<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>editorial today &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/editorial-today/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 04 Nov 2019 18:58:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>editorial today &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മോദി സര്&#x200d;ക്കാരിന്റേത് പൗരാവകാശ ലംഘനം</title>
		<link>https://www.chandrikadaily.com/editorial-today-27.html</link>
					<comments>https://www.chandrikadaily.com/editorial-today-27.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 04 Nov 2019 17:42:34 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[editorial today]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143698</guid>

					<description><![CDATA[മാധ്യമ പ്രവര്&#x200d;ത്തകരുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും പ്രതിപക്ഷ നേതാക്കളുടെയുമെല്ലാം സ്വകാര്യതകളിലേക്ക് കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൈകടത്തിയിരിക്കുന്നുവെന്ന വാര്&#x200d;ത്ത കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്താകെ പെരുമഴയായി ആഞ്ഞുവീശുകയാണ്. വ്യാഴാഴ്ച പ്രമുഖ വ്യക്തികളുടെ ഫോണുകളിലെ വിവരങ്ങളാണ് ചോര്&#x200d;ത്തിയതായി വാര്&#x200d;ത്ത വന്നതെങ്കില്&#x200d; ഞായറാഴ്ച കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ സ്വകാര്യ സന്ദേശങ്ങളിലേക്കാണ് അജ്ഞാതര്&#x200d; കടന്നുചെന്നെന്ന വിവരം ലഭിച്ചിരിക്കുന്നത്. കോണ്&#x200d;ഗ്രസ് വക്താവ് രണ്&#x200d;ദീപ്‌സിങ് സുര്&#x200d;ജേവാലയാണ് ഞായറാഴ്ച പ്രതിപക്ഷത്തെ പ്രമുഖ നേതാവും കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പുത്രിയുമായ പ്രിയങ്കക്കെതിരെ കേന്ദ്ര സര്&#x200d;ക്കാരിന്റെ പിന്തുണയോടെ രഹസ്യ ഇടപെടല്&#x200d; നടത്തിയതായി വെളിപ്പെടുത്തിയത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>മാധ്യമ പ്രവര്&#x200d;ത്തകരുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും പ്രതിപക്ഷ നേതാക്കളുടെയുമെല്ലാം സ്വകാര്യതകളിലേക്ക് കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൈകടത്തിയിരിക്കുന്നുവെന്ന വാര്&#x200d;ത്ത കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്താകെ പെരുമഴയായി ആഞ്ഞുവീശുകയാണ്. വ്യാഴാഴ്ച പ്രമുഖ വ്യക്തികളുടെ ഫോണുകളിലെ വിവരങ്ങളാണ് ചോര്&#x200d;ത്തിയതായി വാര്&#x200d;ത്ത വന്നതെങ്കില്&#x200d; ഞായറാഴ്ച കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ സ്വകാര്യ സന്ദേശങ്ങളിലേക്കാണ് അജ്ഞാതര്&#x200d; കടന്നുചെന്നെന്ന വിവരം ലഭിച്ചിരിക്കുന്നത്. കോണ്&#x200d;ഗ്രസ് വക്താവ് രണ്&#x200d;ദീപ്‌സിങ് സുര്&#x200d;ജേവാലയാണ് ഞായറാഴ്ച പ്രതിപക്ഷത്തെ പ്രമുഖ നേതാവും കോണ്&#x200d;ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പുത്രിയുമായ പ്രിയങ്കക്കെതിരെ കേന്ദ്ര സര്&#x200d;ക്കാരിന്റെ പിന്തുണയോടെ രഹസ്യ ഇടപെടല്&#x200d; നടത്തിയതായി വെളിപ്പെടുത്തിയത്. സ്വകാര്യ സന്ദേശ സംവിധാനമായ വാട്‌സാപ്പാണ് ആദ്യം വിവരം പുറത്തുവിട്ടത്. ഇതിന്റെ തുടര്&#x200d;ച്ചയായാണ് കോണ്&#x200d;ഗ്രസിന്റെ വെളിപ്പെടുത്തല്&#x200d;. </p>



<p>2019 മേയിലെ ലോക്‌സഭാതെരഞ്ഞെടുപ്പിനുമുമ്പാണ് പ്രതിപക്ഷ നേതാക്കളുടെയും അഭിഭാഷകരുടെയും മാധ്യമ പ്രവര്&#x200d;ത്തകരുടെയും അടക്കം 1400ഓളം പേരുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്&#x200d; ചോര്&#x200d;ത്തിയതായി വെളിപ്പെട്ടിരിക്കുന്നത്. ഇതിനുപിന്നിലെ അന്തര്&#x200d;നാടകത്തെക്കുറിച്ച് ചില തെളിവുകള്&#x200d; ഇതിനകം പുറത്തുവന്നുകഴിഞ്ഞു. വാട്ആപ്പ് അധികൃതര്&#x200d; കേന്ദ്ര സര്&#x200d;ക്കാരുമായി ചേര്&#x200d;ന്നുനടത്തിയ നീക്കമാണ് ഇതെന്ന് കരുതുന്നതിലപ്പുറം ഇസ്രാഈലിലെ എന്&#x200d;.എസ്.ഒ കമ്പനിയാണ് ചാരപ്പണി നടത്തിയതെന്ന വാര്&#x200d;ത്തയാണ് ഭീതിജനകമായിരിക്കുന്നത്. എന്&#x200d;.എസ്.ഒ ഗ്രൂപ്പിന്റെ കീഴിലുള്ള പെഗാസസ് എന്ന ഇസ്രാഈല്&#x200d; ചാര സോഫ്്റ്റ്‌വെയര്&#x200d; കമ്പനിയാണത്രെ വിവരങ്ങള്&#x200d; ചോര്&#x200d;ത്തിയിരിക്കുന്നത്. ഇത് സത്യത്തില്&#x200d; ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവും ഞെട്ടിപ്പിക്കുന്നതുമാണ്. തെരഞ്ഞെടുപ്പിനുമുമ്പ് ഭരണകക്ഷി സര്&#x200d;ക്കാര്&#x200d;സംവിധാനങ്ങള്&#x200d; ദുരുപയോഗപ്പെടുത്തി പ്രതിപക്ഷ തന്ത്രങ്ങളെ പ്രതിരോധിക്കാന്&#x200d; പല വിദ്യയും ചെയ്യാറുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും വാട്‌സ്ആപ്പിലേക്ക് നുഴഞ്ഞുകയറി വിവരങ്ങള്&#x200d; ചോര്&#x200d;ത്തുന്നത് ഇതാദ്യമാണ്. </p>



<p>ഇതുകൊണ്ട് മറുതന്ത്രങ്ങള്&#x200d; പ്രയോഗിക്കാന്&#x200d; സര്&#x200d;ക്കാരിലെയും ഭരിക്കുന്ന പാര്&#x200d;ട്ടിയിലെയും ആളുകള്&#x200d;ക്ക് കഴിഞ്ഞിരിക്കുമെങ്കിലും മറ്റൊരു രാജ്യത്തെ കമ്പനിയാണ് ഇത് ചെയ്തുവെന്നത് ഇതിലെ ഗുരുതരമായ ഘടകമാണ്. ഈ വിവരങ്ങള്&#x200d; ലോകത്ത് ആരെല്ലാമാണ് ഉപയോഗിക്കുകയെന്ന് ഇനി പറയാനാകില്ല. അതിലുപരി പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള സര്&#x200d;ക്കാരിന്റെ കടന്നുകയറ്റം വലിയ ഭരണഘടനാപ്രശ്‌നങ്ങളിലേക്കാണ് വിരല്&#x200d;ചൂണ്ടപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലില്&#x200d;തന്നെ വാട്ആപ്പ് ഉടമകളായ ഫെയ്‌സ്ബുക്ക് കേന്ദ്ര സര്&#x200d;ക്കാരിന് ചോര്&#x200d;ത്തല്&#x200d; സംബന്ധിച്ച വിവരങ്ങള്&#x200d; കൈമാറിയിരുന്നതായാണ് ഔദ്യോഗികവൃത്തങ്ങള്&#x200d; നല്&#x200d;കുന്ന വിവരം. തെരഞ്ഞെടുപ്പിനുശേഷം സെപ്തംബറിലും കൂടുതല്&#x200d; ചോര്&#x200d;ത്തല്&#x200d; വിവരങ്ങള്&#x200d; അവര്&#x200d; സര്&#x200d;ക്കാരിന് നല്&#x200d;കുകയുണ്ടായി. മാത്രമല്ല, ആഗസ്തിലും സെപ്തംബറിലും കേന്ദ്ര നിയമമന്ത്രി രവിശങ്കര്&#x200d; പ്രസാദ് ഫെയ്‌സ്ബുക്ക് വൈസ്പ്രസിഡന്റ് നിക് ക്ലെക്ഷിനെ നേരില്&#x200d;കണ്ടതായും കോണ്&#x200d;ഗ്രസ് വെളിപ്പെടുത്തുന്നു. ഇതിനര്&#x200d;ത്ഥം മോദി സര്&#x200d;ക്കാരിന് തന്നെയാണ് ഫോണ്&#x200d; ചോര്&#x200d;ത്തലില്&#x200d; മുഖ്യ പങ്കെന്നാണ് വ്യക്തമാകുന്നത്. കള്ളന്&#x200d; കപ്പലില്&#x200d;തന്നെ എന്നര്&#x200d;ത്ഥം. മോദി സര്&#x200d;ക്കാരിന്റെ ഇസ്രാഈല്&#x200d; വിധേയത്വം കുപ്രസിദ്ധമാണ്. ഇസ്രാഈല്&#x200d; സാങ്കേതിക വിദ്യയാണ് മോദി സര്&#x200d;ക്കാര്&#x200d; സ്വന്തം പൗരന്മാരുടെ വിവരങ്ങള്&#x200d; ചോര്&#x200d;ത്താന്&#x200d; ഉപയോഗിച്ചതെന്ന് വ്യക്തമായ നിലക്ക് അതിന് അവര്&#x200d;ക്ക് അനുമതി നല്&#x200d;കിയത് ആരാണെന്നാണ് ഇനി വ്യക്തമാകേണ്ടത്്. കാര്&#x200d;ഗില്&#x200d; യുദ്ധകാലത്ത് ഇസ്രാഈല്&#x200d; സാങ്കേതിക വിദ്യ ഉപയോഗിച്ചതായി കഴിഞ്ഞദിവസമാണ് യുദ്ധ വൈമികനായ മലയാളി വെളിപ്പെടുത്തിയത്. ഇസ്രാഈലിന്റെ സാങ്കേതിക വിദ്യയും രഹസ്യങ്ങള്&#x200d; ചോര്&#x200d;ത്തുന്നതിനുള്ള പ്രാവീണ്യവും അംഗീകരിക്കുമ്പോള്&#x200d;തന്നെ ഇന്ത്യക്കാരുടെകൂടി സ്വകാര്യതയിലേക്ക് കൈകടത്താന്&#x200d; അവര്&#x200d;ക്ക് അനുമതി നല്&#x200d;കുകവഴി മോദി സര്&#x200d;ക്കാര്&#x200d; ശരിക്കും രാജ്യദ്രോഹക്കുറ്റമാണ് നടത്തിയിരിക്കുന്നത്.</p>



<p>ഇന്റര്&#x200d;നെറ്റും സാമൂഹിക മാധ്യമങ്ങളുംവഴി വിവരങ്ങള്&#x200d; ചോരുന്നുവെന്ന പരാതിക്ക് അവയുണ്ടായതുമുതല്&#x200d; വര്&#x200d;ഷങ്ങളുടെ പഴക്കമുണ്ട്. പല സാമൂഹിക മാധ്യമ ഉപാധികളും വ്യക്തികളുടെ സ്വകാര്യവിവരങ്ങള്&#x200d; സ്ഥാപിതതാല്&#x200d;പര്യങ്ങള്&#x200d;ക്കുവേണ്ടി ചോര്&#x200d;ത്തുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നുവെന്ന പരാതി നിലവിലുണ്ട്. എന്നാല്&#x200d; ഭരണകൂടംതന്നെ ഇതിന് കൂട്ടുനില്&#x200d;ക്കുകയും പൗരന്മാരുടെ മൗലിക സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നുവെന്നതിനെ നിസ്സാരമായി കരുതാന്&#x200d; വയ്യ. കോണ്&#x200d;ഗ്രസിന്റെ ആരോപണത്തെ ബി.ജെ.പി വക്താവ് തള്ളിക്കളഞ്ഞെങ്കിലും അതൊന്നും മുഖവിലക്കെടുക്കാന്&#x200d; വയ്യാത്തവിധത്തില്&#x200d; ഫെയ്‌സ്ബുക്ക് തന്നെ കാര്യങ്ങള്&#x200d; തുറന്നുപറഞ്ഞിരിക്കുന്നു. ഇസ്രാഈലിന്റെ സോഫ്റ്റ്‌വെയര്&#x200d; കമ്പനിക്ക് ഇതില്&#x200d; താല്&#x200d;പര്യം ഉണ്ടാകാനുള്ള സാധ്യതയാണ ്‌സത്യത്തില്&#x200d; ഞെട്ടിപ്പിക്കുന്നത്.</p>



<p>അമേരിക്കയുടെ പല സംഘടനകള്&#x200d;ക്കും ഔദ്യോഗിക സംവിധാനങ്ങള്&#x200d;ക്കും ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ആധാര്&#x200d; വിവരങ്ങള്&#x200d; ചോര്&#x200d;ന്നതായി 2019 ജനുവരിയില്&#x200d;തന്നെ വാര്&#x200d;ത്തയുണ്ടായിരുന്നു. എന്നാല്&#x200d; വാട്‌സ്ആപ്പ് പോലെ സ്വകാര്യമായ വിവരങ്ങളും ആശയവിനിമയവും കൈകാര്യം ചെയ്യുന്ന സംവിധാനംകൂടി അപകടത്തിലായിരിക്കുന്നു എന്നത് വലിയ നൈതിക പ്രശ്‌നത്തിലേക്കാണ് വിരല്&#x200d;ചൂണ്ടുന്നത്. പൗരന്റെ സ്വകാര്യതയിലേക്ക് കൈകടത്തുന്ന ഭരണകൂടങ്ങളുടെ പ്രവണത അടുത്തകാലത്തായി തുടങ്ങിയതാണ്. രാജ്യസുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നാണ് ഭരണക്കാര്&#x200d; പറയുന്നത്. പ്രിയങ്കയുടെയും മറ്റും കാര്യത്തില്&#x200d; പെഗാസസ് പറഞ്ഞതും മറ്റൊന്നല്ല. തങ്ങള്&#x200d; ചോര്&#x200d;ത്തിയ വിവരങ്ങള്&#x200d; മറ്റാര്&#x200d;ക്കുമല്ല, ഇന്ത്യയിലെ സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സികള്&#x200d;ക്ക് മാത്രമാണ് കൈമാറിയതെന്നാണ് അവര്&#x200d; പറയുന്നത്. ഇത് വിശ്വസിച്ചാല്&#x200d;തന്നെ അതിനെന്തവകാശമാണ് കേന്ദ്ര സര്&#x200d;ക്കാരിന് പൗരന്മാരുടെ മേലുള്ളത്. വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ വിവരങ്ങള്&#x200d; ചോര്&#x200d;ത്തുന്നതും സൂക്ഷിക്കുന്നതും കൈമാറ്റം ചെയ്യുന്നതും ക്രിമിനല്&#x200d; കുറ്റമാണെന്ന് 2017ല്&#x200d; സുപ്രീംകോടതി വിധിയിലൂടെ ഓര്&#x200d;മിപ്പിച്ചതാണ്. എന്നിട്ടും ചാരപ്പണിക്ക് മോദി സര്&#x200d;ക്കാര്&#x200d; തുനിഞ്ഞിറങ്ങിയത് അവരുടെ തനിനിറമാണ് ഒരിക്കല്&#x200d;കൂടി തുറന്നുകാട്ടിയിരിക്കുന്നത്. ആരോപണങ്ങള്&#x200d;ക്ക് കേന്ദ്ര സര്&#x200d;ക്കാര്&#x200d; രാജ്യത്തോട് വ്യക്തമായ മറുപടി നല്&#x200d;കുന്നതിന് പകരം കയ്യോടെ പിടികൂടിയപ്പോള്&#x200d; ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. ഏതായാലും കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തിലുള്ള പാര്&#x200d;ലമെന്റിന്റെ രണ്ടു സമിതികള്&#x200d; വിഷയത്തെക്കുറിച്ച് പരിശോധിക്കാന്&#x200d; തീരുമാനിച്ചത് ജനങ്ങള്&#x200d;ക്കുള്ള ആശ്വാസമാണ്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-today-27.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വാഭാവിക അന്ത്യം</title>
		<link>https://www.chandrikadaily.com/editorila-today.html</link>
					<comments>https://www.chandrikadaily.com/editorila-today.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 02 Nov 2019 16:41:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[editorial today]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143552</guid>

					<description><![CDATA[പലതവണ ബാഗ്ദാദിയുടെ അന്ത്യം പ്രചരിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഒക്ടോബര്&#x200d; 26ന് ഞായറാഴ്ചത്തേതാണ് യാഥാര്&#x200d;ത്ഥ്യമെന്നു കരുതാം. ലോകംകണ്ട ഏറ്റവും വലിയ ഭീകര സംഘടനയായാണ് ബാഗ്ദാദി നേതൃത്വം നല്&#x200d;കിയ ഇസ്്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ അഥവാ ഐ.എസ്.ഐ. എസ് ഉടലെടുക്കുന്നത്. ഇറാഖ്-അമേരിക്കന്&#x200d; സഖ്യയുദ്ധവും മുല്ലപ്പൂവിപ്ലവവുമൊക്കെ പശ്ചാത്തലമായ സിറിയയിലും തുര്&#x200d;ക്കിയിലുമൊക്കെ രാഷ്ട്രീയ സാമൂഹിക അസ്വസ്ഥതകള്&#x200d; അഗ്നിപോലെ പടരുന്നകാലം. സിറിയയിലെ അല്&#x200d;റക്കയില്&#x200d; അബൂബക്കറിന്റെ നേതൃത്വത്തില്&#x200d; ദാഇശ് രൂപംകൊണ്ടു. സിറിയയിലും തുര്&#x200d;ക്കിയിലും വിമോചന സമരം നടത്തുകയും ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കുകയുമായിരുന്നു ലക്ഷ്യം. ഇതുവഴി നിരവധി [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>പലതവണ ബാഗ്ദാദിയുടെ അന്ത്യം പ്രചരിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഒക്ടോബര്&#x200d; 26ന് ഞായറാഴ്ചത്തേതാണ് യാഥാര്&#x200d;ത്ഥ്യമെന്നു കരുതാം. ലോകംകണ്ട ഏറ്റവും വലിയ ഭീകര സംഘടനയായാണ് ബാഗ്ദാദി നേതൃത്വം നല്&#x200d;കിയ ഇസ്്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ അഥവാ ഐ.എസ്.ഐ. എസ് ഉടലെടുക്കുന്നത്. ഇറാഖ്-അമേരിക്കന്&#x200d; സഖ്യയുദ്ധവും മുല്ലപ്പൂവിപ്ലവവുമൊക്കെ പശ്ചാത്തലമായ സിറിയയിലും തുര്&#x200d;ക്കിയിലുമൊക്കെ രാഷ്ട്രീയ സാമൂഹിക അസ്വസ്ഥതകള്&#x200d; അഗ്നിപോലെ പടരുന്നകാലം. സിറിയയിലെ അല്&#x200d;റക്കയില്&#x200d; അബൂബക്കറിന്റെ നേതൃത്വത്തില്&#x200d; ദാഇശ് രൂപംകൊണ്ടു. സിറിയയിലും തുര്&#x200d;ക്കിയിലും വിമോചന സമരം നടത്തുകയും ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കുകയുമായിരുന്നു ലക്ഷ്യം. </p>



<p>ഇതുവഴി നിരവധി മുസ്‌ലിം യുവാക്കളെ സംഘടനയിലേക്ക് ആകര്&#x200d;ഷിക്കാനായി. അറേബ്യയില്&#x200d; പാശ്ചാത്യ ശക്തികള്&#x200d; പിടിമുറുക്കുന്നുവെന്ന ഭയമായിരുന്നു ഇതിന്റെ അടിസ്ഥാനം. സ്വാഭാവികമായും സഊദി അറേബ്യയും ഐ.എസിന്റെ ശത്രുപ്പട്ടികയിലായി. പക്ഷേ ലോക മുസ്‌ലിം സമൂഹമൊട്ടാകെ ഇവരുടെ അനിസ്‌ലാമിക രീതിക്കെതിരെ നിലകൊണ്ടു. സിറിയയിലും തുര്&#x200d;ക്കിയിലും ഭരണകൂടങ്ങളെ അട്ടിമറിക്കാന്&#x200d; ഇതര സംഘടനകളുമായി ചേര്&#x200d;ന്നായിരുന്നു ഐ.എസിന്റെ പോരാട്ടം. മൊസൂള്&#x200d; നഗരം പിടിച്ചെടുത്തതോടെ ഐ.എസ് പിടിച്ചാല്&#x200d;കിട്ടാതെ വളരുന്നുവെന്ന് പാശ്ചാത്യലോകം ഭയന്നു. അല്&#x200d;ഖ്വയ്ദക്കെതിരായി അമേരിക്ക തുടങ്ങിവെച്ച &#8216;ആഗോള ഭീകരതക്കെതിരായ പോരാട്ടം&#8217; ഐ.എസിനെതിരെയും തുടരാന്&#x200d; രാജ്യങ്ങള്&#x200d; നിര്&#x200d;ബന്ധിതമായി. ഇതോടെ അമേരിക്കന്&#x200d;-പാശ്ചാത്യ താല്&#x200d;പര്യമുള്ള ഇടങ്ങളിലെല്ലാം സ്‌ഫോടനങ്ങള്&#x200d; നടത്തുകയായിരുന്നു ഇവര്&#x200d;. പശ്ചാത്യ രാജ്യങ്ങളിലെ വിവിധ സ്‌ഫോടനങ്ങളിലും കൂട്ടക്കൊലകളിലും ഐ.എസ് പങ്ക് അവകാശപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യന്&#x200d; യൂണിയനും സംഘടനയെ ഭീകര സംഘടനയായും ബാഗ്ദാദിയെ അന്താരാഷ്ട്രഭീകരനായും പ്രഖ്യാപിച്ചു. പതിനായിരക്കണക്കിന് മനുഷ്യരാണ് സിറിയയിലും മറ്റുമായി കൊല്ലപ്പെട്ടത്. ബ്രിട്ടന്&#x200d;, ഫ്രാന്&#x200d;സ്, ജര്&#x200d;മനി തുടങ്ങിയ രാജ്യങ്ങളില്&#x200d; നിരവധി പേരും ഐ.എസിനാല്&#x200d; കൊല്ലപ്പെട്ടു. ഫലം ലോകത്തെല്ലായിടത്തും ഐ.എസ് ഭീതി പടര്&#x200d;ന്നു. അഫ്ഗാനിസ്ഥാനിലും ഐ.എസിന്റെ ക്രൂരമുഖം പുറത്തുവന്നു. മുമ്പ് ഭീകര സംഘടനയായ അല്&#x200d;ഖ്വയ്ദ ഉണ്ടാക്കിയ ആശങ്കക്കും കൂട്ടക്കൊലകള്&#x200d;ക്കും അപ്പുറമായിരുന്നു ഐ.എസിന്റെ ഭീഷണി. </p>



<p>ഇറാഖിലെ സമോറയില്&#x200d; ഖുറൈശി ഗോത്ര കുടുംബത്തില്&#x200d; 1971 ജൂലൈ 28നാണ് അബൂബക്കറിന്റെ പിറവി. ഇബ്രാഹിം അവാദി ഇബ്രാഹിം അല്&#x200d;ബദ്രി എന്നായിരുന്നു ആദ്യ പേര്. അബൂബക്കര്&#x200d;, അബ്ദു, ഖലീഫ് ഇബ്രാഹിം, ഷെയ്ഖ് എന്നീ പേരുകളിലും അറിയപ്പെട്ടു. ജെയ്ഷ് അഹ്‌ലുസുന്ന വല്&#x200d; ജമാഅ:യിലാണ് മതപ്രബോധകനായി ആദ്യം പ്രവര്&#x200d;ത്തിച്ചത്. ബാഗ്ദാദ് സര്&#x200d;വകലാശാലയില്&#x200d;നിന്ന് ഇസ്്‌ലാമിക പഠനത്തില്&#x200d; ബിരുദം നേടി. 2006ല്&#x200d; ഉസാമ ബിന്&#x200d;ലാദന്റെ അല്&#x200d;ഖ്വയ്ദയില്&#x200d; ചേര്&#x200d;ന്നു. ഉസാമയുടെ വധത്തിനുശേഷം ഇല്ലാതായ അല്&#x200d;ഖ്വയ്ദ വിട്ട് 2013 ഏപ്രിലിലാണ് ഐ.എസ് രൂപീകരിക്കുന്നത്. അമേരിക്കയുടെയും ഇറാന്റെയും യുദ്ധങ്ങളില്&#x200d; ഇറാഖ് പക്ഷത്തെ പോരാളിയായി. 2011ല്&#x200d; 10ലക്ഷം ഡോളറാണ് അമേരിക്ക ബാഗ്ദാദിയുടെ തലക്ക് വിലയിട്ടത്. പിന്നീടത് 75 ലക്ഷമാക്കി. വിവിധ രാജ്യങ്ങളില്&#x200d;നിന്ന് പതിനായിരക്കണക്കിന് യുവാക്കളാണ് ബാഗ്ദാദിയുടെ ഖിലാഫത്ത് സ്വപ്‌നംകണ്ട് സിറിയയിലേക്ക് വണ്ടി കയറിയത്. അവരില്&#x200d;പലരും യാഥാര്&#x200d;ത്ഥ്യംകണ്ട് പിന്തിരിഞ്ഞെങ്കിലും മറ്റു പലര്&#x200d;ക്കും യുദ്ധമുഖത്ത് ജീവന്&#x200d; വെടിയേണ്ടിവന്നു. പതിനായിരക്കണക്കിന് ഐ.എസ് പോരാളികളാണ് യുദ്ധമുഖങ്ങളില്&#x200d; മരിച്ചുവീണത്. സ്ത്രീകളെ അടിമയാക്കി ലൈംഗികമായി ഉപയോഗിച്ചുവെന്ന കുറ്റവും ഐ.എസിനെതിരെ പാശ്ചാത്യലോകം ഉയര്&#x200d;ത്തുന്നു. എന്നാല്&#x200d; യുദ്ധത്തിലെ അനാഥ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുകയാണെന്ന വാദമായിരുന്നു ഐ.എസിന്.</p>



<p>&#8216;ബാഗ്ദാദിയുടെ അന്ത്യം ക്രൂരമായിരുന്നു. ഓടിയും കരഞ്ഞും ഭീരുവായി പട്ടിയെപോലെയാണ് അയാള്&#x200d; മരിച്ചത്&#8217;. ലോകം കണ്ട കൊടും ഭീകരന്&#x200d; അബൂബക്കര്&#x200d; അല്&#x200d;ബാഗ്ദാദിയുടെ അന്ത്യത്തെക്കുറിച്ച് അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ലോകത്തോട് പറഞ്ഞ വാചകമാണിത്. ഒക്ടോബര്&#x200d; 28നാണ് ട്രംപിന്റെ ഈപ്രഖ്യാപനം. അരയില്&#x200d; കെട്ടിവെച്ച ബോംബ് സ്വയംപൊട്ടിത്തെറിപ്പിച്ചാണെന്നാണ് അന്ത്യമെന്നാണ് യു.എസ് ഭാഷ്യം. മരിക്കുമ്പോള്&#x200d; സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷില്&#x200d; മൂന്നു മക്കളും ഭാര്യയും ഉണ്ടായിരുന്നുവത്രെ. ഇവരും കൂടെ മരിച്ചതായി പറയുന്നു. അമേരിക്കയുടെ ഡെല്&#x200d;റ്റ ഫോഴ്‌സിന്റെ ബാരിശിലെ രണ്ടു മണിക്കൂര്&#x200d; റെയ്ഡിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെടുന്നത്. കടലില്&#x200d; മതാചാരപ്രകാരം ഖബറടക്കിയെന്നാണ് അമേരിക്കന്&#x200d; സെന്&#x200d;ട്രല്&#x200d; കമാന്&#x200d;ഡ് പറഞ്ഞത്. ഒക്ടോബര്&#x200d; 31ന്് നേതാവിന്റെ മരണം ഐ.എസ് സ്ഥിരീകരിച്ചു. പുതിയ തലവനായി അബു ഇബ്രാഹിം അല്&#x200d;ഹാഷിമി അല്&#x200d; ഖുറൈശിയെ നിയമിച്ചതായും അവര്&#x200d; അറിയിച്ചു. പലരും പ്രതീക്ഷിച്ച രീതിയില്&#x200d; ഉസാമയെപോലെ യുദ്ധമുഖത്തുതന്നെയാണ് ബാഗ്ദാദിയുടെയും അന്ത്യം, നാല്&#x200d;പത്തെട്ടാം വയസ്സില്&#x200d;. ബാഗ്ദാദിക്ക് മൂന്നു ഭാര്യമാരും പത്തോളം മക്കളും ഉണ്ടായിരുന്നതായാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorila-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആ ജാതിക്കോമരങ്ങള്&#x200d; മണ്ണടിഞ്ഞില്ലേ</title>
		<link>https://www.chandrikadaily.com/editoril-today.html</link>
					<comments>https://www.chandrikadaily.com/editoril-today.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 01 Nov 2019 16:15:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[editorial today]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143468</guid>

					<description><![CDATA[കേരളത്തിന്റെ അറുപത്തിമൂന്നാം ജന്മ വാര്&#x200d;ഷികദിനത്തില്&#x200d; നിര്&#x200d;ഭാഗ്യമെന്നുപറയട്ടെ, നാടിനെയാകെ ലജ്ജിപ്പിക്കുന്ന ഒരു സാമൂഹിക വിഷയമാണ് സംസ്ഥാനം ഇന്നലെ ചര്&#x200d;ച്ചക്കെടുത്തത്. പാലക്കാട്ടെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജിന്റെ കോളജ് ദിനാഘോഷവുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ നടന്മാരിലൊരാളായ ബിനീഷ് ബാസ്റ്റിന്&#x200d; പരസ്യമായി അവമതിക്കപ്പെട്ടതാണ് കേരളത്തിന്റെ പ്രബുദ്ധതയെ നടുക്കിയ പുതിയ സംഭവം. ഇതേ ജില്ലയില്&#x200d;തന്നെ കഴിഞ്ഞ ഏതാനും ദിവസമായി പുറത്തുവന്ന മറ്റ് രണ്ടു വാര്&#x200d;ത്തകളും സംസ്ഥാനത്തിന്റെ വികൃതമായ സാമൂഹിക മനസ്സിനെയും ഭരണകൂട ഭീകരതയെയുമാണ്് തുറന്നുകാട്ടിയത്. വാളയാറിലെ അതിര്&#x200d;ത്തി ഗ്രാമത്തില്&#x200d; രണ്ട് ദലിത് പെണ്&#x200d;കുട്ടികള്&#x200d; ലൈംഗിക പീഡനത്താല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കേരളത്തിന്റെ അറുപത്തിമൂന്നാം ജന്മ വാര്&#x200d;ഷികദിനത്തില്&#x200d; നിര്&#x200d;ഭാഗ്യമെന്നുപറയട്ടെ, നാടിനെയാകെ ലജ്ജിപ്പിക്കുന്ന ഒരു സാമൂഹിക വിഷയമാണ് സംസ്ഥാനം ഇന്നലെ ചര്&#x200d;ച്ചക്കെടുത്തത്. പാലക്കാട്ടെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജിന്റെ കോളജ് ദിനാഘോഷവുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ നടന്മാരിലൊരാളായ ബിനീഷ് ബാസ്റ്റിന്&#x200d; പരസ്യമായി അവമതിക്കപ്പെട്ടതാണ് കേരളത്തിന്റെ പ്രബുദ്ധതയെ നടുക്കിയ പുതിയ സംഭവം. ഇതേ ജില്ലയില്&#x200d;തന്നെ കഴിഞ്ഞ ഏതാനും ദിവസമായി പുറത്തുവന്ന മറ്റ് രണ്ടു വാര്&#x200d;ത്തകളും സംസ്ഥാനത്തിന്റെ വികൃതമായ സാമൂഹിക മനസ്സിനെയും ഭരണകൂട ഭീകരതയെയുമാണ്് തുറന്നുകാട്ടിയത്. വാളയാറിലെ അതിര്&#x200d;ത്തി ഗ്രാമത്തില്&#x200d; രണ്ട് ദലിത് പെണ്&#x200d;കുട്ടികള്&#x200d; ലൈംഗിക പീഡനത്താല്&#x200d; കൊലചെയ്യപ്പെട്ടതും പ്രതികള്&#x200d;ക്ക് ഭരണകൂടത്തിന്റെ ഒത്താശയോടെ പുഷ്പംപോലെ പുറത്തിറങ്ങി നടക്കാനിടവന്നതുമാണ് അതിലൊന്ന്്. മറ്റൊന്ന്, അട്ടപ്പാടി മഞ്ചക്കണ്ടി ആദിവാസി ഊരില്&#x200d; നാല്പൗരന്മാരെ പൊലീസ് വെടിവെച്ചുകൊന്നതും. പ്രബുദ്ധതയുടെ പെരുമ്പറ മുഴക്കുന്ന കേരളം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അത്യാധുനികതയിലും എവിടേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് മൂന്നു സംഭവങ്ങളും ലോകത്തോട് വിളിച്ചുപറയുന്നത്. അതും ഇടതുപക്ഷമെന്ന് കൊട്ടിഗ്‌ഘോഷിക്കുന്നവര്&#x200d; സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുമ്പോള്&#x200d;തന്നെ.</p>



<p>കേരളീയ സമൂഹം നൂറ്റാണ്ടുകള്&#x200d;ക്കുമുമ്പുള്ള അവസ്ഥയില്&#x200d; തന്നെയാണ് ഇന്നും ചരിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന സംഭവം അരങ്ങേറിയത് കേരളപ്പിറവിയുടെ തലേന്ന് ഒക്ടോബര്&#x200d; 31 നാണ്. എണ്&#x200d;പതു ശതമാനം സീറ്റുകള്&#x200d; പട്ടിക ജാതിക്കാര്&#x200d;ക്ക് നീക്കിവെച്ചിരിക്കുന്ന, കേന്ദ്ര സഹായത്തോടെ പ്രവര്&#x200d;ത്തിക്കുന്ന മെഡിക്കല്&#x200d; കോളജില്&#x200d; അതിന്റെ പ്രിന്&#x200d;സിപ്പലും ഇടതുപക്ഷക്കാരായ വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; ഭാരവാഹികളും ചേര്&#x200d;ന്ന ്മുഖ്യാതിഥിയായി ക്ഷണിച്ച വ്യക്തിയെ തീര്&#x200d;ത്തും അധിക്ഷേപിക്കുന്ന സംഭവമാണ് ഉണ്ടായത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി അമ്പതോളം ചലച്ചിത്രങ്ങളില്&#x200d; അഭിനയിച്ചിട്ടുള്ള മുപ്പത്തഞ്ചുകാരനായ യുവാവാണ് ബിനീഷ് ബാസ്റ്റിന്&#x200d;. ഇയാളെ മുഖ്യാതിഥിയായി ക്ഷണിച്ചത് എസ്.എഫ്.ഐക്കാരായ യൂണിയന്&#x200d; ഭാരവാഹികളാണ്. താനിതറിഞ്ഞില്ലെന്ന് പ്രിന്&#x200d;സിപ്പല്&#x200d; പറയുന്നു. എന്നാല്&#x200d; ചടങ്ങില്&#x200d; മാഗസിന്&#x200d; പ്രകാശനത്തിന് ക്ഷണിക്കപ്പെട്ട ചലച്ചിത്രകാരനായ സംവിധായകന്&#x200d; അനില്&#x200d; രാധാകൃഷ്ണന്&#x200d; മേനോന്&#x200d; ബിനീഷിനെ ചടങ്ങിലേക്ക് ക്ഷണിച്ചതിനാല്&#x200d; അയാളോടൊപ്പം പരിപാടിയില്&#x200d; പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നുവത്രെ. ഇക്കാര്യം പ്രിന്&#x200d;സിപ്പലും യൂണിയന്&#x200d;ഭാരവാഹികളും ചേര്&#x200d;ന്ന് സ്ഥലത്തെ ഹോട്ടലിലെത്തിയ ബിനീഷിനോട് പറയുകയും ബിനീഷിനെ വേദിയിലേക്ക് വരുന്നതില്&#x200d;നിന്ന് പ്രിന്&#x200d;സിപ്പല്&#x200d; ഉള്&#x200d;പെടെയുള്ളവര്&#x200d; ശാരീരികമായി തടയുകയും ചെയ്തു. ഇതിന്റെ ചലനദൃശ്യം സാമൂഹികമാധ്യമങ്ങളില്&#x200d; തരംഗമായതോടെയാണ് പ്രശ്‌നം കേരളീയ സമൂഹം ഏറ്റെടുക്കുകയും സംഭവത്തിലെ കുറ്റക്കാര്&#x200d;ക്കെതിരെ &#8216;ട്രോള്&#x200d;മഴ&#8217; പെയ്യാനിടയായതും. </p>



<p>മറ്റാരെങ്കിലും പരിപാടിയില്&#x200d; പങ്കെടുക്കുകയാണെങ്കില്&#x200d; താന്&#x200d; വരില്ലെന്ന് അറിയിച്ചിട്ടും എന്തുകൊണ്ട് സംവിധായകനെ നിര്&#x200d;ബന്ധിച്ചുവെന്നതിന് പ്രിന്&#x200d;സിപ്പലും കോളജ് മാനേജ്‌മെന്റായ സര്&#x200d;ക്കാരിന്റെ ആരോഗ്യ, പട്ടികജാതി വകുപ്പുകളും മറുപടി പറയണം. വേദിയില്&#x200d; വരരുതെന്ന് പറഞ്ഞിട്ടും ബിനീഷ് വാശിയോടെ എത്തുകയും തറയില്&#x200d; ഇരിക്കുകയുംചെയ്തത് അദ്ദേഹത്തിന്റെതന്നെ രംഗത്തുപ്രവര്&#x200d;ത്തിക്കുന്ന വ്യക്തിയോട് മാത്രമല്ല, കോളജിനോടും സംഘാടകരോടും സര്&#x200d;ക്കാരിനോടും കാട്ടിയ പ്രതിഷേധത്തിന്റെ പ്രകടനമാണ്. അത് ചെന്നുകൊള്ളുന്നതാകട്ടെ കേരളത്തിന്റെ മന:സാക്ഷിക്കുമാണ്. തന്നെ ആവശ്യമല്ലെങ്കില്&#x200d; എന്തിന് ക്ഷണിച്ചുവെന്ന് ചോദിക്കുന്ന ബിനീഷിന്റേത് ന്യായമായ പ്രതിഷേധമാണ്. മൂന്നാംകിട സിനിമാക്കാരനോടൊപ്പം വേദി പങ്കിടാനാവില്ലെന്ന് സംവിധായകനെതിരായ ആരോപണം നിഷേധിക്കുമ്പോള്&#x200d; തന്നെയാണ് മാപ്പു ചോദിക്കാന്&#x200d; സംവിധായകന്&#x200d; തയ്യാറായിരിക്കുന്നതെന്ന് വൈരുധ്യമാണ്. പക്ഷേ നാടിനെ നടുക്കുന്നത്, കോളജ് പ്രിന്&#x200d;സിപ്പലിന്റെയും എസ്.എഫ്.ഐയുടെയും സര്&#x200d;ക്കാരിന്റെയും നിലപാടാണ്. സംവിധായകന്&#x200d; ഉയര്&#x200d;ന്ന ജാതിക്കാരനും നടന്&#x200d; താഴ്ന്ന ജാതിക്കാരനുമായതിനാലാണ് അധിക്ഷേപം വരുന്നത്. അങ്ങനെയെങ്കില്&#x200d; അതിന്റെ ഉത്തരവാദിത്തം കോളജ്അധികൃതര്&#x200d;ക്കാണ്.</p>



<p>ക്ഷണിക്കപ്പെട്ട മുഖ്യാതിഥി വന്നപ്പോള്&#x200d; മാന്യമായി സ്വീകരിക്കുന്നതിനുപകരം പ്രിന്&#x200d;സിപ്പല്&#x200d; എന്തിന് തടയാന്&#x200d;ചെന്നു? അതും പട്ടികജാതി വകുപ്പിന് കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്&#x200d; കുട്ടികളെല്ലാം നോക്കിയിരിക്കവെ. പൊലീസിനെ വിളിക്കുമെന്ന പ്രിന്&#x200d;സിപ്പലിന്റെ ഭീഷണി അദ്ദേഹത്തിന് തല്&#x200d;സ്ഥാനത്തിരിക്കാന്&#x200d; യോഗ്യതയില്ലെന്നതിന്റെ തെളിവാണ്. <br>
പ്രശ്‌നം വഷളാക്കിയത് കോളജധികൃതരും എസ്.എഫ്.ഐയുമാണെന്ന് അറിഞ്ഞിട്ടും പട്ടിക ജാതി വകുപ്പ് മന്ത്രി എ.കെ ബാലന്&#x200d; പറയുന്നത് വിഷയത്തില്&#x200d; ജാതീയത കാണേണ്ടെന്നാണ്. ആരുടെ പക്ഷത്താണ് സര്&#x200d;ക്കാര്&#x200d; നിലയുറപ്പിച്ചിരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ഇരക്കുവേണ്ടിയല്ല, വേട്ടക്കാരനോടൊപ്പമാണ് താനെന്നാണ് മന്ത്രിയുടെ സ്വരം വ്യക്തമാക്കുന്നത്. മുമ്പ് സംസ്ഥാന ചലച്ചിത്ര അവാര്&#x200d;ഡ് ദാനച്ചടങ്ങിലേക്ക് മലയാള സിനിമാപ്രവര്&#x200d;ത്തകരുടെ പ്രതിഷേധം വകവെക്കാതെ നടന്&#x200d; മോഹന്&#x200d;ലാലിനെ ക്ഷണിച്ചതും ഇതേ മന്ത്രി യാണ്. ആദിവാസിക്കുഞ്ഞുങ്ങള്&#x200d; പട്ടിണികിടന്ന് മരിച്ചതിനെ നിങ്ങളുടെ കാലത്താണ് &#8216;രണ്ടെണ്ണം പോയതെ&#8217;ന്ന് നിയമസഭയില്&#x200d;പറഞ്ഞതും മറ്റാരുമല്ല. ഇദ്ദേഹത്തിന്റെ വകുപ്പിനുകീഴില്&#x200d; പട്ടികജാത-പട്ടിക വര്&#x200d;ഗക്കാര്&#x200d;ക്ക് എന്തുമാത്രം രക്ഷയുണ്ടെന്നതിന് തെളിവാണ് നടേപറഞ്ഞ വാളയാറിലെ പെണ്&#x200d;കുട്ടികളുടെ മരണവും സര്&#x200d;ക്കാര്&#x200d; അഭിഭാഷകരും പൊലീസും ചേര്&#x200d;ന്ന് പ്രതികളെ രക്ഷിച്ചതും. </p>



<p>സി.പി.എം എന്നും വരേണ്യര്&#x200d;ക്കും സവര്&#x200d;ണ ചിന്താഗതിക്കുമൊപ്പമാണെന്നതിന് നിരവധി സംഭവങ്ങള്&#x200d; ചരിത്രത്തില്&#x200d; രേഖപ്പെട്ടുകിടപ്പുണ്ട്. ഇന്നും ആ പാര്&#x200d;ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്&#x200d; ഒരൊറ്റ പട്ടിക ജാതിക്കാരനെയും ഉള്&#x200d;പെടുത്താത്തതും പാര്&#x200d;ട്ടിനേതാക്കളുടെ പേരുകളില്&#x200d; ജാതിവാല്&#x200d; തൂക്കിക്കൊണ്ടുനടക്കുന്നതും സവര്&#x200d;ണാസനത്തെ മറച്ചുപിടിക്കാനാണ്! <br>
സമൂഹത്തിന്റെ പ്രതിഫലനമാണ് കല. മലയാളചലച്ചിത്രരംഗത്തെ വരേണ്യപ്രവണത കേരളത്തിന്റെ ജീര്&#x200d;ണതയെയാണ് പ്രകടമാക്കുന്നത്. തിലകനെയും കലാഭവന്&#x200d;മണിയെയും വിനയനെയും സലിംകുമാറിനെയും ഇന്ദ്രന്&#x200d;സിനെയും തുടങ്ങി എത്രയെത്ര പ്രതിഭാശാലികളായ കലാകാരന്മാരെയാണ് ഇത്തരത്തില്&#x200d; ഒതുക്കിയത്. കൊച്ചിയില്&#x200d; നടിയെ ആക്രമിച്ചകേസില്&#x200d; ഭരണകക്ഷി എം.എല്&#x200d;.എമാരുള്&#x200d;പ്പെടെ പ്രതിക്കുവേണ്ടി പരസ്യമായി സംസാരിക്കുന്നു. അവസര പ്രതികരണവാദികള്&#x200d; ഇതൊക്കെ കാണാതെപോകുന്നു. ഇതിന്റെ അവസാനത്തെ കണ്ണിയാവട്ടെ ബിനീഷ് എന്ന വെറും പത്താം ക്ലാസ് മാത്രമുള്ള കൂലിപ്പണിക്കാരനായ നടന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editoril-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാളയാര്&#x200d; പീഡനക്കൊലകള്&#x200d; സര്&#x200d;ക്കാര്&#x200d; മറുപടി പറയണം</title>
		<link>https://www.chandrikadaily.com/editorial-today-26.html</link>
					<comments>https://www.chandrikadaily.com/editorial-today-26.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 28 Oct 2019 17:09:37 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[editorial today]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142782</guid>

					<description><![CDATA[പാലക്കാട് വാളയാര്&#x200d; അട്ടപ്പള്ളത്ത് പട്ടിക ജാതിക്കാരും ദരിദ്രരുമായ രണ്ടു കൊച്ചു സഹോദരിമാര്&#x200d; ലൈംഗിക പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്&#x200d; പ്രതികളെ കോടതി വെറുതെവിട്ട നടപടി കേരളത്തിന്റെയും ഇടതുപക്ഷത്തിന്റെയും പ്രബുദ്ധതയുടെ പുറംപൂച്ചിനേറ്റ കനത്തപ്രഹരമാണ്. സ്ത്രീ പീഡകരെ കയ്യാമംവെച്ച് വഴിനടത്തുമെന്ന് പറഞ്ഞ മുന്&#x200d;മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്&#x200d; നടന്ന അതീവ ലജ്ജാകരമായ സംഭവത്തില്&#x200d; ഇടതുപക്ഷ സര്&#x200d;ക്കാരിന് ധാര്&#x200d;മികവും സാങ്കേതികവും നിയമപരവുമായ ഉത്തരവാദിത്തമുണ്ട്. ഒക്ടോബര്&#x200d; 25നാണ് പാലക്കാട് പോക്‌സോ കോടതി മൂന്നു പ്രതികളെ കേസില്&#x200d; തെളിവില്ലെന്നുകണ്ട് വെറുതെ വിട്ടയച്ചത്. നേരത്തെ മറ്റൊരു പ്രതിയെയും വെറുതെ [&#8230;]]]></description>
										<content:encoded><![CDATA[
<p>പാലക്കാട് വാളയാര്&#x200d; അട്ടപ്പള്ളത്ത് പട്ടിക ജാതിക്കാരും ദരിദ്രരുമായ രണ്ടു കൊച്ചു സഹോദരിമാര്&#x200d; ലൈംഗിക പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്&#x200d; പ്രതികളെ കോടതി വെറുതെവിട്ട നടപടി കേരളത്തിന്റെയും ഇടതുപക്ഷത്തിന്റെയും പ്രബുദ്ധതയുടെ പുറംപൂച്ചിനേറ്റ കനത്തപ്രഹരമാണ്. സ്ത്രീ പീഡകരെ കയ്യാമംവെച്ച് വഴിനടത്തുമെന്ന് പറഞ്ഞ മുന്&#x200d;മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്&#x200d; നടന്ന അതീവ ലജ്ജാകരമായ സംഭവത്തില്&#x200d; ഇടതുപക്ഷ സര്&#x200d;ക്കാരിന് ധാര്&#x200d;മികവും സാങ്കേതികവും നിയമപരവുമായ ഉത്തരവാദിത്തമുണ്ട്. ഒക്ടോബര്&#x200d; 25നാണ് പാലക്കാട് പോക്‌സോ കോടതി മൂന്നു പ്രതികളെ കേസില്&#x200d; തെളിവില്ലെന്നുകണ്ട് വെറുതെ വിട്ടയച്ചത്. നേരത്തെ മറ്റൊരു പ്രതിയെയും വെറുതെ വിട്ടിരുന്നു. മരിച്ച കുട്ടികളില്&#x200d; ഒരാള്&#x200d; മൊഴി നല്&#x200d;കുകയും കുട്ടികളുടെ മാതാവ് കുറ്റക്കാരെ കണ്ടെത്തിക്കൊടുക്കുകയും ചെയ്തിട്ടും ആത്മഹത്യയാക്കി പൊലീസ് കേസന്വേഷണം അട്ടിമറിച്ചതില്&#x200d; സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാകില്ല. പ്രത്യേകിച്ചും പ്രതികളില്&#x200d; രണ്ടുപേരും സി.പി.എം പ്രവര്&#x200d;ത്തകരാണെന്ന് കുട്ടികളുടെ അമ്മതന്നെ ആരോപിച്ച സ്ഥിതിക്ക്. </p>



<p>2017 ജനുവരി 13നും മാര്&#x200d;ച്ച് നാലിനുമായാണ് രണ്ടുപെണ്&#x200d;കുട്ടികള്&#x200d; അട്ടപ്പള്ളത്തുള്ള ഷീറ്റുമേഞ്ഞ പൊളിഞ്ഞുവീഴാറായ വീടിനകത്ത് ദുരൂഹസാഹചര്യങ്ങളില്&#x200d; മരിച്ചത്. ആദ്യകുട്ടിയുടെ പ്രായം 11ഉം രണ്ടാമത്തെ കുട്ടിയുടേത് എട്ടുമായിരുന്നു. കുട്ടികള്&#x200d; സ്‌കൂളില്&#x200d;നിന്ന് വന്നശേഷം വൈകീട്ട് തൂങ്ങിമരിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാല്&#x200d; കുട്ടികളെ ബന്ധുതന്നെയായ പ്രതികള്&#x200d; ലൈംഗികാതിക്രമം നടത്തിയതായി മാതാവ് പൊലീസിന് മൊഴി നല്&#x200d;കിയിരുന്നു. കുട്ടികള്&#x200d; സ്‌കൂളിലും പരാതിപ്പെട്ടിരുന്നു. 11 വയസ്സ് മാത്രമുള്ള കുട്ടി ആത്മഹത്യചെയ്യുന്നത് അവിശ്വസനീയമാണെന്നതുപോകട്ടെ അങ്ങനെ എഫ്.ഐ.ആര്&#x200d; എഴുതിവെക്കാനിടയായതിനെ കടുത്ത സാഹസമായെന്ന് പറയാതെവയ്യ. പീഡനം സഹിക്കവയ്യാതെയാണ ്കുട്ടികള്&#x200d; ഇരുവരും ആത്മഹത്യചെയ്തതെന്നാണ് പൊലീസ് രേഖപ്പെടുത്തിയിരുന്നത്. കുട്ടിയുടെ മാതാവ് കോടതിയില്&#x200d; നല്&#x200d;കിയ രഹസ്യ മൊഴിയും വിചാരണ വേളയില്&#x200d; നല്&#x200d;കിയ സാക്ഷിമൊഴിയും പര്യാപ്തമല്ലെന്ന് കണ്ടാണ് കോടതി കേസ് തള്ളിയത്. എന്നാല്&#x200d; പ്രതിഭാഗം അഭിഭാഷകന്&#x200d;തന്നെ പറയുന്നതുപോലെ മതിയായ തെളിവുകള്&#x200d; ഹാജരാക്കാന്&#x200d; പ്രോസിക്യൂഷന് കഴിഞ്ഞിരുന്നെങ്കില്&#x200d; പ്രതികള്&#x200d; ശിക്ഷിക്കപ്പെടുമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.</p>



<p>പ്രതികള്&#x200d; സി.പി.എമ്മുകാരാണെന്നതിന് തെളിവാണ് ആദ്യ മരണ ദിവസം പ്രതികളിലൊരാളെ പിടികൂടിയിട്ടും അറസ്റ്റുചെയ്യാതെ വിട്ടയച്ച പൊലീസ്‌നടപടി. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലാണ് പൊലീസിന്റെ കൈകള്&#x200d; കെട്ടിയിടാന്&#x200d; കാരണമായത്. യുവ ഐ.പി.എസ്സുകാരിയായ പൂങ്കുഴലിയെ കേസന്വേഷണം ഏല്&#x200d;പിച്ചിട്ടുപോലും തെളിവുകള്&#x200d; നശിപ്പിച്ചതുകാരണം വേണ്ടത്ര ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്&#x200d; സംഘത്തിന് കഴിഞ്ഞില്ല എന്നത് വലിയകളികള്&#x200d; ഇതിനുപിന്നില്&#x200d; നടന്നതിന്റെ സൂചനയാണ്. കേസ് വിചാരണപോലും, എന്തിനേറെ വിധി വരുന്ന ദിവസംപോലും തന്നെ പ്രോസിക്യൂഷന്&#x200d; അറിയിച്ചില്ലെന്ന് പറയുന്ന മാതാവിന്റെ രോദനം എന്താണ് വ്യക്തമാക്കുന്നത്? ഇക്കാര്യത്തില്&#x200d; വലിയ ബഹുജനരോഷം ഉയര്&#x200d;ന്നതിനെതുടര്&#x200d;ന്ന് മൂന്നാം ദിവസം മാത്രമാണ് സി.പി.എം ജില്ലാനേതൃത്വം കൈകഴുകലുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളത്തില്&#x200d; സ്ത്രീ സുരക്ഷക്ക് മുന്തിയ പ്രാധാന്യം നല്&#x200d;കുമെന്നും ബാല പീഡകര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയെടുക്കുമെന്നും ആണയിട്ട ഇടതുപക്ഷവും മുഖ്യമന്ത്രിയുമാണ് കോടതി പ്രതികളെ വെറുതെവിട്ടപ്പോള്&#x200d; നല്ലപിള്ളചമയാന്&#x200d; ശ്രമിക്കുന്നത്. കേസിലെ സ്‌പെഷ്യല്&#x200d; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. പ്രതികള്&#x200d;ക്കുവേണ്ടി ഹാജരായത് സി.പി.എം ശിപാര്&#x200d;ശയോടെ ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനായി നിയമിക്കപ്പെട്ടയാളാണ്. കള്ളന്&#x200d; കപ്പലില്&#x200d; തന്നെയാണെന്നതിന് വേറെന്ത് തെളിവുവേണം! സി.പി.എം അനുകൂലിയായ ക്രിമിനല്&#x200d; അഭിഭാഷകനെ കഴിഞ്ഞ മാര്&#x200d;ച്ചില്&#x200d; ശിശുക്ഷേമസമിതി അധ്യക്ഷനായി സര്&#x200d;ക്കാര്&#x200d; നിയമിക്കുമ്പോള്&#x200d;പോലും അദ്ദേഹം വാളയാര്&#x200d; കേസില്&#x200d; പ്രതികള്&#x200d;ക്കുവേണ്ടി വാദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്&#x200d;ട്ട്. സ്ഥാനമേറ്റെടുത്തശേഷവും കോടതി രേഖകളില്&#x200d; ഇദ്ദേഹമായിരുന്നു പ്രതിഭാഗത്തിന്റെ വക്കാലത്ത് നടത്തിയിരുന്നത്. ഇത് തെളിയിക്കുന്നത് രാജ്യത്തെ അത്യപൂര്&#x200d;വമായ ബാലപീഡനക്കൊലക്കേസില്&#x200d;പോലും ഇടതുപക്ഷ മെന്നഭിമാനിക്കുന്ന സര്&#x200d;ക്കാരിനും സി.പി.എമ്മിനും ലാഘവ ബുദ്ധിയും നിഗൂഢമായ താല്&#x200d;പര്യങ്ങളും ഉണ്ടെന്നാണ്.</p>



<p>ജമ്മുകാശ്മീരിലെ കത്വയില്&#x200d; എട്ടു വയസ്സുകാരി ആര്&#x200d;.എസ്.എസ് അനുയായിയുടെ അടക്കം ലൈംഗിക പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടപ്പോള്&#x200d; വാട്‌സ്ആപ്പ് ഹര്&#x200d;ത്താല്&#x200d; നടന്ന സംസ്ഥാനമാണ് കേരളം. പാലക്കാട്ടുതന്നെയാണ് ജംഗ്ഷന്&#x200d; റെയില്&#x200d;വെസ്റ്റേഷനുസമീപം പീഡനത്തിനിരയായി നാലു വയസ്സുകാരി കഴിഞ്ഞവര്&#x200d;ഷം കൊലചെയ്യപ്പെട്ടത്. ഈ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വരാനിടയായതുതന്നെ സോളാര്&#x200d; കേസും സ്ത്രീ പീഡനവും ഉന്നയിച്ചുകൊണ്ടായിരുന്നു. എന്നാല്&#x200d; ഇതേസര്&#x200d;ക്കാര്&#x200d; ഭരിക്കുമ്പോള്&#x200d; സംഭവിച്ചതും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷിച്ചതുമായ പീഡന-കൊലക്കേസില്&#x200d; ദലിത് കുടുംബാംഗങ്ങളായിട്ടുപോലും സര്&#x200d;ക്കാരിനും പൊലീസിനും മതിയായ ആര്&#x200d;ജവം പ്രകടിപ്പിക്കാനായില്ലെന്ന് വരുന്നത് ജനങ്ങളുടെ സഹനശേഷിയെ പരിഹസിക്കലാണ്. അട്ടപ്പാടിയില്&#x200d; ആദിവാസി യുവാവ് മധു ആള്&#x200d;ക്കൂട്ടക്കൊലക്കിരയായപ്പോഴും കേസ് തേച്ചുമായ്ച്ചുകളയാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിച്ചത്. ആദിവാസിക്കുഞ്ഞുങ്ങള്&#x200d; പോഷകാഹാരം കിട്ടാതെ മരിച്ചതിനെ &#8216;രണ്ടെണ്ണംപോയി&#8217; എന്ന സ്വരത്തില്&#x200d; സംസ്ഥാന നിയമമന്ത്രി നിയമസഭയില്&#x200d; പരാമര്&#x200d;ശിച്ചത് പാലക്കാട്ടെയെങ്കിലും ജനങ്ങളുടെ കാതില്&#x200d;നിന്ന് മാഞ്ഞുപോയിട്ടില്ല.  ഇദ്ദേഹം തന്നെയാണ് സഹപ്രവര്&#x200d;ത്തകനായ എം.എല്&#x200d;.എക്കെതിരായ പീഡനക്കേസില്&#x200d; ഫോണ്&#x200d; വിളിയല്ലാതെ കാര്യമായൊന്നും നടന്നിട്ടില്ലെന്ന് റിപ്പോര്&#x200d;ട്ടെഴുതിയതും. പട്ടിക ജാതിക്ഷേമത്തിനും നിയമ സംരക്ഷണത്തിനുമായി രാജ്യത്തെ നിയമ സംവിധാനത്തിനകത്തെ മന്ത്രിയായി ഇദ്ദേഹം പ്രവര്&#x200d;ത്തിക്കുന്നുവെന്നത് നാണക്കേടാണ്. വാളയാര്&#x200d; സംഭവത്തിലെ കറ മായണമെങ്കില്&#x200d; സി.പി.എമ്മും സര്&#x200d;ക്കാരും പൊലീസും തെറ്റ് ഏറ്റുപറഞ്ഞ് കുട്ടികളുടെ കുടുംബത്തോട് മാപ്പുപറയുകയും അപ്പീല്&#x200d; പോകുകയും സ്വതന്ത്ര ഏജന്&#x200d;സിക്ക് കേസ് വിടുകയുമാണ് ഉടന്&#x200d; ചെയ്യേണ്ടത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-today-26.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ നീട്ടുന്ന പാഠം കേരളം തിരിച്ചറിയണം</title>
		<link>https://www.chandrikadaily.com/editorial-today-25.html</link>
					<comments>https://www.chandrikadaily.com/editorial-today-25.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 25 Oct 2019 17:05:38 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[editorial today]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142608</guid>

					<description><![CDATA[രാജ്യത്തെ രണ്ട് സംസ്ഥാന നിയമസഭകളിലേക്കും വിവിധ സംസ്ഥാനങ്ങളിലായി 51 നിയമസഭാസ്ഥാനങ്ങളിലേക്കും നടന്ന വോട്ടെടുപ്പ് ബി.ജെ.പിക്കും കോണ്&#x200d;ഗ്രസിനും ഒരുപോലെ വലിയ രാഷ്്ട്രീയചൂണ്ടുപലകയായിരിക്കുകയാണ്. വര്&#x200d;ഗീയതയും തീവ്രദേശീയതയും അയല്&#x200d;പക്ക വിദ്വേഷവും ആക്രമണോല്&#x200d;സുകതയുംകൊണ്ട് ജനങ്ങളുടെ കണ്ണില്&#x200d; പൊടിയിട്ട് വോട്ട് വാരിക്കൂട്ടാമെന്ന വ്യാമോഹത്തിന് കനത്തതിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. കോണ്&#x200d;ഗ്രസിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് അഞ്ചു മാസംമുമ്പ് നടന്ന പതിനേഴാം ലോക്‌സഭാഫലം പകര്&#x200d;ന്നുതന്നത്. 543ല്&#x200d; 57 സീറ്റുകളിലേക്ക് ഒരുകാലത്തെ ഏറ്റവും വലിയ ഭരണകക്ഷി ഒതുങ്ങിപ്പോകുകയായിരുന്നു അന്ന്. എന്നാല്&#x200d; പാര്&#x200d;ട്ടിയുടെ ഉയിര്&#x200d;ത്തെഴുന്നേല്&#x200d;പാണ് വ്യാഴാഴ്ചത്തെ ഫലങ്ങള്&#x200d; വിളിച്ചുപറയുന്നത്. മഹാരാഷ്ട്ര, [&#8230;]]]></description>
										<content:encoded><![CDATA[
<p>രാജ്യത്തെ രണ്ട് സംസ്ഥാന നിയമസഭകളിലേക്കും വിവിധ സംസ്ഥാനങ്ങളിലായി 51 നിയമസഭാസ്ഥാനങ്ങളിലേക്കും നടന്ന വോട്ടെടുപ്പ് ബി.ജെ.പിക്കും കോണ്&#x200d;ഗ്രസിനും ഒരുപോലെ വലിയ രാഷ്്ട്രീയചൂണ്ടുപലകയായിരിക്കുകയാണ്. വര്&#x200d;ഗീയതയും തീവ്രദേശീയതയും അയല്&#x200d;പക്ക വിദ്വേഷവും ആക്രമണോല്&#x200d;സുകതയുംകൊണ്ട് ജനങ്ങളുടെ കണ്ണില്&#x200d; പൊടിയിട്ട് വോട്ട് വാരിക്കൂട്ടാമെന്ന വ്യാമോഹത്തിന് കനത്തതിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. കോണ്&#x200d;ഗ്രസിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് അഞ്ചു മാസംമുമ്പ് നടന്ന പതിനേഴാം ലോക്‌സഭാഫലം പകര്&#x200d;ന്നുതന്നത്. 543ല്&#x200d; 57 സീറ്റുകളിലേക്ക് ഒരുകാലത്തെ ഏറ്റവും വലിയ ഭരണകക്ഷി ഒതുങ്ങിപ്പോകുകയായിരുന്നു അന്ന്. എന്നാല്&#x200d; പാര്&#x200d;ട്ടിയുടെ ഉയിര്&#x200d;ത്തെഴുന്നേല്&#x200d;പാണ് വ്യാഴാഴ്ചത്തെ ഫലങ്ങള്&#x200d; വിളിച്ചുപറയുന്നത്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന നിയമസഭകളിലേക്ക് കഴിഞ്ഞ നിയമസഭയിലേക്കാള്&#x200d; വലിയ മുന്നേറ്റമുണ്ടാക്കാന്&#x200d; പാര്&#x200d;ട്ടിക്ക് കഴിഞ്ഞിരിക്കുന്നു. </p>



<p>ബി.ജെ.പിക്ക് അതിന്റെ പ്രധാനമന്ത്രിയും ദേശീയാധ്യക്ഷനും ഉള്&#x200d;പെടെയുള്ളവര്&#x200d; പ്രചണ്ഡപചാരണം നടത്തിയിട്ടുപോലും ഇരുസംസ്ഥാനങ്ങളിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. മഹാരാഷ്ട്രയില്&#x200d; കഴിഞ്ഞ തവണ 288ല്&#x200d; 230 സീറ്റ് നേടിയ ബി.ജെ.പി-ശിവസേനാസഖ്യം ഇത്തവണ 160ലേക്ക് ഒതുക്കപ്പെട്ടു. ഹരിയാനയില്&#x200d; 90 ല്&#x200d; 75 എന്ന ലക്ഷ്യവുമായി പ്രചാരണംനടത്തിയ ബി.ജെ.പിക്ക് ഭരണം തുടരാനാകുമോ എന്നകാര്യം സംശയമാണ്. 40 സീറ്റ് മാത്രമാണ് കേന്ദ്ര ഭരണകക്ഷിക്ക് ഡല്&#x200d;ഹിയുടെ മൂക്കിനുമുന്നില്&#x200d; നേടാനായിരിക്കുന്നത്. വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്&#x200d; മിക്കതിലും കോണ്&#x200d;ഗ്രസും ബി.ജെ.പിയും അവരവരുടെ സീറ്റുകള്&#x200d; നിലനിര്&#x200d;ത്തിയപ്പോള്&#x200d; ഗുജറാത്തിലുള്&#x200d;പെടെ പലയിടത്തും വിചാരിച്ച മുന്നേറ്റം ബി.ജെ.പിക്ക് തുടരാനായില്ല.</p>



<p>ഇത് കാണിക്കുന്നത് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്&#x200d;നിന്ന് വഴുതിമാറി പാക്കിസ്താനെതിരെയും ന്യൂനപക്ഷ വിഭാഗങ്ങള്&#x200d;ക്കെതിരെയും വായ്ത്താരി അടിച്ചതുകൊണ്ട് ജനവിശ്വാസം വീണ്ടെടുക്കാനാകില്ല എന്ന നഗ്നസത്യമാണ്. തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് ബാലക്കോട്ട് മാതൃകയില്&#x200d; പാകിസ്താന്&#x200d; അതിര്&#x200d;ത്തിയിലെ ഭീകരക്യാമ്പുകള്&#x200d; ആക്രമിച്ച് ഇന്ത്യന്&#x200d; സൈന്യം പത്തിലധികം പേരെ കൊലപ്പെടുത്തിയതായി കരസേനാമേധാവി ബിപിന്റാവത്ത് പതിവില്ലാത്തവിധം അറിയിച്ചത്. ഇതില്&#x200d; നാല് ഇന്ത്യന്&#x200d; സൈനികര്&#x200d;ക്കും ജീവന്&#x200d; നഷ്ടമായി. എന്നാല്&#x200d; ഇതൊന്നുമല്ല, പെട്രോളിയം ഉത്പന്നങ്ങളുടെയും നിത്യോപയോഗ വസ്തുക്കളുടെയും വിലക്കയറ്റവും കാര്&#x200d;ഷികോത്പന്നങ്ങളുടെ വിലയിടിവും വ്യാപകമായ തൊഴില്&#x200d; നഷ്ടവുമൊക്കെയാണ് ജനങ്ങള്&#x200d; പോളിങ്ബൂത്തുകളിലേക്ക് പോകുമ്പോള്&#x200d; ഓര്&#x200d;ത്തതെന്നാണ് ഫലങ്ങളോരോന്നും വെളിപ്പെടുത്തുന്നത്.</p>



<p>ഈ പ്രചാരണ രീതികൊണ്ട് അവര്&#x200d;ക്ക് മുമ്പത്തേതിലും വലിയ തിരിച്ചടി നേരിട്ടതായാണ് കേരളത്തിലെയും അനുഭവം. മഞ്ചേശ്വരത്ത് 2016ല്&#x200d; 89 വോട്ടുമാത്രം ഭൂരിപക്ഷത്തില്&#x200d; യു.ഡി.എഫിലെ (മുസ്്‌ലിംലീഗ്) സ്ഥാനാര്&#x200d;ത്ഥി പി.ബി അബ്്ദുറസാഖ് വിജയിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 7293 വോട്ടുകള്&#x200d;ക്കാണ് പാര്&#x200d;ട്ടിയുടെ എം.സി ഖമറുദ്ദീന് മിന്നും വിജയം സാധ്യമായത്. മണ്ണിന്റെ മകനാണെന്നും വിശ്വാസിയാണെന്നും ശബരിമലയില്&#x200d; സ്ത്രീകളെ കയറ്റണമെന്ന സൂപ്രീംകോടതി വിധിയോട് യോജിപ്പില്ലെന്നും പറഞ്ഞ ഇടതുപക്ഷത്തിന്റെ ശങ്കര്&#x200d;റേ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുള്&#x200d;പ്പെടെ ശങ്കര്&#x200d;റേയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തുവന്നിട്ടും ബി.ജെ.പിയുടെ &#8216;ബി ടീം&#8217; കളിയെ വോട്ടര്&#x200d;മാരിലെ ബഹുഭൂരിപക്ഷവും പുച്ഛിച്ചുതള്ളി.</p>



<p>ഇതുപോലെതന്നെയാണ് എറണാകുളം, അരൂര്&#x200d; മണ്ഡലങ്ങളിലെയും ഇടതിന്റെ അവസ്ഥ. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്.എന്&#x200d;.ഡി.പി യോഗവുമായി ചങ്ങാത്തമുണ്ടാക്കി സമുദായ വോട്ടുകള്&#x200d; സമാഹരിക്കാമെന്ന തന്ത്രത്തിലാണ് കോന്നിയിലും വട്ടിയൂര്&#x200d;ക്കാവിലും സി.പി.എമ്മിന് വിജയിക്കാനായത്. മറ്റൊന്ന് ഇരുമണ്ഡലത്തിലും ബി.ജെ.പിയുടെ വോട്ടുകളില്&#x200d; വന്ന വന്&#x200d; ചോര്&#x200d;ച്ചയാണ്. വട്ടിയൂര്&#x200d;ക്കാവില്&#x200d; 17000 ത്തോളം വോട്ടുകള്&#x200d; ബി.ജെ.പിക്ക് കഴിഞ്ഞതവണത്തേതില്&#x200d;നിന്ന് അപ്രത്യക്ഷമായപ്പോള്&#x200d; കോന്നിയിലും 2016നെ അപേക്ഷിച്ച് ബി.ജെ.പി വോട്ടില്&#x200d; ചോര്&#x200d;ച്ചയുണ്ടായി. ഇത് കാണിക്കുന്നത് ബി.ജെ.പിയുമായി സി.പി.എം വോട്ടുകച്ചവടം നടത്തിയെന്ന യു.ഡി.എഫ് നേതൃത്വത്വത്തിന്റെ ആരോപണം ശരിയാണെന്നാണ്. </p>



<p>നായര്&#x200d; സര്&#x200d;വീസ് സൊസൈറ്റിയുടെ പിന്തുണ ഇത്തവണ യു.ഡി.എഫിന് ലഭിച്ചുവെന്നതാണ് യു.ഡി.എഫിന്റെ അഞ്ചില്&#x200d; മൂന്ന് എന്ന വിജയത്തെ കുറച്ചുകാട്ടാന്&#x200d; സി.പി.എം പ്രയോഗിക്കുന്ന തന്ത്രം. നാഴികക്ക് നാല്&#x200d;പത് വട്ടം മതേതരത്വം പറയുന്നവരാണ് മഞ്ചേശ്വരത്തും വട്ടിയൂര്&#x200d;ക്കാവിലും കോന്നിയിലുമൊക്കെ ഈ നെറികെട്ട ജാതിരാഷ്ട്രീയം കളിച്ചത്. മഞ്ചേശ്വരത്തും അരൂരിലും എറണാകുളത്തുമൊന്നും യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയത് ഇത്തരം ജാതിഗിമ്മിക്കുകളെ നോക്കിയായിരുന്നില്ല. എറണാകുളത്ത് ലത്തീന്&#x200d;സമുദായാംഗത്തെ നിര്&#x200d;ത്തുകവഴി ആ സമുദായത്തിന്റെ വോട്ട് സമാഹരിക്കാമെന്ന ഇടതിന്റെ വ്യോമോഹം വോട്ടര്&#x200d;മാരുടെ ബുദ്ധിപരമായ തീരുമാനത്തിലൂടെ വെള്ളത്തിലായി. എന്നിട്ടാണ് ഇപ്പോള്&#x200d; എന്&#x200d;.എസ്.എസ് പിന്തുണയെ യു.ഡി.എഫിനെ ജാതീയമായി അധിക്ഷേപിക്കാനുള്ള വടിയായി സി.പി.എം പ്രയോജനപ്പെടുത്തുന്നത്. വേശ്യയുടെ ചാരിത്ര്യപ്രസംഗമാണ് ഇതിലുംഭേദം.</p>



<p>അതേസമയം, പാലായിലെയും മഞ്ചേശ്വരത്തെയും മരണംമൂലം ഒഴിവുവന്ന സീറ്റുകളും മറ്റ് മൂന്നു സീറ്റുകളും ഉള്ളം കയ്യിലുണ്ടായിരുന്നിട്ടും ഇത്തവണ നാലില്&#x200d; മാത്രം വിജയിക്കാനായത് യു.ഡി.എഫിനെ സംബന്ധിച്ച് ആത്മപരിശോധന നടത്തേണ്ട ഗൗരവമായ വിഷയമാണ്. മഞ്ചേശ്വരത്തെ കുപ്രചാരണങ്ങളെ കടത്തിവെട്ടി യു.ഡി.എഫ് ഗംഭീര വിജയം നേടിയതും അരൂരിലെ അര നൂറ്റാണ്ടത്തെ ഇടതുകോട്ട ഷാനിമോളിലൂടെ തകര്&#x200d;ക്കാനായതും വലിയ അഭിമാനസ്തംഭങ്ങളാണെങ്കിലും വട്ടിയൂര്&#x200d;ക്കാവിലെയും കോന്നിയിലെയും തോല്&#x200d;വികള്&#x200d; കോണ്&#x200d;ഗ്രസ് സംസ്ഥാന നേതൃത്വം ഗാഢമായി പരിശോധിക്കണം. വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിനും 2021ലെ നിയമസഭാതെരഞ്ഞെടുപ്പിനുംമുമ്പുള്ള ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; വിജയിക്കാനായെങ്കിലും ഇനിയുള്ള സെമി, ഫൈനല്&#x200d; മല്&#x200d;സരങ്ങള്&#x200d; കൈപ്പിടിയിലാക്കണമെങ്കില്&#x200d; നേതാക്കള്&#x200d; തമ്മില്&#x200d; ഉള്ളുതുറന്നുള്ള ചര്&#x200d;ച്ചകള്&#x200d; ഉണ്ടായേതീരൂ. മേയിലെ 19 ലോക്‌സഭാസീറ്റുകളിലെയും 124 നിയമസഭാസീറ്റിലെയും വിസ്മയ വിജയത്തിന്റെ ശോഭ ജനാധിപത്യ കക്ഷികളുടെ ഈ വെള്ളിത്തുരുത്തില്&#x200d; വെറും അഞ്ചു മാസത്തിനകം മങ്ങാനിടയായെങ്കില്&#x200d; അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട എല്ലാവര്&#x200d;ക്കുമാണ്. ഒത്തൊരുമവഴി നേടിയ ഹരിയാനയിലെ മുന്നേറ്റം കേരളത്തിനും പാഠമാകട്ടെ. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-today-25.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊലപാതകികളുടെ സ്വന്തം കേരളം</title>
		<link>https://www.chandrikadaily.com/editorial-today-24.html</link>
					<comments>https://www.chandrikadaily.com/editorial-today-24.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 21 Oct 2019 19:00:27 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[editorial today]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142169</guid>

					<description><![CDATA[കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയെ അഭിസംബോധന ചെയ്യുമ്പോള്&#x200d; &#8216;ദൈവത്തിന്റെ സ്വന്തം നാടെ&#8217;ന്നാണ് നാം ആത്മപ്രശംസ നടത്താറുള്ളത്. എന്നാല്&#x200d; നിരന്തരമായ കൊലപാതകങ്ങളുടെയും കൊലപാതകികളുടെയും നാടായി കേരളം മാറിയെന്നാണ് ഇപ്പോള്&#x200d; അനുനിമിഷം നമുക്ക് ബോധ്യമായി വന്നിട്ടുള്ളത്. പതിനാലു വര്&#x200d;ഷത്തിനിടെ തുടര്&#x200d;ച്ചയായി ആറ് കൊലപാതകങ്ങള്&#x200d; നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കോഴിക്കോട് കൂടത്തായിയിലെ നാല്&#x200d;പത്തേഴുകാരി ജോളി ജോസഫ് ഇപ്പോള്&#x200d; കേരളത്തില്&#x200d; മാത്രമല്ല, സംസ്ഥാനത്തിനുപുറത്തും വിദേശത്തുപോലും കുപ്രസിദ്ധിയാര്&#x200d;ജിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടില്&#x200d; ഒരു ഡോക്ടര്&#x200d; നടത്തിയ നിരവധി പേരുടെ കൊലപാതകങ്ങളുമായാണ് ജോളിയുടെ തുടര്&#x200d;കൊലപാതകങ്ങളെ ക്രിമിനല്&#x200d; അന്വേഷണവുമായി ബന്ധപ്പെട്ടവരും മന:ശാസ്ത്ര വിദഗ്ധരുമൊക്കെ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയെ അഭിസംബോധന ചെയ്യുമ്പോള്&#x200d; &#8216;ദൈവത്തിന്റെ സ്വന്തം നാടെ&#8217;ന്നാണ് നാം ആത്മപ്രശംസ നടത്താറുള്ളത്. എന്നാല്&#x200d; നിരന്തരമായ കൊലപാതകങ്ങളുടെയും കൊലപാതകികളുടെയും നാടായി കേരളം മാറിയെന്നാണ് ഇപ്പോള്&#x200d; അനുനിമിഷം നമുക്ക് ബോധ്യമായി വന്നിട്ടുള്ളത്. പതിനാലു വര്&#x200d;ഷത്തിനിടെ തുടര്&#x200d;ച്ചയായി ആറ് കൊലപാതകങ്ങള്&#x200d; നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കോഴിക്കോട് കൂടത്തായിയിലെ നാല്&#x200d;പത്തേഴുകാരി ജോളി ജോസഫ് ഇപ്പോള്&#x200d; കേരളത്തില്&#x200d; മാത്രമല്ല, സംസ്ഥാനത്തിനുപുറത്തും വിദേശത്തുപോലും കുപ്രസിദ്ധിയാര്&#x200d;ജിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടില്&#x200d; ഒരു ഡോക്ടര്&#x200d; നടത്തിയ നിരവധി പേരുടെ കൊലപാതകങ്ങളുമായാണ് ജോളിയുടെ തുടര്&#x200d;കൊലപാതകങ്ങളെ ക്രിമിനല്&#x200d; അന്വേഷണവുമായി ബന്ധപ്പെട്ടവരും മന:ശാസ്ത്ര വിദഗ്ധരുമൊക്കെ വിലയിരുത്തുന്നത്. എന്നാല്&#x200d; കേരളത്തില്&#x200d; ഇത് മാത്രമാണ് പ്രധാന കൊലപാതകമെന്ന് തോന്നിപ്പിക്കുന്നവിധത്തിലാണ് മാധ്യമങ്ങളില്&#x200d; പലതിലും വാര്&#x200d;ത്തകളും വിശകലനങ്ങളും ഇപ്പോള്&#x200d; പൊലീസിന്റെ സഹായത്തോടെ പ്രത്യക്ഷപ്പെടുന്നത്. </p>



<p>കേരളത്തിന്റെ കഴിഞ്ഞ മൂന്നര വര്&#x200d;ഷത്തെമാത്രം പട്ടിക പരിശോധിച്ചാല്&#x200d; ദശക്കണക്കിന് കൊലപാതകങ്ങളാണ് നമുക്ക് മുന്നില്&#x200d; തെളിഞ്ഞുവരുന്നത്. അതില്&#x200d; രാഷ്ട്രീയ കൊലപാതകങ്ങള്&#x200d; മുതല്&#x200d; വ്യക്തിവിരോധത്തിന്റെ പേരിലും സ്വത്തിന്റെ പേരിലുമുള്ള കൊലപാതകങ്ങളുമുണ്ട്. എന്നാല്&#x200d; ഭരിക്കുന്ന രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ ആളുകളാണ് ഇതില്&#x200d; മിക്കതിലും പ്രധാന പ്രതികളെന്നതാണ് ഞെട്ടിപ്പിക്കുന്നവസ്തുത. സി.പി.എമ്മാണ് ഇതില്&#x200d; മുന്നില്&#x200d;. ഇവര്&#x200d; ഭരിക്കുന്ന ഘട്ടത്തിലാണ് ഭൂരിപക്ഷം രാഷ്ട്രീയ കൊലപാതകങ്ങളും നടന്നിട്ടുള്ളതും. പ്രധാന പ്രതിപക്ഷകക്ഷിയായ കോണ്&#x200d;ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രവര്&#x200d;ത്തകരാണ് അധികവും ഇരയായിട്ടുള്ളതും. എന്നാല്&#x200d; സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ ഒത്താശയോടെ പൊലീസ് തല്ലിക്കൊല്ലുന്ന പ്രതികളുടെയും പാവപ്പെട്ട മനുഷ്യരുടെയും കാര്യമാണ് അതിലും കഷ്ടം. അവരുടെ കുടുംബങ്ങളെ മാത്രമല്ല, നാടിനെയാകെ ഭീഷണിയില്&#x200d; നിര്&#x200d;ത്തിയാണ് ലോക്കപ്പുകളില്&#x200d; ഓരോരുത്തരായി കൊല ചെയ്യപ്പെടുന്നത്. കഴിഞ്ഞ മൂന്നവര്&#x200d;ഷത്തിനകം കേരളത്തില്&#x200d; രാഷ്ട്രീയ വിരോധത്തിന്റെ പേരില്&#x200d; കൊല ചെയ്യപ്പെട്ടത് നൂറോളം പേരാണെങ്കില്&#x200d; ലോക്കപ്പുകളില്&#x200d; പൊലീസിന്റെ മര്&#x200d;ദനത്തില്&#x200d; കൊല്ലപ്പെട്ടത് പത്തിലധികം പേരാണ്. ഇതിനുപുറമെ ഇരുപതോളം പേര്&#x200d; പൊലീസിന്റെ മര്&#x200d;ദനത്തിലും തോക്കിന്&#x200d;മുനയിലുമായി കാലപുരിക്ക് യാത്രയായി. ദേശീയ ക്രൈം റെക്കോര്&#x200d;ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളില്&#x200d; ഉത്തര്&#x200d;പ്രദേശിനും ബീഹാറിനുമൊപ്പമാണ് കേരളം. </p>



<p>എന്നാല്&#x200d; ഇതിലൊന്നുംപെടാത്ത സാധാരണക്കാര്&#x200d;ക്കുപോലും ജീവന് രക്ഷയില്ലാത്ത അവസ്ഥയും സംസ്ഥാനത്ത് ഗുരുതരമായി നിലനില്&#x200d;ക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്&#x200d; 14ന് രാത്രി തൃശൂര്&#x200d; ജില്ലയില്&#x200d;മാത്രം രണ്ട് അക്രമ സംഭവങ്ങളിലായി ഒരാള്&#x200d; മരിക്കുകയും മറ്റൊരാള്&#x200d;ക്ക് ഗുരുതരമായി പരിക്കേല്&#x200d;ക്കുകയുംചെയ്തു. കയ്പമംഗലത്ത് പെട്രോള്&#x200d; പമ്പ് നടത്തുന്ന കെ.കെ മോഹനനെ അക്രമികള്&#x200d; പണം കവരുന്നതിനായി കാറില്&#x200d; തട്ടിക്കൊണ്ടുപോകുകയും വഴിക്കുവെച്ച് റോഡരികില്&#x200d; കൊന്നുതള്ളുകയും ചെയ്തത് കേരളത്തിന്റെ ചരിത്രത്തില്&#x200d; അപൂര്&#x200d;വമാണ്. ഇതേ ദിവസം തന്നെയാണ്. തൃശൂരില്&#x200d;നിന്ന് വാടകക്ക് വിളിച്ചുകൊണ്ടുപോയി ചാലക്കുടിക്കടുത്ത്‌വെച്ച് കാര്&#x200d; തട്ടിയെടുത്ത് യൂബര്&#x200d; ടാക്‌സിഡ്രൈവറെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ച സംഭവം. അതീവ ഗുരുതരമായ അവസ്ഥയാണ് ക്രമസമാധാനരംഗത്ത് കേരളത്തില്&#x200d; നിലനില്&#x200d;ക്കുന്നതെന്ന് ഈ രണ്ടു സംഭവങ്ങളും വിളിച്ചുപറയുന്നു.</p>



<p>ഇതിനു തലേന്ന് അമ്പതുകാരനായ പുത്രന്&#x200d; സ്വത്തിനുവേണ്ടി 84 വയസ്സുള്ള മാതാവിനെ മര്&#x200d;ദിച്ച് ജീവനോടെ കുഴിച്ചുമൂടിയ സംഭവവും കേരളത്തിന്റെ മന:സാക്ഷിക്കേറ്റ കനത്ത പ്രഹരമായി. തലസ്ഥാന നഗരിയില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകനെ ഐ.എ.എസ്സുകാരന്&#x200d; തന്നെ കാറിടിച്ച്് കൊലപ്പെടുത്തിയിട്ട് പോലും അതിന്മേല്&#x200d; പൊലീസ് കളിക്കുന്ന കളി ആഭ്യന്തര വകുപ്പിന്റെ ദയനീയാവസ്ഥയെ സൂചിപ്പിക്കുന്നു. സാക്ഷരതയെക്കുറിച്ചും പ്രബുദ്ധതയെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുന്നവര്&#x200d; ഭരിക്കുമ്പോള്&#x200d; തന്നെയാണ് മലയാളിയുടെ മഹത്വങ്ങളെയെല്ലാം കാര്&#x200d;ക്കിച്ചുതുപ്പിക്കൊണ്ട് ഇത്തരം കൊലപാതക-അക്രമപരമ്പരകള്&#x200d; നാള്&#x200d;ക്കുനാള്&#x200d; ആവര്&#x200d;ത്തിച്ചുകൊണ്ടിരിക്കുന്നത്. </p>



<p>ജീവിക്കുന്ന സമൂഹത്തെയും ഭരണകൂടത്തെയും ഭയന്നാണ് പലരും അക്രമങ്ങള്&#x200d; ചെയ്യാത്തതെന്നാണ് വെയ്‌പെങ്കിലും അതൊന്നും ഇപ്പോള്&#x200d; കേരളത്തില്&#x200d; പ്രശ്‌നമല്ലെന്ന് വന്നിരിക്കുന്നുവെന്നാണ് കൂടത്തായി മുതല്&#x200d; തൃശൂരും നെടുങ്കണ്ടവും വരാപ്പുഴയും കൊല്ലവും തിരുവനന്തപുരവും വരെയുള്ള സംഭവങ്ങളെല്ലാം തെളിയിക്കുന്നത്. കയ്യൂക്കും ധനശേഷിയും ക്രിമിനലിസവുമുള്ള ഏതൊരാള്&#x200d;ക്കും കേരളത്തില്&#x200d; ഏതൊരിടത്തും പട്ടാപ്പകല്&#x200d;പോലും ആരെയും വകവരുത്തി ആളാകാമെന്നുമുള്ളതിന് നിരവധി സംഭവങ്ങള്&#x200d; സാക്ഷിയാണ്. ഇവിടെയാണ് നമ്മുടെ മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രകടനപത്രികയിലെ 547 വാഗ്ദാനങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; നടപ്പാക്കിയതായി പരിഹാസ്യപൂര്&#x200d;വം അവകാശപ്പെട്ടത്. രേഖകള്&#x200d; നോക്കാതെതന്നെ അദ്ദേഹത്തിന് സ്വന്തം മന:സാക്ഷിയോട് ചോദിച്ചാല്&#x200d; കിട്ടുന്ന ഉത്തരങ്ങള്&#x200d; മാത്രമാണ് കേരളത്തില്&#x200d; ദിനേന നടക്കുന്ന കൊലപാതകങ്ങളുടെയും കവര്&#x200d;ച്ചകളുടെയും അതിലൊന്നും കാര്യമായി ശിക്ഷിക്കപ്പെടാത്തവരുടെയും പട്ടിക. </p>



<p>രാജ്യത്താകെ ഭീതി പരത്തിക്കൊണ്ട് മുസ്്‌ലിംകളുടെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെയും ദലിത്-പിന്നാക്ക ജനതയുടെയും നേര്&#x200d;ക്ക് വാളുകളുമായി നടന്നടുക്കുന്ന കാവിക്കൂട്ടങ്ങളും സംസ്ഥാനത്ത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ദൈനംദിന ജീവിതവും ജീവനും പോലും കൊലക്കത്തിക്കിരയാക്കുന്ന അവസ്ഥയും ഒരു ജനാധിപത്യ രാജ്യത്ത് അചിന്തനീയമായിരിക്കുന്നു. ആരോടാണ് പൗരന്&#x200d; ഇവിടെ നീതി ചോദിക്കുക; അത് ലഭിക്കുക എന്നു പറയാന്&#x200d;പോലും കഴിയാത്ത അവസ്ഥ. ഇന്നലെ രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളിലും കേരളത്തിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളില്&#x200d; രണ്ട് സര്&#x200d;ക്കാരുകളോടുമുള്ള ജനങ്ങളുടെ അടങ്ങാത്ത രോഷമാണ് പ്രകടമായിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷത്തിന് കേരളത്തില്&#x200d; ലഭിച്ച വന്&#x200d;ഭൂരിപക്ഷം ഇപ്പോഴും ജനങ്ങളുടെ പ്രതികാരത്തിന് തെളിവായി കിടപ്പുണ്ട്. ഭരണത്തില്&#x200d; കാര്യമായി നേട്ടങ്ങളൊന്നും ഉയര്&#x200d;ത്തിക്കാട്ടാനാകാത്തതുമൂലം ജാതിമതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പറഞ്ഞും കൊലപാതകാന്വേഷണത്തെക്കുറിച്ചുള്ള കഥകള്&#x200d; മാധ്യമങ്ങള്&#x200d;ക്ക് ചോര്&#x200d;ത്തിക്കൊടുത്തും ജനശ്രദ്ധതിരിച്ചുവിടാമെന്ന് കരുതിയവര്&#x200d;ക്ക് തെറ്റുപറ്റിയെന്നാവും ഫലങ്ങള്&#x200d; തെളിയിക്കാനിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-today-24.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാവങ്ങളുടെ ശാസ്ത്രജ്ഞന്&#x200d;</title>
		<link>https://www.chandrikadaily.com/editorial-today-23.html</link>
					<comments>https://www.chandrikadaily.com/editorial-today-23.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 19 Oct 2019 17:17:06 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[editorial today]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142011</guid>

					<description><![CDATA[തടവറയില്&#x200d; കഴിഞ്ഞിട്ടുള്ള സാമ്പത്തികശാസ്ത്ര നൊബേല്&#x200d; ജേതാവ് അഭിജിത് വിനായക് ബാനര്&#x200d;ജിയെപോലെ വേറെയുണ്ടോ എന്ന് സംശയമാണ്. ഇക്കഴിഞ്ഞ ഒക്ടോബര്&#x200d; 14ന് സ്വീഡിഷ് അക്കാദമിയുടെ സാമ്പത്തിക ശാസ്ത്ര നൊബേല്&#x200d; സമ്മാനം തേടിയെത്തുമ്പോള്&#x200d; മറ്റ് സാമ്പത്തിക വിദഗ്ധരെപോലെ ഏതെങ്കിലും പുസ്തകത്തിന്റെ രചനയിലായിരുന്നില്ല അഭിജിത് എന്ന അമ്പത്തെട്ടുകാരനായ ഈ ഇന്ത്യന്&#x200d; വംശജന്&#x200d;. ലോകത്തെ ദാരിദ്ര്യം എങ്ങനെ സാമ്പത്തിക നടപടികളിലൂടെ തുടച്ചുനീക്കാമെന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശാസ്ത്ര പഠനകേന്ദ്രമായ മസാച്ചുസെറ്റ്‌സ് ഇന്&#x200d;സ്റ്റിറ്റിയൂട്ടിലെ ഫോഡ്ഫൗണ്ടേഷന്&#x200d; അന്താരാഷ്ട്രപ്രൊഫസറായ അഭിജിത് അപ്പോള്&#x200d;. ഭാര്യ എസ്‌തേര്&#x200d; ദഫ്‌ളോയും [&#8230;]]]></description>
										<content:encoded><![CDATA[
<p>തടവറയില്&#x200d; കഴിഞ്ഞിട്ടുള്ള സാമ്പത്തികശാസ്ത്ര നൊബേല്&#x200d; ജേതാവ് അഭിജിത് വിനായക് ബാനര്&#x200d;ജിയെപോലെ വേറെയുണ്ടോ എന്ന് സംശയമാണ്. ഇക്കഴിഞ്ഞ ഒക്ടോബര്&#x200d; 14ന് സ്വീഡിഷ് അക്കാദമിയുടെ സാമ്പത്തിക ശാസ്ത്ര നൊബേല്&#x200d; സമ്മാനം തേടിയെത്തുമ്പോള്&#x200d; മറ്റ് സാമ്പത്തിക വിദഗ്ധരെപോലെ ഏതെങ്കിലും പുസ്തകത്തിന്റെ രചനയിലായിരുന്നില്ല അഭിജിത് എന്ന അമ്പത്തെട്ടുകാരനായ ഈ ഇന്ത്യന്&#x200d; വംശജന്&#x200d;. ലോകത്തെ ദാരിദ്ര്യം എങ്ങനെ സാമ്പത്തിക നടപടികളിലൂടെ തുടച്ചുനീക്കാമെന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശാസ്ത്ര പഠനകേന്ദ്രമായ മസാച്ചുസെറ്റ്‌സ് ഇന്&#x200d;സ്റ്റിറ്റിയൂട്ടിലെ ഫോഡ്ഫൗണ്ടേഷന്&#x200d; അന്താരാഷ്ട്രപ്രൊഫസറായ അഭിജിത് അപ്പോള്&#x200d;. ഭാര്യ എസ്‌തേര്&#x200d; ദഫ്‌ളോയും സുഹൃത്ത് കെര്&#x200d;ണറുമാണ് ദാരിദ്ര്യനിര്&#x200d;മാര്&#x200d;ജനത്തിന്റെ സാമ്പത്തിക ശാസ്്ത്രം എന്ന വിഷയത്തില്&#x200d; ഇത്തവണ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. വികസനത്തെ കണക്കുകള്&#x200d; കൊണ്ടല്ല ഗുണം കൊണ്ടാണ് അളക്കേണ്ടതെന്ന് വാദിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത്. മറ്റൊരു ബംഗാള്&#x200d; സ്വദേശി അമര്&#x200d;ത്യസെന്നിനുശേഷം ഒരു ഇന്ത്യക്കാരന്&#x200d; സാമ്പത്തിക നൊബേല്&#x200d; നേടുന്നത് ഇന്ത്യയെ എന്നപോലെ അഭിജിത് പൗരനായ അമേരിക്കക്കും ആഹ്ലാദിക്കാം. ഇത്ര ചെറുപ്പത്തില്&#x200d;തന്നെ മകന് നൊബേല്&#x200d; സമ്മാനം കിട്ടിയോ എന്നാണ് വാര്&#x200d;ത്തയറിഞ്ഞയുടന്&#x200d; സാമ്പത്തിക ശാസ്ത്ര പ്രൊഫസര്&#x200d;കൂടിയായ അമ്മയുടെ ആഹ്ലാദം. ഭാര്യ എസ്‌തേര്&#x200d; ദ#ോ(46)യും കെര്&#x200d;ണറു(54)മായി ചേര്&#x200d;ന്ന് ഇരുവരും ജോലി ചെയ്യുന്ന അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്&#x200d;സ്റ്റിറ്റിയൂട്ടിലെ അബ്ദുല്&#x200d; ലത്തീഫ് ജമീല്&#x200d; പോവര്&#x200d;ട്ടി ആക്ഷന്&#x200d; ലാബിലാണ് (ജെ-ലാബ്്) വികസന സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് അഭിജിത്തും കൂട്ടരും ഉറക്കമൊഴിക്കുന്നത്. ലോകത്ത് ഇന്ന് വികസന സാമ്പത്തിക ശാസ്ത്രത്തില്&#x200d; ഏറ്റവും മുന്നില്&#x200d; നില്&#x200d;ക്കുന്നവരാണ് അഭിജിത്തും ദ#ോയും കെര്&#x200d;ണറുമെന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്&#x200d; അധികൃതര്&#x200d; പറഞ്ഞത്.</p>



<p>പുരസ്‌കാരം പ്രഖ്യാപിച്ചതറിഞ്ഞത് പുലര്&#x200d;ച്ചെയാണ്. &#8216;ജസ്റ്റ് ഹാപ്പി&#8217; എന്നുമാത്രം മറുപടി. അഭിജിത് നേരെപോയത് കിടക്കയിലേക്കും. പിന്നീടുവന്ന ഫോണ്&#x200d; വിളികളെല്ലാം എടുത്തത് ദ#ോയായിരുന്നു. താന്&#x200d; വൈകിയെണീക്കുന്നയാളാണെന്നാണ് ഇതേക്കുറിച്ച് അഭിജിത്തിന്റെ മറുപടി. കൊല്&#x200d;ക്കത്ത സര്&#x200d;വകലാശാലയിലായിരുന്നു ബി.എസ്.സി ബിരുദ പഠനം. ഡല്&#x200d;ഹി ജവഹര്&#x200d;ലാല്&#x200d;നെഹ്‌റു സര്&#x200d;വകലാശാലയില്&#x200d;നിന്ന് എം.എ നേടിയശേഷം 1986ലാണ് ലോക പ്രശസ്തമായ ഹര്&#x200d;വാഡ് സര്&#x200d;വകലാശാലയിലേക്ക് തുടര്&#x200d; പഠനത്തിനായി പോയത്. പക്ഷേ അതൊരു പോക്കുതന്നെയായി. ഇവിടെ നിന്ന് പി.എച്ച്.ഡി എടുത്തശേഷം അല്&#x200d;പകാലം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പിന്നീട് മസാച്ചുസെറ്റ്‌സ് ഇന്&#x200d;സ്റ്റിറ്റിയൂട്ടില്&#x200d;. അവിടെനിന്നാണ്  ദ#ോയെ വിവാഹം കഴിച്ചത്. 2015ല്&#x200d; സഹ അധ്യാപികയായിരുന്ന അരുന്ധതി തുളിയെ വിവാഹമോചനം ചെയ്തശേഷമായിരുന്നു ഇത്. ഇപ്പോള്&#x200d; ദ#ോയോടൊത്താണ് ഗവേഷണം മുഴുവന്&#x200d;. ഇന്ത്യയിലും ആഫ്രിക്കയിലുമുള്&#x200d;പ്പെടെ നിരവധി പഠനങ്ങള്&#x200d; നടത്തി. അധികവും ദരിദ്രരെ നേരില്&#x200d; കണ്ടായിരുന്നു ഗവേഷണം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദരിദ്രമേഖലകള്&#x200d; സന്ദര്&#x200d;ശിച്ച് നടത്തിയ പഠനങ്ങളും സര്&#x200d;ക്കാരുകള്&#x200d;ക്ക് നല്&#x200d;കിയ നിര്&#x200d;ദേശങ്ങളും ഏറെപ്രശംസനേടി. ഡല്&#x200d;ഹിയിലെ സ്‌കൂള്&#x200d; കുട്ടികളുടെ കൊഴിഞ്ഞുപോക്കിനും മോശം പഠന നിലവാരത്തിനും അഭിജിത് പരിഹാരം കണ്ടു. ലോകത്ത് പ്രതിവര്&#x200d;ഷം അരക്കോടി കുട്ടികള്&#x200d; അഞ്ചു വയസ്സിനുതാഴെ മരിച്ചുപോകുന്നുണ്ടെന്നും ഇത് തടയാന്&#x200d; വേണ്ടത് ദരിദ്രരുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ടുള്ള സാമ്പത്തിക നടപടികളാണെന്നുമാണ് അഭിജിത്തിന്റെ സിദ്ധാന്തം. </p>



<p>ഇന്ത്യയില്&#x200d; ഇപ്പോള്&#x200d; നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക നടപടികളും മാന്ദ്യവുമൊന്നും അഭിജിത്തിന് അത്ര പിടിച്ചിട്ടില്ല. മുന്&#x200d;പ്രധാനമന്ത്രി ഡോ. മന്&#x200d;മോഹന്&#x200d;സിങിനോടാണ് അഭിജിത്തിന്റെ അടുപ്പം മുഴുവന്&#x200d;. ഡോ. സിങിന് കഴിഞ്ഞദിവസം അയച്ച കത്തില്&#x200d; ഈ വിധേയത്വം പ്രകടനമായി. പ്രതിമാസം 7000 രൂപ അക്കൗണ്ടിലേക്ക് കൈമാറുന്ന കോണ്&#x200d;ഗ്രസിന്റെ ദാരിദ്ര്യ നിര്&#x200d;മാര്&#x200d;ജന പദ്ധതിയായ &#8216;ന്യായ്&#8217; ആവിഷ്‌കരിക്കുന്നതിലും അഭിജിത്തിന് മുഖ്യപങ്കുണ്ടായിരുന്നു. ലോക്‌സഭാതെരഞ്ഞെടുപ്പിലെ പരാജയം കാരണം ഇത് നടന്നില്ലെന്ന് മാത്രം. ദരിദ്രരെ ആകര്&#x200d;ഷിക്കുന്ന പദ്ധതികള്&#x200d; വേണമെന്നാണ് അഭിജിത്-ദ#ോ ദമ്പതികളുടെ പക്ഷം. ഉദാഹരണത്തിന് സ്‌കൂളുകളില്&#x200d; നല്&#x200d;കുന്ന ഉച്ചക്കഞ്ഞിപോലെ പ്രതിരോധകുത്തിവെപ്പിന് എത്തുന്നവര്&#x200d;ക്ക് ധാന്യങ്ങള്&#x200d; വിതരണം ചെയ്യണം. രോഗങ്ങള്&#x200d; തടയുന്നതിനും പോഷകാഹാരത്തിലൂടെ കുട്ടികളുടെ ആരോഗ്യം വര്&#x200d;ധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് അഭിജിത് പറയുന്നു. </p>



<p>അമ്മ വീടുള്ള മുംബൈയിലാണ് പിറന്നതെങ്കിലും പിതാവ് പശ്ചിമബംഗാളുകാരനായതിനാല്&#x200d; അവിടെയായിരുന്നു ജീവിതത്തിന്റെ തുടക്കകാലം മുഴുവനും. ജെ.എന്&#x200d;.യുവില്&#x200d; പഠനത്തിനിടെ വൈസ് ചാന്&#x200d;സലറെ ഘെരാവോ ചെയ്തതിനായിരുന്നു തിഹാര്&#x200d; ജയിലിലെ താല്&#x200d;ക്കാലികവാസം. നിരവധി ലേഖനങ്ങള്&#x200d;ക്കുപുറമെ ഭാര്യയുമായി ചേര്&#x200d;ന്നും അല്ലാതെയും ആറ് പുസ്തകങ്ങള്&#x200d; രചിച്ചിട്ടുണ്ട്. ആദ്യ ഭാര്യയിലെ മകനുള്&#x200d;പ്പെടെ മൂന്നു മക്കള്&#x200d;. സാമ്പത്തികശാസ്ത്രത്തില്&#x200d; ഇത് രണ്ടാം തവണയാണ് ഒരു വനിത നൊബേല്&#x200d; പുരസ്‌കാരം നേടുന്നത്. പ്രായംകുറഞ്ഞ ഏക വനിതയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-today-23.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി കേസ്: ഇനി വിധിക്ക് കാത്തിരിക്കാം</title>
		<link>https://www.chandrikadaily.com/babari-masjid-dispute-supre-court-verdict.html</link>
					<comments>https://www.chandrikadaily.com/babari-masjid-dispute-supre-court-verdict.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 18 Oct 2019 17:09:33 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[editorial today]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141936</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശില്&#x200d; ഹിന്ദുത്വ തീവ്രവാദികള്&#x200d; തകര്&#x200d;ത്ത ബാബരി മസ്ജിദിനുവേണ്ടിയും അവിടെ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ടും പതിറ്റാണ്ടുകളായി നിലനില്&#x200d;ക്കുന്ന കേസിനും വാദപ്രതിവാദങ്ങള്&#x200d;ക്കുമിടെ പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്&#x200d; സുപ്രീംകോടതി ദീര്&#x200d;ഘനാള്&#x200d;നീണ്ട വാദം പൂര്&#x200d;ത്തിയാക്കിയിരിക്കുകയാണ്. തര്&#x200d;ക്ക ഭൂമി മൂന്നായി വിഭജിച്ചു നല്&#x200d;കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബറിലെ വിധിക്കെതിരെ ലഭിച്ച അപ്പീലുകളിന്മേലാണ് ഒക്ടോബര്&#x200d;16 വരെ തുടര്&#x200d;ന്ന നാല്&#x200d;പതു ദിവസത്തെ നിരന്തര വാദപ്രതിവാദങ്ങള്&#x200d;ക്ക് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. തലനാരിഴ കീറിയ വാദങ്ങളും പ്രതിവാദങ്ങളുംകൊണ്ട് മുഖരിതമായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണാഘടനാബെഞ്ച് ഏതാനും ദിവസങ്ങള്&#x200d;ക്കകം അന്തിമ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഉത്തര്&#x200d;പ്രദേശില്&#x200d; ഹിന്ദുത്വ തീവ്രവാദികള്&#x200d; തകര്&#x200d;ത്ത ബാബരി മസ്ജിദിനുവേണ്ടിയും അവിടെ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ടും പതിറ്റാണ്ടുകളായി നിലനില്&#x200d;ക്കുന്ന കേസിനും വാദപ്രതിവാദങ്ങള്&#x200d;ക്കുമിടെ പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്&#x200d; സുപ്രീംകോടതി ദീര്&#x200d;ഘനാള്&#x200d;നീണ്ട വാദം പൂര്&#x200d;ത്തിയാക്കിയിരിക്കുകയാണ്. തര്&#x200d;ക്ക ഭൂമി മൂന്നായി വിഭജിച്ചു നല്&#x200d;കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബറിലെ വിധിക്കെതിരെ ലഭിച്ച അപ്പീലുകളിന്മേലാണ് ഒക്ടോബര്&#x200d;16 വരെ തുടര്&#x200d;ന്ന നാല്&#x200d;പതു ദിവസത്തെ നിരന്തര വാദപ്രതിവാദങ്ങള്&#x200d;ക്ക് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. തലനാരിഴ കീറിയ വാദങ്ങളും പ്രതിവാദങ്ങളുംകൊണ്ട് മുഖരിതമായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണാഘടനാബെഞ്ച് ഏതാനും ദിവസങ്ങള്&#x200d;ക്കകം അന്തിമ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗോഗോയ് നവംബര്&#x200d; 17ന് വിരമിക്കാനിരിക്കെ അദ്ദേഹത്തിന്റെ അധ്യക്ഷതയില്&#x200d;തന്നെ വിധി പുറപ്പെടുവിക്കുമെന്നാണ് ജസ്റ്റിസിന്റെ വിദേശയാത്ര റദ്ദാക്കിയതുള്&#x200d;പ്പെടെ ലഭിക്കുന്ന സൂചനകള്&#x200d;. ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്&#x200d; ഭൂമി ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് ഉന്നത നീതിപീഠത്തിന് മുഖ്യമായും തീര്&#x200d;പ്പുകല്&#x200d;പിക്കേണ്ടത്. വിവിധ തെളിവുകളാണ് ഇരുവിഭാഗവും ഉടമസ്ഥാവകാശത്തിനുവേണ്ടി കോടതി മുമ്പാകെ സമര്&#x200d;പ്പിച്ചിട്ടുള്ളത്. </p>



<p>സുന്നി വഖഫ് ബോര്&#x200d;ഡ്, രാമജന്മഭൂമി ട്രസ്റ്റ്, സന്യാസിസംഘടനയായ നിര്&#x200d;മോഹി അഖോഡ എന്നിവക്കായി തര്&#x200d;ക്കഭൂമി മൂന്നായി വിഭജിച്ചു നല്&#x200d;കണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. വിശ്വാസപരമായ പ്രശ്‌നമായതിനാല്&#x200d; പുറത്തുവെച്ചൊരു ഒത്തൂതീര്&#x200d;പ്പ് സാധ്യമാക്കാന്&#x200d; സുപ്രീംകോടതി ബന്ധപ്പെട്ട കക്ഷികള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കുകയും ഇതിലേക്കായി മൂന്ന് പ്രമുഖ വ്യക്തികളെ കോടതി നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഇതില്&#x200d; കാര്യമായ പുരോഗതിയുണ്ടായില്ല. അതേസമയം കോടതി അന്തിമവാദം പൂര്&#x200d;ത്തിയാക്കിയദിവസം ഒത്തുതീര്&#x200d;പ്പുണ്ടായെന്ന രീതിയിലുള്ള വാര്&#x200d;ത്തകള്&#x200d; പുറത്തുവന്നു. അതുപ്രകാരം ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ഹിന്ദുക്കള്&#x200d;ക്ക് വിട്ടുനല്&#x200d;കുകയും പകരം ചില ഉപാധികള്&#x200d; സുന്നി വഖഫ്‌ബോര്&#x200d;ഡ് മുന്നോട്ടുവെക്കുകയും ചെയ്തതായാണ് വിവരം. കോടതി ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം വാദം പൂര്&#x200d;ത്തിയായ ശേഷവും അഞ്ച് മുതിര്&#x200d;ന്ന ജഡ്ജിമാരും ചേംബറില്&#x200d; യോഗം ചേര്&#x200d;ന്നത് രാഷ്ട്രവും ജനതയും അര്&#x200d;ഹിക്കുന്ന ഗൗരവത്തോടെതന്നെയാണ് ഉന്നത കോടതി വിഷയം കൈകാര്യം ചെയ്യുന്നതെന്നതിന്റെ സൂചനയാണ്. ഏതായാലും രാജ്യത്തെ ബാധിക്കുന്ന നിര്&#x200d;ണായകമായ, വിശ്വാസപരമായ ഒരു പ്രശ്‌നത്തില്&#x200d; ഭരണഘടനയുടെയും അത് വെച്ചുനീട്ടുന്ന നിയമങ്ങളുടെയും സര്&#x200d;വോപരി സാമാന്യനീതിയുടെയും പക്ഷത്തുനിന്നുകൊണ്ടുതന്നെ ഒരു തീരുമാനത്തിന് കോടതി മുതിരുമെന്ന് പ്രത്യാശിക്കുകയാണ് ഈ ഘട്ടത്തില്&#x200d; അഭികാമ്യം.</p>



<p>1949 ഡിസംബര്&#x200d; 22ന് അര്&#x200d;ധരാത്രി ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്&#x200d;ക്കുതാഴെ വിഗ്രഹം കൊണ്ടുവെച്ചതാണ് പ്രശ്‌നത്തിന്റെയെല്ലാം തുടക്കം. നാലര നൂറ്റാണ്ട് പഴക്കമുള്ള ബാബരി മസ്ജിദ് നിലകൊള്ളുന്നത് ത്രേതായുഗ കാലത്തെന്നോ ശ്രീരാമന്&#x200d; ജനിച്ച ഭൂമിയിലാണെന്ന് അവകാശപ്പെട്ട് 1992 ഡിസംബര്&#x200d; ആറിന് ഒരുപറ്റം അക്രമികള്&#x200d; രാജ്യത്തെയാകെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തി മസ്ജിദ് ഏകപക്ഷീയമായി അടിച്ചുതകര്&#x200d;ക്കുകയായിരുന്നു. മസ്ജിദ് തകര്&#x200d;ക്കപ്പെടുമ്പോള്&#x200d; രാജ്യത്തെ ഭരണഘടനയും നിയമവും നീതിപീഠങ്ങളും സര്&#x200d;വോപരി ഇന്ത്യന്&#x200d; മതേതരത്തിന്റെ ഉത്തുംഗ പാരമ്പര്യവുമെല്ലാം നോക്കുകുത്തിയായിനിന്നു. അന്നത്തെ കല്യാണ്&#x200d;സിങിന്റെ നേതൃത്വത്തിലുള്ള യു.പി ബി.ജ.പി സര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിക്ക് നല്&#x200d;കിയ രേഖാമൂലമുള്ള ഉറപ്പാണ് സ്വന്തം പൊലീസിനെ ഉപയോഗിച്ച് നഗ്നമായി ലംഘിച്ചത്്. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്് ശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ ദുരന്തമാണതെന്നാണ് അന്നത്തെ രാഷ്ട്രപതി അന്തരിച്ച കെ.ആര്&#x200d; നാരായണന്&#x200d; വിശേഷിപ്പിച്ചത്. ഇരു സംഭവത്തിലും പ്രതികള്&#x200d; ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് വാദിക്കുന്നവരാണെന്നതാണ് കൗതുകകരം. ഇവരുടെ താല്&#x200d;പര്യക്കാരും പ്രയോക്താക്കളുമാണ് ഗാന്ധിജിയുടെ 150-ാം ജന്മ വാര്&#x200d;ഷികത്തിലും ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഇരുപത്തേഴാം വര്&#x200d;ഷത്തിലും രാജ്യത്തിന്റെ കുഞ്ചിക പദവികളിലെല്ലാം അള്ളിപ്പിടിച്ചിരിക്കുന്നതെന്നതും വൈപരീത്യമായിരിക്കുന്നു.</p>



<p>നീതിന്യായ കോടതിയുടെയും ജനമനസ്സാക്ഷിയുടെയും ചിന്തകള്&#x200d;ക്കും തീര്&#x200d;പ്പുകള്&#x200d;ക്കും അതീതമായി എന്തുവന്നാലും രാമക്ഷേത്രം മസ്ജിദ് നിലനിന്ന സ്ഥലത്തുതന്നെ പണിയുമെന്ന നിലപാടുമായി മുന്നോട്ടുപോകുകയാണ് സംഘ്പരിവാരവും ബി.ജെ.പിനേതാക്കളും. അതിനായി നിര്&#x200d;മാണ സാമഗ്രികളെല്ലാം തയ്യാറാക്കിക്കഴിഞ്ഞിരിക്കുന്നു. ശതകോടികള്&#x200d; ചെലവഴിച്ച് രാജ്യത്തിന്റെ ഹൈന്ദവ പാരമ്പര്യം ഉദ്‌ഘോഷിക്കുന്ന രീതിയിലുള്ള ക്ഷേത്ര മന്ദിരത്തിനാണ് കോപ്പുകൂട്ടുന്നത്. കേന്ദ്രത്തിലും യു.പിയിലും അധികാരത്തിലിരിക്കവെ ഇതവര്&#x200d;ക്ക് ക്ഷിപ്രസാധ്യമാണുതാനും. ഇന്ത്യന്&#x200d; ജനത മറക്കാന്&#x200d; ശ്രമിക്കുന്ന സവര്&#x200d;ണ മേല്&#x200d;കോയ്മ വരും കാലത്തേക്കെല്ലാം കൈപ്പിടിയിലൊതുക്കാമെന്ന ഗൂഢ ലക്ഷ്യമാണിതിലുള്ളത്. എന്നാല്&#x200d; ഈശ്വര നാമത്തില്&#x200d; ഒരു ആരാധനാലയം പണിയുമ്പോള്&#x200d; അത് സഹോദര സമുദായാംഗങ്ങളെയും മതേതര വിശ്വാസികളെയും രാഷ്ട്ര പാരമ്പര്യത്തെയും ഭരണഘടനയെയും വ്രണപ്പെടുത്തി വേണമോ എന്നതാണ് മനുഷ്യമന:സാക്ഷിയെ പിടിച്ചുലക്കേണ്ട സുപ്രധാനമായ ചോദ്യം. അലിഗഡ് മുസ്‌ലിം സര്&#x200d;വകലാശാലാ മുന്&#x200d; വി.സി സമീറുദ്ദീന്&#x200d;ഷാ ഉള്&#x200d;പെടെയുള്ള ബുദ്ധിജീവികള്&#x200d; മുസ്്‌ലിംകള്&#x200d; തങ്ങളുടെ ഭൂമി ഹിന്ദുക്കള്&#x200d;ക്ക് വിട്ടുകൊടുത്ത് രാജ്യത്തിന്റെ സാമുദായിക സൗഹാര്&#x200d;ദം നിലനിര്&#x200d;ത്തണമെന്ന വാദം ഉയര്&#x200d;ത്തുന്നുണ്ട്. </p>



<p>സുന്നി വഖഫ്‌ബോര്&#x200d;ഡ് ഒത്തുതീര്&#x200d;പ്പ് ഫോര്&#x200d;മുല അംഗീകരിച്ചിട്ടുണ്ടെങ്കില്&#x200d; അതിനുള്ള അധികാരം ആ കക്ഷിക്കുണ്ടോ എന്ന മറുവാദവും മുസ്‌ലിം വ്യക്തിനിയമ ബോര്&#x200d;ഡ് അടക്കമുള്ളവര്&#x200d; ഉയര്&#x200d;ത്തുന്നു. അതേതായാലും ഇനി ഇക്കാര്യത്തില്&#x200d; മുന്&#x200d;കയ്യെടുക്കേണ്ടത് കോടതിയും ഇവിടുത്തെ ഭൂരിപക്ഷ സമുദായവും അവരെ പ്രതിനിധീകരിക്കുന്നുവെന്നവകാശപ്പെടുന്നവരും സര്&#x200d;വോപരി രാജ്യം ഭരിക്കുന്നവരുമാണ്. ചരിത്ര വസ്തുതകളെ തമസ്‌കരിച്ചും സ്വേച്ഛക്കായി അവയെ ദുര്&#x200d;വ്യാഖ്യാനിച്ചും സമാധാനകാംക്ഷികളായ ജനകോടികളുടെ നന്മയെ വിശ്വാസത്തിലെടുക്കാതെയും പടുക്കുന്ന ഒരു ഇഷ്ടികപോലും ദൈവഹിതമാകില്ലെന്ന തിരിച്ചറിവ് എല്ലാറ്റിനും മുകളില്&#x200d; നിലകൊള്ളണം. രാജ്യത്തെ ആരാധനാലയങ്ങളുടെ കാര്യത്തില്&#x200d; 1947 ആഗസ്ത് 15 കട്ട് ഓഫ് ഡേറ്റ് അംഗീകരിച്ചാല്&#x200d; പള്ളി പുനര്&#x200d;നിര്&#x200d;മിക്കുകയാണ് വേണ്ടത്. അധികാരികളുടെമേല്&#x200d; മുസ്‌ലിംകള്&#x200d;ക്കും ഇതര മതേതര വിശ്വാസികള്&#x200d;ക്കും നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്&#x200d; ഇത് അനിവാര്യവുമാണ്. ഈ അവസരത്തില്&#x200d; നീതിപീഠത്തിന്റെ വിലപ്പെട്ട വാക്കുകള്&#x200d;ക്ക് കാതോര്&#x200d;ക്കുകയും അത് നടപ്പാക്കുകയുമാണ് ബന്ധപ്പെട്ടകക്ഷികള്&#x200d;ക്ക് മുമ്പിലുള്ള പോംവഴി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/babari-masjid-dispute-supre-court-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കറുത്ത പൊന്ന്</title>
		<link>https://www.chandrikadaily.com/editorial-today-22.html</link>
					<comments>https://www.chandrikadaily.com/editorial-today-22.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 12 Oct 2019 16:46:09 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[editorial today]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141489</guid>

					<description><![CDATA[നൂറുകണക്കിന് പട്ടാളക്കാര്&#x200d; പ്ലക്കാര്&#x200d;ഡുകള്&#x200d; ഉയര്&#x200d;ത്തി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മുദ്രാവാക്യംമുഴക്കി മാര്&#x200d;ച്ചുചെയ്തുവരുന്നു. നേരിടാന്&#x200d; സജ്ജരായി പ്രത്യേകസുരക്ഷാസേന. പ്രതിഷേധക്കാര്&#x200d; ആവശ്യം മുന്നോട്ടുവെച്ചു: ശമ്പളവര്&#x200d;ധന ഉടന്&#x200d; നടപ്പാക്കണം. വിവരമറിഞ്ഞ് പ്രധാനമന്ത്രി ഓഫീസില്&#x200d;നിന്ന് ഇറങ്ങിച്ചെന്ന് പ്രതിഷേധക്കാരോട് സംസാരിക്കുന്നു. പുഞ്ചിരി കലര്&#x200d;ന്ന അനുനയഭാവം. സംഭാഷണത്തിനൊടുവില്&#x200d; ആവശ്യം അംഗീകരിക്കപ്പെട്ട് സൈനികര്&#x200d; പിരിഞ്ഞുപോകാന്&#x200d; തുടങ്ങവെ മുന്&#x200d;പട്ടാള ഉദ്യോഗസ്ഥനായ പ്രധാനമന്ത്രി മുറ്റത്തേക്കിറങ്ങി രണ്ടുകാലും കൈയും നിലത്തുകുത്തി ഉയര്&#x200d;ന്നും താഴ്ന്നും അവരുടെമുന്നില്&#x200d; &#8216;പുഷ്അപ്&#8217; എടുക്കുന്നു. പ്രതിഷേധക്കാര്&#x200d;ക്കും അതുപോലെ ചെയ്യാന്&#x200d;വയ്യെന്നായി. ഒരുപ്രശ്‌നത്തിന് ഇത്രയും മനോഹരമായ പരിഹാരം വേറെ ഉണ്ടായിട്ടുണ്ടോ? അ്ന്നു വന്നവരില്&#x200d;ചിലര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>നൂറുകണക്കിന് പട്ടാളക്കാര്&#x200d; പ്ലക്കാര്&#x200d;ഡുകള്&#x200d; ഉയര്&#x200d;ത്തി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മുദ്രാവാക്യംമുഴക്കി മാര്&#x200d;ച്ചുചെയ്തുവരുന്നു. നേരിടാന്&#x200d; സജ്ജരായി പ്രത്യേകസുരക്ഷാസേന. പ്രതിഷേധക്കാര്&#x200d; ആവശ്യം മുന്നോട്ടുവെച്ചു: ശമ്പളവര്&#x200d;ധന ഉടന്&#x200d; നടപ്പാക്കണം. വിവരമറിഞ്ഞ് പ്രധാനമന്ത്രി ഓഫീസില്&#x200d;നിന്ന് ഇറങ്ങിച്ചെന്ന് പ്രതിഷേധക്കാരോട് സംസാരിക്കുന്നു. പുഞ്ചിരി കലര്&#x200d;ന്ന അനുനയഭാവം. സംഭാഷണത്തിനൊടുവില്&#x200d; ആവശ്യം അംഗീകരിക്കപ്പെട്ട് സൈനികര്&#x200d; പിരിഞ്ഞുപോകാന്&#x200d; തുടങ്ങവെ  മുന്&#x200d;പട്ടാള ഉദ്യോഗസ്ഥനായ പ്രധാനമന്ത്രി മുറ്റത്തേക്കിറങ്ങി രണ്ടുകാലും കൈയും നിലത്തുകുത്തി ഉയര്&#x200d;ന്നും താഴ്ന്നും അവരുടെമുന്നില്&#x200d; &#8216;പുഷ്അപ്&#8217; എടുക്കുന്നു. പ്രതിഷേധക്കാര്&#x200d;ക്കും അതുപോലെ ചെയ്യാന്&#x200d;വയ്യെന്നായി. ഒരുപ്രശ്‌നത്തിന് ഇത്രയും മനോഹരമായ പരിഹാരം വേറെ ഉണ്ടായിട്ടുണ്ടോ? അ്ന്നു വന്നവരില്&#x200d;ചിലര്&#x200d; തന്നെ കൊലപ്പെടുത്താന്&#x200d; പദ്ധതിയിട്ടിരുന്നതായി പിന്നീട് പ്രധാനമന്ത്രിതന്നെ വെളിപ്പെടുത്തി. ലോകസമാധാനത്തിനുള്ള ഏറ്റവുംവലിയ സമ്മാനമായ നൊബേല്&#x200d;പുരസ്‌കാരത്തിന് വെള്ളിയാഴ്ച അര്&#x200d;ഹനായ ഡോ. അബി അഹമ്മദ് അലിയാണ് വിവേകിയും ബുദ്ധിമാനും രസികനുമായ ഈ പ്രധാനമന്ത്രി. </p>



<p>1976 ആഗസ്റ്റ് 15ന് എത്യോപ്യയിലെ  കാഫ അഷീഷയില്&#x200d; ഓറോംമുസ്‌ലിംവിഭാഗത്തില്&#x200d;പെട്ട പരോപകരിയായ അലിഅഹമ്മദിന്റെ  ഭാര്യമാരിലൊന്നില്&#x200d; ഏറ്റവും ഇളയവനായി ജനിച്ച അബിയെ നൊബേല്&#x200d;പുരസ്‌കാരസമിതി അവാര്&#x200d;ഡ്‌നല്&#x200d;കി ആദരിച്ചത് ഒന്നരവര്&#x200d;ഷംമാത്രംനീണ്ട പ്രധാനമന്ത്രി കാലയളവിനിടെ നടപ്പാക്കിയ ചരിത്രപരമായ സമാധാനനടപടികള്&#x200d;ക്കാണ്. സമീപരാജ്യവും മുമ്പ് എത്യോപ്യയുടെ പ്രവിശ്യയുമായിരുന്ന എറിത്രിയയുമായി രണ്ടുദശകത്തോളം നീണ്ടുനിന്ന സംഘര്&#x200d;ഷത്തിനും രക്തച്ചൊരിച്ചിലിനും അന്ത്യംകുറിച്ചതാണ് അബി അഹമ്മദിനെ ലോകശ്രദ്ധേയനാക്കിയത്. 2018 ഏപ്രില്&#x200d;2ന് പ്രധാനമന്ത്രിപദവി ഏറ്റെടുക്കുമ്പോള്&#x200d; പ്രായം വെറും 41. രാഷ്ട്രീയ-സാമ്പത്തിക പരിഷ്‌കരണനടപടികളുടെ ഭാഗമായി ഭരണസഖ്യമായ എറിത്രിയിന്&#x200d; ഡെമോക്രാറ്റിക് സഖ്യത്തിന്റെ തലവനായ പ്രധാനമന്ത്രി രാജിവെച്ചതോടെയാണ് അബിയുടെ അപ്രതീക്ഷിതമായ അധികാരാരോഹണം. ദീര്&#x200d;ഘകാലം പാര്&#x200d;ലമെന്റംഗമായ അബിയിലേക്ക് പദവി വന്നെത്തുകയായിരുന്നു. എതിരാളിയേക്കാള്&#x200d; ഇരട്ടിയിലധികം വോട്ടുനേടിയായിരുന്നു അബിയുടെ വിജയം. രാജ്യത്തെ നാലാമത്തെ പ്രധാനമന്ത്രിയാണ് ഇദ്ദേഹം. ഒ.പി.ഡി.പി എന്ന തന്റെ കക്ഷിയുടെ പ്രധാനമന്ത്രിസ്ഥാനാര്&#x200d;ത്ഥിയേക്കാള്&#x200d; കൂടുതല്&#x200d; പാര്&#x200d;ലമെന്ററി പ്രവര്&#x200d;ത്തനപാരമ്പര്യം ഉണ്ടെന്നതായിരുന്നു പ്രധാനമന്ത്രിപദവിയിലേക്ക് മത്സരിക്കാന്&#x200d; കാരണമായത്. </p>



<p>പതിനഞ്ചാംവയസ്സില്&#x200d; പട്ടാളത്തില്&#x200d;ചേര്&#x200d;ന്ന് ലഫ്റ്റനന്റ്‌കേണല്&#x200d; പദവി വരെയെത്തിയ അബിയുടെ ജീവിതം ആയുധങ്ങളുടെയും മാര്&#x200d;ച്ച്പാസ്റ്റിന്റെയും ഇടയിലൊതുങ്ങാതിരുന്നതിന് കാരണം യുവാവില്&#x200d; ജ്വലിച്ചുകിടന്നിരുന്ന അടങ്ങാത്ത അന്വേഷണത്തിന്റെയും അറിവിന്റെയും ത്വരയാണ്. സൈന്യത്തിലിരുന്നുകൊണ്ടുതന്നെ ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും പി.എച്ച്.ഡിയും അടക്കം നിരവധി വിദ്യാഭ്യാസ-പ്രായോഗിക യോഗ്യതകള്&#x200d; കഠിനപ്രയത്‌നത്തിലൂടെ തേടിപ്പിടിച്ചു. ബാല്യംമുതല്&#x200d; തനിക്കും സമുദായത്തിനും നാട്ടുകാര്&#x200d;ക്കും അനുഭവിക്കേണ്ടിവന്ന യാതനകള്&#x200d; യുവാവായ അബിയുടെ ചിന്താഗതിയെ മാറ്റിമറിച്ചു. ഏകാധിപത്യഭരണകൂടത്തിനെതിരായ സമരത്തില്&#x200d; മൂത്തസഹോദരന്മാരിലൊരാള്&#x200d; കൊല്ലപ്പെട്ടതും പിതാവുംമറ്റും തുറുങ്കിലടക്കപ്പെട്ടതുമെല്ലാം അബിയുടെ ചിന്താധാരയില്&#x200d; അഗ്നിപടര്&#x200d;ത്തി. ഏതുവിധേനയും സംഘര്&#x200d;ഷങ്ങള്&#x200d;ക്കെല്ലാം സമാധാനപരമായ പരിഹാരം കാണണമെന്ന അഭിവാഞ്ഛ അബിയിലുണര്&#x200d;ന്നു. </p>



<p>സൈന്യത്തില്&#x200d;നിന്ന് ലഭിച്ച സംഘര്&#x200d;ഷ ലഘൂകരണത്തിനുള്ള പരിശീലനം അബിയുടെ പൊതുജീവിതത്തിന് മുതല്&#x200d;കൂട്ടായി. സമാധാനത്തില്&#x200d; അഡിസ്അബാബ സര്&#x200d;വകലാശാലയില്&#x200d;നിന്ന് ഡോക്ടറേറ്റ് സമ്പാദിച്ചു. റുവാണ്ടയില്&#x200d; സൈനികസേവനത്തിന് ചെന്നപ്പോള്&#x200d; സൈബര്&#x200d;ക്രൈം മേഖലയിലും അബിയുടെ ശ്രദ്ധതിരിഞ്ഞു. സൈനികനേതൃത്വം രാജ്യത്തെ സൈബര്&#x200d;ചുമതലകൂടി ഏല്&#x200d;പിച്ചതോടെ ഇതിലായി പിന്നീട് ശ്രദ്ധ. അതിനിടെ പട്ടാളഭരണം അവസാനിച്ച് വിവിധസംഘടനകളുടെ കൂട്ടായ്മയായി ഭരണസഖ്യം രാജ്യത്ത് അധികാരത്തിലേറി. 2010ല്&#x200d; പാര്&#x200d;ലമെന്റംഗമായതോടെ ശാസ്ത്രകാര്യമന്ത്രിയായി. സൈന്യത്തിലെ സഹപ്രവര്&#x200d;ത്തക സിനാഷ് തയാച്ചു ആണ് ഭാര്യ.  മൂന്നു പെണ്&#x200d;കുട്ടികളാണ് ഈ ദാമ്പത്യത്തിലുള്ളത്. അടുത്തിടെ ആണ്&#x200d;കുട്ടിയെ ദത്തെടുത്തു. </p>



<p>എറിത്രിയയുമായുള്ള സമാധാനഉടമ്പടിക്ക് പുറമെ രാജ്യത്തെ സ്വതന്ത്രചിന്താഗതിക്കുമേല്&#x200d; ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞതും ഇന്റര്&#x200d;നെറ്റ്‌നിയന്ത്രണം റദ്ദാക്കിയതും മറ്റുമാണ് അബിയെ ജനാധിപത്യലോകത്ത് ശ്രദ്ധേയനാക്കുന്നത്. ലോകത്ത് ഇന്ന് ഒരൊറ്റ മാധ്യമപ്രവര്&#x200d;ത്തകനും തടങ്കലിലില്ലാത്ത രാജ്യമാണ് എത്യോപ്യ. നിലവിലെ സമാധാനം നിലനിര്&#x200d;ത്തുകയാണ് ഇനിയത്തെ വെല്ലുവിളി. 2020മേയിലാണ് പൊതുതിരഞ്ഞെടുപ്പ്. വിദ്വേഷപ്രചാരകരായ പല രാഷ്ട്രനേതാക്കള്&#x200d;ക്കും പഠിക്കാനൊരുപാടുണ്ട് ഈ യുവഭരണാധികാരിയില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-today-22.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കട്ടുറുമ്പ്</title>
		<link>https://www.chandrikadaily.com/editorial-todayb.html</link>
					<comments>https://www.chandrikadaily.com/editorial-todayb.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 05 Oct 2019 17:44:46 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[editorial today]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141023</guid>

					<description><![CDATA[സത്യാനന്തരമെന്ന കലികാലത്തോടൊപ്പം സ്ത്രീശാക്തീകരണകാലം കൂടിയാണ് ഇപ്പോള്&#x200d; കടന്നുപോകുന്നത്. അമേരിക്കയില്&#x200d; ഡൊണാള്&#x200d;ഡ്ട്രംപും ഇസ്രാഈലില്&#x200d; നെതന്യാഹുവും ഇന്ത്യയില്&#x200d; നരേന്ദ്രമോദിയും രാഷ്ട്രഭരണചക്രങ്ങള്&#x200d; തിരിക്കുമ്പോള്&#x200d; തന്നെയാണ് ലോകത്ത് പലയിടത്തും വനിതകള്&#x200d; അധികാരതുംഗങ്ങളില്&#x200d; അവരോധിതരായിരിക്കുന്നത്. ഇത്തരമൊരു വനിതയാണ് അമേരിക്കയുടെ ജനപ്രതിനിധിസഭയായ കോണ്&#x200d;ഗ്രസിന്റെ സ്പീക്കറായ നാന്&#x200d;സി പെലോസി. കാലാവസ്ഥാസംരക്ഷണപ്രചാരക സ്വീഡിഷ്‌കാരി ഗ്രേറ്റ തുന്&#x200d;ബെര്&#x200d;ഗിനെപോലെ നാന്&#x200d;സിയും കഴിഞ്ഞയാഴ്ച ലോക ശ്രദ്ധയിലേക്ക് എത്തുകയുണ്ടായി. പ്രസിഡന്റ് ഡൊണാള്&#x200d;ഡ്ട്രംപിനെ പുറത്താക്കുന്നതിനുള്ള കോണ്&#x200d;ഗ്രസിന്റെ നടപടിക്ക് -ഇംപീച്‌മെന്റ്-അനുമതി നല്&#x200d;കിയിരിക്കുകയാണ് നാന്&#x200d;സിപെലോസി. സെപ്തംബര്&#x200d; 24നാണ് നാന്&#x200d;സി ട്രംപിനെതിരെ ഇംപീച്‌മെന്റിന് അനുമതി നല്&#x200d;കുന്നതായി അറിയിച്ചത്. റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടിക്കാരായ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>സത്യാനന്തരമെന്ന കലികാലത്തോടൊപ്പം സ്ത്രീശാക്തീകരണകാലം കൂടിയാണ് ഇപ്പോള്&#x200d; കടന്നുപോകുന്നത്. അമേരിക്കയില്&#x200d; ഡൊണാള്&#x200d;ഡ്ട്രംപും ഇസ്രാഈലില്&#x200d; നെതന്യാഹുവും ഇന്ത്യയില്&#x200d; നരേന്ദ്രമോദിയും രാഷ്ട്രഭരണചക്രങ്ങള്&#x200d; തിരിക്കുമ്പോള്&#x200d; തന്നെയാണ് ലോകത്ത് പലയിടത്തും വനിതകള്&#x200d; അധികാരതുംഗങ്ങളില്&#x200d; അവരോധിതരായിരിക്കുന്നത്. ഇത്തരമൊരു വനിതയാണ് അമേരിക്കയുടെ ജനപ്രതിനിധിസഭയായ കോണ്&#x200d;ഗ്രസിന്റെ സ്പീക്കറായ നാന്&#x200d;സി പെലോസി. കാലാവസ്ഥാസംരക്ഷണപ്രചാരക സ്വീഡിഷ്‌കാരി ഗ്രേറ്റ തുന്&#x200d;ബെര്&#x200d;ഗിനെപോലെ നാന്&#x200d;സിയും കഴിഞ്ഞയാഴ്ച ലോക ശ്രദ്ധയിലേക്ക് എത്തുകയുണ്ടായി. പ്രസിഡന്റ് ഡൊണാള്&#x200d;ഡ്ട്രംപിനെ പുറത്താക്കുന്നതിനുള്ള കോണ്&#x200d;ഗ്രസിന്റെ നടപടിക്ക് -ഇംപീച്‌മെന്റ്-അനുമതി നല്&#x200d;കിയിരിക്കുകയാണ് നാന്&#x200d;സിപെലോസി. </p>



<p>സെപ്തംബര്&#x200d; 24നാണ് നാന്&#x200d;സി ട്രംപിനെതിരെ ഇംപീച്‌മെന്റിന് അനുമതി നല്&#x200d;കുന്നതായി അറിയിച്ചത്. റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടിക്കാരായ ജനപ്രതിനിധികളുടെ ശക്തമായ എതിര്&#x200d;പ്പിനെ അവഗണിച്ചാണ് സ്പീക്കറുടെ അനുമതി. പലനാള്&#x200d; കള്ളന്&#x200d; ഒരുനാള്&#x200d; അകപ്പെടുമെന്ന് പറഞ്ഞതുപോലെ ഉക്രൈനിലെ രാഷ്ട്രത്തലവുമായി നിയമം ലംഘിച്ച് നടത്തിയ സംഭാഷണത്തിനാണ് ജനപ്രതിനിധിസഭയുടെ ഇംപീച്‌മെന്റ് ഭീഷണി. സഭയില്&#x200d; ഭൂരിപക്ഷംപേരും ഇംപീച്‌മെന്റിനെ അനുകൂലിച്ചാല്&#x200d; സ്ഥാനമൊഴിയാന്&#x200d; മാസങ്ങള്&#x200d; മാത്രമിരിക്കെ ലോകത്തെ ഏറ്റവും വലിയ അധികാരക്കസേരയില്&#x200d;നിന്ന് ട്രംപിന് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരും. അമേരിക്കയുടെ ചരിത്രത്തില്&#x200d; ഇത് രണ്ടാം തവണയാണ് പ്രസിഡന്റ് ഇംപീച്‌മെന്റ് നേരിടുന്നത്. പ്രസിഡന്റ് ക്ലിന്റനായിരുന്നു ഇംപീച്‌മെന്റിന് വിധേയനായി പുറത്തുപോകേണ്ടിവന്നയാള്&#x200d;. ലൈംഗികാപവാദക്കേസിലായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ ഭാര്യ ഹിലരിയടങ്ങുന്ന ഡെമോക്രാറ്റുകളാണ് ഇപ്പോള്&#x200d; ട്രംപിനെതിരെ ഇംപീച്‌മെന്റിന് നടപടിയാരംഭിച്ചിട്ടുള്ളതെന്നതും കൗതുകകരമാണ്. കഴിഞ്ഞ വര്&#x200d;ഷംനടന്ന ഇടക്കാല തെരഞ്ഞെടുപ്പില്&#x200d; ഡെമോക്രാറ്റുകള്&#x200d;ക്ക് ഭൂരിപക്ഷം ലഭിച്ചതോടെയാണ് നാന്&#x200d;സി സ്പീക്കറാകുന്നത്. </p>



<p>ഇത് രണ്ടാം തവണയാണ് നാന്&#x200d;സിപെലോസി അമ്പത്തിരണ്ടാമത്തെ യു.എസ് സ്പീക്കര്&#x200d; പദവിയിലെത്തുന്നത്. മുമ്പ് 2007 മുതല്&#x200d; 2011 വരെയായിരുന്നു സ്പീക്കര്&#x200d; പദവിയിലിരുന്നത്. അമേരിക്കയുടെ ചരിത്രത്തില്&#x200d; രണ്ടാം തവണയാണ് ഒരാള്&#x200d; രണ്ടാം തവണ സ്പീക്കറാകുന്നത്. വനിതയാകട്ടെ ആദ്യവും. പ്രോട്ടോകോള്&#x200d; പ്രകാരം പ്രസിഡന്റും വൈസ്പ്രസിഡന്റും കഴിഞ്ഞ് മൂന്നാം സ്ഥാനമാണ് സ്പീക്കര്&#x200d;ക്കുള്ളത്. സാന്&#x200d;ഫ്രാന്&#x200d;സിസ്‌കോ പ്രവിശ്യയിലെയും കാലിഫോര്&#x200d;ണിയയിലും നിന്നടക്കം ഇത്് 17-ാംതവണയാണ് കോണ്&#x200d;ഗ്രസിലേക്ക് നാന്&#x200d;സിപെലോസി തെരഞ്ഞെടുക്കപ്പെടുന്നത്. 1983 ജൂണിലായിരുന്നു ആദ്യ മല്&#x200d;സരം. അന്ന് നേരിയ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 1988, 90, 92 വര്&#x200d;ഷങ്ങളില്&#x200d; നാന്&#x200d;സിയുടെ ജനപ്രിയത പതിന്മടങ്ങ് വര്&#x200d;ധിച്ചു. 32 ല്&#x200d;നിന്ന് ഇത് 80 ശതമാനം വരെയായി കുതിച്ചുയര്&#x200d;ന്നു. കോണ്&#x200d;ഗ്രസിലെ അതിസമ്പന്നരില്&#x200d; പതിമൂന്നാമതാണ് നാന്&#x200d;സി എന്നതും ട്രംപിന് വെല്ലുവിളിയാണ്. കോണ്&#x200d;ഗ്രസിലെ പ്രോഗ്രസിവ് ഗ്രൂപ്പിന്റെ തലവയായിരുന്ന നാന്&#x200d;സി അതിലെ ന്യൂനപക്ഷ ഗ്രൂപ്പിന്റെ അധ്യക്ഷയായതോടെ 2003ല്&#x200d; തല്&#x200d;സ്ഥാനം ഒഴിഞ്ഞു. </p>



<p>മനുഷ്യാവകാശ പ്രശ്‌നങ്ങളില്&#x200d; വ്യാപകമായി ഇടപെടുന്ന ഇവര്&#x200d; ഒരിക്കല്&#x200d; കുടിയേറ്റക്കുട്ടികളുടെ പുനരധിവാസ കേന്ദ്രം സന്ദര്&#x200d;ശിച്ചതിനെതുടര്&#x200d;ന്ന് അവിടുത്തെ വീഴ്ചക്ക് അതിന്റെ തലവനെ പുറത്താക്കിയിരുന്നു. ഇറ്റലി, ജപ്പാന്&#x200d; എന്നിവിടങ്ങളില്&#x200d; നിന്നടക്കം പൗരാവകാശ പ്രവര്&#x200d;ത്തനത്തിന് അവാര്&#x200d;ഡുകള്&#x200d; കരസ്ഥമാക്കിയിട്ടുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സ്വവര്&#x200d;ഗ വിവാഹിതരുടെയും കാലാവസ്ഥാസംരക്ഷത്തിന്റെയും കാര്യത്തില്&#x200d; അവരോടൊപ്പമാണ് നാന്&#x200d;സിയുടെ നില്&#x200d;പ്. ലൈംഗിക ന്യൂനപക്ഷങ്ങള്&#x200d;ക്ക് പട്ടാളത്തില്&#x200d; ചേരാനനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാടിന്റെയും കടുത്ത വിമര്&#x200d;ശകയാണ് നാന്&#x200d;സി. തൊഴിലാളികളുടെ മിനിമം കൂലിയുമായി ബന്ധപ്പെട്ട നിയമ നിര്&#x200d;മാണത്തിലും മറ്റും പ്രധാന പങ്കുവഹിച്ചു. നികുതി ഘടന പരിഷ്‌കരിക്കുന്നതിന് ട്രംപ് 2017ല്&#x200d; കൊണ്ടുവന്ന ബില്ലിനെയും നാന്&#x200d;സി കടുത്ത ഭാഷയില്&#x200d; എതിര്&#x200d;ത്തു. അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ബില്ലാണിതെന്ന് അവര്&#x200d; കുറ്റപ്പെടുത്തി. </p>



<p>അമേരിക്കന്&#x200d; പ്രസിഡന്റുമാരായ ജോര്&#x200d;ജ് ബുഷിന്റെ ഇറാഖ് യുദ്ധത്തെ ശക്തിയായി എതിര്&#x200d;ത്തവരിലൊരാള്&#x200d;കൂടിയാണ് നാന്&#x200d;സി എന്നത് ഇവരില്&#x200d; വലിയ പ്രതീക്ഷക്ക് ഇടയാക്കിയിട്ടുണ്ട്. പ്രസിഡന്റ് ക്ലിന്റന്റെ ചില നിലപാടുകളുടെയും വിമര്&#x200d;ശകയായിരുന്നു ഇവര്&#x200d;. പോള്&#x200d;ഹാക് പെലോസിയാണ് ഭര്&#x200d;ത്താവ്. അഞ്ചുമക്കളും പേരക്കുട്ടികളുമുണ്ട്. റഷ്യയുമായി രഹസ്യ ഇടപാടിലൂടെ വോട്ടെടുപ്പില്&#x200d; സ്വാധീനം ചെലുത്തി വിജയിച്ചെന്ന പരാതി നേരിടുമ്പോള്&#x200d;തന്നെയാണ് അടുത്ത പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥി ജോ ബീഡനെതിരെ വ്യവസായ തിരിമറിയില്&#x200d; കേസെടുക്കാന്&#x200d; ഉക്രൈന്&#x200d; പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടത്. ഫോണ്&#x200d; സംഭാഷണത്തിലെ ഈ ഭാഗം ട്രംപ് തന്നെ ശരിവെച്ചതോടെയാണ് നാന്&#x200d;സി ഇംപീച്‌മെന്റിനുള്ള പച്ചക്കൊടി കാട്ടിയത്. ഒരുപക്ഷേ ഈ എഴുപത്തൊമ്പതുകാരിയെ അടുത്ത പ്രസിഡന്റ് പദവിയില്&#x200d; കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-todayb.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
