<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>editoriyal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/editoriyal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 27 Oct 2017 18:42:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>editoriyal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തൊഴിലാളിപാര്‍ട്ടിയുടെ ബി.എം.ഡബ്ലിയു യാത്ര</title>
		<link>https://www.chandrikadaily.com/editorial-29-10-2017.html</link>
					<comments>https://www.chandrikadaily.com/editorial-29-10-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Oct 2017 18:42:59 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[editoriyal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50279</guid>

					<description><![CDATA[&#8216;അങ്ങനെ നോക്കിയാല്‍ ഇന്നത്തെ കാലത്ത് വാഹനങ്ങളെല്ലാം ആഢംബരങ്ങളല്ലേ. ആര്‍ക്കെങ്കിലും വാഹനത്തിലല്ലാതെ സഞ്ചരിക്കാന്‍ കഴിയുമോ. പഴയകാലത്തെ കാറില്‍ യാത്ര ചെയ്യണമെന്നാണോ നിങ്ങള്‍ പറയുന്നത് ?.&#8217; സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതാണ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടുള്ള ഈ ചോദ്യം. കേട്ടാല്‍ തികച്ചും ന്യായമെന്നുതോന്നാവുന്ന ഈ പ്രസ്താവനക്ക് കാരണമായത്, ബി.ജെ.പിക്കും യു.ഡി.എഫിനുമെതിരായ ഇടതുമുന്നണിയുടെ ജനജാഗ്രതായാത്രയുടെ ഭാഗമായി കോടിയേരി സഞ്ചരിച്ച ബി.എം.ഡബ്ലിയു കാറിനെ ചുറ്റിപ്പറ്റിയാണ്. കഴിഞ്ഞ 21ന് കാസര്‍കോട് നിന്ന് ആരംഭിച്ച മുന്നണി ജാഥയുടെ ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പേ തയ്യാറാക്കിയിരിക്കെ, എന്തുകൊണ്ടാണ് പെട്ടെന്നൊരു [&#8230;]]]></description>
										<content:encoded><![CDATA[<p>&#8216;അങ്ങനെ നോക്കിയാല്&#x200d; ഇന്നത്തെ കാലത്ത് വാഹനങ്ങളെല്ലാം ആഢംബരങ്ങളല്ലേ. ആര്&#x200d;ക്കെങ്കിലും വാഹനത്തിലല്ലാതെ സഞ്ചരിക്കാന്&#x200d; കഴിയുമോ. പഴയകാലത്തെ കാറില്&#x200d; യാത്ര ചെയ്യണമെന്നാണോ നിങ്ങള്&#x200d; പറയുന്നത് ?.&#8217; സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതാണ് കോഴിക്കോട്ട് മാധ്യമപ്രവര്&#x200d;ത്തകരോടുള്ള ഈ ചോദ്യം. കേട്ടാല്&#x200d; തികച്ചും ന്യായമെന്നുതോന്നാവുന്ന ഈ പ്രസ്താവനക്ക് കാരണമായത്, ബി.ജെ.പിക്കും യു.ഡി.എഫിനുമെതിരായ ഇടതുമുന്നണിയുടെ ജനജാഗ്രതായാത്രയുടെ ഭാഗമായി കോടിയേരി സഞ്ചരിച്ച ബി.എം.ഡബ്ലിയു കാറിനെ ചുറ്റിപ്പറ്റിയാണ്. കഴിഞ്ഞ 21ന് കാസര്&#x200d;കോട് നിന്ന് ആരംഭിച്ച മുന്നണി ജാഥയുടെ ഒരുക്കങ്ങള്&#x200d; ദിവസങ്ങള്&#x200d;ക്കു മുമ്പേ തയ്യാറാക്കിയിരിക്കെ, എന്തുകൊണ്ടാണ് പെട്ടെന്നൊരു ഉള്&#x200d;വിളിയില്&#x200d; അത്യാഢംബരകാറില്&#x200d; കോടിയേരിക്ക് ജാഥ നടത്തേണ്ടിവന്നത് എന്ന ചോദ്യം പ്രസക്തമാകുന്നു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്&#x200d; സ്വീകരണവേദിയിലേക്ക് പോകാനാണ് കോടിയേരി ആഢംബരകാര്&#x200d; ഉപയോഗിച്ചതായി ചിത്രസഹിതം മാധ്യമങ്ങള്&#x200d; ചൂണ്ടിക്കാട്ടിയത്. എന്നാല്&#x200d; വെറും ആഢംബരകാര്&#x200d; എന്നതിലുപരി പ്രസ്തുത കാറിന്റെ ഉടമയാരെന്നതാണ് സി.പി.എമ്മിനെയും കോടിയേരിയെയും ന്യായീകരിക്കാനാവാത്ത വിധം വെട്ടിലാക്കിയിരിക്കുന്നത്.</p>
<p>സി.പി.എമ്മിന്റെ ഭരണഘടനയുടെ പാര്&#x200d;ട്ടിഅംഗങ്ങളുടെ ചുമതലകള്&#x200d; എന്ന ഒന്&#x200d;പതാം വകുപ്പിലെ നാലാം ഖണ്ഡികയില്&#x200d; ഇങ്ങനെ പറയുന്നു: പാര്&#x200d;ട്ടി അംഗം ലോകതൊഴിലാളി വര്&#x200d;ഗസിദ്ധാന്തം മുറുകെ പിടിക്കുകയും കമ്യൂണിസത്തില്&#x200d; അടിയുറച്ച് വിശ്വസിച്ച് അതിനനുസൃതമായ രീതിയില്&#x200d; പെരുമാറുകയും ചെയ്യണം. ഈ അവസരത്തില്&#x200d; സി.പി.എമ്മിന്റെ ഒരു സംസ്ഥാന സെക്രട്ടറിക്ക് തന്നെ ഇത്തരമൊരു തെറ്റ് അബദ്ധത്തില്&#x200d; പിണഞ്ഞതാകാമെന്ന് പറയേണ്ടിവരുന്നത് തികഞ്ഞ നാണക്കേടാണ്. പാര്&#x200d;ട്ടി ഇക്കാര്യത്തെക്കുറിച്ച് പരിശോധിക്കുമെന്ന് പറയുന്ന കോടിയേരിവിചാരണക്ക് മുമ്പുതന്നെ വിധി പുറപ്പെടുവിച്ചതിന് പിന്നിലെന്തായിരുന്നു? കോടിയേരിക്ക് സംഭവിച്ച വെറുമൊരു കൈപ്പിഴ അല്ല നാല്&#x200d;പതുലക്ഷം രൂപ വിലവരുന്ന ബി.എം.ഡബ്ലിയു മിനികൂപ്പര്&#x200d; കാറിലെ യാത്ര എന്ന് മുസ്്‌ലിംലീഗ് നേതാവ് എം.സി മായിന്&#x200d;ഹാജിയാണ് വാര്&#x200d;ത്താസമ്മേളനത്തിലൂടെ മാലോകരെ അറിയിച്ചത്. കള്ളക്കടത്ത് കേസിലെ പ്രതിയും കൊടുവള്ളിയിലെ സി.പി.എം സ്വതന്ത്ര എം.എല്&#x200d;.എയുടെ സഹോദരനും സി.പി.എം പിന്തുണയുള്ള നഗരസഭാ അംഗവുമായ ഫൈസല്&#x200d; കാരാട്ടിന്റെ ഭാര്യയാണ് മിനി കൂപ്പറിന്റെ ഉടമസ്ഥ എന്ന സത്യമാണ് പുറത്തായിരിക്കുന്നത്്. മാത്രമല്ല, വെറുമൊരു കാര്&#x200d;സേവനം നല്&#x200d;കുക മാത്രമല്ല ; കോടിയേരി നായകനായ ജാഥക്ക് വാരിക്കോരി സഹായിച്ചതും ഇക്കൂട്ടരാണെന്നാണ് പുറത്തുവരുന്ന വാര്&#x200d;ത്തകള്&#x200d;. കരിപ്പൂര്&#x200d; വിമാനത്താവളം വഴി രണ്ടായിരം കോടിയുടെ സ്വര്&#x200d;ണം കടത്തിയ കോഫേപോസ കേസില്&#x200d; പ്രതിയാണ് കാരാട്ട് ഫൈസല്&#x200d; എന്നാണ് വ്യക്തമായിട്ടുള്ളത്. ആദ്യം ഇക്കാര്യം ഫൈസല്&#x200d; നിഷേധിച്ചെങ്കിലും കൂട്ടുപ്രതി ഷഹബാസ് നല്&#x200d;കിയ വെളിപ്പെടുത്തലനുസരിച്ച് കേന്ദ്രറവന്യൂ ഇന്റലിജന്&#x200d;സ് വിഭാഗം അന്വേഷിച്ചുവരുന്ന കേസിലെ ഏഴാം പ്രതിയാണ് ഫൈസല്&#x200d; . ഇദ്ദേഹം ഈ കേസില്&#x200d; ജയിലില്&#x200d; റിമാന്റില്&#x200d; കഴിഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്.</p>
<p>ഇനി ഫൈസലിന്റെ യാത്രയെ തള്ളിപ്പറയുമ്പോള്&#x200d; തന്നെ, കോടിയേരിയെയും സി.പി.എമ്മിനെയും തിരിഞ്ഞുകൊത്തുന്ന ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്&#x200d; വൈറലായിട്ടുണ്ട്. ജാഥക്കിടെ കോടിയേരി സഖാവിന് കീഴ് സഖാക്കള്&#x200d; നല്&#x200d;കിയ ഉച്ചയൂണില്&#x200d; വിഭവസമൃദ്ധമായ തീന്&#x200d;മേശയില്&#x200d; വെച്ചിരിക്കുന്ന കൊക്കകോളയുടെ നിറഞ്ഞ കുപ്പിയാണ് ഈ തൊഴിലാളിവര്&#x200d;ഗപാര്&#x200d;ട്ടിയുടെ പൊയ്മുഖം പൂര്&#x200d;വാധികം വെളിച്ചത്താക്കിയിരിക്കുന്നത്. കോള ബഹിഷ്‌കരിക്കാനും കോളക്കെതിരായി ആഗോളസമരത്തിനും ആഹ്വാനം ചെയ്ത പ്രസ്ഥാനമാണ് കോടിയേരിയുടേതെന്ന് ഓര്&#x200d;ക്കണം. പല്ലിളിച്ചുകാട്ടുന്ന ഈ നഗ്നസത്യങ്ങളെ അഡ്രസ് ചെയ്യുന്നതിന് പകരം സത്യം പൊതുജനത്തിന് മുമ്പാകെ തുറന്നുകാട്ടിയതിന് മുസ്്‌ലിംലീഗിനെതിരെ ഒളിയമ്പ് എയ്യാനായിരുന്നു സി.പി.എം നേതാവിന്റെ പരിശ്രമം.</p>
<p>കാരാട്ട് ഫൈസല്&#x200d; ഒരു കേസിലും പ്രതിയല്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി പി.മോഹനന്റെ ആദ്യന്യായീകരണം എന്നതുതന്നെ താന്&#x200d; കിണ്ണം കട്ടിട്ടില്ലെന്ന് മുന്&#x200d;കൂറായി വിളിച്ചുപറഞ്ഞ കള്ളനെയാണ് ഓര്&#x200d;മിപ്പിച്ചത്. വിദേശവിനിമയ സംരക്ഷണവും കള്ളക്കടത്ത് തടയലും നിയമ (കോഫേപോസ) കേസില്&#x200d; വിചാരണ തുടങ്ങാനിരിക്കവെയാണ് ഫൈസല്&#x200d; സംസ്ഥാന ഭരണകക്ഷിയുടെ ആനുകൂല്യം പറ്റാന്&#x200d; സി.പി.എമ്മുമായി സഹകരിച്ചുവരുന്നത്. ഇയാള്&#x200d;ക്ക് സി.പി.എമ്മുമായുള്ളത് പുതിയ ബന്ധമല്ലെന്നതിനും നിരവധി തെളിവുകളുണ്ട്. യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിക്കെതിരെ പാര്&#x200d;ട്ടി അംഗങ്ങളെ തഴഞ്ഞ് കാരാട്ട് റസാഖിന് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്&#x200d; സീറ്റ് നല്&#x200d;കിയ സി.പി.എമ്മിന് കിട്ടിയ പണച്ചാക്കാണ് കാരാട്ട് കുടുംബം. താനൂരിലും നിലമ്പൂരിലുമൊക്കെ സമാനമായ പണച്ചാക്കുകളെ ഇറക്കിയാണ് ജനാധിപത്യത്തിന് കളങ്കമായി സി.പി.എം നേടിയ ബാലറ്റ് വിജയങ്ങള്&#x200d;. അതിലൊരാളാണ് അമൂല്യമായ കാടും മലയും കയ്യേറി ആഢംബരപാര്&#x200d;ക്ക് കെട്ടിയ സി.പി.എന്റെ നവസഹതേരാളി.</p>
<p>വര്&#x200d;ഗീയതയും അതിദേശീയതയും കൊണ്ട് രാജ്യത്തെ ഇരുട്ടിലേക്ക് ആനയിക്കുന്ന കേന്ദ്രഭരണകക്ഷിയുടെ കേരളത്തിലെ ഇടം സ്വരുക്കൂട്ടിക്കൊടുക്കാന്&#x200d; പരോക്ഷമായി പ്രയത്‌നിക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ച് ഇത്തരം വെറുക്കപ്പെട്ടവര്&#x200d; ശരണമാകുന്നത് വെറും ജാഗ്രതക്കുറവായി കാണാന്&#x200d; വയ്യ. ഹിന്ദുത്വവര്&#x200d;ഗീയതക്കെതിരെ ജനങ്ങളെ ജാഗ്രവത്താക്കാനെന്ന പേരിലുള്ള ഈ പണക്കൊഴുപ്പുമേളക്ക് കോടികള്&#x200d; ഒഴുക്കാന്&#x200d; സഹായിച്ചവരുടെ പേരുകള്&#x200d; തുറന്നുപറയുകയാണ് പാര്&#x200d;ട്ടി പരിശോധിക്കുമെന്ന കോടിയേരിയുടെ ന്യായത്തില്&#x200d; അല്&#x200d;പമെങ്കിലും കഴമ്പുണ്ടെങ്കില്&#x200d; ചെയ്യേണ്ടത്. ഈ തൊഴിലാളിവര്&#x200d;ഗപാര്&#x200d;ട്ടിയുടെ മൊത്തം ആസ്തി 200 കോടിക്കടുത്താണ്. രാജ്യത്ത് പ്രധാനകക്ഷികളായ ബി.ജെ.പിയും കോണ്&#x200d;ഗ്രസും കഴിഞ്ഞാല്&#x200d; സമ്പന്നപാര്&#x200d;ട്ടികളില്&#x200d; മൂന്നാംസ്ഥാനം.</p>
<p>കോടീശ്വരന്മാരായ സാന്റിയാഗോ മാര്&#x200d;ട്ടിന്&#x200d;മാരെയും തോമസ്ചാണ്ടിമാരെയും ഫാരിസുമാരെയും രാധാകൃഷ്ണന്മാരെയും അന്&#x200d;വര്&#x200d;-അബ്ദുറഹിമാന്&#x200d;-കാരാട്ടുമാരെയും തോളിലേറ്റി നടക്കുമ്പോള്&#x200d; അഴിമതിക്കെതിരെ കുരിശേന്തിനടക്കുന്ന തൊണ്ണൂറ്റഞ്ചുകാരന് പാര്&#x200d;ട്ടിയുടെ പിന്നാമ്പുറത്ത് പുകലയും ചവച്ച് ഇരിക്കേണ്ടിവരുന്നു. പാര്&#x200d;ട്ടി ചര്&#x200d;ച്ചാമുറികളില്&#x200d; വിളമ്പിയ പരിപ്പുവടയിലും കട്ടന്&#x200d;ചായയിലും നിന്ന് കോടികള്&#x200d; വിലമതിക്കുന്ന ബെന്&#x200d;സിലേക്കും കൂപ്പറുകളിലേക്കും ഓഡിയിലേക്കും മാറി കാലത്തിന്റെ ചുവരെഴുത്ത് പഠിക്കാനല്ല ശ്രമമെങ്കില്&#x200d;, മുപ്പത്തിനാലുകൊല്ലം അടക്കിഭരിച്ച പശ്ചിമബംഗാളില്&#x200d; ടാറ്റക്കുവേണ്ടി വെടിവെച്ചുകൊന്ന പാവപ്പെട്ട കര്&#x200d;ഷകരുടെ പ്രേതങ്ങളെപോലെ കേരളത്തിലെ സഖാക്കളും സി.പി.എമ്മിന്റെ അവശേഷിക്കുന്ന അധികാരപീഠങ്ങളെയും അറബിക്കടലിലെറിയുന്ന കാലം അതിവിദൂരമല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-29-10-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇപ്പോള്‍ എല്ലാം ശരിയായോ?</title>
		<link>https://www.chandrikadaily.com/editoriyal-3.html</link>
					<comments>https://www.chandrikadaily.com/editoriyal-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 Aug 2017 18:45:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editoriyal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39161</guid>

					<description><![CDATA[തിരുവനന്തപുരം നഗരത്തേയും പരിസരപ്രദേശങ്ങളേയും രണ്ടാഴ്ചയോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സി.പി.എം &#8211; ആര്‍.എസ്.എസ് സംഘര്‍ഷം ഇപ്പോള്‍ ഏതാണ്ട് കെട്ടടങ്ങിയ മട്ടാണ്. നാട്ടില്‍ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷത്തേയും നേതാക്കള്‍ തുല്യ താല്‍പര്യത്തോടെ ഒരു മേശക്കു ചുറ്റുമിരിക്കാനും ചര്‍ച്ച നടത്താനും കാണിച്ച വിശാല മനസ്സ്, പക്ഷേ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് അവശേഷിപ്പിക്കുന്നത്. ജനാധിപത്യ രാജ്യമെന്ന നിലയില്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനുള്ള അവകാശം കേരള ജനതക്കുണ്ടെന്നാണ് വിശ്വസിക്കുന്നത്. ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തോടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ കൊടി നാട്ടലുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം നഗരത്തേയും പരിസരപ്രദേശങ്ങളേയും രണ്ടാഴ്ചയോളം ഭീതിയുടെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തിയ സി.പി.എം &#8211; ആര്&#x200d;.എസ്.എസ് സംഘര്&#x200d;ഷം ഇപ്പോള്&#x200d; ഏതാണ്ട് കെട്ടടങ്ങിയ മട്ടാണ്. നാട്ടില്&#x200d; സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കാന്&#x200d; ഇരുപക്ഷത്തേയും നേതാക്കള്&#x200d; തുല്യ താല്&#x200d;പര്യത്തോടെ ഒരു മേശക്കു ചുറ്റുമിരിക്കാനും ചര്&#x200d;ച്ച നടത്താനും കാണിച്ച വിശാല മനസ്സ്, പക്ഷേ ഉത്തരങ്ങളേക്കാള്&#x200d; കൂടുതല്&#x200d; ചോദ്യങ്ങളാണ് അവശേഷിപ്പിക്കുന്നത്. ജനാധിപത്യ രാജ്യമെന്ന നിലയില്&#x200d; ആ ചോദ്യങ്ങള്&#x200d;ക്ക് ഉത്തരം ലഭിക്കാനുള്ള അവകാശം കേരള ജനതക്കുണ്ടെന്നാണ് വിശ്വസിക്കുന്നത്.</p>
<p>ആര്&#x200d;.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തോടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ കൊടി നാട്ടലുമായി ബന്ധപ്പെട്ട് തുടങ്ങിയ സി.പി.എം &#8211; ആര്&#x200d;.എസ്.എസ് സംഘര്&#x200d;ഷം പാരമ്യതയില്&#x200d; എത്തിയത്. ഇരുപക്ഷത്തേയും ഓഫീസുകള്&#x200d; ആക്രമിച്ചുകൊണ്ട് തുടങ്ങിയ സംഘര്&#x200d;ഷം വൈകാതെ തന്നെ ഒരു ജീവനെടുക്കുന്നതിലെത്തി. തൊട്ടുപിന്നാലെ തന്നെ സംഘര്&#x200d;ഷം അവസാനിപ്പിക്കുന്നതിനുള്ള നടപടികളും ഇരുപക്ഷത്തുനിന്നുമുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ഗവര്&#x200d;ണറേയും മുന്നില്&#x200d; നിര്&#x200d;ത്തി മോദി സര്&#x200d;ക്കാര്&#x200d; വിരല്&#x200d; ചൂണ്ടിയപ്പോഴേക്കും സംസ്ഥാന മുഖ്യമന്ത്രി സംഘര്&#x200d;ഷം അവസാനിപ്പിക്കാമെന്ന് ഉറപ്പു കൊടുത്തത് തെറ്റായിപ്പോയെന്ന് വിമര്&#x200d;ശിച്ചത് സ്വന്തം പാര്&#x200d;ട്ടിക്കാരും മുന്നണിയിലെ കൂട്ടുകക്ഷികളും തന്നെയാണ്. നാട്ടില്&#x200d; സമാധാനം വേണമെന്നത് ആഗ്രഹിക്കുന്ന ഭരണാധികാരിയെ സംബന്ധിച്ചിടത്തോളവും അക്രമങ്ങള്&#x200d; പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നത് പ്രഥമ പരിഗണനയുള്ള കാര്യം തന്നെയാണ്.</p>
<p>ആ നിലക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ കുറ്റം പറയാനാകില്ല. എന്നാല്&#x200d; ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് സംഘര്&#x200d;ഷം അവസാനിപ്പിക്കുന്നതിന് ഇടപെടാന്&#x200d; ഗവര്&#x200d;ണറും കേന്ദ്രസര്&#x200d;ക്കാറും വടിയെടുക്കുന്നതു വരെ കാത്തിരിക്കണമായിരുന്നണോ എന്ന ചോദ്യം അത്ര ലാഘവത്തോടെ കാണാനാവില്ല.<br />
അതിനേക്കാള്&#x200d; പ്രസക്തമായ ചില ചോദ്യങ്ങള്&#x200d; കൂടിയുണ്ട്.</p>
<p>ആദ്യം സമാധാന ചര്&#x200d;ച്ച നടന്നത് സി.പി.എമ്മിന്റേയും ആര്&#x200d;.എസ്.എസിന്റെയും സംസ്ഥാന നേതാക്കള്&#x200d; തമ്മിലാണ്. അതും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്&#x200d;. അപ്പോള്&#x200d; തന്നെ സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് അയവു വരികയും ചെയ്തു. നേതാക്കള്&#x200d; പരസ്പരം ഹസ്തദാനംചെയ്ത് പിരിഞ്ഞതിനു പിന്നാലെതന്നെ സംഘര്&#x200d;ഷം അവസാനിച്ചുവെങ്കില്&#x200d; നേതൃതലത്തിലെ നിര്&#x200d;ദേശങ്ങള്&#x200d;ക്കും അക്രമസംഭവങ്ങളില്&#x200d; പങ്കുണ്ടായിരുന്നുവെന്നു തന്നെയല്ലേ കരുതേണ്ടത്. കണ്ണൂരിലും കോട്ടയത്തും ഉള്&#x200d;പ്പെടെ താഴെ തലങ്ങളില്&#x200d; നടന്ന സി.പി.എം &#8211; ആര്&#x200d;.എസ്.എസ് ചര്&#x200d;ച്ച ജനങ്ങളുടെ കണ്ണില്&#x200d; പൊടിയിടാനുള്ള പ്രഹസനം മാത്രമായിരുന്നില്ലേ. സംഘര്&#x200d;ഷം അവസാനിപ്പിക്കാന്&#x200d; ആര്&#x200d;.എസ്.എസുമായി ചര്&#x200d;ച്ചക്ക് തയ്യാറാണെന്ന് സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പ്രഖ്യാപിക്കുമ്പോള്&#x200d; അതിനര്&#x200d;ത്ഥം ഇരുപക്ഷവും അറിഞ്ഞുകൊണ്ടുള്ള നാടകങ്ങള്&#x200d; മാത്രമാണ് അരങ്ങേറുന്നതെന്നല്ലേ&#8230;</p>
<p>സംഘര്&#x200d;ഷവും സമാധാന ചര്&#x200d;ച്ചയും ബി.ജെ.പിയും ആര്&#x200d;.എസ്.എസും ആസൂത്രണം ചെയ്ത തട്ടിപ്പ് മാത്രമായിരുന്നോ എന്ന ചോദ്യത്തിന് കൂടി ഉത്തരം നല്&#x200d;കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കേരളത്തിന്റെ ചരിത്രത്തില്&#x200d; ബി.ജെ.പി ഏറ്റവും വലിയ അഴിമതി ആരോപണങ്ങളെ നേരിട്ട വേളയില്&#x200d; തന്നെയാണ് രാഷ്ട്രീയ സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് തലസ്ഥാന നഗരി വേദിയായത് എന്നതിനെ യാദൃഛികമെന്ന് വിശ്വസിക്കാന്&#x200d; പ്രയാസമാണ്. അഴിമതിക്കെതിരായ ബി.ജെ.പിയുടെ പോരാട്ടം കാപട്യമാണെന്ന് ഇതിനകം തന്നെ തിരിച്ചറിയപ്പെട്ടതാണ്. എന്നാല്&#x200d; വര്&#x200d;ഗീയത ഊതിക്കത്തിച്ചും ദളിതര്&#x200d;ക്കും ന്യൂനപക്ഷങ്ങള്&#x200d;ക്കുമെതിരായ അതിക്രമങ്ങള്&#x200d; വ്യാപകമാക്കിയും ബിഫ് ഉള്&#x200d;പ്പെടെയുള്ള വിവാദ വിഷയങ്ങള്&#x200d; ഉയര്&#x200d;ത്തിക്കൊണ്ടുവന്നും ഇതിന് തന്ത്രപരമായി മറയിടാനാണ് രാജ്യം മുഴുവന്&#x200d; ബി.ജെ.പിയും സംഘ്പരിവാറും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളംപോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്&#x200d; മാത്രമാണ് സംഘ്പരിവാറിന്റെ ഈ വര്&#x200d;ഗീയ കുതന്ത്രങ്ങള്&#x200d; ഏശാതെ പോകുന്നത്.</p>
<p>വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d;ക്കു പകരം രാഷ്ട്രീയ സംഘര്&#x200d;ഷമാണ് കേരളത്തില്&#x200d; കുറേക്കൂടി സാധ്യതയെന്ന ആര്&#x200d;.എസ്.എസിന്റെ തിരിച്ചറിവാണ് ഇപ്പോഴത്തെ സംഘര്&#x200d;ഷങ്ങളുടെ പ്രേരണയെന്ന് പകല്&#x200d;പോലെ വ്യക്തമാണ്. മെഡിക്കല്&#x200d; കോളജ് അനുവദിക്കാന്&#x200d; കോഴ വാങ്ങിയെന്നത് കേവലം അഴിമതി ആരോപണം മാത്രമല്ല. പാര്&#x200d;ട്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ പരിശോധനയില്&#x200d; സത്യമെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്&#x200d; അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്ത തുറന്ന വസ്തുതയാണ്. ആ സത്യം അതിന്റെ എല്ലാ വികൃത മുഖങ്ങളോടെയും മാധ്യമങ്ങള്&#x200d; അനാവരണം ചെയ്യാന്&#x200d; തുടങ്ങുന്ന ഘട്ടത്തിലാണ് തലസ്ഥാനം രാഷ്ട്രീയ സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് വേദിയായത്. അഴിമതി ആരോപണം ചര്&#x200d;ച്ചകളില്&#x200d; വരുന്നതിനെ തന്ത്രപൂര്&#x200d;വ്വം വഴിതിരിച്ചു വിടുകയായിരുന്നോ തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്&#x200d;ഷത്തിനു പിന്നിലെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ബാധ്യതയും ആഭ്യന്തര വകുപ്പിനുണ്ട്.</p>
<p>രാഷ്ട്രീയ കൊലപാതകങ്ങള്&#x200d; സംസ്ഥാനത്തിന്റെ ചരിത്രത്തില്&#x200d; ആദ്യമല്ല. അത്തരം കൊലപാതകങ്ങളില്&#x200d; മിക്കപ്പോഴും ആര്&#x200d;.എസ്.എസും സി.പി.എമ്മും തന്നെയായിരുന്നു മുഖാമുഖം. ചോരക്കറ കൊണ്ട് കണ്ണൂരിന്റെ ഭൂപടത്തിന് ഭീതിയുടെ നിറം പകര്&#x200d;ന്നു നല്&#x200d;കിയപ്പോഴൊന്നും ഇല്ലാത്ത ആധി ഇപ്പോള്&#x200d; എന്തിനാണ്. ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളും ദളിത് വേട്ടയും അടിക്കടി ആവര്&#x200d;ത്തിക്കപ്പെടുന്ന ഉത്തര്&#x200d;പ്രദേശ് ഉള്&#x200d;പ്പെടെയുള്ള സംസ്ഥാനങ്ങളില്&#x200d; ആവശ്യമില്ലാത്ത രാഷ്ട്രപതി ഭരണ വാദവുമായി ആര്&#x200d;.എസ്.എസ് രംഗത്തെത്തുന്നതിനു പിന്നിലും അരുണ്&#x200d; ജെയ്റ്റ്‌ലി ഉള്&#x200d;പ്പെടെയുള്ളവര്&#x200d; കേരളത്തിലേക്ക് പറന്നെത്തി രാഷ്ട്രീയ കൊലപാതകത്തിന് മുമ്പെങ്ങുമില്ലാത്ത വിധം ദേശീയ പരിവേഷം നല്&#x200d;കുന്നതിനു പിന്നിലുമുള്ള അജണ്ട അഴിമതിക്കഥകള്&#x200d;ക്ക് മറയിടല്&#x200d; അല്ലാതെ മറ്റൊന്നുമല്ല. അത് തിരിച്ചറിയാന്&#x200d; കഴിയാതെ, സംഘ് പരിവാര്&#x200d; മെനയുന്ന താളത്തിനൊത്ത് തുള്ളുന്ന നിലയിലേക്ക് സി.പി.എം തരംതാഴുന്നത് രാജ്യത്തെ മതേതര മനസ്സുകളെയാണ് മുറിവേല്&#x200d;പ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editoriyal-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാന്‍താണ്ടാ നാഗവല്ലി</title>
		<link>https://www.chandrikadaily.com/editoriyal-2.html</link>
					<comments>https://www.chandrikadaily.com/editoriyal-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 Aug 2017 18:02:26 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[editoriyal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38996</guid>

					<description><![CDATA[യാരത് ദ്രോഹീ കതകു തൊറ, ഞാനാ ഷണ്ഡാളാ, നാന്‍ താണ്ടാ നാഗവല്ലി-മണിച്ചിത്രത്താഴിലെ ശോഭനയുടെ &#8216;ശബ്ദം&#8217; ഒരു വിസ്മയം പോലെ ഇന്നും കേരള സമൂഹം കേള്‍ക്കുന്നു. മൂന്നര പതിറ്റാണ്ടിലേറെ കാലമായി മൂവായിരത്തിലേറെ സിനിമകളില്‍ ബാല താരത്തിന് മുതല്‍ നായികമാര്‍ക്ക് വരെ ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മിയുടെതാണ് ആ ശബ്ദം. ഇന്ന് ചിലര്‍ക്കെങ്കിലും അലോസരമായിരിക്കുന്നതും അതേ ശബ്ദം. അത്തരം അലോസരങ്ങളെ തെല്ലും ഭയക്കുന്ന ആളല്ല, ജീവിതത്തില്‍ ആവോളം കൈപ്പുനീരും കണ്ണീരും കുടിച്ച ഇവര്‍. അത് പി.സി ജോര്‍ജിന് അറിയാതിരിക്കാനും വഴിയില്ല. 1972 [&#8230;]]]></description>
										<content:encoded><![CDATA[<p>യാരത് ദ്രോഹീ കതകു തൊറ, ഞാനാ ഷണ്ഡാളാ, നാന്&#x200d; താണ്ടാ നാഗവല്ലി-മണിച്ചിത്രത്താഴിലെ ശോഭനയുടെ &#8216;ശബ്ദം&#8217; ഒരു വിസ്മയം പോലെ ഇന്നും കേരള സമൂഹം കേള്&#x200d;ക്കുന്നു. മൂന്നര പതിറ്റാണ്ടിലേറെ കാലമായി മൂവായിരത്തിലേറെ സിനിമകളില്&#x200d; ബാല താരത്തിന് മുതല്&#x200d; നായികമാര്&#x200d;ക്ക് വരെ ശബ്ദം നല്&#x200d;കിയ ഭാഗ്യലക്ഷ്മിയുടെതാണ് ആ ശബ്ദം. ഇന്ന് ചിലര്&#x200d;ക്കെങ്കിലും അലോസരമായിരിക്കുന്നതും അതേ ശബ്ദം. അത്തരം അലോസരങ്ങളെ തെല്ലും ഭയക്കുന്ന ആളല്ല, ജീവിതത്തില്&#x200d; ആവോളം കൈപ്പുനീരും കണ്ണീരും കുടിച്ച ഇവര്&#x200d;. അത് പി.സി ജോര്&#x200d;ജിന് അറിയാതിരിക്കാനും വഴിയില്ല. 1972 മുതല്&#x200d; ഭാഗ്യലക്ഷ്മിയുടെ ശബ്ദം കേരളം കേള്&#x200d;ക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ കാമവും ക്രോധവും ശോകവും ആഹ്ലാദവും ആനുതാപവുമെല്ലാം അനേകരുടെ ചുണ്ടനക്കങ്ങള്&#x200d;ക്ക് പിറകെ വന്നപ്പോള്&#x200d; മലയാളി ചെവി കൊടുത്തിട്ടുണ്ട്. ഇപ്പോള്&#x200d; ഭാഗ്യലക്ഷ്മി പ്രത്യക്ഷപ്പെട്ട് മൊഴിയുകയാണ്, പീഡിതരായ സ്ത്രീകള്&#x200d;ക്ക് വേണ്ടി.<br />
ജീവിതം തന്നെ ഭാഗ്യലക്ഷ്മിക്ക് പോരാട്ടമായിരുന്നല്ലോ. പി.സി ജോര്&#x200d;ജ്ജിന്റെതുപോലുള്ള രാഷ്ട്രീയ കുതികാല്&#x200d; വെട്ടിന്റെയും മൊഴിമാറ്റത്തിന്റെയും കലയുമല്ല ഇവര്&#x200d;ക്ക് ജീവിതം. പീഡനത്തിനിരയായ സിനിമാനടി എങ്ങനെ പിറ്റേന്ന് തന്നെ ജോലിക്ക് പോയെന്ന് ചോദിക്കുകയും ദിലീപിനെ വെള്ള പൂശാന്&#x200d; ശ്രമിക്കുകയും ചെയ്ത പി.സി ജോര്&#x200d;ജ് കാന്റീന്&#x200d; തൊഴിലാളിയെ തെറി വിളിച്ചും തോക്കെടുത്ത് ഭീഷണിപ്പെടുത്തിയുമെല്ലാം രാഷ്ട്രീയത്തിലെ ഒറ്റയാനായി മാറിയിരിക്കുകയാണ്. അതിനിടെയാണ് കേരളം ഏറെ ചര്&#x200d;ച്ച ചെയ്യുന്ന സിനിമാനടി പീഡനക്കഥയിലും ഒരു റോള്&#x200d; നേടാന്&#x200d; ജോര്&#x200d;ജ് ഒരുമ്പെടുന്നത്. പീഡനത്തിനിരയാവുന്ന സ്ത്രീകള്&#x200d; പുറത്തിറങ്ങാതെ ജീവനൊടുക്കണമെന്നാണ് സാര്&#x200d; പറയുന്നത് എന്നും താങ്കളുടെ മകള്&#x200d;ക്കാണ് സംഭവിക്കുന്നതെങ്കില്&#x200d; ഇങ്ങനെ തന്നെ പറയുമോ എന്നും ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു.</p>
<p>ടെലിവിഷന്&#x200d; ടോക്ക് ഷോ അവതാരക കൂടിയായ ഭാഗ്യ ലക്ഷ്മി തൃശൂരിലെ ഒരു സി.പി.എം നേതാവുമായി ബന്ധപ്പെട്ട പീഡനക്കഥ അവതരിപ്പിച്ചതോടെയാണ് കൂടുതല്&#x200d; ശ്രദ്ധേയയായത്. പീഡന കഥ ആദ്യമായി വാര്&#x200d;ത്താസമ്മേളനം വിളിച്ച് പറഞ്ഞവരിലൊരാള്&#x200d; ഭാഗ്യലക്ഷ്മിയായിരുന്നു. അതിന്റെ പേരില്&#x200d; സി.പി.എമ്മുകാരുടെ &#8216;ഉപദേശങ്ങള്&#x200d;&#8217; ഏറെ കേട്ടു. ഏറ്റവും ഒടുവില്&#x200d; കോവളത്തെ കോണ്&#x200d;ഗ്രസ് നിയമസഭാംഗം വിന്&#x200d;സന്റിന്റെ ബലാല്&#x200d;സംഗക്കേസ് വന്നപ്പോഴും എവിടെ ഭാഗ്യലക്ഷ്മിയെന്ന് പരിഹാസത്തോടെയുള്ള ചോദ്യം കേട്ടു. ഈ ചോദ്യം ഫെയ്‌സ്ബുക്ക് പേജിലൂടെ വന്നപ്പോള്&#x200d; ഭാഗ്യം കൊടുത്ത മറുപടി ഇതായിരുന്നു. എല്ലാത്തിലും കയറി പ്രതികരിക്കുന്നയാളല്ല, ആരെങ്കിലും എന്നോട് ചോദിച്ചാല്&#x200d; അഭിപ്രായം പറയും. സിനിമാ വ്യവസായത്തില്&#x200d; ഡബ്ബിങ് ആര്&#x200d;ടിസ്റ്റുകള്&#x200d;ക്ക് അര്&#x200d;ഹമായ പരിഗണനക്കായി പോരാടി ചരിത്രം കുറിച്ച ഭാഗ്യ ലക്ഷ്മിക്ക് യാതനാപൂര്&#x200d;ണമായ ഒരു ബാല്യ കൗമാര ജീവിതം പറയാനുണ്ട്. സ്വരഭേദങ്ങള്&#x200d; എന്ന പുസ്തകത്തിലൂടെ കേരളം അത് വായിച്ചു. മികച്ച ആത്മകഥക്കുള്ള പുരസ്‌കാരം നല്&#x200d;കി കേരള സാഹിത്യ അക്കാദമി പുസ്തകത്തെ ആദരിക്കുകയും ചെയ്തു. കോഴിക്കോട്ടെ അനാഥശാലയിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ ബാല്യം. സിനിമയില്&#x200d; ശബ്ദം നല്&#x200d;കിയും അഭിനയിച്ചും പട്ടിണികിടന്നും അവഗണയേറ്റും കഴിഞ്ഞ മദിരാശിയിലെ കൗമാരം. ഒറ്റപ്പെട്ട ജീവിതത്തില്&#x200d; കൈത്താങ്ങാവുമെന്ന് കരുതിയെങ്കിലും വഴിയിലുപേക്ഷിക്കേണ്ടിവന്ന ദാമ്പത്യം-സ്വരഭേദങ്ങള്&#x200d; ഒരു കഥയുടെ മിഴിവോടെ ഇതെല്ലാം അവതരിപ്പിക്കുന്നുണ്ട്. ഒരു വര്&#x200d;ഷം നിര്&#x200d;ത്താതെ കരഞ്ഞാലും ഞാനൊഴുക്കിയ കണ്ണീരിന്റെ അടുത്തു വരില്ലെന്ന് അവര്&#x200d; പറയും.</p>
<p>പത്താം വയസ്സില്&#x200d; അപരാധി എന്ന സിനിമയില്&#x200d; ബാലതാരത്തിന് ശബ്ദം നല്&#x200d;കിയ ഇവര്&#x200d; പിറ്റേ വര്&#x200d;ഷം മനസ്സ് എന്ന ചിത്രത്തില്&#x200d; അഭിനയിച്ചു. ഒരു മുത്തശ്ശി ഗദയിലെ തന്നിഷ്ടക്കാരിയായ മുതിര്&#x200d;ന്ന സ്ത്രീയെന്നത് ഭാഗ്യലക്ഷ്മി സ്വയം വരിച്ച കഥാപാത്രമായിരിക്കണം. എനിക്കിത്രയും പ്രശ്‌നങ്ങളുണ്ടായപ്പോള്&#x200d; ശക്തി പകര്&#x200d;ന്നത് പണം മാത്രമാണെന്ന് ഭാഗ്യലക്ഷ്മി പറയും. സമ്പത്ത് ഉണ്ടാകുമ്പോള്&#x200d; കൂടെ നില്&#x200d;ക്കാനാളുണ്ടാകും. കഠിനാധ്വാനം ചെയ്യാന്&#x200d; തന്നെ പ്രേരിപ്പിക്കുന്ന ഘടകം ഇതു തന്നെയെന്ന് സാക്ഷ്യപ്പെടുത്തുമ്പോഴും വ്യത്യസ്തയുടെ ചാരുത പകരുന്നുണ്ടിവര്&#x200d;.</p>
<p>ഒരു സിനിമയില്&#x200d; പത്തുമുപ്പത് ഡബ്ബിങ് ആര്&#x200d;ടിസ്റ്റുകള്&#x200d; പണിയെടുക്കും. അവരുടെ പേര് എവിടെയും കാണില്ല. ഡബ്ബിങ് ആര്&#x200d;ടിസ്റ്റുകളുടെ പേര് സിനിമയുടെ ടൈറ്റിലില്&#x200d; വരണമെന്ന് ആവശ്യപ്പെട്ട് ഭാഗ്യലക്ഷ്മി ശബ്ദമുയര്&#x200d;ത്തി. ശബ്ദമുള്ളവരുടെ ശബ്ദമായിരുന്നു അത്. ഡബ്ബിങ് ആര്&#x200d;ടിസ്റ്റുകള്&#x200d;ക്ക് പുരസ്‌കാരം ഏര്&#x200d;പെടുത്താന്&#x200d; വേണ്ടി യത്‌നിച്ച അവര്&#x200d; നിരവധി തവണ ആ പുരസ്‌കാരത്തിന് അര്&#x200d;ഹയായി.തിരുവനന്തപുരത്ത് ഡബ്ബിങ് പഠിപ്പിക്കാന്&#x200d; ഒരു ഇന്&#x200d;സ്റ്റിറ്റിയൂട്ട് മോഹന്&#x200d;ലാലുമായി സഹകരിച്ച് തുടങ്ങിയപ്പോള്&#x200d; സഹ ആര്&#x200d;ടിസ്റ്റുകള്&#x200d;ക്ക് രുചിച്ചില്ല. രംഗത്ത് 15 വര്&#x200d;ഷമെങ്കിലും കഴിഞ്ഞാണ് ഭാഗ്യ ലക്ഷ്മി നായികമാര്&#x200d;ക്ക് ശബ്ദം നല്&#x200d;കിത്തുടങ്ങിയത്. അവരുടെ ശബ്ദത്തില്&#x200d; സംസാരിക്കാത്ത നായികമാര്&#x200d; മലയാളത്തിലില്ലെന്ന് പറയണം. ഏറ്റവും കൂടുതല്&#x200d; ഭാഗ്യത്തിന്റെ ശബ്ദത്തില്&#x200d; സംസാരിച്ചത് ശോഭനയാണ്. ശര്&#x200d;ബാനി മുഖര്&#x200d;ജി, സറീന വഹാബ്, രേവതി, ലക്ഷ്മി ഗോപാല സ്വാമി, ഉര്&#x200d;വശി തുടങ്ങി നായികമാരുടെ നിര നീളും.</p>
<p>സിനിമയില്&#x200d; ഇത്രയേറെ കാലം പ്രവര്&#x200d;ത്തിക്കുകയും സ്ത്രീകള്&#x200d;ക്ക് വേണ്ടി ഇത്ര ശക്തമായി പ്രതികരിക്കുകയും ചെയ്ത ഭാഗ്യ ലക്ഷ്മി പക്ഷെ സിനിമയിലെ സ്ത്രീകള്&#x200d;ക്ക് വേണ്ടി ഒരു വനിതാ കൂട്ടായ്മ രൂപപ്പെട്ടപ്പോള്&#x200d; അതിലുണ്ടായില്ല. അതില്&#x200d; പങ്കാളികളായ വനിതാരത്‌നങ്ങള്&#x200d; ഭാഗ്യത്തിന്റെ സുഹൃത്തുക്കളായിട്ടും സംഘടന പിറന്ന വാര്&#x200d;ത്ത പത്രത്തില്&#x200d; വായിച്ചറിയാനായിരുന്നു നിയോഗം. ഫെയ്‌സ്ബുക്കില്&#x200d; നിരന്തരം കമന്റിട്ട ഒരാള്&#x200d;ക്ക് ഭാഗ്യം കൊടുത്ത മറുപടി ഇതാണ്: മോനേ ഷിബൂ, നിന്റെ ലൈക്കും കമന്റുമൊക്കെ നിര്&#x200d;ത്തിക്കോ. ഇനി മേലില്&#x200d; കമന്റിട്ടാല്&#x200d; ഇന്ന് കണ്ട എന്നെയായിരിക്കുകയില്ല കാണുക. നിന്റെ കളി ഞാന്&#x200d; നിര്&#x200d;ത്തിക്കും മോനേ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editoriyal-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
