<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>editorial &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/editorial/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 05 Jan 2026 05:00:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>editorial &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സാമ്രാജ്യത്വത്തിന്റെ നരനായാട്ട്</title>
		<link>https://www.chandrikadaily.com/naranayat-of-imperialism.html</link>
					<comments>https://www.chandrikadaily.com/naranayat-of-imperialism.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 05 Jan 2026 05:00:41 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[venezuala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372632</guid>

					<description><![CDATA[സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.]]></description>
										<content:encoded><![CDATA[<p>രാഷ്ട്രാന്തരീയ സമൂഹത്തെ നോക്കുകുത്തിയാക്കി വെനസ്വേലയില്&#x200d; അമേരിക്ക നടത്തിയ നരനായാട്ടിനെ ലോകമനസാക്ഷിയോടുള്ള സാമ്രാജ്യത്വത്തിന്റെ വെല്ലുവിളിയായി മാത്രമേ കാണാന്&#x200d; കഴിയൂ. സ്വാര്&#x200d;ത്ഥ താല്&#x200d;പര്യങ്ങള്&#x200d;ക്ക് വേണ്ടി, കെട്ടിച്ചമച്ച കഥകളുമായി ഒരു രാഷ്ട്രത്തിന്റെകൂടി പരമാധികാരത്തിനുമേല്&#x200d; അമേരിക്കയുടെ കരാള ഹസ്തങ്ങള്&#x200d; പതിയുമ്പോള്&#x200d; സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്&#x200d; രാഷഷ്ട്രം ചേര്&#x200d;ത്തു വെക്കപ്പെടുകയാണ്.</p>
<p>വെനസ്വേലയില്&#x200d; വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്‌ളോറസിനെയും പിടികൂ ടിയതായും യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുമ്പോള്&#x200d; അമേരിക്ക വെല്ലുവിളിക്കുന്നത് അവരൊഴികെയുള്ള ലോകരാജ്യങ്ങളെ ഒന്നടങ്കമാണ്. വെനസ്വേലന്&#x200d; തലസ്ഥാനമായ കാരക്കാസില്&#x200d; ഉള്&#x200d;പ്പെടെ ഏഴിടങ്ങളില്&#x200d; സ്‌ഫോടനങ്ങള്&#x200d; നടത്തുകയും ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്&#x200d; ഇതിനൊക്കെ ആരാണ് അമേരിക്കക്ക് അവകാശം നല്&#x200d;കിയത് എന്ന ചോദ്യമാണ് ലോകം ഉയര്&#x200d;ത്തുന്നത്.</p>
<p>അധികാരത്തിലെത്തിയതുമുതല്&#x200d; &#8216;അമേരിക്ക ആദ്യം&#8217; എന്ന മുദ്രാവാക്യവുമായി ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്&#x200d; ലോകത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടംമറിക്കാന്&#x200d; പര്യാപ്തമായതരത്തിലുള്ളതാണ്. അപകടകരമായ ആ നീക്കങ്ങള്&#x200d;ക്കു മുന്നില്&#x200d; വന്&#x200d;ശക്തികള്&#x200d; എ ന്നവകാശപ്പെടുന്നവര്&#x200d; സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രോത്സാഹനാജനകമായ മൗനംകൂടിച്ചേര്&#x200d;ന്നപ്പോള്&#x200d; സാമ്രാജ്യത്വം അതിന്റെ ദംഷ്ട്രകള്&#x200d; കൂടുതല്&#x200d; പുറത്തുകാണിച്ചു കൊണ്ടരിക്കുകയാണ്.</p>
<p>അമേരിക്ക നടത്തിയിട്ടുള്ള അധിനിവേശങ്ങള്&#x200d;ക്കു പിന്നിലെല്ലാം ഒളിയജണ്ടകളുണ്ടായിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. വിയറ്റ്‌നാമിലായാലും, ഇറാഖിലായായാലും, അഫ്ഗാനിസ്താനിലായാലും, ഇസ്രാഈലിനെ മുന്നില്&#x200d; നിര്&#x200d;ത്തി ഫലസ്തീനില്&#x200d; നടത്തിക്കൊണ്ടിരിക്കുന്നതിലായാലും രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ താല്&#x200d;പര്യങ്ങള്&#x200d; അതിലെല്ലാം പ്രകടമാണ്. അവയില്&#x200d; മഹാഭൂരിപക്ഷവുമാകട്ടേ എണ്ണയില്&#x200d; കണ്ണുനട്ടുള്ള തും. സെപ്തംബര്&#x200d; 11 ഭീകരാക്രമണത്തിന്റെ പേരില്&#x200d; അഫ്ഗാനിസ്താനിലും സദ്ദാമിന്റെ രാസായുധത്തിന്റെ പേരില്&#x200d; ഇറാഖിലും നടത്തിയ അധിനിവേശങ്ങളുടെയും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. വെനസ്വേലയിലും സാഹചര്യങ്ങള്&#x200d; സമാനമാണ്.</p>
<p>ഇവിടെ ഭീകരവാദത്തിനു പകരം ലഹരിയാണ് കാരണമായിക്കണ്ടെത്തിയതെന്ന മാറ്റംമാത്രമേയുള്ളൂ. വെനസ്വേലയുടെ എണ്ണയുടെ കരുതല്&#x200d; ശേഖരം അമേരിക്കയുടേതിന്റെ അഞ്ചിരട്ടിയാണ്. കിഴക്കന്&#x200d; മേഖലയിലെ ഒറിനോകോ മേഖലയില്&#x200d; ഏകദേശം 55,000 ചതുരശ്ര കിലോമീറ്റര്&#x200d; വിസ്തൃതിയില്&#x200d; വ്യാപിച്ചുകിടക്കുകയാണ് രാജ്യത്തിന്റെ എണ്ണ സമ്പത്ത്. ഇത്രയും വലിയ എണ്ണശേഖരം നിയന്ത്രിക്കാന്&#x200d; കഴിയുന്നവര്&#x200d;ക്ക് ആഗോള ഇന്ധന വിപണിയിയില്&#x200d; വലിയ സ്വാധീനം ചെലുത്താനാകും. 1998 ല്&#x200d; ഹ്യൂഗോ ഷാവേസ് ആണ് എണ്ണ വ്യവസായം ദേശസാല്&#x200d;ക്കരിച്ചത്. അതുവരെ വെനസ്വേലന്&#x200d; എണ്ണസമ്പത്ത് അമേരിക്കന്&#x200d; കമ്പനികള്&#x200d; തുച്ഛവിലയ്ക്ക് കൊള്ളയടിക്കുകയായിരുന്നു.</p>
<p>ദേശസാത്കരിച്ചതോടെ ഈ മേഖലയില്&#x200d; അമേരിക്കന്&#x200d; കമ്പനികളുടെ സ്വാധീനം പാടേ ഇല്ലാതായി. ഷാവേസിന്റെ പിന്മുറക്കാരനായി 2013 ല്&#x200d; മഡുറോ അധികാരത്തില്&#x200d; വന്നപ്പോഴും ഇതേ നയം തുടരുകയായിരുന്നു. റഷ്യയുടെയും ചൈനയുടെയും സ്വാധീനം ലാറ്റിന്&#x200d; അമേരിക്കയില്&#x200d; കുറയ്ക്കുക എന്നതും അമേരിക്കയുടെ പ്രധാന ലക്ഷ്യമാണ്. വെനസ്വേലയെ വരുതിയിലാക്കിയാല്&#x200d; മറ്റുരാജ്യങ്ങളുടെ വാണിജ്യ സാധ്യതകള്&#x200d; തകര്&#x200d;ക്കാമെന്നും എണ്ണക്കുത്തക വി ണ്ടെടുക്കാമെന്നും ഡെണാള്&#x200d;ഡ് ട്രംപ് കരുതുന്നു. ഈ ലക്ഷ്യംമുന്&#x200d; നിര്&#x200d;ത്തി മയക്കുമരുന്ന് കടത്ത് ആരോപിച്ച് പതിറ്റാണ്ടിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ട്രംപ് ഭരണകൂടം കരീബിയന്&#x200d; സമുദ്രത്തില്&#x200d; നടത്തിയത്. വെനസ്വേലയുടെ കണക്കനുസരിച്ച്, കരീബിയന്&#x200d; കടലിലും പസിഫിക് സമുദ്രത്തിലും വച്ച് 21 വെനസ്വേലന്&#x200d; ബോട്ടുകള്&#x200d; അമേരിക്കന്&#x200d; സൈന്യം ആക്രമിക്കുകയും 87 പേര്&#x200d; കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.</p>
<p>ഈ ബോട്ടുകള്&#x200d; മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതാണെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാനായിട്ടില്ല. അമേരിക്കന്&#x200d; അധിനിവേശങ്ങളില്&#x200d; പലതാല്&#x200d;പര്യങ്ങളുടെയും പേരില്&#x200d; റഷ്യയും ചൈനയും ഉള്&#x200d;പ്പെടെയുള്ള വന്&#x200d;ശക്തികള്&#x200d; സ്വീകരിച്ച സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വെനിസ്വലെ. ഫലസ്തീനുള്&#x200d;പ്പെടെയുള്ള രാഷ്ട്രങ്ങളിലൊക്കെ ചെങ്ങാതിമാരെ കൂട്ടുപിടിച്ച് സാമ്രാജ്യത്വം നടത്തിയ നിയമലംഘനങ്ങളെ കൈയ്യുംകെട്ടി നോക്കിനിന്നവര്&#x200d; ഇന്നു പക്ഷേ സ്വന്തക്കാര്&#x200d;ക്കുനേരെ അതിക്രമങ്ങള്&#x200d; അരങ്ങേറുമ്പോള്&#x200d; നഖംകടിക്കുന്ന അവസ്ഥയി ലാണ്. വിധേയത്വം അവസാനിപ്പിച്ച് സാമ്രാജ്യത്വ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാനും ലോകത്ത് നീതി പുന സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്&#x200d; ഇനിയും വൈകിക്കൂടാ എന്ന് വന്&#x200d;ശക്തികളെ ഓര്&#x200d;മിപ്പിക്കുകയാണ് വെനസ്വേലയിലെ സാഹചര്യം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/naranayat-of-imperialism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണി മുഴങ്ങുന്നത് ആര്‍ക്ക് വേണ്ടി</title>
		<link>https://www.chandrikadaily.com/for-whom-the-bell-tolls.html</link>
					<comments>https://www.chandrikadaily.com/for-whom-the-bell-tolls.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 04 Jan 2026 03:25:06 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[VELLAPPALLINATESAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372507</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>കേരള തൊഗാഡിയ വെറും പൂജ്യ ശ്രീ വെള്ളാപ്പള്ളി തന്റെ വെളിപാട് പുസ്തകമായ വെളിവുകേട് പുറത്തെടുക്കാനാരംഭിച്ചിട്ട് നാള്&#x200d; ഏറെയായി. എന്നാല്&#x200d; ഇത് ചിരിച്ചു കേട്ട് ആദ്യമൊക്കെ ഇതിനു എരിവും പുളിയും നല്&#x200d;കി പിരികറ്റിയത് മാധ്യമങ്ങളായിരുന്നു. സെന്&#x200d;സിന് പകരം സെന്&#x200d;സേഷനലിസത്തിന് പിന്നാലെ പോയ മാധ്യമങ്ങള്&#x200d; ഒടുവില്&#x200d; വസ്തുതകള്&#x200d; ചൂണ്ടിക്കാട്ടാന്&#x200d; തുടങ്ങിയതോടെ വെള്ളാപ്പള്ളി തനത് ശൈലിയിലേക്ക് ഗിയര്&#x200d; മാറ്റി. ചോദ്യം ചോദിക്കുന്നവന്റെ പേരും നാളും ഊരും വരെ ചോദിച്ച് തനിക്കു പാകമാകാത്തവനൊക്കെ തീവ്രവാദിയാക്കിയാണ് ഇപ്പോള്&#x200d; കേരള തൊഗാഡിയ വിലസുന്നത്. കേരള രാഷ്ട്രീയത്തില്&#x200d; വാ പോയ ഇത്തരം കോടാലികള്&#x200d;ക്ക് വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും സമുദായത്തിന്റെ പേര് പറഞ്ഞാണ് ഇത്തരക്കാര്&#x200d; ഗീര്&#x200d;വാണമടിക്കുന്നത്. മഹാരഥന്&#x200d;മാര്&#x200d; ഇരുന്ന വ ലിയൊരു സംഘടനയുടെ തലപ്പത്ത് ഇരുന്നു കൊണ്ടാണ് കേരളത്തിന് പരിചിതമല്ലാത്ത വിഷം വമിപ്പിക്കുന്നതെന്നതാണ് ഏറെ സങ്കടകരം. വെള്ളാപ്പള്ളിയുടേത് ഒരു സമുദായത്തിന്റേയോ സംഘടനയുടേയോ അഭിപ്രായമാണെന്നും ഇദ്ദേഹം പറഞ്ഞാല്&#x200d; സമുദായം ഒന്നടങ്കം കൂടെ നില്&#x200d;ക്കുമെന്നൊന്നും കരുതാന്&#x200d; നിര്&#x200d;വാഹമില്ല. കാരണം പൂജ്യന്&#x200d; ശ്രീ ജയിപ്പിക്കണമെന്ന് പറഞ്ഞവരൊക്കെ തോല്&#x200d;ക്കുകയും തോല്&#x200d;പിക്കണമെന്ന് പറഞ്ഞവരൊക്കെ സ്വന്തം തട്ടകത്തില്&#x200d; തന്നെ വിജയശ്രീലാ ളിതരായതും നാളിതുവരെയുള്ള ചരിത്രമാണ്. 2024 ന്റെ പകുതി തൊട്ടാണ് വെള്ളാപ്പള്ളി വര്&#x200d;ഗിയതയുടെ മണി മുഴക്കല്&#x200d; അല്&#x200d;പം വേഗത കൂട്ടിയത്. പക്ഷേ നാളിതുവരെ അദ്ദേഹത്തെ തള്ളാനോ ഇത്തരം വിഷലിപ്തമായ പ്രസ്താവനക്കെതിരെ നിയമപരമായി ചെറുവിരലനക്കാനോ പിണറായി സര്&#x200d;ക്കാര്&#x200d; തയ്യാറായിട്ടില്ലെന്നത് തന്നെ ഇതിനു പിന്നിലെ അന്തര്&#x200d;ധാര വെളിപ്പെടുത്തുന്നതാണ്. മണി മുഴക്കുന്നത് വെള്ളാപ്പള്ളിയാണെങ്കിലും മണി ആര്&#x200d;ക്ക് വേണ്ടി മുഴ ക്കുന്നുവെന്നത് ഏറെ പ്രസക്തമാണ്.</p>
<p>സ്വന്തം മകനായി ഒരു പാര്&#x200d;ട്ടി തന്നെ തുടങ്ങി അതിനെ ബി.ജെ.പിക്കൊപ്പവും താന്&#x200d; പിണറായിക്കൊപ്പവുമെന്ന് പ്രഖ്യാപിക്കുക വഴി രണ്ട് വള്ളത്തില്&#x200d; കാലിട്ടാണ് അദ്ദേഹം തുടുരുന്നത്. മകനെ നേതാവാക്കി ആരംഭിച്ച പാര്&#x200d;ട്ടിക്ക് പടവലത്തിന്റെ വളര്&#x200d;ച്ചയാണ്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; 300 സീറ്റുകളില്&#x200d; മത്സരിച്ച് രണ്ടിടത്ത് ജയിച്ചത് വരെ അതിന്റെ ശക്തി എത്തി നില്&#x200d;ക്കുന്നു. വെള്ളാപ്പള്ളിയുടെ അടുത്ത കാലത്തെ പ്രസ്താവനകള്&#x200d; ഒന്ന് പരിശോധിച്ചാല്&#x200d;</p>
<p>അടുത്ത കാലത്തെ പ്രസ്താവനകള്&#x200d; ഒന്ന് പരിശോധിച്ചാല്&#x200d; ഒരു കാര്യം മനസിലാവും. ഇസഡ് കാറ്റഗറി സുരക്ഷക്കുള്ള നന്ദി കേന്ദ്രത്തേയും മൈക്രോ ഫിനാന്&#x200d;സ് തട്ടിപ്പു കേസില്&#x200d; എടുത്ത 21 കേസുകളില്&#x200d; കുറ്റപത്രം അനങ്ങാത്തതിന്റെ നന്ദി പിണറായിയോടും കാണിക്കുക എന്നതാണ് ഇപ്പോള്&#x200d; ടിയാന്റെ വര്&#x200d;ഗീയ കാര്&#x200d;ഡിനു പിന്നില്&#x200d;. മൈക്രോ ഫിനാന്&#x200d;സ് കേസ് നിലനില്&#x200d;ക്കുന്നതിനാല്&#x200d; സമുദായാംഗങ്ങള്&#x200d;ക്ക് ചെറിയ പലിശയില്&#x200d; സര്&#x200d;ക്കാര്&#x200d; വായ്പ ഇപ്പോള്&#x200d; ലഭിക്കുന്നില്ലെന്നതാണ് വെള്ളാപ്പള്ളിയുടെ വിപ്ലവം കാരണം സമുദായത്തിനുണ്ടായ നേട്ടം. പിന്നാക്ക വികസന കോര്&#x200d;പറേഷനില്&#x200d; നിന്നും 15 കോടി 85 ലക്ഷം രൂപ വായ്പ എടുത്ത് സമുദായ സംഘടനക്ക് കീഴിലുള്ള സംഘങ്ങള്&#x200d;ക്ക് കൊള്ളപ്പലിശക്ക് മറിച്ചു നല്&#x200d;കിയെന്നതാണ് കേസ്. 2016ല്&#x200d; വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വിജിലന്&#x200d;സ് കേസെടുത്തത്. അന്വേഷണം പൂര്&#x200d;ത്തിയാക്കി 21 കേസുകളില്&#x200d; വിജിലന്&#x200d;സ് കുറ്റപത്രം നല്&#x200d;കിയതാണ്. എന്നാല്&#x200d; ഒരു കേസില്&#x200d; പോലും കോടതിയില്&#x200d; കുറ്റപത്രം എത്തിയില്ല. അതാണ് കേരള സര്&#x200d;ക്കാറും വെള്ളാപ്പള്ളിയും തമ്മിലുള്ള അന്തര്&#x200d;ധാര. തീര്&#x200d;ന്നില്ല, പിണറായി സര്&#x200d;ക്കാര്&#x200d; മൂന്നു കോടി രൂപയാണ് വെള്ളാപ്പള്ളിയുടെ കുടുംബ ക്ഷേത്ര നവീകരണത്തിന് നല്&#x200d;കിയത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ. ഭരണ വിരുദ്ധ വികാരവും ശബരിമലയിലെ പെരും കൊള്ളയും കാരണം കാരണഭൂതവും സംഘവുമടങ്ങിയ ഇന്ത്യയിലെ അവസാനത്തെ ഇടത് മന്ത്രിസഭയുടെ അന്ത്യ കൂദാശക്ക് ഇനി ഏതാനും നാളുകള്&#x200d; മാത്രമേ ബാക്കിയുള്ളു എന്ന് തോറ്റാലും മൂര്&#x200d;ത്തവും അമൂര്&#x200d;ത്തവുമടക്കം കടിച്ചാല്&#x200d; പൊട്ടാത്ത ശങ്കരാടി സ്‌റ്റൈല്&#x200d; ന്യായം ചമക്കുന്ന കേരളത്തിലെ പാര്&#x200d;ട്ടി സെക്രട്ടറി മുതല്&#x200d; അണ്ടിമുക്ക് സഖാക്കള്&#x200d;ക്ക് വരെ അറിയാം.</p>
<p>എന്നാല്&#x200d; പിന്നെ ന്യൂനപക്ഷത്തെ ഒതുക്കി ഭൂരിപക്ഷത്തെ പ്രചോദിപ്പിക്കുന്ന ഒരാള്&#x200d; കൂടെ നില്&#x200d;ക്കട്ടെ എന്ന മൗനാനുവാദമാണ് കേരള തൊഗാഡിയയുടെ ഇപ്പോഴത്തെ ഈ കോപ്രായങ്ങള്&#x200d;ക്കു പിന്നിലെന്ന് നിസംശയം പറയാം. പിണറായി സര്&#x200d;ക്കാര്&#x200d; പ്രതിസന്ധിയില്&#x200d; നില്&#x200d;ക്കുന്ന സമയത്തെല്ലാം രക്ഷകനായി വെള്ളാപ്പള്ളി എത്തും. സ്വര്&#x200d;ണക്കൊള്ളയില്&#x200d; സര്&#x200d;ക്കാറും പാര്&#x200d;ട്ടിയും അടിമുടി നാണം കെട്ട് കിടക്കുന്ന സമയത്ത് ചര്&#x200d;ച്ച മാറ്റാന്&#x200d; ഇത്തരമൊന്ന് പ്രതീക്ഷിച്ചതുമാണ്. മദ്യം പാടില്ലെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തിരുന്നാണ് മദ്യവ്യവ സായിയായ പൂജ്യനിയ വെള്ളാപ്പള്ളി ആവശ്യാനുസരണം വര്&#x200d;ഗീയത കത്തിച്ചു വിടുന്നത്. എന്നിട്ട് അവസാനം കിലുക്കം സിനിമയില്&#x200d; രേവതി അവതരിപ്പിച്ച കഥാപാത്രം എല്ലാം എറിഞ്ഞുടച്ച ശേഷം ഇത്രയല്ലേ ഞാന്&#x200d; ചെയ്തുള്ളൂ എന്ന് പറയും പോലെയാണ് ഇപ്പോള്&#x200d; വെള്ളാപ്പള്ളിയുടെ പ്രതി കരണം. സ്വയം ഊതിവീര്&#x200d;പ്പിച്ച് താന്&#x200d; എന്തോ വലിയ സാധ നമാണെന്ന് കരുതി നടക്കുന്നതിനിടെയാണ് മാധ്യമ പ്രവര്&#x200d;ത്തകനായ റഈസ് റഷിദ് വസ്തുതകളുടെ പിന്&#x200d;ബലത്തില്&#x200d; ഒരു ചോദ്യം ചോദിച്ചത്. ദേ കിടിക്കുന്നു. അതുവരെ ഉണ്ടായിരുന്ന എല്ലാ കാറ്റും ശു&#8230;ന്ന് തീര്&#x200d;ന്നു. ഇത്തരക്കാരൊക്കെ ഇത്രയേ ഉള്ളൂ. ഇത് മനസിലാക്കാന്&#x200d; കാരണക്കാരനായ മാധ്യമ പ്രവര്&#x200d;ത്തകനിരിക്കട്ടെ ഒരു കുതിരപ്പവന്&#x200d;. നാണം കെട്ട സ്ഥിതിക്ക് പിന്നെ കലിപ്പ് മോഡാണ് കണ്ടത്. ചോദ്യം ചോദിച്ചവന്റെ നാടും വീടും ആലോചിച്ച് തിവ്രവാ ദിയാക്കി. തനി ഉത്തരേന്ത്യന്&#x200d; സംഘി മാതൃക. എന്നിട്ടും പൊതിഞ്ഞു പിടിച്ച മാലിന്യം കളയാന്&#x200d; കേരളത്തിലെ ഭരണകര്&#x200d;ത്താക്കള്&#x200d;ക്ക് സാധിക്കുന്നില്ല. ഓരോരോ അവസ്ഥകള്&#x200d;. ബി.ജെ.പി ഭരണത്തില്&#x200d; വെള്ളാപ്പള്ളിക്ക് ഇത് പറയാം. ബി.ജെ.പിയാണോ സി.ജെ.പിയാണോ സി.പി.എമ്മാണോ ഭരിക്കുന്നതെന്ന കണ്&#x200d;ഫ്യൂഷനുള്ളതിനാല്&#x200d; പിണറായി ഭരണത്തിലും ഇത് തന്നെ പറയുമ്പോഴും ഒന്നും കണ്ടില്ലെന്നു നടിച്ച് ചത്തതു പോലെ കിടക്കുകയാണ് ആഭ്യന്തര വകുപ്പ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/for-whom-the-bell-tolls.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അട്ടിമറിക്കപ്പെടുന്ന എസ്.ഐ.ടി അന്വേഷണം</title>
		<link>https://www.chandrikadaily.com/sit-investigation-to-be-sabotaged.html</link>
					<comments>https://www.chandrikadaily.com/sit-investigation-to-be-sabotaged.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sat, 03 Jan 2026 01:56:22 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayigoverment]]></category>
		<category><![CDATA[Sabarimalagoldtheftcase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372329</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>ശബരിമല സ്വര്&#x200d;ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മേല്&#x200d;നോട്ടത്തില്&#x200d; നടക്കുന്ന എ സ്.ഐ.ടി അന്വേഷണം അട്ടിമറിക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് പിണറായി സര്&#x200d;ക്കാര്&#x200d;. അന്വേഷണ ഫലമായി പാര്&#x200d;ട്ടി നേതാക്കളും സര്&#x200d;ക്കാറിലെ പ്രമുഖരും അഴിയെണ്ണിക്കൊണ്ടിരിക്കുമ്പോള്&#x200d;, അവസാന ഘട്ടത്തില്&#x200d; കൂടുതല്&#x200d; അറസ്റ്റുകളുണ്ടാകുമെന്ന ഭയപ്പാടാണ് അന്വേഷണം സുഖമമായി മുന്നോട്ടുപോകുന്നതിന് മുന്നില്&#x200d; വിലങ്ങുതടിയായി നിലയുറപ്പിക്കാന്&#x200d; സര്&#x200d;ക്കാറിനെ പ്രേരിപ്പിക്കുന്നത്. അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള ഇടപെടലുകള്&#x200d; സര്&#x200d;ക്കാറിന്റെ ഭാഗത്തു നിന്ന് തുടക്കത്തില്&#x200d; തന്നെയുണ്ടായിരുന്നു. കോടതി നിര്&#x200d;ദ്ദേശ പ്രകാരം നടപടിക്രമങ്ങള്&#x200d; വേഗത്തില്&#x200d; പുരോഗമിക്കുകയും, ഉണ്ണികൃഷ്ണന്&#x200d; പോറ്റിയില്&#x200d; നിന്നാരംഭിച്ച് ദേവസ്വംബോര്&#x200d;ഡ് ഉദ്യോഗസ്ഥരുടെയും ചെയര്&#x200d;മാന്&#x200d;മാരുടെയുമൊക്കെ ചോദ്യംചെയ്യലും അറസ്റ്റുമെല്ലാം താമസംവിനാ നടക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; ദേവസ്വംബോര്&#x200d;ഡ് മുന്&#x200d;പ്രസിഡന്റുമാരായ എ. വാ സുവും എം. പത്മകുമാറും അറസ്റ്റിലായതോടെ സര്&#x200d;ക്കാറിന്റെയും സി.പി.എമ്മിന്റെയും നെഞ്ചിടിപ്പ് വര്&#x200d;ധിക്കുന്നതാണ് പിന്നീട് കാണാനായത്. പത്മകുമാറിന്റെ വെളിപ്പെടുത്തലുകള്&#x200d; പുറത്തുവന്ന സാഹചര്യത്തില്&#x200d; വിശേഷിച്ചും. ദൈവംപോലൊരാളുടെ നിര്&#x200d;ദ്ദേശപ്രകാരമായിരുന്നു സ്വര്&#x200d;ണപ്പാളി ചെമ്പുപാളിയെന്ന് തിരുത്തിയതെന്ന അദ്ദേഹത്തിന്റെ മൊഴി സാക്ഷാല്&#x200d; പിണറായി വിജയനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന വിലയിരുത്തല്&#x200d; വ്യാപകമായി നടക്കുകയുണ്ടായി.</p>
<p>ഇതിനുശേഷമാണ് അന്വഷണം ഒച്ചിന്റെ വേഗതയിലേക്ക് മാറിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലം കൂടിയുള്ളപ്പോള്&#x200d; കേസ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് നീങ്ങുന്നതും സംശയത്തിന്റെ നിയലില്&#x200d; നില്&#x200d;ക്കുന്ന മുന്&#x200d;മന്ത്രി ഉള്&#x200d;പ്പെടെ ചോദ്യംചെയ്യലിന് വിധേയമാക്കപ്പെടുന്നതുമെല്ലാം സര്&#x200d;ക്കാറിനും പാര്&#x200d;ട്ടിക്കും ഓര്&#x200d;ക്കാന്&#x200d; പോലും കഴിയാത്ത കാര്യങ്ങളായിരുന്നു. അന്വേഷണം ഇഴയുന്നുണ്ടെന്ന് കൃത്യമായി ബോധ്യപ്പെട്ട കോടതി, ഒരു ഘട്ടത്തില്&#x200d; ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്യുകയുണ്ടായി. എന്നാലിപ്പോള്&#x200d; അന്വേഷണം തടസപ്പെടുത്താന്&#x200d; സര്&#x200d;ക്കാര്&#x200d; നടത്തിയിട്ടുള്ള വഴിവിട്ട ശ്രമങ്ങള്&#x200d; പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേതൃത്വത്തിലേക്ക് എസ്.ഐ.ടി എത്തിച്ചേരാതിരിക്കാനുള്ള എല്ലാ മുന്&#x200d;കരുതലുകളും കൈക്കൊണ്ടുവെന്നുമാത്രമല്ല, പ്രതിപക്ഷത്തെ കേസിന്റെ ഭാഗമാക്കാനുള്ള ഗൂഢശ്രമങ്ങളും നടത്തിക്കൊണ്ടരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സി.പി.എം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സി.ഐമാരെകൂടി അന്വേഷണ സംഘത്തില്&#x200d; നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മുന്നില്&#x200d; വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്നാണ് ഇക്കാര്യത്തില്&#x200d; സര്&#x200d;ക്കാറിനുള്ള ന്യായം. എന്നാല്&#x200d; ഈ പേരുകള്&#x200d; വന്നതിന് പിന്നില്&#x200d; സംസ്ഥാനത്തെ രണ്ട് മുതിര്&#x200d;ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സി.പി.എമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയി രിക്കുകയാണ്. ക്രമസമാധാന ചുമതലയില്&#x200d; ഇരുന്നപ്പോള്&#x200d; ഇതേ ഉദ്യോഗസ്ഥന്&#x200d; കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d;ക്കെതിരെ കള്ളക്കേസുകള്&#x200d; ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചിരിക്കുന്നു.</p>
<p>മുതിര്&#x200d;ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്&#x200d; എസ്.ഐ.ടിയെ സ്വാധീനിക്കാന്&#x200d; ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്&#x200d;ന്നിരുന്നു. അവരുടെ ഇടപെടലും എസ്.ഐ.ടിയെ നിര്&#x200d;വീര്യമാക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ഈ നീക്കത്തിന് പിന്നിലുണ്ട്. എസ്.ഐ.ടിയുടെ നീക്കങ്ങള്&#x200d; സര്&#x200d;ക്കാരിലേക്ക് ചോര്&#x200d;ത്തുകയും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാര്&#x200d;ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ഉണ്ണികൃഷ്ണന്&#x200d; പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ പേരില്&#x200d; യു.ഡി.എഫ് കണ്&#x200d;വീനര്&#x200d; അടൂര്&#x200d; പ്രകാശിനെ ചോദ്യംചെയ്യലിന് വിധേയമാക്കാനുള്ള നീക്കവും മുന്&#x200d; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യംചെയ്യല്&#x200d; ഒളിപ്പിച്ചുവെച്ചതുമെല്ലാം ഈ ഉദ്യോഗസ്ഥ സംഘത്തിന്റെ ഗൂഢ നീക്കങ്ങളുടെ ഭാഗമായിതന്നെയാണെന്നത് സുവ്യക്തമാണ്. ഏതായാലും ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണത്തെ അട്ടിമറിക്കാനുള്ള സര്&#x200d;ക്കാറിന്റെ ശ്രമം നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായിക്കണ്ട് നടപടി സ്വീകരിക്കാന്&#x200d; നിയമപീഠത്തിന്റെ ഭാഗത്തുനിന്നുതന്നെ ശക്തമായ ഇടപെടല്&#x200d; അനിവാര്യമാണ്. അന്വേഷണ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ദിവസങ്ങള്&#x200d; മാത്രം ബാക്കിനില്&#x200d;ക്കെയുള്ള സര്&#x200d;ക്കാറിന്റെ രാഷ്ട്രീയ നീക്കങ്ങളെ തടുത്തു നിര്&#x200d;ത്താന്&#x200d; കഴിയാത്തപക്ഷം ശബരിമല സ്വര്&#x200d;ണമോഷണക്കേസ് അട്ടിമറിക്കപ്പെടുമെന്ന കാര്യത്തില്&#x200d; സംശയമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sit-investigation-to-be-sabotaged.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേടിപ്പെടുത്തുന്ന ആരോഗ്യരംഗം</title>
		<link>https://www.chandrikadaily.com/scary-health-care.html</link>
					<comments>https://www.chandrikadaily.com/scary-health-care.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 02 Jan 2026 03:09:06 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[health]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372177</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്&#x200d; ഡയാലിസിസ് കഴിഞ്ഞതിന് പിന്നാലെ രണ്ട് രോഗികള്&#x200d; മരണമടഞ്ഞ സംഭവം കേരളത്തിന്റെ ആരോഗ്യമേഖലയില്&#x200d; വ ലിയ ആശങ്കയുണ്ടാക്കുന്നതാണ്. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്&#x200d; (60) എന്നിവരാണ് മരിച്ചത്. അണുബാധയെ തുടര്&#x200d;ന്നാണ് മരണം എന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. 25ന് ഡയാലിസിസ് ചെയ്തത് 26 പേരാണ്. ഇതില്&#x200d; 6 പേര്&#x200d;ക്ക് അസ്വസ്ഥത ഉണ്ടാകുകയും രോഗികളില്&#x200d; രണ്ട് പേര്&#x200d;ക്ക് ജീവന്&#x200d; നഷ്ടപ്പെടുകയും ചെയ്തു.<br />
മരിച്ച രാമചന്ദ്രന് ഡയാലിസിസ് ചെയ്യുന്നതിന് മുന്&#x200d;പ് ആരോഗ്യപ്രശ്നങ്ങള്&#x200d; ഉണ്ടായിരുന്നില്ലെന്നും ഡയാലിസിസ് ചെയ്തുകൊണ്ടിരുന്നപ്പോള്&#x200d; വിറയല്&#x200d; ഉണ്ടായി, രക്തം ഛര്&#x200d;ദ്ദിച്ചതായും ബന്ധുക്കള്&#x200d; ആരോപിച്ചു. ആശുപത്രിയില്&#x200d; നിന്ന് വേണ്ട പരിഗണന കിട്ടിയില്ലെന്നും ഗുരുതരാവസ്ഥയിലായിട്ടും മെഡിക്കല്&#x200d; കോളജിലേക്ക് റഫര്&#x200d; ചെയ്തത് വൈകിട്ട് കുടുംബം ആവശ്യപ്പെട്ടപ്പോള്&#x200d; മാത്രമാണെന്നും ആരോപണമുണ്ട്. വണ്ടാനം മെഡിക്കല്&#x200d; കോളജില്&#x200d; എത്തിയപ്പോള്&#x200d; ഐ.സി.യു ഒഴിവില്ലായിരുന്നു. തുടര്&#x200d;ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. ഗുരുതരാവസ്ഥയില്&#x200d; ഹരിപ്പാട് ആശുപത്രിയില്&#x200d; നിന്ന് വണ്ടാനത്തേക്ക് റഫര്&#x200d; ചെയ്തത് ഐ.സി.യുവില്&#x200d; ഒഴിവുണ്ടോ എന്ന് പോലും നോക്കാതെയാണ് എന്നും ബന്ധുക്കള്&#x200d; പറയുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫീസില്&#x200d; വിളിച്ചപ്പോള്&#x200d; വിഷയം അറിയില്ലെ ന്നായിരുന്നു പ്രതികരണമെന്നും കുടുംബം പറയുന്നു. ആരോഗ്യ മന്ത്രി ഒന്നും അറിയുന്നില്ല. മന്ത്രി വര്&#x200d;ഷത്തില്&#x200d; ഒരിക്കലെങ്കിലും സര്&#x200d;ക്കാര്&#x200d; ആശുപത്രികളില്&#x200d; ഒന്ന് സന്ദര്&#x200d;ശനം നടത്തണം. മൈക്കിന് മുന്നില്&#x200d;മാത്രം വന്നു നിന്നിട്ട് ഒരു കാര്യവുമില്ലെന്നുമുള്ള രാമചന്ദ്രന്റെ ബന്ധുക്കളുടെ അഭിപ്രായം കേരളത്തിലെ ഓരോ പാവപ്പെട്ടവന്റെയും അഭിപ്രായമാണ്.<br />
അണുബാധയാണ് മരണകാരണമെന്ന പ്രാഥമിക നിഗമനങ്ങളും ബന്ധുക്കളുടെ ആരോപണങ്ങളും ഗൗരവകരമായ ചില ചോദ്യങ്ങള്&#x200d; ഉയര്&#x200d;ത്തുന്നു. 26 പേര്&#x200d; ഡയാലിസിസിന് വിധേയരായതില്&#x200d; ആറ് പേര്&#x200d;ക്ക് ശാരീരിക അസ്വസ്ഥതകള്&#x200d; ഉണ്ടാകുകയും അതില്&#x200d; രണ്ട് പേരുടെ ജീവന്&#x200d; നഷ്ടപ്പെടുകയും ചെയ്തു എന്നത് ചികിത്സാ സുരക്ഷാ മാനദണ്ഡങ്ങളിലെ പാളിച്ചകളിലേക്കാണ് വിരല്&#x200d; ചൂണ്ടുന്നത്.<br />
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വീഴ്ചകള്&#x200d; ആവര്&#x200d;ത്തിക്കുന്ന കാഴ്ചകളാകുമ്പോഴും, മറുപടിയില്ലാത്ത ചോദ്യങ്ങള്&#x200d; നിരവധിയാണ് ഉയരുന്നത്. അന്താരാഷ്ട്ര നിലവാരമെന്നും &#8216;നമ്പര്&#x200d; വണ്&#x200d;&#8217; എന്നും അവകാശപ്പെടുമ്പോഴും സമീപകാലത്തായി സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d; ആശുപത്രികളില്&#x200d;നിന്ന് പുറത്തുവരുന്ന വാര്&#x200d;ത്തകള്&#x200d; ഈ അവകാശവാദങ്ങളെ പരിഹസിക്കുന്നതാണ്. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്&#x200d; കത്രിക മറന്നുവെച്ച സംഭവം മുതല്&#x200d; ചികിത്സയ്‌ക്കെത്തിയ കുഞ്ഞിന്റെറെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സാഹചര്യം വരെ നീളുന്ന വീഴ്ചകള്&#x200d; ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ഐ.സി.യുകളില്&#x200d; പോലും രോഗികള്&#x200d; സുരക്ഷിതരല്ലാത്ത അവസ്ഥയും മരുന്നുകളുടെയും ഉപകരണങ്ങളുടെയും അഭാവം മൂലം ശസ്ത്രക്രിയകള്&#x200d; മുടങ്ങുന്നതും ഭരണകൂടത്തിന് ചേര്&#x200d;ന്നതല്ല.<br />
സംവിധാനങ്ങളുടെ പോരായ്മയും ഉത്തരവാദിത്തമില്ലായ്മയുമാണ് ഇത്തരം വീഴ്ചകളുടെ പ്രധാന കാരണം. ഹരിപ്പാട് സംഭവത്തില്&#x200d; ഡയാലിസിസ് ഉപകരണങ്ങളുടെയും ജലത്തിന്റെയും ഗുണനിലവാരം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്&#x200d; ഇത്തരം പരിശോധനകള്&#x200d; ദുരന്തങ്ങള്&#x200d; സംഭവിച്ചതിന് ശേഷം മാത്രം നടത്തേണ്ട ഒന്നല്ല. കൃത്യമായ ഇടവേളകളില്&#x200d; നടത്തേണ്ട &#8216;ക്വാളിറ്റി ഓഡിറ്റിംഗ്&#8217; സംവിധാനത്തിലെ വീഴ്ച്ചയാണ് ഇവിടെ പ്രകടമാകുന്നത്. ഓരോ മരണവും റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുമ്പോള്&#x200d; അന്വേഷണ പ്രഖ്യാപനങ്ങള്&#x200d; ഉണ്ടാകാറുണ്ടെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങളോ കുറ്റക്കാര്&#x200d;ക്കെതിരെയുള്ള കര്&#x200d;ശന നടപടികളോ ഉണ്ടാകാത്തതാണ് വീഴ്ചകള്&#x200d; ആവര്&#x200d;ത്തിക്കാന്&#x200d; കാരണം. കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യാഥാര്&#x200d;ത്ഥ്യങ്ങളെ മൂടിവെച്ചുകൊണ്ടുള്ള പ്രചാരണങ്ങളാണ്. സര്&#x200d;ക്കാരിന്റെ കൊള്ളരുതായ്മകള്&#x200d; തുറന്നുപറയുന്ന ഡോക്ടര്&#x200d;മാര്&#x200d;ക്കെതിരെ പ്രതികാര നടപടികള്&#x200d; സ്വീകരിക്കുന്നതും പിഴവുകള്&#x200d; ചൂണ്ടിക്കാട്ടുന്നവരെ ശത്രുക്കളായി കാണുന്ന രീതിയും ആരോഗ്യകരമായ ഒരു സമൂഹത്തിന് ഗുണകരമല്ല. ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ളവര്&#x200d; കേവലം പ്രസ്താവനകളില്&#x200d; ഒതുങ്ങാതെ, താഴെത്തട്ടിലുള്ള ആശുപത്രികളുടെ പ്രവര്&#x200d;ത്തനക്ഷമത ഉറപ്പു വരുത്താന്&#x200d; തയ്യാറാകണം.<br />
ആരോഗ്യരംഗത്തെ കേരളത്തിന്റെ മുന്&#x200d;കാല നേട്ടങ്ങളെ മുന്&#x200d;നിര്&#x200d;ത്തി വര്&#x200d;ത്തമാനകാലത്തെ വീഴ്ചകളെ ന്യായികരിക്കുന്നത് അപകടകരമാണ്. ജനങ്ങളുടെ ജീവന്&#x200d; വെച്ചുള്ള പരീക്ഷണങ്ങള്&#x200d; അനുവദിക്കാനാവില്ല. ഹരിപ്പാട് സംഭവത്തില്&#x200d; നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്&#x200d;ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം, സംസ്ഥാനത്തെ മുഴുവന്&#x200d; ഡയാലിസിസ് കേന്ദ്രങ്ങളിലും മറ്റ് തീവ്രപരിചരണ വിഭാഗങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്&#x200d; സര്&#x200d;ക്കാര്&#x200d; അടിയന്തരമായി തയ്യാറാകണം. വീമ്പു പറച്ചിലുകള്&#x200d;ക്കപ്പുറം സുരക്ഷിതമായ ചികിത്സ ഉറപ്പാക്കുക എന്നതാണ് ഒരു ജനാധിപത്യ സര്&#x200d;ക്കാരിന്റെ പ്രാഥമിക കടമ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/scary-health-care.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലകും പിടിയും ഇളകിയ ഇടതുമുന്നണി</title>
		<link>https://www.chandrikadaily.com/the-left-front-with-the-cloth-and-handle-shaken.html</link>
					<comments>https://www.chandrikadaily.com/the-left-front-with-the-cloth-and-handle-shaken.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 01 Jan 2026 02:12:23 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[cpim]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372007</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>തദ്ദേശ തിരഞ്ഞെടുപ്പ് തോല്&#x200d;വിയുമായി ബന്ധപ്പെട്ട് സി.പി.എം വസ്തുതകള്&#x200d; മറച്ചുവെക്കുന്നുവെന്ന സി.പി.ഐയുടെ വിലയിരുത്തല്&#x200d; തിരഞ്ഞെടുപ്പ് പരാജയ ത്തെത്തുടര്&#x200d;ന്ന് ഇടതുമുന്നണിയുടെ അലകുംപിടിയും തകര്&#x200d;ന്നിരിക്കുന്നു എന്നതിന്റെ സൂചനയാണ്. അന്ധര്&#x200d; ആനയെ വര്&#x200d;ണിച്ചതുപോലെ മുന്നണിയിലെ ഓരോ കക്ഷിയും ഓരോ രീതിയില്&#x200d; പരാജയത്തെ വിലയിരുത്തുമ്പോള്&#x200d;, അത് വ്യക്തമാക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമല്ല ആ സംവിധാനത്തിന് ക്ഷതമേല്&#x200d;പ്പിച്ചത് എന്നതാണ്. ഏകാധിപത്യത്തിനും ധാര്&#x200d;ഷ്ട്യത്തിനുമെതിരെ ഇടതുമുന്നണിയില്&#x200d; കാലങ്ങളായി നിലനില്&#x200d;ക്കുന്ന എതിര്&#x200d;പ്പ് എല്ലാ സീമകളും ലംഘിച്ചിരിക്കുന്നുവെന്ന് ഓരോകക്ഷികളും തങ്ങളുടേതായ വിലയിരുത്തലുകളിലൂടെ തുറന്നുപറയുകയാണ്. ആര്&#x200d;.ജെ.ഡി ഉള്&#x200d;പ്പെടെയുള്ള ഇതരകക്ഷികളും സമാനമായ രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് പങ്കുവെച്ചത്. നേതൃത്വം പുറത്തുപറയാന്&#x200d; ധൈര്യംകാണിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയെയും സര്&#x200d;ക്കാറിനെയും സി.പി.എമ്മിനെയുമെല്ലാം തൊരിയുലിക്കുന്ന ചര്&#x200d;ച്ചകളാണ് ഘടകകക്ഷികള്&#x200d;ക്കുള്ളില്&#x200d; നടന്നിട്ടുള്ളത് എന്നത് നഗ്‌നമായ യാഥാര്&#x200d;ത്ഥ്യമാണ്. ശബരിമല സ്വര്&#x200d;ണക്കൊള്ള തോല്&#x200d;വിക്ക് കാരണമായെന്നും ഇതില്&#x200d; കൃത്യമായ വിലയിരുത്തല്&#x200d; വേണമെന്നുമാണ് സി.പി.ഐ എക്‌സിക്യൂട്ടിവ് യോഗത്തില്&#x200d; ഉയര്&#x200d;ന്ന വിമര്&#x200d;ശനം. ഭരണ വിരുദ്ധ വികാരം പ്രകടമായെന്നും പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചുവെന്നും അവര്&#x200d; വിലയിരുത്തുന്നു. മൂന്നാം ഭരണത്തിനായി കാലതാമസം ഇല്ലാതെ രംഗത്തിറങ്ങണം, വിവധ ജനവിഭാഗങ്ങള്&#x200d; എല്&#x200d;.ഡി.എഫില്&#x200d; നിന്ന് അകന്നതിന്റെ കാരണം കണ്ടെത്തണം, തിരുത്തല്&#x200d; വരുത്താന്&#x200d; എല്&#x200d;.ഡി.എഫിന് കഴിയണം, ജനങ്ങള്&#x200d; തന്നെയാണ് വലിയവര്&#x200d; എന്ന തിരിച്ചറിവുണ്ടാകണം തുടങ്ങിയ നിര്&#x200d;ദ്ദേശങ്ങള്&#x200d; മുന്നോട്ടുവെക്കുന്ന പാര്&#x200d;ട്ടി, യോഗങ്ങളില്&#x200d; നേതൃത്വത്തിനെതിരെ വിമര്&#x200d;ശനമുണ്ടായെന്ന് തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. സി.പി.ഐ ചതിയന്&#x200d; ചന്തുവാണെന്നും പത്തുവര്&#x200d;ഷം എല്ലാം നേടിയിട്ട് സര്&#x200d;ക്കാരിനെ തള്ളിപ്പറയുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ വിമര്&#x200d;ശനത്തിനും മറയില്ലാതെ മറുപടി നല്&#x200d;കാനും പാര്&#x200d;ട്ടി സെക്രട്ടറി തയാറായിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെ താന്&#x200d; കാറില്&#x200d; കയറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം വെള്ളാപ്പള്ളി യഥാര്&#x200d;ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്&#x200d; വിലയിരുത്തണമെന്നു കൂടിപ്പറഞ്ഞുവെച്ചിരിക്കുന്നു.<br />
സി.പി.ഐയുടെ വിലയിരുത്തലുകളിലെ ഓരോ വാചകങ്ങളും സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യംവെച്ചുള്ളതാണെന്നത് പ്രത്യേകിച്ച് ആര്&#x200d;ക്കും കൊടുക്കേണ്ടതില്ല. ഓരോവാക്കും തങ്ങളുടെ ഹൃദയത്തില്&#x200d; തറക്കാന്&#x200d; പര്യാപ്തമാണെന്നത് പിണറായി വിജയന്റെ മറുപടിയില്&#x200d; നിന്ന് തന്നെ വ്യക്തമാണ്. അതേ സമയം എം.വി ഗോവിന്ദന്റെ മറുപടി വ്യക്തമാക്കുന്നത് അങ്ങാടിപ്പാട്ട് ഇനിയും അരമന രഹസ്യമാക്കിവെക്കുന്നതില്&#x200d; അര്&#x200d;ത്ഥമില്ലെന്നതു തന്നെയാണ്. സംസ്ഥാന ഭരണം തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; ചര്&#x200d;ച്ചയാക്കപ്പെട്ടിട്ടില്ലെന്നായിരുന്നു ഫലംപുറത്തുവന്നതിന് പിന്നാലെയുള്ള പിണറായിയുടെയും പാര്&#x200d;ട്ടിയുടെയും ഒരേ സ്വരത്തിലുള്ള അഭിപ്രായ പ്രകടനം. എന്നാല്&#x200d; പിണറായി ഇപ്പോഴും അതില്&#x200d; ഉറച്ചുനില്&#x200d;ക്കുന്നുണ്ടെങ്കിലും ശബരിമല വിഷയം ചര്&#x200d;ച്ച ചെയ്യപ്പെ ട്ടുവെന്ന് എം.വി ഗോവിന്ദന്&#x200d; നിലപാട് മാറ്റിയിരിക്കുകയാണ്. ജയിലിലകപ്പെട്ടിട്ടും പത്മകുമാറിനെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ ന്യായീകരിക്കുകയുമായിരുന്നു സി.പി.എമ്മെങ്കില്&#x200d; അക്കാര്യത്തില്&#x200d; മുന്നണിക്കുള്ളിലെ കടുത്ത അതൃപ്തിയാണ് സി.പി.ഐ ഇപ്പോള്&#x200d; പങ്കുവെക്കുന്നത്. തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ച് ശബരിമല സ്വര്&#x200d;ണക്കൊള്ളയില്&#x200d; നിന്ന് ശ്രദ്ധതിരിക്കാന്&#x200d; സി.പി.എം രാഹുല്&#x200d; മാങ്കുട്ടത്തില്&#x200d; വിഷയം ഉയര്&#x200d;ത്തിക്കൊ ണ്ടുവന്നതിലുള്ള അതൃപ്തിയും സി.പി.ഐയുടെ താരതമ്യത്തില്&#x200d; പ്രകടമാണ്. മൂന്നാം ഭരണത്തെക്കുറിച്ച് മലര്&#x200d; പൊടിക്കാരന്റെ സ്വപ്നംകണക്കെ പിണറായിയും കൂട്ടരും ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്&#x200d;, ഭരണത്തുടര്&#x200d;ച്ചക്ക് കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്&#x200d; തന്നെ വേണ്ടിവരുമെന്നുള്ള വിലയിരുത്തല്&#x200d;, സി.പി.എം വിചാരിക്കന്നതുപോലെയോ തീരുമാനിക്കുന്നതുപോലെയോ അല്ല കാര്യങ്ങള്&#x200d; എന്ന സി.പി.ഐയുടെ ഓര്&#x200d;മപ്പെടുത്തലാണ്. തിരുത്തലിനെക്കുറിച്ചുള്ള ഓര്&#x200d;മപ്പെടുത്തലിലൂടെ, സി.പി.എം മറക്കാന്&#x200d; ശ്രമിക്കുന്ന പി.എം ശ്രീ വീണ്ടും വീണ്ടും അവരെ ഉണര്&#x200d;ത്തി കൊണ്ടിരിക്കുകയാണ് ബിനോയിയും കൂട്ടരും. ജനങ്ങള്&#x200d; തന്നെയാണ് വലിയവര്&#x200d; എന്നത് സി.പി.ഐ യുടെ കുറ്റസമ്മതം എന്നതിലുപരി പിണറായി വിജയനുള്ള പരോക്ഷമായ ഉപദേശമാണ്. വിദ്വേഷപ്രകടനങ്ങള്&#x200d; മുഖമുദ്രയാക്കിയ വെള്ളാപ്പള്ളിയെ ഈ സാഹചര്യത്തില്&#x200d;പോലും തള്ളിപ്പറയാന്&#x200d; തയാറാകാത്ത പിണറായി വിജയനുള്ള നേര്&#x200d;ക്കു നേരെയുള്ള മുന്നറിയിപ്പാണ് നടേശനെതിരെയുള്ള സി.പി.ഐയുടെ കടുത്ത പ്രയോഗങ്ങള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-left-front-with-the-cloth-and-handle-shaken.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടകംപള്ളിക്ക് എല്ലാമറിയാം</title>
		<link>https://www.chandrikadaily.com/katakampally-knows-everything.html</link>
					<comments>https://www.chandrikadaily.com/katakampally-knows-everything.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 31 Dec 2025 02:14:34 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[goldheist]]></category>
		<category><![CDATA[kadakampalli]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371758</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; സി.പി.എം നേതാവും മുന്&#x200d; മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്&#x200d;ഡ് മുന്&#x200d; തലവന്&#x200d; പി.എസ് പ്രശാന്തും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ദേവസ്വം ബോര്&#x200d;ഡ് മുന്&#x200d; അംഗമായ എന്&#x200d;. വിജയകുമാറും അകത്തായിരിക്കുന്നു. മന്ത്രിയായിരുന്ന കടകംപള്ളി അറിയാതെ ഒന്നും നടക്കില്ല എന്ന ശക്തമായ വാദമാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശക്തമായി തുടക്കം മുതല്&#x200d; ഉന്നയിച്ചിരുന്നത്. ഇപ്പോള്&#x200d; അതാണ് സത്യമാവുന്നത്. എം. പത്മകുമാര്&#x200d; പ്രസിഡന്റായിരുന്ന 2019 ല്&#x200d; ദേവസ്വം ബോര്&#x200d;ഡ് അംഗമായിരുന്നു വിജയകുമാര്&#x200d;. സ്വര്&#x200d;ണക്കൊള്ളയിലെ ഗൂഡാലോചനയില്&#x200d; പത്മകുമാറിനൊപ്പം വിജ യകുമാറിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടര്&#x200d;ന്നാണ് അറസ്റ്റ്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നിര്&#x200d;ദേശപ്രകാരം കീഴടങ്ങുകയായിരുന്നുവെന്നും താന്&#x200d; ഒരു കുറ്റവും ചെയ്തിട്ടില്ലെന്നുമാണ് വിജയകുമാറിന്റെ അവകാശവാദം. ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; ദേവസ്വം ബോര്&#x200d;ഡിലെ എല്ലാ അംഗങ്ങള്&#x200d;ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്&#x200d; ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിജയകുമാറിലേക്കും മറ്റൊരു അംഗമായ കെ.പി ശങ്കര്&#x200d;ദാസിലേക്കും അന്വേഷണം എത്തിയില്ലെന്നതില്&#x200d; എസ്.ഐ.ടിയെ കോടതി രൂക്ഷമായി വിമര്&#x200d;ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്&#x200d; വിജയകുമാറിനോടും ശങ്കര്&#x200d;ദാസിനോടും എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; ഇരുവരും ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റിന് സാധ്യത ശക്തമായതോടെയാണ് വിജയകുമാര്&#x200d; എസ്.ഐ.ടിക്ക് മുന്നിലെത്തിയത്.<br />
ശബരിമല സ്വര്&#x200d;ണക്കൊള്ള കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നിങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കടകംപള്ളിയെ ചോദ്യം ചെയ്തതും വിജയകുമാര്&#x200d; അറസ്റ്റിലായതും. അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്&#x200d; ഉദ്വേഗജനകമായ നീക്കങ്ങള്&#x200d;ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സ്വര്&#x200d;ണകൊള്ളക്കു പിന്നില്&#x200d; ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്&#x200d;കിയ ഡി. മണിയെ ചൊല്ലിയുള്ള വിവാദം തിരാതെ തുടരുകയാണ്. കഴിഞ്ഞദിവസം കണ്ടെത്തിയ എം.എസ് മണി തന്നെയാണ് പ്രവാസിമൊഴി നല്&#x200d;കിയ ഡി. മണിയെന്ന് ഉറപ്പിച്ചു പറയുകയാണ് എസ്.ഐ.ടി. എന്നാല്&#x200d; താനല്ല ഡി. മണിയെന്നും താന്&#x200d; എം.എസ് മണിയാണെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. എന്തിനാണ് വേട്ടയാടുന്നതെന്ന് വികാരാധിനനായാണ് മണി ചോദിക്കുന്നത്. പ്രവാസി വ്യവസായി നല്&#x200d;കിയ മൊഴിയുടെ വിശദാംശങ്ങള്&#x200d; പുറത്ത് വന്നിരിക്കുന്നതും ഇതിനിടയിലാണ്. ശബരിമലയിലെ സ്വര്&#x200d;ണ ഉരുപ്പടികള്&#x200d; വിറ്റുവെന്നും അതിന് പിന്നില്&#x200d; ഉണ്ണികൃഷ്ണന്&#x200d; പോ റ്റിയും ഡി മണിയുമാണെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ചെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നല്&#x200d;കിയ മൊഴിയില്&#x200d; പറയുന്നു. എസ്.ഐ.ടി ചോദ്യം ചെ യ്തയാള്&#x200d; തന്നെയാണ് ഡി മണിയെന്ന് വ്യക്തമാക്കുന്ന വ്യവസായി, ഡി മണിയും പോറ്റിയും തമ്മില്&#x200d; സ്വര്&#x200d;ണ ഉരുപ്പടികളുടെ ഇടപാട് നടന്നുവെന്നും ഉറപ്പിച്ചു പറയുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്&#x200d; നടക്കുന്ന അന്വേഷണമായിട്ടുപോലും ഭരണ സ്വാധീനമുപയോഗിച്ച് പരമാവധി വൈകിപ്പിക്കാനും വഴിതിരിച്ചുവിടാനുമുള്ള ശ്രമങ്ങള്&#x200d; സര്&#x200d;ക്കാറും സി.പി.എമ്മിന്റെയും ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഇപ്പോള്&#x200d; അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും പാര്&#x200d;ട്ടിയുടെയും സര്&#x200d;ക്കാറിന്റെയും നെഞ്ചിടിപ്പും വെപ്രാളവും വര്&#x200d;ധിച്ചുകൊണ്ടേയിരിക്കുകയാണ് ദേവസ്വംബോര്&#x200d;ഡിന്റെ മുന്&#x200d;പ്രസിഡന്റുമാരായ എ. വാസുവും എം. പത്മകുമാറും അറസ്റ്റിലായ ഘട്ടത്തില്&#x200d; തന്നെ മന്ത്രിമാരുള്&#x200d;പ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണങ്ങളുടെ മുന നിണ്ടിരുന്നതാണ്. ഇരുവരും ദേവസ്വംബോര്&#x200d;ഡ് പ്രസിഡന്റുമാരായിരുന്ന കാലത്ത് ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റും ഉടനുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും പിന്നിട് അന്വേഷണം മെല്ലെപ്പോക്കിലേക്ക് മാറുകയായിരുന്നു. ദൈവംപോലൊരാളുടെ നിര്&#x200d;ദ്ദേശ പ്രകാരമാണ് സ്വര്&#x200d;ണപ്പാളി ചെമ്പുപാളിയെന്ന് തിരുത്തി എഴുതിയെന്ന പത്മകുമാറിന്റെ വെളിപ്പെടുത്തല്&#x200d; മു ഖ്യമന്ത്രി പിണറായി വിജയനെ സംശയത്തിന്റെ നിഴലില്&#x200d; നിര്&#x200d;ത്താന്&#x200d; പര്യാപ്തമായിരുന്നു. കടകംപള്ളിയും പ്രശാന്തും ചോദ്യം ചെയ്യപ്പെട്ടതോടെ ഇനി സി.പി.എം കാപ്‌സ്യൂള്&#x200d; എന്തായിരിക്കും..</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/katakampally-knows-everything.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉന്നാവോ കേസില്‍ പ്രതീക്ഷയുടെ തിളക്കം</title>
		<link>https://www.chandrikadaily.com/a-glimmer-of-hope-in-the-unnao-case.html</link>
					<comments>https://www.chandrikadaily.com/a-glimmer-of-hope-in-the-unnao-case.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 30 Dec 2025 02:27:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[Unnao]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371490</guid>

					<description><![CDATA[EDITORIAL
]]></description>
										<content:encoded><![CDATA[<p>ഉന്നാവ് ബലാത്സംഗ കേസില്&#x200d; രാജ്യത്തിന്റെ പരമോന്നത നീതിപീഠം നിര്&#x200d;ണായകമായ ഇടപെടല്&#x200d; നടത്തിയിരിക്കുകയാണ്. കേസിലെ പ്രതിയും ഉത്തര്&#x200d;പ്രദേശ് നിയമസഭാ മുന്&#x200d; സമാജികനുമായിരുന്ന കുല്&#x200d;ദീപ് സെന്&#x200d;ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്&#x200d; വാദത്തിലേക്ക് കടക്കാമെന്ന സുപ്രിംകോടതിയുടെ അറിയിപ്പും പ്രതീക്ഷാ നിര്&#x200d;ഭരവും, ഉന്നാവോ പെണ്&#x200d;കുട്ടിക്ക് മാത്രമല്ല നീതിനിഷേധിക്കപ്പെടുകയും ഇരകളാക്കപ്പെടുകയും ചെയ്യുന്ന ലക്ഷക്കണക്കായ പെണ്&#x200d;കുട്ടികള്&#x200d;ക്ക് ആശ്വാസത്തിന്റെ തെളിനീരുമായി മാറുകയാണ്. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിര്&#x200d;ദേശിക്കുകയുണ്ടായി. സാധാരണ ഇത്തരം കേസുകളില്&#x200d; ജാമ്യം നല്&#x200d;കിയാല്&#x200d; റദ്ദാക്കാറില്ലെന്നി രിക്കെയാണ് കോടതിയുടെ അസാധാരണ ഇടപടല്&#x200d; ഉണ്ടായിരിക്കുന്നത്. പ്രമാദമായ പ്രസ്തുത കേസില്&#x200d; സാഹചര്യം ഗുരുതരമാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. ഹീനമായ കുറ്റമാണ് പ്രതി നടത്തിയതെന്നും കോടതി കുട്ടിച്ചേര്&#x200d;ക്കുകയുണ്ടായി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കുകയും പ്രതിക്ക് ഉപാധികളോടെ ജാമ്യം നല്&#x200d;കുകയും ചെയ്ത ഹൈക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നടപടിയും നിലപാടുമുണ്ടായിരിക്കുന്നത്.<br />
രാജ്യ മനസാക്ഷിയെ പിടിച്ചുകുലുക്കിയ കേസായിരുന്നു 2017 ജൂണ്&#x200d; നാലിന് ഉത്തര്&#x200d;പ്രദേശിലെ ഉന്നാവോയില്&#x200d; 17 വയസുകാരിയെ കുട്ടുബലാത്സംഗത്തിനിരയാക്കിയ സംഭവം. യു.പി ബി.ജെ.പി മുന്&#x200d; എം.എല്&#x200d;.എയായിരുന്ന കുല്&#x200d;ദീപ് സിങ് സെന്&#x200d;ഗാറായിരുന്നു കേസിലെ പ്രതി. സര്&#x200d;ക്കാര്&#x200d; പ്രതിക്കൊപ്പം നിന്ന കേസില്&#x200d; നീതി ലഭിക്കില്ലെന്നായതോടെ പെണ്&#x200d;കുട്ടി 2018 ഏപ്രില്&#x200d; എട്ടിന് ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്&#x200d; ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ഭരണകൂടം പെണ്&#x200d;കുട്ടിയുടെ പിതാവിനെ മറ്റൊരു കേസില്&#x200d; പ്രതിയാക്കുകയും അദ്ദേഹം പിന്നീട് ജുഡിഷ്യല്&#x200d; കസ്റ്റഡിയില്&#x200d; മ രണപ്പെടുകയും ചെയ്തിരുന്നു. പിന്നീട് വിഷയം ദേശീയ ശ്രദ്ധ ആകര്&#x200d;ഷിക്കുകയും ഇരക്ക് നീതി തേടി വന്&#x200d;പ്രതിഷേധങ്ങള്&#x200d; ഉയരുകയുമുണ്ടായി. 2018ല്&#x200d; കേസില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിക്കപ്പെട്ടപ്പോള്&#x200d; കുല്&#x200d;ദീപ് സിങ് സെന്&#x200d;ഗാര്&#x200d;, സഹോദരന്&#x200d;, മൂന്നു പൊലീസുകാര്&#x200d; എന്നിവരും മറ്റ് അഞ്ചു പ്രതികള്&#x200d;ക്കുമെതിരായിരുന്നു കുറ്റപത്രം. 2019 ജൂലായ് 28 ന് ട്രക്കും പെണ്&#x200d;കുട്ടിയും സഞ്ചരിച്ച കാറുമായി കുട്ടിയിടിച്ച് പെണ്&#x200d;കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാറിലുണ്ടായിരുന്ന പെണ്&#x200d;കുട്ടിയുടെ രണ്ട് അടുത്ത ബന്ധുക്കള്&#x200d; കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും കുല്&#x200d;ദീപ് സെഗാറിന് പങ്കുണ്ടെന്ന് കണ്ടെത്തി നേരത്തെ കോടതി ശിക്ഷിച്ചിരുന്നു.<br />
കുല്&#x200d;ദീപ് സെഗാറിന്റെ ശിക്ഷ റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഡല്&#x200d;ഹി ഹൈക്കോടതി ഉത്തരവിനെതിരെ പീഡനത്തിന് ഇരയായ പെണ്&#x200d;കുട്ടി തന്നെ അതിനിശിതമായ വിമര്&#x200d;ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തങ്ങളെ കൊലയ്ക്കു കൊടുക്കുന്നതാണ് ഹൈക്കോടതി ഉത്തരവെന്ന് പെണ്&#x200d;കുട്ടി പ്രതികരിക്കുകയുണ്ടായി. വിധിയെ തുടര്&#x200d;ന്ന് പെണ്&#x200d;കുട്ടിയും മാതാവും മാധ്യമങ്ങളെ കാണാന്&#x200d; ശ്രമിച്ചെങ്കിലും സി.ആര്&#x200d;.പി.എഫ് തടഞ്ഞിരുന്നു. ഇതുപോലൊരു കേസില്&#x200d; ശിക്ഷിക്കപ്പെട്ടയാള്&#x200d;ക്ക് ജാമ്യം അനുവദിക്കുകയാണെങ്കില്&#x200d; രാജ്യത്തെ പെണ്&#x200d;കുട്ടികള്&#x200d; എങ്ങനെയാണ് സുരക്ഷിതരായിരിക്കുക, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ഞങ്ങളെ കൊല്ലുന്നതിനു തുല്യമാണ്. പണവും അധികാരവുമുള്ളവര്&#x200d; ജയിക്കുന്നു. അതില്ലാത്തവര്&#x200d; തോല്&#x200d;ക്കുന്നുവെന്നും അവര്&#x200d; പ്രതികരിച്ചിരുന്നു. ഡല്&#x200d;ഹിയിലെ മാണ്ഡി ഹൗസില്&#x200d; മാധ്യമങ്ങളെ കാണുമെന്ന വിവരം പുറത്തുവന്നതോടെ അവിടേക്ക് പോകാന്&#x200d; അനുവദിക്കാതെ പൊലീസ് സ്റ്റേഷനില്&#x200d;നിന്ന് ഇവരെ സി.ആര്&#x200d;.പി.എഫ് ബസില്&#x200d; ബലം പ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ഓടുന്ന ബസില്&#x200d; സി.ആര്&#x200d;.പി.എഫ് ഉദ്യോഗസ്ഥര്&#x200d; തങ്ങളെ കൈയേറ്റം ചെയ്‌തെന്ന ആരോപണവുമായി ഇരയുടെ മാതാവ് രംഗത്തെത്തിയിരുന്നത്. ഇവരെ സി.ആ ര്&#x200d;.പി.എഫ് ഉദ്യോഗസ്ഥര്&#x200d; മര്&#x200d;ദ്ദിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഓടുന്ന ബസില്&#x200d; നിന്ന് പുറത്തേക്ക് ചാടാന്&#x200d; നിര്&#x200d;ബന്ധിച്ച് സി.ആര്&#x200d;.പി.എഫ് ഉദ്യോഗസ്ഥര്&#x200d; മര്&#x200d; ദ്ദിച്ചെന്നായിരുന്നു ആരോപണം. പിന്നീട് തന്നെ ബസില്&#x200d; നിന്ന് തള്ളി പുറത്തേക്കിട്ട ശേഷം ഇരയായ പെണ്&#x200d;കുട്ടിയേയും കൊണ്ട് സി.ആര്&#x200d;.പി.എഫ് ഉദ്യോഗസ്ഥര്&#x200d; കടന്നു കളഞ്ഞതായും മാതാവ് ആരോപിച്ചിരുന്നു. കുറ്റകൃത്യങ്ങള്&#x200d; കൃത്യമായി തെളിയിക്കപ്പട്ടെ സാഹചര്യത്തില്&#x200d; ശിക്ഷ ഉറപ്പാക്കപ്പെട്ട പ്രതി നിയമ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും ഇരയെയും കുടുംബത്തെയും ശാരീരികമായി ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നിരന്തരമായി നടന്നിട്ടുള്ളത്. ശക്തമായി പ്രതിഷേധങ്ങള്&#x200d;ക്കിടയിലും ഇത്തരത്തിലും നിരവധി ശ്രമങ്ങള്&#x200d; നടന്നുവെന്നത് പ്രതിക്കുള്ള സ്വാധീനത്തിന്റെയും പിന്&#x200d;ബലത്തിന്റെയും ഉത്തമ തെളിവാണ്. ഈ സാഹചര്യത്തിലാണ് കേസില്&#x200d; സുപ്രീംകോടതി ഇന്നലെ സ്വീകരിച്ച നിലപാട് ഏറെ പ്രസക്തമായിത്തിരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-glimmer-of-hope-in-the-unnao-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ഥലജല വിഭ്രമത്തില്‍ ഭരണകൂടം</title>
		<link>https://www.chandrikadaily.com/the-administration-is-in-a-state-of-confusion.html</link>
					<comments>https://www.chandrikadaily.com/the-administration-is-in-a-state-of-confusion.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 29 Dec 2025 03:22:22 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371261</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാഠിന്യത്തില്&#x200d; സ്ഥലജലവിഭ്രമത്തില്&#x200d; അകപ്പെട്ടിരിക്കുകയാണ് പിണറായി സര്&#x200d;ക്കാര്&#x200d;. തിരിച്ചടിയുടെ കലിപ്പ് ആരോട് തീര്&#x200d;ക്കുമെന്ന നെട്ടോട്ടത്തിനിടയില്&#x200d; തൊടുന്നതെല്ലാം പിഴക്കുകയും, നാണക്കേടില്&#x200d; നിന്ന് നാണക്കേടിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുമ്പോള്&#x200d; ഈ സര്&#x200d;ക്കാറിന്റെ ഗതികേടോര്&#x200d;ത്ത് സഹതപിക്കുകയാണ് കേരളത്തിലെ ജനങ്ങള്&#x200d;. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റിട്ടും ശതമാനക്കണക്കുകളുമായി പരാജയത്തെ സമ്മതിക്കാന്&#x200d; വിസമ്മതിച്ച സി.പി.എമ്മിന് ഈ ജനവിധിയില്&#x200d; ശബരിമലയിലെ സ്വര്&#x200d;ണക്കൊള്ളയോ ഭരണവിരുദ്ധ വികാരമോ മഷിയിട്ട് നോക്കിയിട്ട് പോലും കണ്ടത്താന്&#x200d; സാധിച്ചിരുന്നില്ല. എന്നാല്&#x200d; സ്വര്&#x200d;ണക്കൊള്ള ചര്&#x200d;ച്ചയായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പാ രഡി ഗാനം വിനയായെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്&#x200d;ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്&#x200d;. ഇതേ പാരഡി ഗാനത്തിന്റെ പേരില്&#x200d; നടപടിക്കൊരുങ്ങി വഷളായിട്ടും അതേ മാതൃകയില്&#x200d; വീണ്ടും കേസുമായി രംഗത്തെത്തുന്നത് തിരിച്ചടി സമ്മാനിച്ച ആഘാതത്തില്&#x200d; നിന്ന് അവര്&#x200d; മുക്തമായിട്ടില്ലെന്നതാണ് വ്യക്തമാക്കുന്നത്. പാട്ടിനെതിരായ പരാതിയില്&#x200d; കേസെടുത്ത തിരുവനന്തപുരം സൈബര്&#x200d; പൊലീസിന്റെ ന്യായം അയ്യപ്പന്റെ പേര് ഉപ യോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നതായിരുന്നു. ഗാനരചയിതാവും സംഗീത സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും ഉള്&#x200d;പ്പെടെ നാലു പേര്&#x200d;ക്കെതിരെയായിരുന്നു കേസ്. ആവിഷാകാര സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയവായില്&#x200d; സംസാരിക്കുന്ന സി.പി.എമ്മിന് ഈ ദയനീയമായ നീക്കത്തില്&#x200d;നിന്ന്, പ്രതിരോധിക്കാന്&#x200d; കഴിയാത്ത പ്രതിഷേധത്തെത്തുടര്&#x200d;ന്നും തല ഉയര്&#x200d;ത്താന്&#x200d; കഴിയാത്ത പരിഹാസത്തെ തുടര്&#x200d;ന്നും നിര്&#x200d;ലജ്ജം യുടേണ്&#x200d; അടിക്കേണ്ടിവന്നിരുന്നു. പാട്ട് പാടുന്നവര്&#x200d;ക്കും പ്രചരിപ്പിക്കുന്നവര്&#x200d;ക്കുമെതിരെ വ്യാപകമായി കേസെടുത്ത് ഭയപ്പെടുത്താമെന്ന മണ്ടന്&#x200d; തീരുമാനത്തില്&#x200d; നിന്നും പിന്നീട് പാര്&#x200d;ട്ടി പിറകോട്ട് പോയിരുന്നു. കൂടുതല്&#x200d; കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്&#x200d;ക്ക് എ.ഡി.ജി.പി നിര്&#x200d;ദ്ദേശം നല്&#x200d;കുകയായിരുന്നു. പാട്ടിന്റെ അണിയറ പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ എടുത്ത കേസിലെ തുടര്&#x200d; നടപടി മരവിപ്പിക്കുകയും ചെയ്തു. എന്നാല്&#x200d; ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്&#x200d; പോറ്റിയുമൊത്തുള്ള മുഖ്യമന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്&#x200d; കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എന്&#x200d; സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത്. ശബരിമല സ്വര്&#x200d;ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്&#x200d; പോറ്റിക്ക് ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുണ്ടെന്നും ഭരണതലത്തില്&#x200d; സ്വാധീനമുണ്ടെന്നും വ്യക്തമാക്കുന്ന രേഖകള്&#x200d; പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തെ നേതാക്കള്&#x200d;ക്കെതിരെ കേസെടുത്ത് സര്&#x200d; ക്കാര്&#x200d; പരിഹാസ്യരാവുന്നത്. പിണറായിയും ഉണ്ണിക്കൃഷ്ണന്&#x200d; പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്&#x200d; പങ്കുവെച്ചതിന്റെ പേരില്&#x200d; സമൂഹത്തില്&#x200d; ക ലാപമുണ്ടാക്കാന്&#x200d; ശ്രമിച്ചു എന്ന പേരിലാണ് സുബ്രഹ്‌മണ്യത്തിനെതിരെ പൊലീസ് കേസെടുത്തത്.<br />
ഹാജരാകാന്&#x200d; നോട്ടീസ് പോലും നല്&#x200d;കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയിട്ടുള്ള ഈ അറസ്റ്റും തീര്&#x200d;ത്തും ദുരൂഹമായിരുന്നുവെന്നത് ഒറ്റനോട്ടത്തില്&#x200d; തന്നെ വ്യക്തമായിരുന്നു. പോറ്റി &#8211; പിണറായി ബന്ധത്തെക്കുറിച്ചുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ചര്&#x200d;ച്ചകള്&#x200d;ക്ക് തടയിടുകയെന്ന ലക്ഷ്യംമാത്രമാണ് ഈ അസാധാരണ നീക്കത്തിനു പിന്നിലുണ്ടായിരുന്നത്. യു.ഡി.എഫ് പ്രവര്&#x200d;ത്തകര്&#x200d; സംഘടിച്ചെത്തുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, പാരഡിഗാനം മോഡലില്&#x200d; ഈ കേസും തിരിച്ചടിക്കുമെന്ന് ബോധ്യമാവുകയും ചെയ്തതോടെ സുബ്രഹ്‌മണ്യനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരിക്കുകയാണ്. സാമാന്യരീതിക്ക് നിരക്കാത്ത രീതിയില്&#x200d;, ഒരിക്കലും നിലനില്&#x200d;ക്കാത്ത വകുപ്പുകള്&#x200d; ചുമത്തിയുള്ള കേസും, അസാധാരണ രീതിയിലുള്ള അറസ്റ്റുമെല്ലാം സൂചിപ്പിക്കുന്നത് ഇതൊന്നും കേരളാ പൊലീസ് സ്വമേധയാ നടത്തുന്ന നീക്കങ്ങളല്ല എന്നതാണ്. ജനവിധിയില്&#x200d; സമനില നഷ്ടപ്പെട്ട പിണറായി ഭരണ കൂടത്തിന്റെയും സി.പി.എം പാര്&#x200d;ട്ടിയുടെയും ഇംഗിതത്തിനനുസരിച്ചു തുള്ളേണ്ടിവരുന്ന ക്രമസമാധാന സംവിധാനത്തിന്റെ ഗതികേടാണിതെന്നകാര്യം സുനിശ്ചിതമാണ്. പാട്ടിന്റെയും പോസ്റ്റിന്റെയും പേരില്&#x200d; കേസും കൂട്ടവുമായി ഭികരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇതേ പൊലീസും ആഭ്യന്തര വകുപ്പും തന്നെയാണ് ക്രിമിനലുകളെയും പീഢകരെയുമെല്ലാം അകമഴിഞ്ഞു സംരക്ഷിക്കുന്നത്. കൊലപാതകക്കേസുകളിലെ പ്രതികള്&#x200d;ക്കുള്&#x200d;പ്പെടെ തരാതരംപോലെ പരോള്&#x200d; അനുവദിച്ച് നാട്ടില്&#x200d; അഴിഞ്ഞാടാന്&#x200d; അവസരം ഒരുക്കുകയും സ്ത്രീപീഢനങ്ങളുള്&#x200d;പ്പെടെയുള്ള പരാധികള്&#x200d; പുഴ്ത്തിവെക്കുകയും ചെയ്യുന്നതിനാണ് നിലവില്&#x200d; കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം സഹയാത്രികനും മുന്&#x200d; എം.എല്&#x200d;.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഢന പരാതിയില്&#x200d; സര്&#x200d;ക്കാറിന് മെല്ലെപ്പോക്കാണെന്നും ജാമ്യം നല്&#x200d;കി പ്രതിയെ സംരക്ഷിക്കുകയാണെന്നുമാണ് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി കഴിഞ്ഞ ദിവസം ആരോപിച്ചിരിക്കുന്നത്. ഏതായാലും വറചട്ടിയില്&#x200d; നിന്ന് എരിതീയിലേക്ക് എടുത്തുചാടുന്ന പരുവത്തിലേക്കാണ് പിണറായി സര്&#x200d;ക്കാര്&#x200d; എത്തിച്ചേര്&#x200d;ന്നിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-administration-is-in-a-state-of-confusion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധ്യക്ഷ പദവികളിലെ യു.ഡി.എഫ് ചരിതം</title>
		<link>https://www.chandrikadaily.com/udf-history-of-president-posts.html</link>
					<comments>https://www.chandrikadaily.com/udf-history-of-president-posts.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 02:24:37 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370929</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് കോര്&#x200d;പറേഷന്&#x200d; മേയര്&#x200d;മാരെയും മുനിസിപ്പല്&#x200d; ചെയര്&#x200d;പേഴ്സണ്&#x200d;മാരെയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്&#x200d; യു.ഡി.എഫിന് ലഭിച്ചിരിക്കുന്നത് സമാനതക ളില്ലാത്ത നേട്ടം. മേയര്&#x200d; തിരഞ്ഞെടുപ്പില്&#x200d; കണ്ണൂര്&#x200d;, കൊച്ചി, തൃശ്ശൂര്&#x200d;, കൊല്ലം കോര്&#x200d;പറേഷനുകളില്&#x200d; യു.ഡി.എഫ് സാരഥികള്&#x200d; വിജയിച്ചപ്പോള്&#x200d; കോഴിക്കോട് മാത്രമാ ണ് ഇടതുപക്ഷത്തിന് മേയര്&#x200d;സ്ഥാനമുള്ളത്. തിരുവനന്തപുരത്ത് ആദ്യമായി ബി.ജെ.പി മേയറും അധികാരത്തിലെത്തി. കഴിഞ്ഞ തവണ ഒരു കോര്&#x200d;പറേഷനില്&#x200d; മാ ത്രമായിരുന്നു യു.ഡി.എഫിന് മേയര്&#x200d; സ്ഥാനമുണ്ടായിരുന്നതെങ്കില്&#x200d; ഇത്തവണ അത് നാലായി ഉയര്&#x200d;ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാധ്യമായാണ് ഒരേ സമയം നാലു കോര്&#x200d;പറേഷന്&#x200d; മേയര്&#x200d;മാര്&#x200d; യു.ഡി.എ ഫ് പക്ഷത്തുനിന്നുണ്ടായിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; സമാനമായ വിജയം യു.ഡി.എഫിനുണ്ടായിരുന്ന 2010 ല്&#x200d;പോലും രണ്ടു കോര്&#x200d;പറേഷന്&#x200d; മേയര്&#x200d;മാര്&#x200d; മാത്രമേ മുന്നണിക്കുണ്ടായിരുന്നുള്ളൂ. കൊല്ലം കോര്&#x200d;പറേഷനില്&#x200d; ചരിത്രത്തിലാധ്യവും തൃശൂരില്&#x200d; ഒരു പതിറ്റാണ്ടിന് ശേഷവുമാണ് യു.ഡി.എഫിന് മേയറുണ്ടാകുന്നത്. ഇടതുപക്ഷത്തിനാവട്ടേ അഞ്ചു മേയര്&#x200d;മാരുണ്ടായിരുന്നിടത്തുനിന്നാണ് ഇപ്പോള്&#x200d; ഒന്നിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. ഏക മേയറുള്ള കോഴിക്കോട്ട് കേവല ഭൂരിപക്ഷമില്ലാത്തതിനാല്&#x200d; രണ്ടാം വട്ട തിരഞ്ഞെടുപ്പിലാണ് വിജയിച്ചുകയറാന്&#x200d; കഴിഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് ഭരണം ബി.ജെ.പിക്ക് കൈമാറേണ്ടിവന്നതും കോഴിക്കോട്ട് പ്രതിപക്ഷത്തിന്റെ ദയാധാക്ഷിണ്യത്തില്&#x200d; ഭരിക്കേണ്ടിവരുന്നതും തെല്ലൊന്നുമല്ല സി.പി.എമ്മിനെ നാണക്കേടിലാക്കുന്നത്.<br />
മുനിസിപ്പല്&#x200d; ചെയര്&#x200d;മാന്&#x200d;മാരുടെ കാര്യത്തിലും യു.ഡി.എഫിന്റേത് ചരിത്ര നേട്ടമാണ്. നിരവധി മുനിസിപ്പാലിറ്റികളില്&#x200d; ചരിത്രത്തിലാധ്യമായാണ് യു.ഡി.എഫിന് അധ്യക്ഷന്&#x200d;മാരെ ലഭിക്കുന്നത്. കേവല ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി നിലകൊണ്ടിടത്തെല്ലാം അധ്യക്ഷപദവിയിലെത്തി, ജനവിധി അട്ടിമറി ക്കപ്പെടുന്ന സാഹചര്യമൊഴിവാക്കാന്&#x200d; യു.ഡി.എഫിന് സാധിച്ചപ്പോള്&#x200d;, കനത്ത തിരിച്ചടിയുടെ ജാള്യത മറക്കാന്&#x200d; അവിശുദ്ധകുട്ടുകെട്ടുമായി രംഗപ്രവേശം ചെയ്യാ നുള്ള ഇടതുപക്ഷത്തിന്റെ എല്ലാ ശ്രമങ്ങളെയും അസ്ഥാനത്താക്കാനും കഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനുവിനെ പിന്തുണക്കുമ്പോള്&#x200d; അതിനൊരു മധുരപ്രതികാരത്തിന്റെ കഥകൂടിയുണ്ടായിരുന്നു. സി.പി.എം പുറത്താക്കിയ ശേഷം സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്&#x200d; ദിയ ബിനു, ബിനുവിന്റെ സഹോദരന്&#x200d; ബിജു പുളിക്കക്കണ്ടം എന്നിവര്&#x200d; വിജയിച്ചുകയറുകയായിരുന്നു. തെക്കന്&#x200d; കേരളത്തില്&#x200d; മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച മുസ്ലിംലീഗ് മുനിസിപ്പല്&#x200d; ചെയര്&#x200d;പേഴ്സണ്&#x200d;മാരുടെ കാര്യത്തിലും തിളക്കമാര്&#x200d;ന്ന നേട്ടമാണ് കൈവരിച്ചരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷപദവിക്കൊപ്പം തൊടുപുഴ, കായംകുളം നഗരസഭാ അധ്യക്ഷ പദവികളും മുസ്ലിംലീഗിനാണ്.<br />
സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണയത്തിലെന്ന പോലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളിലും ഉജ്വലമായ മാതൃകകളും ഉദാത്തമായ സമീപനങ്ങളുമാണ് മുസ്ലിംലീഗ് സ്വീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാപഞ്ചായത്തിന്റെ ഉപാധ്യക്ഷ പദവയിലേക്കുള്ള അഡ്വ. എ.പി സ്മിജിയുടെ സ്ഥാനാരോഹണം ഉദാഹരണങ്ങളിലൊന്നുമാത്രമാണ്. എന്നാല്&#x200d; ഇടതുപക്ഷമാവട്ടേ അനുഭവങ്ങളില്&#x200d; നിന്ന് പാഠമുള്&#x200d;ക്കൊള്ളാതെ ജനങ്ങളെ വീണ്ടും വെല്ലുവിളിക്കുന്ന രീതിയാണ് ഈ വീഴ്ച്ചയുടെ മഹാഗര്&#x200d;ത്തത്തില്&#x200d; നിന്നുപോലും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ക്രമിനലുകളും കൊലപാതകികളുമാണ് ആ പാര്&#x200d;ട്ടിയുടെ നട്ടെല്ലെന്ന തെളിയിച്ചുകൊണ്ടാണ് ഫസല്&#x200d; വധക്കേസിലെ പ്രതികാരായി ചന്ദ്രശേഖരനെ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്ന വലിയ വിജയത്തിന്റെ സന്ദേശം പൂര്&#x200d;ണമായി ഉള്&#x200d;ക്കൊണ്ട് കുടുതല്&#x200d; വിനയാന്വിതരായി വികസനരംഗത്തും ക്ഷേമ പ്ര വര്&#x200d;ത്തനങ്ങളിലും ഒരുപോലെ നാടിനെ കൈപ്പിടിച്ചുയര്&#x200d;ത്തുകയെന്ന ഉത്തരവാദിത്തമാണ് യു.ഡി.എഫിനെ നയിക്കുന്നത്. തിരഞ്ഞെടുപ്പില്&#x200d; ജയിക്കുന്നവര്&#x200d; സ്വയം ജ യിക്കുന്നതല്ല, ജനങ്ങള്&#x200d; ജയിപ്പിക്കുന്നതാണെന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കുകള്&#x200d; മുസ്ലിം ലിഗിന്റെയും യു.ഡി.എഫിന്റെയും ജനപ്രതിനിധികള്&#x200d;ക്ക് ഒരു ആപ്തവാക്യമായിത്തീര്&#x200d;ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ എല്ലാ നാഴികക്കല്ലുകള്&#x200d;ക്കും അസ്ഥിവാരമിട്ട ഐക്യ ജനാധിപത്യ മുന്നണിയെ ഏറെ പ്രതീക്ഷയോടെയാണ് ജനം നോക്കിക്കാണുന്നത്. ആഹ്ലാദങ്ങള്&#x200d;ക്കും ആരവങ്ങള്&#x200d;ക്കും വിരാമമിട്ട് ഗോഥയിലേക്ക് ഇറങ്ങുമ്പോള്&#x200d; ആ പ്രതീക്ഷകള്&#x200d; തന്നെയാണ് യു.ഡി.എഫ് ജനപ്രതിനിധികളെ നയിക്കുന്നതും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-history-of-president-posts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിയോടും പാവങ്ങളോടുമുള്ള യുദ്ധം</title>
		<link>https://www.chandrikadaily.com/gandhis-war-on-the-poor.html</link>
					<comments>https://www.chandrikadaily.com/gandhis-war-on-the-poor.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 17 Dec 2025 02:01:50 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[mahatma gandhi]]></category>
		<category><![CDATA[VBGRAMG]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369103</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ തീരുമാനം ഒരേ സമയം മഹാത്മാഗാന്ധിയോടും രാജ്യത്തെ പട്ടിണി പാവങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്. രാഷ്ട്രപിതാവും രാഷ്ട്ര ശില്&#x200d;പിയുമുള്&#x200d;പ്പെടെയുള്ള ദേശീയ നേതാക്കളോടുള്ള മോദി സര്&#x200d;ക്കാറിന്റെ വിരോധം ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടം മുതല്&#x200d; ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കുന്നതില്&#x200d; വരെ നിര്&#x200d;ണായക പങ്കുവഹിച്ച പൂര്&#x200d;വസൂരികളായ ഭരണാധികാരികളുടെയും നേതാക്കളുടെയും ഓര്&#x200d;മകള്&#x200d;പോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്&#x200d; അധികാരത്തിലേറിയ നാള്&#x200d; മുതല്&#x200d; ബി.ജെ.പി ഗവണ്&#x200d;മെന്റ തുടര്&#x200d;ന്നുവരികയാണ്. അവരുടെ നാമഥേയത്തിലുള്ള സ്ഥലങ്ങളുടെയും പദ്ധതികളുടെയും പേരുകള്&#x200d; മായ്ച്ചുകളയുകയെന്നത് ഹോബിയാക്കിമാറ്റിയ ഈ സര്&#x200d;ക്കാറിന്റെ ചെയ്തികളുടെ ഏറ്റവും ഒടുവിലത്തേതാണ് തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തില്&#x200d; സംഭവിച്ചിരിക്കുന്നത്. 2014 ല്&#x200d; മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയശേഷമുള്ള സ്വച്ഛ് ഭാരത്, മന്&#x200d;മോഹന്&#x200d; സിങ്ങി ന്റെ കാലത്തെ നിര്&#x200d;മല്&#x200d; ഭാരത് അഭിയാനായിരുന്നു. ഇന്ദിരാ ആവാസ് യോജനയെ പ്രധാനമന്ത്രി ഗ്രാമീണ്&#x200d; ആവാസ് യോജനയും രാജീവ് ആവാസ് യോജനയെ (ചേരി നിര്&#x200d;മാര്&#x200d;ജനം) സര്&#x200d;ദാര്&#x200d; പട്ടേല്&#x200d; നാഷണല്&#x200d; മിഷന്&#x200d; ഫോര്&#x200d; ആര്&#x200d; ബന്&#x200d; ഹൗസിങ്ങായും നാഷണല്&#x200d; ഇഗവേണന്&#x200d;സ് പ്ലാന്&#x200d;, ഡിജിറ്റല്&#x200d; ഇന്ത്യയായും നാഷണല്&#x200d; മാനുഫാക്ചറിങ് പോളിസി, മെയ്ക്ക് ഇന്&#x200d; ഇന്ത്യയായും മാറ്റിയത് ഈ സര്&#x200d;ക്കാര്&#x200d; തന്നെയാണ്. ഇങ്ങനെ ഇരുപതിലധികം പദ്ധതികളുടെ പേരാണ് മാറ്റംവരുത്തിയിരിക്കുന്നത്. എന്നാല്&#x200d; തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തോടൊപ്പം, ദാരിദ്ര്യനിര്&#x200d;മാര്&#x200d;ജ്ജന പദ്ധതികളില്&#x200d; ലോകത്തെ ഏറ്റ വും വലുതെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രസ്തുത പദ്ധതിയില്&#x200d; അടിമുടി മാറ്റംവരുത്തിക്കൊണ്ട് ഈ സംവിധാനത്തെ അക്ഷരാര്&#x200d;ത്ഥത്തില്&#x200d; അട്ടിമറിക്കുകയാണ് എന്&#x200d;.ഡി.എ സര്&#x200d;ക്കാര്&#x200d; ചെയ്തിരിക്കുന്നത്. ദാരിദ്ര്യ നിര്&#x200d;മാര്&#x200d;ജ്ജനമെന്ന ആത്യന്തിക ലക്ഷ്യത്തെ ഇല്ലാതാക്കി എന്നുമാത്രമല്ല, പദ്ധതിയുടെ ഭാവിതന്നെ അവതാളത്തിലാക്കുംവിധമാണ് പൊളിച്ചെഴുത്തുണ്ടായിരിക്കുന്നത്.</p>
<p>ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ട് ഗ്രാമീണ കുടുംബങ്ങള്&#x200d;ക്ക് ഒരു സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; കുറഞ്ഞത് 100 ദിവസത്തെ കൂലിത്തൊഴില്&#x200d; ഉറപ്പുനല്&#x200d;കുന്ന തരത്തിലാണ് മന്&#x200d;മോഹന്&#x200d; സിങിന്റെ നേത്യത്വത്തിലുള്ള യു.പി.എ സര്&#x200d;ക്കാര്&#x200d; മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. 2005 ല്&#x200d; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്ന പേരില്&#x200d; ആരംഭിച്ച പദ്ധതി, 2009 ഒക്ടോബര്&#x200d; രണ്ടുമുതല്&#x200d; യു.പി.എ സര്&#x200d;ക്കാര്&#x200d; &#8216;മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം&#8217; എന്ന് പുനര്&#x200d;നാമകരണം ചെയ്യുകയായിരുന്നു. 2020-21 കാലയളവില്&#x200d; കോവിഡ് മഹാമാരിയെത്തുടര്&#x200d;ന്ന്, 7.55 കോടി ഗ്രാമീണ കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്തക്കളായി മാറിയിരുന്നത്. തൊഴില്&#x200d; ആവശ്യത്തിനനുസരിച്ച് 15 ദിവസത്തിനകം അനുവദിക്കണം, 100 തൊഴില്&#x200d;ദിനങ്ങള്&#x200d;, തൊഴിലാളികള്&#x200d;ക്ക് വര്&#x200d;ഷത്തില്&#x200d; എപ്പോള്&#x200d; വേണമെങ്കിലും തൊഴില്&#x200d; ആവശ്യപ്പെടാം, ഗ്രാമസഭകളും ഗ്രാമപ്പഞ്ചായത്തുകളും തൊഴില്&#x200d; നിശ്ചയിക്കും, കേന്ദ്ര സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത ഫണ്ടില്&#x200d; കേന്ദ്രത്തിന് പ്രാഥമിക ഉത്തരവാദിത്വം (90 ശതമാനം വിഹിതം കേന്ദ്രം, 10 ശതമാ നം സംസ്ഥാനം), സാങ്കേതികവിദ്യയുടെ ഉപയോഗം നിര്&#x200d;ബന്ധിത വ്യവസ്ഥയല്ല, സോഷ്യല്&#x200d; ഓഡിറ്റിങ്ങിന് ഊന്നല്&#x200d; എന്നിങ്ങനെ ലളിതമായ വ്യവസ്ഥകളിലൂടെ പരമാവധി ആളുകളെ പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു മന്&#x200d;മോഹന്&#x200d; സര്&#x200d;ക്കാറിന്റെ ലക്ഷ്യമെങ്കില്&#x200d; ഇന്ന് പാവപ്പെട്ടവര്&#x200d;ക്ക് ഒരിക്കലും പ്രാപ്യമാകരുതെന്ന ലക്ഷ്യത്തിലേക്കാണ് പദ്ധതിയെ പരിവര്&#x200d;ത്തിച്ചിരിക്കുന്നത്.</p>
<p>കേന്ദ്രം നിശ്ചയിക്കുന്ന വിഹിതത്തിനനുസരിച്ചാകും തൊഴിലുറപ്പ്, സംസ്ഥാനങ്ങള്&#x200d;ക്കും ബാധ്യത, 125 തൊഴില്&#x200d;ദിനങ്ങള്&#x200d;, കാര്&#x200d;ഷികസീസണിന്റെ മൂര്&#x200d;ധന്യഘട്ടം കണക്കിലെടുത്ത് 60 ദിവസംവരെ തൊഴിലുറപ്പില്&#x200d; മറ്റ് തൊഴിലനുവദിക്കേണ്ട, ദേശീയ അടിസ്ഥാനസൗകര്യ താല്&#x200d;പര്യങ്ങള്&#x200d;ക്കനുസരിച്ച് പി.എം ഗതിശക്തിയുമായി ബന്ധപ്പെടുത്തി വികസിത് ഗ്രാമപ്പഞ്ചായത്തുകള്&#x200d; തൊഴില്&#x200d; നിശ്ചയിക്കും.</p>
<p>കേന്ദ്രം 60 ശതമാനം സംസ്ഥാനം 40 ശതമാനം ചെലവ് വഹിക്കും, അധികമായാല്&#x200d; ആ ബാധ്യതയും സംസ്ഥാനങ്ങള്&#x200d; ഏറ്റെടുക്കണം, ബയോമെട്രിക് ഒതന്റിക്കേഷന്&#x200d;, ഡാഷ്‌ബോര്&#x200d;ഡുകള്&#x200d;, ജിയോസ്‌പേഷ്യല്&#x200d; പ്ലാനിങ് എന്നിവ നിര്&#x200d;ബന്ധം, വിശ്വാസ്യതയുറപ്പാക്കാന്&#x200d; ഡിജിറ്റല്&#x200d; സംവിധാനം, വ്യവസ്ഥാകാലംഘനത്തിന് 10,000 രൂപവരെ പിഴ എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് പുതുതായി ചേര്&#x200d;ത്തിരിക്കു ന്നത്. കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും അന്ന് വെളിപ്പെടുത്തിയതില്&#x200d; പദ്ധതിപ്പേരില്&#x200d; നിന്ന് രാഷ്ട്രപിതാവിനെ പാടേ തഴഞ്ഞിരുന്നില്ല. &#8216;പൂജ്യ ബാപ്പു ഗ്രാമീണ്&#x200d; റോസ്ഗാര്&#x200d; ഗാരന്റിയോജന&#8217; എന്നായിരുന്നു പുറത്ത് പ്രചരിച്ച പേര്. എന്നാല്&#x200d;, തിങ്കളാഴ്ച്ച ലോക്‌സഭാ അംഗങ്ങള്&#x200d;ക്ക് പരിശോധനയ്ക്കായി നല്&#x200d;കിയ ബില്ലിന്റെ പേരില്&#x200d;നിന്ന് ഗാന്ധിജി തീര്&#x200d;ത്തും ഒഴിവാക്കപ്പെട്ടു. പേര് വികസിത് ഭാരത് ഗാരന്റി ഫോര്&#x200d; റോസ്ഗാര്&#x200d; അജീവിക മിഷന്&#x200d; ഗ്രാമീണ്&#x200d; എന്നായി മാറുകയായിരുന്നു. ഏതായാലും രാഷ്ട്രപിതാവിനോടും രാജ്യത്തെ പാവങ്ങളോടും ഒരേസമയം യുദ്ധപ്രഖ്യാപനം നടത്തിയതിലൂടെ രാജ്യത്തോടുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ മറ്റൊരു കൊലച്ചതിയാണ് തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചതിലൂടെ സംഭവിച്ചിരിക്കുന്നത്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gandhis-war-on-the-poor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
