<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>election &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/election/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 27 Dec 2025 09:28:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>election &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്</title>
		<link>https://www.chandrikadaily.com/sureshgopi-adopted-avinissery-bjp-ruled-president-post-to-udf.html</link>
					<comments>https://www.chandrikadaily.com/sureshgopi-adopted-avinissery-bjp-ruled-president-post-to-udf.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 27 Dec 2025 09:23:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AvinisseryBJP]]></category>
		<category><![CDATA[election]]></category>
		<category><![CDATA[election2025]]></category>
		<category><![CDATA[sureshgopi]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371071</guid>

					<description><![CDATA[പത്തു വര്‍ഷത്തിനുശേഷം അവിണിശ്ശേരിയില്‍
യു.ഡി.എഫ്
അധികാരത്തില്‍]]></description>
										<content:encoded><![CDATA[<p>തൃശ്ശൂര്&#x200d;: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്&#x200d; ബി.ജെ.പിക്ക് ഭരണം നഷ്ടമായി. പത്തു വര്&#x200d;ഷത്തിനുശേഷം<br />
യു.ഡി.എഫിന് അധികാരത്തില്&#x200d;. നറുക്കെടുപ്പിലൂടെ കോണ്&#x200d;ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്&#x200d; യു.ഡി.എഫ് ഏഴ്, ബി.ജെ.പി ഏഴ്, എല്&#x200d;.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sureshgopi-adopted-avinissery-bjp-ruled-president-post-to-udf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്</title>
		<link>https://www.chandrikadaily.com/tri-level-panchayat-chairperson-election-today.html</link>
					<comments>https://www.chandrikadaily.com/tri-level-panchayat-chairperson-election-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 02:52:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[panchayat]]></category>
		<category><![CDATA[trilevel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370936</guid>

					<description><![CDATA[രാവിലെ 10.30-ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2.30-ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പുതിയ അധ്യക്ഷന്മാരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 941 ഗ്രാമപഞ്ചായത്തുകള്&#x200d;, 152 ബ്ലോക്ക് പഞ്ചായത്തുകള്&#x200d;, 14 ജില്ലാ പഞ്ചായത്തുകള്&#x200d; എന്നിവിടങ്ങളിലാണ് ഇന്ന് ഭരണസാരഥികളെ നിശ്ചയിക്കുന്നത്. രാവിലെ 10.30-ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2.30-ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. വരണാധികാരികളുടെ നേതൃത്വത്തില്&#x200d; പ്രത്യേകമായി വിളിച്ചുചേര്&#x200d;ത്ത യോഗങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.</p>
<p>ആറ് കോര്&#x200d;പറേഷനുകളിലെയും നഗരസഭകളിലെയും അധ്യക്ഷന്&#x200d;മാരെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഗ്രാമീണ മേഖലയിലും പുതിയ ഭരണസമിതികള്&#x200d; അധികാരമേല്&#x200d;ക്കുന്നത്. ഭൂരിപക്ഷം വ്യക്തമല്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്&#x200d; വിമതന്മാരും സ്വതന്ത്രരും എടുക്കുന്ന നിലപാട് പലയിടങ്ങളിലും അധികാര നിര്&#x200d;ണ്ണയത്തില്&#x200d; നിര്&#x200d;ണ്ണായകമാകും. തുല്യ വോട്ടുകള്&#x200d; വരുന്ന സാഹചര്യമുണ്ടായാല്&#x200d; നറുക്കെടുപ്പിലൂടെയാകും വിജയിയെ പ്രഖ്യാപിക്കുക.</p>
<p>അധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്&#x200d;ത്തിയായ ശേഷം തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്ഥിരം സമിതി അംഗങ്ങള്&#x200d;ക്കായുള്ള തെരഞ്ഞെടുപ്പ് നടക്കും. ജനുവരി 5 മുതല്&#x200d; 7 വരെയുള്ള തീയതികളിലാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. നഗരസഭകളില്&#x200d; യു.ഡി.എഫ് മേധാവിത്വം പുലര്&#x200d;ത്തിയപ്പോള്&#x200d;, ഗ്രാമീണ മേഖലയില്&#x200d; ആര് മുന്നിലെത്തുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tri-level-panchayat-chairperson-election-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധ്യക്ഷ പദവികളിലെ യു.ഡി.എഫ് ചരിതം</title>
		<link>https://www.chandrikadaily.com/udf-history-of-president-posts.html</link>
					<comments>https://www.chandrikadaily.com/udf-history-of-president-posts.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 27 Dec 2025 02:24:37 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370929</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് കോര്&#x200d;പറേഷന്&#x200d; മേയര്&#x200d;മാരെയും മുനിസിപ്പല്&#x200d; ചെയര്&#x200d;പേഴ്സണ്&#x200d;മാരെയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്&#x200d; യു.ഡി.എഫിന് ലഭിച്ചിരിക്കുന്നത് സമാനതക ളില്ലാത്ത നേട്ടം. മേയര്&#x200d; തിരഞ്ഞെടുപ്പില്&#x200d; കണ്ണൂര്&#x200d;, കൊച്ചി, തൃശ്ശൂര്&#x200d;, കൊല്ലം കോര്&#x200d;പറേഷനുകളില്&#x200d; യു.ഡി.എഫ് സാരഥികള്&#x200d; വിജയിച്ചപ്പോള്&#x200d; കോഴിക്കോട് മാത്രമാ ണ് ഇടതുപക്ഷത്തിന് മേയര്&#x200d;സ്ഥാനമുള്ളത്. തിരുവനന്തപുരത്ത് ആദ്യമായി ബി.ജെ.പി മേയറും അധികാരത്തിലെത്തി. കഴിഞ്ഞ തവണ ഒരു കോര്&#x200d;പറേഷനില്&#x200d; മാ ത്രമായിരുന്നു യു.ഡി.എഫിന് മേയര്&#x200d; സ്ഥാനമുണ്ടായിരുന്നതെങ്കില്&#x200d; ഇത്തവണ അത് നാലായി ഉയര്&#x200d;ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാധ്യമായാണ് ഒരേ സമയം നാലു കോര്&#x200d;പറേഷന്&#x200d; മേയര്&#x200d;മാര്&#x200d; യു.ഡി.എ ഫ് പക്ഷത്തുനിന്നുണ്ടായിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; സമാനമായ വിജയം യു.ഡി.എഫിനുണ്ടായിരുന്ന 2010 ല്&#x200d;പോലും രണ്ടു കോര്&#x200d;പറേഷന്&#x200d; മേയര്&#x200d;മാര്&#x200d; മാത്രമേ മുന്നണിക്കുണ്ടായിരുന്നുള്ളൂ. കൊല്ലം കോര്&#x200d;പറേഷനില്&#x200d; ചരിത്രത്തിലാധ്യവും തൃശൂരില്&#x200d; ഒരു പതിറ്റാണ്ടിന് ശേഷവുമാണ് യു.ഡി.എഫിന് മേയറുണ്ടാകുന്നത്. ഇടതുപക്ഷത്തിനാവട്ടേ അഞ്ചു മേയര്&#x200d;മാരുണ്ടായിരുന്നിടത്തുനിന്നാണ് ഇപ്പോള്&#x200d; ഒന്നിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. ഏക മേയറുള്ള കോഴിക്കോട്ട് കേവല ഭൂരിപക്ഷമില്ലാത്തതിനാല്&#x200d; രണ്ടാം വട്ട തിരഞ്ഞെടുപ്പിലാണ് വിജയിച്ചുകയറാന്&#x200d; കഴിഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് ഭരണം ബി.ജെ.പിക്ക് കൈമാറേണ്ടിവന്നതും കോഴിക്കോട്ട് പ്രതിപക്ഷത്തിന്റെ ദയാധാക്ഷിണ്യത്തില്&#x200d; ഭരിക്കേണ്ടിവരുന്നതും തെല്ലൊന്നുമല്ല സി.പി.എമ്മിനെ നാണക്കേടിലാക്കുന്നത്.<br />
മുനിസിപ്പല്&#x200d; ചെയര്&#x200d;മാന്&#x200d;മാരുടെ കാര്യത്തിലും യു.ഡി.എഫിന്റേത് ചരിത്ര നേട്ടമാണ്. നിരവധി മുനിസിപ്പാലിറ്റികളില്&#x200d; ചരിത്രത്തിലാധ്യമായാണ് യു.ഡി.എഫിന് അധ്യക്ഷന്&#x200d;മാരെ ലഭിക്കുന്നത്. കേവല ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി നിലകൊണ്ടിടത്തെല്ലാം അധ്യക്ഷപദവിയിലെത്തി, ജനവിധി അട്ടിമറി ക്കപ്പെടുന്ന സാഹചര്യമൊഴിവാക്കാന്&#x200d; യു.ഡി.എഫിന് സാധിച്ചപ്പോള്&#x200d;, കനത്ത തിരിച്ചടിയുടെ ജാള്യത മറക്കാന്&#x200d; അവിശുദ്ധകുട്ടുകെട്ടുമായി രംഗപ്രവേശം ചെയ്യാ നുള്ള ഇടതുപക്ഷത്തിന്റെ എല്ലാ ശ്രമങ്ങളെയും അസ്ഥാനത്താക്കാനും കഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനുവിനെ പിന്തുണക്കുമ്പോള്&#x200d; അതിനൊരു മധുരപ്രതികാരത്തിന്റെ കഥകൂടിയുണ്ടായിരുന്നു. സി.പി.എം പുറത്താക്കിയ ശേഷം സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്&#x200d; ദിയ ബിനു, ബിനുവിന്റെ സഹോദരന്&#x200d; ബിജു പുളിക്കക്കണ്ടം എന്നിവര്&#x200d; വിജയിച്ചുകയറുകയായിരുന്നു. തെക്കന്&#x200d; കേരളത്തില്&#x200d; മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച മുസ്ലിംലീഗ് മുനിസിപ്പല്&#x200d; ചെയര്&#x200d;പേഴ്സണ്&#x200d;മാരുടെ കാര്യത്തിലും തിളക്കമാര്&#x200d;ന്ന നേട്ടമാണ് കൈവരിച്ചരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷപദവിക്കൊപ്പം തൊടുപുഴ, കായംകുളം നഗരസഭാ അധ്യക്ഷ പദവികളും മുസ്ലിംലീഗിനാണ്.<br />
സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണയത്തിലെന്ന പോലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളിലും ഉജ്വലമായ മാതൃകകളും ഉദാത്തമായ സമീപനങ്ങളുമാണ് മുസ്ലിംലീഗ് സ്വീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാപഞ്ചായത്തിന്റെ ഉപാധ്യക്ഷ പദവയിലേക്കുള്ള അഡ്വ. എ.പി സ്മിജിയുടെ സ്ഥാനാരോഹണം ഉദാഹരണങ്ങളിലൊന്നുമാത്രമാണ്. എന്നാല്&#x200d; ഇടതുപക്ഷമാവട്ടേ അനുഭവങ്ങളില്&#x200d; നിന്ന് പാഠമുള്&#x200d;ക്കൊള്ളാതെ ജനങ്ങളെ വീണ്ടും വെല്ലുവിളിക്കുന്ന രീതിയാണ് ഈ വീഴ്ച്ചയുടെ മഹാഗര്&#x200d;ത്തത്തില്&#x200d; നിന്നുപോലും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ക്രമിനലുകളും കൊലപാതകികളുമാണ് ആ പാര്&#x200d;ട്ടിയുടെ നട്ടെല്ലെന്ന തെളിയിച്ചുകൊണ്ടാണ് ഫസല്&#x200d; വധക്കേസിലെ പ്രതികാരായി ചന്ദ്രശേഖരനെ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്ന വലിയ വിജയത്തിന്റെ സന്ദേശം പൂര്&#x200d;ണമായി ഉള്&#x200d;ക്കൊണ്ട് കുടുതല്&#x200d; വിനയാന്വിതരായി വികസനരംഗത്തും ക്ഷേമ പ്ര വര്&#x200d;ത്തനങ്ങളിലും ഒരുപോലെ നാടിനെ കൈപ്പിടിച്ചുയര്&#x200d;ത്തുകയെന്ന ഉത്തരവാദിത്തമാണ് യു.ഡി.എഫിനെ നയിക്കുന്നത്. തിരഞ്ഞെടുപ്പില്&#x200d; ജയിക്കുന്നവര്&#x200d; സ്വയം ജ യിക്കുന്നതല്ല, ജനങ്ങള്&#x200d; ജയിപ്പിക്കുന്നതാണെന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കുകള്&#x200d; മുസ്ലിം ലിഗിന്റെയും യു.ഡി.എഫിന്റെയും ജനപ്രതിനിധികള്&#x200d;ക്ക് ഒരു ആപ്തവാക്യമായിത്തീര്&#x200d;ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ എല്ലാ നാഴികക്കല്ലുകള്&#x200d;ക്കും അസ്ഥിവാരമിട്ട ഐക്യ ജനാധിപത്യ മുന്നണിയെ ഏറെ പ്രതീക്ഷയോടെയാണ് ജനം നോക്കിക്കാണുന്നത്. ആഹ്ലാദങ്ങള്&#x200d;ക്കും ആരവങ്ങള്&#x200d;ക്കും വിരാമമിട്ട് ഗോഥയിലേക്ക് ഇറങ്ങുമ്പോള്&#x200d; ആ പ്രതീക്ഷകള്&#x200d; തന്നെയാണ് യു.ഡി.എഫ് ജനപ്രതിനിധികളെ നയിക്കുന്നതും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-history-of-president-posts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോര്‍പ്പറേഷനുകളില്‍ പുതിയ മേയര്‍മാര്‍ ചുതലയേറ്റു</title>
		<link>https://www.chandrikadaily.com/corporations-have-new-mayors-at-their-helm.html</link>
					<comments>https://www.chandrikadaily.com/corporations-have-new-mayors-at-their-helm.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 26 Dec 2025 09:54:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[corporation]]></category>
		<category><![CDATA[election]]></category>
		<category><![CDATA[electon2025]]></category>
		<category><![CDATA[newmayors]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370849</guid>

					<description><![CDATA[സംസ്ഥാനത്ത് നാല് കോര്‍പറേഷനുകളില്‍ പുതിയ യുഡിഎഫ് മേയര്‍മാര്‍ ചുതലയേറ്റു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് കോര്&#x200d;പറേഷനുകളില്&#x200d; മേയര്&#x200d;മാര്&#x200d; ചുതലയേറ്റു. തിരുവനന്തപുരത്ത് വി.വി.രാജേഷും കൊല്ലത്ത് എ.കെ.ഹഫീസും മേയർമാരായി. കൊച്ചിയിൽ മിനി മോളും തൃശൂരിൽ ഡോ. നിജി ജസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു.ഒ.സദാശിവനാണ് കോഴിക്കോട് മേയർ. കണ്ണൂരിൽ പി.ഇന്ദിരയും ചുമതലയേറ്റു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്&#x200d; തെരഞ്ഞെടുപ്പ് നടക്കുക.</p>
<p>തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോൺഗ്രസ് അംഗം എം.പി സന്തോഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു.</p>
<p>തെരഞ്ഞെടുപ്പ് നടന്ന ആറ് കോര്&#x200d;പറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടന്നു. കോട്ടയം നഗരസഭ അധ്യക്ഷനായി കോണ്&#x200d;ഗ്രസ് അംഗം എം.പി സന്തോഷ് കുമാര്&#x200d; സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ശേഷമാണ് ഡെപ്യൂട്ടി മേയര്&#x200d; തെരഞ്ഞെടുപ്പ് നടക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/corporations-have-new-mayors-at-their-helm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂടുതല്‍ വോട്ട് നേടിയത് കോണ്‍ഗ്രസ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/congress-got-the-most-votes-election-commission-releases-vote-share-of-political-parties-in-local-body-elections.html</link>
					<comments>https://www.chandrikadaily.com/congress-got-the-most-votes-election-commission-releases-vote-share-of-political-parties-in-local-body-elections.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 22 Dec 2025 15:50:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[election]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370144</guid>

					<description><![CDATA[വോട്ടുവിഹിതത്തില്‍ നേട്ടം കൊയ്ത് മുസ്‌ലിംലീഗ്, 9.77 ശതമാനമാണ് വിഹിതം]]></description>
										<content:encoded><![CDATA[<p>തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d;. 29.17 ശതമാനം വോട്ട് കോണ്&#x200d;ഗ്രസിന് ലഭിച്ചു. മുന്നണി തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കുകള്&#x200d; തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നേരത്തെ പുറത്ത് വിട്ടിരിന്നു. ഇപ്പോള്&#x200d; പാര്&#x200d;ട്ടികല്&#x200d; തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കാണ് പുറത്ത് വന്നത്.</p>
<p>ഏറ്റവും കൂടുതല്&#x200d; വോട്ട് നേടിയത് കോണ്&#x200d;ഗ്രസ് ആണ്. കഴിഞ്ഞ തവണത്തേതിനേക്കാള്&#x200d; മൂന്നര ശതമാനത്തിന്റെ വര്&#x200d;ധന കോണ്&#x200d;ഗ്രസിന്റെ വോട്ട് വിഹിതത്തില്&#x200d; ഉണ്ടായിട്ടുണ്ട്. തിരിച്ചടി നേരിട്ടത് ബിജെപിക്കാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്&#x200d; കുറവാണുണ്ടായിരിക്കുന്നത്.</p>
<p>തെക്കന്&#x200d; ജില്ലകളില്&#x200d; കോണ്&#x200d;ഗ്രസ് കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്&#x200d; വ്യക്തമാക്കുന്നത്. തൃശൂര്&#x200d; മുതല്&#x200d; തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളില്&#x200d; 30 ശതമാനത്തിന് മുകളിലാണ് കോണ്&#x200d;ഗ്രസിന്റെ വോട്ട് വിഹിതം. സിപിഐഎമ്മിന് രണ്ട് ജില്ലകളില്&#x200d; മാത്രമാണ് 30 ശതമാനത്തിന് മുകളില്&#x200d; വോട്ട് വിഹിതമുള്ളത്. അത് കണ്ണൂരും പാലക്കാടും മാത്രമാണ്. ബിജെപിക്ക് 20 ശതമാനത്തില്&#x200d; കൂടുതല്&#x200d; വോട്ട് ആകെ നേടാനായിട്ടുള്ളത് തിരുവനന്തപുരം ജില്ലയില്&#x200d; മാത്രമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-got-the-most-votes-election-commission-releases-vote-share-of-political-parties-in-local-body-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്</title>
		<link>https://www.chandrikadaily.com/swearing-in-of-members-who-won-the-local-self-government-elections-today.html</link>
					<comments>https://www.chandrikadaily.com/swearing-in-of-members-who-won-the-local-self-government-elections-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 21 Dec 2025 03:59:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[Local Self-Government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369873</guid>

					<description><![CDATA[ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷനുകള്‍ എന്നിവയിലെ അംഗങ്ങളാണ് രാവിലെ സത്യപ്രതിജ്ഞ ചെയ്യുക.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്&#x200d; വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്&#x200d;, നഗരസഭകള്&#x200d;, കോര്&#x200d;പറേഷനുകള്&#x200d; എന്നിവയിലെ അംഗങ്ങളാണ് രാവിലെ സത്യപ്രതിജ്ഞ ചെയ്യുക.</p>
<p>ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്&#x200d; അതത് വരണാധികാരികളുടെ നേതൃത്വത്തിലാണ് സത്യപ്രതിജ്ഞ. ആദ്യം മുതിര്&#x200d;ന്ന അംഗം സത്യപ്രതിജ്ഞ ചെയ്യും. തുടര്&#x200d;ന്ന് അദ്ദേഹമാണ് മറ്റ് അംഗങ്ങള്&#x200d;ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുക. കോര്&#x200d;പറേഷന്&#x200d; അംഗങ്ങളുടെ സത്യപ്രതിജ്ഞ 11.30നാണ് നടക്കുക. കോര്&#x200d;പറേഷനുകളിലും ജില്ല പഞ്ചായത്തുകളിലും ജില്ലാ കലക്ടര്&#x200d;മാര്&#x200d;ക്കാണ് ചടങ്ങുകളുടെ ചുമതല.</p>
<p>നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബര്&#x200d; 21ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അവധി ദിനമായിട്ടും അതേദിവസം തന്നെ സത്യപ്രതിജ്ഞ നടത്താന്&#x200d; തീരുമാനിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം, പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത അംഗത്തിന്റെ നേതൃത്വത്തില്&#x200d; ആദ്യ യോഗവും ചേരും.</p>
<p>ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്&#x200d; കഴിയാത്ത അംഗങ്ങള്&#x200d;ക്ക് മേയര്&#x200d; തെരഞ്ഞെടുപ്പിന് ശേഷമേ അവസരം ലഭിക്കൂ. മേയര്&#x200d; തെരഞ്ഞെടുപ്പ് ഡിസംബര്&#x200d; 26നാണ് നടക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് ഡിസംബര്&#x200d; 27നാണ് നിശ്ചയിച്ചിരിക്കുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swearing-in-of-members-who-won-the-local-self-government-elections-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടുക്കി സിപിഐയില്‍ പൊട്ടിത്തെറി; മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രാഷ്ട്രീയം അവസാനിപ്പിച്ചു</title>
		<link>https://www.chandrikadaily.com/backlash-local-elections-former-district-secretary-kk-sivaraman-resigned-from-idukki-cpi.html</link>
					<comments>https://www.chandrikadaily.com/backlash-local-elections-former-district-secretary-kk-sivaraman-resigned-from-idukki-cpi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 19 Dec 2025 08:42:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[election]]></category>
		<category><![CDATA[IdukkiCPI]]></category>
		<category><![CDATA[KKSivaraman]]></category>
		<category><![CDATA[Localelections]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369580</guid>

					<description><![CDATA[ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ശിവരാമന്റെ പടിയിറക്കം.]]></description>
										<content:encoded><![CDATA[<p>ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; എല്&#x200d;ഡിഎഫിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ ഇടുക്കി സിപിഐയില്&#x200d; പൊട്ടിത്തെറി. മുന്&#x200d; ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്&#x200d; രാഷ്ട്രീയം അവസാനിപ്പിച്ചു എന്ന് പ്രഖ്യാപിച്ചു. ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെയാണ് ശിവരാമന്റെ പടിയിറക്കം.</p>
<p>നേതൃത്വത്തിന് നിക്ഷിപ്ത താല്പര്യങ്ങള്&#x200d; ഉണ്ട്. ജില്ലയിലെ സിപിഎം ഭൂമി മണല്&#x200d; ക്വാറി മാഫിയകള്&#x200d;ക്ക് വേണ്ടി പ്രവര്&#x200d;ത്തിക്കുന്നു. ഇതിനു കുട പിടിക്കുകയാണ് സിപിഐ നേതൃത്വവും. ദീര്&#x200d;ഘകാലമായി ഉയര്&#x200d;ത്തുന്ന വിമര്&#x200d;ശനം ആവര്&#x200d;ത്തിച്ചു കൊണ്ടാണ് പാര്&#x200d;ട്ടിയില്&#x200d; നിന്നുള്ള ശിവരാമന്റെ പടിയിറക്കം.</p>
<p>വിമര്&#x200d;ശനങ്ങള്&#x200d; സംസ്ഥാന നേതൃത്വത്തിന് നേരെയും നീളുന്നുണ്ട്. ജില്ലയിലെ പ്രശ്‌നങ്ങള്&#x200d; ശ്രദ്ധയില്&#x200d;പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. നിലവിലെ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്&#x200d; പാല് കൊടുത്ത കയ്യില്&#x200d; തന്നെ കൊത്തി. പാര്&#x200d;ട്ടിയില്&#x200d; ഇനി തനിക്കിടമില്ല എന്നദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-local-elections-former-district-secretary-kk-sivaraman-resigned-from-idukki-cpi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് തിരിച്ചടി: ശബരിമല വിഷയം കാരണമായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ</title>
		<link>https://www.chandrikadaily.com/election-setback-cpi-rejects-cpis-position-that-sabarimala-issue-was-not-the-cause.html</link>
					<comments>https://www.chandrikadaily.com/election-setback-cpi-rejects-cpis-position-that-sabarimala-issue-was-not-the-cause.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 17 Dec 2025 05:44:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[election]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369144</guid>

					<description><![CDATA[തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശബരിമല വിഷയം കാരണമായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ.]]></description>
										<content:encoded><![CDATA[<p>തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശബരിമല വിഷയം കാരണമായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ. പരാജയപ്പെടാനുള്ള ഒരു കാരണം ശബരിമലയുമായി ബന്ധപ്പെട്ട വിവാദമാണെന്ന് സിപിഐ നേതാവ് പി.സന്തോഷ്‌കുമാര്&#x200d; എംപി പറഞ്ഞു. അറസ്റ്റിലായ പത്മകുമാറിനെതിരെ സിപിഎം നേരത്തേ നടപടിയെടുക്കണമായിരുന്നെന്നും വെള്ളാപ്പള്ളിയുടെ പ്രചാരണം സമുദായ സൗഹാര്&#x200d;ദത്തിന് പ്രശ്‌നങ്ങള്&#x200d; സൃഷ്ടിക്കുന്നതായും സന്തോഷ്‌കുമാര്&#x200d;  പറഞ്ഞു.<br />
കേരളത്തിലും എസ്ഐആര്&#x200d; വരുമ്പോഴുണ്ടാകുന്ന സാഹചര്യവും സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്താന്&#x200d; സഹായിക്കുന്ന ചില നേതാക്കളുടെ പ്രസ്താവനകളും മത ന്യൂനപക്ഷങ്ങള്&#x200d;ക്കിടയില്&#x200d; ആഷ്‌നക്കുണ്ടാക്കിയതായും സന്തോഷ് കുമാര്&#x200d; എംപി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-setback-cpi-rejects-cpis-position-that-sabarimala-issue-was-not-the-cause.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി</title>
		<link>https://www.chandrikadaily.com/electoral-defeat-of-the-left-backlash-for-wounding-secular-minds.html</link>
					<comments>https://www.chandrikadaily.com/electoral-defeat-of-the-left-backlash-for-wounding-secular-minds.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 16 Dec 2025 16:05:41 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[election]]></category>
		<category><![CDATA[election2025]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369091</guid>

					<description><![CDATA[കഴിഞ്ഞ ഒൻപതു വർഷക്കാലമായി ഒരു വികസനവും ഇല്ലാത്ത ഒരു കേരളം സമ്മാനിക്കുകയും നികുതി വർദ്ധനവുകൾ മൂലം ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിന്റെ പ്രതിഷേധമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമാക്കിയായത്.]]></description>
										<content:encoded><![CDATA[<p><strong>-ദമ്മാം കെഎംസിസി</strong></p>
<p>ദമ്മാം : വിഷലിപ്തമായ പ്രസ്താവനകൾ നടത്തുന്നവരെ ചേർത്ത് പിടിക്കുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തതിലൂടെ മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിന് കേരള ജനത നൽകിയ ഷോക് ട്രീറ്റ്മെന്റാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് നുണ്ടായ കനത്ത തിരിച്ചടിക്കും യു ഡി എഫി ന്റെ അഭൂതപൂർവ്വമായ വിജയത്തിനും കാരണമെന്ന് ദമ്മാം കെഎംസിസി വിലയിരുത്തി.<br />
കഴിഞ്ഞ ഒൻപതു വർഷക്കാലമായി ഒരു വികസനവും ഇല്ലാത്ത ഒരു കേരളം സമ്മാനിക്കുകയും നികുതി വർദ്ധനവുകൾ മൂലം ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിന്റെ പ്രതിഷേധമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമാക്കിയായത്.<br />
ഇന്ത്യൻ ജനതയെ പല തട്ടുകളിലാക്കി പരസ്‌പരം പോരടിക്കാൻ പുതുവഴികൾ തേടുന്ന ഫാസിസത്തിനെതിരെ പ്രതികരിക്കാതെ, കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ വിമര്ശിക്കാനാണ് മുഖ്യമന്ത്രി സമയമത്രയും ശ്രമിച്ചത്-<br />
അതിനുള്ള മതേതര മനസ്സിന്റെ പ്രതികരണമാണ് ത്രിതല പഞ്ചായത്ത് ഫലം നൽകുന്ന മുന്നറിയിപ്പെന്നും കെഎംസിസി ദമ്മാമിൽ സംഘടിപ്പിച്ച വിജയാരവം പരിപാടി നിരീക്ഷിച്ചു.<br />
ചടങ്ങിൽ പ്രസിഡന്റ് സൈനു കുമളി,ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ മഹമൂദ് പൂക്കാട്,സലാം മുയ്യം,മൊയ്‌ദീൻ കെപി, അബ്ദുൽകരീം മുതുകാട്,ഷിബിലി ആലിക്കൽ,അഫ്‌സൽ വടക്കേക്കാട്, സലാഹുദ്ധീൻ കണ്ണമംഗലം,ഷൗക്കത് അടിവാരം സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/electoral-defeat-of-the-left-backlash-for-wounding-secular-minds.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;തീവ്രവര്‍ഗീയതയുടെ പരാജയം&#8217;: ഡോ.പുത്തൂര്‍ റഹ്‌മാന്‍</title>
		<link>https://www.chandrikadaily.com/the-failure-of-extremism.html</link>
					<comments>https://www.chandrikadaily.com/the-failure-of-extremism.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 16 Dec 2025 03:51:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[election]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[puthur rahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368937</guid>

					<description><![CDATA[ഇടതുമുന്നണി നേരിട്ടത് വെറും തിരഞ്ഞെടുപ്പ് തോല്‍വിയല്ല.]]></description>
										<content:encoded><![CDATA[<p>കുറേ നാളായി മനസ്സില്&#x200d; തങ്ങിയ ആശങ്കകളും നിരാശകളും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതു മുതല്&#x200d; ഒഴിഞ്ഞുപോയി. ഇടതുമുന്നണി നേരിട്ടത് വെറും തിരഞ്ഞെടുപ്പ് തോല്&#x200d;വിയല്ല. ആദയങ്ങളില്&#x200d;നിന്ന് സ്വാര്&#x200d;ത്ഥ താല്&#x200d;പര്യങ്ങളിലേക്കും ധാര്&#x200d;മിക മൂല്യങ്ങളില്&#x200d; നിന്ന് അഴിമതിയിലേക്കും ജനാധിപത്യ തത്വങ്ങളില്&#x200d;നിന്ന് വ്യക്തി സ്തുതിയിലേക്കും വഴുതിവീണതിനോടും തീവ്ര വര്&#x200d;ഗീയതയെ നേരിടാന്&#x200d; മൃദു വര്&#x200d;ഗീയത കളിച്ചതിനോടുമുള്ള കേരളീയരുടെ വ്യക്ത മായ വിലയിരുത്തലാണ്. കഴിഞ്ഞ ഇരുപത്തഞ്ചു വര്&#x200d;ഷത്തിനിടയില്&#x200d; കണ്ടിട്ടില്ലാത്തവിധമുള്ള ഈ പരാജയം പിണറായി വിജയന്&#x200d; എന്ന നേതാവിന്റെ മാത്രമല്ല. അടിസ്ഥാന മൂല്യങ്ങള്&#x200d; ഉപേക്ഷിച്ച പാര്&#x200d;ട്ടി സംവിധാനത്തിന്റെ തന്നെയാണ്.</p>
<p>2016-ലും 2021-ലും എളുപ്പത്തില്&#x200d; കേരള ഭരണം കരസ്ഥമാക്കിയ പിണറായി വിജയന്&#x200d;, പാര്&#x200d;ട്ടിയെ തന്റെ വ്യക്തിത്വത്തില്&#x200d; കേന്ദ്രീകരിച്ച്, ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എങ്ങനെയാകരുതെന്നതിന്റെ മികച്ച മാതൃകയായി മാറി. കുടുംബാംഗങ്ങളും അനുയായികളുമൊത്തുള്ള നിരന്തരമായ വിദേശയാത്രകള്&#x200d;, ഡസന്&#x200d; കണക്കിന് വാഹനങ്ങളുടെയും പൊലീസ് സംരക്ഷണത്തിന്റെയും ആഡംബര യാത്രകള്&#x200d;, ഔദ്യോഗിക വസതിയില്&#x200d; കോടികള്&#x200d; ചെലവിട്ടുള്ള പുനരുദ്ധാരണങ്ങള്&#x200d;, രണ്ട് വാഹ നങ്ങള്&#x200d; ഉണ്ടായിട്ടും മൂന്നാമത്തേതിന് ഒരു കോടിയിലധികം അനുവദിച്ച ഉത്തരവ്, മുമ്പൊരു സി.പി.എം മുഖ്യമന്ത്രിയും ചെയ്യാത്ത രീതിയില്&#x200d; അധികാരത്തിന്റെ ആര്&#x200d; ഭാടം ആസ്വദിക്കുകയായിരുന്നു രണ്ടാം കാലയളവില്&#x200d; പിണറായി. ഇ.എം.എസ്, നയനാര്&#x200d; പുലര്&#x200d;ത്തിയ ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും പാരമ്പര്യം നശി പ്പിച്ച്, അദ്ദേഹം പാര്&#x200d;ട്ടിയെ വ്യക്തിപൂജയുടെ കേന്ദ്രമാക്കിമാറ്റി.</p>
<p>മുസ്ലിം ലീഗിന്റെ നില ഏറ്റവും ഭദ്രമായി മാറി ഈ തിരഞ്ഞെടുപ്പില്&#x200d;. കഴിഞ്ഞ ഇരുപത്തഞ്ചു വര്&#x200d;ഷത്തിനിടയില്&#x200d; 2010 ല്&#x200d; മാത്രമാണ് യു.ഡി.എഫിന് പ്രാദേശിക സ്വ യംഭരണ തിരഞ്ഞെടുപ്പില്&#x200d; മികച്ച വിജയം കൈവന്നത്. ഈ വിജയം അതിനെയും മറികടന്നു. താഴേത്തട്ടിലെ ജനങ്ങളില്&#x200d; അരിവാള്&#x200d; ചുറ്റികയ്ക്ക് വോട്ടു ചെയ്തിരുന്നവര്&#x200d; മടികൂടാതെ അതിനെതിരെ വോട്ടുചെയ്തു. പാര്&#x200d;ട്ടിയോടൊപ്പം നിന്നിരുന്നവര്&#x200d; അതിനെ ഉപേക്ഷിച്ചു- ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ<br />
കഴിഞ്ഞ പത്തു വര്&#x200d;ഷക്കാലത്ത് കേരളം ബി.ജെ.പിക്ക് സൗഹൃദപരമായ സ്ഥലമായി മാറിയതിന്റെകൂടി ഫലം ഈ തിരഞ്ഞെടുപ്പില്&#x200d; വെളിവായിരിക്കുന്നു. ഇടതു പക്ഷം ഇത്രമാത്രം തകര്&#x200d;ന്നുവീണ ഒരു സന്ദര്&#x200d;ഭം കേരള ചരിത്രത്തില്&#x200d; ഉണ്ടായിട്ടില്ല. കേരളത്തില്&#x200d; ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും വിഷാംശമുള്ള പ്രചാരകനായി ആസൂത്രിതമായി സംഘപരിവാര്&#x200d; മുന്നോട്ടുവെച്ച വെള്ളാപ്പള്ളി നടേശനെന്ന വര്&#x200d;ഗീയതയുടെ കച്ചവടക്കാരനെ പിന്തുടര്&#x200d;ന്ന് ബഹുമാനിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഗുണം സംഘപരിവാറിനും ബി.ജെ.പിക്കുമാണ് ലഭിച്ചത്. അണികള്&#x200d; കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ഒഴുകിപ്പോകാതിരിക്കാനാണ് പിണറായി വിജയന്&#x200d; വെള്ളാപ്പള്ളിയെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയത്. അധികാരം നിലനിര്&#x200d;ത്താന്&#x200d; വര്&#x200d;ഗിയതയും സ്വീകാര്യമാണെന്നാണ് ഇവരുടെ നിലപാട്. തീവ്ര വര്&#x200d;ഗീയത പറഞ്ഞല്ല ബിജെപിയെ പ്രതിരോധിക്കേണ്ടത്, ജനാധിപത്യ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ചാണ്.</p>
<p>ആനുകൂല്യങ്ങള്&#x200d; സ്വീകരിച്ചിട്ടും ജനം ശിക്ഷിച്ചു എന്ന എം.എം മണിയുടെ വാക്കുകള്&#x200d; കേരളത്തിലെ മാര്&#x200d;ക്സിസ്റ്റുകളുടെ സാധാരണ ജനങ്ങളോടുള്ള മാറിയ സ മീപനം വ്യക്തമാക്കുന്നു. പ്രളയസമയത്തും കോവീഡ് കാലത്തും സര്&#x200d;ക്കാര്&#x200d; വിതരണം ചെയ്ത കിറ്റുകളിലെ വസ്തുക്കള്&#x200d;ക്കല്ല. ആ പ്രതിസന്ധി ഘട്ടങ്ങളില്&#x200d; സര്&#x200d;ക്കാര്&#x200d; കാണിച്ച ഉത്തരവാദിത്തബോധത്തിനാണ് ജനങ്ങള്&#x200d; വില കല്&#x200d;പിച്ചത്. ആ സഹായം പൗരന്റെ അവകാശമാണ്. അതിന്റെ മറവില്&#x200d; ഇടതുമുന്നണിയും മു ഖ്യമന്ത്രിയും വഴിവിട്ടു സഞ്ചരിക്കുന്നത് കാണാതിരിക്കുന്നവരല്ല കോളിയര്&#x200d; അവര്&#x200d; മടികൂടാതെ തിരിഞ്ഞുനിന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ക്ഷേമ പെന്&#x200d;ഷനും സൗജന്യ സേവനങ്ങളുംകൊണ്ട് വാങ്ങിക്കാവുന്നതല്ല മലയാളിയുടെ രാഷ്ട്രീയ ബോധം. പെന്&#x200d;ഷന്&#x200d; വര്&#x200d;ധിപ്പിച്ചു. കിറ്റുകള്&#x200d; നല്&#x200d;കി എന്നൊക്കെ പറഞ്ഞ് അന്ധമായി വോട്ടുചെയ്യുന്ന ജനതയല്ല കേരളത്തിലുള്ളത്. മൂന്നു പ്രധാന വിഷയങ്ങളാണ് ഈ പരാജയത്തിന് പെട്ടെന്നുള്ള കാരണങ്ങളായത്. ഒന്നാമതായി, കേരളത്തിലെ ഏറ്റ വും ഭൂരിപക്ഷമുള്ള വിശ്വാസി സമൂഹ അലട്ടിയ ഒരു മോഷണക്കേസില്&#x200d; സംസ്ഥാന പൊലീസ് (കേന്ദ്ര ഏജന്&#x200d;സികളല്ല) തന്നെ പ്രധാന പ്രതിയായി കണക്കാക്കിയ ഒരാളെ പാര്&#x200d;ട്ടിയില്&#x200d; തുടരാന്&#x200d; അനുവദിച്ചത്. സ്വന്തം അധികാര പരിധിയിലുള്ള പൊലീസ് അന്വേഷണത്തില്&#x200d; കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കുന്ന ഭരണകൂടം എന്തു സന്ദേശമാണ് നല്&#x200d;കുന്നത്. അധികാരം ലഭിച്ചാല്&#x200d; നിയമവും നീതിന്യായവും നമ്മുടെ സൗകര്യാനുസരണം മാറ്റിയെഴുതാമെന്നാണോ? രണ്ടാമതായി പി. എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട അനാവശ്യമായ തിടുക്കവും തുടര്&#x200d;ന്നുണ്ടായ ലജ്ജാകരമായ പിന്മാറ്റവും സംഘപരിവാറിനെതിരെയും കേന്ദ്ര സര്&#x200d;ക്കാ രിനെതിരെയും പോരാടുന്നവരാണെന്ന് അവകാശപ്പെട്ടുകൊണ്ട് അവരുടെ പദ്ധതികളില്&#x200d; ആദ്യം ചേരുകയും എതിര്&#x200d;പ്പ് ശക്ത മായപ്പോള്&#x200d; മടികൂടാതെ പിന്&#x200d;വാങ്ങുക<br />
യും ചെയ്യുന്ന രാഷ്ട്രീയത്തിന് ആശയപരമായ വേരുകളോ രാഷ്ട്രീയ സുതാര്യതയോ ഇല്ല. ഇടത് എം.പിയായ ബ്രിട്ടാസായിരുന്നു ഈ ഇടപാടിന്റെ പാലം എന്ന കേന്ദ്ര മന്ത്രിയുടെ പരിഹാസവാക്കുകള്&#x200d;, സി.പി.പം ബിജെപി ബന്ധം എന്ന ആരോപണത്തെ സ്ഥിരീകരിക്കുന്നതായി. രാഷ്ട്രിയ വ്യക്തത ഇല്ലാതെ അവസരവാദപരമായി പ്രവര്&#x200d;ത്തിക്കുന്ന പാര്&#x200d;ട്ടിയെ ജനം എങ്ങനെ വിശ്വസിക്കും? മൂന്നാമതായി, പ്രചാരണത്തിന്റെ അവസാനഘട്ടത്തില്&#x200d;, സര്&#x200d;ക്കാര്&#x200d; നേട്ടങ്ങള്&#x200d; വിശദീകരിക്കുന്നതിനുപകരം, ഇടതുപക്ഷത്തിന്റെ പ്രചാരണം പൂര്&#x200d;ണമായും രാഹുല്&#x200d; മാങ്കൂട്ടത്തിലേക്ക് ചുരുങ്ങി തിരഞ്ഞെടുപ്പ് ദിനത്തില്&#x200d; തന്നെ മുഖ്യമന്ത്രി കോണ്&#x200d;ഗ്രസിനെ &#8216;സ്ത്രീലമ്പടന്മാരുടെ പാര്&#x200d;ട്ടി എന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രി പദവിയുടെ മാന്യത നഷ്ടപ്പെടുത്തുന്ന ലജ്ജാകരമായ നിമിഷമായിരുന്നു. വ്യക്തിപരമായ ആക്രമണങ്ങള്&#x200d; ഭരണപരമായ പരാജയങ്ങള്&#x200d; മറച്ചുവെക്കാമെന്ന് കരുതിയതില്&#x200d; പാര്&#x200d;ട്ടി പരിതാപകരമായി പരാജയപ്പെട്ടു.</p>
<p>കേരളത്തിലെ മുസ്ലിംകള്&#x200d;ക്കെതിരെയും അവര്&#x200d;ക്കു ഭൂരിപക്ഷമാണ് എന്ന കാരണം കൊണ്ടു മാത്രം മലപ്പുറം ജില്ലക്കെതിരെ പോലും കിംവദന്തികളും വ്യാജ പ്ര ചാരണങ്ങളും നടത്താനും നടത്തുന്നവര സല്&#x200d;ക്കരിക്കാനും സി.പി.എം തയ്യാറായി. ഇതിലെ അപകടം നേരത്തെതന്നെ പലരും സൂചിപ്പിച്ചപ്പോള്&#x200d; അവരെ കൂടി ഇട തൂ സഖാക്കള്&#x200d; അവഹേളിച്ചു ജനങ്ങള്&#x200d; ഇതെല്ലാം തിരിച്ചറിയുന്നുണ്ടായിരുന്നു. ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗിന്റെ ഈ തിരഞ്ഞെടുപ്പിലെ പ്രകടനം മാത്രം നോ ക്കിയാല്&#x200d; മതി. കേരളത്തിലെ മതേതര ജനത മുസ്ലിം ലീഗിന്റെ സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് വോട്ടുനല്&#x200d;കി അവരുടെ ഭൂരിപക്ഷം കുട്ടിക്കൊടുത്തു എന്നു കാണാം. കേരള ത്തെ അപായപ്പെടുത്തുന്ന തരത്തില്&#x200d; ആസൂത്രണം ചെയ്യപ്പെട്ടതും പിണറായി വിജയന്റെയും സംഘ് മേലാളരുടെയും പരിക്ഷണ ശാലയില്&#x200d; തയ്യാറാക്കിയതുമായ ഭി ന്നിപ്പിക്കല്&#x200d; പദ്ധതി കേരളീയ ജനത പുറംകാലു കൊണ്ടു തട്ടിമാറ്റി എന്നതു തന്നെയാണ് ഈ ഇലക്ഷന്&#x200d; ഫലം തരുന്ന ഏറ്റവും വലിയ ആശ്വാസം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-failure-of-extremism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
