന ചോദ്യം ബാക്കിനില്&#x200d;ക്കുകയാണ്. ഭരണഘടനാദത്തമായ ജാതിസംവരണം സാമ്പത്തികത്തിന് വഴിമാറിയപ്പോഴാണ് ഈ അനീതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-impact-of-economic-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംവരണം സാമൂഹിക  നീതിയിലേക്കുള്ള പാത</title>
		<link>https://www.chandrikadaily.com/article-about-reservation-2.html</link>
					<comments>https://www.chandrikadaily.com/article-about-reservation-2.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 16 Jan 2019 18:34:21 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Economic reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116475</guid>

					<description><![CDATA[പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; &#8221;തുല്യമായ അവകാശങ്ങള്&#x200d;, സത്യസന്ധമായ ഇടപാട്, നീതി എന്നിവയെല്ലാം ജീവവായു പോലെയാണ്; ഒന്നുകില്&#x200d; നമുക്കെല്ലാം അത് ആസ്വദിക്കാം, അല്ലെങ്കില്&#x200d; ആര്&#x200d;ക്കും തന്നെ അത് ലഭിക്കുകയില്ല&#8221;- അമേരിക്കന്&#x200d; കവയത്രിയും പൗരാവകാശ പ്രവര്&#x200d;ത്തകയുമായ മായ ആന്&#x200d;ഗെലുവിന്റെ ഈ പ്രസ്താവന എന്നുമെന്ന പോലെ ഇന്നത്തെ ഇന്ത്യന്&#x200d; സാഹചര്യത്തിലും പ്രസക്തമാണ്. നീതി, ഒരു രാഷ്ട്രത്തേയും സമൂഹത്തെയും സജീവമാക്കുന്ന ജീവവായുവാണ്. രാഷ്ട്രഗാത്രത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് നീതി നിഷേധിച്ചാല്&#x200d; അത് മുഴുവന്&#x200d; രാഷ്ട്രജീവനേയും കെടുത്തിക്കളയും. അത് മനസിലാക്കിക്കൊണ്ടാണ് ഇന്ത്യന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</strong></p>
<p>&#8221;തുല്യമായ അവകാശങ്ങള്&#x200d;, സത്യസന്ധമായ ഇടപാട്, നീതി എന്നിവയെല്ലാം ജീവവായു പോലെയാണ്; ഒന്നുകില്&#x200d; നമുക്കെല്ലാം അത് ആസ്വദിക്കാം, അല്ലെങ്കില്&#x200d; ആര്&#x200d;ക്കും തന്നെ അത് ലഭിക്കുകയില്ല&#8221;- അമേരിക്കന്&#x200d; കവയത്രിയും പൗരാവകാശ പ്രവര്&#x200d;ത്തകയുമായ മായ ആന്&#x200d;ഗെലുവിന്റെ ഈ പ്രസ്താവന എന്നുമെന്ന പോലെ ഇന്നത്തെ ഇന്ത്യന്&#x200d; സാഹചര്യത്തിലും പ്രസക്തമാണ്. നീതി, ഒരു രാഷ്ട്രത്തേയും സമൂഹത്തെയും സജീവമാക്കുന്ന ജീവവായുവാണ്. രാഷ്ട്രഗാത്രത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തിന് നീതി നിഷേധിച്ചാല്&#x200d; അത് മുഴുവന്&#x200d; രാഷ്ട്രജീവനേയും കെടുത്തിക്കളയും. അത് മനസിലാക്കിക്കൊണ്ടാണ് ഇന്ത്യന്&#x200d; ഭരണഘടനയുടെ ശില്&#x200d;പികള്&#x200d; ഭരണഘടനയുടെ ആത്മാവായി &#8216;നീതി&#8217;യെന്ന തത്വത്തെ പ്രതിഷ്ഠിച്ചത്. ഭരണഘടനയുടെ പീഠികയില്&#x200d; ആദ്യ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി എന്ന സങ്കല്&#x200d;പത്തെയാണ്. ലിബറലിസം രാഷ്ട്രീയ നീതിക്കും സോഷ്യലിസം സാമ്പത്തിക നീതിക്കും പ്രഥമ പരിഗണന നല്&#x200d;കിയപ്പോള്&#x200d; ഇന്ത്യന്&#x200d; ഭരണഘടനാ ശില്&#x200d;പികള്&#x200d; സാമൂഹ്യനീതിക്കാണ് മുന്&#x200d;ഗണന നല്&#x200d;കിയത്.<br />
സാമൂഹ്യനീതി ലോക ചരിത്രത്തിലെ എല്ലാ നാഗരിക സമൂഹങ്ങളിലും നിലനിന്നിരുന്നു. പുരാതന റോമില്&#x200d; പട്രീഷ്യന്മാര്&#x200d; എന്ന കുലീനവര്&#x200d;ഗവും പ്ലീബിയന്മാര്&#x200d; എന്ന അടിയാള വര്&#x200d;ഗവും ഉണ്ടായിരുന്നു. എന്നാല്&#x200d; ഇന്ത്യയിലെ ജാതിവ്യവസ്ഥ സഹസ്രാബ്ധങ്ങളായി അനീതിയേയും അസമത്വത്തേയും സ്ഥാപനവല്&#x200d;ക്കരിച്ചു. അധികാരവും അംഗീകാരവും നല്&#x200d;കുന്ന പദവികള്&#x200d; ഉന്നതജാതികള്&#x200d; കയ്യടക്കി വെച്ചപ്പോള്&#x200d; തോട്ടിപണി പോലുള്ള ജോലികളാണ് അടിയാള ജാതികള്&#x200d;ക്ക് നീക്കിവെച്ചത്. ഈ സാമൂഹ്യ-രാഷ്ട്രീയ- സാമ്പത്തിക അസമത്വത്തെ പടിപടിയായി നീക്കംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസില്&#x200d; പിന്നാക്ക ജാതികള്&#x200d; സംവരണം നേടിയെടുത്തത്. ഡോ. അംബേദ്കര്&#x200d; അടക്കമുള്ള നേതാക്കള്&#x200d; നടത്തിയ ത്യാഗപൂര്&#x200d;ണമായ സമരത്തിലൂടെയാണ് ഈ അവകാശം നേടിയെടുത്തത്. അധികാര ഘടനയില്&#x200d; അര്&#x200d;ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാതെ പോയ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്&#x200d;ക്കുന്ന വിഭാഗങ്ങള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസില്&#x200d; സംവരണം നല്&#x200d;കാന്&#x200d; ഭരണഘടനയുടെ അനുച്ഛേദം 15 (4), 16 (4) എന്നിവ അനുശാസിക്കുന്നു. ഭരണഘടനയുടെ പീഠികയില്&#x200d; വാഗ്ദാനം ചെയ്യുന്ന അവസരസമത്വം എന്ന തത്വം നേടുന്നതിനാണിത്.<br />
പിന്നാക്കാവസ്ഥ നിര്&#x200d;ണയിക്കാനുള്ള ഏക മാനദണ്ഡം ജാതിയാണെന്ന് സുപ്രീംകോടതി മണ്ഡല്&#x200d; കമ്മീഷന്&#x200d; കേസില്&#x200d; (ഇന്ദ്രാസാഹ്നി യൂണിയന്&#x200d; ഓഫ് ഇന്ത്യ 1992) വ്യക്തമായി പ്രഖ്യാപിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്&#x200d; നരസിംഹറാവു സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന മുന്നോക്ക ജാതിക്കാര്&#x200d;ക്കിടയിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്കുള്ള പത്ത് ശതമാനം സംവരണം ഇന്ദ്രാസാഹ്നി കേസില്&#x200d; സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. എന്നാല്&#x200d; ഇപ്പോള്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന ഭരണഘടന 124-ാമത് ഭേദഗതി, ജാതി അടിസ്ഥാനത്തിലുള്ള സംവരണം എന്ന ഭരണഘടനാ തത്വത്തെ അട്ടിമറിക്കുന്ന തരത്തിലുള്ളതാണ്. മണ്ഡല്&#x200d; കമ്മീഷന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 52 ശതമാനമാണ്. ഇവര്&#x200d;ക്ക് വെറും 27 ശതമാനം സംവരണമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്&#x200d; 15 ശതമാനം മാത്രമുള്ള മുന്നാക്ക ജാതിക്കാര്&#x200d;ക്ക് 10 ശതമാനം സംവരണമാണ് സര്&#x200d;ക്കാര്&#x200d; അനുവദിക്കാന്&#x200d; പോകുന്നത്. ഇത് അനീതിയാണ്. മാത്രമല്ല സംവരണം ഒരു ദരിദ്ര നിര്&#x200d;മ്മാര്&#x200d;ജ്ജന പദ്ധതിയല്ല. അധികാരത്തില്&#x200d; നിന്നു ഭ്രഷ്ട് കല്&#x200d;പിക്കപ്പെട്ട ജനവിഭാഗങ്ങള്&#x200d;ക്ക് അധികാര പങ്കാളിത്തം നല്&#x200d;കുക എന്നതാണ് അതിന്റെ ലക്ഷ്യം. വാണിജ്യ-വ്യവസായ മേഖലയും സ്വകാര്യ മേഖലയും പൂര്&#x200d;ണമായും മുന്നാക്ക വിഭാഗ ങ്ങള്&#x200d; കുത്തകയാക്കി വെച്ചിരിക്കുകയാണ് എന്നതും ഇവിടെ പ്രസ്താവ്യമാണ്. ഇതിനാല്&#x200d; സാമ്പത്തിക സംവരണം എന്ന കേന്ദ്രസര്&#x200d;ക്കാരിന്റെ നയം തീര്&#x200d;ത്തും ഭരണഘടനാവിരുദ്ധമാണ്.<br />
സംവരണവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന സമകാലീന പ്രശ്നമാണ് പുതുതായി രൂപീകരിക്കാന്&#x200d; പോകുന്ന കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്&#x200d;വീസിലെ സംവരണ നിഷേധം. കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്&#x200d;വീസ് എന്ന ഭരണ പരിഷ്‌കാരം അടുത്ത് തന്നെ യാഥാര്&#x200d;ത്ഥ്യമാകാന്&#x200d; പോവുകയാണ്. ഇതു പക്ഷേ, സംവരണ വ്യവസ്ഥകളെ പൂര്&#x200d;ണമായും ഉള്&#x200d;ക്കൊള്ളാതെയാണ് നടപ്പിലാക്കുന്നത് എന്നത് ഏറെ ആശങ്കാജനകമാണ്. ഭരണനിര്&#x200d;വഹണത്തിന്റെ പ്രധാന തലങ്ങളിലേക്ക് യുവജന വിഭാഗങ്ങള്&#x200d;ക്ക്, സംവരണം വ്യവസ്ഥ ചെയ്യണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്&#x200d; ഈ വിഭാഗങ്ങള്&#x200d;ക്ക് സംവരണം നല്&#x200d;കി സാമൂഹികനീതി പരിപാലിക്കാവുന്നതേയുള്ളൂ.<br />
കെ.എ.എസ്. ഒരു പുതിയ കേഡര്&#x200d; ആയതിനാല്&#x200d; അതില്&#x200d; 50 ശതമാനം സംവരണ വിഭാഗങ്ങള്&#x200d;ക്കായി മാറ്റിവെക്കേണ്ടതുണ്ട്. സ്ട്രീം-2ലും 3-ലും സംവരണം നിഷേധിക്കുമ്പോള്&#x200d; അത് വെറും 16.5 ശതമാനമായി കുറയും. സ്ട്രീം -2 ഉം 3 ഉം ബൈ ട്രാന്&#x200d;സ്ഫര്&#x200d; ആയിപരിഗണിക്കുന്നതും ശരിയല്ല. നിലവില്&#x200d; സര്&#x200d;വീസില്&#x200d; ഉള്ളവരാണ് പരീക്ഷ എഴുതുന്നെതെങ്കിലും അവര്&#x200d;ക്ക് സ്ട്രീം-1 ലേത് പോലെ തന്നെ എഴുത്ത്പരീക്ഷയും ഇന്റര്&#x200d;വ്യൂവും പാസ്സാകേണ്ടതുണ്ട്. മൂന്ന് സ്ട്രീമിലും സംവരണം നല്&#x200d;കണമെന്ന് നിയമവകുപ്പ് സെക്രട്ടറി സര്&#x200d;ക്കാരിനു നിയമോപദേശം നല്&#x200d;കിയിരുന്നതുമാണ്. പ്രൊമോഷന്&#x200d; ആയതിനാല്&#x200d; സംവരണം നല്&#x200d;കേണ്ട എന്ന അഭിപ്രയം പറഞ്ഞത് അഡ്വക്കേറ്റ് ജനറലാണ്. എന്നാല്&#x200d; എന്താണ് പ്രൊമോഷന്&#x200d; എന്ന് കൃത്യമായി നിര്&#x200d;വചിക്കാതെയാണ് അഡ്വക്കേറ്റ് ജനറല്&#x200d; ഈ നിലപാട് കൈക്കൊണ്ടത്.<br />
സംവരണം ഭരണഘടനയുടെ പ്രഥമ ലക്ഷ്യസ്ഥാനമായ സാമൂഹ്യനീതിയിലേക്കുള്ള രാജപാതയാണ്. ആയതിനാല്&#x200d; തന്നെ സംവരണത്തെ നിര്&#x200d;വീര്യമാക്കാനുള്ള ഏതൊരു നീക്കവും ഭരണഘടനക്കെതിരായ ഗൂ ഢനീക്കമായാണ് പരിഗണിക്കേണ്ടത്. ഭരണഘടനയെ സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റെയും മൗലിക കര്&#x200d;ത്തവ്യമാകയാല്&#x200d; സംവരണത്തെ സംരക്ഷിക്കാനും എല്ലാ പൗരന്മാരും മുന്നിട്ടിറങ്ങേണ്ടതുണ്ട്. സംവരണത്തെ സംരക്ഷിക്കാന്&#x200d; നേരത്തെ കേരളത്തില്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്ന സംവരണ സമുദായ മുന്നണി പോലുള്ള ഏകീകൃത സംഘടിത ശക്തിക്ക് രൂപംനല്&#x200d;കാന്&#x200d; ദളിത്-പിന്നാക്ക സമുദായങ്ങള്&#x200d; തയ്യാറാവു കയും വേണം. ഇത്തരം ഭരണഘടനാപരവും സാമൂഹ്യപരവുമായ ഉത്തരവാദിത്വങ്ങള്&#x200d; ശിരസ്സാവഹിച്ചുകൊണ്ട് സംവരണ വ്യവസ്ഥയെ സംരക്ഷിക്കാന്&#x200d; മുസ്‌ലിംലീഗ ്‌സമരപഥത്തിലേക്ക് ഇറങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്&#x200d; വമ്പിച്ച പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നുണ്ട്. ഈ സംവരണ സംരക്ഷണ മുന്നേറ്റത്തിന്റെ വിജയത്തിന് എല്ലാ പ്രവര്&#x200d;ത്തകരും ആത്മാര്&#x200d;ഥമായി ശ്രമിക്കണമെന്നും എല്ലാ പൗരന്മാരും സഹകരിക്കണമെന്നും അഭ്യര്&#x200d;ത്ഥിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-reservation-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമുദായിക രാഷ്ട്രീയവും സംവരണവും</title>
		<link>https://www.chandrikadaily.com/reservation-and-communal-politics.html</link>
					<comments>https://www.chandrikadaily.com/reservation-and-communal-politics.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 14 Jan 2019 03:42:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Economic reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116132</guid>

					<description><![CDATA[അനൂപ് വി.ആര്&#x200d; കുറച്ചുദിവസങ്ങള്&#x200d;ക്കു മുന്&#x200d;പ് അഴിക്കോട് തെരഞ്ഞെടുപ്പ് കേസില്&#x200d; ഒരു വിധിയുണ്ടായി. അത് മുസ് ലിം ലീഗിന്റെ മെമ്പര്&#x200d; കൂടിയായ കെ എം ഷാജിയെ അയോഗ്യനാക്കുന്ന വിധിയായിരുന്നു. കേരളത്തില്&#x200d; ഒരു തെരഞ്ഞെടുപ്പ് കേസില്&#x200d; ആരെങ്കിലും ജയിക്കുന്നതോ തോല്&#x200d;ക്കുന്നതോ അയോഗ്യത കല്&#x200d;പ്പിക്കുന്നതോ ഒരു പുതിയ കാര്യമൊന്നുമല്ല. അതില്&#x200d; നിന്നൊക്കെ ആ കേസിനെ വ്യതിരിക്തമാക്കിയ ഘടകം ആ സന്ദര്&#x200d;ഭത്തില്&#x200d; മുസ്‌ലിം ലീഗിനെതിരേ ഉയര്&#x200d;ന്നുവന്ന കുപ്രചാരണങ്ങള്&#x200d; തന്നെയാണ്. ആ വിധി വന്നയുടനെ കേസുകൊടുത്ത സ്ഥാനാര്&#x200d;ഥി കൂടിയായ നികേഷ്‌കുമാര്&#x200d; പറഞ്ഞത്, കേസിനെ കുറിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അനൂപ് വി.ആര്&#x200d;</strong></p>
<p>കുറച്ചുദിവസങ്ങള്&#x200d;ക്കു മുന്&#x200d;പ് അഴിക്കോട് തെരഞ്ഞെടുപ്പ് കേസില്&#x200d; ഒരു വിധിയുണ്ടായി. അത് മുസ് ലിം ലീഗിന്റെ മെമ്പര്&#x200d; കൂടിയായ കെ എം ഷാജിയെ അയോഗ്യനാക്കുന്ന വിധിയായിരുന്നു. കേരളത്തില്&#x200d; ഒരു തെരഞ്ഞെടുപ്പ് കേസില്&#x200d; ആരെങ്കിലും ജയിക്കുന്നതോ തോല്&#x200d;ക്കുന്നതോ അയോഗ്യത കല്&#x200d;പ്പിക്കുന്നതോ ഒരു പുതിയ കാര്യമൊന്നുമല്ല. അതില്&#x200d; നിന്നൊക്കെ ആ കേസിനെ വ്യതിരിക്തമാക്കിയ ഘടകം ആ സന്ദര്&#x200d;ഭത്തില്&#x200d; മുസ്‌ലിം ലീഗിനെതിരേ ഉയര്&#x200d;ന്നുവന്ന കുപ്രചാരണങ്ങള്&#x200d; തന്നെയാണ്. ആ വിധി വന്നയുടനെ കേസുകൊടുത്ത സ്ഥാനാര്&#x200d;ഥി കൂടിയായ നികേഷ്‌കുമാര്&#x200d; പറഞ്ഞത്, കേസിനെ കുറിച്ച് മാത്രമായിരുന്നില്ല, മറിച്ച് ഒരു രാഷ്ട്രീയ പാര്&#x200d;ട്ടിയായി നിലനില്&#x200d;ക്കാനുള്ള ലീഗിന്റെ അര്&#x200d;ഹതയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ഒരു സാമുദായിക പാര്&#x200d;ട്ടിയും ഒരു മതേതര പാര്&#x200d;ട്ടിയും തമ്മില്&#x200d; മത്സരിക്കുമ്പോള്&#x200d; എന്ന് ആവര്&#x200d;ത്തിച്ചാവര്&#x200d;ത്തിച്ച് പറയുന്നതിന്റെ അര്&#x200d;ത്ഥം വ്യക്തമായിരുന്നു. അതിന്റെ കൂട്ടത്തില്&#x200d; ചില കുത്തക മണ്ഡലങ്ങളിലെങ്കിലും ശരിയായ തരത്തിലുള്ള മത്സരം നടക്കുന്നില്ല എന്നും പറഞ്ഞു. അതിന്റെ വ്യംഗ്യം മലപ്പുറത്ത് ലീഗ് സ്ഥിരമായി ജയിക്കുന്ന മണ്ഡലങ്ങളിലെ ജനവിധി തന്നെയായിരുന്നു. അത് മുസ്‌ലിം ലീഗിനെതിരായി ഒരു ആരോപണവും അതില്&#x200d;കവിഞ്ഞ് ഒരു കുറ്റപത്രവും കൂടിയായിരുന്നു. സിപിഎം കൂടി സംഘടിതമായി ആവര്&#x200d;ത്തിച്ച ആ പ്രചാരണത്തിന്റെ സാരം ലീഗ് സാമുദായിക രാഷ്ട്രീയ പാര്&#x200d;ട്ടിയാണ്, അതുയര്&#x200d;ത്തുന്ന സാമുദായിക രാഷ്ട്രീയം അത്യന്തം അപകടം പിടിച്ചതുമാണ് എന്നുള്ളതാണ്. എന്നാല്&#x200d; സത്യത്തില്&#x200d; സാമുദായിക രാഷ്ട്രീയം കേരളത്തിന്റെ ചരിത്രത്തില്&#x200d; നിര്&#x200d;വഹിച്ച വലിയ റോളിനെ തന്നെയാണ് ഇവര്&#x200d; ബോധപൂര്&#x200d;വം നിഷേധിക്കുന്നത്. മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലുമാണ് അതിന്റെ നാഴികക്കല്ലുകള്&#x200d;. മലയാളി മെമ്മോറിയല്&#x200d; പരദേശി ബ്രാഹ്മണര്&#x200d; കൈയടക്കി വെച്ചിരുന്ന സക്കാര്&#x200d; സര്&#x200d;വിസില്&#x200d; മുഴുവന്&#x200d; തദ്ദേശീയരായ ജനവിഭാഗങ്ങള്&#x200d;ക്കും ജോലി പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള പ്രക്ഷോഭമായിരുന്നെങ്കില്&#x200d; ഈഴവ മെമ്മോറിയല്&#x200d; അതിനുശേഷവും പരിഹരിക്കപ്പെടാതെ പോയ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രാതിനിധ്യ അവകാശങ്ങള്&#x200d;ക്കു വേണ്ടിയുള്ള ഈഴവ മുസ്‌ലിമാദി പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ സഖ്യം നടത്തിയ സമരമായിരുന്നു.<br />
അടിച്ചമര്&#x200d;ത്തപ്പെട്ടു വീണുകിടന്നിരുന്ന സ്വത്വസമുദായങ്ങള്&#x200d; എഴുന്നേറ്റു നില്&#x200d;ക്കാനും പിന്നീട് നടന്നും ഓടിയും അധികാര പങ്കാളിത്തത്തില്&#x200d; അര്&#x200d;ഹമായ വിഹിതങ്ങള്&#x200d; പിടിച്ചുപറ്റാനും ശ്രമിച്ചതിന്റെ ചരിത്രം തന്നെയാണ് നമ്മുടെ സാമുദായിക രാഷ്ട്രീയത്തിന്റെ ചരിത്രം. ആ ചരിത്രത്തിന്റെ തന്നെ പിന്തുടര്&#x200d;ച്ചയും ആ ചരിത്രത്തെ തന്നെ മുന്നോട്ടു കൊണ്ടുപോകലുമാണ് മുസ്‌ലിം ലീഗ് ചെയ്തത്. എന്നാല്&#x200d; അത്തരം അവകാശ പോരാട്ടങ്ങളെയൊക്കെ പാടെ തിരസ്‌കരിച്ചുകൊണ്ട് കേരളം സൃഷ്ടിച്ചത് പരശുരാമനാണ് എന്ന പഴയ മിത്തിന്റെ സ്ഥാനത്ത് പുതിയ കേരളം സൃഷ്ടിച്ചത് ഇഎംഎസ് ആണെന്ന കൂടുതല്&#x200d; പ്രബലമായ ഒരു മിത്തിനെ സൃഷ്ടിക്കുകയാണ് ഇവിടുത്തെ ഇടതുപക്ഷം ചെയ്തത്. സത്യത്തില്&#x200d; സ്വത്വ സാമുദായിക രാഷ്ട്രീയത്തെ മുഴുവന്&#x200d; പ്രതിസ്ഥാനത്ത് നിര്&#x200d;ത്തുന്നവരുടെ ആദ്യത്തെ സര്&#x200d;ക്കാര്&#x200d; തന്നെ സാമുദായിക ധ്രുവീകരണത്തിന്റെ സൃഷ്ടിയാണ് എന്നുള്ളതാണ് യാഥാര്&#x200d;ഥ്യം. 1957ലെ ഇഎംഎസ് സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറാന്&#x200d; ഇടയായ സാഹചര്യത്തെ കുറിച്ച് തോപ്പില്&#x200d; ഭാസിയുടെയും ജി. ജനാര്&#x200d;ദ്ദന കുറുപ്പിന്റെയും ആത്മകഥയില്&#x200d; തന്നെ പറയുന്നുണ്ട്. അന്നു കേരളത്തിലെ കോണ്&#x200d;ഗ്രസ് ക്രിസ്ത്യന്&#x200d; കോണ്&#x200d;ഗ്രസായി മാറിയെന്ന സാമുദായിക ആരോപണമുന്നയിച്ച് അന്നത്തെ കോണ്&#x200d;ഗ്രസ് നേതൃത്വവുമായി അകന്നുകഴിയുകയായിരുന്ന മന്നത്ത് പത്മനാഭനെ കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ സെക്രട്ടറിയായിരുന്ന എംഎന്&#x200d; ഗോവിന്ദന്&#x200d; നായര്&#x200d; അങ്ങോട്ടുപോയി കാണുകയായിരുന്നു. അന്ന് മന്നം എം എനോട് പറഞ്ഞത്; നിങ്ങള്&#x200d; നിര്&#x200d;ത്തിയ സ്ഥാനാര്&#x200d;ഥികളില്&#x200d; കൊള്ളാവുന്ന ചില നായര്&#x200d; സ്ഥാനാര്&#x200d;ഥികളുണ്ടെന്നും അവര്&#x200d; ജയിച്ചുവരുമെന്നുമായിരുന്നു. അന്നത്തെ ആ ജയിച്ച നായര്&#x200d; സ്ഥാനാര്&#x200d;ഥികളും അതിന്റെ കൂട്ടത്തില്&#x200d; മത, സമുദായ കക്ഷികളുടെ പിന്തുണയോടെ ജയിച്ച എ.ആര്&#x200d; മേനോന്&#x200d; ഉള്&#x200d;പ്പെടെയുള്ളവരും കൂടി ഉള്&#x200d;ച്ചേര്&#x200d;ന്നതാണ് ആദ്യത്തെ ഇഎംഎസ് മന്ത്രസഭ. അന്ന് ആ മന്ത്രിസഭയുടെ കാലത്തുതന്നെയാണ് ഇഎംഎസ് സാമ്പത്തിക സംവരണ വാദവുമായി മുന്നോട്ടുവന്നത് എന്നത് കേവലം യാദൃച്ഛികമല്ല.<br />
ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണത്തിനു സൈദ്ധാന്തിക ന്യായീകരണം ചമച്ചതും സാമൂഹിക സ്വീകാര്യത നേടിക്കൊടുത്തതും സംഘ്പരിവാറിന് മുന്&#x200d;പേ ഇഎംഎസ് ആയിരുന്നുവെന്നത് നിസ്തര്&#x200d;ക്കമായ വസ്തുതയാണ്. അതേ ഇഎംഎസിന്റെ പിന്മുറക്കാരനായ പിണറായി വിജയനാണ് 10 ശതമാനം അധിക മുന്നാക്ക സംവരണം എന്നത് പ്രയോഗവല്&#x200d;ക്കരിച്ചുകൊണ്ട് സംഘ്പരിവാറിനു മാതൃക കാട്ടിയത്. ആ സമയത്ത് ഇതുപോലെ ചെയ്യാന്&#x200d; നിങ്ങള്&#x200d;ക്ക് കഴിയുമോ എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് ചലഞ്ചാണ് ഇപ്പോള്&#x200d; സംഘ്പരിവാര്&#x200d; സര്&#x200d;ക്കാരിന്റെ നടപടിയിലൂടെ സാക്ഷാല്&#x200d;ക്കരിക്കപ്പെട്ടത്. ഇഎംഎസിന്റെ സര്&#x200d;ക്കാര്&#x200d; സംവരണനീക്കം ആദ്യം അവതരിപ്പിക്കുകയും പിന്നീട് അതു മുന്നോട്ടുവെക്കുകയും ചെയ്ത സന്ദര്&#x200d;ഭങ്ങളിലൊക്കെ അതിനെ ഏറ്റവും വീറോടെ എതിര്&#x200d;ത്തത് സാക്ഷാല്&#x200d; സിഎച്ച് മുഹമ്മദ് കോയ ആയിരുന്നെങ്കില്&#x200d; ഇന്ന്, ഇപ്പോള്&#x200d; ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റിനകത്ത് ആ പാരമ്പര്യം ഉയര്&#x200d;ത്തിപ്പിടിക്കാന്&#x200d; കഴിഞ്ഞുവെന്നതില്&#x200d; ഒരു പാര്&#x200d;ട്ടി എന്നുള്ള നിലയില്&#x200d; മുസ്‌ലിം ലീഗിനു എക്കാലവും അഭിമാനിക്കാം.<br />
മണ്ഡല്&#x200d; കമ്മിഷന്&#x200d;കാല സോഷ്യലിസ്റ്റുകളുടെയും അംബേദ്കറൈറ്റുകളുടെയും ഈ വിഷയത്തിലുള്ള സമ്പൂര്&#x200d;ണ നിശബ്ദത സമ്പൂര്&#x200d;ണ കീഴടങ്ങലായി മാറുന്നതും ശ്രദ്ധേയമാണ്. ഇവിടെയാണ് ഇന്ത്യന്&#x200d; യൂനിയന്&#x200d; മുസ്‌ലിം ലീഗിന്റെ നിലപാട് ഒരു രജതരേഖയായി മാറുന്നത്.<br />
ലീഗിനെയും അതിന്റെ സാമുദായിക രാഷ്ട്രീയത്തെയും ഒക്കെ സൈബര്&#x200d;സ്പേസിലടക്കം പരിഹാസത്തോടെ നേരിടുന്ന ഇടതുപുരോഗമന രാഷ്ട്രീയത്തിനുള്ള മുഖടച്ചുള്ള മറുപടി തന്നെയാണ് ഈ നിലപാട്. മുത്വലാഖ് ബില്ലിന്റെ സമയത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാര്&#x200d;ച്ച് നടത്തിയവര്&#x200d; സംവരണ മണ്ഡലത്തില്&#x200d;നിന്ന് ജയിച്ച് സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന എ.കെ ബാലന്റെ കാര്യത്തില്&#x200d; എന്തുപറയും എന്ന ചോദ്യം അവശേഷിക്കുന്നു. ഇഎംഎസിന്റെ മുഖത്തുനോക്കി നിങ്ങളുടെ പൂണൂല്&#x200d; പുറത്തല്ല, അകത്താണ് എന്ന് പറയുകയാണ് സംവരണ പ്രശനത്തിലടക്കം സി.എച്ച് മുഹമ്മദ് കോയ ചെയ്തത്. അതേ ഇഎംഎസിന്റെ പൂണൂല്&#x200d; ഇന്നത്തെ സംവരണ ബില്ലായി ഇന്ത്യയുടെ കുറുകെ കിടക്കുന്ന സന്ദര്&#x200d;ഭത്തില്&#x200d; പാര്&#x200d;ലമെന്റില്&#x200d; പഴയ പാരമ്പര്യത്തിന്റെ തുടര്&#x200d;ച്ചയായി പ്രതിരോധിക്കുകയാണ് ലീഗ് മെംബര്&#x200d;മാര്&#x200d; ചെയ്തത്. തീര്&#x200d;ച്ചയായും ഈ തോല്&#x200d;വിയില്&#x200d; ലീഗിന് അഭിമാനിക്കാം.<br />
(സ്റ്റേറ്റ് സെക്രട്ടറി, രാജീവ് ഗാന്ധി സ്റ്റഡി സര്&#x200d;ക്കിള്&#x200d;)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/reservation-and-communal-politics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അംബേദ്കറിനെ ജയിപ്പിച്ച മുസ്ലിംലീഗ്</title>
		<link>https://www.chandrikadaily.com/muslim-league-protects-values-of-ambedkar.html</link>
					<comments>https://www.chandrikadaily.com/muslim-league-protects-values-of-ambedkar.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 10 Jan 2019 14:50:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Economic reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115832</guid>

					<description><![CDATA[ഷെരീഫ് സാഗർ ഇന്ത്യയിലെ പരമോന്നത നിയമ നിർമ്മാണ സഭകളിൽ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കർ തോറ്റുപോകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം കണ്ടത്. ഭൂരിപക്ഷത്തിന്റെ ആധിപത്യം അംബേദ്കറിന്റെ ആത്മാവിനെ കൊന്നു കൊലവിളിക്കുമ്പോൾ മുസ്ലിംലീഗിന്റെ അംഗങ്ങൾ എഴുന്നേറ്റുനിന്ന് വിയോജിച്ചത് ചരിത്രത്തിന്റെ ഭാഗമായി. ഇതേ ഭൂരിപക്ഷത്തിന്റെ ആധിപത്യം ചവറ്റുകുട്ടയിലേക്ക് തള്ളിവീഴ്ത്തിയ ഒരു ചരിത്രം ഭീം റാവു അംബേദ്കറിനുമുണ്ട്. ആരുമങ്ങനെ ഓർക്കുന്നത് കാണാത്ത ചരിത്രം. 1946 മാർച്ച് മാസത്തിലായിരുന്നു ആ വീഴ്ച. ബോംബെ പ്രവിൻഷ്യൽ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച അംബേദ്കറെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഷെരീഫ് സാഗർ</strong></p>
<p>ഇന്ത്യയിലെ പരമോന്നത നിയമ നിർമ്മാണ സഭകളിൽ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കർ തോറ്റുപോകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം കണ്ടത്. ഭൂരിപക്ഷത്തിന്റെ ആധിപത്യം അംബേദ്കറിന്റെ ആത്മാവിനെ കൊന്നു കൊലവിളിക്കുമ്പോൾ മുസ്ലിംലീഗിന്റെ അംഗങ്ങൾ എഴുന്നേറ്റുനിന്ന് വിയോജിച്ചത് ചരിത്രത്തിന്റെ ഭാഗമായി. ഇതേ ഭൂരിപക്ഷത്തിന്റെ ആധിപത്യം ചവറ്റുകുട്ടയിലേക്ക് തള്ളിവീഴ്ത്തിയ ഒരു ചരിത്രം ഭീം റാവു അംബേദ്കറിനുമുണ്ട്. ആരുമങ്ങനെ ഓർക്കുന്നത് കാണാത്ത ചരിത്രം.</p>
<p>1946 മാർച്ച് മാസത്തിലായിരുന്നു ആ വീഴ്ച. ബോംബെ പ്രവിൻഷ്യൽ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച അംബേദ്കറെ സവർണ്ണ ഭൂരിപക്ഷം തോൽപിച്ചു കളഞ്ഞു. ആ വീഴ്ചയിൽനിന്ന് അദ്ദേഹത്തിന് കരകയറാൻ കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പ്രവിൻഷ്യൽ അസംബ്ലികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഭരണഘടനാ അസംബ്ലിയിലെത്തുക. അവിടെ അദ്ദേഹം എത്താതിരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ തോൽപിക്കൽ. സർദാർ പട്ടേലിന്റെ നിർദ്ദേശ പ്രകാരം 296 അംഗ ഭരണഘടനാ അസംബ്ലിയിലേക്ക് അംബേദ്കറെ തെരഞ്ഞെടുക്കപ്പെടാതിരിക്കാൻ ബോംബെയിലെ പ്രമുഖനായ ബി.ജി ഖേർ ആണ് ചരടുകൾ വലിച്ചതെന്ന് അംബേദ്കറുടെ ജീവചരിത്രമെഴുതിയ എ. ആനന്ദ് രേഖപ്പെടുത്തുന്നു.</p>
<div class="text_exposed_show">
<p>നിരാശയോടെ കഴിഞ്ഞ ബി.ആർ അംബേദ്കറുടെ രക്ഷക്കെത്തിയത് ജോഗേന്ദ്രനാഥ് മണ്ഡൽ എന്ന ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷന്റെ നേതാവാണ്. ബംഗാളിൽ അദ്ദേഹം മുസ്ലിംലീഗുമായി സഖ്യത്തിലായിരുന്നു. അക്കാരണത്താൽ കമ്യൂണിസ്റ്റുകൾ പോലും അദ്ദേഹത്തെ ജോഗേന്ദ്ര അലി മൊല്ല എന്നു വിളിച്ച് പരിഹസിച്ചു. ഖാഇദെ അഅ്‌സം മുഹമ്മദലി ജിന്നയെ കണ്ട് ജോഗേന്ദ്ര നാഥ് വിവരം ധരിപ്പിച്ചു. &#8221;അദ്ദേഹത്തെ നമുക്ക് കൈവിടാനാകില്ല&#8221; എന്നായിരുന്നു ജിന്നയുടെ മറുപടി.</p>
<p>പിന്നീടു സംഭവിച്ചത് ചരിത്രം. വെറുക്കപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ജിന്നക്കും മുസ്ലീംലീഗിനും അതിന്റെ ക്രെഡിറ്റ് പോകുമെന്നു ഭയപ്പെട്ട് ദലിത് സംഘടനകൾ പോലും ഓർക്കാതിരിക്കുന്ന ചരിത്രം. ക്രിസ്റ്റോഫ് ജഫ്രലട്ടിന്റെ അംബേദ്കറും ജാതിവ്യവസ്ഥയും എന്ന പുസ്തകത്തിൽ ആ ചരിത്രം ഇങ്ങനെ രേഖപ്പെട്ടു കിടക്കുന്നു: 1946ൽ ഈ സംവിധാനത്തിൽ (ഭരണഘടനാ അസംബ്ലിയിൽ) അംഗമാവാൻ അംബേദ്കർ മത്സരിച്ചത് കോൺഗ്രസ് ഭരിച്ചിരുന്ന ബോംബെയിൽ നിന്നായിരുന്നില്ല, ബംഗാളിൽ നിന്നായിരുന്നു. അവിടെ മുസ്ലിം ലീഗിന്റെ പിന്തുണയോടെ അദ്ദേഹം തെരഞ്ഞടുക്കപ്പടുകയായിരുന്നു.</p>
<p>അസ്തമിച്ചു പോയ അംബേദ്കറുടെ രണ്ടാം ഉദയത്തിന്റെ കാരണം മുസ്ലിംലീഗായിരുന്നു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നത് ചരിത്രം. ഭൂരിപക്ഷത്തിന്റെ ആധിപത്യം ഭരണഘടനാ അസംബ്ലിയിൽ വരരുതെന്ന് ആഗ്രഹിച്ച അതേ അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനാ മൂല്യങ്ങൾ ഭൂരിപക്ഷം ചവിട്ടിമെതിച്ചപ്പോൾ ചോദ്യം ചെയ്യാനുണ്ടായത് മുസ്ലിംലീഗിന്റെ അംഗങ്ങളായിരുന്നു എന്നത് ചരിത്രത്തിന്റെ മനോഹരമായ ആവർത്തനം.</p>
<p>ജയ് ഭീം!</p>
<p>&nbsp;</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-protects-values-of-ambedkar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക സംവരണം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള തന്ത്രം: കെ.പി.എ മജീദ്</title>
		<link>https://www.chandrikadaily.com/kpa-majeed-about-economic-reservation.html</link>
					<comments>https://www.chandrikadaily.com/kpa-majeed-about-economic-reservation.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 10 Jan 2019 14:40:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Economic reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115829</guid>

					<description><![CDATA[തിരുവനന്തപുരം: കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന സാമ്പത്തിക സംവരണം മുന്നോക്ക സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ടുള്ള തന്ത്രമാണെന്ന് മുസ്‌ലിം ലീഗ് ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്. ഈ വിഷയത്തില്&#x200d; എല്ലാ സംവരണ സമുദായങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കെ.എ.എസ് സംവരണ അട്ടിമറിക്കും സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാരുകളുടെ നീക്കത്തിനുമെതിരേ എം.എസ്.എഫ് സെക്രട്ടറിയേറ്റിനു മുന്നില്&#x200d; നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ.എസിന്റെ രണ്ടും മൂന്നും സ്ട്രീമുകളില്&#x200d; സംവരണം വേണ്ടെന്നാണ് സര്&#x200d;ക്കാര്&#x200d; നിലപാട്. ഇത് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന സാമ്പത്തിക സംവരണം മുന്നോക്ക സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ടുള്ള തന്ത്രമാണെന്ന് മുസ്‌ലിം ലീഗ് ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്. ഈ വിഷയത്തില്&#x200d; എല്ലാ സംവരണ സമുദായങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കെ.എ.എസ് സംവരണ അട്ടിമറിക്കും സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാരുകളുടെ നീക്കത്തിനുമെതിരേ എം.എസ്.എഫ് സെക്രട്ടറിയേറ്റിനു മുന്നില്&#x200d; നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>കെ.എ.എസിന്റെ രണ്ടും മൂന്നും സ്ട്രീമുകളില്&#x200d; സംവരണം വേണ്ടെന്നാണ് സര്&#x200d;ക്കാര്&#x200d; നിലപാട്. ഇത് കടുത്ത അനീതിയാണ്. നിയമ വകുപ്പും, എസ്.സി-എസ്.ടി കമ്മിഷനും, ന്യൂനപക്ഷ കമ്മിഷനും സംവരണം നല്&#x200d;കണമെന്ന് ശിപാര്&#x200d;ശ ചെയ്തിട്ടും സര്&#x200d;ക്കാര്&#x200d; വഴങ്ങിയിട്ടില്ല. എ.ജിയുടെ നിയമോപദേശമാണ് നടപ്പാക്കുന്നതെന്നാണ് വിശദീകരണം. എന്നാല്&#x200d; എ.ജി മുഖ്യമന്ത്രിയുടെ താല്&#x200d;പര്യത്തിന് അനുസരിച്ച് മാത്രമേ നിയമോപദേശം നല്&#x200d;കുകയുള്ളൂ. പിന്നോക്ക സമുദായങ്ങള്&#x200d;ക്ക് സംവരണ ആനുകൂല്യം നല്&#x200d;കിയിട്ടും സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസുകളില്&#x200d; പ്രാതിനിധ്യം കുറവാണെന്ന് റിപ്പോര്&#x200d;ട്ടുകളുണ്ട്. ഇത് പോലും സര്&#x200d;ക്കാര്&#x200d; പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കെ.എന്&#x200d;.എ ഖാദര്&#x200d; എം.എല്&#x200d;.എ മുഖ്യപ്രഭാഷണം നടത്തി. കെ.എ.എസില്&#x200d; സംവരണവുമായി ബന്ധപ്പെട്ട സംസ്ഥാന സര്&#x200d;ക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഭരണ ഘടന നല്&#x200d;കിയ വാഗ്ദാനങ്ങള്&#x200d; ഇടതു സര്&#x200d;ക്കാര്&#x200d; ലംഘിച്ചിരിക്കുകയാണ്. സാമ്പത്തിക സംവരണം ഇടതു മുന്നണിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നുവെന്നും ഇടതുമുന്നണി പ്രഖ്യാപിച്ചത് മോദി നടപ്പാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തിലായാലും ഏക സിവില്&#x200d;കോഡ് വിഷയത്തിലായാലും ഫാസിസ്റ്റികളെ അതേ നിലപാടാണ് ഇടതുമുന്നണി സ്വീകരിക്കുന്നതെന്നും അദ്ദേഹം<br />
പറഞ്ഞു.</p>
<p>എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d; അധ്യക്ഷനായി. എം.എസ്.എഫ് ജനറല്&#x200d; സെക്രട്ടറി എം.പി നവാസ് സ്വാഗതം പറഞ്ഞു. എം.എല്&#x200d;എ മാരായ അഡ്വ.എം. ഉമ്മര്&#x200d;, എന്&#x200d;.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, പ്രൊഫ.തോന്നയ്ക്കല്&#x200d; ജമാല്&#x200d;, കണിയാപുരം ഹലീം, എം.എസ്.എഫ് സംസ്ഥാന ട്രഷറര്&#x200d; യൂസഫ് വല്ലാഞ്ചിറ, മുന്&#x200d;മന്ത്രി നീലലോഹിതദാസന്&#x200d; നാടാര്&#x200d;, ലത്തീന്&#x200d; അതിരൂപതാ വികാരി ജനറല്&#x200d; യൂജിന്&#x200d; പെരേര, ദലിത് ഫെഡറേഷന്&#x200d; സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്&#x200d;, പിന്നോക്കക്ഷേമ വികസന വകുപ്പ് മുന്&#x200d; ഡയറക്ടര്&#x200d; വി.ആര്&#x200d; ജോഷി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുന്&#x200d; ഡയറക്ടര്&#x200d; ഡോ.പി നസീര്&#x200d;, എസ്.കെ.എസ്.എസ്.എഫ് സിറാജ് അഹ്മദ്, അഡ്വ സുള്&#x200d;ഫിക്കര്&#x200d; സലാം, ഹാഷിം ബംബ്രാണി , നിഷാദ് കെ സലിം, സല്&#x200d;മാന്&#x200d; ഹനീഫ് ,കെ കെ എ അസീസ് , ഹാരിസ് കരമന തുടങ്ങിയവര്&#x200d; സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം ഫവാസ്, കെ.ടി റഹൂഫ്, ഷഫീക് വഴിമുക്ക്, ആബിദ് ആറങ്ങാടി, മുനീര്&#x200d; വടകര, ബാദുഷ എറണാകുളം, അല്&#x200d;ത്താഫ് സുബൈര്&#x200d;, അന്&#x200d;വര്&#x200d; ഇടുക്കി, അംജദ് കൊല്ലം,ഷജീര്&#x200d; ഇക്ബാല്&#x200d;, അല്&#x200d; റെസിന്&#x200d;, സദ്ദാം ഹരിപ്പാട്, ബിലാല്&#x200d; റഷീദ്, അസ്ലഹ് ചടയമംഗലം, ഹാമീം വാമനപുരം, അബ്ദുല്ല കരുവള്ളി, ഹകീം വി.പി.സി, ഷഹബാസ് കാട്ടിലാന്&#x200d;, പി.പി ഷൈജല്&#x200d; , റിയാസ് കല്ലുവയല്&#x200d; എന്നിവര്&#x200d; നേതൃത്വം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kpa-majeed-about-economic-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംവരണ ബില്&#x200d;: ഇ.ടി മുഹമ്മദ് ബഷീര്&#x200d; പാര്&#x200d;ലമെന്റില്&#x200d; നടത്തിയ പ്രസംഗം</title>
		<link>https://www.chandrikadaily.com/et-speech-in-parlament-about-economic-reservation.html</link>
					<comments>https://www.chandrikadaily.com/et-speech-in-parlament-about-economic-reservation.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 10 Jan 2019 12:50:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Economic reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115804</guid>

					<description><![CDATA[നാലര വര്&#x200d;ഷത്തെ ഭരണത്തില്&#x200d; രാജ്യത്തെ സാമൂഹ്യ സാമ്പത്തിക വികസന രംഗങ്ങളില്&#x200d; ഫലപ്രദമായി ഒന്നും ചെയ്യാന്&#x200d; കഴിയാതെ കടന്ന് പോയ നരേന്ദ്രമോഡി ഗവണ്&#x200d;മെന്റ് ഇപ്പോള്&#x200d; ചെയ്യുന്നത് തെരഞ്ഞടുപ്പില്&#x200d; രാഷ്ട്രീയ ലാഭം കൊയ്യുമെന്ന കണക്കു കൂട്ടലുമായി വൈകാരിക പ്രശ്‌നങ്ങള്&#x200d; കുത്തിപ്പൊക്കുകയാണ്. ഇക്കഴിഞ്ഞ ശീതകാല സമ്മേളനത്തില്&#x200d; ബി.ജെ.പി അവസാനമായി കൊണ്ടുവന്ന രണ്ട് നിയമങ്ങള്&#x200d; ഒട്ടും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല അപകടങ്ങളും അനൈക്യവും അസ്വസ്ഥതകളും ക്ഷണിച്ച് വരുത്തുകയും ചെയ്യും. മുസ്‌ലിം ലീഗ് ഈ കാര്യങ്ങളിലെല്ലാം കൃത്യവും വ്യക്തവുമായിട്ടുള്ള നിലപാട് എടുത്തിട്ടുണ്ട്. ഞങ്ങളുടെ സുചിന്തതമായ [&#8230;]]]></description>
										<content:encoded><![CDATA[<p>
<a href='https://www.chandrikadaily.com/wp-content/uploads/2019/01/50293127_407881226650279_5079135741934567424_n.mp4'>50293127_407881226650279_5079135741934567424_n</a>
</p>
<p>നാലര വര്&#x200d;ഷത്തെ ഭരണത്തില്&#x200d; രാജ്യത്തെ സാമൂഹ്യ സാമ്പത്തിക വികസന രംഗങ്ങളില്&#x200d; ഫലപ്രദമായി ഒന്നും ചെയ്യാന്&#x200d; കഴിയാതെ കടന്ന് പോയ നരേന്ദ്രമോഡി ഗവണ്&#x200d;മെന്റ് ഇപ്പോള്&#x200d; ചെയ്യുന്നത് തെരഞ്ഞടുപ്പില്&#x200d; രാഷ്ട്രീയ ലാഭം കൊയ്യുമെന്ന കണക്കു കൂട്ടലുമായി വൈകാരിക പ്രശ്‌നങ്ങള്&#x200d; കുത്തിപ്പൊക്കുകയാണ്.</p>
<p>ഇക്കഴിഞ്ഞ ശീതകാല സമ്മേളനത്തില്&#x200d; ബി.ജെ.പി അവസാനമായി കൊണ്ടുവന്ന രണ്ട് നിയമങ്ങള്&#x200d; ഒട്ടും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല അപകടങ്ങളും അനൈക്യവും അസ്വസ്ഥതകളും ക്ഷണിച്ച് വരുത്തുകയും ചെയ്യും.</p>
<p>മുസ്‌ലിം ലീഗ് ഈ കാര്യങ്ങളിലെല്ലാം കൃത്യവും വ്യക്തവുമായിട്ടുള്ള നിലപാട് എടുത്തിട്ടുണ്ട്. ഞങ്ങളുടെ സുചിന്തതമായ നിലപാടിനനുസരിച്ച് ബില്ലിനെതിരെ ഞങ്ങള്&#x200d; വോട്ട് ചെയ്തിട്ടുമുണ്ട്. ബില്ലിന് അനുകൂലമായി നിലപാട് എടുക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്ത പാര്&#x200d;്ട്ടികളിലെ പലരുടേയും ഹൃദയം ഞങ്ങളുടെ കൂടെയുണ്ടെന്നും ഞങ്ങള്&#x200d; മനസ്സിലാക്കുന്നു. പാര്&#x200d;ലമെന്റില്&#x200d; വിവിധ കക്ഷികളുടെ പ്രസംഗം ശ്രവിച്ചാല്&#x200d; ഇക്കാര്യം സംശയ രഹിതമായി ബോധ്യപ്പെടുകയും ചെയ്യുന്നതാണ്.</p>
<p>വടക്ക്-കിഴക്കന്&#x200d; സംസ്ഥാനങ്ങളിലെ വളരെ സങ്കീര്&#x200d;ണ്ണമായ ഒരു പ്രശ്‌നം കൂടുതല്&#x200d; സങ്കീര്&#x200d;ണ്ണമാക്കുകയാണ് പൗരത്വ ഭേദഗതി നിയമം. അതിന്നെതിരായി ആളിപടര്&#x200d;ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോപ സമരങ്ങളെ പോലും നിസാരവത്ക്കരിച്ച് കൊണ്ടാണ് സര്&#x200d;ക്കാര്&#x200d; ഈ ബില്ല് അവതരിപ്പിച്ചത്. ഭരണഘടന 124ാം ഭേദഗതിയിലൂടെ കൊണ്ട് വന്ന സംവരണ ഭേദഗതി നിയമമാവട്ടെ സംവരണ തത്വത്തിന്റെ അന്തസത്തയെ തന്നെ തകര്&#x200d;ക്കുന്ന കാര്യമാണ്. ഇന്ത്യയില്&#x200d; ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഒരു നിയമ നിര്&#x200d;മ്മാണം നാടകീയമായ വിധത്തില്&#x200d; പാസ്സാക്കിയെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; കാണിച്ച വ്യഗ്രരത അത്രയും പ്രധിഷേധാര്&#x200d;ഹമാണ്.</p>
<p>സംവരണത്തില്&#x200d; സാമ്പത്തിക മാനദണ്ഡം കൊണ്ട് വരിക വഴി ഗവണ്&#x200d;മെന്റ് ചെയ്യുന്നത് സംവരണത്തിന്റെ അടിസ്ഥാനപരമായ കാര്യകാരണത്തെ തന്നെ തകിടം മറിക്കുന്ന കാര്യമാണ്. ദശാബ്ദങ്ങളായി തുടരുന്ന പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസം തൊഴില്&#x200d; പങ്കാളിത്തം എന്നിവയെല്ലാം ഉ്ള്ള പിന്നോക്കാവസ്ഥ കൂടുതല്&#x200d; ശോചനീയമായ വിധത്തില്&#x200d; മാറികൊണ്ടിരിക്കയാണെന്നത് സത്യമാണ്. തൊഴില്&#x200d; പങ്കാളിത്തം, വിദ്യാഭ്യാസ വളര്&#x200d;ച്ച എന്നിവയെല്ലാം സത്യസന്ധമായി വിലയിരുത്തിയാല്&#x200d; പിന്നോക്ക ജനവിഭാഗങ്ങള്&#x200d;ക്കും മുന്നോക്ക വിഭാഗങ്ങള്&#x200d;ക്കുമിടയില്&#x200d; വലിയ അന്തരമുണ്ട്. ഇപ്പോള്&#x200d; 10ശതമാനം കൂടി സംവരണ ക്വാട്ടയില്&#x200d; കൊണ്ട് വരുമ്പോള്&#x200d; ഈ അന്തരം വലുതാകുന്നു മാത്രമല്ല മറിറ്റിന്റെ 50 ശതമാനത്തിലെ 10 ശതമാനം കൂടി ഇല്ലാതവുന്നു. അത് സൃഷ്ടിക്കുന്ന പ്രശ്‌നം വേറേയും.</p>
<p>മണ്ഡല്&#x200d;-ബാബരി മസ്ജിദ് പ്രശ്‌നങ്ങളുടെ മുറിവുകളും വിദ്വാഷവും പുരണ്ടു കിടക്കുന്ന ഈ മണ്ണില്&#x200d; വിഷവിത്തുകള്&#x200d; വിതക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ശ്രമിക്കുകയാണ്.</p>
<p>മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്&#x200d;ക്ക് പ്രശ്‌നങ്ങളിലെല്ലെന്നും അവപരിഹരിക്കേണ്ടത് അനിവാര്യമല്ലെന്നും മുസ്‌ലിം ലീഗ് പറയുന്നില്ല. മറിച്ച് അതാവശ്യവുമാണ്. സംവരണം ഒരു ദാരിദ്ര്യ നിര്&#x200d;മ്മാര്&#x200d;ജ്ജന പരിപാടിയല്ല. ഈ നാടിന്റെ വിഭവ ശേഷി പങ്ക് വെക്കുന്നതിലും ഭരണപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുമുള്ള പ്രാന്തവത്ക്കരിക്കപ്പെട്ടവരെ പ്രാപ്തമാക്കാന്&#x200d; ഉതകുന്ന നടപടിയായി കൊണ്ട് വന്ന ഒരു തത്വമാണ് സംവരണത്തിന്റേത്. ഇത് തീര്&#x200d;ച്ചയായും സാമൂഹ്യ നീയതിയുടെ പ്രശ്‌നമാണ്.</p>
<p>സംവരണ പ്രശ്‌നം വളരെ വൈകാരികമായി ആളിപടരുന്ന ഒരു പ്രകൃതമാണ് ഇന്ത്യയിലുള്ളത്. ബി.ജെ.പി അതൊന്നും കാര്യാമാക്കാതെ ഇത്രയും പ്രശ്‌നം സങ്കീര്&#x200d;ണ്ണമായ ഒരു നിയമ നിര്&#x200d;മ്മാണത്തിന് പോയത് ശക്തമായി അപലപിക്കപ്പെടേണ്ടതാണ്.</p>
<p>മുസ്‌ലിം വ്യക്തി നിയമം, സംവരണം എന്നീ കാര്യങ്ങളില്&#x200d; മുസ്‌ലിം ലീഗ് വിട്ടുവീഴ്ച ചെയ്യില്ലന്ന് മാത്രമല്ല അവയുടെ സംരക്ഷണത്തിന് വേണ്ടി സമാന ചിന്താഗതിക്കാരുമായി യോചിച്ച് ശക്തമായ നിലപാട് കൈ കൊള്ളും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/et-speech-in-parlament-about-economic-reservation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക സംവരണത്തിലെ ചതിക്കുഴി</title>
		<link>https://www.chandrikadaily.com/article-79.html</link>
					<comments>https://www.chandrikadaily.com/article-79.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Dec 2017 16:17:12 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[Economic reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59158</guid>

					<description><![CDATA[&#160; സംസ്ഥാന സര്&#x200d;ക്കാറിന്റെ സംവരണ നയം (സാമ്പത്തിക സംവരണം) സംവരണ സമുദായങ്ങളുടെ നിലനില്&#x200d;പ്പ് ഇല്ലാതാക്കുന്നതാണ്. ആ യാഥാര്&#x200d;ത്ഥ്യം തിരിച്ചറിയാതെ ദേവസ്വം ബോര്&#x200d;ഡിനെ മുന്നില്&#x200d; നിര്&#x200d;ത്തിയുള്ള കളിയില്&#x200d; പിന്നാക്ക സമുദായങ്ങള്&#x200d; പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇക്കാര്യത്തില്&#x200d; ഭിന്നിപ്പിച്ചു തമ്മിലടിപ്പിക്കുക എന്ന കൊളോണിയല്&#x200d; തന്ത്രം ഒരുപരിധി വരെ വിജയിക്കുകയും ചെയ്തു. സര്&#x200d;ക്കാര്&#x200d; തീരുമാനത്തിന്റെ കാതല്&#x200d; മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; &#8211; അര്&#x200d;ധ സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളിലെ ഉദ്യോഗ നിയമനങ്ങളില്&#x200d; പത്തു ശതമാനം സംവരണം നടപ്പിലാക്കാനും അതിന് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സംസ്ഥാന സര്&#x200d;ക്കാറിന്റെ സംവരണ നയം (സാമ്പത്തിക സംവരണം) സംവരണ സമുദായങ്ങളുടെ നിലനില്&#x200d;പ്പ് ഇല്ലാതാക്കുന്നതാണ്. ആ യാഥാര്&#x200d;ത്ഥ്യം തിരിച്ചറിയാതെ ദേവസ്വം ബോര്&#x200d;ഡിനെ മുന്നില്&#x200d; നിര്&#x200d;ത്തിയുള്ള കളിയില്&#x200d; പിന്നാക്ക സമുദായങ്ങള്&#x200d; പരസ്പരം പോരടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇക്കാര്യത്തില്&#x200d; ഭിന്നിപ്പിച്ചു തമ്മിലടിപ്പിക്കുക എന്ന കൊളോണിയല്&#x200d; തന്ത്രം ഒരുപരിധി വരെ വിജയിക്കുകയും ചെയ്തു. സര്&#x200d;ക്കാര്&#x200d; തീരുമാനത്തിന്റെ കാതല്&#x200d; മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; &#8211; അര്&#x200d;ധ സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളിലെ ഉദ്യോഗ നിയമനങ്ങളില്&#x200d; പത്തു ശതമാനം സംവരണം നടപ്പിലാക്കാനും അതിന് ഭരണഘടനാ ഭേദഗതിക്കായി കേന്ദ്ര സര്&#x200d;ക്കാരിനോട് ആവശ്യപ്പെടാനും നടപടി സ്വീകരിച്ചു എന്നതാണ്.<br />
ജാതി രഹിത സമൂഹം എന്ന സി.പി.എം സങ്കല്&#x200d;പ്പത്തെ വര്&#x200d;ഗ വിശകലനത്തിലൂടെ അവര്&#x200d; മുന്നോക്ക ജാതിയുടെ കുറ്റിയില്&#x200d; കെട്ടി സാമ്പത്തിക സംവരണത്തിലൂടെ ചാതുര്&#x200d;വര്&#x200d;ണ്യത്തിന്റെ പുന:സൃഷ്ടിയാണ് നടപ്പാക്കാന്&#x200d; ശ്രമിക്കുന്നത്. ബ്രാഹ്മണ്യത്തിന്റെ അഗ്രഹാരങ്ങളില്&#x200d; രൂപപ്പെട്ട സാമ്പത്തിക സംവരണ വാദം ഭരണഘടനാവിരുദ്ധമായതിനാല്&#x200d; സുപ്രീം കോടതിയുടെ ഒന്&#x200d;പതംഗ ഭരണഘടനാ ബഞ്ച് തള്ളിയതും കേരളത്തില്&#x200d; നെട്ടൂര്&#x200d; ദാമോദരന്&#x200d; കമ്മീഷന്റെ സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന റിപ്പോര്&#x200d;ട്ട് സി. അച്യുതമേനോന്റെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിരാകരിച്ചതുമാണ്.<br />
നൂറ്റാണ്ടുകളായി അടിച്ചമര്&#x200d;ത്തപ്പെടുകയും പാര്&#x200d;ശ്വവത്കരിക്കപ്പെടുകയും ചെയ്ത സമൂഹത്തിന് അധികാരത്തില്&#x200d; പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഏക പിടിവള്ളിയാണ് സംവരണം. അത് തകര്&#x200d;ക്കുക എന്നതാണ് സര്&#x200d;ക്കാരിന്റെ പുതിയ സംവരണ നയം കൊണ്ടുദ്ദേശിക്കുന്നത്. പിന്നാക്ക സമുദായക്കാര്&#x200d;ക്കിടയിലില്ലാത്ത എന്ത് സാമ്പത്തിക പിന്നാക്കാവസ്ഥയാണ് മുന്നോക്കജാതിക്കാര്&#x200d;ക്കിടയില്&#x200d; ഉള്ളതെന്ന് സര്&#x200d;ക്കാര്&#x200d; ഇതുവരെ വ്യക്തമാക്കിയിട്ടില്ല, മുന്നോക്ക പിന്നാക്ക ജാതിഭേദമന്യേ എല്ലാ വിഭാഗങ്ങളിലും സാമ്പത്തിക പിന്നാക്കാവസ്ഥ പ്രശ്‌നം തന്നെയാണ്. അത് പരിഹരിക്കാന്&#x200d; മറ്റു മാര്&#x200d;ഗങ്ങളാണ് സര്&#x200d;ക്കാര്&#x200d; തേടേണ്ടത്.<br />
നിലവിലുള്ള ഉദ്യോഗം അധികാരം, വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;, കോളജുകള്&#x200d;, യൂണിവേഴ്‌സിറ്റികള്&#x200d;, കമ്മീഷനുകള്&#x200d;, കോര്&#x200d;പറേഷനുകള്&#x200d;, പൊതുമേഖലാ സ്ഥാപനങ്ങള്&#x200d;, സ്വയംഭരണാധികാര സ്ഥാപനങ്ങള്&#x200d;, വികസന അതോറിറ്റികള്&#x200d; തുടങ്ങി സമസ്ത മേഖലകളിലേയും നിലവിലുള്ള ഉദ്യോഗസ്ഥന്മാരുടെ കണക്കും അതില്&#x200d; മുന്നോക്ക ജാതിയില്&#x200d;പെട്ടവര്&#x200d; എത്രയെന്ന കണക്കും പ്രസിദ്ധീകരിക്കാന്&#x200d; തയ്യാറായാല്&#x200d; അന്&#x200d;പതു ശതമാനം സംവരണമെന്നത് പിന്നാക്കക്കാര്&#x200d;ക്ക് ഇനിയും ലഭിച്ചിട്ടില്ലെന്ന് ബോധ്യപ്പെടും.<br />
സാമ്പത്തിക സംവരണം നടപ്പാക്കാനെടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തില്&#x200d; പി.എസ്.സി നിയമനങ്ങളിലെ മെറിറ്റ് അട്ടിമറിയും നിലവിലുള്ള സംവരണനയവും പരിശോധിക്കേണ്ടിയിരിക്കുന്നു. സര്&#x200d;ക്കാര്&#x200d;-അര്&#x200d;ധ സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളിലെ നിയമനങ്ങളില്&#x200d; സംവരണം പാലിക്കേണ്ടത് എങ്ങനെയെന്ന് നിര്&#x200d;ദ്ദേശിക്കുന്നത് 1958 ലെ കേരളാസ്റ്റേറ്റ് സര്&#x200d;വീസ് റൂള്&#x200d;സ് (കെ.എസ്.ആന്റ് എസ്.എസ്.ആര്&#x200d;) രണ്ടാം ഭാഗം (ജനറല്&#x200d; റൂള്&#x200d;സ്) 14 മുതല്&#x200d; 17 വരെയുള്ള ചട്ടങ്ങളാണ്. നിയമത്തിലെ 14 (എ) എന്നത് ഒഴിവുകള്&#x200d; എത്ര റിപ്പോര്&#x200d;ട്ട് ചെയ്താലും നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണമെന്നും 14(ബി) പ്രകാരം അതില്&#x200d; രണ്ടെണ്ണം പട്ടികജാതി-പട്ടികവര്&#x200d;ഗക്കാര്&#x200d;ക്കും എട്ടെണ്ണം മറ്റ് പിന്നാക്ക ജാതിക്കാര്&#x200d;ക്കും ബാക്കി പത്തെണ്ണം മുന്നോക്ക പിന്നാക്ക സംവരണ പരിഗണനകളൊന്നും കൂടാതെ മെറിറ്റ് അടിസ്ഥാനത്തില്&#x200d; മാത്രം (ഓപ്പണ്&#x200d; ക്വാട്ട) നികത്തണമെന്നും അനുശാസിക്കുന്നു. ഈ നിയമം അനുസരിച്ച് സംവരണത്തിനായി മാറ്റിവെക്കേണ്ട പത്ത് ഒഴിവുകള്&#x200d; കഴിഞ്ഞുള്ള ബാക്കി പത്ത് സീറ്റുകളിലെ നിയമനങ്ങള്&#x200d;ക്ക് സംവരണ സമുദായത്തിലെ ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ടെങ്കില്&#x200d; മെറിറ്റില്&#x200d; തന്നെ നിയമിക്കണമെന്നും ഏതെങ്കിലും സംവരണ സമുദായ ഉദ്യോഗാര്&#x200d;ത്ഥിക്ക് മെറിറ്റില്&#x200d; നിയമനം കിട്ടിയെന്നു വെച്ച് അവര്&#x200d;ക്കായി സംവരണം ചെയ്ത സീറ്റില്&#x200d; കുറവുവരുത്താന്&#x200d; പാടില്ലെന്നും നിയമം അനുശാസിക്കുന്നു. ഈ രീതിയില്&#x200d; നിയമനങ്ങള്&#x200d; നടക്കുമ്പോള്&#x200d; 20ന്റെ ആദ്യ യൂണിറ്റിലെ 10ല്&#x200d; ഉള്&#x200d;പ്പെട്ട മെറിറ്റ് യോഗ്യതയുള്ള സംവരണ സമുദായ ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; ആരെങ്കിലും ഉണ്ടെങ്കില്&#x200d; മെറിറ്റില്&#x200d; നിയമനം ലഭിക്കും. അതിനു ശേഷം തുടര്&#x200d;ന്നു വരുന്ന 20 ന്റെ യൂണിറ്റിലെ നിയമനം മുതലാണ് മെറിറ്റ് അട്ടിമറിയുടെ ഇന്ദ്രജാലം തുടങ്ങുന്നത്. അവിടം മുതല്&#x200d; മെറിറ്റില്&#x200d; ഉള്&#x200d;പ്പെട്ട സംവരണ സമുദായത്തിലെ ഉദ്യോഗാര്&#x200d;ത്ഥികളെ മെറിറ്റില്&#x200d; നിയമനം നല്&#x200d;കാതെ സംവരണ സീറ്റിലേക്ക് വലിച്ചെറിഞ്ഞ് മെറിറ്റ് സീറ്റുകളില്&#x200d;നിന്ന് പടിയടിച്ച് പുറത്താക്കുകയും അങ്ങനെ സംവരണ സമുദായക്കാര്&#x200d;ക്ക് അര്&#x200d;ഹതപെട്ട ഏതാണ്ടെല്ലാ മെറിറ്റ് സീറ്റുകളും സംവരണേതര സമുദായക്കാര്&#x200d;ക്ക് രഹസ്യമായി സംവരണം ചെയ്തിരിക്കുന്നതു പോലെയുള്ള അട്ടിമറി നടക്കുകയും ചെയ്യുന്നു. നിലവിലുള്ള റൊട്ടേഷന്&#x200d; വ്യവസ്ഥ അത്തരത്തില്&#x200d; രൂപപെടുത്തി വെച്ചിരിക്കുന്നതിനാലാണ് ഈ നീതി നിഷേധം നടക്കുന്നത്. ഇതുമൂലം ഒരേസമയം മെറിറ്റ് സീറ്റിലെ നിയമനം നിഷേധിക്കുകയും അര്&#x200d;ഹതപെട്ട ഒരു സംവരണ സമുദായ ഉദ്യോഗാര്&#x200d;ത്ഥിയുടെ സംവരണനിയമനം ഇല്ലാതാകുകയും ചെയ്യുന്നു. ഈ അട്ടിമറിയിലൂടെ സംവരണ സമുദായത്തിലെ ഉദ്യോഗാര്&#x200d;ത്ഥികളേക്കാള്&#x200d; മാര്&#x200d;ക്ക് കുറഞ്ഞ സംവരണേതരര്&#x200d; മെറിറ്റില്&#x200d; കയറിപ്പറ്റുകയാണ് ചെയ്യുന്നത്. ഒരു തസ്തികയിലേക്ക് നൂറ് നിയമനങ്ങളുടെ ഒരു ചക്രം (റൊട്ടേഷന്&#x200d;) പൂര്&#x200d;ത്തിയായാല്&#x200d; മാത്രമെ എല്ലാ സംവരണ സമുദായങ്ങള്&#x200d;ക്കും അനുവദിച്ച മൊത്തം 50 ശതമാനം സംവരണ സീറ്റുകള്&#x200d; നികത്തപ്പെടുകയുള്ളു. അതായത് ഒരു റൊട്ടേഷന്&#x200d; പൂര്&#x200d;ത്തിയാകുമ്പോഴാണ് 50 സീറ്റുകള്&#x200d; മെറിറ്റ്കാര്&#x200d;ക്കും 50 സീറ്റുകള്&#x200d; സംവരണകാര്&#x200d;ക്കുമായി വിതരണം ചെയ്യപ്പെടുന്നത്. ഒന്നു മുതല്&#x200d; 100 വരെയുള്ള സീറ്റുകളില്&#x200d; മെറിറ്റ് ടേണുകളും സംവരണ ടേണുകളും ഒന്നിടവിട്ടാണ് വരുന്നത്. അതായത് റൊട്ടേഷന്&#x200d; ചാര്&#x200d;ട്ട് 1,3,5,7,9,11,13,15 എന്നീ ക്രമത്തിലുള്ള ഒറ്റ സംഖ്യാ നമ്പരുകാര്&#x200d; മെറിറ്റ് ടേണുകളിലും 2,4,6,8,10,12,14 എന്നീ ക്രമത്തില്&#x200d; വരുന്ന ഇരട്ട സംഖ്യാ നമ്പരുകള്&#x200d; റിസര്&#x200d;വേഷന്&#x200d; ടേണുകളിലുമാണ് പരിഗണിക്കപ്പെടുന്നത്. മെറിറ്റ് ടേണുകള്&#x200d; നികത്തിയതിന് ശേഷമേ സംവരണ ടേണുകള്&#x200d; നികത്തൂ, ഇതിനര്&#x200d;ത്ഥം 20 ന്റെ ഓരോ യൂണിറ്റിലും റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 10 പേര്&#x200d;ക്ക് ജാതി സമുദായ പരിഗണന കൂടാതെ മെറിറ്റില്&#x200d; സെലക്ഷന്&#x200d; ലഭിക്കുമെന്നാണ്. എന്നാല്&#x200d; മെറിറ്റ് സീറ്റുകളിലെ നിയമനത്തിന് പി.എസ്.സി ഈ വ്യവസ്ഥ പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള മെറിറ്റ് അട്ടിമറിയുടെ പ്രകടമായ ഉദാഹരണമാണ് 2013നും 2016നും ഇടയില്&#x200d; അഡൈ്വസ് ചെയ്യപ്പെട്ട് നിയമനം നടത്തിയ അസ്സിസ്റ്റന്റ് ഡന്റല്&#x200d; സര്&#x200d;ജന്മാരുടെ നിയമനത്തില്&#x200d; കാണാന്&#x200d; കഴിയുന്നത്. 63 പേരുടെ നിയമനം നടന്നപ്പോള്&#x200d; അതിന്റെ നേര്&#x200d;പകുതി (50 ശതമാനം)യായ 32 പേരെ മെറിറ്റില്&#x200d; നിയമിക്കേണ്ടതാണ്. എന്നാല്&#x200d; 20,24,26 റാങ്കുകാരായ മുസ്‌ലിം ഉദ്യോഗാര്&#x200d;ത്ഥികളെ മൂന്ന് പേരേയും മെറിറ്റില്&#x200d; നിയമിക്കാതെ സംവരണ ടേണിലാണ് നിയമിച്ചത്. ഇവരെ കൂടാതെ മെറിറ്റ് ലിസ്റ്റില്&#x200d; 85 ാമത്തേതും ഏറ്റവും അവസാനത്തേതുമായ റാങ്കുകാരന്&#x200d; മാത്രമാണ് മുസ്‌ലിമായി ഉണ്ടായിരുന്നത്. പി.എസ്.സി യുടെ ഈ മെറിറ്റ് അട്ടിമറിമൂലം സപ്ലിമെന്ററി ലിസ്റ്റില്&#x200d; ഉണ്ടായിരുന്ന മൂന്ന് മുസ്‌ലിം ഉദ്യോഗാര്&#x200d;ത്ഥികളുടെ നിയമനം തടയപ്പെടുകയും ചെയ്തു. ഇത്തരം നീതി നിഷേധത്തിലൂടെ ഒരേ സമയം മൂന്ന് മെറിറ്റ് സീറ്റുകള്&#x200d; അട്ടിമറിക്കുകയും മൂന്ന് സംവരണ നിയമനം തടയപ്പെടുകയും ചെയ്ത നീതി നിഷേധമാണ് സംഭവിച്ചത്. കേവലം 63 പേരെ നിയമിച്ചപ്പോള്&#x200d; മുസ്‌ലിംകളെ കൂടാതെ ഈഴവ, ഒ.ബി. സി വിഭാഗങ്ങളിലെ മൂന്ന് സീറ്റുകള്&#x200d; ഉള്&#x200d;പ്പെടെ 7 മെറിറ്റ് സീറ്റുകളാണ് അട്ടിമറിക്കപ്പെട്ടത്. ഇത്തരത്തില്&#x200d; വിവിധ തസ്തികകളിലെ നൂറുകണക്കിന് സീറ്റുകളാണ് സംവരേണതര്&#x200d;ക്കുവേണ്ടി അട്ടിമറിക്കപ്പെടുന്നത്.<br />
ഇത്തരം മെറിറ്റ് അട്ടിമറികളെ ശരിവെക്കുന്ന റിപ്പോര്&#x200d;ട്ടായിരുന്നു 2000 ഫെബ്രുവരി 11ന് നിയമിക്കപ്പെട്ട ജസ്റ്റിസ് കെ.കെ നരേന്ദ്രന്&#x200d; കമ്മീഷന്&#x200d; 2001 നവംബര്&#x200d; 9ന് സര്&#x200d;ക്കാരിന് സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറഞ്ഞത്. സംവരണ സമുദായത്തിലെ ഉദ്യോഗാര്&#x200d;ത്ഥികളുടെ 18514 തസ്തികകള്&#x200d; നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു കമ്മീഷന്&#x200d; കണ്ടെത്തിയിരുന്നത്. ഈ വിധത്തില്&#x200d; സംവരണ സമുദായത്തിലെ ഉദ്യോഗാര്&#x200d;ത്ഥികള്&#x200d; നഷ്ടം അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്കായി 10 ശതമാനം സാമ്പത്തിക സംവരണംകൂടി നടപ്പാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനമെടുത്തിരിക്കുന്നത്. ജനസംഖ്യയുടെ 14 ശതമാനം മാത്രം വരുന്ന സമൂഹത്തിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവരോടുമാത്രം ആര്&#x200d;ദ്രത കാണിക്കുകയും 86 ശതമാനം വരുന്ന ബഹുഭൂരിപക്ഷം ജനതയുടെ സാമ്പത്തിക പിന്നാക്കാവസ്ഥ അവഗണിക്കുകയും ചെയ്യുന്ന സര്&#x200d;ക്കാര്&#x200d; നിലപാട് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാലംഘനവുമാണ്.<br />
ഭൂരിപക്ഷ നഷ്ട ഭീഷണി ഉണ്ടാകാത്ത ഭരണം ലഭിച്ചപ്പോള്&#x200d; മാത്രമാണ് തങ്ങളുടെ ദീര്&#x200d;ഘകാല രാഷ്ട്രീയ നിലപാടായ സാമ്പത്തിക സംവരണം നടപ്പാക്കാന്&#x200d; ഇടതു സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്. സാമ്പത്തിക സംവരണം പിന്നാക്കക്കാരുടെ അതിജീവനത്തെയാണ് പ്രതിരോധിക്കുന്നത്. ജനറല്&#x200d; മെറിറ്റില്&#x200d; വരുന്ന 50 ശതമാനം സീറ്റുകളും എസ്.സി, എസ്.ടിക്ക് അനുവദിച്ച 10 ശതമാനം സംവരണ സീറ്റുകളും ഉള്&#x200d;പ്പെടെ 60 ശതമാനം സീറ്റുകളെ ഈ തീരുമാനം ബാധിക്കില്ല (സി.പി.എമ്മിന്റെ സംവരണ നയം അതാണ്). ബാക്കി സംവരണ സമുദായങ്ങള്&#x200d;ക്കെല്ലാം കൂടി അവശേഷിക്കുന്നത് 40 ശതമാനം സീറ്റുകളാണ്. ഇതില്&#x200d; നിന്നാണ് സാമ്പത്തിക സംവരണത്തിനായി 10 ശതമാനം തസ്തികകള്&#x200d; കണ്ടെത്തേണ്ടത്. അപ്പോള്&#x200d; വീണ്ടും സംവരണ സീറ്റുകളുടെ എണ്ണം 30 ശതമാനമായി കുറയും. അവിടെയാണ് ചതിക്കുഴിയുടെ ആഴം ബോധ്യപ്പെടുന്നത്. മെറിറ്റ് നിയമനത്തിന് അര്&#x200d;ഹത നേടി നിയമനം കാത്തിരിക്കുന്ന സംവരണ സമുദായത്തിലെ ഉദ്യോഗാര്&#x200d;ത്ഥിയെ സംവരണത്തിലേക്ക് മാറ്റുകയും അവിടെ വെച്ച് പിന്നാക്കത്തിലെ സാമ്പത്തിക മുന്നോക്കക്കാരന്റെ പട്ടികയില്&#x200d; പെടുത്തി നിയമനം നിഷേധിക്കപ്പെടുകയും ചെയ്യുന്ന അതിബുദ്ധിയാണ് സംഭവിക്കാന്&#x200d; പോകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-79.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
