ed – Chandrika Daily https://www.chandrikadaily.com Tue, 02 Dec 2025 02:52:09 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg ed – Chandrika Daily https://www.chandrikadaily.com 32 32 ഇ.ഡി നോട്ടീസ് എന്ന അന്തര്‍നാടകം https://www.chandrikadaily.com/the-drama-ed-notice.html https://www.chandrikadaily.com/the-drama-ed-notice.html#respond Tue, 02 Dec 2025 02:52:09 +0000 https://www.chandrikadaily.com/?p=366286 മുഖ്യമന്ത്രി പിണറായി വിജയന്‍ എപ്പോഴൊക്കെ പ്രതിസന്ധിയിലാകുന്നുവോ അപ്പോഴൊക്കെ ഇ.ഡി രക്ഷക്കെത്തുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവന അച്ചട്ടായിമാറിയ അന്തര്‍ നാടകങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോര്‍ക്കളത്തില്‍, വികസനമുരടിപ്പും അഴിമതിയും കെടു കാര്യസ്ഥതയും കാരണം പൊറുതിമുട്ടുന്ന പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള കഠിന പരിശ്രമത്തിലാണ്. വിലക്കയറ്റവും ആരോഗ്യ മേഖലയുടെ തകര്‍ച്ചയും പി.എം ശ്രീയും ശബരിമലയുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങള്‍ സഗൗരവത്തോടെയാണ് ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിച്ചുകൊണ്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നടത്തിയിട്ടുള്ള പ്രഖ്യാപനപ്പെരുമഴപോലും അവര്‍ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ അവസരത്തിലാണ് ഇ.ഡി നോട്ടീസ് എന്ന ഉമ്മാക്കിയുമായി ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ മുതലെടുപ്പിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കിഫ്ബി മസാലബോണ്ട് ഇടപാടിലാണ് മുഖ്യമന്ത്രിക്ക് എന്‍ഫോഴ്‌സസ്‌മെന്റ്‌റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് നോട്ടീസില്‍ പറയുന്നത്. 2019 ല്‍ 9.72 ശതമാനം പലിശയിലായിരുന്നു ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി രണ്ടായിരത്തിലധികം കോടി സമാഹരിച്ചത്.

ഇ.ഡി നോട്ടീസിനു പിന്നാലെ പിണറായി വിജയന് പാര്‍ട്ടിയും സര്‍ക്കാറും ഒരുപോലെ നല്‍കിക്കൊണ്ടിരിക്കുന്ന വിരപരിവേശം തന്നെമതി ഈ അന്തര്‍നാടകത്തിന്റെ ചുരുളഴിക്കാന്‍. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നെയും മുഖ്യ മന്ത്രിക്ക് ഇ.ഡി നോട്ടീസ് വരാറുണ്ടെന്നും ഇത്തവണ എന്തേ വരാത്തത് എന്ന് നോക്കിയിരിക്കുകയായിരുന്നുവെന്നുമാണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി പി. രാജീവും പ്രതികരിച്ചിരിക്കുന്നത്. ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ കാലത്ത് നടന്നിട്ടുള്ള കേന്ദ്ര ഏജന്‍സികളുടെ കീഴിലുള്ള അന്വേഷണങ്ങളുടെ ജാതകം പരിശോധിക്കുമ്പോഴും ഈ യാഥാര്‍ത്ഥ്യം തെളിഞ്ഞുവരും. ഇ.ഡി.യും സി.ബി.ഐയും ഉള്‍പ്പെടെ അരഡസനോളം അന്വേഷണ ഏജന്‍സികള്‍ സെക്രട്ടറിയേറ്റിനുമുകളിലൂടെ വട്ടമിട്ടുപറക്കുന്ന കാഴ്ച്ചയായിരുന്നു ഒന്നാംപിണറായി സര്‍ക്കാറിന്റെ അവസാനകാലത്ത് കേരളം ദര്‍ശിച്ചിരുന്നത്. എന്നാല്‍ സ്ഫടികസമാനം തെളിമയുള്ള തെളിവുകളുടെ കുത്തൊഴുക്ക് തന്നെയുണ്ടായിട്ടും അതൊന്നും പിണറായി വിജയനിലേക്കെത്തിയില്ലെന്നത് അന്തര്‍ധാരയുടെ ആഴവും പരപ്പുമാണ് അടയാളപ്പെടുത്തിയത്. നയത ചാനല്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ അറസ്റ്റിലായിട്ടും കേന്ദ്ര ഏജന്‍സികള്‍ ഒരുഘട്ടത്തില്‍ പോലും സെക്ര ട്ടറിയേറ്റിലേക്കോ ക്ലിഫ് ഹൗസിലേക്കോ അന്വേഷണവുമായി എത്തിയിട്ടില്ല. സ്വര്‍ണക്കടത്തിലാകട്ടേ എന്‍.ഐ.എ അന്വേഷണവും തുടങ്ങിയിരുന്നു. അത് എവിടെയെത്തിയെന്ന് ഇനിയും വ്യക്തമല്ല. ക്ലിഫ് ഹൗസില്‍ കേന്ദ്ര ഏജന്‍സിയുടെ നോട്ടീസ് ലഭിക്കാത്തത് മുഖ്യമന്ത്രിയുടെ ഭാര്യ കമലക്ക് മാത്രമാണ്. രണ്ട് മക്കളും ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചവരാണ്.

മകള്‍ വീണ ഒന്നിലധികം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണപരിധിയിലാണ്. വീണയുടെ കമ്പനിയായ എക്സാലോജിക്‌സുമായി ബന്ധപ്പെട്ടാണ് കേസുകള്‍. കരിമണല്‍ കമ്പനി യായ സി.എം.ആര്‍.എല്ലില്‍ നിന്നും നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന മാസപ്പടി ആരോപണത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുകയാണ്. ഈ കേസില്‍ വീണയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ലാവ്ലിന്‍ കേസ് 40 തവണയാണ് മാറ്റിവെച്ചത്. പിണറായിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ കേസാണ് സി.പി.എം- ബി.ജെ.പി അന്തര്‍ധാരയുടെ അടിസ്ഥാനത്തില്‍ എങ്ങുമെത്താതെ പോയത്. കോടതി ഏതുസമയം പറഞ്ഞാലും വാദിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഇപ്പോഴും വ്യക്തമാക്കുന്നു. എന്നാല്‍ സി.ബി.ഐയെ നിയന്ത്രിക്കുന്നവര്‍ പിണറായിക്ക് കവചമൊരുക്കുകയാണ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട കേസ് എവിടെയുമെത്തിയില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഈ കേസ് തന്നെ മറന്നതുപോലെയാണ്. കേസില്‍ വീണ വിജയനെ പ്രതി ചേര്‍ത്തിട്ടും ഒന്നും സംഭവിച്ചില്ല. ചെയ്യാത്ത സേവനത്തിനാണ് മുഖ്യമന്ത്രിയുടെ മകള്‍ വിവാദ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്ന ഗുരുതരമായ കണ്ടെത്തലാണ് എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. വസ്തുത ഇതായിരിക്കെ പുതിയ ഇ.ഡി നോട്ടീസും ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്കാണെന്നതിന് മലയാളികള്‍ക്ക് ഏറെ തെളിവുകളുടെയൊന്നും ആവശ്യംവരുന്നേയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 

]]>
https://www.chandrikadaily.com/the-drama-ed-notice.html/feed 0
പി.വി.അന്‍വറിന്റെ വീട്ടില്‍ ഇ.ഡി പരിശോധന https://www.chandrikadaily.com/ed-inspection-at-pv-anwars-house.html https://www.chandrikadaily.com/ed-inspection-at-pv-anwars-house.html#respond Fri, 21 Nov 2025 05:26:55 +0000 https://www.chandrikadaily.com/?p=364592 മുന്‍ എം.എല്‍.എ പി.വി അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.

അന്‍വറിന്റെ മഞ്ചേരി പാര്‍ക്കിലും സഹായികളുടെ വീട്ടിലും പരിശോധന തുടരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തി.

മലപ്പുറത്തെ കെ.എഫ്.സിയില്‍നിന്ന്(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) 12 കോടി വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. പി.വി അന്‍വറിന്റെ സില്‍സില പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി പരിശോധന.

]]>
https://www.chandrikadaily.com/ed-inspection-at-pv-anwars-house.html/feed 0
ശബരിമല സ്വര്‍ണക്കൊള്ള; കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന് ഹൈകോടതിയില്‍ ഇ.ഡി https://www.chandrikadaily.com/shabarimala-gold-heist-ed-said-in-the-high-court-that-money-laundering-had-taken-place.html https://www.chandrikadaily.com/shabarimala-gold-heist-ed-said-in-the-high-court-that-money-laundering-had-taken-place.html#respond Fri, 14 Nov 2025 14:24:45 +0000 https://www.chandrikadaily.com/?p=363611 കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിന്റെ എഫ്.ഐ.ആര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈകോടതിയില്‍. സ്വര്‍ണക്കൊള്ളയില്‍ പ്രഥമദൃഷ്ട്യ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നും ഇ.ഡി ഹൈകോടതിയില്‍ ചൂണ്ടിക്കാട്ടി.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും അനുബന്ധരേഖകളുമാണ് ഇ.ഡി. ആവശ്യപ്പെട്ടത്. എന്നാല്‍ ഇതേ ആവശ്യം ചൂണ്ടിക്കാട്ടി റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇ.ഡി നല്‍കിയ ഹരജി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇ.ഡി ഹൈകോടതിയെ സമീപിച്ചത്.

ഹൈകോടതിയുടെ ഇടക്കാല ഉത്തരവുകള്‍ പരിശോധിച്ചതില്‍ നിന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ നടത്തിട്ടുണ്ടെന്ന് ഇ.ഡി പറയുന്നു. അന്വേഷണം ആരംഭിക്കുന്നതിനും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും എഫ്.ഐ.ആറിന്റെയും മറ്റ് രേഖകളുടെയും പകര്‍പ്പ് അനിവാര്യമാണെന്നും ഇഡി പറഞ്ഞു.

ഇ.ഡി. അന്വേഷണത്തിന്റെ നിയമസാധുത പരിശോധിക്കാനോ തീരുമാനമെടുക്കാനോ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ല. അതിനാല്‍, അപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് കോടതി നടപടി നിലനില്‍ക്കില്ലെന്നും ഇ.ഡി. ഹൈകോടതിയില്‍ വ്യക്തമാക്കി.

ഹരജി മാസം 17ന് കോടതി പരിഗണിക്കും.

]]>
https://www.chandrikadaily.com/shabarimala-gold-heist-ed-said-in-the-high-court-that-money-laundering-had-taken-place.html/feed 0
ഭൂട്ടാന്‍ കാര്‍ കടത്തിലെ ഇഡി അന്വേഷണം; ദുല്‍ഖറിനെതിരെ PMLA വകുപ്പ് ചുമത്തിയേക്കില്ല https://www.chandrikadaily.com/ed-probe-into-bhutan-car-smuggling-dulquer-may-not-be-charged-under-the-pmla-section.html https://www.chandrikadaily.com/ed-probe-into-bhutan-car-smuggling-dulquer-may-not-be-charged-under-the-pmla-section.html#respond Fri, 31 Oct 2025 15:51:47 +0000 https://www.chandrikadaily.com/?p=361335 ഭൂട്ടാന്‍ കാര്‍ കടത്തിലെ ഇഡി അന്വേഷണത്തില്‍ ദുല്‍ഖര്‍ സല്‍മാനെതിരെ പിഎംഎല്‍എ വകുപ്പ് ചുമത്തിയേക്കില്ല. ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയത് ഫെമ ലംഘനം മാത്രം. നിലവില്‍ കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് വിവരം.

ഫെമ വകുപ്പുകളില്‍ പിഴ ഒടുക്കി കേസില്‍ നിന്ന് ദുല്‍ഖറിന് പുറത്തുവരാന്‍ കഴിയും. ദുല്‍ഖറിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രേഖകളടക്കം പരിശോധിച്ച ശേഷമാണ് ഇഡി ഈ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് വീട്ടില്‍ പരിശോധന നടത്തിയത്.

ദുല്‍ഖര്‍ സല്‍മാന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത വാഹനം കസ്റ്റംസ് വിട്ടുനല്‍കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വാഹന ശേഖരത്തിലുണ്ടായിരുന്ന ലാന്‍ഡ് റോവര്‍ വാഹനമാണ് വിട്ടുനല്‍കിയിരിക്കുന്നത്. സേഫ് കസ്റ്റഡിയിലാണ് വാഹനം ദുല്‍ഖറിന് വിട്ടുനല്‍കിയത്.

]]>
https://www.chandrikadaily.com/ed-probe-into-bhutan-car-smuggling-dulquer-may-not-be-charged-under-the-pmla-section.html/feed 0
ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ വിളിച്ചുവരുത്തി ഇഡി https://www.chandrikadaily.com/11ed-summons-actor-dulquer-salmaan-in-bhutan-vehicle-smuggling-case.html https://www.chandrikadaily.com/11ed-summons-actor-dulquer-salmaan-in-bhutan-vehicle-smuggling-case.html#respond Wed, 08 Oct 2025 09:15:17 +0000 https://www.chandrikadaily.com/?p=357449 കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ എഡിയിലേക്ക് വിളിപ്പിച്ചു. ചെന്നൈയില്‍ നിന്ന് എത്തിച്ച താരം നെടുംബാശ്ശേരി വിമാനത്താവളത്തില്‍ എത്തുകയും, പിന്നീട് എളംകുളത്തെ വീട്ടിലേക്കു പോകുകയും ചെയ്തു.

നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ അടക്കം 17 സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തി. ഭൂട്ടാനില്‍ നിന്നെത്തിച്ച വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇഡി പരിശോധന.

ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിന്റെ പ്രാഥമിക വിവരശേഖരണത്തിനുശേഷം താരങ്ങളുടെയും മറ്റു ചിലരുടേയും വീടുകളില്‍ റെയ്ഡ് നടന്നു. ഫെമ നിയമലംഘനങ്ങളും ഹവാലാ ഇടപാടുകളും കണ്ടെത്തിയതായി ഇഡി പറയുന്നു. ദുല്‍ഖറിന്റെ മൂന്ന് വീടുകളിലും, പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റിലും, അമിത് ചക്കാലക്കലിന്റെ കൊച്ചിയിലെ വീട്ടിലും പരിശോധന നടക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ ചെന്നൈ നിര്‍മ്മാണ കമ്പനിയും വാഹനക്കടത്ത് സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി കസ്റ്റംസ് കോയമ്പത്തൂര്‍ പരിശോധന നടത്തുന്നു. താരങ്ങളിലുടനീളം വാഹന ഡീലര്‍മാരുടെ വീടുകളും വര്‍ക്ക്ഷോപ്പുകളും കേന്ദ്രമാക്കി പരിശോധന പുരോഗമിക്കുന്നു.

കഴിഞ്ഞ മാസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുല്‍ഖര്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തി വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ദുല്‍ഖര്‍ ഹരജിയില്‍ നിയമപരമായ എല്ലാ രേഖകളും കൈവശം ഉണ്ടെന്നും, അതുപരിശോധിക്കാതെ കസ്റ്റംസ് വാഹനങ്ങള്‍ എടുത്തതായും വ്യക്തമാക്കിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/11ed-summons-actor-dulquer-salmaan-in-bhutan-vehicle-smuggling-case.html/feed 0
കൈക്കൂലി കേസ്: ഇഡി അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ് https://www.chandrikadaily.com/bribery-case-vigilance-set-to-question-ed-assistant-director.html https://www.chandrikadaily.com/bribery-case-vigilance-set-to-question-ed-assistant-director.html#respond Tue, 22 Jul 2025 05:24:04 +0000 https://www.chandrikadaily.com/?p=348152 കൈക്കൂലിക്കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്റ്റര്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യാൊരുങ്ങി വിജിലന്‍സ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേസിലെ മറ്റ് പ്രതികളുമായി ശേഖര്‍കുമാര്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ശേഖര്‍ കുമാര്‍.

കേസ് ഒതുക്കുന്നതിനായി രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇതിന്റെ ആദ്യ ഘഡു കൈപ്പറ്റുന്നതിനിടെ ഏജന്റുമാരായ വില്‍സന്‍, ഹവാല ഇടപാടുകാരന്‍ മുകേഷ് എന്നിവരെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു.

അതേസമയം പിടിയിലായവരുടെ മൊബൈലില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. ഫേസ് ടൈം പ്ലാറ്റ് ഫോമിലൂടെയായിരുന്നു ശേഖര്‍ കുമാര്‍ മറ്റ് പ്രതികളും തമ്മിലുള്ള ആശയവിനിമയം നടത്തിയിരുന്നത്. ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.

]]>
https://www.chandrikadaily.com/bribery-case-vigilance-set-to-question-ed-assistant-director.html/feed 0
ഇഡി കൈക്കൂലി കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യം, വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം https://www.chandrikadaily.com/ed-bribery-case-high-court-criticizes-vigilance-for-adjournment-of-anticipatory-bail-plea.html https://www.chandrikadaily.com/ed-bribery-case-high-court-criticizes-vigilance-for-adjournment-of-anticipatory-bail-plea.html#respond Wed, 11 Jun 2025 06:42:58 +0000 https://www.chandrikadaily.com/?p=344327 കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ട് മൂന്നാഴ്ച കഴിഞ്ഞുവെന്ന് കോടതി പറഞ്ഞു. മാസങ്ങളോളം കേസ് എങ്ങനെ നീട്ടിവയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു.

അസിസ്റ്റന്റ് ഡയറക്ടറുടെ അറസ്റ്റ് തടഞ്ഞ നടപടി ചൊവ്വാഴ്ച വരെ നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി പറയുന്നതിന് ഒരാഴ്ച സമയം നല്‍കി. കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. അടുത്ത ചൊവ്വാഴ്ചക്കുള്ളില്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

]]>
https://www.chandrikadaily.com/ed-bribery-case-high-court-criticizes-vigilance-for-adjournment-of-anticipatory-bail-plea.html/feed 0
ഇഡിക്കെതിരെ ലഭിച്ച കൂടുതല്‍ പരാതികളില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ് https://www.chandrikadaily.com/vigilance-initiates-investigation-into-more-complaints-received-against-ed.html https://www.chandrikadaily.com/vigilance-initiates-investigation-into-more-complaints-received-against-ed.html#respond Tue, 03 Jun 2025 17:18:18 +0000 https://www.chandrikadaily.com/?p=343499 എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ലഭിച്ച കൂടുതല്‍ പരാതികളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വഴി ലഭിച്ച പരാതികളിലാണ് അന്വേഷണം ആരംഭിച്ചത്. അതേസമയം കേസ് ഒതുക്കി തീര്‍ക്കുന്നതിന് ഇഡി ഉദ്യോഗസ്ഥന്റെ പേരില്‍ 25 ലക്ഷം ലഭിച്ചെന്ന വിവരത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

അഞ്ച് പരാതികളാണ് ഫോണ്‍ മുഖേന ലഭിച്ചിരിക്കുന്നത്. അതേസമയം രേഖാ മൂലം പരാതി നല്‍കാന്‍ ഇതുവരെ ആരും തയാറായിട്ടില്ല. ഗൗരവകരമായ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി സ്വമേധയ കേസെടുക്കാന്‍ പറ്റുകയാണെങ്കില്‍ ആ രീതിയില്‍ കേസെടുക്കാന്‍ കഴിയുമെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡി ഉദ്യോഗസ്ഥന്‍ 25 ലക്ഷം വാങ്ങിയെന്ന പരാതിയില്‍ പ്രാഥാമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു.

കേസില്‍ ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി പരാതി നല്‍കിയിരുന്നു. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്. ഇടനില നിന്ന രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/vigilance-initiates-investigation-into-more-complaints-received-against-ed.html/feed 0
കൈക്കൂലിക്കേസ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി https://www.chandrikadaily.com/bribery-case-the-high-court-stayed-the-arrest-of-the-enforcement-directorate-officer.html https://www.chandrikadaily.com/bribery-case-the-high-court-stayed-the-arrest-of-the-enforcement-directorate-officer.html#respond Mon, 02 Jun 2025 08:34:56 +0000 https://www.chandrikadaily.com/?p=343319 വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജിലന്‍സിന് സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കാനാണ് വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. അതേസമയം കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായിയുടെ പരാതി. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്.

അതേസമയം കൈക്കൂലി വാങ്ങുന്നതിന് ഇടനില നിന്ന രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.

]]>
https://www.chandrikadaily.com/bribery-case-the-high-court-stayed-the-arrest-of-the-enforcement-directorate-officer.html/feed 0
കൈക്കൂലിക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇ ഡി ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ https://www.chandrikadaily.com/bribery-case-ed-officer-in-hc-with-anticipatory-bail-plea.html https://www.chandrikadaily.com/bribery-case-ed-officer-in-hc-with-anticipatory-bail-plea.html#respond Fri, 23 May 2025 07:22:50 +0000 https://www.chandrikadaily.com/?p=342196 കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി ഹൈക്കോടതിയില്‍. പരാതിക്കാരന്‍ ഇ ഡി കേസിലെ പ്രതിയെന്നും പിടിയിലായ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു. അതേസമയം പരാതിക്കാരനെ അവിശ്വസിക്കുന്നില്ല എന്ന് വിജിലന്‍സ് എസ് പി പി എസ് ശശിധരന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥനെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ അതിനിടെയാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ ഫയല്‍ ചെയ്തത്. പരാതിക്കാരന്റേത് ഗൂഢ ഉദ്ദേശമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. താന്‍ നിരപരാധിയാണെന്നും പരാതിക്കാരന്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇ ഡി ഉദ്യോഗസ്ഥന്‍ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ഒന്നാം പ്രതിയെ വിളിപ്പിക്കുമെന്ന് വിജിലന്‍സ് എസ് പി പറഞ്ഞു.

ഇതിനിടെ 30 ലക്ഷം രൂപ അഡ്വവാന്‍സായി നല്‍കിയാല്‍ കേസെടുക്കാം എന്ന് പരാതിക്കാരനും കേസിലെ രണ്ടാംപ്രതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.

ജാമ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കേസിലെ പ്രതികളായ വില്‍സണ്‍, മുകേഷ്, രഞ്ജിത്ത് വാര്യര്‍ എന്നിവര്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ഏഴുദിവസം തുടര്‍ച്ചയായി ഹാജരാവാനാണ് നിര്‍ദ്ദേശം.

]]>
https://www.chandrikadaily.com/bribery-case-ed-officer-in-hc-with-anticipatory-bail-plea.html/feed 0