#EconomicSurvey – Chandrika Daily https://www.chandrikadaily.com Sun, 19 Nov 2017 16:57:53 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg #EconomicSurvey – Chandrika Daily https://www.chandrikadaily.com 32 32 നോട്ടുനിരോധനം പാളിപ്പോയെന്ന് നൊബേല്‍ സമ്മാന ജേതാവ് റിച്ചാര്‍ഡ് താലര്‍ https://www.chandrikadaily.com/demonetisation-rollout-deeply-flawed-says-nobel-winner-richard-thaler.html https://www.chandrikadaily.com/demonetisation-rollout-deeply-flawed-says-nobel-winner-richard-thaler.html#respond Sun, 19 Nov 2017 16:35:37 +0000 http://www.chandrikadaily.com/?p=54981 ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നല്ല ആശയമാണെന്നും എന്നാല്‍ മോദി സര്‍ക്കാറിന്റെ നടപ്പാക്കല്‍ രീതി പാളിപ്പോയെന്നും ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ പുരസ്‌കാര ജേതാവ് റിച്ചാര്‍ഡ് താലര്‍. രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കാനുള്ള തീരുമാനം നോട്ട്‌നിരോധനത്തിന്റെ ലക്ഷ്യത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ചിക്കാഗോ സര്‍വലകാശാലയിലെ സ്വരാജ് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയുമായി നടത്തിയ സംഭാഷണത്തിലാണ് താലര്‍ ഇതേക്കുറിച്ച് സംസാരിച്ചത്. ഇദ്ദേഹവുമായി നടത്തിയ ഇ-മെയില്‍ സംഭാഷണം കുമാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഈ ട്വീറ്റ് പിന്നീട് താലര്‍ റിട്വീറ്റ് ചെയ്യുകയും ചെയ്തു.

]]>
https://www.chandrikadaily.com/demonetisation-rollout-deeply-flawed-says-nobel-winner-richard-thaler.html/feed 0
മൂഡീസ് റേറ്റിങ്ങ്: കേന്ദ്രത്തിനെതിരെ പരിഹാസവുമായി ചിദംബരം https://www.chandrikadaily.com/chidambaram-moodys-india-rating-upgrade-economy-narendra-modi-gst-demonetisation-congress.html https://www.chandrikadaily.com/chidambaram-moodys-india-rating-upgrade-economy-narendra-modi-gst-demonetisation-congress.html#respond Sat, 18 Nov 2017 16:01:35 +0000 http://www.chandrikadaily.com/?p=54805 മുംബൈ: മൂഡീസ് റേറ്റിങിനെ പ്രകീര്‍ത്തിച്ച് രംഗത്തു വന്ന കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി.ചിദംബരം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ക്രഡിറ്റ് റേറ്റിങ് കണക്കാക്കാന്‍ മൂഡീസ് ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ പൂര്‍ണമായും അശാസ്ത്രീയമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. റേറ്റിങ് നല്‍കാന്‍ ഉപയോഗിക്കുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനകാര്യ സെക്രട്ടറി ശശികാന്ത് ദാസ് മൂഡീസിന് സുദീര്‍ഘമായ ഒരു കത്ത് നല്‍കിയ കാര്യവും ചിദംബരം ചൂണ്ടിക്കാട്ടി.

സ്വകാര്യ മേഖലയിലെ സ്ഥിര മൂലധന നിക്ഷേപവും ക്രഡിറ്റ് വളര്‍ച്ച, തൊഴില്‍ മേഖലയിലെ വളര്‍ച്ച എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ ശരിയായ സൂചകങ്ങള്‍. മോദി സര്‍ക്കാരിന് കീഴില്‍ ഈ മൂന്ന് വാചകങ്ങളുടെ സ്ഥിതിയും അപകടത്തിലാണെന്നും ടാറ്റ ലിറ്ററേച്ചര്‍ ലൈവില്‍ സംസാരിക്കവെ ചിദംബരം പറഞ്ഞു. കഴിഞ്ഞ ദിവസം ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയിരുന്നു. ഇതിന് മുമ്പ് 2004ലായിരുന്നു മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയത്. സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെന്ന വിശ്വാസത്താലാണ് മൂഡീസ് റേറ്റിങ് ഉയര്‍ത്തിയത്. എന്നാല്‍ ഇതേ ഏജന്‍സിയും കേന്ദ്ര സര്‍ക്കാറും നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.7 ശതമാനം പ്രവചിച്ചിരുന്നതാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

2015-16ല്‍ എട്ട് ശതമാനമായിരുന്നു. 2016-17ല്‍ ഇത് 7.1 ശതമാനമായി 2017-18ല്‍ ഇത് 6.7 ശതമാനമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതില്‍ നിന്നും വളര്‍ച്ച മുകളിലേക്കോ അതോ താഴെക്കോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂവെന്നും ചിദംബരം പറഞ്ഞു. സ്ഥിര മൂലധന നിക്ഷേപം 7-8 പോയിന്റ് ഇടിഞ്ഞിട്ടുണ്ട്. ഇത് സമീപ ഭാവിയില്‍ തിരിച്ചു വരവ് പ്രകടിപ്പിക്കില്ലെന്ന് ഉറപ്പാണ്. ഇതിനും പുറമെ സ്വകാര്യ നിക്ഷേപം കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. എല്ലാത്തിലും ഉപരിയായി പല പദ്ധതികളും നിലച്ചിട്ടുണ്ട്.

പല കമ്പനികളും പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു തുടങ്ങി. ഇതിന്റെ എല്ലാം ഫലമായി തൊഴില്‍ നഷ്ടം പെരുകുകയാണെന്നും ചിദംബരം പറഞ്ഞു. വായ്പ നിരക്ക് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഓരോ വര്‍ഷവും ആറ് ശതമാനം വെച്ച് ഇത് ഇഴയുകയാണ്. ഇടത്തരം വ്യവസായങ്ങളെ സംബന്ധിച്ച് ഇത് നെഗറ്റീവ് വളര്‍ച്ചയാണ്, ചെറുകിട വ്യവസായം ഔദ്യോഗിക വായ്പ സംവിധാനങ്ങള്‍ക്കു പുറത്ത് നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുന്നതായും ചിദംബരം പറഞ്ഞു. സര്‍ക്കാര്‍ വിശ്വസനീയമായ രേഖകളുമായി രംഗത്തു വരുന്നില്ല. 2017 ജനുവരി മുതല്‍ ജൂണ്‍ വരെ 19,60,000 തൊഴില്‍ നഷ്ടമാണ് രാജ്യത്ത് സംഭവിച്ചതെന്നും മുന്‍ ധനകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ 90 ശതമാനം തൊഴില്‍ പ്രചോദനം നല്‍കുന്ന ചെറുകിട വ്യവസായങ്ങളെ ഉത്തേജിപ്പിക്കേണ്ടതുണ്ടെന്നും ചിദംബരം വ്യക്തമാക്കി.

]]>
https://www.chandrikadaily.com/chidambaram-moodys-india-rating-upgrade-economy-narendra-modi-gst-demonetisation-congress.html/feed 0
നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ വായ്പാനയം; വളര്‍ച്ചാ നിരക്ക് താഴ്ത്തി https://www.chandrikadaily.com/rbi-hawkish-tone-and-its-decision-to-keep-interest-rates-unchanged.html https://www.chandrikadaily.com/rbi-hawkish-tone-and-its-decision-to-keep-interest-rates-unchanged.html#respond Wed, 04 Oct 2017 15:06:35 +0000 http://www.chandrikadaily.com/?p=46355 ന്യൂഡല്‍ഹി: പ്രതീക്ഷിക്കപ്പെട്ട പോലെ പ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) വായ്പാനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനവായ്പാ നയസമിതി തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ റിപ്പോ നിരക്ക് ആറും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ഉം ശതമാനമായി തുടരും. കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍) നാലു ശതമാനമാണ്.

അതേസമയം, സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 6.7 ആക്കി ചുരുക്കി. നേരത്തെ ഇത് 7.3 ശതമാനമായിരുന്നു. വാണിജ്യ ബാങ്കുകളുടെ ഇടക്കാല വായ്പാ പദ്ധതിയുടെ (മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി) പലിശയിലും മാറ്റം വരുത്തിയില്ല. ഇത് 6.25 ശതമാനമായി തുടരും. അതേസമയം, ബാങ്ക് ക്രഡിറ്റുകളെ നിയന്ത്രിക്കുന്ന സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി അനുപാതം (എസ്.എല്‍.ആര്‍) അമ്പത് ബേസിസ് പോയിന്റ് കുറച്ച് 19.5 ശതമാനമാക്കി. ഇത് ഒക്ടോബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരും. ബാങ്കുകളിലെ പണലഭ്യത വര്‍ധിപ്പിക്കാനാണ് എസ്.എല്‍.ആര്‍ കുറയ്ക്കുന്നത്.

ജൂണിലെ റെക്കോര്‍ഡ് താഴ്ചയ്ക്കു ശേഷം പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. തുടര്‍ച്ചയായ രണ്ടു മാസങ്ങളിലെ ഉപഭോക്തൃത വിലസൂചികയും (സി.പി.ഐ) മൊത്തവില സൂചികയും (ഡബ്യൂ.പി.ഐ) ഉയര്‍ന്നു നില്‍ക്കുകയാണ്. ജൂലൈ-ഓഗസ്റ്റില്‍ ഡബ്യൂ.പി.ഐ 246 ഉം സി.പി.ഐ 182 ഉം ബേസിസ് പോയിന്റാണ് ഉയര്‍ന്നത്. ഓഗസ്റ്റില്‍ 3.36 ശതമാനമാണ് സി.പി.ഐ. ഡബ്യൂ.പി.ഐ 3.24 ശതമാനവും. ഇന്ധന-ഭക്ഷ്യ-പച്ചക്കറി വില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നതാണ് മൊത്ത വില സൂചികയെ ബാധിച്ചത്. ഇന്ധനവിലയില്‍ മാറ്റങ്ങളില്ലാത്ത സാഹചര്യത്തില്‍ പണപ്പെരുപ്പം താഴാനിടയില്ലെന്നാണ് വിലയിരുത്തല്‍.

സാമ്പത്തിക വളര്‍ച്ച മൂന്നു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് ആര്‍.ബി.ഐ വീണ്ടും താഴ്ത്തിയത്. 5.7 ശതമാനമാണ് ഇപ്പോഴത്തെ സാമ്പത്തിക വളര്‍ച്ച. അതേസമയം, ഇന്നലെ പുറത്തുവിട്ട കണക്കു പ്രകാരം പ്രധാന മേഖലകളിലെ വളര്‍ച്ചയില്‍ നേട്ടമുണ്ടായിട്ടുണ്ട്. ഓഗസ്റ്റില്‍ ഇത് 4.9 ശതമാനമാണ്. ജൂലൈയില്‍ ഇത് 2.9 ശതമാനമായിരുന്നു.
ഒന്നിനെതിരെ അഞ്ചു വോട്ടുകള്‍ക്കാണ് വായ്പാ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ആര്‍.ബി.ഐ ധനനയ സമിതി തീരുമാനിച്ചത്. നിരക്ക് കാല്‍ശതമാനം കുറയ്ക്കണമെന്നായിരുന്നു രവീന്ദ്ര എച്ച് ധോല്‍കിയയുടെ ആവശ്യം. എന്നാല്‍ ഉര്‍ജിത് പട്ടേല്‍, വിരാള്‍ വിച ആചാര്യ, മൈക്കല്‍ ദെബാബ്രത പത്ര, പമി ദുവ, ചേതന്‍ ഘാട്ടെ എന്നിവര്‍ ഇതിനെ അനുകൂലിച്ചില്ല.

]]>
https://www.chandrikadaily.com/rbi-hawkish-tone-and-its-decision-to-keep-interest-rates-unchanged.html/feed 0
സാമ്പത്തിക മാന്ദ്യം; തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി https://www.chandrikadaily.com/i-have-no-relatives-to-benefit-from-corruption-says-pm-modi-at-bjp-meet.html https://www.chandrikadaily.com/i-have-no-relatives-to-benefit-from-corruption-says-pm-modi-at-bjp-meet.html#respond Mon, 25 Sep 2017 13:35:58 +0000 http://www.chandrikadaily.com/?p=45320 ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നു വര്‍ഷമായി സാമ്പത്തിക നില സുസ്ഥിരമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


അതേസമയം, അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് തനിക്കുള്ളതെന്നും അഴിമതി നടത്താനായി എനിക്ക് ബന്ധുക്കള്‍ ഇല്ലെന്നും അത്തരക്കാര്‍ തന്റെ സംഘത്തിലില്ലെന്നും മോദി പറഞ്ഞു.

യോഗത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ശ്രമിച്ചത്. കുടുംബവാഴ്ച ഇന്ത്യയുടെ ഭാഗമാണെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അമിത് ഷാ. കുടുംബ വാഴ്ച ബി.ജെ.പി യുടെ പാരമ്പര്യമല്ലെന്നും അത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്നുമായിരുന്നു ഷായുടെ കുറ്റപ്പെടുത്തല്‍.

]]>
https://www.chandrikadaily.com/i-have-no-relatives-to-benefit-from-corruption-says-pm-modi-at-bjp-meet.html/feed 0
നോട്ട് അസാധു: കുറ്റസമ്മതം നടത്തി മോദി സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് https://www.chandrikadaily.com/demonetization-impact-job-losses-universal-basic-income-and-more.html https://www.chandrikadaily.com/demonetization-impact-job-losses-universal-basic-income-and-more.html#respond Tue, 31 Jan 2017 13:49:33 +0000 http://www.chandrikadaily.com/?p=18510 ന്യൂഡല്‍ഹി: ജനങ്ങളെ പ്രതിസന്ധിയിലാക്കി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതില്‍ കുറ്റസമ്മതം നടത്തി നരേന്ദ്രമോദി സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തയാറാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയുടെ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ടിലാണ് മോദി സര്‍ക്കാറിന്റെ കുറ്റസമ്മതം.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം

നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായ നവംബര്‍ എട്ടു മുതല്‍ സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ ഇടിവ് വന്നതായാണ് വിവരം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച 6.75 മുതല്‍ 7.5 ശതമാനം വരെയായി ഉയരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനം മാത്രം നേട്ടം കൈവരിക്കാനാകൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ടു അസാധുവാക്കിയതിനു പിന്നാലെ രാജ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കറന്‍സി ക്ഷാമം. ഇത് ചരക്കുവില്‍പനയില്‍ വന്‍ ഇടിവിനു കാരണമായി. കൂടാതെ കാര്‍ഷിക വരുമാനവും കൂപ്പുക്കുത്തി. ഇവക്കു പുറമെ ഡിസംബര്‍ 31 വരെ തൊഴില്‍ നഷ്ടവും സാമൂഹ്യ പ്രശ്‌നങ്ങളുമുണ്ടായതായി സാമ്പത്തിക സര്‍വേയില്‍ രേഖപ്പെടുത്തുന്നു.

rs-2000-notes-afp_650x400_61479281302

നോട്ടു അസാധുവാക്കലിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മോദി ആവശ്യപ്പെട്ടത് അമ്പതു ദിവസങ്ങളായിരുന്നു. എന്നാല്‍ കറന്‍സി പ്രതിസന്ധി ഏപ്രിലോടു കൂടി പരിഹരിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം നോട്ടു നിരോധനത്തിന്റെ നേട്ടങ്ങളും സാമ്പത്തിക സര്‍വേയില്‍ എടുത്തു പറയുന്നു. കള്ളപ്പണം തടയാന്‍ സാധിച്ചുവെന്നതാണ് ഇതില്‍ പ്രധാനം. ബാങ്ക് ഇടപാടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായതും ക്യാഷ് ലെസ് ഇന്ത്യ എന്ന ആശയത്തിന് തുടക്കംകുറിക്കാനായതും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

]]>
https://www.chandrikadaily.com/demonetization-impact-job-losses-universal-basic-income-and-more.html/feed 0
സാമ്പത്തിക സര്‍വേ: ഇന്ത്യയെക്കുറിച്ച് അഞ്ചു കാര്യങ്ങള്‍ https://www.chandrikadaily.com/economic-survey-7-interesting-facts-about-india.html https://www.chandrikadaily.com/economic-survey-7-interesting-facts-about-india.html#respond Tue, 31 Jan 2017 12:53:11 +0000 http://www.chandrikadaily.com/?p=18504 അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷമുള്ള രാജ്യത്തെ ആദ്യ ബജറ്റ് അവതരണം നാളെ നടക്കും. ഇതിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ലോക്‌സഭയുടെ മേശപ്പുറത്തുവെച്ചു. ഇന്ത്യയെ സംബന്ധിച്ച് സര്‍വേ റിപ്പോര്‍ട്ടിലുള്ള അഞ്ചു കാര്യങ്ങള്‍….
1. തൊഴില്‍ കുടിയേറ്റം
-ഒമ്പതു ദശലക്ഷം ആളുകള്‍ തൊഴില്‍ സംബന്ധിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയതായി സൂചിപ്പിക്കുന്നു. റെയില്‍വെ പാസഞ്ചര്‍ ട്രാഫിക് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍

1

2. സാമൂഹ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല
– സാമൂഹ്യ പ്രശ്‌നങ്ങളോടുള്ള മുഖംതിരിഞ്ഞ സമീപനമാണ് രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളി. 40 ശതമാനം ദരിദ്ര ജനങ്ങളില്‍ 29 ശതമാനത്തിനു മാത്രമാണ് സര്‍ക്കാറിന്റെ സഹായധനമെത്തുന്നത്. മറ്റുള്ളവ അഴിമതിയില്‍ ഇല്ലാതാകുന്നു.

3. നികുതി
– ഇന്ത്യയില്‍ നൂറു വോട്ടര്‍മാരില്‍ ഏഴു പേര്‍ നികുതി ദായകരാണ്. ഇത് ജി-20 രാജ്യങ്ങളില്‍ 13 സ്ഥാനത്തേക്ക് ഉയരാന്‍ കാരണമായി.

1-2

4. വ്യാവസായിക വ്യവഹാരം ചൈനയേക്കാള്‍ കൂടുതല്‍
– ചൈനയേക്കാള്‍ കൂടുതല്‍ വ്യാവസായിക വ്യവഹാരം ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര വ്യവസായവും വന്‍കിട രാജ്യങ്ങള്‍ക്കു സമാനമാണ്.

5. ക്രഡിറ്റ് റേറ്റിങ്
-ചൈനയുടെ ക്രഡിറ്റ് റേറ്റിങ് എ+ല്‍ നിന്ന് എഎ-ലേക്ക് മാറിയിരുന്നു. അതേസമയം ഇന്ത്യയുടേതാകട്ടെ ബിബിബി- ആയി തുടരുകയാണ്.

1-1

]]>
https://www.chandrikadaily.com/economic-survey-7-interesting-facts-about-india.html/feed 0