<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>electric &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/electric/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 05 Nov 2024 07:29:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>electric &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യൂണിറ്റിന് 19 പൈസയായി തുടരും; ഈ മാസവും കെഎസ്ഇബി സർചാർജ് ഈടാക്കും</title>
		<link>https://www.chandrikadaily.com/a19-paisa-surcharge-per-unit-kseb-will-charge-surcharge-this-month-also.html</link>
					<comments>https://www.chandrikadaily.com/a19-paisa-surcharge-per-unit-kseb-will-charge-surcharge-this-month-also.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 05 Nov 2024 07:27:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[electric]]></category>
		<category><![CDATA[kseb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316305</guid>

					<description><![CDATA[അതേസമയം സംസ്ഥാനത്തെ വൈദ്യുത നിരക്ക് വർധന ഉപതെരഞ്ഞെടുപ്പിന് ശേഷമെന്നാണ് വിവരം.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ഈ മാസവും കെഎസ്ഇബി സർചാർജ് ഈടാക്കും. യൂണിറ്റിന് 10 പൈസ വച്ചാണ് ഈടാക്കുക. റഗുലേറ്ററി കമീഷൻ അംഗീകരിച്ച 9 പൈസയും തുടരും. ഇതുൾപ്പെടെ ഈ മാസം യൂണിറ്റിന് 19 പൈസയാണ് സർചാർജ്. സെപ്തംബര്&#x200d; മാസം ഉണ്ടായ 28.73 കോടി അധിക ചെലവാണ് കെഎസ്ഇബി പിരിക്കുക.</p>
<p>അതേസമയം സംസ്ഥാനത്തെ വൈദ്യുത നിരക്ക് വർധന ഉപതെരഞ്ഞെടുപ്പിന് ശേഷമെന്നാണ് വിവരം. നിലവിലെ താരിഫിന്&#x200d;റെ കാലാവധി നവംബർ 30 വരെയാക്കി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഈ വർഷം യൂണിറ്റിന് 30 പൈസ വെച്ച് വൈദ്യുതി നിരക്ക് കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.</p>
<p>തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ബാധകമല്ലെങ്കിലും സർക്കാരിന്&#x200d;റെ താല്&#x200d;പര്യം കൂടി കണക്കിലെടുത്തേ കമ്മീഷൻ താരിഫ് പ്രഖ്യാപിക്കൂ. അതിനാലാണ് മൂന്നാം വട്ടവും നിലവിലെ താരിഫ് നീട്ടിയത്. പൊതുതെളിവെടുപ്പ് ഉള്&#x200d;പ്പെടെ താരിഫ് പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളെല്ലാം കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഡിസംബർ ആദ്യവാരം നിരക്ക് പ്രഖ്യാപിക്കാനാണ് സാധ്യത.</p>
<p>ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 30 പൈസ വരെ കൂട്ടണമെന്നതാണ് കെഎസ്ഇബിയുടെ ശിപാർശ. ഫിക്‌സഡ് ചാർജ് 30 രൂപ മുതൽ 50 രൂപ വരെ വർധിപ്പിക്കണമെന്ന ആവശ്യവുമുണ്ട്.</p>
<p>വേനൽക്കാലത്തേക്ക് മാത്രമായി സമ്മർ താരിഫ് എന്ന പേരിൽ യൂണിറ്റിന് 10 പൈസ വച്ച് അധികമായി ഈടാക്കാനുള്ള ശിപാർശയും കെഎസ്ഇബി കമ്മീഷന് മുന്&#x200d;പിൽ വച്ചിട്ടുണ്ട്. പൊതുതെളിവെടുപ്പുകളിൽ കണ്ട ജനരോഷം കണക്കിലെടുത്ത് കെഎസ്ഇബിയുടെ എല്ലാ ആവശ്യവും റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കാനിടയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a19-paisa-surcharge-per-unit-kseb-will-charge-surcharge-this-month-also.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇലക്ട്രിക് ഓട്ടോറിക്ഷ ചാർജ് ചെയ്യുന്നതിനിടെ സ്‌ഫോടനം; 7 പേർക്ക് ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/explosion-while-charging-electric-autorickshaw-a-tragic-end-for-7-people.html</link>
					<comments>https://www.chandrikadaily.com/explosion-while-charging-electric-autorickshaw-a-tragic-end-for-7-people.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 04 Apr 2024 07:08:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[autoricksaw]]></category>
		<category><![CDATA[burned]]></category>
		<category><![CDATA[charge]]></category>
		<category><![CDATA[electric]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294491</guid>

					<description><![CDATA[2 പേർ പൊള്ളലേറ്റും ബാക്കിയുള്ള 5 പേർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഔറംഗബാദ് പോലീസ് കമ്മീഷണർ മനോജ് ലോഹ്യ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ഇലക്ട്രിക് ഓട്ടോറിക്ഷ ചാർജ് ചെയ്യുന്നതിനിടെ വൻ സ്ഫോടനം . ഒരു കുടുംബത്തിലെ 7 പേർ മരിച്ചു.</p>
<p>ഔറംഗബാദ് കൻ്റോൺമെൻ്റിലെ ദനാ ബസാർ പ്രദേശത്താണ് സംഭവം . ഹമീദ ബീഗം (49), മക്കളായ വസീം (29), സോഹെൽ (27), ഇവരുടെ ഭാര്യമാരായ തൻവീർ (25), രേഷ്മ (23), അഞ്ച് വയസ് പ്രായമുള്ള രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്.</p>
<p>2 പേർ പൊള്ളലേറ്റും ബാക്കിയുള്ള 5 പേർ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഔറംഗബാദ് പോലീസ് കമ്മീഷണർ മനോജ് ലോഹ്യ പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 3 ന് വാഹനം പൊട്ടിത്തെറിച്ചതോടെ വീടിന് തീപിടിക്കുകയായിരുന്നു.</p>
<p>അപകട സമയത്ത് കുടുംബാംഗങ്ങൾ ഉറങ്ങുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. മൃതദേഹങ്ങൾ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/explosion-while-charging-electric-autorickshaw-a-tragic-end-for-7-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസി കോച്ചുകളില്&#x200d; വൈദ്യുതി ഇല്ല, ടിടിഇയെ ട്രെയിനിലെ ശുചിമുറിയില്&#x200d; പൂട്ടിയിട്ട് യാത്രക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/there-is-no-electricity-in-the-ac-coaches-and-the-passengers-lock-the-tte-in-the-washroom-of-the-train.html</link>
					<comments>https://www.chandrikadaily.com/there-is-no-electricity-in-the-ac-coaches-and-the-passengers-lock-the-tte-in-the-washroom-of-the-train.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 12 Aug 2023 15:14:54 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[ac]]></category>
		<category><![CDATA[electric]]></category>
		<category><![CDATA[train]]></category>
		<category><![CDATA[tte]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269513</guid>

					<description><![CDATA[ഡല്&#x200d;ഹിയിലെ വസന്ത് വിഹാറില്&#x200d; നിന്നും ട്രെയിന്&#x200d; പുറപ്പെട്ടതിനു പിന്നാലെ , B1, B2 കോച്ചുകളില്&#x200d; വൈദ്യുതിയുണ്ടായിരുന്നില്ല. എസിയും പ്രവര്&#x200d;ത്തനരഹിതമായിരുന്നു.]]></description>
										<content:encoded><![CDATA[<p>ട്രെയിന്&#x200d; കോച്ചില്&#x200d; വൈദ്യുതി ലഭിക്കാത്തതിനെ തുടര്&#x200d;ന്ന് ക്ഷുഭിതരായ യാത്രക്കാര്&#x200d; ടിടിഇയെ ശുചിമുറിയില്&#x200d; പൂട്ടിയിട്ടു. വെള്ളിയാഴ്ച്ച ഡല്&#x200d;ഹിയില്&#x200d; നിന്നും ഗാസിപൂരിലേക്ക് പുറപ്പെട്ട സുഹൈല്&#x200d;ദേവ് സൂപ്പര്&#x200d;ഫാസ്റ്റ് എക്‌സ്പ്രസിലായിരുന്നു സംഭവം.</p>
<p>ഡല്&#x200d;ഹിയിലെ വസന്ത് വിഹാറില്&#x200d; നിന്നും ട്രെയിന്&#x200d; പുറപ്പെട്ടതിനു പിന്നാലെ , B1, B2 കോച്ചുകളില്&#x200d; വൈദ്യുതിയുണ്ടായിരുന്നില്ല. എസിയും പ്രവര്&#x200d;ത്തനരഹിതമായിരുന്നു. ഇതിനെ തുടര്&#x200d;ന്ന് ടിടിഇയോട് യാത്രക്കാര്&#x200d; പരാതിപ്പെട്ടിരുന്നു. പിന്നാലെ, ക്ഷുഭിതരായ യാത്രക്കാര്&#x200d; ടിടിഇയോടെ കയര്&#x200d;ക്കുകയും ശുചിമുറിയില്&#x200d; പൂട്ടിയിടുകയുമായിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">VIDEO | Due to a power failure in B1 and B2 coaches, the angry passengers created a ruckus and locked the TTE in the toilet in the Suhaildev Superfast Express going from Anand Vihar Terminal to Ghazipur on Friday. Soon after the departure of the train from Anand Vihar Terminal,… <a href="https://t.co/cr1pIk5KSX">pic.twitter.com/cr1pIk5KSX</a></p>
<p>&mdash; Press Trust of India (@PTI_News) <a href="https://twitter.com/PTI_News/status/1690077470605901824?ref_src=twsrc%5Etfw">August 11, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇതിന്റെ വീഡിയോ സോഷ്യല്&#x200d;മീഡിയയില്&#x200d; വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. വീഡിയോയില്&#x200d; ടി.ടി.ഇയോട് ശുചിമുറിക്കുള്ളിലേക്ക് കയറാന്&#x200d; ആളുകള്&#x200d; നിര്&#x200d;ബന്ധിക്കുന്നതും കാണാം.</p>
<p>ട്രെയിന്&#x200d; തുണ്ട്‌ല ജംഗ്ഷനിലെത്തിയപ്പോഴാണ് ടിടിഇയെ രക്ഷിച്ചത്. ഇവിടെ നിന്നും എത്തിയ ആര്&#x200d;പിഎഫ് ഉദ്യോഗസ്ഥര്&#x200d; യാത്രക്കാരുമായി സംസാരിക്കുകയും പ്രശ്‌നം ഉടന്&#x200d; പരിഹരിക്കുമെന്നും നിര്&#x200d;ദേശം നല്&#x200d;കി. എഞ്ചിനീയര്&#x200d;മാരെത്തിയാണ് കോച്ചുകളിലെ വൈദ്യുതി പുനഃസ്ഥാപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-electricity-in-the-ac-coaches-and-the-passengers-lock-the-tte-in-the-washroom-of-the-train.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതി വേലിയില്&#x200d; കുടുങ്ങി; നാട്ടുകാര്&#x200d; ഫ്യൂസൂരി കാട്ടാനയെ രക്ഷപ്പെടുത്തി</title>
		<link>https://www.chandrikadaily.com/in-malappuram-the-wild-boar-got-stuck-in-the-electric-fence-the-locals-rescued-fusuri-katana.html</link>
					<comments>https://www.chandrikadaily.com/in-malappuram-the-wild-boar-got-stuck-in-the-electric-fence-the-locals-rescued-fusuri-katana.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Jun 2023 08:16:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[electric]]></category>
		<category><![CDATA[fuse]]></category>
		<category><![CDATA[wild animal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261871</guid>

					<description><![CDATA[ക്യഷിയിടത്തില്&#x200d; ഇറങ്ങിയ കാട്ടാന വൈദ്യുതി വേലിയില്&#x200d; കുടുങ്ങി. മണിക്കൂറുകളോളം വേലിയില്&#x200d; കുടുങ്ങിക്കിടന്ന ആനയെ ഒടുവില്&#x200d; നാട്ടുകാര്&#x200d; വൈദ്യുതി വേലിയിലിയുടെ ഫ്യൂസ് ഊരി നാട്ടുകാര്&#x200d; ആനയെ രക്ഷപ്പെടുത്തി. നിലമ്പൂരിലെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. എന്നാല്&#x200d; രക്ഷപ്പെട്ട് പുറത്തേക്കിറങ്ങിയ ആന അല്&#x200d;പ്പ സമയം സമീപത്തുള്ള റോഡില്&#x200d; നിലയുറപ്പിക്കുകയായിരുന്നു. രക്ഷപ്പെട്ട ശേഷം സമീപത്തെ റോഡില്&#x200d; നിലയുറപ്പിച്ച ആന അതു വഴി വന്ന കാറിന് നേരെ ചീറിയടുത്തു. കാര്&#x200d; പിന്നോട്ട് എടുത്ത് കാര്&#x200d; യാത്രക്കാര്&#x200d; രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് കുറുന്തോട്ടിമണ്ണയിലെ വനമേഖലയിലേക്ക് കടന്നു പോയി. [&#8230;]]]></description>
										<content:encoded><![CDATA[<p>ക്യഷിയിടത്തില്&#x200d; ഇറങ്ങിയ കാട്ടാന വൈദ്യുതി വേലിയില്&#x200d; കുടുങ്ങി. മണിക്കൂറുകളോളം വേലിയില്&#x200d; കുടുങ്ങിക്കിടന്ന ആനയെ ഒടുവില്&#x200d; നാട്ടുകാര്&#x200d; വൈദ്യുതി വേലിയിലിയുടെ ഫ്യൂസ് ഊരി നാട്ടുകാര്&#x200d; ആനയെ രക്ഷപ്പെടുത്തി. നിലമ്പൂരിലെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. എന്നാല്&#x200d; രക്ഷപ്പെട്ട് പുറത്തേക്കിറങ്ങിയ ആന അല്&#x200d;പ്പ സമയം സമീപത്തുള്ള റോഡില്&#x200d; നിലയുറപ്പിക്കുകയായിരുന്നു. രക്ഷപ്പെട്ട ശേഷം സമീപത്തെ റോഡില്&#x200d; നിലയുറപ്പിച്ച ആന അതു വഴി വന്ന കാറിന് നേരെ ചീറിയടുത്തു.</p>
<p>കാര്&#x200d; പിന്നോട്ട് എടുത്ത് കാര്&#x200d; യാത്രക്കാര്&#x200d; രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് കുറുന്തോട്ടിമണ്ണയിലെ വനമേഖലയിലേക്ക് കടന്നു പോയി. നാട്ടുകാര്&#x200d; വിവരമറിയച്ചതോടെ ആര്&#x200d;ആര്&#x200d;ടി ഉദ്യോഗസ്ഥര്&#x200d; സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് കരിമ്പുഴ പാലത്തിന് സമീപം വനത്തിലേക്ക് കയറ്റി വിട്ടു. സ്വകാര്യ വ്യക്തി സ്ഥാപിച്ച വേലിയില്&#x200d; നിന്നാണ് ആനയ്ക്ക് വൈദ്യുതാഘാതമേറ്റത്. കരിമ്പുഴ കുറുന്തോട്ടിമണ്ണ പ്രദേശത്ത് കൂടിയാണ് ആന കൃഷിയിടത്തില്&#x200d; പ്രവേശിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-malappuram-the-wild-boar-got-stuck-in-the-electric-fence-the-locals-rescued-fusuri-katana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈദ്യുതി നിരക്കുകള്&#x200d; ജൂലൈ ഒന്നിന് കൂടിയേക്കും</title>
		<link>https://www.chandrikadaily.com/electricity-rates-may-go-up-on-july-1.html</link>
					<comments>https://www.chandrikadaily.com/electricity-rates-may-go-up-on-july-1.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 May 2023 04:57:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[electric]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=254082</guid>

					<description><![CDATA[വൈദ്യുതി നിരക്കുകള്&#x200d; ജൂലൈ ഒന്നിന് കൂടിയേക്കും. കെ.എസ്.ഇ.ബി സമര്&#x200d;പ്പിച്ച താരിഫ് നിര്&#x200d;ദ്ദേശങ്ങളില്&#x200d; വൈദ്യുത റഗുലേറ്ററി കമ്മിഷന്&#x200d; തെളിവെടുപ്പ് പൂര്&#x200d;ത്തിയാക്കി. 5 വര്&#x200d;ഷത്തേക്കുള്ള താരിഫ് വര്&#x200d;ധനയ്ക്കാണ് വൈദ്യുതി ബോര്&#x200d;ഡ് അപേക്ഷ നല്&#x200d;കിയത്. ഗാര്&#x200d;ഹിക ഉപഭോക്താക്കള്&#x200d;ക്ക് ശരാശരി ഇരുപത്തഞ്ചുപൈസ മുതല്&#x200d; എണ്&#x200d;പത് പൈസ വരെ കൂട്ടണമെന്നാണ് നിര്&#x200d;ദേശം. ഏപ്രില്&#x200d; ഒന്നിന് പുതിയ നിരക്കുകള്&#x200d; നിലവില്&#x200d; വരേണ്ടതായിരുന്നു. എന്നാല്&#x200d; നടപടിക്രമങ്ങള്&#x200d; നീണ്ടുപോയതിനാല്&#x200d; പഴയ താരിഫ് ജൂണ്&#x200d; 30 വരെ റഗുലേറ്ററി കമ്മിഷന്&#x200d; നീട്ടി. പൊതുതെളിവെടുപ്പ് പൂര്&#x200d;ത്തിയായതോടെ നിരക്ക് വര്&#x200d;ധനയ്ക്ക് കളമൊരുങ്ങി. നാല് [&#8230;]]]></description>
										<content:encoded><![CDATA[<p>വൈദ്യുതി നിരക്കുകള്&#x200d; ജൂലൈ ഒന്നിന് കൂടിയേക്കും. കെ.എസ്.ഇ.ബി സമര്&#x200d;പ്പിച്ച താരിഫ് നിര്&#x200d;ദ്ദേശങ്ങളില്&#x200d; വൈദ്യുത റഗുലേറ്ററി കമ്മിഷന്&#x200d; തെളിവെടുപ്പ് പൂര്&#x200d;ത്തിയാക്കി. 5 വര്&#x200d;ഷത്തേക്കുള്ള താരിഫ് വര്&#x200d;ധനയ്ക്കാണ് വൈദ്യുതി ബോര്&#x200d;ഡ് അപേക്ഷ നല്&#x200d;കിയത്.</p>
<p>ഗാര്&#x200d;ഹിക ഉപഭോക്താക്കള്&#x200d;ക്ക് ശരാശരി ഇരുപത്തഞ്ചുപൈസ മുതല്&#x200d; എണ്&#x200d;പത് പൈസ വരെ കൂട്ടണമെന്നാണ് നിര്&#x200d;ദേശം. ഏപ്രില്&#x200d; ഒന്നിന് പുതിയ നിരക്കുകള്&#x200d; നിലവില്&#x200d; വരേണ്ടതായിരുന്നു. എന്നാല്&#x200d; നടപടിക്രമങ്ങള്&#x200d; നീണ്ടുപോയതിനാല്&#x200d; പഴയ താരിഫ് ജൂണ്&#x200d; 30 വരെ റഗുലേറ്ററി കമ്മിഷന്&#x200d; നീട്ടി. പൊതുതെളിവെടുപ്പ് പൂര്&#x200d;ത്തിയായതോടെ നിരക്ക് വര്&#x200d;ധനയ്ക്ക് കളമൊരുങ്ങി. നാല് മേഖലകളായാണ് തെളിവെടുപ്പ് പൂര്&#x200d;ത്തിയാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/electricity-rates-may-go-up-on-july-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈദ്യുതി സർചാർജ് പിരിക്കാൻ ഇനി കമ്മിഷന്റെ അനുമതി വേണ്ട</title>
		<link>https://www.chandrikadaily.com/commissions-permission-is-no-longer-required-to-collect-electricity-surcharge.html</link>
					<comments>https://www.chandrikadaily.com/commissions-permission-is-no-longer-required-to-collect-electricity-surcharge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 28 Apr 2023 16:28:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[weather]]></category>
		<category><![CDATA[electric]]></category>
		<category><![CDATA[electricity]]></category>
		<category><![CDATA[permission]]></category>
		<category><![CDATA[surcharge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250540</guid>

					<description><![CDATA[വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ തന്നെ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾക്ക് ഇനി മുതൽ ഓരോ മാസവും ഉപയോക്താക്കളിൽ നിന്നു സ്വന്തം നിലയിൽ സർചാർജ് പിരിക്കാം. ഇത് യൂണിറ്റിന് പരമാവധി 20 പൈസ ആയിരിക്കും. ഇതിൽ കൂടുന്ന സാഹചര്യം വന്നാൽ ശേഷിക്കുന്ന തുക അടുത്ത മാസം പിരിക്കാം. അടുത്ത മാസവും 20 പൈസയിൽ കൂടാൻ പാടില്ല. 6 മാസം കൊണ്ടു സർചാർജ് തുക പൂർണമായും പിരിച്ചെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ റഗുലേറ്ററി കമ്മിഷനെ സമീപിക്കണം. തുടർന്ന് എന്തു വേണമെന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ തന്നെ വൈദ്യുതി ബോർഡ് ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾക്ക് ഇനി മുതൽ ഓരോ മാസവും ഉപയോക്താക്കളിൽ നിന്നു സ്വന്തം നിലയിൽ സർചാർജ് പിരിക്കാം. ഇത് യൂണിറ്റിന് പരമാവധി 20 പൈസ ആയിരിക്കും. ഇതിൽ കൂടുന്ന സാഹചര്യം വന്നാൽ ശേഷിക്കുന്ന തുക അടുത്ത മാസം പിരിക്കാം. അടുത്ത മാസവും 20 പൈസയിൽ കൂടാൻ പാടില്ല. 6 മാസം കൊണ്ടു സർചാർജ് തുക പൂർണമായും പിരിച്ചെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ റഗുലേറ്ററി കമ്മിഷനെ സമീപിക്കണം. തുടർന്ന് എന്തു വേണമെന്നു കമ്മിഷൻ തീരുമാനിക്കും. ഇതിനു നിയമ സാധുത നൽകുന്ന കരടുചട്ടങ്ങൾ റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു. പുതിയ പരിഷ്കാരം ജൂണിൽ നിലവിൽ വരും.</p>
<p>പ്രസരണ ലൈനുകളും സബ്സ്റ്റേഷനുകളും സ്ഥാപിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനുള്ള വ്യവസ്ഥയും കരടുചട്ടങ്ങളിൽ ഉണ്ട്. കേരളത്തിൽ ഇതുവരെ ഈ മേഖല സ്വകാര്യവൽക്കരിച്ചിട്ടില്ല. സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന പദ്ധതിച്ചെലവിനെക്കാൾ അധികം വരുന്ന തുകയ്ക്കുള്ള പദ്ധതികൾ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാമെന്നാണ് കരടുചട്ടങ്ങളിൽ പറയുന്നത്. ലാഭകരമായി പദ്ധതി നടപ്പാക്കുന്നവർക്ക് ടെൻഡർ വിളിച്ചു നൽകും. സംസ്ഥാന സർക്കാർ നയ തീരുമാനം എടുക്കുന്ന മുറയ്ക്കേ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകൂ എന്നു പറയുന്നുണ്ടെങ്കിലും ആരെങ്കിലും കോടതിയെ സമീപിച്ചാൽ അനുവദിക്കേണ്ടി വരും.</p>
<p>വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നതിന് ബോർഡിന് ചെലവാകുന്ന അധിക തുകയുടെ കണക്ക് 3 മാസം കൂടുമ്പോഴാണ് ഇപ്പോൾ റഗുലേറ്ററി കമ്മിഷനു സമർപ്പിക്കുന്നത്. ഇത് കമ്മിഷൻ പരിശോധിച്ച് തെളിവെടുപ്പു നടത്തി നിശ്ചിത തുക സർചാർജ് ആയി പിരിക്കാൻ അനുമതി നൽകുന്നു. ഇതിനു പകരം എല്ലാ മാസവും ഈ കണക്കുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ബോർഡ് ഉൾപ്പെടെയുള്ള വിതരണക്കമ്പനികൾക്ക് പിരിച്ചെടുക്കാമെന്നും സാമ്പത്തിക വർഷത്തിന്റെ അവസാനം റഗുലേറ്ററി കമ്മിഷൻ കണക്ക് പരിശോധിച്ചാൽ മതി എന്നുമാണ് സമീപകാലത്ത് കേന്ദ്ര ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി. ഇതു മേയ് അവസാനം നിലവിൽ വരേണ്ടതാണ്. ഇവിടെ ജൂൺ ഒന്നു മുതൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്.</p>
<p>പ്രസരണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതിനു ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് കഴി&#x200d;ഞ്ഞ ഡിസംബറിൽ സുപ്രീം കോടതി വിധിച്ചിരുന്നു. 3 മാസമാണ് കോടതി അനുവദിച്ചത് എങ്കിലും ഉത്തരവ് നടപ്പാക്കാൻ വൈകി. കരടു ചട്ടങ്ങൾ സംബന്ധിച്ച് ഉപയോക്താക്കൾക്കു റഗുലേറ്ററി കമ്മിഷനെ അഭിപ്രായം അറിയിക്കാം. അതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ തെളിവെടുപ്പ് നടത്തും. തുടർന്ന് ജൂൺ ഒന്നിനു മുൻപ് അന്തിമ ചട്ടം വിജ്ഞാപനം ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/commissions-permission-is-no-longer-required-to-collect-electricity-surcharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈദ്യുതി മുടങ്ങി; ജനരോഷം ഇരമ്പി; ഓഫിസിൽ വിളിച്ചിട്ട് കൃത്യമായി മറുപടിയില്ല; കുഞ്ഞുങ്ങളുമായി കെഎസ്ഇബി ഓഫിസിലെത്തി പ്രതിഷേധം</title>
		<link>https://www.chandrikadaily.com/the-power-went-out-peoples-fury-raged-called-the-office-and-got-no-answer-protest-came-to-kseb-office-with-children.html</link>
					<comments>https://www.chandrikadaily.com/the-power-went-out-peoples-fury-raged-called-the-office-and-got-no-answer-protest-came-to-kseb-office-with-children.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Apr 2023 12:07:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[electric]]></category>
		<category><![CDATA[kseb]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249573</guid>

					<description><![CDATA[തുടർച്ചയായി വൈദ്യുതി മുടക്കം, കെഎസ്ഇബി ഓഫിസുകളിൽ ജനങ്ങളുടെ പ്രതിഷേധം. ദിവസങ്ങളായി മണിക്കൂറുകളോളം തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫിസുകളിലെത്തി ബഹളംവച്ചു. പെരുന്നാൾ തലേന്ന് കൂടി വൈദ്യുതി ഇല്ലാതായതോടെ ജനങ്ങളുടെ നിയന്ത്രണം വിട്ടു. തിരൂരങ്ങാടി, വെന്നിയൂർ, തലപ്പാറ കെഎസ്ഇബി ഓഫിസുകളിലാണ് വിവിധ പ്രദേശത്തു നിന്നുള്ളവർ പ്രതിഷേധവുമായെത്തിയത്. രാപകൽ ഭേദമന്യേ തുടർച്ചയായി വൈദ്യുതി മുടങ്ങുകയായിരുന്നു. ഏതാനും മിനിറ്റുകൾ മാത്രം വൈദ്യുതി എത്തി പിന്നീട് ദീർഘനേരം വൈദ്യുതി മുടക്കമായിരുന്നു. മാത്രമല്ല, വോൾട്ടേജും ഉണ്ടായിരുന്നില്ല. അത്യുഷ്ണത്തിനിടയിൽ വൈദ്യുതികൂടി ഇല്ലാതായതോടെ ജനങ്ങൾ [&#8230;]]]></description>
										<content:encoded><![CDATA[<p>തുടർച്ചയായി വൈദ്യുതി മുടക്കം, കെഎസ്ഇബി ഓഫിസുകളിൽ ജനങ്ങളുടെ പ്രതിഷേധം. ദിവസങ്ങളായി മണിക്കൂറുകളോളം തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫിസുകളിലെത്തി ബഹളംവച്ചു. പെരുന്നാൾ തലേന്ന് കൂടി വൈദ്യുതി ഇല്ലാതായതോടെ ജനങ്ങളുടെ നിയന്ത്രണം വിട്ടു.</p>
<p>തിരൂരങ്ങാടി, വെന്നിയൂർ, തലപ്പാറ കെഎസ്ഇബി ഓഫിസുകളിലാണ് വിവിധ പ്രദേശത്തു നിന്നുള്ളവർ പ്രതിഷേധവുമായെത്തിയത്. രാപകൽ ഭേദമന്യേ തുടർച്ചയായി വൈദ്യുതി മുടങ്ങുകയായിരുന്നു. ഏതാനും മിനിറ്റുകൾ മാത്രം വൈദ്യുതി എത്തി പിന്നീട് ദീർഘനേരം വൈദ്യുതി മുടക്കമായിരുന്നു. മാത്രമല്ല, വോൾട്ടേജും ഉണ്ടായിരുന്നില്ല.</p>
<p>അത്യുഷ്ണത്തിനിടയിൽ വൈദ്യുതികൂടി ഇല്ലാതായതോടെ ജനങ്ങൾ പൊറുതിമുട്ടി. വൈദ്യുതി ഓഫിസുകളിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുകയോ കൃത്യമായി മറുപടി നൽകുകയോ ചെയ്യുന്നില്ലെന്ന് നാട്ടുകാർ. തിരൂരങ്ങാടിയിൽ ചെമ്മാട് ടൗണിലെ വ്യാപാരികൾക്ക് വേണ്ടി മറ്റു പ്രദേശങ്ങളിലെ വൈദ്യുതി മാറ്റി നൽകുന്നു എന്ന് ആരോപിച്ചായിരുന്നു ബഹളം. മമ്പുറം, സികെ നഗർ, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ ഓഫിസിലെത്തി ബഹളം വച്ചു.</p>
<p>മെയിൻ ലൈനിലെ തകരാർ എന്നാണ് പതിവായി ഓഫിസിൽ നിന്ന് നൽകിയിരുന്ന മറുപടി. ഓഫിസിലെത്തി ബഹളം വച്ചതോടെ ചില പ്രദേശങ്ങളിൽ ജീവനക്കാരെത്തി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി. അതേ സമയം, പരമാവധി വൈദ്യുതി എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും അധിക വൈദ്യുതി ഉപയോഗം കാരണം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണെന്നും കെഎസ്ഇബി അധികതർ.</p>
<p>കുഞ്ഞുങ്ങളുമായി ഓഫിസിലെത്തി പ്രതിഷേധം; ഓഫിസിൽ വിളിച്ചിട്ട് കൃത്യമായി മറുപടിയില്ല, കുഞ്ഞുങ്ങളുമായി കെഎസ്ഇബി ഓഫിസിലെത്തി ജനങ്ങളുടെ പ്രതിഷേധം. ചെമ്മാട് സികെ നഗർ പ്രദേശത്ത് ഏതാനും ദിവസങ്ങളായി രാത്രി വൈദ്യുതി മുടങ്ങുന്നത് പതിവായിരുന്നു.</p>
<p>ഓഫിസിൽ വിളിച്ചാൽ കൃത്യമായി മറുപടിയും ലഭിക്കാറില്ല. വൈദ്യുതി തകരാർ നന്നാക്കാനുള്ള ശ്രമവും നടത്തുന്നില്ല. ഇതേത്തുടർന്നാണ് കുട്ടികളുമായി ഓഫിസിലെത്തിയത്.</p>
<p>കൈക്കുഞ്ഞ് ഉൾപ്പെടെയുള്ളവർ അസഹ്യമായ ചൂടുകാരണം ഉറങ്ങാൻ പറ്റാതെ അവശ നിലയിലായെന്നും ഓഫിസിൽ നിന്ന് മാന്യമായ മറുപടി ലഭിച്ചിരുന്നില്ലെന്നും പ്രതിഷേധക്കാർ. ഓഫിസിലെത്തിയപ്പോൾ അവിടെ വൈദ്യുതി ഉണ്ട്. 3 ഫാനുകളും കറങ്ങുന്നു. കുട്ടികളുമായി അവിടെ ഇരുന്നു. പിന്നീട് പുലർച്ചെ വൈദ്യുതി എത്തിയതോടെയാണ് ഇവർ മടങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-power-went-out-peoples-fury-raged-called-the-office-and-got-no-answer-protest-came-to-kseb-office-with-children.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
