Electoral bond – Chandrika Daily https://www.chandrikadaily.com Sat, 28 Sep 2024 08:39:48 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Electoral bond – Chandrika Daily https://www.chandrikadaily.com 32 32 ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന് പരാതി; നിര്‍മല സീതാരാമനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ് https://www.chandrikadaily.com/complaint-of-embezzlement-of-money-through-electoral-bond-court-order-to-file-a-case-against-nirmala-sitharaman.html https://www.chandrikadaily.com/complaint-of-embezzlement-of-money-through-electoral-bond-court-order-to-file-a-case-against-nirmala-sitharaman.html#respond Sat, 28 Sep 2024 08:39:48 +0000 https://www.chandrikadaily.com/?p=311251 ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയെന്ന പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ബെംഗളൂരു കോടതിയാണ് നിര്‍മല സീതാരാമനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ബെംഗളൂരു കോടതിയുടെ ഉത്തരവ്.

ഇലക്ടററല്‍ ബോണ്ടിലൂടെ പണം തട്ടിയെന്ന് ആരോപിച്ച് നിര്‍മലയ്ക്കും മറ്റു അഞ്ചുപേര്‍ക്കും എതിരെ പരാതിയുമായി ജെ.എസ്.പിയിലെ ആദര്‍ശ് അയ്യര്‍ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എന്നത് തന്ത്രമാക്കിമാറ്റി ആയിരക്കണക്കിന് ബോണ്ടുകള്‍ വാങ്ങാന്‍ കോര്‍പ്പറേറ്റുകളെ നിര്‍ബന്ധിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. നിര്‍മല സീതാരാമനും മറ്റു ബിജെപി നേതാക്കളും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അനധികൃത ഫണ്ട് ശേഖരിക്കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

കോടതി ഉത്തരവിനുപിന്നാലെ നിര്‍മല സീതാരാമന്‍ രാജിവെക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

 

 

]]>
https://www.chandrikadaily.com/complaint-of-embezzlement-of-money-through-electoral-bond-court-order-to-file-a-case-against-nirmala-sitharaman.html/feed 0
ഇലക്ടറൽ ബോണ്ട് പദ്ധതി ലോകത്തിലെ ഏറ്റവും വലിയ അഴിമതി -രാഹുൽ ഗാന്ധി https://www.chandrikadaily.com/electoral-bond-scheme-worlds-biggest-scam-rahul-gandhi.html https://www.chandrikadaily.com/electoral-bond-scheme-worlds-biggest-scam-rahul-gandhi.html#respond Sun, 07 Apr 2024 05:50:04 +0000 https://www.chandrikadaily.com/?p=294725 ഇലക്ടറൽ ബോണ്ട് പദ്ധതി ലോകത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം ആളുകളെ തെരഞ്ഞെടുപ്പ് കമീഷനിൽ ഉൾപ്പെടുത്തുന്നുവെന്നും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചു.

ഇന്ത്യയിൽ പ്രതിദിനം 30 ഓളം കർഷകർ ആത്മഹത്യ ചെയ്യുന്നുണ്ട്. സമ്പന്നരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ മോദി എഴുതിത്തള്ളി. എന്നാൽ കർഷകരുടെ ഒരു രൂപ കടം പോലും എഴുതിത്തള്ളിയില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്ത് കോടിക്കണക്കിന് ആളുകൾ ദരിദ്രരായെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രകടനപത്രികയിൽ പരാമർശിച്ചിരിക്കുന്ന ‘കിസാൻ ന്യായ്’ വഴി കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ എം.എസ്.പിക്ക് നിയമപരമായ ഗ്യാരണ്ടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ പ്രകടനപത്രിക ഇന്ത്യക്കാരുടെ ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെലങ്കാനയിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ കോൺഗ്രസ് സർക്കാർ പൂർത്തിയാക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ ഇതിനകം 30,000 സർക്കാർ ജോലികൾ നൽകിക്കഴിഞ്ഞു. ഉടൻ തന്നെ 50,000 സർക്കാർ ജോലികൾ കൂടിനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
https://www.chandrikadaily.com/electoral-bond-scheme-worlds-biggest-scam-rahul-gandhi.html/feed 0
ഇലക്ടറൽ ബോണ്ട്: നഷ്ടത്തിലോടുന്ന 33 കമ്പനികൾ സംഭാവന നൽകിയത് 582 കോടി, 75 ശതമാനവും പോയത് ബി.ജെ.പിക്ക് https://www.chandrikadaily.com/electoral-bond-33-loss-making-companies-donate-rs-582-crore-75-per-cent-goes-to-bjp.html https://www.chandrikadaily.com/electoral-bond-33-loss-making-companies-donate-rs-582-crore-75-per-cent-goes-to-bjp.html#respond Thu, 04 Apr 2024 06:48:49 +0000 https://www.chandrikadaily.com/?p=294488 വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 33 കമ്പനികള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത് 582 കോടി രൂപ. ഇതിന്റെ 75 ശതമാനവും, അതായത് 434.2 കോടി രൂപ, എത്തിയത് ബി.ജെ.പിയുടെ അക്കൗണ്ടിലാണ്.

നഷ്ടമുണ്ടാക്കുന്ന ഈ കമ്പനികള്‍ നല്‍കിയ സംഭാവനയുടെ കണക്കുകള്‍, ഈ കമ്പനികള്‍ മറ്റ് കമ്പനികളുടെ മുഖമായി പ്രവര്‍ത്തിക്കുകയോ, അല്ലെങ്കില്‍ ലാഭനഷ്ടങ്ങള്‍ തെറ്റായി കാണിക്കുകയോ ചെയ്യുന്നവയാകാമെന്നും കള്ളപ്പണം വെളുപ്പിക്കല്‍ പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്നും ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു.

33 കമ്പനികള്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 വരെ തുടര്‍ച്ചയായ 7 വര്‍ഷം നഷ്ടത്തിലാണെന്ന് കണക്കുകള്‍ കാണിച്ച കമ്പനികളാണ്. ഇവയുടെയെല്ലാം ചേര്‍ന്നുള്ള നഷ്ടം ലക്ഷം കോടിക്ക് മുകളിലാണ്.

കോടികള്‍ സംഭാവനയായി നല്‍കിയ 45 കമ്പനികളുടെ സാമ്പത്തിക സ്രോതസ്സ് സംശയാസ്പദമാണെന്ന് ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലുള്‍പ്പെടുന്നതാണ് നഷ്ടത്തിലായിട്ടും കോടികള്‍ സംഭാവന നല്‍കിയ 33 കമ്പനികള്‍. ഇതിന് പുറമേയുള്ള ആറ് കമ്പനികള്‍ ചേര്‍ന്ന് ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയത് 646 കോടിയാണ്.

ഇതില്‍ 93 ശതമാനവും പോയത് ബി.ജെ.പിക്കാണ്. ആറ് കമ്പനികളും ലാഭത്തിലുള്ളവയാണെങ്കിലും സംഭാവന ചെയ്ത തുക ഇവയുടെ പ്രവര്‍ത്തന ലാഭത്തേക്കാളും കൂടുതലാണ്. ഇവ മറ്റ് കമ്പനികള്‍ക്ക് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുകയോ അല്ലെങ്കില്‍ ലാഭനഷ്ടക്കണക്കുകള്‍ തെറ്റായി കാണിക്കുകയോ ചെയ്തിരിക്കാമെന്നാണ് നിഗമനം.

സംശയാസ്പദമായ 45 കമ്പനികളിലെ മൂന്ന് കമ്പനികള്‍ ആകെ സംഭാവന നല്‍കിയത് 193.8 കോടിയാണ്. ഇതില്‍ 28.3 കോടി ബി.ജെ.പിക്ക് കിട്ടി. തൃണമൂലിന് 45.9 കോടിയും ബി.ആര്‍.എസിനും ബി.ജെ.ഡിക്കും 10 കോടി വീതവും ആപ്പിന് ഏഴ് കോടിയും ലഭിച്ചു. ഈ കമ്പനികള്‍ ലാഭത്തിലോടുന്നവയാണെങ്കിലും 2016-17 മുതല്‍ 2022-23 വരെ ഡയറക്ട് ടാക്‌സ് അടച്ചിട്ടില്ല. ഇത്തരം കമ്പനികള്‍ നികുതിവെട്ടിപ്പ് നടത്തിയിരിക്കാമെന്നാണ് അനുമാനം.

45ല്‍ അവശേഷിക്കുന്ന മറ്റ് മൂന്ന് കമ്പനികള്‍ 16.4 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടാണ് വാങ്ങിയത്. 30 ശതമാനം (4.9 കോടി) ബി.ജെ.പിക്കും ആറ് ശതമാനം വീതം അകാലിദളിനും ജെ.ഡി.യുവിനും ലഭിച്ചു. ഈ മൂന്ന് കമ്പനികള്‍ ഏഴ് വര്‍ഷമായി ലാഭ-നഷ്ടക്കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തവയാണ്. ഇവ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഷെല്‍ കമ്പനികളായി പ്രവര്‍ത്തിക്കുന്നവയാണെന്ന സംശയമാണുയരുന്നത്.

]]>
https://www.chandrikadaily.com/electoral-bond-33-loss-making-companies-donate-rs-582-crore-75-per-cent-goes-to-bjp.html/feed 0
ഇലക്ടറൽ ബോണ്ട്: തകർന്ന സിൽക്യാര തുരങ്കം നിർമിച്ച കമ്പനി 55 കോടി നൽകിയത് ബി.ജെ.പിക്ക് https://www.chandrikadaily.com/electoral-bond-the-company-that-built-the-collapsed-silkyara-tunnel-gave-55-crores-to-bjp.html https://www.chandrikadaily.com/electoral-bond-the-company-that-built-the-collapsed-silkyara-tunnel-gave-55-crores-to-bjp.html#respond Sat, 23 Mar 2024 06:27:34 +0000 https://www.chandrikadaily.com/?p=293413 ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന സില്‍ക്യാര തുരങ്കം നിര്‍മിച്ച നവയുഗ എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡ് (എന്‍.ഇ.സി) ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ട് വഴി സംഭാവനയായി നല്‍കിയത് 55 കോടി. 2019 ഏപ്രിലിനും 2022 ഒക്ടോബറിനും ഇടയിലാണ് ഒരു കോടി വിലവരുന്ന 55 ഇലക്ടറല്‍ ബോണ്ടുകള്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള എന്‍.ഇ.സി വാങ്ങിയത്.

2018 ഒക്ടോബര്‍ 26ന് 20 അംഗ ഇന്‍കം ടാക്സ് സംഘം നവയുഗ ഓഫിസ് റെയ്ഡ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും ഇന്‍കം ടാക്സ് നിയമലംഘനവും ആരോപിച്ചായിരുന്നു നടപടി. ഇത് കഴിഞ്ഞ് 6 മാസത്തിന് ശേഷമാണ് കമ്പനി ബി.ജെ.പിയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയത്.

നവയുഗ ഗ്രൂപ്പിന്റെ പ്രധാന കമ്പനിയാണ് നവയുഗ എന്‍ജിനിയറിങ്. രാജ്യത്ത് നദിക്ക് മുകളിലുള്ള ഏറ്റവും വലിയ പാലമായ ധോല സാദിയ ബ്രിഡ്ജ് തങ്ങള്‍ നിര്‍മിച്ചതായാണ് കമ്പനി പറയുന്നത്. ബ്രഹ്മപുത്രക്ക് കുറുകെയുള്ള പാലത്തിന് 9.15 കിലോമീറ്ററാണ് നീളം.

2023 നവംബര്‍ 12ന് നിര്‍മാണത്തിലിരിക്കെ തുരങ്കം തകര്‍ന്ന് 41 തൊഴിലാളികളാണ് കുടുങ്ങിയിരുന്നത്. തുടര്‍ന്ന് റാറ്റ് മൈനേഴ്സ് രംഗത്തിറങ്ങി നവംബര്‍ 28നാണ് തൊഴിലാളികളെ രക്ഷിച്ചത്. സില്‍ക്യാര ടണല്‍ പ്രൊജക്ടിന് സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി 2018ലാണ് അംഗീകാരം നല്‍കിയത്. 2022ന് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ പിന്നീട് തിയതി നീട്ടി നല്‍കി.

പേരുവെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെ​ബ്രു​വ​രി 15നാണ് സുപ്രീംകോടതി റദ്ദാക്കിയത്.

കഴിഞ്ഞ 5 വർഷമായി ബോണ്ട് വഴി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ എ​സ്.​ബി.​ഐയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കൈ​മാ​റി​യ ​ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​വ​ര​ങ്ങ​ൾ മാർച്ച് 14ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചിരുന്നു. സീരിയൽ നമ്പർ ഉൾപ്പെടെ പൂർണവിവരങ്ങൾ മാർച്ച് 21നാണ് എസ്.ബി.ഐ കൈമാറിയതും കമീഷൻ പ്രസിദ്ധീകരിച്ചതും.

]]>
https://www.chandrikadaily.com/electoral-bond-the-company-that-built-the-collapsed-silkyara-tunnel-gave-55-crores-to-bjp.html/feed 0
ഇലക്ടറൽ ബോണ്ട്: കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ https://www.chandrikadaily.com/electoral-bond-election-commission-to-release-more-information.html https://www.chandrikadaily.com/electoral-bond-election-commission-to-release-more-information.html#respond Sun, 17 Mar 2024 10:50:16 +0000 https://www.chandrikadaily.com/?p=293055 രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. 2019 ഏപ്രില്‍ 12ന് മുമ്പുള്ള വിശദാംശങ്ങളാണ് പുറത്തുവിട്ടത്. 2017 -18 സാമ്പത്തിക വര്‍ഷം ബി.ജെ.പിക്ക് ലഭിച്ചത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി രൂപ ലഭിച്ചു.

2018- 19 സാമ്പത്തിക വര്‍ഷം ബി.ജെ.പിക്ക് കോടിയും ലഭിച്ചു. 2019ല്‍ വീണ്ടും അധികാരത്തില്‍ വന്നശേഷം 2019 -2020 സാമ്പത്തിക വര്‍ഷം ബി.ജെ.പിക്ക് ലഭിച്ചത് 2555 കോടിയുമാണ്.

2019 ഏപ്രില്‍ 12ലെ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. ഈ വിവരങ്ങളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്.

2019 ഏപ്രില്‍ 12 മുതല്‍ 2024 ഫെബ്രുവരി 15 വരെ നല്‍കിയ ഇലക്ടറല്‍ ബോണ്ടുകളുടെ കണക്ക് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.

 

]]>
https://www.chandrikadaily.com/electoral-bond-election-commission-to-release-more-information.html/feed 0
എസ്.ബി.ഐക്ക് തിരിച്ചടി; ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ നാളെ തന്നെ കൈമാറണമെന്ന് സുപ്രിംകോടതി https://www.chandrikadaily.com/setback-for-sbi-supreme-court-directs-to-hand-over-electoral-bond-details-tomorrow-itself.html https://www.chandrikadaily.com/setback-for-sbi-supreme-court-directs-to-hand-over-electoral-bond-details-tomorrow-itself.html#respond Mon, 11 Mar 2024 07:17:39 +0000 https://www.chandrikadaily.com/?p=292589 ഇലക്ടറൽ ബോണ്ട് കേസിൽ സാവകാശം തേടി എസ്ബിഐ. കോടതി നിർദ്ദേശം പാലിച്ച് ഇലക്ട്രൽ ബോണ്ടുകൾ നൽകുന്നത് നിർത്തി എന്ന് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. സമയം തേടിയ എസ്ബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു. ഉത്തരവ് പാലിക്കണമെന്നറിയിച്ച കോടതി ഫെബ്രുവരി 15 മുതൽ ഇന്നുവരെ എന്ത് ചെയ്യുകയായിരുന്നു എന്നും ചോദിച്ചു.

കോർ ബാൻകിംഗ് സവിധാനത്തിലെ സാങ്കേതിക വിഷയങ്ങൾ മറികടക്കാനാണ് സാവകാശം എന്നാണ് എസ്ബിഐ വാദിച്ചത്. ഡോണർ വിവരങ്ങൾ മുംബൈ മുഖ്യ ശാഖയിൽ ഇല്ലേ എന്ന് കോടതി ചോദിച്ചു. തീയതി, പേര്, തുക എന്നീ വിവരങ്ങൾ പരസ്യമക്കേണ്ടതിലാണ് ബുദ്ധിമുട്ട് എന്ന് എസ്ബിഐ അറിയിച്ചു. ഇലക്ടറൽ ബോണ്ടിനായി ഉണ്ടാക്കിയ സംവിധാനത്തിൽ ഇവയെല്ലാം വ്യത്യസ്ത ഇടങ്ങളിലാണ് സൂക്ഷിച്ചിരിയ്ക്കുന്നത്. വിവരങ്ങൾ പരസ്യമാക്കില്ല എന്നല്ല, ക്യത്യമായി പരസ്യപ്പെടുത്താൻ സമയം വേണം എന്നതാണ് തങ്ങളുടെ ആവശ്യം എന്നും എസ്ബിഐ വാദിച്ചു.

നിങ്ങൾ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണല്ലോ എന്ന് സുപ്രിം കോടതി പറഞ്ഞു. വിവരങ്ങൾ രണ്ട് ഇടങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ ഉത്തരവ് പാലിക്കാൻ ബുദ്ധിമുട്ടാണെന്നാണോ? എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഉത്തരവിൽ കൃത്യമായിരുന്നല്ലോ. 15 ഫെബ്രുവരി മുതൽ ഇന്ന് വരെ എന്ത് ചെയ്തെന്നും സുപ്രിം കോടതി ചോദിച്ചു.

ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ വിശദമാക്കാമെന്ന് എസ്ബിഐ അറിയിച്ചു. വിവരങ്ങൾ ക്യത്യമായ രേഖകളാക്കുക സങ്കീർണമായ നടപടിയാണ്. വേഗം കൂടിയാൽ തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

അത് ഒഴിവാക്കാനാണ് സമയം വേണ്ടത് എന്നും എസ്ബിഐ വാദിച്ചു. ഉത്തരവ് ലളിതമായി പാലിയ്ക്കാൻ സാധിയ്ക്കുന്നതാണെന്ന് കോടതി പറഞ്ഞപ്പോൾ ലളിതമായി ഉത്തരവ് പലിയ്ക്കാൻ ശ്രമിച്ചാൽ തെറ്റുകൾ ഉണ്ടാകുമെന്ന് എസ്ബിഐ മറുപടി നൽകി. ബോണ്ടുകളുടെ സംഖ്യയും അത് വാങ്ങിയവരുടെ പേരും അടക്കം തെറ്റാൻ സാധ്യതയുണ്ട് എന്നും എസ്ബിഐ പറഞ്ഞു.

ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിനെ ഇത്ര ലളിതമായാണോ കൈകാര്യം ചെയ്യേണ്ടത് എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേവലം ഒരു അപേക്ഷ സമർപ്പിച്ച് ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിൽ ഭേഭഗതി ആവശ്യപ്പെടുന്നത് എങ്ങനെയാണ് എന്നും അദ്ദേഹം ചോദിച്ചു. അനിവാര്യതയാണ് അപേക്ഷയുടെ അടിസ്ഥാനം എന്ന് വാദിച്ച എസ്ബിഐ സാഹചര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിയ്ക്കാൻ തയ്യാറാണെന്നും അറിയിച്ചു. ആര് ബോണ്ട് വാങ്ങി എന്നത് 3 ആഴ്ചകൾക്കകം നൽകാൻ സാധിയ്ക്കുമെന്നും എസ്ബിഐ പറഞ്ഞു.

അപേക്ഷയുടെയും കെ.വൈ.സി യുടെയും അടിസ്ഥാനത്തിൽ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ വങ്ങാൻ അനുവദിച്ചിരുന്നുള്ളു എന്നത് വസ്തുതയാണ് എന്ന് നിരീക്ഷിച്ച കോടതി രാഷ്ട്രിയ പാർട്ടികൾക്ക് കറണ്ട് അകൌണ്ടിലൂടെ 19 ഡെസിഗനേറ്റഡ് ബ്രാഞ്ചുകളിലൂടെ മാത്രമേ ഇലക്ടറൽ ബോണ്ട് വാങ്ങാൻ സാധിച്ചിരുന്നുള്ളു എന്നത് വസ്തുതയാണെന്നും കൂട്ടിച്ചേർത്തു. സമയം നീട്ടിനൽകണമെന്ന എസ്ബിഐയുടെ വാദം കോടതി തള്ളി.

ജൂൺ 31 വരെ സമയം വേണമെന്ന ആവശ്യമാണ് തള്ളിയത്. നാളെതന്നെ എസ്ബിഐ വിവരങ്ങൾ കൈമാറണം. 15 മാർച്ചിന് മുൻപ് ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിയ്ക്കണം. നാളെ 5:30ന് മുൻപ് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകണം എന്നാണ് ഉത്തരവ്. കോടതിയുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ എസ്ബിഐക്കെതിരെ കർശന നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് വരെ നല്കിയ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും.

]]>
https://www.chandrikadaily.com/setback-for-sbi-supreme-court-directs-to-hand-over-electoral-bond-details-tomorrow-itself.html/feed 0
നരേന്ദ്ര മോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് ഇലക്ടറൽ ബോണ്ട്; രാഹുൽ ഗാന്ധി https://www.chandrikadaily.com/electoral-bond-is-another-proof-of-narendra-modis-corrupt-policies-rahul-gandhi.html https://www.chandrikadaily.com/electoral-bond-is-another-proof-of-narendra-modis-corrupt-policies-rahul-gandhi.html#respond Thu, 15 Feb 2024 08:38:01 +0000 https://www.chandrikadaily.com/?p=290474 ഇലക്ടറൽ ബോണ്ട് വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് ഇലക്ടറൽ ബോണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കൈക്കൂലിയും കമ്മിഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ഇലക്ടറൽ ബോണ്ടിനെ ഉപയോഗിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. 1000 രൂപ മുതൽ ബോണ്ടുകൾ ലഭ്യമാകും. എസ്ബിഐയുടെ നിശ്ചിത ശാഖകൾ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ലഭ്യമാകൂ. അതുകൊണ്ട് തന്നെ എസ്ബിഐയോട് വിവരങ്ങൾ അറിയിക്കാൻ സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. 2019 മുതലുള്ള വിവരങ്ങൾ നൽകാനാണ് നിർദേശം.

ഇലക്ട്രൽ ബോണ്ടിൽ ആരാണ് പണം നൽകിയതെന്ന് വെളിപ്പെടുത്തേണ്ടതില്ല. സംഭാവന നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. ഈ വ്യവസ്ഥയ്‌ക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌സ് റിഫോംസ്, സിപിഐഎം അടക്കമുള്ളവരാണ് പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഈ കേസിലാണ് നിലവിലെ നിർണായക വിധി.

]]>
https://www.chandrikadaily.com/electoral-bond-is-another-proof-of-narendra-modis-corrupt-policies-rahul-gandhi.html/feed 0