<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Emmanuel Macron &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/emmanuel-macron/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 12 Feb 2025 10:09:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Emmanuel Macron &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എ.ഐ ആക്ഷന്&#x200d; ഉച്ചകോടിയില്&#x200d; മോദിക്ക് കൈകൊടുക്കാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d;; വിഡിയോ വൈറല്&#x200d;</title>
		<link>https://www.chandrikadaily.com/1french-president-emmanuel-macron-not-shaking-hands-with-modi-at-ai-action-summit-the-video-went-viral.html</link>
					<comments>https://www.chandrikadaily.com/1french-president-emmanuel-macron-not-shaking-hands-with-modi-at-ai-action-summit-the-video-went-viral.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 12 Feb 2025 10:04:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329542</guid>

					<description><![CDATA[മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കള്&#x200d;ക്കും ഹസ്തദാനം ചെയ്ത മാക്രോണ്&#x200d;, തനിക്കു നേരെ കൈ നീട്ടിയ മോദിയെ കാണാത്ത മട്ടില്&#x200d; അടുത്തയാള്&#x200d;ക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്.]]></description>
										<content:encoded><![CDATA[<p>ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d; ഇന്ത്യന്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തദാനം നല്&#x200d;കാതെ ഒഴിഞ്ഞുമാറുന്ന വിഡിയോയാണ് ഇപ്പോള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറല്&#x200d;. മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോകനേതാക്കള്&#x200d;ക്കും ഹസ്തദാനം ചെയ്ത മാക്രോണ്&#x200d;, തനിക്കു നേരെ കൈ നീട്ടിയ മോദിയെ കാണാത്ത മട്ടില്&#x200d; അടുത്തയാള്&#x200d;ക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതേതുടര്&#x200d;ന്ന് ചമ്മല്&#x200d;മാറ്റാന്&#x200d; മോദി ആളുകള്&#x200d;ക്ക് നേരെ കൈ വീശുന്നതും കാണാം. പിന്നാലെ സമീപത്തിരുന്ന വനിത മോദിക്ക് കൈ കൊടുത്തു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Sorry not sorry: French President Emmanuel Macron greeted world leaders but did not shake hands with Indian PM Narendra Modi, despite Modi’s attempts at the Paris AI Summit. <a href="https://t.co/a5S2PMoUTo">pic.twitter.com/a5S2PMoUTo</a></p>
<p>&mdash; Clash Report (@clashreport) <a href="https://twitter.com/clashreport/status/1889306972383596740?ref_src=twsrc%5Etfw">February 11, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പാരീസില്&#x200d; നടന്ന എ.ഐ ആക്ഷന്&#x200d; ഉച്ചകോടിക്കിടെയായിരുന്നു സംഭവം. ഇതില്&#x200d; മാക്രോണിന്റെ വംശീയ ബോധത്തെ എതിര്&#x200d;ത്തും മോദിയെ പരിഹസിച്ചും നിരവധി പോസ്റ്റുകള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്നുണ്ട്. &#8216;വലത് വംശീയവാദ ബോധ്യങ്ങള്&#x200d;ക്ക് അതിന്റെ കൂടെപ്പിറപ്പുകളെന്നോ സഹയാത്രികരെന്നൊ ഉള്ള ഒരു വിവേചനവും കാണില്ല. മി. മോദി ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്&#x200d; താങ്കളെ അവഗണിക്കുന്നതിന് പിന്നിലെ രാഷ്ട്രീയമാണത്&#8217; -എന്നാണ് വിഡിയോ പങ്കുവെച്ച് സാമൂഹിക പ്രവര്&#x200d;ത്തകന്&#x200d; കെ. സഹദേവന്&#x200d; കുറിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1french-president-emmanuel-macron-not-shaking-hands-with-modi-at-ai-action-summit-the-video-went-viral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ ഫ്രാന്&#x200d;സിനൊപ്പം; പിന്തുണ ആവര്&#x200d;ത്തിച്ച് നരേന്ദ്രമോദി</title>
		<link>https://www.chandrikadaily.com/pm-underlines-indias-support-to-france.html</link>
					<comments>https://www.chandrikadaily.com/pm-underlines-indias-support-to-france.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 30 Oct 2020 14:48:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[france]]></category>
		<category><![CDATA[india france]]></category>
		<category><![CDATA[prophets cartoon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165183</guid>

					<description><![CDATA[ആക്രമണത്തിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി ഹര്&#x200d;ഷ് വര്&#x200d;ധന്&#x200d; ശ്രിന്&#x200d;ഗാല പാരിസിലെത്തി ഫ്രഞ്ച് പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്&#x200d; ബോണെയുമായി ചര്&#x200d;ച്ച നടത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കാര്&#x200d;ട്ടൂണ്&#x200d; വിവാദത്തില്&#x200d; ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്&#x200d; മക്രോണുള്ള പിന്തുണ ആവര്&#x200d;ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടത്തില്&#x200d; ഇന്ത്യ ഫ്രാന്&#x200d;സിനൊപ്പം നില്&#x200d;ക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലാണ് മോദിയുടെ പ്രതികരണം.</p>
<p>&#8216; നീസിലെ ചര്&#x200d;ച്ചില്&#x200d; ഇന്നുണ്ടായ ഹീനമായ ആക്രമണം അടക്കം ഫ്രാന്&#x200d;സില്&#x200d; ഈയിടെയുണ്ടായ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇരകളുടെ കുടുംബത്തിനും ഫ്രഞ്ച് ജനതയ്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുശോചനം. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്&#x200d; ഇന്ത്യ ഫ്രാന്&#x200d;സിനൊപ്പം നില്&#x200d;ക്കും&#8217; &#8211; എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.</p>
<p>ന്യൂഡല്&#x200d;ഹിയിലെ ഫ്രഞ്ച് എംബസിക്കും മുംബൈ, ബംഗളൂരു, കൊല്&#x200d;ക്കത്ത, പുതുച്ചേരി എന്നിവിടങ്ങളിലെ ഫ്രഞ്ച് എംബസികള്&#x200d;ക്കുമുള്ള സുരക്ഷ വര്&#x200d;ധിപ്പിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ആലോചിക്കുന്നുണ്ട്. ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാര്&#x200d;ക്ക് ഫ്രഞ്ച് സര്&#x200d;ക്കാര്&#x200d; ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
<p>ആക്രമണത്തിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി ഹര്&#x200d;ഷ് വര്&#x200d;ധന്&#x200d; ശ്രിന്&#x200d;ഗാല പാരിസിലെത്തി ഫ്രഞ്ച് പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്&#x200d; ബോണെയുമായി ചര്&#x200d;ച്ച നടത്തിയിട്ടുണ്ട്.</p>
<p>അതിനിടെ പ്രവാചക കാര്&#x200d;ട്ടൂണുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും ആക്രമണങ്ങള്&#x200d;ക്കും പിന്നാലെ, അറബ് രാഷ്ട്രങ്ങളില്&#x200d; ഫ്രാന്&#x200d;സ് ഒറ്റപ്പെട്ടിട്ടുണ്ട്. യൂറോപ്യന്&#x200d; യൂണിയന് പുറമേ, കനഡയും ഇന്ത്യയും മാത്രമാണ് ഫ്രാന്&#x200d;സിന് പിന്തുണ നല്&#x200d;കിയിട്ടുള്ളത്. യുഎസ്, യു.കെ, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങള്&#x200d; ഇതുവരെ പ്രതികരിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ന്യൂഡല്&#x200d;ഹിയുടെ പ്രതികരണം &#8216;അര്&#x200d;ത്ഥപൂര്&#x200d;ണമാണ്&#8217; എന്നാണ് പാരിസ് കരുതുന്നത്.</p>
<p>ക്ലാസ് മുറിയില്&#x200d; പ്രവാചകന്റെ അധിക്ഷേപകരമായ കാര്&#x200d;ട്ടൂണ്&#x200d; കാണിച്ച സംഭവത്തില്&#x200d; ഒക്ടോബര്&#x200d; 16ന് സാമുവല്&#x200d; പാറ്റി എന്ന അധ്യാപകന്&#x200d; കൊല്ലപ്പെട്ടിരുന്നു. 18 വയസ്സുള്ള ചെചന്&#x200d; അഭയാര്&#x200d;ത്ഥി 47കാരനായ പാറ്റിയുടെ തലയറുക്കുകയായിരുന്നു. വ്യാഴാഴ്ച നീസ് നഗരത്തിലെ നോത്രദാം പള്ളിയിലുണ്ടായ മറ്റൊരാക്രമണത്തില്&#x200d; മൂന്നു പേരാണ് കൊല്ലപ്പെട്ടത്.</p>
<p>ഭീകരതയ്ക്കു മുമ്പില്&#x200d; രാജ്യം മുട്ടുമടക്കില്ലെന്ന് മക്രോണ്&#x200d; വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഭീകരാക്രമണങ്ങള്&#x200d;ക്കെതിരെ അടിയന്തര ജാഗ്രതാ നിര്&#x200d;ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാലായിരത്തോളം സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. ആരാധനാലയങ്ങള്&#x200d;ക്കും സ്‌കൂളുകള്&#x200d;ക്കും സുരക്ഷ വര്&#x200d;ധിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-underlines-indias-support-to-france.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്രാന്&#x200d;സിലെ ഭീകരാക്രമണത്തെ അനുകൂലിച്ച മലേഷ്യന്&#x200d; മുന്&#x200d; പ്രധാനമന്ത്രിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്&#x200d;</title>
		<link>https://www.chandrikadaily.com/twitter-deletes-ex-malaysian-pms-tweet-for-glorifying-attack-in-france.html</link>
					<comments>https://www.chandrikadaily.com/twitter-deletes-ex-malaysian-pms-tweet-for-glorifying-attack-in-france.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 30 Oct 2020 07:48:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[france]]></category>
		<category><![CDATA[islamic terrorist]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[macro]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165114</guid>

					<description><![CDATA[ആദ്യഘട്ടത്തില്&#x200d; തങ്ങളുടെ പോളിസികള്&#x200d; ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്&#x200d; നല്&#x200d;കിയത്. എന്നാല്&#x200d; വിമര്&#x200d;ശനങ്ങള്&#x200d; കടുത്തതോടെ മഹാതിര്&#x200d; മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്യാന്&#x200d; വരെ ട്വിറ്റര്&#x200d; തയാറായി.]]></description>
										<content:encoded><![CDATA[<p>പാരിസ് ഫ്രാന്&#x200d;സിലെ മുസ്‌ലിം തീവ്രവാദികള്&#x200d; നടത്തിയ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പരാമര്&#x200d;ശവുമായി രംഗത്തെത്തിയ മലേഷ്യന്&#x200d; മുന്&#x200d; പ്രധാനമന്ത്രി മഹാതിര്&#x200d; മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റര്&#x200d;. ഫ്രാന്&#x200d;സിലെ നൈസ് നഗരത്തിലെ ചര്&#x200d;ച്ചില്&#x200d; നടന്ന ഭീകാരാക്രമണത്തില്&#x200d; മൂന്ന് പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഹാതിര്&#x200d; മുഹമ്മദ് അക്രമത്തെ അനുകൂലിച്ച് വിവാദ ട്വീറ്റ് ചെയ്തത്.</p>
<p>ആദ്യഘട്ടത്തില്&#x200d; തങ്ങളുടെ പോളിസികള്&#x200d; ട്വീറ്റ് റദ്ദ് ചെയ്യുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു ട്വിറ്റര്&#x200d; നല്&#x200d;കിയത്. എന്നാല്&#x200d; വിമര്&#x200d;ശനങ്ങള്&#x200d; കടുത്തതോടെ മഹാതിര്&#x200d; മുഹമ്മദിന്റെ ട്വീറ്റ് നീക്കം ചെയ്യാന്&#x200d; വരെ ട്വിറ്റര്&#x200d; തയാറായി.</p>
<p>ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല ചെയ്യാനുള്ള അവകാശം മുസ്‌ലിംകള്&#x200d;ക്കുണ്ടെന്നായിരുന്നു മലേഷ്യന്&#x200d; മുന്&#x200d; പ്രധാനമന്ത്രിയുടെ ട്വീറ്റ്.</p>
<p>&#8216;ചരിത്രഗതി നോക്കിയാൽ ഫ്രഞ്ചുകാർ ലക്ഷക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തിയിട്ടുണ്ട്. അവരിൽ പലരും മുസ്‌ലിംകളായിരുന്നു&#8217;- മഹാതിർ മുഹമ്മദ് ട്വീറ്റ് ചെയ്തു. &#8221;അവർ ഭൂതകാലത്ത് നടത്തിയ കൂട്ടക്കൊലകൾ കാരണം മുസ്‌ലിംകൾക്ക് കോപിക്കാനും ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനും അവകാശമുണ്ട്&#8221;, മഹാതിർ കുറിച്ചു. നിയമലംഘനം ചൂണ്ടിക്കാട്ടി ഇ ട്വീറ്റ്  ട്വിറ്റർ നീക്കം ചെയ്തിരുന്നു.</p>
<p>അതേസമയം, പ്രവാചകന്റെ കാര്&#x200d;ട്ടൂണ്&#x200d; പങ്കുവെച്ചതിന് ഫ്രാന്&#x200d;സില്&#x200d; സ്‌കൂള്&#x200d; അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനെ പിന്തുണക്കുന്നില്ലെന്നും 95 കാരനായ മഹാതിര്&#x200d; പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തില്&#x200d; മറ്റുള്ളവരെ അപമാനിക്കുന്നത് ഉള്&#x200d;പ്പെടുന്നില്ലെന്നാണ് പ്രവാചകന്റെ കാര്&#x200d;ട്ടൂണ്&#x200d; വരച്ചതുമായി ബന്ധപ്പെട്ട് മഹാതിര്&#x200d; വ്യക്തമാക്കിയത്.</p>
<p>ഇതാദ്യമല്ല മഹാതിർ മുഹമ്മദ് വിവാദങ്ങളിൽ പങ്കാളിയാകുന്നത്. നേരത്തെ ജൂതന്മാരെയും സ്വവർഗാനുരാഗികളെയും കുറിച്ചും വിവാദപരമായ പരാമർശങ്ങൾ അദ്ദേഹം നടത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപരിഷ്കൃതനാണെന്നും മഹാതിർ പറഞ്ഞു. രണ്ടുതവണയായി 24 വർഷമാണ് മഹാതിർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയായിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മഹാതിര്&#x200d; മുഹമ്മദ് മലേഷ്യയുടെ അധികാരത്തില്&#x200d; നിന്ന് പുറത്തായത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I just spoke with the MD of <a href="https://twitter.com/TwitterFrance?ref_src=twsrc%5Etfw">@TwitterFrance</a>. The account of <a href="https://twitter.com/chedetofficial?ref_src=twsrc%5Etfw">@chedetofficial</a> must be immediately suspended. If not, <a href="https://twitter.com/Twitter?ref_src=twsrc%5Etfw">@twitter</a> would be an accomplice to a formal call for murder.</p>
<p>&mdash; Cédric O (@cedric_o) <a href="https://twitter.com/cedric_o/status/1321814434340360194?ref_src=twsrc%5Etfw">October 29, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഇതിനിടെ, ഫ്രാന്&#x200d;സിന്റെ ഡിജിറ്റല്&#x200d; മേഖലയുടെ സെക്രട്ടറിയായ സെഡ്രിക്കോയും മഹാതിര്&#x200d; മുഹമ്മദിന്റെ ട്വിറ്റര്&#x200d; അക്കൗണ്ട് സസ്പെന്&#x200d;ഡ് ചെയ്യണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തി. അല്ലാത്തപക്ഷം ട്വിറ്റര്&#x200d; അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനുമായി ബന്ധപ്പെട്ട കാര്&#x200d;ട്ടൂണ്&#x200d; ക്ലാസ് റൂമില്&#x200d; കാണിച്ചതിന് ചരിത്രാധ്യാപകന്&#x200d; കൊല്ലപ്പെട്ടതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d; കടുത്ത വിമര്&#x200d;ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഫ്രാന്&#x200d;സില്&#x200d; ഇരു വിഭാഗങ്ങള്&#x200d; തമ്മില്&#x200d; പ്രകോപന പരാമര്&#x200d;ശങ്ങളും അക്രമണങ്ങളും തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/twitter-deletes-ex-malaysian-pms-tweet-for-glorifying-attack-in-france.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്‌ലാം വിരുദ്ധത: ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/aimplb-appeals-to-muslims-to-boycott-french-products.html</link>
					<comments>https://www.chandrikadaily.com/aimplb-appeals-to-muslims-to-boycott-french-products.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 30 Oct 2020 06:21:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[france]]></category>
		<category><![CDATA[france and arab world]]></category>
		<category><![CDATA[french product]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165095</guid>

					<description><![CDATA[നേരത്തെ, നിരവധി മുസ്‌ലിം രാഷ്ട്രങ്ങള്&#x200d; ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രസിഡണ്ട് ഇമ്മാനുവല്&#x200d; മക്രോണിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനയില്&#x200d; പ്രതിഷേധിച്ച ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്&#x200d;ഡ്. ബോര്&#x200d;ഡ് സെക്രട്ടറിയും സോഷ്യല്&#x200d; മീഡിയ ഡസ്‌ക് സെക്രട്ടറിയുമായ മൗലാനാ മുഹമ്മദ് ഉംറൈന്&#x200d; മഹ്ഫൂസ് റഹ്മാനിയുടേതാണ് ആഹ്വാനം. നേരത്തെ, നിരവധി മുസ്‌ലിം രാഷ്ട്രങ്ങള്&#x200d; ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.</p>
<p>ഭോപ്പാലിലെ ഇഖ്ബാല്&#x200d; മൈതാനിയില്&#x200d; മക്രോണിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നു. മുസ്‌ലിം വിരുദ്ധ പ്രസ്താവനയില്&#x200d; ഫ്രഞ്ച് അംബാസഡറെ വിളിച്ചു വരുത്തി ഇന്ത്യ വിശദീകരണം ചോദിക്കണമെന്ന് പ്രതിഷേധത്തെ അഭിസംബോധന ചെയ്യവെ കോണ്&#x200d;ഗ്രസ് എംഎല്&#x200d;എ ആരിഫ് മസൂദ് ആവശ്യപ്പെട്ടു. മുഹമ്മദ് നബിയുടെ അധിക്ഷേപകരമായ കാര്&#x200d;ട്ടൂണെ പിന്തുണച്ച മക്രോണ്&#x200d; മുസ്‌ലിം വികാരത്തെ മുറിപ്പെടുത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.</p>
<p>മുഹമ്മദ് നബിയുടെ അധിക്ഷേപകരമായ കാര്&#x200d;ട്ടൂണ്&#x200d; ക്ലാസ് റൂമില്&#x200d; പ്രദര്&#x200d;ശിപ്പിച്ച സ്‌കൂള്&#x200d; അധ്യാപകനെ ഒക്ടോബറില്&#x200d; കഴുത്തറുത്തു കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങള്&#x200d; ഉണ്ടായത്. സംഭവത്തിന് പിന്നാലെ കൃത്യത്തിന് ഇസ്‌ലാമിനെ കുറ്റപ്പെടുത്തുന്ന രീതിയില്&#x200d; സംസാരിച്ച മക്രോണിന്റെ നടപടിയാണ് പ്രതിഷേധങ്ങള്&#x200d;ക്ക് വഴി വച്ചത്.</p>
<p>സൗദി, ഖത്തര്&#x200d;, കുവൈത്ത്, തുര്&#x200d;ക്കി, പാകിസ്താന്&#x200d; തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങള്&#x200d; മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. മധ്യേഷ്യയിലെ സൂപ്പര്&#x200d; മാര്&#x200d;ക്കറ്റുകളില്&#x200d; മിക്കതിലും ഫ്രഞ്ച് ഉത്പന്ന ബഹിഷ്‌കരണം തുടരുകയാണ്. ബഹിഷ്‌കരണം നിര്&#x200d;ത്തണമെന്ന ഫ്രഞ്ച് വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്&#x200d;ത്ഥന മുസ്‌ലിം രാഷ്ട്രങ്ങള്&#x200d; ചെവിക്കൊണ്ടിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aimplb-appeals-to-muslims-to-boycott-french-products.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീകരതയെ ഇസ്‌ലാമുമായി ബന്ധിപ്പിക്കേണ്ട; ഫ്രാന്&#x200d;സിനെതിരെ സൗദി</title>
		<link>https://www.chandrikadaily.com/saudi-arabia-condemns-prophet-cartoons-rejects-attempts-linking-islam-to-terrorism.html</link>
					<comments>https://www.chandrikadaily.com/saudi-arabia-condemns-prophet-cartoons-rejects-attempts-linking-islam-to-terrorism.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 27 Oct 2020 08:17:39 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[Macron]]></category>
		<category><![CDATA[saudi-france]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164503</guid>

					<description><![CDATA[കാര്&#x200d;ട്ടൂണുകള്&#x200d; സ്‌കൂളില്&#x200d; കാണിച്ചതിന്റെ പേരില്&#x200d; ഫ്രാന്&#x200d;സില്&#x200d; കഴിഞ്ഞയാഴ്ച അധ്യാപകന്&#x200d; കൊല്ലപ്പെട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>റിയാദ്: പ്രവാചകന്&#x200d; മുഹമ്മദ് നബിയെ അധിക്ഷേപിച്ചു കൊണ്ടുള്ള കാര്&#x200d;ട്ടൂണുകളെ അപലപടിച്ച് സൗദി അറേബ്യ. ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്&#x200d; ശരിയല്ലെന്നും സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്&#x200d; വ്യക്തമാക്കി. പ്രവാചക കാര്&#x200d;ട്ടൂണുകള്&#x200d; പുനഃപ്രസിദ്ധീകരിക്കാനുള്ള ഫ്രഞ്ച് സര്&#x200d;ക്കാര്&#x200d; തീരുമാനത്തിന് പിന്നാലെയാണ് സൗദി വിഷയത്തില്&#x200d; നിലപാട് വ്യക്തമാക്കിയത്.</p>
<p>&#8216;ഇസ്‌ലാമിനെ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ഏതു ശ്രമങ്ങളെയും സൗതി അപലപിക്കുന്നു. മുഹമ്മദ് നബിയെ അധിക്ഷേപകരമായി ചിത്രീകരിച്ച കാര്&#x200d;ട്ടൂണുകളെയും അപലപിക്കുന്നു&#8217; &#8211; പ്രസ്താവനയില്&#x200d; സൗദി വ്യക്തമാക്കി.</p>
<p>കാര്&#x200d;ട്ടൂണുകള്&#x200d; സ്‌കൂളില്&#x200d; കാണിച്ചതിന്റെ പേരില്&#x200d; ഫ്രാന്&#x200d;സില്&#x200d; കഴിഞ്ഞയാഴ്ച അധ്യാപകന്&#x200d; കൊല്ലപ്പെട്ടിരുന്നു. കൊലപാതകം ഇസ്‌ലാമിക ഭീകരവാദമാണ് എന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്&#x200d; മക്രോണ്&#x200d; വിശേഷിപ്പിച്ചിരുന്നു. ഇന്നലെ അറബിയില്&#x200d; പോസ്റ്റ് ചെയ്ത ട്വീറ്റില്&#x200d; ഇതിനു മുമ്പില്&#x200d; കീഴടങ്ങില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.</p>
<p>എന്നാല്&#x200d; ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം അലയടിക്കുകയാണ്. കുവൈത്ത്, ജോര്&#x200d;ദാന്&#x200d;, തുര്&#x200d;ക്കി, ഖത്തര്&#x200d; തുടങ്ങിയ നിരവധി രാഷ്ട്രങ്ങള്&#x200d; ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യേഷ്യയിലെ മിക്ക സൂപ്പര്&#x200d;മാര്&#x200d;ക്കറ്റുകളിലും ഫ്രഞ്ച് ഉത്പന്നങ്ങളുടെ റാക്കുകള്&#x200d; കാലിയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ബഹിഷ്‌കരണം നിര്&#x200d;ത്തണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം അഭ്യര്&#x200d;ത്ഥിച്ചിട്ടുണ്ട്. ഇതിനായുള്ള അനുനയ ശ്രമങ്ങള്&#x200d; തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-arabia-condemns-prophet-cartoons-rejects-attempts-linking-islam-to-terrorism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉല്&#x200d;പ്പന്ന ബഹിഷ്‌കരണത്തില്&#x200d; ഞെട്ടി ഫ്രാന്&#x200d;സ്; അറബ് രാജ്യങ്ങളുമായി അനുനയത്തിന് ശ്രമം</title>
		<link>https://www.chandrikadaily.com/france-urges-middle-east-to-stop-boycott-of-french-products.html</link>
					<comments>https://www.chandrikadaily.com/france-urges-middle-east-to-stop-boycott-of-french-products.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 26 Oct 2020 14:28:46 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[FRANCE ARAB WORLD]]></category>
		<category><![CDATA[Macron]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164357</guid>

					<description><![CDATA[മധ്യേഷ്യയിലെ മിക്ക സൂപ്പര്&#x200d;മാര്&#x200d;ക്കറ്റുകളിലെ ഷെല്&#x200d;ഫുകളിലും സ്വന്തം ചരക്കുകള്&#x200d; ഇല്ലാതായതോടെ അനുനയ ശ്രമങ്ങളുമായി ഫ്രാന്&#x200d;സ് രംഗത്തെത്തി.]]></description>
										<content:encoded><![CDATA[<p>പാരിസ്: ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കാനുള്ള അറബ് ലോകത്തിന്റെ തീരുമാനത്തില്&#x200d; ഞെട്ടി ഫ്രാന്&#x200d;സ്. മധ്യേഷ്യയിലെ മിക്ക സൂപ്പര്&#x200d;മാര്&#x200d;ക്കറ്റുകളിലെ ഷെല്&#x200d;ഫുകളിലും സ്വന്തം ചരക്കുകള്&#x200d; ഇല്ലാതായതോടെ അനുനയ ശ്രമങ്ങളുമായി ഫ്രാന്&#x200d;സ് രംഗത്തെത്തി.</p>
<p>മത-ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഫ്രാന്&#x200d;സിന്റെ നിലപാടിനെ വളച്ചൊടിക്കുന്നതാണ് നിലവിലെ ബഹിഷ്‌കരണ ആഹ്വാനമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്&#x200d; പറഞ്ഞു. ബഹിഷ്‌കരണത്തിന് അടിസ്ഥാനമില്ലെന്നും ഇത് വേഗത്തില്&#x200d; നിര്&#x200d;ത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.</p>
<p>ഖത്തര്&#x200d;, കുവൈത്ത്, ജോര്&#x200d;ദാന്&#x200d;, സൗദി അറേബ്യ എന്നിവിടങ്ങളിലെ സൂപ്പര്&#x200d; മാര്&#x200d;ക്കറ്റുകളാണ് ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയത്. അറബ് ലോകത്ത് ബോയ്‌കോട്ട് ഫ്രഞ്ച് പ്രൊഡക്ട് എന്ന ഹാഷ് ടാഗ് ട്രന്റിംഗുമാണ്.</p>
<p>ഫ്രാന്&#x200d;സില്&#x200d; നിന്നെത്തുന്ന ഭക്ഷ്യസൗന്ദര്യ വര്&#x200d;ധക വസ്തുക്കള്&#x200d;ക്കാണ് കൂടുതല്&#x200d; തിരിച്ചടി നേരിട്ടത്. കുവൈത്തില്&#x200d; സര്&#x200d;ക്കാറേതര, കണ്&#x200d;സ്യൂമര്&#x200d; കോപറേറ്റീവ് സൊസൈറ്റി സര്&#x200d;ക്കുലര്&#x200d; വഴി ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിയുള്ളത്.</p>
<p>ഖത്തറില്&#x200d; പൊതുമേഖലാ ഹൈപ്പര്&#x200d;മാര്&#x200d;ക്കറ്റ് ശൃംഖലയായ അല്&#x200d;മീരയും സൂള്&#x200d; അല്&#x200d; ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; പിന്&#x200d;വലിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്&#x200d;-ഫ്രാന്&#x200d;സ് സാംസ്‌കാരിക വര്&#x200d;ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്&#x200d; മാറ്റിവെച്ചതായി ഖത്തര്&#x200d; സര്&#x200d;വ്വകലാശാല അറിയിച്ചു.</p>
<p>അതിനിടെ, തന്റെ പ്രസ്താവനയ്ക്ക് എതിരെ മുസ്‌ലിം ലോകത്ത് പ്രതിഷേധങ്ങള്&#x200d; കനക്കുന്നതിന് പിന്നാലെ പ്രതികരണവുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്&#x200d; മക്രോണ്&#x200d; രംഗത്തെത്തി. ഒരിക്കലും കീഴടങ്ങില്ല. സമാധാനത്തോടെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു എന്നാണ് മക്രോണ്&#x200d; അറബിയില്&#x200d; കുറിച്ചത്. ട്വിറ്ററിലാണ് ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രതികരണം.</p>
<p>അറബ് ലോകത്ത് ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d;ക്കെതിരെ ബഹിഷ്‌കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്&#x200d; രംഗത്തെത്തിയത്. &#8216;ഒരിക്കലും കീഴടങ്ങേണ്ട കാര്യമില്ല. സമാധാനം കൊണ്ട് എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു. വിദ്വേഷ പ്രസംഗത്തെ അനുവദിക്കില്ല. ബൗദ്ധികമായ സംവാദങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ അന്തസ്സിനും സാര്&#x200d;വലൗകിക മൂല്യങ്ങള്&#x200d;ക്കും ഒപ്പമാണ് നമ്മള്&#x200d; നില കൊള്ളുന്നത്&#8217; &#8211; എന്നാണ് മക്രോണ്&#x200d; ട്വീറ്റ് ചെയ്തത്.</p>
<p>കഴിഞ്ഞയാഴ്ച പ്രവാചകന്&#x200d; മുഹമ്മദ് നബിയുടെ കാര്&#x200d;ട്ടൂണ്&#x200d; പുനഃപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; അധ്യാപകന്&#x200d; കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്‌ലാം വിരുദ്ധ പരാമര്&#x200d;ശവുമായി മക്രോണ്&#x200d; രംഗത്തെത്തിയിരുന്നത്. കാര്&#x200d;ട്ടൂണുകള്&#x200d; ഉപേക്ഷിക്കില്ല എന്നും അധ്യാപകനെ ആദരിക്കുമെന്നും മക്രോണ്&#x200d; വ്യക്തമാക്കിയിരുന്നു. നമ്മുടെ ഭാവി ഇസ്‌ലാമിസ്റ്റുകള്&#x200d;ക്ക് വേണം എന്നതു കൊണ്ടാണ് അധ്യാപകന്&#x200d; കൊല്ലപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/france-urges-middle-east-to-stop-boycott-of-french-products.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഒരിക്കലും കീഴടങ്ങില്ല&#8217;: അറബിയില്&#x200d; ട്വീറ്റ് ചെയ്ത് മക്രോണ്&#x200d;- പ്രതിഷേധം കനക്കുന്നു</title>
		<link>https://www.chandrikadaily.com/macron-tweets-in-arabic-that-france-will-never-give-in.html</link>
					<comments>https://www.chandrikadaily.com/macron-tweets-in-arabic-that-france-will-never-give-in.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 26 Oct 2020 13:12:16 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[france]]></category>
		<category><![CDATA[Macron]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164345</guid>

					<description><![CDATA[അറബ് ലോകത്ത് ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d;ക്കെതിരെ ബഹിഷ്‌കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്&#x200d; രംഗത്തെത്തിയത്.]]></description>
										<content:encoded><![CDATA[<p>പാരിസ്: തന്റെ പ്രസ്താവനയ്ക്ക് എതിരെ മുസ്‌ലിം ലോകത്ത് പ്രതിഷേധങ്ങള്&#x200d; കനക്കുന്നതിന് പിന്നാലെ പ്രതികരണവുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്&#x200d; മക്രോണ്&#x200d;. ഒരിക്കലും കീഴടങ്ങില്ല. സമാധാനത്തോടെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു എന്നാണ് മക്രോണ്&#x200d; അറബിയില്&#x200d; കുറിച്ചത്. ട്വിറ്ററിലാണ് ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രതികരണം.</p>
<p>അറബ് ലോകത്ത് ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d;ക്കെതിരെ ബഹിഷ്‌കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്&#x200d; രംഗത്തെത്തിയത്. &#8216;ഒരിക്കലും കീഴടങ്ങേണ്ട കാര്യമില്ല. സമാധാനം കൊണ്ട് എല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും ബഹുമാനിക്കുന്നു. വിദ്വേഷ പ്രസംഗത്തെ അനുവദിക്കില്ല. ബൗദ്ധികമായ സംവാദങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ അന്തസ്സിനും സാര്&#x200d;വലൗകിക മൂല്യങ്ങള്&#x200d;ക്കും ഒപ്പമാണ് നമ്മള്&#x200d; നില കൊള്ളുന്നത്&#8217; &#8211; എന്നാണ് മക്രോണ്&#x200d; ട്വീറ്റ് ചെയ്തത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="ar" dir="rtl">لا شيئ يجعلنا نتراجع، أبداً. <br />نحترم كل أوجه الاختلاف بروح السلام. لا نقبل أبداً خطاب الحقد وندافع عن النقاش العقلاني. سنقف دوماً إلى جانب كرامة الإنسان والقيم العالمية.</p>
<p>&mdash; Emmanuel Macron (@EmmanuelMacron) <a href="https://twitter.com/EmmanuelMacron/status/1320420864526065665?ref_src=twsrc%5Etfw">October 25, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കഴിഞ്ഞയാഴ്ച പ്രവാചകന്&#x200d; മുഹമ്മദ് നബിയുടെ കാര്&#x200d;ട്ടൂണ്&#x200d; പുനഃപ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; അധ്യാപകന്&#x200d; കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്‌ലാം വിരുദ്ധ പരാമര്&#x200d;ശവുമായി മക്രോണ്&#x200d; രംഗത്തെത്തിയിരുന്നത്. കാര്&#x200d;ട്ടൂണുകള്&#x200d; ഉപേക്ഷിക്കില്ല എന്നും അധ്യാപകനെ ആദരിക്കുമെന്നും മക്രോണ്&#x200d; വ്യക്തമാക്കിയിരുന്നു. നമ്മുടെ ഭാവി ഇസ്‌ലാമിസ്റ്റുകള്&#x200d;ക്ക് വേണം എന്നതു കൊണ്ടാണ് അധ്യാപകന്&#x200d; കൊല്ലപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.</p>
<p>ഇസ്‌ലാംഭീതി നിറഞ്ഞ മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ വന്&#x200d; പ്രതിഷേധമാണ് അറബ് ലോകത്ത് ഉണ്ടായിരുന്നത്. തുര്&#x200d;ക്കി അവരുടെ അഭിഭാഷകനെ പാരിസില്&#x200d; നിന്ന് തിരിച്ചുവിളിച്ചിരുന്നു. കുവൈത്ത്, ഖത്തര്&#x200d;, സൗദി എന്നിവിടങ്ങളില്&#x200d; ഫ്രഞ്ച് ഉല്&#x200d;പ്പനങ്ങളുടെ ബഹിഷ്‌കരണവും ആരംഭിച്ചിരുന്നു. മധ്യേഷ്യയിലെ മിക്ക സൂപ്പര്&#x200d; മാര്&#x200d;ക്കറ്റുകളിലും ഇപ്പോള്&#x200d; ഫ്രഞ്ച് ചരക്കുകള്&#x200d; ലഭ്യമല്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/macron-tweets-in-arabic-that-france-will-never-give-in.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മക്രോണിന്റെ മുസ്‌ലിം വിരുദ്ധ പരാമര്&#x200d;ശം; സൂപ്പര്&#x200d; മാര്&#x200d;ക്കറ്റുകളില്&#x200d; ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d; കാലി, ട്രന്&#x200d;ഡിങായി ബോയ്‌കോട്ട് ഹാഷ് ടാഗ്- ഞെട്ടി ഫ്രാന്&#x200d;സ്</title>
		<link>https://www.chandrikadaily.com/remove-french-products-in-boycott-over-alleged-cartoon.html</link>
					<comments>https://www.chandrikadaily.com/remove-french-products-in-boycott-over-alleged-cartoon.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 26 Oct 2020 07:33:40 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arab World]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[france]]></category>
		<category><![CDATA[FRECH BOYCOTT]]></category>
		<category><![CDATA[immanuel macrone]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164262</guid>

					<description><![CDATA[കുവൈത്തും ഖത്തറും ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തുര്&#x200d;ക്കി തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>കുവൈത്ത് സിറ്റി: ഇസ്‌ലാമിനെതിരെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d; നടത്തിയ വിവാദ പ്രസ്താവനയില്&#x200d; അറബ് ലോകത്ത് പ്രതിഷേധം രൂക്ഷം. ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിച്ചാണ് അറബ് ജനത പ്രസ്താവനയോട് പ്രതികരിക്കുന്നത്. കുവൈത്തും ഖത്തറും ഉല്&#x200d;പ്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തുര്&#x200d;ക്കി തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്.</p>
<p><strong>കുവൈത്തില്&#x200d; സംഘടിത ബഹിഷ്‌കരണം</strong></p>
<p>കുവൈത്തിലെ മിക്ക സൂപ്പര്&#x200d;മാര്&#x200d;ക്കറ്റുകളില്&#x200d; നിന്നും ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d; നീക്കിക്കഴിഞ്ഞു. ഫ്രാന്&#x200d;സില്&#x200d; നിന്നെത്തുന്ന ഭക്ഷ്യ-സൗന്ദര്യ വര്&#x200d;ധക വസ്തുക്കള്&#x200d;ക്കാണ് കൂടുതല്&#x200d; തിരിച്ചടി നേരിട്ടത്. കുവൈത്തില്&#x200d; സര്&#x200d;ക്കാറേതര, കണ്&#x200d;സ്യൂമര്&#x200d; കോപറേറ്റീവ് സൊസൈറ്റി സര്&#x200d;ക്കുലര്&#x200d; വഴി ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിയുള്ളത്.</p>
<p><img loading="lazy" class="alignnone size-full wp-image-164264" src="https://www.chandrikadaily.com/wp-content/uploads/2020/10/frace-2.jpg" alt="" width="900" height="1600" /></p>
<p><strong><em>ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d; നീക്കിയ കുവൈത്തിലെ സൂപ്പര്&#x200d;മാര്&#x200d;ക്കറ്റ്‌</em></strong></p>
<p>എല്ലാ സൂപ്പര്&#x200d; മാര്&#x200d;ക്കറ്റുകളില്&#x200d; നിന്നും ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; പിന്&#x200d;വലിക്കപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്&#x200d;ട്ട് ചെയ്തു. പ്രവാചകന്&#x200d; മുഹമ്മദ് നബിക്കു നേരെയുള്ള തുടര്&#x200d;ച്ചയായ അപമാനത്തിന് പ്രതിഷേധമായാണ് തങ്ങളുടെ നടപടിയെന്ന് കൂട്ടായ്മയുടെ േേമധാവി ഫഹദ് അല്&#x200d; കിഷ്തി റോയിട്ടേഴ്‌സിനോട് പറഞ്ഞു.</p>
<p>കുവൈത്തില്&#x200d; സെന്&#x200d;ട്രല്&#x200d; സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കുകള്&#x200d; പ്രകാരം 2019ല്&#x200d; മാത്രം 834.70 ദശലക്ഷം ഡോളറിന്റെ ചരക്കുകളാണ് കുവൈത്ത് ഫ്രാന്&#x200d;സില്&#x200d; നിന്ന് ഇറക്കുമതി ചെയ്തത്.</p>
<p><strong>ഖത്തറില്&#x200d; ഫ്രഞ്ച് വിരുദ്ധ നീക്കം സജീവം</strong></p>
<p>ഖത്തറിലും പ്രതിഷേധ നടപടികള്&#x200d; ശക്തമാവുകയാണ്. ഖത്തര്&#x200d; സര്&#x200d;ക്കാറിന് കീഴിലെ സ്ഥാപനങ്ങളാണ് നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ഖത്തര്&#x200d; ഫ്രാന്&#x200d;സ് സാംസ്‌കാരിക വര്&#x200d;ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്&#x200d; മാറ്റിവെച്ചതായി ഖത്തര്&#x200d; സര്&#x200d;വ്വകലാശാല അറിയിച്ചു. പൊതുമേഖലാ ഹൈപ്പര്&#x200d;മാര്&#x200d;ക്കറ്റ് ശൃംഖലയായ അല്&#x200d;മീരയും സൂള്&#x200d; അല്&#x200d; ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; പിന്&#x200d;വലിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone wp-image-164263" src="https://www.chandrikadaily.com/wp-content/uploads/2020/10/frace-1.jpg" alt="" width="934" height="684" /></p>
<p>ഇസ്‌ലാമിനേയും അതിന്റെ ചിഹ്നങ്ങളേയും അവമതിക്കുന്ന ഫ്രാന്&#x200d;സിന്റെ നിലപാടില്&#x200d; പ്രതിഷേധിച്ചാണ് ഫ്രഞ്ച് സാംസ്‌കാരിക ആഴ്ച എന്ന പരിപാടി മാറ്റിവെച്ചതെന്ന് ഖത്തര്&#x200d; സര്&#x200d;വ്വകലാശാല വിശദീകരിച്ചു. മതങ്ങളേയും പാരമ്പര്യത്തേയും സംസ്‌കാരത്തേയും ബഹുമാനിക്കുന്നതിനാല്&#x200d; ഫ്രഞ്ച് ഉത്പന്നങ്ങള്&#x200d; മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പിന്&#x200d;വലിക്കുന്നുവെന്നാണ് അല്&#x200d;മീരയുടെ വിശദീകരണം.</p>
<p><strong>സൗദിയില്&#x200d; ബോയ്‌കോട്ട് ഹാഷ്ടാഗ്</strong></p>
<p>സൗദിയില്&#x200d; ഫ്രഞ്ച് ഉല്&#x200d;പ്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് ട്രന്&#x200d;ഡിങാണ്. ഫ്രഞ്ച് സൂപ്പര്&#x200d;മാര്&#x200d;ക്കറ്റ് ശൃംഖലയായ കാരെഫോറിനെ ബഹിഷ്‌കരിക്കണമെന്നും ഇവര്&#x200d; ആവശ്യപ്പെടുന്നു. തുര്&#x200d;ക്കിയും ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു. തുര്&#x200d;ക്കി തങ്ങളുടെ അംബാസഡറെ ഫ്രാന്&#x200d;സില്&#x200d; നിന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്. മുസ്‌ലിംകള്&#x200d;ക്കെതിരെയുള്ള മനോഭാവത്തില്&#x200d; ഇമ്മാനുവല്&#x200d; മക്രോണ് മാനസിക ചികിത്സ വേണമെന്നാണ് തുര്&#x200d;ക്കി പ്രസിഡണ്ട് റജബ് എര്&#x200d;ദോഗന്&#x200d; പറഞ്ഞത്.</p>
<p>https://twitter.com/ADerErste/status/1320512710828789761?s=20</p>
<p><strong>ഞെട്ടിച്ച് പോഗ്ബയുടെ രാജി</strong></p>
<p>മക്രോണിന്റെ പ്രസ്താവനയില്&#x200d; പ്രതിഷേധിച്ച് സൂപ്പര്&#x200d; താരം പോള്&#x200d; പോഗ്ബ ഫ്രഞ്ച് ദേശീയ ടീമില്&#x200d; നിന്ന് രാജിവച്ചത് വന്&#x200d; വാര്&#x200d;ത്തയായി. പ്രവാചകനെ കുറിച്ച് മോശം കാര്&#x200d;ട്ടൂണ്&#x200d; പ്രസിദ്ധീകരിച്ച അധ്യാപകനെ ആദരിക്കാനുള്ള ഫ്രഞ്ച് സര്&#x200d;ക്കാര്&#x200d; തീരുമാനവും പോഗ്ബയുടെ രാജിയിലേക്ക് വഴി വച്ചതായി ദ സണ്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>വിഷയത്തില്&#x200d; ഫ്രഞ്ച് ഫുട്‌ബോള്&#x200d; അസോസിയേഷന്&#x200d; പ്രതികരിച്ചിട്ടില്ല. മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ രാജ്യവ്യാപകമായ വിമര്&#x200d;ശം ഉയരുന്നതിനിടെയാണ് ലോകകപ്പ് ഹീറോയായ 27കാരന്&#x200d; ഇനി ഫ്രാന്&#x200d;സിനു വേണ്ടി ബൂട്ടു കെട്ടില്ല എന്ന് തീരുമാനിക്കുന്നത്. 2013ലാണ് പോഗ്ബ ഫ്രാന്&#x200d;സിനായി അരങ്ങേറിയത്. 2018ലെ റഷ്യന്&#x200d; ലോകകപ്പ് വിജയത്തില്&#x200d; നിര്&#x200d;ണായക പങ്കാണ് മിഡ്ഫീല്&#x200d;ഡര്&#x200d; വഹിച്ചത്. ഫൈനലില്&#x200d; ക്രൊയേഷ്യയ്‌ക്കെതിരെ വിജയ ഗോള്&#x200d; നേടിയതും പോഗ്ബയാണ്.</p>
<p><img loading="lazy" class="alignnone wp-image-164256" src="https://www.chandrikadaily.com/wp-content/uploads/2020/10/paugba-1-1.jpg" alt="" width="929" height="620" /></p>
<p><strong><em>പോള്&#x200d; പോഗ്ബ</em></strong></p>
<p>അന്താരാഷ്ട്ര തലത്തില്&#x200d; 2013ലെ ഫിഫ അണ്ടര്&#x200d; 20 ലോകകപ്പില്&#x200d; നായകനായിരുന്നു പോഗ്ബ. ടൂര്&#x200d;ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന്&#x200d; ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014ലെ ലോകകപ്പില്&#x200d; ഏറ്റവും മികച്ച യുവതാരമായി. ഫൈനലില്&#x200d; ക്രൊയേഷ്യയ്‌ക്കെതിരെ വിജയ ഗോള്&#x200d; നേടിയതോടെ ഫ്രാന്&#x200d;സിലെ ഹീറോ ആയി പോഗ്ബ മാറുകയും ചെയ്തു.</p>
<p><strong>മക്രോണിന്റെ ഇസ്‌ലാം വിരുദ്ധത</strong></p>
<p>പ്രവാചകന്&#x200d; മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് മക്രോണ്&#x200d; വിവാദമായ പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയിരുന്നത്. നേരത്തെ, പ്രവാചകന്റെ കാര്&#x200d;ട്ടൂണ്&#x200d; പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; സാമുവല്&#x200d; പാറ്റി എന്ന അധ്യാപകന്&#x200d; കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൊത്തം മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് മക്രോണ്&#x200d; പ്രസ്താവന നടത്തിയിരുന്നത്.</p>
<p>ലോകത്തുടനീളം ഇസ്‌ലാം പ്രതിസന്ധി നേരിടുകയാണ് എന്ന് നേരത്തെ മക്രോണ്&#x200d; പറഞ്ഞിരുന്നു. &#8216;ഇസ്‌ലാമിക വിഘടനവാദ&#8217;ത്തിനെതിരെ ഫ്രാന്&#x200d;സ് പൊരുതും. ഇതിനെതിരെ നിയമം കൊണ്ടുവരാന്&#x200d; സര്&#x200d;ക്കാര്&#x200d; ആലോചിക്കുന്നുണ്ട്. ഡിസംബറില്&#x200d; ഇതിന്റെ കരട് പുറത്തുവിടും. ഫ്രാന്&#x200d;സിലെ മതേതരത്വം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്രാന്&#x200d;സിലെ ഇസ്‌ലാമിനെ വിദേശ സ്വാധീനത്തില്&#x200d; നിന്ന് മോചിതമാക്കുകയും വേണം&#8217; &#8211; എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്&#x200d;.</p>
<p><img loading="lazy" class="alignnone wp-image-158355" src="https://www.chandrikadaily.com/wp-content/uploads/2020/10/macrone.jpg" alt="" width="940" height="627" /></p>
<p><strong><em>ഇമ്മാനുവല്&#x200d; മക്രോണ്&#x200d;</em></strong></p>
<p>പാശ്ചാത്യ രാഷ്ട്രങ്ങളില്&#x200d; ഏറ്റവും കൂടുതല്&#x200d; മുസ്‌ലിംകള്&#x200d; വസിക്കുന്ന രാഷ്ട്രമാണ് ഫ്രാന്&#x200d;സ്. പ്രധാനമായും പടിഞ്ഞാറന്&#x200d; ആഫ്രിക്കന്&#x200d; രാഷ്ട്രങ്ങളില്&#x200d; നിന്ന് കുടിയേറിയവരാണ് രാജ്യത്തുള്ളത്. 2017 ലെ പ്യൂ റിസര്&#x200d;ച്ചിന്റെ കണക്കു പ്രകാരം 57.60 ലക്ഷമാണ് രാജ്യത്തെ മുസ്‌ലിംകള്&#x200d;. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 8.8 ശതമാനം വരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/remove-french-products-in-boycott-over-alleged-cartoon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്‌ലാം കടന്നു പോകുന്നത് പ്രതിസന്ധിയിലൂടെ; വിവാദ പ്രസ്താവനയുമായി മാക്രോണ്&#x200d;</title>
		<link>https://www.chandrikadaily.com/macron-outlines-plan-to-fight-islamist-separatism-in-france.html</link>
					<comments>https://www.chandrikadaily.com/macron-outlines-plan-to-fight-islamist-separatism-in-france.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 02 Oct 2020 12:00:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[islam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158351</guid>

					<description><![CDATA[ഇസ്‌ലാമിക വിഘടനവാദ'ത്തിനെതിരെ ഫ്രാന്&#x200d;സ് പൊരുതും. ഇതിനെതിരെ നിയമം കൊണ്ടുവരാന്&#x200d; സര്&#x200d;ക്കാര്&#x200d; ആലോചിക്കുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>പാരിസ്: ഇസ്‌ലാമോഫോബിയ നിറഞ്ഞ പ്രസ്താവനയുമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്&#x200d; മാക്രോണ്&#x200d;. ലോകത്തുടനീളം ഇസ്‌ലാം മതം പ്രതിസന്ധി നേരിടുകയാണ് എന്നാണ് മാക്രോണിന്റെ പ്രസ്താവന. ഫ്രാന്&#x200d;സിലെ ഇസ്‌ലാമിക തീവ്രവാദം എന്ന വിഷയത്തില്&#x200d; സംസാരിക്കുകയായിരുന്നു ഫ്രഞ്ച് പ്രധാനമന്ത്രി.</p>
<p>&#8216;ഇസ്‌ലാമിക വിഘടനവാദ&#8217;ത്തിനെതിരെ ഫ്രാന്&#x200d;സ് പൊരുതും. ഇതിനെതിരെ നിയമം കൊണ്ടുവരാന്&#x200d; സര്&#x200d;ക്കാര്&#x200d; ആലോചിക്കുന്നുണ്ട്. ഡിസംബറില്&#x200d; ഇതിന്റെ കരട് പുറത്തുവിടും. ഫ്രാന്&#x200d;സിലെ മതേതരത്വം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്രാന്&#x200d;സിലെ ഇസ്‌ലാമിനെ വിദേശ സ്വാധീനത്തില്&#x200d; നിന്ന് മോചിതമാക്കുകയും വേണം- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഒരു മതേതര രാജ്യം എന്ന നിലയുള്ള മൂല്യങ്ങള്&#x200d; പ്രതിഫലിക്കുന്നതായും സര്&#x200d;ക്കാര്&#x200d; കൊണ്ടുവരുന്ന നിയമം. ഫ്രാന്&#x200d;സിനെ ഒന്നിച്ചു നിര്&#x200d;ത്തുന്നതു പോലും മതേതരത്വമാണ്. തീവ്രവാദികള്&#x200d; മുമ്പില്&#x200d; വയ്ക്കുന്ന കെണിയില്&#x200d; നമ്മള്&#x200d; വീഴില്ല. ഫ്രാന്&#x200d;സിലെ മുസ്‌ലിംകളെ കളങ്കപ്പെടുത്താനാണ് തീവ്രവാദികളുടെ ശ്രമം- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പാശ്ചാത്യ രാഷ്ട്രങ്ങളില്&#x200d; ഏറ്റവും കൂടുതല്&#x200d; മുസ്‌ലിംകള്&#x200d; വസിക്കുന്ന രാഷ്ട്രമാണ് ഫ്രാന്&#x200d;സ്. പ്രധാനമായും പടിഞ്ഞാറന്&#x200d; ആഫ്രിക്കന്&#x200d; രാഷ്ട്രങ്ങളില്&#x200d; നിന്ന് കുടിയേറിയവരാണ് രാജ്യത്തുള്ളത്. 2017 ലെ പ്യൂ റിസര്&#x200d;ച്ചിന്റെ കണക്കു പ്രകാരം 57.60 ലക്ഷമാണ് രാജ്യത്തെ മുസ്‌ലിംകള്&#x200d;. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 8.8 ശതമാനം വരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/macron-outlines-plan-to-fight-islamist-separatism-in-france.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ വാര്&#x200d;ത്തക്കെതിരെ നിയമവുമായി മക്രോണ്&#x200d;</title>
		<link>https://www.chandrikadaily.com/french-president-emmanuel-macron-announces-bill-to-combat-fake-news.html</link>
					<comments>https://www.chandrikadaily.com/french-president-emmanuel-macron-announces-bill-to-combat-fake-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 04 Jan 2018 18:39:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Emmanuel Macron]]></category>
		<category><![CDATA[france]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63133</guid>

					<description><![CDATA[&#160; പാരിസ്: വ്യാജ വാര്&#x200d;ത്തകളെ നിയമം മൂലം നേരിടാന്&#x200d; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മക്രോണ്&#x200d; നടപടി തുടങ്ങി. ഇതുസംബന്ധിച്ച ബില്&#x200d; പാര്&#x200d;ലമെന്റില്&#x200d; വൈകാതെ അവതരിപ്പിക്കും. സോഷ്യല്&#x200d; മീഡിയകളില്&#x200d; പ്രചരിക്കുന്ന പല വിവരങ്ങള്&#x200d;ക്കും നിയന്ത്രണമേര്&#x200d;പ്പെടുത്തുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ നേതാക്കള്&#x200d;, പ്രമുഖ വ്യക്തികള്&#x200d;, മാധ്യമപ്രവര്&#x200d;ത്തകര്&#x200d; തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവരുടെ പ്രതിച്ഛായ നശിപ്പിക്കുന്നതിന് സോഷ്യല്&#x200d; മീഡിയകളിലൂടെ കളവുകള്&#x200d; പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്ന് മക്രോണ്&#x200d; പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ഭീഷണി നേരിടുകയാണെന്നും അദ്ദേഹം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പാരിസ്: വ്യാജ വാര്&#x200d;ത്തകളെ നിയമം മൂലം നേരിടാന്&#x200d; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മക്രോണ്&#x200d; നടപടി തുടങ്ങി. ഇതുസംബന്ധിച്ച ബില്&#x200d; പാര്&#x200d;ലമെന്റില്&#x200d; വൈകാതെ അവതരിപ്പിക്കും. സോഷ്യല്&#x200d; മീഡിയകളില്&#x200d; പ്രചരിക്കുന്ന പല വിവരങ്ങള്&#x200d;ക്കും നിയന്ത്രണമേര്&#x200d;പ്പെടുത്തുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.</p>
<p>രാഷ്ട്രീയ നേതാക്കള്&#x200d;, പ്രമുഖ വ്യക്തികള്&#x200d;, മാധ്യമപ്രവര്&#x200d;ത്തകര്&#x200d; തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവരുടെ പ്രതിച്ഛായ നശിപ്പിക്കുന്നതിന് സോഷ്യല്&#x200d; മീഡിയകളിലൂടെ കളവുകള്&#x200d; പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്ന് മക്രോണ്&#x200d; പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ഭീഷണി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പുതിയ നിയമം പ്രാബല്യത്തില്&#x200d; വരുന്നതോടെ വ്യാജ വാര്&#x200d;ത്ത പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റ് തന്നെ ബ്ലോക്ക് ചെയ്യാന്&#x200d; ഫ്രഞ്ച് അധികാരികള്&#x200d;ക്ക് സാധിക്കും.</p>
<h1></h1>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/french-president-emmanuel-macron-announces-bill-to-combat-fake-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
