<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>editpriyal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/editpriyal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Mar 2026 01:58:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>editpriyal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇലക്ഷന്‍ കമ്മീഷന്റെ കൈവിട്ട കളികള്‍</title>
		<link>https://www.chandrikadaily.com/the-election-commissions-games.html</link>
					<comments>https://www.chandrikadaily.com/the-election-commissions-games.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Wed, 25 Mar 2026 01:58:57 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[editpriyal]]></category>
		<category><![CDATA[electioncommision]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380306</guid>

					<description><![CDATA[മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;ക്ക് അയച്ച കത്തില്&#x200d; കേരള ബി.ജെ.പിയുടെ സീല്&#x200d; പ്രത്യക്ഷപ്പെട്ട സംഭവം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയര്&#x200d;ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്&#x200d;ക്ക് അടിവരയിടുകയാണ്. ക്രിമിനല്&#x200d; കേസുകള്&#x200d; ഉള്ളവര്&#x200d; മത്സരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ കാര്യങ്ങള്&#x200d; ഉള്&#x200d;പ്പെടെ ഉള്&#x200d;പ്പെടുത്തി 2019 മാര്&#x200d;ച്ച് 19 ന് കമ്മീഷന്&#x200d; തയ്യാറാക്കിയ കത്താണ് രണ്ട് ദിവസം മുന്&#x200d;പ് ഇമെയിലിലൂടെ പാര്&#x200d;ട്ടികള്&#x200d;ക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റ ജോലി ബി.ജെ.പിയുടെ പാര്&#x200d;ട്ടി പണി ആണെന്ന പ്രതിപക്ഷത്തിന്റെ നിരന്തര ആരോപണങ്ങള്&#x200d;ക്കിടയിലുണ്ടായ ഈ പിഴവ് ക്ലറിക്കല്&#x200d; മിസ്റ്റേക്കാണെന്ന ഒറ്റവാക്കിലുള്ള വിശദീകരണത്തിലൊതുക്കുകയാണ് കമ്മീഷനെങ്കിലും കാര്യങ്ങള്&#x200d; അത്രനിഷ്‌കളങ്കമായികാണാനാവില്ലെന്നാണ് വര്&#x200d;ത്തമാന സാഹചര്യങ്ങള്&#x200d; വ്യക്തമാക്കുന്നത്.</p>
<p>ചരിത്രത്തിലാധ്യമായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്&#x200d;ക്കെതിരെ പ്രതിപക്ഷം പാര്&#x200d;ലമെന്റില്&#x200d; അവിശ്വാസ പ്രമേയംകൊണ്ടുവരുന്ന സാഹചര്യത്തില്&#x200d; വിശേഷിച്ചും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; ഗ്യാനേഷ് കുമാറിനെ പദവിയില്&#x200d; നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നല്&#x200d;കിയിരിക്കുന്നത്. അദ്ദേഹം സര്&#x200d;ക്കാരിന്റെ ഇംഗിതത്തിനനുസരിച്ചാണ് പ്രവര്&#x200d;ത്തിക്കുന്നതെന്നും വോട്ടര്&#x200d; പട്ടിക പരിഷ്‌കരണത്തിലൂടെ വ്യാപകമായി ആളുകളെ പട്ടികയില്&#x200d;നിന്ന് പുറത്താക്കിയെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മാര്&#x200d;ച്ച് 12ന് പാര്&#x200d;ലമെന്റിന്റെ ഇരുസഭകളിലുമായി സമര്&#x200d;പ്പിച്ച നോട്ടീസില്&#x200d; ഗ്യാനേഷ് കുമാറിനെതിരെ നിരത്തി ഏഴ് പ്രധാന കുറ്റങ്ങളാണുള്ളത്. ലോക്‌സഭയിലെ 130 എംപിമാരും രാജ്യസഭയിലെ 63 എംപിമാരും ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. നിയമനത്തിലെ വിവാദം, നിഷ്പക്ഷത നഷ്ടമായി, പക്ഷപാതപരമായ പ്രസ്താവന, സമീപനം വിവേചനം, എസ്‌ഐആര്&#x200d; നടപടികളിലെ വിവാദം, പൗരത്വ പരിശോധനയുടെ ഘടകങ്ങള്&#x200d; ഉള്&#x200d;പ്പെടുത്തിവന്&#x200d;തോതില്&#x200d; വോട്ടര്&#x200d;മാരെ ഒഴിവാക്കി, നീതിന്യായ നടപടി തടസപ്പെടുത്തി തുടങ്ങിയവയാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രം. സുപ്രീംകോടതി അല്ലെങ്കില്&#x200d; ഹൈക്കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ പ്രക്രിയയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറെ നീക്കം ചെയ്യുകയെന്നതെങ്കിലും പക്ഷപാതപരമായ അദ്ദേഹത്തിന്റെ ചെയ്തികളെ തുറന്നുകാണിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ ഉപയോഗപ്പെടുത്തുന്നത്.</p>
<p>2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്&#x200d; തന്നെ ഇലക്ഷന്&#x200d; കമ്മീഷന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; സംശയാസ്പദവും പക്ഷപാതപരവുമായിരുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയര്&#x200d;ത്തിയിരുന്നു. പ്രത്യേകിച്ച് കോണ്&#x200d;ഗ്രസും രാഹുല്&#x200d; ഗാന്ധിയും. രാഷ്ട്രീയ നിരീക്ഷകരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമെല്ലാം ഈ ആരോപണങ്ങള്&#x200d;ക്ക് അനുഗുണമായ രീതിയില്&#x200d; പലപ്പോഴും രംഗത്തുവരികയും ചെയ്തിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; ഇന്ത്യാ സഖ്യംനടത്തിയ ഉജ്ജ്വലമായ മുന്നേറ്റത്തിനുശേഷം അതേ തിരഞ്ഞെടുപ്പില്&#x200d; വോട്ടര്&#x200d;പട്ടികയില്&#x200d; നടന്നിട്ടുള്ള കൃത്രിമങ്ങളെക്കുറിച്ച് രേഖാമൂലമുള്ള തെളിവുകളുമായി രാഹുല്&#x200d; ഗാന്ധി രംഗത്തെത്തിയത് രാജ്യത്തിന്റെയാകെ ശ്രദ്ധയിലേക്ക് പ്രസ്തുത വിഷയത്തെ കൊണ്ടുവരികയായിരുന്നു.</p>
<p>ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; മഹാരാഷ്ട്രയിലും കര്&#x200d;ണാടകയിലും വലിയ തോതില്&#x200d; വോട്ടേഴ്‌സ് ലിസ്റ്റില്&#x200d; ക്രിത്രിമം നടന്നുവെന്നും ഓരോ മണ്ഡലത്തിലെയും വോട്ടര്&#x200d;മാരുടെ കണക്കും പാര്&#x200d;ട്ടികള്&#x200d;ക്ക് ലഭിച്ച വോട്ടും തമ്മില്&#x200d; അസാധാരണമായ പൊരുത്തക്കേടുകള്&#x200d; ഉണ്ടായെന്നും വോട്ട് ചേര്&#x200d;ത്തതില്&#x200d; തന്നെ വലിയ കൃത്രിമം നടന്നുവെന്നും ഇവയില്&#x200d; എല്ലാം തിരഞ്ഞടുപ്പ് കമ്മീഷന്&#x200d; ഉള്&#x200d;പ്പെട്ടു എന്ന് രാഹുല്&#x200d; മാധ്യമങ്ങള്&#x200d;ക്ക് മുമ്പാകെ കണക്കുകള്&#x200d; നിരത്തി പറഞ്ഞിരുന്നു. രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; ആവശ്യപ്പെട്ടിട്ടും കമ്മിഷന്&#x200d; വോട്ടര്&#x200d; പട്ടിക നല്&#x200d;കാന്&#x200d; സന്നദ്ധമായില്ല, സി.സി.ടി.വി ദൃശ്യങ്ങള്&#x200d; വരെ ഒന്നര മാസത്തിനകം നശിപ്പിച്ചു കളയുകയാണ് ഉണ്ടായത്, ബി.ജെ.പി ഇതര പാര്&#x200d;ട്ടികള്&#x200d;ക്ക് വിവരങ്ങള്&#x200d; നല്&#x200d;കാതിരിക്കാന്&#x200d; കമ്മീഷന്&#x200d; നയംമാറ്റി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളായിരുന്നു രാഹുല്&#x200d; ഉന്നയിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തില്&#x200d;, 2014 മുതല്&#x200d; എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന സംശയം നേരത്തേ തന്നെയുണ്ടായിരുന്നെന്നും ഇപ്പോള്&#x200d; അത് പുറത്തായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ക്കുകയുണ്ടായി. പിന്നീട് എസ്.ഐ.ആര്&#x200d; വിഷയത്തിലും ഇതേ ആരോപണങ്ങള്&#x200d; കമ്മീഷനെതിരെ ഉയരുകയുണ്ടായി.</p>
<p>അര്&#x200d;ഹരായ ലക്ഷക്കണക്കിനാളുകളെ രാജ്യത്തെമ്പാടുമായി വോട്ടര്&#x200d;പട്ടികയില്&#x200d; നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്&#x200d; കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായതായി പ്രതിപക്ഷം ഒന്നടങ്കം ആരോപണമുന്നയിക്കുകയുണ്ടായി. ബംഗാളിലെ കമ്മീഷന്റെ നടപടികള്&#x200d;ക്കെതിരെ മുഖ്യമന്ത്രി നേരിട്ട് സുപ്രീംകോടതിയിലെത്തി വാദങ്ങള്&#x200d; നിരത്തുന്നതിനുവരെ രാജ്യം സാക്ഷ്യംവഹിച്ചു. മാസങ്ങള്&#x200d;ക്കുള്ളില്&#x200d; തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നസംസ്ഥാനങ്ങളില്&#x200d; തിടുക്കപ്പെട്ട് എസ്.ഐ.ആര്&#x200d; നടപ്പാക്കിയതും കമ്മീഷനെ സംശയത്തിന്റെ മുനയില്&#x200d; നിര്&#x200d;ത്തുകയുണ്ടായി. സമയപരിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തോട് വിമുഖത കാട്ടിയ കമ്മീഷന്&#x200d; 60 ലക്ഷത്തിലധികം വോട്ടര്&#x200d;മാരെ പുറത്താക്കിയ ബിഹാര്&#x200d; മാതൃക മറ്റു സംസ്ഥാനങ്ങളിലും ആവര്&#x200d;ത്തിക്കുകയായിരുന്നു. ഈ സാഹചര്യത്തില്&#x200d; കേരളത്തില്&#x200d; തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടായ ക്ലറിക്കല്&#x200d; മിസ്റ്റേക്കും വിരല്&#x200d; ചൂണ്ടുന്നത് അപകടകരമായ അവസ്ഥാ വിശേഷത്തിലേക്കാണ്. ബി.ജെ.പിക്ക് ഒരുപ്രതീക്ഷയുമില്ലാത്ത സംസ്ഥാനത്ത് സാനിധ്യമെങ്കിലുമറിയിക്കാന്&#x200d; ജനവിധി അട്ടിമറിക്കുകയല്ലാതെ മറ്റു മാര്&#x200d;ഗങ്ങളൊന്നുമില്ലെന്ന് അവര്&#x200d;ക്കുതന്നെ ഉറപ്പുള്ള സാഹചര്യത്തില്&#x200d; അതീവ ഗൗരവതരമായ ജാഗ്രതയാണ് ജനാധിപത്യ പ്രസ്താനങ്ങളില്&#x200d; നിന്ന് ഇത്തരം സംഭവങ്ങള്&#x200d; ആവശ്യപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-election-commissions-games.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
