<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>employment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/employment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 10 May 2024 18:07:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>employment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംസ്ഥാന സര്&#x200d;ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ</title>
		<link>https://www.chandrikadaily.com/1the-state-governments-employment-guarantee-has-no-wage-structure-86-24-crore-dues-of-ayyangali-indentured-laborers.html</link>
					<comments>https://www.chandrikadaily.com/1the-state-governments-employment-guarantee-has-no-wage-structure-86-24-crore-dues-of-ayyangali-indentured-laborers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 10 May 2024 11:00:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[employment]]></category>
		<category><![CDATA[kerala governemnt]]></category>
		<category><![CDATA[structure]]></category>
		<category><![CDATA[wage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297314</guid>

					<description><![CDATA[2023-24 സാമ്പത്തിക വര്&#x200d;ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന സര്&#x200d;ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്&#x200d;ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്&#x200d;ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.</p>
<p>ഇതില്&#x200d; 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്&#x200d;നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്&#x200d;ക്കാര്&#x200d; മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; പരിധികളില്&#x200d; നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്&#x200d;ത്തിയായി 14 ദിവസത്തിനകം കൂലി നല്&#x200d;കണമെന്നാണ് വ്യവസ്ഥ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-state-governments-employment-guarantee-has-no-wage-structure-86-24-crore-dues-of-ayyangali-indentured-laborers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മക്കയിലും മദീനയിലും ഹൈപ്പർമാർക്കറ്റുകൾ ലുലു വരുന്നു, ആയിരത്തിലേറെ പേർക്ക് തൊഴിൽ</title>
		<link>https://www.chandrikadaily.com/lulu-hypermarkets-are-coming-in-makkah-and-madinah-employment-for-more-than-1000-people.html</link>
					<comments>https://www.chandrikadaily.com/lulu-hypermarkets-are-coming-in-makkah-and-madinah-employment-for-more-than-1000-people.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 02 Apr 2024 10:43:35 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[employment]]></category>
		<category><![CDATA[lulu hypermarket]]></category>
		<category><![CDATA[Makkah and Madinah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294332</guid>

					<description><![CDATA[മക്കയില്&#x200d; ഇന്നലെ നടന്ന പുതിയ പദ്ധതികളുടെ കരാര്&#x200d; ഒപ്പിടല്&#x200d; ചടങ്ങിനു ശേഷം ലുലു ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; എം.എ യൂസഫലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.]]></description>
										<content:encoded><![CDATA[<p>ജിദ്ദ: സൗദി അറേബ്യയില്&#x200d; ലുലു റീട്ടെയില്&#x200d; ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതിയ ഹൈപ്പര്&#x200d;മാര്&#x200d;ക്കറ്റുകള്&#x200d; ആരംഭിക്കുന്നു. മക്കയില്&#x200d; ഇന്നലെ നടന്ന പുതിയ പദ്ധതികളുടെ കരാര്&#x200d; ഒപ്പിടല്&#x200d; ചടങ്ങിനു ശേഷം ലുലു ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; എം.എ യൂസഫലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.</p>
<p>മക്ക ജബല്&#x200d; ഒമറിലെ സൂഖുല്&#x200d; ഖലീല്&#x200d;- 3 യിലാരംഭിക്കുന്ന സംരംഭം ജബല്&#x200d; ഒമര്&#x200d; ഡവലപ്‌മെന്റ് കമ്പനിയാണ് നിര്&#x200d;മാണം പൂര്&#x200d;ത്തീകരിക്കുക. മസ്ജിദുല്&#x200d; ഹറമില്&#x200d; നിന്ന് നടന്നെത്താവുന്ന അകലത്തിലാണ് ജബല്&#x200d; ഒമര്&#x200d;പദ്ധതിയുടെ ഭാഗമായി സാക്ഷാല്&#x200d;ക്കരിക്കപ്പെടുന്ന ലുലു ഹൈപ്പര്&#x200d;മാര്&#x200d;ക്കറ്റ്.</p>
<p>ജബല്&#x200d; ഒമര്&#x200d; ഡവലപ്‌മെന്റ് കമ്പനി സി.ഇ.ഒ ഖാലിദ് അല്&#x200d; അമൗദി, അല്&#x200d; മനാഖ അര്&#x200d;ബന്&#x200d; പ്രൊജക്ട് ഡവലപ്‌മെന്റ് കമ്പനി സിഇഒ എഞ്ചിനീയർ വലീദ് അഹമ്മദ് അൽ അഹ്മദി, ലുലു ഗ്രൂപ്പ് സൗദി ഡയരക്ടര്&#x200d; ഷഹീം മുഹമ്മദ് എന്നിവര്&#x200d; ലുലു ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; എം.എ. യൂസഫലിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നിര്&#x200d;ദിഷ്ട പദ്ധതികളുടെ സംയുക്ത കരാറില്&#x200d; ഒപ്പ് വെച്ചു.</p>
<p>ഏഴു ഘട്ടങ്ങളിലായി പ്രവര്&#x200d;ത്തനം പൂര്&#x200d;ത്തിയാക്കുന്ന ഇവിടെ നക്ഷത്രഹോട്ടലുകളും മികച്ച അപാര്&#x200d;ട്ടുമെന്റുകളും ഉയരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നെത്തുന്ന ദശലക്ഷക്കണക്കിന് തീര്&#x200d;ഥാടകരുടെ സൗകര്യം ലക്ഷ്യമാക്കിയുള്ള കൂറ്റന്&#x200d; പദ്ധതിയാണിത്.</p>
<p>മദീനയിലാരംഭിക്കുന്ന രണ്ടാമത്തെ പുതിയ ലുലു സംരംഭത്തിന് അല്&#x200d;മനാഖ അര്&#x200d;ബന്&#x200d; പ്രൊജക്ട് ഡവലപ്‌മെന്റ് കമ്പനിയാണ് നേതൃത്വം വഹിക്കുന്നത്. മദീനാ ലുലു 23,260 ചതുരശ്ര അടി വിസ്തൃതിയിലായിരിക്കും ഉയരുക.</p>
<p>റീട്ടെയിൽ വ്യവസായത്തിൽ മുൻനിരയിലുള്ള ലുലുവിൻ്റെ സാന്നിധ്യം ഇരട്ട പ്രൊജക്ടുകളായ മക്ക, മദീന ഷോപ്പിംഗ് പദ്ധതികൾ വന്&#x200d;വിജയമായിരിക്കുമെന്ന് ജബല്&#x200d; ഒമര്&#x200d;, അല്&#x200d;മനാഖ അര്&#x200d;ബന്&#x200d; എന്നീ കമ്പനികള്&#x200d; പ്രത്യാശ പ്രകടിപ്പിച്ചു.</p>
<p>പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതുതായി വരുന്ന റീട്ടെയിൽ പദ്ധതികൾ തനിക്ക് അതിയായ ചാരിതാര്&#x200d;ഥ്യം പകരുന്നുവെന്ന് അഭിപ്രായപ്പെട്ട എം.എ യൂസഫലി, തിരുഗേഹങ്ങളുടെ സേവകന്&#x200d; സല്&#x200d;മാന്&#x200d; രാജാവിനേയും കിരീടാവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; രാജകുമാരനേയും പൊതുവില്&#x200d; സൗദി ഭരണകൂടത്തേയും തന്റെ അളവറ്റ സംതൃപ്തിയും കൃതജ്ഞതയും അറിയിച്ചു.</p>
<p>&#8216;മക്കയിലേയും മദീനയിലേയും ലുലു ഹൈപ്പര്&#x200d;മാര്&#x200d;ക്കറ്റുകള്&#x200d; എന്ന തന്റെ ദീര്&#x200d;ഘകാലമോഹം പൂവണിഞ്ഞതില്&#x200d; അതിയായി സന്തോഷിക്കുന്നു. സൗദി പൗരന്മാര്&#x200d;ക്ക് കൂടുതല്&#x200d; തൊഴിലവസരങ്ങള്&#x200d; നല്&#x200d;കുകയും അത്യുന്നത നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവങ്ങള്&#x200d; ലോകത്തെമ്പാടു നിന്നും വിശുദ്ധനഗരങ്ങളിലെ പൗരന്മാര്&#x200d;ക്കും വിദേശികള്&#x200d;ക്കും പകര്&#x200d;ന്നുനല്&#x200d;കുകയും ചെയ്യുകയെന്നതാണ് ലുലു ലക്ഷ്യമിടുന്നതെന്നും യൂസഫലി പറഞ്ഞു”.</p>
<p>“സൗദി അറേബ്യയിൽ 100 ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. നിക്ഷേപകരംഗത്തെ ആത്മവിശ്വാസം വര്&#x200d;ധിപ്പിക്കുന്നതിലും സാമ്പത്തിക പുരോഗതി യാഥാര്&#x200d;ഥ്യമാക്കുന്നതിലും പ്രതിജ്ഞാബദ്ധതയോടെയുള്ള ദീര്&#x200d;ഘവീക്ഷണമാണ് ലുലു എക്കാലത്തും പുലര്&#x200d;ത്തിപ്പോരുന്നത്”, എം.എ യൂസഫലി വ്യക്തമാക്കി.</p>
<p>മക്ക സൂഖുൽ ഖലീലിലെ പദ്ധതിക്കു പുറമെ മക്ക കോമേഴ്സ്യൽ സെൻ്റർ ലുലു ഹൈപ്പർ മാർക്കറ്റ്, മദീന മസ്ജിദ് ഖുബ്ബ പദ്ധതിയുടെ ഭാഗമായുള്ള ഹൈപ്പർ മാർക്കറ്റും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് അറിയിച്ചു.</p>
<p>ലുലു ഗ്രൂപ്പ് ജിദ്ദ റീജ്യനല്&#x200d; ഡയരക്ടര്&#x200d; റഫീഖ് മുഹമ്മദലി, മറ്റ് ലുലു സാരഥികള്&#x200d; തുടങ്ങിയവരും കരാര്&#x200d; ഒപ്പിടല്&#x200d; ചടങ്ങില്&#x200d; പങ്കെടുത്തു.</p>
<p>സൗദിയിലെ വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിലായി 1,100 സൗദി വനിതകളുള്&#x200d;പ്പെടെ മൊത്തം 3,300 സൗദികളാണിപ്പോള്&#x200d; സേവനമനുഷ്ഠിക്കുന്നത്. പുതിയ ഈ രണ്ട് പദ്ധതികള്&#x200d; കൂടി യാഥാര്&#x200d;ഥ്യമാകുന്നതോടെ മലയാളികൾ ഉൾപ്പെടെ ആയിരത്തിലധികം പേർക്ക് തൊഴിൽ നൽകുമെന്നും ലുലു മേധാവികള്&#x200d; പ്രഖ്യാപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lulu-hypermarkets-are-coming-in-makkah-and-madinah-employment-for-more-than-1000-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുക്കാതെ റദ്ദായ എംപ്ലോയ്മെന്റ് കാർഡുകൾ സീനിയോറിറ്റി പുനസ്ഥാപിച്ച് പുതുക്കുന്നതിന് അവസരം</title>
		<link>https://www.chandrikadaily.com/renewal-employment.html</link>
					<comments>https://www.chandrikadaily.com/renewal-employment.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 03 Jan 2023 10:53:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[employment]]></category>
		<category><![CDATA[renewal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230613</guid>

					<description><![CDATA[അർഹതയുള്ളവർ ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.]]></description>
										<content:encoded><![CDATA[<p>സമയ പരിധിക്കുള്ളിൽ പുതുക്കാത്തതിനാൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിക്കാൻ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചു. 2000 ജനുവരി ഒന്നു മുതൽ 2022 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിച്ചു നൽകുന്നതിന് 2023 ജനുവരി 1 മുതൽ 2023 മാർച്ച് 31 വരെ സമയമനുവദിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുന്നതിന് എംപ്ലോയ്മെന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. അർഹതയുള്ളവർ ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/renewal-employment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റദ്ദായ എംപ്ലോയ്‌മെന്റ് കാര്&#x200d;ഡുകള്&#x200d;  പുതുക്കുന്നതിന് അവസരം</title>
		<link>https://www.chandrikadaily.com/employment-card.html</link>
					<comments>https://www.chandrikadaily.com/employment-card.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 23 Dec 2022 16:57:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[employment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228365</guid>

					<description><![CDATA[ഇക്കാര്യത്തില്&#x200d; തുടര്&#x200d; നടപടി സ്വീകരിക്കുന്നതിന് എംപ്ലോയ്‌മെന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി.]]></description>
										<content:encoded><![CDATA[<div dir="auto">തിരുവനന്തപുരം: സമയപരിധിക്കുള്ളില്&#x200d; പുതുക്കാത്തതിനാല്&#x200d; റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്&#x200d; പുതുക്കി സീനിയോറിറ്റി പുനസ്ഥാപിക്കാന്&#x200d; നടപടി. ഇത് സംബന്ധിച്ച ഉത്തരവ് തൊഴിലും നൈപുണ്യവും വകുപ്പ് പുറപ്പെടുവിച്ചു.</div>
<div dir="auto">2000 ജനുവരി ഒന്നു മുതല്&#x200d; 2022 ഒക്ടോബര്&#x200d; 31 വരെയുള്ള കാലയളവില്&#x200d; റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്&#x200d; പുതുക്കി സീനിയോറിറ്റി പുനസ്ഥാപിച്ചു നല്&#x200d;കുന്നതിന് ജനുവരി 1 മുതല്&#x200d; മാര്&#x200d;ച്ച് 31 വരെ സമയമനുവദിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇക്കാര്യത്തില്&#x200d; തുടര്&#x200d; നടപടി സ്വീകരിക്കുന്നതിന് എംപ്ലോയ്‌മെന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/employment-card.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എമ്മിന്റെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്&#x200d;</title>
		<link>https://www.chandrikadaily.com/sdcpms-employment-exchanges.html</link>
					<comments>https://www.chandrikadaily.com/sdcpms-employment-exchanges.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 08 Nov 2022 15:51:41 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[against cpm]]></category>
		<category><![CDATA[employment]]></category>
		<category><![CDATA[exchange]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221017</guid>

					<description><![CDATA[ഇ.പി ജയരാജന്&#x200d;, കെ.ടി ജലീല്&#x200d; തുടങ്ങിയവര്&#x200d; സമാരംഭം കുറിച്ച ഈ ഏര്&#x200d;പ്പാട് യാതൊരു മടിയുമില്ലാതെ ഇന്നും തുടരുന്നു. നിയമനങ്ങളില്&#x200d; പാലിക്കേണ്ട എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും നഗ്‌നമായി കാറ്റില്&#x200d; പറത്തികൊണ്ടുള്ള അഴിമതി നിര്&#x200d;ഭരമായ കുത്സിത രാഷ്ട്രീയ നീക്കങ്ങള്&#x200d; ഈ നിയമനങ്ങളിലെല്ലാം തെളിഞ്ഞു കാണാം. കുടില തന്ത്രങ്ങളോടെ കേന്ദ്ര ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ദേശീയ തലത്തില്&#x200d; വ്യവസ്ഥകളെ കാറ്റില്&#x200d;പറത്തുമ്പോള്&#x200d;, അതിന്റെ മറപിടിച്ചു സംസ്ഥാനത്തും ദുഷ്‌ചെയ്തികള്&#x200d; നിര്&#x200d;ലജ്ജം പിണറായി സംഘം നടത്തുകയാണ്.]]></description>
										<content:encoded><![CDATA[<p>റസാഖ് ആദൃശ്ശേരി</p>
<p>തിരുവനന്തപുരം കോര്&#x200d;പറേഷന്&#x200d; ആരോഗ്യ വിഭാഗത്തില്&#x200d; 295 ജീവനക്കാരുടെ നിയമനത്തിന് ലിസ്റ്റ് അയക്കാന്&#x200d; മേയര്&#x200d; ആര്യാ രാജേന്ദ്രന്&#x200d; സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ചതെന്ന് പറയപ്പെടുന്ന കത്ത് സംബന്ധിച്ചാണ് പുതിയ വിവാദം. ജില്ലാ സെക്രട്ടറി ആനാവൂര്&#x200d; നാഗപ്പനും മേയറും നിഷേധിച്ചിട്ടുണ്ടെങ്കിലും ഒരു കാര്യം വ്യക്തമാണ്. കോര്&#x200d;പറേഷനില്&#x200d; ധാരാളം ഒഴിവുണ്ടെന്നും അത് നികത്താന്&#x200d; പാര്&#x200d;ട്ടി തലത്തില്&#x200d; ശ്രമമുണ്ടെന്നുമുള്ള കാര്യം. &#8216;എവിടെ എന്റെ ജോലി&#8217; (വേര്&#x200d; ഈസ് മൈ ജോബ്) എന്നു ചോദിച്ചു കൊണ്ട് ഡി. വൈ.എഫ്.ഐയുടെ നേതൃത്വത്തില്&#x200d; ഡല്&#x200d;ഹിയില്&#x200d; പാര്&#x200d;ലമെന്റിനു മുമ്പില്&#x200d; മേയര്&#x200d; ആര്യാരാജേന്ദ്രന്&#x200d; അടക്കം പങ്കെടുത്ത പ്രതിഷേധ മാര്&#x200d;ച്ച് അരങ്ങേറിയതും ഈ സമയത്ത് തന്നെയാണ്. തനിക്ക് അധികാരമുള്ളിടത്ത് ഒഴിവുള്ള പോസ്റ്റുകളില്&#x200d; വഴിവിട്ട വഴികളിലൂടെ നിയമനം നടത്താന്&#x200d; വേണ്ടതെല്ലാം ചെയ്തു വെച്ചിട്ടാണ് മേയര്&#x200d; ഡല്&#x200d;ഹിയിലേക്ക് വണ്ടി കയറിയതെന്നു വ്യക്തം.</p>
<p>കേരളത്തിലെ സര്&#x200d;വകലാശാലകളിലും സര്&#x200d;ക്കാര്&#x200d;, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇടതുമുന്നണി സര്&#x200d;ക്കാര്&#x200d; പാര്&#x200d;ട്ടിക്കാര്&#x200d;ക്കും ബന്ധുക്കള്&#x200d;ക്കുമായി നടത്തുന്ന അധാര്&#x200d;മിക നിയമനങ്ങള്&#x200d; സര്&#x200d;വ സീമകളും ലംഘിച്ചു തകര്&#x200d;ന്നാടുകയാണ്. സര്&#x200d;വകലാശാലകളില്&#x200d; ഉയര്&#x200d;ന്ന അധ്യാപകഅനധ്യാപക പദവികളിലേക്ക് സി.പി. എം നിര്&#x200d;ദ്ദേശിക്കുന്ന അയോഗ്യര്&#x200d; പിന്&#x200d;വാതിലിലൂടെ കടന്നുകൂടുന്നു. സ്വജനപക്ഷപാതം അരങ്ങ് തകര്&#x200d;ക്കുന്നു. ആര്യാരാജേന്ദ്രന്&#x200d; മാത്രമല്ല മുഖ്യമന്ത്രിയും ഈ വഴിക്ക് തന്നെയാണ് സഞ്ചരിക്കുന്നത്. എന്റെ ജില്ലയിലെ ആളെ കണ്ണൂര്&#x200d; സര്&#x200d;വകലാശാല വി.സിയായി നിയമിക്കണമെന്നു ഗവര്&#x200d;ണറോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; തന്നെയാണ്. നിയമനങ്ങള്&#x200d;ക്കുള്ള യോഗ്യതകള്&#x200d; യഥേഷ്ടം ഭേദഗതി ചെയ്യപ്പെടുന്നതും പതിവായിരിക്കുന്നു.</p>
<p>ഇ.പി ജയരാജന്&#x200d;, കെ.ടി ജലീല്&#x200d; തുടങ്ങിയവര്&#x200d; സമാരംഭം കുറിച്ച ഈ ഏര്&#x200d;പ്പാട് യാതൊരു മടിയുമില്ലാതെ ഇന്നും തുടരുന്നു. നിയമനങ്ങളില്&#x200d; പാലിക്കേണ്ട എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും നഗ്‌നമായി കാറ്റില്&#x200d; പറത്തികൊണ്ടുള്ള അഴിമതി നിര്&#x200d;ഭരമായ കുത്സിത രാഷ്ട്രീയ നീക്കങ്ങള്&#x200d; ഈ നിയമനങ്ങളിലെല്ലാം തെളിഞ്ഞു കാണാം. കുടില തന്ത്രങ്ങളോടെ കേന്ദ്ര ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ദേശീയ തലത്തില്&#x200d; വ്യവസ്ഥകളെ കാറ്റില്&#x200d;പറത്തുമ്പോള്&#x200d;, അതിന്റെ മറപിടിച്ചു സംസ്ഥാനത്തും ദുഷ്‌ചെയ്തികള്&#x200d; നിര്&#x200d;ലജ്ജം പിണറായി സംഘം നടത്തുകയാണ്. സര്&#x200d;വകലാശാലകളില്&#x200d; വൈസ് ചാന്&#x200d;സലര്&#x200d;മാരെ നിയമിച്ചത്‌വരെ സി.പി.എം താല്&#x200d;പര്യങ്ങള്&#x200d;ക്കനുസരിച്ചാണെന്നു ഈയിടെയുണ്ടായ വിവാദങ്ങളിലൂടെ ബോധ്യപ്പെട്ടു. പാര്&#x200d;ട്ടിക്ക് റാന്&#x200d; മൂളുന്ന വി.സിമാരെ ഉപയോഗിച്ചു സി.പി.എം നേതാക്കളുടെ ബന്ധുക്കള്&#x200d;ക്കും സ്വന്തക്കാര്&#x200d;ക്കും നിയമനം നല്&#x200d;കിയതിന്റെ എത്രയോ ഉദാഹരണങ്ങള്&#x200d; ഈയിടെ പുറത്തുവന്നു.</p>
<p>യഥാര്&#x200d;ത്ഥത്തില്&#x200d;, തൊഴില്&#x200d; ഇല്ലാതെ അലയുന്ന കേരളത്തിലെ യുവതക്ക് ജോലി നല്&#x200d;കേണ്ട ഉത്തരവാദിത്തം പിണറായി സര്&#x200d;ക്കാരിനില്ലെ? സര്&#x200d;ക്കാര്&#x200d; ജോലി സ്വപ്‌നം കണ്ട്, വര്&#x200d;ഷങ്ങള്&#x200d; നീണ്ട പഠനത്തിലൂടെ, പി.എസ്.സി പരീക്ഷ എഴുതി പാസ്സായിട്ടും അവരെ പരിഗണിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്? സി.പി.എമ്മിനു വേണ്ടി തെരുവില്&#x200d; മുദ്രാവാക്യം വിളിക്കുന്നതാണോ ജോലിക്ക് മാനദണ്ഡമാ വേണ്ടത്? സി.പി.എം നേതാക്കളുടെ ബന്ധുവായി ജനിക്കണമെന്നതാണോ അതിനുള്ള യോഗ്യതയാവേണ്ടത്? കാസര്&#x200d;ക്കോട് പെരിയ കേല്യാട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കൊലയാളികളുടെ ഭാര്യമാര്&#x200d;ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്&#x200d; ജോലി നല്&#x200d;കിയ കാര്യം ഓര്&#x200d;ക്കുക.</p>
<p>കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്&#x200d; മന്ത്രാലയത്തിന്റെ കണക്ക്പ്രകാരം 2022 ജനുവരി മാര്&#x200d;ച്ച് മാസങ്ങളില്&#x200d; തൊഴിലില്ലായ്മ പട്ടികയില്&#x200d; കേരളം മൂന്നാമതാണ് (13.2 ശതമാനം). സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കില്&#x200d; കേരളമാണ് ഒന്നാം സ്ഥാനത്ത് (19.1 ശതമാനം). പിണറായി സര്&#x200d;ക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ വര്&#x200d;ധിക്കുകയാണെന്നര്&#x200d;ത്ഥം. ഇടതുപക്ഷ യുവജന സംഘടനകള്&#x200d; എന്തുകൊണ്ടാണ് സമരരംഗത്തിറങ്ങാത്തത്? മനുഷ്യചങ്ങലകള്&#x200d; തീര്&#x200d;ത്തിരുന്ന ഡി.വൈ.എഫ്.ഐ മാളത്തില്&#x200d; ഒളിച്ചിരിക്കുകയാണല്ലോ. യജമാനന്മാര്&#x200d;ക്കെതിരെ രംശത്തിറങ്ങാന്&#x200d; അവര്&#x200d;ക്ക് ശക്തിയില്ലാതായിരിക്കുന്നു. വര്&#x200d;ധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കാന്&#x200d; സര്&#x200d;ക്കാരിനുമുന്നില്&#x200d; ഒരു പദ്ധതിയുമില്ല. തദ്ദേശ സ്ഥാപനങ്ങളിലും സര്&#x200d;ക്കാര്&#x200d;, പൊതുമേഖലാസ്ഥാപനങ്ങളിലും ഉണ്ടാവുന്ന ഒഴിവുകള്&#x200d; യഥാസമയം പി.എസ്.സിക്ക് റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; ബന്ധപ്പെട്ടവര്&#x200d; തയ്യാറാവുന്നുമില്ല. തന്&#x200d;മൂലം നേതാക്കള്&#x200d;ക്കും ബന്ധുക്കള്&#x200d;ക്കും പാര്&#x200d;ട്ടി ക്രിമിനലുകള്&#x200d;ക്കും വേണ്ടി, അവരെ തീറ്റി പോറ്റാന്&#x200d; മാത്രം, സ്വജനപക്ഷപാതം കൈമുതലാക്കിയ ഭരണമായി പിണറായി വിജയന്റെ തുടര്&#x200d; ഭരണം മാറിയിരിക്കുന്നു. പാര്&#x200d;ട്ടിക്ക് വേണ്ടി ചുമരെഴുതുകയും പോസ്റ്റര്&#x200d; ഒട്ടിക്കുകയും സോഷ്യല്&#x200d; മീഡിയയില്&#x200d; പാര്&#x200d;ട്ടി നേതാക്കളുടെ ഏത് വൃത്തികേടുകളെയും ന്യായീകരിക്കുകയും ചെയ്യുന്ന സഖാക്കള്&#x200d; എല്ലാരംഗത്തും തഴയപ്പെടുകയും ചെയ്യുന്നു.</p>
<p>സി.പി.എം സമാന്തര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളായി മാറിയിരിക്കുന്നു എന്നതാണ് രണ്ടാം പിണറായി സര്&#x200d;ക്കാരിന്റെ വിശേഷം. ജില്ലാ സെക്രട്ടറിമാരാണ് നിയമനാധികാരികള്&#x200d;. തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകള്&#x200d; നികത്താനാവശ്യപ്പെട്ടു മേയര്&#x200d; പാര്&#x200d;ട്ടി സെക്രട്ടറിക്ക് എഴുതിയ കത്തിനുപുറമെ, എസ്.എ.ടി ആശുപത്രിയിലെ ഒന്&#x200d;പത് നിയമനങ്ങള്&#x200d;ക്കായി പട്ടിക ആവശ്യപ്പെട്ടു നഗരസഭയിലെ സി.പി.എം പാര്&#x200d;ലമെന്ററി സെക്രട്ടറി ഡി. ആര്&#x200d; അനില്&#x200d; എഴുതിയ കത്തും പുറത്ത് വന്നിരിക്കുന്നു. ഇതെല്ലാം മുന്&#x200d;കാലങ്ങളിലും പതിവുള്ളത് തന്നെയാണെന്നു മുന്&#x200d; മേയറും വ്യക്തമാക്കിയിരിക്കുന്നു. ഒന്നാം പിണറായി സര്&#x200d;ക്കാരിന്റെ കാലത്ത് ചലചിത്ര അക്കാദമി ചെയര്&#x200d;മാന്&#x200d; കമല്&#x200d;, സാംസ്‌കാരിക മന്ത്രി എ.കെ ബാലന് ചലചിത്ര അക്കാദമിയില്&#x200d; താല്&#x200d;ക്കാലിക നിയമനം നേടിയ നാല് പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു ഔേദ്യാഗിക ലെറ്റര്&#x200d;പാഡില്&#x200d; കത്ത് അയച്ചിരുന്നു. അവരെ സ്ഥിരപ്പെടുത്തിയാല്&#x200d; അത് ചലചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്&#x200d;ത്താന്&#x200d; സഹായകരമായിരിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആ കത്ത് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയും ചെയ്തു. ഇതു പോലെയുള്ള എത്രയോ നിയമനങ്ങള്&#x200d; ജില്ലാ സെക്രട്ടറിമാര്&#x200d; മുതല്&#x200d; ലോക്കല്&#x200d; സെക്രട്ടറിമാര്&#x200d; വരെ തദ്ദേശ സ്ഥാപനങ്ങളിലും സര്&#x200d;ക്കാര്&#x200d; അര്&#x200d;ധ സ്ഥാപനങ്ങളിലും നടത്തികൊണ്ടിരിക്കുന്നു. ആദ്യം നിയമനം താല്&#x200d;ക്കാലികമായിരിക്കും. ക്രമേണ അത് സ്ഥിര നിയമനമാക്കിമാറ്റും. സി.പി.എമ്മും ഡി.വൈ. എഫ്.ഐയും യുവജനങ്ങളെ &#8216;തൊഴിലെവിടെ സര്&#x200d;ക്കാരേ&#8217; എന്നു ചോദിച്ചുകൊണ്ടു സമരത്തിനായി ഇറക്കിവിടും. യുവജനങ്ങളോടു എന്തെങ്കിലും ബാധ്യത നിര്&#x200d;വഹിക്കാന്&#x200d; ഈ സര്&#x200d;ക്കാരിനു സാധിച്ചിട്ടുണ്ടോ? പകരം അവര്&#x200d;ക്ക് തൊഴില്&#x200d; മേഖലയില്&#x200d; കൂടുതല്&#x200d; പ്രയാസങ്ങള്&#x200d; ഉണ്ടാക്കുകയല്ലെ സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത്!</p>
<p>ഏതാനും ദിവസങ്ങള്&#x200d;ക്ക് മുമ്പാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്&#x200d; പ്രായം 60 ആക്കാനുള്ള തീരുമാനം വന്നത്. തൊഴില്&#x200d; രഹിതരോടുള്ള വെല്ലുവിളിയായിരുന്നില്ലെ അത്? പ്രതിപക്ഷ യുവജന സംഘടനകള്&#x200d; ശക്തമായി പ്രതിഷേധിച്ചപ്പോള്&#x200d; മുഖ്യമന്ത്രി പിന്തിരിഞ്ഞു. താനും മന്ത്രിമാരും പാര്&#x200d;ട്ടിയും അറിഞ്ഞിട്ടില്ലെന്നു പറഞ്ഞു. പെന്&#x200d;ഷന്&#x200d; പ്രായം ഉയര്&#x200d;ത്താന്&#x200d; തീരുമാനമെടുത്തതോ മന്ത്രിസഭയും. എന്നിട്ടാണ് അറിയില്ലെന്നു മുഖ്യമന്ത്രിയും സി. പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രസ്താവനയിറക്കിയത്. ആരെയാണ് ഇവര്&#x200d; വിഡ്ഢികളാക്കാന്&#x200d; ശ്രമിക്കുന്നത്? സ്വകാര്യത്തില്&#x200d; നടത്താല്&#x200d; നോക്കിയ കാര്യം പുറത്തായപ്പോള്&#x200d; അത് ഉദേ്യാഗസ്ഥന്മാരുടെ തലയില്&#x200d; കെട്ടിവെച്ചു തടിയൂരാന്&#x200d; നടത്തിയ പൊറാട്ടു നാടകം മാത്രമായിരുന്നു അത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sdcpms-employment-exchanges.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൊഴില്‍ പരിഷ്‌കരണങ്ങള്‍ക്ക് രാജ്യാന്തര  അംഗീകാരം; സ്വാഗതം ചെയ്ത് ഖത്തര്‍</title>
		<link>https://www.chandrikadaily.com/qatar-job-policy-reformation.html</link>
					<comments>https://www.chandrikadaily.com/qatar-job-policy-reformation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Nov 2017 05:11:29 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[employment]]></category>
		<category><![CDATA[policy]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53256</guid>

					<description><![CDATA[ദോഹ: തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍്ത്തി ഖത്തര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം. മേഖലയിലെ രാജ്യങ്ങള്‍ക്കുതന്ന ഖത്തര്‍ മാതൃകയാണെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തില്‍ ഖത്തറിന്റെ പ്രതിബദ്ധതയെ രാജ്യാന്തര തൊഴിലാളി സംഘടന(ഐഎല്‍ഒ) പ്രശംസിച്ചു. ഖത്തറിനെതിരായ 2014ലെ പരാതി സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്ക് മികച്ച ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കിനല്‍കിയ ഖത്തറിന്റെ ഭരണനേതൃത്വത്തെ മുക്തകണ്ഠം പ്രശംസിക്കുന്നതായി ഇന്റര്‍നാഷനല്‍ ട്രേഡ് യൂനിയന്‍ കോണ്‍ഫഡറേഷന്‍ (ഐടിയു സി) ജനറല്‍ സെക്രട്ടറി ഷരണ്‍ ബറോയും വ്യക്തമാക്കി. [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: തൊഴിലാളികളുടെ ക്ഷേമം മുന്&#x200d;നിര്&#x200d;്ത്തി ഖത്തര്&#x200d; നടപ്പാക്കിവരുന്ന പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് രാജ്യാന്തരതലത്തില്&#x200d; അംഗീകാരം. മേഖലയിലെ രാജ്യങ്ങള്&#x200d;ക്കുതന്ന ഖത്തര്&#x200d; മാതൃകയാണെന്ന് തൊഴിലാളി സംഘടനകള്&#x200d; ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തില്&#x200d; ഖത്തറിന്റെ പ്രതിബദ്ധതയെ രാജ്യാന്തര തൊഴിലാളി സംഘടന(ഐഎല്&#x200d;ഒ) പ്രശംസിച്ചു.<br />
ഖത്തറിനെതിരായ 2014ലെ പരാതി സംബന്ധിച്ച നടപടിക്രമങ്ങള്&#x200d; അവസാനിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്&#x200d;ക്ക് മികച്ച ജീവിത, തൊഴില്&#x200d; സാഹചര്യങ്ങള്&#x200d; ഒരുക്കിനല്&#x200d;കിയ ഖത്തറിന്റെ ഭരണനേതൃത്വത്തെ മുക്തകണ്ഠം പ്രശംസിക്കുന്നതായി ഇന്റര്&#x200d;നാഷനല്&#x200d; ട്രേഡ് യൂനിയന്&#x200d; കോണ്&#x200d;ഫഡറേഷന്&#x200d; (ഐടിയു സി) ജനറല്&#x200d; സെക്രട്ടറി ഷരണ്&#x200d; ബറോയും വ്യക്തമാക്കി. ഖത്തര്&#x200d; നടപ്പാക്കുന്നത് സുധീരമായ തൊഴില്&#x200d; പരിഷ്‌കരണങ്ങളാണ്്. ഇവിടെ പുതിയ യുഗം പിറന്നിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും മൂല്യമേറിയതും ഖത്തറിന് അഭിമാനകരവുമാണ് ദിനമാണിന്ന്. പരിഷ്‌കരണം നടപ്പാക്കുന്നതില്&#x200d; എല്ലാവരും പൂര്&#x200d;ണമായും ഖത്തറിനൊപ്പമുണ്ടാകും. ഖത്തറിലെ ധൈര്യശാലികളായ നേതൃത്വത്തിന്റെ പാത അയല്&#x200d; രാജ്യങ്ങളായ സഊദിയും യുഎഇയും പിന്തുടരണമെന്നും സാമൂഹിക മാധ്യമത്തില്&#x200d; പോസ്റ്റ് ചെയ്ത ഹ്രസ്വ വീഡിയോയില്&#x200d; അവര്&#x200d; വ്യക്തമാക്കി. ജനീവയില്&#x200d; ചേര്&#x200d;ന്ന ഐഎല്&#x200d;ഒ ഗവേണിംഗ് ബോഡി ഐകകണ്‌ഠേനയാണ് ഖത്തറിനെതിരായ പരാതിയില്&#x200d; തുടര്&#x200d;നടപടികള്&#x200d; അവസാനിപ്പിക്കാന്&#x200d; തീരുമാനിച്ചത്.<br />
2014ലെ അന്താരാഷ്ട്ര തൊഴിലാളി സമ്മേളനത്തിലായിരുന്നു ഐഎല്&#x200d;ഒയുടെ പരാതി. തൊഴിലാളി സംരക്ഷണത്തിനും പ്രചാരണത്തിനും സംഘടനയുമായി ഖത്തര്&#x200d; ക്രിയാത്മക സഹകരണമാണ് നടത്തുന്നത്.<br />
ഇക്കാര്യത്തില്&#x200d; ഖത്തറിന്റെ പ്രതിബദ്ധതയെ സ്വാഗതം ചെയ്യുന്നതായും അടുത്ത മൂന്ന് വര്&#x200d;ഷം കൊണ്ട് പദ്ധതി വിജയകരമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎല്&#x200d;ഒ ഡയറക്ടര്&#x200d; ജനറല്&#x200d; ഗയ് റൈഡര്&#x200d; പറഞ്ഞു.ഗവേണിങ് ബോഡിയുടെ വിവിധ സെഷനുകളില്&#x200d; ഖത്തറിനെതിരായ പരാതി ഗൗരവതരമായി ചര്&#x200d;ച്ച ചെയ്തിരുന്നു.<br />
തുടര്&#x200d;ന്നാണ് 33-ാം സെഷനില്&#x200d; പരാതി അവസാനിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. ഖത്തറിനുവേണ്ടിയും അവിടത്തെ ഇരുപത് ലക്ഷം കുടിയേറ്റ തൊഴിലാളികള്&#x200d;ക്കായും ഈ നിമിഷം തങ്ങള്&#x200d; ആഘോഷിക്കുകയാണെന്ന് ഗവേണിങ് ബോഡി ചെയര്&#x200d;പേഴ്‌സണ്&#x200d; ലൂക്ക് കോര്&#x200d;ട്ട്ബീക്ക് പറഞ്ഞു. ഖത്തറിന്റെ തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട യഥാര്&#x200d;ഥ പ്രതിബദ്ധതയിലേക്കുള്ള മാറ്റമാണ് പരാതിയിലൂടെയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.<br />
2022 ലോകകപ്പ് പദ്ധതികളില്&#x200d; തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായുള്ള പരാതികളില്&#x200d; അന്വേഷണത്തില്&#x200d; ഐഎല്&#x200d;ഒ അന്വേഷണ കമ്മീഷനെ ഇനി നിയോഗിക്കില്ല. തൊഴില്&#x200d;മേഖലയില്&#x200d; ഖത്തറിന്റെ മറ്റൊരു വലിയ വിജയം കൂടിയാണ് ഐഎല്&#x200d;ഒയുടെ തീരുമാനം. രാജ്യത്തിന്റെ തൊഴില്&#x200d;പരിഷ്‌കരണങ്ങളെ രാജ്യാന്തര സംഘടനകള്&#x200d; തുടര്&#x200d;ച്ചയായി പിന്തുണയ്ക്കുകയാണ്. ഐഎല്&#x200d;ഒ ഫോറത്തില്&#x200d; സംസാരിക്കവെ കുടിയേറ്റ തൊഴിലാളികള്&#x200d;ക്ക് മികച്ച സൗകര്യങ്ങളും തൊഴിലന്തരീക്ഷവും ഒരുക്കാന്&#x200d; ഖത്തര്&#x200d; പ്രവര്&#x200d;ത്തിക്കുകയാണെന്ന് ഭരണവികസന തൊഴില്&#x200d; സാമൂഹികകാര്യമന്ത്രി ഡോ. ഇസ ബിന്&#x200d; സാദ് അല്&#x200d; ജഫാലി അല്&#x200d;നുഐമി പറഞ്ഞു.<br />
ഒരു റോള്&#x200d; മോഡലാകാനാണ് ഖത്തര്&#x200d; ആഗ്രഹിക്കുന്നതതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. രാജ്യത്തെ തൊഴിലാളികള്&#x200d;ക്കും തൊഴിലുടമകള്&#x200d;ക്കും ഒരുപോലെ സൗകര്യപ്രദമായ ആധുനിക തൊഴില്&#x200d; സംവിധാനം വികസിപ്പിക്കാന്&#x200d; ഖത്തര്&#x200d; സര്&#x200d;ക്കാര്&#x200d; സ്വീകരിച്ച പ്രധാന ചുവടുവെപ്പിനുള്ള അംഗീകാരമാണ് ഐഎല്&#x200d;ഒയുടെ പ്രഖ്യാപനമെന്ന് ഗവണ്&#x200d;മെന്റ് കമ്യൂണിക്കേഷന്&#x200d;സ് ഓഫീസ്(ജിസിഒ) അറിയിച്ചു. കുടിയേറ്റ തൊഴില്&#x200d; ശക്തിയുടെ ജീവിത- തൊഴില്&#x200d; സാഹചര്യങ്ങള്&#x200d; മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഖത്തര്&#x200d; ദേശീയ ദര്&#x200d;ശനരേഖ 2030 അംഗീകരിച്ചിട്ടുണ്ട്. ലോകകപ്പിന് സ്റ്റേഡിയങ്ങള്&#x200d;ക്ക് വേണ്ടി കരാറുകാര്&#x200d; നിര്&#x200d;മാണം തുടങ്ങുന്നതിന് മുന്&#x200d;പുതന്നെ ഇക്കാര്യത്തില്&#x200d; നിലപാടെടുത്തിരുന്നു.<br />
പ്രവാസി തൊഴിലാളികള്&#x200d;ക്ക് ആധുനിക താമസ കേന്ദ്രങ്ങള്&#x200d; പണിതും മറ്റുമായി നിരവധി പദ്ധതികളാണ് ഭരണവികസന, തൊഴില്&#x200d;, സാമൂഹികകാര്യ മന്ത്രാലയം കഴിഞ്ഞ വര്&#x200d;ഷങ്ങളില്&#x200d; നടപ്പാക്കിയത്. അന്താരാഷ്ട്ര വിദഗ്ധര്&#x200d; നല്&#x200d;കിയ മാര്&#x200d;ഗനിര്&#x200d;ദേശത്തിലും അഭിപ്രായത്തിലും നന്ദി അറിയിക്കുന്നതായും ജിസിഒ വ്യക്തമാക്കി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്&#x200d; നട്ടെല്ലായ ദശലക്ഷണക്കിന് പ്രവാസി തൊഴിലാളികള്&#x200d;ക്കും ജിസിഒ നന്ദി അറിയിച്ചു.<br />
ഐഎല്&#x200d;ഒ തീരുമാനത്തെ ദേശീയ മനുഷ്യാവകാശ സമിതി(എന്&#x200d;എച്ച്ആര്&#x200d;സി)യും സ്വാഗതം ചെയ്തു. ഖത്തര്&#x200d; സ്വീകരിച്ച ഗുണകരമായ ചുവടുവയ്പ്പുകള്&#x200d;ക്കും പരിഷ്‌കരണ നടപടികള്&#x200d;ക്കുമുള്ള അംഗീകാരമാണിതെന്നും സമിതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-job-policy-reformation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തറില്‍ തൊഴിലാളികള്‍ക്കായി പ്രത്യേക ഫണ്ട്: കരട് നിയമത്തിന് അംഗീകാരം</title>
		<link>https://www.chandrikadaily.com/fund-for-employee-in-qatar.html</link>
					<comments>https://www.chandrikadaily.com/fund-for-employee-in-qatar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 26 Oct 2017 06:11:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[employment]]></category>
		<category><![CDATA[new fund]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49980</guid>

					<description><![CDATA[ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്. &#8216;ദ വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്റ് ് ഇന്‍ഷുറന്‍സ് ഫണ്ട്&#8217; എന്ന പേരിലായിരിക്കും ഫണ്ട് രൂപീകരിക്കുക. നിയമപരമായ ചട്ടക്കൂടിനുള്ളില്‍ സ്വതന്ത്ര സ്വഭാവത്തോടെയുള്ള ഫണ്ട് മന്ത്രിസഭയുടെ കീഴിലായിരിക്കും. തൊഴിലാളികളെ പിന്തുണക്കാനും ഇന്‍ഷുറന്‍സ് നല്‍കാനുമുള്ള സുസ്ഥിര സാമ്പത്തിക സ്രോതസ് എന്ന നിലയിലാണ് ഫണ്ട് ലക്ഷ്യമിടുന്നത്. വേതനങ്ങള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികള്&#x200d;ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്&#x200d; നാസര്&#x200d; ബിന്&#x200d; ഖലീഫ അല്&#x200d;താനിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന യോഗമാണ് അംഗീകാരം നല്&#x200d;കിയത്.</p>
<p>&#8216;ദ വര്&#x200d;ക്കേഴ്‌സ് സപ്പോര്&#x200d;ട്ട് ആന്റ് ് ഇന്&#x200d;ഷുറന്&#x200d;സ് ഫണ്ട്&#8217; എന്ന പേരിലായിരിക്കും ഫണ്ട് രൂപീകരിക്കുക. നിയമപരമായ ചട്ടക്കൂടിനുള്ളില്&#x200d; സ്വതന്ത്ര സ്വഭാവത്തോടെയുള്ള ഫണ്ട് മന്ത്രിസഭയുടെ കീഴിലായിരിക്കും. തൊഴിലാളികളെ പിന്തുണക്കാനും ഇന്&#x200d;ഷുറന്&#x200d;സ് നല്&#x200d;കാനുമുള്ള സുസ്ഥിര സാമ്പത്തിക സ്രോതസ് എന്ന നിലയിലാണ് ഫണ്ട് ലക്ഷ്യമിടുന്നത്. വേതനങ്ങള്&#x200d; തടസപ്പെടുകയും മുടങ്ങുകയും ചെയ്യുന്ന തൊഴിലാളികള്&#x200d;ക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നതും ഫണ്ട് രൂപീകരണത്തിന്റെ ലക്ഷ്യമാണ്. തൊഴിലുടമയില്&#x200d; നിന്ന് ചെലവ് ശേഖരിക്കുന്നതിന് മുന്&#x200d;പുതന്നെ തര്&#x200d;ക്ക പരിഹാര കമ്മിറ്റിയുടെ നിര്&#x200d;ദേശ പ്രകാരം വേതന കുടിശിക നല്&#x200d;കുകയുമാണ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ പ്രവര്&#x200d;ത്തനങ്ങളെ പിന്തുണയ്ക്കുകയെന്നതും ഫണ്ടിന്റെ ലക്ഷ്യമാണ്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21ാം നമ്പര്&#x200d; നിയമത്തിലെ എക്‌സിറ്റ് പെര്&#x200d;മിറ്റ് സംബന്ധിച്ച ഏഴാം നമ്പര്&#x200d; വ്യവസ്ഥയിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്&#x200d;കി. ഭേദഗതി ചെയ്ത 2017 ലെ ഒന്നാം നമ്പര്&#x200d; നിയമത്തില്&#x200d; 2004ലെ 14ാം നമ്പര്&#x200d; തൊഴില്&#x200d; നിയമത്തിന്റെ പരിധിയില്&#x200d; വരുന്ന തൊഴിലാളികളുടെ എക്‌സിറ്റ് സംബന്ധിച്ചുള്ള സംവിധാനമാണ് ഭേദഗതിയിലുള്ളത്. ചരക്ക് സാധനങ്ങളുടെ റോഡ് ഗതാഗതം സംബന്ധിച്ച കരാറിനും അംഗീകാരം ലഭിച്ചു. ചരക്കുകളുടെ യാത്രാ ദൂരവും ഗതാഗത ചെലവും കുറയ്ക്കാനാകും. ഹ്രസ്വകാലത്തേക്ക് സ്വകാര്യ പാര്&#x200d;പ്പിട സമുച്ചയം വാടകക്ക് നല്&#x200d;കുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രിയുടെ കത്തിന്മേല്&#x200d; ഉചിതമായ നടപടികളെടുക്കാനും മന്ത്രിസഭ തീരുമാനിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fund-for-employee-in-qatar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്കാര്‍ കൈവിട്ടു; യു.എസില്‍ തൊഴിലവസരം കൂടുന്നു</title>
		<link>https://www.chandrikadaily.com/job-hiring-to-increase-19-in-2018-in-us.html</link>
					<comments>https://www.chandrikadaily.com/job-hiring-to-increase-19-in-2018-in-us.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 26 Oct 2017 05:10:16 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[employment]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49959</guid>

					<description><![CDATA[വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ കൈവിട്ടതോടെ അമേരിക്കയില്‍ തൊഴിലവസരം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2018 ആവുമ്പോഴേക്കും രാജ്യത്തെ തൊഴിലവസരം 19 ശതമാനമായി ഉയരുമെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ റിക്രൂട്ട്‌മെന്റ് ട്രന്റ് സര്‍വേയിലാണ് ഈ കണ്ടെത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയമാണ് ഇന്ത്യക്കാരെ യു.എസ് തൊഴില്‍ മേഖലയില്‍ നിന്ന് അകറ്റിയത്. കുടിയേറ്റ നിയമം കര്‍ശനമാക്കിയതോടെ യു.എസില്‍ ജോലി തേടുന്ന ഇന്ത്യക്കാരുടെ എണ്ണം 38 ശതമാനം ഇടിഞ്ഞിരുന്നു. അമേരിക്കയിലെ രാഷ്ട്രീയ ചാഞ്ചാട്ടവും ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ഇന്ത്യക്കാര്&#x200d; കൈവിട്ടതോടെ അമേരിക്കയില്&#x200d; തൊഴിലവസരം വര്&#x200d;ധിക്കുന്നതായി റിപ്പോര്&#x200d;ട്ട്. 2018 ആവുമ്പോഴേക്കും രാജ്യത്തെ തൊഴിലവസരം 19 ശതമാനമായി ഉയരുമെന്നാണ് പുതിയ സര്&#x200d;വേ റിപ്പോര്&#x200d;ട്ടുകള്&#x200d; ചൂണ്ടിക്കാട്ടുന്നത്. മിഷിഗണ്&#x200d; സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ റിക്രൂട്ട്‌മെന്റ് ട്രന്റ് സര്&#x200d;വേയിലാണ് ഈ കണ്ടെത്തല്&#x200d;. അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയമാണ് ഇന്ത്യക്കാരെ യു.എസ് തൊഴില്&#x200d; മേഖലയില്&#x200d; നിന്ന് അകറ്റിയത്. കുടിയേറ്റ നിയമം കര്&#x200d;ശനമാക്കിയതോടെ യു.എസില്&#x200d; ജോലി തേടുന്ന ഇന്ത്യക്കാരുടെ എണ്ണം 38 ശതമാനം ഇടിഞ്ഞിരുന്നു. അമേരിക്കയിലെ രാഷ്ട്രീയ ചാഞ്ചാട്ടവും ഒരു പരിധി വരെ ഇന്ത്യക്കാരെ നാട്ടില്&#x200d; തുടരാന്&#x200d; പ്രേരിപ്പിക്കുന്നുണ്ട്.<br />
നിലവിലെ ഒഴിവുകള്&#x200d; നികത്തുന്നതിന് പഠിച്ചിറങ്ങുന്ന ബിരുദ വിദ്യാര്&#x200d;ത്ഥികളെ രംഗത്തിറക്കാനാണ് യു.എസ് കമ്പനികളുടെ ശ്രമമെന്ന് സര്&#x200d;വേയില്&#x200d; പറയുന്നു. എല്ലാ സംസ്ഥാനങ്ങളില്&#x200d; നിന്നും മൂവായിരത്തോളം സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് റിക്രൂട്ട്‌മെന്റ് ട്രന്റ് സര്&#x200d;വേ നടത്തിയത്.<br />
യൂറോപ്യന്&#x200d; യൂണിയനില്&#x200d; നിന്ന് പിന്മാറിയ ഇംഗ്ലണ്ടില്&#x200d; നിന്ന് 42 ശതമാനം ഇന്ത്യക്കാര്&#x200d; ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/job-hiring-to-increase-19-in-2018-in-us.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്‍ റെയില്‍വേയില്‍ 19952 നിയമനങ്ങള്‍</title>
		<link>https://www.chandrikadaily.com/indian-railway.html</link>
					<comments>https://www.chandrikadaily.com/indian-railway.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Aug 2017 09:57:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[employment]]></category>
		<category><![CDATA[Railway]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41708</guid>

					<description><![CDATA[&#160; സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷാ വിഭാഗത്തിലാണ് പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ 19952 ഉദ്യോഗസ്ഥരെ പുതുതായി നിയമിക്കുന്നത്. നിയമനത്തിന്റെ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. 18 നും 25 വയസ്സിനുമിടയിലെ പ്രായമുള്ള പത്താം ക്ലാസം വിജയിച്ച ആര്‍ക്കും അപേക്ഷിക്കാം. ശമ്പളം 5200-202000 രൂപയും ഗ്രേഡ് പേയായി 2000രൂപയും ലഭിക്കും. ജനറല്‍ 8901 എസ്.എസി 3317 എസ്.ടി 3363 ഒ.ബി.സി 4371 എന്നിങ്ങനെ ഒഴിവുകള്‍ നിശ്ചയിച്ചിട്ടുണ്ട്. എഴുത്തു പരീക്ഷയുടേയും മെഡിക്കല്‍ കായിക ക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനംം]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സുരക്ഷ വര്&#x200d;ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്&#x200d; റെയില്&#x200d;വേയുടെ സുരക്ഷാ വിഭാഗത്തിലാണ് പ്രൊട്ടക്ഷന്&#x200d; ഫോഴ്‌സില്&#x200d; 19952 ഉദ്യോഗസ്ഥരെ പുതുതായി നിയമിക്കുന്നത്. നിയമനത്തിന്റെ നടപടികള്&#x200d; ഉടന്&#x200d; ആരംഭിക്കുമെന്നാണ് അറിയുന്നത്.</p>
<p>18 നും 25 വയസ്സിനുമിടയിലെ പ്രായമുള്ള പത്താം ക്ലാസം വിജയിച്ച ആര്&#x200d;ക്കും അപേക്ഷിക്കാം. ശമ്പളം 5200-202000 രൂപയും ഗ്രേഡ് പേയായി 2000രൂപയും ലഭിക്കും. ജനറല്&#x200d; 8901 എസ്.എസി 3317 എസ്.ടി 3363 ഒ.ബി.സി 4371 എന്നിങ്ങനെ ഒഴിവുകള്&#x200d; നിശ്ചയിച്ചിട്ടുണ്ട്. എഴുത്തു പരീക്ഷയുടേയും മെഡിക്കല്&#x200d; കായിക ക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനംം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-railway.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
