<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>election 2017 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/election-2017/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 23 Oct 2017 08:04:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>election 2017 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജപ്പാന്‍ പൊതുതെരഞ്ഞെടുപ്പ്; ഷിന്‍സോ ആബെക്ക് വന്‍വിജയം</title>
		<link>https://www.chandrikadaily.com/japan-snap-elections-all-you-need-to-know.html</link>
					<comments>https://www.chandrikadaily.com/japan-snap-elections-all-you-need-to-know.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 23 Oct 2017 07:41:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[election]]></category>
		<category><![CDATA[election 2017]]></category>
		<category><![CDATA[japan]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49310</guid>

					<description><![CDATA[ടോക്കിയോ: ജപ്പാനില്‍ ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നയിക്കുന്ന ഭരണസഖ്യത്തിന് വമ്പന്‍ വിജയം. കാലാവധി തീരും മുമ്പ് പാര്‍ലമെന്‍റ് പിരിച്ചുവിട്ട് നടത്തിയ തെരഞ്ഞെടുപ്പിലാണ് ആബെയുടെ പാര്‍ട്ടി വന്‍വിജയം. ആകെ 465 സീറ്റുകളുള്ള പാര്‍ലമെന്റ് സഭയില്‍ 312 സീറ്റ് നേടി ആബെയുടെ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ അവസാനിച്ച ജാപ്പാന്റെ 48മത് പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന്റ ഫലമാണ് തിങ്കളാഴ്ച രാവിലെയോടെ പുറത്തുവന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഭിന്നിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ആബെയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ടോക്കിയോ: ജപ്പാനില്&#x200d; ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്&#x200d; പ്രധാനമന്ത്രി ഷിന്&#x200d;സോ ആബെ നയിക്കുന്ന ഭരണസഖ്യത്തിന് വമ്പന്&#x200d; വിജയം. കാലാവധി തീരും മുമ്പ് പാര്&#x200d;ലമെന്&#x200d;റ് പിരിച്ചുവിട്ട് നടത്തിയ തെരഞ്ഞെടുപ്പിലാണ് ആബെയുടെ പാര്&#x200d;ട്ടി വന്&#x200d;വിജയം.</p>
<p>ആകെ 465 സീറ്റുകളുള്ള പാര്&#x200d;ലമെന്റ് സഭയില്&#x200d; 312 സീറ്റ് നേടി ആബെയുടെ ലിബറല്&#x200d; ഡമോക്രാറ്റിക് പാര്&#x200d;ട്ടി (എല്&#x200d;ഡിപി) മൂന്നില്&#x200d; രണ്ടു ഭൂരിപക്ഷത്തോടെ ഭരണം നിലനിര്&#x200d;ത്തിയത്.</p>
<p>ഞായറാഴ്ച രാത്രി എട്ടുമണിയോടെ അവസാനിച്ച ജാപ്പാന്റെ 48മത് പാര്&#x200d;ലമെന്ററി തെരഞ്ഞെടുപ്പിന്റ ഫലമാണ് തിങ്കളാഴ്ച രാവിലെയോടെ പുറത്തുവന്നത്.</p>
<p>പ്രതിപക്ഷപാര്&#x200d;ട്ടികള്&#x200d; ഭിന്നിച്ചുനില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; ആബെയുടെ സഖ്യം വ്യക്തമായ ഭൂരിപക്ഷത്തില്&#x200d; ഭരണത്തിലേറുമെന്ന് എക്‌സിറ്റ് പോള്&#x200d; പ്രവചനമുണ്ടായിരുന്നു. ഉത്തരകൊറിയന്&#x200d; ആണവഭീഷണിയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാരണമായി ആബെ പറഞ്ഞത്. എന്നാല്&#x200d; ടോക്യോ ഗവര്&#x200d;ണര്&#x200d; യുറികോ കൊയിക്കെ രൂപീകരിച്ച പുതിയ വലതുപക്ഷ പാര്&#x200d;ട്ടി വെല്ലുവിളിയായതിനെ തുടര്&#x200d;ന്നായിരുന്നു പെട്ടന്നുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം.</p>
<p>ആകെയുള്ള 465 സീറ്റില്&#x200d; ആബെ നയിക്കുന്ന ഭരണസഖ്യം 253 മുതല്&#x200d; 300 സീറ്റുകള്&#x200d;വരെ നേടുമെന്നായിരുന്നു അഭിപ്രായസര്&#x200d;വേ പറയുന്നത്. കൊമെയ്തോ പാര്&#x200d;ട്ടി 27 മുതല്&#x200d; 36 വരെ സീറ്റുകള്&#x200d; നേടുമെന്നും സര്&#x200d;വേ പ്രവചിച്ചു. എന്നാല്&#x200d; കൊയിക്കെയുടെ പാര്&#x200d;ട്ടിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചയവയ്ക്കാനായില്ല.</p>
<p>ഇതിനിടെ, ആബെക്ക് ആശംസകളുമായി ഇന്ത്യന്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="ja">親愛なる友 <a href="https://twitter.com/AbeShinzo?ref_src=twsrc%5Etfw">@AbeShinzo</a>、総選挙大勝利、心からお祝いを申し上げます。印日関係のさらなる強化のため、共に働き続けることを楽しみにしております。 <a href="https://t.co/EWyERlZtvh">pic.twitter.com/EWyERlZtvh</a></p>
<p>— Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/922337225508929536?ref_src=twsrc%5Etfw">October 23, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script>തീവ്ര നിലപാടുകളുടെ നേതാവായ ആബെയുമായ അടുത്ത സൗഹൃദം പുലര്&#x200d;ത്തുന്ന അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് നവംബര്&#x200d; അഞ്ചുമുതല്&#x200d; ഏഴുവരെ ജപ്പാന്&#x200d; സന്ദര്&#x200d;ശിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/japan-snap-elections-all-you-need-to-know.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിമാചല്‍ ജനവിധി നവംബര്‍ 9 ന്; ഗുജറാത്തില്‍ ഡിസംബര്‍ 18ന് മുമ്പ്</title>
		<link>https://www.chandrikadaily.com/himachal-pradesh-gujarath-election-2017-bjp-congress.html</link>
					<comments>https://www.chandrikadaily.com/himachal-pradesh-gujarath-election-2017-bjp-congress.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 12 Oct 2017 17:46:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[election 2017]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47540</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ ഒമ്പതിന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍കുമാര്‍ ജ്യോതി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡിസംബര്‍ 18നായിരിക്കും വോട്ടെണ്ണല്‍. ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബര്‍ 18ന് മുമ്പ് നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ജനവിധി എന്ന നിലയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്ത് ഉള്‍പ്പെടുന്നതിനാലും ഈ ജനവിധിക്ക് സവിശേഷ പ്രസക്തിയുണ്ട്. നോട്ടുനിരോധനവും ധൃതിപ്പെട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഗുജറാത്ത്, ഹിമാചല്&#x200d; പ്രദേശ് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഹിമാചല്&#x200d; പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്&#x200d; ഒമ്പതിന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; അചല്&#x200d;കുമാര്&#x200d; ജ്യോതി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; വ്യക്തമാക്കി. ഡിസംബര്&#x200d; 18നായിരിക്കും വോട്ടെണ്ണല്&#x200d;. ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബര്&#x200d; 18ന് മുമ്പ് നടത്തുമെന്നും കമ്മീഷന്&#x200d; വ്യക്തമാക്കി.</p>
<p>2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ജനവിധി എന്ന നിലയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്ത് ഉള്&#x200d;പ്പെടുന്നതിനാലും ഈ ജനവിധിക്ക് സവിശേഷ പ്രസക്തിയുണ്ട്. നോട്ടുനിരോധനവും ധൃതിപ്പെട്ട് ജി.എസ്.ടി നടപ്പാക്കിയതും കാരണം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന വാര്&#x200d;ത്തകള്&#x200d;ക്കിടെയാണ് രണ്ട് സംസ്ഥാനങ്ങള്&#x200d; ബൂത്തിലെത്തുന്നത്. ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ ശക്തികളായ ബി.ജെ.പിയും കോണ്&#x200d;ഗ്രസുമാണ് ഇരു സംസ്ഥാനങ്ങളിലും നേര്&#x200d;ക്കുനേര്&#x200d; വരുന്നത്. അതുകൊണ്ടുതന്നെ പൊതുതെരഞ്ഞെടുപ്പിനോളം തന്നെ ആവേശം ഈ തെരഞ്ഞെടുപ്പുകള്&#x200d;ക്ക് കൈവരും. ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് തിയ്യതികള്&#x200d; ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു കണക്കുകൂട്ടല്&#x200d;. എന്നാല്&#x200d; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 46 ദിവസത്തിനകം വോട്ടെടുപ്പ് നടത്തണമെന്ന ചട്ടം നിലനില്&#x200d;ക്കുന്നതിനാലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇപ്പോള്&#x200d; പ്രഖ്യാപിക്കാത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; വ്യക്തമാക്കി.</p>
<p>ഹിമാചല്&#x200d; പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലം ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് വോട്ടെണ്ണല്&#x200d; ഡിസംബര്&#x200d; 18ലേക്ക് നീട്ടിയതെന്നും അദ്ദേഹം പറഞ്ഞു. വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d;മാരായ ഓം പ്രകാശ് റാവത്, സുനില്&#x200d; അറോറ എന്നിവരും സംബന്ധിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്&#x200d;ക്കൊപ്പം മുഴുവന്&#x200d; കേന്ദ്രങ്ങളിലും വിവിപാറ്റ് മെഷീനുകളും ഉപയോഗിക്കുമെന്ന് കമ്മീഷന്&#x200d; അറിയിച്ചു.</p>
<p>20,000 പുതിയ വോട്ടര്&#x200d;മാര്&#x200d; ഉള്&#x200d;പ്പെടെ 49.05 ലക്ഷം വോട്ടര്&#x200d;മാരാണ് ഹിമാചല്&#x200d; പ്രദേശില്&#x200d; ആകെയുള്ളത്. 7521 പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുക. വനിതകളുടെ കൈകാര്യത്തിലുള്ള 136 ബൂത്തുകളും ഇതില്&#x200d; ഉള്&#x200d;പ്പെടും. അംഗപരിമിതര്&#x200d;ക്ക് വോട്ടു ചെയ്യാന്&#x200d; 200 വീല്&#x200d;ചെയറുകള്&#x200d; ഒരുക്കും. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്&#x200d;ക്കായി ഒരു സ്ഥാനാര്&#x200d;ത്ഥിക്ക് ചെലവിടാവുന്ന പരമാവധി തുക 25 ലക്ഷം രൂപയായിരിക്കും. ലുധിനിയാനാ ഉപതെരഞ്ഞെടുപ്പില്&#x200d; പരീക്ഷണാടിസ്ഥാനത്തില്&#x200d; ഉപയോഗിച്ച ആര്&#x200d;ഒനെറ്റ് സംവിധാനവും ഇത്തവണ വിനിയോഗിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥര്&#x200d;ക്ക് അപ്പപ്പോള്&#x200d; നിര്&#x200d;ദേശങ്ങള്&#x200d; കൈമാറുന്നതിനുള്ള വെബ് അടിസ്ഥാനമാക്കിയുള്ള നെറ്റ്‌വര്&#x200d;ക്ക് ആണ് ആര്&#x200d;ഒനെറ്റ്.</p>
<p>തെരഞ്ഞെടുപ്പ് ജോലികള്&#x200d;ക്കായി നിയമിക്കുന്ന ഉദ്യോഗസ്ഥര്&#x200d;ക്ക് സര്&#x200d;വീസ് വോട്ട് ഓണ്&#x200d;ലൈന്&#x200d; സഹായത്തോടെ ചെയ്യാനുള്ള സൗകര്യവും ഒരുക്കും. എന്&#x200d;ക്രിപ്റ്റഡ് രീതിയിലുള്ള ബാലറ്റ് ഓണ്&#x200d;ലൈന്&#x200d; ആയി അയച്ചുനല്&#x200d;കുകയും ഇവ ഡീക്രിപ്റ്റ് ചെയ്ത് പ്രിന്റെടുത്ത ശേഷം വോട്ടുരേഖപ്പെടുത്തി പോസ്റ്റല്&#x200d; വഴി തിരിച്ചയക്കുന്നതുമാണ് സംവിധാനം.</p>
<p>2018 ജനുവരി ഏഴിനാണ് നിലവിലെ ഹിമാചല്&#x200d; അസംബ്ലിയുടെ കാലാവധി തീരുന്നത്. മുഖ്യമന്ത്രി വീര്&#x200d;ഭദ്ര സിങിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയായി കോണ്&#x200d;ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കുമെന്ന് കമ്മീഷന്&#x200d; വ്യക്തമാക്കി. ഈ മാസം 23 ആണ് പത്രിക സമര്&#x200d;പ്പിക്കുന്നതിനുള്ള അവസാന തിയതി. സൂക്ഷ്മ പരിശോധന 24ന് നടക്കും. 26 ആണ് പത്രിക പിന്&#x200d;വലിക്കുന്നതിനുള്ള സമയ പരിധി. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളില്&#x200d; ബി.ജെ.പിയേയും കോണ്&#x200d;ഗ്രസിനേയും മാറി മാറി തുണച്ച ഹിമാചല്&#x200d; ഇത്തവണ ആര്&#x200d;ക്കൊപ്പമാകുമെന്നാണ് ഉറ്റുനോക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/himachal-pradesh-gujarath-election-2017-bjp-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലേഗോണില്‍ ബി.ജെ.പിക്ക് 45 മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍</title>
		<link>https://www.chandrikadaily.com/45-muslims-in-bjps-list-of-77-for-malegaon-poll.html</link>
					<comments>https://www.chandrikadaily.com/45-muslims-in-bjps-list-of-77-for-malegaon-poll.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 18 May 2017 15:41:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[election 2017]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[malegaon]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=29312</guid>

					<description><![CDATA[മുംബൈ: മുസ്‌ലിം വിരുദ്ധരെന്ന പ്രചാരണത്തെ തടുക്കാന്‍ പൊടിക്കൈകളുമായി ബി.ജെ.പി മഹാരാഷ്ട്ര ഘടകം. മലേഗോണ്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സീറ്റുകളിലും മുസ്‌ലിംകളെ സ്ഥാനാര്‍ത്ഥിയാക്കിയാണ് പാര്‍ട്ടിയുടെ പുതിയ നീക്കം. ആകെയുള്ള 84 സീറ്റുകളില്‍ 77 ഇടങ്ങളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. ഇതില്‍ 45 പേരും മുസ്‌ലിം മതവിഭാഗത്തില്‍ നിന്നുള്ളവരാണ്. രാജ്യത്ത് എവിടെയും മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്രയും സീറ്റ് നല്‍കിയിട്ടില്ലെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ന്യൂനപക്ഷ പ്രാമുഖ്യമുള്ള നഗരങ്ങളിലും മോദി തരംഗം സൃഷ്ടിക്കാനാകുമോ എന്ന പരീക്ഷണം കൂടിയാണ് ബി.ജെ.പി ഇതിലൂടെ നടത്തുന്നത്. 2012 [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: മുസ്‌ലിം വിരുദ്ധരെന്ന പ്രചാരണത്തെ തടുക്കാന്&#x200d; പൊടിക്കൈകളുമായി ബി.ജെ.പി മഹാരാഷ്ട്ര ഘടകം. മലേഗോണ്&#x200d; മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; തെരഞ്ഞെടുപ്പില്&#x200d; ഭൂരിപക്ഷ സീറ്റുകളിലും മുസ്‌ലിംകളെ സ്ഥാനാര്&#x200d;ത്ഥിയാക്കിയാണ് പാര്&#x200d;ട്ടിയുടെ പുതിയ നീക്കം. ആകെയുള്ള 84 സീറ്റുകളില്&#x200d; 77 ഇടങ്ങളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. ഇതില്&#x200d; 45 പേരും മുസ്‌ലിം മതവിഭാഗത്തില്&#x200d; നിന്നുള്ളവരാണ്. രാജ്യത്ത് എവിടെയും മുസ്‌ലിം സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് ഇത്രയും സീറ്റ് നല്&#x200d;കിയിട്ടില്ലെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ന്യൂനപക്ഷ പ്രാമുഖ്യമുള്ള നഗരങ്ങളിലും മോദി തരംഗം സൃഷ്ടിക്കാനാകുമോ എന്ന പരീക്ഷണം കൂടിയാണ് ബി.ജെ.പി ഇതിലൂടെ നടത്തുന്നത്. 2012 ല്&#x200d; നടന്ന തെരഞ്ഞെടുപ്പില്&#x200d; 24 സ്ഥാനാര്&#x200d;ത്ഥികളെ ബി.ജെ.പി നിര്&#x200d;ത്തിയെങ്കിലും ആരും ജയിച്ചില്ല. 12 പേര്&#x200d;ക്ക് കെട്ടിവെച്ച കാശും നഷ്ടമായിരുന്നു. അതേസമയം മലേഗോണ്&#x200d; നഗര പരിധിയില്&#x200d; വന്&#x200d; സ്വാധീനമുള്ള കോണ്&#x200d;ഗ്രസ് 73 സ്ഥാനാര്&#x200d;ത്ഥികളെ മല്&#x200d;സരിപ്പിക്കുന്നുണ്ട്. എന്&#x200d;.സി.പി-ജനതാദള്&#x200d; (എസ്) സഖ്യം 66 സ്ഥാനാര്&#x200d;ത്ഥികളെയും മല്&#x200d;സരിപ്പിക്കും. അസദുദ്ദീന്&#x200d; ഉവൈസി നയിക്കുന്ന ഓള്&#x200d; ഇന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; (എ.ഐ.എം.എം) മല്&#x200d;സര രംഗത്തുണ്ട് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. 37 സീറ്റുകളിലാണ്് എ.ഐ.എം.എം ജനവിധി തേടുന്നത്. ശിവസേന 25 സ്ഥാനാര്&#x200d;ത്ഥികളെയും മല്&#x200d;സരിപ്പിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/45-muslims-in-bjps-list-of-77-for-malegaon-poll.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം; യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി</title>
		<link>https://www.chandrikadaily.com/election-2017.html</link>
					<comments>https://www.chandrikadaily.com/election-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Mar 2017 04:12:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ElectionResults]]></category>
		<category><![CDATA[#StateElections]]></category>
		<category><![CDATA[election 2017]]></category>
		<category><![CDATA[Punjab]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22366</guid>

					<description><![CDATA[ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മൂന്നു സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം. പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് സ്വന്തമാക്കാനായത്. 117 സീറ്റുകളില്‍ ഫലം അറിഞ്ഞ 86 സീറ്റുകളില്‍ 51 ഇടത്താണ് കോണ്‍ഗ്രസിന് മുന്‍തൂക്കം. ആംആദ്മിക്ക് 22 സീറ്റുകളിലും ബിജെപിക്ക് 13 സീറ്റുകളിലുമാണ് ലീഡ്. ഗോവയില്‍ ഫലം അറിവായ 17 സീറ്റുകളില്‍ എട്ടിടത്ത് കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് ലഭിച്ചു. ബിജെപിക്ക് ആറു സീറ്റിലും മറ്റുള്ളവര്‍ക്ക് മൂന്നു സീറ്റുകളിലുമാണ് ലീഡ്. മണിപ്പൂരിലും മറിച്ചല്ല സ്ഥിതി. മണിപ്പൂര്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അഞ്ചു സംസ്ഥാനങ്ങളില്&#x200d; വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്&#x200d; പുറത്തുവന്നപ്പോള്&#x200d; മൂന്നു സംസ്ഥാനങ്ങള്&#x200d; കോണ്&#x200d;ഗ്രസിനൊപ്പം. പഞ്ചാബ്, ഗോവ, മണിപ്പൂര്&#x200d; സംസ്ഥാനങ്ങളിലാണ് കോണ്&#x200d;ഗ്രസിന് വ്യക്തമായ ലീഡ് സ്വന്തമാക്കാനായത്. 117 സീറ്റുകളില്&#x200d; ഫലം അറിഞ്ഞ 86 സീറ്റുകളില്&#x200d; 51 ഇടത്താണ് കോണ്&#x200d;ഗ്രസിന് മുന്&#x200d;തൂക്കം. ആംആദ്മിക്ക് 22 സീറ്റുകളിലും ബിജെപിക്ക് 13 സീറ്റുകളിലുമാണ് ലീഡ്. ഗോവയില്&#x200d; ഫലം അറിവായ 17 സീറ്റുകളില്&#x200d; എട്ടിടത്ത് കോണ്&#x200d;ഗ്രസിന് വ്യക്തമായ ലീഡ് ലഭിച്ചു. ബിജെപിക്ക് ആറു സീറ്റിലും മറ്റുള്ളവര്&#x200d;ക്ക് മൂന്നു സീറ്റുകളിലുമാണ് ലീഡ്. മണിപ്പൂരിലും മറിച്ചല്ല സ്ഥിതി. മണിപ്പൂര്&#x200d; ജനതയും കോണ്&#x200d;ഗ്രസിനൊപ്പം നിന്നുവെന്നതിന്റെ തെളിവാണ് ഫലം സൂചിപ്പിക്കുന്നത്. പത്തിടത്ത് കോണ്&#x200d;ഗ്രസ് ലീഡ് നേടിയപ്പോള്&#x200d; ആറു സീറ്റുകളില്&#x200d; മാത്രമാണ് ബിജെപി മുന്നിട്ടു നില്&#x200d;്ക്കുന്നത്. മറ്റു രണ്ടു സംസ്ഥാനങ്ങളില്&#x200d; ബിജെപിക്കാണ് മേല്&#x200d;ക്കൈ. ഉത്തര്&#x200d;പ്രദേശില്&#x200d; കേവല ഭൂരിപക്ഷം നേടാനായ ആശ്വാസത്തിലാണ് ബിജെപി. 232 സീറ്റുകളില്&#x200d; ബിജെപി മുന്നിട്ടു നില്&#x200d;ക്കുമ്പോള്&#x200d; എസ്പി-കോണ്&#x200d;ഗ്രസ് സഖ്യം 67 സീറ്റുകളിലും ബിഎസ്പി 37 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡിലും പകുതിയോളം സീറ്റുകളില്&#x200d; ബിജെപിയാണ് മുന്നേറുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
