<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>editoria &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/editoria/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 08 Jan 2026 09:49:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>editoria &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വര്‍ഗീയതയുടെ കാളകൂടവിഷം</title>
		<link>https://www.chandrikadaily.com/bull-poison-of-communalism.html</link>
					<comments>https://www.chandrikadaily.com/bull-poison-of-communalism.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 08 Jan 2026 09:49:49 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[akbalan]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[editoria]]></category>
		<category><![CDATA[PinarayiVijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373172</guid>

					<description><![CDATA[നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പ്രചരണായുധം എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് മുതിര്‍ന്ന നേതാവ് എ.കെ ബാലന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന.]]></description>
										<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; സി.പി.എമ്മിന്റെ പ്രചരണായുധം എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് മുതിര്&#x200d;ന്ന നേതാവ് എ.കെ ബാലന്&#x200d; കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. മതേതര കേരളത്തെ മുഴുവന്&#x200d; അപഹസിക്കുകയും അപകീര്&#x200d;ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള വര്&#x200d;ഗീയതയുടെ ഈ കാളകൂട വിഷം തളിക്കല്&#x200d; എ.കെ ബാലന്റെ വൈകാരിക പ്രകടനമായി തള്ളിക്കളയാനാവില്ലെന്നതിന് വര്&#x200d;ത്തമാനകേരളത്തില്&#x200d; സി.പി.എം സ്വീകരിച്ചുവരുന്ന സമീപനങ്ങള്&#x200d; തന്നെയാണ് സാക്ഷി.</p>
<p>തദ്ദേശ തിരഞ്ഞെടുപ്പിലേറ്റമാരകമായ തിരിച്ചടിയില്&#x200d; നിന്ന് കരകയറാന്&#x200d; ഇനിയുള്ള ഏക പോംവഴി ധ്രുവീകരണ രാഷ്ട്രീയം മാത്രമാണെന്ന് തീരുമാനിച്ചുറപ്പിച്ചാണ് സി.പി.എം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അധികാരത്തിനുവേണ്ടി വര്&#x200d;ഗീയതയെ തരാതരംപോലെ കൂട്ടുപിടിക്കാറുള്ള സി.പി.എം ഇപ്പോള്&#x200d; അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള കരുനീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംഘ്പരിവാര്&#x200d; ശക്തികളെപോലും നാണിപ്പിക്കുന്ന രീതിയില്&#x200d; ജനങ്ങള്&#x200d;ക്കിടയില്&#x200d; ധ്രുവീകരണം സൃഷ്ടിച്ച് അധികാരത്തിലേക്ക് വിഭാഗീയതകൊണ്ട് പാലം തീര്&#x200d;ക്കാനുള്ള ശ്രമം നടത്തുമ്പോള്&#x200d; തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; നല്&#x200d;കിയതിനേക്കാള്&#x200d; കനത്തപ്രഹരമായിരിക്കും കേരള ജനത സമ്മാനിക്കുകയെന്നതിന്റെ തെളിവാണ് എ.കെ ബാലന്റെ പ്രസ്താവനക്കെതിരെ മതേതരകേരളം ഒന്നടങ്കം രേഖപ്പെടുത്തിയിട്ടുള്ള അമര്&#x200d;ഷം.</p>
<p>തിരഞ്ഞെടുപ്പ് വിജയത്തിനും അധികാരത്തുടര്&#x200d;ച്ചക്കും ധ്രുവീകരണ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്ന സി.പി.എം സമീപനം ഇന്നോ ഇന്നലെയോ തുടങ്ങിവെച്ചതല്ല. ഒന്നും രണ്ടും പിണറായി സര്&#x200d;ക്കാറുകളുടെ കാലത്ത് നടന്നിട്ടു ള്ളമുഴുവന്&#x200d; തിരഞ്ഞെടുപ്പുകളിലും ഈ ഫോര്&#x200d;മുല തന്നെയാണ് അവര്&#x200d; പയറ്റിയിട്ടുള്ളത്. ജനങ്ങളെ വര്&#x200d;ഗീകരിക്കാന്&#x200d; ശ്രമിച്ചും ബി.ജെ.പിയുമായി പ്രത്യക്ഷവും പരോക്ഷവുമായി കൂട്ടുകെട്ടുകളുണ്ടാക്കിയുമാണ് ഈ നീക്കങ്ങള്&#x200d;ക്ക് അവര്&#x200d; ചുക്കാന്&#x200d; പിടിക്കുന്നത്.</p>
<p>രണ്ടാം പിണറായി സര്&#x200d;ക്കാറിന്റെ അധികാരാരോഹണത്തിന് ബി.ജെ.പി ബാന്ധവത്തെയാണ് കൂട്ടുപിടിച്ചിരുന്നതെങ്കില്&#x200d; ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്&#x200d; ന്യൂനപക്ഷ ധ്രുവീകരണമെന്ന തന്ത്രമാണ് പയറ്റാന്&#x200d; ശ്രമിച്ചത്. ന്യൂനപക്ഷ മേഖലകളില്&#x200d; കാടടച്ചുള്ള വിഭാഗീയ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കിക്കൊണ്ടിരിക്കുമ്പോള്&#x200d; തന്നെ മറുഭാഗത്ത് സംസ്ഥാനത്തെ ബി.ജെ.പിക്ക് ലോകസഭയിലേക്ക് അക്കൗണ്ട് തുറക്കാനുള്ള വഴിയൊരുക്കാനും പിണറായിക്കും കൂട്ടര്&#x200d;ക്കും ഒട്ടു മടിയുണ്ടായിരുന്നില്ല.</p>
<p>തൃശൂര്&#x200d;പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചനക്ക് വഴിയൊരുക്കിയായിരുന്നു സംഘപരിവാരത്തിനുള്ള ഈ മഹാദാനം ഇടതുസര്&#x200d;ക്കാറിന്റെ വകയായുണ്ടായത്. എന്നാല്&#x200d; വേട്ടക്കാരനൊപ്പം നില്&#x200d;ക്കുകയും ഇരക്കൊപ്പം ഓടുകയും ചെയ്യുന്ന ഈ കപട രാഷ്ട്രീയത്തെ മതേതര കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്&#x200d;പ്പിച്ചപ്പോള്&#x200d; തങ്ങളുടെ തന്ത്രങ്ങള്&#x200d; അടപടലം പാളുന്നതിനാണ് അവര്&#x200d;ക്ക് സാക്ഷ്യംവഹിക്കേണ്ടിവന്നത്.</p>
<p>തിരിച്ചടിയില്&#x200d; നിന്ന് പാഠമുള്&#x200d;ക്കൊള്ളാനോ തിരുത്താനോ തയാറാകാതിരുന്ന ഇടതുസര്&#x200d;ക്കാര്&#x200d; ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ചും ഇതേ സമീപനം തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. യാഥാര്&#x200d;ത്ഥ്യങ്ങളോട് പുലബന്ധംപോലുമില്ലാത്ത ജന്മസിദ്ധ പഴമ്പുരാണങ്ങളുമായി വിദ്വേഷ പ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചവരെ അടക്കിനിര്&#x200d;ത്തുന്നതിനു പകരം അവര്&#x200d;ക്ക് സര്&#x200d;വാത്മനാ പിന്തുണ നല്&#x200d;കുകയും അവരുടെ വാഹകരായി മാറു കയുമാണ് സര്&#x200d;ക്കാര്&#x200d; ചെയ്തത്.</p>
<p>സ്വന്തം ഘടക കക്ഷികളുടെ എതിര്&#x200d;പ്പിനെ പോലും തൃണവല്&#x200d;ക്കരിച്ചുകൊണ്ടുള്ള ഈ നീക്കങ്ങള്&#x200d;ക്കു പിന്നില്&#x200d; തിരഞ്ഞെടുപ്പ് നേട്ടംമാത്രമായിരുന്നു ലക്ഷ്യമെങ്കില്&#x200d;, ചരിത്രത്തിലില്ലാത്ത തിരിച്ചടി നല്&#x200d;കിക്കൊണ്ടാണ് കേരളം ആ നീക്കങ്ങളെ ചെറുത്തുതോല്&#x200d;പ്പിച്ചത്. അധികാരത്തുടര്&#x200d;ച്ചയുടെ അഹങ്കാര ത്തില്&#x200d; ധിക്കാരത്തിന്റെയും ധാര്&#x200d;ഷ്ട്യത്തിന്റെയും പര്യായമായി മാറിയ ഈ സര്&#x200d;ക്കാറിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഗോദയിലും വികസനവും രാഷ്ട്രീയവും ഒരു കാരണവശാലും ചര്&#x200d;ച്ചയാകരുതെന്ന നിര്&#x200d;ബന്ധബുദ്ധിയുണ്ട്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും, പിടിപ്പുകേടിന്റെയുമെല്ലാം വിഴുപ്പുഭാണ്ഡവും പേറിനില്&#x200d;ക്കുന്ന പിണറായിക്കും കൂട്ടര്&#x200d;ക്കും അതിനേക്കാളെല്ലാം വലിയ നാണക്കേടായിത്തീര്&#x200d;ന്നിരിക്കുകയാണ് ശബരിമല സ്വര്&#x200d; ണക്കൊള്ള കേസ്.</p>
<p>ഒന്നാം പിണറായി സര്&#x200d;ക്കാറിന്റെ കാലത്തുനടന്ന അതിഗുരുതരമായ സ്വര്&#x200d;ണക്കടത്ത് കേസ് കേന്ദ്ര സര്&#x200d;ക്കാറുമായുള്ള ഒത്തുകളിയിലൂടെ മറികടക്കാന്&#x200d; കഴിഞ്ഞിരുന്നെങ്കില്&#x200d;, ഹൈക്കോടതി മാത്രമല്ല, ഏറ്റവുമൊടുവില്&#x200d; സുപ്രീംകോടതിപോലും ജാഗ്രതയോടെ നിലയുറപ്പിച്ച ശബരിമല ശാസ്താവിന്റെ സ്വത്ത് കൊള്ളയടിച്ച കേസില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; പഠിച്ചപണി പതിനെട്ടുപയറ്റിയിട്ടും കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് കേരളം തൂത്തെറിഞ്ഞ വര്&#x200d;ഗീയതയുടെ വിഴുപ്പുഭാണ്ഡവുമായി സി.പി.എം വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bull-poison-of-communalism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക ജനത ഫലസ്തീനൊപ്പം</title>
		<link>https://www.chandrikadaily.com/editorial-10-12-2017.html</link>
					<comments>https://www.chandrikadaily.com/editorial-10-12-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 10 Dec 2017 17:53:22 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[editoria]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58888</guid>

					<description><![CDATA[യു.എസ് &#8211; സയണിസ്റ്റ് അച്യുതണ്ടിന്റെ ഗൂഢ നീക്കങ്ങളെ തള്ളിപ്പറഞ്ഞ് ലോകം ഫലസ്തീനിലെ പീഡിതര്&#x200d;ക്കൊപ്പം ഉറച്ചുനില്&#x200d;ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ചേര്&#x200d;ന്ന അടിയന്തര യു.എന്&#x200d; രക്ഷാ സമിതി യോഗത്തിലെ കാഴ്ചകള്&#x200d;. ജറൂസലേമിനെ ഇസ്രാഈല്&#x200d; തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടിയെ ഇസ്രാഈല്&#x200d;, യു.എസ് പ്രതിനിധികള്&#x200d; ഒഴികെയുള്ളവരെല്ലാം ഒരേ രീതിയിലാണ് രക്ഷാസമിതി യോഗത്തില്&#x200d; എതിര്&#x200d;ത്തത്. ഫലസ്തീന്&#x200d; എന്ന രാഷ്ട്രത്തിന്റെ അസ്തിത്വവും നിലനില്&#x200d;പ്പും പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷവുമാണ് ആഗോള സമൂഹം താല്&#x200d;പര്യപ്പെടുന്നതെന്ന സന്ദേശമാണ് ഇതിലൂടെ കൈമാറപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ജറൂസലേമിനെ ഇസ്രാഈല്&#x200d; തലസ്ഥാനമായി [&#8230;]]]></description>
										<content:encoded><![CDATA[<p>യു.എസ് &#8211; സയണിസ്റ്റ് അച്യുതണ്ടിന്റെ ഗൂഢ നീക്കങ്ങളെ തള്ളിപ്പറഞ്ഞ് ലോകം ഫലസ്തീനിലെ പീഡിതര്&#x200d;ക്കൊപ്പം ഉറച്ചുനില്&#x200d;ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ചേര്&#x200d;ന്ന അടിയന്തര യു.എന്&#x200d; രക്ഷാ സമിതി യോഗത്തിലെ കാഴ്ചകള്&#x200d;. ജറൂസലേമിനെ ഇസ്രാഈല്&#x200d; തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടിയെ ഇസ്രാഈല്&#x200d;, യു.എസ് പ്രതിനിധികള്&#x200d; ഒഴികെയുള്ളവരെല്ലാം ഒരേ രീതിയിലാണ് രക്ഷാസമിതി യോഗത്തില്&#x200d; എതിര്&#x200d;ത്തത്. ഫലസ്തീന്&#x200d; എന്ന രാഷ്ട്രത്തിന്റെ അസ്തിത്വവും നിലനില്&#x200d;പ്പും പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷവുമാണ് ആഗോള സമൂഹം താല്&#x200d;പര്യപ്പെടുന്നതെന്ന സന്ദേശമാണ് ഇതിലൂടെ കൈമാറപ്പെടുന്നത്.</p>
<p>കഴിഞ്ഞ ബുധനാഴ്ചയാണ് ജറൂസലേമിനെ ഇസ്രാഈല്&#x200d; തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം യു.എസ് പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപ് കൈക്കൊണ്ടത്. ലോക രാഷ്ട്രങ്ങളുടേയും പോപ് ഫ്രാന്&#x200d;സിസ് മാര്&#x200d;പ്പാപ്പ ഉള്&#x200d;പ്പെടെയുള്ള ലോകനേതാക്കളുടേയും എതിര്&#x200d;പ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു നടപടി. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്&#x200d; ജൂത പ്രീണനത്തിനു വേണ്ടി മുന്നോട്ടു വെച്ച വാഗ്ദാനമാണ് മറ്റൊരു തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് ട്രംപ് നിറവേറ്റിയിരിക്കുന്നത്. എന്നാല്&#x200d; അത് പശ്ചിമേഷ്യയിലും അറബ് ലോകത്തും ആഗോള മുസ്്‌ലിം മനസ്സിലും സൃഷ്ടിക്കുന്ന മുറിപ്പാട് ചെറുതല്ല.</p>
<p>പശ്ചിമേഷ്യയുടെ ഉറക്കം കെടുത്തിക്കൊണ്ടായിരുന്നു ഇസ്രാഈല്&#x200d; എന്ന ജൂത രാഷ്ട്രത്തിന്റെ പിറവി തന്നെ. വിശുദ്ധ ഗേഹമായ ബൈതുല്&#x200d; മുഖദ്ദിസ് ഉള്&#x200d;പ്പെടുന്ന ഫലസ്തീന്റെ മണ്ണ് അനധികൃത കുടിയേറ്റങ്ങളിലൂടെയും സൈനിക നടപടികളിലൂടെയും ഘട്ടം ഘട്ടമായി കവര്&#x200d;ന്നെടുത്ത് സ്വന്തം വിസ്തൃതി കൂട്ടിയ ഇസ്രാഈല്&#x200d;, മേഖലയുടെ സമാധാനാന്തരീക്ഷത്തെ എല്ലാ കാലത്തും തുരങ്കംവെച്ചുകൊണ്ടിരുന്നു. ജൂത കുടിയേറ്റ കേന്ദ്രങ്ങള്&#x200d; സ്ഥാപിച്ച് ജറൂസലേമിന്റെ പടിഞ്ഞാറു ഭാഗമാണ് ആദ്യം നിയന്ത്രണത്തില്&#x200d; കൊണ്ടുവന്നത്. 1967ല്&#x200d; ആറു ദിവസങ്ങളിലായി നടത്തിയ ഏകപക്ഷീയ സൈനിക നടപടിയിലൂടെ കിഴക്കന്&#x200d; ജറസൂലേമിന്റെ നിയന്ത്രണവും ഇസ്രാഈല്&#x200d; കൈപിടിയിലൊതുക്കി. ആഗോള സമൂഹത്തിന്റെ കടുത്ത എതിര്&#x200d;പ്പും ഫലസ്തീന്&#x200d; ജനതയുടെ നിശ്ചയദാര്&#x200d;ഢ്യമുള്ള പോരാട്ടവീര്യവുമാണ് ജറൂസലേമിന്റെ പൂര്&#x200d;ണ നിയന്ത്രണം ഇസ്രാഈലിന്റെ കൈകകളില്&#x200d; ഒതുങ്ങുന്നതിന് അല്&#x200d;പമെങ്കിലും പ്രതിരോധം തീര്&#x200d;ത്തത്. 1980ലെ ജറൂസലേം നിയമ പ്രഖ്യാപനത്തിലൂടെ ഐക്യ ജറൂസലേം നിലവില്&#x200d; വന്നതായും ജറൂസലേം ആയിരിക്കും ഇനിമുതല്&#x200d; തങ്ങളുടെ തലസ്ഥാനമെന്നും ഇസ്രാഈല്&#x200d; വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d; ലോക രാഷ്ട്രങ്ങളോ ഫലസ്തീന്&#x200d; ഭരണകൂടമോ ഇത് അംഗീകരിച്ചിരുന്നില്ല. ഇസ്രാഈലിന്റെ ഈ പ്രഖ്യാപനത്തിന് നിയമപരമായ പിന്തുണ നല്&#x200d;കുകയാണ് ട്രംപ് ഭരണകൂടം ചെയ്തിരിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ</p>
<p>നയപരമായ തീരുമാനം എന്ന നിലയിലല്ല, പശ്ചിമേഷ്യയിലും അറബ് ലോകത്തും സംഘര്&#x200d;ഷം വിതയ്ക്കാന്&#x200d; ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമെന്ന നിലയില്&#x200d; വേണം ട്രംപിന്റെ നീക്കത്തെ വീക്ഷിക്കാന്&#x200d;. ഭരണപരമായ തീരുമാനം എന്നതിനപ്പുറത്ത് ലോകം മുഴുവനുമുള്ള യു.എസ് എംബസികള്&#x200d;ക്ക് പ്രത്യേക ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കി, മുന്&#x200d;കൂട്ടി സമയം നിശ്ചയിച്ച് മഹത്തായൊരു തീരുമാനത്തിന്റെ വിളംബരമെന്ന കണക്കെയാണ് വിവാദ തീരുമാനം ട്രംപ് പ്രഖ്യാപിച്ചത്. സാധ്യമായ എല്ലാ രീതിയിലും പ്രകോപനം അഴിച്ചുവിടുക എന്നതാണ് യു.എസ് ഭരണകൂടം ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് ആര്&#x200d;ക്കും ബോധ്യപ്പെടുന്നതായിരുന്നു ഈ നടപടികള്&#x200d;. അതുകൊണ്ടു തന്നെയാണ് ട്രംപിന്റെ നടപടിയെ അതേ നാണയത്തില്&#x200d; തന്നെ ലോക രാഷ്ട്രങ്ങള്&#x200d; എതിര്&#x200d;ക്കുന്നതും.</p>
<p>യു.എന്&#x200d; രക്ഷാ സമിതി യോഗത്തിനു ശേഷം യൂറോപ്യന്&#x200d; യൂണിയന്&#x200d; രാജ്യങ്ങള്&#x200d; പുറത്തിറക്കിയ സംയുക്ത വാര്&#x200d;ത്താക്കുറിപ്പില്&#x200d; ട്രംപിന്റെ നീക്കത്തെ ഒരു നിലയ്ക്കും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യന്&#x200d; സമാധാന ശ്രമങ്ങളെ തികടം മറിക്കാന്&#x200d; മാത്രം ഉപകരിക്കുന്ന നടപടി എന്നാണ് മധ്യപൂര്&#x200d;വേഷ്യന്&#x200d; മേഖലയിലെ യു.എന്&#x200d; നയതന്ത്ര പ്രതിനിധി നിക്കോളായ് മ്ലഡ്‌നോവ് ട്രംപിന്റെ തീരുമാനത്തെ വിശേഷിപ്പിച്ചത്.</p>
<p>ജറൂസലേം എന്നത് മുസ്്‌ലിം, ക്രൈസ്തവ, ജൂത വിശ്വാസികളെ സംബന്ധിച്ചിടത്തോളം നിര്&#x200d;ണായക സ്ഥാനമുള്ള പ്രദേശമാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു വിഭാഗത്തിന് മാത്രമായി ഇതിന്റെ നിയന്ത്രണം കൈമാറുക എന്നത് ഒത്തുതീര്&#x200d;പ്പ് ശ്രമങ്ങളുടെ ഫലമായി സാധ്യമല്ല. ജറൂസലേമിനെ സംയുക്ത തലസ്ഥാനമാക്കി നിലനിര്&#x200d;ത്തിക്കൊണ്ട് ഫലസ്തീനും ഇസ്രാഈലും അടങ്ങുന്ന ദ്വിരാഷ്ട്ര പരിഹാര സമവാക്യമാണ് നേരത്തെ യു.എസ് ഭരണകൂടം ഉള്&#x200d;പ്പെടെ മുന്നോട്ടു വെച്ചിരുന്നത്. ബറാക് ഒബാമ പ്രസിഡണ്ടായിരിക്കെ, ഇതുസംബന്ധിച്ച നിര്&#x200d;ദേശങ്ങള്&#x200d;ക്ക് ലോക സമൂഹത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഈസ്രാഈല്&#x200d; തന്നെയാണ് അന്ന് ആ നീക്കത്തെ അട്ടിമറിച്ചത്. ഒബാമയുടെ നിര്&#x200d;ദേശത്തെ ട്രംപ് അന്ന് പരസ്യമായി എതിര്&#x200d;ക്കുകയും ചെയ്തിരുന്നു.</p>
<p>തങ്ങള്&#x200d;ക്ക് പൂര്&#x200d;ണ നിയന്ത്രണമില്ലാത്ത ജറൂസലേമിനെ തീവ്രവാദികള്&#x200d; ലക്ഷ്യം വെച്ചേക്കാമെന്നും അത് സ്വന്തം പൗരന്മാരുടെ ജീവന് ഭീഷണിയാണെന്നുമുള്ള വാദമായിരുന്നു അന്ന് ഇസ്രാഈല്&#x200d; ഉയര്&#x200d;ത്തിയത്. ജറൂസലേമിന്റെ നിയന്ത്രണം പൂര്&#x200d;ണമായി കൈവശപ്പെടുത്താനും ബൈതുല്&#x200d; മുഖദ്ദിസിന്റെ മണ്ണിലേക്ക് മുസ്്‌ലിം സമൂഹത്തിന് എക്കാലത്തേക്കും പ്രവേശനം കൊട്ടിയടക്കാനുമുള്ള ജൂത തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. അതിന് വളംവെച്ചു നല്&#x200d;കുന്ന തീരുമാനമാണ് യു.എസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോള്&#x200d; ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്&#x200d;പ്പിനെതുടര്&#x200d;ന്ന് രണ്ടു പതിറ്റാണ്ടായി ഫലസ്തീനിന്റെ മണ്ണില്&#x200d; പുതിയ ആസൂത്രിത കുടിയേറ്റങ്ങള്&#x200d; ഇസ്രാഈലിന് സാധ്യമായിരുന്നില്ല. അത്തരം നടപടികള്&#x200d;ക്ക് ഇസ്രാഈലിന് ഒത്താശ ചെയ്യുക കൂടിയാണ് ട്രംപിന്റെ ലക്ഷ്യം. ഈ വര്&#x200d;ഷമാദ്യം പുതിയ കുടിയേറ്റ പദ്ധതിക്ക് നെതന്യാഹു മന്ത്രിസഭ അംഗികാരം നല്&#x200d;കിയിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഗസ്സ ഉള്&#x200d;പ്പെടെയുള്ള ഫലസ്തീന്&#x200d; പ്രദേശങ്ങളില്&#x200d; ഇസ്രാഈല്&#x200d; നടത്തുന്ന റോക്കറ്റാക്രമണം, പ്രതിഷേധങ്ങളെ അടിച്ചമര്&#x200d;ത്താനല്ല, മറിച്ച് പുതിയ കുടിയേറ്റങ്ങള്&#x200d;ക്ക് നിലമൊരുക്കാനാണെന്നു വേണം വിശ്വസിക്കാന്&#x200d;. രണ്ടാം ഇന്&#x200d;തിഫാദ(വിമോചന സമരത്തിന്)ക്ക് ഹമാസ് നല്&#x200d;കിയ ആഹ്വാനത്തിന് പ്രസക്തി ഏറുന്നതും അതുകൊണ്ടാണ്. ആഗോള സമൂഹം ഉയര്&#x200d;ത്തുന്ന എതിര്&#x200d;പ്പിലൂടെ മാത്രമേ ഫലസ്തീനിന്റെ മണ്ണിലെ ഇസ്രാഈല്&#x200d; അധിനിവേശവും ക്രൂരതയും ചെറുത്തുതോല്&#x200d;പ്പിക്കാന്&#x200d; കഴിയൂ. ട്രംപിന്റെ നടപടിക്കെതിരെ വിവിധ ലോക രാഷ്ട്രങ്ങളില്&#x200d; യു.എസ് എംബസികളിലേക്ക് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്&#x200d; പ്രതീക്ഷകള്&#x200d;ക്ക് വക നല്&#x200d;കുന്നതാണ്. ഉപരോധവും സൈനിക നടപടിയും കൊണ്ട് നിരന്തരം വേട്ടയാടപ്പെട്ടിട്ടും തളരാതെ, പിറന്ന മണ്ണിനു വേണ്ടി ഒരു ജനത നടത്തുന്ന തുല്യതയില്ലാത്ത പോരാട്ടത്തെ ലോകം അംഗീകരിക്കുന്നതിന്റെ തെളിവാണിത്. യു.എന്&#x200d; രക്ഷാ സമിതിയില്&#x200d; ലോക രാഷ്ട്രങ്ങള്&#x200d; കൈക്കൊണ്ട നിലപാടും വേട്ടക്കാരനൊപ്പമല്ല, വേട്ടയാടപ്പെടുന്നവനോടൊപ്പമാണ് തങ്ങളെന്ന് ഉറക്കെ വിളിച്ചു പറയുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-10-12-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയോട് ഇത്രയും ദയാലുവാകണോ</title>
		<link>https://www.chandrikadaily.com/editorial-26-10-2017.html</link>
					<comments>https://www.chandrikadaily.com/editorial-26-10-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Oct 2017 17:37:25 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[editoria]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49913</guid>

					<description><![CDATA[ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരായ സി.പി.എമ്മിന്റെ പ്രസ്താവനകളും ആക്രോശങ്ങളും കേട്ടുകേട്ട് തഴമ്പിച്ചതാണ് മലയാളിയുടെ കര്‍ണപുടങ്ങള്‍. ഇവയെല്ലാം ശുദ്ധ ഗീര്‍വാണങ്ങളും അധികാരക്കസേരകള്‍ അരക്കിട്ടുറപ്പിക്കാനുള്ള കുതന്ത്രങ്ങളുമാണെന്നുമുള്ള മറുപക്ഷത്തിന്റെ ആക്ഷേപങ്ങളെ പുച്ഛിച്ചുതള്ളുകയാണ് സി.പി.എം നേതാക്കള്‍ ചെയ്യാറ്. എന്നാലിതാ സംസ്ഥാനത്തെ സി.പി.എം നേതൃസര്‍ക്കാര്‍ കഴിഞ്ഞ ആഗസ്റ്റ് 31ന് പുറത്തിറക്കിയ കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ അവരുടെ വര്‍ഗീയ ഫാസിസ്റ്റ് വിരോധവും പുച്ഛരസങ്ങളും വെറും പുകമറയാണെന്ന് സ്വയം ഉച്ഛൈസ്തരം ഉദ്‌ഘോഷിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടര്‍ ഒപ്പുവെച്ച് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്കായി അയച്ച സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരായ സി.പി.എമ്മിന്റെ പ്രസ്താവനകളും ആക്രോശങ്ങളും കേട്ടുകേട്ട് തഴമ്പിച്ചതാണ് മലയാളിയുടെ കര്&#x200d;ണപുടങ്ങള്&#x200d;. ഇവയെല്ലാം ശുദ്ധ ഗീര്&#x200d;വാണങ്ങളും അധികാരക്കസേരകള്&#x200d; അരക്കിട്ടുറപ്പിക്കാനുള്ള കുതന്ത്രങ്ങളുമാണെന്നുമുള്ള മറുപക്ഷത്തിന്റെ ആക്ഷേപങ്ങളെ പുച്ഛിച്ചുതള്ളുകയാണ് സി.പി.എം നേതാക്കള്&#x200d; ചെയ്യാറ്. എന്നാലിതാ സംസ്ഥാനത്തെ സി.പി.എം നേതൃസര്&#x200d;ക്കാര്&#x200d; കഴിഞ്ഞ ആഗസ്റ്റ് 31ന് പുറത്തിറക്കിയ കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്&#x200d;ക്കുലര്&#x200d; അവരുടെ വര്&#x200d;ഗീയ ഫാസിസ്റ്റ് വിരോധവും പുച്ഛരസങ്ങളും വെറും പുകമറയാണെന്ന് സ്വയം ഉച്ഛൈസ്തരം ഉദ്‌ഘോഷിക്കുന്നു.</p>
<p>പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടര്&#x200d; ഒപ്പുവെച്ച് സംസ്ഥാനത്തെ വിദ്യാലയങ്ങള്&#x200d;ക്കായി അയച്ച സര്&#x200d;ക്കുലര്&#x200d; കേന്ദ്രസര്&#x200d;ക്കാരിന് നേതൃത്വം നല്&#x200d;കുന്ന കക്ഷിയുടെ മുന്&#x200d;ഗാമിയായ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലൊരാളുമായി ബന്ധപ്പെട്ടതാണ്. ജനസംഘവും ബി.ജെ.പിയുമൊക്കെ പ്രതിനിധീകരിക്കുന്ന സംഘ്പരിവാറിന്റെ ആശയം രൂപീകരിക്കുന്നതില്&#x200d; തന്റേതായ നിര്&#x200d;ലോഭ സംഭാവനകള്&#x200d; നല്&#x200d;കിയ വ്യക്തിയാണ് ദീന്&#x200d;ദയാല്&#x200d; ഉപാധ്യായ. മണ്&#x200d;മറഞ്ഞ ഈ സംഘി നേതാവിന്റെ പേരില്&#x200d; രാജ്യത്തെ വിദ്യാലയങ്ങളിലെല്ലാം ഉപന്യാസ മല്&#x200d;സരം, പദ്യം ചൊല്ലല്&#x200d;, ദേശഭക്തി ഗാനം തുടങ്ങിയവ സംഘടിപ്പിച്ച് ആഘോഷിക്കണമെന്നാണ് സര്&#x200d;ക്കുലറിന്റെ ഉള്ളടക്കം. ദീന്&#x200d;ദയാല്&#x200d; ഉപാധ്യായയുടെ ജന്മശതാബ്ദി വര്&#x200d;ഷമായതിനാലാണ് ഇക്കാര്യം നിര്&#x200d;ദേശിക്കുന്നതെന്നാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറിയുടേതായി സംസ്ഥാനങ്ങള്&#x200d;ക്കയച്ച സര്&#x200d;ക്കുലറില്&#x200d; പറയുന്നത്. ജൂലൈയിലാണ് ഇത്തരമൊരു സര്&#x200d;ക്കുലര്&#x200d; കേന്ദ്രം ഇതര സംസ്ഥാനങ്ങള്&#x200d;ക്കൊപ്പം കേരളത്തിനും അയച്ചത്. ഇത് അപ്പടി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്ക് നടപടികള്&#x200d;ക്കായി അയച്ചുകൊടുത്തുവെന്നത് മത നിരപേക്ഷതയെക്കുറിച്ച് കവലകളില്&#x200d; ആയിരം നാവുകള്&#x200d; ചുഴറ്റുന്ന കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിക്കും അതിന്റെ സര്&#x200d;ക്കാരിനും ഭൂഷണമാണോ.</p>
<p>സത്യത്തില്&#x200d; ആരാണീ പണ്ഡിറ്റ് എന്നുചേര്&#x200d;ത്ത് സംഘ്പരിവാറുകാര്&#x200d; വിളിക്കുന്ന ദീന്&#x200d;ദയാല്&#x200d; ഉപാധ്യായ? ജനിച്ചത് 1916 സെപ്തംബറിലാണ്. അതായത്, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കണ്&#x200d;തുറക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ പ്രായം മുപ്പത്തൊന്ന്. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, ഫെഡറലിസം എന്നൊക്കെ നാം അഭിമാനം കൊള്ളുന്നതും രാജ്യത്തെ ഇന്നത്തെ നിലയിലേക്ക് പിടിച്ചുയര്&#x200d;ത്തിയതുമായ സംവിധാനങ്ങളോടും ആശയങ്ങളോടും ഈ നേതാവിന്റെ അനുഭാവം എത്രയുണ്ടെന്നുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ജന്മി-കുടിയാന്&#x200d; വ്യവസ്ഥക്കും സങ്കുചിത ഭാരതീയതക്കും ബ്രാഹ്മണിസത്തിനുംവേണ്ടി നിലകൊണ്ട പ്രതിലോമ വ്യക്തിത്വം. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്&#x200d; വെമ്പല്&#x200d;കൊള്ളുന്നൊരു ആള്&#x200d;ക്കൂട്ട പ്രസ്ഥാനത്തിന്റെ കേളിപെറ്റ വക്താവ്. മതേതര ഇന്ത്യക്കു പകരമായി ഹിന്ദുത്വത്തിന്റെ വക്താക്കളായ വീര്&#x200d; സവര്&#x200d;ക്കര്&#x200d;, ഹെഡ്ഗവാര്&#x200d;, ശ്യാമപ്രസാദ് മുഖര്&#x200d;ജി, ഗോള്&#x200d;വാര്&#x200d;ക്കര്&#x200d; മുതലായ രാജ്യത്തെ ബ്രിട്ടീഷുകാര്&#x200d;ക്ക് ഒറ്റുകൊടുത്തൊരു പ്രസ്ഥാനത്തിന്റെ പ്രണേതാവും പ്രചാരകനും. ആന്&#x200d;ഡമാന്&#x200d; ജയിലില്&#x200d; നിന്ന് ബ്രിട്ടീഷ് സേനാധിപര്&#x200d;ക്ക് മാപ്പെഴുതിക്കൊടുത്ത് സ്വയം സ്വാതന്ത്ര്യം നേടിയ ആര്&#x200d;.എസ്.എസ് നേതാവിന്റെ സഹതേരാളി. എ.ബി വാജ്‌പേയിയുടെ ഭരണകാലത്തുപോലും കേട്ടുകേള്&#x200d;വിയില്ലാതിരുന്ന ഈ നേതാവിന്റെ പേരിനെ പതിനഞ്ചോളം കേന്ദ്രാവിഷ്‌കൃതപദ്ധതികളില്&#x200d; പുനര്&#x200d;നാമകരണം ചെയ്ത് അടിച്ചേല്&#x200d;പിച്ചത് മോദിയുടെയും അമിത്ഷായുടെയും തീവ്ര ദേശീയതയുടെ ആസുരകാലത്താണ്.</p>
<p>സാധാരണഗതിയില്&#x200d; കേന്ദ്രത്തിന്റേതായി സംസ്ഥാനത്തെ വിവിധ വകുപ്പുകളിലേക്ക് അയച്ചുകിട്ടുന്ന സര്&#x200d;ക്കുലറുകള്&#x200d; മാനിക്കാനും ഫെഡറല്&#x200d; സംവിധാനപ്രകാരം നടപ്പാക്കാനും സംസ്ഥാനങ്ങള്&#x200d;ക്കുമേല്&#x200d; വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനങ്ങള്&#x200d; ചേര്&#x200d;ന്നതാണ് ഇന്ത്യ എന്നാണല്ലോ നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്&#x200d;തന്നെ സൂചിപ്പിക്കുന്നത്. എന്നാല്&#x200d; അതേ ഭരണഘടനയിലെ ഏഴാം വകുപ്പനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും ചേര്&#x200d;ന്ന് നടപ്പിലാക്കേണ്ടവയെന്നും കേന്ദ്രം മാത്രമെന്നും സംസ്ഥാനങ്ങള്&#x200d; മാത്രമെന്നും നിര്&#x200d;ദേശിക്കുന്ന മൂന്നുതരം ഭരണ വ്യവസ്ഥകളും നിയമങ്ങളും നിലവിലുണ്ട്. ക്രമസമാധാനം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം തുടങ്ങിയവ ഇങ്ങനെ സംസ്ഥാന പട്ടികയില്&#x200d;പെടുന്ന വകുപ്പുകളാണ്. എന്നാല്&#x200d; വിദ്യാഭ്യാസ വകുപ്പിന് ഈ ഭരണഘടനാവ്യവസ്ഥയനുസരിച്ച് നടപ്പാക്കാതിരിക്കാവുന്ന ഒരു നിര്&#x200d;ദേശത്തെ അപ്പടി വിദ്യാലയങ്ങളിലേക്ക് അയച്ചുകൊടുക്കുക എന്നുവെച്ചാല്&#x200d; അതിന്റെ പിന്നിലെ ചോതോവികാരവും രാഷ്ട്രീയ-സാമൂഹിക നയവും എന്തായിരിക്കും.</p>
<p>സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ തലവനാണ് അതിന്റെ മന്ത്രി സി.രവീന്ദ്രനാഥ്. അദ്ദേഹത്തിന് കീഴിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും വരിക. ഇത്തരമൊരു കേന്ദ്ര ഉത്തരവ് ലഭിച്ചാലുടന്&#x200d; അത് സ്വാഭാവികമായും പരിശോധിച്ച് സ്വീകരിക്കേണ്ട തുടര്&#x200d; നടപടി എന്തുകൊണ്ടാണ് സി.പി.എമ്മിന്റെ കേഡര്&#x200d; സഖാവും പ്രൊഫസറുമായൊരു മന്ത്രി സ്വീകരിക്കാതിരുന്നത്. മന്ത്രി കണ്ടിട്ടുതന്നെയാണ് സര്&#x200d;ക്കുലര്&#x200d; ഫോര്&#x200d;വേഡ് ചെയ്തതെന്നാണ് ഉദ്യോഗസ്ഥ നേതൃത്വം പറയുന്നത്. അങ്ങനെയെങ്കില്&#x200d; അതിന്റെ ഉത്തരവാദിത്തം മന്ത്രിക്കുതന്നെയല്ലേ. ഉദ്യോഗസ്ഥര്&#x200d;ക്ക് പിശക് പറ്റിയതാണെന്നാണ് സി.പി.എമ്മിന്റെ നിലപാടെങ്കില്&#x200d; ഇക്കാര്യം എന്തുകൊണ്ട് നേരത്തെ കണ്ടെത്തി അവര്&#x200d;ക്കെതിരെ നടപടിയെടുത്തില്ല. സംഭവം വിവാദമാകുന്നതുപോലും മാധ്യമ വാര്&#x200d;ത്തകള്&#x200d; പുറത്തുവന്നതിനുശേഷമാണെന്നോര്&#x200d;ക്കണം. സര്&#x200d;ക്കുലറില്&#x200d; പറഞ്ഞതുപ്രകാരമുള്ള ആഘോഷ പരിപാടികള്&#x200d; ഒരു സ്‌കൂളുകളിലും നടന്നില്ലെന്ന സി.പി.എമ്മിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വാദത്തിലും തികഞ്ഞ വങ്കത്തരമല്ലാതെന്താണുള്ളത്. സര്&#x200d;ക്കാരിന്റെ സര്&#x200d;ക്കുലര്&#x200d; കിട്ടിയിട്ടും അത് നടപ്പാക്കാതിരുന്നതിന് കാരണം കേരളത്തിലെ അധ്യാപക സമൂഹത്തിനും വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും മതേതരത്വത്തോടുള്ള ഉറച്ച പ്രതിബദ്ധതയാണ്. ഇനി തങ്ങളുടെ സര്&#x200d;ക്കുലര്&#x200d; അധ്യാപകര്&#x200d; നടപ്പാക്കിയില്ലെന്ന് മിഥ്യാഭിമാനം കൊള്ളുന്ന ഇടതുപക്ഷ സര്&#x200d;ക്കാരിനും സി.പി.എമ്മിനും പൊതുവിദ്യാഭ്യാസ വകുപ്പിനും മറ്റ് സര്&#x200d;ക്കുലറുകളുടെ കാര്യത്തിലും ഇതേ നിലപാടാണോ ഉള്ളത് ?</p>
<p>ആര്&#x200d;.എസ്.എസ് തലവന് ചട്ടം ലംഘിച്ച് സ്‌കൂള്&#x200d; മുറ്റത്ത് ദേശീയ പതാക ഉയര്&#x200d;ത്താനും സര്&#x200d;ക്കാര്&#x200d; സ്‌കൂളില്&#x200d; അധ്യാപകന് രാജ്യത്തിന്റെ വികലചരിത്രം അടിച്ചേല്&#x200d;പിക്കാനും അനുവദിച്ച ഭരണത്തിന്&#x200d; കീഴില്&#x200d; കൂടുതല്&#x200d; പ്രതീക്ഷിക്കുക വയ്യെന്നാകിലും, നാഗ്പൂരിലെ ഫ്രീസറുകളില്&#x200d; ഒളിപ്പിച്ചുവെച്ചിരുന്ന വര്&#x200d;ഗീയ ഫാസിസത്തിന്റെ നഞ്ചുതുള്ളികളെ മലയാളി കുരുന്നു മനസ്സുകളില്&#x200d; കുത്തിവെക്കാനുള്ള പരിശ്രമം ഏത് വര്&#x200d;ഗീയ വിരോധത്തിന്റെ പേരിലാണ് ന്യായീകരിക്കപ്പെടുക. ബി.ജെ.പിയുടെ വിപത്തിനെ അകറ്റാന്&#x200d; രാജ്യത്തെ വിരലിലെണ്ണാവുന്ന ലോക്‌സഭാ സീറ്റില്&#x200d; പ്രതീക്ഷയര്&#x200d;പ്പിച്ചിരിക്കുന്ന സി.പി.എമ്മിനെതിരെ കേരളത്തിലെ മതന്യൂനപക്ഷങ്ങളെ പാട്ടിലാക്കാനുള്ള സൂത്രവിദ്യ ഒരിക്കല്&#x200d;കൂടി തുണിയുരിഞ്ഞ് പുറത്തുചാടിയിരിക്കുകയാണ് മോദി ഭക്തനായ പ്രകാശ്ജാവദേക്കറുടെ സര്&#x200d;ക്കുലറിലൂടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-26-10-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹമാസ്-ഫതഹ് ഐക്യം നല്‍കുന്ന ശുഭസന്ദേശം</title>
		<link>https://www.chandrikadaily.com/hamas-fatah-reconciliation-deal-succeed-editorial.html</link>
					<comments>https://www.chandrikadaily.com/hamas-fatah-reconciliation-deal-succeed-editorial.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 13 Oct 2017 19:23:10 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[editoria]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47716</guid>

					<description><![CDATA[ലോകത്തിന്റെ നീറുന്ന നോവായ ഫലസ്തീനെക്കുറിച്ച് വന്നിരിക്കുന്ന ശുഭവാര്‍ത്ത അന്താരാഷ്ട്ര സമൂഹത്തെ പൊതുവില്‍ ആഹ്ലാദിപ്പിക്കുന്നതായിരിക്കുന്നു. ഫലസ്തീനിലെ രണ്ട് സുപ്രധാന കക്ഷികളായ ഹമാസും ഫതഹ്പാര്‍ട്ടിയും തമ്മില്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വീണ്ടുമൊരു ഐക്യ കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. ഫലസ്തീന്റെ ഐക്യവും ഐക്യദാര്‍ഢ്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രസ്തുത കരാര്‍ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോവില്‍ നടന്ന ത്രിദിന ചര്‍ച്ചകള്‍ക്കൊടുവിലാണ് അനുരഞ്ജനത്തിലേക്ക് ആനയിക്കപ്പെട്ടിട്ടുള്ളത്. ഇസ്രാഈലിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി നേരിട്ടുവരുന്ന കൊടിയ പീഡനങ്ങളുടെ പശ്ചാത്തലഭൂമികയില്‍ ഈ ഐക്യം ഫലസ്തീനിലെ സാധാരണ ജനതക്ക് ആശ്വാസമായൊരു ജീവിതം സമ്മാനിക്കുമെന്നതില്‍ സംശയമില്ല. പൊതുശത്രുവായ ഇസ്രാഈലിന്റെ അധിനിവേശത്തിനെതിരെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലോ</strong>കത്തിന്റെ നീറുന്ന നോവായ ഫലസ്തീനെക്കുറിച്ച് വന്നിരിക്കുന്ന ശുഭവാര്&#x200d;ത്ത അന്താരാഷ്ട്ര സമൂഹത്തെ പൊതുവില്&#x200d; ആഹ്ലാദിപ്പിക്കുന്നതായിരിക്കുന്നു. ഫലസ്തീനിലെ രണ്ട് സുപ്രധാന കക്ഷികളായ ഹമാസും ഫതഹ്പാര്&#x200d;ട്ടിയും തമ്മില്&#x200d; നീണ്ട ചര്&#x200d;ച്ചകള്&#x200d;ക്കൊടുവില്&#x200d; വീണ്ടുമൊരു ഐക്യ കരാറിലേര്&#x200d;പ്പെട്ടിരിക്കുകയാണ്. ഫലസ്തീന്റെ ഐക്യവും ഐക്യദാര്&#x200d;ഢ്യവും ഉയര്&#x200d;ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രസ്തുത കരാര്&#x200d; ഈജിപ്ത് തലസ്ഥാനമായ കെയ്‌റോവില്&#x200d; നടന്ന ത്രിദിന ചര്&#x200d;ച്ചകള്&#x200d;ക്കൊടുവിലാണ് അനുരഞ്ജനത്തിലേക്ക് ആനയിക്കപ്പെട്ടിട്ടുള്ളത്. ഇസ്രാഈലിന്റെ ഭാഗത്തുനിന്ന് തുടര്&#x200d;ച്ചയായി നേരിട്ടുവരുന്ന കൊടിയ പീഡനങ്ങളുടെ പശ്ചാത്തലഭൂമികയില്&#x200d; ഈ ഐക്യം ഫലസ്തീനിലെ സാധാരണ ജനതക്ക് ആശ്വാസമായൊരു ജീവിതം സമ്മാനിക്കുമെന്നതില്&#x200d; സംശയമില്ല. പൊതുശത്രുവായ ഇസ്രാഈലിന്റെ അധിനിവേശത്തിനെതിരെ ഫലസ്തീന്&#x200d; ജനതയുടെ ഏക സ്വരമാണ് കാലഘട്ടം ആ ജനതയോടും നേതാക്കളോടും വിവിധ ഗ്രൂപ്പുകളോടും ആവശ്യപ്പെടുന്നത്. ഇത് തിരിച്ചറിഞ്ഞുള്ള അനുരഞ്ജന കരാര്&#x200d; ഫലസ്തീനിലും പരിസരത്തുമാകെ ആഹ്ലാദം അലയിടുമ്പോള്&#x200d; &#8216;ഭീകരവാദത്തിന്റെ വിജയ&#8217;മെന്നാണ് ഇസ്രാഈലിന്റെ പ്രതികരണം.</p>
<p>ഫലസ്തീന്&#x200d; നേതാവ് യാസര്&#x200d; അറഫാത്തിന്റെ പിന്&#x200d;ഗാമിയും ഫതഹ് പാര്&#x200d;ട്ടി തലവനും ഫലസ്തീന്&#x200d; അതോറിറ്റി പ്രസിഡണ്ടുമായ മഹ്മൂദ് അബ്ബാസും ഹമാസ് നേതാവ് ഖാലിദ് മിഷാലും തമ്മില്&#x200d; നീണ്ട അഞ്ചു വര്&#x200d;ഷത്തിന് ശേഷമാണ് നേരില്&#x200d; കണ്ടത്. ഐക്യരാഷ്ട്ര സഭയുടെയും അറബ് ലീഗിന്റെയും യൂറോപ്യന്&#x200d; യൂണിയന്റെയും പ്രതിനിധികള്&#x200d; ചര്&#x200d;ച്ചകളില്&#x200d; സന്നിഹിതരായിരുന്നു. നീണ്ട ഒരു പതിറ്റാണ്ടായി തുടരുന്ന വാദപ്രതിവാദങ്ങള്&#x200d;ക്കും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ പോരാട്ടങ്ങള്&#x200d;ക്കും ശേഷമാണ് ഹമാസും ഫതഹും തമ്മിലെത്തിയിട്ടുള്ള കരാര്&#x200d;. 2006ല്&#x200d; നടന്ന തെരഞ്ഞെടുപ്പില്&#x200d; ഫതഹിന് ഗസ്സയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്&#x200d;ക്ക് സമാരംഭം കുറിക്കുന്നത്. ഫതഹാകട്ടെ ഇതോടെ പടിഞ്ഞാറന്&#x200d; മുനമ്പിലേക്ക് ചുരുക്കപ്പെടുകയും ഇരുവിഭാഗവും തമ്മിലുള്ള രാഷ്ട്രീയപോരാട്ടങ്ങള്&#x200d;ക്ക് ഗസ്സ വേദിയാകുകയുമായിരുന്നു. ഇസ്രാഈലിനേട് ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിര്&#x200d;ത്തിവെക്കണമെന്ന് ഫലസ്തീന്&#x200d; അതോറിറ്റി ആവശ്യപ്പെടുന്നതുവരെ ഈ തര്&#x200d;ക്കം ചെന്നെത്തി. സര്&#x200d;ക്കാരിന്റെ ഹമാസ് വിരുദ്ധ നടപടികള്&#x200d; ഗസ്സയിലെ ജനജീവിതത്തെ വരെ ബാധിക്കുന്ന നിലയിലെത്തിയത് ഫലസ്തീനെ സ്‌നേഹിക്കുന്നവരില്&#x200d; തെല്ലൊന്നുമല്ല നൊമ്പരമുളവാക്കിയിരുന്നത്.</p>
<p>എന്നാല്&#x200d; ഗസ്സയില്&#x200d; പ്രധാനമന്ത്രി റമിഹംദുല്ല നടത്തിയ കഴിഞ്ഞാഴ്ചത്തെ സന്ദര്&#x200d;ശനം വലിയ പ്രതീക്ഷകളാണ് തുറന്നിട്ടത്. ഭിന്നതകള്&#x200d; മറന്ന് രാജ്യത്തിനുവേണ്ടി ഒരുമിക്കണമെന്ന അദ്ദേഹത്തിന്റെ സന്ദേശം ജനതയുടെയാകെ വികാരം ഒപ്പിയെടുക്കുന്നതായിരുന്നു. ഏറെ പ്രതിസന്ധികളെ അതിജീവിച്ചശേഷമാണ് ഒടുവില്&#x200d; ഫതഹുമായി ധാരണയിലെത്താന്&#x200d; ഹമാസ് സന്നദ്ധമായിരിക്കുന്നത്. കരാര്&#x200d;വഴി ഗസ്സയുടെ നിയന്ത്രണം ഫതഹ് പാര്&#x200d;ട്ടിക്ക് കൈമാറാന്&#x200d; ഹമാസ് സമ്മതിച്ചിരിക്കുകയാണ്. മാത്രമല്ല, ഈജിപ്തിനും ഗസ്സക്കുമിടയിലെ റഫ പ്രദേശം മുഴുവന്&#x200d; ഫതഹ് പാര്&#x200d;ട്ടിയുടെ നേതൃത്വത്തിലുള്ള ഫലസ്തീന്&#x200d; അതോറിറ്റിക്കു കൈമാറാനും വ്യാഴാഴ്ച ഒപ്പുവെച്ച കൈറോ കരാര്&#x200d; നിര്&#x200d;ദേശിക്കുന്നു. ഈ പ്രദേശത്ത് തീവ്രവാദികള്&#x200d; പിടിമുറുക്കിത്തുടങ്ങിയിട്ട് മാസങ്ങളായി. ഈജിപ്തിനെ സംബന്ധിച്ചും റഫയെയും സിനായെയും സര്&#x200d;ക്കാര്&#x200d; നിയന്ത്രണത്തിലാക്കുന്നതില്&#x200d; സുരക്ഷാപരമായ താല്&#x200d;പര്യങ്ങളുണ്ട്. ഹമാസുമായുള്ള ബന്ധം ഈജിപ്തിലെ ബ്രദര്&#x200d;ഹുഡിന്റെ കരങ്ങളെ ക്ഷയിപ്പിക്കാന്&#x200d; സഹായകമാകുമെന്നും ഈജിപ്ത് കരുതുന്നു. ഇതാണ് ഈജിപ്തിനുകൂടി സ്വീകാര്യമാകും വിധമുള്ള കരാറിലേക്ക് ചെന്നെത്താന്&#x200d; ഹമാസ്-ഫതഹ് നേതാക്കളെ പ്രേരിപ്പിച്ചത്.</p>
<p>ഹമാസും ഫതഹ് പാര്&#x200d;ട്ടിയും ചേര്&#x200d;ന്നുണ്ടാക്കിയ ഐക്യസര്&#x200d;ക്കാര്&#x200d; 2015ലാണ് ഇരുവരും തമ്മിലുള്ള കടുത്ത അഭിപ്രായ ഭിന്നതകളെതുടര്&#x200d;ന്ന് നിലംപതിച്ചത്. ഇസ്രാഈലിനെ സഹായിക്കുന്നുവെന്ന് പരസ്പരം ആരോപണം ഉന്നയിച്ചായിരുന്നു തര്&#x200d;ക്കങ്ങള്&#x200d;. 2015 ജൂണില്&#x200d; പ്രധാനമന്ത്രി റാമിഹംദുല്ല രാജിവെച്ചതോടെ തുടരുന്ന അനിശ്ചിതത്വവും പരസ്പരപോര്&#x200d;വിളികളും ഈജിപ്തിന്റെ ഇടപെടലുകളെ തുടര്&#x200d;ന്നാണ് പുതിയ ദിശയിലേക്ക് കടന്നത്. റമിയുടെ ഗസ്സ സന്ദര്&#x200d;ശനത്തില്&#x200d; ഈജിപ്ത് നയതന്ത്രപ്രതിനിധികള്&#x200d; പങ്കെടുത്തപ്പോള്&#x200d; തന്നെ ചില സൂചനകള്&#x200d; മുഴങ്ങിയിരുന്നു.</p>
<p>വീണ്ടുമൊരു ഹമാസ്-ഫതഹ് ദേശീയ ഐക്യസര്&#x200d;ക്കാര്&#x200d; രൂപീകരിക്കുമെന്നാണ് കൈറോ കരാര്&#x200d; നല്&#x200d;കുന്ന ശുഭകരമായ വാര്&#x200d;ത്തകളിലൊന്ന്. ഇതിലൂടെ ഫലസ്തീന്&#x200d; ജനതയുടെ പരിദേവനങ്ങള്&#x200d;ക്കും പ്രയാസങ്ങള്&#x200d;ക്കും പരിഹാരം കാണാനാകുമ്പോള്&#x200d; തന്നെ രാജ്യത്തിന്റെ ക്രമസമാധാന നില പരിപോഷിപ്പിക്കാനും അതുവഴി ജനങ്ങള്&#x200d;ക്ക് കുറെക്കൂടി മെച്ചപ്പെട്ട ക്ഷേമം ഉറപ്പുവരുത്താനും കഴിഞ്ഞേക്കും. ഇതുവഴി ഹമാസിന് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപടിക്കാനും കഴിഞ്ഞേക്കും. ഗസ്സയുടെ മേലുള്ള ഉപരോധം നീങ്ങുന്നതും ഹമാസിന് ജനപിന്തുണ വര്&#x200d;ധിക്കാന്&#x200d; സഹായകമാകും. ഫലസ്തീനിലെ ഗസ്സയിലും പശ്ചിമ മുനമ്പിലും രണ്ട് സര്&#x200d;ക്കാരുകള്&#x200d; നിലനില്&#x200d;ക്കുന്നത് രാജ്യതാല്&#x200d;പര്യത്തിന് ക്ഷതമേല്&#x200d;പിക്കുമെന്നുകണ്ടാണ് 2014ല്&#x200d; ദേശീയ സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചതെങ്കിലും ഒരുവര്&#x200d;ഷത്തിനകം ഉണ്ടായ അതിന്റെ പതനം പോലൊന്ന് ഇനിയും ഉണ്ടാകാന്&#x200d; പാടില്ല. ഐക്യസര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് മുന്നോടിയായുള്ള ചര്&#x200d;ച്ചകള്&#x200d; ഇനിയാരംഭിക്കാനിരിക്കുന്നതേയുള്ളൂവെങ്കിലും ദേശീയ സര്&#x200d;ക്കാര്&#x200d; എന്ന ആശയത്തെ ഇരുവരും പിന്തുണച്ച നിലക്ക് അത് സാധ്യമാകുന്നതുതന്നെ പ്രത്യാശിക്കാം. പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിലേക്കും ഈ നീക്കം ചെന്നെത്തിയേക്കും.</p>
<p>ഫലസ്തീനിലെ അധിനിവേശ പ്രദേശങ്ങളില്&#x200d; അന്താരാഷ്ട്രനിബന്ധനകളും ചട്ടങ്ങളും ലംഘിച്ച് ഇസ്രാഈല്&#x200d; തുടരുന്ന വന്&#x200d;തോതിലുള്ള നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കെതിരെ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും കടുത്ത രീതിയിലാണ് പ്രതികരിച്ചുവരുന്നത്. പശ്ചിമേഷ്യയിലെ എക്കാലത്തെയും ഭീഷണിയായ ഇസ്രാഈല്&#x200d; രാഷ്ട്രത്തിനെതിരെ നീതിയുടെ പക്ഷത്തുനിലയുറപ്പിക്കുന്നതിനുപകരം അമേരിക്കപോലുള്ള രാജ്യങ്ങള്&#x200d; നടത്തുന്ന നീക്കങ്ങള്&#x200d; തിന്മക്ക് വളമേകുകയാണ്. അമേരിക്കയുടെ നിലപാടിനെതിരെ യുനെസ്‌കോ കഴിഞ്ഞ ദിവസമാണ് പ്രമേയം പാസാക്കിയത്. എന്നാല്&#x200d; യുനെസ്‌കോയില്&#x200d; നിന്ന ്പിന്മാറുന്നുവെന്നാണ് ട്രംപ് സര്&#x200d;ക്കാരിന്റെ മറുപടി. ഈ പശ്ചാത്തലത്തില്&#x200d;, ഫലസ്തീനില്&#x200d; ആഭ്യന്തരമെങ്കിലും ഉരുത്തിരിഞ്ഞിരിക്കുന്ന പുതിയ രാഷ്ട്രീയസമവാക്യം പീഡിത ജനതക്കും പൊതുമനുഷ്യനന്മക്കും ഉതകുമെന്നുതന്നെ പ്രത്യാശിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hamas-fatah-reconciliation-deal-succeed-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദികാലത്ത് കുതിക്കുന്ന സമ്പന്നരുടെ ആസ്തി</title>
		<link>https://www.chandrikadaily.com/editoria-07-10-2017.html</link>
					<comments>https://www.chandrikadaily.com/editoria-07-10-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 06 Oct 2017 19:19:11 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[editoria]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46611</guid>

					<description><![CDATA[ചരിത്രത്തിലെ വലിയ സാമ്പത്തിക തിരിച്ചടിയെ അഭിമുഖീകരിക്കുകയാണെന്ന് രാജ്യത്തെ ഭരണകൂടവും സമ്പദ്‌വ്യവസ്ഥയെ നയിക്കേണ്ടവരും റിസര്‍വ ്ബാങ്കുമൊക്കെ തുറന്നുസമ്മതിക്കുമ്പോള്‍ ഇന്നലെ വര്‍ത്തമാന മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് സാമാന്യപൗരന്റെ ശേഷിയെയും വിവേകത്തെയും അഭിമാനത്തെയുമൊക്കെ ഒറ്റയടിക്ക് അലോസരപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര സാമ്പത്തിക മാസികമായ ഫോബ്‌സ് പ്രതിവര്‍ഷം പുറത്തിറക്കുന്ന അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യക്കാരുടെ വരുമാനം കുത്തനെ ഉയര്‍ന്നിരിക്കുന്നുവെന്നാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ അഞ്ചു ശതമാനം വളര്‍ച്ചാഇടിവും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും തത്ഫലമായുള്ള വിലക്കയറ്റവുംകൊണ്ട് രാജ്യവും ജനതയും കിതയ്ക്കുമ്പോള്‍ തന്നെയാണ് അംബാനി, അദാനി, പ്രേംജി പോലുള്ള കുത്തക [&#8230;]]]></description>
										<content:encoded><![CDATA[<p>ചരിത്രത്തിലെ വലിയ സാമ്പത്തിക തിരിച്ചടിയെ അഭിമുഖീകരിക്കുകയാണെന്ന് രാജ്യത്തെ ഭരണകൂടവും സമ്പദ്‌വ്യവസ്ഥയെ നയിക്കേണ്ടവരും റിസര്&#x200d;വ ്ബാങ്കുമൊക്കെ തുറന്നുസമ്മതിക്കുമ്പോള്&#x200d; ഇന്നലെ വര്&#x200d;ത്തമാന മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഒരു റിപ്പോര്&#x200d;ട്ട് സാമാന്യപൗരന്റെ ശേഷിയെയും വിവേകത്തെയും അഭിമാനത്തെയുമൊക്കെ ഒറ്റയടിക്ക് അലോസരപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര സാമ്പത്തിക മാസികമായ ഫോബ്‌സ് പ്രതിവര്&#x200d;ഷം പുറത്തിറക്കുന്ന അതിസമ്പന്നരുടെ പട്ടികയില്&#x200d; ഇന്ത്യക്കാരുടെ വരുമാനം കുത്തനെ ഉയര്&#x200d;ന്നിരിക്കുന്നുവെന്നാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. അഞ്ചു വര്&#x200d;ഷത്തിനിടെ അഞ്ചു ശതമാനം വളര്&#x200d;ച്ചാഇടിവും വര്&#x200d;ധിച്ചുവരുന്ന പണപ്പെരുപ്പവും തത്ഫലമായുള്ള വിലക്കയറ്റവുംകൊണ്ട് രാജ്യവും ജനതയും കിതയ്ക്കുമ്പോള്&#x200d; തന്നെയാണ് അംബാനി, അദാനി, പ്രേംജി പോലുള്ള കുത്തക വ്യവസായികളുടെ വരുമാനം കുമിഞ്ഞുകൂടുന്നതായി വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ആദ്യ നൂറ് അതിസമ്പന്നരുടെ ആസ്തിയിലാണ് 25 ശതമാനത്തിലധികം വര്&#x200d;ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്&#x200d; ചിലരുടേത് മുക്കാല്&#x200d; ഭാഗത്തോളം വര്&#x200d;ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളോടും പണക്കാരോടുമുള്ള കേന്ദ്രത്തിലെ മോദി സര്&#x200d;ക്കാരിന്റെ പ്രതിബദ്ധതയുടെ ഒന്നാം തരം അളവുകോലായി തീര്&#x200d;ച്ചയായും ഇത് വിലയിരുത്തപ്പെടുമെന്ന കാര്യത്തില്&#x200d; സംശയമില്ല. തുടര്&#x200d;ച്ചയായി പത്താം തവണയാണ് രാജ്യത്തെ അതിസമ്പന്നരില്&#x200d; മുമ്പനായി മുകേഷ് അംബാനി തുടരുന്നത്. റിലയന്&#x200d;സ് ഇന്&#x200d;ഡസ്ട്രീസിന്റെ തലവനായ മുകേഷ് അംബാനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹത്തിന്റെ പാര്&#x200d;ട്ടിയുമായുള്ള ബന്ധം ഏറെ ചര്&#x200d;ച്ച ചെയ്യപ്പെടുന്നതാണ്. ഇതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ സംസ്ഥാനമായ ഗുജറാത്തില്&#x200d; നിന്നുള്ള മറ്റൊരു വ്യവസായി അദാനിയുമായുള്ള ബന്ധവും. കഴിഞ്ഞവര്&#x200d;ഷം പതിമൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഗൗതം അദാനിയുടെ സമ്പാദ്യം 1100 കോടി ഡോളറായി ഉയര്&#x200d;ന്നാണ് പത്താംസ്ഥാനത്തായിരിക്കുന്നത്.</p>
<p>മുകേഷ് അംബാനിയുടെ വളര്&#x200d;ച്ച കഴിഞ്ഞ വര്&#x200d;ഷത്തെ അപേക്ഷിച്ച് 67 ശതമാനമാണത്രെ. പെട്രോളിയം, വാതകം, ടെലികോം രംഗങ്ങളിലാണ് മുകേഷിന്റെ വ്യവസായ സാമ്രാജ്യം. രാജ്യത്തെ പാവപ്പെട്ടവരും സാധാരണക്കാരും ഭക്ഷിക്കാനും സഞ്ചരിക്കാനും ആശയവിനിമയത്തിനുമായി ചെലഴിക്കുന്ന പണത്തിന്റെ നല്ലൊരു പങ്കാണ് ഈ കുത്തക വ്യവസായിയിലേക്ക് നീക്കപ്പെടുന്നത്. ഒറ്റവര്&#x200d;ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയാണ് അധികമായി മുകേഷ് എന്ന ഈ ഇന്ത്യക്കാരന്&#x200d; സമ്പാദിച്ചുകൂട്ടിയിരിക്കുന്നത്. ഒന്നരലക്ഷം കോടി രൂപയില്&#x200d; നിന്ന് രണ്ടരലക്ഷം കോടി രൂപയിലേക്കുള്ള റോക്കറ്റ് കുതിപ്പ്. ഏഷ്യയിലെ ആദ്യ അഞ്ചു സമ്പന്നരിലൊരാള്&#x200d; മുകേഷ് അംബാനിയാണെന്നത് ഇന്ത്യക്കാരായ നമ്മെ സംബന്ധിച്ച് അഭിമാനമാണോ എന്നത് മറ്റൊരു വിഷയമാണ്. ഗുജറാത്തുകാരന്&#x200d; തന്നെയായ വിപ്രോ അധിപന്&#x200d; അസിം പ്രേംജിയാണ് അതിസമ്പന്നരില്&#x200d; ഇന്ത്യക്കാരനായ രണ്ടാമന്&#x200d;. ഹിന്ദുജയാണ് മൂന്നാമത്. നാലാമത് ലക്ഷ്മിമിത്തലും. യോഗാസ്വാമിയെന്നറിയപ്പെടുന്ന ബാബരാംദേവിന്റെ സഹസംരംഭകനായ ആചാര്യബാലകൃഷ്ണയുടെ ആസ്തിയും കുത്തനെ ഉയര്&#x200d;ന്നിരിക്കുന്നത് നല്&#x200d;കുന്ന സന്ദേശവും മോദിക്കു നേരെതന്നെയുള്ളതാണ്. ബി.ജെ.പിയുമായി അടുപ്പമുള്ള പതഞ്ജലി വ്യവസായ സാമ്രാജ്യത്വത്തിന്റെ അധിപരാണ് ഇരുവരും. കഴിഞ്ഞ വര്&#x200d;ഷത്തെ 48ാം സ്ഥാനത്തുനിന്നാണ് ഇത്തവണ പത്തൊമ്പതിലേക്ക് പതഞ്ജലി ഉയര്&#x200d;ന്നുപൊന്തിയിരിക്കുന്നത്. 43000 കോടി രൂപയാണ് ഇവരുടെ ആസ്തി.<br />
മോദി സര്&#x200d;ക്കാരിന്റെ സാമ്പത്തികനയം പിറകോട്ടടിച്ചതായി അദ്ദേഹംതന്നെ സമ്മതിക്കുന്ന ഘട്ടത്തില്&#x200d; അതിസമ്പന്നരുടെ ആസ്തി കുത്തനെ വര്&#x200d;ധിച്ചതിന് പ്രധാനമന്ത്രിയും ഗുജറാത്തിലെയും അദ്ദേഹത്തിന്റെ പാര്&#x200d;ട്ടിയിലെയും നേതാക്കളുമാണ് മറുപടി പറയേണ്ടത്. ഓഹരി വിലയിലുണ്ടായ കുതിപ്പാണ് ഈ കുതിപ്പിന് കാരണമായതെന്നാണ് ഫോബ്‌സ് മാസിക പറയുന്നതെങ്കില്&#x200d;, അതിനുള്ള പണം രാജ്യത്തെ സാധാരണക്കാരുടേതല്ലെന്നു പറയാന്&#x200d; മോദിക്കും കൂട്ടര്&#x200d;ക്കും കഴിയുമോ. വന്&#x200d; പരസ്യവും അതുവഴിയുള്ള വില്&#x200d;പനയുമാണ് വന്&#x200d;ലാഭത്തിലേക്കും ഓഹരിവിലയുടെ ഉയര്&#x200d;ച്ചയിലേക്കും കമ്പനികളെ കൊണ്ടുചെന്നെത്തിക്കുന്നത്. അംബാനിയുടെ കുതിപ്പിന് കാരണം പെട്രോളിയത്തിലും ജിയോമൊബൈല്&#x200d; സേവനത്തിലുമുള്ള വിജയമാണ്. അതായത് ഇതെല്ലാം സാധാരണക്കാരനും പട്ടിണിപ്പാവങ്ങളും വിയര്&#x200d;പ്പൊഴുക്കി ഉണ്ടാക്കുന്ന സമ്പാദ്യത്തില്&#x200d; നിന്നുള്ള പങ്കെടുപ്പുതന്നെയാണെന്നുതന്നെയാണ്. ആയിരക്കണക്കിന് തൊഴിലാളികള്&#x200d;ക്ക് തൊഴില്&#x200d; നല്&#x200d;കുന്നുവെന്ന് പറഞ്ഞാണ് രാജ്യത്തെ വരുമാനം ഇത്രകണ്ട് കൊള്ളയടിക്കാന്&#x200d; കുത്തക വ്യവസായികളെ സര്&#x200d;ക്കാരുകള്&#x200d; അനുവദിക്കുന്നത്. ഇക്കാര്യത്തില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; കാട്ടുന്ന സമ്പന്നരോടുള്ള ഉദാരസമീപനം സാധാരണക്കാരുടെ കാര്യത്തില്&#x200d; കാട്ടുന്നില്ലെന്ന് അവര്&#x200d; തന്നെ സമ്മതിക്കുന്നതിന്റെ തെളിവാണ്. വന്&#x200d;വില നല്&#x200d;കുമ്പോള്&#x200d; തന്നെ എണ്ണക്കമ്പനികള്&#x200d; ഗുണനിലവാരമുള്ള പെട്രോളിയം ഉത്പന്നങ്ങള്&#x200d; നല്&#x200d;കുന്നുമില്ല. കേന്ദ്ര സര്&#x200d;ക്കാരാകട്ടെ എണ്ണ വിലയിടിഞ്ഞിട്ടുള്ള അവസരത്തെ സുവര്&#x200d;ണാവസരമാക്കി വിലക്കയറ്റത്തിന് തുണയാകുംവിധം അധിക നികുതി അടിച്ചേല്&#x200d;പിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന് പുറമെയാണ് ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും കുത്തക വ്യവസായികളുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളുന്ന നടപടി തുടര്&#x200d;ന്നുകൊണ്ടേയിരിക്കുന്നത്.</p>
<p>കഴിഞ്ഞ അഞ്ചുവര്&#x200d;ഷത്തിനുള്ളില്&#x200d; രണ്ടര ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് പൊതുമേഖലാ ബാങ്കുകള്&#x200d; എഴുതിത്തള്ളിയത്. സാധാരണക്കാരനും ചെറുകിട കര്&#x200d;ഷകനും വ്യാപാരിയും ജീവിതാവശ്യത്തിന് വായ്പയെടുത്താല്&#x200d; പിന്നാലെ ജപ്തിയുമായി എത്തുന്ന അധികൃതരുടെ നാട്ടില്&#x200d; അതിസമ്പന്നരുടെ പണപ്പെട്ടിയിലേക്ക് ഒഴുകുന്ന ശതകോടികളെക്കുറിച്ച് ആര്&#x200d;ക്കും ഉത്കണ്ഠയില്ലേ. കഴിഞ്ഞകൊല്ലം അതിനുമുന്&#x200d;കൊല്ലത്തെ അപേക്ഷിച്ച് 41 ശതമാനത്തിന്റെ വര്&#x200d;ധനവാണ് കടം എഴുതിത്തള്ളലിന്റെ സംഖ്യ. കഴിഞ്ഞദിവസമാണ് സാധാരണക്കാരുടെ വായ്പകള്&#x200d;ക്ക് ബാങ്കുകള്&#x200d; അധിക പലിശ ഈടാക്കുന്നുവെന്നും അക്കാര്യത്തില്&#x200d; രാജ്യത്തിന്റെ ധനനയം അംഗീകരിക്കണമെന്നും റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണര്&#x200d; ഉര്&#x200d;ജിത് പട്ടേല്&#x200d; ആവശ്യപ്പെട്ടത്. ജയിലിലടക്കപ്പെട്ട ഗുര്&#x200d;മിതിനെ പോലുള്ള വ്യാജ സ്വാമിമാരാണ് രാഷ്ട്രീയത്തിലെയും മറ്റും കള്ളപ്പണക്കാരുടെ പണപ്പെട്ടി സൂക്ഷിപ്പുകാരനെന്നതും അടുത്തിടെ തെളിഞ്ഞതാണ്. നൂറ്റിമുപ്പത് കോടി ജനതയില്&#x200d; വെറും 57 ശതകോടീശ്വരന്മാരുടെ കീശയിലാണ് രാജ്യത്തിന്റെ എഴുപതു ശതമാനം സമ്പത്തുമെന്നത് പകുതിയോളം പട്ടിണിപ്പാവങ്ങളുള്ള ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമാണോ എന്ന് ഭരണാധികള്&#x200d; ചിന്തിച്ചുനോക്കുക. ഉള്ളവനും ഇല്ലാത്തവനും ഇടയിലുള്ളവര്&#x200d; തമ്മിലുള്ള ഈ വിടവ് ഓരോ കൊല്ലവും വര്&#x200d;ധിച്ചുകൊണ്ടേയിരിക്കുന്നു. ചരക്കുസേവനനികുതി പോലുള്ള പരോക്ഷ നികുതിപിരിവിനും രാഷ്ട്രീയലാഭത്തിനായുള്ള ആദായനികുതി റെയ്ഡുകള്&#x200d;ക്കും കാട്ടുന്ന ഔല്&#x200d;സുക്യം ആദായ നികുതിയുടെ കാര്യത്തില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചില്ലെങ്കില്&#x200d; സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന ഭരണഘടനയിലെ ആപ്തവാക്കുകള്&#x200d;ക്ക് അര്&#x200d;ത്ഥമില്ലാതാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editoria-07-10-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിന്‍ഹ സംസാരിക്കേണ്ട സമയം വൈകി</title>
		<link>https://www.chandrikadaily.com/editorial-52.html</link>
					<comments>https://www.chandrikadaily.com/editorial-52.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Sep 2017 15:53:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editoria]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45691</guid>

					<description><![CDATA[&#8216;എനിക്കിപ്പോള്‍ സംസാരിക്കേണ്ടതുണ്ട്&#8217; എന്ന തലക്കെട്ടില്‍ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ മാത്രമല്ല, രാജ്യത്തെപ്പോലും ആകുലപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്നും തുറന്നെഴുതിയ സിന്‍ഹയുടെ വിമര്‍ശം പുതിയ ചര്‍ച്ചകള്‍ക്കും പൊട്ടിത്തെറികള്‍ക്കും വഴിമരുന്നായിട്ടുണ്ട്. എന്‍.ഡി.എ സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പൊള്ളത്തരങ്ങള്‍ പങ്കുവെക്കാന്‍ പ്രധാനമന്ത്രിയോട് സമയം ചോദിച്ചെങ്കിലും നിരസിച്ച നരേന്ദ്രമോദിയുടെ നിലപാടിലെ വൈകൃതം രാജ്യത്തെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ടുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. രാജ്യം കടുത്ത സാമ്പത്തിക [&#8230;]]]></description>
										<content:encoded><![CDATA[<p>&#8216;എനിക്കിപ്പോള്&#x200d; സംസാരിക്കേണ്ടതുണ്ട്&#8217; എന്ന തലക്കെട്ടില്&#x200d; മുന്&#x200d; കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്&#x200d;ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്&#x200d;ഹയുടെ വെളിപ്പെടുത്തല്&#x200d; പാര്&#x200d;ട്ടിയെ മാത്രമല്ല, രാജ്യത്തെപ്പോലും ആകുലപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്&#x200d;ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും ഇതിന്റെ പരിപൂര്&#x200d;ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്നും തുറന്നെഴുതിയ സിന്&#x200d;ഹയുടെ വിമര്&#x200d;ശം പുതിയ ചര്&#x200d;ച്ചകള്&#x200d;ക്കും പൊട്ടിത്തെറികള്&#x200d;ക്കും വഴിമരുന്നായിട്ടുണ്ട്. എന്&#x200d;.ഡി.എ സര്&#x200d;ക്കാറിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പൊള്ളത്തരങ്ങള്&#x200d; പങ്കുവെക്കാന്&#x200d; പ്രധാനമന്ത്രിയോട് സമയം ചോദിച്ചെങ്കിലും നിരസിച്ച നരേന്ദ്രമോദിയുടെ നിലപാടിലെ വൈകൃതം രാജ്യത്തെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ടുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് മൂക്കുകുത്തുകയാണെന്ന് എസ്.ബി. ഐ റിസര്&#x200d;ച്ച് റിപ്പോര്&#x200d;ട്ട് പുറത്തുവന്നതിന് കൃത്യം ഒരാഴ്ച തികയുമ്പോഴാണ് യശ്വന്ത് സിന്&#x200d;ഹയുടെ ഏറ്റുപറച്ചില്&#x200d; എന്നത് ഏറെ ശ്രദ്ധേയമാണ്. സമ്പദ്ഘടനയില്&#x200d; മാന്ദ്യമല്ല, മരവിപ്പാണ് സംഭവിച്ചിരിക്കുന്നത് എന്ന സിന്&#x200d;ഹയുടെ കണ്ടെത്തല്&#x200d; പ്രശ്‌നം കൂടുതല്&#x200d; സങ്കീര്&#x200d;ണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ്.<br />
മുന്&#x200d; ധനകാര്യ മന്ത്രി എന്ന നിലയില്&#x200d; രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച കാര്യം ഉറക്കെ വിളിച്ചുപറഞ്ഞില്ലെങ്കില്&#x200d; അത് രാജ്യത്തോടുള്ള തന്റെ കടമ നിര്&#x200d;വഹിക്കുന്നതിലെ വീഴ്ചയായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രത്തില്&#x200d; എഴുതിയ ലേഖനത്തില്&#x200d; സിന്&#x200d;ഹ വ്യക്തമാക്കുന്നത്. മോദിയുടെ സാമ്പത്തിക പരിഷ്‌കാരം വരുത്തിവച്ച വിനയെ പല ബി.ജെ.പി നേതാക്കളും ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിന്&#x200d;ഹ പറയുന്നു. എല്ലാം മോദിയില്&#x200d; കേന്ദ്രീകരിച്ചതിനു ശേഷം പാര്&#x200d;ട്ടിയില്&#x200d; അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നുവെന്ന മുതിര്&#x200d;ന്ന നേതാക്കളുടെ ആക്ഷേപം സാധൂകരിക്കുന്നതാണ് സിന്&#x200d;ഹയുടെ ലേഖനത്തിന്റെ സംക്ഷിപ്തം. &#8216;ബി.ജെ.പിയില്&#x200d; കാര്യങ്ങള്&#x200d; തുറന്നുപറയാനുള്ള വേദിയില്ല. മോദിക്കുമേല്&#x200d; അഭിപ്രായ പ്രകടനത്തിന് നേതാക്കള്&#x200d;ക്കു ഭയമാണ്. പലരും പേടിച്ച് മിണ്ടാതിരിക്കുകയാണ്&#8217;- സിന്&#x200d;ഹയുടെ ഈ നിരീക്ഷണങ്ങള്&#x200d; വള്ളിപുള്ളി വ്യത്യാസമില്ലാതെ അംഗീകരിക്കുന്നവരാണ് ബഹുഭൂരിപക്ഷം ബി.ജെ.പി നേതാക്കളും അരുണ്&#x200d; ഷൂരിയും ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹയും അടക്കമുള്ള മുതിര്&#x200d;ന്ന നേതാക്കള്&#x200d; സിന്&#x200d;ഹക്ക് പിന്തുണയുമായി കടന്നുവരുന്നത് ഇതിന്റെ പ്രത്യക്ഷമായ അടയാളമാണ്. ഇതോടെ കാര്യമായ ആലോചനകളില്ലാതെ, ഉയര്&#x200d;ന്ന മൂല്യമുള്ള നോട്ടുകള്&#x200d; നിരോധിക്കുകയും വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കുകയും ചെയ്ത കേന്ദ്ര സര്&#x200d;ക്കാറിന്റെ നടപടിക്കെതിരെ പാര്&#x200d;ട്ടിക്കുള്ളില്&#x200d; പൊട്ടിത്തെറി തുടങ്ങിയിരിക്കുകയാണ്.<br />
നോട്ട് നിരോധവും ജി.എസ്.ടിയും രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ പൂര്&#x200d;ണമായും തകര്&#x200d;ത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്&#x200d; ഒരിക്കല്&#x200d;പോലും കാണാത്തത്ര സ്വകാര്യ നിക്ഷേപത്തില്&#x200d; ഇടിവ് രൂപപ്പെട്ടിരിക്കുകയാണ്. കാര്&#x200d;ഷിക, വ്യവസായ, ഉത്പാദന, നിര്&#x200d;മാണ മേഖലകളുടെ നട്ടെല്ല് പാടെ തകര്&#x200d;ന്നു. ഒരിക്കലും ശമിക്കാത്ത സാമ്പത്തിക ദുരന്തമാണ് നോട്ട് നിരോധത്തിലൂടെ രാജ്യം അഭിമുഖീകരിച്ചത്. മോശമായി ആവിഷ്‌കരിക്കുകയും വികലമായി നടപ്പാക്കുകയും ചെയ്ത ജി.എസ്.ടി ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവച്ചത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 7.6 എന്ന നിലയില്&#x200d; നിന്ന് 5.7ലേക്ക് താഴ്ന്നിറങ്ങി. ആഭ്യന്തര ഉത്പാദനം കണക്കാക്കുന്ന രീതി 2015ല്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; മാറ്റം വരുത്തിയത് പ്രകാരമാണെങ്കില്&#x200d; മൊത്തം ഉത്പാദനം 3.7ലും താഴെയായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ഭാഷ്യം. പുതിയ പരിഷ്‌കാരങ്ങളിലൂടെ കയറ്റുമതി കുറഞ്ഞത് സാമ്പത്തിക മേഖലയുടെ ശക്തമായ നിലനില്&#x200d;പ്പിനെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d;സിങ് ഉള്&#x200d;പ്പെടെയുള്ള സാമ്പത്തിക വിദഗ്ധര്&#x200d; ഒരേ സ്വരത്തില്&#x200d; അഭിപ്രായപ്പെട്ട വസ്തുതകളാണ് ബി.ജെ.പിയെ തിരുത്താന്&#x200d; യശ്വന്ത് സിന്&#x200d;ഹക്ക് തുറന്നെഴുതേണ്ടി വന്നതെന്ന് മാത്രം.<br />
സാമ്പത്തിക മാന്ദ്യം സാങ്കേതികമല്ലെന്നും, യാഥാര്&#x200d;ഥ്യമാണെന്നുമുള്ള എസ്.ബി.ഐ റിസര്&#x200d;ച്ച് റിപ്പോര്&#x200d;ട്ട് കേന്ദ്ര സര്&#x200d;ക്കാറിനെ തെല്ലൊന്നുമല്ല ആഘാതമേല്&#x200d;പിച്ചത്. മൂന്നു വര്&#x200d;ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്&#x200d;ച്ചാനിരക്കിലാണ് രാജ്യം എത്തിനില്&#x200d;ക്കുന്നത് എന്ന് സ്ഥാപിക്കുന്നതായിരുന്നു റിസര്&#x200d;ച്ച് റിപ്പോര്&#x200d;ട്ട്. രാജ്യം ഉയര്&#x200d;ച്ചയിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും വീമ്പുപറഞ്ഞ് നാവെടുക്കും മുമ്പായിരുന്നു റിപ്പോര്&#x200d;ട്ട് പുറത്തുവന്നത്. എന്നാല്&#x200d; ഈ വാദങ്ങള്&#x200d; സത്യം മൂടിവെക്കുന്നതും ജനങ്ങളുടെ കണ്ണില്&#x200d; പൊടിയിടുന്നതുമാണെന്ന് റിപ്പോര്&#x200d;ട്ട് തെളിയിച്ചു. യശ്വന്ത് സിന്&#x200d;ഹയുടെ നിരീക്ഷണവും ഇതില്&#x200d; നിന്നു വ്യത്യസ്തമല്ല എന്നത് ബി.ജെ.പിയെ വരുംനാളുകളില്&#x200d; വെള്ളം കുടിപ്പിക്കുമെന്ന കാര്യം തീര്&#x200d;ച്ച. രാജ്യത്തെ സാമ്പത്തികമായി തകര്&#x200d;ത്തതിന്റെ പാപക്കറ കഴുകിക്കളയാന്&#x200d; നരേന്ദ്ര മോദിക്കും അരുണ്&#x200d; ജെയ്റ്റിലിക്കും അമിത് ഷാക്കും കഴിയില്ലെന്ന് ആണയിട്ടു പറയുന്നുണ്ട് സിന്&#x200d;ഹ. മാന്ദ്യം താത്കാലികമോ സാങ്കേതികമോ അല്ല, മറിച്ച് കഠിനമായ യാഥാര്&#x200d;ഥ്യമാണെന്ന് കണക്കുകള്&#x200d; മുന്&#x200d;നിര്&#x200d;ത്തി ഈ മൂന്നു പേരെയും കണക്കറ്റു വിമര്&#x200d;ശിക്കുകയും ചെയ്യുന്നുണ്ട് സിന്&#x200d;ഹയുടെ ലേഖനം.<br />
തൊഴില്&#x200d; മേഖലയില്&#x200d; അവസരങ്ങളുടെ വാതായനങ്ങള്&#x200d; കൊട്ടിയടക്കപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്&#x200d; വഴിയാധാരമാവുകയും രൂക്ഷമായ സാമ്പത്തിക അരാജകത്വത്തിന് അരങ്ങുണരുകയും ചെയ്ത നരേന്ദ്ര മോദിയുടെ പരിഷ്‌കാരങ്ങള്&#x200d;ക്ക് പാര്&#x200d;ട്ടിയില്&#x200d; നിന്നു തന്നെ എതിര്&#x200d; ശബ്ദമുയര്&#x200d;ന്നത് ശുഭസൂചനയാണ്. വലിയ വായയില്&#x200d; വിടുവായത്തം പറയുകയും തലതിരിഞ്ഞ നയങ്ങള്&#x200d; നടപ്പില്&#x200d; വരുത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയെ തളക്കാന്&#x200d; പാര്&#x200d;ട്ടി തന്നെ മൂക്കുകയറിടുകയല്ലാതെ മറ്റു വഴികളൊന്നുമില്ല. എല്ലാ നെറികേടുകള്&#x200d;ക്കും പിന്തുണ പ്രഖ്യാപിച്ചു പിരിഞ്ഞ് മണിക്കൂറുകള്&#x200d;ക്കകം മുതിര്&#x200d;ന്ന നേതാക്കള്&#x200d; തന്നെ രംഗത്തുവന്നത് ഇനിയും മൗനം തുടരാനാകില്ല എന്ന മന:സാക്ഷിക്കുത്തു കൊണ്ടാണ്. ഈ താത്വിക പ്രതിസന്ധി പാര്&#x200d;ട്ടിയെ എത്രമേല്&#x200d; പിടിച്ചുകുലുക്കുമെന്ന് കാത്തിരുന്നു കാണാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-52.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
