<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>encounter serial &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/encounter-serial/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 25 Mar 2018 18:50:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>encounter serial &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു.പിയില്&#x200d; ഗുണ്ടാവേട്ട; രണ്ട്  കൊടുംകുറ്റവാളികള്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/in-six-encounters-two-shot-dead-in-up-within-24-hours-ak-47-recovered.html</link>
					<comments>https://www.chandrikadaily.com/in-six-encounters-two-shot-dead-in-up-within-24-hours-ak-47-recovered.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 25 Mar 2018 18:41:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[encounter serial]]></category>
		<category><![CDATA[police encounter]]></category>
		<category><![CDATA[up Government]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76928</guid>

					<description><![CDATA[ലക്‌നൗ: ഉത്തര്&#x200d;പ്രദേശ് പൊലീസ് സംസ്ഥാനത്ത് നടത്തിയ ഗുണ്ടാ വേട്ടയില്&#x200d; രണ്ട് കൊടും കുറ്റവാളികള്&#x200d; കൊല്ലപ്പെട്ടു. ഒട്ടേറെ പേരെ കീഴ്‌പ്പെടുത്തി. ഗുണ്ടാ ആക്റ്റിന്റെ ഭാഗമായാണ് പൊലീസ് ഗുണ്ടാവേട്ടയ്ക്കിറങ്ങിയത്. ശ്രാവണ്&#x200d; ചൗധരി, അഹ്‌സാന്&#x200d; എന്നീ ഗുണ്ടാതലവന്മാരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. നോയിഡയില്&#x200d; വച്ചു നടന്ന ഏറ്റുമുട്ടലിലാണ് ചൗധരി കൊല്ലപ്പെട്ടത്. ഇയാളില്&#x200d; നിന്നു എകെ 47 തോക്കുകളും കണ്ടെടുത്തു. സഹാരണ്&#x200d;പൂരില്&#x200d; നടന്ന ഏറ്റുമുട്ടലിലാണ് അഹ്‌സാന്&#x200d; കൊല്ലപ്പെട്ടത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്&#x200d;ന്ന് അഹ്്‌സാനെ വളയുകയായിരുന്നു. ബൈക്ക് യാത്രക്കാരനെ കൊള്ളയടിച്ച് പണവുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ഉത്തര്&#x200d;പ്രദേശ് പൊലീസ് സംസ്ഥാനത്ത് നടത്തിയ ഗുണ്ടാ വേട്ടയില്&#x200d; രണ്ട് കൊടും കുറ്റവാളികള്&#x200d; കൊല്ലപ്പെട്ടു. ഒട്ടേറെ പേരെ കീഴ്‌പ്പെടുത്തി. ഗുണ്ടാ ആക്റ്റിന്റെ ഭാഗമായാണ് പൊലീസ് ഗുണ്ടാവേട്ടയ്ക്കിറങ്ങിയത്. ശ്രാവണ്&#x200d; ചൗധരി, അഹ്‌സാന്&#x200d; എന്നീ ഗുണ്ടാതലവന്മാരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.<br />
നോയിഡയില്&#x200d; വച്ചു നടന്ന ഏറ്റുമുട്ടലിലാണ് ചൗധരി കൊല്ലപ്പെട്ടത്. ഇയാളില്&#x200d; നിന്നു എകെ 47 തോക്കുകളും കണ്ടെടുത്തു. സഹാരണ്&#x200d;പൂരില്&#x200d; നടന്ന ഏറ്റുമുട്ടലിലാണ് അഹ്‌സാന്&#x200d; കൊല്ലപ്പെട്ടത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്&#x200d;ന്ന് അഹ്്‌സാനെ വളയുകയായിരുന്നു. ബൈക്ക് യാത്രക്കാരനെ കൊള്ളയടിച്ച് പണവുമായി രക്ഷപെടുന്നതിനിടെ അഹ്‌സാന്&#x200d; പൊലീസിന്റെ മുന്നില്&#x200d; അകപ്പെട്ടു. തുടര്&#x200d;ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്&#x200d; കൊല്ലപ്പെട്ടത്. ഇരുവര്&#x200d;ക്കുമെതിരെ ഒട്ടേറെ ക്രിമിനല്&#x200d; കേസുകള്&#x200d; നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിപ്പ് കേസില്&#x200d; അഹ്‌സാനെ പൊലീസ് തിരഞ്ഞു വരികയായിരുന്നു. വെടിയേറ്റ അഹ്‌സാനെ ആസ്പത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഇയാളില്&#x200d; നിന്ന് തോക്കും പിടിച്ചെടുത്തു. വെടിവയ്പ്പില്&#x200d; സബ് ഇന്&#x200d;സ്‌പെക്ടര്&#x200d;, പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; എന്നിവര്&#x200d;ക്കും ഗുണ്ടാ സംഘത്തില്&#x200d;പെട്ട അഞ്ച് പേര്&#x200d;ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്&#x200d; പൊലീസ് കസ്റ്റഡിയിലാണ്.<br />
ദാദ്രിയില്&#x200d; നടന്ന മറ്റൊരു ഏറ്റുമുട്ടലില്&#x200d; രണ്ട് ഗുണ്ടകളെ വെടിവച്ചു വീഴ്ത്തി. ഇവരില്&#x200d; നിന്ന് ആയുധങ്ങള്&#x200d; പിടിച്ചെടുത്തിട്ടുണ്ട്. മുസാഫര്&#x200d;നഗറില്&#x200d; നടന്ന മറ്റൊരു ഏറ്റുമുട്ടലില്&#x200d; ക്രിമിനല്&#x200d; സംഘാങ്ങളായ റാവീസ്, ജാവേദ് എന്നിവരെ പൊലീസ് വെടിവച്ചു വീഴ്ത്തി. റാവീസിന് 10 ക്രിമിനല്&#x200d; കേസുകളും ജാവേദിന് കൊലക്ക്‌സേ ഉള്&#x200d;പ്പെടെ ആറ് കേസുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഷോവീര്&#x200d; നഗറില്&#x200d; നടന്ന മറ്റൊരു ഏറ്റുമുട്ടലില്&#x200d; പൊലീസ് ഇന്&#x200d;സ്‌പെക്ടര്&#x200d;ക്ക് പരിക്കേറ്റു.<br />
കഴിഞ്ഞ മാസവും ഉത്തര്&#x200d;പ്രദേശ് പൊലീസ് ഇത്തരത്തില്&#x200d; ഗുണ്ടാ വേട്ട നടത്തിയിരുന്നു. 48 മണിക്കൂര്&#x200d; നീണ്ട ഓപ്പറേഷനില്&#x200d; ഒരാള്&#x200d; കൊല്ലപ്പെടുകയും പിടികിട്ടാ പുള്ളികളായ 24 കുറ്റവാളികളെ പിടികൂടുകയും ചെയ്തിരുന്നു. 10 ജില്ലകളിലായി 15 പൊലീസ് ഇന്&#x200d;കൗണ്ടേഴ്‌സ് ആണ് അന്ന് നടന്നത്. ജനുവരിയില്&#x200d; നടത്തിയ മറ്റൊരു ഗുണ്ടാവേട്ടയില്&#x200d; 31 പേരെയാണ് വെടിവച്ചിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-six-encounters-two-shot-dead-in-up-within-24-hours-ak-47-recovered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്‍ ആറു മാസത്തിനിടെ 420 ഏറ്റുമുട്ടല്‍; 15 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/uttar-pradesh-15-killed-property-of-69-gangsters-seized-across-state.html</link>
					<comments>https://www.chandrikadaily.com/uttar-pradesh-15-killed-property-of-69-gangsters-seized-across-state.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Sep 2017 14:50:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[encounter serial]]></category>
		<category><![CDATA[up]]></category>
		<category><![CDATA[up bjp]]></category>
		<category><![CDATA[utterpradesh]]></category>
		<category><![CDATA[yogi]]></category>
		<category><![CDATA[yogi adhithyanath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44133</guid>

					<description><![CDATA[ലഖ്‌നോ: യു.പിയില്‍ യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്ത ശേഷം നടന്നത് 420 ഏറ്റുമുട്ടലെന്ന് ഡി.ജി.പി ഹെഡ്‌കോര്‍ട്ടേഴ്‌സ്. ഇതില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 20നും സെപ്തംബര്‍ 14നും ഇടയിലുണ്ടായ ഏറ്റുമുട്ടലില്‍ 88 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ക്രൈം നിരക്കുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ഓപറേഷനുകളെന്ന് ക്രമസമാധാന ചുമലയുള്ള ഐ.ജി ഹരി രാം ശര്‍ മ അവകാശപ്പെട്ടു. ഏറ്റുമുട്ടലുകളില്‍ 1106 പേര്‍ അറസ്റ്റിലായതായും പൊലീസ് വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ലഖ്‌നോ: യു.പിയില്&#x200d; യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്ത ശേഷം നടന്നത് 420 ഏറ്റുമുട്ടലെന്ന് ഡി.ജി.പി ഹെഡ്‌കോര്&#x200d;ട്ടേഴ്‌സ്. ഇതില്&#x200d; 15 പേര്&#x200d; കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. മാര്&#x200d;ച്ച് 20നും സെപ്തംബര്&#x200d; 14നും ഇടയിലുണ്ടായ ഏറ്റുമുട്ടലില്&#x200d; 88 പൊലീസുകാര്&#x200d;ക്ക് പരിക്കേറ്റു. ക്രൈം നിരക്കുകള്&#x200d; നിയന്ത്രിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ഓപറേഷനുകളെന്ന് ക്രമസമാധാന ചുമലയുള്ള ഐ.ജി ഹരി രാം ശര്&#x200d; മ അവകാശപ്പെട്ടു. ഏറ്റുമുട്ടലുകളില്&#x200d; 1106 പേര്&#x200d; അറസ്റ്റിലായതായും പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uttar-pradesh-15-killed-property-of-69-gangsters-seized-across-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ  സുപ്രീംകോടതി നീക്കി</title>
		<link>https://www.chandrikadaily.com/re-induction-of-retired-cops-nk-amin-tarun-barot-resign-from-gujarat-police.html</link>
					<comments>https://www.chandrikadaily.com/re-induction-of-retired-cops-nk-amin-tarun-barot-resign-from-gujarat-police.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 Aug 2017 16:25:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[encounter serial]]></category>
		<category><![CDATA[fake encounter]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[ishrat jahan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40649</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കി. ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ എന്‍.കെ അമിന്‍, തരുണ്‍ ബരോട്ട് എന്നിവരെയാണ് സുപ്രീംകോടതി ഇടപെട്ട് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പൊലീസ് സര്‍വീസില്‍ നിന്ന് വിരമിച്ച ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ വീണ്ടും ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുകയായിരുന്നു. എന്‍.കെ അമിനെ മാഹിസാഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ടായും തരുണ്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്&#x200d; കേസുകളില്&#x200d; പ്രതികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സര്&#x200d;വീസില്&#x200d; നിന്ന് നീക്കി. ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ എന്&#x200d;.കെ അമിന്&#x200d;, തരുണ്&#x200d; ബരോട്ട് എന്നിവരെയാണ് സുപ്രീംകോടതി ഇടപെട്ട് ജോലിയില്&#x200d; നിന്ന് ഒഴിവാക്കിയത്.</p>
<p>ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്&#x200d;, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പൊലീസ് സര്&#x200d;വീസില്&#x200d; നിന്ന് വിരമിച്ച ഇവരെ കരാര്&#x200d; അടിസ്ഥാനത്തില്&#x200d; ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; വീണ്ടും ഉന്നത സ്ഥാനങ്ങളില്&#x200d; നിയമിക്കുകയായിരുന്നു. എന്&#x200d;.കെ അമിനെ മാഹിസാഗര്&#x200d; ജില്ലാ പൊലീസ് സൂപ്രണ്ടായും തരുണ്&#x200d; ബരോട്ടിനെ വഡോധര റെയില്&#x200d;വെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസായുമാണ് നിയമിച്ചത്. ഇതിനെതിരെ വിമരിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്&#x200d; രാഹുല്&#x200d; ശര്&#x200d;മയാണ് കോടതിയെ സമീപിച്ചത്. ശര്&#x200d;മയുടെ ഹര്&#x200d;ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.</p>
<p>അമിന്&#x200d; രണ്ട് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വിചാരണ നേരിടുന്ന ഉദ്യോഗസ്ഥനാണെന്നും എട്ട് വര്&#x200d;ഷത്തോളമുള്ള ജുഡീഷ്യല്&#x200d; കസ്റ്റഡി പൂര്&#x200d;ത്തിയായതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ പൊലീസ് സൂപ്രണ്ട് ആയി നിയമിച്ചതെന്നും ശര്&#x200d;മ ഹര്&#x200d;ജിയില്&#x200d; ചൂണ്ടിക്കാട്ടി. ഇതേതുടര്&#x200d;ന്ന് നിയമനത്തിന്റെ വിശദാംശങ്ങള്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; സുപ്രീംകോടതി ഗുജറാത്ത് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. സൊഹ്‌റാബുദ്ദീന്&#x200d;, ഇശ്‌റത് ജഹാന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; വിചാരണ നേരിട്ട ഉദ്യോഗസ്ഥരാണ് അമിനും ബരോട്ടും. രണ്ട് വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; കുറ്റാരോപിതനായ അമിന്&#x200d; എട്ടു വര്&#x200d;ഷം ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; റിമാന്റിലായിരുന്നു. സാദിഖ് ജമാല്&#x200d;, ഇശ്‌റത് ജഹാന്&#x200d; കൊലകേസുകളിലെ പ്രതിയായ തരുണ്&#x200d; ബരോട്ട് കൊലപാതകം, തട്ടിക്കൊണ്ടു പോകല്&#x200d; കേസുകളില്&#x200d; മൂന്നു വര്&#x200d;ഷം ജുഡീഷ്യല്&#x200d; കസ്റ്റഡിയിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുല്&#x200d; ശര്&#x200d;മ കോടതിയെ സമീപിച്ചത്. 2004 ജൂണ്&#x200d; 15നാണ് ഇശ്‌റത് ജഹാന്&#x200d;, മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് കുമാര്&#x200d; എന്നിവരും സീഷാന്&#x200d; ജോഹര്&#x200d;, അംജദ് അലി റാണ എന്നീ പാകിസ്താന്&#x200d;കാരും അഹമ്മദാബാദിനടുത്ത കോതാര്&#x200d;പുറിലുണ്ടായ വെടിവെപ്പില്&#x200d; കൊല്ലപ്പെട്ടത്. ആ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്&#x200d; പദ്ധതിയിട്ടു എന്ന് പറഞ്ഞാണ് പൊലീസ് ഇവരെ വെടിവെച്ചു കൊന്നത്. മുംബൈയില്&#x200d; നിന്നും തീവ്രവാദി സംഘം ഗാന്ധിനഗറിലേക്ക് വരുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജന്&#x200d;സ് റിപ്പോര്&#x200d;ട്ട് പ്രകാരം നടത്തിയതാണ് ഏറ്റുമുട്ടല്&#x200d; എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്&#x200d; കേന്ദ്ര രഹസ്യാന്വേഷണ ഏജന്&#x200d;സി അത്തരം ഒരു വിവരം നല്&#x200d;കിയിട്ടില്ലെന്നും വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഇശ്‌റത് ജഹാന്&#x200d; അടക്കമുള്ളവരെ പൊലീസ് കൊലപ്പെടുത്തിയതെന്നും പിന്നീട് അന്വേഷണത്തില്&#x200d; വ്യക്തമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/re-induction-of-retired-cops-nk-amin-tarun-barot-resign-from-gujarat-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന കത്ത്</title>
		<link>https://www.chandrikadaily.com/encounter-serial.html</link>
					<comments>https://www.chandrikadaily.com/encounter-serial.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Nov 2016 17:25:46 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[encounter serial]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=7451</guid>

					<description><![CDATA[ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ നിജസ്ഥിതി പുറത്തുവന്ന് സര്‍ക്കാര്‍ പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ ഒരു കടല്‍ച്ചിറ പോലെ താനും തന്റെ കീഴുദ്യോഗസ്ഥരും അവര്‍ക്കൊപ്പം നിന്നെന്നും ഇപ്പോള്‍ തങ്ങള്‍ക്കൊരു പ്രശ്‌നം വന്നപ്പോള്‍ അവരില്ല എന്നത് ഞെട്ടലുളവാക്കുന്നു എന്നും പറഞ്ഞു കൊണ്ടാണ് വന്‍സാര കത്തിലൂടെ സര്‍ക്കാറിനെതിരെയുള്ള ആക്ഷേപം തുടങ്ങുന്നത്.&#8217;ഈ സര്‍ക്കാറിന് ഞങ്ങളെ സംരക്ഷിക്കാന്‍ ഒരു താല്‍പര്യവും ഇല്ലെന്ന് എനിക്ക് ബോധ്യമായി. മാത്രമല്ല, ഞങ്ങളെ ജയിലറക്കുള്ളില്‍തന്നെ ഒതുക്കി അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് തങ്ങളുടെ മുഖം രക്ഷിക്കുകയും രാഷ്ട്രീയ ലാഭം കൊയ്യുകയുമാണ് അവര്‍ ചെയ്യുന്നതെന്നും വ്യക്തമായി. എന്നാല്‍ ഏറ്റുമുട്ടല്‍ കൊലകള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ഏറ്റുമുട്ടല്&#x200d; കൊലപാതകങ്ങളുടെ നിജസ്ഥിതി പുറത്തുവന്ന് സര്&#x200d;ക്കാര്&#x200d; പ്രതിസന്ധിയിലകപ്പെട്ടപ്പോള്&#x200d; ഒരു കടല്&#x200d;ച്ചിറ പോലെ താനും തന്റെ കീഴുദ്യോഗസ്ഥരും അവര്&#x200d;ക്കൊപ്പം നിന്നെന്നും ഇപ്പോള്&#x200d; തങ്ങള്&#x200d;ക്കൊരു പ്രശ്‌നം വന്നപ്പോള്&#x200d; അവരില്ല എന്നത് ഞെട്ടലുളവാക്കുന്നു എന്നും പറഞ്ഞു കൊണ്ടാണ് വന്&#x200d;സാര കത്തിലൂടെ സര്&#x200d;ക്കാറിനെതിരെയുള്ള ആക്ഷേപം തുടങ്ങുന്നത്.&#8217;ഈ സര്&#x200d;ക്കാറിന് ഞങ്ങളെ സംരക്ഷിക്കാന്&#x200d; ഒരു താല്&#x200d;പര്യവും ഇല്ലെന്ന് എനിക്ക് ബോധ്യമായി. മാത്രമല്ല, ഞങ്ങളെ ജയിലറക്കുള്ളില്&#x200d;തന്നെ ഒതുക്കി അന്വേഷണ ഉദ്യോഗസ്ഥരില്&#x200d;നിന്ന് തങ്ങളുടെ മുഖം രക്ഷിക്കുകയും രാഷ്ട്രീയ ലാഭം കൊയ്യുകയുമാണ് അവര്&#x200d; ചെയ്യുന്നതെന്നും വ്യക്തമായി. എന്നാല്&#x200d; ഏറ്റുമുട്ടല്&#x200d; കൊലകള്&#x200d; ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 വര്&#x200d;ഷത്തിനിടെ ഈ സര്&#x200d;ക്കാര്&#x200d; കൊയ്ത രാഷ്ട്രീയ നേട്ടങ്ങള്&#x200d; ചെറുതല്ല എന്ന കാര്യം എല്ലാവര്&#x200d;ക്കും ബോധ്യമായിട്ടുണ്ട്.<br />
കേസില്&#x200d; സര്&#x200d;ക്കാറിന് ജാഗ്രതയും ആത്മാര്&#x200d;ത്ഥതയും ഉണ്ടായത് സൊഹ്‌റാബുദ്ദീന്&#x200d; കേസുമായി ബന്ധപ്പെട്ട് അക്കാലത്ത് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ സി.ബി. ഐ അറസ്റ്റ് ചെയ്ത ശേഷം മാത്രമാണ്. ഹൈകോടതി മുതല്&#x200d; സുപ്രീം കോടതി വരെ അദ്ദേഹത്തിനു വേണ്ടി ഹാജരായത് രാജ്യത്തെ മുതിര്&#x200d;ന്ന അഭിഭാഷകനായ രാം ജത്മലാനിയാണ്. സി. ബി.ഐ കോടതി മുതല്&#x200d; സുപ്രീം കോടതി വരെ അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. അതേസമയം, എനിക്കും എന്നോടൊപ്പം അറസ്റ്റിലായ ദിനേശ് എം.എന്നിനും രാജ്കുമാര്&#x200d; പാണ്ഡ്യനും നിയമ സഹായം നല്&#x200d;കാന്&#x200d; സര്&#x200d;ക്കാര്&#x200d; താല്&#x200d;പര്യം കാണിച്ചില്ല. ഗുജറാത്ത് സി. ബി.ഐയില്&#x200d;നിന്ന് കേന്ദ്ര സി.ബി.ഐയിലേക്ക് കേസന്വേഷണം മാറ്റാതിരിക്കാനും മുതിര്&#x200d;ന്ന രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റ് തടയാനും സര്&#x200d;ക്കാര്&#x200d; തകൃതിയായി ശ്രമം നടത്തി; എന്നാല്&#x200d;, ഞങ്ങള്&#x200d;ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു.</p>
<p>രാജ്കുമാര്&#x200d; പാണ്ഡ്യനും ദിനേശിനും സ്വന്തം നിലയില്&#x200d; ജാമ്യം ലഭിച്ചപ്പോള്&#x200d; സര്&#x200d;ക്കാര്&#x200d; ഇടപെട്ട് അത് തടയുകയായിരുന്നു. സര്&#x200d;ക്കാറിന്റെ നിര്&#x200d;ദേശങ്ങള്&#x200d;ക്കനുസരിച്ച് ആത്മാര്&#x200d;ത്ഥതയോടെ പ്രവര്&#x200d;ത്തിച്ചുവെന്നതാണ് അവര്&#x200d; ചെയ്ത ഏക കുറ്റം. അമിത് ഷാ തന്റെ വ്യക്തി താല്&#x200d;പര്യങ്ങള്&#x200d;ക്ക് വേണ്ടിയാണ് ഇരു കേസുകള്&#x200d;ക്കും ഒറ്റ വിചാരണ ആവശ്യപ്പെട്ടത്. അതോടെ, മുംബൈയില്&#x200d; ഉയര്&#x200d;ന്ന ചെലവില്&#x200d; കേസ് നടത്താന്&#x200d; ഞങ്ങള്&#x200d; നിര്&#x200d;ബന്ധിതരായി. അതിന്റെ ഫലമാണ് ഞങ്ങള്&#x200d; തലോജ ജയിലില്&#x200d; അനുഭവിച്ചത്. ഒരൊറ്റ വിചാരണയിലൂടെ അമിത് ഷാ അദ്ദേഹത്തിന്റെ അറസ്റ്റ് ഒഴിവാക്കുകയും ഞങ്ങള്&#x200d;ക്കുള്ള ജാമ്യനിഷേധം ഉറപ്പുവരുത്തുകയുമായിരുന്നു ചെയ്തത്.&#8217;</p>
<p>&nbsp;<br />
ഇതെല്ലാം മാറി വരുന്ന ഒരു ദിവസം വരുമെന്ന പ്രതീക്ഷയിലാണ് ഞാന്&#x200d; കഴിഞ്ഞ ആറ് വര്&#x200d;ഷമായി ജയിലില്&#x200d; കഴിഞ്ഞത്. എന്നാല്&#x200d;, ആ വിശ്വാസമെല്ലാം ഈ സര്&#x200d;ക്കാര്&#x200d; തകര്&#x200d;ത്തുകളഞ്ഞു. &#8216;ഗവണ്&#x200d;മെന്റിന് മനഃസാക്ഷിയില്ല; ആത്മാവില്ലാത്ത അച്ചുകൂടമാണ് സ്റ്റേറ്റ്&#8217; എന്ന മഹാത്മാ ഗാന്ധിയുടെ പ്രസ്താവന സത്യമാണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. ഏറെ ധാര്&#x200d;ഷ്ട്യത്തോടെയാണ് ആറ് വര്&#x200d;ഷമായി ഈ സര്&#x200d;ക്കാര്&#x200d; ഞങ്ങളോട് പെരുമാറുന്നത്. ഞങ്ങള്&#x200d;ക്ക് നീതി ലഭിക്കാനായി സര്&#x200d;ക്കാര്&#x200d; ഒന്നും ചെയ്തില്ല എന്നറിയുമ്പോള്&#x200d; തികഞ്ഞ നിരാശയാണ് തോന്നുന്നത്. അതിനാല്&#x200d;, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്&#x200d; കേസിലെ യഥാര്&#x200d;ത്ഥ കുറ്റക്കാരെ തുറന്നുകാണിക്കാന്&#x200d; എനിക്ക് ധാര്&#x200d;മികമായി അവകാശമുണ്ടെന്നും</p>
<p>സര്&#x200d;ക്കാറിന്റെ നയങ്ങള്&#x200d; നടപ്പാക്കുന്ന ഉപകരണങ്ങള്&#x200d; മാത്രമാണ് പൊലീസുകാരെന്നും സംസ്ഥാന അഡീഷണല്&#x200d; ചീഫ് സെക്രട്ടറിക്കയച്ച പത്ത് പേജ് വരുന്ന രാജിക്കത്തില്&#x200d; വന്&#x200d;സാര ആരോപിക്കുന്നു. കത്തില്&#x200d; ആഭ്യന്തര സഹ മന്ത്രിയെ രൂക്ഷമായി വിമര്&#x200d;ശിക്കുന്നുണ്ട്. നരേന്ദ്രമോദി തനിക്ക് ദൈവം പോലെയാണെന്നും എന്നാല്&#x200d; ആ ദൈവം അവസരത്തിനൊത്തുയര്&#x200d;ന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്&#x200d;ക്കാറാണ് തങ്ങളെ ഇത്തരം വ്യാജ ഏറ്റുമുട്ടലിന് നിയോഗിച്ചതെന്ന് വ്യക്തമായി കത്തില്&#x200d; സൂചിപ്പിക്കുന്നുണ്ട്.<br />
&#8216;2002-07 കാലയളവില്&#x200d; എ.ടി.എസിലും ഗുജറാത്ത് ക്രൈംബ്രാഞ്ചിലുമെല്ലാം ജോലി ചെയ്ത ഞങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥര്&#x200d;, അന്നത്തെ സര്&#x200d;ക്കാറിന്റെ ഉത്തരവനുസരിച്ച് അവരുടെ പോളിസിക്കനുസൃതമായി പ്രവര്&#x200d;ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.&#8217; &#8216;&#8230;.സര്&#x200d;ക്കാറിന്റെ ഉന്നത തലങ്ങളില്&#x200d; നിന്നു വന്ന ഒരു തീരുമാനം തന്നെയായിരുന്നു അത്.</p>
<p>ഗുജറാത്ത് പൊലീസ് പൊതുവായും എ.ടി.എസും ക്രൈംബ്രാഞ്ചും സവിശേഷമായും ഈ ഉദ്യമത്തില്&#x200d; പങ്കാളിയായി. അതിന്റെ ഫലമായി നിരവധി തീവ്രവാദി സംഘടനകളെ കണ്ടെത്തുന്നതിനും അവരുടെ പ്രവര്&#x200d;ത്തനം ഇല്ലാതാക്കുന്നതിനും സാധിച്ചു. ഇതിനായി പല ഏറ്റുമുട്ടലുകളും നടന്നു. എന്നെയും സഹപ്രവര്&#x200d;ത്തകരെയും സി.ബി. ഐ അറസ്റ്റ് ചെയ്തത് നാല് ഏറ്റുമുട്ടല്&#x200d; കേസുകളുമായി ബന്ധപ്പെട്ടാണ്. അവ അത്രയും വ്യാജമാണെന്നായിരുന്നു അവരുടെ ആരോപണം. അത് ശരിയെന്നിരിക്കട്ടെ. എങ്കില്&#x200d;, അതിന് നിര്&#x200d;ദേശം നല്&#x200d;കിയവരെയും നയം രൂപവത്കരിച്ചവരെയും സി.ബി.ഐ അറസ്റ്റ് ചെയ്യണം. ഫീല്&#x200d;ഡ് ഓഫീസര്&#x200d;മാര്&#x200d; എന്ന നിലയില്&#x200d; ഞങ്ങള്&#x200d; മുകളില്&#x200d; നിന്നുള്ള ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തത്.</p>
<p>അങ്ങനെയൊരു അറസ്റ്റ് നടപ്പാക്കുകയാണെങ്കില്&#x200d;, ഈ സര്&#x200d;ക്കാര്&#x200d; പിന്നെ സബര്&#x200d;മതി സെന്&#x200d;ട്രല്&#x200d; ജയിലിലും തലോജ സെന്&#x200d;ട്രല്&#x200d; ജയിലിലുമായിരിക്കുമെന്ന കാര്യത്തില്&#x200d; എനിക്ക് സംശയമില്ല. പരസ്പര സംരക്ഷണവും സഹകരണവും സര്&#x200d;ക്കാറും പൊലീസും തമ്മിലുള്ള അലിഖിത നിയമമാണ്. ഇവിടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി സര്&#x200d;ക്കാര്&#x200d; പൊലീസിനെ മരണത്തിന്റെ വായിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് ചെയ്തത്. അമിത് ഷായുടെ നാണംകെട്ട കളികളാണ് ഇതിനെല്ലാം പിന്നില്&#x200d;. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയായിരുന്നു ഗുജറാത്തിലേത്. സര്&#x200d;ക്കാര്&#x200d;തന്നെയാണ് ഈ വകുപ്പിനെ തകര്&#x200d;ത്ത് തരിപ്പണമാക്കിയത്.</p>
<p>&nbsp;<br />
ഇത്രയും കാലം മൗനം ദീക്ഷിച്ചത്, ഞാന്&#x200d; ദൈവത്തെപ്പോലെ കാണുന്ന മുഖ്യമന്ത്രി നരേന്ദ്ര മോദി എന്നെ രക്ഷിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്&#x200d;, അമിത് ഷായുടെ ദൂഷ്യവലയില്&#x200d;പെട്ട എന്റെ ദൈവം രക്ഷക്കത്തെിയില്ലെന്ന് ദുഃഖത്തോടെ പറയട്ടെ. മുഖ്യമന്ത്രിയുടെ കണ്ണും കാതും അദ്ദേഹം മൂടിവെച്ചിരിക്കുകയാണ്. കഴിഞ്ഞ 12 വര്&#x200d;ഷമായി ആടിനെ പട്ടിയാക്കിയും പട്ടിയെ ആടാക്കിയും അമിത് ഷാ അദ്ദേഹത്തെ വഴി തിരിച്ചു കൊണ്ടിരിക്കുന്നു.ഈയൊരവസ്ഥയില്&#x200d;, നട്ടെല്ലില്ലാത്ത സര്&#x200d;ക്കാറിന് കീഴിലെ സര്&#x200d;വീസില്&#x200d; തുടരാന്&#x200d; എനിക്കാവില്ല. അതിനാല്&#x200d;, സര്&#x200d;വീസ് കാലത്തിന് ശേഷം ലഭിക്കേണ്ട ആനുകൂല്യങ്ങള്&#x200d; ഒഴിവാക്കി ഞാന്&#x200d; രാജിവെക്കുകയാണ്.</p>
<p>സര്&#x200d;ക്കാര്&#x200d; ഉത്തരവിന് കാത്തിരിക്കാതെ തന്നെ ഞാന്&#x200d; പദവി ഒഴിഞ്ഞതായി അറിയിക്കുന്നു. ഇന്നേ ദിവസത്തോടെ, ഗുജറാത്തിലെയും മുംബൈയിലേയും ജയിലുകളില്&#x200d; ഞാന്&#x200d; ആറു വര്&#x200d;ഷം പിന്നിട്ട കാര്യവും ഇതോടൊപ്പം അറിയിക്കുന്നു. അതുകൊണ്ട്, 33 വര്&#x200d;ഷത്തെ സേവനത്തിന് ശേഷം ഗുജറാത്ത് പൊലീസിനോട് ഞാന്&#x200d; വിട പറയുകയാണ്.&#8217;ഇതാണ് പത്ത് പേജുള്ള വന്&#x200d;സാരയുടെ കത്തിന്റെ ചുരുക്കം. ഏറ്റുമുട്ടല്&#x200d; കൊലപാതകങ്ങളുടെ ചുരുളഴിക്കുന്ന ഈ കത്തിന് ശേഷവും ജുഡീഷ്യറിയും ഭരണസംവിധാനങ്ങളുമൊന്നും ഉറക്കറ വിട്ടിട്ടില്ല; നാലാം തൂണ് പിന്നെ, ധ്രുവക്കരടികളെപ്പോലെ സീസണനുസരിച്ചാണല്ലോ പണ്ടേ കണ്ണ് തുറക്കുക.<br />
(തുടരും)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/encounter-serial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
