<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>economy &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/economy/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 12 Mar 2023 05:14:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>economy &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സിലിക്കൺ വാലി ബാങ്ക് തകർച്ച : മലയാളി സംരംഭങ്ങൾ അടക്കം ആശങ്കയിൽ</title>
		<link>https://www.chandrikadaily.com/syliconvalleybankcrashusa.html</link>
					<comments>https://www.chandrikadaily.com/syliconvalleybankcrashusa.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 12 Mar 2023 05:12:02 +0000</pubDate>
				<category><![CDATA[business]]></category>
		<category><![CDATA[Business]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[economy]]></category>
		<category><![CDATA[news]]></category>
		<category><![CDATA[starups]]></category>
		<category><![CDATA[svb]]></category>
		<category><![CDATA[usa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242328</guid>

					<description><![CDATA[അമേരിക്കയിൽ പ്രവർത്തിക്കുന്ന മലയാളി സംരഭങ്ങൾ അടക്കം മിക്ക സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിലാണ് അക്കൗണ്ടുള്ളത്.]]></description>
										<content:encoded><![CDATA[<p>സിലിക്കൺ വാലി ബാങ്കിന്റെ ഞെട്ടിപ്പിക്കുന്ന തകർച്ച സാങ്കേതിക മേഖലയുടെ തകർച്ചയെക്കുറിച്ചുള്ള ഭയം ഉയർത്തിയിരിക്കുകയാണ് .സ്റ്റാർട്ടപ്പുകൾക്കും അവരുടെ സ്വകാര്യ ഇക്വിറ്റി പങ്കാളികൾക്കും ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഡോളർ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.</p>
<p>ഏതാണ്ട് പകുതിയോളം ടെക്നോളജി, ലൈഫ് സയൻസ് കമ്പനികൾക്ക് യുഎസ് ഫണ്ടിംഗ് ഉണ്ടെന്ന് കമ്പനി മുമ്പ് പറഞ്ഞിരുന്നു. ഇത് തകർച്ചയുടെ അലയൊലികളെ കുറിച്ച് പലരെയും ആശങ്കപ്പെടുത്തുന്നു.ബാങ്കിലെ മൊത്തം 173 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന്റെ 96 ശതമാനവും ഇൻഷുറൻസ് ഇല്ലാത്തതാണ്.എല്ലാ അക്കൗണ്ടുകൾക്കും അവരുടെ നിക്ഷേപങ്ങളുടെ ഇൻഷ്വർ ചെയ്ത തുകക്ക് സംരക്ഷണം ലഭിക്കും എന്നാൽ ബാക്കിയുള്ളവ ബാങ്കിന്റെ ആസ്തികളുടെ വിൽപ്പനയിൽ നിന്ന് എത്ര തുക വീണ്ടെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇരിക്കുക.</p>
<p>സിലിക്കൺ വലി ബാങ്കിന്റെ വീഴ്ചയുടെ യഥാർത്ഥ ഇരകൾ നിക്ഷേപകരാണ്: 10 മുതൽ 100 വരെ ജീവനക്കാരുള്ള സ്റ്റാർട്ടപ്പുകൾക്ക് ശമ്പളം നൽകാൻ കഴിയില്ല, അവർക്ക് ഉടൻ തന്നെ തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ അടച്ചുപൂട്ടുകയോ ചെയ്യേണ്ടിവരും,&#8221; പ്രശസ്ത ഇൻകുബേറ്റർ വൈയുടെ മേധാവി ഗാരി ടാൻ ട്വീറ്റ് ചെയ്തു. .</p>
<p>ആക്ടിവിസ്റ്റ് നിക്ഷേപകനായ ബിൽ ആക്‌മാൻ ട്വിറ്ററിൽ സമാനമായ ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. എസ്‌.വി‌.ബിയുടെ തകർച്ച സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ദീർഘകാല മുന്നേറ്റത്തെ നശിപ്പിക്കും&#8221; എന്നാണ് അദ്ദേഹം പറഞ്ഞത്. വീഡിയോ പ്ലാറ്റ്‌ഫോം കാപ്‌സ്യൂളിന്റെ സഹസ്ഥാപകനായ ചാമ്പ് ബെന്നറ്റ്, കമ്പനിയുടെ ആദ്യ സീഡ് ഫണ്ടിംഗ് റൗണ്ടിൽ ഫെബ്രുവരി പകുതിയോടെ സമാഹരിച്ച 5 മില്യൺ ഡോളർ എസ്‌വിബിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇപ്പോൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നും വെളിപ്പെടുത്തി.</p>
<p>സിലിക്കൺ വാലി ബാങ്ക് മറ്റു ബാങ്കുകളുമായി സാധ്യമായ ചർച്ച നടത്തിയിരുന്നുവെങ്കിലും വേണ്ടത്ര വേഗത്തിൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് നിരവധി യുഎസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. എസ്‌വിബി, സിൽവർഗേറ്റ് ബാങ്ക് എന്നീ രണ്ട് ബാങ്കുകളുടെ ബാക്ക്-ടു-ബാക്ക് പരാജയം സാമ്പത്തിക വ്യവസ്ഥയുടെ അനിശ്ചിതത്വത്തിന്റെ ഉദാഹരണമായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.</p>
<p>സിലിക്കൺ വലി ബാങ്കിന്റെ തകർച്ച ഇന്ത്യയിലെ സാങ്കേതിക വിപണിയെയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.അമേരിക്കയിൽ പ്രവർത്തിക്കുന്ന മലയാളി സംരഭങ്ങൾ അടക്കം മിക്ക സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിലാണ് അക്കൗണ്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/syliconvalleybankcrashusa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയുടെ വളർച്ചാ നിരക്ക് അപക&#x200d;ടകരമായ നിലയിലെന്ന് രഘുറാം രാജൻ</title>
		<link>https://www.chandrikadaily.com/raguramrajan-growth.html</link>
					<comments>https://www.chandrikadaily.com/raguramrajan-growth.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 06 Mar 2023 02:29:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[economy]]></category>
		<category><![CDATA[growthrate]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241345</guid>

					<description><![CDATA[ഇന്ത്യയുടെ വളർച്ചാ നിരക്ക് അപക&#x200d;ടകരമായ നിലയിലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു.വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മാസം നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തിറക്കിയ കണക്കുകൾ പ്രകാരമുള്ള ത്രൈമാസ വളർച്ചയിലെ തുടർച്ചയായ മാന്ദ്യം ആശങ്കജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത കുറച്ചു വർഷങ്ങളിൽ പദ്ധതികൾ പൂർണമായി പ്രാവർത്തികമായാലും കുറഞ്ഞ തൊഴിലവസരങ്ങൾ മാത്രമേ സൃഷ്ടിക്കൂ. ഇതേ കാലയളവിൽ ഇന്ത്യക്ക് ആവശ്യമായ തൊഴിലവസരങ്ങളെക്കാൾ കുറവാണിതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ വളർച്ചാ നിരക്ക് അപക&#x200d;ടകരമായ നിലയിലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു.വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മാസം നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തിറക്കിയ കണക്കുകൾ പ്രകാരമുള്ള ത്രൈമാസ വളർച്ചയിലെ തുടർച്ചയായ മാന്ദ്യം ആശങ്കജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത കുറച്ചു വർഷങ്ങളിൽ പദ്ധതികൾ പൂർണമായി പ്രാവർത്തികമായാലും കുറഞ്ഞ തൊഴിലവസരങ്ങൾ മാത്രമേ സൃഷ്ടിക്കൂ. ഇതേ കാലയളവിൽ ഇന്ത്യക്ക് ആവശ്യമായ തൊഴിലവസരങ്ങളെക്കാൾ കുറവാണിതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/raguramrajan-growth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വേള്&#x200d;ഡ് റിസ്‌ക് റിപ്പോര്&#x200d;ട്ടും ആശങ്കകളും</title>
		<link>https://www.chandrikadaily.com/world-risk-report-and-concerns.html</link>
					<comments>https://www.chandrikadaily.com/world-risk-report-and-concerns.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 Feb 2023 17:40:24 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[concerns]]></category>
		<category><![CDATA[economy]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237760</guid>

					<description><![CDATA[സാമ്പത്തിക രംഗത്ത് പുഷ്‌കലകാലം കഴിഞ്ഞിരിക്കുന്നു. ഇനിമുതല്&#x200d; കൈപ്പേറിയ സാമ്പത്തിക ഇടനാഴിയിലൂടെയാണ് ലോകം സഞ്ചരിക്കേണ്ടി വരിക എന്ന് റിപ്പോര്&#x200d;ട്ട് മുന്നറിയിപ്പ് നല്&#x200d;കുന്നു. സാമ്പത്തിക രംഗം നിശ്ചലാവസ്ഥയിലും വ്യത്യസ്ത ദിശകളില്&#x200d; സഞ്ചരിക്കുന്നതും ക്ലേശിപ്പിക്കുന്നതുമായിരിക്കും.]]></description>
										<content:encoded><![CDATA[<p><strong>ടി ഷാഹുല്&#x200d; ഹമീദ്</strong></p>
<p>ലോക സാമ്പത്തിക ഫോറത്തിന്റെ 2023ലെ ലോക അപകട റിപ്പോര്&#x200d;ട്ട് (വേള്&#x200d;ഡ് റിസ്‌ക് റിപ്പോര്&#x200d;ട്ട്) പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോള്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; സൂചിപ്പിക്കപ്പെട്ട കാര്യങ്ങള്&#x200d; ലോകത്ത് വലിയ രീതിയില്&#x200d; സംഭവിക്കുന്നു എന്ന് തുര്&#x200d;ക്കി, സിറിയ എന്നി രാജ്യങ്ങളില്&#x200d; വന്&#x200d; നാശം വിതച്ച ഭൂകമ്പം സാക്ഷ്യപ്പെടുത്തുന്നു. പ്രകൃതി ദുരന്തങ്ങളും അതിതീവ്രമായ കാലാവസ്ഥയും ലോകം നേരിടാന്&#x200d; പോകുന്ന വലിയ പ്രശ്‌നങ്ങളാണെന്ന് റിപ്പോര്&#x200d;ട്ട് എടുത്ത് പറയുന്നു, മനുഷ്യരാശിയുടെ ഉദയത്തിനുശേഷം ആവാസവ്യവസ്ഥക്കും ജൈവസമ്പത്തിനും ഇത്രയേറെ പരിക്കുപറ്റിയ കാലഘട്ടം ലോകത്ത് ഉണ്ടായിട്ടില്ല.</p>
<p>ഒരു ചെറിയ ഇടപെടല്&#x200d; കൊണ്ട് മാത്രം പരിഹരിക്കപ്പെടാന്&#x200d; കഴിയുന്നതിലപ്പുറം ദീര്&#x200d;ഘകാല ഇടപെടലാണ് ലോക രാജ്യങ്ങളില്&#x200d; നിന്ന് ഉണ്ടാകേണ്ടത് എന്ന് റിപ്പോര്&#x200d;ട്ട് നിര്&#x200d;ദേശിക്കുന്നു. റഷ്യ-യുക്രെയ്ന്&#x200d; യുദ്ധം യൂറോപ്പില്&#x200d; വലിയ രീതിയില്&#x200d; അസമത്വം ഉണ്ടാക്കിയിട്ടുണ്ട്. എളുപ്പം മാറുന്ന പ്രശ്‌നങ്ങളല്ല ലോകത്ത് ഇന്ന് സംജാതമായിട്ടുള്ളത്, ആരോഗ്യരംഗത്തുള്ള വെല്ലുവിളികളും കാര്&#x200d;ബണ്&#x200d; ബഹിര്&#x200d;ഗമനം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും ഭക്ഷണം ഊര്&#x200d;ജം എന്നിവക്ക് വലിയ വില നല്&#x200d;കേണ്ടി വരുന്നതും രൂക്ഷമായ പ്രശ്‌നങ്ങളാണ്. ലോകം നിലനില്&#x200d;പ്പിനു വേണ്ടി പ്രയാസപ്പെടുന്നു, ദ്രുവോന്&#x200d;മുഖമായ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളും ജീവിത ചെലവ് വര്&#x200d;ധനവും ലോകത്തെ പിടിച്ചു കുലുക്കുന്നു. രാജ്യങ്ങളില്&#x200d; വളര്&#x200d;ച്ച രേഖപ്പെടുത്തുന്നുവെങ്കിലും വികസനം എല്ലാ വിഭാഗങ്ങളിലും അനുഭവവേദ്യമാകുന്നില്ല.</p>
<p>2023 തുടങ്ങിയപ്പോള്&#x200d; തന്നെ പഴയകാലത്ത് രാജ്യങ്ങളെ പിടിച്ചു കുലുക്കിയ പണപ്പെരുപ്പം, ഉയര്&#x200d;ന്ന ജീവിത ചെലവ്, വ്യാപാരയുദ്ധങ്ങള്&#x200d;, മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, സാമൂഹിക അസന്തുലിതാവസ്ഥ, ആണവായുധ സാധ്യത എന്നിവയെല്ലാം വിവിധ രാജ്യങ്ങളില്&#x200d; തിരിച്ചു വന്നിരിക്കുന്നു. 30 വര്&#x200d;ഷം മുമ്പ് ആരംഭിച്ച ചര്&#x200d;ച്ചകളുടെയും യോഗങ്ങളുടെയും തീരുമാനപ്രകാരം ആഗോളതാപനില വര്&#x200d;ധന വര്&#x200d;ഷത്തില്&#x200d; 1.5 ഡിഗ്രിയില്&#x200d; താഴെ എത്തിക്കുക എന്നത് ദിവാസ്വപ്‌നമായി മാറി.</p>
<p>സാമ്പത്തിക രംഗത്ത് പുഷ്‌കലകാലം കഴിഞ്ഞിരിക്കുന്നു. ഇനിമുതല്&#x200d; കൈപ്പേറിയ സാമ്പത്തിക ഇടനാഴിയിലൂടെയാണ് ലോകം സഞ്ചരിക്കേണ്ടി വരിക എന്ന് റിപ്പോര്&#x200d;ട്ട് മുന്നറിയിപ്പ് നല്&#x200d;കുന്നു. സാമ്പത്തിക രംഗം നിശ്ചലാവസ്ഥയിലും വ്യത്യസ്ത ദിശകളില്&#x200d; സഞ്ചരിക്കുന്നതും ക്ലേശിപ്പിക്കുന്നതുമായിരിക്കും. ലോകത്ത് അനുദിനം വളര്&#x200d;ന്നുവരുന്ന സാങ്കേതികവിദ്യ അസമത്വത്തിന് കാരണമാകുന്നതോടൊപ്പം സൈബര്&#x200d; സുരക്ഷ വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്നു. സ്ഥിരം ജോലിക്കാര്&#x200d;ക്ക് അടക്കം എല്ലാ വിഭാഗം ജോലിക്കാരെയും പിടിച്ചു കുലുക്കുന്ന സാമ്പത്തിക രംഗത്തെ വേതാളങ്ങളുടെ തേര്&#x200d;വാഴ്ചയാണ് ലോകത്ത് നടക്കുന്നത്. വ്യക്തിഗത വിവരങ്ങള്&#x200d; സംരക്ഷിക്കാന്&#x200d; പൗരന്മാര്&#x200d; പെടാപ്പാട് പെടുമ്പോള്&#x200d; വന്&#x200d;കിട ഭീമന്മാര്&#x200d; സാമൂഹ്യമാധ്യമങ്ങളിലൂടെ വിവരങ്ങള്&#x200d; ചോര്&#x200d;ത്തി ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് കച്ചവടം പൊടിപൊടിപ്പിക്കുന്നു.</p>
<p>വലിയ പാരിസ്ഥിതിക ദുരന്തങ്ങള്&#x200d; ലോകത്ത് മനുഷ്യരാശിയെ വേട്ടയാടി കൊണ്ടിരിക്കുന്നു. നിലനില്&#x200d;പ്പിനു വേണ്ടി ഗത്യന്തരമില്ലാതെ ജനങ്ങള്&#x200d; പ്രയാസപ്പെടുന്നു. ലോകത്ത് കഴിഞ്ഞവര്&#x200d;ഷത്തേക്കാള്&#x200d; 35% ജനങ്ങള്&#x200d; കടക്കെണിയിലായിരിക്കുന്നു. ഭക്ഷണത്തിനും ഊര്&#x200d;ജത്തിനും പാര്&#x200d;പ്പിടത്തിനും വേണ്ടി ജനങ്ങള്&#x200d; ഉയര്&#x200d;ന്ന തുക നല്&#x200d;കേണ്ടി വരുന്നത് അപകട സാധ്യതയായി റിപ്പോര്&#x200d;ട്ട് കണക്കാകുന്നു. ലോകത്ത് 92 രാജ്യങ്ങളില്&#x200d; ഇന്ധന വില വര്&#x200d;ധനവിനെതിരെ ഭരണകൂടങ്ങളെ പിടിച്ചു കുലുക്കുന്ന പ്രക്ഷോഭങ്ങള്&#x200d; നടന്നു. സോമാലിയ, സുഡാന്&#x200d;, സൗത്ത് സുഡാന്&#x200d;, സിറിയ, ടുണീഷ്യ, ഗാന, പാകിസ്താന്&#x200d;, ഈജിപിത്, ലബനന്&#x200d; എന്നീ രാജ്യങ്ങളില്&#x200d; ഭക്ഷ്യ ക്ഷാമം അടക്കമുള്ള വലിയ പ്രയാസങ്ങള്&#x200d; ജനങ്ങള്&#x200d; നേരിടുന്നുണ്ട് എന്ന് റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു. നെതര്&#x200d;ലാന്&#x200d;ഡില്&#x200d; വെള്ളം കിട്ടാതെ ജനങ്ങള്&#x200d; തെരുവിലിറങ്ങി. അമേരിക്കയിലും ബ്രസീലിലും വലിയ രീതിയില്&#x200d; സൂക്ഷ്മജീവികള്&#x200d; അപ്രത്യക്ഷമാകുന്നു. സേവനമേഖലയില്&#x200d; ഭക്ഷ്യവിതരണ ശൃംഖല 34 രാജ്യങ്ങളില്&#x200d; പ്രതിസന്ധി നേരിടുന്നു. രാജ്യങ്ങള്&#x200d; പലിശ ഉയര്&#x200d;ത്തിയതോടെ ചെറുകിട സംരംഭകര്&#x200d; ദുരിതത്തിലായി.</p>
<p>അന്തരീക്ഷത്തില്&#x200d; കാര്&#x200d;ബണ്&#x200d;ഡയോക്‌സൈഡ് , മീഥയിന്&#x200d;, നൈട്രസ് ഓക്‌സൈഡ് എന്നിവ അടിക്കടി കൂടിവരുന്നത് നാളിതുവരെ ഈ മേഖലയില്&#x200d; നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; വിജയത്തിലേക്ക് എത്തിയിട്ടില്ല എന്നതിന്റെ തെളിവാണ്.<br />
ആരോഗ്യരംഗം വലിയ രീതിയില്&#x200d; വെല്ലുവിളി നേരിടുന്നു. 2030നുള്ളില്&#x200d; 15 ദശലക്ഷം ആരോഗ്യ പ്രവര്&#x200d;ത്തകരുടെ കുറവ് ലോകത്തുണ്ടാകും. അമേരിക്ക ആഭ്യന്തര ഉല്&#x200d;പാദനത്തിന്റെ 20% ആരോഗ്യ രംഗത്ത് ചെലവ് ചെയ്യുന്നുണ്ടെങ്കില്&#x200d; ഇന്ത്യ 2.5% മാത്രമാണ് ചെലവിടുന്നത്.</p>
<p>ലോകത്ത് ആയുധ കച്ചവടം തകൃതിയായി നടക്കുന്നു, ആയുധ കച്ചവടത്തിന്റെ 80% നടത്തുന്നത് അമേരിക്കയും യൂറോപ്പിലെ വിവിധ രാജ്യങ്ങളുമാണ്. കടത്തിന്റെ വളര്&#x200d;ച്ച 112 %ആയി വര്&#x200d;ധിച്ചിരിക്കുന്നു. കടബാധ്യത കാരണം ശ്രീലങ്ക, എല്&#x200d;സാല്&#x200d;വഡോര്&#x200d; , പാകിസ്താന്&#x200d;, ഈജിപ്ത്, ലെബനോന്&#x200d; എന്നീ രാജ്യങ്ങളില്&#x200d; വലിയ പ്രശ്‌നങ്ങളാണ് ഉണ്ടായിട്ടുള്ളത്.</p>
<p>ഇന്ത്യയില്&#x200d; ഡിജിറ്റല്&#x200d; വിഭജനം, സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങള്&#x200d;, വിഭവങ്ങളുടെ അപര്യാപ്തത, ഉയര്&#x200d;ന്ന ജീവിത ചെലവ്, കടക്കെണിയിലാകുന്ന സാഹചര്യം, പ്രകൃതിദുരന്തങ്ങള്&#x200d;, അതിതീവ്ര കാലാവസ്ഥ എന്നിങ്ങനെ വലിയ പ്രശ്‌നങ്ങള്&#x200d; അപകട സാധ്യതയായി നിലനില്&#x200d;ക്കുന്നു എന്ന് റിപ്പോര്&#x200d;ട്ട് സൂചിപ്പിക്കുന്നു. നിര്&#x200d;ബന്ധിതമായി സ്വന്തം രാജ്യങ്ങളില്&#x200d; നിന്ന് പലായനം ചെയ്യേണ്ടി വരുന്ന ജനങ്ങളുടെ അവസ്ഥയും റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
<p>പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം ജനങ്ങള്&#x200d;ക്ക് വിഭവങ്ങള്&#x200d; ലഭ്യമാകാത്ത അവസ്ഥ സംജാതമാകുന്നു. വെള്ളം, ലോഹങ്ങള്&#x200d;, ധാതുക്കള്&#x200d; എന്നിവ ഭൂമിയില്&#x200d; കുറഞ്ഞു വരുന്നതായി റിപ്പോര്&#x200d;ട്ട് സൂചിപ്പിക്കുന്നു. ലോകത്ത് അനിയന്ത്രിതമായി ഉപയോഗപ്പെടുന്ന ഇന്റര്&#x200d;നെറ്റ് അന്തരീക്ഷത്തില്&#x200d; 3.8%കാര്&#x200d;ബണ്&#x200d; ഡൈ ഓക്‌സൈഡ് ആണ് നിലവില്&#x200d; പുറത്ത് വിടുന്നത്. വൈദ്യുതി ഉപയോഗം മൂലമുള്ള കാര്&#x200d;ബണ്&#x200d;ഡയോക്‌സൈഡ് 7% ആണ്. അനിയന്ത്രിതമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപഭോഗം ലോകത്ത് വലിയ വെല്ലുവിളി ഉണ്ടാക്കുന്നു എന്ന് റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാണിക്കുന്നു നിലവില്&#x200d; ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ 17.3% മാത്രമാണ് പുനചക്രമണം ചെയ്യുന്നത് ബാക്കി മുഴുവനും കുഴിച്ചുമൂടുകയാണ്.</p>
<p>ലോകത്ത് 345 ദശലക്ഷം ജനങ്ങള്&#x200d; 82 രാജ്യങ്ങളിലായി വലിയ രീതിയില്&#x200d; കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്നു എന്ന് റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു. മനുഷ്യാവകാശത്തിന്റെ ആഗോള പ്രഖ്യാപനം നടത്തിയതിന്റെ 75ാം വാര്&#x200d;ഷികം ആഘോഷിക്കുന്ന ലോകത്ത് വാക്‌സിന്&#x200d; വിതരണം അടക്കമുള്ള കാര്യത്തില്&#x200d; ഉണ്ടായ രാജ്യങ്ങള്&#x200d; തമ്മിലുള്ള വിവേചനങ്ങള്&#x200d; ഭാവിയിലും തുടര്&#x200d;കഥയാകുമെന്ന് റിപ്പോര്&#x200d;ട്ട് വായിച്ചാല്&#x200d; മനസ്സിലാകുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-risk-report-and-concerns.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ സാമ്പത്തിക വളര്&#x200d;ച്ച 6-6.8 ശതമാനം ഇടിയുമെന്ന് സാമ്പത്തിക സര്&#x200d;വേ</title>
		<link>https://www.chandrikadaily.com/asindia-to-remain-fast-economy.html</link>
					<comments>https://www.chandrikadaily.com/asindia-to-remain-fast-economy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 31 Jan 2023 09:31:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[economy]]></category>
		<category><![CDATA[India]]></category>
		<category><![CDATA[PARLIMENT]]></category>
		<category><![CDATA[sarvey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235309</guid>

					<description><![CDATA[ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കടുത്ത വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സര്&#x200d;വേ പറയുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അടുത്ത സാമ്പത്തിക വര്&#x200d;ഷം രാജ്യത്തെ വളര്&#x200d;ച്ചാ നിരക്കില്&#x200d; ഇടിവു സംഭവിക്കുമെന്ന് സാമ്പത്തിക സര്&#x200d;വേ. എന്നാല്&#x200d; ലോകത്തെ ഏറ്റവും വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; പാര്&#x200d;ലമെന്റില്&#x200d; അവതരിപ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>2023-24ല്&#x200d; രാജ്യം 6.5 ശതമാനം വളര്&#x200d;ച്ച നേടും. മുന്&#x200d; വര്&#x200d;ഷം 8.7 ശതമാനമായിരുന്നു വളര്&#x200d;ച്ചാ നിരക്ക്. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കടുത്ത വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സര്&#x200d;വേ പറയുന്നു.</p>
<p>മഹാമാരിയുടെ ആഘാതത്തില്&#x200d;നിന്ന് ഇന്ത്യന്&#x200d; സമ്പദ് വ്യവസ്ഥ മുക്തമായത് മറ്റിടങ്ങളെ അപേക്ഷിച്ച് വേഗത്തിലായിരുന്നു. ആഭ്യന്തരമായി ഡിമാന്&#x200d;ഡ് കൂടിയത് ഇന്ത്യയുടെ വളര്&#x200d;ച്ചാ നിരക്കിനെ ത്വരിതപ്പെടുത്തിയെന്ന് റിപ്പോര്&#x200d;ട്ട് വിലയിരുത്തി. ആഗോളതലത്തില്&#x200d; ചരക്കു വില ഉയര്&#x200d;ന്നു നില്&#x200d;ക്കുന്നതില്&#x200d; കറന്റ് അക്കൗണ്ട് കമ്മി കൂടാനിടയുണ്ട്. അങ്ങനെ വന്നാല്&#x200d; രൂപയുടെ മൂല്യം ഇടിയുമെന്നും സര്&#x200d;വേ മുന്നറിയിപ്പു നല്&#x200d;കുന്നു. എങ്കിലും സ്ഥിതിഗതികള്&#x200d; നിയന്ത്രിക്കാവുന്ന തരത്തിലാണെന്ന് സര്&#x200d;വേ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asindia-to-remain-fast-economy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് കെ.എന്&#x200d; ബാലഗോപാല്&#x200d;</title>
		<link>https://www.chandrikadaily.com/kn-balagopal-said-that-the-state-is-facing-an-unprecedented-financial-crisis.html</link>
					<comments>https://www.chandrikadaily.com/kn-balagopal-said-that-the-state-is-facing-an-unprecedented-financial-crisis.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 06 Dec 2022 12:21:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[economy]]></category>
		<category><![CDATA[minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225537</guid>

					<description><![CDATA[സംസ്ഥാനത്ത് അനാവശ്യ ചെലവുകള്&#x200d; അധികരിക്കുകയാണെന്ന വിമര്&#x200d;ശനം ഉയരുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി കെ.എന്&#x200d;.ബാലഗോപാല്&#x200d;. പ്രതിസന്ധിക്ക് കാരണം സംസ്ഥാനത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ചരക്ക് സേവന നികുതി ഇനത്തില്&#x200d; നടപ്പ് സാമ്പത്തിക വര്&#x200d;ഷം മാത്രം സംസ്ഥാനത്തിന് ഏകദേശം ഒമ്പതിനായിരം കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>2022 ജൂണ്&#x200d; വരെയുള്ള കാലയളവില്&#x200d; സര്&#x200d;ക്കാരിന് ലഭിക്കേണ്ട ചരക്ക് സേവന നികുതി നഷ്ടപരിഹാരത്തിലെ കുടിശിക മാത്രം ഏകദേശം 750 കോടിക്ക് മുകളില്&#x200d; വരും. കഴിഞ്ഞ സാമ്പത്തിക വര്&#x200d;ഷത്തെ അപേക്ഷിച്ച് റവന്യൂ കമ്മി ഗ്രാന്റില്&#x200d; നടപ്പ് സാമ്പത്തിക വര്&#x200d;ഷം 6,716 കോടി രൂപയുടെ കുറവുണ്ടായി.</p>
<p>നികുതി പിരിവ് ഊര്&#x200d;ജ്ജിതപ്പെടുത്തിയും അനാവശ്യ ചെലവുകള്&#x200d; ഒഴിവാക്കിയും ചെലവുകളില്&#x200d; മിതത്വം പാലിച്ചും സാമ്പത്തിക അച്ചടക്കത്തിന്റെ അടിസ്ഥാന തത്വങ്ങളില്&#x200d; ഊന്നിയുളള നടപടികളിലൂടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണന്&#x200d;, എം.വിന്&#x200d;സന്റെ്, ടി.ജെ വിനോദ്, സനീഷ് കുമാര്&#x200d; ജോസഫ് എന്നിവര്&#x200d;ക്ക് മന്ത്രി മറുപടി നല്&#x200d;കി. എന്നാല്&#x200d; സംസ്ഥാനത്ത് അനാവശ്യ ചെലവുകള്&#x200d; അധികരിക്കുകയാണെന്ന വിമര്&#x200d;ശനം ഉയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kn-balagopal-said-that-the-state-is-facing-an-unprecedented-financial-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്രത്തിന്റെ വാദം പൊളിയുന്നു; രാജ്യത്ത് മാന്ദ്യമെന്ന് റിസര്&#x200d;വ് ബാങ്ക്</title>
		<link>https://www.chandrikadaily.com/depression-on-the-economy-by-rbi.html</link>
					<comments>https://www.chandrikadaily.com/depression-on-the-economy-by-rbi.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 30 Aug 2019 11:03:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[economy]]></category>
		<category><![CDATA[India]]></category>
		<category><![CDATA[RBI]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137582</guid>

					<description><![CDATA[രാജ്യത്ത് സാമ്പത്തിക മാന്ദ്യമെന്ന് സമ്മതിച്ച് റിസര്&#x200d;വ് ബാങ്കും. വിപണിമാന്ദ്യമാണ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചതെന്ന് റിസര്&#x200d;വ് ബാങ്കിന്റെ 2018-19ലെ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കി. ഉപഭോക്തൃ ഉല്&#x200d;പ്പന്നങ്ങളുടെ ആവശ്യത്തിലുള്ള ഇടിവാണ് സമ്പദ്ഘടനയെ തളര്&#x200d;ത്തിയത്. ഇതോടെ സാമ്പത്തിക തകര്&#x200d;ച്ച സംബന്ധിച്ച കേന്ദ്രസര്&#x200d;ക്കാര്&#x200d; വാദങ്ങള്&#x200d;ക്ക് വിരുദ്ധമാണ് റിസര്&#x200d;വ് ബാങ്കിന്റെ റിപ്പോര്&#x200d;ട്ട്. ആഗോളമാന്ദ്യം ചൂണ്ടിക്കാട്ടി രാജ്യത്തെ സാമ്പത്തികക്കുഴപ്പം ന്യായീകരിക്കാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്.കഴിഞ്ഞ വര്&#x200d;ഷം തുടക്കത്തില്&#x200d; പ്രതീക്ഷാജനകമായിരുന്നെങ്കിലും രണ്ടാം പാദത്തില്&#x200d; സ്ഥിതി മോശമായി. തുടര്&#x200d;ന്ന് എല്ലാ മേഖലകളും താഴോട്ടുപോയി. നടപ്പുവര്&#x200d;ഷം ജനങ്ങളുടെ വാങ്ങല്&#x200d; ശേഷിയും സ്വകാര്യനിക്ഷേപവും [&#8230;]]]></description>
										<content:encoded><![CDATA[
<p>രാജ്യത്ത് സാമ്പത്തിക മാന്ദ്യമെന്ന് സമ്മതിച്ച് റിസര്&#x200d;വ് ബാങ്കും. വിപണിമാന്ദ്യമാണ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചതെന്ന് റിസര്&#x200d;വ് ബാങ്കിന്റെ 2018-19ലെ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കി. ഉപഭോക്തൃ ഉല്&#x200d;പ്പന്നങ്ങളുടെ ആവശ്യത്തിലുള്ള ഇടിവാണ് സമ്പദ്ഘടനയെ തളര്&#x200d;ത്തിയത്. ഇതോടെ സാമ്പത്തിക തകര്&#x200d;ച്ച സംബന്ധിച്ച കേന്ദ്രസര്&#x200d;ക്കാര്&#x200d; വാദങ്ങള്&#x200d;ക്ക് വിരുദ്ധമാണ് റിസര്&#x200d;വ് ബാങ്കിന്റെ റിപ്പോര്&#x200d;ട്ട്.</p>



<p>ആഗോളമാന്ദ്യം ചൂണ്ടിക്കാട്ടി രാജ്യത്തെ സാമ്പത്തികക്കുഴപ്പം ന്യായീകരിക്കാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്.കഴിഞ്ഞ വര്&#x200d;ഷം തുടക്കത്തില്&#x200d; പ്രതീക്ഷാജനകമായിരുന്നെങ്കിലും രണ്ടാം പാദത്തില്&#x200d; സ്ഥിതി മോശമായി. തുടര്&#x200d;ന്ന് എല്ലാ മേഖലകളും താഴോട്ടുപോയി.</p>



<p>നടപ്പുവര്&#x200d;ഷം ജനങ്ങളുടെ വാങ്ങല്&#x200d; ശേഷിയും സ്വകാര്യനിക്ഷേപവും വര്&#x200d;ധിപ്പിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; മുന്&#x200d;ഗണന നല്&#x200d;കണം. അടിസ്ഥാനസൗകര്യ വികസന മേഖലയില്&#x200d; മുതല്&#x200d;മുടക്ക് വര്&#x200d;ധിപ്പിക്കുകയും ബാങ്കിങ്ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ കരുത്ത് വീണ്ടെടുക്കുകയും വേണം.</p>



<p>രാജ്യത്തെ കറന്&#x200d;സിയുടെ എണ്ണവും മൂല്യവും 201819ല്&#x200d; വര്&#x200d;ധിച്ചു. മൂല്യം 17 ശതമാനം വര്&#x200d;ധിച്ച് 21.11 ലക്ഷം കോടി രൂപയായി. എണ്ണം 10875.90 കോടിയായി. ഡിജിറ്റല്&#x200d; പണമിടപാടിനെക്കുറിച്ചുള്ള സര്&#x200d;ക്കാര്&#x200d; അവകാശവാദവും ശരിയല്ലെന്ന് ഇതില്&#x200d;നിന്ന് വ്യക്തമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/depression-on-the-economy-by-rbi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓപറേഷന്‍ ക്ലീന്‍ മണി രണ്ടാം ഘട്ടം ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/operation-clean-money-second-phase.html</link>
					<comments>https://www.chandrikadaily.com/operation-clean-money-second-phase.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 14 Apr 2017 06:03:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Black money]]></category>
		<category><![CDATA[demonetization]]></category>
		<category><![CDATA[economy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26025</guid>

					<description><![CDATA[ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം അനധികൃതമായി നിക്ഷേപിച്ച പണം കണ്ടെത്തുന്നതിനായുള്ള &#8216;ഓപറേഷന്‍ ക്ലീന്‍ മണി&#8217;യുടെ രണ്ടാം ഘട്ടം ആദായ നികുതിവകുപ്പ് ആരംഭിച്ചു. സംശയകരമായ സാഹചര്യത്തില്‍ വന്‍തുകകള്‍ നിക്ഷേപിക്കുകയും വസ്തുവകകള്‍ വാങ്ങിക്കൂട്ടുകയും ചെയ്ത 60,000 പേരാണ് ഇത്തവണ അന്വേഷണ പരിധിയിലുള്ളത്. 2016 നവംബര്‍ 9-നും ഈ വര്‍ഷം ഫെബ്രുവരി 28-നുമിടയില്‍ 9,334 കോടിയുടെ ഉറവിടം വെളിപ്പെടുത്താത്ത പണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ആദായ നികുതിവകുപ്പിന്റെ കണക്ക്. 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചിരുന്ന സമയത്ത് 60,000-ലധികം പേര്‍ അസ്വാഭാവികമായ പണ ഇടപാടുകളും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നോട്ട് നിരോധനത്തിനു ശേഷം അനധികൃതമായി നിക്ഷേപിച്ച പണം കണ്ടെത്തുന്നതിനായുള്ള &#8216;ഓപറേഷന്&#x200d; ക്ലീന്&#x200d; മണി&#8217;യുടെ രണ്ടാം ഘട്ടം ആദായ നികുതിവകുപ്പ് ആരംഭിച്ചു. സംശയകരമായ സാഹചര്യത്തില്&#x200d; വന്&#x200d;തുകകള്&#x200d; നിക്ഷേപിക്കുകയും വസ്തുവകകള്&#x200d; വാങ്ങിക്കൂട്ടുകയും ചെയ്ത 60,000 പേരാണ് ഇത്തവണ അന്വേഷണ പരിധിയിലുള്ളത്. 2016 നവംബര്&#x200d; 9-നും ഈ വര്&#x200d;ഷം ഫെബ്രുവരി 28-നുമിടയില്&#x200d; 9,334 കോടിയുടെ ഉറവിടം വെളിപ്പെടുത്താത്ത പണം ശ്രദ്ധയില്&#x200d;പ്പെട്ടിട്ടുണ്ടെന്നാണ് ആദായ നികുതിവകുപ്പിന്റെ കണക്ക്.</p>
<p>500, 1000 രൂപാ നോട്ടുകള്&#x200d; നിരോധിച്ചിരുന്ന സമയത്ത് 60,000-ലധികം പേര്&#x200d; അസ്വാഭാവികമായ പണ ഇടപാടുകളും വസ്തു വില്&#x200d;പ്പനയും നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് പറയുന്നു. ഈ വര്&#x200d;ഷം ജനുവരി 31-നാരംഭിച്ച ഒന്നാം ഘട്ട ഓപറേഷനില്&#x200d; 17.92 ലക്ഷം പേരിലാണ് അന്വേഷണം നടത്തിയത്. ഇതില്&#x200d; 9.48 ലക്ഷം പേര്&#x200d; പ്രതികരിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/operation-clean-money-second-phase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക വളര്‍ച്ച ലക്ഷ്യം ചൈന കുറച്ചു</title>
		<link>https://www.chandrikadaily.com/china-aims-for-around-6-5-percent-economic-growth-in-2017.html</link>
					<comments>https://www.chandrikadaily.com/china-aims-for-around-6-5-percent-economic-growth-in-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Mar 2017 15:20:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[china]]></category>
		<category><![CDATA[economy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21713</guid>

					<description><![CDATA[ബീജിങ്: ലോകത്തെ രണ്ടാമത്ത ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന ചൈന ദേശീയ വളര്‍ച്ച ലക്ഷ്യം 6.5 ശതമാനമായി നിശ്ചയിച്ചു. കുന്നുകൂടിക്കൊണ്ടിരിക്കുന്ന കടബാധ്യത നേരിടുന്നതിന് കടുത്ത പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെട്ടിക്കുറക്കാന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചത്. വ്യക്തമായ ലക്ഷ്യ ബോധത്തോടെയാണ് രാജ്യം മുന്നോട്ടുപോകുന്നതെന്ന് പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ലി കെഖ്വിയാങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 6.5 മുതല്‍ ഏഴു ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വന്‍തോതിലുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>ബീജിങ്: ലോകത്തെ രണ്ടാമത്ത ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന ചൈന ദേശീയ വളര്&#x200d;ച്ച ലക്ഷ്യം 6.5 ശതമാനമായി നിശ്ചയിച്ചു. കുന്നുകൂടിക്കൊണ്ടിരിക്കുന്ന കടബാധ്യത നേരിടുന്നതിന് കടുത്ത പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സാമ്പത്തിക വളര്&#x200d;ച്ച ലക്ഷ്യം വെട്ടിക്കുറക്കാന്&#x200d; ചൈനീസ് ഭരണകൂടം തീരുമാനിച്ചത്. വ്യക്തമായ ലക്ഷ്യ ബോധത്തോടെയാണ് രാജ്യം മുന്നോട്ടുപോകുന്നതെന്ന് പാര്&#x200d;ലമെന്റിന്റെ വാര്&#x200d;ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ലി കെഖ്വിയാങ് പറഞ്ഞു. കഴിഞ്ഞ വര്&#x200d;ഷം 6.5 മുതല്&#x200d; ഏഴു ശതമാനം വരെ വളര്&#x200d;ച്ച കൈവരിക്കാന്&#x200d; സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വന്&#x200d;തോതിലുള്ള ബാങ്ക് വായ്പകളിലൂടെ 6.7 ശതമാനം വളര്&#x200d;ച്ച നേടി. പാര്&#x200d;പ്പിട മാര്&#x200d;ക്കറ്റിങ് മേഖലയെ തളര്&#x200d;ത്തിയും വായ്പയെടുക്കുന്നത് കുറച്ചും മുന്നോട്ടുപോകാനാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. ആഭ്യന്തര ഉപഭോഗത്തെയും സ്വകാര്യ നിക്ഷേപത്തെയും മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാണ് ചൈന ആലോചിക്കുന്നത്. സുസ്ഥിര സാമ്പത്തിക വളര്&#x200d;ച്ച നേടാന്&#x200d; അതുവഴി സാധിക്കുമെന്നും ഭരണകൂടം ആലോചിക്കുന്നു. ആഗോള സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം കഴിഞ്ഞ വര്&#x200d;ഷം കയറ്റുമതിയില്&#x200d; പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്&#x200d; സാധിച്ചിട്ടില്ല. തൊഴിലവസരങ്ങള്&#x200d; ഉറപ്പാക്കുന്നതിന് 6.5 ശതമാനം വളര്&#x200d;ച്ച തന്നെ പര്യാപ്തമാണെന്ന് ചൈനീസ് സാമ്പത്തിക വിദഗ്ധര്&#x200d; കണക്കുകൂട്ടുന്നു. 2016ല്&#x200d; 13.14 ദശലക്ഷം പേര്&#x200d;ക്ക് തൊഴില്&#x200d; നല്&#x200d;കാന്&#x200d; സാധിച്ചു. തൊഴിലവസരങ്ങള്&#x200d; തേടുന്ന അഭ്യസ്ഥവിദ്യരുടെയും മറ്റും എണ്ണം റെക്കോര്&#x200d;ഡ് തലത്തില്&#x200d; കൂടുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/china-aims-for-around-6-5-percent-economic-growth-in-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറഞ്ഞ വരുമാനക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുമായി എസ്.ബി.ഐ</title>
		<link>https://www.chandrikadaily.com/sbi-introduces-rs-25000-cap-credit-card.html</link>
					<comments>https://www.chandrikadaily.com/sbi-introduces-rs-25000-cap-credit-card.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 12 Dec 2016 01:56:48 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[banking]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[economy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=12659</guid>

					<description><![CDATA[ന്യൂഡല്‍ഹി: താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് 25,000 രൂപ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുമായി എസ്.ബി.ഐ. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ രാജ്യത്ത് കാര്‍ഡ് ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സാധാരണക്കാരെ കൂടി ലക്ഷ്യമിട്ട് എസ്.ബി.ഐയുടെ പുതിയ നീക്കം. ബാങ്ക് ഡെപോസിറ്റിന്റെ സെക്യൂരിറ്റിയില്‍ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം കാര്‍ഡ് നല്‍കാനാണ് പദ്ധതിയെന്ന് എസ്.ബി.ഐ കാര്‍ഡ്‌സ് ആന്റ് പേമെന്റ് സര്‍വീസസ് ചീഫ് എക്‌സിക്യൂട്ടീവ് വിജയ് ജാസുജ പറഞ്ഞു. പണമില്ലാത്തതല്ല, ആവശ്യത്തിന് കാര്‍ഡുകളില്ലാത്തതാണ് മിക്കവരുടെയും കുഴപ്പമെന്നും ഇത് പരിഹരിക്കാനാണ് പുതിയ നീക്കമെന്നും ജാസുജ അവകാശപ്പെട്ടു. മൂന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് 25,000 രൂപ പരിധിയുള്ള ക്രെഡിറ്റ് കാര്&#x200d;ഡുമായി എസ്.ബി.ഐ. 500, 1000 രൂപാ നോട്ടുകള്&#x200d; പിന്&#x200d;വലിച്ചതോടെ രാജ്യത്ത് കാര്&#x200d;ഡ് ഉപയോഗം വര്&#x200d;ധിച്ചതിനെ തുടര്&#x200d;ന്നാണ് സാധാരണക്കാരെ കൂടി ലക്ഷ്യമിട്ട് എസ്.ബി.ഐയുടെ പുതിയ നീക്കം. ബാങ്ക് ഡെപോസിറ്റിന്റെ സെക്യൂരിറ്റിയില്&#x200d; ആവശ്യപ്പെടുന്നവര്&#x200d;ക്കെല്ലാം കാര്&#x200d;ഡ് നല്&#x200d;കാനാണ് പദ്ധതിയെന്ന് എസ്.ബി.ഐ കാര്&#x200d;ഡ്‌സ് ആന്റ് പേമെന്റ് സര്&#x200d;വീസസ് ചീഫ് എക്‌സിക്യൂട്ടീവ് വിജയ് ജാസുജ പറഞ്ഞു.</p>
<p>പണമില്ലാത്തതല്ല, ആവശ്യത്തിന് കാര്&#x200d;ഡുകളില്ലാത്തതാണ് മിക്കവരുടെയും കുഴപ്പമെന്നും ഇത് പരിഹരിക്കാനാണ് പുതിയ നീക്കമെന്നും ജാസുജ അവകാശപ്പെട്ടു. മൂന്നു മാസത്തിനുള്ളില്&#x200d; പുതിയ തരം ക്രെഡിറ്റ് കാര്&#x200d;ഡുകള്&#x200d; പുറത്തിറക്കും. നേരത്തെ പ്രതിവര്&#x200d;ഷം ഒരു ലക്ഷം വരെ കാര്&#x200d;ഡുകള്&#x200d; വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്&#x200d;, നോട്ട് പിന്&#x200d;വലിച്ചതിനെ തുടര്&#x200d;ന്ന് ഇതില്&#x200d; 20 മുതല്&#x200d; 25 ശതമാനം വരെ വര്&#x200d;ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.</p>
<p>ക്രെഡിറ്റ് കാര്&#x200d;ഡ് എടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്&#x200d; എളുപ്പമാക്കാനും വരുമാന പരിധി കുറക്കാനും പദ്ധതിയുണ്ട്. ജന്&#x200d;ധന്&#x200d; അക്കൗണ്ട് ഉള്ളവര്&#x200d;ക്കും എസ്.ബി.ഐ ക്രെഡിറ്റ് കാര്&#x200d;ഡിന് യോഗ്യതയുണ്ടാവും. കാര്&#x200d;ഡ് എടുക്കാന്&#x200d; താല്&#x200d;പര്യമുള്ളവരെ സഹായിക്കാന്&#x200d; മാര്&#x200d;ക്കറ്റുകളിലും മാളുകൡും എസ്.ബി.ഐ പ്രതിനിധികളെയും താല്&#x200d;ക്കാലിക ഔട്ട്‌ലെറ്റുകളെയും നിയോഗിക്കും.</p>
<p>നോട്ട് പിന്&#x200d;വലിക്കലിനെ തുടര്&#x200d;ന്ന് രാജ്യത്ത് കാര്&#x200d;ഡ് സംസ്‌കാരം വ്യാപകമാകുമെന്നും നിലവില്&#x200d; പണം നല്&#x200d;കി വിപണനം നടത്തുന്നവര്&#x200d; 90 ശതമാനവും കാര്&#x200d;ഡിലേക്ക് ചേക്കേറുമെന്നും ജാസുജ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sbi-introduces-rs-25000-cap-credit-card.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എല്ലാവരും കള്ളപ്പണക്കാരാണ്; അതെ, നമ്മളെല്ലാവരും</title>
		<link>https://www.chandrikadaily.com/blog-ranjith-mambilly-on-500-and-1000.html</link>
					<comments>https://www.chandrikadaily.com/blog-ranjith-mambilly-on-500-and-1000.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Nov 2016 02:27:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[500&1000]]></category>
		<category><![CDATA[Black money]]></category>
		<category><![CDATA[economy]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=7263</guid>

					<description><![CDATA[രഞ്ജിത് മാമ്പിള്ളി ഹോ, 500 ൻറെയും 1000 ത്തിൻറെയും നോട്ടുകൾ നിരോധിച്ചതോടെ ഫേസ്ബുക് ഫീഡ് മുഴുവൻ ഹരിശ്ചന്ദ്രൻമ്മാരെ കൊണ്ട് നിറഞ്ഞു. ഫേസ്ബുക് ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ എല്ലാവരും മോഡൽ പൌരൻമ്മാർ. ഈ ബ്ലാക് മണി എന്ന് പറഞ്ഞാൽ ആരുടെയൊ കട്ടിലിനടിയിൽ ഇരിക്കുന്ന കെട്ട് കണക്ക് നോട്ടാണെന്ന് ഒരു ധാരണ എല്ലാവർക്കും ഉണ്ടെന്ന് തോന്നുന്നു. അങ്ങനെ ഉണ്ടെങ്കിൽ അത് ബ്ലാക് മണിയുടെ ഒരു ചെറിയ ശതമാനമേ ഉള്ളു. ഭൂരിപക്ഷം ബ്ലാക് മണിയും നിങ്ങളുടെ കണ്മുന്നിൽ തന്നെ കിടപ്പുണ്ട്. നിങ്ങളുടെ [&#8230;]]]></description>
										<content:encoded><![CDATA[<p><span style="text-decoration: underline;"><strong>രഞ്ജിത് മാമ്പിള്ളി</strong></span></p>
<p>ഹോ, 500 ൻറെയും 1000 ത്തിൻറെയും നോട്ടുകൾ നിരോധിച്ചതോടെ ഫേസ്ബുക് ഫീഡ് മുഴുവൻ ഹരിശ്ചന്ദ്രൻമ്മാരെ കൊണ്ട് നിറഞ്ഞു. ഫേസ്ബുക് ഒരു രാജ്യമായി പ്രഖ്യാപിച്ചാൽ എല്ലാവരും മോഡൽ പൌരൻമ്മാർ. ഈ ബ്ലാക് മണി എന്ന് പറഞ്ഞാൽ ആരുടെയൊ കട്ടിലിനടിയിൽ ഇരിക്കുന്ന കെട്ട് കണക്ക് നോട്ടാണെന്ന് ഒരു ധാരണ എല്ലാവർക്കും ഉണ്ടെന്ന് തോന്നുന്നു. അങ്ങനെ ഉണ്ടെങ്കിൽ അത് ബ്ലാക് മണിയുടെ ഒരു ചെറിയ ശതമാനമേ ഉള്ളു. ഭൂരിപക്ഷം ബ്ലാക് മണിയും നിങ്ങളുടെ കണ്മുന്നിൽ തന്നെ കിടപ്പുണ്ട്. നിങ്ങളുടെ വീട് !!! (ഫ്ലാറ്റ്/വില്ല ആണെങ്കിൽ ഉറപ്പിച്ചൊ)</p>
<p><div id="attachment_1627" style="width: 410px" class="wp-caption alignnone"><img aria-describedby="caption-attachment-1627" loading="lazy" class="size-full wp-image-1627" src="https://www.chandrikadaily.com/wp-content/uploads/2016/10/Ranjith-Mampilly.jpg" alt="രഞ്ജിത് മാമ്പിള്ളി " width="400" height="400" srcset="https://www.chandrikadaily.com/wp-content/uploads/2016/10/Ranjith-Mampilly.jpg 400w, https://www.chandrikadaily.com/wp-content/uploads/2016/10/Ranjith-Mampilly-150x150.jpg 150w, https://www.chandrikadaily.com/wp-content/uploads/2016/10/Ranjith-Mampilly-300x300.jpg 300w" sizes="(max-width: 400px) 100vw, 400px" /><p id="caption-attachment-1627" class="wp-caption-text">രഞ്ജിത് മാമ്പിള്ളി</p></div></p>
<p>നിങ്ങൾ സ്ഥലം വാങ്ങിക്കുകയൊ വിൽക്കുകയൊ ചെയ്തപ്പോൾ വിൽപ്പന നികുതി കുറയ്‌‌ക്കാൻ സ്ഥലത്തിനു മുടക്കിയ കാശ് കാണിച്ചിരുന്നൊ ?. എന്നാൽ നിങ്ങളും ബ്ലാക് മാർക്കെറ്റിൽ കാശിറക്കിയവനൊ, കാശു വാരിയവനൊ ആണ്. വീട് പണിക്ക് സാധനം വാങ്ങുമ്പൊൾ ബില്ലടിക്കാതെ സാധനം വാങ്ങിയിട്ടുണ്ടൊ ?. നിങ്ങളും ബ്ലാക് മണിയിലേയ്‌‌ക്ക് ഡൊണേറ്റ് ചെയ്തിട്ടുണ്ട്.</p>
<p>അപ്പൊ ഹരിശ്ചന്ദ്രൻറെ വേഷം കെട്ടുമ്പോൾ ഒരു സ്വയം വിലയിരുത്തൽ നല്ലതാണ്. !</p>
<p>ഇൻഡ്യയിൽ ബ്ലാക് മണി കിടന്ന് കളിക്കുന്ന മൂന്ന് ബിസ്സിനസ്സുകളാണ്. ഒന്ന് റിയൽ എസ്‌‌റ്റേറ്റ്, രണ്ട് സ്വർണ്ണം, മൂന്ന് സിനിമ വ്യവസായം. ബ്ലാക് മണി വെളുപ്പിച്ചെടുക്കാൻ ഏറ്റവും എളുപ്പ മാർഗ്ഗം ഇത് മൂന്നുമാണ്. നിർഭാഗ്യവശാൽ കണ്‌‌സ്യൂമർ മാർക്കെറ്റ് മൊത്തം ഈ ബിസ്സിനസ്സുകളെ ആശ്രയിച്ചാണിരിക്കുന്നത്.</p>
<p>ഒരു റിയൽ എസ്‌‌റ്റേറ്റ് ക്രയവിക്രയം അനലൈസ് ചെയ്താൽ ഈ പ്രശ്നത്തിൻറെ വ്യാപ്തി മനസ്സിലാവും. ഏതോ ഒരു ബ്രോക്കർ കാണിച്ചു തന്ന സ്ഥലം നിങ്ങൾ വാങ്ങുന്നു. സ്‌‌റ്റാമ്പ് ഡ്യുട്ടി ലാഭിക്കാനായി ഗവണ്മെൻറ് നിഷ്കർഷിക്കുന്ന റേറ്റാണ് ആധാരത്തിൽ കാണിക്കുക. ബാക്കി ബ്ലാക് മണി. പൈസ അടിച്ച ബ്രോക്കറും, വിൽപ്പന നടത്തിയ ഉടമയും കാശും കൊണ്ട് ഓടുന്നത് സ്വർണ്ണക്കടയിലേയ്‌‌ക്കാണ്. നാലഞ്ച് ലക്ഷത്തിനു ബിസ്‌‌കറ്റ് വാങ്ങുന്നു ഏതെങ്കിലും ബാങ്കിൻറെ ലോക്കറിൽ സൂക്ഷിക്കുന്നു. അഞ്ചും പത്തും ലക്ഷവും അതു പോലെ കെട്ടി കട്ടിലിനടിയിൽ വെയ്‌‌ക്കുന്ന പരിപാടി ഒക്കെ പണ്ടായിരുന്നു.</p>
<p>ഉണ്ടാകാൻ പോകുന്ന പ്രശ്നം റിയൽ എസ്‌‌റ്റേറ്റ് വില പകുതിയായി ഇടിയും. ബ്ലാക് മണി ഇറക്കാൻ സാധിക്കാത്തതിനാൽ ഇവരൊക്കെ മുടക്കിയ കാശിനു സ്‌‌റ്റാമ്പ് ഡ്യുട്ടി എടുക്കണ്ടി വരും. അതായത് വില കൂട്ടി വാങ്ങാനൊ, വിൽക്കാനൊ ആളില്ലാതായി വരും. അതിനർത്ഥം ഇന്ന് ബാംഗ്ലൂരിലും, ബോംബെയിലും, മദ്രാസ്സിലും, കൊച്ചീലുമൊക്കെ കോടി കണക്കിന് രൂപ മുടക്കി വാങ്ങിയ അപ്പാർട്ട്‌‌മെൻറുകൾക്ക് വില താനെ കുറയും. ചുരുക്കി പറഞ്ഞാൽ കള്ള പ്പണം അപ്രത്യക്ഷമാകുന്നതോടെ കള്ളപ്പണം മുടക്കി വാങ്ങിയ വീടിൻറെ മൂല്യമാണ് ആദ്യം ഇടിയാൻ പോകുന്നത്. റിയൽ എസ്‌‌റ്റേറ്റ് ബിസ്സിനസ്സുകൾ നടക്കാതാകുമ്പോൾ സ്വർണ്ണത്തിനു വിലയും കുറയും. (ഇതിൻറെ പ്രതിഫലനം ഇൻറർനാഷണൽ മാർക്കെറ്റിലും വ്യാപിക്കും). സേഫ് ഡെപ്പോസിറ്റിലിരിക്കുന്ന സ്വർണ്ണ ബിസ്കറ്റുകൾക്കും വില കുറയുമെന്നും ചുരുക്കം.</p>
<p>ബ്ലാക് മാർക്കെറ്റ് അപ്രത്യക്ഷമാകുന്നതോടെ, (മൊത്തമായി അപ്രത്യക്ഷമാകും എന്ന് വിശ്വസിക്കുന്നില്ല), അവിശ്യ സാധനങ്ങളുടെ വില കൂടും. അരിയും പച്ചക്കറിക്കും എല്ലാം വില കൂടും.</p>
<p>ചുരുക്കി പറഞ്ഞാൽ കുറച്ചു കാലത്തേയ്‌‌ക്കെങ്കിലും മധ്യവർഗ്ഗത്തിൻറെ വയറ്റത്തടിക്കുന്ന പരിപാടിയായി പോയി.. വലിയ കള്ളപ്പണക്കാർ, അതായത് വിക്കിലീക്സിൽ പേരു വന്നാൽ നാലു പേർ അറിയുന്ന തരം കള്ളപ്പണക്കാർ കാശു സൂക്ഷിക്കുന്നത് കട്ടിലിനടിയിലല്ല. അതൊക്കെ ഡോളറുകളിലേയ്‌‌ക്ക് മാറ്റി കാൻമാനിലും, സെൻറ് കീറ്റ്സിലും ഒക്കെ എത്തിച്ചിട്ടുണ്ടാവും. അവരെ ഒന്നും ഈ തീരുമാനം കൊണ്ട് ഒരു ചുക്കും ചെയ്യാൻ കഴിയില്ല.</p>
<p>എന്നിരുന്നാലും ലോങ് റണ്ണിൽ ഈ തീരുമാനം ഗുണം ചെയ്യും. ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകന് പണം മുടക്കി സ്ഥലം വാങ്ങി വീട് പണിയാൻ സാധിക്കുന്നില്ലെങ്കിൽ ആ ഇക്കണോമി സസ്റ്റൈനബിൾ അല്ല. ആ അവസ്ഥ മാറും. ഒരു ചെറിയ ടൈം പിരീഡിലേയ്‌‌ക്ക് വളരെ അധികം പേർക്ക് ചില അസൌകര്യങ്ങൾ നേരിടണ്ടി വരും. അതെത്ര കാലം നിൽ നിൽക്കുമെന്ന് പറയാൻ പറ്റില്ല. ഈ ലോങ് റണ് എന്നത് എന്നു തുടങ്ങുമെന്നും പറയാൻ സാധിക്കില്ല. അതിനൊരു പ്ലാൻ ഈ തീരുമാനത്തിനു പുറകിലുള്ളവർക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blog-ranjith-mambilly-on-500-and-1000.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
