<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>election commissin &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/election-commissin/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 Jan 2025 03:28:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>election commissin &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡല്&#x200d;ഹിയില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/election-commission-orders-inquiry-against-bjp-candidate-in-delhi.html</link>
					<comments>https://www.chandrikadaily.com/election-commission-orders-inquiry-against-bjp-candidate-in-delhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 Jan 2025 03:28:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[election commissin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325150</guid>

					<description><![CDATA[പര്&#x200d;വേഷ് വര്&#x200d;മക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അന്വേഷണത്തിന് നിര്&#x200d;ദേശം നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;. പര്&#x200d;വേഷ് വര്&#x200d;മക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അന്വേഷണത്തിന് നിര്&#x200d;ദേശം നല്&#x200d;കിയത്. ഡല്&#x200d;ഹി മുഖ്യമന്ത്രി അതിഷിയും എ.എ.പി പ്രതിനിധികളും നല്&#x200d;കിയ പരാതിയിലാണ് നടപടി.</p>
<p>ഡല്&#x200d;ഹി നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ആം ആദ്മി പാര്&#x200d;ട്ടി ദേശീയ കണ്&#x200d;വീനറും ഡല്&#x200d;ഹി മുന്&#x200d; മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ എതിര്&#x200d; സ്ഥാനാര്&#x200d;ത്ഥിയാണ് പര്&#x200d;വേഷ്. ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി വോട്ടര്&#x200d;മാരെ സ്വാധീനിക്കുന്നതിനായി പണം വിതരണം ചെയ്തുവെന്നാണ് കെജ്രിവാളിന്റെ പരാതി. ന്യൂദല്&#x200d;ഹി മണ്ഡലത്തിലാണ് ഇരുവരും മത്സരിക്കുന്നത്. പരാതിയില്&#x200d; അന്വേഷണം നടത്തി വിശദമായ റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഡല്&#x200d;ഹിയിലെ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ് നിര്&#x200d;ദേശം ലഭിച്ചത്.</p>
<p>നേരത്തെ ഗുരുതരമായ ആരോപണങ്ങളാണ് ബി.ജെ.പിക്കെതിരെ എ.എ.പി ഉയര്&#x200d;ത്തിയിരുന്നത്. വോട്ടര്&#x200d; പട്ടികയില്&#x200d; ബി.ജെ.പി കൃതിമത്വം കാണിക്കുന്നു എന്നതുള്&#x200d;പ്പെടെയുള്ള ആരോപണങ്ങളാണ് ആം ആദ്മി ഉയര്&#x200d;ത്തിയത്. ഡല്&#x200d;ഹി തെരഞ്ഞെടുപ്പ് ബി.ജെ.പി അട്ടിമറിക്കാന്&#x200d; ശ്രമിക്കുന്നതായി കെജ്രിവാള്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>2023 ഓഗസ്റ്റ് 20നും ഒക്ടോബര്&#x200d; 20നും ഇടയിലായി നടന്ന അവലോകനത്തിന് ശേഷം പ്രസിദ്ധീകരിച്ച വോട്ടര്&#x200d; പട്ടികയില്&#x200d; 106,873 വോട്ടര്&#x200d;മാരാണ് ഉള്ളത്. എന്നാല്&#x200d; ഡിസംബറിന്റെ അവസാന ഘട്ടത്തില്&#x200d; ബി.ജെ.പി 5000 വോട്ടുകള്&#x200d; വെട്ടിക്കളയാനും പുതുതായി 7500 വോട്ടുകള്&#x200d; ഉള്&#x200d;പ്പെടുത്താനും അപേക്ഷ നല്&#x200d;കിയെന്നുമാണ് കെജ്രിവാള്&#x200d; ചൂണ്ടിക്കാട്ടിയത്.</p>
<p>അതായത് 12 ശതമാനം വോട്ടുകളില്&#x200d; കൃത്രിമം കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്&#x200d; ചൂണ്ടിക്കാട്ടി കെജ്രിവാള്&#x200d; ന്യൂഡല്&#x200d;ഹി ജില്ലാ ഇലക്ടറല്&#x200d; ഓഫീസര്&#x200d;ക്ക് കത്തെഴുതിയിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അന്വേഷണത്തിന് ഉത്തരവിട്ടത്.</p>
<p>എ.എ.പി ഉയര്&#x200d;ത്തുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്&#x200d; അന്വേഷണത്തിന് നിര്&#x200d;ദേശം നല്&#x200d;കിയത്. പുറത്ത് നിന്നുള്ള വോട്ടര്&#x200d;മാരെ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണത്തില്&#x200d; വിശദമായ റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്ന് കമ്മീഷന്റെ പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി അജോയ് കുമാര്&#x200d; പറഞ്ഞു. മുന്&#x200d; മുഖ്യമന്ത്രി സാഹിബ് സിങ് വര്&#x200d;മയുടെ മകനാണ് പര്&#x200d;വേഷ് വര്&#x200d;മ. മൂന്ന് തവണ മുഖ്യമന്ത്രിയായ കോണ്&#x200d;ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന്റെ മകന്&#x200d; സന്ദീപ് ദീക്ഷിതും ന്യൂഡല്&#x200d;ഹി മണ്ഡലത്തില്&#x200d; മത്സരിക്കുന്നു. ഇതോടെ ത്രികോണ മത്സരമാണ് മണ്ഡലത്തില്&#x200d; നടക്കാനിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commission-orders-inquiry-against-bjp-candidate-in-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു</title>
		<link>https://www.chandrikadaily.com/action-should-be-taken-against-modi-93-former-civil-servants-have-written-to-the-election-commission.html</link>
					<comments>https://www.chandrikadaily.com/action-should-be-taken-against-modi-93-former-civil-servants-have-written-to-the-election-commission.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Apr 2024 07:09:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[compalint]]></category>
		<category><![CDATA[election commissin]]></category>
		<category><![CDATA[former civil servants]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295976</guid>

					<description><![CDATA[അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.]]></description>
										<content:encoded><![CDATA[<p>വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.</p>
<p>മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.</p>
<p>പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.</p>
<p>‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/action-should-be-taken-against-modi-93-former-civil-servants-have-written-to-the-election-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
