<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 02 Dec 2025 02:52:09 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇ.ഡി നോട്ടീസ് എന്ന അന്തര്‍നാടകം</title>
		<link>https://www.chandrikadaily.com/the-drama-ed-notice.html</link>
					<comments>https://www.chandrikadaily.com/the-drama-ed-notice.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 02:52:09 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[ed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366286</guid>

					<description><![CDATA[തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോര്‍ക്കളത്തില്‍, വികസനമുരടിപ്പും അഴിമതിയും കെടു കാര്യസ്ഥതയും കാരണം പൊറുതിമുട്ടുന്ന പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള കഠിന പരിശ്രമത്തിലാണ്.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്&#x200d; എപ്പോഴൊക്കെ പ്രതിസന്ധിയിലാകുന്നുവോ അപ്പോഴൊക്കെ ഇ.ഡി രക്ഷക്കെത്തുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവന അച്ചട്ടായിമാറിയ അന്തര്&#x200d; നാടകങ്ങള്&#x200d;ക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോര്&#x200d;ക്കളത്തില്&#x200d;, വികസനമുരടിപ്പും അഴിമതിയും കെടു കാര്യസ്ഥതയും കാരണം പൊറുതിമുട്ടുന്ന പിണറായി സര്&#x200d;ക്കാര്&#x200d; ജനശ്രദ്ധ തിരിച്ചുവിടാനുള്ള കഠിന പരിശ്രമത്തിലാണ്. വിലക്കയറ്റവും ആരോഗ്യ മേഖലയുടെ തകര്&#x200d;ച്ചയും പി.എം ശ്രീയും ശബരിമലയുമുള്&#x200d;പ്പെടെയുള്ള വിഷയങ്ങള്&#x200d; ജനങ്ങള്&#x200d; സഗൗരവത്തോടെയാണ് ചര്&#x200d;ച്ചകള്&#x200d;ക്ക് വിഷയീഭവിപ്പിച്ചുകൊണ്ടിരിക്കുന്നത്.</p>
<p>തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നടത്തിയിട്ടുള്ള പ്രഖ്യാപനപ്പെരുമഴപോലും അവര്&#x200d; അതര്&#x200d;ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ അവസരത്തിലാണ് ഇ.ഡി നോട്ടീസ് എന്ന ഉമ്മാക്കിയുമായി ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ മുതലെടുപ്പിനുള്ള ശ്രമങ്ങള്&#x200d; നടത്തിക്കൊണ്ടിരിക്കുന്നത്. കിഫ്ബി മസാലബോണ്ട് ഇടപാടിലാണ് മുഖ്യമന്ത്രിക്ക് എന്&#x200d;ഫോഴ്‌സസ്‌മെന്റ്‌റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കാരണം കാണിക്കല്&#x200d; നോട്ടീസ് അയച്ചിരിക്കുന്നത്. മുന്&#x200d; മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്&#x200d;ക്കും നോട്ടീസയച്ചിട്ടുണ്ട്. കിഫ്ബി ചെയര്&#x200d;മാന്&#x200d; എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നല്&#x200d;കിയത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്&#x200d;ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് നോട്ടീസില്&#x200d; പറയുന്നത്. 2019 ല്&#x200d; 9.72 ശതമാനം പലിശയിലായിരുന്നു ലണ്ടന്&#x200d; സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി രണ്ടായിരത്തിലധികം കോടി സമാഹരിച്ചത്.</p>
<p>ഇ.ഡി നോട്ടീസിനു പിന്നാലെ പിണറായി വിജയന് പാര്&#x200d;ട്ടിയും സര്&#x200d;ക്കാറും ഒരുപോലെ നല്&#x200d;കിക്കൊണ്ടിരിക്കുന്ന വിരപരിവേശം തന്നെമതി ഈ അന്തര്&#x200d;നാടകത്തിന്റെ ചുരുളഴിക്കാന്&#x200d;. എല്ലാ തിരഞ്ഞെടുപ്പുകള്&#x200d;ക്ക് മുന്നെയും മുഖ്യ മന്ത്രിക്ക് ഇ.ഡി നോട്ടീസ് വരാറുണ്ടെന്നും ഇത്തവണ എന്തേ വരാത്തത് എന്ന് നോക്കിയിരിക്കുകയായിരുന്നുവെന്നുമാണ് പാര്&#x200d;ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി പി. രാജീവും പ്രതികരിച്ചിരിക്കുന്നത്. ഒന്നും രണ്ടും പിണറായി സര്&#x200d;ക്കാറിന്റെ കാലത്ത് നടന്നിട്ടുള്ള കേന്ദ്ര ഏജന്&#x200d;സികളുടെ കീഴിലുള്ള അന്വേഷണങ്ങളുടെ ജാതകം പരിശോധിക്കുമ്പോഴും ഈ യാഥാര്&#x200d;ത്ഥ്യം തെളിഞ്ഞുവരും. ഇ.ഡി.യും സി.ബി.ഐയും ഉള്&#x200d;പ്പെടെ അരഡസനോളം അന്വേഷണ ഏജന്&#x200d;സികള്&#x200d; സെക്രട്ടറിയേറ്റിനുമുകളിലൂടെ വട്ടമിട്ടുപറക്കുന്ന കാഴ്ച്ചയായിരുന്നു ഒന്നാംപിണറായി സര്&#x200d;ക്കാറിന്റെ അവസാനകാലത്ത് കേരളം ദര്&#x200d;ശിച്ചിരുന്നത്. എന്നാല്&#x200d; സ്ഫടികസമാനം തെളിമയുള്ള തെളിവുകളുടെ കുത്തൊഴുക്ക് തന്നെയുണ്ടായിട്ടും അതൊന്നും പിണറായി വിജയനിലേക്കെത്തിയില്ലെന്നത് അന്തര്&#x200d;ധാരയുടെ ആഴവും പരപ്പുമാണ് അടയാളപ്പെടുത്തിയത്. നയത ചാനല്&#x200d; സ്വര്&#x200d;ണക്കടത്ത് കേസില്&#x200d; മുഖ്യമന്ത്രിയുടെ പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി എം. ശിവശങ്കരന്&#x200d; അറസ്റ്റിലായിട്ടും കേന്ദ്ര ഏജന്&#x200d;സികള്&#x200d; ഒരുഘട്ടത്തില്&#x200d; പോലും സെക്ര ട്ടറിയേറ്റിലേക്കോ ക്ലിഫ് ഹൗസിലേക്കോ അന്വേഷണവുമായി എത്തിയിട്ടില്ല. സ്വര്&#x200d;ണക്കടത്തിലാകട്ടേ എന്&#x200d;.ഐ.എ അന്വേഷണവും തുടങ്ങിയിരുന്നു. അത് എവിടെയെത്തിയെന്ന് ഇനിയും വ്യക്തമല്ല. ക്ലിഫ് ഹൗസില്&#x200d; കേന്ദ്ര ഏജന്&#x200d;സിയുടെ നോട്ടീസ് ലഭിക്കാത്തത് മുഖ്യമന്ത്രിയുടെ ഭാര്യ കമലക്ക് മാത്രമാണ്. രണ്ട് മക്കളും ഇത്തരത്തില്&#x200d; നോട്ടീസ് ലഭിച്ചവരാണ്.</p>
<p>മകള്&#x200d; വീണ ഒന്നിലധികം കേന്ദ്ര ഏജന്&#x200d;സികളുടെ അന്വേഷണപരിധിയിലാണ്. വീണയുടെ കമ്പനിയായ എക്സാലോജിക്‌സുമായി ബന്ധപ്പെട്ടാണ് കേസുകള്&#x200d;. കരിമണല്&#x200d; കമ്പനി യായ സി.എം.ആര്&#x200d;.എല്ലില്&#x200d; നിന്നും നല്&#x200d;കാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന മാസപ്പടി ആരോപണത്തില്&#x200d; എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുകയാണ്. ഈ കേസില്&#x200d; വീണയെ കേന്ദ്ര ഏജന്&#x200d;സികള്&#x200d; ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ലാവ്ലിന്&#x200d; കേസ് 40 തവണയാണ് മാറ്റിവെച്ചത്. പിണറായിയുടെ രാഷ്ട്രീയ ജീവിതത്തില്&#x200d; ഉണ്ടായ ഏറ്റവും വലിയ കേസാണ് സി.പി.എം- ബി.ജെ.പി അന്തര്&#x200d;ധാരയുടെ അടിസ്ഥാനത്തില്&#x200d; എങ്ങുമെത്താതെ പോയത്. കോടതി ഏതുസമയം പറഞ്ഞാലും വാദിക്കാന്&#x200d; തയ്യാറാണെന്ന് സി.ബി.ഐ ഇപ്പോഴും വ്യക്തമാക്കുന്നു. എന്നാല്&#x200d; സി.ബി.ഐയെ നിയന്ത്രിക്കുന്നവര്&#x200d; പിണറായിക്ക് കവചമൊരുക്കുകയാണ്.</p>
<p>മുഖ്യമന്ത്രിയുടെ മകള്&#x200d; വീണാ വിജയന്&#x200d; കരിമണല്&#x200d; കമ്പനിയില്&#x200d; നിന്നും മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട കേസ് എവിടെയുമെത്തിയില്ല. കേന്ദ്ര അന്വേഷണ ഏജന്&#x200d;സികള്&#x200d; ഈ കേസ് തന്നെ മറന്നതുപോലെയാണ്. കേസില്&#x200d; വീണ വിജയനെ പ്രതി ചേര്&#x200d;ത്തിട്ടും ഒന്നും സംഭവിച്ചില്ല. ചെയ്യാത്ത സേവനത്തിനാണ് മുഖ്യമന്ത്രിയുടെ മകള്&#x200d; വിവാദ കമ്പനിയില്&#x200d; നിന്ന് മാസപ്പടി വാങ്ങിയതെന്ന ഗുരുതരമായ കണ്ടെത്തലാണ് എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോര്&#x200d;ട്ടിലുള്ളത്. വസ്തുത ഇതായിരിക്കെ പുതിയ ഇ.ഡി നോട്ടീസും ഒരു പൊളിറ്റിക്കല്&#x200d; ഗിമ്മിക്കാണെന്നതിന് മലയാളികള്&#x200d;ക്ക് ഏറെ തെളിവുകളുടെയൊന്നും ആവശ്യംവരുന്നേയില്ല എന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-drama-ed-notice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.വി.അന്‍വറിന്റെ വീട്ടില്‍ ഇ.ഡി പരിശോധന</title>
		<link>https://www.chandrikadaily.com/ed-inspection-at-pv-anwars-house.html</link>
					<comments>https://www.chandrikadaily.com/ed-inspection-at-pv-anwars-house.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 21 Nov 2025 05:26:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[ENFORCEMENTDIRECTORATE]]></category>
		<category><![CDATA[PVANVAR]]></category>
		<category><![CDATA[trinamoolcongress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364592</guid>

					<description><![CDATA[നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.]]></description>
										<content:encoded><![CDATA[<p>മുന്&#x200d; എം.എല്&#x200d;.എ പി.വി അന്&#x200d;വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി (എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂര്&#x200d; ഒതായിലെ വീട്ടില്&#x200d; രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.</p>
<p>അന്&#x200d;വറിന്റെ മഞ്ചേരി പാര്&#x200d;ക്കിലും സഹായികളുടെ വീട്ടിലും പരിശോധന തുടരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്&#x200d;ട്ട്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തി.</p>
<p>മലപ്പുറത്തെ കെ.എഫ്.സിയില്&#x200d;നിന്ന്(കേരള ഫിനാന്&#x200d;ഷ്യല്&#x200d; കോര്&#x200d;പറേഷന്&#x200d;) 12 കോടി വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസ് നിലവില്&#x200d; വിജിലന്&#x200d;സ് അന്വേഷിക്കുന്നുണ്ട്. പി.വി അന്&#x200d;വറിന്റെ സില്&#x200d;സില പാര്&#x200d;ക്കില്&#x200d; കഴിഞ്ഞ ദിവസം വിജിലന്&#x200d;സ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി പരിശോധന. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ed-inspection-at-pv-anwars-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വര്‍ണക്കൊള്ള; കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന് ഹൈകോടതിയില്‍ ഇ.ഡി</title>
		<link>https://www.chandrikadaily.com/shabarimala-gold-heist-ed-said-in-the-high-court-that-money-laundering-had-taken-place.html</link>
					<comments>https://www.chandrikadaily.com/shabarimala-gold-heist-ed-said-in-the-high-court-that-money-laundering-had-taken-place.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 14 Nov 2025 14:24:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363611</guid>

					<description><![CDATA[ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിന്റെ എഫ്.ഐ.ആര്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈകോടതിയില്‍.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ശബരിമല സ്വര്&#x200d;ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിന്റെ എഫ്.ഐ.ആര്&#x200d; ആവശ്യപ്പെട്ട് എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈകോടതിയില്&#x200d;. സ്വര്&#x200d;ണക്കൊള്ളയില്&#x200d; പ്രഥമദൃഷ്ട്യ കള്ളപ്പണം വെളുപ്പിക്കല്&#x200d; നടന്നിട്ടുണ്ടെന്നും ഇ.ഡി ഹൈകോടതിയില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>ക്രൈംബ്രാഞ്ച് രജിസ്റ്റര്&#x200d; ചെയ്ത എഫ്.ഐ.ആറും അനുബന്ധരേഖകളുമാണ് ഇ.ഡി. ആവശ്യപ്പെട്ടത്. എന്നാല്&#x200d; ഇതേ ആവശ്യം ചൂണ്ടിക്കാട്ടി റാന്നി മജിസ്‌ട്രേറ്റ് കോടതിയില്&#x200d; ഇ.ഡി നല്&#x200d;കിയ ഹരജി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇ.ഡി ഹൈകോടതിയെ സമീപിച്ചത്.</p>
<p>ഹൈകോടതിയുടെ ഇടക്കാല ഉത്തരവുകള്&#x200d; പരിശോധിച്ചതില്&#x200d; നിന്നും കള്ളപ്പണം വെളുപ്പിക്കല്&#x200d; നിരോധന നിയമത്തിന്റെ പരിധിയില്&#x200d; വരുന്ന കുറ്റങ്ങള്&#x200d; നടത്തിട്ടുണ്ടെന്ന് ഇ.ഡി പറയുന്നു. അന്വേഷണം ആരംഭിക്കുന്നതിനും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കള്&#x200d; കണ്ടുകെട്ടുന്നതിനും എഫ്.ഐ.ആറിന്റെയും മറ്റ് രേഖകളുടെയും പകര്&#x200d;പ്പ് അനിവാര്യമാണെന്നും ഇഡി പറഞ്ഞു. </p>
<p>ഇ.ഡി. അന്വേഷണത്തിന്റെ നിയമസാധുത പരിശോധിക്കാനോ തീരുമാനമെടുക്കാനോ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ല. അതിനാല്&#x200d;, അപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് കോടതി നടപടി നിലനില്&#x200d;ക്കില്ലെന്നും ഇ.ഡി. ഹൈകോടതിയില്&#x200d; വ്യക്തമാക്കി. </p>
<p>ഹരജി മാസം 17ന് കോടതി പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shabarimala-gold-heist-ed-said-in-the-high-court-that-money-laundering-had-taken-place.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂട്ടാന്‍ കാര്‍ കടത്തിലെ ഇഡി അന്വേഷണം; ദുല്‍ഖറിനെതിരെ PMLA വകുപ്പ് ചുമത്തിയേക്കില്ല</title>
		<link>https://www.chandrikadaily.com/ed-probe-into-bhutan-car-smuggling-dulquer-may-not-be-charged-under-the-pmla-section.html</link>
					<comments>https://www.chandrikadaily.com/ed-probe-into-bhutan-car-smuggling-dulquer-may-not-be-charged-under-the-pmla-section.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Oct 2025 15:51:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bhutan]]></category>
		<category><![CDATA[dulqarsalman]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[pmla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361335</guid>

					<description><![CDATA[വെളുപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് വിവരം.
]]></description>
										<content:encoded><![CDATA[<p>ഭൂട്ടാന്&#x200d; കാര്&#x200d; കടത്തിലെ ഇഡി അന്വേഷണത്തില്&#x200d; ദുല്&#x200d;ഖര്&#x200d; സല്&#x200d;മാനെതിരെ പിഎംഎല്&#x200d;എ വകുപ്പ് ചുമത്തിയേക്കില്ല. ഇതുവരെയുള്ള അന്വേഷണത്തില്&#x200d; കണ്ടെത്തിയത് ഫെമ ലംഘനം മാത്രം. നിലവില്&#x200d; കേസില്&#x200d; ഇസിഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്&#x200d; അടക്കമുള്ള കാര്യങ്ങളില്&#x200d; കോയമ്പത്തൂര്&#x200d; കേന്ദ്രീകരിച്ചുള്ള സംഘങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് വിവരം.</p>
<p>ഫെമ വകുപ്പുകളില്&#x200d; പിഴ ഒടുക്കി കേസില്&#x200d; നിന്ന് ദുല്&#x200d;ഖറിന് പുറത്തുവരാന്&#x200d; കഴിയും. ദുല്&#x200d;ഖറിന്റെ വീട്ടില്&#x200d; നിന്ന് കണ്ടെത്തിയ രേഖകളടക്കം പരിശോധിച്ച ശേഷമാണ് ഇഡി ഈ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. നേരത്തെ ഇസിഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്ത ശേഷമാണ് വീട്ടില്&#x200d; പരിശോധന നടത്തിയത്.</p>
<p>ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്റെ പക്കല്&#x200d; നിന്നും പിടിച്ചെടുത്ത വാഹനം കസ്റ്റംസ് വിട്ടുനല്&#x200d;കിയിരുന്നു. ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്റെ വാഹന ശേഖരത്തിലുണ്ടായിരുന്ന ലാന്&#x200d;ഡ് റോവര്&#x200d; വാഹനമാണ് വിട്ടുനല്&#x200d;കിയിരിക്കുന്നത്. സേഫ് കസ്റ്റഡിയിലാണ് വാഹനം ദുല്&#x200d;ഖറിന് വിട്ടുനല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ed-probe-into-bhutan-car-smuggling-dulquer-may-not-be-charged-under-the-pmla-section.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ വിളിച്ചുവരുത്തി ഇഡി</title>
		<link>https://www.chandrikadaily.com/11ed-summons-actor-dulquer-salmaan-in-bhutan-vehicle-smuggling-case.html</link>
					<comments>https://www.chandrikadaily.com/11ed-summons-actor-dulquer-salmaan-in-bhutan-vehicle-smuggling-case.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 08 Oct 2025 09:15:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dulquer salmaan]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357449</guid>

					<description><![CDATA[നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ അടക്കം 17 സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തി]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഭൂട്ടാന്&#x200d; വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്&#x200d; നടന്&#x200d; ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്&#x200d; എഡിയിലേക്ക് വിളിപ്പിച്ചു. ചെന്നൈയില്&#x200d; നിന്ന് എത്തിച്ച താരം നെടുംബാശ്ശേരി വിമാനത്താവളത്തില്&#x200d; എത്തുകയും, പിന്നീട് എളംകുളത്തെ വീട്ടിലേക്കു പോകുകയും ചെയ്തു.</p>
<p>നടന്മാരായ ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്&#x200d;, പൃഥ്വിരാജ്, അമിത് ചക്കാലക്കല്&#x200d; എന്നിവരുടെ വീടുകള്&#x200d; അടക്കം 17 സ്ഥലങ്ങളില്&#x200d; ഇഡി പരിശോധന നടത്തി. ഭൂട്ടാനില്&#x200d; നിന്നെത്തിച്ച വാഹനങ്ങള്&#x200d; കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്&#x200d; നുംഖോറിന് പിന്നാലെയാണ് ഇഡി പരിശോധന.</p>
<p>ഭൂട്ടാന്&#x200d; കാര്&#x200d; കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിന്റെ പ്രാഥമിക വിവരശേഖരണത്തിനുശേഷം താരങ്ങളുടെയും മറ്റു ചിലരുടേയും വീടുകളില്&#x200d; റെയ്ഡ് നടന്നു. ഫെമ നിയമലംഘനങ്ങളും ഹവാലാ ഇടപാടുകളും കണ്ടെത്തിയതായി ഇഡി പറയുന്നു. ദുല്&#x200d;ഖറിന്റെ മൂന്ന് വീടുകളിലും, പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റിലും, അമിത് ചക്കാലക്കലിന്റെ കൊച്ചിയിലെ വീട്ടിലും പരിശോധന നടക്കുന്നു.</p>
<p>ദുല്&#x200d;ഖര്&#x200d; സല്&#x200d;മാന്റെ ചെന്നൈ നിര്&#x200d;മ്മാണ കമ്പനിയും വാഹനക്കടത്ത് സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി കസ്റ്റംസ് കോയമ്പത്തൂര്&#x200d; പരിശോധന നടത്തുന്നു. താരങ്ങളിലുടനീളം വാഹന ഡീലര്&#x200d;മാരുടെ വീടുകളും വര്&#x200d;ക്ക്ഷോപ്പുകളും കേന്ദ്രമാക്കി പരിശോധന പുരോഗമിക്കുന്നു.</p>
<p>കഴിഞ്ഞ മാസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; ദുല്&#x200d;ഖര്&#x200d;, പൃഥ്വിരാജ്, അമിത് ചക്കാലക്കല്&#x200d; എന്നിവരുടെ വീടുകളില്&#x200d; കസ്റ്റംസ് പരിശോധന നടത്തി വാഹനങ്ങള്&#x200d; പിടിച്ചെടുത്തിരുന്നു. ദുല്&#x200d;ഖര്&#x200d; ഹരജിയില്&#x200d; നിയമപരമായ എല്ലാ രേഖകളും കൈവശം ഉണ്ടെന്നും, അതുപരിശോധിക്കാതെ കസ്റ്റംസ് വാഹനങ്ങള്&#x200d; എടുത്തതായും വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11ed-summons-actor-dulquer-salmaan-in-bhutan-vehicle-smuggling-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൈക്കൂലി കേസ്: ഇഡി അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്</title>
		<link>https://www.chandrikadaily.com/bribery-case-vigilance-set-to-question-ed-assistant-director.html</link>
					<comments>https://www.chandrikadaily.com/bribery-case-vigilance-set-to-question-ed-assistant-director.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 22 Jul 2025 05:24:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bribe]]></category>
		<category><![CDATA[ed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348152</guid>

					<description><![CDATA[ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ]]></description>
										<content:encoded><![CDATA[<p>കൈക്കൂലിക്കേസില്&#x200d; ഇഡി അസിസ്റ്റന്റ് ഡയറക്റ്റര്&#x200d; ശേഖര്&#x200d; കുമാറിനെ ചോദ്യം ചെയ്യാൊരുങ്ങി വിജിലന്&#x200d;സ്. ഹൈക്കോടതി മുന്&#x200d;കൂര്&#x200d; ജാമ്യം അനുവദിച്ചതോടെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേസിലെ മറ്റ് പ്രതികളുമായി ശേഖര്&#x200d;കുമാര്&#x200d; ആശയവിനിമയം നടത്തിയതിന്റെ തെളിവുകളും വിജിലന്&#x200d;സിന് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പരാതിയില്&#x200d; വിജിലന്&#x200d;സ് രജിസ്റ്റര്&#x200d; ചെയ്ത കേസില്&#x200d; ഒന്നാം പ്രതിയാണ് ശേഖര്&#x200d; കുമാര്&#x200d;.</p>
<p>കേസ് ഒതുക്കുന്നതിനായി രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇതിന്റെ ആദ്യ ഘഡു കൈപ്പറ്റുന്നതിനിടെ ഏജന്റുമാരായ വില്&#x200d;സന്&#x200d;, ഹവാല ഇടപാടുകാരന്&#x200d; മുകേഷ് എന്നിവരെ വിജിലന്&#x200d;സ് പിടികൂടുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്&#x200d;ത്തിയിരുന്ന ചാര്&#x200d;ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരെയും വിജിലന്&#x200d;സ് അറസ്റ്റ് ചെയ്തു. </p>
<p>അതേസമയം പിടിയിലായവരുടെ മൊബൈലില്&#x200d; നിന്ന് നിര്&#x200d;ണായക തെളിവുകള്&#x200d; വിജിലന്&#x200d;സിന് ലഭിച്ചു. ഫേസ് ടൈം പ്ലാറ്റ് ഫോമിലൂടെയായിരുന്നു ശേഖര്&#x200d; കുമാര്&#x200d; മറ്റ് പ്രതികളും തമ്മിലുള്ള ആശയവിനിമയം നടത്തിയിരുന്നത്. ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bribery-case-vigilance-set-to-question-ed-assistant-director.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇഡി കൈക്കൂലി കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യം, വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം</title>
		<link>https://www.chandrikadaily.com/ed-bribery-case-high-court-criticizes-vigilance-for-adjournment-of-anticipatory-bail-plea.html</link>
					<comments>https://www.chandrikadaily.com/ed-bribery-case-high-court-criticizes-vigilance-for-adjournment-of-anticipatory-bail-plea.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 11 Jun 2025 06:42:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344327</guid>

					<description><![CDATA[മാസങ്ങളോളം കേസ് എങ്ങനെ നീട്ടിവയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് ഇഡി അസിസ്റ്റന്റ് ഡയറക്ടര്&#x200d; ശേഖര്&#x200d; കുമാറിന്റെ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷയില്&#x200d; വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതില്&#x200d; വിജിലന്&#x200d;സിന് ഹൈക്കോടതിയുടെ വിമര്&#x200d;ശനം. മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ നല്&#x200d;കിയിട്ട് മൂന്നാഴ്ച കഴിഞ്ഞുവെന്ന് കോടതി പറഞ്ഞു. മാസങ്ങളോളം കേസ് എങ്ങനെ നീട്ടിവയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു.</p>
<p>അസിസ്റ്റന്റ് ഡയറക്ടറുടെ അറസ്റ്റ് തടഞ്ഞ നടപടി ചൊവ്വാഴ്ച വരെ നീട്ടി. മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷയില്&#x200d; മറുപടി പറയുന്നതിന് ഒരാഴ്ച സമയം നല്&#x200d;കി. കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി വിജിലന്&#x200d;സിനോട് നിര്&#x200d;ദേശിച്ചു. അടുത്ത ചൊവ്വാഴ്ചക്കുള്ളില്&#x200d; കേസില്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; കോടതി നിര്&#x200d;ദേശിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ed-bribery-case-high-court-criticizes-vigilance-for-adjournment-of-anticipatory-bail-plea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇഡിക്കെതിരെ ലഭിച്ച കൂടുതല്‍ പരാതികളില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്</title>
		<link>https://www.chandrikadaily.com/vigilance-initiates-investigation-into-more-complaints-received-against-ed.html</link>
					<comments>https://www.chandrikadaily.com/vigilance-initiates-investigation-into-more-complaints-received-against-ed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Jun 2025 17:18:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343499</guid>

					<description><![CDATA[ഫോണ്‍ വഴി ലഭിച്ച പരാതികളിലാണ് അന്വേഷണം ആരംഭിച്ചത്.]]></description>
										<content:encoded><![CDATA[<p>എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ലഭിച്ച കൂടുതല്&#x200d; പരാതികളില്&#x200d; വിജിലന്&#x200d;സ് അന്വേഷണം ആരംഭിച്ചു. ഫോണ്&#x200d; വഴി ലഭിച്ച പരാതികളിലാണ് അന്വേഷണം ആരംഭിച്ചത്. അതേസമയം കേസ് ഒതുക്കി തീര്&#x200d;ക്കുന്നതിന് ഇഡി ഉദ്യോഗസ്ഥന്റെ പേരില്&#x200d; 25 ലക്ഷം ലഭിച്ചെന്ന വിവരത്തില്&#x200d; വിജിലന്&#x200d;സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. </p>
<p>അഞ്ച് പരാതികളാണ് ഫോണ്&#x200d; മുഖേന ലഭിച്ചിരിക്കുന്നത്. അതേസമയം രേഖാ മൂലം പരാതി നല്&#x200d;കാന്&#x200d; ഇതുവരെ ആരും തയാറായിട്ടില്ല. ഗൗരവകരമായ പരാതികളില്&#x200d; പ്രാഥമിക അന്വേഷണം നടത്തി സ്വമേധയ കേസെടുക്കാന്&#x200d; പറ്റുകയാണെങ്കില്&#x200d; ആ രീതിയില്&#x200d; കേസെടുക്കാന്&#x200d; കഴിയുമെന്നാണ് വിജിലന്&#x200d;സിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്&#x200d; ഇഡി ഉദ്യോഗസ്ഥന്&#x200d; 25 ലക്ഷം വാങ്ങിയെന്ന പരാതിയില്&#x200d; പ്രാഥാമിക അന്വേഷണം നടത്താന്&#x200d; വിജിലന്&#x200d;സ് തീരുമാനിക്കുകയായിരുന്നു.</p>
<p>കേസില്&#x200d; ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്&#x200d; ശേഖര്&#x200d; കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസില്&#x200d; നിന്ന് ഒഴിവാക്കാന്&#x200d; ഉദ്യോഗസ്ഥര്&#x200d; രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി പരാതി നല്&#x200d;കിയിരുന്നു. കേസില്&#x200d; ശേഖര്&#x200d; കുമാര്&#x200d; ഒന്നാം പ്രതിയാണ്. ഇടനില നിന്ന രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vigilance-initiates-investigation-into-more-complaints-received-against-ed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൈക്കൂലിക്കേസ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/bribery-case-the-high-court-stayed-the-arrest-of-the-enforcement-directorate-officer.html</link>
					<comments>https://www.chandrikadaily.com/bribery-case-the-high-court-stayed-the-arrest-of-the-enforcement-directorate-officer.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 02 Jun 2025 08:34:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343319</guid>

					<description><![CDATA[ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്.]]></description>
										<content:encoded><![CDATA[<p>വിജിലന്&#x200d;സ് രജിസ്റ്റര്&#x200d; ചെയ്ത കൈക്കൂലിക്കേസില്&#x200d; എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്&#x200d; ശേഖര്&#x200d; കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. ശേഖര്&#x200d; കുമാറിന്റെ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷയില്&#x200d; വിജിലന്&#x200d;സിന് സിംഗിള്&#x200d; ബെഞ്ച് നോട്ടീസയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്&#x200d;കാനാണ് വിജിലന്&#x200d;സിന് ഹൈക്കോടതിയുടെ നിര്&#x200d;ദ്ദേശം.</p>
<p>ജസ്റ്റിസ് പി ജി അജിത് കുമാര്&#x200d; അധ്യക്ഷനായ സിംഗിള്&#x200d; ബെഞ്ചിന്റേതാണ് നടപടി. അതേസമയം കേസില്&#x200d; നിന്ന് ഒഴിവാക്കാന്&#x200d; ഇ ഡി ഉദ്യോഗസ്ഥര്&#x200d; രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായിയുടെ പരാതി. കേസില്&#x200d; ശേഖര്&#x200d; കുമാര്&#x200d; ഒന്നാം പ്രതിയാണ്.</p>
<p>അതേസമയം കൈക്കൂലി വാങ്ങുന്നതിന് ഇടനില നിന്ന രണ്ട് പേര്&#x200d; നേരത്തെ അറസ്റ്റിലായിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bribery-case-the-high-court-stayed-the-arrest-of-the-enforcement-directorate-officer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൈക്കൂലിക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇ ഡി ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍</title>
		<link>https://www.chandrikadaily.com/bribery-case-ed-officer-in-hc-with-anticipatory-bail-plea.html</link>
					<comments>https://www.chandrikadaily.com/bribery-case-ed-officer-in-hc-with-anticipatory-bail-plea.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 23 May 2025 07:22:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342196</guid>

					<description><![CDATA[കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി ഹൈക്കോടതിയില്‍. പരാതിക്കാരന്‍ ഇ ഡി കേസിലെ പ്രതിയെന്നും പിടിയിലായ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു. അതേസമയം പരാതിക്കാരനെ അവിശ്വസിക്കുന്നില്ല എന്ന് വിജിലന്‍സ് എസ് പി പി എസ് ശശിധരന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥനെ നോട്ടീസ് നല്‍കി വിളിപ്പിക്കാന്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ അതിനിടെയാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ [&#8230;]]]></description>
										<content:encoded><![CDATA[<p>കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്&#x200d; ശേഖര്&#x200d; കുമാര്&#x200d; മുന്&#x200d;കൂര്&#x200d; ജാമ്യ അപേക്ഷയുമായി ഹൈക്കോടതിയില്&#x200d;. പരാതിക്കാരന്&#x200d; ഇ ഡി കേസിലെ പ്രതിയെന്നും പിടിയിലായ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും ശേഖര്&#x200d; കുമാര്&#x200d; പറഞ്ഞു. അതേസമയം പരാതിക്കാരനെ അവിശ്വസിക്കുന്നില്ല എന്ന് വിജിലന്&#x200d;സ് എസ് പി പി എസ് ശശിധരന്&#x200d; പറഞ്ഞു. സംഭവത്തില്&#x200d; പ്രതികളുടെ ചോദ്യം ചെയ്യല്&#x200d; തുടരുകയാണ്. </p>
<p>വിജിലന്&#x200d;സ് കേസില്&#x200d; പ്രതിയായ ഇ ഡി ഉദ്യോഗസ്ഥനെ നോട്ടീസ് നല്&#x200d;കി വിളിപ്പിക്കാന്&#x200d; നില്&#x200d;ക്കുകയായിരുന്നു. എന്നാല്&#x200d; അതിനിടെയാണ് മുന്&#x200d;കൂര്&#x200d; ജാമ്യ അപേക്ഷ ഫയല്&#x200d; ചെയ്തത്. പരാതിക്കാരന്റേത് ഗൂഢ ഉദ്ദേശമാണെന്ന് ഹര്&#x200d;ജിയില്&#x200d; ആരോപിച്ചിരിക്കുന്നത്. താന്&#x200d; നിരപരാധിയാണെന്നും പരാതിക്കാരന്&#x200d; രക്ഷപ്പെടാന്&#x200d; വേണ്ടിയാണ് ആരോപണങ്ങള്&#x200d; ഉന്നയിക്കുന്നതെന്നും ഇ ഡി ഉദ്യോഗസ്ഥന്&#x200d; ഹര്&#x200d;ജിയില്&#x200d; പറയുന്നു.</p>
<p>അതേസമയം കൂടുതല്&#x200d; തെളിവുകള്&#x200d; ലഭിച്ചശേഷം ഒന്നാം പ്രതിയെ വിളിപ്പിക്കുമെന്ന് വിജിലന്&#x200d;സ് എസ് പി പറഞ്ഞു.</p>
<p>ഇതിനിടെ 30 ലക്ഷം രൂപ അഡ്വവാന്&#x200d;സായി നല്&#x200d;കിയാല്&#x200d; കേസെടുക്കാം എന്ന് പരാതിക്കാരനും കേസിലെ രണ്ടാംപ്രതിയും തമ്മിലുള്ള ഫോണ്&#x200d; സംഭാഷണം പുറത്തുവന്നിരുന്നു.</p>
<p>ജാമ്യവസ്ഥയുടെ അടിസ്ഥാനത്തില്&#x200d; കേസിലെ പ്രതികളായ വില്&#x200d;സണ്&#x200d;, മുകേഷ്, രഞ്ജിത്ത് വാര്യര്&#x200d; എന്നിവര്&#x200d; ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്&#x200d; ഹാജരായി. ഏഴുദിവസം തുടര്&#x200d;ച്ചയായി ഹാജരാവാനാണ് നിര്&#x200d;ദ്ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bribery-case-ed-officer-in-hc-with-anticipatory-bail-plea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
