<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>electioncommission &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/electioncommission/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 27 Nov 2025 07:51:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>electioncommission &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ദലിത്-ഒബിസി വോട്ടുകള്‍ വെട്ടിമാറ്റുന്നു&#8217;: എസ്‌ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ് ആയതായി രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/cutting-dalits-obc-votes-rahul-gandhi-says-sir-has-become-a-political-filtration-drive.html</link>
					<comments>https://www.chandrikadaily.com/cutting-dalits-obc-votes-rahul-gandhi-says-sir-has-become-a-political-filtration-drive.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 07:50:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulganddi]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365612</guid>

					<description><![CDATA[ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക്  പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വോട്ടര്&#x200d; പട്ടിക പുതുക്കലെന്ന പേരില്&#x200d; സമുദായങ്ങളെ ലക്ഷ്യമിട്ട് പേരുകള്&#x200d; നീക്കം ചെയ്യപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായി രംഗത്തെത്തി. രാജ്യത്ത് നടപ്പാക്കുന്ന സ്‌പെഷ്യല്&#x200d; ഇന്റന്&#x200d;സീവ് റിവിഷന്&#x200d; (എസ്‌ഐആര്&#x200d;) പ്രക്രിയ ബിജെപിക്ക് ഗുണകരമാക്കാനുള്ള രാഷ്ട്രീയ ഫില്&#x200d;ട്രേഷന്&#x200d; ഡ്രൈവായി മാറിയിരിക്കുകയാണെന്നാണ് രാഹുല്&#x200d; ഗാന്ധിയുടെ ചൂണ്ടിക്കാട്ടി. ബൂത്ത് ലെവല്&#x200d; ഓഫീസര്&#x200d;മാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത്, പിന്നോക്ക വിഭാഗങ്ങള്&#x200d; ഉള്&#x200d;പ്പെട്ട വോട്ടര്&#x200d;മാരുടെ പേരുകള്&#x200d; ലക്ഷ്യമിട്ട് നീക്കം ചെയ്യാന്&#x200d; നിര്&#x200d;ദേശമുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഉത്തര്&#x200d;പ്രദേശിലെ ഗോണ്ടയില്&#x200d; ബിഎല്&#x200d;ഒ ആയിരുന്ന വിപിന്&#x200d; യാദവിന്റെ ആത്മഹത്യയ്ക്കു പിന്നിലും ഇതേ സമ്മര്&#x200d;ദ്ദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗക്കാരുടെ പേരുകള്&#x200d; നീക്കം ചെയ്യണമെന്ന സമ്മര്&#x200d;ദ്ദം പാലിക്കാത്ത പക്ഷം ജോലിയില്&#x200d; നിന്നും പുറത്താക്കുമെന്നും പൊലീസ് നടപടി നേരിടുമെന്നും യാദവ് നേരിട്ട ഭീഷണിയുണ്ടായിരുന്നുവെന്നാണ് ആരോപണം. വിവിധ സംസ്ഥാനങ്ങളില്&#x200d; 19 ദിവസത്തിനിടെ 16-ഓളം ബിഎല്&#x200d;ഒമാര്&#x200d; മരണമടഞ്ഞുവെന്ന കോണ്&#x200d;ഗ്രസിന്റെ ആരോപണവും രാഹുല്&#x200d; ഗാന്ധി ഉയര്&#x200d;ത്തിപ്പിടിച്ചു. അമിത സമ്മര്&#x200d;ദ്ദവും നിര്&#x200d;ബന്ധിത സാഹചര്യങ്ങളുമാണ് പല മരണങ്ങള്&#x200d;ക്കുമുള്ള കാരണമെന്ന് പാര്&#x200d;ട്ടി വ്യക്തമാക്കി. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന സമുദായങ്ങളില്&#x200d;നിന്ന് വോട്ടര്&#x200d;മാരുടെ പേരുകള്&#x200d; വന്&#x200d;തോതില്&#x200d; ഒഴിവാക്കുന്ന പ്രവണതയും കോണ്&#x200d;ഗ്രസ് ആരോപിച്ചു. രാജസ്ഥാനില്&#x200d; മാത്രം കോണ്&#x200d;ഗ്രസിന് ശക്തമായ മണ്ഡലങ്ങളില്&#x200d; 20,000 മുതല്&#x200d; 25,000 വരെ പേരുകള്&#x200d; പട്ടികയില്&#x200d; നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസ്ര ആരോപിച്ചു. വോട്ടര്&#x200d; പട്ടിക പുതുക്കലെന്ന പേരില്&#x200d; നടക്കുന്നത് അസാധുവായ രാഷ്ട്രീയ ഇടപെടലാണെന്നും ജനാധിപത്യത്തെ തകര്&#x200d;ക്കുന്ന ഈ നടപടികള്&#x200d;ക്ക് പൂര്&#x200d;ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്&#x200d; ഗാന്ധി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cutting-dalits-obc-votes-rahul-gandhi-says-sir-has-become-a-political-filtration-drive.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍:  വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/3-lakhs-extra-voters-in-bihar-elections-election-commission-with-explanation.html</link>
					<comments>https://www.chandrikadaily.com/3-lakhs-extra-voters-in-bihar-elections-election-commission-with-explanation.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Nov 2025 04:37:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[biharelection]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363789</guid>

					<description><![CDATA[ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.]]></description>
										<content:encoded><![CDATA[<p>ബിഹാര്&#x200d; നിയമസഭ തിരഞ്ഞെടുപ്പില്&#x200d; വോട്ടര്&#x200d; പട്ടികയില്&#x200d; ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്&#x200d;ധന നടന്നുവെന്ന ആരോപണങ്ങളില്&#x200d; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;.</p>
<p>തീവ്ര വോട്ടര്&#x200d; പട്ടിക പരിഷ്‌കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്&#x200d;മാരുടെ അപേക്ഷകള്&#x200d; സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്&#x200d; 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്&#x200d;ത്തതെന്നും കമ്മീഷന്&#x200d; വ്യക്തമാക്കി.</p>
<p>ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; ഒക്ടോബര്&#x200d; 20 വരെയായിരുന്നു നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിക്കാനുള്ള അവസാന തീയതി. നാമനിര്&#x200d;ദേശ പത്രിക നല്&#x200d;കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്&#x200d;ക്ക് വോട്ടര്&#x200d; പട്ടികയില്&#x200d; പേരുചേര്&#x200d;ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; വ്യക്തമാക്കുന്നു. </p>
<p>ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്&#x200d;) ശേഷം സെപ്റ്റംബര്&#x200d; 30ന് പുറത്തിറക്കിയ പട്ടികയില്&#x200d; 7.42 കോടി വോട്ടര്&#x200d;മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്&#x200d; 12ന് പുറത്തിറക്കിയ കണക്കില്&#x200d; വോട്ടര്&#x200d;മാരുടെ എണ്ണം 7.45 കോടി ആയി ഉയര്&#x200d;ന്നു.</p>
<p>അതേസമയം കോണ്&#x200d;ഗ്രസ്, സിപിഎം തുടങ്ങിയ പാര്&#x200d;ട്ടികള്&#x200d; ഈ വര്&#x200d;ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്&#x200d;മാരുടെ അപേക്ഷകള്&#x200d; ചേര്&#x200d;ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന്&#x200d; വ്യക്തമാക്കുന്നു.</p>
<p>വോട്ടെടുപ്പിനുശേഷം നല്&#x200d;കിയ പ്രസ്താവനയില്&#x200d; പറഞ്ഞ 7.45 കോടി എന്നത് വോട്ടര്&#x200d;മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര്&#x200d; വോട്ട് ചെയ്തുവെന്നര്&#x200d;ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/3-lakhs-extra-voters-in-bihar-elections-election-commission-with-explanation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയില്‍ ജനാധിപത്യം പരസ്യമായി കശാപ്പ് ചെയ്യപ്പെടുന്നു; ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും പരസ്യമായി വോട്ട് മോഷ്ടിക്കുകയാണ്: രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/bjp-and-election-commission-are-openly-stealing-votes-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/bjp-and-election-commission-are-openly-stealing-votes-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 12 Nov 2025 17:13:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[votechori]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363458</guid>

					<description><![CDATA[ദശലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒന്നിലധികം വോട്ടുചെയ്ത് കറങ്ങി നടക്കുകയാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.]]></description>
										<content:encoded><![CDATA[<p>വോട്ട് കൊള്ളയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി. ഇന്ത്യയില്&#x200d; ജനാധിപത്യം പരസ്യമായി കശാപ്പ് ചെയ്യപ്പെടുകയാണെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു. ദശലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; വിവിധ സംസ്ഥാനങ്ങളില്&#x200d; ഒന്നിലധികം വോട്ടുചെയ്ത് കറങ്ങി നടക്കുകയാണെന്നും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും പരസ്യമായി വോട്ട് മോഷ്ടിക്കുകയാണെന്നും രാഹുല്&#x200d; ഗാന്ധി എക്‌സില്&#x200d; കുറിച്ചു.</p>
<p>ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്&#x200d;മാരുടെ കൈയ്യില്&#x200d; 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങള്&#x200d; ഇല്ലെന്നും അവര്&#x200d; അത് നശിപ്പിച്ചെന്നും വ്യക്തമാക്കി ഡല്&#x200d;ഹി ഹൈകോടതിയില്&#x200d; തെരഞ്ഞെടുപ്പ് കമീഷന്&#x200d; നല്&#x200d;കിയ സത്യവാങ്മൂലം പരാമര്&#x200d;ശിക്കുന്ന മാധ്യമറിപ്പോര്&#x200d;ട്ട് രാഹുല്&#x200d; പങ്കുവെച്ചു. </p>
<p>വിവിധ സംസ്ഥാനങ്ങളില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട ക്രമക്കേടുകള്&#x200d; &#8216;ഒരുവ്യക്തി, ഒരുവോട്ട്&#8217; തത്വത്തിന്റെ ലംഘനമാണെന്നും വോട്ടുകൊള്ളക്ക് ഉദാഹരണമാണെന്നും കോണ്&#x200d;ഗ്രസ് ആരോപിച്ചിരുന്നു. </p>
<p>ബിഹാറില്&#x200d; ആദ്യഘട്ട വോട്ടിംഗ് ആരംഭിക്കാനിരിക്കെ, നവംബര്&#x200d; 5ന് രാഹുല്&#x200d; ഗാന്ധി നടത്തിയ വാര്&#x200d;ത്തസമ്മേളനത്തില്&#x200d; 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ജയിച്ചത് വോട്ട് അട്ടിമറിയിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>ഹരിയാനയിലെ വോട്ടര്&#x200d;പ്പട്ടികയിലെ രണ്ടു കോടി വോട്ടര്&#x200d;മാരില്&#x200d; 25 ലക്ഷത്തിലേറെയും വ്യാജ വോട്ടര്&#x200d;മാരാണെന്നും 5.21 ലക്ഷം ഇരട്ട വോട്ടുകളാണെന്നും രാഹുല്&#x200d; ഗാന്ധി വ്യക്തമാക്കിയിരുന്നു. 93174 വോട്ടുകള്&#x200d; വ്യാജവിലാസങ്ങളിലാണെന്നും 19.26 ലക്ഷം ബള്&#x200d;ക്ക് വോട്ടുകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. </p>
<p>മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും വോട്ടുമോഷണത്തിലൂടെയാണ് ബി.ജെ.പി ജയിച്ചതെന്നും തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും ചേര്&#x200d;ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും രാഹുല്&#x200d; ആരോപിച്ചു. ഒരു സ്ത്രീയുടെ ഫോട്ടോ തന്നെ 223 വോട്ടര്&#x200d;മാരുടേതായി ഉപയോഗിച്ചു. 1.24 ലക്ഷം വോട്ടുകളില്&#x200d; വ്യാജ ഫോട്ടോയാണ്. ബ്രസീലിയന്&#x200d; മോഡലിന്റെ ചിത്രം വരെ ഇത്തരത്തില്&#x200d; ഉപയോഗിച്ചു. വ്യാജ വോട്ടുകള്&#x200d; തിരിച്ചറിയാന്&#x200d; കമീഷന്&#x200d; പ്രത്യേക സോഫ്റ്റ്വെയര്&#x200d; സംവിധാനമുണ്ടങ്കിലും ഉപയോഗിച്ചിട്ടില്ലെന്നും രാഹുല്&#x200d; ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-and-election-commission-are-openly-stealing-votes-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തദ്ദേശ തെരഞ്ഞെടുപ്പ്; ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാമെന്ന ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/local-elections-the-election-commission-has-ordered-how-much-money-can-be-spent-on-a-candidate.html</link>
					<comments>https://www.chandrikadaily.com/local-elections-the-election-commission-has-ordered-how-much-money-can-be-spent-on-a-candidate.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 10 Nov 2025 11:00:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Candidate]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362955</guid>

					<description><![CDATA[തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാം എന്ന് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; പ്രചാരണം നടത്താന്&#x200d; ഒരു സ്ഥാനാര്&#x200d;ഥിക്ക് എത്ര തുക ചെലവഴിക്കാം എന്ന് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണര്&#x200d; എ. ഷാജഹാന്&#x200d; വ്യക്തമാക്കി. ഗ്രാമപഞ്ചായത്തില്&#x200d; മത്സരിക്കുന്നവര്&#x200d;ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്&#x200d;പറേഷനിലും 1,50,000 രൂപയുമാണ് പരിധി.</p>
<p>പരിധിയില്&#x200d; കൂടുതല്&#x200d; ചെലവഴിച്ചാല്&#x200d; അഞ്ച് വര്&#x200d;ഷം അയോഗ്യത</p>
<p>വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചാല്&#x200d; 30 ദിവസത്തിനകം സ്ഥാനാര്&#x200d;ത്ഥികളുടെ ചെലവ് കണക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്&#x200d;ക്ക് നല്&#x200d;കിയിരിക്കണം. ചെലവ് കണക്ക് നല്&#x200d;കാതിരിക്കുകയോ പരിധിയില്&#x200d; കൂടുതല്&#x200d; ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാര്&#x200d;ത്ഥികളെ ഉത്തരവ് തീയതി മുതല്&#x200d; അഞ്ച് വര്&#x200d;ഷക്കാലത്തേക്ക് കമ്മീഷന്&#x200d; അയോഗ്യരാക്കും.</p>
<p>എത്ര തുക കെട്ടിവെക്കണം?</p>
<p>സ്ഥാനാര്&#x200d;ത്ഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തില്&#x200d; 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്&#x200d;പ്പറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവര്&#x200d;ഗ്ഗ വിഭാഗങ്ങള്&#x200d;ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.</p>
<p>പ്രചാരണത്തില്&#x200d; ഇക്കാര്യങ്ങള്&#x200d; പാലിക്കണം:</p>
<p>സ്ഥാനാര്&#x200d;ഥികളുടെയും രാഷ്ട്രീയപാര്&#x200d;ട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും കമ്മീഷന്റെ മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d;ക്ക് വിധേയവുമായിരിക്കണം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്&#x200d; മാതൃകാ പെരുമാറ്റചട്ടത്തില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്&#x200d;, പ്രകടനങ്ങള്&#x200d;, എന്നിവയ്ക്കും പൊലീസ് അധികാരികളില്&#x200d; നിന്ന് മുന്&#x200d;കൂട്ടി അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗം രാത്രി 10 മണിക്ക് ശേഷം രാവിലെ 6 മണിവരെ പാടില്ല. നിയമാനുസൃതമായ ശബ്ദപരിധി പാലിച്ചായിരിക്കണം പ്രചാരണ പ്രവര്&#x200d;ത്തനം നടത്തേണ്ടത്. പരസ്യപ്രചാരണം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്&#x200d; മുമ്പ് വരെ മാത്രമെ പാടുള്ളൂ.</p>
<p>സ്ഥാനാര്&#x200d;ത്ഥികളും രാഷ്ട്രീയ പാര്&#x200d;ട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരന്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അച്ചടിക്കുന്ന രേഖയുടെ പകര്&#x200d;പ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്&#x200d;കിയിരിക്കണം.</p>
<p>മദ്യം നിരോധിക്കും</p>
<p>വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂര്&#x200d; വേളയില്&#x200d; മദ്യനിരോധനം ഏര്&#x200d;പ്പെടുത്തും. വോട്ടെണ്ണല്&#x200d; ദിവസവും മദ്യനിരോധനം ഉണ്ടാകും.</p>
<p>തിരഞ്ഞെടുപ്പ് പ്രവര്&#x200d;ത്തനങ്ങള്&#x200d; നിരീക്ഷിക്കുന്നതിനായി ഓരോ ജില്ലയിലും ഒരു ജനറല്&#x200d; ഒബ്‌സര്&#x200d;വര്&#x200d; ഉണ്ടാകും. ഐഎഎസ്/ഐഎഫ്എസ് തലത്തിലുളള ഒരു ഓഫീസറെ ഇതിനായി കമ്മീഷന്&#x200d; നിയമിക്കും. സ്ഥാനാര്&#x200d;ത്ഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കുന്നതിനായി ചെലവ് നിരീക്ഷകരെയും കമ്മീഷന്&#x200d; നിയോഗിക്കും.</p>
<p>പൊതു സ്ഥാപനങ്ങളും പരിസരവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്&#x200d; പാടില്ല. പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വികൃതമാക്കുന്ന തരത്തിലുള്ളതും അനധികൃതവുമായ പ്രചാരണങ്ങള്&#x200d; മോണിറ്റര്&#x200d; ചെയ്ത് നടപടി എടുക്കുന്നതിന് താലൂക്ക്തലത്തിലും ജില്ലാതലത്തിലും ആന്റിഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ഉണ്ടാകും.</p>
<p>ഗ്രീന്&#x200d; പ്രോട്ടോകോള്&#x200d; പാലിച്ച് കൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഇതു സംബന്ധിച്ച വിശദമായ മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; കമ്മീഷന്&#x200d; പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദപരവും നിയമാനുസൃതവുമായ മാര്&#x200d;ഗ്ഗങ്ങള്&#x200d; മാത്രം സ്വീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താന്&#x200d; എല്ലാവരും ജാഗ്രത പാലിക്കണമെന്നും കമീഷന്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/local-elections-the-election-commission-has-ordered-how-much-money-can-be-spent-on-a-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മട്ടന്നൂര്‍ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും</title>
		<link>https://www.chandrikadaily.com/elections-will-be-held-for-1199-local-bodies-except-mattanur.html</link>
					<comments>https://www.chandrikadaily.com/elections-will-be-held-for-1199-local-bodies-except-mattanur.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 10 Nov 2025 07:03:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[mattannoor]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362884</guid>

					<description><![CDATA[ തെരഞ്ഞെടുപ്പിനായി വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തില്&#x200d; മട്ടന്നൂര്&#x200d; ഒഴിക്കെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; എ.ഷാജഹാന്&#x200d;. തെരഞ്ഞെടുപ്പിനായി വാര്&#x200d;ഡ് വിഭജനം പൂര്&#x200d;ത്തിയാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റ ചട്ടം നിലവില്&#x200d;വന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങള്&#x200d;ക്കും ഇത് ബാധകമാണ്. മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്കും പെരുമാറ്റ ചട്ടം ബാധകമാണ്. </p>
<p>അതേസമയം 2020- ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടര്&#x200d; പ്രകാരമാണ് വോട്ടര്&#x200d; പട്ടിക തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് 2,84,30,761 വോട്ടര്&#x200d;മാരാണ് ഉള്ളത്. അന്തിമ വോട്ടര്&#x200d;പട്ടിക നവംബര്&#x200d; 14ന് പുറത്തിറങ്ങും. തെരഞ്ഞെടുപ്പിനായി 33,746 പോളിംഗ് സ്റ്റേഷനുകള്&#x200d; ഒരുക്കും. വോട്ടെടുപ്പിന് ഒരാഴ്ച മുന്&#x200d;പ് ഉദ്യോഗസ്ഥര്&#x200d;ക്ക് വോട്ടിംഗ് മെഷീന്&#x200d; നല്&#x200d;കും. പരമാവധി ഒരു ബാലറ്റില്&#x200d; 15 സ്ഥാനാര്&#x200d;ഥികളുടെ പേരും ചിഹ്നവുമാണ് ഉണ്ടായിരിക്കുക. </p>
<p>അതേസമയം പാര്&#x200d;ട്ടികള്&#x200d;ക്ക് ചിഹ്നം അനുവദിച്ചു. 1249 റിട്ടേണിംഗ് ഓഫീസര്&#x200d;മാരാണ് ഉണ്ടായിരിക്കുക. പ്രശ്‌ന ബാധ്യത ബൂത്തുകളില്&#x200d; നിരീക്ഷണ ക്യാമറകള്&#x200d; സ്ഥാപിക്കാനും ഉത്തരവായി. ആവശ്യമായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാനും പൊലീസ് മേധാവിക്ക് നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. </p>
<p>വോട്ടെടുപ്പിന്റെ 48 മണിക്കൂറും വോട്ട് എണ്ണുന്ന ദിവസവും മദ്യനിരോധനം ഏര്&#x200d;പ്പെടുത്തും. സ്ഥാനാര്&#x200d;ഥികള്&#x200d; ചെലവ് കണക്ക് നല്&#x200d;കണമെന്നും അല്ലാത്തപക്ഷം അഞ്ച് വര്&#x200d;ഷത്തേക്ക് അയോഗ്യരാക്കുമെന്നും അറിയിപ്പില്&#x200d; പറയുന്നു. രാവിലെ 7 മണിമുതല്&#x200d; വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/elections-will-be-held-for-1199-local-bodies-except-mattanur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടുകൊള്ള നടന്നു, തെളിവുകള്‍ ഓരോന്നായി പുറത്തുവിടും&#8217;: രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/vote-rigging-took-place-in-madhya-pradesh-and-chhattisgarh-evidence-will-be-released-one-by-one-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/vote-rigging-took-place-in-madhya-pradesh-and-chhattisgarh-evidence-will-be-released-one-by-one-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 09 Nov 2025 06:58:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[chathisgarh]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[madhyapradesh]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362719</guid>

					<description><![CDATA[ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട കേസല്ലെന്നും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ മുന്‍ തിരഞ്ഞെടുപ്പുകളിലും ബിജെപി ഇതേ രീതി ഉപയോഗിച്ചുവെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. ]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടുകൊള്ള നടന്നെന്നും തെളിവുകള്&#x200d; ഓരോന്നായി പുറത്തുവിടുമെന്നും കോണ്&#x200d;ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്&#x200d; ഗാന്ധി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റപ്പെട്ട കേസല്ലെന്നും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവയുള്&#x200d;പ്പെടെ മുന്&#x200d; തിരഞ്ഞെടുപ്പുകളിലും ബിജെപി ഇതേ രീതി ഉപയോഗിച്ചുവെന്നും രാഹുല്&#x200d; ഗാന്ധി അവകാശപ്പെട്ടു. </p>
<p>&#8216;ഹരിയാനയില്&#x200d; വോട്ട് ചോര്&#x200d;ച്ച എങ്ങനെ നടന്നു എന്നതിനെക്കുറിച്ചുള്ള ഒരു പത്രസമ്മേളനത്തില്&#x200d; ഞാന്&#x200d; അവതരിപ്പിച്ച ഡാറ്റ കണ്ടതിനുശേഷം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ബിജെപി ഇതേ കാര്യം ചെയ്തിട്ടുണ്ടെന്ന് ഞാന്&#x200d; കരുതുന്നു. ഞങ്ങളുടെ പക്കല്&#x200d; എല്ലാ തെളിവുകളും ഉണ്ട്, അവ ഓരോന്നായി പുറത്തുവിടും &#8211; ഇതുവരെ ഞങ്ങള്&#x200d; കാണിച്ചത് വളരെ കുറച്ച് മാത്രമാണ്,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>&#8216;വോട്ട് ചോറി&#8217; സ്ഥാപനവല്&#x200d;ക്കരിക്കാനുള്ള ശ്രമമുണ്ടെന്ന് രാഹുല്&#x200d; ഗാന്ധി പറഞ്ഞു. &#8216;ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെ ആക്രമണമുണ്ട്. പ്രധാനമന്ത്രി മോദി, അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; ഗ്യാനേഷ് കുമാര്&#x200d; എന്നിവര്&#x200d; ഇതില്&#x200d; നേരിട്ട് പങ്കാളികളാണ്.&#8217; കോണ്&#x200d;ഗ്രസ് കൂടുതല്&#x200d; തെളിവുകള്&#x200d; ഘട്ടം ഘട്ടമായി പുറത്തുവിടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു, യുവാക്കളോട് &#8216;ജനാധിപത്യത്തിന്റെ ഈ മൊത്തത്തിലുള്ള മോഷണത്തെ ചെറുക്കാന്&#x200d;&#8217; ആവശ്യപ്പെട്ടു.</p>
<p>നവംബര്&#x200d; 5 ന് രാഹുല്&#x200d; ഗാന്ധി ഒരു പത്രസമ്മേളനം നടത്തി, അതില്&#x200d; അദ്ദേഹം &#8216;ദി എച്ച്-ഫയലുകള്&#x200d;&#8217; എന്ന് വിളിച്ചത് അവതരിപ്പിച്ചു, 2024 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപി &#8216;മോഷ്ടിച്ചു&#8217; എന്ന് ആരോപിച്ചു. 25 ലക്ഷം എന്&#x200d;ട്രികള്&#x200d; വ്യാജമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ബിജെപിയുടെ വിജയം ഉറപ്പാക്കാന്&#x200d; അവരുമായി &#8216;കൂട്ടുകൂടി&#8217; പ്രവര്&#x200d;ത്തിച്ചുവെന്നും അവകാശപ്പെടാന്&#x200d; അദ്ദേഹം വോട്ടര്&#x200d; പട്ടിക ഡാറ്റ ഉദ്ധരിച്ചു.</p>
<p>&#8216;ഹരിയാനയിലെ എട്ട് വോട്ടര്&#x200d;മാരില്&#x200d; ഒരാള്&#x200d; വ്യാജരാണ്, എന്നിരുന്നാലും എട്ട് സീറ്റുകളിലെ വ്യത്യാസം 22,779 വോട്ടുകള്&#x200d;ക്ക് കോണ്&#x200d;ഗ്രസ് തോറ്റു&#8217; എന്ന് കോണ്&#x200d;ഗ്രസ് നേതാവ് പറഞ്ഞു. 1,24,177 വ്യാജ ചിത്രങ്ങള്&#x200d; ഉപയോഗിച്ചതായി അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം വാദിച്ചു, &#8216;ഹരിയാനയില്&#x200d; ഒരു തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് നിങ്ങള്&#x200d;ക്ക് മനസ്സിലാകും. ഹരിയാനയില്&#x200d; ഒരു (തിരഞ്ഞെടുപ്പ്) മോഷണം നടന്നു, മോഷണത്തിന് ആരാണ് ഉത്തരവാദിയെന്ന് വളരെ വ്യക്തമാണ്.&#8217; അദ്ദേഹത്തിന്റെ അഭിപ്രായത്തില്&#x200d;, &#8216;സര്&#x200d;ക്കാര്&#x200d; ചോറി&#8217; ജനാധിപത്യത്തെ നശിപ്പിച്ചു, സ്‌പെഷ്യല്&#x200d; ഇന്റന്&#x200d;സീവ് റിവിഷന്&#x200d; (എസ്‌ഐആര്&#x200d;) ആണ് ഏറ്റവും പുതിയ ആയുധം. കോണ്&#x200d;ഗ്രസ് വിജയത്തെ പരാജയമാക്കി മാറ്റാന്&#x200d; തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും &#8216;ഓപ്പറേഷന്&#x200d; സര്&#x200d;ക്കാര്&#x200d; ചോറി&#8217; നടത്തിയെന്ന് രാഹുല്&#x200d; ആരോപിച്ചു. &#8216;തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; എന്തുകൊണ്ട് തനിപ്പകര്&#x200d;പ്പുകള്&#x200d; നീക്കം ചെയ്യുന്നില്ല? കാരണം അങ്ങനെ ചെയ്താല്&#x200d; അത് ന്യായമായ തിരഞ്ഞെടുപ്പുകള്&#x200d;ക്ക് കാരണമാകും, ന്യായമായ തിരഞ്ഞെടുപ്പ് അവര്&#x200d; ആഗ്രഹിക്കുന്നില്ല,&#8217; അദ്ദേഹം പറഞ്ഞു. ഔപചാരിക വിലാസങ്ങളില്ലാത്ത ആളുകള്&#x200d;ക്ക് &#8216;വീട് നമ്പര്&#x200d; പൂജ്യം&#8217; ഉപയോഗിച്ചുവെന്ന് പറഞ്ഞപ്പോള്&#x200d; സിഇസി കള്ളം പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.</p>
<p>അദ്ദേഹം മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു: &#8221;എല്ലാ പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d;ക്കും ഇത് മനസ്സിലാകും, അവര്&#x200d;ക്ക് ഇത് കാണാന്&#x200d; കഴിയും&#8230; വോട്ടര്&#x200d; പട്ടിക ഒരു നുണയാണെങ്കില്&#x200d;, ജനാധിപത്യമില്ല. ഒരു പ്രതിപക്ഷ നേതാവെന്ന നിലയില്&#x200d; എന്റെ പങ്ക് നിങ്ങള്&#x200d; ജീവിക്കുന്ന യഥാര്&#x200d;ത്ഥ ലോകത്തെ നിങ്ങളെ അറിയിക്കുക എന്നതാണ്.&#8221; കോടതികളെ സമീപിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്&#x200d;, രാഹുല്&#x200d; ഗാന്ധി മറുപടി നല്&#x200d;കി, &#8221;രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി നിരീക്ഷിക്കുന്നുണ്ട്&#8230; അത് മറച്ചുവെക്കപ്പെട്ടിട്ടില്ല.&#8221;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vote-rigging-took-place-in-madhya-pradesh-and-chhattisgarh-evidence-will-be-released-one-by-one-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്‍ ഉച്ചവരെ 42% പോളിംഗ്; വൈദ്യുതി തടസ്സാരോപണം അടിസ്ഥാനരഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/42-polling-till-noon-in-bihar-the-election-commission-says-that-the-allegations-of-power-interruption-are-baseless.html</link>
					<comments>https://www.chandrikadaily.com/42-polling-till-noon-in-bihar-the-election-commission-says-that-the-allegations-of-power-interruption-are-baseless.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 06 Nov 2025 11:50:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[election]]></category>
		<category><![CDATA[electioncommission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362293</guid>

					<description><![CDATA[ 121 ണ്ഡലങ്ങളായി 3.75 കോടി വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. ]]></description>
										<content:encoded><![CDATA[<p>പാട്‌ന: ബിഹാര്&#x200d; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഉച്ചയ്ക്ക് 1 മണിവരെ 42.31 ശതമാനത്തില്&#x200d; അധികം പോളിംഗ് രേഖപ്പെടുത്തി. 121 ണ്ഡലങ്ങളായി 3.75 കോടി വോട്ടര്&#x200d;മാരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5 മണിവരെ തുടരും. വോട്ടെടുപ്പ് മന്ദഗതിയിലാക്കാന്&#x200d; മഹാസഖ്യത്തിന് സ്വാധീനമുള്ള ബൂത്തുകളില്&#x200d; വൈദ്യുതി വിച്ഛേദനമുണ്ടായെന്ന് പ്രതിപക്ഷ ആര്&#x200d;ജെഡി എക്‌സ് പോസ്റ്റിലൂടെ ആരോപിച്ചു. എന്നാല്&#x200d; ആരോപണം അടിസ്ഥാനരഹിതമാണെന്നും വോട്ടെടുപ്പ് പൂര്&#x200d;ണമായും സുതാര്യമായി നടക്കുകയാണെന്നും ബിഹാര്&#x200d; മുഖ്യതിരഞ്ഞെടുപ്പ് ഓഫിസ് വ്യക്തമാക്കി. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും നിയമാനുസൃതവും തടസ്സമില്ലാത്തതുമായ രീതിയിലാണ് വോട്ടെടുപ്പ് പുരോഗിമിക്കുന്നതെന്ന് ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാര്&#x200d;, ഇന്&#x200d;ഡ്യാ ബ്ലോക്കിന്റെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ഥി തേജസ്വി യാദവ്, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ഉപമുഖ്യമന്ത്രി വിജയ് കുമാര്&#x200d; സിംഗ്, സംസ്ഥാനമന്ത്രി നിതിന്&#x200d; നബിന്&#x200d; എന്നിവര്&#x200d; ഉള്&#x200d;പ്പടെ നിരവധി പ്രമുഖര്&#x200d; നേരത്തെ വോട്ട് രേഖപ്പെടുത്തി. തേജസ്വി യാദവ് പട്‌നയിലെ വെറ്റിനറി കോളേജില്&#x200d; പിതാവ് ലാലു പ്രസാദിനൊപ്പം വോട്ട് ചെയ്തു. ഗോപാല്&#x200d;ഗഞ്ച് ജില്ലയില്&#x200d; ഇതുവരെയുള്ള ഏറ്റവും ഉയര്&#x200d;ന്ന പോളിംഗ് ശതമാനം (46.73%) രേഖപ്പെടുത്തി. ലഖിസാരായി (46.37%)യും ബെഗുസാരായി (46.02%)യും പിന്നിലായി. സംസ്ഥാനത്തുടനീളം 1,314 സ്ഥാനാര്&#x200d;ഥികളുടെ ഭാവി ഇന്ന് വോട്ടര്&#x200d;മാരുടെ വിധിനിര്&#x200d;ണയത്തിലാണ്. കര്&#x200d;ശന സുരക്ഷാ ക്രമീകരണങ്ങള്&#x200d;ക്കിടയില്&#x200d; വോട്ടെടുപ്പ് സമാധാനപരമായി തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/42-polling-till-noon-in-bihar-the-election-commission-says-that-the-allegations-of-power-interruption-are-baseless.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടുചോരി; രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തും</title>
		<link>https://www.chandrikadaily.com/voting-rahul-gandhi-will-hold-a-press-conference-in-delhi-today.html</link>
					<comments>https://www.chandrikadaily.com/voting-rahul-gandhi-will-hold-a-press-conference-in-delhi-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Nov 2025 04:58:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362020</guid>

					<description><![CDATA[കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തും.]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് എംപി രാഹുല്&#x200d; ഗാന്ധി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡല്&#x200d;ഹിയിലെ എഐസിസി ആസ്ഥാനത്ത് വാര്&#x200d;ത്താ സമ്മേളനം നടത്തും. രാഹുല്&#x200d; ഗാന്ധി ഒരു പ്രധാന വെളിപ്പെടുത്തല്&#x200d; നടത്തിയേക്കുമെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. വോട്ട് മോഷണം, വോട്ടര്&#x200d; പട്ടികയിലെ ക്രമക്കേടുകള്&#x200d; എന്നിവയുമായി ബന്ധപ്പെട്ട് നേരത്തെ പരാമര്&#x200d;ശിച്ച &#8216;ഹൈഡ്രജന്&#x200d; ബോംബ്&#8217; ആകാം ഇന്ന് നടക്കാന്&#x200d; പോകുന്നതെന്ന് വിവരം. </p>
<p>സെപ്തംബര്&#x200d; 1 ന്, വരാനിരിക്കുന്ന വെളിപ്പെടുത്തലിനെക്കുറിച്ച് രാഹുല്&#x200d; ഗാന്ധി ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. മഹാദേവപുരത്തെക്കുറിച്ച് കാണിച്ചത് വെറും &#8216;ആറ്റംബോംബ്&#8217; മാത്രമായതിനാല്&#x200d; തന്റെ വോട്ട് മോഷണ ആരോപണങ്ങളെക്കുറിച്ച് ഉടന്&#x200d; തന്നെ &#8216;ഹൈഡ്രജന്&#x200d; ബോംബ്&#8217; അഴിച്ചുവിടുമെന്ന് പ്രസ്താവിച്ചിരുന്നു. </p>
<p>&#8216;വോട്ടര്&#x200d; അധികാര് യാത്ര&#8217;യുടെ അവസാന ദിനത്തില്&#x200d; ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധി, &#8216;മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്&#x200d; ഇപ്പോള്&#x200d; ഇന്ത്യന്&#x200d; ഭരണഘടനയെ തകര്&#x200d;ക്കാന്&#x200d; ശ്രമിക്കുകയാണ്&#8217; എന്ന് പറഞ്ഞുകൊണ്ട് ബിജെപിക്കെതിരെ ആക്രമണം അഴിച്ചുവിട്ടു.</p>
<p>കോണ്&#x200d;ഗ്രസ് എംപിയും ലോക്സഭാ എല്&#x200d;പിയുമായ രാഹുല്&#x200d; ഗാന്ധി നയിക്കുന്ന 16 ദിവസം നീണ്ടുനില്&#x200d;ക്കുന്ന &#8216;വോട്ടര്&#x200d; അധികാര് യാത്ര&#8217; വോട്ടര്&#x200d; അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും &#8216;വോട്ട് മോഷണത്തിനും&#8217; ആരോപിക്കപ്പെടുന്ന വോട്ടര്&#x200d; പട്ടികയിലെ പ്രത്യേക തീവ്രപരിശോധന (എസ്‌ഐആര്&#x200d;) ക്രമക്കേടുകള്&#x200d;ക്കുമെതിരെയുള്ള പ്രതിഷേധത്തിനും ലക്ഷ്യമിടുന്നു.</p>
<p>മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്&#x200d; തന്നെയാണ് ഡോ.ബി.ആര്&#x200d;.അംബേദ്കറിന്റെയും മഹാത്മാഗാന്ധിയുടെയും ഭരണഘടന തകര്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നത്. അവരെ ഇന്ത്യന്&#x200d; ഭരണഘടന തകര്&#x200d;ക്കാന്&#x200d; ഞങ്ങള്&#x200d; അനുവദിക്കില്ല. യാത്രയില്&#x200d; വലിയ പിന്തുണയാണ് ഞങ്ങള്&#x200d;ക്ക് ലഭിച്ചത്. ബീഹാറിലെ എല്ലാ യുവാക്കളും കുട്ടികളും ഞങ്ങള്&#x200d;ക്കൊപ്പം നിന്നു. ഞങ്ങളെ സഹായിച്ചതിന് ബീഹാറിലെ ജനങ്ങളോട് ഞാന്&#x200d; നന്ദി പറയുന്നു&#8230; ഹൈഡ്രജന്&#x200d; ബോംബിന് ശേഷം നരേന്ദ്ര മോദിജിക്ക് ഈ രാജ്യത്തിന് മുന്നില്&#x200d; മുഖം കാണിക്കാന്&#x200d; കഴിയില്ലെന്ന് ഞാന്&#x200d; നിങ്ങള്&#x200d;ക്ക് ഉറപ്പ് നല്&#x200d;കുന്നു. &#8216; രാഹുല്&#x200d; ഗാന്ധി പട്നയില്&#x200d; പറഞ്ഞു.</p>
<p>&#8216;അവകാശങ്ങള്&#x200d;, സംവരണം, തൊഴില്&#x200d;, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണ്&#8217; വോട്ട് മോഷണത്തെ ലോക്സഭാ ലോപി വിശേഷിപ്പിച്ചത്.</p>
<p>&#8216;ഞങ്ങള്&#x200d; പത്രസമ്മേളനം നടത്തി ജനങ്ങളെ കാണിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഞങ്ങള്&#x200d;ക്ക് വോട്ടര്&#x200d; പട്ടികയും വീഡിയോഗ്രാഫിയും നല്&#x200d;കുന്നില്ല.. ഞങ്ങള്&#x200d; രാജ്യത്തിന് മുന്നില്&#x200d; തെളിവ് ഹാജരാക്കി. &#8216;വോട്ട് ചോരി&#8217; എന്നാല്&#x200d; ഞങ്ങളുടെ അവകാശങ്ങള്&#x200d;, സംവരണം, തൊഴില്&#x200d;, വിദ്യാഭ്യാസം, ജനാധിപത്യം മോഷണം. നിങ്ങളുടെ റേഷന്&#x200d; കാര്&#x200d;ഡും ഭൂമിയും അവര്&#x200d; തട്ടിയെടുത്ത് അംബാനിക്ക് നല്&#x200d;കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/voting-rahul-gandhi-will-hold-a-press-conference-in-delhi-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചോദ്യങ്ങളുയര്‍ത്തുന്ന എസ്.ഐ.ആര്‍</title>
		<link>https://www.chandrikadaily.com/sir-raising-questions.html</link>
					<comments>https://www.chandrikadaily.com/sir-raising-questions.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 01:32:50 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[electioncommission]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360622</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>ആശങ്കകള്&#x200d;ക്കും വിവാദങ്ങള്&#x200d;ക്കും വഴിയൊരുക്കിയ വോട്ടര്&#x200d;പട്ടിക തീവ്രപരിശോധന കേരളത്തിലും നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പ്രഖ്യാപിച്ചിരിക്കുകയാണ്. ബീഹാറില്&#x200d; ഏകദേശം 65 ലക്ഷത്തോളം പേര്&#x200d;ക്ക് വോട്ടവകാശം നഷ്ടമായി എന്ന വസ്തുത മുന്നില്&#x200d; നില്&#x200d;ക്കെ കടുത്ത ആശങ്കയാണ് ഈ വാര്&#x200d;ത്ത ജനാധിപത്യ വിശ്വാസികളില്&#x200d; ഉണര്&#x200d;ത്തുന്നത്. ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാന്&#x200d;, തമിഴ്നാട്, ഉത്തര്&#x200d;പ്രദേശ്, പശ്ചിമബംഗാള്&#x200d;, ലക്ഷദ്വീപ്, പുതുച്ചേരി, ആന്തമാന്&#x200d; നിക്കോബാര്&#x200d; എന്നിവിടങ്ങളിലേതിനൊപ്പമാണ് കേരളത്തില്&#x200d; എസ്.ഐ.ആര്&#x200d; നടപ്പാക്കുക. 1950 ലെ ജനപ്രാതിനിധ്യ നിയ മത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; എസ്.ഐ.ആര്&#x200d; നടപ്പില്&#x200d; വരുത്തുന്നത്. പട്ടികയില്&#x200d; പേരുള്ളവര്&#x200d;ക്ക് മാത്രമേ വോട്ടുചെയ്യാനുള്ള അവകാശമുണ്ടാവുകയുള്ളു. തയാറാക്കാനുള്ള ചുമതല പോലെ തന്നെ അതില്&#x200d; പരിഷ്‌കരണം വരുത്താനുള്ള ചുമതലയും കമ്മീഷനില്&#x200d; തന്നെ നിക്ഷിപ്തമാണ്. ഈ അടിസ്ഥാനത്തിലാണ് തീവ്ര വോട്ടര്&#x200d; പട്ടിക പരിശോധനയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; മുന്നോട്ടുപോകുന്നത്.<br />
രണ്ടുതരത്തിലുള്ള വോട്ടര്&#x200d; പട്ടികാ പരിശോധനയാണ് സാധാരണയായി തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നടത്താറുള്ളത്. എസ്.ഐ.ആറും എസ്.എസ്.ആറുമാണവ. ഓരോ തിരഞ്ഞെടുപ്പുകള്&#x200d;ക്കും മുമ്പായി വോട്ടര്&#x200d;പട്ടിക പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്&#x200d; വരുത്തി പ്രസിദ്ധീകരിക്കുകയും അതില്&#x200d; പൊതുജനങ്ങള്&#x200d;ക്ക് തിരുത്തലിന് അവസരം നല്&#x200d;കുകയും ചെയ്യുന്ന എസ്.എസ്.ആറിന്റെ നടപടിക്രമങ്ങള്&#x200d; നിലവില്&#x200d; പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തില്&#x200d; നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്&#x200d; എസ്.ഐ.ആര്&#x200d; പ്രത്യേക വോട്ടര്&#x200d; പട്ടിക പരിശോധന വളരെ അപൂര്&#x200d;വമായി മാത്രം കമ്മീഷന്&#x200d; നടത്താറുള്ള ഒരു പ്രക്രി യയാണ്. കേരളത്തില്&#x200d; അവസാനമായി ഈ പ്രക്രിയ നടന്നത് 2002 ലായിരുന്നു. 23 വര്&#x200d;ഷങ്ങള്&#x200d;ക്കിപ്പുറം വീണ്ടുമൊരു എസ്.ഐ.ആറിന് കേരളം വിധേയമാകുമ്പോള്&#x200d; മുമ്പൊന്നുമില്ലാത്ത ആശങ്ക ഉയര്&#x200d;ന്നുവരുന്നതിന് പിന്നില്&#x200d; രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പുതുതായി ഈ പരിഷ്‌കരണം നടപ്പിലാക്കപ്പെട്ട പ്രദേശങ്ങളിലെ അനുഭവങ്ങളുമാണ്. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഭരണകൂടത്തിന്റെ തിട്ടൂരത്തിന് വഴങ്ങിക്കൊണ്ടിരിക്കുമ്പോള്&#x200d; തിരഞ്ഞെടുപ്പ് കമ്മീഷനും അതില്&#x200d; നിന്ന് മുക്തമല്ല എന്നതിന് ജീവിക്കുന്ന തെളിവുകള്&#x200d; നിരത്തിയത് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് തന്നെയാണ്. എന്നാല്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ ആരോപണങ്ങള്&#x200d;ക്ക് അടിവരയിടുകയാണ് ബീഹാര്&#x200d; എസ്.ഐ.ആറിലൂടെ സംജാതമായിരുന്നത്. എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളിലൂടെ പുറത്തായവരില്&#x200d; മഹാഭൂരിപക്ഷവും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളില്&#x200d; പെട്ടവരാണ്. ഈ വിഭാഗങ്ങളെ തേടിപ്പിടിച്ച് പുറത്താക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നു അവിടെ നടന്ന നീക്കങ്ങളെല്ലാമെന്നത് പകല്&#x200d;വെളിച്ചംപോലു ള്ള യാഥാര്&#x200d;ത്ഥ്യങ്ങളാണ്. 7.9 കോടി പേരായിരുന്നു സംസ്ഥാനത്ത് വോട്ടര്&#x200d;പട്ടികയില്&#x200d; ഉണ്ടായിരുന്നതെങ്കില്&#x200d; എ സ്.ഐ.ആര്&#x200d; കഴിഞ്ഞപ്പോള്&#x200d; അത് 7.24 കോടിയായി കുറയുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d; ആവശ്യപ്പെട്ട് 11 രേഖകള്&#x200d; ദളിതരും ആദിവാസികളും പിന്നോക്കവിഭാഗക്കാരും ഉള്&#x200d;പ്പെടുന്ന വലിയൊരുസമൂഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിനു ശേഷം നടന്നിട്ടുള്ള നിയമസഭാ തിരഞ്ഞടുപ്പുകളിലുമെല്ലാം ജനവികാരം അട്ടിമറിക്കപ്പെട്ടുവെന്നും അതിന് കൂട്ടുനിന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; തന്നെയാണെന്നും പ്രതിപക്ഷം ആരോപിക്കുമ്പോള്&#x200d; മൗനത്തിന്റെ മഹാമാളത്തില്&#x200d; അഭയംതേടുന്ന കമ്മീഷനെയാണ് രാജ്യത്തിന് കാണാന്&#x200d; സാധിച്ചത്.<br />
ബീഹാറില്&#x200d; സംഭവിച്ചിട്ടുള്ള സാങ്കേതികമെന്ന് കമ്മീഷന്&#x200d; വിലയിരുത്തിയിട്ടുള്ള പ്രശ്നങ്ങള്&#x200d; കേരളത്തെയും തുറിച്ചുനോക്കുന്നുണ്ട് എന്നത് ഏറെ ഗൗരവതരമാണ്. 2002 ലെ എസ്.ഐ.ആര്&#x200d; പ്രകാരം സംസ്ഥാനത്ത് 2.24 കോടി വോട്ടര്&#x200d;മാരായിരുന്നു വോട്ടര്&#x200d;പട്ടികയില്&#x200d; ഉണ്ടായിരുന്നത്. 2025 ആയപ്പോഴേക്കും അത് 2.78 കോടിയായി വര്&#x200d;ധിച്ചു. എന്നാല്&#x200d; ഇതില്&#x200d; 2002 ല്&#x200d; എസ്.ഐ.ആറില്&#x200d; പേരില്ലാത്ത ഏകദേശം 54 ലക്ഷത്തോളം പേരാണ് അവരുടെ ജനന വര്&#x200d;ഷം അനുസരിച്ച് രേഖകള്&#x200d; സമര്&#x200d;പ്പിക്കേണ്ടിവരിക. 1987 ന് മുമ്പ് ജനിച്ച് 2002 ലെ എസ്.ഐ.ആറില്&#x200d; പേരില്ലാത്ത വ്യക്തിയാണെങ്കില്&#x200d; കമ്മീഷന്&#x200d; നിശ്ചയിച്ച 12 രേഖകളില്&#x200d; ഏതെങ്കിലുമൊന്ന് സമര്&#x200d;പ്പിക്കേണ്ടിവരും. 1987 ജൂലൈ 1 നും 2004 ഡിസംബര്&#x200d; 2നും ഇടയില്&#x200d; ജനിച്ച പട്ടികയില്&#x200d; പേരുള്&#x200d;പ്പെട്ടിട്ടില്ലാത്തവര്&#x200d; ഈ പറയപ്പെട്ട രേഖകള്&#x200d;ക്കുപുറമെ രക്ഷിതാക്കളില്&#x200d; ഒരാളുടെ സര്&#x200d;ട്ടിഫിക്കറ്റും നല്&#x200d;കേണ്ടതുണ്ട്. 2004 ഡിസംബര്&#x200d; 2ന് ശേഷം ജനിച്ചവരാണെങ്കില്&#x200d; ഇതേ സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d;ക്ക് പുറമെ മാതാപിതാക്ക ളില്&#x200d; രണ്ടുപേരുടെയും സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; ഹാജരാക്കേണ്ടിവരും. ബീഹാറില്&#x200d; സംഭവിച്ചതുപോലെ അത്രയധികം ആളുകള്&#x200d; ഒരിക്കലും കേരളത്തില്&#x200d; പുറത്താവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഉറപ്പിച്ച് പറയുമ്പോഴും നിലവിലെ സാഹചര്യത്തില്&#x200d; ഈ വാക്കുകള്&#x200d; വിശ്വാസത്തിലെടുക്കാന്&#x200d; സാധിക്കില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sir-raising-questions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യവ്യാപക വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/the-election-commission-has-started-the-process-of-reforming-the-voter-list-nationwide.html</link>
					<comments>https://www.chandrikadaily.com/the-election-commission-has-started-the-process-of-reforming-the-voter-list-nationwide.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 13 Sep 2025 05:04:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[electioncommission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353928</guid>

					<description><![CDATA[അടുത്ത വര്‍ഷം ജനുവരി 1-നെ യോഗ്യതാ തീയതിയായി നിശ്ചയിച്ചിട്ടുണ്ടെന്നും അതിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന തലത്തിലെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>രാജ്യവ്യാപകമായി വോട്ടര്&#x200d; പട്ടിക പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്&#x200d; ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അറിയിച്ചു. അടുത്ത വര്&#x200d;ഷം ജനുവരി 1-നെ യോഗ്യതാ തീയതിയായി നിശ്ചയിച്ചിട്ടുണ്ടെന്നും അതിനുള്ളില്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന തലത്തിലെ ചീഫ് ഇലക്ഷന്&#x200d; ഓഫീസര്&#x200d;മാര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയതായി കമ്മീഷന്&#x200d; സുപ്രീംകോടതിയില്&#x200d; സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തില്&#x200d; അറിയിച്ചു.</p>
<p>കഴിഞ്ഞ മാസം ബിജെപി നേതാവ് അശ്വിനി കുമാര്&#x200d; ഉപാധ്യായ സുപ്രീംകോടതിയില്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജി സമര്&#x200d;പ്പിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും നിശ്ചിത ഇടവേളകളില്&#x200d; വോട്ടര്&#x200d; പട്ടിക പരിഷ്‌കരണം നടത്തണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇതിനെ തുടര്&#x200d;ന്ന് സുപ്രീംകോടതി കമ്മീഷന് നോട്ടീസ് നല്&#x200d;കിയിരുന്നു.</p>
<p>ഇടവേളകളില്&#x200d; വോട്ടര്&#x200d; പട്ടിക പരിഷ്‌കരിക്കാനാകില്ലെന്ന് കമ്മീഷന്&#x200d; സത്യവാങ്മൂലത്തില്&#x200d; വ്യക്തമാക്കി. എന്നാല്&#x200d; ജൂലൈ മുതല്&#x200d; സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്&#x200d;മാര്&#x200d;ക്ക് നടപടികള്&#x200d; ആരംഭിക്കാന്&#x200d; കത്ത് നല്&#x200d;കിയിരുന്നുവെന്നും സെപ്റ്റംബര്&#x200d; മാസത്തോടെ പ്രാഥമിക പ്രവര്&#x200d;ത്തനങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കാമെന്ന് സംസ്ഥാന ഇലക്ഷന്&#x200d; ഓഫീസര്&#x200d;മാര്&#x200d; ഡല്&#x200d;ഹിയില്&#x200d; ചേര്&#x200d;ന്ന യോഗത്തില്&#x200d; വ്യക്തമാക്കിയതായും കമ്മീഷന്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-election-commission-has-started-the-process-of-reforming-the-voter-list-nationwide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
