<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>elephent &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/elephent/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 09 Oct 2025 09:30:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>elephent &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മറയൂര്‍ കാട്ടാന ആക്രമണം; ജനങ്ങള്‍ ഭീതിയില്‍</title>
		<link>https://www.chandrikadaily.com/1marayoor-katana-attack-people-in-fear.html</link>
					<comments>https://www.chandrikadaily.com/1marayoor-katana-attack-people-in-fear.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 09 Oct 2025 09:01:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[elephent]]></category>
		<category><![CDATA[Marayoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357573</guid>

					<description><![CDATA[, കൃഷി നശിപ്പിക്കുകയും, ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>മറയൂര്&#x200d;: വനാതിര്&#x200d;ത്ഥി മേഖലയിലെ കാട്ടാനകള്&#x200d; സമീപത്തുള്ള ജനവാസമേഖലയിലേക്ക് ഇറങ്ങി, കൃഷി നശിപ്പിക്കുകയും, ജനങ്ങളില്&#x200d; ഭീതി സൃഷ്ടിക്കുകയും ചെയ്തു.</p>
<p>കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാനകളെ പയസ് നഗറിലും വണ്ണാന്തുറ സ്റ്റേഷനില്&#x200d; നിന്നുമായി 12 ഓളം ജീവനക്കാര്&#x200d; എത്തിയാണ് ഓടിച്ചത്. കാട്ടാന ശല്യം പരിഹരിക്കാന്&#x200d; വനാതിര്&#x200d;ത്ഥി മേഖലയില്&#x200d; കമ്പിവേലി സ്ഥാപിച്ചു കാട്ടാന ആക്രമണം നിയന്ത്രിക്കണം എന്ന് അധികാരികള്&#x200d; വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.</p>
<p>ജനങ്ങള്&#x200d; കാട്ടാനകള്&#x200d; നിന്ന് സുരക്ഷ ഉറപ്പാക്കാന്&#x200d;, രാത്രിക്കാലത്ത് വനപാലകര്&#x200d; കാവല്&#x200d; നില്&#x200d;ക്കാന്&#x200d; ആവശ്യപ്പെട്ടു.</p>
<p>തോടുപുഴ: വന്യജീവികള്&#x200d; ജനവാസമേഖലയിലേക്ക് എത്തി കൃഷി നശിപ്പിക്കുകയും, ചിലപ്പോള്&#x200d; ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്&#x200d; ഫോറസ്റ്റ് ഉദ്യോഗസ്ഥര്&#x200d; ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഹൈകോടതി നിര്&#x200d;ദ്ദേശിച്ചതായി കിസാന്&#x200d; സഭ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ നടപടികളില്ലായ്മ മൂലം വന്യജീവി ആക്രമണങ്ങള്&#x200d; തുടര്&#x200d;ന്നുകൊണ്ടിരിക്കുകയാണ്.</p>
<p>കഴിഞ്ഞ ദിവസം ചിന്നക്കനാലിയില്&#x200d; ഒരു വ്യക്തി കാട്ടാന ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടു. അതേസമയം, ഗവിയിലുള്ള ഒരു ഫോറസ്റ്റ് വാച്ചര്&#x200d; കടുവയുടെ ആക്രമണത്തില്&#x200d; മരിച്ചിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1marayoor-katana-attack-people-in-fear.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആനക്കുമുന്നില്‍ ബാഹുബലിയായ സംഭവം; തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്നും; വാര്‍ത്ത കള്ളമെന്നും യുവാവ്</title>
		<link>https://www.chandrikadaily.com/elephant-hits-a-man-at-thodupuzha-against-the-tragic-news.html</link>
					<comments>https://www.chandrikadaily.com/elephant-hits-a-man-at-thodupuzha-against-the-tragic-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Nov 2017 11:44:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bahubali]]></category>
		<category><![CDATA[elephent]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[video viral]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53920</guid>

					<description><![CDATA[തൊടുപുഴ: കൊമ്പനാനയെ &#8216;ഉമ്മ&#8217; വയ്ക്കാന്‍ ശ്രമിക്കവെ അപകടത്തിലായ യുവാവ്, തന്നെ കുറിച്ച് വന്ന വാര്‍ത്ത കള്ളമെന്ന വിശദീകരണവുമായി രംഗത്ത്. ആന തൂക്കിയെറിഞ്ഞ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ജിനു ജോണാണ് വാര്‍ത്തക്കെതിരെ ഫെയ്‌സ്ബുക്കില്‍ രംഗത്തു വന്നത്. തനിക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും പറഞ്ഞാണ് ജിനു തന്റെ ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. തന്റെ കഴുത്തിനോ ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ക്കോ ഒന്നും പറ്റിയിട്ടില്ലെന്നാണ് ജിനു പറയുന്നത്. അതേസമയം, സംഭവ ശേഷം യുവാവ് പൊലീസുമായുള്ള സംസാരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>തൊടുപുഴ: കൊമ്പനാനയെ &#8216;ഉമ്മ&#8217; വയ്ക്കാന്&#x200d; ശ്രമിക്കവെ അപകടത്തിലായ യുവാവ്, തന്നെ കുറിച്ച് വന്ന വാര്&#x200d;ത്ത കള്ളമെന്ന വിശദീകരണവുമായി രംഗത്ത്. ആന തൂക്കിയെറിഞ്ഞ തൊടുപുഴ കരിമണ്ണൂര്&#x200d; സ്വദേശി ജിനു ജോണാണ് വാര്&#x200d;ത്തക്കെതിരെ ഫെയ്‌സ്ബുക്കില്&#x200d; രംഗത്തു വന്നത്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fjinujohn.john.73%2Fvideos%2F230009297537636%2F&amp;show_text=0&amp;width=267" width="267" height="476" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>തനിക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും തന്നെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചിട്ടില്ലെന്നും പറഞ്ഞാണ് ജിനു തന്റെ ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. തന്റെ കഴുത്തിനോ ശരീരത്തിലെ മറ്റു ഭാഗങ്ങള്&#x200d;ക്കോ ഒന്നും പറ്റിയിട്ടില്ലെന്നാണ് ജിനു പറയുന്നത്.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2F100004101011651%2Fvideos%2F1248958478584174%2F&amp;show_text=0&amp;width=261" width="261" height="476" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>അതേസമയം, സംഭവ ശേഷം യുവാവ് പൊലീസുമായുള്ള സംസാരിക്കുന്ന വീഡിയോയും സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്നുണ്ട്.</p>
<p>പൊലീസിനോടാണ് സംഭവത്തെകുറിച്ച് വിശദമാക്കുന്ന ജിനുവിന്റെ വീഡിയോയാണിത്. സംഭവ സമയം താന്&#x200d; മദ്യപിച്ചിരുന്നതായി ഇയാള്&#x200d; പോലീസിനോട് പറന്നുണ്ട്്. സംഭവത്തില്&#x200d; തനിക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും തന്നെ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു എന്ന വാര്&#x200d;ത്ത കള്ളമാണെന്നും ഇയാള്&#x200d; വീഡിയോയില്&#x200d; വ്യക്തമാക്കുന്നുണ്ട്. എന്നാല്&#x200d; ഇനി മേലാല്&#x200d; താന്&#x200d; ആനയുടെ അടുത്ത് പോവില്ലെന്നും പൊലീസിനോട് പറഞ്ഞു.<br />
<iframe loading="lazy" src="https://www.youtube.com/embed/ED5XSvtpOdI" width="616" height="346" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/elephant-hits-a-man-at-thodupuzha-against-the-tragic-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇങ്ങനെയൊക്കെ ചെയ്യാമോ&#8230; മിണ്ടാപ്രണികളോടുള്ള ഞെട്ടിക്കുന്ന ക്രൂരതയുടെ സാക്ഷ്യമായി ഒരു ചിത്രം</title>
		<link>https://www.chandrikadaily.com/cruel-deeds-towards-elephant-in-west-bengal.html</link>
					<comments>https://www.chandrikadaily.com/cruel-deeds-towards-elephant-in-west-bengal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Nov 2017 13:56:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[elephent]]></category>
		<category><![CDATA[environment]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52566</guid>

					<description><![CDATA[&#160; പശ്ചിമ ബംഗാളിലെ ബങ്കൂര ജില്ലയില്‍ നിന്നും ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ കുട്ടിയാനയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. നരകം ഇവിടെയാണ് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോഗ്രാഫര്‍ ബിപ്ലബ് ചിത്രം പങ്കു വെ്ച്ചത് വാലിന്റെ അറ്റത്ത് തീയുമായി ഓടുന്ന അമ്മയ്ക്ക് പുറമെ ശരീരത്തിന്റെ പിന്‍ഭാഗമാകെ ആളിപ്പടരുന്ന തീയുമായി കരഞ്ഞു കൊണ്ടോടുകയാണ് കുട്ടിയാന. ഇരുവരും റോഡിനു കുറുകെ ഓടുന്ന ചിത്രത്തില്‍ തീ കൊളുത്തിയ ശേഷം ഓടുന്ന ആള്‍ക്കൂട്ടത്തെയും കാണാം. കാടിറങ്ങുന്ന ആനകളുടെ നേരെ പ്ലാസ്റ്റിക് കൂടിനുള്ളില്‍ പെട്രോള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പശ്ചിമ ബംഗാളിലെ ബങ്കൂര ജില്ലയില്&#x200d; നിന്നും ഒരു ഫോട്ടോഗ്രാഫര്&#x200d; പകര്&#x200d;ത്തിയ കുട്ടിയാനയുടെ ചിത്രമാണ് ഇപ്പോള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; വൈറലായി കൊണ്ടിരിക്കുന്നത്. നരകം ഇവിടെയാണ് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോഗ്രാഫര്&#x200d; ബിപ്ലബ് ചിത്രം പങ്കു വെ്ച്ചത്</p>
<p>വാലിന്റെ അറ്റത്ത് തീയുമായി ഓടുന്ന അമ്മയ്ക്ക് പുറമെ ശരീരത്തിന്റെ പിന്&#x200d;ഭാഗമാകെ ആളിപ്പടരുന്ന തീയുമായി കരഞ്ഞു കൊണ്ടോടുകയാണ് കുട്ടിയാന. ഇരുവരും റോഡിനു കുറുകെ ഓടുന്ന ചിത്രത്തില്&#x200d; തീ കൊളുത്തിയ ശേഷം ഓടുന്ന ആള്&#x200d;ക്കൂട്ടത്തെയും കാണാം. കാടിറങ്ങുന്ന ആനകളുടെ നേരെ പ്ലാസ്റ്റിക് കൂടിനുള്ളില്&#x200d; പെട്രോള്&#x200d; നിറച്ചെറിഞ്ഞ ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുക. ആനകള്&#x200d; നാട്ടിലിറങ്ങുന്നതു തടയാനെന്ന പേരിലാണ് ഈ കൊടും ക്രൂരത അരങ്ങേറുന്നത്.</p>
<p>സാങ്ച്വറി വന്യജീവി ഫൗണ്ടേഷന്റെ ഈ വര്&#x200d;ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണു വേദനയോടെ പങ്കുവച്ചിരിക്കുന്നത്. അമച്വര്&#x200d; വന്യജീവി ഫൊട്ടോഗ്രഫറായ ബിപ്ലബ് ഹസ്‌റയാണ് ഈ ദൃശ്യം ക്യാമറയില്&#x200d; പകര്&#x200d;ത്തിയത്. നരകം ഇവിടെയാണ് എന്നാണ് ഈ ചിത്രത്തിനു ബിപ്ലബ് നല്&#x200d;കിയ തലക്കെട്ട്. പശ്ചിമബംഗാള്&#x200d;, അസം, ബിഹാര്&#x200d;, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്&#x200d; ഇപ്പോഴും വന്യജീവികള്&#x200d;ക്കെതിരേ കൊടും ക്രൂരത അരങ്ങേറുന്നുവെന്ന് ഇതില്&#x200d; നിന്നും വ്യക്തമാണെന്ന് ബിപ്ലബ് പറയുന്നു.</p>
<p>വന്യജീവി വകുപ്പിന് ഇതുതടയാനും ഇതിനെതിരെ കാര്യമായ നടപടിയെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ലെന്നും ബിപ്ലബ് കുറ്റപ്പെടുത്തുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്&#x200d;ത്തകരുള്&#x200d;പ്പെടെയുള്ളവര്&#x200d; ഞെട്ടലോടെയാണ് ആനക്കുട്ടിയുടേയും അമ്മയുടേയും ഈ ദയനീയാവസ്ഥ കണ്ടു ചിത്രം പങ്കുവച്ചത്. ഈ ക്രൂരതയ്‌ക്കെതിരെ കടുത്ത നിലപാടെടുക്കാനാണ് ഇവരുടെ തീരുമാനം. ചിത്രം ഇതോടകം തന്നെ ലോക മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cruel-deeds-towards-elephant-in-west-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കസില്‍ ആനകളെ നിരോധിച്ച്  കേന്ദ്ര മൃഗശാല അതോറിട്ടി</title>
		<link>https://www.chandrikadaily.com/elephants-in-circus.html</link>
					<comments>https://www.chandrikadaily.com/elephants-in-circus.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Oct 2017 16:20:00 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[circus]]></category>
		<category><![CDATA[elephent]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51093</guid>

					<description><![CDATA[സര്‍ക്കസില്‍ ഇനി ആനകളെ ഉപയോഗിക്കാന്‍ കഴിയില്ല. രാജ്യത്തെ സര്‍ക്കസ് കമ്പനികള്‍ ആനകളെ ഉപയോഗിക്കരുതെന്ന് കേന്ദ്ര മൃഗശാല അതോറിട്ടി ഉത്തരവിറക്കി. സര്‍ക്കസില്‍ ആനകള്‍ കടുത്ത പീഡനം നേരിടുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും വരെ ഹര്‍ജികള്‍ ലഭിച്ചിരുന്നു. ആനകളുടെ അവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര മൃഗശാല അധികൃതരെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ഇങ്ങനെ, സര്‍ക്കസ് കമ്പനികളില്‍ നടത്തിയ പഠനത്തിലാണ് ആനകള്‍ പീഡനം നേരിടുന്നതായി ബോധ്യപ്പെട്ടത്. 364 ദിവസത്തേയ്ക്കാണ് സര്‍ക്കസ് കമ്പനികള്‍ക്ക് ആനകളെ ഉപയോഗിക്കാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കസില്&#x200d; ഇനി ആനകളെ ഉപയോഗിക്കാന്&#x200d; കഴിയില്ല. രാജ്യത്തെ സര്&#x200d;ക്കസ് കമ്പനികള്&#x200d; ആനകളെ ഉപയോഗിക്കരുതെന്ന് കേന്ദ്ര മൃഗശാല അതോറിട്ടി ഉത്തരവിറക്കി. സര്&#x200d;ക്കസില്&#x200d; ആനകള്&#x200d; കടുത്ത പീഡനം നേരിടുന്നതായി നിരവധി പരാതികള്&#x200d; ഉയര്&#x200d;ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും വരെ ഹര്&#x200d;ജികള്&#x200d; ലഭിച്ചിരുന്നു. ആനകളുടെ അവസ്ഥ പഠിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; കേന്ദ്ര മൃഗശാല അധികൃതരെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു.<br />
ഇങ്ങനെ, സര്&#x200d;ക്കസ് കമ്പനികളില്&#x200d; നടത്തിയ പഠനത്തിലാണ് ആനകള്&#x200d; പീഡനം നേരിടുന്നതായി ബോധ്യപ്പെട്ടത്. 364 ദിവസത്തേയ്ക്കാണ് സര്&#x200d;ക്കസ് കമ്പനികള്&#x200d;ക്ക് ആനകളെ ഉപയോഗിക്കാന്&#x200d; അനുമതി. ഈ കാലാവധി കഴിഞ്ഞാല്&#x200d; വീണ്ടും പുതുക്കി നല്&#x200d;കുകയാണ് പതിവ്. എല്ലാ വര്&#x200d;ഷവും നവംബര്&#x200d; ഒന്നിനാണ് ഈ പുതുക്കല്&#x200d; നടപടികള്&#x200d;. പുതിയ ഉത്തരവ് വന്നതോടെ ഇന്നു മുതല്&#x200d; സര്&#x200d;ക്കസ് കമ്പനികള്&#x200d;ക്ക് ആനകളെ ഉപയോഗിക്കാന്&#x200d; അനുമതി കിട്ടില്ല.<br />
പുതിയ ഉത്തരവുപ്രകാരം രാജ്യത്തെ 23 സര്&#x200d;ക്കസ് കമ്പനികളുടെ കൈവശമുള്ള 68 ആനകളെ ഉടനെ അതതു സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; ഏറ്റെടുക്കേണ്ടി വരും. ഇതില്&#x200d; 17 ആനകളും കേരളത്തിലെ വിവിധ സര്&#x200d;ക്കസ് കമ്പനികളുടേതാണ്. ഒരു ആനക്ക് 50 സെന്റ് സ്ഥലമെങ്കിലും ഒരുക്കണം. ഇതു നിരീക്ഷിക്കാന്&#x200d; ആനസംരക്ഷണ സമിതി രൂപീകരിക്കണമെന്നും നിര്&#x200d;ദ്ദേശമുണ്ട്. നേരത്തെ തന്നെ സര്&#x200d;ക്കസുകളില്&#x200d; ആനകളും, ഹിപ്പോപൊട്ടാമസും വലിയ പക്ഷികളും ഉള്&#x200d;പ്പെടെയുള്ള വന്യമൃഗങ്ങളെ ഉപയോഗിക്കുന്നതിന് വിലക്കേര്&#x200d;പ്പെടുത്തിയിരുന്നെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും നിര്&#x200d;ദേശം.<br />
രാജ്യത്തെ 23 സര്&#x200d;ക്കസ് കമ്പനികള്&#x200d;ക്ക് കഴിഞ്ഞ വര്&#x200d;ഷം ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നതുമാണ്. ആനകള്&#x200d; കൈവശമുണ്ടെങ്കിലും ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്&#x200d;ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്&#x200d; കഴിഞ്ഞ കുറെക്കാലമായി സര്&#x200d;ക്കസ് കമ്പനികള്&#x200d;ക്ക് ഇവയെ പ്രദര്&#x200d;ശിപ്പിക്കാന്&#x200d; സാധിക്കാറില്ലായിരുന്നു. 1999 മുതല്&#x200d; 2007 വരെയുള്ള വിവിധ സമയങ്ങളിലായി പുള്ളിപ്പുലി, കടുവ, സിംഹം, കുരങ്ങ്, കരടി തുടങ്ങിയ വന്യജീവികളെ സര്&#x200d;ക്കസില്&#x200d; പ്രദര്&#x200d;ശിപ്പിക്കുന്നതു നിരോധിച്ചിരുന്നു. 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമം, 2001ലെ പെര്&#x200d;ഫോര്&#x200d;മിങ് അനിമല്&#x200d;സ് റജിസ്‌ട്രേഷന്&#x200d; റൂള്&#x200d; എന്നിവയിലെ ചട്ടങ്ങള്&#x200d; ലംഘിച്ചാണ് സര്&#x200d;ക്കസുകളില്&#x200d; മൃഗങ്ങളെ പരിശീലിപ്പിക്കുന്നതെന്നും പ്രദര്&#x200d;ശിപ്പിക്കുന്നതെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു ഇത്തരം നിരോധനം ഏര്&#x200d;പ്പെടുത്തിയിരുന്നത്.<br />
മൂണ്&#x200d;ലൈറ്റ്, റിനോ, ഗ്രേറ്റ് ഗോള്&#x200d;ഡന്&#x200d;, ജെമിന, ഗ്രേറ്റ് ബോംബെ, ഗ്രേറ്റ് റെയ്മാന്&#x200d;, ജമുന, ജംമ്പോ, രാജ്കമല്&#x200d;, റാംപോ, ഗ്രേറ്റ് റോയല്&#x200d;, അജന്ത, ആസിയാദ്, എംപയര്&#x200d;, ഫേയ്മസ്, കോഹിന്നൂര്&#x200d;, നടരാജ്, ഒളിംപിക്, ഗ്രേറ്റ് അപ്പോളോ, ഗ്രേറ്റ് ജെമിനി, രാജ്മഹല്&#x200d; തുടങ്ങിയവ പ്രമുഖ സര്&#x200d;ക്കസ് കമ്പനികള്&#x200d;ക്കാണ് നിരോധനം ബാധകമാകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/elephants-in-circus.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
